Featured Post

Monday, September 26, 2016

Sleepwalking Land by Mia Couto / David Brookshaw

പ്രേതലോകങ്ങളുടെ നിദ്രാടനം



1950-കളുടെ തുടക്കത്തില്‍ , സലാസറുടെ (ആന്‍റോനിയോ ഡി ഒലിവിയെരാ സലാസര്‍ ) ഫാസിസ്റ്റ് ഏകാധിപത്യ നാളുകളില്‍ (1932-1968) പോര്‍ച്ചുഗലില്‍ നിന്ന് അന്നത്തെ പോര്‍ച്ചുഗല്‍ കോളനിയായിരുന്ന മൊസാംബിക്കിലേക്ക് ഭാര്യാസമേതം പലായനം ചെയ്ത കവിയും കമ്മ്യൂണിസ്റ്റുമായിരുന്ന പിതാവ് ഫെര്‍ണാണ്ടോ കൂട്ടോയുടെ പ്രചോദനമാണ് തന്റെ ധൈഷണിക ഉത്കണ്ഠകള്‍ രൂപപ്പെടുത്തിയതെന്ന് മിയാ കൂട്ടോ ഏറ്റു പറഞ്ഞിട്ടുണ്ട്. “സ്വാതന്ത്ര്യം വരുന്നുണ്ടെന്ന് എന്റെ അച്ഛന്‍ അറിഞ്ഞിരുന്നുഅദ്ദേഹം അതിനായി പൊരുതിഎന്നെയും എന്‍റെ സഹോദരങ്ങളെയും പുതിയ നാടിന്‍റെ ഭാഗമാകാന്‍ കഴിയും വിധം അച്ഛനമ്മമാര്‍ ഞങ്ങളെ വിദ്യാഭ്യാസം ചെയ്യിച്ചു.” കൊളോണിയല്‍ അധികാരികള്‍ ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ തൊഴിലിനു വിഗ്നം സൃഷ്ടിക്കുകയും കുടുംബ വരുമാനം മുട്ടിക്കുകയും ചെയ്തപ്പോള്‍ , അമ്മ ബിഷപ്പിനെ അഭയം തേടിയെങ്കിലും, 'പള്ളിയിലൊന്നും കാണാത്തഒരാള്‍ക്ക്‌ വേണ്ടി ഇടപെടാനാവില്ലെന്ന് ബിഷപ്പ് കൈ മലര്‍ത്തിയതും ഒരു ജോലിക്ക് വേണ്ടി മാത്രമായി വിശ്വാസി ചമയാനാവില്ലെന്നു അച്ഛന്‍ നിലപാടെടുത്തതും ജീവിത പ്രതിസന്ധികള്‍ രൂക്ഷമാക്കിയത് കൂട്ടോ ഓര്‍ക്കുന്നുഎന്നാല്‍ പില്‍ക്കാലത്തൊരിക്കല്‍ കണ്ട മുട്ടുകുത്തി നില്‍ക്കുന്ന അച്ഛന്റെ ഒരു ഫോട്ടോഗ്രാഫ് അദ്ദേഹം സൂക്ഷിക്കുന്നുമുണ്ട്തന്‍റെ ഏഴാം വയസ്സില്‍ , മുത്തച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് വിതുമ്പുന്ന അച്ഛനെ ആശ്വസിപ്പിച്ചത്‌ അദ്ദേഹം വിവരിക്കുന്നുഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 'മുത്തച്ചന്‍ എങ്ങനെയാണ് മരിക്കുകഅവിടെ അദ്ദേഹം മരിച്ചുപക്ഷെ ഇവിടെ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു.' "ബന്ധുക്കള്‍ ഞങ്ങളുടെ വീട്ടില്‍ ജീവിച്ചിരുന്നുകാരണം എന്‍റെ മാതാപിതാക്കള്‍ തങ്ങള്‍ വിട്ടുപോന്നവയെ കുറിച്ചുള്ള കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു.” പറയപ്പെടുന്ന കഥകളില്‍ പൂര്‍വ്വസൂരികള്‍ ജീവിതം തുടരുന്നുവെന്ന ആശയം മിയാ കൂട്ടോയുടെ രചനാ ലോകത്തേക്കുള്ള താക്കോലാണെന്ന് പറയാംആഫ്രിക്കന്‍ കഥാപാരമ്പര്യത്തോട് ഇത് അങ്ങേയറ്റം ചേര്‍ന്ന് പോവുകയും ചെയ്യുന്നു.

 

മൊസാംബിക്കിലെ രണ്ടാമത്തെ വലിയ നഗരമായ ബെയ്റയില്‍ തങ്ങളുടെ കൊളോണിയല്‍ മാതൃകയിലുള്ള വീട്ടില്‍ നിന്ന് റോഡിന്റെ മറുവശത്തുള്ള കറുത്ത മനുഷ്യരുടെ മണ്‍കൂരകളിലേക്ക്‌ നോക്കിനിന്ന കുട്ടിക്കാലത്ത് വെളുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് പതിവില്ലാത്ത വിധം റോഡ്‌ മുറിച്ചു കടന്നു ചങ്ങാത്തങ്ങളുണ്ടാക്കിയതും, പതിനാറാം വയസ്സില്‍ തലസ്ഥാന നഗരിയായ മപൂട്ടോയിലേക്ക് താമസം മാറിയപ്പോള്‍ നേരില്‍ക്കണ്ട വര്‍ണ്ണ വെറിയുടെ വിവേചനങ്ങളും കൂട്ടോയെ കൊളോണിയല്‍ വിരുദ്ധ ഗറില്ലാ പ്രസ്ഥാനത്തില്‍ (FRELIMO) എത്തിച്ചത് സ്വാഭാവികംചേ ഗുവേര ആവുന്ന സ്വപ്നം താലോലിച്ചിരുന്നെങ്കിലും 'ഒരിക്കലും തോക്കു കൊണ്ട് യുദ്ധം ചെയ്യാന്‍ കഴിയുമായിരുന്നില്ലാ'ത്ത കൂട്ടോയെ കൊളോണിയല്‍ പത്രത്തില്‍ നുഴഞ്ഞുകയറുകയെന്ന ജോലി ഏല്‍പ്പിച്ച സംഘടനാ നേതൃത്വത്തിന് അക്കാര്യത്തില്‍ അദ്ദേഹം നന്ദി പറയുന്നുണ്ട്ആ ജോലിയില്‍ നിന്നാണ് അദ്ദേഹത്തിലെ എഴുത്തുകാരന്‍ പിറവിയെടുത്തതുംകൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ പക്ഷെ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ വര്‍ഗ്ഗവഞ്ചകരുടെ പ്രതിച്ഛായയാണ് കൂട്ടോ സഹോദരങ്ങള്‍ക്ക് നല്‍കിയത്. “ആഫ്രിക്കന്‍ ആത്മാവുള്ള വെള്ളക്കാരന്‍എന്ന് വിവരിക്കപ്പെട്ട മിയാ കൂട്ടോ തന്നില്‍ സമ്മേളിക്കുന്ന വൈരുധ്യങ്ങളെ കുറിച്ച് സ്വയം വിവരിക്കുന്നത് ഇങ്ങനെയാണ്: “ഞാനൊരു വെള്ളക്കാരനും ഒരു ആഫ്രിക്കക്കാരനുമാണ്യൂറോപ്പുക്കരുടെയും മൊസാംബിക്കുകാരുടെയും മകന്‍വളരെ മതാത്മകമായ ഒരു ലോകത്ത് ഒരു ശാസ്ത്രജ്ഞന്‍വാമൊഴിവഴക്ക സമൂഹത്തില്‍ ഒരു എഴുത്തുകാരന്‍ഇവ സുവ്യക്തമായും വിരുദ്ധ ലോകങ്ങളാണ്ഞാനവയെ ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്നുകാരണം അവയെല്ലാം എന്റെ ഭാഗങ്ങളാണ്.” അതേ സമയംആഭ്യന്തര യുദ്ധകാലത്ത് (1975-1994) അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയും റോഡേഷ്യയും സ്പോന്‍സര്‍ ചെയ്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സായുധ വിഭാഗം (RENAMO)  കൊലപ്പെടുത്തിയ സഹ ജേര്‍ണലിസ്റ്റുകള്‍ തന്നില്‍ കുറ്റബോധം (survivor guilt) ഉണര്‍ത്തുന്നതിനെ കുറിച്ചും കൂട്ടോ ഏറ്റു പറഞ്ഞിട്ടുണ്ട്. “ഞാന്‍ കാല്‍പ്പനികനാവുകയാവാംപക്ഷെ അത് അവര്‍ എന്നോട് പറയുമ്പോലെയാണ് : നീയൊരാളാണ് കഥകള്‍ പറയുക.”

ഇളംമുറക്കാരും വയോധികരും / മരിച്ചുപോയവരും തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലുള്ള ആഖ്യാനസ്വഭാവം കൂട്ടോയുടെ കൃതികളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ  'സ്വപ്നാടക ദേശ' (സ്ലീപ്പ് വാക്കിംഗ് ലാന്‍ഡ്ത്തില്‍ ആഖ്യാനം പിന്തുടരുന്നത് പതിനൊന്നുകാരനായ മുയ്ദിന്‍ഗയേയും വയോധികനായ ത്വാഹിറിനെയുമാണ്ആഭ്യന്തര സംഘര്‍ഷങ്ങളുടെ മൂര്‍ധന്യത്തില്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഓടിപ്പോകുന്ന ഇരുവരും 'വെയ്റ്റിംഗ് ഫോര്‍ ഗോദോ'യിലെ ശൂന്യസ്ഥലിയെയും 'പെഡ്രോ പരാമോയി'യിലെ കൊമാലയെയും ഒരുപോലെ ഓര്‍മ്മിപ്പിക്കുന്ന പ്രേതഭൂമിയില്‍ യുദ്ധത്തിന്റെ പരിണതിയായ ശവശരീരങ്ങളും കുഴിബോംബുകളും എങ്ങും കണ്ടെത്തുന്നുണ്ട്. യാത്രാരംഭാത്തില്‍ത്തന്നെനാടെങ്ങും കൈപ്പിടിയിലൊതുക്കിയ സായുധ സംഘങ്ങളുടെ ഉദ്ദേശ രഹിതമായ അരാചക നശീകരണത്തിന്റെയും അര്‍ത്ഥശൂന്യമായ കൊലകളുടെയും തേരോട്ടങ്ങള്‍ക്ക് അവര്‍ സാക്ഷികളാവുന്നുണ്ട്ഉപേക്ഷിക്കപ്പെട്ട ചെമ്മണ്‍ പാതയോരത്ത് കത്തിക്കരിഞ്ഞ ബസ്സിനുള്ളിലും പുറത്തും മൃദദേഹങ്ങള്‍ എരിഞ്ഞു തീര്‍ന്നത് അവര്‍ കാണുന്നുജുഗുപ്സ തോന്നുന്ന മുയ്ദിന്‍ഗയോട് ത്വാഹിര്‍ ഓര്‍മ്മിപ്പിക്കുന്നുമരിച്ചു കഴിഞ്ഞവരോട് അറപ്പ് കാണിക്കരുത്അതവരെ പ്രകോപിപ്പിക്കുംകരിഞ്ഞു പോയ ബസ്സ്‌ താവളമാക്കുന്നതിനോട് വിയോജിക്കുന്ന കുട്ടിയോട് വയോധികന്‍ വിശദീകരിക്കുന്നു: ഇപ്പോഴേ വെന്തു കഴിഞ്ഞതിനു ഇനി വേവാനാവില്ലവേറെ സംഘങ്ങള്‍ വന്നാല്‍ നമ്മള്‍ മരണം അനുകരിക്കുംബസ്സിനുള്ളിലെ ദേഹങ്ങള്‍ കുഴിയെടുത്തു അടക്കുമ്പോഴാണ് അപ്പോള്‍ മാത്രം കൊല്ലപ്പെട്ട യുവാവിന്‍റെ ജഡം അവര്‍ പാതയോരത്ത് കണ്ടെത്തുന്നതും ഇതിവൃത്ത പശ്ചാത്തലത്തിലേക്കും ദേശത്തിന്റെ പുരാവൃത്തത്തിലേക്കും നയിക്കുന്ന അയാളുടെ നോട്ട് ബുക്കുകള്‍ വായിക്കാനറിയാവുന്ന മുയ്ദിന്‍ഗക്ക് കിട്ടുന്നതുംഒരു ഘട്ടത്തില്‍ആ നോട്ട് ബുക്കുകളാണ് 'എകാന്തതക്ക്‌ ശപിക്കപ്പെടുന്നതില്‍ നിന്ന്തങ്ങളെ രക്ഷിച്ചതെന്ന് ത്വാഹിര്‍ തന്നെയും സാക്ഷ്യപ്പെടുത്തുന്നുണ്ട്നോവല്‍ ഇതിവൃത്തം ഒരു പൂര്‍ണ്ണ വൃത്തം പൂര്‍ത്തിയാക്കുന്ന അന്ത്യത്തിലാണ് യുവാവ് ആരായിരുന്നെന്നും എന്തിനാണ് അവിടെ വന്നതെന്നും എങ്ങനെയാണ് മുയ്ദിന്‍ഗയുടെ വിധിയുമായി അതൊക്കെയും കെട്ടുപിണഞ്ഞിരിക്കുന്നതെന്നും വ്യക്തമാവുകതുടങ്ങിയേടത്തു തന്നെ അവസാനിക്കുന്ന ഒരു സ്വപ്നാടനമായിരുന്നോ എല്ലാംഅഥവാ സ്വപ്നാടനം നടത്തിയത് കഥാപാത്രങ്ങളോ ദേശം തന്നെയോതലക്കെട്ടില്‍ സൂചിതമാവുന്ന ഈ അവ്യക്തത തന്നെയാണ് ഒരര്‍ഥത്തില്‍ നോവലിന്‍റെ കാതല്‍ എന്ന് പറയാം.

 

തന്റെ ഭൂതകാലത്തെ കുറിച്ച് ഒന്നും ഓര്‍മ്മയില്ലാത്ത മുയ്ദിന്‍ഗ വയോധികനില്‍ നിന്ന് അത് മനസ്സിലാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് തനിക്ക് ലഭിക്കുന്ന നോട്ട് ബുക്കിലെ സൂചനകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ തീവ്രമാകുന്നുകിന്ദ്സുവിന്റെ കുറിപ്പുകളിലൂടെ വ്യക്തമാകുന്ന ആഭ്യന്തര യുദ്ധത്തിന്റെ തുടക്കവും മുന്നേറ്റവുംകുടുംബങ്ങളെയും മാനുഷിക ബന്ധങ്ങളെയും യുദ്ധം ചവിട്ടിയരക്കുന്നതെങ്ങനെ എന്ന് കൂടി വ്യക്തമാക്കുന്നുണ്ട്. മുക്കുവനായിരുന്ന പിതാവ് കോളറ കൊണ്ട് മരിച്ചതുംയുദ്ധം തറയില്‍ എറിയപ്പെട്ട ഒരു മണ്‍ പാത്രത്തെയെന്നപോലെ തന്റെ കുടുംബത്തെ ശിഥിലമാക്കിയതും അവന്‍ വിവരിക്കുന്നുസംഘങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഇളയ അനിയനെ കോഴിക്കൂട്ടില്‍ എറിഞ്ഞ അമ്മ അതങ്ങനെയാണ് വിശദീകരിച്ചത്അവനു താന്‍ കോഴിയുടെ ഉടയാടകള്‍ നല്‍കുംകോഴിയെ പോലെ കൂവാന്‍ പഠിപ്പിക്കുംസംഘം ആദ്യം കയ്യേറുക ഭക്ഷിക്കാവുന്നതെന്തും ആയിരിക്കും എന്നതൊന്നും ഉന്മാദത്തിന്റെ നിലായില്ലാക്കയങ്ങളിലേക്ക് വീണുകൊണ്ടിരിക്കുന്ന അമ്മക്ക് മനസ്സിലാവുന്നില്ലഎന്നാല്‍ ഒന്നും ഒരു ഫലവും ഉണ്ടാക്കുന്നില്ലെന്ന്ഒരു ദിവസം മീന്‍പിടിത്തം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ കുടുംബത്തെ ഒന്നടങ്കം കൊന്നൊടുക്കിയതിനു ദൃക് സാക്ഷിയാവുന്ന കിന്ദ്സു കണ്ടെത്തുന്നുയുദ്ധം അവസാനിപ്പിക്കാന്‍ സായുധ സംഘങ്ങള്‍ക്ക് ബദലായി ഒരുതരം ആത്മീയ സൈന്യമായി ഏറെ സംഭാവന ചെയ്ത 'നപരാമ' ('Naparama')  വിഭാഗത്തില്‍ ചേരാനുള്ള താല്‍പര്യമുണ്ടായിരുന്ന സാത്വികനായ ആ യുവാവിനു ഏറ്റ വലിയ പ്രഹരംഇന്ത്യന്‍ വംശജനായ ജ്യേഷ്ഠ സുഹൃത്ത് സുരേന്ദ്രതന്‍റെ കട കൊള്ളയടിക്കപ്പെട്ട നിസ്സഹായതയില്‍ ഭാര്യ അസ്മയോടൊപ്പം പാലായനം ചെയ്യുന്നു. കിന്ദ്സു അഭ്യര്‍ഥിക്കുന്നുവെങ്കിലും അയാള്‍ക്ക് അവനെ കൂട്ടാനാവില്ലഎന്നെ നോക്ക്, ആരും എന്നോട് സഹതപിച്ചില്ലനീയൊരുത്തന്‍ ഒഴിച്ച്എല്ലാവര്‍ക്കും അയാള്‍ അനുതാപം അര്‍ഹിക്കുന്നില്ലാത്ത അന്യദേശക്കാരനായിരുന്നുഅയാള്‍ ഓര്‍മ്മിപ്പിക്കുന്നു: നിന്‍റെ പൂര്‍വ്വികര്‍ ഇവിടെയാണ്‌ഇവിടെയാണ്‌ നിന്റെ ഇടംഅന്യദേശത്ത് ആരുമല്ലാതാവുന്നതിന്റെ വേദനയിലേക്ക് നിന്നെ കൊണ്ടുപോവാന്‍ എനിക്കാവില്ല. കറുത്തവരെയോ വെളുത്തവരെയോ ഇന്ത്യക്കാരെയോ അല്ലവര്‍ണ്ണ ചിന്തയില്ലാത്തവരെയാണ് തനിക്കിഷ്ടമെന്ന് വ്യക്തമാക്കുന്ന സമാധാനപ്രിയനായ, 'നമ്മളൊക്കെയും ഇന്ത്യാ മഹാസമുദ്രത്തിന്റെ മക്കള്‍ ' എന്ന് ഐക്യപ്പെട്ടിരുന്ന ഇതേ സുരേന്ദ്ര തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍കലാപത്തില്‍ കാലു നഷ്ടപ്പെട്ടിരിക്കുമ്പോള്‍, ഹൃദയം പൊട്ടി മരിച്ച പ്രിയതമയെ ഓര്‍ത്ത്‌അവനോടു പറയുംമണ്‍വെട്ടിയും പേനയുമല്ലഒരു തോക്കാണ് അതിജീവനത്തിനുള്ള മാര്‍ഗ്ഗംവര്‍ണ്ണ വൈജാത്യങ്ങളുടെ രാഷ്ട്രീയ ധ്വനികള്‍ ഇതുപോലെ നോവലില്‍ എമ്പാടും ചിതറിക്കിടപ്പുണ്ടെന്നു കാണാം.

യുദ്ധത്തിന്റെ ഭീകരതയിലൂടെയുള്ള പ്രയാണം ഉന്മാദത്തിന്റെ വക്കോളം എത്തിക്കുന്ന, സ്വാഭാവിക വിശദീകരണങ്ങള്‍ അപ്രസക്തമാക്കുന്ന രീതിയില്‍ പ്രതികരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ കിന്ദ്സുവിന്റെ അമ്മയെപോലെത്തന്നെ വേറെയും നോവലില്‍ എങ്ങുമുണ്ട്അടിഞ്ഞു പോയ കപ്പലില്‍അകലെയുള്ള ലൈറ്റ് ഹൌസ് എന്നെങ്കിലും തെളിയുന്നതും അന്ന് താന്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ച കുഞ്ഞുമകന്‍ ഗാസ്പ്പര്‍ തന്നെ കണ്ടെത്തുന്നതും സ്വപ്നം കണ്ടു എകാന്തയായിക്കഴിയുന്ന ഡോണാ ഫരീദകിന്ദ്സുവിന്റെ പ്രണയാന്വേഷണത്തിന്റെ സായൂജ്യമാവുമ്പോഴും ആരോടും പറയാനാവാത്ത ഒരു രഹസ്യത്തിന്റെ നീറ്റലും കുറ്റബോധവും ഉള്ളില്‍ പേറുന്നുണ്ട്അനാഥയായ തന്നെ മാതൃതുല്യം പരിലാളിച്ച പോര്‍ച്ചുഗീസ് വനിത മിസ്സിസ് വിര്‍ജീനിയായോടു ഒരക്ഷരം മിണ്ടാതെ അവള്‍ക്ക് ഒളിച്ചോടേണ്ടി വന്നത് ഗൃഹനാഥന്റെ ബലാല്‍ക്കാരത്തിനു വിധേയയായി ഗര്‍ഭിണിയായതിനാലായിരുന്നുഅച്ഛനാരെന്നറിയാത്ത  'മുലാറ്റോ'യുടെ അമ്മയാവുക എന്ന അപമാനത്തില്‍ നിന്ന് രക്ഷ തേടിയാണ് അവള്‍ നാടുവിട്ടതെന്നു യുസീനിയാ അമ്മായിയുടെ വിവരണത്തില്‍ നിന്നാണ് കിന്ദ്സു മനസ്സിലാക്കുക. പ്രസവോദ്യുക്തമായ മാതൃത്വം കലാപ കാലത്തിന്റെ കരാളതകളിലേക്ക് പുതിയൊരു ജന്മത്തെ കൂടി കൊണ്ടുവരുന്നതില്‍ വിമുഖത കാണിക്കുന്നതിന്റെ ഏറ്റവും തീക്ഷ്ണമായ ചിത്രീകരണം കിന്ദ്സുവിന്റെ അമ്മയുടെ വാക്കുകളില്‍ കാണാം:

 

ഞാന്‍ ഗര്‍ഭിണിയാണ്മകനെഅതിപ്പോഴത്തേതല്ലദീര്‍ഘ കാലമായിക്കഴിഞ്ഞു... ഞാനീ കുഞ്ഞിനെ വര്‍ഷങ്ങളായി ചുമക്കുന്നുഈ കാലത്ത് അത് ജനിക്കാന്‍ തന്നെ ഞാന്‍ ആഗ്രഹിക്കുന്നില്ലഅതുകൊണ്ട് അതെന്റെ ഉള്ളില്‍ കഴിയുന്നുഎന്റെ ഹൃദയത്തിന് കൂട്ടായി.” 

ജീവശാസ്ത്രപാരമായി ഇത് അസാധ്യമാണെങ്കിലും നോവലിന്റെ ഹൃദയത്തിലുള്ള യഥാര്‍ത്ഥഅതീത യഥാര്‍ത്ഥ ഭാവങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു.

 

യുദ്ധം വര്‍ണ്ണ/വര്‍ഗ്ഗ ഭേദങ്ങള്‍ക്കപ്പുറം ഏല്‍പ്പിക്കുന്ന മുറിവുകളുടെ മനുഷ്യ സാക്ഷ്യംകലാപനാളുകളില്‍ കൊല്ലപ്പെട്ട റൊമാവോ പിന്‍റോയുടെ വിധവ മിസ്സിസ് വിര്‍ജീനിയായിലാണ് പതിഞ്ഞു കിടക്കുന്നത്ഭര്‍ത്താവിന്‍റെ വര്‍ണ്ണ വെറി തൊട്ടുതീണ്ടിയിട്ടില്ലാത്ത വയോധിക തന്നെ ഗ്രാന്‍ മാ എന്ന് വിളിക്കണമെന്നും അപ്പോള്‍ 'നിന്നെയെനിക്ക് മകനെന്നു നിനക്കാംഎന്നുമാണ് കിന്ദ്സുവിനോട് കഥ പറഞ്ഞു തുടങ്ങുകഅനാഥാലയത്തില്‍ നിന്ന് ഒളിച്ചോടിയ ഗാസ്പ്പര്‍ രണ്ടു നാള്‍ തന്നോടൊപ്പം ഉണ്ടായിരുന്നെന്നും അവനില്‍ താന്‍ തന്റെ കുഞ്ഞുങ്ങളുടെ തന്നെ ചോര തിരിച്ചറിഞ്ഞിരുന്നെന്നും അവര്‍ കിന്ദ്സുവിനെ അറിയിക്കുന്നുഗാസ്പ്പറെ കണ്ടെത്താനുള്ള അവന്റെ യാത്രയാണ് കത്തിക്കരിഞ്ഞ ബസ്സിനരികില്‍മുയ്ദിന്‍ഗയും ത്വാഹിറും എത്തുന്നതിനു നിമിഷങ്ങള്‍ക്ക് മുമ്പ് സായുധ സംഘാംഗത്തിന്റെ ഉദ്ദേശമേതും ഇല്ലാത്ത വെടിയുണ്ടയില്‍ അവസാനിക്കുന്നത്ദൂരെ ഏകാന്തമായ കപ്പലില്‍ തന്റെ മകനോടൊപ്പം കിന്ദ്സു മടങ്ങിവരുന്നതും കാത്തിരിക്കുന്ന ഫരീദ ഇനിയെന്താവുമെന്നു തന്നില്‍ സ്വയം ഗാസ്പ്പറെ കാണുന്ന മുയ്ദിന്‍ഗ ഉത്കണ്ഠപ്പെടുന്നു.

മാജിക്കല്‍ റിയലിസം എന്ന സംജ്ഞയെ കുറിച്ച് അത്ര താല്പര്യമില്ലാത്ത കൂട്ടോ അത് എഴുത്തുകാര്‍ സൃഷ്ടിച്ച പ്രയോഗമല്ലെന്നു നിരീക്ഷിക്കുന്നു.

കൊളംബിയയില്‍ , മെക്സിക്കോയില്‍ , നൈജീരിയയില്‍ , മോസംബിക്കില്‍ അതാണ്‌ യഥാര്‍ത്ഥ കാര്യംഅത് മാന്ത്രികമല്ലകഥപറയാനുള്ള ഏക മാര്‍ഗ്ഗമാണ്.” ഒരു കാള "ഒരു ഞരക്കം പോലുമില്ലാതെ പൊട്ടിച്ചിതറുമ്പോള്‍ " അതിന്റെ മാംസം കുറെ "ചുവന്ന പൂമ്പാറ്റകള്‍ " ആയിത്തീരുമ്പോള്‍ , അത് അതിഭൌതികമല്ലമറിച്ച് ഒരു കുട്ടി കുഴിബോംബിനെ മനസ്സിലാക്കുന്ന രീതിയാണ്."മായാ ജാഗി ഉദ്ധരിച്ചത് - ദി ഗാര്‍ഡിയന്‍, 15 ആഗസ്റ്റ്‌ 2015 ). 

മോബി ഡിക്ക് എന്ന് കുട്ടി പേരിടുന്ന ആട്ടിന്‍ കുഞ്ഞിന്റെ അന്ത്യം കൃത്യമായും ഇതേ കുഴിബോംബ് സ്ഫോടനത്തിലാണ്ഒരു നിമിഷം കൊണ്ട് അതിനെ പിന്തുടരാന്‍ തുടങ്ങിയ ബാലനെ വന്യമായ വേഗത്തോടെ തടയുന്നത് വയോധികന്‍ അവനു നല്‍കുന്ന മറ്റൊരു പുനര്‍ ജന്മവുംവിചിത്രമായ അനുഭവങ്ങളുടെ സന്ദര്‍ഭങ്ങള്‍ നോവലില്‍ എമ്പാടുമുണ്ട്. ഏറ്റവും പ്രധാനമായത് തീര്‍ച്ചയായും ആ ബസ്സ് തന്നെയാണ്സ്വയം എന്തെങ്കിലും അല്ലാതായിക്കഴിഞ്ഞ ആ അവശിഷ്ടം മുയ്ദിന്‍ഗക്കും ത്വാഹിറിനും അവരുടെ വിചിത്രയാനങ്ങള്‍ക്കും അതീതാനുഭവങ്ങളിലേക്കുമുള്ള വാഹനവും അഭയവുമായിത്തീരുന്നു. സ്വപ്നാടകരെ ഒരു കാന്തക്കല്ലിലേക്കെന്നോണം എപ്പോഴും തിരിച്ചെത്തിക്കുന്ന അത് ഒരു ഘട്ടത്തില്‍ ദേശത്തിന്റെ തന്നെ പേടിസ്വപ്ന യാനത്തിനു സാക്ഷിയാവുന്നുയുദ്ധം അതിന്റെ കരാളത മുഴുവന്‍ ഒരു ചെറുപതിപ്പാക്കി അതിനുള്ളില്‍ അരങ്ങേറിക്കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് ഇരുവരും അതിനകത്തെത്തുന്നത്ആ അര്‍ത്ഥത്തില്‍ അത് ദേശത്തിന്റെ തന്നെ ദുര്‍വ്വിധിയുടെ സാക്ഷിയും പ്രതീകവുമാണ്സ്വയം ചലിക്കാത്ത ബസ്സുംസ്വപ്നാടനം നടത്തുന്ന ദേശവും എന്ന തിരിച്ചിടലില്‍നിന്നാണ് നോവലിലെ വിചിത്രാനുഭവങ്ങള്‍ തുടങ്ങുന്നത് എന്ന് പറയാംകിന്ദ്സുവിന്റെ നോട്ട് ബുക്കില്‍ നിന്ന് വായിക്കാന്‍ തുടങ്ങുമ്പോഴൊക്കെ ദേശം ചലിച്ചുതുടങ്ങുന്നതായി മുയ്ദിന്‍ഗക്ക് അനുഭവപ്പെടുന്നുആ അര്‍ത്ഥത്തില്‍ വായനയുടെയും കഥപറച്ചിലിന്റെയും സാധ്യതകള്‍ പരിശോധിക്കുന്ന ഒരു 'മെറ്റാ നരേറ്റീവ്ആയും നോവലിനെ കാണാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്ഈ തലങ്ങള്‍ മിയാ കൂട്ടോയുടെ 'സിംഹിണിയുടെ കുമ്പസാരങ്ങ'ളിലും  'നിശ്ശബ്ദത ചിട്ടപ്പെടുത്തുന്നവ'നിലും പ്രകടവുമാണ്.

ക്യാമ്പില്‍ വെച്ച് മൃതപ്രായനായഎട്ടുകാലിയെ പോലെ ശുഷ്കിച്ച നടക്കാന്‍ മറന്ന കാലുകളുള്ള സദാ മൂക്കിളയൊലിപ്പിക്കുന്ന പനിച്ചു വിറയ്ക്കുന്ന ഒരു 'മുലാറ്റോബാലനെ കണ്ടെത്തിയത് ത്വാഹിര്‍ ഓര്‍ക്കുന്നുഅന്ന് അടക്കം ചെയ്യാനുണ്ടായിരുന്ന ആറു കുട്ടികളില്‍ അതിനു മാത്രം ജീവനുണ്ടായിരുന്നെന്നു അയാള്‍ കണ്ടെത്തിഇത്തരം ഒരു ലോകത്ത് ജീവിച്ചിരിക്കാന്‍ വിടുന്നതിലേറെ അവരോടൊപ്പം അവനെയും അടക്കുന്നതാണ് നല്ലത് എന്ന മറ്റുള്ളവരുടെ അഭിപ്രായത്തെ മറികടക്കാനാണ് അവന്‍ തന്റെ അനന്തിരവന്‍ ആണെന്ന് അയാള്‍ കള്ളം പറഞ്ഞതും സൌത്ത് ആഫ്രിക്കയില്‍ ഉണ്ടെന്നു അയാള്‍ വിശ്വസിക്കുന്ന മകനെയോര്‍ത്ത് മുയ്ദിന്‍ഗ എന്ന് അവനു പേരിട്ടതും. 'അമ്മാവാഎന്ന് അവന്‍ വിളിക്കുന്നത്‌ അയാള്‍ക്ക് ഇഷ്ടമാവാത്തത് അവനയാള്‍ക്ക് മകനെപ്പോലെ ആയതുകൊണ്ടാണെന്നു അവസാന ശ്വാസങ്ങളുടെ നിമിഷത്തില്‍ അയാളേതാണ്ട് സമ്മതിക്കുന്നുണ്ട്ഓര്‍മ്മകളെ നശിപ്പിക്കുന്ന 'മാന്റകാസജ്വരം അവന്റെ ഭൂതകാലത്തെ തട്ടിയെടുത്തതിനെ അയാള്‍ ഭാഗ്യമായി കാണുന്നുഅയാള്‍ക്ക് ഒന്നും മറക്കാന്‍ കഴിയുന്നില്ല. ഓര്‍മ്മിക്കത്തക്കതൊന്നും ബാക്കിയില്ലാത്ത ദേശത്തു മറവി ഒരനുഗ്രഹമാണെന്ന് നോവലില്‍ പലവുരു ആവര്‍ത്തിക്കുന്നുണ്ട്.

യാത്രാ മധ്യേ ഇരുവരും കടന്നു പോകുന്നപ്രദേശവാസികളെല്ലാം കൊല്ലപ്പെടുകയോ പാലായനം ചെയ്യുകയോ ചെയ്ത ഗ്രാമത്തില്‍മെല്‍വില്ലിന്റെ ഇഷ്മയേലിനെ (Moby Dick) പോലെ എല്ലാ ദുരന്തങ്ങളിലും കഥ പറയാന്‍ ബാക്കിയാവുന്ന ആ 'ഒരാള്‍ ' ആയി ഒരു വൃദ്ധനുണ്ട്സ്റ്റീന്‍ബെക്കിന്റെ  'ഗ്രേയ്പ്സ് ഓഫ് റാത്തി'ലെ ഗ്രാന്‍ഡ്‌ പാ ജോഡിനെ പോലെ വിട്ടുപോകാന്‍ വിസമ്മതിച്ചവന്‍ഉന്മാദത്തിന്റെ കയങ്ങളില്‍ പെട്ട് 'പല്ലുകളിലാണ് വിശപ്പ്‌ ചെകുത്താനായി പിടിമുറുക്കുന്നത്എന്ന കണ്ടെത്തലില്‍ സ്വന്തം പല്ലുകള്‍ മുഴുവന്‍ പറിച്ചെടുത്ത് തകരപ്പാട്ടയില്‍ കൊണ്ടുനടക്കുന്ന ഗ്രാമ വൃദ്ധന്‍ സികെലെറ്റോ ചിരിക്കുമ്പോള്‍ മാത്രമാണ് അവയില്ലാത്തതിന്റെ കുറവ് താനറിയുന്നതെന്നു അതിനെ നിസ്സാരവല്‍ക്കരിക്കുന്നുകെണിവെച്ചു പിടിച്ച യാത്രികരെ രണ്ടുപേരെയും അയാള്‍ക്ക് ഈര്‍ന്നു മുറിച്ച് കുഴിച്ചിടണംഅതില്‍നിന്നു അയാളുടെ ഏകാന്തത അകറ്റാന്‍ കഴിയും വിധം മനുഷ്യര്‍ മുളച്ചുവരുംഅവരെ അയാള്‍ വിശുദ്ധവൃക്ഷം കാണിക്കുംനേരത്തെ മകനെ കോഴിയാക്കി സംരക്ഷിക്കാന്‍ മുതിര്‍ന്ന അമ്മയെപ്പോലെഇയാളെയും ജീവിതാശയുടെ വിചിത്രപ്രതീകമായി ത്വാഹിര്‍ ന്യായീകരിക്കുന്നത്നോവലിന്റെ പ്രമേയ സന്നിഗ്ധതയോടുള്ള തീക്ഷ്ണ പ്രതികരണമാണ്. 'പ്രശസ്തയാവാന്‍പരിശീലിപ്പിക്കുന്ന മകളെ ടാര്‍ വീപ്പപ്പുറത്തു ബന്ധിച്ചു യാത്ര ചെയ്യുന്ന യോസേല്‍ദോ ബസ്റ്റാന്റെഅവളുടെ ഫിലോമീന്യ എന്ന പേര് മെരിലിന്‍ എന്ന് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നുഅവള്‍ ഒരു സര്‍പ്പത്തെ പോലെ ഉടല്‍ വഴക്കം നേടുമ്പോള്‍ "ഞങ്ങള്‍ പെട്ടികളും സ്യൂട്ട് കേസുകളും പാത്രങ്ങള്‍ പോലും പണം കൊണ്ട് നിറയ്ക്കുംഎന്ന് അയാള്‍ സ്വപ്നം കാണുന്നു. മുയ്ദിന്‍ഗാക്ക് അവളൊരു പ്രണയ സ്ഫുരണമാവുന്നതിനെ കുറിച്ച് ത്വാഹിര്‍ മുന്നറിയിപ്പ് നല്‍കുന്നു:

സൂക്ഷിച്ചോപ്രണയാതുരത ഹൃദയത്തെ മെലിയിക്കുംപ്രണയം നെഞ്ചിനെക്കാള്‍ വേഗത്തില്‍ വളരുകയും ചെയ്യുംനിനക്കാണെങ്കില്‍ ആവശ്യത്തിനു വാരിയെല്ലുകള്‍ ഇല്ലതാനും!” 

പിന്നീടൊരിക്കല്‍ അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു:

“ പ്രണയം കടന്നുവന്നില്ലെങ്കില്‍ സ്ത്രീകള്‍ കൊള്ളാംകാരണം പ്രണയം വഴുതിപ്പോവുംനമ്മളതിനു വീട് വെച്ചുകൊടുക്കുംഅത് തോട്ടത്തില്‍ വളരും.” 

ഹൃദയം കൊടുക്കുന്ന പ്രണയത്തേക്കാള്‍ പണം മാത്രം കൊടുക്കുന്ന വേശ്യാഗമനമാണ് സുരക്ഷിതമെന്നും അയാള്‍ കരുതുന്നുഅത്രയ്ക്ക് സ്ത്രീപക്ഷമല്ലാത്ത ഇത്തരം നിരീക്ഷണങ്ങള്‍ പൊതുവേ നോവലിനെ ഒരു പുരുഷ കേന്ദ്രിതനിയന്ത്രിത ലോകമാക്കുന്നുവെന്നും പറയാംപ്രണയമെന്ന നിയോഗം നിഷേധിക്കപ്പെടുന്നവന്റെ കയ്പ്പാണ് ത്വാഹിറിനെ ഇത്തരം മനോനിലയില്‍ എത്തിക്കുന്നത്തന്റെ പ്രണയം വലിച്ചെറിഞ്ഞ് മറ്റൊരാള്‍ക്കൊപ്പം പോയ ഭാര്യയുടെ ഓര്‍മ്മകളുണ്ട്‌ അയാള്‍ക്ക്. യുസീനിയാ അമ്മായി ക്യാമ്പില്‍ വെച്ച് കിന്ദ്സുവിനോട് പറയുന്നത് പോലെ അതില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ലയുദ്ധത്തില്‍ എല്ലായിപ്പോഴും അവര്‍ നഷ്ടപ്പെടുന്ന പക്ഷത്താണ്.

 

യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കൊല്ലുക എന്ന ജോലിയില്‍ ഏര്‍പ്പെട്ടവര്‍ അല്ലവിനാശങ്ങളുടെ ദുരന്തം പേറേണ്ടി വരിക സ്ത്രീകളും കുട്ടികളുമാണ്.”


മുയ്ദിന്‍ഗയുടെ അമ്മയെ തേടിയുള്ള യാത്ര എപ്പോഴും ഒരു കടംകഥയിലെന്നോണം കരിഞ്ഞ ബസ്സില്‍ തന്നെ തിരിച്ചെത്തുന്നത് ഇരുവരെയും ഇടത്തില്‍ (space) തടവിലായിപ്പോവുന്ന ആ വ്ലാദിമിര്‍ - ഈസ്ട്രഗന്‍ വിധിയില്‍ കുരുക്കുന്ന പ്രതീതി ഉണ്ടാക്കുന്നുബെക്കറ്റിന്റെ നാടകത്തിലേത് പോലെ 'നമുക്ക് പോകാംഎന്ന് ഇരുവരും ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുമുണ്ടല്ലോ. 'റോഡിന് നമ്മള്‍ കടല്‍ കണ്ടെത്തുന്നത് ഇഷ്ടമല്ലഎന്ന് ബാലന്‍ അസ്വസ്ഥനാവുന്നുണ്ട്അവനെപ്പോഴും കടലിന്റെ ശബ്ദം കേട്ടുകൊണ്ടിരിക്കുന്നുഎന്നാല്‍ അങ്ങോട്ട്‌ എത്തുന്നേയില്ല. 'ജലം നടുമ്പോള്‍ ജലം മുളച്ചുവരു'മെന്നും 'ഒരു നദിയെപ്പോഴും കടലിലേക്കാവും പോവുക'യെന്നും കല്‍പ്പിച്ച് സ്വന്തം കൈകൊണ്ടു അവന്‍ കുഴിക്കുന്നതില്‍ നിന്ന് ഉരുവാകുന്ന ഉറവ 'ഒരിക്കലും കരകവിയും വിധം കുപിതയാവാത്തതും എല്ലാവരെയും ആലിംഗനം ചെയ്യും വിധം ശാന്തവുമായഒരു നദിയാവുന്നതും ആ 'അമ്മനദി'യില്‍ ബസ്സ്‌ ഒഴുകിത്തുടങ്ങുന്നതും അവര്‍ കടലെത്തുന്നതും അത്തരം ഒരനുഭവമാണ്ഒഴുകുന്നത്‌ ആ ദേശം തന്നെയാണെന്നും അതൊരു സ്വപ്നാടനത്തിലാണെന്നും ത്വാഹിര്‍ വിശദീകരിക്കുന്നു. അകലെ, മൂടല്‍മഞ്ഞിലെന്നോണം ഫരീദയുടെ ലൈറ്റ് ഹൌസ് കാണാവുന്നതായി ഉത്സാഹം കൊള്ളുന്ന മോയ്ദിന്‍ഗ (ഗാസ്പ്പര്‍ ?) വയോധികന്റെ ചേതനയറ്റ മുഖത്തേക്ക് വിതുമ്പലോടെ തിരിച്ചെത്തുന്നുമുമ്പ് അവന്‍ ദേഷ്യപ്പെട്ടിരുന്നല്ലോനിങ്ങള്‍ക്ക് ഞാന്‍ എന്‍റെ അമ്മയെ കണ്ടെത്തുന്നത് ഇഷ്ടമല്ലകാരണം പിന്നെ എനിക്ക് നിങ്ങളെ വേണ്ടിവരില്ലല്ലോ.

ആത്മാക്കളുടെ സാന്നിധ്യം കാവലായും ആശങ്കയായും അലോസരമായും പ്രചോദനമായും മിയാ കൂട്ടോയുടെ കൃതികളില്‍ കടന്നുവരുന്നുമരണത്തോട് അറപ്പുകാണിക്കുന്നത് മരിച്ചവരെ പ്രകോപിപ്പിക്കുമെന്ന് ത്വാഹിര്‍ യാത്രാരംഭത്തില്‍ തന്നെ ഇളംമുറക്കാരന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്മിസ്സിസ് വിര്‍ജീനിയ തന്റെ ഭര്‍ത്താവ് വിലക്കിയത് ഭയന്ന് ഫരീദയെ കുറിച്ച് വീട്ടിനകത്തുവെച്ചു സംസാരിക്കില്ല. “അതെന്റെ കൊച്ചു വീട് ആത്മാവുകളെ കൊണ്ട് നിറയ്ക്കും.” നോട്ട് ബുക്കിലെ കഥകളിലൂടെ തങ്ങളുടെ ജീവിതത്തില്‍ സജീവ സാനിധ്യമാകുന്ന കിന്ദ്സുവിനെ കുറിച്ച് ത്വാഹിര്‍ ഓര്‍ക്കുന്നുണ്ട്തനിക്കു ഉറക്കം നഷ്ടപ്പെടും വിധം അവനും അവന്റെ കഥകളും തങ്ങളെ സംബന്ധിച്ചേടത്തോളം യാഥാര്‍ത്ഥ്യമായിരിക്കുന്നുമുയ്ദിന്‍ഗയുടെയും കിന്ദ്സുവിന്റെയും ഇതിവൃത്തങ്ങള്‍ ഇഴകോര്‍ത്തു മുന്നോട്ടുപോവുന്നത് തന്നെ ഏതൊക്കെയോ ആവേശിക്കലുകളുടെ മാനം കൈവരിക്കുന്നുണ്ട്‌ എന്ന് പറയാംനഷ്ടങ്ങളുടെ ഏകാധിപത്യത്തെ അടയാളപ്പെടുത്തി ഇടവും കാലവും തടവറയായിത്തീരുന്ന പരിതോവസ്ഥകളെ അക്ഷരങ്ങളുടെ ഭാവനാ സാന്നിധ്യങ്ങള്‍ക്കൊണ്ട് മുറിച്ചു കടക്കുന്ന സര്‍ഗ്ഗാന്വേഷണം കൂടിയായിത്തീരുന്നുണ്ട് കൂട്ടോയുടെ കൗമാരക്കരന്റെത്.

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: പേജ് 23-30

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് )

 

More from Mia Couto:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html


The Tuner of Silences by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post.html

 

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html

Tuesday, September 20, 2016

The Tuner of Silences by Mia Couto / David Brookshaw

യാഥാര്‍ത്ഥ്യം ഉന്മാദത്തെ അധിനിവേശിക്കുമ്പോള്‍


മിയാ കൂട്ടോയെ (António “Mia” Emílio Leite Couto) മനസ്സിലാക്കാന്‍ ‘പാശ്ചാത്യലോകം ‘ആഫ്രിക്ക എന്നീ നിര്‍മ്മിതദ്വന്ദ്വ ധാരണ ഒഴിവാക്കേണ്ടതുണ്ട്. കൂട്ടോ വെള്ളക്കാരനാണ്, എന്നാല്‍ ആഫ്രിക്കക്കാരന്‍ ആവാതെ പോകുന്നുമില്ല. ഒരു ‘ആഫ്രിക്കന്‍ എഴുത്തുകാരന്‍ എന്നുതന്നെയാണ് ആഗോള പോര്‍ച്ചുഗീസ് സാഹിത്യ ലോകത്ത് അദ്ദേഹം അടയാളപ്പെടുന്നത്. മാജിക്, ഫാന്റസി, അസാധാരണം എന്നൊക്കെ തോന്നിക്കുകയും ഒടുവില്‍ എല്ലാം തികച്ചും യാഥാര്‍ത്ഥ്യം തന്നെയായിരുന്നു എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന അപൂര്‍വ്വ രചനാ സിദ്ധിയുടെ ഉടമയായാണ് മിയാ കൂട്ടോ മനസ്സിലാക്കപ്പെടുന്നത്‌. അദ്ദേഹത്തിന്‍റെ പതിവു വിവര്‍ത്തകന്‍ ഡേവിഡ്‌ ബ്രൂക്ക് ഷോ ഇംഗ്ലീഷിലെത്തിച്ച The Tuner of Silences അതീവ ചാരുതയുള്ള വായനാനുഭവം ആയിത്തീരുന്നതിനു പിന്നില്‍, മൂലകൃതിയുടെ കാവ്യാത്മകതയും ഭാവഗരിമയും ഒപ്പിയെടുത്ത വിവര്‍ത്തനത്തിന്റെ മികവ് സുവിദിതമാണ്‌. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി പിതാവു പകര്‍ന്നുനല്‍കിയ പുറംലോകം നിലനില്‍ക്കുന്നില്ല എന്ന അറിവോടെ ഒരു വലയിത ഇടത്തില്‍ വളര്‍ന്നുവരുന്ന എംവാനിറ്റോ എന്ന പതിനൊന്നുകാരനിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന നോവല്‍, മിയാ കൂട്ടോയുടെ രചനാ സൌഷ്ടവത്തിന്റെ ലക്ഷണമൊത്ത തികഞ്ഞ മാതൃകയാണ്.


ചരിത്രഭാരവും സാംസ്കാരിക പിന്മടക്കവും

'സ്വപ്നാടക ദേശ'ത്തിലേത് പോലെ 'നിശ്ശബ്ദത ചിട്ടപ്പെടുത്തന്നവനി'(The Tuner of Silences) ലും പ്രധാന ആഖ്യാതാവ് ഒരു പതിനൊന്നുകാരന്‍ തന്നെ- എംവാനിറ്റോ. മുയ്ദിന്‍ഗയെ പോലെ ഒരു മുലാറ്റോ അല്ലെങ്കിലും അമ്മ വഴി അവനിലും ജ്യേഷ്ഠന്‍ എന്‍ടൂന്‍സിയിലും കറുപ്പുനിറത്തിനു ഇത്തിരി വിളര്‍ച്ച പറ്റിയിട്ടുണ്ടെന്ന് അച്ഛന്‍ നിരീക്ഷിക്കും. മൊസാംബിക്കിന്റെ ചരിത്രവിധിയുടെ ഭാരം തന്നെയാണ് അവരുടെ ലോകത്തെയും നിര്‍ണ്ണയിക്കുന്നത്. അച്ഛനും ജ്യേഷ്ഠനും സാക്കറി കലാഷ് എന്ന ഭൃത്യനും അധികം ദൂരെയല്ലാതെ അങ്കിള്‍ അപ്രോക്സിമാഡോയും അടങ്ങുന്ന ഒരു കവചിത സമൂഹമായി അച്ഛന്‍ 'ജസൂസലേം' എന്ന് പേരിട്ട, ഉപേക്ഷിക്കപ്പെട്ട ഒരു പഴയ വന്യമൃഗ സങ്കേതത്തില്‍ അവര്‍ കഴിയുന്നു. ഒരു പേരുമാറ്റം ആവാശ്യമില്ലാത്ത വിധം മുട്ടയില്‍ നിന്ന് വിരിഞ്ഞു തുടങ്ങുക മാത്രമായ എംവാനിറ്റോ ഒഴികെ ആരുടേയും പേര് യഥാര്‍ത്ഥമല്ല; ദുരൂഹമായ ഒരു ഭൂതകാലത്തില്‍ നിന്നോ തന്നെ പിടി മുറുക്കിക്കൊണ്ടിരിക്കുന്ന ഉന്മാദത്തിന്റെ ആവേശിക്കല്‍ കാരണമോ നഗരത്തിലുണ്ടായിരുന്ന വീട് വിട്ടു ദൈവം പോലും ഉപേക്ഷിച്ച 'ജീസസ് സ്വയം കുരിശു വിട്ടിറങ്ങുന്ന (where Jesus would uncrucify himslef)' ഇടത്തിലേക്ക് ചേക്കേറുമ്പോള്‍ അച്ഛന്‍ എല്ലാവരെയും പെരുമാറ്റിയിരുന്നു ('debaptise'). അച്ഛന്‍ സ്വയം മറ്റെയാസ് വെഞ്ച്യൂറ എന്ന പേര് സില്‍വെസ്ട്രെ വിറ്റാലീഷ്യോ എന്ന് മാറ്റിയതും ബാഹ്യലോകത്തെ 'പീഡിതമായ ആത്മാക്കള്‍ പോലുമില്ലാത്ത' 'നിശ്ശൂന്യമായ' 'അങ്ങകലെ' എന്ന് മാത്രം മക്കളെ ബോധ്യപ്പെടുത്തുന്നതും യുദ്ധം അവശേഷിപ്പിച്ച /ഉല്‍പ്പാദിപ്പിച്ച ഉന്മാദത്തിന്റെയും സംസ്കൃതിയിലെ തിരിച്ചു പോക്കിന്റെ (atavism)യും അടയാളങ്ങളാണ്. ജെസബേല്‍ എന്ന പെണ്‍ കഴുതയില്‍ അയാള്‍ തന്റെ ലൈംഗിക ചോദനകള്‍ക്ക് ലജ്ജാലേശമില്ലാതെ ഇടം കണ്ടെത്തുന്നതും കുടുംബത്തില്‍ കടുത്ത ഏകാധിപതിയായി പെരുമാറുന്നതും ഇതേ മാനസികാവസ്ഥയുടെ ഭാഗമാണ്. ലോകത്തോട്‌ മാത്രമല്ല മക്കളുടെ അമ്മയുടെ അന്ത്യത്തെ സംബന്ധിച്ചുള്ള വേട്ടയാടുന്ന ഒരോര്‍മ്മയില്‍ നിന്നും മക്കളെ അകറ്റിനിര്‍ത്താന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. പ്രാര്‍ഥനയും കണ്ണീരും ദൈവവും വിലക്കപ്പെട്ട ജസൂസലേം തീര്‍ച്ചയായും ഒരു ആദിമ ഏദന്‍ അല്ല. നോവലില്‍ അത്തരം മിസ്റ്റിക് സ്വാധീനങ്ങളൊക്കെയും ബോധപൂര്‍വ്വമായി ത്തന്നെ ഒഴിവാക്കാപ്പെട്ടിട്ടുണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്പകരം, മിക്ക കഥാപാത്രങ്ങളെയും വേട്ടയാടുന്ന വിചിത്രവും അശാന്തവുമായ പേടിസ്വപ്നങ്ങളും വിറ്റാലീഷ്യോയുടെ ഉന്മാദം ഉരുവാക്കുന്ന വെളിപാടുകളുമാണ് മിയാ കൂട്ടോയുടെ മാജിക്കല്‍ റിയലിസ/ ആഫ്രിക്കന്‍ റിയലിസത്തിന് ഫലഭൂയിഷ്ടമായ ആഖ്യാന ഭൂമികയൊരുക്കുന്നത്.

നോവല്‍ തുടങ്ങുന്നത് തന്നെ ജസൂസലെമിന്റെ കവചിതാവസ്ഥ തികച്ചും അപ്രതീക്ഷിക്ഷിതവും വ്യത്യസ്തവുമായ രീതിയില്‍ ഭേദിക്കപ്പെടുന്നതോടെയാണ്: “ ഒരു സ്ത്രീയെ കാണുമ്പോള്‍ എനിക്ക് പതിനൊന്നു വയസ്സായിരുന്നു, പെട്ടെന്നുണ്ടായ ആ അമ്പരപ്പില്‍ ഞാന്‍ കരഞ്ഞുപോയി. അഞ്ചു മനുഷ്യര്‍ മാത്രം താമസിച്ച ഒരു ഊഷരഭൂമിയിലാണ് ഞാന്‍ ജീവിച്ചത്. എന്റെ അച്ഛന്‍ സ്ഥലത്തിനു ഒരു പേര് നല്‍കിയിരുന്നു. അതിനെ തികച്ചും ലളിതമായി ജസൂസലേം എന്നു വിളിച്ചു. ഇവിടെയാവാം ജീസസ് സ്വയം കുരിശുവിട്ടിറങ്ങുക. അതായിരുന്നു അതിന്റെ അവസാനം, പൂര്‍ണ്ണ വിരാമം.” എന്നാല്‍ , തുടര്‍ന്ന് അവതരിപ്പിക്കപ്പെടുന്നത് പിന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളാണ്. തന്റെ മൂന്നാം വയസ്സില്‍ അമ്മയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് ജെസൂസലെമിലെത്തിയ ശേഷമുള്ള അഞ്ചുവര്‍ഷങ്ങളില്‍ ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കപ്പെടുന്നു. എംവാനിറ്റോ അറിഞ്ഞ ഏകലോകം ജെസൂസലേം മാത്രം. എന്നാല്‍ ജ്യേഷ്ഠന്‍ എന്‍ടൂന്‍സി പുറം ലോകത്തെ കുറിച്ച് സ്വപ്നം കാണുന്നു, അച്ഛനുമായുള്ള അവന്റെ സംഘര്‍ഷാത്മക ബന്ധം വിറ്റാലീഷ്യോയുടെ കൊടിയ ഹിംസാപ്രവണതയെ പലവുരു വെളിയില്‍ ചാടിക്കുന്നു. പുഴയെ എന്‍ടൂന്‍സി ഒരു രക്ഷാമാര്‍ഗ്ഗമായി കാണാന്‍ തുടങ്ങുമ്പോള്‍ അതിലെന്തോ അരുതായ്മയാരോപിച്ച് അവനെ ജീവച്ഛവമാക്കുകയും വേലിക്കല്‍ രാത്രിമുഴുവന്‍ കഴിയാന്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന വിറ്റാലീഷ്യോയേ സാക്കറി കലാഷ് ഓര്‍മ്മിപ്പിക്കുന്നു: "അവന്‍ മരിച്ചാല്‍ പിന്നെ നിനക്കൊരിക്കലും ശാന്തിയുണ്ടാവില്ല. രണ്ടാമത് ഒരാത്മാവ് കൂടി നിന്നെ സദാ പിന്തുടരും.” ജസബേല്‍ ഒരു 'സീബ്രാ മുലാറ്റോ'യേ പ്രസവിക്കാനിടയാവുന്നതിനോട് വിറ്റാലീഷ്യോയുടെ പ്രതികരണവും കുഞ്ഞിനെ അയാള്‍ കഴുത്തുഞെരിച്ചു കൊന്നു കളയുന്നതും മാനവികതയില്‍ നിന്നുള്ള തിരിച്ചുപോക്കിന്റെ മറ്റു സന്ദര്‍ഭങ്ങളാണ്. എന്നാല്‍ മിയാ കൂട്ടോയുടെ പതിവു രീതിയിലുള്ള കാച്ചിക്കുറുക്കിയ സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഇത്തരം ഏതു ഘട്ടത്തിലും ആഖ്യാനത്തിന് ഉന്നത ധൈഷണിക മാനം നല്‍കുന്നു. ആഫ്രിക്കന്‍ കഥപറച്ചില്‍ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ മാതൃകയില്‍ കൂട്ടോയുടെ ആഖ്യാനം ഒരേ സമയം യഥാതഥമായ ആവിഷ്കാരങ്ങളിലും ഫാന്റസിയുടെയും പ്രതീകാത്മകതയുടെയും മിതിക്കല്‍ , സ്വപ്ന ദര്‍ശന രീതികളിലും മുന്നോട്ടുപോകുന്നു.

മാതൃകം - മൗനത്തിനും പ്രണയത്തിനും

ഇതിവൃത്ത ഘടനയില്‍ അവസാന നിമിഷം വരെയും വളവുകളും തിരിവുകളും കരുതിവെക്കുക എന്ന മിയാ കൂട്ടോ രീതി ഏറെ പ്രകടമാണ് 'നിശ്ശബ്ദത ചിട്ടപ്പെടുത്തന്നവനി'ലും. നോവലില്‍ ആകെ നിഴല്‍ പടര്‍ത്തുന്ന അമ്മയുടെ മരണത്തെ കുറിച്ചുള്ള സത്യം, അത്തരത്തില്‍ ഏതാണ്ട് അന്ത്യം വരെ കാത്തു വെക്കുന്ന ഒന്നാണ്. 'സ്വപ്നാടക ദേശ'ത്തില്‍ ഏതാണ്ട് പുരുഷ കേന്ദ്രിതമായ ഒരു ലോകമാണ് കൂട്ടോ അവതരിപ്പിച്ചതെങ്കില്‍ ഇവിടെ ശക്തമായ സ്ത്രീ സാന്നിധ്യമുണ്ട്. “വിദൂര ഭൂതകാലത്തിലേക്ക് മാഞ്ഞു പോകുന്നതിനു പകരം അവര്‍ (ഡോണാ ഡോര്‍ഡാല്‍മ) രാത്രിയുടെ പിന്‍ ഇടവേളകളിലെ വിടവുകളില്‍ അധിനിവേശിച്ചു. ആ ആത്മാവിനെ അടക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അവരുടെ ദുരൂഹ മരണം, കാരണമോ കാഴ്ചയോ കൂടാതെയുള്ളത്, അവരെ ജീവിച്ചിരിക്കുന്നവരുടെ ലോകത്ത് നിന്നും കൊണ്ടുപോയിരുന്നില്ല.” അവരത്രക്ക് മൌനിയായിരുന്നത് കാരണം അവരുടെ ഇല്ലാതാവല്‍ പോലും അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ജീവിച്ചിരിക്കുമ്പോഴേ ഇങ്ങനെ അടക്കപ്പെടുന്ന സ്ത്രീകള്‍ മിയാ കൂട്ടോയുടെ കൃതികളില്‍ ധാരാളമുണ്ട്- സ്വപ്നാടക ദേശത്തിലെ മിസ്സിസ് വിര്‍ജീനിയാ, ഡോണാ ഫരീദ, 'സിംഹിണിയുടെ കുമ്പസാരങ്ങളിലെ ഹനീഫാ അസൂലുവ, മിരിയാമാര്‍ തുടങ്ങിയവര്‍ ഉദാഹരണം. അമ്മയില്‍ നിന്നാണ് 'മൗനങ്ങളെ ചിട്ടപ്പെടുത്താനുള്ള' സിദ്ധി എംവാനിറ്റോക്ക് ലഭിക്കുന്നത്. “കുടുംബം, സ്കൂള്‍ , മറ്റാളുകള്‍ , അവയൊക്കെയും നമ്മളില്‍ ഏതെങ്കിലും വാഗ്ദാനങ്ങളുടെ സ്ഫുരണങ്ങള്‍ കണ്ടെത്തും, നമ്മള്‍ തിളങ്ങാന്‍ സാധ്യതയുള്ള ഏതെങ്കിലും ഇടം. ചിലര്‍ പാടാനായി ജനിക്കുന്നു, ചിലര്‍ നൃത്തം ചെയ്യാന്‍, മറ്റുള്ളവര്‍ മറ്റാരെങ്കിലും ആയിത്തീരാന്‍ മാത്രമായി. ഞാന്‍ മൗനം പാലിക്കാന്‍ പിറന്നവനായിരുന്നു. എന്റെ ഏക തൊഴില്‍ മൗനമാണ്. എന്റെ അച്ഛനാണ് ഇക്കാര്യം എനിക്ക് വിവരിച്ചു തന്നത് : ഉരിയാടാതിരിക്കാന്‍ ഉള്ളൊരു പ്രവണതയുണ്ടെനിക്ക്, മൗനങ്ങളെ സമ്പൂര്‍ണ്ണമാക്കാനുള്ള ഒരു മിടുക്ക്. ഞാന്‍ മൗനങ്ങള്‍ എന്ന് ബഹുവചനത്തില്‍ എഴുതിയത് ബോധപൂര്‍വ്വമാണ്. അതേ, കാരണം ഒരേയൊരു മൗനമല്ല ഉള്ളത്. എല്ലാ മൗനവും ഭ്രൂണാവസ്ഥയില്‍ ഉള്ള സംഗീതം പേറുന്നുണ്ട്.” അമ്മയില്‍ നിന്ന് അവനു കിട്ടുന്നത് മൗനം ചിട്ടപ്പെടുത്തുന്നതിനുള്ള സിദ്ധി മാത്രമായിരുന്നില്ല. ഏറ്റവും സ്വകാര്യമായ നിമിഷങ്ങളില്‍ നോച്ചി കണ്ടെത്തുന്നത് പോലെ: “ആരാണ് നിന്നെ സ്ത്രീകളെ പ്രണയിക്കാന്‍ പഠിപ്പിച്ചത്?” “
ഞാന്‍ മറുപടി പറയണമായിരുന്നു: അത് സ്നേഹ നിരാസമായിരുന്നു.” എന്നാല്‍ അത് ഡോര്‍ഡാല്‍മ ആയിരുന്നെന്നും, അവരെപ്പോഴും അവിടെ ഉണ്ടായിരുന്നെന്നും അവന്‍ അറിയുന്നു.

സ്ത്രീയെന്ന സത്യവും തകരുന്ന മിഥ്യയും
നോവലിന്റെ ആദ്യ വാചകത്തിലെ സ്ത്രീ, മാര്‍ത്തയാണ്. ഒരര്‍ഥത്തില്‍ അവരുടെ വരവ്, അച്ഛന്‍ വിശ്വസിപ്പിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പുറത്തൊരു ലോകം നിലനില്‍ക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിലൂടെ, ഉന്മാദത്തിന്റെ മായക്കഴ്ച്ചക്ക് മേല്‍ യാഥാര്‍ത്ഥ്യത്തിന്റെ അധിനിവേശമാണ് എന്ന് പറയാം. ഒടുവില്‍ , അവരില്‍നിന്നു തന്നെയാണ് തന്റെ ജീവിതത്തിലെ ആദ്യസ്ത്രീയായ അമ്മയുടെ വിധിയെ കുറിച്ചും എംവാനിറ്റോ അറിയുക, തന്റെ പതിനാറാം വയസ്സില്‍ . കാണാതായ ഭര്‍ത്താവ് മാര്‍സേലസിനെ തേടിയാണ് ആദ്യം അവര്‍ ജസൂസലെമില്‍ എത്തുന്നത്. എംവാനിറ്റോ അവരില്‍ അമ്മയെ കാണാന്‍ ശ്രമിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവനാ അനുഭവത്തെ ഇങ്ങനെ രേഖപ്പെടുത്തും: "അതായിരുന്നു എന്റെ ആദ്യ സ്ത്രീ. അവരെന്റെ കാല്‍ക്കീഴിലെ മണ്ണ് അലിയിച്ചു കളഞ്ഞു. അന്നേക്കു ശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു എണ്ണമറ്റ സ്ത്രീകളെ ഞാന്‍ കണ്ടുമുട്ടി , ഞാനവരെ ഇഷ്ടപ്പെട്ടപ്പോഴൊക്കെ, ലോകം എന്റെ കാല്‍ക്കീഴില്‍ നിന്ന് മുങ്ങിപ്പോയിട്ടുണ്ട്. എന്നാല്‍ ആ ആദ്യ അഭിമുഖം സ്ത്രീയുടെ നിഗൂഡ ശക്തി എന്റെ ബോധ മണ്ഡലത്തില്‍ കൊത്തിവെച്ചു.” ഇതേ സമയം അദമ്യമായ ലൈംഗിക ചോദനകളിലേക്ക് ഉണര്‍ന്നു തുടങ്ങുന്ന എന്‍ടൂന്‍സിയുടെ സിരകളെ പോര്‍ച്ചുഗീസുകാരി ചൂടുപിടിപ്പിക്കുക മറ്റൊരു രീതിയില്‍ ആവും. ഉന്മാദത്തിന്റെ കയങ്ങളിലേക്ക് അതിവേഗം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന വിറ്റാലീഷ്യോക്ക് അവര്‍ നാടുകടത്തപ്പെടെണ്ട സാമ്രാജ്യത്വ അധിനിവേശമാണ്. അതിനെതിരെ 'സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രസിഡന്റ് എന്ന നിലക്ക് തന്റെ രാജ്യമായ ജസൂസലെമില്‍ അയാള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. വിപ്ലവ വായാടിത്തങ്ങളുടെ വീണ്‍വാക്കുകളുടെ ബാലിശമായ ഒരു പാരഡിയില്‍ സ്വയം ഏകാധിപതിയായി ചമഞ്ഞു അയാള്‍ നടത്തുന്ന നാടകീയ പ്രകടനം ഒരു വേള സ്വതന്ത്ര മൊസാംബിക്കിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന സമോറാ മാഷെലിന് കീഴിലെ സോവിയറ്റ് വിധേയ കാലഘട്ടത്തോടുള്ള (1975-1986) ഒരു മുന കൂര്‍ത്ത ഹാസ്യാത്മക പ്രതികരണം കൂടിയാണ്. മാര്‍സേലോയുടെ ആഫ്രിക്കന്‍ കാമിനി നോചി തന്റെ പുതിയ തൊഴിലുടമയും ഒപ്പം കാമുകനുമായ അപ്രോക്സിമാഡോയേ കുറിച്ചു നല്‍കുന്ന സൂചനകള്‍ പിന്തുടര്‍ന്ന് ജസൂസലെമിലെത്തുന്ന മാര്‍ത്ത, എംവാനിറ്റൊയെ അച്ഛന്റെ വാക്കുകളില്‍ നിന്ന് വ്യത്യസ്തമായി 'അങ്ങവിടെ' എല്ലാവരും മരിച്ച ഇടമല്ല എന്ന് ബോധ്യപ്പെടുത്തും. 'മരിച്ചു പോയത് നമ്മളാണ്' എന്ന എന്‍ടൂന്‍സിയുടെ വാദം അവനു കുറേശ്ശെ സ്വീകാര്യമായിത്തുടങ്ങും. മാര്‍ത്തയെ കൊന്നു കളയാന്‍ തീര്‍ച്ചപ്പെടുത്തുന്ന വിറ്റാലീഷ്യോയില്‍ നിന്ന് ആ ജോലി ഏറ്റെടുക്കുന്ന എന്‍ടൂന്‍സി അതിനു പകരം ജെസബെലിനെ കൊന്നുകളയുന്നതോടെ കാലം എന്ന ' സര്‍പ്പം' വിറ്റാലീഷ്യോയേ കീഴ്പ്പെടുത്തുകയും അയാളുടെ പതനം ആരംഭിക്കുകയും ചെയ്യുന്നു. വിദേശ സ്വകാര്യ നിക്ഷേപകര്‍ പഴയ മൃഗ സംരക്ഷണ പാര്‍ക്ക് ഏറ്റെടുക്കാന്‍ എത്തുമെന്നുറപ്പാവുന്നതോടെ അവിടം വിടെണ്ടിവരുമെന്ന സാഹചര്യത്തെ അയാള്‍ നേരിടുക ഏറെ ചെറുത്തു നില്‍പ്പോടെയാണ്. “ഞാന്‍ ദൈവത്തെ കാത്തിരിക്കുന്നു. എന്നിട്ടിതാ ഇപ്പോള്‍ കുറെ സ്വകാര്യ വിദേശ നിക്ഷേപകര്‍ എന്നെ പുറത്താക്കാന്‍ വരുന്നു... ആര്‍ക്കറിയാം, ഒരുപക്ഷെ സ്വകാര്യ വിദേശികളാവാം പുതിയ ദൈവങ്ങള്‍ "

നോവലിന്റെ രണ്ടാമത് ആഖ്യാന ശബ്ദം മാര്‍ത്തയുടെതാണ്. മിയാ കൂട്ടോയുടെ കൃതികളില്‍ വര്‍ണ്ണ വിവേചനത്തോടുള്ള നിലപാടുകള്‍ കടന്നു വരുന്നത് കേവലമായ 'കറുത്തവരു'ടെയും 'വെള്ളക്കാരു'ടെയും എതിര്‍ദിശാ മുഖികളായ ദ്വന്ദ്വത്തിലൂടെയല്ല. സ്വയം വെളുത്ത വര്‍ഗ്ഗക്കാരനായ കൂട്ടോ വര്‍ണ്ണവെറിക്കും കൊളോണിയല്‍ അധിനിവേശത്തിനും എതിരെ ഉറച്ച നിലപാടെടുക്കുന്നത് അത്തരം 'കറുപ്പ് - വെളുപ്പ്‌' സാമാന്യവല്‍ക്കരണങ്ങളില്‍ കാര്യമില്ല എന്ന് തന്നെ സൂചിപ്പിക്കുന്നുണ്ടല്ലോ. മാര്‍സെലോ പതിനഞ്ചുകൊല്ലം മുമ്പ് മൊസാംബിക്കില്‍ വന്നത് കൊല്ലല്‍ തൊഴിലാക്കിയ സൈനികന്‍ ആയിട്ടായിരുന്നെങ്കില്‍ അവര്‍ കൊന്നത് യഥാര്‍ഥത്തില്‍ ഒരു രാജ്യത്തെയായിരുന്നു എന്ന് മാര്‍ത്ത നിരീക്ഷിക്കുന്നു. പതിനഞ്ചു കൊല്ലത്തിനു ശേഷം പ്രിയപ്പെട്ടവനെ അന്വേഷിച്ചു വന്നപ്പോള്‍ അതൊരു നൊസ്റ്റാള്‍ജിയയെ പിന്തുടരല്‍ ആയിരുന്നു എന്നാല്‍ അപ്പോള്‍ അതൊരു രാജ്യമേ ആയിരുന്നില്ല. ഒരോര്‍മ്മയും പുന സന്ദര്‍ശിക്കാന്‍ ആവില്ല എന്ന് അവര്‍ കണ്ടെത്തുന്നു. ഒരു ഘട്ടത്തില്‍ വെള്ളക്കാരന്‍ കറുത്ത സുന്ദരിമാരെ വിഴുങ്ങിയെങ്കില്‍ , ഇപ്പോള്‍ അതിനു നേരെ വിപരീതമായതു സംഭവിക്കുന്നു. വെള്ളക്കാരന്‍ കറുത്ത സുന്ദരിമാര്‍ തന്നെ വിഴുങ്ങാന്‍ കൊതിക്കുന്നു. എന്നാല്‍ അയാള്‍ തന്നെയും ഉപേക്ഷിച്ചു മറ്റൊരു വിവാഹിതയായ സ്ത്രീക്കൊപ്പം പോയെന്നു നോച്ചി , മാര്‍ത്തയോട് പറയുന്നു. അനിതര സാധാരണമായ സൗന്ദര്യമുണ്ടായിരുന്ന അമ്മയുടെ ദുരന്തം മാര്‍ത്തയുടെ കത്തിലൂടെയാണ് എംവാനിറ്റോ അറിയുക. ഒരു കൂട്ട ബലാല്‍ക്കാരത്തിന്റെ, തുടര്‍ന്നുണ്ടാവുന്ന ഭര്‍ത്താവിന്റെ ക്രൂരമായ അവഗണനയുടെ, ഒടുവിലൊരു ആത്മഹത്യയുടെ നിസ്സഹായമായ അന്ത്യം. "അവര്‍ (മാര്‍ത്ത) ഒരു സന്ദര്‍ശകയല്ല, ഒരു ദൂതിയാണ്. എന്റെ രണ്ടാമത് അമ്മയാണ് എന്നൊരു സംശയം. എന്നെ വീട്ടിലേക്കു കൊണ്ടുപോകാന്‍ വന്നവള്‍ . ഡോര്‍ഡാല്‍മായാണ് ആ വീട്.”

ഭാവനയുടെയും വിജയം - രചനയുടെയും

എഴുതുക എന്നത് നോവലില്‍ അതിജീവിക്കുക എന്നതിന്റെയും ഉന്മാദത്തിന്റെ അധിനിവേശത്തിനു നേരെയുള്ള ചെറുത്തു നില്‍പ്പിന്റെയും രൂപമായിത്തീരുന്നുണ്ട്. യുദ്ധമാണ് അത്തരം അവസരങ്ങളൊക്കെ നിഷേധിക്കപ്പെടുന്ന കവചിത ജീവിതത്തിലേക്ക് തങ്ങളെ എത്തിച്ചതെങ്കിലും അത് തന്നെയാണ് തന്നെ വായിക്കാന്‍ പഠിപ്പിച്ചതെന്ന് എംവാനിറ്റോ പറയുന്നുണ്ട്. ആയുധങ്ങളുടെ കെട്ടുകള്‍ക്ക് മുകളിലെ അക്ഷരങ്ങളിലാണ് അവന്‍ ആദ്യം വായന പരിശീലിക്കുക. പിന്നെ കിട്ടുന്ന എന്തിലും, അച്ഛന്റെ ശീട്ടുകളില്‍ ഉള്‍പ്പടെ അവന്‍ എഴുതുന്നു. നദീതീരത്തെ മണലില്‍ ഭ്രാന്തമായ ആവേശത്തോടെ എഴുതിയും മായ്ച്ചുമാണ് അച്ഛന്റെ കഠിന ശിക്ഷകളെ എന്‍ടൂന്‍സി മറികടക്കുന്നത്. 'സ്വപ്നാടക ദേശ'ത്തിലെ പോലെ കഥകളുടെയും കുറിപ്പുകളുടെയും ശക്തി ഇവിടെയും പ്രധാന സ്വാധീനമാണ്. കൂട്ടോയുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ കൃതികളെ, വിശേഷിച്ചും ഒരു ഡിസ്റ്റൊപ്പിയന്‍ പാരഡിയായി അനുഭവപ്പെടാവുന്ന 'ജസൂസലേം' ആഖ്യാനത്തെ മൊസാംബിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപങ്ങളുടെയും ഒരു ആലിഗറി ആയിത്തോന്നാം. എന്നാല്‍ , യുദ്ധം നേരിട്ട് കടന്നുവരുന്നില്ലാത്ത നോവലില്‍ അതേ സമയം സമകാലികമായ ഉത് കണ്ഠകള്‍ ഏറെ സജീവമാണ് എന്ന് കാണാനാവും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അതിലൊന്നാണ്. നോവലിന്റെ കേന്ദ്രത്തിലുള്ളത് അത്തരം ഒരനുഭവത്തിന്റെ ശക്തമായ സാന്നിധ്യമാണല്ലോ. കുടുംബമെന്ന കേന്ദ്രത്തിന്റെ ചെറുത്തുനില്‍പ്പിന്റെയും മറവിയുടെയും ഉന്മാദത്തിന്റെയും നഷ്ടങ്ങളുടെയും നീരാളിപ്പിടുത്തത്തിനെതിരില്‍ മനുഷ്യ ഭാവനയുടെ വിജയമെന്നതും കൂടിയാണ് നോവല്‍ കൊണ്ടാടുന്നത്.

http://navamalayali.com/2016/08/29/mia-couto-fazal-rahman-reading/

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 130-138

To purchase, contact ph.no:  8086126024)

More from Mia Couto:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html 

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html