Featured Post

Friday, April 21, 2017

Behold the Dreamers by Imbolo Mbue

ഉത്തുംഗങ്ങളില്‍ എല്ലാവരും സമന്മാരാണ്.



"ഡോനാള്‍ഡ് ട്രംപ് ഇപ്പോള്‍ വായിക്കേണ്ട ഒരൊറ്റ പുസ്തകം " എന്ന് വിവരിക്കപ്പെട്ട (റോണ്‍ ചാള്‍സ്ദി വാഷിങ്ങ്ടന്‍ പോസ്റ്റ്‌ആഗസ്റ്റ്‌, 17, 2016) നോവലാണ്‌ യുവ കാമറൂണിയന്‍ - അമേരിക്കന്‍ എഴുത്തുകാരി ഇംബോലോ എംബൂയെയുടെ പ്രഥമ നോവല്‍ 'ബിഹോള്‍ഡ്‌ ദി ഡ്രീമേഴ്സ് '. 1930-കളിലെ 'മഹാ മാന്ദ്യ'ത്തിനു (the Great Depression) ശേഷം ലോകം കണ്ട ഏറ്റവും വലിയപുതു നൂറ്റാണ്ടാദ്യം സംഭവിച്ചസാമ്പത്തിക പ്രതിസന്ധി ഘട്ടവും (the Recession of 2008- 2010) തുടര്‍ന്നുണ്ടാവുന്ന ആ 'മഹത്തായ അമേരിക്കന്‍ സ്വപ്ന'ത്തിന്റെ (the Great American Dream) തകര്‍ച്ചയുമാണ് നോവലിന്റെ പശ്ചാത്തലംനോവലിസ്റ്റിന്റെ തന്നെ ജന്മ ദേശമായ കാമറൂണിലെ തെക്കു പടിഞ്ഞാറന്‍ കടലോര നഗരമായ ലിംബേയില്‍ നിന്ന് ജീവിത സാഹചര്യങ്ങളുടെ പാരുഷ്യത്തില്‍ ഒരു സന്ദര്‍ശക വിസയുടെ ആനുകൂല്യത്തില്‍ അമേരിക്കയിലെത്തുന്ന ജെന്റെ ജോംഗ മറ്റനേകം പ്രവാസികളെപ്പോലെ 'അഭയംനേടലും ഗ്രീന്‍ കാര്‍ഡും തന്നെയാണ് സ്വപ്നം കണ്ടത്രണ്ടു കൊല്ലത്തിനുള്ളില്‍ സ്റ്റുഡെന്റ് വിസയില്‍ ഭാര്യ നേനിയെയുംഅച്ഛനെ ആരാധിക്കുന്ന ആറു വയസ്സുകാരനായ മകന്‍ ലിയോമിയെയും അമേരിക്കയിലെത്തിച്ച് ഹാര്‍ലെമില്‍ താമസമാക്കുന്ന ദമ്പതിമാരുടെ ജീവിതങ്ങള്‍ മാന്ദ്യത്തിന്റെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും സ്വപ്നങ്ങളുടെ ഭാണ്ഡം അഴിച്ചു കെട്ടേണ്ടി വരുന്നതുമാണ് തലക്കെട്ടിന്‍റെ ഉറവിടം.

 

മാന്ദ്യം അകത്തളങ്ങളിലേക്ക്

 

കുറ്റമറ്റ ഔദ്യോഗിക മേല്‍വിലാസ രേഖകളുടെ അഭാവമെന്ന കുടിയേറ്റക്കാരുടെ ജീവിതാവസ്ഥയുടെ പൊതുസ്വഭാവത്തെ മൂടിവെച്ച്നേനിയോടൊപ്പം മണിക്കൂറുകളോളം ഗൂഗിളില്‍ ചെലവഴിച്ചു നടത്തിയ ഇന്റെര്‍വ്യൂ തയ്യാറെടുപ്പിന്റെയും ലൈബ്രറിയില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സഹായത്തോടെ തയ്യാറാക്കിയ റെസ്യൂമെയുടെയും പിന്‍ ബലത്തില്‍ നടത്തിയ അപേക്ഷയെ തുടര്‍ന്ന് , 2007-ന്‍റെ ശരത് കാലത്ത് വാള്‍ സ്ട്രീറ്റ് ഭീമന്‍ ലെഹ്മാന്‍ ബ്രദേഴ്സിന്റെ സീനിയര്‍ എക്സീക്യൂട്ടീവായ ക്ലാര്‍ക്ക് എഡ്വാര്‍ഡ് സ്വപ്ന തുല്യമായ പ്രതിഫലത്തില്‍ തന്നെ ഡ്രൈവര്‍ ആയി നിയമിക്കുമ്പോള്‍ ജെന്റെ ജോംഗക്ക് തന്റെ ഭാഗ്യം വിശ്വസിക്കാന്‍ പ്രയാസമുണ്ട്സിന്‍ഡി എഡ്വാര്‍ഡ് നേനിക്ക് തങ്ങളുടെ വേനല്‍ക്കാല വസതിയില്‍ ഒരു താല്‍ക്കാലിക ജോലി കൂടി നല്‍കുന്നതോടെ വര്‍ഷങ്ങളുടെ ദുരിതങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ മണ്ണില്‍ തങ്ങള്‍ക്കൊന്നു ചുവടുറപ്പിക്കാമെന്നു യുവ ദമ്പതികള്‍ കണക്കു കൂട്ടുന്നുജെന്റെക്ലാര്‍ക്ക് കുടുംബത്തിലെ രണ്ടു മക്കളുടെയും സിന്‍ഡി ക്ലാര്‍ക്കിന്റെയും കൂടി വിശ്വസ്തനായിത്തീരുക തീര്‍ത്തും നൈസര്‍ഗ്ഗിക അനായസതയോടെയാണ്നേനിയാവട്ടെഒരു സ്വകാര്യ നേഴ്സിംഗ് അസിസ്റ്റന്റിന്റെ ബാദ്ധപ്പാടുകള്‍ക്കിടയിലും അമ്മയെന്ന ഉത്തരവാദിത്തവും ഒരു ഫാര്‍മസിസ്റ്റ് ആയിത്തീരുക എന്ന സ്വപ്നവും ഒന്നിച്ചു കൊണ്ട് പോകാന്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുമുണ്ട്‌നോവലന്ത്യത്തില്‍ തനിക്കുതന്നെ അങ്കലാപ്പുണ്ടാക്കുന്ന ഒരു പരകായ നിമിഷത്തില്‍ - “ഒരുപക്ഷെ ഞാന്‍ മറ്റൊരു വ്യക്തിത്വം ആയിത്തീരുകയാവാം" - ഒരു തട്ടിപ്പുകാരിയായി ഒന്ന് പെരുമാറുന്ന ഘട്ടം വിചിത്രമായും തോന്നാമെങ്കിലും പ്രവാസാനുഭവത്തിന്റെ ഗതികേടുകള്‍ വ്യക്തികളിളുടെ സഹജ ഭാവങ്ങളെ മാറ്റിത്തീര്‍ക്കുന്ന ദുര്യോഗമായി അതിനെ കാണാംഅതിജീവന സംഘര്‍ഷങ്ങളുടെ പുതിയൊരു ഇടം മാത്രമല്ല പ്രവാസം - അത് പുതിയൊരു വ്യക്തിത്വം കൂടിയാവാം - പലപ്പോഴും ആ ഇടത്തിന്റെ ഉത്പന്നമായഅടഞ്ഞുപോയ ഒന്ന്.

 

എന്നാല്‍ ക്ലാര്‍ക്ക് ദമ്പതികളുടെ ജീവിതം ആര്‍ഭാടങ്ങളുടെതും വലിയ അധികാരങ്ങളുടെതും മാത്രമല്ലെന്നും അവക്ക് പിന്നില്‍ അസ്വാസ്ഥ്യകരമായ രഹസ്യങ്ങളുടെത് കൂടിയാണ് എന്നതും അവരോട് ഇടപഴാകാന്‍ ഇടയാവുന്ന ജോംഗ ദമ്പതികള്‍ക്ക് നല്ലത് മാത്രമല്ല കരുതി വെക്കുന്നത്മാന്ദ്യത്തിന്റെ സൂചകമായിമുഴുവന്‍ ലോകവും അമേരിക്കയിലെ കറുത്ത വംശജര്‍ വിശേഷിച്ചും ഏറെ താല്പര്യത്തോടെ ഉറ്റുനോക്കിയ ഒരു തെരഞ്ഞെടുപ്പിലൂടെ ബരാക് ഒബാമ പ്രസിഡന്റ് പദത്തില്‍ എത്തിയതിനു ആഴ്ചകള്‍ മാത്രം മുമ്പേലെഹ്മന്‍ ബ്രദേഴ്സ് പാപ്പരായി പ്രഖ്യാപിക്കപ്പെടുക കൂടി ചെയ്യുമ്പോള്‍ തന്റെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ജെന്റെ കിണഞ്ഞു ശ്രമിക്കുന്നുണ്ട്സംഘര്‍ഷ ഭരിതമായ ആഫ്രിക്കന്‍ ദേശങ്ങളില്‍ നിന്ന് അഭയം തേടുന്നവരുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ 'പരിചയ സമ്പന്നന്‍എന്ന വക്കീലിന്റെ വലിയ വാക്കുകള്‍ക്ക് ശേഷവും ഭര്‍ത്താവിന്റെ ഗ്രീന്‍ കാര്‍ഡ് എന്ന സ്വപ്നം പൊലിഞ്ഞു പോകുന്നതും നാടുകടത്തല്‍ ഭീഷണി മുന്നിലെത്തുന്നതും സ്റ്റുഡെന്റ് വിസയില്‍ കഴിയുന്ന നേനിയെ ഭര്‍ത്താവിനു ഒരിക്കലും സ്വീകാര്യമാവാന്‍ ഇടയില്ലാത്ത അറ്റകൈ പരിഹാരങ്ങളിലേക്ക് പ്രചോദിപ്പിക്കുകയും ദാമ്പത്യം തന്നെയും ഗുരുതരമായ തകര്‍ച്ചാ സാധ്യതയിലേക്ക്‌ കൂപ്പു കുത്തുകയും ചെയ്യുന്നുഎഡ്വാര്‍ഡിന്റെ മലീമസമായ അഗമ്യഗമന രഹസ്യങ്ങള്‍ തന്നില്‍ നിന്ന് ഒളിപ്പിച്ചു വെക്കാന്‍ ജെന്റെ കഥകള്‍ മെനഞ്ഞുവെന്ന കണ്ടെത്തലില്‍ സിന്‍ഡിയുടെ സൌഹൃദഭാവം പൊലിയുന്നുതകര്‍ന്നു പോവുന്ന ദാമ്പത്യത്തെ കൂട്ടിപ്പിടിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി ജെന്റെയെ തൊഴിലില്‍ നിന്ന് പിരിച്ചു വിടുകയല്ലാതെ എഡ്വാര്‍ഡിന്റെ മുന്നില്‍ പോം വഴികളില്ലവിഷാദ രോഗത്തിന്റെയും അമിത മദ്യപാനത്തിന്റെയും ഇരയായി ജീവിതം കൈമോശം വന്നു കൊണ്ടിരിക്കുന്ന സിന്‍ഡിയെ ഭീഷണിപ്പെടുത്തി വന്‍ തുക കൈക്കലാക്കുന്ന നേനിയുടെ ചെയ്തി ജെന്റെക്ക് ഉള്‍കൊള്ളാനാവുന്നുമില്ല.

 

അമേരിക്കന്‍ സ്വപ്നത്തിന്റെ തകര്‍ച്ച

 

സിന്‍ഡിയുടെ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തിന് ശേഷം ഓര്‍മ്മകളുടെ ഏകാന്ത വഴികളില്‍ കുഞ്ഞു മകനെയും കൂട്ടി പിതൃ ഗ്രാമത്തിലേക്ക് പിന്‍ വാങ്ങുന്ന ക്ലാര്‍ക്ക് ഇപ്പോള്‍ ഒരു നിഴല്‍ മാത്രമാണ് - തകര്‍ന്നു പോയ 'അമേരിക്കന്‍ സ്വപ്ന'ത്തിന്റെ വിളറിയ പതിപ്പ്അമേരിക്കന്‍ സ്വപ്നമെന്ന നിര്‍മ്മിതിയില്‍ അക്ഷരാര്‍ഥത്തില്‍ അവിശ്വസിക്കുന്ന നോവലിലെ ഏക കഥാപാത്രമായ ക്ലാര്‍ക്ക് കുടുംബത്തിലെ മൂത്ത മകന്‍ വിന്‍സ് വിചിത്രവും ഏകാന്തവുമായ രീതിയില്‍ ഇന്ത്യന്‍ ആത്മീയതയുടെ വഴി തേടിപ്പോയതാണ്ഒരു ഘട്ടത്തില്‍ അമേരിക്കന്‍ സ്വപ്നത്തെ കുറിച്ച് വാചാലനാവുന്ന ജെന്റെയെ അയാള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്ആഫ്രിക്കന്‍ വിപ്ലവകാരി പാട്രീസ് ലുമുംബയെ കമ്യൂണിസത്തിന്റെ വ്യാപനം തടയാനെന്ന പേരില്‍ കൊന്നു കളഞ്ഞത് അമേരിക്കയാണ്ഇപ്പോള്‍ അയാള്‍ മറ്റൊരു അപേക്ഷയുമായി ജോംഗെ ദമ്പതികളെ സമീപിക്കുന്നുഅമ്മയില്ലായ്മയുടെ വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ വളര്‍ച്ചയുടെ താളം പിഴക്കുന്ന പത്തുവയസ്സുകാരനായ അനുജന്‍ മൈറ്റിക്ക് സ്നേഹ പരിചരണത്തിനു ഒരു മാതൃ സാന്നിധ്യം വേണംഎന്നാല്‍ അമേരിക്കയെന്ന സ്വപ്ന ഭൂമിയില്‍ തുടരാന്‍ അതൊരു വഴി തുറക്കല്‍ ആവാമെങ്കിലും സിന്‍ഡിയോടു ചെയ്ത അപരാധത്തിന്റെ ഓര്‍മ്മയുമായി നേനിക്ക് അവരുടെ കുഞ്ഞു മകനെ സമീപിക്കാനാവില്ല.

 

വര്‍ഷങ്ങള്‍ നീണ്ട പ്രവാസാനുഭവം ഇതിനോടകം ആ അമേരിക്കന്‍ സ്വപ്നത്തിന്റെ മറുപുറം ജെന്റെയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്കാമറൂണിലേത് പോലെ ''മാന്യരായ യുവാക്കള്‍ ചെറു കുറ്റങ്ങളുടെ പേരില്‍ ജയിലില്‍ എറിയപ്പെടാത്തപകരം അവര്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരാനുള്ള അവസരം നല്‍കുന്നഅമേരിക്കയിലേക്ക് വരാന്‍ അയാള്‍ക്ക് ഏറെ ആലോചിക്കേണ്ടിയിരുന്നില്ല.“അമേരിക്ക എല്ലാവര്‍ക്കും ചിലതൊക്കെ നല്‍കുന്നു... സാര്‍ , ഒബാമയെ നോക്കൂആരാണ് അദ്ദേഹത്തിന്റെ അമ്മഅച്ഛന്‍അവര്‍ സര്‍ക്കാരിലെ ഉന്നതരല്ല .. അയാള്‍ അച്ഛനോ അമ്മയോ ഇല്ലാത്ത ഒരു കറുത്ത വര്‍ഗ്ഗക്കാരനാണ്ഇപ്പോള്‍ നാടിന്റെ പ്രസിഡന്റ് ആവാന്‍ ശ്രമിക്കുന്നു!” എന്ന് ഒരു ഘട്ടത്തില്‍ ക്ലാര്‍ക്കിനോട് പറയുന്നുണ്ട് ജെന്റെഒബാമയുടെ വിജയം ആഘോഷിക്കുന്ന ജെന്റെയും നേനിയും "ലിവിംഗ് റൂമിലെങ്ങും ചാടിക്കളിച്ചുഒരു ആഫ്രിക്കന്‍ സന്തതി ലോകം ഭരിക്കുന്നതോര്‍ത്തു സന്തോഷാശ്രു പൊഴിച്ചു.” ഒരു ബസ്സു യാത്രികന്‍ നിരീക്ഷിക്കുന്നു: "മുകളില്‍ അങ്ങെവിടെയോ ഇരുന്നു ഡോക്റ്റര്‍ കിംഗ്‌ താഴെ തന്റെ സഹോദരനെ കാണുന്നുണ്ടാവുംഎന്നിട്ട് പറയുന്നുണ്ടാവുംഅതാ എന്റെ പയ്യന്‍.” എന്നാല്‍ നേനിക്ക് മുമ്പേ ജെന്റെ ആ അമിത ശുഭാപ്തിയില്‍ നിരാശനായിത്തുടങ്ങുംഅവള്‍ കൂടെക്കൂടെ സന്ദര്‍ശിക്കുന്ന പള്ളിയിലെ വിശ്വാസികളായ വെള്ളക്കാരുടെ മാടമ്പി മഹാമനസ്കതയില്‍ അയാള്‍ കൃതൃമത്വം കാണുന്നുഎഡ്വാര്‍ഡ് ക്ലാര്‍ക്കിന്റെയടുക്കല്‍ ഡ്രൈവര്‍ ജോലി നേടിയെടുക്കാന്‍ രേഖകളുടെ അപര്യാപ്തതയെ കുറിച്ച് കള്ളം പറയാന്‍ മടി കാണിക്കുന്ന ജെന്റെയോടു വിന്‍സ്റ്റന്‍ ചോദിക്കുന്നു: “വെളുത്തവരുടെ മുന്നിലിരുന്നു സത്യം മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന് ഈ നാട്ടില്‍ ഒരു നല്ല ജോലി കിട്ടാനിടയുണ്ടെന്നു നീ കരുതുന്നോ?” തിരിച്ചറിവുകള്‍ അയാളില്‍ സൃഷ്ടിക്കുന്ന പരിവര്‍ത്തനങ്ങള്‍ കാരണമാണ് 'സമയം വാങ്ങുകഎന്ന വക്കീലിന്റെ തന്ത്രത്തിലോഉന്നത സ്ഥാനങ്ങളിലെ പിടിപാടുകള്‍ താന്‍ അതിനായി ഉപയോഗിക്കാം എന്ന എഡ്വാര്‍ഡിന്റെ വാഗ്ദാനത്തിലോ അയാള്‍ക്കിപ്പോള്‍ താല്പര്യമില്ലാതാവുന്നതും ലിംബെയിലേക്ക് തിരിച്ചു പോവാന്‍ അയാള്‍ തീരുമാനിക്കുന്നതുംലിംബെയില്‍ ഇല്ലാത്തതൊന്നും ഹാര്‍ലെമിലും ഉണ്ടാവാനിടയില്ലെന്നു അയാള്‍ക്കിപ്പോള്‍ ഉറപ്പുണ്ട്ഡോളര്‍ റേറ്റില്‍ ചായക്ക്‌ വില നല്‍കേണ്ടി വരുന്ന അമേരിക്കന്‍ മൂല്യ ശോഷണത്തെക്കാള്‍ അറുനൂറു മടങ്ങില്‍ ഏറെയുള്ള വിനിമയ മൂല്യത്തില്‍ കാമറൂണ്‍ പണം നല്‍കുന്ന സമ്പന്നത വലിയ സാധ്യതയാണ് അയാള്‍ക്ക് നല്‍കുന്നത്ജനനം മൂലം അമേരിക്കന്‍ പൌരത്വമുള്ള കൈക്കുഞ്ഞിനെയും മൂത്ത മകനെയുമായി സ്വദേശത്തേക്കു തിരിക്കുമ്പോള്‍ , പഠനം കൂടി മുടങ്ങിപ്പോവുന്ന ഖിന്നതയുള്ള നേനിയെ അപേക്ഷിച്ച് സാമാന്യമായ വിരഹ വേദനക്കപ്പുറം ജെന്റെക്ക് നഷ്ട ബോധമില്ലാത്തത് അത് കൊണ്ടാണ്.

 

നേനി നിരീക്ഷിക്കുന്നത് പോലെ, “ന്യു യോര്‍ക്ക് നഗരത്തില്‍ പോലുംഒട്ടേറെ ദേശീയതകളുടെയും സംസ്കാരങ്ങളുടെയും ഇടത്തില്‍ പോലും സ്ത്രീകളും പുരുഷന്മാരുംയുവാക്കളും വൃദ്ധരുംധനികരും ദരിദ്രരും ഏറ്റവും അടുത്തവരെ കണ്ടെത്തുന്ന കാര്യത്തില്‍ സ്വന്തം കൂട്ടരെ തെരഞ്ഞെടുത്തു.” ജെന്റെയുടെ വക്കീല്‍ ഓര്‍മ്മിപ്പിക്കുന്നത് പോലെ പോലീസ് വെളുത്തര്‍ക്ക് വേണ്ടിയുള്ളതാണ്കറുത്തവരുടെ സംരക്ഷണം അവരുടെ ലക്ഷ്യമല്ല തന്നെകുടിയേറ്റ നിയമങ്ങളില്‍ പ്രവാസികള്‍ക്ക് അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ മെല്ലെപ്പോക്ക് ജോംഗ കുടുംബത്തില്‍ എന്ന പോലെ പലരുടെയും ജീവിതങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുന്നുവിവാഹ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നുനോവലിന്റെ അടിസ്ഥാന നിലപാട് ഈ വര്‍ഗ്ഗ വിഭജന സത്യത്തെ കണക്കിലെടുക്കുന്നത് തന്നെയാണെങ്കിലും അമേരിക്കന്‍ സ്വപ്നത്തിന്റെ തകര്‍ച്ച എന്ന പ്രമേയത്തെ കറുത്തവന്റെ പ്രവാസാനുഭവത്തിന്റെ കാഴ്ചപ്പാടില്‍ മാത്രമല്ലതുല്യ പ്രാധാന്യത്തോടെ ക്ലാര്‍ക്ക് കുടുംബത്തിന്റെ ജീവിതാവസ്ഥകളിലും അതേ അവധാനതയോടെ നോവല്‍ സമീപിക്കുന്നു എന്നത് ഏറെ പ്രസക്തമാണ്യജമാനന്റെ കാറിനുള്ളില്‍ കേള്‍ക്കുന്ന വാക്കുകളുടെ കാര്യത്തില്‍ ജെന്റെ തന്റെ കാതുകള്‍ക്ക് അവധി കൊടുക്കുന്നുഅതയാളുടെ വിഷയമല്ലെന്നു സ്വയം വിശ്വസിപ്പിക്കുന്നുഹാര്‍ലെമിലെ ജോംഗാ കുടുംബവും ഹാംറ്റന്‍സ്സിലെ എഡ്വാര്‍ഡ് കുടുംബവും എന്ന വിഭജനം എന്താണ് അര്‍ഥമാക്കുന്നത് എന്ന കാര്യത്തില്‍ അയാള്‍ക്ക് മിഥ്യാധാരണകള്‍ ഒന്നുമില്ലഎന്നാല്‍ ജീവിതം കൈമോശം വന്നു നിസ്സഹായരായിപ്പോവുന്നതില്‍ നിന്ന് സിന്‍ഡിയേയോ എഡ്വാര്‍ഡിനെയോ അവരുടെ കുലീനത രക്ഷിക്കുന്നതേയില്ലവാള്‍ സ്ട്രീറ്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത നൈതികത നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അനിവാര്യമായും തകര്‍ന്നു പോകുന്നതിന്റെ കൂടി മറുപുറമായാണ് ക്ലാര്‍ക്ക് കുടുംബത്തില്‍ നിന്ന് മൂത്ത മകന്‍ ആത്മീയ വഴികളിലേക്ക് ഇറങ്ങിപ്പോവുന്നത്ഗാര്‍ഡന്‍ പാര്‍ട്ടികളുടെയും ഷോപ്പിംഗ്‌ സായാഹ്നങ്ങളുടെയും പളപളപ്പിനപ്പുറം തന്നെ വേട്ടയാടുന്ന അരക്ഷിതത്വങ്ങളും മദ്യാസക്തിയും സിന്‍ഡിയെ നിയന്ത്രിക്കാനാവാത്ത സ്വയം നശീകരണത്തിലേക്ക് എടുത്തെറിയുന്നു.

 

മാന്ദ്യത്തിന്റെ ഫലമായി ചീത്ത നാളുകളിലേക്ക് പതിക്കുന്ന ഘട്ടം മുതലാണ്‌ നോവല്‍ ക്ലാര്‍ക്ക് കുടുംബത്തിലേക്ക് ഫോക്കസ് ചെയ്തു തുടങ്ങുന്നത്റോണ്‍ ചാള്‍സ് നിരീക്ഷിക്കുന്നത് പോലെ ഈ മനുഷ്യരും സ്വപ്ന ജീവികള്‍ തന്നെഎന്നാല്‍ , നഷ്ടപ്പെടാന്‍ ഏറെയില്ലാത്ത ജോംഗെകളില്‍ നിന്ന് വ്യത്യസ്തമായി അവരുടെ സ്വപ്‌നങ്ങള്‍ പേടിസ്വപ്നങ്ങളിലേക്ക് (dreams and nightmares) പരിണമിക്കുന്നു. "തേനും പാലും സ്വാതന്ത്ര്യവും ഒഴുകുന്ന അമേരിക്കയെന്ന പരിശ്രമിക്കുന്നവര്‍ക്കുള്ള സ്വര്‍ഗ്ഗത്തില്‍ " തന്റെ പങ്ക് കണ്ടെത്താനുള്ള ജെന്റെയുടെയും ഫാര്‍മസി ഡിഗ്രീ എന്ന നേനിയുടെയും മോഹങ്ങള്‍ പൊലിഞ്ഞു പോകുന്നുണ്ടെങ്കിലുംആ അര്‍ഥത്തില്‍ വംശീയാനുഭാവത്തിന്റെ ഭൂപടത്തില്‍ നോവലില്‍ ഒരു തിരിച്ചിടല്‍ ഏതാണ്ട് സംഭവിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കാംസ്വാഭാവിക ദുരന്തകഥാപാത്രങ്ങളാവാമായിരുന്ന ജോംഗെ കുടുംബത്തേക്കാള്‍ അനുവാചകന്റെ ഉള്ളുലക്കുക ക്ലാര്‍ക്ക് കുടുംബത്തിന്റെ വിധി തന്നെയാണ്വംശീയ സ്വത്വത്തിന്റെ ആനുകൂല്യമുള്ള ക്ലാര്‍ക്ക് കുടുംബത്തിനു സാധിക്കാതെ പോവുന്ന ജീവിത ഭദ്രതയെന്ന സ്വപ്നത്തിലേക്ക് ജോംഗെ കുടുംബം എത്തിച്ചേരുന്നത് കറുത്ത വര്‍ഗ്ഗക്കാരില്‍ അത്ര സാധാരണമല്ലാത്ത ആസൂത്രണവും അച്ചടക്കവും പുലര്‍ത്തുന്നത് കൊണ്ടാണെങ്കില്‍ അതിന്റെ അഭാവമാണ് ക്ലാര്‍ക്ക് കുടുംബത്തിനു വിനയാവുന്നത്ജന്മ ദേശം അടയാളപ്പെടുത്തുന്ന സാംസ്കാരിക ഗൃഹാതുരതകള്‍ പോലുള്ള ഡയസ്പോറാ അനുഭവങ്ങളൊന്നും ജെന്റെ കുടുംബത്തെ പ്രകടമായി ബാധിക്കുന്നുമില്ലചവറു സംഭരണക്കാരനും തെരുവു ശുചീകരണത്തൊഴിലാളിയും ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലിക്കാരനും ഒക്കെയായി കഴിഞ്ഞ ജെന്റെക്കോ മൂന്നു ഷിഫ്റ്റിലും ഓടിയെത്തേണ്ട നേനിക്കോ അത്തരം ഉത്കണ്ഠകള്‍ അവരുടെ ദാരിദ്ര്യ സ്മൃതികളുടെ പരിമത വൃത്തങ്ങള്‍ക്ക് പുറത്താണ് എന്നും വരാംവിശേഷിച്ചും നേനിയുടെ കാര്യത്തില്‍ നൈതികത പോലുള്ള അതീത ഉത്കണ്ഠകളുടെ പ്രകടമാം വിധമുള്ള അഭാവമുണ്ട്അങ്ങനെയാണ് അവള്‍ക്ക് നിയമം മറികടക്കാനായി മറ്റൊരാളെ ആവശ്യാധിഷ്ടിത വിവാഹം (marriage of convenience) ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാനും സിന്‍ഡിയെ ബ്ലാക്ക് മെയ്ല്‍ ചെയ്യാനും കഴിയുന്നത്‌ഇതിനെതിര്‍ വശത്തായിജെന്റെയില്‍ ചിലപ്പോഴൊക്കെ ഒരു പരമ്പരാഗത ആഫ്രിക്കന്‍ ആണ്‍ കോയ്മക്കാരന്‍ തല കാണിക്കുന്നുമുണ്ട്സഹജമായ മന സാന്നിധ്യത്തോടെ അയാളതിനെ മറികടക്കുന്നുണ്ടെങ്കിലും.

 

ദ്വിമാന വംശീയതക്കപ്പുറം

 

സര്‍വ്വപ്രശ്നങ്ങളുടെയും പരിഹാരമായി അമേരിക്കയെന്ന 'താഴെക്കിറങ്ങിവരുന്ന ദൈവം' ('dues ex machina') എന്ന 'കൈറ്റ് റണ്ണര്‍ ' മോഡല്‍ ലളിത പരിഹാരത്തില്‍ പ്രവാസാനുഭവങ്ങളെ ചുരുട്ടിക്കെട്ടുകയോമറുവശത്ത്‌ മാന്യനായ പ്രവാസിയും ദുഷ്ടനായ സ്വദേശി യജമാനനും എന്ന ക്ലീഷേ പാത്ര നിര്‍മ്മിതികളിലേക്ക് ഒരു ഘട്ടത്തിലും പ്രമേയപരിചരണം വീണു പോകുകയോ ചെയ്യുന്നില്ല എന്നതു യുവ നോവലിസ്റ്റിന്റെ നേട്ടമായി കാണണംരണ്ടു ശ്രേണിയില്‍ പെടുന്ന കുടുംബങ്ങളെ ഇഴ കോര്‍ക്കുന്നതിലൂടെ വര്‍ഗ്ഗ വര്‍ണ്ണ സംഘര്‍ഷങ്ങളുടെ പരീക്ഷണ ഭൂമിക നോവലിസ്റ്റ് സൃഷ്ടിക്കുന്നുഇരു കുടുംബങ്ങളിലുംസിന്‍ഡിക്കും എഡ്വാര്‍ഡിനും ഇടയില്‍ എന്ന പോലെ നേനിക്കും ജെന്റെക്കും ഇടയിലുംപ്രണയ ജീവിത പരീക്ഷണങ്ങളുടെയും ലിംഗ നീതിയുടെയും സംഘര്‍ഷങ്ങളും സമാന്തരമായി മുഴങ്ങുന്നുണ്ടെന്നും കാണാംസിന്‍ഡിയോട് പ്രണയത്തിന്റെ അഭാവമല്ലമറിച്ച് പുതിയ സാഹചര്യം ഔദ്യോഗിക മേഖലയില്‍ സൃഷ്ടിക്കുന്ന താങ്ങാനാവാത്ത സംഘര്‍ഷമാണ് എഡ്വാര്‍ഡിനെ ചെല്‍സി ഹോട്ടലിലെ അഗമ്യഗമനത്തിന്റെ നൈമിഷിക സാന്ത്വനത്തിലേക്ക് പ്രലോഭിപ്പിക്കുന്നതെങ്കില്‍ , കുടുംബ സംരക്ഷണത്തെ സംബന്ധിച്ച പുരുഷ മേധാവിത്തപരമായ ആശയങ്ങളാണ് കൈക്കുഞ്ഞിനെ അവഗണിച്ച് ഉപ തൊഴില്‍ കണ്ടെത്തുന്നതില്‍ നിന്ന് നേനിയെ വിലക്കാന്‍ ജെന്റെയെ പ്രേരിപ്പിക്കുന്നത്. "അയാളെ (വിന്‍സ്പ്പോലെ പതിനായിരം യുവാക്കള്‍ ലോകത്തുണ്ടായിരുന്നെങ്കില്‍ , അല്ലെങ്കില്‍ വെറുമൊരു ആയിരം പേരെങ്കിലുംഞാന്‍ സത്യം ചെയ്യാംസാര്‍ , ഈ ലോകത്ത് കൂടുതല്‍ സന്തോഷമുണ്ടാകുംഎന്ന് ജെന്റെ നിരീക്ഷിക്കുന്നുണ്ടെങ്കിലും വിന്‍സ് പ്രതിനിധാനം ചെയ്യുന്ന ആത്മീയ വഴി നോവലില്‍ ആഴത്തില്‍ പരിശോധിക്കപ്പെടുന്നുണ്ടെന്ന് പറയാനാവില്ലഎന്നാല്‍ സ്ത്രീകളുടെ അപഭ്രംശങ്ങളാണ് ഇരു കുടുംബങ്ങളുടെയും നിലനില്‍പ്പില്‍ അപരിഹാര്യമായ വിള്ളല്‍ വീഴ്ത്തുകസിന്‍ഡി സ്വയം നശീകരണത്തിലൂടെ അത് ചെയ്യുമ്പോള്‍ നാടുകടത്തല്‍ ഒഴിവാക്കാന്‍ നേനി കണ്ടെത്തുന്ന നിര്‍ദ്ദേശം ജെന്റെയെ കോപം കൊണ്ടു ഭ്രാന്തു പിടിച്ചവനാക്കുകയും അയാള്‍ക്ക്‌ അയാളുടെ വികാരങ്ങള്‍ക്ക് മേലുള്ള പിടി വിട്ടുപോവുകയും ചെയ്യും.

 

ഒറ്റ നോട്ടത്തില്‍ പുതുമയില്ലാത്ത വാര്‍പ്പു മാതൃകകള്‍ (stock characters) എന്ന് തോന്നാവുന്ന കഥാപാത്രങ്ങള്‍ യഥാര്‍ഥത്തില്‍ സങ്കീര്‍ണ്ണ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്നവരാണ്അമേരിക്കന്‍ സ്വപ്നമെന്ന നിര്‍മ്മിതിയെ 'പുറം ലോകത്ത് നിന്ന് സംരക്ഷിക്കുന്നകുരിശു യോദ്ധാക്കളായി നോവലില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അത് വ്യക്തികളല്ലബ്യൂറോക്രസിയുടെയും ജഡീഷ്യറിയുടെയും രാവണന്‍ കോട്ടകള്‍ മാത്രമാണ്. “അയാള്‍ സത്യസന്ധനായ ഒരു മനുഷ്യനായിരുന്നുവളരെ സത്യസന്ധന്‍എന്നാലിപ്പോള്‍ ഒരു നാള്‍ ഒരു അമേരിക്കന്‍ പൗരന്‍ ആയിത്തീര്‍ന്ന്‍ ഈ മഹത്തായ ദേശത്തില്‍ സ്ഥിര താമസമാക്കുക എന്ന ഏക ലക്ഷ്യത്തിനായി അയാള്‍ പ്രവാസി കാര്യാലയത്തിന് മുന്നില്‍ ആയിരം നുണകള്‍ പറയുകയായിരുന്നു.” എന്നാല്‍ നാടുകടത്തല്‍ നാളുകള്‍ അടുത്ത് വരുമ്പോള്‍ ആ സ്വപ്നത്തിന്റെ സാംഗത്യത്തെ തന്നെ ജെന്റെയും നേനിയും ശരിയായി സംശയിച്ചു തുടങ്ങുന്നുഇതിവൃത്ത വികാസത്തിന് പശ്ചാത്തലമായി നില്‍ക്കുന്ന സാമൂഹിക സന്ദര്‍ഭം പാത്ര സൃഷ്ടി പോലുള്ള സര്‍ഗ്ഗ ചേരുവകളെ മൂടിപ്പോകാന്‍ നോവലിസ്റ്റ് ഒരു ഘട്ടത്തിലും അനുവദിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്സവിശേഷമായ സാമൂഹിക സന്ദര്‍ഭത്തിന്റെ ഉള്ളൊഴുക്കുകളിലേക്കോ വിശദാംശങ്ങളിലേക്കോ ആഖ്യാനം തിരിയുന്നതേയില്ലമറിച്ച് എല്ലായിപ്പോഴും ഊന്നുന്നത് മാനുഷിക വിനിമയങ്ങളിലും സംഘര്‍ഷങ്ങളിലും തന്നെയാണ്.

 

പുതിയ നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതല്‍ ആഫ്രിക്കന്‍ എഴുത്തുകാരുടെവിശേഷിച്ചും യുവ വനിതാ എഴുത്തുകാരുടെ ഒരു വലിയ മുന്നേറ്റത്തിനു സാഹിത്യലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ചിമമാന്‍ഡാ എന്‍ഗോസി അദീചിഹെലെന്‍ ഒയെയേമിയാ ജ്യാസിനോ വയലെറ്റ് ബുലാവായോഅമിനാറ്റ ഫോര്‍നനദിഫ മുഹമ്മദ്‌തായേ സലാസിലോല ഷോനെയിന്‍മാസ മെന്‍ജിസ്തെചിബുണ്ടു ഒനൂസോ , ചിനേലു ഒക്പരാന്റലൈല അബുലൈല തുടങ്ങി ഒരു നീണ്ട നിര തന്നെ അവരുടെ വ്യക്തിമുദ്ര പതിപ്പിച്ച കൃതികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവതരിപ്പിച്ചിട്ടുണ്ട്ബിഹോള്‍ഡ്‌ ദി ഡ്രീമേഴ്സ് എന്ന പ്രഥമ കൃതിയിലൂടെ ഇംബോലോ എംബൂയെ ആ നിരയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നുകാമാറൂണിലെ ലിംബെയില്‍ അവിവാഹിതയായ അമ്മയുടെ മകളായി ജനിച്ചു കൊടിയ ദാരിദ്ര്യത്തെ നേരിട്ട കുട്ടിക്കാലവും ബന്ധുക്കളുടെ സഹായത്തോടെ അമേരിക്കയില്‍ പഠനത്തിനെത്തി മാന്ദ്യത്തിന്റെ നാളുകള്‍ നേരിട്ട സ്വാനുഭവങ്ങളും തന്നെയാണ് നോവലിന്റെ രചനയില്‍ എഴുത്തുകാരിക്ക് ഊര്‍ജ്ജമായത്വെളിച്ചത്തിന് ഇടര്‍ച്ച പറ്റുന്ന ഇടനാഴികളിലാണ് പേക്കിനാക്കള്‍ കൂടുകൂട്ടുകവൈയക്തികമായ ഉത്കര്‍ഷേച്ഛക്കും രാഷ്ട്രീയമായ സാമ്പത്തിക നിര്‍ണ്ണായകത്വത്തിനും (economic determinism) നും ഇടയില്‍ അത്തരം ഒരിടനാഴിയുണ്ട്അത് പ്രവാസിയേയും ദേശീയരേയും ഒരേ ഭീകരതയുടെ അറയില്‍ ഒരുമിച്ചു ചേര്‍ക്കുന്നുതങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ദുര്യോഗ ഘട്ടങ്ങളില്‍ ഇരുവരുടേയും സന്നിഗ്ധതകള്‍ ഒന്നായിത്തീരുന്ന ഒരു ഉത്തുംഗത്തില്‍ നിന്നാണ് 'കണ്‍പാര്‍ക്കുകസ്വപ്നജീവികളെ ' (Behold the Dreamers) എന്ന് നോവല്‍ ഓര്‍മ്മപ്പെടുത്തുന്നത്.

read more:

Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html

The Queue by Basma Abdel Aziz/ Elisabeth Jaquette

https://alittlesomethings.blogspot.com/2018/03/blog-post_18.html

I Do Not Come to You by Chance by Adaobi Tricia Nwaubani

https://alittlesomethings.blogspot.com/2018/08/blog-post_41.html

No comments:

Post a Comment