Featured Post

Tuesday, June 18, 2024

I Do Not Come to You by Chance by Adaobi Tricia Nwaubani


ഭംഗിവാക്കുകളുടെ കുംഭകോണം




(നൈജീരിയന്‍ നോവലിസ്റ്റ്‌ഹാസ സാഹിത്യകാരിജേണലിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധയായ അദാവോബി ട്രിഷിയ എന്‍വോബാനിയുടെ I Do Not Come to You by Chance എന്ന നോവലിനെ കുറിച്ച്ഇ മെയില്‍ സ്കാം എന്നും 419 സ്കാം എന്നും അറിയപ്പെടുന്ന നൈജീരിയന്‍ കേന്ദ്രിത ഇന്റര്‍നെറ്റ്‌ തട്ടിപ്പിന്റെ ഉള്ളുകള്ളികള്‍ പരിശോധിക്കുന്ന ആദ്യ കൃതി എന്ന നിലയിലും സമകാലിക നൈജീരിയന്‍ സാമൂഹികാവസ്ഥയുടെ ആവിഷ്കാരം എന്ന നിലയിലും ഏറെ പ്രസിദ്ധമാണ് കോമന്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസ്ബെറ്റി ട്രാസ്ക് ഫസ്റ്റ് ബുക്ക് അവാര്‍ഡ്വോലെ സോയിങ്ക സാഹിത്യ പുരസ്കാരംതുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ഈ നോവല്‍.)

 

"പ്രിയ സുഹൃത്തെഞാന്‍ താങ്കളെ തേടിയെത്തുന്നത് യാദൃശ്ചികമായല്ലവിശ്വസ്തവും ആശ്രയിക്കാവുന്നതുമായ ഒരു വിദേശ ബിസിനസ്സുകാരനോ കമ്പനിക്കോ വേണ്ടിയുള്ള എന്റെ അന്വേഷണത്തില്‍ നൈജീരിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആന്‍ഡ് ഇന്‍ഡസ്ട്രി താങ്കളുടെ പേരാണ് നല്‍കിയത്ഇത്രയും വലിയ ഒരു ഇടപാടിന്റെ കാര്യത്തില്‍ അത് കൈകാര്യം ചെയ്യാന്‍ താങ്കളെ വിശ്വസിച്ചേല്‍പ്പിക്കാം എന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ.” ഇ മെയില്‍ സ്കാം എന്നും '419-er'എന്നും വിശേഷിപ്പിക്കപ്പെടുന്ന തട്ടിപ്പിന്റെ ഭാഗമായി ഇത്തരം സന്ദേശങ്ങള്‍ ഇന്ന് അപരിചിതമല്ലഒരു ബന്ധവുമില്ലാത്ത ഉറവിടങ്ങളില്‍ നിന്നെത്തുന്ന അത്തരം സന്ദേശങ്ങള്‍ പരിഹാസവും ജിജ്ഞാസയും ഇത്തിരി കൌതുകവും എല്ലാം ജനിപ്പിക്കുമെങ്കിലും ഒട്ടുമിക്കയാളുകളും ഡിലീറ്റ് ബട്ടന്‍ കൊണ്ടാണ് അത് കൈകാര്യം ചെയ്യുകനൈജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇത്തരം റാക്കറ്റുകളുടെ ഉള്ളുകള്ളികള്‍ പക്ഷെ അത്ര സുപരിചിതമല്ല പുറം ലോകത്തിന്ഭംഗിവാക്കുകളും നിര്‍ല്ലോഭമായ മുഖസ്തുതിയും പ്രയോഗിക്കാനുള്ള കഴിവും ധനാര്‍ത്തിയെന്ന മനോനില കണ്ടെത്തി ചൂഷണം ചെയ്യാനുള്ള മിടുക്കും ഒരിക്കല്‍ പെട്ടുപോയാല്‍ പോയതും ഇരട്ടിയും തിരിച്ചു പിടിക്കാന്‍ വേണ്ടി വീണ്ടും വീണ്ടും ആണ്ടു മുങ്ങാനുള്ള ചൂതാട്ട ദൌര്‍ബല്ല്യം കണ്ടറിഞ്ഞു മുതലെടുക്കാനുള്ള ദാക്ഷീണ്യമില്ലായ്മയും - ഒരു സ്കാമര്‍ക്കുണ്ടാവേണ്ട അവശ്യ യോഗ്യതകള്‍ തിരിച്ചറിയുക പ്രയാസമല്ലനൈജീരിയന്‍ സാഹചര്യത്തില്‍ ഈ ആഗോള തട്ടിപ്പിന്റെ വിനിമയങ്ങള്‍ എങ്ങനെയൊക്കെ രൂപപ്പെടുന്നുവെന്ന്എന്താണ് അവയുടെ അടിയൊഴുക്കുകള്‍ എന്ന്ശക്തമായ ഇതിവൃത്തഘടനയോടെ ഹാസ്യാത്മകവും ചിലപ്പോഴൊക്കെ പ്രകോപന പരവുമായ ശൈലിയില്‍ പരിശോധിക്കുകയാണ് യുവ നൈജീരിയന്‍ നോവലിസ്റ്റ് അദാവോബി ട്രിഷിയ എന്‍വോബാനി തന്റെ പ്രഥമ നോവലില്‍.

കൊളോണിയല്‍ സംസ്കൃതിയുടെ ഗുണഫലങ്ങള്‍

ഗ്രാമീണര്‍ക്ക് എല്ലാമറിയാമായിരുന്നു എന്ന് തോന്നിആരുടെ മുതുമുത്തശ്ശിയാണ് ഒരു വേശ്യയായിരുന്നതെന്ന് അവര്‍ക്കറിയാമായിരുന്നുഏതു കുടുംബം ഏതു കുടുംബത്തിന്റെ അടിമകളായിരുന്നു എന്നവര്‍ക്ക് അറിയാമായിരുന്നുതലമുറകള്‍ക്ക് മുമ്പ് പാഗന്‍ കോവിലുകളിലേക്ക് നടയിരുത്തപ്പെട്ട പൂര്‍വ്വികര്‍ ഉള്ള ആരൊക്കെയാണ്  'ഓസു'   ഭ്രഷ്ടരായിരുന്നത്  എന്നവര്‍ക്ക് അറിയാമായിരുന്നുഅതുകൊണ്ട് അന്ന് ആശുപത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായും അവര്‍ക്കറിയാമായിരുന്നു എന്നത് ഒട്ടും ആശ്ചര്യകരമായിരുന്നില്ല.” മുഖ്യ കഥാപാത്രമായ കിംഗ്സ് ലിയുടെ മാതാപിതാക്കളെ സംബന്ധിച്ചുള്ള പൂര്‍വ്വ ചരിത്രം ആവിഷ്കരിക്കുന്ന നോവലിന്റെ ആമുഖ അധ്യായത്തില്‍ പ്രകടമായ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ തനതു മാജിക്കല്‍ റിയലിസത്തിന്റെ സ്പര്‍ശമുള്ള ഈ തുടക്കം നല്‍കുന്ന പ്രതീക്ഷ ഉടനീളം പാലിക്കുന്നുണ്ടോ എന്ന ചോദ്യം വായനാന്ത്യത്തില്‍ അനുവാചകന്റെ മുന്നില്‍ ഉയര്‍ന്നേക്കാം.  കൊളോണിയല്‍ നൈജീരിയയില്‍ മിഷനറി വിദ്യാഭ്യാസത്തിന്റെ ഗുണ ഭോക്താവായി വളരാന്‍ ഒസോമിന അഗസ്റ്റിനയെ സഹായിക്കുന്നത് പെണ്‍കുട്ടികള്‍ എഴുതാനും വായിക്കാനുള്ള പഠിപ്പിനപ്പുറം പോകുന്നത് ആര്‍ഭാടമാണ് എന്ന് ചിന്തിക്കുന്ന ഇബോ പാരമ്പര്യത്തിന് വിരുദ്ധമായി കുലപതിയായ ഗൃഹനാഥന്റെ മേല്‍ റവസിസ്റ്റര്‍ സേവ്യര്‍ ശരിയായ രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് കൊണ്ടാണ്തുടര്‍ന്ന് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഉമുവാഹിയയിലുള്ള അമ്മായിയുടെ വീട്ടിലേക്കു താമസം മാറുന്ന അഗസ്റ്റിനബ്രിട്ടനിലെ എഞ്ചിനീയറിംഗ് പഠിത്തത്തിലൂടെ ഇംഗ്ലീഷ് സംസ്കാരത്തില്‍ വല്ലാതെ മുഴുകിപ്പോയ "ആത്മ ലോകത്ത് നിന്നും ഒരു പ്രത്യേക ദൌത്യവുമായി ലൌകിക ലോകത്തെത്തിയ ദൂതനെ പോലെതോന്നിക്കുന്ന പോളിനസ്സിനെ പരിചയപ്പെടുകയും സൗഹൃദം പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയും ആയിരുന്നുഅമ്മായിയുടെ ഭര്‍ത്താവായ ടീച്ചറും എഞ്ചിനീയറും തമ്മിലുള്ള സംഭാഷണങ്ങളില്‍ തനതു ആഫ്രിക്കന്‍ സംസ്കാരവും ഇറക്കുമതി ചെയ്ത കൊളോണിയല്‍ മൂല്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പ്രകടമാണ്:

എഞ്ചിനീയര്‍താങ്കള്‍ കാര്യങ്ങളെ വല്ലാതെ വലിച്ചു നീട്ടുന്നുവെന്നാണ് എനിക്ക് തോന്നുന്നത്വെള്ളക്കാരന്റെ വഴികള്‍ താങ്കളെ ഭ്രാന്തനാക്കാതിരിക്കാന്‍ ശ്രദ്ധിക്കണംകാര്യങ്ങളുടെ കിടപ്പ് എങ്ങനെയെന്നാല്‍ആളുകള്‍ ഇപ്പോള്‍ തന്നെ പറഞ്ഞു തുടങ്ങി താങ്കളിപ്പോള്‍ ഒരു ആഫ്രിക്കക്കാരനെ അല്ലെന്ന്.”

അവര്‍ക്കെങ്ങനെയാണ് ഞാന്‍ ആഫ്രിക്കക്കാരന്‍ അല്ലെന്നു പറയാനാവുക? .. എന്റെ തൊലി കറുത്തിട്ടാണ്എന്റെ നാസാദ്വാരങ്ങള്‍ വികസിച്ചുംഎന്റെ തലമുടി ചുരുണ്ടു മുറ്റിയും ഇരിക്കുന്നുഅവര്‍ക്ക് ഇനിയെന്ത് തെളിവ് വേണംഅതോഇനി ഞാന്‍ പുല്ലു കൊണ്ടുള്ള വസ്ത്രവും ധരിച്ച് ചിമ്പാന്‍സിയെ പോലെ നൃത്തം വെച്ച് തുടങ്ങുകയും വേണോ?”

'ടീച്ചര്‍ക്ക് വിഷം തോന്നി.

ഞാനും സ്കൂളില്‍ പോയിട്ടുണ്ടെന്ന് മറക്കരുത്... എന്ന് വെച്ച് അതുകൊണ്ട് എനിക്ക് തോന്നിയിട്ടില്ല ഞാന്‍ മറ്റൊരാളുടെ സംസംസ്കാരത്തിനു വേണ്ടി എന്റെതെല്ലാം വലിച്ചെറിയണം എന്ന്.”

വിദ്യാഭ്യാസത്തിന്റെയും പാശ്ചാത്യ സംസ്കാരത്തിന്റെയും ഫലം ലഭിച്ചാല്‍ ആഫ്രിക്കക്കാര്‍ക്ക് വലിയ കണ്ടുപിടുത്തക്കാരും ഡോക്റ്റര്‍മാരും എഞ്ചിനീയര്‍മാറും ഒക്കെയാവാന്‍ കഴിയും എന്ന് പോളിനസ് അഗസ്റ്റിനയോടും പറയുന്നുണ്ട്അയാളതിനെ 'പ്രകൃതിശിക്ഷണ വിവാദം' (nature/ nurture controversy) എന്ന് വിളിക്കും.

 

ബാധ്യതകളുടെ കാണാവഴികള്‍

            പിതാവിനെ ആരോഗ്യത്തകര്‍ച്ച ബാധിക്കുന്നതോടെ കുടുംബത്തിലെ മൂത്ത മകന്‍ എന്ന നിലയില്‍ കിങ്ങ്സ് ലിയുടെ ഉത്തരവാദിത്തം വര്‍ദ്ധിക്കുന്നതും കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം തൊഴില്‍ മാര്‍ക്കറ്റില്‍ തന്നെ ചൂടപ്പം ആക്കുമെന്ന മിഥ്യ തകരുന്നതും അടിമുടി സ്വജന പക്ഷപാതവും അഴിമതിയും പിടിമുറുക്കിയ സാമൂഹികാവസ്ഥയില്‍ എല്ലാ ശ്രമങ്ങളും 'അഭിമുഖ'ക്കടമ്പക്കപ്പുറം പോകാത്തതും പോസ്റ്റ്‌ കൊളോണിയല്‍ നൈജീരിയയുടെ ഒരു തലമുറയെ തന്നെ ഗ്രസിച്ച നൈരാശ്യമായി യുവാവിനെ പിടികൂടുന്നു.

 

രണ്ടു നാള്‍ മുമ്പ്പുറത്തുവന്ന ആരോപണം ഒരു പ്രമുഖ സെനറ്റര്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് കള്ളം പറഞ്ഞു എന്നതായിരുന്നുഅയാള്‍ കാനഡയില്‍ വര്‍ഷങ്ങളോളം ജീവിച്ചിരുന്നു എന്നത് ശരിയായിരുന്നുഎന്നാല്‍ ടൊറന്റോ യൂനിവേഴ്സിറ്റിയില്‍ അയാളുടെ ഹാജറിനെ കുറിച്ച് ഒരു രേഖയും ഉണ്ടായിരുന്നില്ല. ഇന്നലത്തേത് മുന്‍ ജനറല്‍ സാനി അബാച്ച ഭരണം മുക്കിയ മൂന്നു ബില്ല്യന്‍ പൌണ്ട് തിരിച്ചു പിടിക്കുന്നതിനായി നൈജീരിയന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച ആഗോള കാംപെയ്നിനെ കുറിച്ചുള്ള വാര്‍ത്തയായിരുന്നുസ്വിസ് ബാങ്കില്‍ കണ്ടെത്തിയ ഏതാണ്ട് എഴുനൂറു മില്ല്യന്‍ മരവിപ്പിച്ചു കഴിഞ്ഞിരുന്നുഇന്നത്തേത് സ്റ്റേറ്റ് ഗവര്‍ണ്ണര്‍മാറില്‍ ഒരാളുടെ അംഗരക്ഷക സംഘത്തില്‍ ഒന്ന് ഒരു വാഹന അപകടത്തില്‍ പെട്ടിരിക്കുന്നു എന്നതാണ്ഇത് നാലാം തവണയാണ് ഇതേ ഗവര്‍ണ്ണറുടെ സംഘം ഒരു മാരകമായ അപകടത്തില്‍ പെടുന്നത്.”

 

ഇതര യുവാക്കളെ പോലെ വെറും നേരമ്പോക്ക് ബന്ധത്തിന്റെ പരിധിയിലൊന്നും പെടാത്ത തീവ്ര പ്രണയമായി അയാള്‍ ഹൃദയത്തിലേറ്റിയ ഓലാ കൂടുതല്‍ മികച്ച മേച്ചില്‍പുറം തേടി അയാളെ കയ്യൊഴിയുന്നതും കിങ്ങ്സ് ലിയെ മറ്റു വഴി തേടാന്‍ പ്രേരിപ്പിക്കുന്നുണ്ടാവാംമമ്മയുടെ കടയില്‍ സഹായിയായി നില്‍ക്കെഉപഭോക്താക്കളെ പറ്റിച്ച് സ്വകാര്യ ലാഭമുണ്ടാക്കാനുള്ള കുരുട്ടു ബുദ്ധി ചെറുപ്പം മുതലേ പ്രകടമായിരുന്ന അവരുടെ അര്‍ദ്ധ സഹോദരനും കിങ്ങ്സ് ലിയുടെ അമ്മാവനുമായ ബോണിഫേസ് എന്ന കാഷ് ഡാഡി നടത്തിവന്ന വന്‍ കിട ഇ മെയില്‍ കുംഭകോണത്തിലേക്ക് കിങ്ങ്സ് ലി എത്തിപ്പെടുന്നത് അങ്ങനെയാണ്കത്തെഴുതാനുള്ള അവന്റെ മിടുക്ക് കുട്ടിക്കാലത്തേ കണ്ടെത്തിയ അമ്മാവന്‍ അവനില്‍ ഒരു ഭാവി ബിസിനസ് വാഗ്ദാനത്തെ ദീര്‍ഘ ദര്‍ശനം ചെയ്തിരുന്നിരിക്കാംകൂര്‍മ്മ ബുദ്ധിയും ചടുല കൌശലങ്ങളും ആരെയും മയക്കുന്ന വാക്ചാതുരിയും അതിനൊത്ത പെരുമാറ്റ കാപട്യങ്ങളും അഭിനയ നൈപുണിയും സ്വന്തമായ കാഷ് ഡാഡി അത്തരം ബിസനസ്സിനു വേണ്ടി ജന്മമെടുത്ത ആള്‍ തന്നെയായിരുന്നുകിങ്ങ്സ് ലി നിരീക്ഷിക്കുന്നത് പോലെ:

അയാള്‍ക്ക് തന്റെ വാക്ചാതുരിയിലൂട ഒരു ചിലന്തിയെ കൊണ്ട് തനിക്കു വേണ്ടി പട്ടുനൂല്‍ സോക്സ്‌ നെയ്തെടുപ്പിക്കാന്‍ കഴിയുമായിരുന്നു.” 

കിങ്ങ്സ് ലി തന്റെ രക്ഷകന്റെ വലയില്‍ വീഴുന്നതിനു അയാള്‍ക്കുള്ള ന്യായീകരണം നൈജീരിയന്‍ സാമൂഹിക ക്രമത്തില്‍ ഏറ്റവും പ്രധാനമായ ഒന്ന് തന്നെയാണ്കുടുംബത്തെ സംരക്ഷിക്കുക എന്ന കടമ ഏറ്റവും പവിത്രമായ ആഫ്രിക്കന്‍ മൂല്യം തന്നെയാണ്പ്രത്യേകിച്ചും കുടുംബത്തിലെ മൂത്ത ആണ്‍തരിക്ക്കാഷ് ഡാഡിയാകട്ടെ ആശ്രിതരെ കയ്യയച്ചു സഹായിക്കുന്നതില്‍ ഒട്ടും അമാന്തമില്ലാത്തവനുംഅമ്മാവന്റെ സ്വാധീന വലയത്തില്‍ മടിച്ചു മടിച്ചാണെങ്കിലും പെട്ട് പോകുന്നതോടെ വിശ്വാസ വഞ്ചനയുടെ കലയില്‍ തനിക്കുള്ള മിടുക്ക് കിങ്ങ്സ് ലിയും കണ്ടെത്തുന്നുണ്ട്.

 

ചിലന്തിവലയുടെ കൌശലങ്ങള്‍

അവയവക്കടത്തും 419-er കുംഭകോണവുംഏറ്റവും ലാഭകരമായ രണ്ടു ബിസിനസ്സുകള്‍ ആയി പരിഗണിക്കപ്പെട്ടത് ഇത് രണ്ടുമായിരുന്നുഇ മെയില്‍ സ്കാം എന്ന തട്ടിപ്പ് അത് കുറ്റകരമാക്കിയ വകുപ്പിന്റെ (419) പേരില്‍ അറിയപ്പെട്ടുഈ കുറ്റത്തിന്റെ ഉള്ളറകളിലേക്ക് നടത്തിയ റിസര്‍ച്ച് വളരെ ലാഘവത്വത്തോടെവലിയ ജേണലിസ്റ്റിക്ക് സാഹസിക ഭാവങ്ങളൊന്നുമില്ലാതെ നോവലിസ്റ്റ് ഉപയോഗിക്കുന്നുപാശ്ചാത്യരായ ഇരകളെ വലവീശിപ്പിടിക്കുന്നതിന്റെ രസകരവും ഹാസ്യാത്മകവുമായ രംഗങ്ങള്‍ നോവലിലുണ്ട്ഒരു രംഗത്ത് അത്യുച്ചത്തില്‍ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് കൊണ്ട് ഒരു യുവാവ്ന്യു ജേഴ്സിയില്‍ നിന്നുള്ള സ്ഥൂലസ്തനിയായ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വേഷം കെട്ടുന്നുസാള്‍ട്ട് ലേക്കിലുള്ള കാമാതുരനായ ഇര 'ബെയ്ബ്ഉടന്‍ തന്നെ സന്ദര്‍ശിക്കും എന്ന ടെക്സ്റ്റ് മെസ്സേജുകളില്‍ വശംവദനായി നാലായിരം പൌണ്ട് അക്കൌണ്ടിലേക്കയക്കുന്നുമറ്റൊരു ഘട്ടത്തില്‍ കിങ്ങ്സ് ലി നിരീക്ഷിക്കുന്നു,

“11.6 മില്ല്യന്‍ പൌണ്ട് തന്റെ വിഹിതമായി കിട്ടുമെങ്കില്‍ ഗോറിംഗ് ആന്‍ ഫ്രാങ്കിനെ രക്ഷിക്കാന്‍ സമ്മതിച്ചേനെ.” 

എന്നാല്‍തട്ടിപ്പിന്റെ വ്യാപ്തിയും കൂസലില്ലായ്മയും വികസിക്കുന്നതോടെ പാശ്ചാത്യരായ ഇരകളുടെ ധനാര്‍ത്തിയും ദുരാഗ്രഹവും പരിഹാസ വിധേയമാക്കുക എന്നതിനപ്പുറം കൂടുതല്‍ ആത്യന്തികമായ ചില നിരീക്ഷണങ്ങള്‍ കൂടി നോവല്‍ പങ്കുവെച്ചു തുടങ്ങുന്നുണ്ട്അതിസാധാരണക്കാരായ ആളുകള്‍ ('സ്മിത്ത്', 'ജോണ്‍സ്') അല്ല ആര്‍ത്തിപ്പണ്ടാരങ്ങളായി കാഷ് ഡാഡിയുടെയും കിങ്ങ്സിന്റെയും വലക്കണ്ണികളില്‍ കുരുങ്ങുന്നത്റംസ്ഫെല്‍ഡ്കൊണ്ടലീസ്സ,   ആല്‍ബ്രൈറ്റ്ലെറ്റര്‍മന്‍ തുടങ്ങിയ പേരുകള്‍ സൂചിപ്പിക്കുന്ന വന്‍ തോക്കുകള്‍ തന്നെയുമാണ്തിരിച്ചു കാഷ് ഡാഡിയാകട്ടെകടലാസ് കമ്പനികളുടെ നിര്‍മ്മാണ പങ്കാളികള്‍ എന്ന നിലയില്‍ മാത്രമല്ലസ്ഥാന ഭ്രഷ്ടനായ സാക്ഷാല്‍ സാനി അബാച്ചയുടെ അനന്തരാവകാശിയും സഹോദരിയും നൈജീരിയന്‍ ഏവിയേഷന്‍ മന്ത്രി അല്‍ഹാജി മഹ്മൂദും അതുപോലുള്ള അധികാര കേന്ദ്രങ്ങളും മറ്റുമായി അവതാരമെടുക്കുകയും വിമാനത്താവള നിര്‍മ്മാണത്തിന് പാശ്ചാത്യ നിര്‍മ്മാണക്കമ്പനികളുടെ സഹകരണം തേടുന്ന രാഷ്ട്ര നിര്‍മ്മാതാവാകുകയും ചെയ്യുന്നുഅമേരിക്കക്കാരുടെ ശുദ്ധ വിവരക്കേടില്ലാതെ ആര്‍ക്കും കാഷ് ഡാഡിയെ പോലെ പ്രകടമായ ഇബോ ശരീര പ്രകൃതിയും സംസാര ശൈലിയും ഉള്ള ഒരാളില്‍ കൃത്യമായും ഹോസ വിഭാഗക്കാരനെന്ന സൂചനയുള്ള അല്‍ ഹാജി മഹ്മൂദ് എന്ന മന്ത്രിയെ കാണാനാവില്ല എന്ന് കിങ്ങ്സ് ലി കളിയാക്കുന്നുണ്ട്കാഷ് ഡാഡിയുടെ സംസാര വൈഭാവത്തില്‍ ആരാധന തോന്നിയത് കിങ്ങ്സ് ലി തുറന്നു പറയുന്നുണ്ട്ഫെഡരല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ വ്യോമയാന മന്ത്രിയുടെ അവതാരമായി കാഷ് ഡാഡി പ്രഘോഷണം നടത്തുന്നു: “ഒരുമിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു,' കാഷ് ഡാഡി പ്രഖ്യാപിച്ചു.

അല്ലാഹുവിന്റെ വിളിയെത്തിക്കഴിഞ്ഞുഐക്യം ഇബോക്കും ഹോസക്കുമിടയില്‍, ഹോസക്കും യോറൂബക്കുമിടയില്‍യോറൂബക്കും ഇബോക്കുമിടയില്‍ഒരൊറ്റ നൈജീരിയഎന്റെ പ്രിയ സുഹൃത്തെഇത്തരം സന്ദര്‍ഭങ്ങളിലാണ് എന്തിനാണ് അമേരിക്ക ശീതയുദ്ധം നടത്തിയതെന്ന് എനിക്ക് മനസ്സിലാകുക.” 

ആ ഉപമയുടെ അസംബന്ധം സന്ദര്‍ഭം ആവശ്യപ്പെടുന്ന ഗൌരവത്തോടെ ഇരുപക്ഷവും വിഴുങ്ങുന്നു.

            വലിയ ആദ്യ ഗഡു അടച്ചു കഴിഞ്ഞ ഇരക്ക് പുതുതായി അപ്പോഴപ്പോള്‍ സംഭവിക്കുന്ന  'ഔദ്യോഗികകടമ്പകള്‍ മറികടക്കാന്‍ കൂടുതല്‍ മുടക്കുക എന്നത് നിക്ഷേപിച്ചത് നഷ്ടപ്പെടാതിരിക്കാന്‍ കൂടിയുള്ള അനിവാര്യതയായിത്തീരുന്നു.

“16000പൌണ്ട് വക്കീല്‍ ഫീസ്‌, 19000പൌണ്ട് ഗുണഭോക്തൃ മാറ്റ സര്‍ട്ടിഫിക്കേറ്റ്, 14500പൌണ്ട് സെക്യൂരിറ്റി കമ്പനി താരിഫ്, 21000പൌണ്ട് ഉടമസ്ഥ മാറ്റത്തിന്, 11900പൌണ്ട്കുറിയര്‍ ചാര്‍ജ്ജ്, 23000പൌണ്ട്കസ്റ്റംസ് ക്ലിയറന്‍സ്, 17000പൌണ്ട് ഹേഗ് ഓതറൈസേഷന്‍, 9000പൌണ്ട്ECOWAS ഡ്യൂട്ടി, 187000പൌണ്ട് ഇന്‍ഷൂറന്‍സ് ഫീസ്‌ഇത്രയും ആയപ്പോള്‍ അയാളുടെ ഉത്സാഹം കെട്ടു തുടങ്ങിയിരുന്നുഇനി 58മില്ല്യന്‍ പൌണ്ട് അയാളുടെ പക്കലേക്ക് മാറ്റാന്‍ സമയമായി.” 

പടിപടിയായുള്ള പണം പിടുങ്ങലിന്റെ മാതൃക നോവലില്‍ അവതരിപ്പിക്കുന്നത്‌ ഇങ്ങനെയാണ്.

ഈ രീതിയില്‍ ആഫ്രിക്കയും പാശ്ചാത്യ ലോകവും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണ തലങ്ങള്‍ അതീവ ലളിതമായ ഇ മെയില്‍ സ്കാമിന്റെ രൂപത്തില്‍ ആവിഷ്കരിക്കപ്പെടുന്നതിനു അനുവാചകന്‍ സാക്ഷിയാകുന്നുഎല്ലാ തട്ടിപ്പിന്റെയും ലാഘവത്വത്തിന്റെയും പിറകില്‍ രോഷത്തിന്റെ ഒരു കാണാപ്രവാഹമുണ്ട്സന്ദേഹമേതുമില്ലാതെ തങ്ങളെ സമീപിക്കുന്ന പാശ്ചാത്യരെ ചതിക്കുന്നതിലെ അധാര്‍മ്മികതയെ കുറിച്ച് ചോദിക്കുമ്പോള്‍ ആദ്യം കാഷ് ഡാഡിയും പിന്നീട് കിങ്ങ്സ് ലിയുമെല്ലാം ആഫ്രിക്കന്‍ അനുഭവങ്ങളെ കുറിച്ച് പറയുന്നുണ്ട്അടിമക്കച്ചവടത്തിന്റെനൈജര്‍ ഡെല്‍റ്റയിലെ എണ്ണസമൃദ്ധിയുടെ നേരെയുള്ള പാശ്ചാത്യചൂഷണത്തിന്റെകൊളോണിയല്‍ ദുരനുഭവങ്ങളുടെ ചരിത്രംതങ്ങളില്‍ നിന്ന് നീതിരഹിതമായി കൊള്ള ചെയ്ത കുറച്ചെങ്കിലും തങ്ങള്‍ തിരിച്ചു പിടിക്കുക മാത്രമാണ്. 'ഭംഗിവാക്കുകള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്ന ഇടത്തില്‍കിങ്ങ്സ് ലിയുടെ മുഖത്തു നോക്കി 419 എന്ന വാക്ക് ആരും പറയാറുണ്ടായിരുന്നില്ലഅമ്മ പോലുംഓലാ മാത്രമാണ് അത് പറയുന്നത്നിനക്കതില്‍ കുറ്റബോധമില്ലേ എന്ന അവളുടെ ചോദ്യത്തിന് അവന്റെ മറുപടി ഇതാണ്:

എന്താണതില്‍ കുറ്റബോധം തോന്നാനുള്ളത്നൂറ്റാണ്ടുകളായി ആഫ്രിക്കയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ കലാവസ്തുക്കളുടെ പേരിലോ പ്രകൃതി വിഭവങ്ങളുടെ പേരിലോ ആര്‍ക്കെങ്കിലും കുറ്റബോധമുണ്ടോഎന്റെ തട്ടിപ്പുകള്‍ ഭക്ഷ്യ ശൃംഖലയില്‍ അവയുടെ പങ്കു വഹിക്കുന്നതെയുള്ളൂ.” 

അതൊരു സൌകര്യത്തിനുള്ള ന്യായീകരണമായിരിക്കാംഎന്നാല്‍ അതില്‍ സത്യവും തീര്‍ച്ചയായുമുണ്ട്. 'പോക്കറ്റിന്റെ മന്തുരോഗംഅനുഭവിക്കുന്ന കാഷ് ഡാഡിയുടെ കയ്യയച്ചുള്ള കാരുണ്യ പ്രവര്‍ത്തികളും സ്കൂള്‍അനാഥാലയങ്ങള്‍വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ സജീവ പങ്കാളിത്തവും ആശ്രിതര്‍ക്ക് വേണ്ടിയുള്ള കണക്കു നോക്കാത്ത സഹായങ്ങളും ഇതോടു ചേര്‍ത്തു കാണണം.

മീഡിയ എന്ത് തന്നെ ഘോഷിച്ചാലും ശരിഞങ്ങള്‍ വില്ലന്മാരായിരുന്നില്ലപൂര്‍വ്വ നൈജീരിയയിലെ നല്ലവരായ ആളുകള്‍ക്ക് അതറിയാമായിരുന്നു

കിങ്ങ്സ് ലി നിരീക്ഷിക്കുന്നുണ്ട്ഇതേ വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് ഗവര്‍ണര്‍ പദവിയിലേക്ക് മത്സരിക്കാന്‍ കാഷ് ഡാഡി തീരുമാനിക്കുന്നതും വിജയം ഉറപ്പായ അയാളുടെ ദുരൂഹ മരണത്തിലേക്ക് ഒരു പക്ഷെ കാരണമായ ശത്രുക്കളെ അയാള്‍ നേടിയെടുക്കുന്നതുംഅത് നോവലില്‍ ഒരിക്കലും വ്യക്തമാക്കപ്പെടുന്നില്ലെങ്കിലുംതെരഞ്ഞെടുപ്പു ഘട്ടത്തില്‍ മാത്രം ഇരുപത്തിമൂന്ന് രാഷ്ട്രീയക്കൊലകള്‍ നടന്ന ഒരന്തരീക്ഷത്തിലേക്ക് സ്ഥാനാര്‍ഥിയായി ചുവടു വെക്കുക എന്ന ഒരേയൊരു കാര്യത്തിലാണ് കാഷ് ഡാഡിയുടെ സ്വതസിദ്ധമായ ദീര്‍ഘ ദര്‍ശിത്ത സിദ്ധിയും കണക്കു കൂട്ടലും അയാളെ കൈവെടിഞ്ഞത് എന്ന് ന്യായമായും സംശയിക്കാം.

പരിവര്‍ത്തനത്തിന്റെ സാധ്യതയും സാധുതയും

ഭീകര തട്ടിപ്പിന്റെ പ്രണേതാക്കാളെ റോബിന്‍ഹുഡ് പരിവേഷത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിലൂടെ ഒരര്‍ത്ഥത്തില്‍ ഇ മെയില്‍ സ്കാമിനെ സംബന്ധിച്ച അപകീര്‍ത്തികരമായ കാഴ്ചപ്പാടുകളെ മറ്റൊരു വീക്ഷണത്തില്‍ ഭാഗികമായെങ്കിലും പൊളിച്ചെഴുതുകയുമാണ് നോവലിസ്റ്റ്എന്നാല്‍ ഈ നിലപാടില്‍ അടങ്ങിയിരിക്കുന്ന ധാര്‍മ്മിക അങ്കലാപ്പ് നോവലിസ്റ്റ് കാണാതെ പോകുന്നില്ലഒരു ഘട്ടത്തിലും കിങ്ങ്സ് ലിയുടെ പണം നേടിക്കൊടുക്കുന്ന സൌഭാഗ്യങ്ങളോട് സന്ധി ചെയ്യുന്നില്ലാത്ത മമ്മ അയാളോട് നിരന്തരം ആവശ്യപ്പെടുന്നത് കാഷ് ഡാഡിയുടെ സംശയാസ്പദമായ വിനിമയങ്ങളില്‍ നിന്ന് മുക്തി നേടി തന്റെ വിദ്യാഭ്യാസത്തിനൊത്ത മാന്യമായ തൊഴില്‍ കണ്ടെത്താനും ചെറിയതെങ്കിലും അന്തസ്സുള്ള വരുമാനത്തില്‍ തന്നെയും കുടുംബത്തെയും സംരക്ഷിക്കാനുമാണ്അതിന്റെ പേരില്‍ സ്വയം ചികിത്സ നിഷേധിക്കുന്നു പോലുമുണ്ട് മമ്മഡാഡിക്ക് അക്കാര്യത്തില്‍ വാക്ക് കൊടുത്തിരുന്ന കാര്യം ഇടയ്ക്കിടെ അവര്‍ മകനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുംകിങ്ങ്സ് ലി തന്നെയും തന്റെ തൊഴിലില്‍ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുമുണ്ട്പഠനം നിര്‍ത്തി തൊഴില്‍ തേടിയിറങ്ങാനുള്ള അനുജന്റെ തീരുമാനം കേട്ട് പൊട്ടിത്തെറിക്കുന്നതുംഇംഗ്ലണ്ടിലേക്ക് ചേക്കേറാനുള്ള ഉപാധി മാത്രമായ യോജിക്കാത്ത വിവാഹത്തിനു തയ്യാറെടുക്കുന്ന സഹോദരിയെ പിന്തിരിപ്പിക്കുന്നതും വളഞ്ഞ വഴികളോട് സര്‍വ്വാത്മനാ കൂടെ നില്‍ക്കാന്‍ കഴിയാത്ത അയാളുടെ പ്രകൃതം വിളിച്ചോതുന്നുകിങ്ങ്സ് ലി നല്‍കുന്ന അപായ സൂചന അവഗണിച്ചു സ്വയം കൃതാനര്‍ത്ഥമായി ഇറാനി ഇരയുടെ കെണിയില്‍ കുരുങ്ങി അപ്രത്യക്ഷനാകുന്ന സഹപ്രവര്‍ത്തകന്‍ അസുകയെ ഓര്‍ത്ത് നിഷ്പ്രയോജകമായി ആധി കൊള്ളുന്ന അനന്തിരവനോട് പ്രായോഗിക ബുദ്ധിയായ അമ്മാവന്‍ ഉപദേശിക്കുന്നുണ്ട്ഒരാള്‍ സ്വയം വിഡ്ഢിയാകാന്‍ തീരുമാനിച്ചാല്‍ നമുക്കതില്‍ ഒന്നും ചെയ്യാനില്ലഅതിനു പിന്നാലെ പോകുന്നത് മറ്റുള്ളവര്‍ക്കും അപകടം വരുത്തിവെക്കുകയെ ഉള്ളൂകാഷ് ഡാഡിയുടെ കൊലക്ക് ശേഷം അദ്ദേഹത്തിന്റെ തന്നെ താല്‍പര്യപ്രകാരം കിങ്ങ്സ് ലിക്ക് എല്ലാം ഏറ്റെടുക്കേണ്ടി വരുന്നു.

വലിയ ആശയങ്ങളും ടെക്സ്റ്റ് പുസ്തകങ്ങളുമല്ലാതെ യാതൊന്നും തരാതെ പോയ എന്റെ യഥാര്‍ത്ഥ പിതാവില്‍ നിന്ന് വ്യത്യസ്തമായികാഷ് ഡാഡി എനിക്കൊരു വിജയിച്ചു വരുന്ന ബിസിനസ് സാമ്രാജ്യം തന്നുഇതന്നെ സ്പര്‍ശിച്ചുഎനിക്കഭിമാനം തോന്നി.” 

ടെലി കമ്യൂണിക്കേഷന്‍ മേഖലജി എസ് എം ടെക്നോളജിഇന്റര്‍നെറ്റ്‌ തുടങ്ങിയ അതീവ സാധ്യതയുള്ള നിയമാനുസൃത ബിസിനസ്സുകളില്‍ നിക്ഷേപം നടത്തണമെന്നും അതുവഴി വരുമാനത്തിന് സ്രോതസ്സ് കാണിക്കാമെന്നും ഉപദേശിക്കുമായിരുന്ന കാഷ് ഡാഡിയെ കിങ്ങ്സ് ലി പിന്തുടരുന്നുണ്ട്പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും കൂടി ഉപയോഗിച്ച് തങ്ങളുടെ ഇടപാടുകളെ അയാള്‍ നിയമാനുസൃതമാക്കിയതായി കാണപ്പെടുന്നത് മമ്മക്ക് വലിയ ആശ്വാസവും മകനെയോര്‍ത്തുള്ള അഭിമാനവും ആയിത്തീരുന്നുമുണ്ട്ഓലായോട് എന്ന പോലെത്തന്നെ പില്‍ക്കാലം യഥാര്‍ത്ഥ പ്രണയം തോന്നുന്ന ഒരേയൊരു പെണ്‍കുട്ടിയായ മെറിറ്റിനോടും തന്റെ യഥാര്‍ത്ഥ ബിസിനസ് എന്താണെന്ന് അയാള്‍ക്ക് തുറന്നു പറയാനാവാത്തതും ഉള്ളിലുള്ള സന്ദേഹങ്ങള്‍ കൊണ്ടാവണംഅമിതമായ പാശ്ചാത്യ സൌന്ദര്യസങ്കല്‍പ്പങ്ങളുമായി ആണ്‍വേട്ടക്കിറങ്ങുന്ന 'പെണ്‍ ഡ്രാക്കുളമാര്‍' അയാളെ ആകര്‍ഷിക്കുന്നേയില്ലഓലാ വിട്ടുപോയ ശേഷമുള്ള അയാളുടെ പാതിവൃത്യം ഒരനാവശ്യ എടുത്തുകെട്ടലായി കാണുകയും അതവസാനിപ്പിക്കാന്‍ ഒത്താശ ചെയ്യുകയും ചെയ്യുന്ന കാഷ് ഡാഡി തുടങ്ങിവെക്കുന്ന 'ഒറ്റ രാത്രി ബന്ധങ്ങള്‍വേണ്ടുവോളം അയാളുടെ ജീവിതത്തില്‍ പിന്നീട് പതിവാകുന്നുണ്ടെങ്കിലും നൈജീരിയന്‍ രാവുകളില്‍ വേട്ടക്കിറങ്ങുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനികളെ പോലുള്ള പെണ്‍കുട്ടികള്‍ അയാളെ മോഹിപ്പിക്കുന്നേയില്ല. താനെന്താണ്‌ ആയിത്തീര്‍ന്നുകൊണ്ടിരിക്കുന്നതെന്നതില്‍ കിങ്ങ്സ് ലി അനുഭവിക്കുന്ന സംത്രാസം നോവലിസ്റ്റ് അതിസൂക്ഷ്മമായി വരച്ചിടുകയാണ്കാഷ് ഡാഡി ബൈബിള്‍ ഉദ്ധരിച്ച് തന്നെ വലയിലാക്കാന്‍ ശ്രമിച്ച ഘട്ടത്തില്‍ ചെകുത്താനും ബൈബിള്‍ വാക്യം ഉദ്ധരിക്കാനാകും എന്ന ഷേക്ക്‌സ്പിയറുടെ വാക്കുകള്‍ ഓര്‍മ്മിക്കുന്ന കിങ്ങ്സ് ലി, “ഇയാള്‍ ശരിക്കുമൊരു പിത്തരസ ബാരല്‍ തന്നെവേഷപ്രച്ഛന്നനായ ഒരാധികാരിക പിശാച്എന്നു അമ്മാവനെ വിലയിരുത്തിയിരുന്നുഎന്നാല്‍ നോവലന്ത്യം നല്‍കുന്ന സൂചന അയാളുടെ മാനസിക പരിവര്‍ത്തനത്തെ സംബന്ധിച്ച് മമ്മക്കില്ലാത്ത സന്ദേഹങ്ങള്‍ വായനക്കാരില്‍ നിറക്കുന്നുമുണ്ട്ഒരുവേളഒരിക്കല്‍ ഇറങ്ങിയാല്‍ തിരിച്ചു കയറുക ദുസ്സാധ്യമാകുന്ന ഒരു ഗര്‍ത്തമാണ് കുറ്റകൃത്യങ്ങളുടെ ലോകമെന്നത് സുവിദിതമാണല്ലോ. 

നൈജീരിയപ്രത്യക്ഷങ്ങളും പ്രതീതികളും

നോവലിലെങ്ങും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നൈജീരിയന്‍ ചിത്രങ്ങളും ആഫ്രിക്കയെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകളും ഹാസ്യാത്മകമയും രോഷപൂര്‍ണ്ണമായും കെട്ടുപിണയുന്നുണ്ട്ആഫ്രിക്കക്കാരെ കുറിച്ച് നിന്ദിക്കാനുള്ള ഉപാധിയായി കുരങ്ങില്‍ നിന്നുള്ള പരിണാമം എന്ന ശാസ്ത്രദര്‍ശനത്തെ ഉപയോഗിക്കുന്നതിനെകുറിച്ച് കിങ്ങ്സ് ലി നിരീക്ഷിക്കുന്നുണ്ട്

“പരിശീലിപ്പിച്ചാല്‍ ഏതു കുരങ്ങിനെയും ഒരു കമ്പൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാക്കാം. എന്നാല്‍ 419 സ്കാം കൈകാര്യം ചെയ്തു വിജയിപ്പിക്കാന്‍ ഒരിക്കലും ഒരു കുരങ്ങിനാവില്ല. അതുകൊണ്ട് 'മുഴുവന്‍ കറുത്ത വര്‍ഗ്ഗക്കാരുടെയും കഥ എനിക്കറിയില്ലഎന്നാല്‍ നൈജീരിയയിലെ നിഗ്ഗറുകള്‍ ഒരിക്കലും കുരങ്ങുകളല്ല.” 

ഓലായുടെ അതിവിരൂപനായ ഭര്‍ത്താവിന്റെ ഫോട്ടോ കണ്ടതിനു ശേഷം അവളുടെ കുട്ടികള്‍ അവളെ പോലെ ചന്തമുള്ളവരാണ് എന്ന് കാണുമ്പോള്‍ അയാള്‍ നിരീക്ഷിക്കുന്നുഅവരില്‍ അവരുടെ അമ്മയുടെ ജീനുകള്‍ വിജയിച്ചിരിക്കുന്നുഉത്പന്നത്തിന് പ്രകൃതിക്കുള്ള നോബല്‍ സമ്മാനം കിട്ടേണ്ടതാണ്.

 “ആ നിമിഷം ഞാന്‍ തീരുമാനിച്ചുഓലായെ ഈ മനുഷ്യന് വേണ്ടി നഷ്ടപ്പെട്ടതിന്റെ ഫലമായി മനുഷ്യന്റെ ജനിതക ധാരയില്‍ നിന്ന് ചില ഭയങ്കര പ്രകൃതങ്ങള്‍ തിരോഭവിക്കുകയും കൂടുതല്‍ സുഭഗമായ ഒരു മിശ്രിതം ഒരുവമെടുക്കുകയും ചെയ്തുവെങ്കില്‍എങ്കില്‍ മനുഷ്യ കുലത്തിന്റെ ഗുണത്തിനായി എന്റെ കുലീന സംഭാവന അര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.” 

പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന കാഷ് ഡാഡി അനന്തിരവന് നല്‍കുന്ന ഉപദേശം "എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ ഒരുക്കമില്ലാത്ത ഒന്നും ഒരിക്കലും പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ കൊണ്ട് പോകരുത്.” എന്നാണുഈ നാട്ടില്‍ ഒട്ടേറെ പ്രതിഭകള്‍ ഉണ്ടെങ്കിലും 419 -എന്ന തട്ടിപ്പിന്റെ പേരിലാണ് നൈജീരിയ അറിയപ്പെടുന്നത് എന്നത് സങ്കടകരമാണ്ആന്‍ഡ്രൂ ഒന്യെ എന്ന ബാല്യകാല സുഹൃത്ത് നിരീക്ഷിക്കുന്നുബ്രിട്ടനിലേക്ക് കുടിയേറി ഇപ്പോള്‍ ഒട്ടേറെ ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തമാക്കിയ ആന്‍ഡ്രൂവിന് തന്റെ ഇംഗ്ലീഷ് പാസ്പോര്‍ട്ട് കളവു പോകുന്നതോടെ അയാളുടെ ഗൃഹാതുരത്വം പമ്പ കടക്കുകയും അയാള്‍ നൈജീരിയയെ ശപിക്കുകയും ചെയ്യുന്നുഅയാളുടെ സങ്കല്‍പ്പത്തിലെ നൈജീരിയ ഇപ്പോള്‍ 'ഓരോ ദിനവും മോഷ്ടാക്കള്‍ക്കുള്ളത്എന്ന മട്ടില്‍ മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പു കാലമായതു കൊണ്ടും തനിക്കു പ്രത്യേകിച്ച് റോള്‍ ഇല്ലാത്തതും അതുകൊണ്ട് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തതും ആയതുകൊണ്ടുമാവാംകാഷ് ഡാഡിയുടെ മരണം അന്വേഷിക്കാന്‍ രാജ്യത്തിന്റെ പ്രസിഡന്‍റ് ബ്രിട്ടീഷ് മെട്രോപോളിറ്റന്‍ പോലിസിനെ വിളിക്കുന്നത് പത്രക്കാര്‍ക്ക് തങ്ങളുടെ സാമ്രാജ്യത്വ വിധേയത്വം കൊണ്ടാടാനുള്ള അവസരമാകുന്നുഭരണം ബ്രിട്ടനെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്നും അപ്പോള്‍ വൈദ്യുതി രംഗവും പാത വികസനവും എല്ലാം നടക്കുമെന്നും അവര്‍ അച്ചു നിരത്തുന്നുകിങ്ങ്സ് ലിയുടെ അതിസുന്ദരിയായ പെങ്ങള്‍ ചാരിറ്റി അതിവിരൂപനായ പ്രതിശ്രുത വരനില്‍ കാണുന്നത് 'എല്‍ ഡോരാഡോയില്‍ ഒരു തകര്‍പ്പന്‍ ഭാവിയുടെ പ്രത്യക്ഷംഎന്ന മട്ടിലുള്ള ഒരു ഇംഗ്ലീഷ് പാസ്പോര്‍ട്ട് സാധ്യതയായാണ്എന്നാല്‍ കിങ്ങ്സ് ലി കരുതുന്നത് തന്റെ നാട് അത്രയും കെട്ടുപോയിട്ടില്ല എന്ന് തന്നെയാണ് 

"ഈ നാട് ഭോഗിക്കപ്പെട്ടതല്ലഅത് ആദര്‍ശശാലികള്‍ക്കും പഴയ നാടോടിപ്പാട്ടുകാര്‍ക്കും ഉള്ളതും അല്ലഒരിക്കല്‍ നിങ്ങള്‍ കഠിന യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചു തുടങ്ങുകയും പരുവപ്പെടുകയും ചെയ്‌താല്‍നൈജീരിയ ലോകത്തിലെ ഏറ്റവും മനോഹര സ്ഥലം ആയിത്തീരും.”

പ്രാരംഭ അദ്ധ്യായം നല്‍കുന്ന ഭാവ സാന്ദ്രതയുടെയും ഗരിമയുടെയും പ്രതീക്ഷ തുടര്‍ഭാഗങ്ങളില്‍ അത്രക്കങ്ങു പൂര്‍ത്തീകരിക്കപ്പെട്ടില്ല എന്നാണു ഈ ലേഖകന്റെ തോന്നല്‍കഥ പറയാനുള്ള സിദ്ധി വേണ്ടുവോളം ഉള്ള നോവലിസ്റ്റ് ആഖ്യാന ചടുലതയിലും വിശ്വസനീയതയിലും ഇടയ്ക്കിടെ സംഭവിക്കുന്ന പാകപ്പിഴകളെ മറികടക്കുന്നുണ്ടെങ്കിലും പുതു തലമുറ ആഫ്രിക്കന്‍ എഴുത്തുകാരില്‍പ്രത്യേകിച്ചും യുവ വനിതാ എഴുത്തുകാരില്‍ കാണാനാവുന്ന ധൈഷണിക ഔന്നത്യമോ ഭാഷാസൗന്ദര്യമോ ഉടനീളം നിലനിര്‍ത്തുന്ന രീതിയിലേക്ക് ഇനിയും നോവലിസ്റ്റ് മുന്നോട്ടു പോകാനുണ്ട് എന്ന് തന്നെ പറയാംഎന്നിരിക്കിലും ലോകത്തിലാദ്യമായി 419 സ്കാമിനെ സാഹിത്യത്തില്‍ അവതരിപ്പിച്ച എഴുത്തുകാരി എന്ന നിലയിലും പ്രവാസത്തിന്റെ പാശ്ചാത്യഗമന സൌഭാഗ്യങ്ങളില്ലാതെ നൈജീരിയയില്‍ തന്നെ താമസിച്ചും എഴുതിയും ഒരു അന്താരാഷ്‌ട്ര പ്രസാധക കരാറില്‍ എത്തിയ നോവലിസ്റ്റ് എന്ന നിലയിലും അദാവോബി ട്രിഷിയ എന്‍വൊബാനി അംഗീകരിക്കപ്പെട്ടിട്ടുണ്ട്എഴുത്തില്‍ ഒരൌപചാരിക പരിശീലനവും ഈ യുവ നോവലിസ്റ്റിനു ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


read more:

Under the Udala Trees by Chinelo Okparanta

https://alittlesomethings.blogspot.com/2016/10/blog-post_57.html


No comments:

Post a Comment