Featured Post

Thursday, October 4, 2012

ഹൈകു കവിതകള്‍- 3



ഇലയോട് പഠിക്കണം
ഇളകിച്ചിരിക്കാന്‍
മൌനമായ് പൊഴിയാന്‍
 
പുല്‍ച്ചാടി പരല്‍ മീന്‍ തവള
കീടനാശിനിക്ക്.
അടുത്തത് കര്‍ഷകന്‍

ഒരുത്തിക്ക് നൂറു പേര്‍
പ്രണയ ദാസ്യം
തേനിന്റെ സാക്ഷ്യം

പഠിക്കണം
കര്‍മ്മ വേഗം
ചോണനുറുമ്പിനോട്‌

കുറഞ്ഞ വീടിനു
കണ്ടു പഠിക്കണം
പുളിയുറുമ്പിനെ

ദക്ഷിണ വെക്കണം
വാസ്തു ശില്പി
തൂക്കണാം കുരുവിക്ക്

നനയുമ്പോള്‍ കുനിയണം
കുനിഞ്ഞേ നനക്കണം
പുല്‍ നാമ്പു പോലെ

മൂവന്തിച്ചോപ്പിന്‍ പാഠ ഭേദം:
നിലാവായ് വെളുക്കും, 
അമാവാസിയായ് കറുക്കും.

അലസമായ് ഇറങ്ങുന്നോനെ
കുളിര് കൊണ്ട് പുതപ്പിക്കും
ആറ്റുവെള്ളം

ബ്ലൂംന്ന് ചാടിയാല്‍
ആറ്റു വെള്ളം
ചൂടുറവ 

തണല്‍പ്പാതിക്കുളിര്
വെയില്‍പ്പാതിച്ചൂട്
ചിറയിലെ മൂവന്തിക്കുളി

മുതിര്‍ന്നാലും കുഞ്ഞായ് നിനക്കും
ജലത്തിന് അമ്മ മനസ്സ്
ഉച്ചക്കും പുലരിത്തണുപ്പു

കരയൊരു ധൂര്‍ത്തന്‍
കരുതി വെക്കില്ലൊന്നും
ചൂടും തണുപ്പും.




 


No comments:

Post a Comment