ഒന്ന്.
രൌദ്ര യന്ത്രങ്ങള്‍, അലറും ഭീകര രൂപികള്‍,
ലോഹം ലോഹത്തോട്, ശില ശിലയോട്,
അകലെ, തൊണ്ട വരളും ചൂടിനും
ചെവി പൊട്ടും ഒച്ചയ്ക്കും
പുകയ്ക്കും കരിയ്ക്കും അകലെ,
ശീതീകൃത വിശ്രമ കേന്ദ്രങ്ങളില്‍ കൂടണഞ്ഞ
ഉപവിഷ്ട ദൈവങ്ങള്‍,
ഇവിടെ,
ആജ്ഞാനുവര്‍ത്തികളായ
ചട്ടിത്തൊപ്പിക്കാരുടെ അലര്‍ച്ച.
പുഴയുടെ ഒഴുക്ക്, അന്ത്യം ഭയക്കുന്നു.
ഭാവിയുടെ ഉരുവത്തില്‍ ഒരു ഭീമന്‍ അണക്കെട്ടുണ്ട്.
പ്രളയം കാത്തു ചങ്കിടിക്കും ഗ്രാമങ്ങള്‍
ചക്രവാളം പിളര്‍ക്കും കൂറ്റന്‍ താഡനങ്ങളില്‍
ഞെട്ടി വിറക്കുന്നു.
രണ്ട്:
വിജനമാവുന്ന ഗ്രാമങ്ങള്‍ മൂകമാവുന്നു:
പുറപ്പാടാവുന്ന ജനതയുടെ
നിശബ്ദ വിലാപം,
പിറകിലേയ്ക്ക്
അവസാനത്തെ
നീണ്ട
തിരിഞ്ഞു നോട്ടം.
ദീര്‍ഘദര്‍ശികളായ പൂച്ചകള്‍,
അതീന്ദ്രിയ ജ്ഞാനികള്‍:
അവര്‍ അപ്രത്യക്ഷരായിരിക്കുന്നു,
പ്രളയ ഭയമില്ലാത്ത
മലകളില്‍ അവര്‍ സ്വതന്ത്രരായിരിക്കും,
ഉടമയുപേക്ഷിച്ച മുടന്തന്‍ പോത്ത്
വേച്ചുവേച്ചു
വിജനമായ വയലുകളില്‍ മേയുന്നു.
പ്രാചീനമായ കണ്ണുകള്‍
വ്യര്‍ത്ഥം ഇമ വെട്ടുന്നു.
വള്ളിക്കുടിലുകളിലെ പക്ഷിക്കുഞ്ഞുങ്ങള്‍
ചുറ്റുപാടുകളില്‍ അസ്വസ്ഥരാവുന്നു.
അസാധാരണം, അശുഭകരം:
അവ ജല മരണം ഭയക്കുന്നു.
നിലം പരിശാവാനിരിക്കുന്ന കുടിലുകള്‍
മുതിര്‍ന്നവരുടെ വരവറിയിക്കുന്ന,
കുട്ടികളെ നല്ല കുട്ടികള്‍ ആക്കുന്ന
വാതിലിലെ മുട്ടിനായി കാതോര്‍ക്കുന്നു.
കള മൂടിയ വയലുകള്‍
അകന്നു പോയ കുഞ്ഞുപാദങ്ങളെ ഓര്‍ത്തു
വിലപിക്കുന്നു.
വെളുപ്പിനും സന്ധ്യക്കും അവരതിനെ
കളിക്കളമാക്കി ചവിട്ടി മെതിച്ചതല്ലോ.
അരൂപികളായ പിതൃക്കള്‍
ഒടിഞ്ഞ ചുമലുകളോടെ
നിഴല്‍പറ്റി വിതുമ്പി നില്കുന്നു;
അവരുടെ സന്തതികളെ അനുഗ്രഹിക്കുന്നു;
അവര്‍ക്ക് വിട്ടു പോകാനാകില്ലല്ലോ.
മൂന്ന്:
അവര്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍
എങ്ങോട്ടാണ് പോയത്?
വൃഥാ അപ്രത്യക്ഷരായോ?
അതോ, ഒരു നാള്‍
തലസ്ഥാനങ്ങളില്‍ വീശിയടിക്കാനുള്ള
കൊടുങ്കാറ്റുകള്‍ ഒരുക്കുകയാണോ?
പ്രണയനഷ്ടം ഭയന്ന് മരിക്കാന്‍ തുനിഞ്ഞവള്‍,
ആ പെണ്‍കുട്ടിക്കെന്തു പറ്റി?
അന്യ ദേശത്തെ ഗാനവീചികളില്‍
ഹൃദയ രാഗം അവള്‍ കണ്ടെത്തിയോ?
പിതൃക്കള്‍- അവരെങ്ങു പോവും?
വിസ്മൃതിയിലേയ്ക്ക്?
അല്ലെങ്കില്‍,
ബലിതര്‍പണ നാളുകളില്‍
പ്രളയപ്പരപ്പിനു മുകളിലെ മിന്നാമിന്നികളായി
അവര്‍ തിരിച്ചു വരുമോ?
രൌദ്ര യന്ത്രങ്ങള്‍, അലറും ഭീകര രൂപികള്‍,
ലോഹം ലോഹത്തോട്, ശില ശിലയോട്,
അകലെ, തൊണ്ട വരളും ചൂടിനും
ചെവി പൊട്ടും ഒച്ചയ്ക്കും
പുകയ്ക്കും കരിയ്ക്കും അകലെ,
ശീതീകൃത വിശ്രമ കേന്ദ്രങ്ങളില്‍ കൂടണഞ്ഞ
ഉപവിഷ്ട ദൈവങ്ങള്‍,
ഇവിടെ,
ആജ്ഞാനുവര്‍ത്തികളായ
ചട്ടിത്തൊപ്പിക്കാരുടെ അലര്‍ച്ച.
പുഴയുടെ ഒഴുക്ക്, അന്ത്യം ഭയക്കുന്നു.
ഭാവിയുടെ ഉരുവത്തില്‍ ഒരു ഭീമന്‍ അണക്കെട്ടുണ്ട്.
പ്രളയം കാത്തു ചങ്കിടിക്കും ഗ്രാമങ്ങള്‍
ചക്രവാളം പിളര്‍ക്കും കൂറ്റന്‍ താഡനങ്ങളില്‍
ഞെട്ടി വിറക്കുന്നു.
രണ്ട്:
വിജനമാവുന്ന ഗ്രാമങ്ങള്‍ മൂകമാവുന്നു:
പുറപ്പാടാവുന്ന ജനതയുടെ
നിശബ്ദ വിലാപം,
പിറകിലേയ്ക്ക്
അവസാനത്തെ
നീണ്ട
തിരിഞ്ഞു നോട്ടം.
ദീര്‍ഘദര്‍ശികളായ പൂച്ചകള്‍,
അതീന്ദ്രിയ ജ്ഞാനികള്‍:
അവര്‍ അപ്രത്യക്ഷരായിരിക്കുന്നു,
പ്രളയ ഭയമില്ലാത്ത
മലകളില്‍ അവര്‍ സ്വതന്ത്രരായിരിക്കും,
ഉടമയുപേക്ഷിച്ച മുടന്തന്‍ പോത്ത്
വേച്ചുവേച്ചു
വിജനമായ വയലുകളില്‍ മേയുന്നു.
പ്രാചീനമായ കണ്ണുകള്‍
വ്യര്‍ത്ഥം ഇമ വെട്ടുന്നു.
വള്ളിക്കുടിലുകളിലെ പക്ഷിക്കുഞ്ഞുങ്ങള്‍
ചുറ്റുപാടുകളില്‍ അസ്വസ്ഥരാവുന്നു.
അസാധാരണം, അശുഭകരം:
അവ ജല മരണം ഭയക്കുന്നു.
നിലം പരിശാവാനിരിക്കുന്ന കുടിലുകള്‍
മുതിര്‍ന്നവരുടെ വരവറിയിക്കുന്ന,
കുട്ടികളെ നല്ല കുട്ടികള്‍ ആക്കുന്ന
വാതിലിലെ മുട്ടിനായി കാതോര്‍ക്കുന്നു.
കള മൂടിയ വയലുകള്‍
അകന്നു പോയ കുഞ്ഞുപാദങ്ങളെ ഓര്‍ത്തു
വിലപിക്കുന്നു.
വെളുപ്പിനും സന്ധ്യക്കും അവരതിനെ
കളിക്കളമാക്കി ചവിട്ടി മെതിച്ചതല്ലോ.
അരൂപികളായ പിതൃക്കള്‍
ഒടിഞ്ഞ ചുമലുകളോടെ
നിഴല്‍പറ്റി വിതുമ്പി നില്കുന്നു;
അവരുടെ സന്തതികളെ അനുഗ്രഹിക്കുന്നു;
അവര്‍ക്ക് വിട്ടു പോകാനാകില്ലല്ലോ.
മൂന്ന്:
അവര്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍
എങ്ങോട്ടാണ് പോയത്?
വൃഥാ അപ്രത്യക്ഷരായോ?
അതോ, ഒരു നാള്‍
തലസ്ഥാനങ്ങളില്‍ വീശിയടിക്കാനുള്ള
കൊടുങ്കാറ്റുകള്‍ ഒരുക്കുകയാണോ?
പ്രണയനഷ്ടം ഭയന്ന് മരിക്കാന്‍ തുനിഞ്ഞവള്‍,
ആ പെണ്‍കുട്ടിക്കെന്തു പറ്റി?
അന്യ ദേശത്തെ ഗാനവീചികളില്‍
ഹൃദയ രാഗം അവള്‍ കണ്ടെത്തിയോ?
പിതൃക്കള്‍- അവരെങ്ങു പോവും?
വിസ്മൃതിയിലേയ്ക്ക്?
അല്ലെങ്കില്‍,
ബലിതര്‍പണ നാളുകളില്‍
പ്രളയപ്പരപ്പിനു മുകളിലെ മിന്നാമിന്നികളായി
അവര്‍ തിരിച്ചു വരുമോ?
No comments:
Post a Comment