Featured Post

Friday, March 7, 2014

വീണ്ടെടുപ്പുകള്‍

സചിത്രകലണ്ടര്‍ താളില്‍ നിന്ന്
എന്റെപുഴയോളങ്ങളും
കടവിലടുത്തവഞ്ചിയില്‍ നിന്ന്
മുങ്ങിമരിച്ച കൂട്ടുകാരിയും
ഇറങ്ങിവരുമെന്ന്
കിനാവ്‌കാണണമെനിക്ക്;
കുറസോവാചിത്രത്തില്‍
സൂര്യകാന്തിപ്പാടത്തുനിന്ന്
വാന്‍ഗോഗ്ഇറങ്ങി വരും പോലെ.
കടവ്കടന്ന്
അവള്‍മുന്നോട്ടു നടക്കവേ
ഡാന്റെയാവണമെനിക്ക്;
ആര്‍നോനദിക്കരയില്‍
ഞാന്‍കാത്തുനില്‍ക്കും.
വായ്‌നോട്ടക്കാരനോട്
ഈര്‍ഷ്യനടിച്ചു
ബിയാട്രിസ്കടന്നു പോവും.
എങ്കിലുംചുവടുകള്‍ മെല്ലെയാവും.
അവളെതേടി
ഏതുനരകത്തിലും പോവാമെന്നു
ഞാന്‍എന്നോട് തന്നെ പറയും.
എന്നിട്ടോ,
ജാഗ്രത്തിലേയ്ക്ക്
വിലക്കപ്പെട്ട
ഒരൊറ്റപിന്‍ നോട്ടത്തില്‍
ഓര്‍ഫിയൂസായഎനിക്ക്
യൂറിഡീസിനെനഷ്ടപ്പെടും.

പുഴയെഓര്‍ത്ത്‌ വയ്ക്കാന്‍
ഒരുകടത്തു വഞ്ചി മതി;
യൗവനത്തെഅടയാളപ്പെടുത്താന്‍
ഒരുനഷ്ട പ്രണയവും.

(കുറസോവയുടെDreams (1990) എന്നചിത്രത്തില്‍, സ്വന്തംചിത്രത്തിലെ സൂര്യകാന്തിപ്പാടത്തു നിന്ന് വാന്‍ഗോഗ് ഇറങ്ങിവരുന്നു. Jean Raoux വരച്ചOrpheus and Eurydice (1709), Henry Holiday വരച്ചDanteand Beatrice (1884) എന്നീചിത്രങ്ങളും കവിതയെപ്രചോദിപ്പിച്ചിട്ടുണ്ട്.)

No comments:

Post a Comment