Featured Post

Sunday, October 28, 2012

കിഴവനിപ്പോഴും കിനാവിലെത്തുന്നു

കിഴവനിപ്പോഴും കിനാവിലെത്തുന്നു
രാത്രി. ഞാന്‍ കണ്ണ് മിഴിച്ചു കിടക്കുന്നു
മൂടുന്ന ഇരുട്ടിന്‍ ശൂന്യത.
ഹൃദയ താളം
കുളിമുറിയിലെ പഴയ പൈപ്പില്‍
തുള്ളിത്താളം.
ടപ്‌, ഡ്രിപ്,ടപ്‌, ഡ്രിപ്,
ഞാനൊരു തളര്‍ന്ന മയക്കത്തിന്‍
നിഴല്‍ ലോകത്തേക്ക് പോവുന്നു.
യുഗങ്ങളായെന്ന പോലെ:

അടിയന്തിര ശസ്ത്രക്രിയാ മുറി:
പിന്‍ വാതിലടയവേ
പുറത്തു തങ്ങി നില്‍ക്കും
പ്രപഞ്ചത്തോളം കനത്ത ഒരു നിമിഷം
അടക്കിപ്പിടിച്ച നിശ്വാസങ്ങള്‍,
ഒതുക്കിപ്പിടിച്ച തേങ്ങലുകള്‍-
ഞാന്‍ മാത്രം ഇപ്പോഴും കാണുന്നുണ്ട്
ആ അവസാനത്തെ നോട്ടം
അച്ഛന്‍ തന്റെ അപരനെ, മകനെ.
എനിക്ക് മാത്രമായി ഒരദൃശ്യ പ്രത്യക്ഷം-

നിശ്ശബ്ദം ചിറകടിച്ച് ആ നീലപ്പക്ഷി
അടഞ്ഞ വാതിലിലൂടെ പുറത്തേക്ക്
ഇടുങ്ങിയ ഇടനാഴിയിലേക്ക്‌:
പറയാതെ പോയ കഥകളോടെ
എന്‍ മുന്നിലത് തങ്ങിനില്‍ക്കുന്നു.
എനിക്കിനി തെളിവ് വേണ്ട.
കുനിഞ്ഞ ശിരസ്സുമായെത്തുന്ന ഡോക്ടര്‍
ഇനിയൊരു കൂട്ടക്കരച്ചിലുണര്‍ത്തും.

ഒരു കൈ മൃദുലമായെന്‍ നെറ്റിയില്‍
മൃദു ശബ്ദം, പരിചിത,മെങ്കിലു ,മപരിചിതം.
"ശാന്തനായുറങ്ങുക, മകനെ!,"
ഞാന്‍ ചോദിക്കുന്നു,
"താത! എന്തുകൊണ്ട്, ഞാന്‍?
ഞാനൊരിക്കലും അനുസരിച്ചിവനല്ലല്ലോ!"
"വിഡ്ഢി!, നീ ഞാന്‍ തന്നെയല്ലോ.
ഞാനൊരിക്കലും ആരെയും അനുസരിച്ചില്ല!"
അദ്ദേഹം ഒരിക്കലും ഇത്ര മൃദുവായിരുന്നില്ല.

No comments:

Post a Comment