Featured Post

Thursday, November 8, 2012

വിമര്‍ശന നിര്‍വ്വിഷേശം

വിമര്‍ശന നിര്‍വ്വിഷേശം:
ഉപ്പും മുളകും വാങ്ങി വരുന്നവനോട്
ഖനിജങ്ങളെവിടെ
എന്ന് ചോദിക്കരുത്.
അയ്യാള്‍ ഖനിയുടമയല്ല;
പലചരക്ക് കട കോലാറിലുമല്ല.
നവരത്നങ്ങളില്‍ വള്ളത്തോള്‍ മുതല്‍
ഏഴു പേരെയും പഠിച്ച താങ്കളോട്
തച്ചുശാസ്ത്രത്തെ പറ്റിത്തര്‍ക്കിക്കാന്‍
എനിക്കാവില്ല.
എന്നെങ്കിലും പൂക്കാനായി
ഞാനും വെക്കുന്നു ഒരു പുളി.
എന്നിട്ട്, അതിരാവിലെ എഴുന്നേറ്റ്
അതില്‍ മാതള നാരകം പൂത്തിരിക്കുന്നോ
തളിര്‍ത്തിരിക്കുന്നോ എന്ന് നോക്കണം
ഒരു മഹാകാവ്യം രചിക്കണം.
ഞാനും പുളിയും പിന്നെ സോളമനും.

Tuesday, November 6, 2012

PLATONIC

Day of the depraved:
As the doors close behind
multitudes moving out,
the aged god would limp out
to deserted streets.
With inner eyes of the blind
he would bless the poet:

That loneliness I endured
during days of creation-
now it's all yours.
Behold them
on mountain peaks,
in dense dark new moon,
in flickering sight of
blinding lightning.
Be their shadow on
mad days of routines.
Scribe them
in sweat and blood,
in death and rebirth.

In lives never ordained
its not in prophesies,
but in ship-wrecking uncertainties
I keep treasures for you.

പ്ലാറ്റോണികം

പ്ലാറ്റോണികം

ഉന്‍മാദികളുടെ ദിനം:
പുറപ്പെട്ടു പോവുന്ന പുരുഷാരത്തിനു പിറകെ
പിന്‍ വാതിലടയവേ,
വിജനമാവുന്ന തെരുവുകളിലേക്ക്‌
വയസ്സനായ ദൈവം
മുടന്തി നീങ്ങും.
കണ്ണ് പൊട്ടന്റെ ഉള്‍കണ്ണിലൂടെ
കവിയെ അനുഗ്രഹിക്കും:
സൃഷ്ടിയുടെ നാളുകളില്‍
ഞാനനുഭവിച്ച ഏകാന്തത
ഇനി നിനക്ക്.
പര്‍വ്വത ശിഖരങ്ങളില്‍,
അമാവാസിയുടെ സാന്ദ്രമായ ഇരുട്ടില്‍,
ഇടിമിന്നലില്‍ മഞ്ഞളിച്ചു പോവുന്ന
ഞൊടിയിടക്കാഴ്ചയില്‍,
ഇനി നീയവരെ കാണുക.
വ്യവഹാരങ്ങളുടെ പേയ് ദിനങ്ങളില്‍
നീയവരുടെ നിഴല്‍ പറ്റുക.
വിയര്‍പ്പിലും രക്തത്തിലും
മൃതിയിലും ഉയിര്‍പ്പിലും
നീയവരെ അടയാളപ്പെടുത്തുക.
നിശ്ചയമേതുമില്ലാത്തവരുടെ പഴക്കങ്ങളില്‍
പ്രവചനങ്ങലിളല്ല, കടല്‍കോള് കൊണ്ട
അനിശ്ചിതത്വത്തിലാണ്
ഞാന്‍ നിനക്ക്
നിധി പേടകങ്ങള്‍ കരുതിവെക്കുക.

Saturday, November 3, 2012

FREEDOM ULTIMATE

They say
children are godsend.
Yet I don't know
which god send her.
Everything began normal:
conception, pains, anticipations.
She alone was different.
It took me a hell of pain
to bring her out;
her large head wouldn't out.
No one was happy.
Neither was my man.
I knew I would be alone.

Even as he left me, my man,
for a better choice,
I didn't feel like giving in.
fighting a lone fight
for one ever so light,
I felt tired at times.
With uncommunicative sounds
just a breathing baggage-
she knew nothing.
I never feared death
for when did I live?
Yet, the baggage I couldn't give up
still did breathe.
Who else would carry it
when I am gone?

Now, after these long years,
she has gone back.
I am free now:
my big freedom.
What do I care
in exercising my freedom?
For , nobody ever cared
for my bondage.

വലിയ സ്വാതന്ത്ര്യം


കുഞ്ഞുങ്ങള്‍ ദൈവ കൃപയെന്നു
എല്ലാവരും പറഞ്ഞു.
എങ്കില്‍ ഏത് ദൈവമാണ്
അവളെ അയച്ചത്?
പതിവ് രീതിയിലായിരുന്നെല്ലാം:
എന്റെ വ്യാക്കൂണ്‍, വേദന , പ്രതീക്ഷ .
അവള്‍ മാത്രം വ്യത്യസ്തയായിരുന്നു:
ഉടലളവുകളില്‍ പതിവ്തെറ്റിച്ചവള്‍,
വേദനയുടെ ചുടലത്താളത്തിലാണ്
വലിയ തല പുറത്തു വന്നത്.
ആരും സന്തുഷ്ടരായിരുന്നില്ല,
എന്റെ പുരുഷനും.
അന്നേ ഞാനറിഞ്ഞു
ഞാന്‍ ഒറ്റപ്പെടുമെന്ന്.

അയാള്‍, ജന്മം കൊടുത്തവന്‍-
മികച്ച കൂട്ട് തേടിപ്പോയപ്പോള്‍
എനിക്ക് മതിയാക്കാന്‍ തോന്നിയില്ല.
തനിച്ചൊരു പോരായിരുന്നു
ഒന്നിനും പോരാത്തവള്‍ക്ക് വേണ്ടി.
ചിലപ്പോഴൊക്കെ
ഞാന്‍ തളര്‍ന്നു പോയിരുന്നു.
സംവദിക്കാത്ത ശബ്ദങ്ങളില്‍
ശ്വസിക്കും ഭാണ്ഡമായവള്‍
ഒന്നുമറിഞ്ഞില്ല.
മരണഭയം എനിക്കില്ലായിരുന്നു-
അതിനു ഞാനെന്നാണ്‌ ജീവിച്ചത്?
പക്ഷെ ഉപേക്ഷിക്കാനാവാത്ത
എന്റെ ഭാണ്ഡം
അപ്പോഴും ശ്വസിച്ചിരുന്നു.
ഞാന്‍ പോയാല്‍ അതാര് ചുമക്കും?

ഇപ്പോള്‍, വര്‍ഷങ്ങള്‍ക്കിപ്പുറം
അവള്‍ തിരിച്ചു പോയിരിക്കുന്നു.
ഞാന്‍ സ്വതന്ത്രയായിരിക്കുന്നു.
എന്റെ വലിയ സ്വാതന്ത്ര്യം:
ആര്‍ക്കാണ് എന്നെ
തടയാനാവുക?
ഞാന്‍ ബന്ധിതയായിരുന്നപ്പോള്‍
ആരും കൂട്ട് വന്നവരല്ലല്ലോ.

Friday, November 2, 2012

WHAT THE BATS WOULDN'T SAY

Hanging from the attic
they have heard it:
the muffled laughter
of the high-born lass,
lusty gasps,
sobs of poor maids,
the sweeper cursing
for dirtying the floor.

In dark insides
of the run-down inn:
sounds of foot taps-
limping memories.
Night for nobody,
rats running amuck.
A stray beggar
fights them for a sleep.

Outside household,
from the ancient mango tree:
they hear a robber moving sly.
On the palm fronts
hiding from moon beams
night stalkers are on prowl.

From that greasy rose apple tree
at city outskirts
they have seen a lot:
night of the pedophile
under the crumbling bridge,
decaying female life
of the street walker,
shady deals of
fast buck harvest,
blood of the slaughtered.

Transcending sea-roars
of witnessing
baby face bats ceased
talking to humans.






Thursday, November 1, 2012

വവ്വാലുകള്‍ പറയാതെ പോവുന്നത്

വവ്വാലുകള്‍ പറയാതെ പോവുന്നത്

മച്ചിന് ചുവടെ തൂങ്ങിക്കിടക്കവേ
അവ കേട്ടിട്ടുണ്ട്:
തറവാട്ടില്‍ പിറന്നോളുടെ
അടക്കിപ്പിടിച്ച ചിരി;
സീല്‍ക്കാരങ്ങള്‍;
അടിയാത്തിപ്പെണ്ണിന്റെ തേങ്ങല്‍;
തറ വൃത്തികേടാക്കിയതിനു
തൂപ്പുകാരിയുടെ പരിഭവം.

പൊളിഞ്ഞ വീടിന്റെയിരുളില്‍
അവ കേള്‍ക്കാറുണ്ട്:
ഓര്‍മ്മകള്‍ മുടന്തി നീങ്ങുന്ന
ചവിട്ടടിയൊച്ചകള്‍
ആരും വരാനില്ലാത്ത രാവുകളില്‍
കലമ്പുന്ന എലികള്‍;
വഴി തെറ്റി വന്ന തെണ്ടികളാരോ
അവര്‍ക്കിടയില്‍
ചുരുണ്ട് കൂടുന്നുണ്ട്.

വീടിനു പുറത്തു
മുത്തച്ചന്‍ മാവില്‍ തൂങ്ങിക്കിടക്കവേ
തസ്കരനൊരുവന്‍ പമ്മി വരുന്നത്
അവ അറിയുന്നുണ്ട്.
പനമ്പട്ടകളില്‍
നിലാമറയത്തു ഇടം തേടവേ
രാത്രീഞ്ചരര്‍ ഇര തേടുന്നുണ്ട്.

നഗര പ്രാന്തത്തില്‍
പുക മൂടിയ ഞാവല്‍ കൊമ്പില്‍
അവ ഏറെ കണ്ടിട്ടുണ്ട്:
പൊളിഞ്ഞ പാലത്തിനു കീഴെ
ശിശു പീഡകന്റെ രാത്രി;
തെരുവ് പെണ്ണിന്റെ
അഴിഞ്ഞു പോവുന്ന ജന്മം
പുതുപണക്കൊയ്ത്തിന്റെ
ഇരുള്‍ നീക്കങ്ങള്‍;
വെട്ടേറ്റു വീണവന്റെ രക്തം.

സാക്ഷ്യങ്ങളുടെ
കടലിരമ്പം കടന്നാണ്
ശിശുമുഖികളായ വവ്വാലുകള്‍
മനുഷ്യരോട് മിണ്ടാതായത്.