Featured Post

Thursday, May 30, 2013

ഞാനിവിടെതനിച്ചിരിപ്പാണ്.

ഞാനിവിടെതനിച്ചിരിപ്പാണ്.
വിളക്കുമരംതിരിയണഞ്ഞ രാവില്‍
പ്രേതകഥയിലെ ഓരികള്‍
കൗമാരംബാക്കി വെച്ച വിത്തായി
മനസ്സില്‍മുള പൊട്ടുന്നുണ്ട്.
ഇരുട്ട്ഒരു മഴയാണ്-
മൂടിപ്പോയഭീതിവിത്തുകളെ
നീരൂട്ടിഉയിര്‍പ്പിക്കുന്നത്

ഞാനിവിടെതനിച്ചിരിപ്പാണ്.
വൈധവ്യത്തിന്റെഅമാവാസിയിലും
ഏറ്റവുംപ്രസന്നമായ പാട്ടുകളില്‍
എനിക്ക്താരാട്ട് തന്നവള്‍
നക്ഷത്രജാലകത്തില്‍ നിന്ന്
നോക്കിയിരിപ്പുണ്ട്‌ഇപ്പോഴും.
അതീതലോകമെങ്കിലും
അമ്മിഞ്ഞയുടെഉര്‍വ്വരത.

ഞാനിവിടെതനിച്ചിരിപ്പാണ്.
കൂട്ടംതെറ്റിപ്പോയ മേഘമായി
വഴക്കിട്ടുപോയ മകന്‍
ഒരുനാള്‍ തിരിച്ചു വരുമെന്ന്
മഴയായ്പെയ്തെന്‍ കള്ളിച്ചെടിക്ക്
തണലായ്കുട വിരിയുമെന്ന്
പുഴുവിനുംമണ്ണിരക്കും കൊടുക്കാതെ
ഇതെന്റെസ്നേഹങ്ങളൊക്കെയും.

ഞാനിവിടെതനിച്ചിരിപ്പാണ്.
ഏറ്റവുംവിഷാദ ഭരിതമായ പാട്ടുകളില്‍
അരുമ്പിപ്പോയകിനാക്കളെയോര്‍ത്തു
ശൂന്യമായപൂക്കൂടയും
പുകയടങ്ങാത്തചിതകളും
വിതുമ്മിനില്‍ക്കുന്ന ഒടുങ്ങാത്തരാവില്‍
കാണാക്കണ്ണില്‍തുഴയോര്‍ത്ത്,
തിരിച്ചുപോക്കില്ലാത്ത പുഴയോരത്ത്.

No comments:

Post a Comment