Featured Post

Tuesday, August 28, 2012

ഹൈകു കവിതകള്‍- 2

മുങ്ങി മരിച്ച കുഞ്ഞിനു
മൂകമായ അടക്കം
ഒഴുക്കില്‍ ഒരൊറ്റയില
xxxxxxxxxxxx
കത്തുന്ന തെരുവ്
മടിയിലൊരു കുഞ്ഞു ജഡം
രണഭൂവിലെ പിയേത്ത
xxxxxxxxxxxxxxxxx
ജീനുകളുടെ കടലാഴം കടന്നു
മുത്തശ്ശി ചിരിക്കുന്നു
പേരക്കുഞ്ഞിലൂടെ
xxxxxxxxxxxx
നക്ഷത്രങ്ങളുടെ കൂട്ടച്ചിരി
നിഷ്കാസിതന്‍ ചാടി മരിക്കുന്നു
ഭൂമിയിലേക്ക്‌
xxxxxxxxxxxxx

ബന്ധിതനായ ഭ്രാന്തന്
ജനല്‍പ്പടിയിലെ കുരുവി
സ്വാതന്ത്ര്യത്തിന്റെ പക്ഷി
 xxxxxxxxxxxx
 
കാട്ടിലെ കിളിക്ക് കൂടുണ്ട്‌; കൂട്ടും.
കൂട്ടിലെ കിളിക്ക് കാടില്ല; കൂട്ടില്ല

xxxxxxxxxxxxx

ഹൈകു കവിതകള്‍-1

നേരിന്റെ കവലാള്‍ക്ക്
നെറി കെട്ടവരുടെ
ഒടുക്കത്തെ അത്താഴം
xxxxxxxxxx
 
ഒറ്റയ്ക്ക് പൊരുതിയോന്
ഒറ്റുകാര്‍ തീര്‍ത്ത
ഓട്ട സ്മാരകം
xxxxxxxxxxxx
 
വെളിച്ചം തേടിയോന്
ഇടിമിന്നലില്‍
മോഹാലസ്യം
xxxxxxxxxxx

എങ്ങുമെത്തു,മെങ്കിലും
കിഴക്കാണുദയം
വെളിച്ചങ്ങളൊക്കെയും
xxxxxxxxxxxxx

കുരുതിക്കളത്തില്‍
നിഴലുകളെയുള്ളൂ, 
വണിക്കുകളാണ്‌ സത്യം.
("Every misery is an opportunity"- P. Sainath on Mass Media v. Mass Reality- From Farm and Field to Wall Street Deals )
xxxxxxxxxxxx

കൂട്ടിലടക്കാം വെളിച്ചത്തെ
വിലയിട്ടു വില്‍ക്കാം
കുരുടന്
(ചെടികളും പക്ഷികളും സൂര്യപ്രകാശം മോഷ്ടിക്കുകയാണ് എന്ന് മോന്‍സാന്റോയുടെ പരാതി)

Monday, August 27, 2012

ഊഞ്ഞാല്‍ ചിറകില്‍

ഓണത്തിനു ഊഞ്ഞാല്‍ ചിറകില്‍
ആകാശക്കുതിപ്പയിരുന്നു  
കൌമാരപ്രണയം
അത്രയ്ക്ക് വേണ്ടാട്ടോന്ന് താഴെ
അവളുടെ നനുത്ത ശാസന
സുഖദായിയായ വെല്ലുവിളി.
കൌമാരം കടന്നതും അവളെ
ഒരാള്‍ കെട്ടിക്കൊണ്ടു പോയി.
ഊഞ്ഞാലിട്ട മാവിന്‍ ചുവട്ടില്‍
പുതുപെണ്ണിനെ നോക്കിനില്‍ക്കെ
വിരഹത്തിന്റെ ആദ്യാക്ഷരം.
പിന്നെയെന്നോ മുത്തച്ചന്‍ മാവും
അവളുടെ പ്രണയവും ഓര്‍മ്മകളിലേക്ക്.

പ്രളയ ദിനങ്ങള്‍ ബാക്കി വെച്ചത്

പ്രളയ ദിനങ്ങള്‍ ബാക്കി വെച്ചത്

മലകളില്‍,
അതീന്ദ്രിയ സാന്നിദ്ധ്യങ്ങളുടെ കോടമഞ്ഞില്‍,
ശാന്തരായ പിതൃക്കളുടെ
ജന്മാന്തര നിശ്വാസങ്ങള്‍
ചൂളം കുത്തുന്ന പതിഞ്ഞ കാറ്റുകളില്‍,
ജൈവ പരമ്പരകളുടെ
അതിജീവനത്തിന്റെ മുള്‍ക്കാടുകളില്‍,
സര്‍പ്പദംശനങ്ങള്‍
പതിയിരിക്കുന്ന കല്‍ക്കെട്ടുകളില്‍,
തെന്നിച്ചിതറി കൂലം കുത്തുമ്പോഴും
കുളിരും മീന്‍ചുംബനങ്ങളും
കരുതിവെച്ച സ്നാനഘട്ടങ്ങളില്‍,
ഉടല്‍ പഴുതില്‍
മാനം കാണാവുന്ന വന്മരങ്ങളില്‍,
ഒറ്റക്കുതിപ്പില്‍
ജന്മത്തിന്റെ കൂടൊഴിയാവുന്ന
അത്യഗാധതകളുടെ
കൊതിപ്പിക്കുന്ന മലയറ്റങ്ങളില്‍-
നാടന്‍ വീര്യത്തിന്റെയും
വെടിയിറച്ചിയുടെയും ഊടുവഴികളില്‍
ഒരവധി നാളില്‍ വന്നതാണീ വഴി.
ഇനിയുമിനിയും ഈവഴിയെന്നു
സഹൃദയരായ തെമ്മാടിക്കൂട്ടം
കച്ച മുറുക്കിയതാണന്നേ.

പിന്നെ,
നിശ്വാസങ്ങള്‍ കൊടുങ്കാറ്റുകളും
ഉറവത്തടങ്ങള്‍ പ്രളയ വാഹിനികളുമായ
നരക ചിത്രങ്ങളുടെ
പേയ് ദിനങ്ങള്‍ക്കിപ്പുറം
ഇപ്പോഴാരും ഇവിടേക്ക് വരുന്നില്ല.

കാട്ടരുവിയില്‍
കൌതുകക്കാഴ്ചയായിരുന്ന മാന്‍കൂട്ടങ്ങള്‍
ഒഴുകിപ്പോയ് കഴിഞ്ഞു.
മീന്‍ കണ്ണിന്റെ നിസ്സംഗതയില്‍
ഭീതിയുടെ കനല്‍ പാടുകളുമായി
കാട്ടുതേന്‍ നിറമുള്ള കിടാത്തികളും
വെന്ത മണ്ണായ അപ്പനപ്പൂപ്പന്മാരും
കാട് കേറിക്കഴിഞ്ഞു;
സമതലങ്ങളില്‍, തെരുവോരത്തിന്റെ
ആകാശക്കൂരച്ചുവട്ടില്‍ 
കൂട് കൂട്ടിയവര്‍,
ഈട് വെപ്പില്ലാത്ത കൊച്ചു മനുഷ്യര്‍,
സര്‍വം നശിച്ച വാസ്തുഹാരകള്‍,
ജലമൃത്യുവായവരുടെ പിന്‍ഗാമികള്‍,
പേമാരികള്‍ക്ക് പിറകെ മഹാമാരികളില്‍
ഇനിയും മരിക്കാതെ പട്ടുപോയവര്‍,
പുറപ്പാടിന്റെ പുത്തന്‍ വംശാവലികള്‍,
ക്ഷിപ്ര കോപികളായ മലദൈവങ്ങളും
വകുപ്പുതല ഉപവിഷ്ട ദൈവങ്ങളും ചേര്‍ന്ന്
ജീവിതം ഉരുള്‍പൊട്ടിയവര്‍.

നാളെയും വരുമായിരിക്കും നമ്മള്‍.
ഇടം വലം തിരിഞ്ഞ പുതിയ പാതകള്‍ താണ്ടി,
മലയിറങ്ങിയ പാറക്കൂട്ടങ്ങളും
കൂരകളുടെ അസ്ഥി ഖണ്ഡങ്ങളും കടന്നു,
ഉള്ളിലപ്പോഴും ചിതയെരിയുന്ന
നിസ്സഹായതകളില്‍ കഷ്ടം വെച്ച്,
വകുപ്പുതല സുഹൃത്തുക്കളുടെ അതിഥികളായി,
കുളിരും മീനുമ്മകളും കാത്തിരിക്കുന്ന
അരുവിത്തടങ്ങളിലേക്ക്, വെടിയിറച്ചിയും
നാട്ടുലഹരിയും തേടി, കവിത ചൊല്ലി, പ്പാട്ട് പാടി...


ഇടയില്‍ സംഭവിക്കുന്നത്‌

ഇടയില്‍ സംഭവിക്കുന്നത്‌

നീതി നിര്‍വഹണം എന്നാണ് പറയുക,
ഒരുമിച്ച്.
എന്നാല്‍ രണ്ടിനും ഇടയ്ക്കു
അവരൊക്കെയും കടന്നു വരും.

നിയമപാലകര്‍ ചിലപ്പോള്‍ ആരാച്ചാരാകും
പ്രതിപ്പട്ടികയില്‍ നിന്ന് ചിലര്‍
ചരമക്കോളത്തിലേക്ക് കൂറ് മാറും
അല്ലെങ്കില്‍ ചെറുമീനുകള്‍ക്കുള്ള കോര് വലയാകും
നെടുങ്കന്‍ വരാലുകള്‍ വലക്കു കീഴെ
ശീതള കേന്ദ്രങ്ങളിലേക്ക്
വേനല്‍ക്കാല യാത്ര പോകും
ചില സാക്ഷികള്‍ ദുരൂഹമായി നാട് വിടും
അല്ലെങ്കില്‍ ആറ്റില്‍ പൊങ്ങും
ചിലപ്പോഴത് മാന്ത്രിക സിദ്ധിയുള്ള
കത്തിയേറ്കാരനാവും
ചീറിപ്പാഞ്ഞ വെടിയുണ്ട തൂണില്‍ തട്ടി
തിരിഞ്ഞു പാഞ്ഞു
പന്ത്രണ്ടുകാരിയുടെ നെഞ്ച് തകര്‍ക്കും

അന്വേഷണം ചിലപ്പോള്‍ കമ്മിഷനുകളാവും
നീട്ടിവച്ചും നിറുത്തിവച്ചും കോമാളി കളിക്കും
ഹോസ്റ്റല്‍ മുറിയില്‍ നിന്ന്

കസ്റ്റഡിയിലെടുക്കപ്പെട്ട യുവാവ്
ജീവിച്ചിരുന്നിട്ടേയില്ലെന്ന് തമാശ പറയും
ഒരു നാള്‍ അത് കൊടുങ്കാറ്റിന്റെ ദേവനാവും
ഒരൊറ്റ റെയില്‍പാലത്തിലേക്കായി
മുന്‍കാല പ്രാബല്യത്തോടെ
ഒരു ചുഴലിക്കാറ്റിന് ജന്മം കൊടുക്കും
അപമാനം ഭയന്ന് 
റെയില്‍ പാളത്തിലൊടുങ്ങിയ പെണ്‍കുട്ടികളെ 
ഒറ്റുകാശില്‍ അടക്കം ചെയ്യും
വേട്ടക്കാരനെ വിശുദ്ധനാക്കും.

കോടതി മുറികള്‍ ദുശ്ശാസനന്‍ ചമയും
കൂട്ടം ചേര്‍ന്ന് കടിച്ചു കീറപ്പെട്ടവളെ
വീണ്ടും വീണ്ടും വിവസ്ത്രയാക്കും
വിധി പ്രസ്താവങ്ങളില്‍
കുരുടന്മാര്‍ ആനയെക്കാണും
വിഷപ്പുകയില്‍ മരിച്ചൊടുങ്ങിയവരോട്
ബാധ്യത മുന്നാഴിത്തവിടെന്നു വിധിക്കും
നഗര വിഴുപ്പുകള്‍ ഗ്രാമം ചുമക്കണമെന്നു
തിരുവായ് വെളിപാടുണ്ടാകും
കിണറ്റില്‍ പൊങ്ങിയ തിരുവസ്ത്രധാരിണി
അദൃശ്യയായി വിതുമ്മി നില്‍ക്കും
അവരെപ്പോഴും വിദഗ്ധരെ ഹാജരാക്കും
അവരാകട്ടെ, അറിവിന്റെ മഹാമല കയ്യിലേന്തി
നിങ്ങളെ വിസ്മയിപ്പിക്കും

എങ്കിലും ചിലപ്പോള്‍
നടപടിക്രമങ്ങളുടെ രാവണന്‍ കോട്ടയില്‍ നിന്ന്
ഒരു കുഞ്ഞു വെള്ളരിപ്രാവ്‌
ചക്രവാളത്തിലേക്ക് രജത രേഖയാവും
ഇനിയെങ്കിലും വിഷം വേണ്ടെന്നു
ഒരു നാടിന്റെ കണ്ണീരൊപ്പും
പതിറ്റാണ്ട് കഴിഞ്ഞും ഒരു നിരപരാധി
വേച്ചുവേച്ചു പുറത്ത് കടക്കും
വംശവെറിയുടെ നരഭോജികളില്‍
ചിലരെങ്കിലും
വെന്തു മരിച്ചവരോട് കീഴടങ്ങും 

നീതിമാന്റെ രക്തം ഒരു കഴുകനോടെങ്കിലും
കണക്കു പറയും

നീതി നിര്‍വഹണത്തില്‍
ഒരു സ്പേസ് ഉണ്ടെന്നു അച്ചുകൂട വിദഗ്ധന്‍:
അതാണ്‌ പ്രശ്നം, ആ ഒരു സ്പേസ്.


Saturday, August 25, 2012

THIRD DAY AFTER FLOOD

THIRD DAY AFTER FLOOD

Third day of
the night of the flood-
remembrance day.

Rotting bird carcass
in the valley-
drowned god
of aerial beings.

Here's a sandalwood tree
for the village beauty
lost in the currents;

Now, a 'paala' tree
for that hussy
of wet dreams;

Freshly blooming 'champaka'
for the cute kid
wasted by waves;

Tamarind of memories
for that pregnant girl
died of terror;

a dog's burial
under that poison tree
for the thug who
terrorized all

unbecoming pyre
off barren mango tree
for the old man razed
along with his hut;

And still-
a secret burial,
unknown to the shepherd,
for the never-returning herd
under boulders displaced
from the mountains.


(Notes: Several parts of this country were recently rattled by severe floods and landslides causing tragic consequences.
'Paalamaram” is a tree supposed to possess mysterious seductive properties, housing the supernatural temptress known as “Yakshi”, who would suck the blood of her victim, after satiating her hellish lust. Sientifically named “alstonia scholaris”, it emits heavy, sleep-inducing smell at night. 'Champaka' is a sweet smelling tree of lovable properties.)

പ്രളയ രാവിന്റെ ഓര്‍മ്മ ദിനം.

പ്രളയ രാവിന്റെ
മൂന്നാം നാള്‍-
ഓര്‍മ്മ ദിനം.  

താഴ്‌വരയില്‍ അഴുകിയ
പക്ഷിയുടെ ജഡം-  
മുങ്ങി മരിച്ച
ഗഗനചാരികളുടെ ദൈവം. 

ഒഴുക്കെടുത്തുപോയ
ഗ്രാമ സുന്ദരിക്ക്
ഈ ചന്ദന മരം; 

സുരത സ്വപ്നങ്ങളുടെ
തെറിച്ച പെണ്ണിന്
ഇനിയൊരു പാല മരം; 

തിരകളിലൊടുങ്ങിയ
ഉണ്ണിക്കിടാവിന്
പുതുതായിപ്പൂത്ത ചമ്പകം; 

ഭയന്ന് മരിച്ച ഗര്‍ഭിണിക്ക്‌
ഇടവഴിയിലെ
ഓര്‍മ്മ കായ്ച്ച പുളിമരം; 

നാട് വിറപ്പിച്ച ചട്ടമ്പിക്ക്
കാഞ്ഞിരത്തണലില്‍
തെമ്മാടിക്കുഴി; 

കൂരയോടമര്‍ന്ന മുത്തച്ഛനു
കായ്ക്കാത്ത മാവില്‍
കത്താത്ത ചിത; 

പിന്നെ, 
തിരിച്ചു വരാത്ത ആട്ടിന്‍ പറ്റത്തിനു
മലയിറങ്ങിയ
പാറക്കെട്ടുകളില്‍
ഇടയനറിയാതെ അടക്കം.

Monday, August 13, 2012

DEATH OF SHAHREZAD


I was just five years old
when grandma died.
She had kept company for me
in thousand and one nights.
My own Shahrezad,
who prepared for me
that magic carpet,
who took me in my dreams
to my prince's palace
along the starlit, skiey streets
of seven-colored rain bows,
who kept treasures in store
for me in secret chambers
guarded by geniis,
who found my place on
jewel-bedecked thrones
before mermaids dancing
under night's sapphire blue lights
in lands of deep seas,
who teased them not to envy
her little princess.

My son was of the same age
when my ma died,
she had already given him
Aladin and Zindbad as companions.
'Don't you caste your evil eyes
on my Badarul Muneer' ; she forbade
those maids in the magic castle
with a spell-knot.

Now, as I lay smelling
fresh earth of my eternal roof
not angels, but grandma questions me:
my child, all those tales I gave you
have been wasted!
In my ears I hear
sobs of my son's unborn kids:
Ummumma, you didn't give us those tales!
 xxxxxxx

(Embedded in the poem is the Islamic myth that newly buried would, immediately after the ritual burial is complete, be questioned by two angels about his/ her firmness in faith and the way he/ she answers would determine the nature of after-life.  Badarul Muneer is the stunningly handsome protagonist in an epic poem written by the great poet Moyin Kutty Vaidyar (1852-1892), in a tradition which greatly shares the Persian and Arabian sagas. 'Ummumma' is the endearing way of the younger generation to refer to 'grand mother'.)

ശഹരെസാദിന്റെ മരണം

വല്ല്യുമ്മ മരിക്കുമ്പോള്‍
എനിക്ക് അഞ്ചു വയസ്സായിരുന്നു.
ആയിരത്തൊന്നു രാവുകളില്‍
അവളെനിക്കു കൂട്ടായിരുന്നു.
എന്റെ ശഹരെസാദ്,
എനിക്കായി മാന്ത്രിക കമ്പളം
ഒരുക്കിയവള്‍,
നക്ഷത്രങ്ങള്‍ വിളക്ക് കൊളുത്തിയ
ആകാശത്തില്‍
സപ്തവര്‍ണ്ണ മാരിവില്‍ തെരുവുകളില്‍
എന്റെ രാജകുമാരന്റെ കൊട്ടാരമുണ്ടെന്നു
എനിക്ക് സ്വപ്നദര്‍ശനം നല്‍കിയവള്‍,
ഭൂതഗണങ്ങള്‍ കാവല്‍നില്‍ക്കുന്ന
രഹസ്യ അറകളില്‍ എനിക്കായി
നിധികുംഭങ്ങള്‍ കരുതി വെച്ചവള്‍,
കടലാഴങ്ങളില്‍,
രാവിന്റെ ഇന്ദ്രനീല വെളിച്ചത്തില്‍
നൃത്തം ചെയ്യുന്ന ജലകന്യകമാര്‍ക്ക് മുന്നില്‍
രത്നഖചിത സിംഹാസനത്തില്‍
എനിക്ക് ഇടം കണ്ടെത്തിയവള്‍,
ഇവളെക്കണ്ട് കെറുവിക്കരുതെന്നു
കുസൃതി പറഞ്ഞവള്‍.

എന്റെ ഉമ്മ മരിക്കുമ്പോള്‍
മോന് അതേ പ്രായം.
അലാദീനെയും സിന്ബാദിനെയും
അവനു കൂട്ട് നല്‍കിയാണ്‌ അവള്‍ പോയത്-
'ബദറുല്‍ മുനീറിനെ കണ്ണ് വെക്കരുതെ'ന്നു
മാന്ത്രികക്കൊട്ടരത്തിലെ പെണ്‍കൊടിമാരെ
മന്ത്രപ്പൂട്ടിട്ടവള്‍.

ഇപ്പോള്‍,
നിത്യമേല്‍കൂരയുടെ പുതുമണ്‍ ഗന്ധത്തില്‍
മലക്കുകളല്ല, വല്ല്യുമ്മയാണെന്റെ ചോദ്യം:
കുഞ്ഞേ, നിനക്ക്
ഞാന്‍ തന്ന കഥകളെല്ലാം പാഴായല്ലോ !
മോന് പിറക്കാനിരിക്കുന്ന
കുഞ്ഞുങ്ങളുടെ വിതുമ്മലാണ് കാതില്‍:
ഉമ്മുമ്മ ഞങ്ങള്‍ക്ക്
കഥകളൊന്നും തന്നില്ലല്ലോ...
        ( http://boolokam.com/archives/58735)

Friday, August 10, 2012

POET’S LESSON


Auspicious visual treat of green
in the fields:
Desperate terminal flicker
of a vanishing sight.
Have it to your hearts’ content!

On the side-walk
a kingfisher pecks something,
then, tilts her neck in beauty,
spreads the blue wings off
into the horizons of poetry.

Tiny ant with stinging bite
indulges itself with fish fin on side-walk.
Poetry has no business with tiny ants.



Thursday, August 9, 2012

കവി പാഠം


വയലുകളില്‍

പച്ചയുടെ കണിയുത്സവം
:  
അന്യം നില്‍ക്കുന്ന പടുതിരിക്കാഴ്ച്ചയാണ്; 
ഹൃദയം നിറയെ പകുത്തെടുക്കുക. 
വരമ്പത്ത്
ഒരു പൊന്മാന്‍ ചിക്കി പെറുക്കുന്നു
, 
പിന്നെ, അഴകോടെ കഴുത്ത് വെട്ടിച്ച്
നീലച്ചിറകു വിരിച്ചു

കവിതയുടെ ആകാശത്തേക്ക്
- 
കടിച്ചാല്‍ കടയുന്ന കുഞ്ഞനുറുമ്പ്‌
വരമ്പത്തെ മീന്‍ചിറകില്‍ രമിക്കുന്നു
. 
കവിത കുഞ്ഞനുറുമ്പുകളോട് മത്സരിക്കരുത്.


Tuesday, August 7, 2012

പഥികന്‍ പാതയുമായി പ്രണയത്തിലാണ്

പഥികനോട് എവിടെവരെ
എന്ന് ചോദിക്കരുത്; 
അയാള്‍ പാതയുമായി പ്രണയത്തിലാണ്.

കാഴ്ച്ചയുടെ കണിയുത്സവങ്ങള്‍
അയാളെ ഭ്രമിപ്പിക്കുന്നില്ല
; 
പൂമ്പാറ്റച്ചിറകേറി നിങ്ങള്‍ക്ക്‌
മേഘപാളികളില്‍ കൂടുകൂട്ടാനാവില്ല
.  

വഴിയമ്പലത്തിലെ പെണ്‍കൊടിക്ക്
എസ്മെരെല്‍ദായുടെ നയനങ്ങള്‍
.  
എന്നാല്‍ ഈ രാവിനപ്പുറം
ജന്മാന്തരങ്ങളിലേക്ക് തുണ പോരാന്‍
അവള്‍ക്കാവില്ല. 

നിറഞ്ഞ ചഷകവും മാന്ത്രികസംഗീതവും
ഈ രാവിനു പോന്ന താരാട്ട് മാത്രം
. 
പുലരുവാനിനി ഏറെയില്ല, 
വിണ്ട പാദങ്ങളുമായ്,
കനക്കും സൂര്യനൊപ്പം
പോകണം മുന്നോട്ടു
, തനിയെ.



ചോരയിറ്റുന്ന പെരുവഴിയുടെ വേദന
അയാളുടെ ഹൃദയം പിളര്‍ക്കുന്നില്ല
.
 കൊടുങ്കാറ്റിലും കൂട് കൂട്ടുന്ന
കല തന്നെ ജീവനമെന്നു അയാളറിയുന്നു.

പാലായനത്തിന്റെ കണ്ണീര്‍ ചതുപ്പിലും

പതിയെയെങ്കിലും അത് തളിര്‍ക്കുന്നു.

മഹാനാശങ്ങളുടെ പാഴ്ഭൂമിയിലും

അത് അതിജീവനത്തിന്റെ

തുരുത്ത് സൃഷ്ടിക്കുന്നു
. 

ഒരു നാള്‍ ചുറ്റിനും ഒരു പ്രഭാവലയവുമായി
അയാള്‍ തിരിച്ചു വന്നേക്കാം

ആര്‍ക്കറിയാം
, 
പുറപ്പെട്ടു പോയവരാണ്
വലിയ അറിവുകളുമായി തിരിച്ചു വന്നത്
!


THE WANDERER LOVES THE PATH

Do not ask the wanderer
where he is bound for.
He is in love with the path.


The feast of auspicious sights
do not carry him away.
You cannot roost in clouds
in wings of butterflies.

That lass in the inn
has Esmeralda's eyes.
But beyond a one-night stand
they can't escort him to rebirths.

The filled glass and that magic strain:
lullaby enough for this night.
Yet, night is not young anymore.
Swollen feet must move ahead
all alone, out into hot sun.


The pangs of bleeding crossroads
cannot dishearten him.
Living is but that art of roosting
even in tempests.
Life still blooms, though slow,
even beyond tearful marshes of exodus.
In the wastelands of untold devastation
it begets islets of survival.


One day he might turn up again,
may be with a halo around him!
Who knows!
Only those who set out
came back with great wisdom.



Saturday, August 4, 2012

കുട്ടിക്കളികള്‍

ജാതിയും മതവും കുട്ടിക്കളിയല്ലെന്നു
മുതിര്‍ന്നവര്‍ ഓര്‍മ്മിപ്പിച്ചു.
ഇതൊക്കെ വെറും കുട്ടിക്കളിയെന്നു
നമ്മളെത്ര കണ്ടവര്‍ ചിരിച്ചു തള്ളി.
രജിസ്ട്രാര്‍ ഓഫീസിലാണ് പ്രണയം പൂക്കുന്നതെന്ന്
കൂട്ടുകാര്‍ ധൈര്യപ്പെടുത്തി.
കുടുംബത്തിന്റെ അന്തസ്സെന്നു
അച്ഛനും അമ്മയും മരണഭീഷണി മുഴക്കി.
തനിക്കു രണ്ടു പെണ്‍മക്കളെന്നു
ഏട്ടത്തി കണ്ണീരൊഴുക്കി.
പെങ്ങളെ പ്രേമിച്ചവന് മുട്ടുകാല്‍ വേണ്ടെന്നു
ഏട്ടന്‍ മുണ്ട് മുറുക്കി.
നാടിന്‍റെ പൈതൃകമെന്നു ചിലര്‍
കൊട്ടേഷന്‍ സംഘമായി.
അന്യ മതസ്ഥയെ പടി കേറ്റരുതെന്ന് 
മറുകൂട്ടം ഊര് വിലക്കി.
നേരും നെറി കെട്ടവരെന്നു
പെങ്ങള്‍കല്യാണം മുടങ്ങിപ്പോയി.
അറുവാണിച്ചിയെ മൊട്ടയടിക്കണമെന്നു
അമ്മാവന്‍പട പുറപ്പാടായി.
പിഴപ്പിക്കാന്‍ വന്നവന്റെ തൊലിയുരിക്കണമെന്നു
മറുപക്ഷം ഉറുമി വീശി.
പ്രണയമല്ല, ലക്‌ഷ്യം തീവ്രമെന്നു
ചാനെല്‍ ചര്‍ച്ചയായി.

അങ്ങനെയാണ്
ജാലകങ്ങളില്‍ മഞ്ഞു വീഴുന്ന രാത്രി യാമത്തില്‍
അവസാനത്തെ പ്രണയ കാവ്യം പാതി നിര്‍ത്തി
ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന്
അവന്‍ കൊള്ളിയാനായത്.
കുളിമുറിയിലെ ജലവാര്‍ച്ചയില്‍
അവസാനത്തെ ഇശല്‍ മൂളി
അവളുടെ പ്രണയം ബ്ലെയ്ഡിന്‍ ചീളായത്.
നാളും നാഴികയും മുന്‍ നിശ്ചിതമായിരുന്നെന്നു
എഫ്.ഐ. ആര്‍. ഉണ്ടായത്.
 കുട്ടിക്കളികളൊന്നും
കുട്ടിക്കളികളല്ലെന്നും
ചോരക്കളികള്‍ തന്നെയെന്നും
പാഠഭേദമുണ്ടായത്.

Wednesday, August 1, 2012

ABED WITH FEVER, YOU ARE FREE


Abed with fever, you are free
like space journeys
in science fiction.
At times, a beehive of sweat bursts out,
like the invasion of memories.
The mate who was drowned,
the radical found missing,
and shrieks from road mishap:
they all merge into one;
like in exhaustion
after hedonistic orgies.

At times, you freeze in snow-fall.
Beyond the vessel's glass window
the snow-men of fairy tales
and nymphs from diaphanous deep-seas
merge with those sardine-eyes
of childhood
like under the warm blanket
in a shivering December night.

At times, you fly in blue wings.
past mountains, green terrains.
Above ocean's infiniteness,
limbs dissolve into a solar system;
in light-speed, thick hues

knots of life turn layers.
Juvenile eagerness
and youthful rebellion
would merge one with thunderous
revolutionary dreams;
like scarlet evening sea
of a surreal ship-wreck.

At times, mother's sobs
would send tremors inside.
Father of confused memories
would pine:
my life for this one's living.
As the exhausted wings
get ensnared in scorching sun,
you plunge down
plunge down
struggling...
..
It's been six years since Ma died...!”
she exclaims. In her tender eyes-
a tiny speck of envy.



പനിക്കിടക്കയില്‍ നിങ്ങള്‍ സ്വതന്ത്രനാണ്

പനിക്കിടക്കയില്‍ നിങ്ങള്‍ സ്വതന്ത്രനാണ്,  
ശാസ്ത്ര കഥയിലെ
ഗോളാന്തര യാത്രയിലെന്ന പോലെ
.

ഇടയ്ക്കു വിയര്‍പ്പിന്റെ കടന്നല്‍ക്കൂടിളകും, 
ഓര്‍മ്മകളുടെ കടന്നാക്രമണം പോലെ, 
മുങ്ങി മരിച്ച കൂട്ടുകാരനും
കാണാതായ വിപ്ലവകാരിയും

റോഡപകടത്തിലെ

കൂട്ട നിലവിളികളും കെട്ടുപിണയും
; 
ലഹരിക്കൂത്തിലെ
സുരതത്തളര്‍ച്ചയിലെന്ന പോലെ.

 

ഇടയ്ക്കു മഞ്ഞു വീഴ്ചയില്‍
തണുത്ത്‌ മരവിക്കും
. 
യാനപാത്രത്തിന്റെ ചില്ല് ജാലകത്തിനപ്പുറം
മുത്തശ്ശിക്കഥയിലെ മഞ്ഞു മനുഷ്യരും

സ്ഫടിക ജലയാഴങ്ങളിലെ മത്സ്യ കന്യകയും

കുട്ടിക്കാലത്തിന്റെ

പരല്‍മീന്‍ക്കണ്ണുകളോട് ചേരും
;  
മകരത്തണുപ്പിന്റെ കരിമ്പടച്ചൂടിലെന്ന പോലെ. 

ഇടയ്ക്കു നീലച്ചിറകു വിരിച്ചു പറന്നു തുടങ്ങും.  
മലകളും പുല്‍മേടുകളും കടന്ന്‌
കടലനന്തതയ്ക്ക് മുകളില്‍

അഴിഞ്ഞു പോവുന്ന

ഉടല്‍ഖണ്ഡങ്ങള്‍ സൌരയൂഥമാവും

പ്രകാശ വേഗത്തില്‍
, കടും ചായങ്ങളില്‍

ജന്മത്തിന്റെ കുരുക്കുകള്‍ അടരുകളാവും
കൌതുകത്തിന്റെ ബാല്യവും
നിഷേധത്തിന്റെ യൗവ്വനവും
കലാപസ്വപ്നങ്ങളുടെ
ഇടിമുഴക്കങ്ങളോട് ചേരും
ഭ്രമകല്പിത കപ്പല്‍ചേതത്തിന്റെ
ശോണമായ മൂവന്തിക്കടല്‍ പോലെ

ഇടയ്ക്കു അമ്മയുടെ തേങ്ങല്‍
ഉടല്‍ക്കിടുക്കമാവും. 
ഇവന്റെ ഉയിരിന്നെന്റെ ജീവനെന്നു
കലങ്ങുമോര്‍മ്മയിലച്ഛന്‍ തപിക്കും.
കുഴഞ്ഞ ചിറകുകള്‍ വെയിലിലുടക്കവേ
കൂപ്പു കുത്തി
കൂപ്പു കുത്തി

കുതറിപ്പിടയവേ

.............................
"
ആറ് കൊല്ലമായി ഉമ്മ മരിച്ചിട്ട്
..!" 
അവളുടെ ആര്‍ദ്രമായ കണ്ണുകളില്‍
ഒരു പരിഭവച്ചീള്


( http://vettamonline.com/?p=8879)