Featured Post

Tuesday, June 18, 2024

Petals of Blood by Ngũgĩ wa Thiong'o

സ്വാതന്ത്ര്യമെന്ന തുടരന്വേഷണം 






കൊളോണിയല്‍ കാലഘട്ടത്തിന്റെ സ്വാഭാവിക പരിണതിയായി ഉയര്‍ന്നു വന്ന കെനിയന്‍ സ്വാതന്ത്ര്യ സൈന്യം അഥവാ മൊ മൊ കലാപത്തിന്റെയും തുടര്‍ന്ന് കെനിയന്‍ സ്വാതന്ത്ര്യ പ്രാപ്തിയുടെയും കാലഘട്ടങ്ങള്‍ പശ്ചാത്തലമാക്കി രചിക്കപ്പെട്ട എന്‍ഗൂഗിയുടെ ആദ്യ നോവല്‍ ത്രയം എന്ന് പറയാവുന്ന Weep Not, Child (1964), The River Between (1965), A Grain of Wheat (1967) എന്നീ കൃതികള്‍ക്ക് ശേഷം പത്തു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെതായി വീണ്ടും ഒരു നോവല്‍ പുറത്തു വന്നത്നാടകങ്ങളും കഥകളും ലേഖനങ്ങളുമായി ഇടക്കാലത്തും അദ്ദേഹം സജീവമായി രചനാലോകത്തുണ്ടായിരുന്നു. 1977-ല്‍ പുറത്തിറങ്ങിയ Petals of Bloodഎന്ന നോവലിന്റെ രചനാകാലം ആവുമ്പോഴേക്കും സ്വാതന്ത്ര്യ സമര കാലത്തിന്റെ പ്രചോദിത ആദര്‍ശാത്മകത ഹിംസാത്മകതക്കും കൊളോണിയല്‍ യജമാനന്മാര്‍ക്ക്‌ പകരം അധികാരത്തിലേറിയ സ്വാതന്ത്ര്യാനന്തര സ്വദേശി ഭരണ കര്‍ത്താക്കളുടെ മുച്ചൂടും മലീമസമായ അഴിമതിക്കും വഴിമാറിക്കൊടുത്തിട്ടുണ്ടായിരുന്നുസ്വാഭാവികമായും നോവലിന്റെ അന്വേഷണം വിമോചിത കെനിയ കൊളോണിയല്‍ കാലത്തെ അതേ അടിച്ചമര്‍ത്തല്‍ സ്വഭാവവും ജന വിരുദ്ധതയും ആവര്‍ത്തിക്കുന്നതിലും രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും പാശ്ചാത്യ വല്‍ക്കരണവും മുതലാളിത്ത രീതികളും വരുത്തിവെക്കുന്ന ഇച്ഛാഭംഗത്തിലും കേന്ദ്രീകരിച്ചു.

യൂറോപ്പല്ല ലോകത്തിന്റെ കേന്ദ്രമെന്ന് കാണിച്ചു കൊടുക്കുക എന്നത് കൂടി ലക്ഷ്യമാക്കിയിരുന്ന ഒരാള്‍ എന്ന നിലയില്‍ എന്‍ഗൂഗിയുടെ രചനകള്‍ ആരംഭിക്കുന്നത് ഉഗാണ്ടയില്‍ വെച്ചാണ് എന്നത് പ്രധാനമാണ് . കെനിയ കറുത്തവന്റെതാണ് എന്നും കൊളോണിയലിസം ആഫ്രിക്ക സ്വയം വരുത്തിവെച്ചതെന്ന മട്ടിലുള്ള സ്വയംഭോഗമല്ലമറിച്ച് ബലാല്‍ക്കാരവും ഒരു കുറ്റകൃത്യവും ആണെന്നും തദ്ദേശീയമായ സംസ്കൃതികളെ തകര്‍ത്തുകൊണ്ടാണ് കൊളോണിയല്‍ സംസ്കൃതിയും നിര്‍മ്മിത ചരിത്രവും സ്ഥാപിതമായത് എന്നുമുള്ള തിരിച്ചറിവിലേക്ക് എന്‍ഗൂഗി എത്തിച്ചേരുന്നതും അവിടെ വെച്ചാണ്കൊളോണിയല്‍ യജമാനന്‍ നിര്‍മ്മിച്ച ചരിത്രത്തിനു പകരം വേറിട്ടൊരു യഥാര്‍ത്ഥ ചരിത്രമുണ്ടെന്നും വൈദേശിക ആധിപത്യത്തിനെതിരില്‍ പൊരുതുന്ന കര്‍ഷകരും തൊഴിലാളികളുമാണ് ആ ചരിത്രത്തിലെ നായകരെന്നും ആ ചരിത്രം തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം മനസ്സിലാക്കിആഫ്രിക്കയും ഏഷ്യയും ലാറ്റിന്‍ അമേരിക്കയും സാംസ്കാരിക ലോകത്തിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നു വന്ന പുതിയ കാലത്തിന്റെ പ്രവാചകനായി ഫ്രാന്‍സ് ഫാനന്‍ നിലക്കൊണ്ടുഎന്നാല്‍ ഇംഗ്ലീഷ് വിധേയത്വത്തിന്റെ കാര്യത്തില്‍ ഈ മാറ്റങ്ങളൊന്നും അക്കാദമിക് ലോകത്ത് ഒരു അനുരണനവും സൃഷ്ടിച്ചില്ല എന്ന് നെയ്റോബി യോനിവെഴ്സിറ്റി ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നുണ്ടായ അനുഭവങ്ങളില്‍ നിന്ന് ഞെട്ടലോടെയാണ് അദ്ദേഹം മനസ്സിലാക്കിയത്എഴുത്തിന്റെ ഭാഷ ഏതാവണം എന്ന കാര്യത്തില്‍ ഒരു പുതിയ തിരിച്ചറിവിലേക്ക് അദ്ദേഹം നീങ്ങുന്നത്‌ അങ്ങനെയാണ്എന്‍ഗൂഗിയുടെ നോവലുകളില്‍ ആദ്യം ഇംഗ്ലീഷില്‍ രചിക്കപ്പെട്ട അവസാന കൃതിയായിരുന്നു Petals of Blood. കൊളോണിയല്‍ ഭാരം കയ്യൊഴിയാന്‍ മനസ്സുകളെ കൂടി കോളണിമുക്തമാക്കേണ്ടതുണ്ട് എന്നും അതിനു ഭാഷാപരമായ കൊളോണിയല്‍ പാരമ്പര്യ്ത്തെകൂടി കയ്യൊഴിക്കെണ്ടതുണ്ട് എന്നുമുള്ള നിലപാടില്‍ പില്‍ക്കാലത്ത് അദ്ദേഹം ഗികുയു ഭാഷയില്‍ എഴുതിയ ശേഷം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നുവ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ആദ്യം മുതലേ നില നിര്‍ത്തിയിരുന്നെങ്കിലും തീര്‍ത്തും ജനകീയമായ സാഹിത്യപ്രവര്‍ത്തനം എന്ന നിലയില്‍ പ്രാദേശിക ഭാഷയില്‍ തന്നെ എഴുതിത്തുടങ്ങുകയും അത് വഴി താന്‍ സംവദിക്കാന്‍ ലക്‌ഷ്യം വെച്ച കെനിയന്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് കൂടി അനായാസം പ്രാപ്യമായി തുടങ്ങുകയും ചെയ്തതോടെയാണ് അതുവരെ സ്റ്റാറ്റസ് സിംബല്‍ പോലെ അന്താരാഷ്‌ട്ര വേദികളില്‍ എടുത്തുകാട്ടിയിരുന്ന എഴുത്തുകാരന്‍ അധികൃതര്‍ക്കും തീര്‍ത്തും അനഭിമതനായത്‌ എന്നത്ഭാഷയുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച എന്‍ഗൂഗിയുടെ നിലപാടിന് കൃത്യമായ സാധൂകരണമായിരുന്നുകൊല്ലേണ്ടിടത്തു കൊള്ളും വരെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഭരണകൂടങ്ങള്‍ക്ക് പ്രിയങ്കരരാണ്.

 

 

എന്‍ഗൂഗി കണ്ടും അനുഭവിച്ചും അറിഞ്ഞ സംഘര്‍ഷങ്ങളും കഥാപാത്രങ്ങളും ഉത്കണ്ഠകളുമാണ് പെറ്റല്‍സ് ഓഫ് ബ്ലഡ്‌ മുന്‍ നോവലുകളെക്കാള്‍ തീക്ഷ്ണവും ചടുലവും പിരിമുറുക്കം ഉള്ളതുമായ ശൈലിയില്‍ ആവിഷ്കരിക്കുന്നത്നിയോ കൊളോണിയല്‍ ആഫ്രിക്ക ഒരേ സമയം നേരിട്ട തിരിച്ചടികള്‍ നല്‍കിയ അസ്തിത്വ ക്ഷീണവും പുതിയ നിലപാടുകള്‍ നല്‍കിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ട മനസ്ഥിതിയും നോവലിന്റെ സ്വഭാവം നിര്‍ണ്ണയിച്ചുസ്വാതന്ത്ര്യ മോഹവുമായി ഏറെ ധീരോദാത്തം പൊരുതിയ ഒരു ജനത നേരിടേണ്ടി വന്ന ഇച്ഛാഭംഗം കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകള്‍ ആയി നിലക്കൊണ്ടുഭയവും മൗനവും ആയുധമാക്കിയ കുടിയേറ്റക്കാരന്റെ അടിച്ചമര്‍ത്തലിനെ ന്യായീകരിക്കുന്ന റോബര്‍ട്ട്‌ റുവാര്‍ക്കിനെയും കാരെന്‍ ബ്ലിക്സനെയും പോലുള്ള അധിനിവേശ നിലപാടുള്ള ആഖ്യാനങ്ങളുടെ സ്ഥാനത്തേക്ക് പ്രകൃതി ദുരന്തങ്ങളോടും അധികൃതരുടെ അവഗണനയോടും ഒരേ സമയം മല്ലിടെണ്ടി വരുന്ന കര്‍ഷകരുടെയും കാലിമേച്ചില്‍ക്കാരുടെയും ജീവിത പരിസരങ്ങളെ ആനയിക്കുന്നതിലൂടെ സ്വാതന്ത്ര്യാനന്തര കെനിയ എങ്ങനെയാണ് സ്വ്വതന്ത്ര്യ പൂര്‍വ്വ കെനിയയുടെ തുടര്‍ച്ച തന്നെയാവുന്നത്‌ എന്നും എന്തുകൊണ്ടാണ് സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ അവസാനിക്കാത്തഅവസാനിപ്പിക്കാനാവാത്ത ഒരു തുടര്‍ പ്രക്രിയ ആയിത്തീരുന്നത് എന്നും നോവല്‍ വരച്ചുകാട്ടുന്നു. “ഇല്‍മൊറോഗിന്റെ യാത്ര സ്വാതന്ത്ര്യാനന്തര കെനിയയുടെ യാത്രയാണ്അത് നിയോ കൊളോണിയല്‍ വസ്ത്രങ്ങള്‍ ധരിക്കുകയും വിദേശികളുടെയും ഒറ്റുകാരുടെയും താല്‍പര്യങ്ങളെ പ്രഥമമായി കാണുകയും നാടിനു വേണ്ടി സഹിക്കുകയും മരിക്കുകയും ചെയ്ത ജനതയെ കയ്യൊഴിയുകയും ചെയ്തുഎന്‍ഗൂഗിയുടെ മുന്‍ കൃതികളെ പോലെത്തന്നെ ഇവിടെയും ഭൂമിയുടെ പ്രശ്നം ഏറെ പ്രധാനമാണ്ഭൂമിയെ മോക്ഷമായും ആത്മാവായും സ്ത്രീയായും ദൈവമായും പ്രവചന വിഷയമായും രാഷ്ട്രീയ സാംസ്കാരിക സ്വത്വത്തിന്റെ അടിത്തറയായും അവതരിപ്പിക്കുന്നുഭൂമി പിടിച്ചെടുക്കാനോ തിരികെ പിടിക്കാനോ വേണ്ടി ആളുകള്‍ ചെയ്യാത്തതായി ഒന്നുമില്ല.” (Moses Isegawa- Introduction to Petals of Blood, Penguin Classics Edition)

 

 

മൊ മൊ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇഴകോര്‍ക്കുന്ന നാല് സുഹൃത്തുക്കളുടെ ജീവിതങ്ങളെയാണ്‌ ഇതിവൃത്തം പിന്തുടരുന്നത്ഇല്‍മോറോഗ് ഒരു കാന്തക്കല്ലിലെന്നോണം വേറിട്ടുപോയവരെയും അന്യരെയും ഒരു പോലെ ഒരുമിച്ചു കൂട്ടുന്നുനഗര ജീവിതത്തിന്റെ ബഹളങ്ങളില്‍ നിന്ന് പ്രശാന്തമായ ഇല്‍മോറോഗിലേക്ക് പിന്‍ വാങ്ങുന്ന കഥാപാത്രങ്ങളിലൂടെ കലാപത്തിന്റെയും അതിവേഗത്തിലുള്ള പാശ്ചാത്യ വല്ക്കരണത്തിന്റെയും പരിണതികള്‍ ആവിഷ്കരിക്കപ്പെടുന്നുസ്കൂള്‍ അധ്യാപകനായ മുനീറ തകര്‍ന്നു പോയ ഒരു ഗ്രാമീണ സ്കൂള്‍ പുനരുദ്ധരിക്കാനും അവിടെ അധ്യാപകനാവാനും വേണ്ടിയാണ് ഇല്‍മൊറോഗില്‍ എത്തുന്നത്ആദ്യമൊന്നും നാട്ടുകാര്‍ അയാളോട് സഹകരിക്കുന്നില്ലമുന്നനുഭവങ്ങളില്‍ അയാളും ഉടന്‍ സ്ഥലം വിടും എന്ന് അവര്‍ കണക്കു കൂട്ടുന്നുഎന്നാല്‍ കടന്നുപോയ ജീവിതത്തില്‍ ഒട്ടേറെ തിരിച്ചടികളില്‍ മനം മടുത്ത മുനീറക്ക്‌ ഒരിക്കലെങ്കിലും തന്റെ കര്‍തൃത്വം തിരിച്ചു പിടിക്കാനുള്ള അസ്തിത്വത്തിന്റെ അവസാനത്തെ അറ്റമാണ് ഇല്‍മോറോഗ് . മധ്യ വര്ഗ്ഗക്കാരന്റെ എല്ലാ ചാഞ്ചാട്ടങ്ങളും ആത്യന്തിക ചോദ്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഇടറിപ്പോകുന്ന പ്രകൃതവും എല്ലാമുണ്ടെങ്കിലും അയാള്‍ അവിടെ നില്‍ക്കുംഗ്രാമത്തിലെത്തിയ മറ്റൊരു പ്രവാസിയായ അബ്ദുല്ലയെന്ന ബാര്‍ ഉടമയുടെ സഹായത്തോടെ അയാള്‍ പ്രവര്‍ത്തനമാരംഭിക്കുന്നുകലാപത്തില്‍ സജീവമായി പങ്കെടുത്തതിന്റെ വിലയായി ഒരു കാല്‍ നഷ്ടപ്പെട്ട അബ്ദുല്ലകൊല്ലപ്പെട്ട ഒരു സഖാവിനു വേണ്ടി ചെയ്യാന്‍ കഴിയാതെ പോയ ഒരു പ്രതികാരത്തിന്റെ വിഷമം അനുഭവിക്കുന്നുണ്ട്ഏഷ്യന്‍ വംശജരായ തൊഴിലാളികള്‍ മോമോ കലാപത്തില്‍ വഹിച്ച പങ്കിന്റെയും അതിനെ താഴ്ത്തിക്കെട്ടാന്‍ ഭരണ കൂടവും ബുദ്ധിജീവികളും നടത്തുന്ന ശ്രമങ്ങളുടെയും പ്രതീകമാണ് അയാള്‍ഈയൊരു വസ്തുതയാണ് നിര്‍ണ്ണായകമായ ക്ലൈമാക്സിലേക്ക് നയിക്കുന്ന വാന്യയുടെ പില്‍ക്കാല ചെയ്തിയുടെ കാരണമായിത്തീരുകകെനിയയുടെ പുരോഗതിക്കാവശ്യമായ ബഹുസ്വരതയെന്ന എന്‍ഗൂഗിയുടെ വീക്ഷണത്തിന്റെ പ്രതിനിധാനം കൂടിയാണ് അബ്ദുല്ല.

 

വൈകാതെ വാന്യയും അവിടെയെത്തിച്ചേരുന്നുസ്വാതന്ത്ര്യ സമരത്തില്‍ ത്യാഗപൂര്‍ണ്ണമായ പങ്കു വഹിച്ചിട്ടുള്ള അഭിവന്ദ്യയായ എന്‍യാകിന്‍യുവായുടെ പേരമകള്‍ കൂടിയായ വാന്യ പരിചയ സമ്പന്നയായ ബാര്‍ മെയ്ഡ് ആയാണ് അബ്ദുള്ളയുടെ ബാറില്‍ ജോലി തുടങ്ങുകനഗരത്തില്‍ അത്ര പ്രശംസനീയമാല്ലാത്ത ഭൂതകാലത്തില്‍ നിന്ന് ഓടിയൊളിച്ചതാണ് സ്വതേ നിഗൂഡ പ്രകൃതമുള്ള വാന്യ . കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്ന കയ്യേറ്റങ്ങളുടെയും ലൈംഗിക ചൂഷണങ്ങളുടെയും പതിവ് കഥകളുടെ കൈപ്പുണ്ട് അവളുടെ വ്യക്തിത്വ രൂപീകരണത്തില്‍അതുകൊണ്ട് തന്നെ വലിയൊരളവു അവള്‍ കെനിയ തന്നെയാണ്കെനിയന്‍ സ്ത്രീത്വംകെനിയയെ പോലെ അവള്‍ക്കും എല്ലായിപ്പോഴും നില നില്‍പ്പിനായി പോരുതെണ്ടതുണ്ട്ആ നിലനില്പ്പാവട്ടെ ഏതു നിമിഷവും തകര്‍ന്നു പോവുകയും ചെയ്യാംഅവളെ ഒരിക്കലുംപീഡോഫീലിയയുടെ ബാക്കിപത്രമായ കുഞ്ഞിനെ ലാട്രിനില്‍ ഉപേക്ഷിക്കുമ്പോള്‍ പോലുംവെറുപ്പുളവാക്കുന്ന ഒരു കഥാപാത്രമാക്കി ചിത്രീകരിക്കാത്തതും അതുകൊണ്ട് തന്നെഎന്‍യാകിന്‍യുവായും വാന്യയും കെനിയന്‍ സ്വാതന്ത്ര്യ സമരത്തിലെയും തുടര്‍ന്നുള്ള അതിജീവനത്തിലെയും സ്ത്രീകളുടെ പുരുഷ തുല്യസ്ഥാനീയമായ പങ്കിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് കാണാംമുനീറ വാന്യയോടു എങ്ങുമെത്താന്‍ ഇടയില്ലാത്ത പ്രണയത്തില്‍ പെട്ടുപോകുന്നുഅബ്ദുള്ളയുടെ ബാറില്‍ ജോലി കണ്ടെത്തുന്ന വാന്യഅയാളുടെ കടയും ബാറും ഏറെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുഅവളുടെ പ്രത്യേകതയായ ഒരു തരം വാറ്റു മദ്യം ഏറെ ജനപ്രിയമായിത്തീരുന്നുവൈകാതെ ഇല്‍മൊറോഗിലെ ജീവിതത്തിലും മടുപ്പ് തോന്നുന്ന വാന്യ പട്ടണത്തിലേക്ക് തിരിച്ചു പോവുകയും പേരുകേട്ട ഒരഭിസാരിക ആയിത്തീരുകയും ചെയ്യുംഅവള്‍ സ്വന്തമായി തുടങ്ങുന്ന ഒരു വേശ്യാലയത്തില്‍ സംഭവിക്കുന്ന ഒരു തീവെപ്പും തുടര്‍ന്ന് അതില്‍ പെട്ട് രണ്ടു വ്യാപാര പ്രമുഖരും ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനും കൊല്ലപ്പെടുന്നതും തുടര്‍ന്നുണ്ടാവുന്ന അന്വേഷണത്തില്‍ പ്രധാന കഥാപാത്രങ്ങളെല്ലാം സംശയത്തിന്റെ നിഴലില്‍ ആവുന്നതുമാണ് നോവലിന്റെ തുടക്കംകഥകളുടെയും ഉപകഥകളുടെയും ചരിത്രങ്ങളുടെയും അനന്തമാവര്‍ത്തിക്കുന്ന ഒരു ആഖ്യാന വലയം തുറന്നു വെക്കാന്‍ പാകത്തില്‍ എന്‍ഗൂഗി സംഭവത്തെ ഉപയോഗിക്കുന്നുകൊലയും കൊള്ളയും കൊള്ളിവെപ്പും പോലുള്ള കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയാകുന്ന ദേശത്ത്‌ സംശയിക്കാനാണെങ്കില്‍ ആരെയും ആവാം എന്നിടത്താണ് വെറും മുട്ടാളന്മാര്‍ മാത്രമായ പോലീസ് അപഹാസ്യ ചിഹ്നങ്ങള്‍ കൂടിയാവുന്നത്.

 

ഉരുണ്ടുകൂടികൊടുങ്കാറ്റായി

പഴയ സുഹൃത്തായ കരേഗമുനീറയുടെ അധ്യാപന സഹായിയായി കുറഞ്ഞൊരു കാലം സഹകരിക്കുന്നുണ്ട്നെയ്റോബിയുടെ ആത്മാവില്ലാത്ത അപചയത്തില്‍ മനം മടുത്ത് ഇല്‍മൊറോഗില്‍ എത്തും മുമ്പ് പങ്കിട്ട ചില ജീവിത പരിസരങ്ങള്‍ അയാള്‍ക്ക് മുനീറയുമായി ഉണ്ടെന്നു പതിയെ വ്യക്തമാകുംഭൂവുടമ കുടുംബമായിരുന്ന മുനീറയുടെ പിതാവിന്റെ കുടിയാന്മാരില്‍ ഒരുത്തിയായിരുന്നു കരെഗയുടെ മാതാവ്മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന മനസ്സിന് ഉടമയായ കരേഗ വൈകാതെ നൈറോബിയിലേക്ക് തിരിച്ചു പോവുകയും സോഷ്യലിസ്റ്റ് ആശയഗതികളില്‍ ആകൃഷ്ടനായിത്തീരുകയും ചെയ്യുംഇല്‍മൊറോഗിലെ വരള്‍ച്ചാ ദുരിതത്തിലേക്ക് അധികൃത ശ്രദ്ധ കൊണ്ടുവരുന്നതിനായി ഗ്രാമീണരുടെ സംഘത്തെ നൈറോബിയിലെ പാര്‍ലമെന്റ് അംഗത്തിനടുത്തേക്ക് നയിക്കുക കരെഗയാണ്യാത്രക്കിടെ അബ്ദുള്ളയുടെ സഹോദരതുല്യനായ ജോസഫ് രോഗബാധിതനാവുമ്പോള്‍ എവിടെ നിന്നും സഹായം കിട്ടാത്തതും തങ്ങളെ വെറും യാജകരായി കണക്കാക്കിയതും തങ്ങളുടെ എംപിയുടെ കൂട്ടാളിയെന്നവകാശപ്പെടുന്ന , പുതു തലമുറ മുതലാളിത്ത കെനിയയുടെ പ്രതീകമായ വ്യാപാരി കിമേറിയ അവരെ ബന്ദികള്‍ ആക്കി വാന്യയെ ബലാല്‍ക്കാരം ചെയ്യുന്നതും ഗ്രാമവാസികളുടെ ആത്മ വിശ്വാസം തകര്‍ക്കുന്ന അനുഭവങ്ങളാണ്നെയ്റോബിയിലെത്തുമ്പോഴാവട്ടെ , ഏറെ പ്രതീക്ഷയോടെ കാണാന്‍ വന്ന തങ്ങളുടെ പാര്‍ലമെന്റ് അംഗം എന്‍ദേരി വാ റിയേറ വെറുമൊരു വിടുവായത്തക്കാരന്‍ മാത്രമാണ് എന്നും ഒന്നും മാറാന്‍ പോകുന്നില്ലെന്നും അവര്‍ കണ്ടെത്തുന്നുഅയാള്‍ക്ക് കിമേറിയയോടു ചേര്‍ന്നുള്ള ബിസിനസ് ഇടപാടുകളിലെ വിപണി മാത്രമാണ് ഇല്‍മോറോഗ്സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് യൂറോപ്പ്യന്മാര്‍ നടത്തിവന്ന പ്രസിദ്ധമായ സിറിയാന സ്കൂളിലെ പഠന കാലത്ത് വിദ്യാര്‍ഥികളുടെ വിപ്ലവ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവന്ന ചൂയി എന്ന കഥാപാത്രംഅപചയങ്ങളുടെ കെനിയന്‍ പതിപ്പാണ്‌അതേ സ്കൂളില്‍ന്റെ തലവനായി എത്തുന്നതോടെ അയാള്‍ കൊളോണിയല്‍ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കടുത്ത അടിച്ചമര്‍ത്തലിനാണ് നേതൃത്വം കൊടുക്കുന്നത്ഇപ്പോള്‍ അയാള്‍ കിമേറിയയുടെയും എന്‍ദേരിയുടെയും കൂട്ടാളിയാണ്തങ്ങളുടെ ജനപ്രതിനിധിയുമായുള്ള കൂടിക്കാഴ്ച്ച ഫലമൊന്നും ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് സഹായിക്കാന്‍ തയ്യാറുള്ള ഒരു വക്കീലിനെ അവര്‍ കണ്ടുമുട്ടുന്നത്അദ്ദേഹത്തിന്റെ സഹായത്തോടെ ഒരു കോടതി വ്യവഹാരത്തിലൂടെ ഇല്‍മോറോഗിന്റെ അവസ്ഥയിലേക്ക് ദേശീയ ശ്രദ്ധ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയുന്നുഇല്‍മോറോഗിലെക്ക് സഹായം പ്രവഹിക്കുന്നു.

കാത്തിരുന്ന മഴയുടെ വരവ് ആഘോഷിക്കുന്നതിനു വാന്യയുടെ മേല്‍ നോട്ടത്തില്‍ സവിശേഷമായി വാറ്റിയ താംഗേതാ മദ്യത്തിന്റെ ലഹരിയില്‍ കരേഗ തന്റെ പ്രണയത്തിന്റെ കഥ പറയുന്നുഅയാള്‍ക്ക് മുനീറയുടെ മൂത്ത സഹോദരി മുകാമിയുമായുണ്ടായിരുന്ന പ്രണയം തകര്‍ന്നതിന് പിന്നില്‍ മോമോ കലാപത്തില്‍ അയാളുടെ സഹോദരനുണ്ടായിരുന്ന പങ്കിനെ ചൊല്ലി അവളുടെ പിതാവിനുണ്ടായ എതിര്‍പ്പായിരുന്നു കാരണംതുടര്‍ന്നാണ്‌ മുകാമി ഒരു കോറിയില്‍ ചാടി ആത്മഹത്യ ചെയ്യുന്നത്ആളപായം ഒന്നുമില്ലാതെ ഗ്രാമത്തില്‍ തകര്‍ന്നു വീഴുന്ന ഒരു വിമാനത്തിന്റെ പിറകെ പല സംഘങ്ങള്‍ സ്ഥലത്തെത്തുന്നതില്‍ വാന്യ തങ്ങളുടെ മദ്യശാലക്ക് നല്ല കച്ചവടം കണ്ടെത്തുന്നുകരേഗക്ക് തന്റെ കുടുംബവുമായുണ്ടായിരുന്ന ബന്ധം അറിയുന്നതും വാന്യയുമായി അയാള്‍ അടുക്കുന്നതും ഇഷ്ടപ്പെടാത്ത മുനീറ അയാളുടെ അധ്യാപക ജോലി അവസാനിപ്പിക്കുന്നത്അയാള്‍ ഗ്രാമം വിട്ടു പോകാന്‍ ഇടയാക്കുന്നു.

 

ട്രാന്‍സ് ആഫ്രിക്കന്‍ റോഡ്‌ നിര്‍മ്മാണത്തിന്റെ രൂപത്തില്‍ ഗ്രാമത്തില്‍ വികസനം എത്തുന്നതിനു പിറകെമദ്യാസക്തി കാരണം പട്ടണത്തിലെ ഫാക്റ്ററി ജോലി നഷ്ടപ്പെട്ട കരേഗ വീണ്ടും ഇല്‍മൊറോഗില്‍ എത്തുന്നുദ്രുത ഗതിയിലുള്ള മാറ്റത്തിനൊപ്പം പട്ടണ ജീവിതരീതിയിലേക്ക് മാറുന്ന ഗ്രാമീണര്‍ വേലികെട്ടിത്തിരിച്ചു സ്ഥലം സ്വന്തമാക്കാന്‍ ഭൂപണയവും കടമെടുപ്പും തുടങ്ങുന്നുഎന്‍യാകിന്‍യുവാ മരണപ്പെടുന്നതോടെ ബാങ്കുകാര്‍ അവരുടെ സ്ഥലം സ്വന്തമാക്കുന്നത് തടയാനായി വാന്യ തന്റെ ബിസിനസ് വില്‍ക്കുകയും ആ സ്ഥലം വാങ്ങുകയും ചെയ്യുന്നുഅവിടെ വിജയകരമായ ഒരു വ്യഭിചാര ശാല തുടങ്ങുകയും സ്വയം ഒരു വേശ്യയായി തീരുകയും ചെയ്യുന്നുമുനീറ അവളെ സമീപിക്കുകയും പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെങ്കിലും വാന്യ പണത്തിനു മാത്രമാണ് ഇപ്പോള്‍ സെക്സില്‍ ഏര്‍പ്പെടുകകരെഗയോട് ഇപ്പോഴും വാന്യക്ക് വികാര വായ്പ്പുണ്ടെങ്കിലും എങ്ങനെ ജീവിക്കണം എന്നതിനെ ചൊല്ലി തര്‍ക്കിച്ചു അവര്‍ പിരിയുന്നുസഹ വേശ്യകളെയെല്ലാം വെളിയില്‍ അയച്ച ശേഷം ഒരു ദിവസംതന്നെ ഉപയോഗിക്കുക മാത്രം ചെയ്തവരോട് ഒരു മധുര പ്രതികാരം കണക്കു കൂട്ടി എല്ലാവരെയും അവള്‍ തന്റെ വേശ്യായലയത്തിലേക്ക് വിളിച്ചു വരുത്തുന്നുഎല്ലാവരുടെയും മുമ്പില്‍ വെച്ച് അവരൊക്കെ നിന്ദിച്ചിരുന്ന എന്നാല്‍ മാന്യനായ അബ്ദുല്ലയെ സ്വീകരിക്കുക എന്നതായിരുന്നു അവളുടെ പദ്ധതിഅതെ സമയംവേശ്യാലയം നിരീക്ഷിച്ചു കൊണ്ടിരുന്ന മുനീറ അങ്ങോട്ട്‌ കരേഗ പോകുന്നതും മടങ്ങുന്നതും കാണുന്നുഭ്രാന്തമായ ഒരാവേശത്തില്‍ അയാള്‍ പെട്രോള്‍ ഒഴിച്ച് വേശ്യാലയത്തിനു തീവെക്കുന്നുവാന്യ രക്ഷപ്പെടുന്നെങ്കിലും പുക ശ്വസിച്ചു ആശുപത്രിയിലാകുന്നുഅവള്‍ ക്ഷണിച്ചു വരുത്തിയിരുന്ന മറ്റു മൂന്നു പേര്‍ വെന്തു മരിക്കുന്നുകൊള്ളിവെപ്പിനു മുനീറ ശിക്ഷിക്കപ്പെടുന്നുഅഴിമതിക്കാരനായ എംപിതന്റെ ഡ്രൈവറെ കാത്തിരിക്കെനെയ്റോബിയില്‍ വെച്ച് വധിക്കപ്പെട്ട കാര്യം കരേഗ അറിയുന്നു.

 

തിരികെയെത്തലും തിരിച്ചു പിടിക്കലും

 

നോവലിന്റെ തുടക്കത്തില്‍ എല്ലാവരും ഉപേക്ഷിച്ചു പോകുന്ന ഒരിടമാണ് ഇല്‍മോറോഗ്നഗരത്തില്‍ ചേക്കേറുന്നവര്‍ തിരികെ വരുന്നില്ലഅധ്യാപകരായി സ്കൂളില്‍ എത്തുന്നവര്‍ ഉടന്‍ ഉപേക്ഷിച്ചു പോകുന്നുഎന്നാല്‍ ഭൂമി ഒരു അതീത സാന്നിധ്യമായി അതിലേക്കു ജീവിതത്തെ വലിച്ചടുപ്പിക്കുന്നുയാത്രകളുടെയും മടങ്ങിവരവിന്റെയും കൂടിയായ ഒരു പുസ്തകത്തില്‍ ഇല്‍മോറോഗ് തന്നെയും അതിന്റേതായ നഗരയാനം നടത്തുന്നുണ്ടെന്ന് മോസസ് ഇസെഗാവ നിരീക്ഷിക്കുന്നു. “നഗരം വാ പൊളിച്ച ഒരു സത്വമാണ്അത് യുവജനതയെ വിഴുങ്ങുന്നുനികുതികള്‍ ആവശ്യപ്പെടുന്നുകപടമായ പ്രതിജ്ഞാ ചടങ്ങുകള്‍ക്കായി പണപ്പിരിവിന് ഗൂണ്ടകളെ അയക്കുന്നുഅത് തീര്‍ത്ഥാടകര്‍ക്ക് സ്വാഗതമരുളാത്ത ഒരിടമാണ്അതിലെ അന്തേവാസികളുടെ സ്വത്വംവിശേഷിച്ചും ഭരണ വര്‍ഗ്ഗത്തിന്റെവികലമായിത്തീര്‍ന്നിരിക്കുന്നു.”(Ibid).   എന്നാല്‍ , സഹായാര്‍ത്ഥനയുമായെത്തുന്ന ഗ്രാമീണരെ എതിരേല്‍ക്കാനായികൊളോണിയല്‍ കാലത്തെന്നോണം ബൈബിളും വലിയ വാചകങ്ങളും വെടിയുണ്ടകളും ചമ്മട്ടിയും നഗരം കാത്തുവെക്കുന്നുണ്ട് ചതിയും സ്ത്രീത്വത്തിനു നേരെയുള്ള കടന്നു കയറ്റവും നിര്‍ബാധം തുടരുന്നുമുണ്ട്ട്രാന്‍സ് ആഫ്രിക്കന്‍ റോഡിന്റെ നിര്‍മ്മാണത്തോടെ ഗ്രാമത്തെ അധിനിവേശിക്കുന്ന മുതലാളിത്ത രീതികള്‍ക്കെതിരെ കരെഗയുടെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ വികാസം , തടവറയിലും അയാള്‍ തുടരുന്ന ഉറച്ച നിലപാട് എന്നിവയൊക്കെ സാമ്രാജ്യത്വത്തിനും മൂലധന ശക്തികള്‍ക്കും ആഫ്രിക്കന്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും പോരാട്ട വീര്യത്തെ തകര്‍ക്കാനാവില്ല എന്ന എന്‍ഗൂഗിയുടെ നിലപാടിന്റെ തെളിവാണ്ആഫ്രിക്കയില്‍ ഇന്നും തുടരുന്ന യഥാര്‍ത്ഥ ജീവിത സമരത്തിന്റെ പ്രതിഫലനമാണ് ആ പോരാട്ടവീര്യമെന്നു എന്‍ഗൂഗി വിശ്വസിച്ചുമധ്യവര്‍ഗ്ഗം ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ നേരെ നൈരാശ്യത്തിന്റെ ആത്മ വീര്യമില്ലായ്മയില്‍ അഭയം തേടിയപ്പോള്‍ പ്രതീക്ഷയുടെ ഭാവിയെ പ്രതിനിധാനം ചെയ്യുന്നത് കരെഗയുടെ നിലപാടാണ്ബൈബിളും തോക്കും പണവുമെന്ന ത്രിത്വത്തിനെതിരെ ഉയര്‍ന്നു വരേണ്ട ശക്തിയെന്ന ജനകീയ മാനമാണ് ആ വീര്യത്തെ നിര്‍ണ്ണയിക്കുന്നത്രോഗബാധിതനായ ജോസഫിനെയും കൊണ്ട് സഹായം തേടിയെത്തുന്ന ഗ്രാമീണരെ വെറും യാജകരെന്ന മട്ടില്‍ ആട്ടിയോടിക്കുന്ന പാതിരി പ്രതിനിധാനം ചെയ്യുന്ന ബൈബിള്‍ എന്‍ഗൂഗിയെ പ്രചോദിപ്പിക്കുന്നില്ലഅദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് കഥകളും ദൃഷ്ടാന്തങ്ങളും തേടിച്ചെല്ലാനുള്ള ഒരിടം മാത്രമാണ്അതീത സ്വര്‍ഗ്ഗത്തില്‍ താല്പര്യമില്ലാത്ത എഴുത്തുകാരന്റെ ഉത്കണ്ഠ 'ഇപ്പോള്‍ഇവിടെഎന്നതില്‍ ആവാതെ വയ്യല്ലോഅവിടെമോസസ് ഇസെഗാവ നിരീക്ഷിക്കുന്നത് പോലെ, 'സാര്‍ദയവായി ഇത്തിരിക്കൂടി തരാമോ?' എന്ന വിധേയത്വത്തിന്റെ കാലം കഴിഞ്ഞു പോയിരിക്കുന്നുഅവിടെയിപ്പോള്‍ 'എന്റെ അര്‍ഹതപ്പെട്ട വിഹിതം താഇല്ലെങ്കില്‍ കൊല്ലും നിന്നെ ഞാന്‍തായോളീ!' എന്നതാണ് നിയമം

 



 (ആഖ്യനങ്ങളുടെ ഭൂഖണ്ഡങ്ങള്‍ - കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് - പേജ് 01-07)






No comments:

Post a Comment