Featured Post

Wednesday, April 2, 2014

രണ്ടു കവിതകള്‍


 1.

എവിടൊക്കെയോ ഇപ്പോഴും ഉറവകളുണ്ട്.
ദാഹിച്ചു മരിക്കാത്തതിന്
നീയതിനു നന്ദി പറയുക.
എവിടൊക്കെയോ ഇപ്പോഴും പൂമരങ്ങളുണ്ട്.
അപശബ്ദങ്ങളുടെ തലപ്പെരുക്കത്തിലും
ഒരു കുയില്‍ പാട്ടിന്
നീയവയോട് കടപ്പെട്ടിരിക്കുന്നു.
ആരൊക്കെയോ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ട്.
ജീവിച്ചിരിക്കുന്നതിന്
അവരെയൊന്നു നമിക്കുക,
നിമിഷാര്‍ദ്ധമെങ്കിലും



2.

അതങ്ങനെയാണ്:
അവര്‍ പ്രിയപ്പെട്ടവര്‍.
അവര്‍ വെറുതെയങ്ങു പോവില്ല.
അവരെപ്പോഴും കാത്തു വെക്കും-
നക്ഷത്രങ്ങളില്‍
മയില്‍പ്പീലിത്തുണ്ടില്‍
ചായക്കോപ്പയില്‍
മഷികൂട്ടില്‍
വാക്കുകളുടെ കൂട്ടുചേരലില്‍
കിടക്കപ്പായിലെ തലയിണ മണത്തില്‍
മച്ചിലെ പങ്കക്കൊളുത്തില്‍
കുളിമുറിയിലെ വാസന സോപ്പില്‍
ചോര വാര്‍ന്ന പൈപ്പിന്‍ ചുവട്ടില്‍
ഉപ്പ് മുളക് ചേരുവയില്‍
ജനാലവിരിയിലെ വര്‍ണ്ണ വിവേചനത്തില്‍
നിന്റെ ഹൃദയത്തിലെ പൂങ്കുയില്‍ പാട്ടില്‍
നീലക്കണ്ണാടിയിലെ കുങ്കുമപ്പൊട്ടില്‍
നിനക്കും നിനക്കും
സ്മൃതിനാശത്തിലും പട്ടു പോകാത്ത ചിഹ്നങ്ങള്‍.

No comments:

Post a Comment