ഓളങ്ങളുടെ ഉത്സാഹം കണ്ടപ്പോള്‍
കവിത എഴുതിയാലോ എന്നോര്‍ത്തു.
ഉള്ളിലെ ദോഷൈകദൃക്ക് തല നീട്ടി:
" ഈശ്വരാ, ഇനിയുമൊരെണ്ണം...?!"
എങ്കില്‍ പിന്നെ
വലക്കാരുടെ പിടയ്ക്കുന്ന മീനുകളാവട്ടെ-
എന്നാല്‍, ഓജസ്സുള്ളതൊക്കെയും
രൂപകങ്ങളുടെ രൂപക്കൂട്ടില്‍ ഒതുങ്ങാതെ
വഴുതിപ്പോയി.
പിന്നെ, എപ്പോഴേ ചത്ത ചെറുമീനുകള്‍-
അവ കടല്‍ കാക്കകള്‍ക്കിരിക്കട്ടെ.
No comments:
Post a Comment