Featured Post

Sunday, August 25, 2013

നോറ്റു നേടീട്ടും അരുമ്പിപ്പോവുന്നത്.


കാന്‍സര്‍ വാര്‍ഡിലെ
നൊമ്പരക്കാഴ്ചയായി
വായും മൂക്കും മൂടിക്കെട്ടി
കുരുന്നു ബാലന്‍.
ഞരമ്പുകളില്‍ പതിയിരിപ്പുണ്ട്
അവനറിയാതെ-
മരണം.
മുലക്കണ്ണിലേക്കിറങ്ങിവന്ന
ജന്മാന്തര പുണ്യമെന്നു
തേങ്ങലടക്കുന്നുണ്ടമ്മ.
കൊടുക്കാമെന്നുയി,രെന്നാലു-
മെടുക്കരുതവനെയെന്നു
വിതുമ്മുന്നുണ്ടച്ഛന്‍.
പനിയിറക്കത്തിന്‍ നേരം
വാര്‍ഡിലെങ്ങുമവന്‍.
വികൃതി കാണിക്കരുതെന്ന്
മിഴിക്കുന്നു ഡ്യൂടി നേഴ്സ് .
'ആന്റിക്കിന്നോട് ദേഷ്യാ'ന്നു
കൊഞ്ചുന്നുണ്ടവന്‍.
മുഖം തിരിക്കുന്നുണ്ട് പെണ്‍ കൊടി.
അടുപ്പം കാണിക്കാന്‍ വയ്യവനോട്,
താങ്ങാനാവില്ല,തു പിന്നെയെന്ന്
അടക്കം പറയുന്നുണ്ടവള്‍.

പല ജന്മം നോറ്റു നേടീട്ടും
അരുമ്പിപ്പോവതെന്താവാം
ഈയിളം കൂമ്പുകള്‍?!
ഏതു പാപനാശിനിയാവാം
മതിയാവുക പകരം
ശിശുബലിയുടെ ദൈവത്തിനു?!




No comments:

Post a Comment