Featured Post

Wednesday, March 26, 2014

നിലയില്ലാക്കയങ്ങളിലെ സ്വര്‍ണ്ണമത്സ്യങ്ങള്‍


കൂട്ടം കൂടിയാര്‍ത്തു വിളിച്ച്
കാടിളക്കി മലയിളക്കി
പാട്ടുപാടിത്തിമിര്‍ത്തു രസിച്ച്
ഈ മലയോരത്തെത്തും
വേഷം പകര്‍ന്നും വേഷമഴിച്ചും
കാട്ടാറില്‍ നീരാട്ടിനിറങ്ങും
മുന്നറിയിപ്പുകളുടെ കാവല്‍ മനസ്സ്
നീരൊഴുക്കിലൊഴുകിപ്പോവും.
ജലപാളികള്‍ പിളര്‍ന്നു മാറുമ്പോള്‍.
ആര്‍പ്പുവിളികള്‍ തേങ്ങലുകളാവും.
വിനോദയാത്രയുടെ മദപ്പാടിലേക്ക്
പുത്ര ദുഃഖം മരവിച്ചിറങ്ങും.
പെയ്തൊഴിയാകണ്ണുകളോടെ
ഓര്‍മ്മനാളുകള്‍ കടന്നു പോവും.

നീരാട്ടിനിറങ്ങുന്നവരോട് കിന്നരിക്കുന്ന
മീനുമ്മകളുടെ രഹസ്യമാണത്:
സ്വര്‍ണ്ണ മത്സ്യങ്ങളായ് തിരിച്ചു വരുന്നു
മുങ്ങി മരിക്കുന്ന കുഞ്ഞുങ്ങള്‍.

No comments:

Post a Comment