I
പ്രണയത്തിലായിരുന്നു
രാവറ്റം
വരെ നക്ഷത്രങ്ങളായിരുന്നു
പകലറുതിയോളം
മഴവില്ലുകളായിരുന്നു.
II
കനവു
മരത്തിനു ഇപ്പോള്‍ മഞ്ഞു
കാലം.
ഇതു
വഴി പൂത്തു തുടങ്ങിയൊരു
നിറഞ്ഞു
വിടരാനിരുന്ന പൂക്കാലം
ആരൊക്കെയോ
ഞെരിച്ചുടച്ചതും
പരാഗങ്ങളുടെ
ഇളം കാറ്റായി
തഴുകിയുണര്‍ത്താന്‍
കാത്തിരുന്നവന്‍
ഒരുദ്യാനം
നെഞ്ചില്‍ കൊരുത്തവന്‍
ഈ
മലയോരത്തു നിന്ന്
ഒടുവിലത്തെ
തേങ്ങലടക്കി
താഴ് വരക്കാട്ടില്‍
മറഞ്ഞതും
കാതരയായ
പ്രണയ നിലാവ്
മുഖം
നോക്കിയ കാട്ടാറില്‍
മുങ്ങി
മരിച്ചതും
III
നദീ
തീരത്ത് ഒരാള്‍ കാത്തിരിപ്പുണ്ട്.
വെള്ളാരങ്കല്ലുകളുടെ
നിലാത്തിളക്കം
അയാളോടെന്തോ
പറയുന്നുണ്ട്.
ഹേമന്തത്തിന്റെ
കുളിരു പുതച്ച
രാവിന്റെയും
മലകളുടെയും ജലം
ഓര്‍മ്മകളും
മറവിയുമഴിഞ്ഞ്
ഒഴുകിപ്പോവുന്നുണ്ട്.
IV
നിരാസത്തിന്റെ
ആകാശത്ത്
എന്നും
അമാവാസിയാണ്.
മുനിഞ്ഞു
തെളിയുന്ന ഒറ്റത്താരകത്തോട്
ലിംഗഭേദം
ചോദിക്കരുത്;
വര്‍ഗ്ഗഭേദം
തിരക്കരുത്.
തടവറയിരുട്ടിലെ
ഏകാന്തതയില്‍
ചുണ്ടെലിയോടു
ചങ്ങാത്തം കൂടിയോനുണ്ട്.
ബന്ധിതനായ
ചിത്തരോഗിക്ക്
ജനാലയിലെ
കുരുവി
സ്വാതന്ത്ര്യത്തിന്റെ
പക്ഷി.
No comments:
Post a Comment