Featured Post

Wednesday, January 20, 2016

The Meursault Investigation by Kamel Daoud

അന്യന്റെ മറുപുറം. 


Do not despair one of the thieves was saved
   Do not presume one of the thieves was damned”
    -St. Augustine

    രണ്ടാം ലോക യുദ്ധാനന്തര യൂറോപ്യന്‍ ബുദ്ധിജീവിതത്തിന്റെ അസ്തിത്വ പ്രതിസന്ധിയുടെയും ശൂന്യതാ വാദത്തോളമെത്തുന്ന വ്യര്‍ത്ഥ ബോധത്തിന്റെയും ശക്തമായ ചിത്രീകരണമായിരുന്നു 1942-ല്‍ പുറത്തിറങ്ങിയ ആല്‍ബര്‍ കാമുവിന്റെ എക്സിസ്റ്റന്‍ഷ്യലിസ്റ്റ് മാസ്റ്റര്‍പീസ് The Outsider. 'അമ്മ ഇന്നു മരിച്ചുഅതോ ഇന്നലെയോഎനിക്കുറപ്പില്ല!' എന്ന പ്രസിദ്ധമായ ആദ്യ വാചകത്തോടെ ആരംഭിച്ച നോവലില്‍ഒന്നിനോടും ആസക്തി കാണിക്കാനാവാത്തഅമ്മയുടെ മരണത്തില്‍ പോലും നിര്‍വ്വികാരതയുടെ ഉറഞ്ഞു പോയ ഭാവം ഭേദിക്കാനോ ഇത്തിരി ദുഃഖം പ്രകടിപ്പിക്കാനോ ആവാത്ത മെര്‍സോള്‍ എന്ന ആന്റി ഹീറോയെ ആണ് യുദ്ധാനന്തര യൂറോപ്യന്‍ സംത്രാസത്തെ അവതരിപ്പിക്കാനായി നോവലിസ്റ്റ് കണ്ടെടുത്തത്അതേ നിര്‍വ്വികാരതയോടെ പ്രകടമായ കാരണമേതുമില്ലാതെ അയാള്‍ കടപ്പുറത്തുവെച്ചു പേരില്ലാത്ത ഒരറബിയെ വെടിവെച്ചു കൊല്ലുന്നുണ്ട്നോവലിന്റെ രണ്ടാം പകുതിയില്‍ കൊലക്കുറ്റത്തിനു വിചാരണ ചെയ്യപ്പെടുന്ന മെര്‍സോളിനെതിരില്‍ നിയമപ്രകാരമുള്ള കുറ്റകൃത്യത്തെക്കാളെറെ ശക്തമായി ഉന്നയിക്കപ്പെടുന്ന ആരോപണം അമ്മയുടെ മരണത്തോടുള്ള അയാളുടെ നിര്‍വ്വികാര നിലപാടാണ്കൊളോണിയലിസ്റ്റ്‌ കാലഘട്ടമായത് കൊണ്ട് 'അറബി'യുടെ കൊല ഒരു പ്രശ്നമാവാതെ പോവുമായിരുന്നുഅല്ലെങ്കില്‍ താരതമ്യേന ചെറിയ ശിക്ഷ മാത്രം ലഭിക്കേണ്ട കയ്യബദ്ധം മാത്രമായി അവഗണിക്കപ്പെടുമായിരുന്നുഅയാളൊരു സ്വാഭാവിക പ്രതികരണം കാണിച്ചിരുന്നെങ്കില്‍തനിക്കനുഭവപ്പെടാത്ത വികാരം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാവുന്നതിന്റെ അസംബന്ധമാണ് മെര്‍സോളിനെ മഥിക്കുന്നതും. 'അസംബന്ധവുമായി മുഖാമുഖത്തിലെത്തുന്ന മനുഷ്യന്റെ നഗ്നതഎന്ന് കാമു ഈ അവസ്ഥയെ വിശദീകരിച്ചിട്ടുണ്ട്മെര്‍സോള്‍ തൂക്കുകയര്‍ ശിക്ഷ ഏല്‍ക്കുന്നത് ഊരും പേരുമില്ലാത്ത ഒരറബിയെ കൊന്നതിന് എന്നതിലേറെഇക്കാരണത്താലാണ് എന്ന് നോവല്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

 

ചരിത്രത്തിന്റെ ആന്ധ്യംഅസംബന്ധം:

മെര്‍സോള്‍ എന്ത് കൊണ്ട് അമ്മയുടെ മരണത്തില്‍ വികാര വിക്ഷോഭം കാണിക്കുന്നില്ലപാതിരിയെ നിഷേധിക്കുന്ന അയാളുടെ മത സമീപനങ്ങളിലെ ദാര്‍ശനിക പ്രതിസന്ധികള്‍ എന്തെല്ലാം തുടങ്ങിയ വിഷയങ്ങള്‍ ഗഹനമായ ചര്‍ച്ചകള്‍ക്ക് പില്‍ക്കാലം വിധേയമായിട്ടുണ്ടെങ്കിലും 'എന്താണ് ആ അറബിയുടെ കഥ?' എന്നത് ഒരിക്കലും ഉന്നയിക്കപ്പെട്ടില്ല എന്ന പ്രകോപനത്തില്‍ നിന്നാണ് അള്‍ജീരിയന്‍ എഴുത്തുകാരന്‍ കെമാല്‍ ദാവൂദിന്റെ 2 'ദ മെര്‍സോള്‍ ഇന്‍വെസ്റ്റിഗേഷന്‍' (The Meursault Investigation- 2013പിറവിയെടുക്കുന്നത്. 'ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്‌നെസ്സ്', 'റോബിന്‍സണ്‍ ക്രൂസോതുടങ്ങി കൊളോണിയല്‍ പശ്ചാത്തലമുള്ള ലബ്ധപ്രതിഷ്ടമായ കൃതികള്‍ക്ക് പലതിനും പില്‍ക്കാലത്തുണ്ടായ പോസ്റ്റ്‌ കൊളോണിയല്‍ പൊളിച്ചെഴുത്തിന്റെ പശ്ചാത്തലവും ഇവിടെയുണ്ട്. 1942-ല്‍ നടന്ന കൊലപാതകം അത് ചെയ്ത ആളുടെ തന്നെ ആഖ്യാന മികവിലൂടെ അയാളെ ലോക പ്രശസ്തനാക്കി എന്ന ധാരണയോടെയാണ് നോവലിന്റെ ലോകം ഉരുവമെടുക്കുന്നത്.

“(കൊല ചെയ്ത)യഥാര്‍ത്ഥവ്യക്തി അത്രയ്ക്ക് നല്ല ഒരു കഥപറച്ചില്‍ക്കാരന്‍ ആയിരുന്നതു   കൊണ്ട് ആളുകളെകൊണ്ട് തന്റെ കുറ്റകൃത്യം വിസ്മരിപ്പിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞുഎന്നാല്‍ മറ്റേയാളോആ ഒരു വെടിയുണ്ട ഏറ്റുവാങ്ങി മണ്ണിലേക്ക് മടങ്ങുക എന്ന ഏക  ഉദ്ദേശത്തോടെ ദൈവം സൃഷ്ടിച്ച ഒരു പാവം നിരക്ഷരന്‍ മാത്രമായിരുന്നുഒരു പേര് നല്കപ്പെടാന്‍ പോലും വേണ്ടത്ര സമയമില്ലാത്ത ഒരജ്ഞാത നാമാവ്‌.'

എന്നും,

ഒരു ഹ്രസ്വനായ അറബിസാങ്കേതികമായി മിന്നായംവെറും രണ്ടു മണിക്കൂര്‍  ജീവിച്ചിരിക്കയും പിന്നീടിത് വരെയും ഒരു വീറുമില്ലാതെതന്റെ അടക്കിനും ശേഷം കഴിഞ്ഞ എഴുപതു വര്‍ഷം തുടര്‍ച്ചയായി മരിച്ചു കൊണ്ടെയിരിക്കയും ചെയ്ത ഒരാള്‍"

 

എന്നും തന്റെ സഹോദരന്‍ കൂടിയായ അറബിയെ ആഖ്യാതാവ് പരിചയപ്പെടുത്തുന്നു. മെര്‍സോളിനും സൂര്യനുമിടയില്‍ വന്നുപോയി എന്നതല്ലാതെ വേറെ കാരണമൊന്നും അയാള്‍ വധിക്കപ്പെടാന്‍ ഉണ്ടായിരുന്നില്ലെന്ന് അയാള്‍ വ്യക്തമാക്കുന്നു.

 

അയാള്‍ക്കൊരു മനുഷ്യന്റെ പേരുണ്ടായിരുന്നുഎന്റെ സഹോദരനാവട്ടെഒരു  സംഭവത്തിന്റെ പേരുംതന്റെ കറുമ്പന്‍ കക്ഷിയെ മറ്റേ എഴുത്തുകാരന്‍  "ഫ്രൈഡേഎന്ന് വിളിച്ചപോലെ അയാള്‍ക്ക്‌ അദ്ദേഹത്തെ "അപരാഹ്നം രണ്ടു മണിഎന്ന്  വിളിക്കാമായിരുന്നുഒരാഴ്ചയില്‍ ഒരു ദിനം എന്നതിന് പകരം ഒരു ദിവസത്തില്‍ ഒരു സമയം" തന്റെ ദിവസത്തെ കൊണ്ടുംലോകത്തെ കൊണ്ടും എന്ത് ചെയ്യണം എന്നറിയാതെ അതൊക്കെയും തന്റെ പുറകില്‍ ചുമന്ന ഒരു ഫ്രഞ്ചുകാരന്റെ കൈകൊണ്ടു കൊല്ലപ്പെടുക,.. "എന്റെ ദൈവമേഎങ്ങിനെയാണ് നിനക്ക് ഒരാളെ കൊല്ലുകയും അയാളുടെ മരണം തന്നെയും അയാളില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്യാന്‍ കഴിയുക?"

 എന്ന് അയാള്‍ ചോദിക്കുന്നുണ്ട്.

 

    ഹാറൂന്‍ എന്ന ആഖ്യാതാവ് അറബിക്ക്‌ ഒരു പേര് നല്‍കുന്നുമൂസഒപ്പം ഒരു കഥയും ഒരു കുടുംബവുംനോവലില്‍ ഉടനീളം മൂസ പഴയ നിയമത്തിലെയും ഖുറാനിലെയും മൂസാ നബിയുമായി കണ്ണി ചേര്‍ക്കപ്പെടുന്നുണ്ട്ഏതു ഫറവോന്റെ പരിചാരകന്റെയും കഴുത്തു ഞെരിക്കാന്‍ കഴിയുന്നവന്‍കുറഞ്ഞ വാക്കുകളുടെ തമ്പുരാന്‍സത്യത്തില്‍ ആഖ്യാതാവ് സ്വയം പരിചയപ്പെടുത്തുന്ന ഹാറൂന്‍ എന്ന പേര് തന്നെയും ആ തുടര്‍ച്ചയുടെതാണ്: താന്‍ 'മരിച്ചവന്റെ സ്ഥാനത്താണ് സംസാരിക്കുന്നതെ'ന്നും 'അയാള്‍ക്ക്‌ വേണ്ടി അയാളുടെ വാചകങ്ങള്‍ മുഴുമിക്കുകയാണെ'ന്നും അയാള്‍ പറയുന്നുസംസാര വൈകല്യമുണ്ടായിരുന്ന മൂസാ നബി ദൈവം തനിക്ക് പ്രാവാചക ദൗത്യമേല്‍പ്പിക്കുമ്പോള്‍ 'നീ എന്റെ നാവിലെ കുരുക്കഴിച്ചു തരൂഅപ്പോള്‍ അവര്‍ക്കെന്റെ സംസാരം മനസ്സിലാവു'മെന്ന് പ്രാര്‍ഥിച്ചതായി ഖുറാനിലുണ്ട്കാമുവിന്റെ കൃതിയിലെ ഒന്നുമല്ലാത്തവന്‍ (non-entity) ആയ 'അറബി' അങ്ങനെ ഒരു വ്യക്തിത്വംഅതും ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഒരാളെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്നേടിയെടുക്കുകയാണ് ഇവിടെകൊലയാളി സത്യത്തില്‍ ' വെയിലിനെ  കുറിച്ചും കടലിനെ കുറിച്ചും ഒഴികെമറ്റൊന്നിനെ കുറിച്ചും ഒരഭിപ്രായവും ഇല്ലാത്ത വെറുമൊരു ശവമായിരുന്നു എന്ന് മെര്‍സോളിന്റെ പ്രശസ്തമായ വ്യര്‍ത്ഥ ബോധത്തെ ഹാറൂന്‍ പരിഹസിക്കുന്നുവെറുമൊരു അലസമായ പ്രവര്‍ത്തിയിലൂടെ ഒരു കൊലപാതകത്തിന്റെ ഗൗരവം പോലും അയാള്‍ തന്റെ സഹോദരന് നിഷേധിക്കുകയായിരുന്നു.

അതൊരു കുറ്റകൃത്യമായിരുന്നില്ലകാരണംഉച്ചക്കും ഉച്ചതിരിഞ്ഞ് രണ്ടു മണിക്കുമിടയില്‍, .. മെര്‍സോളിനും മൂസക്കുമിടയില്‍ നിയമങ്ങളില്ല.” 

കാമുവിന്റെ നിരീക്ഷണത്തെ പൊളിച്ചെഴുതുന്ന കാഴ്ചപ്പാടിലേക്ക്‌ ഹാറൂന്‍ എത്തുന്നത് ജ്യേഷ്ഠന്റെ ദുര്‍വ്വിധിയില്‍ നിന്നാണ്.

എന്റെ പാവം ചേട്ടന് ഇതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല.. ഞാനും എന്റെ ചേട്ടനും ഞങ്ങളുടെ മുതുകില്‍ അല്ലെങ്കില്‍ ഞങ്ങളുടെ നാടിന്റെ ഉള്‍ത്തടങ്ങളില്‍ ചുമക്കുന്നതെന്തോ അതാണ്‌ അസംബന്ധം (the absurd). അല്ലാതെ മറ്റെയാള്‍ എന്തായിരുന്നു എന്നതോഅല്ലെങ്കില്‍ അയാള്‍ എന്ത് ചെയ്തു എന്നതോ ആയിരുന്നില്ല"




മരിച്ചവനെ ചുമക്കേണ്ടി വരുന്നത്

 

സംഭവം കഴിഞ്ഞു ഇപ്പോള്‍ ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷംമൊഹ്സിന്‍ ഹമീദിന്റെ The Reluctant Fundamentalist എന്ന കൃതിയുടെ മാതൃകയില്‍ഒരന്വേഷകനോട് ഒറാനിലെ ഒരു ബാറില്‍ ഇരുന്നു ഹാറൂന്‍ നാടകീയ സ്വഗതാഖ്യാന രൂപത്തില്‍ (dramatic monologue) കഥ പറയുന്നുബാറുകള്‍ ഒരാള്‍ക്ക്‌ തന്റെ പ്രായത്തേയും തന്റെ ദൈവത്തെയും ഭാര്യയേയും കണ്ണുവെട്ടിച്ച് രക്ഷനേടാനുള്ള ഇടമാണെന്നു അയാള്‍ നിരീക്ഷിക്കുന്നുണ്ട്. കാമുവിന്റെ കൃതിയുടെ നേര്‍ വിപരീതമായ ഒരു പ്രസ്ഥാവനയിലൂടെയാണ് അയാളുടെ കഥനം ആരംഭിക്കുക:

മമ്മ ഇന്നും ജീവിച്ചിരിക്കുന്നു!” 

അന്നത്തെ ഏഴുവയസ്സുകാരന്‍ ജീവിതം ഏതാണ്ട് കൈവിട്ടുപോയ അവിവാഹിതനും ആരുമല്ലാത്ത വെറുമൊരു കുടിയനുമായ വൃദ്ധനാണ്നേരത്തെ മടങ്ങിവരുമെന്ന് പതിവില്ലാത്ത വിധം മമ്മയോട് കുശലം പറഞ്ഞാണ് അന്നേദിവസം ഏട്ടന്‍ പുറത്തു പോയതെന്ന് അയാള്‍ ഓര്‍ക്കുന്നുപിന്നീടെന്തു സംഭവിച്ചു എന്നതിന് ഒരു തെളിവുമില്ലഅയാള്‍ കടപ്പുറത്തുവെച്ചു കൊല്ലപ്പെട്ടു എന്ന് മമ്മയും അനുജനും മനസ്സിലാക്കുന്നുവെന്ന് മാത്രംദേഹം കണ്ടുകിട്ടുന്നതേയില്ലകോടതി രേഖകളിലോ പത്ര വാര്‍ത്തകളിലോ അതേക്കുറിച്ച് സൂചനകള്‍ ഇല്ലമതാചാര പ്രകാരം നാല്‍പ്പതു ദിവസം കഴിഞ്ഞു അയാള്‍ മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നു, “ശൂന്യമായ ഒരു കുഴിമാടത്തില്‍ മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന"യോടെ ഒരടക്കം അഭിനയിക്കപ്പെടുന്നുഈ ആനുഭവങ്ങളില്‍ നിന്നാണ് ജീവിതത്തെ സംബന്ധിച്ച ആഴമുള്ള അസംബന്ധ ബോധത്തിലേക്ക് ഹാറൂന്‍ എത്തിച്ചേരുന്നത്:

 

ഒരു മനുഷ്യന്റെ ജീവിതത്തിലെ അവസാന ദിനമെന്നത് നിലനില്‍ക്കുന്നേയില്ലകഥാപുസ്തകങ്ങള്‍ക്ക് പുറത്ത് പ്രതീക്ഷ എന്നതില്ലപൊട്ടിത്തകരുന്ന സോപ്പ് കുമിളകള്‍ അല്ലാതെഎന്റെ പ്രിയ സുഹൃത്തെഅതാണ്‌ നമ്മുടെ അസംബന്ധമായ നിലനില്‍പ്പിന്റെ ഏറ്റവും നല്ല തെളിവ് ഒരാള്‍ക്കും ഒരു അന്ത്യദിനം നല്‍കപ്പെടുന്നില്ലഉള്ളത് അയാളുടെ  ജിവിതത്തില്‍ യാദൃശ്ചികമായ ഒരിടപെടല്‍ മാത്രം"

 

ദുഃഖ ഭാരത്തോടെ മമ്മ പ്രതിവിധി തേടി അലയുകയും ഒന്നും ഫലിക്കാതാവുമ്പോള്‍ കഥകളില്‍ അഭയം തേടുകയും ചെയ്യുന്നുഎന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് "ആയിരത്തൊന്നു കഥകള്‍മെനയുന്നുഓരോ രാവിലും ഒരു കഥയാണ്‌ അവര്‍ കുഞ്ഞു ഹാറൂനോട് പറയുകഎന്നാല്‍ എല്ലാ കഥകളിലും മൂസ അന്യായത്തിനെതിരെ നീതി തേടുന്ന ആത്മാവാണ്ഒരു ഹീറോയുംഒരു ചെറു പട്ടണത്തില്‍ ഒരിക്കലും വിട്ടുപോകാത്ത ഒരു മരണത്തിന്റെ നിഴലില്‍ വളരേണ്ടി വരുന്നത് ഹാരൂനെ മാനസികമായി ബാധിക്കാതെ വയ്യ.

 

മമ്മ തന്റെ ഭയങ്ങള്‍ മുഴുവനും എന്നില്‍ സംക്രമിപ്പിച്ചുഒപ്പം മൂസയെയും അയാളുടെ   പ്രേതത്തെയുംമാതാവിനും മരണത്തിനുമിടയില്‍ ആ നിലയില്‍ കെണിയിലകപ്പെട്ടുപോയ ഒരു കൗമാരക്കാരന് എന്ത് ചെയ്യാനാവും?.”

എനിക്കൊരു പ്രേതത്തിന്റെ കുട്ടിക്കാലമായിരുന്നു ”

എന്ന് തന്നെ കുറിച്ച് പറയുന്ന ഹാറൂന്‍ ഒരു ഘട്ടത്തില്‍ മമ്മയോടും പറയുന്നുണ്ട്:

നിങ്ങള്‍ക്ക് ഒരു പ്രേതത്തെയാണ് വേണ്ടത്, എനിക്കാവട്ടെ, ഒരെണ്ണത്തെ ഒന്നൊഴിവാക്കി കിട്ടുകയും വേണം.”

സിസിഫസിനെ പോലെ ഒരു നിരന്തരം ഉരുട്ടിക്കേറ്റലില്‍ ആണയാളുടെ ജീവിതം കഴിഞ്ഞത്,   അതൊരു പ്രേതത്തെ ആയിരുന്നു എന്ന് മാത്രം.

 

തിരിച്ചെഴുത്ത്തിരിച്ചു പിടിക്കല്‍:

കൊളോണിയല്‍ കാലത്ത് മാത്രമല്ലസ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷവും ആരും ഇരയുടെ കാര്യം അന്വേഷിച്ചില്ലെന്നു ഹാറൂന്‍ രോഷം കൊള്ളുന്നുഎല്ലാവരും എഴുത്തുകാരന്റെ ഗദ്യത്തിന്റെ മനോഹാരിതയില്‍ ലയിച്ചു കൊലയാളിയുടെ എകാന്തതയോട് സമഭാവനയില്‍ ആയിപ്പോയെന്നു അയാള്‍ കണ്ടെത്തുന്നു.

 

ആര്‍ക്കാണ് ഇന്ന് മൂസയുടെ പേരറിയുകഏതു നദിയാണ് അയാളെ കടലിലേക്ക്‌ കൊണ്ട് പോയതെന്ന്ഏതാണ് അയാള്‍ തനിച്ച്തന്റെ ജനത കൂടെയില്ലാതെഒരു മാന്ത്രിക വടിയില്ലാതെ കാല്‍ നടയായി മുറിച്ചു കടന്നതെന്ന്ആര്‍ക്കറിയാംമൂസയുടെ കയ്യില്‍ ഒരു തോക്കുണ്ടായിരുന്നോ എന്ന് ആര്‍ക്കറിയാംഒരു തത്വശാസ്ത്രംഅല്ലെങ്കില്‍ ഒരു സൂര്യാഘാതം?

എനിക്ക് താങ്കളോട് മൂസാക്ക് ഒരിക്കലും പറയാന്‍ കഴിയുമായിരുന്നില്ലാത്ത ആ കഥ പറയണം ഈ ബാറിലെ ആ വാതില്‍ തുറന്നപ്പോള്‍ നിങ്ങള്‍ ഒരു കല്ലറ തുറക്കുകയായിരുന്നുഎന്റെ യുവ സുഹൃത്തെ.”

നീതി നടപ്പിലായിക്കാണണം എന്ന അയാളുടെ ലക്ഷ്യത്തിനു പിന്നില്‍ സ്വന്തമായി ഒരു ഗതികേടും കൂടിയുണ്ട്:

“ ഒരു പ്രേതം എന്നെ പിന്തുടരാന്‍ ഇല്ലാതെ വേണം എനിക്ക് മരിച്ചു പോവാന്‍.   എനിക്ക്   തോന്നുന്നു എന്തിനാണ് ആളുകള്‍ യഥാര്‍ത്ഥ കഥകള്‍ എഴുതുന്നതെന്ന് ഇപ്പോള്‍   എനിക്കറിയാമെന്നു.”

എല്ലാ രാത്രികളിലും മരിച്ചവരുടെ ലോകത്ത് നിന്നെത്തുന്ന സഹോദരന്‍ അയാളോട് ചോദിക്കുന്നുണ്ട്:

എന്റെ കുഞ്ഞനുജാഇത് സംഭവിക്കാന്‍ നീ എന്ത് കൊണ്ട് അനുവദിച്ചുഞാനൊരു ബാലിയാടല്ലഞാന്‍ നിന്റെ സഹോദരനാണ്!” 

അത് കൊണ്ടും കൂടിയാണ് ആ കഥ ഇത്തവണ അറബി ലിപി ആവശ്യപ്പെടുന്നത് പോലെ വലത്തുനിന്ന് ഇടത്തോട്ടായി പൊളിച്ചെഴുതെണ്ടതുണ്ടെന്ന് അയാള്‍ കരുതുന്നത്.

മമ്മയുടെ ജീവിതവും മനസ്സും താളം തെറ്റുന്നതും ഇളയ മകനില്‍ ഒരു ശത്രുവിനെ/ മൂത്തവന്റെ ദുരന്തത്തിന്റെ ഒരു ആരോപിത ഉത്തരവാദിയെ തേടുന്നതും അയാളുടെ വളര്‍ച്ചയെ ഏതാണ്ട് മുരടിപ്പിക്കുന്നുണ്ട്ലൈംഗിക ചോദന ഉള്‍പ്പടെ ജൈവിക ഘട്ടങ്ങള്‍ ക്രമം തെറ്റിയും ഏറെ വൈകിയുമാണ് അയാളില്‍ ഉണരുകഒരു കാമിനിയെ കണ്ടെത്താനും കണ്ടെത്തിയവളെ തന്നോട് ചേര്‍ത്തു നിര്‍ത്താനും അയാള്‍ പരാജയപ്പെടുന്നുണ്ട്ഒരു ഘട്ടത്തില്‍ അയാള്‍ സ്വയം കുറ്റപ്പെടുത്തുന്നുമുണ്ട് സഹോദരന് പകരം താനാവാതെ പോയതില്‍:

 

ഒരു പക്ഷെ ഞാനായിരുന്നു അത്ഞാന്‍ കായേന്‍ ആയിരിക്കാംഞാനെന്റെ സഹോദരനെ കൊന്നു!. അയാള്‍ മരിച്ചയന്നു മുതല്‍ പലപ്പോഴും അയാളെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിച്ചുആ പ്രേതത്തെ ഒഴിവായിക്കിട്ടാന്‍മമ്മയുടെ സ്നേഹം തിരിച്ചു പിടിക്കാന്‍എന്റെ ഉടലും വികാരങ്ങളും തിരിച്ചു പിടിക്കാന്‍... എന്റെ കാര്യത്തില്‍ അതൊരു വിചിത്രമായ കഥയാണ്‌.   നിങ്ങളുടെ ആ ഹീറോയാണ് കൊല നടത്തുന്നത്ഞാനാണ് കുറ്റബോധം പേറുന്നത്,   ഞാനൊരാളാണ് അലഞ്ഞു തിരിയാന്‍ ശപിക്കപ്പെടുന്നത്.”

ആരും കാണാത്ത കിണറ്റില്‍ എറിയപ്പെട്ട കുഞ്ഞായ യൂസുഫ്‌ നബിയെ പോലെ അയാളുടെ പ്രേതം പോലും കണ്ടു കിട്ടാതെ പോയത് നഷ്ടപരിഹാര സാധ്യതയും ഇല്ലാതാക്കിയത് മമ്മയെ ഉലച്ചിരുന്നു.   സ്വാതന്ത്ര്യത്തിനു മുമ്പ് ഒരു മാപ്പപേക്ഷസ്വാതന്ത്ര്യാനന്തരം എന്തെങ്കിലും ഒരു നഷ്ട പരിഹാരം-   ഒന്നുമുണ്ടായില്ല. 'ഒരൊറ്റ ദിവസം കൊണ്ട് സ്വന്തം പേരും ജീവിതവും ദേഹം തന്നെയും നഷ്ടമാവുക എന്നത് ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്തയാണെന്നു ഹാറൂന്‍ കൂട്ടിച്ചേര്‍ക്കുന്നുകൊലയിലേക്ക് നയിച്ചതെന്നു മെര്‍സോള്‍ സൂചിപ്പിക്കുന്നതൊന്നും വാസ്തവമല്ലെന്നു ഹാറൂന്‍ പറയുന്നുണ്ട്.

 

'എന്റെ സഹോദരനോ കൂട്ടുകാരനോ അയാളെയോ കൂട്ടിക്കൊടുപ്പുകാരനായ കൂട്ടാളിയെയോ കൊല്ലാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ലഅവര്‍ എല്ലാവരും, നിങ്ങളുടെ നായകന്‍, കൂട്ടിക്കൊടുപ്പുകാരന്‍, അതുപോലെ ആയിരക്കണക്കിനുള്ളവര്‍, നാടുവിടുന്നത് കാത്തിരിക്കുക മാത്രമായിരുന്നു അവര്‍.'

മൂസയും സുഹൃത്തും ഒരു ലൈംഗികത്തൊഴിലാളി സ്ത്രീയെ സംരക്ഷിക്കാന്‍ ശ്രമിക്കയായിരുന്നു എന്ന ആരോപണവും ഹാറൂന്‍ തള്ളിക്കളയുന്നു. അങ്ങനെ ഒരു സ്ത്രീ കഥാകാരന്റെ കണ്ടുപിടുത്തമാണെന്നു അയാള്‍ പറയുന്നു. നോവലില്‍ കടന്നു വരുന്ന രണ്ടു സ്ത്രീ ബിംബങ്ങള്‍ അറബ് ദേശത്തിന്റെ പ്രതീകം തന്നെയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അസാധ്യമായ നിഷ്കളങ്കതയുടെ പ്രതീകമായ മേരിയും മൂസയുടെ സഹോദരിയെന്നു ആരോപിക്കപ്പെട്ട, 'പിഴച്ചവള്‍' എന്ന് സൂചിപ്പിക്കുന്ന സാങ്കല്‍പ്പിക സ്ത്രീയും. ദേശത്തിനെയെന്നപോലെ പുറത്തുനിന്നു വന്നവരും പോയവരുമെല്ലാം ചേര്‍ന്ന് ആക്രമിക്കപ്പെടുന്നവര്‍, അറബികളുടെ സ്വന്തം പ്രതിരോധം കാത്തിരിക്കുന്നവര്‍.

 

'അസംബന്ധത്തിന്റെ അള്‍ജീരിയന്‍ പതിപ്പ്'

ഒരു പ്രതികാരക്രിയയിലൂടെയല്ലാതെ മമ്മയുടെ വിശ്വാസം തിരിച്ചു പിടിക്കാനാവില്ല എന്നറിയുന്ന ഹാറൂന് അതിനവസരം കിട്ടുന്നത് 1962-ല്‍ സ്വാതന്ത്ര്യപ്രാപ്തിയുടെ തൊട്ടു പിറകിലുള്ള ചൂട് പിടിച്ച അവസ്ഥയില്‍ ആണ്നോവലിന്റെ രണ്ടാം പകുതി 'അസംബന്ധാവസ്ഥയുടെ അള്‍ജീരിയന്‍ പതിപ്പ്എന്ന് പറയാവുന്ന ഈ കൊലയുമായും അതിന്റെ വിചാരണയുമായും ബന്ധപ്പെട്ടതാണ്ഇത്തവണ അത് രാത്രി രണ്ടുമണിക്ക് നിറഞ്ഞ നിലാവിലാണ്അയാളുടെ ഇരക്ക് കൃത്യം പേരും ഉണ്ട്കൃത്യമായും ഒരു തല തിരിഞ്ഞ പാരഡിയായി അയാള്‍ ജോസെഫ് മാര്‍ക്കേസ് എന്ന ഫ്രഞ്ചുകാരനെ വിശേഷിച്ച് കാരണം ഒന്നുമില്ലാതെ വധിക്കുന്നുഈ കൃത്യമാകട്ടെ, 1961-ല്‍ പാരീസില്‍ നടന്ന അള്‍ജീരിയന്‍ പൗരന്മാരുടെ കൂട്ടക്കൊലക്ക് പ്രതികാരമെന്നോണം 1962- ല്‍ ഒറാനില്‍ അരങ്ങേറിയ യൂറോപ്യന്‍ പൗരന്മാര്‍ക്കെതിരായ കൂട്ടക്കൊലയും അതിനെ സ്വതന്ത്ര അള്‍ജീരിയന്‍ രാഷ്ട്രീയ നേതൃത്വവും മീഡിയയും ചേര്‍ന്ന് ഒതുക്കിക്കളഞ്ഞ സംഭവവും ആണ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്അയാള്‍ വിചാരണ ചെയ്യപ്പെടുകകാമുവിന്റെ നോവലിലെ സാഹചര്യത്തിന്റെ പാരഡി എന്നോണം ഫ്രഞ്ചുകാരനെ കൊന്നു എന്നതിലേറെ അത് വേണ്ട സമയത്തായില്ല എന്നതിനാണ്സ്വാതന്ത്ര്യ സമര കലാപങ്ങളുടെ നാളിലായിരുന്നെങ്കില്‍ അതൊരു വീരോചിത പ്രവര്‍ത്തിയായേനെ.

 

ഇടുക്കുതൊഴുത്തുകള്‍ വിശ്വാസത്തിന്റെയും ദേശീയതയുടെയും

സ്വാതന്ത്ര്യത്തിനു മുമ്പേ ഒരുപോലെ തുറിച്ചു നോക്കുന്ന ദ്വന്ദ്വങ്ങള്‍ നോവലിലുടനീളം പരസ്പരം മുഖാമുഖം നില്‍ക്കുന്നുണ്ട്ഫ്രഞ്ച് സാമ്രാജ്യത്വവും അള്‍ജീരിയന്‍ ദേശീയതയുംഫ്രഞ്ച് -അറബ് ദ്വന്ദ്വംമനുഷ്യ സൃഷ്ടം -ദൈവ വിധിഹാരൂണ്‍മെര്‍സോള്‍ എന്നിങ്ങനെസ്വാതന്ത്ര്യാനന്തരം ഈ ദ്വന്ദ്വങ്ങള്‍ സൈനിക ദേശീയതയും മതാത്മക സാര്‍വ്വ ദേശീയതയും എന്ന മട്ടില്‍ രൂപാന്തരപ്പെടുന്നത് ഹാറൂന്‍ മുന്‍കൂട്ടിക്കാന്നുണ്ട്രണ്ടും ഒരുപോലെ മലീമസമാണെന്ന് അയാള്‍ തിരിച്ചറിയുന്നുഅറബിത്തം എന്നത് നീഗ്രോസങ്കല്‍പ്പനത്തിലെന്ന പോലെ വെളുത്തവന്റെ കണ്ണില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്ന് അയാള്‍ക്കറിയാം. 'ദി ഔട്ട്‌സൈഡര്‍പോലെ ഖുറാനെയും വിമര്‍ശന വിധേയമാക്കെണ്ടതുണ്ടെന്നും അയാള്‍ വിശ്വസിക്കുന്നുഅള്‍ജീരിയ സ്വതന്ത്രമാകും എന്ന കാര്യത്തില്‍ ഹാറൂന് സന്ദേഹമേതും ഉണ്ടായിരുന്നില്ലഎന്നാല്‍ സ്വാതന്ത്ര്യാനന്തരം 'കേണല്‍മാര്‍ക്കും ഇമാമുമാര്‍ക്കുമിടയില്‍', 'അല്ലാഹുവിനും മടുപ്പിനുമിടയില്‍അള്‍ജീരിയ നഷ്ടപ്പെട്ടു പോകുമെന്ന് തിരിച്ചറിയുന്നതോടെ അയാള്‍ സ്വന്തം നാട്ടില്‍ ഒരന്യനാവുന്നുനാട് ദശലക്ഷക്കണക്കിന് മെര്‍സോളുമാരെ കൊണ്ട് നിറയുന്ന അവസ്ഥ അയാള്‍ മുന്‍കൂട്ടി കാണുന്നുഎല്ലാറ്റിനുമുപരി സ്വാര്‍ത്ഥംഭരികളായ മത മേലാളന്മാരെ അയാള്‍ വെറുക്കുന്നുമത തീവ്രവാദത്തിന്റെ പൊറുതിമുട്ടലില്‍ അയാള്‍ പൊട്ടിത്തെറിക്കുന്നുണ്ട്:

"ചിലപ്പോള്‍ എനിക്ക് എന്റെ ദൈവ ദൂഷണങ്ങള്‍ എണ്ണിപ്പറഞ്ഞു അലറാന്‍ തോന്നുന്നു.   ഞാന്‍ നമസ്ക്കരിക്കില്ലെന്ന്അതിനായി അംഗശുദ്ധി വരുത്തില്ലെന്ന്നോമ്പ്   നോല്‍ക്കില്ലെന്ന്ഒരിക്കലും ഒരു തീര്‍ത്ഥാടനത്തിനു പോകില്ലെന്ന്മദ്യപികുമെന്ന്... ഞാന്‍ സ്വതന്ത്രനാണെന്ന് വിളിച്ചു പറയാന്‍ദൈവം ഒരു ചോദ്യമാണെന്ന്ഒരുത്തരമല്ലെന്ന്,   എന്റെ ജനന സമയത്തെന്ന പോലെ മരണ സമയത്തും എനിക്കവനെ തനിയെ നേരിട്ട് കാണണമെന്ന്..”

മെര്‍സോളിന്റെ കാര്യത്തില്‍ പാതിരിയെന്നപോലെഒരു പക്ഷെ അതിനേക്കാള്‍ രൂക്ഷമായിഒരു കൂട്ടം മത മൗലിക വാദികളാണ് അയാളെ നേരിടുകഎന്നാല്‍ തന്റെ കാഴ്ചപ്പാടുകള്‍ അയാള്‍ അര്‍ത്ഥ ശങ്കയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്:

 

എന്നെ സംബന്ധിച്ചേടത്തോളം മതമെന്നത് ഞാനൊരിക്കലും ഉപയോഗിക്കുന്നില്ലാത്ത ഒരു പൊതു വാഹനമാണ്ഈ ദൈവംഅദ്ദേഹത്തിന്റെ ദിശയില്‍ സഞ്ചരിക്കാന്‍  എനിക്കിഷ്ടമാണ്എന്നാല്‍ സംഘടിപ്പിച്ച ഒരു യാത്ര നടത്താന്‍ താല്പര്യമില്ലസ്വാതന്ത്ര്യ  ലബ്ധിക്കു ശേഷം എനിക്കെന്നും വെള്ളിയാഴ്ച്ചകളെ വെറുപ്പാണ്ഞാനൊരു വിശ്വാസിയാണോസ്വര്‍ഗ്ഗമെന്ന പ്രശ്നത്തെ അനിവാര്യമായതിനെ അംഗീകരിച്ചു കൊണ്ട് തന്നെ ഞാന്‍ നേരിട്ടിട്ടുണ്ട്ചെറുപ്പത്തിലേ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്,   എന്നെക്കുറിച്ച് വെറുതെ വാചകമടിക്കുന്നവര്‍-   മാലാഖമാരോ,   ദൈവങ്ങളോ,   ചെകുത്താനോപുസ്തകങ്ങളോആരുമേതുമാകട്ടെഅവരാരുമല്ലഞാന്‍ മാത്രമാണ് മരണത്തിന്റെയും ജോലിഭാരത്തിന്റെയും രോഗങ്ങളുടെയും ദുഃഖവും ചുമതലകളും പേറിയത്. ഞാന്‍ തനിച്ചാണ് വൈദ്യുതി ബില്ലടക്കുന്നത്, എന്നെ തനിയേയാവും ഒടുവില്‍ പുഴുക്കള്‍ ഭക്ഷിക്കുക. അത് കൊണ്ട് പോയി തുലയട്ടെ. അതുകൊണ്ട് ഞാന്‍ മതത്തെയും വിധേയത്വത്തെയും വെറുക്കുന്നു. ഒരിക്കലും ഭൂമിയില്‍ കാലുകുത്തിയിട്ടില്ലാത്ത , ഒരിക്കലും വിശപ്പെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത, അഥവാ ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കേണ്ടി വന്നിട്ടില്ലാത്ത ഒരു പിതാവിന്റെ പിറകെ ആര്‍ക്കാണ് ഓടിത്തളരേണ്ടത്?”

 

പ്രാര്‍ത്ഥനപോലുള്ള കാട്ടിക്കൂട്ടലുകള്‍ തികഞ്ഞ അസംബന്ധമാണ് എന്ന് ഹാറൂന്‍ നിരീക്ഷിക്കുന്നു:

“ ആകാശത്തേക്കുയരുന്ന ഒന്നിനെയും എനിക്കിഷ്ടമല്ലഗുരുത്വാകര്‍ഷണത്തില്‍   വരുന്നവയെ മാത്രമേ എനിക്കിഷ്ടമുള്ളൂമതങ്ങളെ ഞാന്‍ വെറുക്കുന്നു എന്ന് തന്നെ പറയേണ്ടി വരുംഅവയെ എല്ലാത്തിനെയുംകാരണം അവ ലോകത്തിന്റെ ഭാരത്തെ നുണയാക്കുന്നുചിലപ്പോള്‍ എന്റെ അയല്‍ക്കാരനെ എന്നില്‍ നിന്ന് വേര്‍പ്പെടുത്തുന്ന മതിലിനു കുറുകെ അലറിവിളിക്കാന്‍ എനിക്ക് തോന്നുന്നുഎന്നിട്ട് അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു അയാളുടെ കരയുന്ന പ്രാര്‍ഥന ചൊല്ലല്‍ നിര്‍ത്തി ലോകത്തെ  അംഗീകരിക്കാന്‍കണ്ണ് തുറന്നു അതിന്റെ ശക്തിയെ, അയാളുടെ സ്വന്തം ആഭിജാത്യത്തെ   കാണാന്‍സ്വര്‍ഗ്ഗത്തിലേക്ക് ഒളിച്ചോടുകയും പിന്നീടൊരിക്കലും തിരിച്ചു വരാതിരിക്കുകയും   ചെയ്ത ഒരു പിതാവിന് പിറകെ പായുന്നത് നിര്‍ത്താന്‍ അയാളോട് ആക്രോശിക്കാനും.”

പോയ നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളില്‍ മുതല്‍ അള്‍ജീരിയയില്‍ ശക്തി പ്രാപിച്ച മത തീവ്രവാദ-മൌലിക വാദ സാഹചര്യങ്ങളിലും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന കെമാല്‍ ദാവൂദ്‌ മത ഭ്രാന്തരുടെ കടുത്ത ഭീഷണിയുടെ നിഴലിലാണിപ്പോഴും എന്നത് ഇതോടു ചേര്‍ത്തു കാണേണ്ടതാണ്.

 

കാമുവിന്റെ ഇരുണ്ടതും വികാര രഹിതവുമായ ദര്‍ശനത്തെ അതിവൈകാരികത ഒട്ടുമില്ലെങ്കിലും ഏറെ വികാര സാന്ദ്രവും തരളവുമായഇടക്കൊക്കെ സറ്റയറിന്റെ അകമ്പടിയുള്ള കാവ്യാത്മക ഭാഷയിലാണ് കെമാല്‍ ദാവൂദ്‌ പൊളിച്ചെഴുതുന്നതും ഒരു പക്ഷെ പൂരിപ്പിക്കുന്നതും. 'എല്ലായിപ്പോഴും ഒരു കേള്‍വിക്കാരനെ സ്വപ്നം കാണുന്നവനാണ് ഒരു കുടിയനെ'ന്നു കഥ പറയാനുള്ള വ്യഗ്രതയില്‍ സ്വയം പരിഹസിച്ചു കൊണ്ടാണ് ഹാരൂണ്‍ തുടങ്ങുന്നത് തന്നെ എന്നത് ശ്രദ്ധേയമാണ്.   എന്നാല്‍ആഴമുള്ള ദര്‍ശനങ്ങള്‍ അയാളുടെ ചിന്തകളില്‍ അന്തര്‍ലീനമായിട്ടുണ്ട് എന്നത് 'മെര്‍സോള്‍ കേസന്വേഷണ'ത്തെ 'അന്യ'ന്റെ ഒരനിവാര്യ പൂരക പുസ്തകമെന്ന നിലയിലേക്ക്ഒരു വര്‍ത്തമാനകാല ക്ലാസിക്‌ എന്ന നിലയിലേക്ക് നിസ്സംശയം ഉയര്‍ത്തുന്നുണ്ട്.

(കലാകൌമുദി വാരിക- ജനുവരി 17, 2016)

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 144-152)

To purchase, contact ph.no:  8086126024

read more:

Season of Migration to the North by Tayeb Salih

https://alittlesomethings.blogspot.com/2024/09/season-of-migration-to-north-by-tayeb.html

The Moor's Account by Laila Lalami

https://alittlesomethings.blogspot.com/2016/09/blog-post_27.html

The Kindness of Enemies by Leila Aboulela

https://alittlesomethings.blogspot.com/2018/08/blog-post_6.html

Hope and Other Dangerous Pursuits by Laila Lalami (revised)

https://alittlesomethings.blogspot.com/2018/01/05.html

All Our Names by Dinaw Mengestu

പേയ് ദിനങ്ങളുടെ ശേഷിപ്പുകള്‍

"അക്കാലത്ത് തലസ്ഥാനം നിറഞ്ഞു കവിഞ്ഞിരുന്നു- ആളുകള്‍, പണം, പുത്തന്‍ കാറുകള്‍, പുതിയ കെട്ടിടങ്ങള്‍. അവയില്‍ പലതും സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമുണ്ടായ ഉന്മാദകരമായ പാന്‍ ആഫ്രിക്കന്‍, സോഷ്യലിസ്റ്റ്‌ വാഗ്ദാനങ്ങളുടെ ഊര്‍ജ്ജത്തില്‍ പിറന്നവയായിരുന്നു, പത്തുവര്‍ഷങ്ങള്‍ക്കിപ്പുറവും ആ വാഗ്ദാനങ്ങള്‍ തൊട്ടരികിലെ ആ വളവില്‍ത്തന്നെ അവശേഷിച്ചു, പ്രസിഡന്റിന്റെയും റേഡിയോയുടെയും വാക്കുകളില്‍ ഏതു ദിനവും വന്നു ചേരാവുന്ന ഒന്നായി.” 
 (All Our Names – പേജ്- 1)



1962-ല്‍ കൊളോണിയല്‍ ഭരണം ഔപചാരികമായി അവസാനിക്കുമ്പോള്‍, ഉഗാണ്ടയില്‍ നേരത്തേ ശക്തമായിരുന്ന സ്വരാജ്യ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നു പ്രധാന കക്ഷികള്‍ അധികാര രാഷ്ട്രീയത്തില്‍ മേധാവിത്തം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. കത്തോലിക്കാ ഭൂരിപക്ഷത്തിനിടയില്‍ ശക്തമായ അടിത്തറയുണ്ടായിരുന്ന ഡെമോക്രാറ്റിക്‌ പാര്‍ട്ടി (ഡി. പി) കൂടുതല്‍ സീറ്റു നേടിയെങ്കിലും ഭരണത്തിലെത്താന്‍ വേണ്ട ഭൂരിപക്ഷം നേടാത്ത സാഹചര്യത്തില്‍ വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായിരുന്ന ഉഗാണ്ട പീപ്പിള്‍സ്‌ കോണ്‍ഗ്രസ്സ് (യു.പി.സി), ബുഗാണ്ടന്‍ ദേശീയതയുടെ പാര്‍ട്ടിയായിരുന്ന കബാക്ക യക്ക (കെ. വൈ) എന്നീ പാര്‍ട്ടികള്‍ കൈകോര്‍ത്തു സ്വദേശി സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ സ്വാതന്ത്ര്യപ്രാപ്തിയോടെ യു. പി. സി. നേതാവ് മില്‍ട്ടന്‍ ഒബോട്ടെ ഉഗാണ്ടയുടെ ആദ്യ പ്രധാനമന്ത്രി ആയിത്തീര്‍ന്നു. സ്വതേ പ്രാദേശിക- വംശീയ ഉള്‍പ്പിരിവുകള്‍ രൂക്ഷമായിരുന്ന യു.പി.സി.യുടെ നേതൃത്വത്തിന് 1964-ല്‍ പൊട്ടിപ്പുറപ്പെട്ട പട്ടാള കലാപത്തെ നേരിടാന്‍ പ്രഖ്യാപിത ശത്രുവായിരുന്ന കൊളോണിയല്‍ സൈന്യത്തിന്റെ സഹായം തേടുകയെന്ന നാണക്കേടിനു വഴങ്ങേണ്ടിവന്നു. തങ്ങളോടൊപ്പം സ്വാതന്ത്ര്യം നേടിയ കെനിയയും ടാങ്കനിക്കയും കടുത്ത നിലപാടുകളിലൂടെ പട്ടാളത്തെ വരുതിയിലാക്കിയപ്പോള്‍, അക്കാര്യത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു ഒബോട്ടെ സര്‍ക്കാരിന്. ഈ സാഹചര്യത്തില്‍ പട്ടാളം കൂടുതല്‍ പ്രശ്നമായിത്തീരും മുമ്പ്‌ അതിനെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒബോട്ടെ വേണ്ടത്ര വിദ്യാഭ്യാസം പോലുമില്ലാത്ത ഈദി അമീന്‍ എന്ന ജൂനിയര്‍ ഓഫീസറെ ബോധപൂര്‍വ്വം വളര്‍ത്തിയെടുത്തത്. തുടര്‍ന്നുണ്ടായ ഒബോട്ടെ ഭരണത്തിന്റെ പതനവും ലോകം കണ്ട ഏറ്റവും കിരാതനായ ഒരു ഭരണാധികാരിയുടെ ഉയര്‍ച്ചയും (തകര്‍ച്ചയും) ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിന്റെ ചരിത്ര ശേഷിപ്പാണ്. ഉഗാണ്ടയുടെ സ്വയം പ്രഖ്യാപിത 'പ്രസിഡന്റ്' ഈദി അമീന്റെ കിരാത ഭരണം അരങ്ങു തകര്‍ത്ത എഴുപതുകള്‍ (1971- '79) ലോകത്തിന്റെ ഇതര ഭാഗങ്ങളിലും മാനവികതയും അധികാര സ്വരൂപങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും തിരിച്ചറിവുകള്‍ക്കും സന്ദര്‍ഭമാവുകയും ഉണ്ടായി. വിയറ്റ്‌ നാം അനന്തര യുദ്ധവിരുദ്ധ വികാരം ഒരു വശത്ത്, പ്രകടമായ വര്‍ണ്ണവെറി നിയമവിരുദ്ധമായിരിക്കെ, കൂടുതല്‍ സൂക്ഷ്മമായ തലങ്ങളിലേക്ക് വ്യാപിച്ച കറുത്തവനോടുള്ള അസഹിഷ്ണുത മറുവശത്ത്‌ - അമേരിക്കന്‍ സമൂഹത്തില്‍ മറ്റെവിടെയുമെന്ന പോലെ വൈരുധ്യങ്ങളുടെ വേലിയേറ്റങ്ങള്‍ തുടര്‍ന്നുവന്ന കാലം.

ഒരു ഫിക് ഷന്‍ കൃതിയെ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ഒരു ചരിത്രബദ്ധമായ തയാറെടുപ്പ് ആവശ്യമില്ല എന്നത് സത്യം. ദീനോ മെന്‍ഗേസ്തുവിന്റെ 'All Our Names ' എന്ന നോവല്‍ അത്തരം മുന്നൊരുക്കങ്ങളൊന്നും കൂടാതെയും സാന്ദ്രവും ശക്തവുമായ വായനാനുഭവം പകരുന്നത് തന്നെയാണ്. തന്നെയുമല്ല, ചരിത്ര കഥാപാത്രങ്ങളോ സന്ദര്‍ഭങ്ങളോ ഫിക് ഷന്റെ ഭാവമണ്ഡലത്തിനപ്പുറത്തേക്ക് നിഴല്‍വിരിക്കുന്ന പ്രതീക സാന്നിധ്യങ്ങളായി നോവലില്‍ നിലയുറപ്പിക്കുന്നുമില്ല. എന്നാല്‍, പ്രഥമ വായനയില്‍ ഇത്തിരി അങ്കലാപ്പുണ്ടാക്കാനിടയുള്ള ചില സമസ്യകള്‍ തുറന്നുകിട്ടുന്നു എന്നത് മാത്രമല്ല, വലിപ്പം കൊണ്ട് അത്ര ബൃഹത്തല്ലാത്ത നോവല്‍ ഏറെ ആഴമുള്ളതാണെന്ന് ബോധ്യപ്പെടാനും ഈ മുന്നൊരുക്കം സഹായിക്കും.

പേരുകള്‍ - സ്വത്വവും, തടവറയും.

രണ്ടു ആഖ്യാതാക്കളിലൂടെയാണ് നോവല്‍ ഇതള്‍ വിടര്‍ത്തുക – യഥാര്‍ത്ഥ പേര് എന്തെന്ന് ഒരിക്കലും വ്യക്തമാക്കപ്പെടുന്നില്ലാത്ത ആദ്യ ആഖ്യാതാവിനെ ആദ്യം അയാളുടെ സംരക്ഷകയും പിന്നീട് കാമിനിയുമായി മാറുന്ന രണ്ടാം ആഖ്യാതാവ് ഹെലന്‍, ഐസക്‌ എന്ന് വിളിക്കും. അയാളുടെ സ്വന്തം ആഖ്യാനത്തിലാവട്ടെ, ഐസക്‌ എന്ന് പേരായ അയാളുടെ സുഹൃത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്യും. ഹെലനെ സംബന്ധിച്ചിടത്തോളം അയാള്‍ ഒരു നിഗൂഡതയായിത്തുടരും, നോവലിന്റെ ഹൃദയത്തില്‍ നിലകൊള്ളുന്ന അനേകം നിഗൂഡതകളുടെ കണ്ണാടിയായി.പേരുകളോടുള്ള നിരുന്മേഷ നിലപാട് അയാളുടെ പുരാവൃത്തത്തില്‍ത്തന്നെ അടങ്ങിയിട്ടുണ്ടെന്നു കാണാം:
ഞാന്‍ ജനിച്ചപ്പോള്‍ എനിക്ക് പതിമൂന്നു പേരുകള്‍ ഉണ്ടായിരുന്നു; എന്റെ പിതാവില്‍ തുടങ്ങി ഓരോ തലമുറ പിന്നോട്ടു ഓരോ പേരെന്ന ക്രമത്തില്‍ വ്യത്യസ്ത തലമുറകളുടെ. ഞങ്ങളുടെ ഗ്രാമത്തില്‍ പതിമൂന്നു പേരുകള്‍ സ്വന്തമായുള്ള ആദ്യത്തെയാള്‍ ഞാനായിരുന്നു. അത്തരം ഒരു ചരിത്രമുണ്ടായതില്‍ ഞങ്ങളുടെ കുടുംബം അനുഗ്രഹീതരായി കണക്കാക്കപ്പെട്ടു.”
എന്നാല്‍ "ഞാന്‍ ഒരു തടവറയിലേക്ക് പിറന്നു വീണപോലെയാണ് എനിക്ക് തോന്നിയത്" എന്ന് അയാള്‍ പറയുന്നു. "ഉഗാണ്ടയിലേക്കുള്ള ബസ്സ് അതിര്‍ത്തികടന്നയുടനെ ഞാന്‍ ആ പേരുകള്‍ കുടഞ്ഞു കളഞ്ഞു" എന്നും "കംപാലയില്‍ ഞാന്‍ ആരുമായിരുന്നില്ല, അത് തന്നെയായിരുന്നു എനിക്ക് വേണ്ടതും" എന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. കംപാലയില്‍ അയാള്‍ അവകാശപ്പെടുംപോലെ സാഹിത്യത്തിലുള്ള അഭിരുചി സൂചിപ്പിക്കാന്‍ ഐസക്‌ അയാള്‍ക്ക്‌ പേരിടുക 'പ്രൊഫസര്‍ എന്നും കവി ലാംഗ്സ്റ്റന്‍ ഹ്യൂസിനെ അനുകരിച്ച് ലാംഗ്സ്റ്റന്‍ എന്നുമൊക്കെയാണ്. ഒരു വിപ്ലവകാരിയായി സ്വയം ഉയര്‍ന്നു വരുന്ന ഐസക്‌ അയാളുടെ ആത്മ മിത്രവും ആരാധനാ പാത്രവും ആയിത്തീരുന്നത് അയാളുടെ ജീവിതത്തിലും - അതിജീവനത്തില്‍ തന്നെയും- വഴിത്തിരിവാകും. ഐസക്‌ എല്ലാവര്‍ക്കും പേരിടുന്നുണ്ട്. ക്യാമ്പസിലെ സമ്പന്ന വിദ്യാര്‍ഥികള്‍ മുഴുവന്‍ അയാള്‍ക്ക്‌ അലെക്സ് ആണ്. അമേരിക്കയിലെത്തുമ്പോള്‍ ആഖ്യാതാവിന്റെ വിക്റ്റോറിയന്‍ ഇംഗ്ലീഷ്‌ പ്രയോഗങ്ങളും ശൈലിയും അയാള്‍ക്ക് മറ്റൊരു വിളിപ്പേര് നല്‍കും, അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ അനുകരിച്ച് : ഡിക്കന്‍സ്‌. എന്നാല്‍ പേരുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണ്ണായകമായ വൈരുധ്യം സ്വന്തം പേര് ഐസക്‌ സുഹൃത്തിന് പാസ്പോര്‍ട്ടിന്റെ രൂപത്തില്‍ പകരം വെക്കുന്നതാണ്: സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടുമുമ്പുള്ള കലാപങ്ങളില്‍ കൊല്ലപ്പെട്ട അച്ഛനമ്മമാര്‍ ഐസക്കിന് നല്‍കിയ പേര്, “'ഐസക്‌' എന്നത് അവര്‍ അയാള്‍ക്ക്‌ നല്‍കിയ പൈതൃകം ആയിരുന്നു, വിപ്ലവ സ്വപ്‌നങ്ങള്‍ തകര്‍ന്നപ്പോള്‍, നില്‍ക്കണോ, സ്ഥലം വിടണോ എന്ന തീരുമാനം എടുക്കേണ്ട ഘട്ടത്തില്‍, ആ പേര് അയാള്‍ എനിക്ക് തരുന്ന ഏറ്റവും ഒടുവിലത്തെയും ഏറ്റവും വിലപിടിച്ചതുമായ സമ്മാനം ആയിത്തീര്‍ന്നു".
ഹെലന്റെ ആഖ്യാനത്തില്‍ എന്തുകൊണ്ടാണ് അയാള്‍ ഐസക്‌ എന്ന് വിളിക്കപ്പെടുന്നത് എന്നതിന്റെ ദുരൂഹത ഇവിടെയാണ്‌ വ്യക്തമാവുക.

ഫോറിന്‍ എക്സ്ചേഞ്ച് വിദ്യാര്‍ഥിയായി അമേരിക്കന്‍ മിഡ് വെസ്റ്റേണ്‍ യൂണിവേര്‍സിറ്റിയിലെത്തുന്ന യുവാവിന്റെ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകയായാണ് ഹെലന്‍ 'ഐസക്കി'നെ പരിചയപ്പെടുക. അയാളെ സംബന്ധിക്കുന്ന ഒന്നും വ്യക്തമല്ല അവള്‍ക്ക് എന്നതിന്റെ പശ്ചാത്തലം, ഒരു വെളുത്ത വര്‍ഗ്ഗക്കാരി അമേരിക്കന്‍ യുവതിക്ക് അവളുടെ പ്രതിബദ്ധസാമൂഹ്യ ബോധ്യങ്ങള്‍ ഇരിക്കിലും ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ കടുപ്പം അത്ര വേഗം പിടികിട്ടില്ല എന്നത് കൂടിയാണ്. എന്തുകൊണ്ടാണ് 'ഐസക്‌ ' എന്ന പേരിനപ്പുറം അയാളുടെ വൈയക്തികമായ പ്രാഥമിക വസ്തുതകള്‍ പോലും അപൂര്‍ണ്ണമായിരിക്കുന്നത്?. “ഒരൊറ്റ കടലാസു മാത്രം.. ജനനത്തീയതിയോ മാസമോ ഇല്ല, ഒരു കൊല്ലം മാത്രം. ജനന സ്ഥലം ആഫ്രിക്ക എന്ന് മാത്രം, സ്ഥലപ്പേരോ നഗരമോ ഇല്ല. കൃത്യമായുള്ളത് അയാളുടെ പേര് മാത്രം, ഐസാക്‌ മബീര, പക്ഷെ അതുപോലും ഇനിയങ്ങോട്ട് കാര്യമല്ലതാനും. അതിനു പകരം വേറെ ഏതു പേരുമാകാം, ഒരു മാറ്റവും ഉണ്ടാവില്ല." അത് അയാളുടെ പേരല്ല എന്ന് ഹെലന്‍ തിരിച്ചറിയുന്നുമില്ല. തനിക്ക് അയാളെ ഒരര്‍ഥത്തില്‍ പുനസൃഷ്ടിക്കേണ്ടതുണ്ടെന്നു ഹെലന്‍ കണ്ടെത്തുന്നു. അയാള്‍ "ഒരു പ്രേതാത്മാവ് (ghost) ആയിരുന്നില്ല, മറിച്ച് ഞാന്‍ പണിപ്പെട്ടു പൂര്‍ത്തീകരിക്കേണ്ടിയിരുന്ന ഒരു മനുഷ്യന്റെ ഒരു നഖചിത്രം (sketch) ആയിരുന്നു.” എന്നാല്‍ അവള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണല്ലോ അയാള്‍ കടന്നുവന്ന ഭൗതിക സാഹചര്യങ്ങള്‍. ദരിദ്രമായ ആഫ്രിക്കന്‍ ചുറ്റുപാടുകളില്‍ പ്രായത്തിനൊത്ത വളര്‍ച്ച പ്രകടമാക്കാത്ത അവസ്ഥ, രേഖകളുടെ ആവശ്യാര്‍ത്ഥം ജനനത്തീയതിയും വര്‍ഷവും പ്രായവുമൊക്കെ ഗണിച്ചുണ്ടാക്കേണ്ടി വരുന്ന സാഹചര്യം തുടങ്ങിയതൊക്കെ പല ആഫ്രിക്കന്‍ എഴുത്തുകാരുടെ രചനകളിലും കടന്നുവരുന്ന പ്രമേയങ്ങളാണ്; മരിയാത്തു കമാറായുടെ ആത്മകഥയായ A Bite of the Mango ഉദാഹരണം.

ക്യാമ്പസ്‌, വിപ്ലവത്തിന്റെ ഭിന്ന മുഖങ്ങള്‍

ഹെലന്റെ ആഖ്യാനം 'ഐസക്‌' അവളുടെ പട്ടണത്തില്‍ എത്തുന്നതോടെയാണ് ആരംഭിക്കുന്നതെങ്കില്‍, അയാളുടെ ആഖ്യാനം ഏതാനും വര്‍ഷങ്ങള്‍ മുമ്പില്‍ അയാള്‍ ഐസക്കിനോടൊപ്പം കമ്പാല യൂണിവേര്‍സിറ്റി ക്യാമ്പസില്‍ എത്തുന്നതോടെയാണ് തുടങ്ങുന്നത്. കാലത്തില്‍ മുന്നോട്ടും പിന്നോട്ടുമുള്ള ഈ ചലനം ഒന്നിടവിട്ട ഐസക്‌/ ഹെലന്‍ എന്നിങ്ങനെ പേരിട്ട അധ്യായങ്ങളില്‍ സൂക്ഷ്മവായനയാണ് ആവശ്യപ്പെടുക. ഒപ്പം ഒരു മിസ്റ്ററി ആയി തനിക്കനുഭവപ്പെടുന്ന 'ഐസക്കി'നെ ഹെലന്‍ പിന്തുടരുന്നതായും തോന്നാം. ഉഗാണ്ടന്‍ അനുഭവത്തിന്റെ കാലുഷ്യങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. "മുഴുവന്‍ കൊളോണിയല്‍ പരീക്ഷണവും സുദീര്‍ഘവും രക്തപങ്കിലവുമായ ഒരൊറ്റ അപരാഹനം പോലെ തോന്നിച്ച ഒന്നായി അവസാനിച്ചു, ഐസക്കിനെ പോലുള്ള ആണ്‍കുട്ടികള്‍ക്കെല്ലാം അത് അനാഥത്വത്തിന്റെ രണ്ടാമൂഴം ആയിരുന്നു" കൊളോണിയല്‍ അനന്തര പ്രസിഡന്റ് ഭരണം അതിന്റെ വലിയ വാക്കുകള്‍ വെറുംവാക്കുകളായിരുന്നെന്ന ഇച്ഛാഭംഗം യുവതലമുറയിലെങ്ങും പടര്‍ത്തുന്ന കാലം. ദേശീയ ബോധത്തിന്റെയും അതിനുമപ്പുറം പാന്‍ ആഫ്രിക്കന്‍ സ്വാതന്ത്ര്യ ദാഹത്തിന്റെയും വിപ്ലവചിന്തകളുടെ ഉണര്‍വ്വുകള്‍ ക്യാമ്പസിലെങ്ങും അലയടിക്കുന്നു.
"അക്കാലത്ത് ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികളെല്ലാം വിപ്ലവകാരികള്‍ ആവാന്‍ ആഗ്രഹിച്ചു. ക്യാംപസിലും ഞാനും ഐസക്കും താമസിച്ചിരുന്ന ദരിദ്രപ്രദേശങ്ങളിലും ഡസന്‍ കണക്കിന് ലുമുംബമാരും മാര്‍ലിമാരും മാല്‍ക്കംമാരും, സീസായെര്‍മാരും, കെനിയാറ്റമാരും, സെന്‍ഘോര്‍മാരും, സെലാസിമാരും ഉണ്ടായിരുന്നു. കാലത്തുണരുമ്പോള്‍ തങ്ങളുടെ വീരനായകരുടെ കറുത്ത തൊപ്പികളും ഒലീവ്‌ ഗ്രീന്‍ വസ്ത്രങ്ങളും ധരിച്ചവര്‍. എനിക്കവരോടൊപ്പം എത്താനാവില്ലായിരുന്നു, അതുകൊണ്ട് ഞാന്‍ എന്റെ താടിയിലുള്ള ഏതാനും രോമങ്ങളെ നീട്ടിവളര്‍ത്തി. ഞാന്‍ സ്വയം വളര്‍ന്നു വരുന്ന ഒരു വിപ്ലവകാരിയായിക്കണ്ടു, വേറെ ആഗ്രഹങ്ങളോടെയാണ് ഞാന്‍ തലസ്ഥാനത്ത് എത്തിയതെങ്കിലും.”
( പേജ്: 2)
പ്രചോദകമായ സംസാര രീതിയും ശൈലിയും സ്വാഭാവിക ഗുണമായിരുന്ന ഐസക്‌ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക കടുത്ത പരിഹാസത്തോടെ റേഡിയോയും ദേശീയ മാധ്യമങ്ങളും വാഴ്ത്തിക്കൊണ്ടിരിക്കുന്ന പ്രസിഡന്റിന്റെ പ്രസംഗങ്ങളെയും ആഹ്വാനങ്ങളെയും അനുകരിച്ചു കൊണ്ടാണ്. “വിഡ്ഢിത്തം വിളമ്പാനുള്ള അവകാശം എന്തിനു അവര്‍ക്ക് മാത്രമാവണം?” എന്ന ചോദ്യത്തോടെ അയാള്‍ തായ്യാറാക്കുന്ന 'കടലാസു വിപ്ലവ' ബാനറുകള്‍ ഇങ്ങനെയാവും:
രാജ്യത്തിനെതിരെ നടക്കുന്ന ഏതു കുറ്റവും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് രാജ്യത്തിനെതിരായ കുറ്റമാണ്.
രാജ്യത്തിനെതിരായ കുറ്റം എന്താണ് എന്നറിയാതിരിക്കുന്നത് രാജ്യത്തിനെതിരായ കുറ്റമാണ്.
രാജ്യത്തിനെതിരായ കുറ്റം എന്താണ് എന്ന് ചോദിക്കുന്നത് രാജ്യത്തിനെതിരായ കുറ്റമാണ്
രാജ്യത്തിനെതിരായ കുറ്റങ്ങള്‍ ഏറെയാണ് എന്ന് ചിന്തിക്കുന്നതും പറയുന്നതും രാജ്യത്തിനെതിരായ കുറ്റമാണ്.”
സുഹൃത്തിന്റെ സഹായത്തോടെ അയാള്‍ അത് അഞ്ചു തികക്കുന്നു:
ഇത് വായിക്കുന്നത് രാജ്യത്തിനെതിരായ കുറ്റമാണ്"
നിത്യേന തന്റെ അനുയായികളായെത്തുന്ന വിദ്യാര്‍ഥി സഖാക്കള്‍ക്കിടയില്‍ അയാള്‍ നടത്തുന്ന 'കുമ്പസാര വിചാരണ' (mock- confession) 'ഇന്ന് നിങ്ങള്‍ സ്റ്റേറ്റിനെതിരില്‍ എന്ത് കുറ്റം ചെയ്തു?” എന്നതായിരിക്കും. “ഇന്ന് ഞാനൊരു മോഷണം നടത്തി" എന്ന് കുമ്പസാരിക്കുന്ന കുട്ടിയോട് അയാള്‍ ഉടനടി പ്രതികരിക്കുന്നുണ്ട്: “മോഷണം ഈ നാട്ടില്‍ കുറ്റകരമല്ല!”

ഭയവും അനിശ്ചിതത്വവുമാണ് കലാപകാരികളെ അപകടകാരികള്‍ ആക്കുന്നതെന്ന് ഐസക്‌ സുഹൃത്തിനോട് പറയുന്നുണ്ട്. "അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെക്കാള്‍ അസ്വസ്ഥരായി ഒന്നുമില്ല".ക്യാമ്പസില്‍ സംഘര്‍ഷങ്ങള്‍ പുകയാന്‍ തുടങ്ങുമ്പോഴും അക്ഷോഭ്യനായി പോലീസ്‌ നായാട്ടിനെ ഉള്‍പ്പടെ നേരിടുക ഐസക്‌ മാത്രമാവും. ആക്രമിക്കപ്പെടുന്ന ഘട്ടങ്ങളില്‍ മറ്റുള്ളവരെ പോലെ തിരിഞ്ഞോടാതെ, യോഗീതുല്യമായ ശാന്തതയോടെ അയാള്‍ പ്രഹരങ്ങള്‍ ഏറ്റുവാങ്ങും. തന്നെ പിന്തുടരുന്നത് രഹസ്യപ്പോലീസ് ആണെന്ന ധാരണയില്‍ അവരെ പ്രീണിപ്പിക്കാനായി അവര്‍ കാണെ സര്‍ക്കാര്‍ അനുകൂല പത്രം വാങ്ങിക്കുന്ന ആഖ്യാതാവ് കലാപകാരികളുടെ കയ്യില്‍ പെട്ടുപോകുന്നത് ഈ ആര്‍ജ്ജവത്തിന്റെ അഭാവത്തിലാണ്. അത്തരം ഉള്‍ക്കരുത്തുള്ള വിപ്ലവകാരിക്ക് സഹജമായ വിധത്തില്‍ ഐസക്‌ ഒരു പ്രത്യയ ശാസ്ത്രത്തിലും ഭ്രമിക്കുന്നുമില്ല. പ്രസിഡന്റിനെതിരായ നിര്‍ണ്ണായകമായ കലാപങ്ങങ്ങളില്‍ കേന്ദ്ര സ്ഥാനീയനായി അപ്രത്യക്ഷനാവും മുമ്പ്‌ അയാള്‍ അതിജീവനത്തിന്റെ ജീനുകളുള്ള സുഹൃത്തിന് അമേരിക്കയിലേക്ക് ചേക്കേറാനുള്ള അവസരമൊരുക്കിയാണ് അയാളെ യാത്രയാക്കുക. എന്നാല്‍ എല്ലാ പ്രസ്ഥാനങ്ങളും ഒരിക്കല്‍ മാനവികതയുടെ പാഠങ്ങള്‍ മറന്നു പോവുമെന്നും "ഒന്നും സുരക്ഷിതമല്ലാത്ത ഘട്ടം വരിക എന്നത് സമയത്തിന്റെ മാത്രം പ്രശ്നമായിരുന്നു" എന്നുമുള്ള തിരിച്ചറിവ് നോവലിന്റെ അടിസ്ഥാന ദര്‍ശനം തന്നെയാണ്; സമകാലിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പൊതുവായ യാഥാര്‍ത്ഥ്യബോധവും. 'നോവലിന്റെ അവസാന ഭാഗങ്ങളില്‍ ലക്‌ഷ്യം തെറ്റിയ കലാപങ്ങള്‍ ഹിംസയുടെ പേയ് ദിനങ്ങള്‍ക്ക് വഴിമാറുന്നത് ഐസക്‌ നിസ്സഹായാതയോടെയും ചിലപ്പോഴൊക്കെ നിസ്സംഗതയോടെയും കണ്ടുനില്‍ക്കേണ്ടി വരുന്നുണ്ട്. ആഖ്യാതാവ് 'ഐസക്‌ ' ആവട്ടെ, അമേരിക്കയില്‍ ജീവിതം താളം കണ്ടെത്തുന്നതോടെ സ്വയം തിരിച്ചറിയുന്നുമുണ്ട്:
ജീവിതത്തിലാദ്യമായി, എല്ലാ ദിനവും ഉണരുമ്പോള്‍ എനിക്ക് ഉടുക്കാന്‍ പുതു വസ്ത്രങ്ങളുണ്ടായി, രണ്ടു മൂന്നു നേരം വേണ്ടത്ര കഴിക്കാനുള്ള ഭക്ഷണം ഉണ്ടായി. അത്രയും ഉണ്ടായപ്പോള്‍ ഞാന്‍ മനസ്സിലാക്കി എന്റെ വിപ്ലവം കഴിഞ്ഞുവെന്ന്.”

ഉച്ചനീചത്വങ്ങള്‍, സൂക്ഷ്മ ചിഹ്നങ്ങള്‍

എന്തുകൊണ്ടാണ് 'ഐസക്‌ ' തന്നെ കുറിച്ച് ഒന്നും വ്യക്തമാക്കാത്തതെന്നും പ്രണയത്തിലും വിനോദങ്ങളിലും എപ്പോഴും താന്‍ സ്വയം മുന്‍കൈ എടുക്കേണ്ടിവരുന്നതെന്നും ഹെലന്‍ ആലോചിക്കുന്നുണ്ട്. വിവരിക്കാനും ഓര്‍മ്മിക്കാനും ഒന്നും ബാക്കിവെച്ചിട്ടില്ലാത്ത ഒരു ഭൂതകാലമാണ് അയാള്‍ക്കുള്ളത് എന്ന് അവള്‍ക്കു അനുമാനിക്കാനാവില്ല. തങ്ങളുടെ പ്രണയം ഒരുമിച്ചുള്ള ജീവിതമാക്കി മാറ്റുന്നതിനെ കുറിച്ച് അവള്‍ ആലോചിക്കുന്നുണ്ട്. തികച്ചും അയഥാര്‍ത്ഥമായ ചില മുറിച്ചു കടക്കലുകള്‍ സാധ്യമാണെന്ന് അവള്‍ക്കു തോന്നുന്നത് കൊണ്ടാണ് സൂക്ഷ്മ നിരീക്ഷകയായ അമ്മയുടെ കണ്ണുകള്‍ കണ്ടില്ലെന്നു നടിച്ചു അവള്‍ ഐസക്കുമായി ബന്ധം തുടരുന്നത്. ഹെലനില്‍ ഉള്ള ഐസക്കിന്റെ സമ്പൂര്‍ണ്ണ ആശ്രിതത്വം എല്ലായിടത്തും അയാള്‍ ഏറ്റുമുട്ടുന്ന കൂര്‍ത്ത നോട്ടങ്ങളുടെ മറുപുറമാണെങ്കില്‍, അവള്‍ക്കു അയാളോടുള്ള ബന്ധം സ്നേഹ പൂര്‍ണ്ണമായ ബാല്യ കൗമാരങ്ങള്‍ നിഷേധിച്ച രക്ഷിതാക്കളോടുള്ള ഒരു കാല്‍പ്പനിക നിഷേധത്തിന്റെ ത്രില്‍ നല്‍കുന്നുണ്ട്. ആ ആവേശത്തിന്റെ പുറത്താണ് ഒരു പരീക്ഷണത്തിന് അവള്‍ മുതിരുന്നത്. കൂട്ടുകാരനെയും കൂട്ടി അവള്‍ പതിവായി പോകുമായിരുന്ന ഭക്ഷണ ശാലയില്‍ എത്തുന്നത് തങ്ങള്‍ക്ക് മുറിച്ചു കടക്കാനാവുന്ന പ്രശ്നങ്ങളേ ഉള്ളൂ എന്ന് അയാളെയും ബോധ്യപ്പെടുത്താനാണ്. ഔദ്യോഗികമായി വര്‍ണ്ണ വിവേചനം നിലവിലില്ലെങ്കിലും നിയമങ്ങളുടെ നിര്‍ജ്ജീവമായ താളുകള്‍ അല്ല, മുന്‍ വിധികളുടെ ആഴങ്ങളാണ് സാമൂഹിക മനസ്സ് രൂപപ്പെടുത്തുന്നത് എന്ന് ഏറെ വില നല്‍കിയാണ് അവള്‍ പഠിക്കുക. എന്തൊക്കെ സ്വപ്നം കണ്ടാലും "ഒരു ദശകം മുമ്പ് വരെ പൊതു കുളിപ്പുരകളിലും ബസ്സുകളിലും സ്കൂളുകളിലും റസ്റ്റോറന്റകളിലും വര്‍ണ്ണ വിവേചനം നടപ്പിലാക്കിയിരുന്ന, ഇപ്പോഴും വര്‍ണ്ണ സങ്കലനം അത്രയൊന്നും ഇഷ്ടപ്പെടാത്ത" പട്ടണമാണ് ഇല്ലിനോയ്സ്.
എല്ലാം മുന്‍ കൂട്ടി അറിയുന്ന 'ഐസക്‌ ' അവളോട്‌ ആദ്യമേ ചോദിക്കുന്നുണ്ട് എന്തിനാണ് ഇവിടെ വന്നതെന്ന്. 'ഭക്ഷണം കൊണ്ടുപോകാനാണോ?' എന്ന പരിചാരികയുടെ ചോദ്യം അപകട സൂചന നല്‍കുന്നതോടെ അവള്‍ക്കു മതിയാവുന്നുണ്ട്. എന്നാല്‍ അതിനോടകം സ്വയം പീഡനാത്മകമായി എല്ലാം നേരിടാനുറച്ച ഐസക്‌ രംഗം കയ്യടക്കുന്നു. വെളുത്തവര്‍ മാത്രം നിരന്നിരുന്നു ഭക്ഷണം കഴിക്കുന്ന ഇടത്തില്‍ നാടകീയമെങ്കിലും ശാന്തതയോടെ ഉറച്ച ശബ്ദത്തില്‍ അയാള്‍ പറയുന്നു: അല്ല, ഇവിടെ വെച്ച് തന്നെ കഴിക്കാനാണ്. കടലാസ് പ്ലേറ്റില്‍ കൊണ്ടുവരുന്ന ഭക്ഷണം കൂര്‍ത്ത നോട്ടങ്ങള്‍ക്കിടയിലിരുന്നു കൃത്രിമമായ സൂക്ഷ്മതയോടെ അയാള്‍ കഴിച്ചു കഴിയാറാവുമ്പോഴാണ് എല്ലാവര്‍ക്കും നല്‍കുന്ന മികച്ച പാത്രങ്ങളില്‍ ഹെലന് ഭക്ഷണം എത്തുന്നത്‌. അത് കഴിക്കാതെ എണീക്കാന്‍ തുടങ്ങുന്ന ഹെലനെ അയാള്‍ തടയുന്നു, “നീ ഇതല്ലേ ആഗ്രഹിച്ചത്‌, അത് നടക്കട്ടെ!” ഈ സംഭവം കറുപ്പിനും വെളുപ്പിനുമപ്പുറം തങ്ങളുടെ സാഹചര്യത്തിന്റെ അസാധ്യത അവളെ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും.


നന്നേ ചെറുപ്പത്തില്‍ തന്റെ ജന്മസ്ഥലമായ എത്യോപ്യയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ കുടുംബത്തിലെ അംഗം എന്ന നിലയില്‍ ഇരു ദേശങ്ങള്‍ക്കിടയില്‍ പെട്ടുപോയ അനുഭവങ്ങള്‍ തന്നെയാണ് വലിയൊരളവു വരെ മെന്‍ഗേസ്തുവിന്റെയും സര്‍ഗ്ഗ പ്രഭവം. ചിക്കാഗോയുടെ പ്രാന്തങ്ങളില്‍ വളര്‍ന്ന അദ്ദേഹം സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഉച്ചനീചത്വങ്ങളില്‍ വംശീയതയുടെയും വര്‍ണ്ണ മേല്‍ക്കോയ്മയുടെയും അനുഭവങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. പറിച്ചെറിയപ്പെടുന്നതിന്റെയും കുടിയേറ്റത്തിന്റെയും അനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന കൃതികളുടെ വേലിയേറ്റം തന്നെ പോസ്റ്റ്‌ കൊളോണിയല്‍ സാഹിത്യത്തില്‍ ലോകമെമ്പാടും ഉണ്ടായിട്ടുമുണ്ട്. നോ വിയലറ്റ്‌ ബുലാവായോ, തായെ സലാസി, ചിമന്‍ഡാ എന്‍ഗോസി അദീചി, തുടങ്ങി ആഫ്രിക്കന്‍ പുതു തലമുറ എഴുത്തുകാര്‍ സമാനമായതെങ്കിലും വ്യത്യസ്തവും വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തിലുള്ളതുമായ രചനകളിലൂടെ അത്തരം ഉത്കണ്ഠകള്‍ പങ്കുവെക്കുന്നു. മെന്‍ഗേസ്തുവിന്റെ നോവലിലും, മുന്‍ രചനകളായ The Beautiful Things That Heaven Bears, How to Read the Air എന്നീ നോവലുകളെ പോലെത്തന്നെ, ഈ പ്രമേയങ്ങള്‍ സജീവമാണെങ്കിലും 'പ്രവാസാനുഭവത്തിന്റെ എഴുത്തുകാരന്‍' എന്ന് അദ്ദേഹത്തെ ചുരുക്കിക്കാണുക വലിയ തെറ്റായിരിക്കുമെന്നു മാല്‍ക്കം ജോണ്‍സ് മാര്‍ച്ച് നിരീക്ഷിക്കുന്നു. (Cultural Exchange- 'All Aour Names', NYTimes, 19, 2014). “കാരണം, വര്‍ഗ്ഗം, വംശീയത, പ്രഭവസ്ഥാനം എന്നീ പ്രശ്നങ്ങള്‍ മെന്‍ഗേസ്തുവിന്റെ രചനകളില്‍ ഇടയ്ക്കിടെ പൊങ്ങിവരുന്നുണ്ടെങ്കിലും, അവയൊക്കെയും അദ്ദേഹത്തിന്റെ അസംസ്കൃത വസ്തുക്കള്‍ മാത്രമാണ്; വളരെ വൈദഗ്ധ്യത്തോടെ - എന്നാല്‍ ഒരിക്കലും ബോധന പരമാവാതെത്തന്നെ - സ്വത്വം, ഇടം, മാനുഷിക ബന്ധങ്ങള്‍ എന്നിവയിലെ സമസ്യകളെ ആവിഷ്കരിക്കുന്ന ശ്ലഥവും ഉള്ളുലക്കുന്നതുമായ കഥകളെ ഉദ്ദീപിപ്പിക്കുന്ന ഇന്ധനം.”  

(മലയാളം വാരിക, ജനുവരി 13, 2016)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 144-150)

To purchase, contact ph.no:  8086126024