കാലം
കാത്തുവെച്ച ചിത്രങ്ങള്‍:
9
മുഗള്‍
എ അസം (1960)
ഹിന്ദി,
B/W & Color (ഭാഗികം)
സംവിധാനം:
കെ.
ആസിഫ്.
(കെ ആസിഫ്)
1944-
ല്‍
ആണ് സംവിധായകന്‍ കെ.
ആസിഫ്,
അക്ബര്‍
ചക്രവര്‍ത്തിയെ കുറിച്ച്
ഇംതിയാസ് അലി താജ് എന്ന നാടക
കൃത്ത് എഴുതിയ ഒരു നാടകം
വായിച്ചതിനെ തുടര്‍ന്ന്
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും
മികച്ച സിനിമകളില്‍ ഒന്നും
സംശയ ലേശമന്യേ ഏറ്റവും വലിയ
പ്രോജെക്റ്റുകളില്‍
ഒന്നാമത്തേതുമായ 'മുഗള്‍
അസം'
സ്വപ്നത്തില്‍
കണ്ടത്.
നീണ്ട
പതിനാറു വര്‍ഷത്തെ നിരന്തര
സപര്യയുടെയും തയ്യാറെടുപ്പുകളുടെയും
ശേഷം 1960
ആഗസ്റ്റ്
അഞ്ചിന് ചിത്രം റിലീസ്
ചെയ്യുമ്പോള്‍ ചിത്രത്തെ
സംബന്ധിച്ച എല്ലാ ഘടകങ്ങളും
ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു:
അമാനതുല്ലാ
ഖാന്‍ (സീനത്
അമന്റെ പിതാവ്)
, കമല്‍
അമ്രോഹി,
വജാഹത്
മിര്‍സ,
എഹ്സാന്‍
റെസ് വി എന്നീ പ്രതിഭാധനരോടൊപ്പം
സംവിധായകനും ചേര്‍ന്ന് രചിച്ച
തിരക്കഥ മുതല്‍ പ്രിഥ്വിരാജ്
കപൂറും ദിലീപ് കുമാറും മധുബാലയും
ദുര്‍ഗ്ഗാ ഘോട്ടെയും ഉള്‍പ്പെടുന്ന
സ്വപ്നതുല്യമായ താര നിര,
ഷക്കീല്‍
ബദായുനി രചിച്ചു നൗഷാദ് സംഗീതം
നല്‍കിയ എക്കാലത്തെയും മികച്ച
പാട്ടുകള്‍,
മുഹമ്മദ്
റാഫി,
ലതാ
മങ്കേഷ്കര്‍,
ഷംഷാദ്
ബീഗം തുടങ്ങിയ നാദ വിസ്മയങ്ങളോടൊപ്പം
സാക്ഷാല്‍ ഉസ്താദ് ബഡെ ഗുലാം
അലി ഖാന്‍ ഉള്‍പ്പെടുന്ന
പിന്നണി ഗായക സാന്നിധ്യം,
ഒരൊറ്റ
ഗാന രംഗത്തിനു വേണ്ടി മാത്രം
ഒരു മാസം തുടര്‍ച്ചയായ
ചിത്രീകരണമടങ്ങിയ മൂന്നു
വര്‍ഷം നീണ്ടു നിന്ന ഷൂട്ടിംഗ്,
രാജസ്ഥാന്‍
മരുഭൂമിയിലൂടെ ചിത്രത്തിന്‍റെ
പൂര്‍ണ്ണതക്കായി സംവിധായകനോടൊപ്പം
നഗ്ന പാദനായി നടന്ന പ്രിഥ്വിരാജ്
കപൂര്‍ ഉള്‍പ്പടെയുള്ള
അഭിനേതാക്കളുടെ അര്‍പ്പണം,
ചലച്ചിത്ര
ലോകത്ത് നിന്ന് വിദഗ്ധമായി
ഒളിപ്പിച്ചു വെച്ച ഹൃദയ
സംബന്ധമായ രോഗത്തിന്റെ
പ്രശ്നങ്ങള്‍ മാറ്റിവെച്ചു
അതീവ ഭാരമുള്ള യഥാര്‍ത്ഥമായ
ഇരുമ്പു ചങ്ങലകള്‍ ധരിച്ചു
അഭിനയിച്ച ഇന്ത്യന്‍ സിനിമയുടെ
ഒരേയൊരു മധുബാലയുടെ അനാര്‍ക്കലീ
പരകായ പ്രവേശം,
സാധാരണ
ഒരു വലിയ ചിത്രത്തിന്‍റെ
ബജറ്റിനെക്കാള്‍ നൂറിരട്ടിയിലേക്ക്
കടന്ന ബജറ്റ്...
അങ്ങനെയങ്ങനെ.
ചിത്രം
റിലീസ് ചെയ്യുമ്പോള്‍ ബോംബെയിലെ
മാര്‍ത്ത മന്ദിറില്‍ ഒരു
ലക്ഷത്തിലേറെ പേര്‍ ടിക്കറ്റിനു
തിക്കിത്തിരക്കിയതും ഒന്നര
രൂപ വിലയുള്ള ടിക്കറ്റ് നൂറു
രൂപയ്ക്കു വാങ്ങിയതും ചിത്രത്തെ
സംബന്ധിച്ച ഒരു മെറ്റഫര്‍
തന്നെയായി കണക്കാക്കാം.



'പ്യാര്‍
കിയാ തൊ ഡര്‍നാ ക്യാ'
എന്ന
ഗാന രംഗം ചിത്രീകരിക്കാനായി
ലാഹോറിലെ ശീഷ് മഹലിന്റെ
മാതൃകയില്‍ ഒരുക്കിയ പടുകൂറ്റന്‍
സെറ്റ് അക്കാലത്തെ അത്ഭുതമായിരുന്നു.
ഇന്ത്യന്‍
സിനിമയിലെ ഏറ്റവും മനോഹരമായ
കാഴ്ച'
എന്ന്
വാഴ്ത്തപ്പെട്ട മധുബാലയുടെ
ആ പ്രകടനം ഒരു മാസമെടുത്താണ്
ചിത്രീകരിക്കപ്പെട്ടത് .
ഈ
രംഗവും 'തേരി
മെഹ്ഫില്‍ മെ'
എന്ന
ഗാന രംഗവും ഉള്‍പ്പടെ
അരമണിക്കൂറോളം കളറില്‍ ആണ്
ചിത്രീകരിക്കപ്പെട്ടത്.
ചിത്രം
മുഴുവനും അക്കാലമാവുമ്പോഴേക്കും
ലഭ്യമായിരുന്ന കളറില്‍ മാറ്റി
ചിത്രീകരിക്കണമെന്ന് സംവിധായകന്
ആഗ്രഹമുണ്ടായിരുന്നെങ്കിലും
നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം
അത് അചിന്ത്യമായിരുന്നു.
വിട്ടു
വീഴ്ചകള്‍ കേട്ട് കേള്‍വി
പോലുമില്ലാത്ത കെ.
ആസിഫ്
ചിത്രീകരണത്തിനായി യഥാര്‍ത്ഥ
സ്വര്‍ണ്ണ – വജ്ര ആഭരണങ്ങളും
കൊസ്ട്യൂമുകളും മറ്റുമാണ്
ഉപയോഗിച്ചത്.
ഹോളിവുഡില്‍
നിന്ന് പ്രത്യേകം വരുത്തിയ
അഞ്ചുലക്ഷം രൂപ വിലയുള്ള
വിഗ് ഉപയോഗിച്ചാണ് ദിലീപ്
കുമാര്‍ സലിം ആയി മാറിയത്.
ഇന്ത്യന്‍
ആര്‍മിയുടെ കൂടി സഹായത്തോടെ
ചിത്രീകരിക്കപ്പെട്ട പടു
കൂറ്റന്‍ യുദ്ധ രംഗങ്ങള്‍,
ആയിരക്കണക്കിന്
കുതിരകള്‍ ഉള്‍പ്പെട്ട
കുതിരപ്പട തുടങ്ങിയവ ഗ്രാഫിക്സ്
കേട്ട് കേള്‍വി പോലുമില്ലാത്ത
കാലത്തായിരുന്നു എന്നതും
ഓര്‍മ്മിക്കേണ്ടതാണ്.
ഇതുപോലുള്ള
ഇതിഹാസ തുല്യമായ തയ്യാറെടുപ്പുകളിലൂടെയാണ്
ചിത്രം സാക്ഷാത്കരിക്കപ്പെട്ടത്.
ദിലീപ്
കുമാര്‍ -
മധുബാല
ബന്ധത്തെ കുറിച്ച് കൂടി പറയാതെ
ചിത്രത്തെ കുറിച്ച്
ചിന്തിക്കാനാവില്ല.
ചിത്രം
തുടങ്ങുന്ന ഘട്ടത്തില്‍
പ്രണയത്തിലായിരുന്ന ഇരുവരും
ചിത്രീകരണം നടക്കുന്ന അധിക
കാലവും പരസ്പരം മിണ്ടാത്ത
അവസ്ഥയിലായിരുന്നു.
കോടതി
വരെയെത്തിയ പ്രണയ ഭംഗത്തിന്റെയും
ഹൃദയ മുറിവുകളുടെയും
പശ്ചാത്തലത്തില്‍ തന്നെയാണ്
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും
രാഗാര്‍ദ്രമായ ആ പീലിത്തൂവല്‍
രംഗം ഉള്‍പ്പടെ തികഞ്ഞ
പ്രോഫഷനലുകലായി അവര്‍
അഭിനയച്ചത്.
ഒരു
ഘട്ടത്തില്‍ അനാര്‍ക്കലിയുടെ
കവിളില്‍ സലിം ആഞ്ഞടിക്കുന്ന
രംഗം ആവശ്യത്തില്‍ കൂടുതല്‍
'യഥാര്‍ത്ഥ'മായത്
ചലചിത്ര ചിത്രീകരണ ചരിത്രത്തിലെ
മറ്റൊരപൂര്‍വ്വ സംഭവമാണ്.
1953
-ല്‍
'മുഗള്‍
എ അസം'
അതിന്റെ
ചിത്രീകരണ പൂര്‍വ്വ ഘട്ടത്തില്‍
നില്‍ക്കെ,
ബീനാ
റായിയും പ്രദീപ് കുമാറും
അഭിനയിച്ച 'അനാര്‍ക്കലി'
പുറത്തിറങ്ങി
. ലതാ
മങ്കേഷ്ക്കര്‍ പാടിയ 'യേ
സിന്ദഗി ഉസികി ഹെ'
ഉള്‍പ്പടെ
അനശ്വര ഗാനങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന
ഈ ചിത്രവും വന്‍ വിജയമായിരുന്നു.
തുടര്‍ന്ന്
വിഭജനാനന്തരം പാക്കിസ്ഥാനിലേക്ക്
പോയ നൂര്‍ ജഹാന്‍ അനാര്‍ക്കലിയെ
അവതരിപ്പിച്ച അതെ പേരിലുള്ള
ചിത്രവും (1958)
വന്‍
വിജയമായി.
നാഗേശ്വര
റാവുവും,
അഞ്ജലി
ദേവിയും സലിം -
അനാര്‍ക്കലിമാരായി
അഭിനയിച്ച തെലുഗു ചിത്രവും
(1955)
ഏറെ
ശ്രദ്ധേയമായിത്തീര്‍ന്നു.
എന്നാല്‍,
മധുബാലയുടെ
അനാര്‍ക്കലി ഇനിയൊരു അഭിനേത്രിയെ
വച്ചും ചിന്തിക്കാനാവാത്ത
വിധം ആ കഥാപാത്രത്തിന്റെ
അവസാന വാക്കായിത്തീര്‍ന്നു.
ഈ
മികവു കൊണ്ട് തന്നെയാണ്
പ്രിഥ്വിരാജ് കപൂറും ദിലീപ്
കുമാറും മത്സരിച്ചഭിനയിച്ച
ഈ ബ്രഹ്മാണ്ഡചിത്രം അന്തിമ
വിശകലനത്തില്‍ മധുബാലയുടെതായതും
ചിത്രത്തിനായി നായക നടന്
നല്‍കപ്പെട്ടതിന്റെ ഇരട്ടി
പ്രതിഫലം നായികക്ക്
നല്‍കപ്പെട്ടതും.
ചിത്രത്തിന്
എക്കാലവും ഇന്ത്യന്‍ പ്രേക്ഷകരില്‍
നിന്ന് കിട്ടിയ സ്വീകരണത്തിന്റെ
തെളിവായിരുന്നു 2004
ല്‍
പുറത്തിറങ്ങിയ ഡിജിറ്റല്‍
കളര്‍ പതിപ്പ് വന്‍ വിജയമായത്.
തിയേറ്റര്‍
റിലീസിനായി ഒരു ചിത്രം മുഴുവനായി
കളര്‍ പതിപ്പായി മാറ്റിയ
ആദ്യ സംരംഭം കൂടിയായിരുന്നു
അത്.
1974 ല്‍
ഷോലെ പുറത്തു വരുംവരെ ഏറ്റവും
കൂടുതല്‍ പണംവാരിയ ചിത്രമെന്ന
ഖ്യാതിയും മുഗളെഅസമിനായിരുന്നു.
പണപ്പെരുപ്പ
നിരക്ക് കണക്കിലെടുക്കുമ്പോള്‍
ഇന്നും ആ റെക്കോഡ്
ഭേദിപ്പെട്ടിട്ടില്ലെന്നും
പറയാം.
No comments:
Post a Comment