Featured Post

Friday, January 2, 2015

കവിതയുടെ ജനിതകം




ഒരാള്‍ കവിതയെഴുതുമ്പോള്‍
ഒരു മിത്രത്തെയോ
ഒരു സഖാവിനെയോ
ഒരു കലോപാസകനെയോ
ഒരു വിമര്‍ശകനെയോസൃഷ്ടിച്ചേക്കാം.
അവരൊക്കെയും
സ്നേഹം കൊണ്ട് തളിര്‍ത്ത
ഒരു പൂമരം
അയാളില്‍ കണ്ടേക്കാം.
ചിലപ്പോഴത്
വെറുമൊരു വംശവെറി വിദ്വേഷകനെ
നൂറും പാലും കൊടുത്ത്വളര്‍ത്തിയേക്കാം.
സ്നേഹം കൊണ്ട് തളിര്‍ത്തില്ലെങ്കിലും
ഒറ്റുകാരന്റെ നാക്കുവഴക്കത്തോടെ
അയാളൊരു വിമര്‍ശകന്‍ കളിച്ചേക്കാം.

ഒരാള്‍ കവിതയെഴുതുമ്പോ
ള്‍ഒരാസ്വാദകന്‍ ജനിക്കുമെന്ന്
ഉറപ്പു പറയാനാകില്ല.

No comments:

Post a Comment