മഴക്കാലത്തിന്റെ
ബാക്കിപത്രത്തില്‍
നിറഞ്ഞൊഴുകും
പുഴയും
താഴ്വരപ്പച്ചയും
മാത്രമല്ല,
തണുത്തു
മരിച്ച പൂച്ചക്കുഞ്ഞുങ്ങളും
ചോര്‍ന്നമര്‍ന്ന
കുടിലുകളുമുണ്ട്.
മൂടിപ്പോയ
പാട വരമ്പുകളില്‍
ധ്യാന
നിരതരായ കൊറ്റികള്‍-
മഴ
കായാനെത്തിയ ജലജീവികള്‍
നീളന്‍
കൊക്കിലൊടുങ്ങുന്നു.
നിരാലംബരായ
മല ദൈവങ്ങളുടെ
തോറ്റുപോയ
തട്ടകങ്ങളില്‍
ചെറിയ
മനുഷ്യരുടെ ദൈന്യം
വിശപ്പും
മൃതിയുമായി
നനഞ്ഞു
കുതിരുന്നു.
ഉരുള്‍
പൊട്ടിയ മലയോരങ്ങളില്‍
കാത്തുവെച്ച
കര്‍ഷക സ്വപ്നങ്ങള്‍
മേയാന്‍
വിട്ട മാടുകള്‍ക്കൊപ്പം
ഒടുങ്ങിപ്പോയിരിക്കുന്നു.
പനിച്ചു
വിറയ്ക്കുന്ന രാപ്പകലുകള്‍
ആശുപത്രി
വരാന്തകളില്‍
വായ്
കീറിയ ദൈവമില്ലാതെ
ഈറന്‍
കമ്പളങ്ങളില്‍
കൂനിക്കൂടിയിരിക്കുന്നു.
കുടിലണയാത്ത
മുക്കുവന്‍
പുകയാത്ത
അടുപ്പിനരികില്‍
അലകടല്‍
രൗദ്രമായി
നെഞ്ചിലെ
കൊടുങ്കാറ്റാവുന്നു.
മുങ്ങി
മരിച്ച കുഞ്ഞിന്
അന്ത്യ
വീടൊരുക്കവേ:
'വെള്ളത്തെപ്പേടിയാണവന്ന്,
മഴ
നനയാതടക്കണ' മെന്നു
ഓര്‍മ്മിപ്പിക്കുന്നുണ്ടച്ഛന്‍.
പുഴകിവീണ
വന്മരങ്ങളില്‍
കിളിക്കുഞ്ഞുങ്ങള്‍ക്കും
ശ്രാദ്ധം:
ജലസമാധിയുടെ
ദിനങ്ങളില്‍
ഉടലഴിഞ്ഞവര്‍ക്ക്,
അവതാരപ്പൊരുള്‍
തേടി
മത്സ്യാന്നമായവര്‍ക്ക്.
No comments:
Post a Comment