Featured Post

Showing posts with label African Novel. Show all posts
Showing posts with label African Novel. Show all posts

Friday, April 10, 2026

Silence Is My Mother Tongue by Sulaiman Addonia

 മൌനം ഭാഷയാകുന്ന അഭയാര്‍ഥിത്തം.


1.

സുലൈമാന്‍ അഡോനിയ എന്ന എറിത്രിയന്‍-എത്യോപ്യന്‍-ബ്രിട്ടീഷ് നോവലിറ്റ് കുടുംബ/ പാരമ്പര്യ പരവും സാഹിതീയവും ഡയസ്‌പോറ അസ്ഥിത്വപരവുമായ ഒരു തെരഞ്ഞെടുപ്പായാണ് ‘സുലൈമാന്‍ സാദിയ – മെബ്രാത്’ എന്ന പേരുകൂടി സ്വയം സ്വീകരിച്ചത്: എത്യോപ്യന്‍/ എരിത്രിയന്‍ പാരമ്പര്യവും അഭയാര്‍ഥി സ്വത്വവും ബ്രിട്ടീഷ് സാഹിത്യ ജീവിതവും തമ്മിലുള്ള സംസ്കാരാന്തര ഐഡന്റിറ്റി സംവാദങ്ങളുടെ ഫലം. എത്യോപ്യന്‍ പിതാവിലൂടെ കിട്ടിയ അഡോനിയ എന്ന കുടുംബപ്പേര് പരമ്പരാഗത രീതിയില്‍ നിലനിര്‍ത്തിയപ്പോഴും, ഉമ്മയും മുത്തശ്ശിയുമാണ് ‘സാദിയ – മെബ്രാത്’ എന്ന സ്നേഹപാശമായി അദ്ദേഹത്തിന്‍റെ പേരില്‍ ഇടം പിടിച്ചത്. ഇത്തരം സാംസ്കാരിക മാനങ്ങള്‍ ഉള്ള തെരഞ്ഞെടുപ്പ് ഡയസ്‌പോറ സമൂഹത്തില്‍ പതിവാണ്. ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട പിതാവിന്റെ അഭാവത്തില്‍ സുഡാനീസ് അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെട്ട പറക്കമുറ്റാത്ത രണ്ടു സഹോദരങ്ങള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്‌; ഉമ്മ, ജോലിതേടി സൌദിയിലും. സുലൈമാന്റെ കൃതികളിലെ, വിശേഷിച്ചും ഈ ലേഖനത്തിന്റെ വിഷയമായ Silence Is My mother Toungue എന്ന നോവലിലെ സ്ത്രീപക്ഷ സമീപനത്തെ ഈ മാതൃവന്ദന പ്രകൃതവുമായി ചേര്‍ത്തുകാണാം. സ്ത്രീപക്ഷ വീണ്ടെടുപ്പും മാതൃദായ കഥാകഥന രീതിയും (feminist recovery and matrilineal storytelling) നോവലില്‍ വളരെ പ്രകടമാണ്.

എറിത്രിയയില്‍ നിന്ന് സുഡാനിലേക്കും, തുടര്‍ന്ന് സൗദി അറേബ്യയിലേക്കും ഒടുവില്‍ ലണ്ടനിലേക്കുമുള്ള പലായനങ്ങളുടെ തുടര്‍ച്ചയില്‍ ഭാഷയുമായുള്ള ബന്ധത്തില്‍ സംഭവിച്ച മുറിവുകളുടെയും മൌനങ്ങളുടെയും പ്രതിഫലനം തലക്കെട്ടിന്റെ തെരഞ്ഞെടുപ്പിലും പ്രകടമാണ്. 1962 മുതല്‍ എത്യോപ്യന്‍ അധിനിവേശത്തില്‍ ആയിരുന്ന എരിത്രിയയിലെ ഉമ്മു ഹാജറിലാണ് സുലൈമാന്‍ ജനിച്ചത് (1974). സുദീര്‍ഘമായ (1961–1991) പ്രസ്തുത സാമന്ത പദവി (Annexation) വിരുദ്ധ സംഘര്‍ഷത്തിന്റെ ചരിത്രം, കൂട്ടക്കുരുതികള്‍, പലായനങ്ങള്‍, അഭയാര്‍ഥി പ്രവാഹം എന്നിവയുടെതാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും രക്തരൂക്ഷിതവുമായ ഒന്നായിരുന്ന ഉമ്മു ഹാജര്‍ കൂട്ടക്കൊലയിലാണ് (1976) സുലൈമാന്റെ പിതാവ് കൊല്ലപ്പെടുന്നതും കുടുംബം സുഡാനീസ് അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെടുന്നതും. എറിത്രിയന്‍ പാര്‍ലമെന്റിനേപ്പോലെത്തന്നെ ടിഗ്രിന്യ, അറബിക് ഭാഷകള്‍ക്കും വിലക്കേര്‍പ്പെടുത്തി...........

https://www.fazalrahman.com/essays/article/silence-is-my-mother-tongue


Tuesday, May 13, 2025

Chronicle of a Last Summer by Yasmine El Rashidi

കൈറോ വീഥികളില്‍ ചുടുവാതങ്ങള്‍


ഈജിപ്ത്യന്‍ എഴുത്തുകാരിയും ജേണലിസ്റ്റുമായ യാസ്മിനെ അല്‍ റഷീദിയുടെ ആദ്യനോവലാണ് ക്രോണിക്കിള്‍ ഓഫ് എ ലാസ്റ്റ് സമ്മര്‍ . 1984, 1998, 2014 എന്നീ വര്‍ഷങ്ങളിലെ വേനല്‍ക്കാലങ്ങളിലായി മൂന്നു ഭാഗങ്ങള്‍ എന്ന രീതിയില്‍ സമകാലിക ഇജിപ്ത്യന്‍ ചരിത്രത്തിലെ സംഘര്‍ഷ ഭരിതമായ മൂന്നു പതിറ്റാണ്ടുകളെ ആവിഷ്കരിക്കുന്ന നോവല്‍ പേര് പറയുന്നില്ലാത്ത കഥാ നായികയുടെ ശാരീരികവും മാനസികവുമായ മുതിര്‍ന്നു വരവിന്റെയും ഇക്കാലയളവില്‍ ദേശത്തിന് സംഭവിക്കുന്ന സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ അവരിലും കുടുംബാംഗങ്ങളായ മറ്റു കഥാപാത്രങ്ങളിലും ഉണ്ടാക്കുന്ന പരിണാമങ്ങളുടെയും ഒപ്പം അതേ മാറ്റങ്ങള്‍ക്കൊത്തു സ്വയം പരിവര്‍ത്തനപ്പെടുന്ന കൈറോ നഗരത്തിന്റെയും കഥ പറയുന്നുആത്മകഥാപരം എന്ന് നോവലിസ്റ്റ് വിളിച്ചിട്ടില്ലെങ്കിലും നോവലാരംഭത്തില്‍ ആറു വയസ്സുകാരിയായ ആഖ്യാതാവ് പ്രായം കൊണ്ടെന്ന പോലെ പില്‍ക്കാല ആത്മീയബൗദ്ധിക ഉണര്‍വ്വുകളിലും 1977-ല്‍ ജനിച്ച നോവലിസ്റ്റിന്റെ സഹയാത്രിക തന്നെയാണ്ചലച്ചിത്രകാരിയാവുന്നതിനെ കുറിച്ചും എഴുത്തുകാരിയാവുന്നതിനെ കുറിച്ചും ആലോചിക്കുന്ന കഥാപാത്രത്തെ പോലെഅറിയപ്പെടുന്ന നിരൂപകയും 'ബിദൂന്‍ ' എന്ന മിഡില്‍ ഈസ്റ്റ് കലാ സാംസ്കാരിക ത്രൈമാസികയുടെ എഡിറ്ററുമാണ് കൈറോയില്‍ താമസമാക്കിയഇപ്പോള്‍ ഇജിപ്ത്യന്‍ നോവലിസ്റ്റ് ഖൈറല്ലാ അലിയുടെ നോവല്‍ വിവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന അല്‍ റഷീദിഫുവാദ് രാജാവിന്റെ കാലം മുതലുള്ള ഇജിപ്ത് രാഷ്ട്രീയം വിദൂര പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ ജമാല്‍ അബ്ദുല്‍ നാസറിന്റെയും തുടര്‍ന്ന് അന്‍വര്‍ സാദാത്തിലെക്കും പിന്നീട് ഹുസ്നി മുബാറക്കിലെക്കും അതിനു ശേഷം 2013-ലെ വിപ്ലവത്തെ തുടര്‍ന്ന് മുഹമ്മദ്‌ മോര്‍സിയിലേക്കും ഏറ്റവും ഒടുവില്‍ അബ്ദെല്‍ ഫത്താഹ് എല്‍ സിസിയിലെക്കും സംഭവിക്കുന്ന അധികാര മാറ്റങ്ങളുടെയും അട്ടിമറികളുടെയും അനുരണനങ്ങളാണ് നോവലിന്റെ അന്തരീക്ഷത്തെ നിര്‍ണ്ണയിക്കുന്നത്.

 

"ഒന്നാം ഭാഗം: 1984 വേനല്‍ക്കാലംകൈറോഎന്ന് പേരിട്ട ആദ്യഭാഗത്ത് ആഖ്യാതാവിന് ആറു വയസ്സാണ്കത്തുന്ന വേനലില്‍ ഒന്നും ചെയ്യാനില്ലാതെഉമ്മയുടെ അവ്യക്തമായ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് കാതോര്‍ത്ത്സ്റ്റേറ്റ് അനുവദിച്ചിരിക്കുന്ന മൂന്നു ടിവിചാനലുകളിലെ നിരന്തരം ആവര്‍ത്തിക്കുന്ന ഡോക്കുമെന്ററികള്‍ ശബ്ദം മ്യൂട്ട് ചെയ്തു നോക്കിയിരുന്ന്‍അല്ലെങ്കില്‍ കിടപ്പുമുറിയുടെ ജനാലയിലൂടെ നൈല്‍ നദി വീക്ഷിച്ച് തങ്ങളുടെ വലിയ വീട്ടിലെ മുഷിപ്പന്‍ ജീവിതംഎന്നാല്‍ ഈ വീര്‍പ്പുമുട്ടിക്കുന്ന ജീവിതത്തിലും ആറുവയസ്സുകാരിക്ക് ദുരൂഹമായി തുടരും വിധമുള്ള സൂക്ഷ്മമായ സൂചകങ്ങളായി രാഷ്ട്രീയ കാലുഷ്യങ്ങള്‍ അനുഭവ വേദ്യമാകുന്നുണ്ട്ടിവിനിരന്തരം കാണിക്കുന്ന പ്രസിഡന്‍റ് സാദാത്തിന്റെ വധത്തെ കുറിച്ചുള്ള ഡോക്കുമെന്ററി രാത്രിയിലെ പതിവ് പവര്‍ കട്ട് വരെ തുടരുന്നുപുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുബാറകിനെ കുറിച്ച് അടക്കിപ്പിടിച്ച സംസാരങ്ങള്‍ ഗൃഹാന്തരീക്ഷത്തില്‍ ഉണ്ടാവുന്നുണ്ട്സാദത്തിനെ കുറിച്ച് “അദ്ദേഹം വളരെ നല്ല കാര്യങ്ങളും വളരെ മോശം കാര്യങ്ങളും ചെയ്തിട്ടുണ്ട്എന്ന മട്ടില്‍ വീട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നുഅദ്ദേഹം ഇസ്രയേലുമായി ഉടമ്പടിയില്‍ എത്തിയത് നന്നായെന്നു കരുതുന്ന ബാബമുബാറക് ഒരു ഫറോവയായി മാറുകയാണ് എന്ന് കരുതുന്നുസാദത്തിനെ കൊന്നതില്‍ മുസ്ലിം ബ്രദര്‍ഹുഡിനുള്ള പങ്കു കാരണം ബാബ അവരെ വെറുക്കുന്നുഅവര്‍ ഇജിപ്തിനെ മറ്റൊരു ഇറാന്‍ ആക്കാന്‍ പാടുപെടുകയാണ് എന്ന് അയാള്‍ കരുതുന്നുഅങ്കിള്‍ അഷറഫിന്റെ മക്കള്‍ക്ക് സാദാത്ത് വധത്തില്‍ പങ്കുള്ളത് കാരണം ബാബ പിന്നീടൊരിക്കലും അദ്ദേഹവുമായി സംസാരിക്കുമായിരുന്നില്ല എന്ന് ആഖ്യാതാവ് ഓര്‍ക്കുന്നുമുബാറക് ഒരു ദേശദ്രോഹിയാണെന്നും അയാള്‍ നാടിനെ ഒരു ഇരുണ്ട ഇടമാക്കി എന്നും അദ്ദേഹം കരുതിനോവലിലെ ശക്തമായ ഇടതു പക്ഷ രാഷ്ട്രീയ നിരീക്ഷണങ്ങളുടെയും പ്രയോഗങ്ങളുടെയും പ്രതിനിധാനമായ കസിന്‍ ദാവൂദ് എന്ന ഡിഡോയും ബ്രദര്‍ഹുഡിനെയും മുബാറകിനെയും ഒരു പോലെ വെറുക്കുന്നുആഖ്യാതാവ് പഠിക്കുന്ന ഇംഗ്ളീഷ് സ്കൂള്‍ അയാളുടെ നോട്ടത്തില്‍ രാജ ഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും ബാക്കിപത്രമാണ്അവളെ അങ്ങോട്ടയച്ചതിലൂടെ മമ്മയും ബാബയും പ്രതിവിപ്ലവവകാരികലാണെന്ന് സ്വയം തെളിയിച്ചുവെന്നു അയാള്‍ കരുതുന്നുഎന്നാല്‍ , തന്റെ പിതാവിന് എല്ലാം നഷ്ടപ്പെടാന്‍ ഇടയാക്കിയ നാസറിനെ കുറിച്ച് മമ്മക്ക് ഒട്ടും താല്പര്യമില്ലആളുകള്‍ പൊടുന്നനെ അപ്രത്യക്ഷരാകുന്ന അന്തരീക്ഷത്തില്‍ ആഖ്യാതാവിന്റെ പിതാവും എങ്ങോട്ടെന്നില്ലാതെ കാണാതാവുന്നുതുടര്‍ന്ന് മൌനത്തിലേക്കും എകാന്തയിലേക്കും പിന്‍ വാങ്ങുന്ന ഉമ്മയും ഗൃഹാന്തരീക്ഷത്തിലെ വീര്‍പ്പുമുട്ടല്‍ കൂടുതല്‍ തീവ്രമാക്കുന്നു.

 

നോവലിന്റെ രണ്ടാം ഭാഗമായ '1988 വേനല്ക്കാല'ത്തിലെത്തുമ്പോള്‍ ഇരുപതുകാരിയായ ചലച്ചിത്ര വിദ്യാര്‍ഥിനി തന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ രൂപപ്പെടുത്തിയ രണ്ടു കുടുംബാംഗങ്ങളെ വിലയിരുത്തുന്നുഅങ്കിള്‍ അഷറഫ് ഒരു ലിബറല്‍ മനോഗതിയുള്ള പിതൃ സ്വരൂപമാണ് അവള്‍ക്ക്ഡിഡോ വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റ് സഖാവ്പോരാട്ടം നടത്തുന്നവര്‍ക്ക് റൊമാന്‍സിനു സമയമുണ്ടാവില്ല എന്ന് വിശ്വസിക്കുന്ന അയാള്‍ തന്റെ വിപ്ലവ ജീനുകള്‍ അടുത്ത തലമുറയിലേക്കു പകര്‍ന്നു കാണണം എന്നാഗ്രഹിക്കുന്നുമുണ്ട്അടുത്ത തലമുറയും പോരാട്ടത്തിലെ സഖാക്കളാവണം. “ഡിഡോ എന്നോട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുന്നുഞാന്‍ ചെയ്യുന്ന ഫിക് ഷനല്‍ സിനിമ വെറിറ്റെയുടെ ചലചിത്ര സങ്കരത്തെക്കാളെറെ വിമതരെ കുറിച്ച് ഡോക്കുമെന്ററികള്‍ തയ്യാറാക്കുകസമയമായിരിക്കുന്നു അന്ന് അയാള്‍ പറയുന്നുഎന്റെ രോഷവുമായി വിനിമയത്തിന് സമയമായിരിക്കുന്നുഅയാള്‍ പറയുന്നുആക്റ്റിവിസത്തിലൂടെയും ഡോക്കുമെന്ററിയിലൂടെയും എനിക്ക് കലാപ്രവര്‍ത്തനം നടത്താംഒരു വ്യത്യസ്ത കലാസൃഷ്ടികൂടുതല്‍ ശക്തമായത്‌.” സ്ക്രിപ്റ്റ് രചനയില്‍ ആഖ്യാതാവിന്റെ സഹപ്രവര്‍ത്തകയായ സുഹൃത്ത് ഹബീബയും ഡിഡോയുടെ കര്‍ക്കശ നിലപാടുകള്‍ പങ്കു വെക്കുന്നുഇസ്രായേലില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ ബഹിഷ്കരിച്ചും ലാഭവിഹിതം അങ്ങോട്ട്‌ പോകുന്ന കോഫിയും ഷൂസും ഉപേക്ഷിച്ചും അവര്‍ ഇരകളോട് ഐക്യപ്പെടുന്നുമിഡില്‍ ഈസ്റ്റ് എന്ന സംജ്ഞ തന്നെയും ബ്രിട്ടീഷ് നിര്‍മ്മിതിയും കൊളോണിയല്‍ മനോഗതിയുടെ ഉത്പന്നവും ആണെന്നിരിക്കെ അവള്‍ ആ വാക്ക് ഉപയോഗിക്കുകയേയില്ലഭരണ കൂടവും ബ്രദര്‍ഹുഡും തമ്മിലുള്ള സംഘര്‍ഷം മൂര്ച്ചിക്കുന്നതിന്റെ സൂചകങ്ങള്‍ ഈ ഭാഗത്ത് ധാരാളമുണ്ട്തിയെറ്ററുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണംപ്രസിഡന്‍റ് ആവശ്യപ്പെട്ട പ്രകാരം പള്ളികളിലെ ബാങ്കുവിളി ശബ്ദം താഴ്ത്തി വെക്കാനുള്ള നിര്‍ദ്ദേശം ദിവസങ്ങള്‍ക്കകം അട്ടിമറിക്കപ്പെടുന്നത് തുടങ്ങി അറുപത്തി രണ്ടു പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം വരെ സംഭവങ്ങള്‍ . അത്തരം അക്രമങ്ങളെ ബ്രദര്‍ഹുഡ് പിന്‍ തുണക്കുന്നില്ലെന്നും അത് ചെയ്തത് ജമായത്തെ ഇസ്ലാമി ആണെന്നും ആമിന പറയുന്നുണ്ട്മുബാരകിനു നേരെയുണ്ടാകുന്ന വധ ശ്രമത്തെ കുറിച്ചും വ്യത്യസ്ത ആരോപണങ്ങള്‍ ഉയരുന്നുമോസ്സാദിന്റെ സഹായത്തോടെ ഇസ്രായേലി ജൂതരാണോഅതോ എത്യോപ്യന്‍ ജൂതരാണോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ഭീകര വാദികളാണോ അതിനു പിന്നില്‍ ?

 

മൂന്നാം ഭാഗത്ത്, 2014- ന്‍റെ വേനല്‍ക്കാലത്ത് മുബാറകിന്റെ അധികാര ഭ്രഷ്ടിനെ തുടര്‍ന്നുള്ള സംഘര്‍ഷ നാളുകളില്‍ സ്വയം ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരിയായിട്ടാണ് ആഖ്യാതാവിനെ നാം കണ്ടുമുട്ടുന്നത്വര്‍ഷങ്ങള്‍ നീണ്ട ദുരൂഹമായ തിരോധാനത്തിനു ശേഷം ഇപ്പോള്‍ ബാബാ തിരിച്ചെത്തിയിട്ടുണ്ട്സമൂഹത്തില്‍ അടിമുടി വേരോടിയ അഴിമതിയുടെയും തസ്കര സംസ്കാരത്തിന്റെയും ഏറ്റവും കൃത്യമായ രൂപകമാണ് തുറക്കാന്‍ പ്രയാസമുള്ള പൂട്ടുകള്‍ നന്നാക്കിക്കാന്‍ കരുവാനെ വിളിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധിഅയാള്‍ അതിന്റെയൊക്കെ ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കിയേക്കാംഅവ ഉപയോഗിച്ച് മോഷണം നടത്തിയേക്കാം എന്ന ഭീഷണാവസ്ഥപെര്‍മിറ്റ്‌ ഇല്ലാതെ നിര്‍മ്മിച്ചത് എന്ന പേരില്‍ ബുള്‍ഡോസ് ചെയ്യപ്പെടുന്ന ചര്‍ച്ചിനെ നോക്കി നില്‍ക്കുന്ന കോപ്റ്റിക് ക്രിസ്ത്യന്‍ ചെറുപ്പക്കാരെ കുറിച്ച് ഈ ഭാഗത്ത് നിരീക്ഷണമുണ്ട്: "ചെറുപ്പക്കാര്‍ ഗാസയില്‍ ആണെന്ന മട്ടില്‍ കാണപ്പെട്ടുഅത് അതേ തരം നൈരാശ്യമായിരുന്നു." തെരുവുകളിലെങ്ങും മുഴങ്ങുന്ന ദേശ ഭക്തി ഗീതങ്ങള്‍ പക്ഷെ കുതിച്ചുയരുന്ന തക്കാളിയുടെയും വേണ്ടക്കയുടെയും അപ്രാപ്യ വിലകള്‍ക്കു പകരമാവില്ലെന്ന് മമ്മ പറയുന്നുണ്ട്സ്ഥിരത എന്നതിനെ കുറിച്ചുള്ള ഏറ്റവും നിരുന്മേഷമായ ഒരു നിലപാടാണ് ഇവിടെ തെളിയുന്നത്തലമുറകളായി ഒരു വീട്ടില്‍ ജീവിച്ചുഅവിടെ വിവാഹ ജീവിതം നയിച്ച്‌പെറ്റുപോറ്റിഅവിടെത്തന്നെ മരിക്കാന്‍ കഴിഞ്ഞു എന്ന മട്ടിലാണത്ഇത്രയും അഴിമതിയില്‍ കുളിച്ച ഒരു വ്യവസ്ഥിതിയാണോ പകരം അരാചകത്വമാണോ നല്ലത് എന്ന ചോദ്യത്തിന് അരാചകത്വത്തെ പിന്‍തുണച്ചു കൊണ്ടാണ് ഡിഡോ നിലപാടെടുക്കുകവര്‍ഷങ്ങള്‍ നീണ്ട ഏകാന്ത തടവും ജയിലനുഭവവും ഇതിനോടകം അയാളെ ഏറെ ശാന്തനും ഇരുത്തം വന്നവനും ആക്കിയിട്ടുണ്ടെങ്കിലും അയാളിപ്പോഴും ആക്റ്റിവിസ്റ്റ് ആണ്ഏറെ വായിച്ചു കൂട്ടുമെങ്കിലും തങ്ങളുടേത് പോലൊരു ദേശത്തു എഴുത്ത് ഒരു പാഴ് വേലയാണ് എന്ന് അയാള്‍ കരുതുന്നുരാഷ്ട്രീയം എല്ലാത്തിന്റെ അരങ്ങിലും അണിയറയിലും ഒരുപോലെ ശക്തമാണെങ്കിലും ഒന്നിനും അതിനെ സ്വാധീനിക്കാനാവുന്നില്ല എന്ന് ആഖ്യാതാവ് ചിന്തിച്ചു തുടങ്ങുന്നുഡിഡോ എപ്പോഴും ഉന്നയിക്കുമായിരുന്ന സക്രിയതയുടെ പാഠം സന്ദേഹമായി അവളില്‍ മുളപൊട്ടുന്നുണ്ട്, “വസ്തു നിഷ്ടതയുടെയും നിരീക്ഷകയും സാക്ഷിയും ആയിരിക്കുന്നതിന്റെയും മൌനം കുറ്റത്തിലെ കൂട്ടുത്തരവാദിത്തന്റെതു തന്നെയാണോ?”

 

മൌനത്തിന്റെ കുറ്റം എന്ന പ്രശ്നം നോവലിന്റെ കേന്ദ്ര പ്രമേയം മാത്രമല്ല നോവലിന്റെ ആവിഷ്കാര രീതിയുടെ തന്നെ പ്രത്യേകതയും സൂചിപ്പിക്കുന്നുകേന്ദ്ര കഥാപാത്രത്തിന്റെ മുതിര്‍ന്നു വരവിന്റെ ഘട്ടങ്ങളെല്ലാം കര്‍തൃത്വം എന്നതിലേറെ സാക്ഷ്യങ്ങളുടെയും ഏറ്റവും പതിഞ്ഞ രീതിയില്‍ അടയാളപ്പെടുത്തുന്ന പ്രതികരണങ്ങളുടെയും രൂപത്തിലാണ് ആവിഷ്കരിക്കപ്പെടുന്നത്രാഷ്ട്രീയം എല്ലാത്തിന്റെ മേലും നിഴല്‍ വിരിക്കുന്നതുകൊണ്ട് പാത്ര സൃഷ്ടികളിലോ ഇതിവൃത്ത ഘടനയിലോ നോവലിസ്റ്റിന്റെ ശ്രദ്ധ വേണ്ടും വിധം പതിഞ്ഞതായി തോന്നുന്നില്ലകുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച് മരിച്ച നെസ് മസാദാത്ത് ഇസ്രയേലുമായി സന്ധി ചെയ്യുന്ന അതേ ദിവസം മരിച്ച ഹുസൈന്‍ അങ്കിള്‍ എന്നിവര്‍ എന്നും തെളിഞ്ഞു നില്‍പ്പുണ്ട്മുത്തശ്ശിയുടെ പെയ്ന്റിംഗുകള്‍ ഓരോ വര്‍ഷവും ഒന്നെന്ന തോതില്‍ മുഴുമിക്കപ്പെട്ടു വന്നിരുന്നതും ഒരു നല്ല കാലത്തിന്റെ ഓര്‍മ്മ പകരുന്നതുമായി ആഖ്യാതാവ് ഓര്‍ക്കുന്നുകറുപ്പിലും വെളുപ്പിലുമായി വരച്ച ചിത്രങ്ങള്‍ വര്‍ണ്ണ ശബളിമ ഉള്ളതായി അവള്‍ക്ക് അനുഭവപ്പെട്ടിരുന്നുഎന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളില്‍ എത്തുന്നതോടെ ഇത്തരം പേലവമായ ഘടകങ്ങളെല്ലാം സര്‍വ്വവ്യാപിയും സര്‍വ്വാശ്ലേശം നടത്തുന്ന ശക്തിയുമായ രാഷ്ട്രീയത്തിനു മുന്നില്‍ നിഷ്പ്രഭമായി പോവുകയും നോവലിന്റെ കേന്ദ്രത്തില്‍ നിന്ന് തമസ്കരിക്കപ്പെടുകയും ചെയ്യുന്നുഏറ്റവും അടുത്തിടപഴകുന്ന അങ്കിള്‍ , ഡിഡോ എന്നിവരോട് പോലുമുള്ള ബന്ധം വൈകാരികമോ മനശാസ്ത്രപരമോ ആയ എന്തെങ്കിലും സ്വാധീനമായല്ലരാഷ്ട്രീയ നിരീക്ഷണങ്ങളുടെ ഭൂമികയായി തന്നെയാണ് അവതരിപ്പിക്കപ്പെടുന്നത്ഇതിവൃത്തത്തിലെ പ്രധാന നിഗൂഡതയായ ബാബയുടെ തിരോധാനമെന്ന പ്രശ്നവും ഭരണമാറ്റത്തിന്റെ ഘട്ടത്തിലെ മുഖം മിനുക്കല്‍ നടപടികളുടെ ഒരു ചെറു ചലനം എന്ന നിലക്ക് ഒറ്റയടിക്കുള്ള പരിഹാരത്തിലാണ് അവസാനിക്കുന്നത്രാഷ്ട്രീയമായി തികച്ചും ദൂഷിതമായ ഒരു വ്യവസ്ഥിതിയുടെ നിഴലില്‍ നിസ്സഹായരായിപ്പോവുന്ന ഒരു ജനതയുടെ ചിത്രം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഫിക് ഷന്‍ എന്ന നിലയില്‍ ലഭ്യമായിരുന്ന സാധ്യതകള്‍ വേണ്ടത്ര ഉപയോഗപ്പെടുത്താതെ പോയഅഥവാ അതിനു കഴിയാതെ പോയ ഒരു കൃതി എന്നു പരിമിതപ്പെടുമ്പോഴും ആധുനിക ഈജിപ്തിന്റെ സുപ്രധാന ചരിത്ര ഘട്ടങ്ങളെ മുഴുവന്‍ കുടുംബത്തിന്റെ ചരിത്രവുമായി കൂട്ടിവിളക്കി പിന്തുടരുകയും വര്‍ത്തമാനകാല സങ്കീര്‍ണ്ണതകളുടെ തീക്ഷ്ണമായ ചിത്രം വരെ എത്തുകയും ചെയ്യുന്നതില്‍ മികച്ച കയ്യടക്കമാണ് യുവ നോവലിസ്റ്റ് പ്രകടിപ്പിക്കുന്നത്കൌമാരക്കാരിയെ സ്വന്തം കുടുംബ പാരമ്പര്യത്തോടൊപ്പം നാടിനെയും അറിയുന്നവളാക്കി മാറ്റുക എന്ന ബോധനപരമായ ദൗത്യം ഇവിടെ സാര്‍ത്ഥകമാവുന്നുണ്ട്എന്നാല്‍ , 'പൊളിറ്റിക്കലി കറക്റ്റ് ' ആവുന്നതിന്റെ ബദ്ധപ്പാടില്‍ 'ആര്‍ടിസ്റ്റിക്കലി ഇന്‍കറക്റ്റ് ' ആയിപ്പോവുന്ന മികച്ച രചനകള്‍ ഇപ്പോള്‍ കൂടെക്കൂടെ സംഭവിക്കുന്നുണ്ടോ എന്ന് സമാനമായ വിപര്യയം സംഭവിച്ച മറ്റൊരു ശ്രദ്ധേയ രചനയായ 'അത്യാഹ്ലാദത്തിന്റെ ദൈവവൃത്തി'യുടെ (ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപ്പിനസ്സ്കാലത്ത് സ്വാഭാവികമായും സംശയം തോന്നാം.


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 195-200)

To purchase, contact ph.no:  8086126024


 

Friday, May 9, 2025

The Fishermen by Chigozie Obioma

സ്വപ്നങ്ങളുടെ മുക്കുവര്‍



Come, follw me, I will make you fishers of men – Mathew – 4 : 19

ഒന്നുരണ്ടു പതിറ്റാണ്ടുകളായി ലോക സാഹിത്യത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശുഭോദര്‍ക്കമായ ഒരു കാര്യം ആഫ്രിക്കന്‍ നോവല്‍ സാഹിത്യ രംഗത്തുണ്ടായിട്ടുള്ള ഉണര്‍വ്വാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിമാന്‍ഡാ എന്‍ഗോസി അദീചി, നോവിയോലെറ്റ്‌ ബുലാവായോ, തേജോ കൂലെ, അലൈന്‍ മബാംങ്കൂ, തായെ സലാസി, ഡീനോ മങ്കേസ് തു തുടങ്ങിയ ആഫ്രിക്കയില്‍ ജനിച്ചു പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും സംസ്കൃതിയുടെയും നേട്ടങ്ങള്‍ സ്വായത്തമാക്കിയ യുവ എഴുത്തുകാരുടെ ഒരു നിര രംഗം കയ്യടക്കിയത് വായനക്കാരെ മുഗ്ദ്ധരാക്കിയ രചനകളിലൂടെയാണ്. ഈ നിരയില്‍ ഏറ്റവും ശക്തമായ ഒരു പുത്തന്‍ സാന്നിധ്യമാണ് യുവ നൈജീരിയന്‍ എഴുത്തുകാരന്‍ ചിഗോസി ഒബിയാമ. തന്റെ പ്രഥമ നോവലായ 'ദി ഫിഷര്‍മെന്‍' എന്ന കൃതിയിലൂടെത്തന്നെ നൈജീരിയന്‍ സാഹിത്യ കുലപതി ചിനുവ അച്ചബെയുടെ പിന്‍ഗാമി എന്ന് പോലും നിരൂപക പ്രശംസ നേടിയെടുക്കാന്‍ ഒബിയാമക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാര പരിഗണനയില്‍ അവസാന ഘട്ടം വരെയെത്തുകയുണ്ടായി 'മുക്കുവര്‍'. അറുപതുകളിലെയും എഴുപതുകളിലെയും ഒരു പരിധിയുമില്ലാത്ത വയലന്‍സിന്റെയും കുടിപ്പകകളുടെയും രാഷ്ട്രീയ കാലുഷ്യങ്ങളുടെയുമായ ജമൈക്കന്‍ തെരുവുകളുടെ പശ്ചാത്തലത്തില്‍ റഗ്ഗെ രാജാവ് ബോബ് മാര്‍ലിയുടെ നേരെ നടന്ന വധശ്രമത്തിന്റെയും പരിണതികളുടെയും കഥ പറയുന്ന, പുരസ്കാരജേതാവായ മാര്‍ലന്‍ ജെയിംസിന്റെ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവെന്‍ കില്ലിംഗ്സ്'; ബ്രിട്ടനില്‍ നിയമവിരുദ്ധമായി കുടിയേറുന്ന തൊഴിലന്വേഷകരുടെ വലിഞ്ഞു മുറുകുന്ന ജീവിതം ആവിഷ്കരിക്കുന്ന, ശക്തമായ ഇന്ത്യന്‍ പശ്ചാത്തലമുള്ള സഞ്ജീവ് സുഹോത്തയുടെ 'ദി ഇയര്‍ ഓഫ് ദി റണ്‍അവെയ്സ് ' എന്നിവയെ അപേക്ഷിച്ചു ഏറ്റവും ഭാവതീവ്രവും ആര്‍ദ്രവുമായ വായനാനുഭവം ഒബിയാമയുടെ കൃതിയാണെന്നാണ്‌ ലേഖകന്റെ അനുഭവം.

കായേന്‍ - ആബേല്‍ ഇതിഹാസത്തിന്റെ നിഴല്‍.
പശ്ചിമ നൈജീരിയയിലെ ഒരു ചെറു പട്ടണമായ അകുറേയില്‍ മധ്യ വര്‍ഗ്ഗ വിഭാഗമായ അഗ് വു കുടുംബത്തിലെ പതിനാലിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള ഇകേന, ബോയെ, ഒബേംബെ, ബെന്യാമിന്‍ എന്നീ സഹോദരങ്ങളുടെ കൗമാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഒരു കായേന്‍ - ആബേല്‍ ഇതിഹാസമാതൃകയിലാണ് തൊണ്ണൂറുകളുടെയും പുതിയ നൂറ്റാണ്ടാദ്യത്തിന്റെയും കാല ഗണനയില്‍ മുതിര്‍ന്നു വരവിന്റെ കഥയായി (coming-of-the-age) നോവല്‍ ഇതള്‍ വിടര്‍ത്തുന്നത്. ........
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 202-209)

To purchase, contact ph.no:  8086126024


Thursday, April 24, 2025

Season of Migration to the North by Tayeb Salih / Denys Johnson-Davies

 അശാന്തിയുടെ ഉത്തരാടനം




വിവിധങ്ങളായ സംഘര്‍ഷങ്ങള്‍ പുകയുന്ന കാലത്തെയും ദേശത്തെയും ഫിക് ഷന്റെ ധ്വനിസാന്ദ്രതയിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ അതില്‍ വന്നു നിറയുന്ന ശബ്ദങ്ങളും പരിപ്രേക്ഷ്യങ്ങളും പാത്ര വൈപുല്യവും പ്രമേയ പരമായ ഉത്കണ്ഠകളും സൂക്ഷ്മ വായനയുടെ അനുവാചക ധ്യാനമാവും ആവശ്യപ്പെടുക . ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങള്‍ അറബ് ലോകത്തിനു പൊതുവിലും കൊളോണിയല്‍ ഭരണത്തില്‍നിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുമ്പോഴും ആഭ്യന്തര സംഘര്‍ഷങ്ങളുടെ നെരിപ്പോടില്‍ ചുട്ടുപഴുത്തുകൊണ്ടിരുന്ന സുഡാനിന് പ്രത്യേകിച്ചും അങ്ങേയറ്റം കലുഷമായ കാലമായിരുന്നു. ആഫ്രിക്കയെ കുറിച്ചും കറുത്ത മനുഷ്യരെ കുറിച്ചുമുള്ള കൊളോനിയളിസ്റ്റ്‌ നിര്‍മ്മിതികള്‍, പാന്‍ അറേബ്യന്‍ ദേശീയതയുടെ ഉണര്‍വ്വുകളുടെ കാലത്തു അതിനു സമാന്തരമായോ അനുപൂരകമായോ ശക്തി പ്രാപിച്ച പരമ്പരാഗത യാഥാസ്ഥിതിക ഇസ്ലാമിന്റെ പുരോഗമന വിരുദ്ധവും സ്ത്രീവിരുദ്ധവുമായ കടും പിടുത്തങ്ങള്‍ തുടങ്ങിയവ ഒരു വശത്തും യൂറോപ്പ്യന്‍ വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രചിന്തയുടെയും സ്വാധീനം , സ്വാതന്ത്ര്യ സമരങ്ങള്‍ അഴിച്ചു വിട്ട ഊര്‍ജ്ജ പ്രവാഹം പോലുള്ള സ്വാധീനങ്ങള്‍ മറുവശത്തുമായി സങ്കീര്‍ണ്ണമായിത്തീര്‍ന്ന സുഡാനീസ് ധൈഷണിക പ്രതികരങ്ങണളെ കൂടി അടയാളപ്പെടുത്തുന്ന തയ്യിബ് സാലിഹിന്റെ 'ഉത്തരാടന കാലം' (Season of Migration to the North) എന്ന കൃതി ഈയര്‍ത്ഥത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.

കോണ്‍റാഡ് - സാലിഹ്

കൊളോണിയലിസ്റ്റ്‌ ഭൂമികയില്‍ നിന്ന് 'ഇരുണ്ട ഭൂഖണ്ഡ'ത്തിന്റെ ഹൃദയമായ കോംഗോയിലേക്ക് 'വെളുത്തവന്റെ ഭാര'മായ (white man's burden) സാംസ്കാരിക വല്‍ക്കരണ (civilizing the savages) ലക്ഷ്യവുമായി പോകുന്ന ആദര്‍ശ പ്രചോദിതനായ ചെറുപ്പക്കാരന് 'ഇരുട്ടിന്റെ ഹൃദയ'ത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കുന്ന ജോസഫ്‌ കോണ്‍റാഡിന്റെ Heart of Darkness 1889ല്‍ ആണ് പുറത്തിറങ്ങുന്നത് . അതേ വര്‍ഷമാണ് സുഡാന്‍ ബ്രിട്ടീഷ്‌ ആധിപത്യത്തില്‍ ആവുന്നത് എന്നത് യാദൃശ്ചികമാവാം. ഒരു മോഡേണിസ്റ്റ് മാസ്റ്റര്‍പീസ്‌ എന്ന് നിസ്സംശയം വിലയിരുത്തപ്പെട്ടിട്ടുള്ള ഈ കൃതിക്ക് പല പില്‍ക്കാല വായനകളും ഉണ്ടായിട്ടുണ്ട്. പോസ്റ്റ്‌ കൊളോണിയല്‍ സാഹിത്യ വിമര്‍ശനത്തിന്റെ ഭാഗമായ ഇത്തരം പുനര്‍ വായനകളില്‍ ഏറ്റവും ശ്രദ്ധേയവും, സാഹിത്യാസ്വാദക ലോകത്തെ ഏറ്റവും ആകര്‍ഷിച്ചതും സുഡാനീസ് എഴുത്തുകാരനായ തയിബ്‌ സലിഹ് രചിച്ച 'ഉത്തരാടന കാലം' (Season of Migration to the North) എന്ന കൃതിയാണ്. എഡ്വാര്‍ഡ് സെയ്ദിനെ പോലുള്ള ക്രാന്ത ദര്‍ശികള്‍ നോവലിനെ അറബി സാഹിത്യത്തില്‍ പോയ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ കൃതികളില്‍ ഒന്നായി വിലയിരുത്തിയിട്ടുണ്ട് .

എഡ്വാര്‍ഡ് സെയ്ദ്‌ നിരീക്ഷിച്ചത് പോലെ സാലിഹിന്റെ കൃതി കോണ്‍റാഡിന്റെ കൃതിയുടെ ആഫ്രിക്കന്‍ അറബ് പശ്ചാത്തലത്തിലുള്ള ഒരു പൊളിച്ചെഴുത്താണ്. കോണ്‍റാഡിന്റെ കഥാപാത്രം യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് പോകുമ്പോള്‍ സാലിഹിന്റെ കഥാപാത്രം ആഫ്രിക്കയുടെ തന്നെ ഭാഗമായ സുഡാനില്‍ നിന്ന് കൊളോണിയലിസത്തിന്റെ നിയന്ത്രണ സിരാകേന്ദ്രമായ ലണ്ടനിലേക്ക് കുടിയേറുന്നു. ആദ്യത്തേത് തെക്കോട്ടെങ്കില്‍ ഇത് വടക്കോട്ട്. ................

https://www.fazalrahman.com/essays/article/season-of-migration-to-the-north-by-tayeb-salih-denys-johnson-davies

(കഥകൊണ്ടു നേരിട്ട യുദ്ധങ്ങള്‍, ലോഗോസ് ബുക്സ്, പേജ്: 132-138)

To purchase, contact ph.no:  8086126024




Tuesday, April 22, 2025

Half of a Yellow Sun by Chimamanda Ngozi Adichie

മഞ്ഞസൂര്യന്‍ എരിഞ്ഞ കാലം



"പട്ടിണി ഒരു നൈജീരിയന്‍ യുദ്ധ ആയുധമായിരുന്നു. പട്ടിണി ബിയാഫ്രയെ തകര്‍ത്ത്, ബിയാഫ്രക്ക് പ്രശസ്തി നേടിക്കൊടുത്തു, നിലനിന്നിടത്തോളം കാലം ബിയാഫ്രയെ നിലനിര്‍ത്തി. പട്ടിണി ലാഗോസിലും ലണ്ടനിലും മോസ്ക്കൊയിലും ചെക്കൊസ്ലോവാക്യയിലും (അതിലേക്കു) ജനശ്രദ്ധ കൊണ്ടുവരികയും പ്രകടനങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സാംബിയായെയും ടാന്‍സാനിയായെയും ഐവറി കോസ്റ്റിനെയും ഗാബോണിനെയും കൊണ്ട് ബിയാഫ്രായെ അംഗീകരിപ്പിച്ചു, പട്ടിണി ആഫ്രിക്കയെ നിക്സന്റെ അമേരിക്കന്‍ ക്യാമ്പെയ്നിലെക്ക് കൊണ്ടുവരികയും ലോകമെങ്ങുമുള്ള മാതാപിതാക്കളെ കൊണ്ട് അവരുടെ കുട്ടികളോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സന്നദ്ധ സംഘടനകളെ കൊണ്ട് ഇരുട്ടിന്റെ മറപറ്റി വായുമാര്‍ഗ്ഗം ബിയാഫ്രായിലേക്ക് ഭക്ഷണം ഒളിച്ചു കടത്താന്‍ പ്രേരിപ്പിച്ചു, കാരണം ഇരുവശങ്ങള്‍ക്കും യാത്രാമാര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല. പട്ടിണി ഫോട്ടോ ഗ്രാഫര്‍മാരുടെ തൊഴിലിനെ സഹായിച്ചു. പട്ടിണി അന്താരാഷ്‌ട്ര റെഡ് ക്രോസിനെ കൊണ്ട് ബിയാഫ്രായെ രണ്ടാം ലോക യുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും ഗുരുതരമായ സന്നിഗ്ധാവസ്ഥ എന്ന് വിളിപ്പിച്ചു.”
(ഹാഫ് ഓഫ് എ യെല്ലോ സണ്‍ : അധ്യായം - 21)




കര്‍ക്കശമായ കത്തോലിക്കാ വിശ്വാസിയായ മതഭ്രാന്തനും സാഡിസ്റ്റ് പ്രവണതകളുള്ള കുടുംബനാധനുമായ പിതാവിന്റെ നിഴലില്‍ നിന്ന് ജീവിതത്തിന്‍റെ തുറസ്സുകളിലേക്ക് യാതനാപൂര്‍വ്വം മുതിരാന്‍ തുടങ്ങുന്ന കൂടപ്പിറപ്പുകളുടെയും ഗാര്‍ഹസ്ഥ്യത്തിന്റെ അച്ചടക്കത്തില്‍ എല്ലാം നിശ്ശബ്ദം സഹിക്കുകയും ഒടുവിലൊരു ദുര്‍ബ്ബല നിമിഷത്തില്‍ പൊട്ടിത്തെറിക്കുകയും അതിനു വിലയായി ഉന്മാദത്തിന്റെ കാണാക്കയങ്ങളില്‍ സ്വയം മുങ്ങിത്താഴുകയും ചെയ്യുന്ന ഒരമ്മയുടെയും, ജീവിതം എല്ലാ ദുരിതപര്‍വ്വങ്ങള്‍ക്കിടയിലും ജീവിച്ചു വിജയിക്കാനുള്ളതാണ് എന്ന് അവരെ പഠിപ്പിക്കുന്ന അടുത്ത ബന്ധുക്കളായ മറ്റൊരു കുടുംബത്തിന്റെയും ഹൃദയസ്പര്‍ശിയായ കഥ, നാടിനു സംഭവിച്ചു കൊണ്ടിരിക്കുന്ന പരിതോവസ്ഥകളുടെ പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന പര്‍പ്പിള്‍ ഹൈബിസ്ക്കസ് എന്ന പ്രഥമ കൃതിയിലൂടെ സാഹിത്യലോകത്തേക്ക് തന്റെ വരവ് മുഴക്കത്തോടെ അറിയിച്ചു കൊണ്ടാണ് ചിമമാന്‍ഡാ എന്‍ഗോസി അദീചി എന്ന യുവ നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരി 2003-ല്‍ രംഗപ്രവേശനം ചെയ്തത്. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പുതു തലമുറ ആഫ്രിക്കന്‍ പ്രവാസി എഴുത്തുകാരുടെ സംഭാവനകളില്‍ , അന്താരാഷ്ട്രതലത്തില്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള മൂന്നു നോവലുകള്‍ ഉള്‍പ്പടെ അദീചിയുടെ കൃതികള്‍ ഏറെ ശ്രദ്ധേയമായ മുതല്‍ക്കൂട്ടാണ്. അദീചിയുടെ രണ്ടാമത് നോവലാണ്‌ 2007-ല്‍ പുറത്തിറങ്ങിയ ഹാഫ് ഓഫ് അ യെല്ലോ സണ്‍ . 'ചോരച്ചെമ്പരത്തി'യിലെ പോലെത്തന്നെ, വികാര സാന്ദ്രവും തീക്ഷ്ണവുമായ വൈയക്തിക/കുടുംബ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോഴും ചരിത്രവും നാടും സജീവ സാന്നിധ്യമാണ് 'മഞ്ഞ സൂര്യന്റെ പാതി'യിലും.


ദാരുണ ചരിത്രത്തിന്റെ ശ്രാദ്ധം

നൈജീരിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ തൊട്ടുമുമ്പും യുദ്ധകാലത്തുമായാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. 'അറുപതുകളുടെ ആദ്യകാലം', 'അറുപതുകളുടെ അവസാന കാലം' എന്നിങ്ങനെ ഈരണ്ടു തവണ ഇടവിട്ട്‌ നോവലിന്റെ കാലഗണന അവതരിപ്പിക്കുന്നു. അറുപത്തി ഏഴ് ജൂലായില്‍ തുടങ്ങി 1970 ജനുവരി മധ്യം വരെ നീണ്ടു നിന്ന ബിയാഫ്രന്‍ സംഘര്‍ഷം സ്വതന്ത്ര നൈജീരിയ കണ്ട ഏറ്റവും രക്തരൂക്ഷിതമായ അനുഭവമായിരുന്നു. ..............
തുടര്‍ വായനയ്ക്ക്:

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 135-143)

To purchase, contact ph.no:  8086126024


Friday, March 21, 2025

Theft by Abdulrazak Gurnah

 'Theft’: A New Direction in Abdulrazak Gurnah’s Writing


https://www.fazalrahman.com/essays/article/rttyyyyy

Born in Zanzibar in 1948, Abdulrazak Gurnah came to the UK as a refugee, fleeing the Zanzibar Revolution of 1964 in which the island’s majority black African inhabitants overthrew the Arab government. A professor of postcolonial literature as well as a novelist, he didn’t find much in the way of commercial success until the Nobel Prize came knocking. In an interview after receiving the award, he recalled the emotional experience of reading Tolstoy’s Anna Karenina at 13.

This links directly to Theft, set in 1990s Tanzania, where the novel begins with Raya. Raya’s hurried first marriage was in retaliation to her being the center of attention of a revolutionary soldier in colonial Tanzania of the early 1960s. Her marriage to Bakari Abbas, much older than her, was not of her choosing but rather a patriarchal imposition. The novel later explores how she abandons Bakari and their three-year-old son, a decision that recalls Anna Karenina—a reference made within the novel. However, unlike Tolstoy’s tragic heroine, Raya’s story is not marked by despair but by newfound liberation.

Character Development and Thematic Echoes

One of the most striking elements of Theft is its well-rounded character development. The novel presents multiple equally significant figures—Badar, Karim, Fouziya, and Raya—each undergoing transformation. Badar’s fate, marked by orphanhood and accusations of theft, links him both with Yusuf from Paradise and the biblical Yusuf, reinforcing Gurnah’s engagement with classical narrative archetypes. Moreover, the marriage tensions between Fouziya and Bakari Abbas, as well as Raya and Karim, recall the domestic struggles in Admiring Silence and Gravel Heart, where relationships are shaped by patriarchal impositions and cultural expectations.

Gurnah’s ability to craft characters with depth and emotional complexity is particularly evident in how their personal histories intertwine with broader themes of identity, agency, and social constraints. Karim, for instance, functions as both a contrast and a complement to Badar—while he initially appears to be a steadfast friend, his own struggles with marriage and personal fulfillment add further layers to his character, making him more than just a supporting figure.

Hope and Agency: A Shift in Tone

Unlike Yusuf’s journey in Paradise, where he is repeatedly victimized and left without support, Badar’s story is marked by resilience and companionship. Karim’s unwavering support ensures that Badar is never entirely lost, even when facing mistreatment. This shift signals a move toward a more hopeful narrative, where characters find agency despite societal oppression. Similarly, while disruptions in marriage still highlight patriarchal constraints, Theft is less concerned with themes of exile and displacement than some of Gurnah’s previous novels.

A key example of this shift is seen in the novel’s conclusion, where hope is distinctly present. Fouziya and Badar find the potential for companionship, and Karim’s clandestine relationship with a white woman leads him to break free from an unfulfilling marriage. The novel suggests that walking away from oppressive structures—be it servitude, forced marriages, or societal expectations—can lead to personal fulfillment.

This tone of optimism contrasts with Gurnah’s earlier novels, which often leave characters trapped within cycles of suffering and loss. In By the Sea, for instance, Saleh Omar’s exile is marked by nostalgia and regret, whereas Theft presents a possibility of renewal. The way in which Theft balances personal struggle with the potential for transformation suggests an evolution in Gurnah’s storytelling approach, where endurance is met with the possibility of breaking free rather than perpetual disillusionment.

Generational Cycles of Theft and Entrapment

Theft, as a theme, is not merely a literal act in the novel but a transformative force that reshapes lives. Just as Yusuf’s fate in Paradise was altered by a theft accusation driven by jealousy, Badar’s trajectory is determined by a similar accusation. However, Theft deepens this theme by making it generational—Badar’s predicament is, in part, the consequence of a theft committed by his biological father against Uncle Othman’s family. This cyclical element suggests that histories of transgression and injustice persist across generations, shaping individuals in ways they may not fully grasp.

Yet, Gurnah offers the possibility of breaking this cycle. Badar’s eventual path hints at a different future, one where individuals can redefine their lives rather than being trapped by inherited legacies of wrongdoing. This generational approach also subtly critiques the ways in which familial and societal debts are passed down, suggesting that cycles of suffering can only be broken through conscious personal choices rather than through mere endurance.

Similarly, the theme of entrapment operates across generations. Raya and Fouziya both struggle with constraints placed upon them. Raya’s marriage is a form of patriarchal confinement, and she eventually finds freedom in her relationship with Haji. Fouziya, on the other hand, is burdened by her mother Khadija’s belief that her childhood epilepsy would be passed on to her children, leading to an overprotectiveness that disgusts Karim. Meanwhile, Badar’s entrapment stems from his orphanhood and innate submissiveness. The freshness of the novel lies in its contrast: while the older generation largely fails to break free from these societal and familial constraints, the next generation finds ways to do so.

Breaking Free from Wedlock: Marriage as a Site of Liberation

An interesting motif in Theft is the role of marriage as a space of confinement—and, paradoxically, liberation. Raya leaves Bakari despite having a child, as his patriarchal control becomes unbearable. Her marriage, described as happening "in a panic," was a humiliating submission to her father’s will, reinforcing the idea that patriarchal traditions often dictate women's lives. However, Raya finds happiness in her new life with Haji in Dar es Salaam. Similarly, Fouziya, unable to endure the postpartum struggles and Karim’s insensitive reactions, decides to leave her marriage, setting the stage for a fresh start with Badar.

Unlike in traditional postcolonial narratives, where broken marriages often signal deeper societal dysfunctions, Theft frames these departures as acts of self-determination. This represents a departure from Gurnah’s earlier portrayals of relationships, where characters frequently find themselves trapped in cycles of emotional and cultural dissonance.

This shift further underscores Theft's overarching theme of transformation—where relationships, instead of being static sites of suffering, become dynamic spaces for reinvention. By portraying women as actively leaving unsatisfying marriages and reclaiming their agency, Gurnah challenges conventional narratives of endurance and victimhood.

Universal Themes with Cultural Anchors

Another notable shift in Theft is its thematic focus. Unlike the popular conception of African literature, which often deals with colonial/postcolonial turmoil and historical bloodshed (African horror/tragedy pornography), Theft focuses on universal domestic struggles—patriarchy, personal agency, and marriage. However, Gurnah does not strip the narrative of its cultural depth. Instead, he seamlessly integrates cultural elements, from cuisine to lifestyle, ensuring that while the themes are universally relatable, the novel remains rooted in a specific world.

The presence of cultural nuances—such as the depiction of Zanzibari customs, familial structures, and social expectations—ensures that Theft is both a deeply personal novel and one that resonates on a broader scale. The universality of its themes does not dilute its specificity; rather, it reinforces the idea that personal struggles transcend geographic and cultural boundaries.

A Refreshing Evolution in Gurnah’s Writing

For longtime readers of Gurnah, Theft marks a refreshing new direction. While his works have always explored displacement, exile, and colonial legacies, this novel shifts toward intimate, personal battles, offering a more hopeful and transformative outlook. For those new to Gurnah, Theft can serve as a strong entry point, though a progression through Memory of Departure, Admiring Silence, and Paradise would enhance appreciation of his evolving style.

Ultimately, Theft affirms why Gurnah’s Nobel recognition was well-deserved—not just for his past works but for his continued evolution as a storyteller. The novel reaffirms his position as a literary voice that transcends both geographical and thematic boundaries, making it a vital addition to his body of work.

Sources:

1.       https://www.kirkusreviews.com/book-reviews/abdulrazak-gurnah/theft-3/

2.       Mphuthumi Ntabeni. ‘PenAfrican: Theft by Abdulrazak Gurnah – a book review’, 03.03.2025, https://www.litnet.co.za/penafrican-theft-by-abdulrazak-gurnah-a-book-review/. Accessed 15.03.2025

3.       Paul Genders. ‘A Life More Ordinary – Theft’, Literary Review, March, 2025, https://literaryreview.co.uk/a-life-more-ordinary.  Accessed 15.03.2025

 

 

Wednesday, March 5, 2025

The Stillborn by Zaynab Alkali

 പിറവിയിലേ അടക്കപ്പെടുന്നവര്‍



വംശീയതയുടെയും ലിംഗവിവേചനത്തിന്റെയും നിതാന്ത അന്യവല്‍ക്കരണം അനുഭവിക്കുന്നവര്‍ എന്ന നിലയിലാണ്  കൊളോണിയല്‍ സാഹിത്യം ആഫ്രിക്കന്‍ സ്ത്രീയെ അവതരിപ്പിച്ചത്. കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ ആഖ്യാനങ്ങളിലാകട്ടെ, കുടുംബത്തിലെ അവളുടെ നിയത സ്ഥാനത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അവള്‍ നിര്‍വ്വചിക്കപ്പെട്ടത്‌. ഈ രണ്ടു  എതിരറ്റങ്ങളെയും ഒരു പോലെ നിഷേധിച്ചുകൊണ്ടാണ് സൈനബ് അല്‍കാലിയുടെ നോവലുകളില്‍ (The Stillborn, The Virtuous Woman) ആഫ്രിക്കന്‍ സ്ത്രീ ആവിഷ്കരിക്കപ്പെടുന്നതെങ്കിലും അന്തിമവിശകലനത്തില്‍ പുരുഷമേധാവിത്ത സാമൂഹ്യക്രമത്തില്‍ തന്നെയാണ് അവള്‍ നിലകൊള്ളുന്നതെന്നു നിരീക്ഷിക്കപ്പെടുന്നു *1. . സ്ത്രീയുടെ പദവിയെന്നത് പ്രാഥമികമായും ഭാര്യയും അമ്മയുമാകുകയെന്നതാണെന്ന പരമ്പരാഗത ധാരണക്കുമേല്‍ കൊളോണിയല്‍ മൂല്യങ്ങളുടെ അധികഭാരം കൂടിയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. “ആഫ്രിക്കന്‍ സ്ത്രീ എന്തെങ്കിലും പീഡനം അനുഭവിക്കുന്നുണ്ടെന്നു തീര്‍ത്തും നിഷേധിച്ചുകൊണ്ടും, നമ്മുടെ അമ്മമാര്‍ തീര്‍ത്തും സന്തുഷ്ടരായിരുന്ന അജ്ഞാതമായ ഒരു കൊളോണിയല്‍ പൂര്‍വ്വ ഭൂതകാലത്തെ കൊണ്ടാടിക്കൊണ്ടും പുരുഷമേധാവിത്ത സമൂഹം അതിന്റെ പതിവു ശൈലിയില്‍ പ്രതികരിക്കുന്നു; ബോധ്യങ്ങളുള്ള വനിതാ ആക്റ്റിവിസ്റ്റുകളെ പാശ്ചാത്യ ആശയങ്ങളുടെ ഇരകള്‍ എന്നും വെള്ളക്കാരികളെ അന്ധമായി അനുകരിക്കുന്നവര്‍ എന്നും കുറ്റപ്പെടുത്തിക്കൊണ്ട്; സ്ത്രീയെന്ന വ്യക്തിയുടെ ഭാഗധേയത്തെക്കാള്‍ പ്രധാനം ‘കുടുംബം ആണെന്നു പറഞ്ഞുകൊണ്ട്; ‘ദേശീയ പുരോഗതിയാണ് ഇപ്പോള്‍ (കൊളോണിയല്‍ അനന്തരകാലത്ത്) സ്ത്രീവിമോചനത്തെക്കാള്‍ പ്രാധാന്യമുള്ള മുന്‍ഗണന എന്ന കാപട്യം ഉപയോഗിച്ചു സ്ത്രീകളുടെ ഉത്കണ്ഠകളെ തട്ടിമാറ്റിക്കൊണ്ട്; സ്ത്രീകള്‍ ഒരിക്കലും അടിമത്തത്തില്‍ ആയിരുന്നില്ലാത്തതുകൊണ്ട് അവരെ വിമോചിപ്പിക്കേണ്ടതിന്റെ ആവശ്യമേയില്ല എന്ന് സ്ഥാപിച്ചുകൊണ്ട്. അപ്പോള്‍ ഇവിടെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ അസത്യവല്‍ക്കരണത്തിന്റെ ഒരു സംഘാതമാണ്‌ ഉള്ളത്, എല്ലാറ്റിന്റെയും ലക്ഷ്യം സ്ത്രീയെ ഭയപ്പെടുത്തി നിശ്ശബ്ദയാക്കുക എന്നതു തന്നെ. ഏറ്റവും ധീരമായും വാചാലമായും സംസാരിക്കുകയും സാമൂഹികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ചാപ്പകുത്തപ്പെടുന്നു.” *1. 

വടക്കന്‍ നൈജീരിയയില്‍ നിന്നു പ്രസാധനം വരെയെത്തിയ ആദ്യ വനിതാ നോവലിസ്റ്റ് എന്ന നിലയില്‍ സൈനബ് അല്‍കാലി ഒരു നാഴികക്കല്ലാണെങ്കില്‍ വിഖ്യാത നൈജീരിയന്‍ പുരസ്കാരം (Association of Nigerian Authors(ANA) Literary Prize, 1985) നേടിയ കൃതിയാണ് അവരുടെ പ്രഥമ നോവല്‍ The Stillborn. ആഫ്രിക്കന്‍ സ്ത്രീ മുന്നോട്ടു കുതിക്കണമെന്നും അവളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ അവള്‍ക്ക് അവസരമുണ്ടാകണമെന്നുമുള്ള അടിസ്ഥാന ധാരണയാണ് നോവലിന്റെ പ്രേരണ. മുസ്ലിം കുടുംബത്തില്‍ ജനിക്കുകയും പിതാവ് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുകയും ചെയ്തതോടെ ക്രിസ്ത്യന്‍ മേഖലയിലേക്ക് താമസം മാറ്റുകയും ഇരു മതങ്ങളോടും ഇടപഴകുകയും ചെയ്ത പശ്ചാത്തലം തന്റെ എഴുത്തിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അല്‍കാലി ഏറ്റുപറഞ്ഞിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ വടക്കന്‍ നൈജീരിയയുടെ ചിഹ്നങ്ങള്‍ വേണ്ടുവോളം പേറുന്ന, സാംസ്കാരികമായും മതപരമായും സങ്കര ഭാവമുള്ള ഗ്രാമത്തിന്റെ സൂക്ഷ്മമായ പുനസൃഷ്ടിയിലാണ് നോവലിന്റെ ശക്തിയും സൗന്ദര്യവും ഏറ്റവും പ്രകടമാകുന്നത്. ഒരിക്കലും പേരു പറയുന്നില്ലാത്ത ഗ്രാമം, എവിടെയും ആര്‍ക്കും സ്വന്തമായ ഇടത്തിന്റെ, ദേശത്തിന്റെ ആദിരൂപമാണ്. സാംസ്കാരികമായി പഴമയെയും പൂര്‍വ്വികരെയും മൂര്‍ത്തികളെയും ആദരിക്കുകയും കൃത്യമായി നിര്‍വ്വചിച്ച ലിംഗ, പ്രായഭേദ ദൌത്യങ്ങള്‍ കല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്ന ഗ്രാമം, ആധുനികതയുമായി കൊമ്പുകോര്‍ക്കുന്ന ഏതൊരു ആഫ്രിക്കന്‍ ഗ്രാമത്തിന്റെയും കൊളോണിയല്‍ സാമൂഹിക സംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. മിഷന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ഹില്‍ സ്റ്റേഷന്‍, ഗ്രാമീണരുടെ പാട്ടുകളെ അലോസരപ്പെടുത്തുന്ന വൈദ്യുതി ജനറേറ്ററുകളുടെ മൂളല്‍ തുടങ്ങിയ ആധുനികതയുടെ നിര്‍മ്മിതികള്‍ മുത്തച്ചന്‍ കാക്കയെ പോലുള്ളവര്‍ ആരാധിക്കുന്ന മൂര്‍ത്തികളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ കൂടിയാണ്. ചൊവ്വാഴ്ച ചന്തകളും പൊടിയും ബഹളവും നഗ്നരോ അര്‍ദ്ധ നഗ്നരോ ആയ കുട്ടികളും യാചകരും ഇതിന്റെയൊക്കെ കൂടെ നൃത്തവും സംഗീതവും ഇടകലരുന്ന കൂട്ടായ്മകളും പ്രണയ സംഗമങ്ങളും വാഗ്ദാനങ്ങളും ഗോസ്സിപ്പുകളും ഗൂഡാലോചനകളും കൂടിക്കുഴയുന്ന ഗ്രാമാന്തരീക്ഷം ഏറെ വിശദമായിത്തന്നെ നോവലിസ്റ്റ് വരച്ചുവെക്കുന്നുമുണ്ട്. പല സന്ദര്‍ഭങ്ങളിലും പുണ്ണുകള്‍ മാന്തിപ്പൊളിച്ചു വലുതാക്കുന്ന ദോഷൈക ദൃഷ്ടി പ്രകടിപ്പിക്കുമ്പോഴും സഹാനുഭൂതിയുടെയും സഹായ മനസ്കതയുടെയും നിമിഷങ്ങളും ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുന്നു. മുഖ്യ കഥാപാത്രമായ ലീ പട്ടണത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഘട്ടത്തില്‍ തങ്ങള്‍ക്കു കഴിയുന്ന വിധം നാണയത്തുട്ടുകള്‍ നല്‍കിയും ഭക്ഷ്യ വിഭവങ്ങളോ പാത്രങ്ങളോ പങ്കുവെച്ചും സഹായിത്തിനെത്തുന്നവരില്‍ വെറും പരിചയക്കാര്‍ പോലുമുണ്ട്. “അവരുടെ മകള്‍ ഒരപരിചിത പട്ടണത്തില്‍ അന്യരായ ആളുകള്‍ക്ക് ഇടയിലാകും. ആരാണ് അവള്‍ക്ക് എന്തെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കുക?” എന്ന് ചോദിക്കുന്ന വൃദ്ധ അതിന്റെ ചിഹ്നമാണ്. ഈ സംഭവത്തില്‍ ഗ്രാമീണര്‍ക്ക് നഗര ജീവിത മൂല്യങ്ങളെ കുറിച്ചുള്ള ധാരണയും നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. നഗരമാകട്ടെ, അതിന്റെ സ്വാധീനം വിവിധ രീതിയില്‍ അനുഭവവേദ്യമാണെങ്കിലും നേരിട്ട് നോവലില്‍ കാര്യമായി കടന്നു വരുന്നുമില്ല. ഭീഷണവും വിനാശകരവുമായ ഇടമെന്ന നിലയിലാണ് പല കഥാപാത്രങ്ങളുടെയും ഭാഷണങ്ങളില്‍ അത് ഇടംപിടിക്കുന്നത്. വൈകാതെ നഗരം തങ്ങളെ തേടിവരുമെന്നു പ്രവചിക്കുന്ന അവായുടെ വാക്കുകള്‍ ഒരു നിലക്ക് നോവലന്ത്യത്തില്‍ സത്യമാകുന്നുണ്ട്. മുത്തച്ഛന്റെ അടക്കത്തിനു വേണ്ടി ഗ്രാമത്തില്‍ തിരികെയെത്തുന്ന ലീ എണ്ണമറ്റ വിളക്കുകളും ഗ്യാസ് ലൈറ്റുകളും പ്രകാശിക്കുന്ന തെരുവുകളും വഴിവാണിഭങ്ങളും കാണുന്നുണ്ട്, മുമ്പ് കുട്ടികള്‍ ഓടിക്കളിച്ച ഇടങ്ങള്‍ വാണിജ്യ കേന്ദ്രങ്ങള്‍ ആയിത്തീര്‍ന്നത് ലിയുടെ ഉള്ളില്‍ വിഷാദം നിറക്കുന്നു. “പൂര്‍ണ്ണ ചന്ദ്രന്റെ കര്‍ക്കശ മേല്‍നോട്ടത്തില്‍ ആടുകയും പാടുകയും കൈകോര്‍ക്കുകയും ചെയ്തിരുന്ന നാളുകള്‍ പോയ്പ്പോയിരുന്നു.”

യാഥാസ്ഥിതിക സമൂഹം പെണ്‍കുട്ടികള്‍ക്ക് അനുവദിക്കുന്ന പരമാവധി വിദ്യാഭ്യാസമായ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു ഗ്രാമത്തിലേക്ക് തിരികെയെത്തുന്ന ലി എന്ന പതിമൂന്നുകാരിയുടെ തുടര്‍ന്നുള്ള ജീവിതത്തിലെ ഇരുപതു വര്‍ഷക്കാലമാണ് നോവല്‍ ആവിഷ്കരിക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ ശീലങ്ങളും പതിവുകളും കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങളും പെണ്‍കുട്ടികള്‍ക്കു മേല്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന വാര്‍പ്പു മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ അധിക സമ്മര്‍ദ്ദങ്ങളും ഒപ്പിയെടുക്കുന്ന രീതിയില്‍ വീട്ടകത്തേക്കാണ് നോവല്‍ ശ്രദ്ധയൂന്നുന്നത്. സ്വതേ സാമാന്യം നിഷേധ പ്രകൃതിയായ ലി വിധിവിലക്കുകളെ അത്രക്കങ്ങു വകവെക്കുന്ന കൂട്ടത്തിലല്ല എന്നത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. അവളുടെ പ്രണയവും വിവാഹവും ഹാബുവിന്റെ വിശ്വാസവഞ്ചനാ പ്രകൃതം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ മറികടന്നു സ്വതന്ത്രമായ നിലനില്‍പ്പ്‌ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളും നോവല്‍ ചിത്രീകരിക്കുന്നു. അടക്കിഭരിക്കുന്നവനും അമിത മത കാര്‍ക്കശ്യക്കാരനുമായ പിതാവ് പരമ്പരാഗത കൂടിച്ചേരലുകളെ പോലും വിലക്കുന്നത് ലീയുടെ സഹജമായ സ്വതന്ത്ര വാഞ്ചയെ ചെറുപ്പം മുതലേ വിപരീതത്തില്‍ പൊലിപ്പിക്കുന്നുണ്ട്. ഒരേസമയം ശകുനങ്ങളിലും പാരമ്പര്യ മൂല്യങ്ങളിലും വിശ്വസിക്കുകയും ഒപ്പം പ്രവചന സ്വഭാവമുള്ള സ്വപ്‌നങ്ങള്‍ കാണുകയും ചെയ്യുന്ന ലി ‘ഗ്രാമത്തിന്റെ പുത്രി തന്നെയാണ്. അത്തരമൊരു സ്വപ്നത്തിലൂടെ ബാബക്ക് അപകടം പറ്റുന്നതിനെ കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന ലീ, ഒരു ദുര്‍മ്മന്ത്രവാദിനിയെപ്പോലെ അസ്വസ്ഥതയുണ്ടാക്കുന്ന സാന്നിധ്യം എന്ന നിലയില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു വിചിത്ര ഇടം നേടുന്നത് നോവലില്‍ നിര്‍ണ്ണായകമാണ്. സ്വപ്നം കാണാനുള്ള കഴിവും അത് സാക്ഷാത്കരിക്കാന്‍ വേണ്ട ദൃഡ നിശ്ചയവും ഒപ്പം പട്ടണത്തിലേക്കു പോയ ഹാബുവിന്റെ വിളി കാത്തിരിക്കുന്ന നീണ്ട നാലുവര്‍ഷം കൊണ്ട് പഠിച്ചെടുത്ത ക്ഷമാശീലവും – ഇവ മൂന്നും ചേര്‍ന്നാണ് ലീയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *2. ഈ ക്ഷമയുടെ പാഠം അവള്‍ക്ക് പകര്‍ന്നു നല്‍കുന്നതും മറ്റൊരു സ്ത്രീയാണ് – പട്ടണ വാസത്തിനിടയില്‍ മാതൃതുല്യയായി അവളോട്‌ ഇടപഴകുന്ന വീട്ടുടമ. ദുരിതപൂര്‍ണ്ണമായിരുന്ന തന്റെ ദാമ്പത്യത്തെ കുറിച്ച് ഓര്‍ത്തുകൊണ്ടാണ്, ഹാബുവിന്റെ അവഗണന മറികടക്കാന്‍ വയോധിക അവളെ പ്രാപ്തയാക്കുക:

“ഞാന്‍ അയാളെ വിവാഹം കഴിച്ചിരുന്നല്ലോ. ഇവിടെയാണ് ഞാന്‍ വേണ്ടതെന്നു അല്ലാഹു തീരുമാനിച്ചതാണ്. ഞാന്‍ ഇവിടെ നിന്നു, ലീ, ഒന്നോ രണ്ടോ കൊല്ലമല്ല, മറിച്ചു മുപ്പതു കൊല്ലം. ഞാന്‍ കഷ്ടപ്പെട്ടിരിക്കാം, പക്ഷെ ആ വര്‍ഷങ്ങളില്‍ ഞാന്‍ പഠിച്ചു, നമ്മുടെ ആളുകള്‍ പറയും പോലെ, എത്രകാലം നീ കാത്തുവെച്ചാലും ക്ഷമയുടെ പാല് പിരിഞ്ഞു പോകില്ലെന്നും ക്ഷമാലുവിനു ഒരു പാറ പാചകം ചെയ്തു അതിന്റെ സൂപ്പ് കുടിക്കാനാകും എന്നും.”

ഇതര കഥാപാത്രങ്ങള്‍ ഒരര്‍ത്ഥത്തില്‍ ലിയുടെ പത്രസൃഷ്ടിയുടെ തന്നെ വിവിധ വശങ്ങളാണ്. കാക്കയെ മാറ്റിനിര്‍ത്തിയാല്‍ ഹാബു, സുലെ, ഡാന്‍ ഫിയാമ, ഗാര്‍ബ എന്നിങ്ങനെ മറ്റു പുരുഷ കഥാപാത്രങ്ങളെല്ലാം, ദുര്‍ബ്ബലരും സാഹചര്യങ്ങളുടെ ഇരകളും മാത്രമായിരിക്കുന്നതും ഏറിയോ കുറഞ്ഞോ നിലയില്‍ പരാജയപ്പെടുന്ന ദുരന്ത പാത്രങ്ങള്‍ ആയി ഒടുങ്ങുന്നതും ലീയുടെ പാത്രസൃഷ്ടിയുടെ ആവശ്യത്തിനപ്പുറം അവര്‍ പ്രസക്തരല്ല എന്നതുകൊണ്ടാണ്. പട്ടണത്തിന്റെ പ്രലോഭനങ്ങളില്‍ മറ്റൊരു ഭാര്യയെ സ്വന്തമാക്കുകയും കുടുംബത്തോടുള്ള ചുമതല മറക്കുകയും ചെയ്യുന്ന ഹാബുവിന്റെ തിരിച്ചു വരവിനു ഒരപകടത്തിന്റെയും തുടര്‍ന്ന് രണ്ടാം ഭാര്യയുടെ നിരാസത്തിന്റെയും നാടകീയത നോവലിസ്റ്റ് പ്രയോജനപ്പെടുത്തുന്നുവെങ്കിലും അയാളും കാമുകനും വില്ലനുമെന്ന ക്ലീഷേകള്‍ക്കപ്പുറം പോകുന്ന ദുരന്ത പാത്രമാണ്. പുതിയ വിദ്യാഭ്യാസ ക്രമത്തില്‍ തരം താഴ്ത്തപ്പെട്ടു പദവിയും പകിട്ടും നഷ്ടമായി വീണ്ടും വീണ്ടും പിതാവാകുകയെന്നതിനപ്പുറം കുടുംബ നാഥന്റെ ചുമതലയൊന്നും ഏറ്റെടുക്കാനാകാതെ മദ്യത്തില്‍ അഭയം കണ്ടെത്തുന്ന ഡാന്‍ ഫിയാമ ഒരര്‍ത്ഥത്തില്‍ സാമൂഹിക മാറ്റങ്ങളുടെ ഇരയാണ്. ലൈംഗികത്തൊഴിലാളിയായ മാതാവിന്റെയും ധൂര്‍ത്തില്‍ എല്ലാം തുലച്ച പിതാവിന്റെയും മകനായതിന്റെ അവമതി ചീറിപ്പായുന്ന മോട്ടോര്‍ ബൈക്കിലും പട്ടണത്തിലെ ദുരൂഹ ഇടപാടുകളിലും തീര്‍ക്കാന്‍ വൃഥാശ്രമം നടത്തുന്ന ഗാര്‍ബയില്‍, തന്റെ ഗാര്‍ഹികത്തടവില്‍ നിന്നുള്ള മോചന മാര്‍ഗ്ഗം കാണുന്ന ഫാകു, അനിവാര്യമായ ദുരന്തത്തിലേക്ക് പോകുന്നത് ഇരുവരുടെയും ജീവിത നിസ്സഹായതകളുടെ ചിത്രമാണ്. കാക്കയുടെ പാഗന്‍ വിശ്വാസ നിലപാടുകള്‍ ‘പഴഞ്ചന്‍ എന്ന് അദ്ദേഹത്തെ ഒറ്റപ്പെടുത്തുമ്പോള്‍ പുത്തന്‍ കൂറ്റുകാരനായ ബാബ ‘വൈദേശിക സംസ്കാരത്തോട് ചേര്‍ന്ന ആധുനിക ജീവിത രീതിക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍ ഇരുലോകങ്ങളില്‍ കുടുങ്ങിപ്പോയ സ്വന്തം പദവിയെ കുറിച്ച് അനിശ്ചിതത്വത്തിലാണ്. എന്നാല്‍ തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം നോവല്‍ അത്രയേറെ പിന്തുടരുന്ന ഒരു പ്രമേയമല്ല. തന്റെ മമ്മയെ ഓര്‍മ്മിപ്പിക്കുന്ന കൊച്ചുമകളോടും അവളുടെ സ്വതന്ത്ര ബുദ്ധിയോടും വലിയ വാത്സല്യമാണ് കാക്ക പ്രകടിപ്പിക്കുന്നത്. ബാബയുടെ കാര്‍ക്കശ്യത്തിനെതിരെ അതവള്‍ക്ക് ഒരഭയമാണ്. ആണുങ്ങളെ മുഴുവന്‍ പുച്ഛിക്കുന്ന മുത്തശ്ശിയാണ് ആ നിലക്ക് ലീക്ക് മറ്റൊരു  പ്രചോദനമാക്കുന്നത്. ‘പതിനാലു തവണ വിവാഹിതയായതായി അവകാശപ്പെടുന്ന മുത്തശ്ശി അവരുടെ പ്രതാപകാലത്ത് സൗന്ദര്യം കൊണ്ട് ആണുങ്ങളെ വരുതിയില്‍ നിര്‍ത്തിയിരുന്നതില്‍ അഭിമാനിക്കുന്നു. ഗാര്‍ഹികാന്തരീക്ഷത്തില്‍ കാക്ക ബഹുമാന്യമായ ഒരു സാന്നിധ്യമായിരിക്കുമ്പോള്‍, മുത്തശ്ശി ഒരു ദുഷിച്ച സ്വാധീനമായി വിലയിരുത്തപ്പെട്ടു. എന്നാല്‍, ആധുനികതയുടെ കടന്നുവരവില്‍ തന്നോടൊപ്പം അടക്കം ചെയ്യപ്പെടുക എന്നതാണ് മുത്തച്ഛന്‍ പ്രതിനിധാനം ചെയ്ത മൂല്യങ്ങളുടെയും വിധി.   

ലിയുടെ ഭാഗധേയങ്ങള്‍ക്കു സമാന്തരമായി സമാനമായ രീതിയില്‍ ജീവിതവും സ്വപ്നങ്ങളും പുരുഷാധിപത്യ സമൂഹം തങ്ങളുടെ താല്‍പര്യാര്‍ത്ഥം രൂപപ്പെടുത്തിയ മൂല്യ വ്യവസ്ഥയുടെ കീഴില്‍ പന്താടപ്പെടുന്ന രണ്ടു സ്ത്രീകഥാപാത്രങ്ങളെ കൂടി നോവല്‍ പിന്തുടരുന്നുണ്ട്. ലിയുടെ മൂത്ത സഹോദരി അവാ, സമൂഹം കല്‍പ്പിച്ചു നല്‍കിയ ‘കുടുംബിനീ മാതാ’വിന്റെ വേഷത്തിലേക്ക് നോവലന്ത്യത്തില്‍ ലി വിവരിക്കുമ്പോലെ “മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി തന്റെ ജിവിതം നല്‍കിക്കഴിഞ്ഞിരുന്ന മറ്റൊരുവള്‍” എന്ന നിലയില്‍ സ്വയം അടക്കം ചെയ്യുമ്പോള്‍, ലിയുടെ സ്കൂള്‍ കാല സുഹൃത്ത് ഫാകു, നഗര ജീവിതത്തിന്റെ ഇരയാണ്: ഒരൊറ്റത്തവണയേ പ്രസവിച്ചുള്ളൂ എന്ന കുറ്റത്തിന് ഭര്‍ത്താവിന്റെ ക്രൂരതകളും ഭര്‍തൃവീട്ടുകാരുടെ പീഡനവും സഹിച്ചു മടുത്തു രക്ഷാമാര്‍ഗ്ഗം തേടുന്നവള്‍. എന്നാല്‍ സ്വതന്ത്രയായ സ്ത്രീയെന്നാല്‍ വേശ്യവൃത്തിയുടെ ഒരൊറ്റ വേഷമേ സമൂഹത്തിനു പരിചയമുള്ളൂ. തെരഞ്ഞെടുപ്പുകള്‍ ഒന്നുമില്ലാത്ത അവാ നോവലില്‍ ആകെ പ്രകടിപ്പിക്കുന്ന ഒരഭിപ്രായം ബഹുഭാര്യത്വത്തോടുള്ള ഒരു പതിഞ്ഞ എതിര്‍പ്പു മാത്രമാണ് എന്നതും അതുതന്നെയും എന്തെങ്കിലും സ്വാതന്ത്ര്യ ബോധം കൊണ്ടൊന്നുമല്ല; മറിച്ച് അതെപ്പോഴും കുടുംബ കലഹങ്ങള്‍ക്കു കാരണമാകും എന്നത് കൊണ്ടാണ് എന്നതും ശ്രദ്ധേയമാണ്. ഹാബുവിന്റെ അവഗണനയ്ക്ക് പകരമായി ധനികനായ ഹാജി ബതൂറെയെ വിവാഹം ചെയ്യാന്‍ അവള്‍ സഹോദരിയെ ഉപദേശിക്കുന്നതും അത്തരമൊരു പരമ്പരാഗത നിലപാടിലാണ്: “എല്ലാ സ്ത്രീകള്‍ക്കും ഒരു പുരുഷന്‍ വേണം, ഒന്നിനുമല്ലെങ്കില്‍ വേലി കോട്ടം തീര്‍ക്കാനെങ്കിലും.” അതിനപ്പുറം ചിന്തിക്കാന്‍ അവള്‍ക്കു വശമില്ല എന്നതാണ് വസ്തുത. ഫാകുവിന്റെ  കാര്യത്തില്‍ ആറാം വയസ്സില്‍ ബാബയുടെ മരണവും അപകടത്തില്‍ സഹോദരന്മാര്‍ മരിക്കുന്നതും ചേര്‍ന്നാണ് ഭാഗ്യഹീനയെന്നും ‘ദുര്‍മ്മന്ത്രവാദിനി (witch) എന്നും വിളിക്കാന്‍ ഇടയാക്കുന്നതും അവളുടെ ദുരന്തങ്ങള്‍ക്ക് തുടര്‍ച്ച സൃഷ്ടിക്കുന്നതും. 

ആഫ്രിക്കന്‍ സാഹചര്യങ്ങളിലേക്ക് പറിച്ചുനട്ട ഫെമിനിസ്റ്റ് രചന എന്നു മാത്രമായി ഒതുങ്ങിപ്പോവുന്ന രചനയല്ല ‘ചാപ്പിള്ള’ എന്നു നിരീക്ഷിക്കപ്പെടുന്നു (S. Brown).  നൈജീരിയയുടെ, വിശേഷിച്ചും പാരമ്പര്യ ജടിലമായ ഹോസാ സമൂഹത്തിന്റെ, ആധുനികവല്‍ക്കരണത്തിന്റെ ആഘാതങ്ങളെ ആഴത്തില്‍ പരിശോധിക്കുന്ന കൃതിയെന്ന നിലയില്‍ ഒരര്‍ത്ഥത്തില്‍ ‘ഗ്രാമം തന്നെയാണ് നോവലിലെ മുഖ്യ കഥാപാത്രം. പരമ്പരാഗത സമൂഹം ആധുനികതയുമായി ഏറ്റുമുട്ടുമ്പോള്‍ മുറിവേല്‍ക്കുന്നത്‌ സ്ത്രീക്കു മാത്രമല്ല എന്നു നോവല്‍ അടിവരയിടുന്നുണ്ട്. നോവലന്ത്യത്തില്‍, തന്റെ മുപ്പത്തിമൂന്നാം വയസ്സില്‍, ‘വിജയിച്ച അധ്യാപികയും, വലിയ, അസൂയയുണര്‍ത്തുന്ന ഒരാധുനിക കെട്ടിടത്തിന്റെ ഉടമയും’ എന്ന നിലയില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കഴിഞ്ഞും തിരിഞ്ഞു നോക്കുമ്പോള്‍ ലി കണ്ടെത്തുന്നുണ്ട് തന്റെ വലിയ ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നു അതെന്നും അത് സാധ്യമായില്ലെങ്കില്‍ അതിനു പ്രസക്തിയേ ഇല്ലെന്നും. കുടുംബിനീ സങ്കല്‍പ്പത്തിനു അനുരോധമാം വിധം മുത്തച്ചനെ അദ്ദേഹത്തിന്റെ അന്ത്യനാളുകളില്‍ ശുശ്രൂഷിക്കാന്‍ അവള്‍ മടിക്കുന്നില്ല. ആ മരണം തന്റെ അവസാനത്തെ വിലക്കും ഭേദിച്ചു തന്നെ സ്വതന്ത്രയാക്കിയതായി അനുഭവപ്പെടുമ്പോഴും പട്ടണത്തിലേക്ക് പോയി ഹാബുവിനെ കണ്ടെത്താനും പരമ്പരാഗത യജമാനന്‍- ദാസി ബന്ധത്തിനപ്പുറം തുല്യതയുടെ സങ്കല്‍പ്പത്തിലൂന്നിയ ഒന്നായി ഹാബുവുമായുള്ള ബന്ധത്തെ വീണ്ടും വിളക്കിച്ചേര്‍ക്കാനുമാണ് അവളുടെ ആഗ്രഹം. ഇരയെന്ന സാമ്പ്രദായിക സ്ത്രീ ഭാവം മറികടക്കാനും സ്വന്തം ശക്തി തിരിച്ചറിയാനും ലീ പഠിക്കുന്നതും അതേ പരമ്പരാഗത മൂല്യങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ തന്നെ ഒരു ‘വശീകരണക്കാരിയും തങ്ങളുടെ ദാമ്പത്യത്തിനു ഭീഷണി ഉയര്‍ത്തുന്നവളും ആയിക്കാണുന്നതില്‍ നിന്നാണ് എന്നതും പ്രധാനമാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍, എല്ലാ വിലക്കുകളും മറികടന്നു ഗ്രാമം വിട്ടു പോകാനും ജോലിയും പഠനവും തുടര്‍ന്ന് സ്വതന്ത്രയാവാനും ആ നിലക്ക് വരുമാനമുള്ളയാള്‍ എന്ന നിലയില്‍ ‘വീട്ടിലെ ആണാ’വാനും അവളെ പ്രാപ്തയാക്കുക കുടുംബത്തില്‍ ഒന്നൊന്നായി വരുന്ന ദുര്യോഗങ്ങളാണ്: ബാബയുടെ മരണം, സുലേയുടെ പ്രവാസം, അവായുടെ ഭര്‍ത്താവ് ഡാന്‍ ഫിയാമ മുഴുക്കുടിയന്‍ ആയിത്തീരുന്നത്, ഹാബുവിന്റെ മടുപ്പ് ബാധിച്ച പ്രകൃതം ഇതല്ലാം എല്ലാം അതില്‍ ഘടകങ്ങളാണ്. നോവലന്ത്യത്തില്‍ കാണുന്ന ലീ, തുടക്കത്തിലെ പൊട്ടിപ്പെണ്ണായ പതിമൂന്നുകാരിയില്‍ നിന്ന് പാടെ മാറിയിട്ടുണ്ടെന്നു കാണാം: അനുഭവങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങളിലൂടെ മറ്റാരേക്കാളും മേലെ ഇനിയങ്ങോട്ട് സ്വന്തം ഹൃദയത്തെ കേള്‍ക്കാമെന്ന് നിശ്ചയിച്ചുറപ്പിച്ച ലീ, സൈനബ് അല്‍കാലിയുടെ മാനസപുത്രി തന്നെയാണ്. അവള്‍ കാണുന്നതും അനുഭവിക്കുന്നതും നേരിടുന്നതും തന്നെയാണ് പുസ്തകത്തിന്റെ സന്ദേശം. പതിറ്റാണ്ടുകള്‍ക്കപ്പുറം, തന്റെ നാലാം തലമുറയിലെ കൊച്ചുമകളുടെ വിവാഹ നാളില്‍, സ്വപ്നങ്ങളൊന്നും സാക്ഷാത്കരിക്കാനാകാതെ പോയ തന്റെ ജീവിതത്തെ കുറിച്ച് ദുഃഖം പൂണ്ടിരിക്കുന്ന സ്വന്തം ചിത്രം ഒരു സ്വപ്ന പ്രത്യക്ഷമായി നോവലന്ത്യത്തില്‍ ലീക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ പ്രപൌത്രി അവളെ സമാധാനിപ്പിക്കുന്നു:

“അല്ല, വലിയ മുത്തശ്ശീ! അത് ശരിയല്ല. നിങ്ങള്‍ ഒരു വിജയമാണ്, ഓര്‍ക്കുന്നില്ലേ? ആളുകളുടെ ക്ഷേമത്തിനായി നിങ്ങള്‍ ജീവിതം അര്‍പ്പിച്ചു.”

“സ്വപ്നം കാണുന്നത് ശരിയാണ്, കുഞ്ഞേ!” പെണ്‍കുട്ടി പറഞ്ഞത് കേട്ടിരുന്നില്ലാത്ത മട്ടില്‍ അവര്‍ തുടര്‍ന്നു. “എല്ലാരും അത് ചെയ്യുന്നു, നാം ജീവിച്ചിരിക്കുന്നിടത്തോളം, നമുക്ക് സ്വപ്നം കാണുന്നത് തുടരാം. എന്നാല്‍ അതോടൊപ്പം ഓര്‍ക്കേണ്ടതും പ്രധാനമാണ്: കുഞ്ഞുങ്ങളെ പോലെയാണ് സ്വപ്നങ്ങളും ഉരുവപ്പെടുന്നത്, എന്നാല്‍ എല്ലാ സ്വപ്നങ്ങളും ജീവനോടെയല്ല പിറക്കുന്നത്‌. ചിലത് ഗര്‍ഭച്ഛിദ്രത്തിനു വിധേയമാകും. മറ്റുള്ളവ ചാപ്പിള്ളകള്‍ ആകും.”   

 References: 

1.     *1.  Douglas Killam, Alicia L. Kerfoot – Student Encyclopedia of African Literature-Greenwood (2007),P: 30)

2.   * 2.    Molara Ogundipe-Leslie in her interview with Adeola James in “In Their Own Voices: African Women Writers Talk,” quoted by Charlotte H. Bruner, The Heinemann Book of African Women’s Writing, P: 3, 4

3.   *3.  Stewart Brown, Introduction to Longman Edition of The Stillborn, 1988, P: xiv

 

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : ഭാഗം 1, ലോഗോസ് ബുക്ക്സ് , 

പേജ്: 103-110)