Featured Post

Friday, May 19, 2017

Beneath the Lion's Gaze by Maaza Mengiste

സിംഹദൃഷ്ടിക്കുമപ്പുറം നീചമര്‍ത്യന്‍



      

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ കൊളോണിയല്‍ അധിനിവേശത്തിനു ഒരിക്കലും കീഴടങ്ങിയിട്ടില്ലാത്ത ദേശമെന്ന ഖ്യാതിയുണ്ട് എത്യോപ്യക്ക്ഇരുപതാം നൂറ്റാണ്ടു പക്ഷെ ഈ മഹത്തായ ദേശത്തെ നാനാവിധത്തില്‍ പരീക്ഷിച്ചുമുസ്സോളിനിയുടെ പടയോട്ടംഅയല്‍ രാജ്യങ്ങളായ എരിത്രിയസുഡാന്‍സൊമാലിയ എന്നിവയുമായുള്ള ദീര്‍ഘ യുദ്ധങ്ങള്‍ വീണ്ടും വീണ്ടും വേട്ടയാടിയ കൊടും വരള്‍ച്ചകള്‍ എന്നിവയെ കൂടാതെ രക്ത രൂക്ഷിതമായ അധികാരക്കൈമാറ്റങ്ങളും ഈ നാടിനെ ചവച്ചു തുപ്പിഇതിലേറ്റവും ഭീകരമെന്ന് പറയാവുന്നത് ആറു പതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിനു അന്ത്യം കുറിച്ചുകൊണ്ട് 1974-ല്‍ സാമ്രാട്ട് ഹെയ്ലി സലാസിയെ സ്ഥാന ഭ്രഷ്ടനാക്കി അധികാരം സ്ഥാപിച്ച മാര്‍ക്സിസ്റ്റ്‌ സര്‍വ്വാധിപത്യത്തിന്റെ - 'The Derg' - സംസ്ഥാപനവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അത്യാചാരങ്ങളായിരുന്നുഈ സംഘര്‍ഷ ഭരിതമായ നാളുകളെ പശ്ചാത്തലമാക്കി തന്റെ പ്രഥമ നോവലായ 'ബിനീത്ത് ദി ലയന്‍സ് ഗേസ്രചിച്ചതിലൂടെ എത്യോപ്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് മാസ മെംഗിസ്തെഫ്രാന്‍സ് ഫാനന്‍ 'ഭൂമിയിലെ നിര്‍ഭാഗ്യവാന്മാര്‍ എന്നു വിളിച്ച കൊളോണിയല്‍ അധിനിവേശത്തിന്റെ ഇരകള്‍ സ്വയം എത്ര വലിയ ഹിംസാത്മകതയുടെ പ്രയോക്താക്കളാവാന്‍ കഴിയുന്നവരാണ് എന്ന ചോദ്യത്തെ സുധീരം നേരിടുന്ന ക്രിസ് അബാനിചിമമാന്‍ഡാ അദീചിഹെലന്‍ ഹബീലഉവേം അഖ്പേംഉസോദിന്മോ ഇവിയേലഅമിനാറ്റ ഫോര്‍ന തുടങ്ങിയ പുതുതലമുറ ആഫ്രിക്കന്‍ എഴുത്തുകാരോട് ചേരുന്നു എന്നും എന്നാല്‍ ഈ എഴുത്തുകാര്‍ മുന്‍ തലമുറയിലെ നൂറുദ്ദീന്‍ ഫറായെ പോലുള്ള സാഹിത്യകുലപതികള്‍ ഈ ഇരുണ്ട ഭൂമികയില്‍ കരഗതമാക്കിയ രാജകീയ കയ്യടക്കം ഇനിയും നേടേണ്ടാതായിട്ടുണ്ട് എന്നും (“the magisterial command of this dark terrain”) ലൊറെയ്ന്‍ ആഡംസ് നിരീക്ഷിക്കുന്നു. (“Battle Scars” - Sunday Book Review, 31- December- 2009, Lorraine Adams)

 

പശ്ചാത്തലം

         ഒരു ചരിത്ര നോവലിലെന്നോണം രാഷ്ട്രീയ കാലാവസ്ഥയെ ഉപജീവിച്ചു കൊണ്ടാണ് ഇതിവൃത്തം ചുരുള്‍ നിവരുന്നത്‌വയോധികനും ജനജീവിതവുമായി ഒരു ബന്ധവും നിലനിര്‍ത്തുന്നില്ലാത്തവനുമായ ചക്രവര്‍ത്തിക്ക് കീഴെ കുപ്രസിദ്ധമായ ആ എത്യോപ്യന്‍ വരള്‍ച്ചയും തുടര്‍ന്നുണ്ടാവുന്ന പട്ടിണിയും നാടിനെ കൂട്ട മരണങ്ങളിലേക്ക് തള്ളിയിടുന്നുപൊടുന്നനെയെന്നോണം സംഭവിക്കുന്ന നിശ്ശബ്ദ അട്ടിമറിയെ തുടര്‍ന്ന് ഒരു പുതിയ "സോഷ്യലിസ്റ്റ്ഭരണം സ്ഥാപിതമാവുന്നുഅശിക്ഷിതരും നിരക്ഷരരുമായ സൈനികര്‍ ജനജീവിതത്തിലേക്ക്‌ ഇരമ്പിയെത്തുന്നുകൊലയും കൊള്ളയും കൊള്ളിവെപ്പും ഭൂസ്വത്തുകളുടെ തോന്നിയ പടിയുള്ള തിരിമറികളും അകാരണമോ രാഷ്ട്രീയ പ്രേരിതമോ ആയ തടവു ശിക്ഷകളും കസ്റ്റഡി പീഡനങ്ങളും കൊലകളും സ്ത്രീകള്‍ക്ക് നേരെയുള്ള അത്യാചാരങ്ങളും നിത്യസംഭവമാകുന്ന അന്തരീക്ഷത്തില്‍ സോവിയറ്റ്ക്യൂബന്‍ പിന്തുണയോടെ ഭരണകൂടം 'ചുവപ്പു ഭീകരതകെട്ടഴിച്ചു വിടുന്നുഇതിവൃത്ത ഭാഗങ്ങളില്‍ വിശ്വാസ്യതയെത്തന്നെ പരീക്ഷിക്കുന്ന സംഭവഗതികള്‍ കഥാപാത്രങ്ങളെ അശനിപാതങ്ങളുടെതായ ആ നാലു വര്‍ഷങ്ങളില്‍ സജീവമായിരുന്ന വ്യത്യസ്ത ചേരികളുടെയും താല്‍പര്യങ്ങളുടെയും പ്രതീകങ്ങളാക്കി വലിയൊരളവു ചുരുക്കുന്നു എന്ന് തോന്നാംവെടിയേറ്റ്‌ മരിച്ച കുഞ്ഞിനെ അടക്കാന്‍ ആഗ്രഹിക്കുന്ന കുടുംബം വെടിയുണ്ടയുടെ വിലയൊടുക്കണം എന്നത് പട്ടാള നിയമമാകുകയും ബുള്ളറ്റ് ഫീ നേടിയെടുക്കുന്നതിന് വേണ്ടി മരിച്ചു കഴിഞ്ഞവര്‍ക്ക് മേലും പട്ടാളക്കാര്‍ വെടിവെക്കുകയും ചെയ്യുന്നത് പോലുള്ള ഭ്രാന്തന്‍ സമ്പ്രദായങ്ങള്‍ സത്യമായിരുന്ന ഘട്ടത്തില്‍ വിശ്വസനീയത എന്നത് തന്നെയും ഒരു വൈരുധ്യസങ്കല്‍പ്പം (contradiction in terms) ആയിത്തീരാതെ വയ്യഇത്തരം മനുഷ്യത്വരഹിത നിര്‍വ്വികാരതയുടെയും ഫിക് ഷന്റെ സുരക്ഷിത അകലത്തില്‍ പോലും അറച്ചുപോവുന്ന വയലന്‍സിന്റെ നോവലിലുള്ള ആധിക്യത്തെയും ഒരുപക്ഷെ വിശദീകരിക്കാനാവുകമെന്‍ജിസ്തെ എത്യോപിയുമായി ഒരേസമയം വൈകാരിക തലത്തില്‍ തീവ്രമായി അടുത്തിരിക്കുമ്പോഴും ഭൌതികാര്‍ത്ഥത്തില്‍ അകലെയായിരുന്നു എന്നതും ആംനസ്റ്റി റിപ്പോര്‍ട്ടുകള്‍ പോലുള്ള വസ്തുതാന്വേഷണ രേഖകളില്‍ അവര്‍ ഒട്ടേറെ ആശ്രയിച്ചു എന്നതും കണക്കിലെടുക്കുമ്പോഴാവുംനേരില്‍ അനുഭവിക്കുമ്പോള്‍ യഥാര്‍ത്ഥവും ഒട്ടും അതിശയോക്തിയില്ലാത്തതും ഒരുവേള ഒരാഖ്യാനത്തിലും ഒതുങ്ങാത്തത്രയും കഠോരവുമെങ്കിലും നിത്യസഹവാസവും ഒപ്പം അതിജീവിച്ച ജീവിതങ്ങളുടെ മറുപുറങ്ങളും ചേര്‍ന്ന് ഒട്ടൊക്കെ മയപ്പെടുത്തിയേക്കാവുന്ന അനുഭവങ്ങള്‍ പ്രിയപ്പെട്ടവരുടെ സാന്ദ്രീകൃത വേദനകളും സഹനങ്ങളുമായും ലോകമെമ്പാടുമുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് നിദാനമാവും വിധം രേഖപ്പെടുത്തപ്പെട്ട ജനകീയവംശീയാനുഭവ സാക്ഷ്യങ്ങളായും അറിയുമ്പോള്‍ അതിന്റെ ആഖ്യാന വിപര്യയം പരിധികളുടെ പരിധി കടന്നെന്നു വരാം. “ഒന്നാമത് എത്യോപ്യഎന്നും "വിപ്ലവ മാതൃരാജ്യം അല്ലെങ്കില്‍ മരണം!” എന്നും മുദ്രാവാക്യമായിരുന്നിട്ടും ആയിരങ്ങള്‍ക്ക് ഒരു കാര്യവുമില്ലാതെ രണ്ടാം സമവാക്യത്തിലെ ആ രണ്ടാം വാഗ്ദാനം മാത്രം പ്രദാനം ചെയ്തതായിരുന്നു ചുവപ്പു ഭീകരത.



കുടുംബാനുഭവം ദേശാനുഭവത്തിന്റെ പതിപ്പ്

         പാശ്ചാത്യ പരിശീലനം നേടി പ്രിന്‍സ് മെകോനന്‍ ഹോസ്പിറ്റലില്‍ സേവനമനുഷ്ടിക്കുന്ന വിദഗ്ദ സര്‍ജ്ജന്‍ ഡോക്റ്റര്‍ ഹൈലുവിന് തുടക്കത്തിലേ ജീവിതം ഇരുണ്ടതാണ്സര്‍വ്വാധിപത്യ ഭീകരതയുടെ നേര്‍ച്ചിത്രമായ വെടിവെപ്പു നേരിട്ട് പിറകിലൊരു വെടിയുണ്ടയുമായി തന്റെ മുന്നില്‍ ശസ്ത്രക്രിയാ മേശയില്‍ കിടക്കുന്ന വിദ്യാര്‍ഥിയുടെ ചിത്രത്തോടെയാണ് ആഖ്യാനം ആരംഭിക്കുന്നത്യുവാവില്‍ പോരാളിയായി വളരുന്നമാവോയെ വായിക്കുന്നഎപ്പോഴും വീട്ടിനു വെളിയില്‍ ദുരൂഹ വ്യവഹാരങ്ങളില്‍ വ്യാപരിക്കുന്ന തന്റെ ഇളയ മകന്‍ ഡാവിറ്റിന്റെ മുഖം അയാള്‍ കാണുന്നു.

"കല്ലുകള്‍ വെടിയുണ്ടകള്‍ മുഷ്ടികള്‍ വടികള്‍ ഒരു ഉടലിനെ തകര്‍ത്തുകളയാന്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഈ കുട്ടികളില്‍ ഒരാളും തങ്ങളുടെ പേശികളുടെയൊ അസ്ഥികളുടെയോ ലോലതയില്‍ വിശ്വസിക്കുന്നതായി തോന്നിയതുമില്ല.”

തുടക്കത്തില്‍ രാജഭരണം തൂത്തെറിയുകയെന്ന ലക്ഷ്യത്തില്‍ പ്രതിബദ്ധനായ ഡാവിറ്റ് ഒട്ടും താമസിയാതെ പുതു ഭരണത്തിന്റെ രക്തപങ്കിലമായ രീതികളില്‍ മനം മടുത്തു പോകുന്നത് കൊണ്ടാണ് ഒരു വിമത ഗറില്ലാ പോരാളിയായിത്തീരുന്നത്യൂണിവേഴ്സിറ്റിയില്‍ ചരിത്ര പ്രൊഫസറായ മൂത്ത മകന്‍ യോനാസ് അച്ഛനെപ്പോലെത്തന്നെ വിപ്ലവ രാഷ്ട്രീയ പ്രയോഗങ്ങളില്‍ തല്പരനല്ലാത്ത കുടുംബസ്ഥനാണ്കടുത്ത ഹൃദ്രോഗിണിയായ ഭാര്യ സലാമിന്റെ അപചയവും ഭ്രമദര്‍ശനങ്ങളുടെ ഇടവേളകളില്‍ അവള്‍ക്കുണ്ടാവുന്ന മിന്നായങ്ങളും നോവലിലെങ്ങുമുള്ള ഗാര്‍ഹികവും എത്യോപ്യന്‍ സമൂഹത്തെ മൊത്തം കാത്തിരിക്കുന്നതുമായ ദുരന്തമയമായ അന്തരീക്ഷത്തിന്റെ പ്രതീകം കൂടിയാണ്പേരമകള്‍ നാലുവയസ്സുകാരി ടിസിറ്റ മാരകമായി അസുഖബാധിതയാവുന്നതും തുടര്‍ന്ന് കുട്ടിയുടെ മാതാവ് സാറ സ്വയം പീഡന മാര്‍ഗ്ഗത്തിലൂടെ ഏതോ പ്രാകൃത മൂര്‍ത്തികളെ പ്രസാദിപ്പിക്കാന്‍ ശ്രമിച്ചു കൊടിയ ശാരീരിക മുറിവുകള്‍ ഏറ്റുവാങ്ങുന്നതും കുടുംബത്തിന്റെ നില തെറ്റിക്കുന്നുആദ്യ അധ്യായങ്ങളില്‍ ഹൈലു കുടുംബത്തിന്റെയും അടുത്തിടപഴകുന്ന ഏതാനും കഥാപാത്രങ്ങളുടെയും അനുഭാവാഖ്യാനങ്ങളോടൊപ്പം ഹെയ്ലി സലാസിയുടെ തന്നെ അന്ത്യനാളുകളും ആഖ്യാനം ചെയ്യപ്പെടുന്നുണ്ട്. 82 -കാരനായ ചക്രവര്‍ത്തി തന്റെ ഗാര്‍ഹിക തടവില്‍ കൂടുതല്‍ കൂടുതല്‍ എകാന്തനും ദുഖിതനുമായി ഒടുങ്ങുന്നുചരിത്രപരമായി ചക്രവര്‍ത്തിയുടെ മരണത്തിനു മേലുള്ള സംശയം നോവലിസ്റ്റ് ഉറപ്പായിത്തന്നെയെടുക്കുകയും അത് കുടുംബത്തോടും സലാസി ഭരണത്തില്‍ പ്രധാനമന്ത്രിയായിരുന്ന അക് ലിലു ഹാബ്തെവോള്‍ഡിന്റെയും അറുപതോളം കൂട്ടാളികളോടെയും കാര്യത്തിലെന്നപോലെത്തന്നെ അരങ്ങേറിയ രാഷ്ട്രീയക്കൊലകള്‍ തന്നെയായിരുന്നുവെന്ന് കണക്കാക്കുകയും ചെയ്യുന്നുഡാവിറ്റിന്റെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായ മിക്കിയില്‍ വെല്ലോയിലെ കൊടിയ വരള്‍ച്ചാ ദുരിതവും ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും നേരിട്ടനുഭവിച്ചതിന് പിറകെ ഉണ്ടായ മാറ്റം പുതു തലമുറ എങ്ങനെയാണ് പുതിയ മോഹഭംഗങ്ങളിലേക്ക് ചെന്നെത്തിയത് എന്ന് വ്യക്തമാക്കുന്നുപുതിയ ഭരണകൂടം 'കണ്ണിനു കണ്ണ്എന്ന രീതിയില്‍ വിശ്വസിക്കുന്നില്ലെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേണല്‍ മെന്‍ഗിസ്തോ ഹെയ്ലി മിരിയാമിന്റെ പ്രതിരൂപമായ മേജര്‍ ഗുഡ്ഡുവിന്റെ നേതൃത്വത്തില്‍ വൈകാതെ ചരിത്രത്തില്‍ സംഭവിച്ച മറ്റേതൊരു വിപ്ലവത്തെയും പോലെ 'ശുദ്ധീകരണങ്ങ'ളുടെ (purges) ഭ്രാന്തമായ അത്യാചാരങ്ങള്‍ക്ക് അതും വഴിമാറുകയായിരുന്നുഡാവിറ്റും സാറയും ചേര്‍ന്ന് റോഡരുകില്‍ നിന്ന് രാത്രികാലങ്ങളില്‍ കഴുതപ്പുലികള്‍ക്ക് ഭക്ഷണമാകാതെ കണ്ടെത്തി മറവുചെയ്യുന്ന ശരീരങ്ങളില്‍ ചിലപ്പോള്‍ ഓര്‍ വെല്ലിന്റെ 1984-ലെ ഗോള്‍ഡ്‌സ്റ്റെയ്നിന്റെ 'കുറ്റസമ്മത'ത്തെ അനുകരിക്കുന്ന രീതിയില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു, “ഞാന്‍ ഒരു ജനശത്രുവാണ്അമ്മേഎനിക്ക് വേണ്ടി കരയരുത്ഞാന്‍ മരണം അര്‍ഹിക്കുന്നു." സര്‍വ്വാധിപത്യ ഭീകരതയുടെ നാളുകളില്‍ ആളുകള്‍ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ട ഞരമ്പുമുറുക്കത്തിന്റെ സംഘര്‍ഷവും ഭയം ഭരിക്കുന്ന അന്തരീക്ഷവും നോവലിസ്റ്റ് വേണ്ടത്ര ദ്യോതിപ്പിക്കുന്നുണ്ട്മക്കള്‍ വീട്ടിലെത്താന്‍ വൈകുന്നത്അയല്‍ വാസിയുടെ പോലും ചലനങ്ങള്‍ സൃഷ്ടിക്കുന്ന സംശയങ്ങളും ദുരൂഹതയുംരാവിനെ ഭേദിച്ച് ഫയറിംഗ് സ്ക്വാഡുകള്‍ സൃഷ്ടിക്കുന്ന വെടിയൊച്ചകള്‍ വീടുവീടാന്തരമുള്ള സൈനികരുടെ തെരച്ചില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങള്‍ എല്ലാം അതിന്റെ ചിഹ്നങ്ങളാണ്സമൂഹത്തിലേക്ക് എന്നല്ലകുടുംബങ്ങളിലേക്കു തന്നെ അരിച്ചെത്തുന്ന പരസ്പര സംശയങ്ങളുടെ അന്തരീക്ഷം വിപ്ലവത്തെ ഒരു കുടുംബ പ്രശ്നം തന്നെയാക്കി മാറ്റുന്നുചക്രവര്‍ത്തിയുടെ ദൈവദത്ത അധികാരത്തില്‍ വിശ്വസിച്ചു വന്ന ഒരു ജനതയ്ക്ക് പുതിയ ക്രമം ഉണ്ടാക്കുന്ന ദൈവകോപ ഭയം കൂടിച്ചേര്‍ന്ന് ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനാവാത്ത സംത്രാസവും സൃഷ്ടിക്കുന്നുഅത്തരം ശുദ്ധീകരണങ്ങളുടെ ഭാഗമായി സൈനികരുടെ കൂട്ട ബാലാല്‍ക്കാരത്തിനും ഭേദ്യമുറകള്‍ക്കും വിധേയയായി ജീവച്ഛവമാകുന്ന ഒരു പെണ്‍കുട്ടിയെ മരണത്തെക്കാള്‍ ഭീകരമായ ചോദ്യം ചെയ്യലിന്റെ ഒരു രണ്ടാമൂഴത്തില്‍ നിന്ന് രക്ഷപ്പെടുത്താനായിഒരു ഘട്ടത്തില്‍ ജീവിതം കൊടിയ യാതനയായി മാറിയ തന്റെ സ്വന്തം പ്രിയതമക്ക് താന്‍ നിഷേധിച്ച മാര്‍ഗ്ഗം ഉപയോഗിച്ച് അവളെ മരിക്കാന്‍ സഹായിക്കുന്നതിനെ തുടര്‍ന്നാണ് ഡോഹൈലുവിന്റെ ജീവിതവും അതേ പീഡനപര്‍വ്വത്തിലേക്ക് എടുത്തെറിയപ്പെടുകതാന്‍ തന്റെ ഭാര്യയെ കണ്ടുമുട്ടിയ അന്ന് അവളുടെ പ്രായം തന്നെയാണ് ഈ പെണ്‍കുട്ടിക്കെന്ന് ഹൈലു കണ്ടെത്തുന്നുണ്ട്ഇനിയൊരിക്കലും വിവാഹിതയാവാണോ ജീവിതം കേട്ടിപ്പടുക്കാണോ സാധ്യമാവാത്ത വിധം അപമാനിതയും കടിച്ചു കീറപ്പെട്ടവളുമാണ് ആ പെണ്‍കുട്ടിഎന്ന് തിരിച്ചരിയുമ്പോഴാണ് അയാള്‍ അത് ചെയ്യുന്നത്, “അവളുടെ പകലുകള്‍ സൂര്യന്‍ മരിച്ചാലുടന്‍ ഉണരുന്ന പേടിസ്വപ്നങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ വേണ്ടിയാവും ഇനി ചെലവഴിക്കപ്പെടുക.”

മെന്‍ജിസ്തെയുടെ ആഖ്യാന മികവ് ഏറ്റവും പ്രകടമാവുന്നത് കഥയുടെ ഒഴുക്കിനെ ബാധിക്കാത്ത വിധത്തില്‍ എന്നാല്‍ ശക്തമായിത്തന്നെചരിത്ര ഘട്ടം ആവിഷ്കരിക്കുന്നതിലാണ് എന്ന് കാണാംഅട്ടിമറിക്കു ശേഷം 'ചുവപ്പു ഭീകരത'യുടെ മൂന്നു വര്‍ഷങ്ങളിലേക്കുള്ള പരിണാമം ഏറെ ഹ്രസ്വമായി അവര്‍ വിവരിക്കുന്ന ഭാഗം ഇത് സാക്ഷ്യപ്പെടുത്തുന്നു:

ജീപ്പുകളുടെയും യൂനിഫോമിന്റെയും മാര്‍ച്ചുകളുടെയും സമ്മേളനങ്ങളുടെതുമായ ഈ മാസങ്ങളില്‍ അയാള്‍ (ഹൈലുമടുത്തുപോയിരുന്നുതന്റെ ദൈനംദിന പ്രവര്‍ത്തികള്‍ ഒരു പാതിരാ കര്‍ഫ്യൂവിന് ചുറ്റുമായി പരുവപ്പെടുത്തുന്നതിന്റെ നിരന്തര സമ്മര്‍ദ്ദം കാരണം അയാളുടെ സഹനശക്തി ഏറെ നശിച്ചുപോയിരുന്നുതിരിച്ചറിയല്‍ കാര്‍ഡ്പുതിയ കറന്‍സിപുതിയൊരു ദേശീയഗാനംഒരു പുതിയ പതാക തന്നെയും ഇതൊക്കെയുമായി അയാള്‍ പൊരുത്തപ്പെടെണ്ടിയിരുന്നുറേഡിയോ അഡീസ് അബാബഎത്യോപ്യന്‍ ടെലിവിഷന്‍അറസ്റ്റുകളുടെയും ബുദ്ധിജീവികള്‍ നഗര പ്രമുഖര്‍ തുടങ്ങികൂടിക്കൂടിവന്ന വിദ്യാര്‍ഥികളുടെ ഉള്‍പ്പടെയുള്ളവരുടെ വധശിക്ഷാ അറിയിപ്പുകള്‍ എന്നിവയെ അയാള്‍ വെറുത്തു തുടങ്ങി.”

 

 

ആഖ്യാനചാരുതയും പരിമിതികളും

     ഫലപ്രദമായ ഹ്രസ്വവല്‍ക്കരണത്തിന്റെ മറ്റൊരു മികച്ച ഘട്ടമാണ് ഹൈലും കുടുംബാംഗങ്ങള്‍ ഒരുമിച്ചു കാണുന്ന ടെലിവിഷന്‍ കാഴ്ച്ചയുടെയും തുടര്‍ന്ന്‍ ബാഹ്യലോക സാഹചര്യം ആവിഷ്കരിക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ കൊടുംവരള്‍ച്ചയുടെ ദുരിത ചിത്ര ഡോക്കുമെന്ററിയെ കുറിച്ച് സൂചിപ്പിക്കുന്നതിന് തൊട്ടു പിറകെ ചക്രവര്‍ത്തിയുടെ അറസ്റ്റിലേക്ക് ഫോക്കസ് ചെയ്യുമ്പോള്‍ അത് അട്ടിമറിയുടെ രാഷ്ട്രീയ കാരണങ്ങളുടെ വാക്കുകള്‍ ആവശ്യമില്ലാത്ത അവതരണമാവുന്നുഎന്നാല്‍ മിക്കിയുടെയും ലില്ലിയുടെയും ഒരു വേള ഡാവിറ്റിന്റെ തന്നെയും പാത്ര പരിണാമം പോലുള്ള ചില സന്ദര്‍ഭങ്ങളില്‍ അതൊരു ആഖ്യാന ദൗര്‍ബല്യമായി തീരുന്നുഅതുപോലെആഖ്യാനപരമായ പരിമിതികള്‍ക്കിടയിലും ചടുലവും വിചിത്ര സൗന്ദര്യമിയന്നതുമായ ഭാഗങ്ങള്‍ നോവലില്‍ വേറെയുമുണ്ട്പാത്ര സൃഷ്ടിയില്‍ അത്തരം വിചിത്ര ഗാംഭീര്യമുള്ള ഒരാളാണ് എമാമ സെബ്ല്‍ എന്ന ഒരു 'വിച്ച് ഡോക്റ്റ'റുടെ ദുരൂഹ സിദ്ധിയും നാട്ടു വൈദ്യന്റെ പ്രായോഗിക സിദ്ധിയും ഒത്തുചേരുന്ന മുതിര്‍ന്ന സ്ത്രീഭര്‍ത്താവിന്റെ മരണത്തിനു ശേഷം ആവശ്യം വേണ്ട വിലാപകാലം കഴിഞ്ഞും കറുപ്പുടുത്തു ഒട്ടേറെ ലൈംഗിക പങ്കാളികളുമായി കഴിയുന്നുവെന്നു പറയപ്പെടുന്ന എമാമ സെബ്ല്‍ ടിസിറ്റയെ സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്മരിച്ചവരെ പോലും ഉയിര്‍പ്പിക്കാന്‍ ആളുകള്‍ സമീപിക്കുന്നുണ്ടെങ്കിലും അവര്‍ സാത്താനിക കൂട്ടുള്ള ദുര്‍മന്ത്രവാദിനിയായി വെട്ടയാടപ്പെടുന്നൊന്നുമില്ല എന്നത് സമൂഹത്തിന്റെ അയഞ്ഞ വിശ്വാസക്രമങ്ങളുടെ സൂചനയാണ്പാഗന്‍ ധാരകളില്‍ വേരോടിയ പുരാണ സ്വഭാവവും വിശുദ്ധ ത്രിത്വത്തിന്റെ ക്രിസ്തീയധാരണകളും തമ്മിലുള്ള സങ്കലനം എത്യോപ്യന്‍ ക്രിസ്തു മത വിശ്വാസത്തിന്റെ ഭാഗമാണ്.

സ്വതേ ദുര്‍ബ്ബലമായ കഥാഗതിയില്‍ ശക്തമായ ആവിഷ്കാര മുഹൂര്‍ത്തങ്ങള്‍ ചിതറിക്കിടക്കുന്നതും കാണാംഡോഹൈലു ഭേദ്യം ചെയ്യപ്പെടാനായി എത്തിച്ചേരുന്ന ജയിലിന്റെ ഉള്‍വശം അതിന്റെ അസാധാരണമായ വൃത്തിയും നിശ്ശബ്ദതയും കൊണ്ടു വിചിത്രമാം വിധം ഭീഷണമാവുന്നുസോവിയറ്റ് പണം കൊണ്ട് പുതുതായി നിര്‍മ്മിച്ച കെട്ടിടം നാടിന്റെ അവ്യവസ്ഥയെ ഒരു മൂര്‍ച്ചയുള്ള വൈരുദ്ധ്യത്തില്‍ പൊലിപ്പിക്കുന്നു.

ജയില്‍ ഹോസ്പിറ്റല്‍ ലോബിയെക്കാള്‍ വൃത്തിയുള്ളതായിരുന്നുഒരു ഗന്ധവും ഉണ്ടായിരുന്നില്ലശബ്ദങ്ങളൊന്നുമുണ്ടായിരുന്നില്ലപട്ടാളക്കാര്‍ കസേരകളില്‍ ചേര്‍ത്തു വെക്കപ്പെട്ടിരുന്നുഡസ്ക്കുകള്‍ക്ക് മേല്‍ കൃത്യമായി അടുക്കപ്പെട്ട രേഖകള്‍ക്ക് മേല്‍ പ്രതിമകളെപ്പോലെ ഉറച്ചവരായി അവര്‍ കുനിഞ്ഞിരുന്നുഇരുവശങ്ങളിലുമുള്ള കഠിനമുഖരായ തങ്ങളുടെ രണ്ടു സഖാക്കള്‍ക്ക് മധ്യേ ഇരിക്കവേ ഈ പുതിയ തടവുപുള്ളിയെ കാണാന്‍ ആരും മുഖമുയര്‍ത്തി നോക്കിയില്ല.”

പുറം ലോകത്തേക്ക് തീര്‍ത്തും അടഞ്ഞു കിടക്കുന്നദുരൂഹ പ്രക്രിയകള്‍ ഉള്ളറകളില്‍ എങ്ങോ നടമാടുന്നഅകത്തുപോയവര്‍ പലപ്പോഴും തിരിച്ചു വരാന്‍ ഇടയില്ലാത്ത ഇത്തരം ദുര്‍ഗ്ഗങ്ങള്‍ക്ക് കാഫ്കയുടെ 'കാസില്‍ ' , കദാരെയുടെ 'പാലസ് ഓഫ് ഡ്രീംസ്തുടങ്ങി ഒട്ടേറെ പൂര്‍വ്വ മാതൃകകള്‍ സാഹിത്യത്തില്‍ ഉണ്ടല്ലോ.

 

ആക്റ്റിവിസത്തിന്റെ പാഠഭേദങ്ങള്‍

      ഡാവിറ്റിന്റെ ആക്റ്റിവിസമാണ് പ്രധാന ആഖ്യാന കേന്ദ്രമായി നോവലില്‍ പിന്നീട് തെളിയുന്നത്കര്‍ക്കശവും ആദര്‍ശബദ്ധവുമായ വ്യക്തിത്വം കാരണം കുടുംബത്തിലെ ഏറ്റവും മനോബലമുള്ളവന്‍ അവനായിരിക്കുമെന്ന് മമ്മ സലാം എന്നും തിരിച്ചറിഞ്ഞിരുന്നുഅനുരജ്ഞനങ്ങളുടെ പാതയിലുള്ള മൂത്ത സഹോദരനുമായും അച്ഛനുമായും അവനു പൊതുവായി ഒന്നുമില്ലഎന്നാല്‍ അവന്റെ നിലപാടുകളും മധ്യവര്‍ഗ്ഗ ബുദ്ധിജീവിയുടെ പതിവുകള്‍ക്കപ്പുറം ഗുണപരമായി അത്ര വ്യത്യസ്തമല്ല എന്ന് പല ഘട്ടങ്ങളിലും അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് യോനാസ് പൊട്ടിത്തെറിക്കുന്നുണ്ട് :

നീയെപ്പോഴെങ്കിലും നഗരത്തിനു വെളിയില്‍ പോയിട്ടുണ്ടോനീ വക്താവ് ചമയുന്ന ആളുകളെ കുറിച്ച് അറിയാന്‍ നീയെപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോനിങ്ങളുടെ പ്രകടനങ്ങളെല്ലാം കൂടിയ ശമ്പളത്തിനും കുറഞ്ഞ പെട്രോളിനും വേണ്ടിയാണ്ഉപരി മധ്യവര്‍ഗ്ഗ പ്രശ്നങ്ങള്‍ അതൊക്കെ നാട്ടുമ്പുറത്തുള്ള പാവപ്പെട്ടവരെ എങ്ങനെ സഹായിക്കും?”

ഇതേ രീതിയില്‍ ഒളിപ്പോരില്‍ ചേരാതെ ഗുഡ്ഡുവിന്റെ വലംകൈയ്യായി പോരാളികളെ ഒറ്റുകൊടുക്കുന്നതിനു മിക്കിയെ ഭീരുവെന്നു വിമര്‍ശിക്കുമ്പോള്‍ അയാളും ഡാവിറ്റിനെ നേരിടുന്നുണ്ട്.

എന്റെ അമ്മക്കറിയാം ഞാന്‍ അവരെ എത്ര ശ്രദ്ധിക്കുന്നുവെന്ന്.. അവര്‍ക്ക് ഭക്ഷണം വാങ്ങിക്കാന്‍ കഴിയാനാണ് ഞാന്‍ ജോലി ചെയ്യുന്നത്നീ നിന്റെ അമ്മയെ അവരുടെ കുഴിമാടത്തിലേക്കയച്ചത് അവരുടെ പ്രിയപ്പെട്ട മകന് മരണ സമയത്ത് അവരെ ഒന്ന് നോക്കാന്‍ പോലും കഴിയില്ലായിരുന്നു എന്ന ചിന്തയോടെയാണ്ആരാണ് ഭീരു?”

പിതാവിനോട് ഡാവിറ്റ് തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്,

നിങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലഅത് നിങ്ങള്‍ക്കറിയുകയും ചെയ്യാംനിങ്ങള്‍ മനസ്സിലാക്കുന്നില്ലനിങ്ങള്‍ക്ക് ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍ പോലുമറിയില്ലനിങ്ങള്‍ക്കെന്നെ നിയന്ത്രിക്കണംഎന്നിട്ട് ഈ നാട്ടില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന് നടിക്കണം. … ഞങ്ങള്‍ക്ക് പോരാട്ടം തുടര്‍ന്നേ ഒക്കൂഞങ്ങള്‍ നിങ്ങളുടെ തലമുറയില്‍ നിന്ന് വ്യത്യസ്തരാണ്ചിലര്‍ക്ക് അധികാരമുണ്ട്‌ എന്നതുകൊണ്ട്‌ മാത്രം അവരെ ബഹുമാനിക്കേണ്ടതുണ്ട് എന്ന് വരുന്നില്ല.”

പട്ടാളക്കാരുടെ നരനായാടിനെ തുടര്‍ന്ന് കൊല്ലപ്പെടുന്ന പെണ്‍കുട്ടിയുടെ ജഡം അനാധമാക്കരുതെന്നു ശഠിച്ച് അപകടകരമായി സ്വയം വെളിപ്പെടാന്‍ തുടങ്ങുന്ന ഡാവിറ്റിനെ തടഞ്ഞുകൊണ്ട്‌ ആക്റ്റിവിസത്തെ കുറിച്ച് തികച്ചും വ്യത്യസ്തമായ മറ്റൊരു വീക്ഷണമാണ് സോളമന്‍ ഓര്‍മ്മിപ്പിക്കുക:

നിനക്ക് ആളുകളെ രക്ഷിക്കണമെന്നുണ്ടെങ്കില്‍ ജീവിച്ചിരിക്കുന്നവരെ രക്ഷിക്കുക... മരിച്ചുകഴിഞ്ഞവര്‍ക്ക് വേണ്ടി മരിക്കുന്നതില്‍ കാര്യമില്ല.”

 

തോറ്റുപോകുന്ന മൃഗരാജ ദൃഷ്ടി

       ഇതിവൃത്ത കേന്ദ്രത്തിലുള്ള കുടുംബം താരതമ്യേന മികച്ച സാമൂഹിക ശ്രേണിയില്‍ ഉള്ളതാണെങ്കിലുംപരിചാരിക സോഫിയമിക്കിതട്ടുകടക്കാരനും ഇമാമാ സെബലിന്റെ പഴയ കാമുകനുമായ മേലാകു തുടങ്ങിയവരിലൂടെ സമൂഹത്തിന്റെ അടിത്തട്ടുകാരുടെ ജീവിതവും നോവലില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്എന്നാല്‍ സര്‍വ്വാധിപത്യ വ്യവസ്ഥയിലെ ജനജീവിതം ആവിഷ്കരിക്കുന്ന കൃതികളില്‍ പ്രതീക്ഷിക്കാവുന്ന തരം പീഡനങ്ങളുടെ സുദീര്‍ഘാഖ്യാനങ്ങളും പാത്ര സൃഷ്ടിയില്‍ ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ക്ക് പകരം സ്ഥൂലമായ അതിവൈകാരികതക്കും പരിവേഷ നിര്‍മ്മിതിക്കും അടിപ്പെട്ട് ഏതാണ്ട് പതിവ് ചാലുകളില്‍ കുരുങ്ങിപ്പോവുന്ന ദ്വിമാനതയും ചരിത്രത്തെയും സാംസ്കാരിക പരിസരങ്ങളെയും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കാത്ത ഉപരിപ്ലവതയും ഒട്ടൊക്കെ ഒരു 'കൈറ്റ് റണ്ണര്‍ മാതൃകയിലുള്ള പോപ്പുലര്‍ ഫിക് ഷന്‍ നിലവാരത്തിലേക്ക് നോവലിനെ തരം താഴ്ത്തുന്നുവെന്നു മൈക്കല്‍ ബെനിംഗ് നിരീക്ഷിക്കുന്നു. ( 'Pop Matters' - 22 മാര്‍ച്ച് 2010). കഥാപാത്രങ്ങളും പ്രമേയങ്ങളും മികച്ച രീതിയില്‍ അവതരിപ്പിക്കപ്പെട്ടു തുടങ്ങുന്നുവെങ്കിലും ഒട്ടേറെ കഥാപാത്രങ്ങള്‍ വേഗം തിരിച്ചറിയാവുന്ന പരസ്പര ബന്ധങ്ങളിലൂടെ ഒന്നൊന്നായി അവതരിപ്പിക്കപ്പെടുകയും അവരുടെ വിനിമയങ്ങള്‍ സുവ്യക്തമായ ലക്ഷ്യങ്ങളുടെ സ്ഥൂലതകളില്‍ കുരുങ്ങിപ്പോവുകയും ചെയ്യുന്നുഅട്ടിമറിക്കു ശേഷം ഇവരൊക്കെയും പ്രവചനീയമാം വിധംഭയം കൊണ്ടോ ആര്‍ത്തി കൊണ്ടോ പ്രചോദിതരായിപരസ്പരം അകന്നു പോകുന്നുകേന്ദ്ര കഥാപാത്രമായിത്തീരുന്ന ഡാവിറ്റിന്റെ പോലും 'സൈനികരുടെ കൊലയാളി മെകോനന്‍എന്ന ഭീഷണ സ്വത്വത്തിലേക്കുള്ള വളര്‍ച്ച വേണ്ടത്ര വിശ്വസനീയമായല്ല നോവലില്‍ സംഭവിക്കുന്നത്‌ഡാവിറ്റിന്റെ കാമുകിയായിരുന്ന ലില്ലി ഒരു കമ്യൂണിസ്റ്റ് മൌലികവാദിയായി അവനില്‍ നിന്ന് അകന്നു പോകുന്നുമിക്കിയാവട്ടെഗുഡ്ഡുവിന്റെ വലംകൈയ്യായി പ്രധാനപ്പെട്ട എതിരാളികളെ വകവരുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുഭേദ്യം ചെയ്യലിന്റെ ഭീകര ഘട്ടം കഴിഞ്ഞു ജീവച്ഛവമായി തിരിച്ചെത്തുന്ന ഡോഹൈലുഒരു ഘട്ടത്തില്‍ ക്രൌര്യത്തോടെ ഇടപെട്ട് ഡാവിറ്റിനെ രക്ഷിക്കുന്നുണ്ടെങ്കിലും ഏതാണ്ടൊരു യോഗിയുടെ മാനസികാവസ്ഥയില്‍ എത്തിച്ചേരുന്നുഅതിനാടകീയതയുടെ പ്രലോഭനം വേറെയും ഘട്ടങ്ങളില്‍ നോവലിസ്റ്റിനെ പിടികൂടുന്നുണ്ട്കുട്ടികള്‍ ഇരയാക്കപ്പെടുന്നതിന്റെ ചിത്രണം യുദ്ധസര്‍വ്വാധിപത്യ സംഘര്‍ഷ ഭീകരതയുടെ പതിവ് കാഴ്ച തന്നെയെങ്കിലും പട്ടാളക്കാരുടെ കൊടും ക്രൂരതയില്‍ ബെര്‍ഹാനെയുടെ അന്ത്യം ജുഗുപ്സയുളവാക്കുന്നതാണ്പിന്തുടരുന്ന സിംഹത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്ന ബാലനെ കുതിരപ്പുറത്തേറി രക്ഷിക്കാനെത്തുന്ന അച്ഛനെ കുറിച്ചുള്ള അവന്റെ സ്വപ്നം ആസന്ന മൃത്യുവിന്റെ നിമിഷത്തെ മിസ്റ്റിക് തലത്തിലേക്കുയര്‍ത്താനുള്ള നോവലിസ്റ്റിന്റെ ശ്രമമാണെങ്കിലും അതത്ര ഫലപ്രദമായി അനുഭവപ്പെടുന്നില്ലഒരു വേള പുസ്തകത്തിലെ ടൈറ്റില്‍ രൂപകം തന്നെയും ഈ പരിമിതി പങ്കുവെക്കുന്നുണ്ട് എന്നും പറയാംജന്തുതയുടെ ക്രൗര്യംഅതെത്ര ശക്തമാണെങ്കിലുംനിയതവും അതുകൊണ്ടുതന്നെ പരിമിതവുമാണ് എന്നിരിക്കെതീര്‍ത്തും അനിയതവും അപരിമേയവും പ്രവചനാതീതവുമായ മാനുഷിക പൈശാചത്തിനു അതൊരു വ്യാവഹാരിക രൂപകം ആയിത്തീരുന്നില്ലല്ലോകറുത്ത മിശിഹായായി ഹെയ്ലി സലാസി പ്രതിനിധാനം ചെയ്ത റാസ്റ്റഫേറിയന്‍ പ്രസ്ഥാനത്തിന്റെ കൊടിയടയാളമായിരുന്ന 'ജുദേയയുടെ സിംഹം' (The Lion of Judah) എത്യോപ്യയുടെ പുതുകാല സന്നിഗ്ദതക്കു മുന്നില്‍ തോറ്റുപോകുന്നതാണ് നോവലിന്റെ ഇതിവൃത്ത വികാസത്തിനുള്ള തൊടുത്തുവിടലാവുന്നത് തന്നെ.

 

 

       തന്റെ നാലാം വയസ്സില്‍ എത്യോപ്യയില്‍ നിന്ന് പലായനം ചെയ്യുകയും തുടര്‍ന്ന് നൈജീരിയയിലും കെനിയയിലും ജീവിക്കുകയും ചെയ്തതാണ് ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മാസ മെന്‍ജിസ്തെയുടെ കുടുംബംഎത്യോപ്യന്‍ വിപ്ലവത്തില്‍ മൂന്നു അമ്മാവന്മാരെ നഷ്ടമായിട്ടുണ്ട് എഴുത്തുകാരിക്ക്ഒരു പക്ഷെ അതുകൊണ്ടാവാം ചക്രവര്‍ത്തിയുടെത് ഉള്‍പ്പടെ പല ചരിത്ര കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥ പേരുകള്‍ തന്നെ നോവലില്‍ ഉപയോഗിക്കുമ്പോള്‍ എല്ലാ ദുരന്തങ്ങള്‍ക്കും കാരണക്കാരനായ കേണലിനെ ഒട്ടും ആകര്‍ഷണീയമല്ലാത്ത ഒരു സാങ്കല്‍പ്പിക പേരില്‍ അവതരിപ്പിക്കുന്നതെന്നും ഇതിവൃത്തത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള ഹൈലു കുടുംബം കലുഷകാല നാളുകളിലെ എത്യോപ്യയുടെ മൈക്രോ കോസം തന്നെയാണെന്നും ഐഡ എദെമറിയാം നിരീക്ഷിക്കുന്നു (Aida Edemariam - The Guardian – 24 April 2010).

 

(കലാപൂര്‍ണ്ണ മാസിക, മെയ് , 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 119-128)

To purchase, contact ph.no:  8086126024

No comments:

Post a Comment