പ്രളയം
തുടച്ചെടുത്ത
ജനപഥത്തിലൂടെ
നടക്കുക.
ഒരാളെപ്പോഴും
ബാക്കി
കാണുമെന്നുണ്ട്-
അങ്ങനെയാണ്
കഥകള്‍
ബാക്കിയാവുക.
ദുരിതാശ്വാസ
കേന്ദ്രമാണത്:
സ്വപ്നങ്ങളുടെ
ചാവേറിടം.
അലകടല്‍
രൗദ്രം ഭയന്ന്
തീരം
വിട്ടു പോന്നവര്‍
ധ്യാനിച്ചിരിപ്പുണ്ട്
ശാന്തമാം
തിരകളെ.
താവളം
നഷ്ടപ്പെട്ടവരുടെ
അമാവാസിയിലേക്ക്
പേമാരിയുടെ
രാവിനിപ്പുറം
തിരിച്ചു
പിടിക്കുന്നു
ഒരൊറ്റ
നക്ഷത്രം
ഒരാകാശത്തെ
.
ഇമപൂട്ടുന്ന
കുഞ്ഞിക്കണ്ണുകള്‍
നിദ്രയിലുയിര്‍പ്പിക്കുന്നു
മാന്ത്രിക
കമ്പളങ്ങള്‍.
വാഗ്ദത്ത
ഭൂമിയിലേക്ക്
അവര്‍ക്കുണ്ടൊരു
നിദ്രാടനം.
ഉരുള്‍
പൊട്ടിയ മലകളില്‍
ജീവിതം
കളഞ്ഞു പോയവര്‍
ഓര്‍ത്തിരിപ്പുണ്ട്
കല്‍ക്കെട്ടുകളിലൊടുങ്ങിയോരെ;
മലവെള്ളമെടുത്തോരെ.
പിതാമാഹരുടെ
കുഴിമാടങ്ങളില്‍
ഒടുവിലത്തെ
തിരി വെക്കാതെ
പുറപ്പാടായവര്‍,
മിന്നാമിന്നികളുറങ്ങാത്ത
നിശാചാരികളുടെ
യാമങ്ങളില്‍
കാതോര്‍ത്തിരിപ്പുണ്ട്
മറ്റാരും
കേള്‍ക്കാത്ത പിന്‍വിളികള്‍ക്ക്.
മൗനം
പുതച്ച കൂട്ടുദുരിതങ്ങള്‍
പനിയിറക്കത്തില്‍
നിന്ന് കോളറയിലേക്കും
പിന്നെ
താഴ് വരയിലെ കുഴിമാടത്തിലേക്കും
കടന്നു
പോയവര്‍:
ഗ്യാസ്
ചേംബറുകളില്‍
വിലാപങ്ങളരുത്.
ജനാലകള്‍
തുറന്നിടരുത്.
കാറ്റിനോടും
കിരണങ്ങളോടും
തെല്ലിട
കുണുങ്ങരുത്;
കൊള്ളിവെപ്പില്‍
മരിച്ചവരുടെ ഗന്ധം
നിഴലനക്കങ്ങളായി
നിലാവിന്റെ
ഗദ്ഗദം പോലെ
മഞ്ഞിറങ്ങി
വരും.
മലവെള്ളപ്പാച്ചിലില്‍
കാടിറങ്ങുന്ന
ചോല പോലെ
ചീന്തിയെറിയപ്പെട്ടവളുടെ
രക്തവും
ജന
പഥങ്ങളുടെ കണ്ണീര്‍ച്ചാലും
കലങ്ങിമറിയും.
ഋതു
ഭേദങ്ങള്‍ക്ക് ഭ്രാന്തെടുക്കുമ്പോള്‍
ഫോസ്സിലുകളിലാണ്
ഒസ്സ്യത്തെഴുതുക:
പടയോട്ടങ്ങളില്‍
അടിഞ്ഞു
പോയവര്‍ക്ക്,
കൊടുങ്കാറ്റില്‍
ചിതറിത്തീര്‍ന്നവര്‍ക്ക്,
പ്രളയത്തിലൊടുങ്ങിയവര്‍ക്ക്,
വറുതിയില്‍
ദഹിച്ചവര്‍ക്ക്.