Featured Post

Tuesday, March 18, 2014

വിലക്കുകളുടെ പുസ്തകം വായിക്കുമ്പോള്‍

ഞാനിപ്പോള്‍വിലക്കുകളുടെ പുസ്തം തുറക്കുന്നു.
ആദ്യകല്‍പ്പന ഇങ്ങനെ വായിക്കുന്നു:
നീതിമാനല്ലാത്തവന്‍ നീതിസാരം പറയരുത്.
അപ്പോഴേഅറം പറ്റുന്ന കവിതയില്‍നിന്നും
വഴിവിളക്കുകള്‍അണഞ്ഞു പോവുന്നു.
ഇരുള്‍സര്‍പ്പ സാന്നിധ്യമാകുന്നു.
ദൈവപുത്രന്മാരും രക്തസാക്ഷികളും
പടിയിറങ്ങുന്നു.
പാപികളും ചുങ്കക്കാരും
പാര്‍പ്പുറപ്പിക്കുന്നു.
കാരുണ്യത്തിന്റെപ്രവചന സ്വനങ്ങള്‍
വിപത്സന്ദേശങ്ങളുടെ മുരള്‍ച്ചയാവുന്നു.

കടലറിയാത്തവന്‍തിര മുറിക്കരുത് :
എന്റെവരികളില്‍ നിന്ന്
തിരകളുംതിമിംഗലങ്ങളും പിന്‍ വാങ്ങുന്നു.
ജലകന്യകമാര്‍ അന്തര്‍ദ്ധാനംചെയ്ത
ജലരഹിതമായകടലില്‍
മോശെയുടെവികലാനുകരണം പോലെ
ഞാന്‍തറഞ്ഞു നില്‍ക്കുന്നു.
ജലജീവികള്‍പിറക്കാതെ പോവുന്നു.
ദുര്‍വ്വിധികളിലേക്ക്കപ്പലോടിച്ചവര്‍
എന്റെദിക്കു തെറ്റിയ കപ്പിത്താന്മാര്‍
ജീവിതംപോലെ പാമരത്തില്‍ ബന്ധിതരായവര്‍
എവിടെയാണിനിമാസ്മര സംഗീതം കേള്‍ക്കുക!
എന്റെ കടല്‍പ്പക്ഷികള്‍,
ചേക്കയിടംനഷ്ടമായവര്‍-
അവരെഞാനെന്തു ചെയ്യണം ?
കടല്‍ക്കാറ്റിന്റെഈര്‍പ്പമില്ലാത്ത
സമതലങ്ങളുടെചുടുവാതത്തിലേക്ക്
അനാഥരാക്കണോ?
കടലില്‍മരിച്ച മുക്കുവര്‍
ഉപ്പോളങ്ങളില്‍ഒഴുകിമറഞ്ഞവര്‍
അഴുകിത്തീരാത്തഉടലുകളില്‍
അലഞ്ഞുതിരിയുന്നത്
ഞാന്‍സ്വപ്നം കാണുന്നു.

ചിറകുകളില്ലാത്തവന്‍ആകാശയാനമരുത്.
ഗഗനചാരികളായ എന്റെ കൂട്ടുകാരെ
എനിക്ക്നഷ്ടമാവുന്നു.
നിലാവില്‍
സുഷുപ്തിയുടെമേടണയുന്ന എന്റെ കിന്നരന്മാര്‍
ഇനിയെന്നെക്കൂടാതെതിരിച്ചു പോവും.
നക്ഷത്രജാലകത്തില്‍ നിന്ന്
എന്നെനോക്കിയിരിക്കുന്ന
അമ്മിഞ്ഞയുടെഉര്‍വ്വരത
മുമ്പില്ലാത്തവിധം അകന്നേ പോവുന്നു.
ജന്മത്തിന്റെകൂട് വെടിഞ്ഞാല്‍
പാര്‍പ്പുറപ്പിക്കാന്‍കാത്തു വെച്ച
എന്റെഗോളാന്തരങ്ങള്‍
വിലക്കുകളുടെപുസ്തകം
തട്ടിയെടുക്കുന്നു.

വിലക്കുകളുടെപുസ്തകം
കവിതയില്‍നിന്ന്
കവിത
തട്ടിയെടുക്കുന്നു.

No comments:

Post a Comment