Featured Post

Tuesday, June 18, 2024

Zin by Haritha Savithri (Malayalam)

 

ദേശമില്ലാത്തവരുടെ യുദ്ധങ്ങള്‍

(ഹരിതാ സാവിത്രിയുടെ ‘സിന്‍’ എന്ന നോവല്‍ലോകത്തിലെ ഏറ്റവും വലിയ ദേശമില്ലാ ജനതയായ കുര്‍ദ് സമൂഹംനിലനില്‍പ്പിനായി തുര്‍ക്കി ഫാസിസത്തോടു നേര്‍ക്കുനേര്‍ നില്‍ക്കു ന്നതിന്റെ ദുരന്തങ്ങള്‍ ആവിഷ്കരിക്കുന്നു. ഒരു കേരളീയയുവതിയെ ആഖ്യാനകേന്ദ്രത്തില്‍ നിര്‍ത്തുന്നതിലൂടെ നോവല്‍ ഇന്ത്യന്‍ സമൂഹത്തെവിശേഷിച്ചും കേരളീയ സമൂഹത്തെകുറിച്ചുള്ള നിരീക്ഷണം കൂടിയായിത്തീരുന്നു.)

തുര്‍ക്കിഇറാന്‍ഇറാഖ്സിറിയഅര്‍മീനിയ എന്നീ ദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗിരിപ്രദേശമാണ് കുര്‍ദിസ്താന്‍. പതിനേഴാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനും സഫാവിദ് സാമ്രാജ്യത്തിനുമിടയില്‍ വിഭജിക്കപ്പെട്ടു കിടന്ന പ്രദേശംഒന്നാം ലോകയുദ്ധത്തിനു ശേഷം, 1923ലെ ലോസാനെ (Treaty of Lausanne) സന്ധിയെ തുടര്‍ന്ന് ഇന്നത്തെ നിലയില്‍ തുര്‍ക്കിഇറാന്‍ഇറാഖ്സിറിയ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളായി വിഭജിതമായി. ഭൂമിശാസ്ത്രപര മായ വിസ്തൃതിയും നാല്‍പ്പതു മില്ല്യനോളം ജനസംഖ്യയും ഉണ്ടായിരുന്നിട്ടും ഒരു ഘട്ടത്തി ലും പ്രദേശത്തിനു ദേശരാഷ്ട്രപദവി (statehood) ലഭിക്കുകയുണ്ടായില്ല. സ്വാതന്ത്ര്യം സ്ഥാപിക്കാ നുള്ള ശ്രമങ്ങളെല്ലാം മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ടു. ഇന്ന് ഇറാഖിലും സിറിയയിലും കുര്‍ദുകള്‍ക്ക് സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളുണ്ട്അര്‍മീനിയയില്‍ അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു പ്രതിനിധിയും. സ്വാതന്ത്ര്യത്തിനായുള്ള സായുധ പോരാട്ടം തുടരുന്ന തുര്‍ക്കിയിലും ഇറാനിലും കുര്‍ദ് ചെറുത്തുനില്‍പ്പു വിഭാഗങ്ങളെ ഭീകര സംഘടനകള്‍ ആയി മുദ്ര കുത്തപ്പെട്ടിരിക്കുന്നു. ജയില്‍ വാസംപീഡനംവധശിക്ഷ എന്നിവയാണ് അവര്‍ക്കു നല്‍കപ്പെടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ യുദ്ധഭൂമിയില്‍ കുര്‍ദ് സ്ത്രീകളുടെ സാന്നിധ്യം നിര്‍ണ്ണായ കമായിരുന്നു. ഗോത്രമുഖ്യനായിരുന്ന തന്റെ ഭര്‍ത്താവിന്റെ അറസ്റ്റിനു ശേഷവും ഓട്ടോമന്‍ സാമ്രാജ്യത്തോടുള്ള തന്റെ കൂറ് തെളിയിക്കുന്നതിനായി മുന്നൂറോളം കുര്‍ദ് കുതിരപ്പടയാളി കളെ നയിച്ച്‌ ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത കാര ഫാത്തിമ ഖാനുമിന്റെ കഥ അതിനുദാ ഹരണമാണ്. ഇന്ന് കുര്‍ദിസ്താനിലെ പോരാളികളില്‍ മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനം വരെ സ്ത്രീകളാണ് എന്ന് കണക്കാക്കപ്പെടുന്നു. സിറിയയില്‍ Women's Protection Unit, the YPJ (Kurdish: Yekîneyên Parastina Jin) എന്ന പേരിലുംഇറാഖില്‍ Free Women's Unit, or YJA Star (Kurdish: Yekîneyên Jinên Azad ên Star) എന്ന പേരിലും നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വനിതാ വിഭാഗങ്ങള്‍ സജീവമാണ്. മൊസൂളിലെയും കിര്‍കുക്കിലെയും മുന്നണികളില്‍ വനിതാ പോരാളികളുടെ (Female ‘Peshmerga’ ie, "those who face death") സാന്നിധ്യം നിര്‍ണ്ണായകമാണ്. ഇറാഖിലെ കുര്‍ദിസ്താന്‍ സൈന്യത്തിലെ ഔദ്യോഗിക വിഭാഗമാണ് അത്. 2014 ആഗസ്റ്റില്‍ വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐ.എസ്. ഭീകരര്‍ യസീദി സമൂഹത്തെ വേട്ടയാടുകയും പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകള്‍ ആയി പിടികൂടുകയും ചെയ്തു. സംഭവത്തെ യു.എന്‍. വംശഹത്യയായി അടയാളപ്പെടുത്തി. കൂട്ടക്കൊലയില്‍നിന്നു രക്ഷതേടി ഓടിപ്പോകുകയും ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ മലനിരകളില്‍ ഒളിച്ചുകഴിയുകയും ചെയ്ത യസീദി ഗായിക ഖതൂന്‍ ഖിദര്‍ (Khatoon Khider) ആണ് ‘Sun Ladies’ എന്ന പേരില്‍  ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പെഷ്മെര്‍ഗാ ബ്രിഗേഡ് സ്ഥാപിച്ചത്. താന്‍ പ്രസിദ്ധയായിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ചു പോരാളിയാവുകയായിരുന്നു എന്ന് PRI റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ്‌ ഹില്ലിനോട് അവര്‍ പറയുകയുണ്ടായി. 2017 ലെ കണക്കു പ്രകാരം പ്രസ്തുത സൈന്യത്തില്‍ 1,700 അംഗങ്ങള്‍ ഉണ്ട്. 

സദ്ദാമിന്റെ പതനംസിന്‍ജാറിലെ യസീദി സ്ത്രീകളുടെ മോചനംസിറിയയിലും ഇറാഖിലും ഐ. എസ്സിന്റെ പരാജയം എന്നിവക്ക് കുര്‍ദിഷ് വനിതാ പോരാളികള്‍ നിമിത്തമായിട്ടുണ്ട്. പുരുഷ പോരാളികളോടൊപ്പം അതേ കഠിനസൈനികമുറകള്‍ പരിശീലിച്ചും പോരാടിയും തങ്ങളുടെ കഴിവും ധൈര്യവും സ്ഥിരതയും തെളിയിച്ചിട്ടുണ്ട് അവര്‍. എന്നാല്‍ അതേസമയം അവര്‍ ഒരു സാമൂഹിക രാഷ്ട്രീയ യുദ്ധം കൂടിയാണ് നയിക്കുന്നത്. തങ്ങള്‍ക്ക് അടിച്ചമര്‍ത്തുന്ന സര്‍ക്കാരുകളില്‍ നിന്നു സ്വാതന്ത്ര്യം നേടണം എന്നതിനോടൊപ്പം കുടുംബ രംഗത്തും സ്ത്രീക്ക് സ്വാതന്ത്ര്യവും തുല്യതയും നേടേണ്ടതുണ്ട് എന്നും അവര്‍ കരുതുന്നു. കുര്‍ദ് ജീവിതം അടയാളപ്പെടുത്തുന്ന കൃതികളില്‍ഹരിത സാവിത്രി രചിച്ചഈ ലേഖനത്തിന്റെ വിഷയമായ ‘സിന്‍’ എന്ന നോവലില്‍ ഉള്‍പ്പടെഈ പെണ്‍പോരാളികളുടെ സാന്നിധ്യം സജീവമാണ്.

ലോകത്തെല്ലായിടത്തും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ ഒരു അച്ചില്‍ വാര്‍ത്തവയാണ്...ഓരോ ദേശവും അവിടത്തെ ന്യൂനപക്ഷസമുദായങ്ങളോട് കാട്ടുന്ന വേര്‍തിരിവ്. അധികാരത്തെ ആയുധ മാക്കി അവരെ അടിച്ചമര്‍ത്താനുള്ള ഭരണകൂടതന്ത്രങ്ങള്‍. വംശഹത്യകളുടെ ആസൂത്രണവും നടപ്പിലാ ക്കലുംനിര്‍ബന്ധിത തിരോധാനങ്ങള്‍, രാഷ്ട്രീയപകപോക്കലുകള്‍, ഒളിച്ചോട്ടങ്ങള്‍, പീഡനകേന്ദ്രങ്ങള്‍, സഹജീവികളെ ഈച്ചകളെപ്പോലെ കൊന്നൊടുക്കുന്നതിനെ ദേശീയവാദത്തിന്റെ മറവില്‍ ന്യായീകരി ക്കാനുള്ള അറപ്പില്ലായ്മ, മതത്തിന്റെ പേരിലുള്ള ഭിന്നിപ്പിക്കല്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മത ത്തിനെ ദുരുപയോഗം ചെയ്യല്‍. എല്ലാത്തിനും പുറമേ, ഭയംകൊണ്ട് ഒരു ജനതയുടെ വായടക്കാന്‍ ഭരണകൂടം പ്രയോഗിക്കുന്ന കുറുക്കുവഴികള്‍.”

നോവലിന്റെ ആമുഖത്തില്‍ നോവലിസ്റ്റ് രേഖപ്പെടുത്തുന്ന ഈ നിരീക്ഷണങ്ങള്‍ കൃതിയുടെ ഉള്ളടക്ക ത്തിലേക്കും സന്ദേശത്തിലേക്കുമുള്ള ചൂണ്ടുപലക തന്നെയാണ്. വൈകാതെ തിരികെയെത്താമെന്ന വാക്കുനല്‍കി നാട്ടിലേക്കുമടങ്ങിയ കാമുകനെത്തേടി കലാപഭൂമിയിലേക്ക് യാത്രചെയ്യുന്ന കാമുകിഅവിടെയെത്തുമ്പോള്‍ തേടിവന്നയാള്‍ ഒരു ആക്റ്റിവിസ്റ്റ് ആണെന്നും ഒളിവിലാണെന്നും മനസ്സിലാക്കു ന്നതും അയാളെ അന്വേഷിച്ചിറങ്ങുന്നതും അതുവഴി ആ നാട് നേരിടുന്ന അടിച്ചമര്‍ത്തലിനും കിരാത പട്ടാള നടപടികള്‍ക്കും സാക്ഷിയും ഇരയും ആയിത്തീരുന്നതും ആയുസ്സിന്റെ ബലംകൊണ്ടും അന്താ രാഷ്‌ട്ര സമൂഹത്തിന്റെ അവസാന നിമിഷത്തിലെ ഇടപെടലിന്റെ സഹായം കൊണ്ടും പാതിജീവ നും കൊണ്ടു രക്ഷപ്പെടുന്നതും ഒട്ടേറെ നോവലുകള്‍ക്കും സിനിമകള്‍ക്കും വിഷയമായ ഇതിവൃത്തം തന്നെയാണ്. ഘടനാപരമായിപ്പോലും നോവലിനോട് ഏതാണ്ടൊരു സമാന്തരമായിത്തന്നെ അനുഭവ പ്പെട്ട ഒരു ചലച്ചിത്രം ഓര്‍മ്മവരുന്നു. ചിലിയിലെ സാല്‍വഡോര്‍ അയന്റെയുടെ സോഷ്യലിസ്റ്റ് ഭരണ കൂടത്തെ സി.ഐ.എ. പിന്തുണയോടെ തകര്‍ത്തെറിഞ്ഞ അഗസ്റ്റോ പിനോഷെയുടെ പട്ടാളഅട്ടിമറിയെ (1973) പശ്ചാത്തലമാക്കി ഫ്ലോറിയന്‍ ഗാലന്‍ബര്‍ഗ് സംവിധാനം ചെയ്ത Colonia (2015) എന്ന ഇംഗ്ലീഷ് – സ്പാനിഷ് ചിത്രമാണ് അത്. തോമസ്‌ ഹോസറുടെ The Execution of Charles Horman: An American Sacrifice  എന്ന നോവലിനെ ആധാരമാക്കി ഗ്രീക്ക് – ഫ്രഞ്ച് സംവിധായകന്‍ കോസ്റ്റാ ഗാവ്റാസ് സംവിധാനം ചെയ്ത Missing (1982), അതേ പശ്ചാത്തലത്തെ തീക്ഷ്ണമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലറിനു വിഷയമാക്കി. ഇപ്പറഞ്ഞ രണ്ടു ചിത്രങ്ങളും യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്കാരങ്ങളായിരുന്നു എന്നതും പ്രസക്തമാണ്‌. 

നോവലില്‍ ഘടനാപരമായി (മാത്രം) മുഖ്യകഥാപാത്രമെന്നു പറയാവുന്ന കേരളീയ യുവതിക്ക് സീത യെന്ന പുരാണപ്രോക്തമായ പേരു നല്‍കിയതിന്റെ സാംഗത്യത്തെ കുറിച്ച് നോവലിസ്റ്റ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മര്യാദ പുരുഷോത്തമന്റെ ഭാര്യപുരുഷാധികാര മൂല്യക്രമത്തില്‍ അപമാനി ക്കപ്പെട്ടവള്‍ഒരു ഘട്ടത്തിനപ്പുറം ഇതിഹാസകേന്ദ്രത്തില്‍നിന്നു മാഞ്ഞുപോയവള്‍. പക്ഷെ അപ്പോഴും കനലായി ജ്വലിച്ചുനിന്നവള്‍. സീതയെ ആഖ്യാന കേന്ദ്രത്തില്‍ നിര്‍ത്തുമ്പോഴും പ്രണയഭംഗത്തിന്റെ വൈകാരിക സംഘര്‍ഷങ്ങളിലല്ല നോവലിന്റെ ഊന്നല്‍. അങ്ങനെയാണ് സ്നേഹാദരങ്ങളോടെ നോവ ലിസ്റ്റിനെ സ്വീകരിക്കുകയും പറയപ്പെടാതെ പോകുന്ന തങ്ങളുടെ കഥകള്‍ പറയാനുള്ള ജിഹ്വയായി തിരിച്ചറിയുകയുംചെയ്യുന്ന കുര്‍ദ് സൗഹൃദങ്ങളുടെ കടംവീട്ടുന്ന ഒന്നായി നോവല്‍ പരിണമിക്കുന്നത്. ഗര്‍ഭിണിയായ സീതതുര്‍ക്കി അധികൃതര്‍ പിടികൂടുമ്പോള്‍ നേരിടേണ്ടിവരുന്ന ഗര്‍ഭച്ഛിദ്രം ഉള്‍പ്പടെയുള്ള കൊടുംക്രൂരതകളും കൂട്ടബലാല്‍ക്കാരവും കുര്‍ദ് അനുഭവത്തിന്റെ നേര്‍സാക്ഷ്യമാണ്. ഭേദ്യമുറികള്‍ (torture cells) എന്ന ഭീകരതയുടെ അറകള്‍ക്കുള്ളില്‍ (chamber of horrors) അരങ്ങേറുന്ന നൃശംസതകളുടെ ചിത്രങ്ങള്‍ ആവിഷ്കരിക്കുന്ന കൃതികള്‍ ‘തടവറ സാഹിത്യം’ (prison literature) എന്ന ഴോനര്‍ തന്നെയായി വിവരിക്കപ്പെടാറുണ്ട്. നിയതമായ അര്‍ഥത്തില്‍ അത്തരം കൃതികള്‍ രചയിതാ വിന്റെതന്നെ തടവറക്കാലത്ത് രചിക്കപ്പെടുന്നവയാണ്. എന്നാല്‍ അത്തരം പീഡനങ്ങളുടെ ഭീകരാനുഭ വങ്ങള്‍ ഫിക്ഷനിലേക്ക് നിബന്ധിക്കുന്ന സമകാലിക മാതൃകകള്‍ ധാരാളമുണ്ട്.  ലബനീസ് നോവലിസ്റ്റ് ഏലിയാസ്‌ ഖൌറി, 1975–90 കാലത്തെ ലബനീസ് ആഭ്യന്തരസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച Yalo,  ഭീകരപ്രവര്‍ത്തനം ആരോപിച്ചു പിടികൂടപ്പെടുന്ന മുഖ്യകഥാപാത്രം നേരിടുന്ന ആവര്‍ത്തിച്ചുള്ള പീഡനപര്‍വ്വങ്ങള്‍ ആവിഷ്കരിക്കുന്നു. വിയറ്റ്‌നമീസ്- അമേരിക്കന്‍ നോവലിസ്റ്റ് വിയറ്റ്‌താങ് നുഹ്വെന്‍ രചിച്ച The Sympathizer എന്ന പുലിറ്റ്സര്‍ പുരസ്കാരംനേടിയ നോവല്‍ മറ്റൊരു ഉദാഹരണമാണ്. ‘അമേരിക്കന്‍ വഴികളില്‍ മലിനമാക്കപ്പെട്ട പ്രതിവിപ്ലവകാരി’ വടക്കന്‍ വിയറ്റ്നാം തടവറയില്‍ നേരിടുന്നത് മജ്ജമരവിപ്പിക്കുന്ന പീഡനമാണ്. ഖമേര്‍റൂഷ് ‘പുനര്‍വിദ്യാഭ്യാസ’ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ അനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന കൃതികളും ഇക്കാര്യത്തില്‍ മാതൃകകള്‍ ആയുണ്ട്: ലുവോങ് ഉങ് എഴുതിയ First They Killed My Father: A Daughter of Cambodia Remembersവാദി റാറ്റ്നര്‍ രചിച്ച In the Shadow of the Banyan തുടങ്ങിയവ ഉദാഹരണം. ചൈനീസ് കോണ്‍സെന്ട്രേഷന്‍ ക്യാമ്പുകളില്‍ ‘അപ്രത്യക്ഷരാക്കപ്പെടുന്ന’ (‘disappeared’) വീഗര്‍ (Uighur) മുസ്ലിം ജനതയുടെ അനുഭവാഖ്യാനങ്ങളിലും അവ വിഷയമാകുന്ന കൃതികളിലും സമാനമായ ഗ്രാഫിക് ക്രൂരതയുടെ ആവിഷ്കാരങ്ങള്‍ ധാരാളമുണ്ട്.

ദുസ്സഹമായ തടവറ ദിനങ്ങള്‍ക്കു ശേഷം അന്താരാഷ്‌ട്ര തലത്തില്‍ തന്നെ കോളിളക്കമുണ്ടാക്കിയ ‘ഇന്ത്യന്‍ യുവതി’യുടെ മോചനവിഷയത്തില്‍ അധികൃതരുടെ ഇടപെടല്‍കേരളത്തില്‍ നിന്നെത്തുന്ന ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ബന്ധുവിന്റെ ശ്രമങ്ങള്‍അതിനെല്ലാത്തിനുമുപരിതങ്ങളുടെ സഹോദരിയായി ഏറ്റെടുത്ത യുവതിയുടെ മോചനത്തിനായി ഏതറ്റംവരെയും പോകാന്‍ തയ്യാറായി പോരാട്ടം നടത്തുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥിആക്റ്റിവിസ്റ്റ് സമൂഹവും ചേര്‍ന്നു നടത്തുന്ന നിരന്തര പോരാട്ടങ്ങള്‍ തുടങ്ങിയവക്കൊടുവില്‍ ഒരു ജീവച്ഛവം ആയാണെങ്കിലും സീത ആശുപത്രിയിലും തുടര്‍ന്നു മോചനത്തിലും എത്തുന്നുണ്ട്. മുസ്തഫ എന്ന കഥാപാത്രം നിരീക്ഷിക്കുന്നു:

“ചുറ്റും നടന്ന കലാപങ്ങളിലും യുദ്ധങ്ങളിലും അടിച്ചമര്‍ത്തലിലും കൂട്ടക്കൊലകളിലും പതറാതെ ഞങ്ങള്‍ ഒരുമിച്ചു നിന്നു. ടര്‍ക്കിയുടെ കരുത്തിനു കുര്‍ദുകളെ അടിയറവു പറയിക്കാന്‍ കഴിയാത്തതിന്റെ കാരണവും അതുതന്നെയാണ്. ആപത്തുകാലത്ത് കൂടെയുള്ളവരെ ഉപേക്ഷിക്കു ന്നവരല്ല ഞങ്ങള്‍.”

എന്നാല്‍അനേകരുടെ ബലാല്‍ക്കാര ശേഷം തന്നെപോലുള്ള മറ്റനേകം ഇരകള്‍ ക്കൊപ്പം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലപ്പെടുന്ന ദില്‍വയെ പോലുള്ള കുര്‍ദ് പെണ്‍കുട്ടി കള്‍ക്ക് അങ്ങനെയൊരു മോചനം സാധ്യമാകുന്നില്ല. സംഘര്‍ഷഭൂമികളിലെ മാനുഷികദുരന്തങ്ങളെ കുറിച്ചുള്ള ‘കണ്ടുകിട്ടിയ ശവങ്ങളുടെ പൊട്ടും പൊടിയും എണ്ണിനോക്കിയുണ്ടാക്കിയ കണക്ക്’ എന്ന അസംബന്ധത്തിന്റെ പൊള്ളത്തരം നോവലില്‍ വ്യക്തമാക്കുന്നത് സമാന സാഹചര്യമുള്ള ലോകത്തെ മറ്റേതു ഇടത്തിനും ബാധകമാണ്. (തിമൂര്‍ എന്ന അശിക്ഷിതനായ നവയുവാവിനോട് മുസ്തഫ ചോദിക്കുന്നത് അതാണ്‌) :

“ഒരെല്ലുപോലും ബാക്കിവെക്കാതെ കത്തിത്തീര്‍ന്നവര്‍പട്ടാളക്കാര്‍ ജീവനോടെ കുഴിച്ചിട്ടവര്‍കാണാതായവര്‍ഇവരെയൊക്കെ നിന്റെ യു.എന്‍. ഏതു കണക്കില്‍ പ്പെടുത്തും?  ബലാല്‍സംഗം ചെയ്യപ്പെട്ട ഞങ്ങളുടെ പെണ്ണുങ്ങള്‍പട്ടാളക്കാരുടെ തല്ലുകൊണ്ട് നിത്യരോഗികളായിത്തീര്‍ന്ന നിരപരാധികളായ ചെറുപ്പക്കാര്‍, വാട്ടര്‍ടാങ്കുകളില്‍ മലം കലര്‍ത്തിയതി നാല്‍ പടര്‍ന്നുപിടിച്ച രോഗങ്ങള്‍മൂലം ചികിത്സ കിട്ടാതെ മരിച്ച ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഇവരെ യൊക്കെ ഏതു കണക്കില്‍പ്പെടുത്തും?”

പുസ്തകാന്ത്യം ചില വായനക്കാരെയെങ്കിലും നിരാശരാക്കിയിട്ടുണ്ട് എന്ന് പ്രതികരണങ്ങള്‍ കണ്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ അത് തീര്‍ത്തും അസ്ഥാനത്തുമല്ല. ജന്മദേശത്തെ കലുഷമായ സാഹചര്യങ്ങളോടു മല്ലടിച്ചു തളര്‍ന്ന് പ്രവാസവഴി തെരഞ്ഞെടുക്കുന്ന എഴുത്തുകാര്‍ സൃഷ്ടിക്കുന്ന സാഹിത്യത്തില്‍, (literature of exile) ഏതാണ്ടൊരു എളുപ്പവഴി പോലെ ആവര്‍ത്തിക്കുന്ന സങ്കേതമാണ് (trope) പാശ്ചാത്യ ജനാധിപത്യത്തിലേക്കുള്ള രക്ഷാമാര്‍ഗ്ഗത്തിന്റെ ‘താഴോട്ടിറങ്ങിവരുന്ന രക്ഷകനായ ദൈവം’ (deus ex machina).  ഈ ‘കൈറ്റ് റണ്ണര്‍’ മോഡല്‍ ശുഭാന്ത്യസൂചന ഗൗരവപ്പെട്ട ഒരു കൃതിക്ക് ആവശ്യമോ എന്ന ചോദ്യം ന്യായമാണ്. കുര്‍ദ് അനുഭവത്തെ തന്നെ ഫിക് ഷനലൈസ് ചെയ്യുന്ന കൃതികളില്‍ ഇതേ ഗതി പിന്തുടരുന്ന പുസ്തകങ്ങളുണ്ട്: കുര്‍ദ്-ഇറാനിയന്‍-കനേഡിയന്‍ നോവലിസ്റ്റ് അവാ ഹോമയുടെ Daughters of Smoke and Fire ഉദാഹരണം. ഇറാനിയന്‍ ഭരണകൂടത്തിന്റെ ഭീഷണി ജീവിതം തന്നെ ചോദ്യചിഹ്നമാക്കുന്ന ഘട്ടത്തില്‍ കനേഡിയന്‍ കാമുകനോടൊപ്പം ആ നാട്ടിലേക്ക് കുടിയേറുന്ന മുഖ്യ കഥാപാത്രംഅവിടെയിരുന്നു തന്റെ ജനതയുടെ പോരാട്ടത്തെ പിന്തുണക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍, ‘സിന്‍’ എന്ന നോവലിന്റെ കാര്യത്തില്‍ ഒരു തെറ്റിദ്ധാരണ കൂടിയാണ് ഈ അങ്കലാപ്പിനു നിദാനം എന്ന് സൂക്ഷ്മവായനയില്‍ കണ്ടെത്താനാകും. സീതയുടെ യാത്രയായി നോവലിനെ കാണുന്നത് തികച്ചും ഭാഗികമാണ് എന്നതാണത്. ഒരു കേരളീയ യുവതിഅപ്രത്യക്ഷനായ തന്റെ പ്രണയ പങ്കാളിയെ തേടി അയാളുടെ നാട്ടിലെത്തുകയും അവിടെ നിന്നുണ്ടാകുന്ന കടുത്ത പീഡനങ്ങള്‍ക്കൊടുവില്‍ മോചനം നേടുമ്പോള്‍ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര കാപട്യവും സ്ത്രീവിരുദ്ധതയും ചേര്‍ന്ന് സൃഷ്ടിക്കാന്‍ ഇടയുള്ള അവമതിയിലേക്ക് തിരികെ പോകേണ്ടതില്ല എന്ന തീരുമാനത്തോടെ അന്തസ്സോടെ ജീവിക്കാന്‍ കഴിയുന്ന ഒരു പാശ്ചാത്യ രാജ്യത്തേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്യുന്നു എന്നൊരു ചുരുക്കെഴുത്ത്നോവലിനെ സംബന്ധിച്ച് ബാലിശമാംവിധം ഭാഗികമായ ഒരു വായന ആണെന്നു വ്യക്തമാണല്ലോ. യഥാര്‍ഥത്തില്‍നോവലിന്റെ ഹൃദയം സീതയ്ക്ക് എന്ത് സംഭവിക്കുന്നു എന്നതിലല്ലമറിച്ച് അവള്‍ കാണുന്നതും സാക്ഷ്യം വഹിക്കുന്നതും അനുഭവിക്കുന്നതും എന്ത് എന്നതിലാണ്അതെങ്ങനെയാണ് ഒരു ജനത നേരിടുന്ന ഭീകര ചരിത്രസന്ധിയുടെ ഫിക് ഷനല്‍ ആവിഷ്കാരമായിത്തീരുന്നത് എന്നതാണ്. അതിനാകട്ടെ ഒരു ‘അന്ത്യ’വും (closure) നോവല്‍ നല്‍കുന്നേയില്ലഅത് സാധ്യവുമല്ല. സീതയുടെ പ്രണയാന്വേഷണം പ്രസ്തുത ആഖ്യാനത്തിനുള്ള ഒരു ചട്ടക്കൂട് (framework) എന്ന നിലയിലാണ് പ്രസക്തമാകുന്നത്. ഘടനാപരമായി, ‘യൂലിസസ്’ (Ulysses by James Joyce) പോലുള്ള മോഡേണിസ്റ്റ് മാസ്റ്റര്‍പീസുകള്‍ മുതല്‍ ഉപയോഗിച്ചുവന്നിട്ടുള്ള ഈ രചനാതന്ത്രം സമകാലിക (post-postmodern/ contemporary) സാഹിത്യത്തിലും ശക്തമായി അതിജീവിക്കുന്നതിന് എത്രയും ഉദാഹരണങ്ങള്‍ കാണാം.

അപരവല്‍ക്കരിക്കുന്ന സമൂഹങ്ങള്‍ക്ക് ഭീകരതാപട്ടം ചാര്‍ത്തിക്കൊടുക്കുകയും അവരുടെ സംസ്കാരംഭാഷജീവിതരീതികള്‍ തുടങ്ങിയവയെ നശിപ്പിക്കുകയും ജീവിതമാര്‍ഗ്ഗങ്ങള്‍ അടച്ചുകളഞ്ഞു ചേരിവല്‍ക്കരിക്കുകയും (ghettoize) ചെയ്യുക എന്നത് ഫാഷിസം എല്ലായിടത്തും പ്രയോഗിക്കുന്ന അടിച്ചമര്‍ത്തല്‍ രീതി തന്നെയാണ്. എര്‍ദോഗാന്‍ ഭരണകൂടം കുര്‍ദ് ജനതയോട് കാണിക്കുന്ന അത്യാചാരങ്ങളുടെ ഹൃദയ ഭേദകമായ മാതൃകകള്‍ നോവലില്‍ ഒട്ടേറെയുണ്ട്. പരിഷ്കൃത സമൂഹത്തിന് അചിന്ത്യമായ വിധത്തിലുള്ള ചെയ്തികളാണ് സൈനികര്‍ കുര്‍ദ് ജനതയുടെ നേരെ അരങ്ങേറുന്നത്. കൂട്ടക്കുരുതികളുംസ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റങ്ങളും പോലെയുള്ള യുദ്ധക്കുറ്റങ്ങള്‍ മാത്രമല്ലജല സംഭരണികള്‍ തകര്‍ത്തുകളയുന്നതു പോരാഞ്ഞിട്ട് കിണറുകളില്‍ മലംകലര്‍ത്തി കുടിവെള്ളം മുട്ടിക്കുന്നതുപോലുള്ള പുറംലോകമറിയാതെ അരങ്ങേറുന്ന പ്രാകൃത നടപടികള്‍ പോലും സര്‍വ്വസാധാരണമാണ്.

വിവേചനത്തിന്റെ അനുഭവത്തെ സാര്‍വ്വജനീനമായ ഒന്നായി നോവലിസ്റ്റ് ചിത്രീകരിക്കുന്നുണ്ട്. സീതക്കുവേണ്ടിയുള്ള ഇന്ത്യന്‍ ഇടപെടലുകള്‍ക്കു നേതൃത്വം നല്‍കുന്ന മിബാങ് എന്ന വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഓഫീസര്‍ താന്‍ നിരന്തരം നേരിട്ട ‘ചിങ്കി’ എന്ന വിളിയുടെ അവമതിയെ കുറിച്ചു പറയുന്നുണ്ട്. അപര നിര്‍മ്മിതിയുടെയും അതുംവെച്ചു അതിജീവിക്കുന്ന സര്‍ക്കാറുകളുടെയും കഥ അയാള്‍ക്ക് അന്യമല്ല.

“സ്ഥിരം ഇരകള്‍ചിലയിടത്ത് അത് കുര്‍ദുകളാവും. മറ്റുചിലയിടത്ത് മുസ്ലിമുകള്‍മറ്റിടത്ത് ആദിവാസികള്‍ദളിതര്‍.” ..

“കുര്‍ദുകളാണ് ഇവിടത്തുകാരെ ജീവിപ്പിക്കുന്നത്‌. തങ്ങള്‍ മോശമല്ലെന്ന് തോന്നിക്കാന്‍ അവര്‍ക്ക് കുര്‍ദുകളെ വേണം. തങ്ങളേക്കാള്‍ താഴെ ചിലരുണ്ട് എന്നു ബോധ്യപ്പെടുത്തണം.”..

“ഡിഹ്യുമനൈസേശനാണ് നടക്കുന്നത്.”

ഇതേ ആശയമാണ് മുസ്തഫ കുര്‍ദുകളെ കുറിച്ചും പറയുന്നത്:

“ഒരു കുര്‍ദ് ആയി ജനിക്കുന്നതുതന്നെ വ്യവസ്ഥിതിയുമായുള്ള ഒരു ഏറ്റുമുട്ടലാണ്..” 

സമകാലിക ലോകസാഹചര്യത്തില്‍ പലസ്തീനികള്‍ശ്രീലങ്കന്‍ തമിഴര്‍വീഗറുകള്‍ (Uighur Muslims), റോഹിംഗ്യകള്‍ തുടങ്ങി ആരുമാകാം ഇങ്ങനെ പറയുന്നത്.

പുരുഷാധികാര മൂല്യങ്ങളോടുള്ള സീതയുടെ നിശിതനിലപാട് ഇന്ത്യന്‍ സമൂഹത്തെയും കേരളത്തെയും സംബന്ധിച്ച അവളുടെ സമീപനം രൂപപ്പെടുത്തുന്നു. മോചനശേഷവും നാട്ടിലേക്കു പോകേണ്ടതില്ല എന്ന തീരുമാനത്തിന് കാരണം അതാണ്‌. അവള്‍ തുറന്നടിക്കുന്നു:

“എന്റെ നാട്ടിലങ്ങനെയാണ്. പെണ്‍കുട്ടികളുടെ കാലുകള്‍ക്കിടയിലാണ് ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനം സ്ഥിതിചെയ്യുന്നത് …. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകളെ കുറ്റവാളികളായി കണക്കാക്കുന്ന ഒരു സമൂഹമാണ്‌ ഇന്ത്യയിലുള്ളത്”

പെണ്‍മക്കളുടെ നിസ്സഹായതക്കെതിരെ അമ്മമാര്‍പോലും ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബത്തിന്റെ മാനം എന്ന കേരളീയ മൂല്യത്തിനു പകരം സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഏതറ്റംവരെയും പോകുന്ന കുര്‍ദ് ഭൂമിക എന്ന അനുഭവമാണ് സീതയെ അവരോട് അടുപ്പിക്കുന്നതും. പുരുഷനെ സംബന്ധിച്ച് കണ്ണീര് ലജ്ജാകരമാണ് എന്ന നാട്യത്തില്‍ ‘ടര്‍ക്കിഷ് പുരുഷന്മാര്‍ എന്റെ നാട്ടിലെ ആണുങ്ങളെ പോലെയാണ്’ എന്ന് പരിഹസിക്കുന്ന സീതഒട്ടേറെ ഘട്ടങ്ങളില്‍ പൊട്ടിക്കരയുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇത്തിരി അതിവൈകാരികമാകുന്നോ എന്ന തോന്നല്‍പോലും ചിലപ്പോഴെങ്കിലും ഇതുണ്ടാക്കുന്നുണ്ട് എന്ന് പറയാം.

കുര്‍ദുകളെ അടിച്ചമര്‍ത്തുന്ന തുര്‍ക്കിയും ഇന്ത്യയും തമ്മിലുള്ള സമാന്തരങ്ങള്‍ നോവലില്‍ ഒട്ടേറെ വേറെയും നിരീക്ഷിക്കപ്പെടുന്നുണ്ട്. “അങ്ങനെയാണ് ഒരു ഫാസിസ്റ്റ് ഭരണകൂടം എതിര്‍ക്കുന്നവരെ ഇല്ലാതെയാക്കുന്നത്. ഭയത്തിന്റെ വിത്തുകള്‍ വിതറി ഭാവിയില്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നേക്കാവുന്ന ശബ്ദങ്ങളെ മുളയില്‍ത്തന്നെ നുള്ളുന്നത്” എന്ന തുര്‍ക്കിയെ കുറിച്ചുള്ള നിരീക്ഷണംഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെ കുറിച്ചും കൃത്യമാണല്ലോ.

“പൗരന്മാര്‍ തെണ്ടിയാലെന്താപട്ടിണികിടന്നാലെന്താനിന്റെ പ്രസിഡന്റ് മതിലുണ്ടാക്കിയില്ലേ?” 

ഈ ചോദ്യം ഇന്നൊരു ഇന്ത്യന്‍ ട്രോള്‍ പോലെത്തന്നെയുണ്ട്‌. എന്നാല്‍പരിഹാസത്തിനപ്പുറംതൊട്ടപ്പുറത്തുള്ളഒരേ രക്തത്തില്‍ പിറന്ന മനുഷ്യര്‍ക്കിടയിലൂടെയാണ് ലോകത്തിലെ “മൂന്നാമത്തെ വലിയ മതില്‍” തുര്‍ക്കി സ്ഥാപിച്ചത് എന്നത്ഭൂപടനിര്‍മ്മിതികളുടെ അസംബന്ധത്തെയും സൂചിപ്പിക്കുന്നു. ഇതിന്റെ ദൈന്യം ഏറെ രൂക്ഷമാകുന്നത്ടര്‍ക്കിഷ് കുര്‍ദിസ്ഥാനില്‍ നിന്നുള്ള ഏകമോചനമാര്‍ഗ്ഗംസ്വയം കത്തുകയാണെങ്കിലുംഅപ്രകാരം വിഭജിക്കപ്പെട്ട സിറിയയിലൂടെ മാത്രമാണ് എന്നതിലാണ്.

ആകാവുന്നതിലേറെ ഇരുണ്ട അനുഭവങ്ങള്‍ വേണ്ടുവോളമുള്ള നോവല്‍ ആയതുകൊണ്ട് തന്നെയായിരിക്കണംസ്നേഹ പാരസ്പര്യങ്ങളുടെയും അതിരുകള്‍ക്കപ്പുറമുള്ള മാനവികതയുടെയും അപൂര്‍വ്വ ചിഹ്നങ്ങളെ നോവലിസ്റ്റ് ആവേശത്തോടെ അടയാളപ്പെടുത്തുന്നുണ്ട്‌. ‘മരണം എന്നുതന്നെ’ ആ നാളുകളില്‍ വിളിക്കാവുന്ന ജിസ്റേയില്‍ സാര്യ- ഹോസാനെ ദമ്പതികളുടെ അതിഥ്യത്തില്‍ കഴിയേണ്ടിവരുന്ന ഘട്ടത്തില്‍ അബ്ദുള്ള അപ്പൂപ്പനെന്ന തുര്‍ക്കി വയോധികന്‍ നല്‍കുന്ന സഹായം അത്തരത്തിലുള്ള ഒന്നാണ്. വയോധികയായ നാര്‍ജസ് അമ്മൂമ്മ കാണിക്കുന്ന ധൈര്യവും ത്യാഗമനോഭാവവും ഹോസാനെയെയും മുസ്തഫയെയും ജീവിതത്തിലേക്ക് തിരികെ വരാന്‍തന്നെ സഹായിക്കുന്നുണ്ട്. ഗറില്ലാ പോരാളികളായ ബെറിവാനും കൂട്ടാളികളും നല്‍കുന്ന സഹായമില്ലായിരുന്നെങ്കില്‍ മുസ്തഫക്ക് ഹോസാനെയെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. തിമൂറിന്റെ ആത്മത്യാഗത്തിന്റെ കൂടി വിലയാണ് തന്റെ മോചനം എന്ന അറിവ് സീതയെ എന്നും വേട്ടയാടുകയും ചെയ്യും. കാത്തിരിക്കുന്ന അമ്മയേക്കാള്‍ പ്രധാനമാണ് നാട് എന്ന പാഠം ‘സ്നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തും ചെയ്യുന്ന’ അര്‍മാനെ പഠിപ്പിച്ചുകൊണ്ടാണ് ദില്‍വാ സ്വയംബലിയാവുക. ദദ്വാര്‍ എന്ന ടാക്സിഡ്രൈവര്‍ ആവേശത്തോടെ തന്റെ നാടിന്റെ മതേതര സാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് പറയുന്നത് സീതയ്ക്ക് പുതിയ അറിവാണ്:

“മുസ്ലിമുകള്‍ മാത്രമോഹേയ്ഞങ്ങള്‍ കുര്‍ദുകള്‍ക്കിടയില്‍ ജൂതന്മാരും ക്രിസ്ത്യാനികളും മറ്റു ധാരാളം മതവിശ്വാസികളുമുണ്ട്.. ഭാഷയും സംസ്കാരവുമാണ്‌ ഞങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നത്കുര്‍ദുകളാക്കുന്നത്.”

പക്ഷെ ആസൂത്രിതമായി ആ ഐക്യം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ തകര്‍ത്ത ക്രിസ്ത്യന്‍ പള്ളികള്‍ അയാളെ വേദനിപ്പിക്കുന്നു. നാലായിരം കൊല്ലം പഴക്കമുള്ള സാംസ്കാരിക കേന്ദ്രമായ സുര്‍ നിരപ്പാക്കപ്പെട്ടതിന്റെ ചിത്രമാണ് അയാള്‍ സീതയെ കാണിക്കുന്നത്. 

പ്രഥമ അധ്യായത്തില്‍ത്തന്നെ ആരംഭിക്കുന്ന ദേവ്റാനെ അന്വേഷിച്ചുള്ള സീതയുടെ യാത്രതൊട്ടു പിന്നാലെയുള്ള തുര്‍ക്കി അധികൃതരുടെ പിടിയില്‍പ്പെടാതെ രക്ഷപ്പെടാന്‍ വേണ്ടിയുള്ള ജീവന്മരണ പരീക്ഷണം ആയി മാറുന്നുണ്ട്. തിമൂറിനൊപ്പം ഭക്ഷണ ശാലയിലെത്തുന്ന അവളെ അധികൃതര്‍ക്ക് ഒറ്റിയത് ലോഹ്യം നടിച്ച കടയുടമയായിരുന്നു എന്നു വ്യക്തം. തിമൂര്‍ ഉടനീളം അസ്വസ്ഥനായിരുന്നത് എന്തുകൊണ്ടെന്നും അയാള്‍ക്ക് കടയുടമയെ ഇഷ്ടമാകാതിരുന്നതും ഇനിയങ്ങോട്ട് ഓരോ നിമിഷവും സീതയെ കാത്തിരിക്കുന്ന സംത്രാസങ്ങളുടെ സൂചനയാണ്. അവള്‍ കുറെയേറെ വളരേണ്ടതുണ്ട് എന്നും ആരെയും വിശ്വസിക്കുന്ന അതിനിഷ്കളങ്കതക്ക് മനുഷ്യര്‍ ‘ശ്വസിക്കുന്നതു പോലും ഇന്റെലിജന്സിന്റെ അറിവോടെ’യായ കുര്‍ദ് സംഘര്‍ഷ ഭൂമിയില്‍അഥവാ സമാന സാഹചര്യങ്ങളുള്ള ലോകത്തെ മറ്റേതൊരു ഇടത്തിലുംസ്ഥാനമില്ലെന്നും ഇത് സൂചിപ്പിക്കുന്നു. ഒപ്പംനോവലില്‍ ഉടനീളം കാണാവുന്ന അതിജീവനത്തിനു വേണ്ടിയുള്ള ഓട്ടം അടയാളപ്പെടുത്തുന്ന ‘ത്രില്ലര്‍’ മൂഡ്‌ ഇവിടെത്തന്നെ തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ഴോനര്‍ ഫിക് ഷന്റെ കനംകുറഞ്ഞ പ്രവചനീയതക്കു കീഴ്പ്പെടാതെഉടനീളം കുര്‍ദ് സമൂഹം നേരിടുന്ന ജീവിത ദുരന്തങ്ങളെ പിന്തുടരുകയും ഒപ്പം ത്രില്ലറിന്റെ ശ്വാസം മുട്ടിക്കുന്ന ആവേഗവും ഉദ്യോഗവും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ അല്‍ജീരിയയുടെ യാസ്മിന ഖദ്രയെ നോവല്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കുര്‍മാന്‍ജി ഭാഷയില്‍ നിന്നുള്ള പദം എന്നതിനപ്പുറം സവിശേഷമായ പ്രാധാന്യമൊന്നും ‘കുതിരയുടെ ജീനി’ എന്നര്‍ത്ഥം സൂചിപ്പിക്കപ്പെടുന്ന തലക്കെട്ടിനു അനുഭവപ്പെട്ടില്ല എന്നു സൂചിപ്പിക്കുന്നതോടൊപ്പംനോവലിസ്റ്റ് നെഞ്ചേറ്റിയ ജനതയ്ക്ക് പ്രാപ്യമാകുംവിധം ഒരു വിവര്‍ത്തനം അതിവേഗം സംഭവിക്കട്ടെ എന്നാശിക്കുകയും ചെയ്യുന്നു.

അവസാനമായി ഒരു വാക്കുകൂടി: ‘സിന്‍’ വായന സൃഷ്ടിച്ച ആഘാതം വേട്ടയാടിയതിനെ കുറിച്ച് സംവദിച്ച സഹൃദയരെ കണ്ടു. ഒരേസമയം നോവലിന്റെ ശക്തിയും ഒപ്പം നമ്മുടെ വായനയുടെ അത്ര വിശാലമല്ലാത്ത ചുറ്റുവട്ടങ്ങളും അടയാളപ്പെടുത്തുന്നുണ്ട്‌ ആ പ്രതികരണങ്ങള്‍ എന്നാണ് എന്റെ പക്ഷം. സത്യത്തില്‍ സമകാലിക ഫിക് ഷനില്‍ ഏറ്റവും സാര്‍വ്വജനീനമായി കാണുന്നത് അത്തരം ട്രോമകളുടെ ആവിഷ്കാരങ്ങള്‍ തന്നെയാണ്. ഇതു തിരിച്ചറിയാന്‍ നമ്മുടേതു പോലുള്ള ‘സുരക്ഷിത’ ഇടങ്ങളുടെ പ്രിവിലേജുകള്‍ ഒരു തടസ്സമാകുന്നുണ്ടോ എന്നു ചോദിക്കാം. ഉണ്ടെങ്കില്‍അതൊരു സാംസ്കാരികമായ ഉറക്കംതൂങ്ങലാണ് എന്നു പറയേണ്ടിവരും.

 More on Kurd experience:

Zin by Haritha Savithri (English)

https://alittlesomethings.blogspot.com/2024/04/zin-what-kurd-tragedy-tells-us.html


Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)

https://alittlesomethings.blogspot.com/2024/04/blog-post.html


Memed, My Hawk by Yaşar Kemal

https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html

Daughters of Smoke and Fire by Ava Homa

https://alittlesomethings.blogspot.com/2024/08/daughters-of-smoke-and-fire-by-ava-homa.html



No comments:

Post a Comment