Featured Post

Tuesday, October 30, 2012

DAY FOR DINOSAURS

They wax eloquent:
the grand old man
who gave his name
unto the clan
was a Titan, nothing less.
Oh, the way he cleaved
this venomous soil
that still remained virgin!*
He was an embodiment
of strength hope foresight
patience endurance courage.
Of brothers he had two,
his younger, not any less.
Of the other, they don't know.
His sisters? They don't know.

Their great grand father,
he was simply awesome.
He knew the secret:
keeping best of companies
having no qualms about it
he let them perish: those
never served his ends.
He was the family founder
of GP** in family wealth.
What of those he trampled
in the way? They don't know.
What of the siblings he threw
in the lurch? They don't know.

Their grand father,
he was quite a statesman.
He was the best of men
for those wielded power.
He was so saintly to see
no difference in white skin.
Yet he was very sensitive
to keep unsullied by locals.
He was the family pride
in fetching that title official.
What of his kith and kin?
They have heard about some.
They are here, equal in status.
The others? They don't know.

Their father, the pivotal one,
all grins, from ear to ear,
you never doubt his caliber!.
How else did he ensure
that each of his brood
stood tall in society?
Oh, don't be so nosy!.
What if they dealt shady?
How can you blame him
if the society goes that way?
Even Aristotle would grand
that man is a social being.

A family gathering is no small thing:
You cynics have no idea
of what effort it takes to hold.
To hell with your nosiness
about silent spots!
Those not in the limelight-
Are we to blame?
We were not born then.
What if they failed for reasons
you and we cannot guess,
right now?
Silent spots do not count
on a day for dinosaurs.
xxxxxxxxxxxxx
  • * The Victorian concept that nature is deceptive and venomous is hinted.
  • ** Geometric Progression.

Sunday, October 28, 2012

കിഴവനിപ്പോഴും കിനാവിലെത്തുന്നു

കിഴവനിപ്പോഴും കിനാവിലെത്തുന്നു
രാത്രി. ഞാന്‍ കണ്ണ് മിഴിച്ചു കിടക്കുന്നു
മൂടുന്ന ഇരുട്ടിന്‍ ശൂന്യത.
ഹൃദയ താളം
കുളിമുറിയിലെ പഴയ പൈപ്പില്‍
തുള്ളിത്താളം.
ടപ്‌, ഡ്രിപ്,ടപ്‌, ഡ്രിപ്,
ഞാനൊരു തളര്‍ന്ന മയക്കത്തിന്‍
നിഴല്‍ ലോകത്തേക്ക് പോവുന്നു.
യുഗങ്ങളായെന്ന പോലെ:

അടിയന്തിര ശസ്ത്രക്രിയാ മുറി:
പിന്‍ വാതിലടയവേ
പുറത്തു തങ്ങി നില്‍ക്കും
പ്രപഞ്ചത്തോളം കനത്ത ഒരു നിമിഷം
അടക്കിപ്പിടിച്ച നിശ്വാസങ്ങള്‍,
ഒതുക്കിപ്പിടിച്ച തേങ്ങലുകള്‍-
ഞാന്‍ മാത്രം ഇപ്പോഴും കാണുന്നുണ്ട്
ആ അവസാനത്തെ നോട്ടം
അച്ഛന്‍ തന്റെ അപരനെ, മകനെ.
എനിക്ക് മാത്രമായി ഒരദൃശ്യ പ്രത്യക്ഷം-

നിശ്ശബ്ദം ചിറകടിച്ച് ആ നീലപ്പക്ഷി
അടഞ്ഞ വാതിലിലൂടെ പുറത്തേക്ക്
ഇടുങ്ങിയ ഇടനാഴിയിലേക്ക്‌:
പറയാതെ പോയ കഥകളോടെ
എന്‍ മുന്നിലത് തങ്ങിനില്‍ക്കുന്നു.
എനിക്കിനി തെളിവ് വേണ്ട.
കുനിഞ്ഞ ശിരസ്സുമായെത്തുന്ന ഡോക്ടര്‍
ഇനിയൊരു കൂട്ടക്കരച്ചിലുണര്‍ത്തും.

ഒരു കൈ മൃദുലമായെന്‍ നെറ്റിയില്‍
മൃദു ശബ്ദം, പരിചിത,മെങ്കിലു ,മപരിചിതം.
"ശാന്തനായുറങ്ങുക, മകനെ!,"
ഞാന്‍ ചോദിക്കുന്നു,
"താത! എന്തുകൊണ്ട്, ഞാന്‍?
ഞാനൊരിക്കലും അനുസരിച്ചിവനല്ലല്ലോ!"
"വിഡ്ഢി!, നീ ഞാന്‍ തന്നെയല്ലോ.
ഞാനൊരിക്കലും ആരെയും അനുസരിച്ചില്ല!"
അദ്ദേഹം ഒരിക്കലും ഇത്ര മൃദുവായിരുന്നില്ല.

Saturday, October 27, 2012

THE OLD MAN STILL WALKS MY DREAMS.

Abed, staring vacant
into engrossing dark night.
Rhythm of heartbeats.
Of drops from old bath tap.
Tud, drip, tud, drip...
I move into shadow lands
of an enervated slumber.
It's been ages, it seems.

Waiting outside the surgical
to perform it urgent,
as the door closed behind,
there hangs a moment
as heavy as the universe.
Muffled sighs, choked sobs-
I alone still see the last look-
a father to his other, his son.
I alone do see it invisible:

that blue bird, unheard wings
passing out of closed doors
through the narrow corridor.
It lingers before me
with never told stories.
I don't need proof to out
as a doctor, out with bowed head,
to spell out, inciting that
terrible common yell.

A soft hand on my forehead,
a soft sound, familiar, yet strange,
“Sleep becalmed, my son!”
I ask him, “Dad, why me?
I never obeyed you.!”
“You fool! You were me.
I never obeyed anyone!”
He was never so soft.

(The last stanza of the poem is greatly influenced by George Herbert's poem "The Collar")

Wednesday, October 17, 2012

അഗ്നിപര്‍വതം യോഗിയെ സൃഷ്ടിക്കുന്നു


മകന്റെ മാരകമായ ജനിതക രോഗം
സ്ഫോടനമായ അന്ന് തൊട്ടു
എന്റെ അയല്‍വാസി മൗനിയായി.
രണ്ടു കൊല്ലം മുന്‍പ്
കുരുന്നിലേ കൊണ്ടുപോയിരുന്നു
രോഗം അയാളുടെ ഏകമകളെ.
ദിവസങ്ങളോളം, തകര്‍ന്നു പോവുന്ന
പാലങ്ങളെ സ്വപ്നം കണ്ടു
വിയര്‍പ്പില്‍ മുങ്ങി അയാളുണര്‍ന്നു.
കൗമാരം കടന്നിട്ടില്ലാത്ത മകന്‍
അപ്പോഴൊക്കെയും അയാളുടെ കൈ പിടിച്ചു.

കിടപ്പാടം ഇനി അയാളുടെതല്ലെന്നു
ബാങ്ക്കാര്‍ തീരുമാനിച്ച അന്ന്
ഭാര്യ ഒരു പുതിയ കല പഠിച്ചു:
അവളെപ്പോഴും ചിരിക്കാന്‍ തുടങ്ങി.

പിന്നെ, വെള്ളക്കോടി പുതച്ചു
മകന്‍ കിടക്കവേ
അയാളുടെ മൗനം ശിലാരൂപിയായി.

ഇപ്പോള്‍ എനിക്കറിയാം
അഗ്നിപര്‍വതം എങ്ങിനെയാണ്
യോഗിയെ സൃഷ്ടിക്കുകയെന്ന്.

VOLCANOES CREATE A SAGE.


Ever since it erupted in his son
as a fatal genetic disease
my neighbor has gone mute.

His only daughter, tender of age,
died of of the same
a couple of years back.

For days he woke up, sweating
in visions of crumbling bridges.
His son, not yet to his teens,
held his arms.

As the bank people decided
his homestead is not his any more,
his wife learned a new art:
the art of laughing and laughing.

Now, as the boy lay
shrouded in white,
he went mute as a rock.

Now I know how
volcanoes create a sage.




Tuesday, October 16, 2012

കവിയരങ്ങില്‍ ഒരു പാമ്പ്

കവിയരങ്ങില്‍ പാമ്പിനെന്തു കാര്യം
എന്ന് ചോദിക്കരുത്.
കവിതയിലാവാമെങ്കില്‍
കവിയരങ്ങിലുമാവാം.
പറുദീസാനഷ്ടം മുതല്‍
മനോവിശ്ലേഷണം വരെ,
പ്രേത കഥ മുതല്‍
ഇതിഹാസ നോവല്‍ വരെ
രൂപക സാന്നിധ്യമാണല്ലോ

എന്നിരിക്കെ,
എന്തിനാണവര്‍ അലമുറയിട്ടത്?
കവികള്‍ അങ്ങനെയാണ്!.
എല്ലാവരെയും എന്തിനെയും
രൂപകങ്ങളില്‍ ഒതുക്കും.
അടുത്തു വന്നാലോ
ഓടിയൊളിക്കും, അല്ലെങ്കില്‍
തല്ലിയകറ്റും.
ദരിദ്രനും മര്‍ദ്ദിതനും,
അടിമയും അഭയമില്ലാത്തവനും
ചുങ്കക്കാരനും വേശ്യയും
മാനും മയിലും, പുല്ലും പൂവും-

എങ്കിലും ഒന്നുണ്ട്:
കവിക്ക്‌ കടലാസ്സിലാണ് ശത്രു.
പാമ്പിനോ, മുട്ടന്‍ വടിയിലും.
അങ്ങനെയാണവന്‍
കവിയരങ്ങിന്റെ അരികിലൂടെ
ടൗണ്‍ ഹാളിന്റെ പിന്നിലൂടെ
കലുങ്കിന്റെ സുരക്ഷിതത്വത്തിലേക്ക്
ഊര്‍ന്നിറങ്ങിയത്.
നാളെ അവരൊക്കെയും
ഇനിയുമവനെ രൂപകമാക്കുമല്ലോ.

Sunday, October 14, 2012

പഴയ പള്ളിക്കാടുകള്‍

പഴയ പള്ളിക്കാടുകള്‍

മുള്‍ പടര്‍പ്പുകള്‍ക്ക് ചുവടെ
ധ്യാനനിരതരായ മീസാന്‍ കല്ലുകള്‍.
കാവല്‍ നില്‍ക്കുന്ന ഇഴജാതികള്‍;
അസംഖ്യം പ്രാണി ജന്മങ്ങള്‍;
ഓര്‍മ്മകള്‍ തപ്പിത്തടഞ്ഞു
നൂണ്ടു കയറുന്ന ചെറു ദ്വാരങ്ങള്‍.
ചുവടെ
ഗതകാല സംഘര്‍ഷങ്ങളുടെ
മൂകമായ കുളമ്പടികള്‍
ചെവിക്കൊള്ളുന്ന പിതൃക്കള്‍-

ചിനക്കുന്ന കാട്ടുകോഴികളും
ചിലക്കുന്ന അണ്ണാറക്കണ്ണനും
ഇടക്കൊന്നു നിശ്ശബ്ദരാവുന്നുണ്ടോ?

പടയോട്ടക്കാലങ്ങളുടെ ഒരു കഥ
ഏതോ കാരണവര്‍ ഓര്‍ത്തെടുക്കുന്നുണ്ടോ?
എന്റെ പ്രണയ നിലാവില്‍
നീലവിഷം പടര്‍ത്തിയത്
നിന്റെ മുത്തച്ഛനെന്നു
വിഷം തീണ്ടി മരിച്ച പെണ്‍ കൊടി
നാഗത്താനോട് വിതുമ്മുന്നുണ്ടോ?
മലവെള്ളമെടുത്തവരെ കാക്കാന്‍
ഉയിര് കൊടുത്ത യുവാവ്
ഉറവ കാട്ടി പേടിപ്പിക്കേണ്ടെന്ന്
പുതുമഴയോട് ചിരിക്കുന്നുണ്ടോ?
തുരക്കുന്നെങ്കില്‍ എന്റെ നെഞ്ചെന്നു
ചോരവാര്‍ന്നു മരിച്ച ഗര്‍ഭിണി
ചെറു പ്രാണികളോട് കെഞ്ചുന്നുണ്ടോ?
അടുത്തടുത്ത് ഒരുമിച്ചൊടുങ്ങിയോര്‍
വാസൂരിനാളുകളുടെ രാത്തേങ്ങലുകളില്‍
ഇപ്പോഴും ഞെട്ടുന്നുണ്ടാവുമോ?
വിശന്നു മരിച്ച പിതാവ്
പട്ടിണിക്കാലത്തിന്റെ കുടില്‍ മുറ്റത്ത്
ഇപ്പോഴും ചുറ്റിത്തിരിയുന്നുണ്ടോ?

ഋതു ഭേദങ്ങളുടെ നിറപ്പകര്‍ച്ചകള്‍ക്കപ്പുറം
സന്ദേഹികളായ കള്ളിച്ചെടികള്‍ക്ക്* കീഴെ
ജരാനരകളുടെ വൃദ്ധിക്ഷയവും
കൌതുകങ്ങളുടെ ബാല്യപ്രസാദവും
ധാര്‍ഷ്ട്യത്തിന്റെ യൌവ്വന ദീപ്തിയും
അടര്‍ന്നൊതുങ്ങുന്ന അതീത ലോകം:
പഴയ പള്ളിക്കാടുകള്‍
ഉദയാസ്തമനങ്ങളില്‍ ഭ്രമിക്കുന്നില്ല.
തിരക്കുകളുടെ പടങ്ങള്‍ പൊഴിച്ചു
മൃഗയാ വിനോദങ്ങളുടെ പാനപാത്രങ്ങളും
ഉടല്‍ കൊഴുപ്പിന്റെ പ്രലോഭനങ്ങളും
വിജയമന്ത്രങ്ങളുടെ മൃഗതൃഷ്ണകളും കടന്നു
മീസാന്‍ കല്ലുകളുടെ ധ്യാന സ്വാസ്ഥ്യങ്ങള്‍.
--------------------------------------------------------------
*ഖബറിന് മുകളില്‍ മീസാന്‍ കല്ലിനു ചേര്‍ന്ന് നാട്ടുന്ന കള്ളിച്ചെടികള്‍ നന്നായി വളര്‍ന്നാല്‍ മരണാനന്തര ജീവിത സൌഖ്യത്തെ സൂചിപ്പിക്കുന്നു എന്ന് സങ്കല്‍പം.

Saturday, October 13, 2012

NOTHING SIMULATES

NOTHING SIMULATES

Though of the same tree
all fruits don't share a single tale-
just like leaves.
Leaves falling in leaf-tremors
would find rebirth
on same branch
through a maternal root.
In wind-blown leaves
is the first murmur of wanderings.

Some leaves would be parasol
for worm life under it.
Very few would stand
with the plant to end unto earth.

Those burned of sun,
decayed of rain,
thrown down by naughty kids,
or blown by rascal winds-
would be mother's pain.

Tender fruits reach dining
just as they are to put on weight.
It would spice up dinners.
Some reach vegetable stacks
in street corners
available for bargain.
Those that ripen full
reach mammals' bowels
as if ordained.
Some seeds would find
genes of seers
in entrails of migrating birds.
They would give
exile's life-in-memories
to those extinct at homeland.
Worthy seeds would turn
indifferent stone statues
to debates of reclaiming
citing back-deeds.

It is like that:
Female infant buried
in polythene sack
would give testimony for
maternal love turning deadly.
Seek testimony of life-
from female sediments
in streets of sperm;
the depraved from street
with mind shipwrecked;
or abused kids:

Offsprings of the same mother:
none is like another.






Friday, October 12, 2012

The magic lamp

The magic lamp:
I scrub the genie out;
who glares at me awhile
and devours the lamp.
He blurts out:
“Enough of your playing the boss!”


മാന്ത്രിക വിളക്ക്:
ഞാന്‍ ജിന്നിനെ ഉരസി ഉണര്‍ത്തുന്നു:
ഒട്ടൊന്നു ചുഴിഞ്ഞു നോക്കി
അവന്‍ വിളക്കെടുത്ത് വിഴുങ്ങുന്നു
എന്നിട്ട് തുറന്നടിക്കുന്നു:
"മതി നിന്റെ യജമാനന്‍ കളി!"


Gospel according to the defeated
will be perused in the land of shadows.
Where else would he find space-
he, who is exiled from all lights?
പരാജയപ്പെട്ടവന്റെ സുവിശേഷം
നിഴലുകളുടെ ലോകത്താണ് വായിക്കപ്പെടുക.
വെളിച്ചത്തില്‍ നിന്ന് നാട് കടത്തപ്പെട്ടവന്‍
മറ്റെവിടെയാണു ഇടം കണ്ടെത്തുക?

ഒരുപോലെയാവില്ലൊന്നും

ഒരേ വൃക്ഷത്തില്‍ പിറക്കുമെങ്കിലും
ഒരേ കഥയല്ല കായ്കള്‍ക്കെല്ലാം,
ഇലകളെപ്പോലെത്തന്നെ-
ഇലയിളക്കത്തിലേ
വീണുപോവുന്ന ഇലകള്‍ക്ക്
അമ്മവേരിലൂടെ അതേ ചില്ലയിലേക്ക്
ഒരു വഴിയുണ്ട്.
കാറ്റെടുത്ത ഇലകളില്‍
ദേശാടനത്തിന്റെ ആദി മന്ത്രം.
ഇലച്ചുവട്ടിലെ പ്രാണിജന്മത്തിനു
മഴക്കുടയാകും ചിലയിലകള്‍.
വളരെ കുറച്ചു മാത്രം
മണ്ണടിയുവോളം ചെടിയോടു നില്‍ക്കും.

വെയിലോട് തോറ്റു കരിഞ്ഞതും
മഴയോട് തോറ്റഴിഞ്ഞതും
കുസൃതികള്‍ എറിഞ്ഞു വീഴ്ത്തിയതും
തെമ്മാടിക്കാറ്റ് അമ്മാനമാടിയതും
അമ്മമരത്തിനു അമ്മിഞ്ഞ നോവാകും.
തിടം വെക്കാന്‍ തുടങ്ങവേ,
ഇളം കായ്കള്‍ തീന്‍ മേശയിലെത്തും,
എരിവും പുളിയും ചേര്‍ന്ന് രുചിക്കൂട്ടാവും.
ചിലത് തെരുവോരം ചേര്‍ന്ന്
വില്‍ക്കാന്‍ വെച്ച കായ്ക്കൂട്ടുകളില്‍
ഇടം കണ്ടെത്തും.
പഴുത്തു പാകമാവുന്നവ
കര്‍മ്മാന്ത്യമായി തിര്യക് ഉദരങ്ങളിലെത്തും.
ചില വിത്തുകള്‍
ദേശാടനപ്പക്ഷികളുടെ ഉടല്‍ത്തടങ്ങളില്‍
അവധൂതന്റെ ജീനുകള്‍ കണ്ടെത്തും
പിറന്ന നാട്ടില്‍
വേരറ്റു പോയ വംശത്തിനു
പ്രവാസത്തിന്റെ ഓര്‍മ്മജീവിതം നല്‍കും.
കാമ്പുള്ള വിത്തുകള്‍
വീണ്ടെടുപ്പുകളുടെ
അടിയാധാരത്തര്‍ക്കങ്ങളില്‍
നിസ്സംഗരായ ശിലാരൂപികളാവും.

അതങ്ങനെയാണ്:
ചുരക്കാനിരുന്ന വാത്സല്യം
ഹിംസയായ് തീര്‍ന്നതിനു
പോളിത്തീന്‍ ചാക്കിലൊടുങ്ങിയ
പെണ്‍ പൈതലിന്റെ സാക്ഷ്യം.
രേതസ്സിന്റെ തെരുവുകളിലടിഞ്ഞ
പെണ്‍ ജന്മങ്ങളോട്-
മനസ്സില്‍ കടല്‍കോള് കൊണ്ട
തെരുവ് ഭ്രാന്തനോട്-
ചീന്തിയെറിഞ്ഞ ബാല്യങ്ങളോട്-
ജീവിത സാക്ഷ്യം തേടുക:
ഒരമ്മ പെറ്റ മക്കളെല്ലാം
ഒരു പോലെയാവില്ല.

( http://vettamonline.com/?p=8943)

Sunday, October 7, 2012

HARD RECKONING

They too flew in rainbow wings-
my own youthful dreams.

There were those who inspired me
with loving blessings:
You too have space in
the horizons of poesy.

There were those
who despaired ever:
we have been looking for you
in every literary havens.

Yet, as I hurriedly ventured my yacht
into the troubled seas
with rebel's prowess,
I forgot my benevolent teachers.

In the death-wish of
one who indulges himself
in curses, I gave up
on my dream- children.
In days to be nurtured
under milk-ducts, they
were bruised by affronts
of the streets.

Now, after decades
I try to take in
my cast-away kids
into my ghost house.

My ghost house, ever afflicted,
overtly and covertly,
by memories of ship-wrecking seas.

Corridors of veins wherein
poison smokes have infested
along with mates of dismal days.

Shades of the schizoid
haunted by slaughters far away
raging as blood streams.

They turn me out as outsider
in apathy of the thrown-outs,
it's not easy: reunion with
those severed long before.

They don't mince words:
exchange value of what I amassed
are of bygone days:
Street-grown are blunt enough.

As I try to regain, in broken lines,
my skies are overwhelmed
by dark clouds of nightmares.
Shrieks tear it up as thunderstorms.

Seeds face feticide
in soil too hard for roots.
The curse of the unborn ever
as undying amber, within.

Who would absolve him,
who has no one to blame?
What is the harshest reckoning
if not what one did to himself?



Saturday, October 6, 2012

ലോക സിനിമയിലേക്കൊരു പക്ഷിക്കണ്ണ്

ലോക സിനിമയിലേക്കൊരു പക്ഷിക്കണ്ണ്

         1895-ഇല്‍ ഓടിത്തുടങ്ങിയ ലൂമിയര്‍ സഹോദരന്മാരുടെ തീവണ്ടി 1902-ഇല്‍ അത്ഭുത കാഴ്ചകള്‍ക്ക് ബഹിരാകാശമൊരുക്കി, എ ട്രിപ്പ്‌ ടു ദ മൂണ്‍ ( A Trip to the Moon) എന്ന ചിത്രത്തിന് വേണ്ടി ഒരു പ്രൊഫെഷണല്‍ മാന്ത്രികന്റെ സഹായത്തോടെ ഒരുക്കിയ ദൃശ്യവിരുന്നു തൊട്ടു ഇന്ന് അവതാരിലും(Avatar) മാറ്റ്രിക്സിലും(Matrix) എത്തി നില്കുന്നു. രണ്ടു ലോക യുദ്ധങ്ങളുടെ തിടമ്പേറ്റി നില്‍കുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി, സിനിമയെ നൂറ്റാണ്ടിന്റെ കല ആക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. യുദ്ധ നേട്ടങ്ങള്‍ക്കായുള്ള പ്രോപഗണ്ട ഉപാധിയായി ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ട സിനിമ പക്ഷെ, പിന്നീട് യുദ്ധത്തിന്റെ നിരര്‍ത്ഥയിലെക്കും കണ്‍ തുറന്നു.
        മുപ്പതുകളില്‍ ഫ്രാന്‍സില്‍ വികസിച്ച കാവ്യാത്മക റിയലിസം(poetic realism) Jean Vigo, Julian Duvivier, Marcel Crane, Jean Cocteau, Jean Renoir എന്നിവരിലൂടെ ലോക സിനിമയിലെ ഈടുവേപ്പുകളായ നിരവധി ചിത്രങ്ങള്‍ക്ക് ജന്മമേകി. Cocteauചെയ്ത La Bete Humaine (1938) യൂറോപ്യന്‍ സിനിമയിലെ ഒരു മാസ്റ്റെര്‍പീസ് തന്നെയാണ്. രാഷ്ട്രീയ അഭിപ്രായങ്ങള്‍ എന്തൊക്കെ ആയാലും, ലെനി രീഫെന്‍സ്ടാല്‍ ചെയ്ത Triumph of the Will എന്ന ചിത്രവും അവിസ്മരണീയമാണ്. നാല്‍പ്പതുകളില്‍, ഫാസിസ്റ്റ് ഭരണത്തില്‍, സെന്‍സര്‍ഷിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ കണ്ട മാര്‍ഗ്ഗമായിരുന്നു ഇറ്റലിയിലെ അരാഷ്ട്രീയ സിനിമകള്‍. രണ്ടാം ലോക യുദ്ധത്തിലെ പരാജയത്തെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ മുന്‍കാലത്തെ പോലുള്ള ആര്‍ഭാട ചിത്രങ്ങള്‍ അസാധ്യമായതാണ് നിയോ റിയലിസ്റ്റ് പ്രസ്ഥാനത്തിന് കാരണമായത്‌. ചിലവേറിയ സ്റ്റുഡിയോ ഫ്ലോറുകള്‍ വിട്ടു സിനിമ ലോക്കെഷനുകളിലെക്കും താരമൂല്യ നിരാസത്തിലേക്കും കടന്നു. ലുചിനോ വിസ്കോന്റി (Luchino Visconti) യുടെ Ossessione (1943) ഇങ്ങനെയാണ് സംഭവിക്കുന്നത്‌; രോസല്ലിനി (Roberto Rossellini), ദിസീക്ക (Vittorio De Sica) തുടങ്ങിയ മഹാരഥന്മാരും രംഗത്ത് വന്നത്.
          അന്പതുകളോടെയാണ് ഫെല്ലിനി (Federico Fellini) (ഇറ്റലി), ബെര്‍ഗ്മാന്‍ (Ingmar Bergman)(സ്വീഡന്‍) , കുറൊസാവ(Akira Hurosawa) (ജപ്പാന്‍), സത്യജിത് റായ് (Satyajit Ray)(ഇന്ത്യ) തുടങ്ങിയ മഹാരഥന്മാര്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതുന്നത്. മതാത്മക വിശ്വാസങ്ങളെയും സന്ദേഹങ്ങളെയും ദാര്‍ശനികമായി സമീപിച്ച ബെര്‍ഗ് മാന്റെ ചിത്രങ്ങള്‍, വേരറ്റു കൊണ്ടിരുന്ന യൂറോപ്യന്‍ സംസ്കൃതിയില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി. ജപ്പാന്റെ പാരമ്പര്യത്തില്‍ നിന്നും, സമ്പ്രദായങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍കൊണ്ട് ജപ്പാന്‍ സിനിമക്ക് അന്തര്‍ദേശീയ മാനം നല്‍കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചത് കുറൊസാവ പ്രതിഭ തന്നെയാണ്. മിസോഗുച്ചി(Kenji Misoguchi) , ഒസു (Yasujiro Osu) തുടങ്ങിയ മഹാരഥന്മാര്‍ നിശബ്ദ സിനിമയുടെ കാലം തൊട്ടേ തുടര്‍ന്ന് വന്ന സിനിമാ സപര്യ തുടരുകയും ചെയ്തപ്പോള്‍ ജപ്പാന്‍ സിനിമ അത്യുന്നത മാനങ്ങള്‍ കൈവരിച്ചത് സ്വാഭാവികം. സിനിമയുടെ മേഖലയില്‍ തദ്ദേശീയമായി ഇത്രയേറെ ധാരകള്‍ മറ്റേതെങ്കിലും നാട്ടിലുണ്ടയിട്ടുണ്ടോ എന്ന് ന്യായമായും ചിന്തിക്കാം, ഇരുപതുകള്‍ തൊട്ടുള്ള ജപ്പാന്‍ സിനിമയുടെ ചരിത്രം പരിശോധിക്കുമ്പോള്‍. മിസോഗുചിയുടെ പ്രഖ്യാത ചിത്രങ്ങളായ Ugetsu Monagatari (1950), Sansho Daya (1954) എന്നിവയില്‍ റെനോ (Jean Renoir) യുടെ ദീര്‍ഗ്ഗമായി ഫോക്കസ് ചെയ്യുന്ന രീതിയും, എപ്പോഴും ചലിക്കുന്ന ക്യാമറയും സുഖ-ദുഃഖ സമ്മിശ്രമായ കഥ പറച്ചില്‍ രീതിയുമൊക്കെ കാണാവുന്നതാണ്. എന്നാല്‍ ഇതിനു നേര്‍ വിപരീതമായി ക്യാമറ ചലനങ്ങള്‍ ഒട്ടുമില്ലാത്ത രീതിയും അദ്ധേഹത്തിന്റെ ചില ചിത്രങ്ങളിലുണ്ട്.

          ബോളിവുഡിന്റെ മ്യൂസിക്കല്‍ മസാലക്കൂട്ടില്‍ നിന്നുള്ള വേറിട്ടുപോക്കായിരുന്നു സത്യജിത് റായിയുടെ സിനിമ. ജനപ്രിയ സിനിമകളോട് കലഹിച്ചു നിന്ന ആ സിനിമകള്‍ "സമാന്തര", "കലാമൂല്യ" സിനിമകള്‍ക്ക്‌ എക്കാലത്തേക്കുമുള്ള ഊര്‍ജ്ജമായി. മൃണാള്‍ സെന്നിന്റെ "ഭുവന്‍ ഷോം" (Bhuvan Shome) ഈ ധാരയില്‍ ഒരു നാഴികക്കല്ലാണ്. അരുണ്‍ കൌളിനോപ്പം മൃണാള്‍ സെന്‍ എഴുതിയ Manifesto of the New Cinema Movement (1968) പുതിയ സിനിമയുടെ ഒരു മാനിഫെസ്റ്റോ തന്നെയായി തീര്‍ന്നു. മിഡില്‍ സിനിമയുടെ ഉദാഹരണമായി എടുത്തു കാണിക്കാവുന്ന ഒന്നായത് ശ്യാം ബെനെഗലിന്റെ "അങ്കുര്‍" (Ankur) (1974) എന്ന ചിത്രമാണ്.

         അന്‍പതുകളില്‍ തന്നെയാണ് സിനിമയിലെ സാമൂഹ്യ ബോധാമില്ലയ്മക്കെതിരെ Kitchen Sink നാടകവേദിയും Angry Young Manപ്രസ്ഥാനവുമൊക്കെ ഇംഗ്ലണ്ടിലും ശക്തിയായ പ്രതികരണം ഉണ്ടാക്കുന്നത്‌. ഫെല്ലിനിയുടെ La Dolce Vita (1960), 81/2 (1963), അന്റൊനിയോണി (Michelangelo Antonioni) യുടെ L'Avventura (1960) എന്നീചിത്രങ്ങള്‍ ഇറ്റലിയില്‍ നിയോ റിയലിസത്തിന്റെ അന്ത്യം കുറിച്ചു. ശൈലീകൃതവും വയലന്സിനു പ്രാധാന്യമുള്ളതുമായ സിനിമകള്‍ എഴുപതുകളുടെ രീതിയായി. 1960-കളില്‍ ആണ് സെര്‍ജിയോ ലിയോണി (Sergio Leone) സ്പാഗെട്ടി വെസ്റ്റെര്‍ന്സ് (Spaghetti Westerns) എന്നറിയപ്പെട്ട പേരില്ലാത്ത നായകന്‍റെ സിനിമകളെടുക്കാന്‍ തുടങ്ങുന്നത്. ക്ലിന്റ് ഈസ്റ്റ്വുഡ് ഒരു വന്‍ താരം (icon) ആയിത്തീരുന്നത് ഈ ചിത്രങ്ങളിലൂടെയാണ്. കുറോസാവയുടെ 'യോജിമ്പോ' (Yojimbo)യുടെ സ്വാധീനം ലിയോണിയില്‍ ഏറെ പ്രകടമാണ്. ഈ പ്രവണത ഇന്ത്യ ഉള്‍പ്പടെ പല ഇടങ്ങളിലും വ്യാപിക്കുയുണ്ടായി. 'ഷോലെ' ഉദാഹരണം.

New Wave:
          നിലവിലുള്ള ഫ്രഞ്ച് കാവ്യാത്മക റിയലിസത്തില്‍ നിന്നുള്ള വേറിട്ട്‌ പോക്കായിരുന്നു സിനിമ നിരൂപകരായിരുന്ന ഗോദാര്‍ദ്ദ് (Jean-Luc Godard ) , ത്രൂഫോ (François Truffaut ) തുടങ്ങിയവര്‍ ചലച്ചിത്രകാരന്മാര്‍ ആയി മാറി തുടങ്ങിവെച്ച ഫ്രഞ്ച് ന്യു വൈവ്‌. ആത്യന്തികമായി സിനിമ സംവിധായകന്റെ കലയാണ്‌ എന്ന കാഴ്ചപ്പാട് അവര്‍ അരക്കിട്ടുറപ്പിച്ചു. 1960-ഇല്‍ പുറത്തിറങ്ങിയ ഗോദ്ദാര്ദിന്റെ A Bout DE Souffle-ഇല്‍ തുടങ്ങിയ hand-held camera, location-shooting, jump-cut editing രീതികള്‍ ഫ്രഞ്ച് സിനിമയില്‍ ചിത്രീകരണ രീതിയില്‍ ഒരു പുതിയ വഴിത്തിരിവുണ്ടാക്കി. അലന്‍ റെനെയുടെ Hiroshima mon Amour (1959), ത്രൂഫോയുടെ 400 Blows (1959) അഗ്നെസ് വെര്‍ദായുടെ (Agnes Verda) La Point Courte (1956) ക്ലോദ് ചാര്ബോളിന്റെ (Claude Charbol) Le Beau Serge (1958) തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ ഈ കാല ഘട്ടത്തിന്റെ ഈടുവെപ്പുകള്‍ ആണ്. റെനെയുടെ L'année dernière à Marienbad (1961) സിനിമയുടെ എല്ലാ വഴക്കങ്ങളും പൊളിച്ചെഴുതി.
           ഫ്രഞ്ച് ന്യു വൈവ്‌, പൂര്‍വ യൂറോപ്പിലെങ്ങും, വിശേഷിച്ചും ചെക്കോസ്ലോവാക്യയില്‍, ശക്തമായ സ്വാധീനം ചെലുത്തുകയുണ്ടായി. ചെക്ക് ന്യു വൈവ് Milos Foreman, Jiri Menzel തുടങ്ങിയ സംവിധായകരെ രംഗത്തെത്തിച്ചു. യുഗോസ്ലാവിയയില്‍ Aleksander Petrovi, ഹംഗറിയില്‍ Miklos Jancso എന്നീ പ്രതിഭകളും ഉയര്‍ന്നു വന്നു. ബ്രസീലില്‍ ഗ്ലോബര്‍ റോഷാ (Galuber Rocha) യുടെ ചിത്രങ്ങള്‍ രാജ്യത്തിന്റെ ദുരിതാവസ്ഥ ശരിക്കും പുറത്തു കൊണ്ടുവന്നു.1968 -ഇല്‍ ഫെര്‍ണാണ്ടോ സോലാനസും (Fernando Solanas) ഒക്ടാവിയോ ഗെറ്റിനോയും (Octavio Gettino) ചേര്‍ന്ന് Liberation Cinemaഎന്ന ഗ്രൂപ്പ് സ്ഥാപിച്ചു ലാറ്റിന്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയും, സിനിമലോകങ്ങള്‍ ചേര്‍ന്ന് ഒരു Third Cinema എന്ന ആശയം മുന്നോട്ടു വെച്ചു. മെക്സിക്കന്‍ ചലച്ചിത്ര ലോകത്തും സമാനമായ ചലനങ്ങളുണ്ടായി. ജപ്പാനില്‍ ഒഷിമ നഗീസ (Oshima Nagisa) പുതു തരംഗത്തിന്റെ മുന്നണിയിലെത്തിയപ്പോള്‍, സ്പെയിനില്‍, ജനറല്‍ ഫ്രാങ്കോയുടെ ഫാസിസ്റ്റ് ഭരണത്തെയും സെന്‍സര്‍ഷിപ്പിനെയും മറികടന്നു അന്റോണിയോ ബാര്‍ദെ (Antonio Bardem)മിനെ പോലുള്ള സംവിധായകര്‍ New Spanish Cinema-യുടെ വക്താക്കളായി. കാര്‍ലോസ് സോറ (Carlos Saura) ഈ കൂട്ടുകെട്ടിന്റെ ആഗോള പ്രതീകമായി.

           നിശബ്ദ സിനിമയുടെ കാലം മുതലേ ലോക സിനിമയില്‍ ഏറെ സ്വാധീനം ചെലുത്തി വന്ന ജര്‍മ്മന്‍ സിനിമയിലും നവ തരംഗം ശക്തിയായ സ്വാധീനം ചെലുത്തി. 1962-ഇല്‍ ഒരു കൂട്ടം യുവ സംവിധായകര്‍ ചേര്‍ന്ന് നിലവിലുള്ള ഗൃഹാതുര, ദേശീയ ചേരുവക്കൂട്ടുകളെ നിഷേധിച്ചു Young German Film ഗ്രൂപ്പിന് രൂപം നല്‍കി. Wim Wenders, Werner Herzog, Rainer Werner Fassbinder എന്നിവരിലൂടെ ജര്‍മന്‍ സിനിമ ലോക സിനിമയില്‍ ആധിപത്യം നേടി.
എഴുപതുകളിലെ ഏറ്റവും പ്രസക്തമായ ചലച്ചിത്ര നേട്ടങ്ങളിലൊന്ന് ക്രിസ്റ്റോഫ് സനൂസി(Krzysztof Zanussi ) (പോളണ്ട്) യുടെ 'ധാര്‍മ്മിക ഉത്കണ്ടകളെ കുറിച്ചുള്ള സിനിമ' ('Cinema of moral anxieties') ആണ്. ഇതേ കാലത്ത് തന്നെയാണ് തുര്‍ക്കിയില്‍ യില്‍മാസ് ഗുനെയും (Yilmas Gune) ഗ്രീസില്‍ ആന്‍ജെലോ പൌലോസും (Theo Angelopoulo ) നിയോ റിയലിസത്തിന്റെ സ്വാധീനത്തില്‍ തങ്ങളുടെ മാസ്റ്റര്‍പീസുകള്‍ ഒരുക്കുന്നതും.
            എണ്‍പതുകളില്‍ സാംസ്കാരിക വിപ്ലവാനന്തര കാലഘട്ടം ചൈനീസ് സിനിമ ലോക സിനിമയിലേക്ക് കണ്‍ തുറക്കുന്നതിനു സാക്ഷിയായി. കേയ്ഗി ചെന്നിനെ (Kaige Chen) പോലുള്ള ചലച്ചിത്രകാരന്മാര്‍ രംഗത്ത് വന്നു. തായ് വാനില്‍ ഈ സ്വാധീനം Taiwanese New Wave പ്രസ്ഥാനമായി തീര്‍ന്നു. നഗര വല്കരണത്തെ ഫോക്കസ് ചെയ്യുന്ന സിനിമകളുമായി Hou Hsiao-Hsien, Yang Dechang, Tsai Mong- Liang എന്നിവര്‍ സജ്ജീവമായി. Aang Lee ഈ ഉണര്‍വ്വിന്റെ ഹോളിവുഡ് പതിപ്പായി.
           ഗ്ലാസ്നോസ്റ്റ്‌- പെരിസ്ട്രോയിക്ക കാലഘട്ടത്തില്‍ ഇരുമ്പുമറ നീക്കം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് റഷ്യന്‍ സിനിമയിലും വലിയ മാറ്റങ്ങളുണ്ടായി. ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്യങ്ങളെ അനാവരണം ചെയ്യുന്ന 'ഇരുണ്ട സിനിമകള്‍' സറ്റയരിന്റെയും സാമൂഹ്യ വിമര്‍ശനത്തിന്റെയും കരുത്തു കാണിച്ചു.
             തൊണ്ണൂറുകളില്‍ നമുക്ക് ഫോക്കസ് ചെയ്യേണ്ടത് ദക്ഷിണ കൊറിയ. പട്ടാള ഏകാധിപത്യം അവസാനിച്ചതിനെ തുടര്‍ന്ന് വിദേശ സിനിമകള്‍ക്കുള്ള വിലക്ക് നീക്കം ചെയ്യപ്പെട്ടു. “Korean Wave” പെട്ടെന്ന് ലോക ശ്രദ്ധ പിടിച്ചുപറ്റി.
1997-ഇല്‍ ഇറാന്‍ സിനിമയില്‍ ചരിത്രമെഴുതി. അബ്ബാസ് കിയരസ്തോമിയുടെ Taste of Cherryകാനില്‍ പുരസ്കാരം നേടിയതും മൊഹ്സിന്‍ മഖ്മല്‍ബഫിന്റെ ഖണ്ടഹാര്‍ (2001) അംഗീകരിക്കപ്പെടതും ഇറാന്‍ സിനിമയെ ഔന്നത്യത്തിലെത്തിച്ചു.

              Spanish Dogme, New French Extreme Movement എന്നിവയും കടന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കെത്തി നോക്കുമ്പോള്‍, ഹോംഗ് കൊംഗിന്റെ വോംഗ് കാര്‍വായി (Wong Karwai) യെ പുതിയ നൂറ്റാണ്ടിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഈട് വെപ്പായി നിരൂപകര്‍ വാഴ്ത്താന്‍ തുടങ്ങിയിരുന്നു.
              പുതിയ നൂറ്റാണ്ടില്‍ ലാറ്റിന്‍ അമേരിക്കന്‍ സിനിമ അര്‍ജെന്റീന , ബ്രസീല്‍, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുടെ വിജയത്തോടെ സാമ്പത്തിക വിഷമതകള്‍ മറി കടക്കുന്നത്‌ നാം കാണുന്നു. ഫാബിയെന്‍ ബെയ്ളിന്‍സ്കി (Fabián Bielinsky ) യുടെ Nine Queens (2000), അല്‍ഫോന്‍സോ കുവരോനിന്റെ (Alfonso Cuarón Orozco ) And Your Mother Too (2001) ഗോന്സാലെസ് ഇനാരിറ്റുവിന്റെ (Alejandro González Iñárritu ) Amorres Perros(2000) എന്നീ സിനിമകിലൂടെ മെക്സിക്കന്‍ സിനിമ ലോക സിനിമയില്‍ വന്‍ സ്വാധീനമാവുന്നു. City of God (2002) പോലുള്ള ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ സിനിമ ബ്രസീലിയന്‍ തെരുവുകളിലെ വയലെസിന്റെയും ദാരിദ്യത്തിന്റെയും നേര്‍ കാഴ്ചയായത് പുതിയ സിനിമയുടെ യാഥാര്‍ത്യ ബോധത്തിന്റെ സാക്ഷ്യം തന്നെ.


Friday, October 5, 2012

HAIKU POEMS-3

HAIKU POEMS-NATURE LESSONS

Learn it from a leaf:
to laugh heedless,
to fade silent

grasshopper sardines frogs
for pesticides
next, the peasant

a hundred suitors
in submission for one:
testimony of honey

learn it
from red ants:
agility in Karma

contemplate
leaf-cutter ants
for low cost homes

Architect
could pay tribute
to baya weaver sparrow

bow as you get wet
bow as you water
like a blade of grass

facades of dusk crimson :
white as full moon
dark as new moon

blanket of cold
for the lazy wader:
river stream.

Hot spring
for dashing diver:
river stream.

Heat of sun's half;
cool of shade's half:
bath in the embankment.

Grown up, yet taken as child
in river's maternal mind:
morning cool even at noon

land, a spendthrift
keeps nothing
heat or cold.

Thursday, October 4, 2012

ഹൈകു കവിതകള്‍- 3



ഇലയോട് പഠിക്കണം
ഇളകിച്ചിരിക്കാന്‍
മൌനമായ് പൊഴിയാന്‍
 
പുല്‍ച്ചാടി പരല്‍ മീന്‍ തവള
കീടനാശിനിക്ക്.
അടുത്തത് കര്‍ഷകന്‍

ഒരുത്തിക്ക് നൂറു പേര്‍
പ്രണയ ദാസ്യം
തേനിന്റെ സാക്ഷ്യം

പഠിക്കണം
കര്‍മ്മ വേഗം
ചോണനുറുമ്പിനോട്‌

കുറഞ്ഞ വീടിനു
കണ്ടു പഠിക്കണം
പുളിയുറുമ്പിനെ

ദക്ഷിണ വെക്കണം
വാസ്തു ശില്പി
തൂക്കണാം കുരുവിക്ക്

നനയുമ്പോള്‍ കുനിയണം
കുനിഞ്ഞേ നനക്കണം
പുല്‍ നാമ്പു പോലെ

മൂവന്തിച്ചോപ്പിന്‍ പാഠ ഭേദം:
നിലാവായ് വെളുക്കും, 
അമാവാസിയായ് കറുക്കും.

അലസമായ് ഇറങ്ങുന്നോനെ
കുളിര് കൊണ്ട് പുതപ്പിക്കും
ആറ്റുവെള്ളം

ബ്ലൂംന്ന് ചാടിയാല്‍
ആറ്റു വെള്ളം
ചൂടുറവ 

തണല്‍പ്പാതിക്കുളിര്
വെയില്‍പ്പാതിച്ചൂട്
ചിറയിലെ മൂവന്തിക്കുളി

മുതിര്‍ന്നാലും കുഞ്ഞായ് നിനക്കും
ജലത്തിന് അമ്മ മനസ്സ്
ഉച്ചക്കും പുലരിത്തണുപ്പു

കരയൊരു ധൂര്‍ത്തന്‍
കരുതി വെക്കില്ലൊന്നും
ചൂടും തണുപ്പും.