Featured Post

Saturday, January 20, 2018

Confessions by Rabee Jaber


ചേരികള്‍ മായുന്ന അസ്തിത്വ പ്രതിസന്ധികള്‍


ജേണലിസ്റ്റ്, എഡിറ്റര്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റബീ ജാബര്‍ ബഹുമുഖ വ്യക്തിത്വമുള്ള ലബനീസ് എഴുത്തുകാരനാണ്. പതിനഞ്ചോളം നോവലുകള്‍ ഇതിനോടകം എഴുതിയിട്ടുള്ള ജാബറിന്റെ പല കൃതികളും ഫ്രഞ്ച്, ജര്‍മ്മന്‍ , പോളിഷ് തുടങ്ങിയ വിവിധ ഭാഷകളിലേക്ക് നേരത്തേ വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നെങ്കിലും ഇംഗ്ലീഷില്‍ അത് പിന്നീടാണ് സംഭവിച്ചത്. 2010-ല്‍ അദ്ദേഹത്തിന്റെ 'അമേരിക്ക' എന്ന നോവല്‍ അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന അറബ് ഫിക് ഷനുള്ള അന്താരാഷ്‌ട്ര പുരസ്കാര (IPAF) ത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍ 2012-ല്‍ 'ദി ദുറൂസ് ഓഫ് ബെല്ഗ്രേഡ് (ബെല്‍ഗ്രേഡിലെ ദുറൂസികള്‍)’ എന്ന നോവലിലൂടെ അദ്ദേഹം ആ നേട്ടം സ്വന്തമാക്കി. 'അമേരിക്ക' പുരസ്കാര പട്ടികയില്‍ എത്തിയതിനു ശേഷമാണ് അദ്ദേഹം ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെ വായനക്കാരില്‍ എത്തിയത്. കൃതിയുടെ വിവര്‍ത്തകന്‍ കരീം ജെയിംസ് അബു സൈദ്‌ "വിവര്‍ത്തനം ചെയ്യപ്പെടേണ്ട ഏറ്റവും യോഗ്യനായ അറബ് എഴുത്തുകാരന്‍" എന്ന് വിശേഷിപ്പിച്ച റബീ ജാബറിന്റെ 2008-ല്‍ പുറത്തിറങ്ങിയ ചെറു നോവല്‍ "കണ്‍ഫഷന്‍സ്" ആഭ്യന്തര യുദ്ധകാലത്തിലൂടെ കടന്നു വന്ന നോവലിസ്റ്റിന്റെ ഉത്കണ്ഠകള്‍ തീക്ഷണമായി ആവിഷ്കരിക്കുന്ന കൃതി എന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

1975 മുതല്‍ 1990 വരെയുള്ള ആഭ്യന്തര യുദ്ധകാലമാണ് നോവലിന്റെ കഥാകാലം. എന്നാല്‍ ഏലിയാസ് ഖൌരി, ആമീന്‍ മാലൂഫ്, റാബിഹ് അലാമെദ്ദേന്‍, ഹുദാ ബറകാത്, ഹനാന്‍ അല്‍ ഷേഖ്, റാവി ഹാഗി തുടങ്ങിയ അന്താരാഷ്‌ട്ര പ്രശസ്തരായ എഴുത്തുകാരിലൂടെ മധ്യ പൂര്‍വ്വ ദേശ സംഘര്‍ഷങ്ങളില്‍ സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ലബനീസ് ആഭ്യന്തര യുദ്ധം ആഖ്യാതാവായ മറൂനിന് സ്വന്തം കഥ ആവിഷ്കരിക്കാനുള്ള പശ്ചാത്തലം ആകുന്നതേയുള്ളൂ 'കുമ്പസാരങ്ങ'ളില്‍. കൊച്ചു കുഞ്ഞായിരിക്കെ ഒരു വെടിവെപ്പില്‍ മാതാപിതാക്കളും സഹോദരങ്ങളും കൊല്ലപ്പെടുകയും കൊലയാളി തന്നെ ഏക അതിജീവനക്കരനായ കുഞ്ഞിനെ സമാനമായ ഒരു ദുരന്തത്തില്‍ നഷ്ടപ്പെട്ട സ്വന്തം മകന്റെ പേരു നല്‍കി എടുത്തു വളര്‍ത്തുകയും ചെയ്തതാണ് മറൂനിന്റെ പുരാവൃത്തം. നോവലിന്റെ ആദ്യ വാചകം തന്നെ ഇക്കാര്യം നേരെ ചൊവ്വേ വിവരിച്ചു കൊണ്ടാണ്. എന്റെ പിതാവ് ആളുകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി വന്നു. എന്റെ സഹോദരന്‍ പറയുന്നത് യുദ്ധകാലത്ത് അദ്ദേഹം അവനറിയാവുന്ന ഒരാളില്‍ നിന്ന് അറിയാത്ത ഒരാളായി മാറുന്നത് അവന്‍ കണ്ടു എന്നാണ്. എന്ന് പറഞ്ഞാല്‍ എന്റെ മൂത്ത സഹോദരന്‍ - എന്റെ ഇളയ സഹോദരനെ ഞാനൊരിക്കലും കണ്ടിട്ടില്ല... അവനെ ഞാന്‍ എന്റെ ഇളയ സഹോദരന്‍ എന്ന് വിളിക്കുന്നു, അവനെന്റെ ഇളയ സഹോദരന്‍ അല്ലെങ്കിലും. അവനെ ഞാന്‍ 'ഇളയവന്‍' എന്ന് വിളിക്കുന്നു, കാരണം അവനെന്നും അതേ പോലെ നിലക്കൊണ്ടു, ഒരിക്കലും വളര്‍ന്നില്ല, കാരണം ഒരു കുട്ടിയായിരിക്കുമ്പോഴേ അവരവനെ കൊന്നു കളഞ്ഞു.” 'കുമ്പസാരങ്ങള്‍'  യുദ്ധമേഖലയില്‍ നഗരത്തെ കിഴക്കന്‍ ബൈറൂത്ത് എന്നും പടിഞ്ഞാറന്‍ ബൈറൂത്ത് എന്നും രണ്ടായിപ്പകുത്തുകൊണ്ട് കൂടെക്കൂടെ മാറിക്കൊണ്ടിരിക്കുന്ന അതിര്‍ത്തി രേഖക്ക് തൊട്ടടുത്ത് കൌമാരം കഴിയേണ്ടി വന്ന ഈ അപഹരിക്കപ്പെട്ട കുട്ടിയുടെ ഓര്‍മ്മത്തെറ്റുകളുള്ള ഏറ്റുപറച്ചിലുകള്‍ തീക്ഷണമായി ആവിഷ്കരിക്കുന്ന കൃതിയാണ്. പൊതു സ്ഥലങ്ങളെയും വീടുകളെയും ഉള്‍പ്പടെ സാമാന്യ ജനജീവിതത്തെ മുഴുവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ അടഞ്ഞുപോയ ഹിംസയുടെ ചാക്രികതയില്‍ കുരുക്കിയിട്ട യുദ്ധാന്തരീക്ഷം അടിയൊഴുക്കായി നോവലില്‍ ഉടനീളം അനുഭവ വേദ്യമാണ്. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും എത്തുന്ന സമാന സാഹചര്യങ്ങള്‍ ആവിഷ്കരിക്കുന്ന നോവലുകളില്‍ നിന്ന് ഭിന്നമായി പ്രകടമായ രാഷ്ട്രീയ പരതയോ ഹിംസാത്മകതയുടെ ചിത്രീകരണമോ നോവലില്‍ അധികമില്ല. ഇതിവൃത്ത ഭാഗങ്ങള്‍ എന്ന് പറയാവുന്നതത്രയും നോവലിന്റെ തുടക്കത്തിലെ ഇരുപതോളം പേജുകളില്‍ അവതരിപ്പിക്കുന്നുണ്ട് എന്നത് മുഖ്യ കഥാപാത്രത്തിന്റെ സ്വത്വാന്വേഷണമെന്ന മനോവ്യാപാരത്തിലാണ് നോവലിന്റെ ഊന്നല്‍ എന്ന് വ്യക്തമാക്കുന്നുണ്ട്.
ഔദ്യോഗികമായി സെക്കുലര്‍ ആണെങ്കിലും മാരോനൈറ്റ് കത്തോലിക്കാ വിഭാഗത്തിനു ശക്തമായ മേല്‍ക്കൈയ്യുള്ള ഫലാംഗിസ്റ്റ് പാര്‍ട്ടിയുടെ സജീവപോരാളിയാണ് മരൂണിന്റെ വളര്‍ത്തു പിതാവ്. ലബനീസ് ആഭ്യന്തര യുദ്ധത്തില്‍ ഫലാംഗിസ്റ്റ് അര്‍ദ്ധസൈനിക വിഭാഗം ഒരു പ്രധാന ചേരിയാണ്. നഗരത്തിന്റെ മറുഭാഗത്ത് നിന്നുള്ള മറൂനിന്റെ യഥാര്‍ത്ഥ കുടുംബം മുസ്ലിംകളാണ് എന്നത് വ്യക്തവുമാണ്. എന്നാല്‍ നോവലിന്റെ ഏറ്റവും ഹൃദ്യമായ ഒരു വശം ഈ മതസംഘര്‍ഷങ്ങളോ അതിന്റെ രാഷ്ട്രീയമോ നോവലിന്റെ വിഷയമേയല്ല എന്നതാണ്. തന്റെ ദുരന്ത ചരിത്രം മനസ്സിലാക്കി വരുമ്പോള്‍ മറൂണ്‍ നേരിടുന്ന അസ്ഥിത്വപരമായ സംത്രാസം മുതിര്‍ന്നു വരുമ്പോള്‍ അവനോടൊപ്പം വളരുന്നുണ്ട്‌. യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത്, പിതാവിന്റെ മരണത്തലേന്നാണ് സഹോദരനില്‍ നിന്ന് തന്റെ യഥാര്‍ത്ഥ കുടുംബത്തിനു എന്താണ് സംഭവിച്ചത് എന്ന് മറൂണ്‍ അറിയുക. അവന്‍ ഓര്‍ക്കുന്നതും വിഷമിക്കുന്നതും ഓര്‍മ്മകളുടെ അനിശ്ചിതത്വത്തെ കുറിച്ചാണ്: തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെയോ സഹോദരങ്ങളെയോ ഒന്ന് ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല എന്നതാണ് അവനെ വിഷമിപ്പിക്കുന്നത്. ഒരു എഞ്ചിനീയറിംഗ് സ്ഥാപത്തില്‍ ജോലി ചെയ്യുന്ന നാല്‍പ്പതോടടുത്ത പ്രായത്തിലെത്തിയ അവസ്ഥയിലാണ് തന്നെ വീര്‍പ്പുമുട്ടിക്കുന്ന അസ്തിത്വ പ്രതിസന്ധിയുടെ കഥ മറൂണ്‍ എഴുത്തുകാരനായ റബീ എന്നയാളോട് വിവരിക്കുന്നത്.

മരിച്ചു പോയ മകന്റെ പേരിട്ടു തന്നെ വളര്‍ത്തുന്ന കുടുംബത്തില്‍ ഒരര്‍ത്ഥത്തില്‍ താനൊരു അപരസ്വത്വമാണെന്നു അവനു തോന്നുന്നുണ്ട്;  അതും ഒരു പരേതാത്മാവിന്റെ സ്വഭാവമുള്ള ഒന്ന്. ഈ ചിന്തയാണ് തന്റെ ജനകരായ മാതാ പിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും കൊലയാളി നല്‍കിയ സ്വത്വം ഉപേക്ഷിക്കണമെന്ന ചിന്തയായി അവനെ മഥിക്കുന്നത്. വളര്‍ത്തച്ഛനും അമ്മയും മകനായിത്തന്നെയാണ് വളര്‍ത്തിയതെങ്കിലും ജൈവ ധാരയുടെ വിളി അവനെ വിട്ടുപോകുന്നില്ല. രണ്ടു പേര്‍ എന്റെ നെഞ്ചില്‍ പോരാടുകയായിരുന്നു, അവരാരെന്നു എനിക്കറിയില്ലായിരുന്നു, അതെങ്ങനെ അവസാനിക്കുമെന്നും എനിക്കറിയില്ലായിരുന്നു.”  അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ പൊയ്പ്പോയ സ്വത്വം ഇടറിപ്പോകുന്ന ഓര്‍മ്മകളിലൂടെ കൂട്ടിത്തുന്നിയെടുത്തു പുനരുജ്ജീവിപ്പിക്കുക എന്ന ദുസ്സാധ്യതയുടെ ദുരന്തമാണ് ഇടയ്ക്കിടെ തല വെട്ടിപ്പൊളിക്കുന്ന തലവേദനയായി അവനു അനുഭവപ്പെടുന്നത്.
ഓര്‍മ്മകള്‍ക്കും പുരാവൃത്തങ്ങളിലേക്കും ഉള്ളോട്ടുള്ളോട്ട് ചുഴിഞ്ഞിറങ്ങുന്നതിലൂടെ നോവലിലെ പ്രമേയ ധാരകള്‍ സൂചിതമാകുന്നുണ്ട്: യുദ്ധവും രാഷ്ട്രീയവും; പ്രണയവും രതിയും;  കുടുംബ ബന്ധങ്ങളും നഷ്ടവേദനകളും;  ഓര്‍മ്മയും ഭാവനയും;  സ്വത്വവും അന്വേഷണവും തുടങ്ങി വലിപ്പം കൊണ്ട് ചെറുതായ നോവലിന്റെ മാനങ്ങള്‍ പക്ഷെ വിസ്തൃതമാണ്. സംഘര്‍ഷ ഭൂമിയിലെ ഒരു നിശ്ചിതത്വവുമില്ലാത്ത അതിരുകള്‍ പോലെ മറുണിനെ സംബന്ധിച്ച ഒരു കാര്യത്തിലും അയാള്‍ക്കും തീര്‍ച്ചകളില്ല. കുട്ടിക്കാലത്തെ കുറിച്ചുള്ള തന്റെ ഭാവനയില്‍ നിന്നു യാഥാര്‍ത്ഥ്യം കണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തില്‍ അവന്‍ സ്വയം ചോദിക്കുന്നുണ്ട്: ഞാനത് ഓര്‍ക്കുകയാണോ അതോ സങ്കല്പ്പിക്കുകയോ? എങ്ങനെയാണ് വ്യത്യാസം അറിയുക? ഓര്‍മ്മയെന്നത് ഒരു വന്‍ സംഭരണിയാണ്,  അതൊരു ആഴമുള്ള കിണറാണ്, അതിനു അടരുകള്‍ക്ക് മേല്‍ അടരുകള്‍ക്ക് മേല്‍ അടരുകളുണ്ട് - അത് എന്തൊക്കെയാണ് കുഴിച്ചു മൂടുന്നത്, എന്തൊക്കെയാണ് ബാക്കിവെക്കുന്നത്‌?” വര്‍ത്തുളവും ആവര്‍ത്തന രൂപത്തിലുള്ളതുമായ മരൂണിന്റെ ചിന്തകളെയും അനിശ്ചിതത്വങ്ങളെയും സന്ദേഹങ്ങളെയുമാണ് നോവല്‍ പിന്തുടരുന്നത്. എങ്കിലും "കഴിവതും ഒരു യുക്തിസഹമായ ചിട്ട പിന്തുടരാനാണ്" താന്‍ ശ്രമിക്കുന്നതെന്ന് അയാള്‍ വിശദീകരിക്കുന്നു. "കാര്യങ്ങളുടെ ചിട്ടയില്‍ ഒരു കയ്യടക്കം ഉണ്ടാവേണ്ടത് പ്രധാനമാണ്. ജീവിത കഥ പകര്‍ത്തിവെക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന അതേ ചഞ്ചല ചിത്തത തന്നെയാണ് പ്രണയത്തിലും അയാള്‍ അഭിമുഖീകരിക്കുക: ഞങ്ങള്‍ പ്രണയത്തിലായി, എന്റെ മനസ്സ് വന്യമായി ഓടുകയായിരുന്നു, പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു, വീണ്ടും കുറെയേറെ വന്യമായി ഒടുകയായായിരുന്നപ്പോഴാണ് അവള്‍ എന്നോട് പറഞ്ഞത്... അവള്‍ക്കിനിയും എന്നെ കാണാനാവില്ല എന്ന്. തന്റെ യഥാര്‍ത്ഥ കുടുംബത്തെ ഇല്ലാതാക്കിയ പിതാവിനോട് അയാള്‍ക്ക് ദേഷ്യമില്ല, എന്നാല്‍ അനുതാപവുമില്ല. ഓര്‍മ്മകള്‍ അയാളെ എവിടെയും എത്തിക്കുന്നില്ല, എന്നാല്‍ ഓര്‍മ്മകളിലല്ലാതെ അയാള്‍ക്ക് മുങ്ങിത്തപ്പാനുമില്ല. മരൂണിന്റെ സ്വരത്തില്‍ ഉടനീളം ദീര്‍ഘ കാലം നിശ്ശബ്ദനായി ഇരുന്നതിന്റെ കടം വീട്ടാനെന്നോണമുള്ള ഇനിയേതായാലും പറയാതെ വയ്യെന്ന മട്ടിലുള്ള ഒരു ധൃതിയുണ്ടെന്നു കാണാം. അയാള്‍ വിദ്യാസമ്പന്നനും വാചാലനും ശ്വാസം വിടാനാകാത്ത വിധം ധൃതിയുള്ളവനുമാണ് എന്നത് നോവലിന്റെ ആന്തരികമായ ഐറണിയെ സൂചിപ്പിക്കുന്നുണ്ട്: ഒരു വശത്ത്‌ അതിവാചാലനായ ആഖ്യാതാവിന്റെ ചടുലതക്ക് മുന്നില്‍ പ്രധാനമായ ചില ചോദ്യങ്ങള്‍ മുങ്ങിപ്പോവുന്നു: അയാള്‍ ശരിക്കും തന്റെ വളര്‍ത്തു പിതാവിനെ കുറ്റപ്പെടുത്തുന്നുണ്ടോ? തന്റെ സഹോദരങ്ങളെ? തന്റെ അമ്മയെ?  ആ നിലക്ക് നോവലിന്റെ പ്രക്ഷേപിത മാനങ്ങള്‍ ആഖ്യാനത്തിന് ഉള്‍കൊള്ളാന്‍ കഴിയാതെ പോയതാവാം എന്ന് വരാം. എന്നാല്‍ ഒരു പക്ഷെ അത് തന്നെയാണ് നോവലിന്റെ ശക്തിയും: കുറ്റപ്പെടുത്തലുകള്‍ക്ക്വിധികല്‍പ്പിക്കലിന് എന്ത് പ്രസക്തിയാണുള്ളത് എന്നുമാവാം നോവല്‍ മുന്നോട്ടു വെക്കുന്ന തുറന്ന അറ്റം.
(ഞായര്‍ പ്രഭാതം, ജനുവരി 21, 2018)

സിനി ബുക്ക് ഷെല്‍ഫ് - നാല്

ഹിച്ച്കോക്ക് : ത്രൂഫോ
(ഫ്രാന്‍സ്വാ ത്രൂഫോ രചിച്ച ഹിച്ച്കോക്ക് എന്ന കൃതിയെ കുറിച്ച്)

1962-ല്‍ തന്റെ ചിത്രമായ യൂള്‍സ് ആന്‍ഡ്‌ ജിമ്മിന്റെ പ്രചാരണാര്‍ത്ഥം ന്യു യോര്‍ക്കിലെത്തിയ ഫ്രാന്‍സ്വാ ത്രൂഫോ താന്‍ ഏറെ ബഹുമാനിച്ചിരുന്ന ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ ‘റിയര്‍ വിന്‍ഡോ’ എന്ന ചിത്രത്തെ ഏറെ പുകഴ്ത്തിയപ്പോള്‍ അമേരിക്കന്‍ വിമര്‍ശകര്‍ അദ്ദേഹത്തെ കളിയാക്കിയത് ഗ്രീന്‍വിച്ച് ഗ്രാമത്തെ കുറിച്ച് ഒന്നുമറിയാത്ത ഒരാളുടെ ജല്‍പ്പനം എന്ന് പറഞ്ഞായിരുന്നു. ത്രൂഫോ അതിനു മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു: റിയര്‍ വിന്‍ഡോ ഗ്രീന്‍വിച്ച് ഗ്രാമത്തെ കുറിച്ചല്ല, അത് സിനിമയെ കുറിച്ചുള്ള ഒരു ചിത്രമാണ്. സിനിമയെ തനിക്കറിയാം. തന്റെ പ്രതിഭയെ ‘പരിണാമ ഗുപ്തിയുടെ’ സര്‍ഗ്ഗാത്മക ഔന്നത്യം കുറഞ്ഞ പ്രയോഗം മാത്രമായി ചുരുട്ടിക്കൂട്ടാനുള്ള യൂറോപ്പ്യന്‍, അമേരിക്കന്‍ വിമര്‍ശക ലോകത്തിന്റെ ‘ധൈഷണിക’ മുന്‍വിധകളോടൊപ്പം പാപ്പരാസികളോടും അഭിമുഖക്കാരോടും അത്ര നല്ല ബന്ധം സൂക്ഷിക്കുക പതിവില്ലാത്തതിന്റെയും വിലയൊടുക്കുകയായിരുന്നു ഹിച്ച്കോക്ക്. കൃത്യമായി ആസൂത്രണം ചെയ്തു തയ്യാറാക്കിയ ഒരു ചോദ്യാവലിയിലൂടെ അദ്ദേഹത്തിന്റെ സിനിമാ സങ്കല്‍പ്പത്തെ കുറിച്ചും സൃഷ്ടികളെ കുറിച്ചും വിശദമാക്കുന്ന തരത്തിലുള്ള ഒരു സുദീര്‍ഘ അഭിമുഖത്തിനു അദ്ദേഹം തയ്യാറായാല്‍ അതിന്‍ ഫലമായുണ്ടാകുന്ന ഒരു പുസ്തകത്തിലൂടെ അദ്ദേഹത്തെ കുറിച്ചുള്ള വിമര്‍ശക സമീപനം മാറ്റി മറിക്കാനാവുമെന്ന് ത്രൂഫോ മനസ്സിലാക്കി. അതിനോടകം നാല്‍പ്പത്തിയെട്ടോളം ചിത്രങ്ങള്‍ ചെയ്തു കഴിഞ്ഞിരുന്നു 63-കാരന്‍ ആയിരുന്ന ഹിച്ച്കോക്ക്. അദ്ദേഹത്തിന്റെ പാതി മാത്രം പ്രായമുണ്ടായിരുന്ന ത്രൂഫോ വെറും മൂന്നു ചിത്രങ്ങള്‍കൊണ്ട് അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കഴിഞ്ഞിരുന്നു. വൈയക്തികമായി ജുവനൈല്‍ ഹോമിന്റെ നരകബാല്യത്തിനു തന്നെ വിധേയനാക്കിയ സ്വപിതാവിനെ കുറിച്ച് ഒട്ടും നല്ലതല്ലാത്ത ഓര്‍മ്മകള്‍ മാത്രമുണ്ടായിരുന്ന ത്രൂഫോ എന്നും ഒരാത്മീയ പിതാവിനെ തേടുകയായിരുന്നു എന്നും പ്രസിദ്ധ സിനിമാ നിരൂപകന്‍ ആന്ദ്രെ ബെസിന്‍ അദ്ദേഹത്തെ തന്റെ ചിറകിനടിയില്‍ സംരക്ഷിക്കുകയായിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. റെനോ, റോസെല്ലിനി തുടങ്ങിയ പ്രതിഭകള്‍ക്കും വലിയ വാത്സല്യമായിരുന്നു ത്രൂഫോയോട്. ആ ഗുരുത്വത്തിന്റെ സാന്നിധ്യം തന്നെയായിരുന്നു ത്രൂഫോക്ക് ഹിച്ച്കോക്കും. “ആല്‍ഫ്രെഡ് ഹിച്ച്കോക്ക് ലോകത്തിലെ ഏറ്റവും മഹാനായ ചലച്ചിത്രകാരനാണെന്നു എല്ലാവരും അറിയട്ടെ” എന്ന ത്രൂഫോയുടെ അഭ്യര്‍ത്ഥന നിറകണ്ണുകളോടെയാണ്, ജീവിതത്തില്‍ ഒരൊറ്റ ഓസ്കാര്‍ പോലും ലഭിക്കാതെ പോയ മഹാനായ ആ ചലച്ചിത്രകാരന്‍ സ്വീകരിച്ചത്. തന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി നടത്തിയ അതേ ഗൌരവപൂര്‍ണ്ണമായ ഗവേഷണവും തയ്യാറെടുപ്പുമായാണ് ഒരാഴ്ച നീണ്ടു നിന്ന അഭിമുഖത്തിനായി ദ്വിഭാഷിയായ സുഹൃത്ത് ഹെലന്‍ സ്കോട്ട്, ഫോട്ടോഗ്രാഫര്‍ ഫിലിപ്പ് ഹെസ്മാന്‍ എന്നിവരോടൊപ്പം ത്രൂഫോ ബെവര്‍ലി ഹില്‍സിലെ യൂണിവേഴ്സല്‍ സ്റ്റുഡിയോയില്‍ എത്തിയത്.

പഠനക്രമം

വ്യത്യസ്ത ഭൂമികകളില്‍ നിന്ന് വരുന്ന വ്യത്യസ്ത ശൈലികളുള്ള രണ്ടു വലിയ ചലച്ചിത്രകാരന്മാരുടെ ഉള്ളു തുറന്ന വിനിമയങ്ങളിലൂടെ ഹിച്ച്കോക്ക് ചിത്രങ്ങളെ ഒന്നിന് പിറകെ ഒന്നായി വിശദമായി, കാലിക ക്രമത്തില്‍ സമീപിക്കുകയും അവക്കു പിന്നിലെ സര്‍ഗ്ഗപ്രക്രിയകള്‍ ആവിഷ്കരിക്കുകയും ചെയ്ത അഭിമുഖ കൃതി സിനിമാഗ്രന്ഥ ചരിത്രത്തിലെ ഒരപൂര്‍വ്വതയായത് ചരിത്രം. ഹിച്ച്കോക്കിന്റെ അമ്പതാമത് ചിത്രമായ ‘ടോണ്‍ കര്‍ട്ടന്‍ (Torn Curtian)’  വരെയുള്ള രചനകളെ ഉള്‍കൊള്ളിച്ചു കൊണ്ട് 1967-ല്‍ ആദ്യപതിപ്പ് പുറത്തിറങ്ങിയ കൃതി ത്രൂഫോ ലക്‌ഷ്യം വെച്ചത് പോലെ ഹിച്ച്കോക്ക് പ്രതിഭയെ ഇനിയാര്‍ക്കും നിഷേധിക്കാനാവാത്ത വിധം ലോക സിനിമയില്‍ അടയാളപ്പെടുത്തി. പിന്നീടുള്ള എഡിഷനില്‍ ടോപാസ്, ഫ്രെന്‍സി, ഫാമിലി പ്ലോട്ട് എന്നീ ചിത്രങ്ങളും പുനര്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിരുന്ന ദി ഷോര്‍ട്ട് നൈറ്റ് എന്ന ചിത്രവും പഠന വിധേയമാക്കുന്ന ഒരധ്യായവും കൂട്ടിച്ചേര്‍ത്ത് പുസ്തകത്തിനു സമഗ്രത നല്‍കപ്പെട്ടു. 1984-ല്‍, ഹിച്ച്കോക്ക് മരിച്ചു നാലു വര്‍ഷത്തിനുള്ളില്‍, ത്രൂഫോയും അന്തരിച്ചത്‌ ചലച്ചിത്ര ചരിത്രത്തിലെ സാര്‍ഥകമായ അന്വേഷണങ്ങളുടെ വലിയൊരു ഊര്‍ജ്ജപ്രവാഹത്തെയാണ് ഇല്ലാതാക്കിയത്.
ഹിച്ച്കോക്ക് നാല്‍പ്പതുകളില്‍ തന്റെ സര്‍ഗ്ഗവൈഭവത്തിന്റെ പാരമ്യത്തില്‍ എത്തിയെങ്കിലും അമ്പതുകളിലാണ് ‘ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് അവതരിപ്പിക്കുന്നു’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തിയുടെ ഔന്നത്യത്തില്‍ എത്തിയത്. അടിസ്ഥാനപരമായി തന്റെ ഭാവന ദൃശ്യാത്മകമാണ് എന്ന് ഏറ്റു പറഞ്ഞിട്ടുള്ള ഹിച്ച്കോക്കിന്റെ സര്‍ഗ്ഗസപര്യയെ കുറിച്ചുള്ള അന്വേഷണം ‘എങ്ങനെയാണ് ഒരാള്‍ക്ക് തികച്ചും ദൃശ്യപരമായ രീതിയില്‍ സ്വയം പ്രകാശിപ്പിക്കാനാവുക’ എന്ന ചോദ്യത്തെ തന്നെയാണ് നേരിടുന്നത് എന്ന് ത്രൂഫോ നിരീക്ഷിക്കുന്നു. അമ്പത് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന, അഞ്ഞൂറു ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ കേന്ദ്രീകരിക്കുന്ന ഒരു ജേണലിസ്റ്റിക്ക് ദൗത്യമായി മാത്രമേ തന്റെ ശ്രമത്തെ കാണേണ്ടതുള്ളൂ എന്ന് ത്രൂഫോ മുന്നറിയിപ്പ് തരുന്നത് അമിതമായ അവകാശ വാടങ്ങലോടുള്ള വൈമുഖ്യം എന്നെ കാണേണ്ടതുള്ളൂ. മുഖ്യമായും നാലു അടിസ്ഥാന വിഷയങ്ങളെയാണ് അത് കേന്ദ്രീകരിക്കുക: ഓരോ ചിത്രവും ഉരുവായതിന്റെ സാഹചര്യം; തിരക്കഥകളുടെ തയ്യാറെടുപ്പും ഘടനയും; സംവിധാന നിര്‍വ്വഹണത്തില്‍ ഓരോ ചിത്രവും നേരിട്ട പ്രത്യേക പ്രശ്നങ്ങള്‍; ഓരോ ചിത്രത്തെ കുറിച്ചും ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രതീക്ഷകളും അതിന്റെ വാണിജ്യ പരവും കലാപരവുമായ വിജയ പരാജയങ്ങളും തമ്മിലുള്ള സ്വന്തം താരതമ്യം എന്നിവയാണ് ഈ അടിസ്ഥാന വിഷയങ്ങള്‍. സംഭാഷണം മുന്നോട്ടു പോകവേ വ്യക്തമായത് ഹിച്ച്കോക്കിന്റെ പുറത്തറിയാവുന്ന വ്യക്തിത്വവും യഥാര്‍ത്ഥ വ്യക്തിത്വവും തമ്മിലുള്ള വൈരുധ്യമായിരുന്നു. ദോഷൈക ദര്‍ശകനായി കാണപ്പെട്ട ബാഹ്യ പ്രകൃതത്തിനുള്ളില്‍ ഹൃദയാലുവും പേലവ മനസ്കനും വൈകാരിക പ്രകൃതിയുമായ ഒരു വ്യക്തിത്വമാണുള്ളത് എന്ന് ത്രൂഫോ കണ്ടെത്തുകയായിരുന്നു. സിനിമ മറ്റേതു കലാരൂപവും പോലെ കണക്കാക്കാമെങ്കില്‍ കാഫ്ക, ഡോസ്റ്റൊയെവ്സ്കി, അലന്‍ പോ തുടങ്ങിയ ‘ഉത് കണ്ഠയുടെ കലാകാരന്മാ’രായ മഹാരഥന്മാര്‍ക്കൊപ്പമാണ് ഹിച്ച്കോക്കിന്റെ സ്ഥാനമെന്ന് ത്രൂഫോ നിരീക്ഷിക്കുന്നു.

തിരിച്ചറിവുകള്‍

ആദ്യത്തെ യഥാര്‍ത്ഥ ഹിച്ച്കോക്ക് ചിത്രമെന്ന് പറയാവുന്ന ദി ലോഡ്ജര്‍ എന്ന ചിത്രത്തില്‍ തന്നെ താര സമ്പ്രദായത്തിന്റെ പരിമിതി അദ്ദേഹം തിരിച്ചറിയുന്നുണ്ട്. അന്നത്തെ ബ്രിട്ടീഷ് സിനിമയിലെ താര രാജാവായിരുന്ന ഐവര്‍ നൊവേലോയെ നെഗറ്റീവ് ഷെയ്ഡില്‍ അവതരിപ്പിക്കുക വിഷമമായിരുന്നു. പില്‍ക്കാലം ‘സസ്പീഷ്യന്‍’ പോലൊരു ചിത്രത്തില്‍ കാരി ഗ്രാന്റിന്റെ കാര്യത്തിലും ഈ പ്രയാസം നേരിടേണ്ടി വന്നത് ഹിച്ച്കോക്ക് തുറന്നു പറയുന്നു. പ്രേക്ഷകനെ എപ്പോഴും കണക്കിലെടുത്ത ഹിച്ച്കോക്കിന് താരമൂല്യം കൂടുതലുള്ളവരോട് ആളുകള്‍ പെട്ടെന്ന് താദാത്മ്യപ്പെടുമെന്നും അവരെ നായക ഗുണങ്ങളോടെ അവതരിപ്പിക്കേണ്ടത് അതുകൊണ്ട് തന്നെ പ്രാധാനമാണെന്നുമുള്ള വസ്തുത വലിയ പരിമിതിയായി അനുഭവപ്പെട്ട ഘട്ടങ്ങളാണത്. “നിരപരാധിയായ ഒരാള്‍ ഒരു ക്രിമിനല്‍ കുറ്റം ആരോപിതനാകുക” എന്ന ഹിച്ച്കോക്ക് ഫോര്‍മുല ആദ്യം മുതലേ രൂപപ്പെടുന്നത് ഇതുമായി ചേര്‍ത്തു വെക്കാം. അവലംബിത തിരക്കഥകളുടെ പേരില്‍ ഹോളിവുഡ്, മാസ്റ്റര്‍പീസുകളെ വളച്ചൊടിക്കുന്നു എന്ന ആരോപണത്തെ കുറിച്ച് “ഞാനത് ചെയ്യില്ല” എന്ന് തുറന്നു പറഞ്ഞു കൊണ്ട് തന്റെ നയം വ്യക്തമാക്കുന്നുണ്ട് ഹിച്ച്കോക്ക്. മികച്ച കൃതികള്‍ ഒരു തവണ വായിച്ചു അത് വിട്ടുകളയുകയാണ് തന്റെ രീതിയെന്ന് അദ്ദേഹം പറയുന്നു. പിന്നീട് ആ ആശയത്തെ മാത്രം അവലംബിച്ച് തന്റേതായ സൃഷ്ടി നടത്തുകയാണ് അദ്ദേഹം ചെയ്യുക. അതിനു വഴങ്ങാത്ത ഒട്ടേറെ മാനങ്ങളുള്ള കൃതികള്‍ സിനിമയാക്കാതിരിക്കാനുള്ള വിവേകമുണ്ടായിരുന്നു ഹിച്ച്കോക്കിന്. ‘കുറ്റവും ശിക്ഷയും’ സിനിമയാക്കാത്തതിനെ കുറിച്ച് ആദ്ദേഹം വിശദീകരിക്കുന്നുണ്ട്: “അതില്‍ ഒട്ടേറെ വാക്കുകള്‍ ഉണ്ട്, എല്ലാം പ്രാധാനവും.” ആറു മുതല്‍ പത്തു മണിക്കൂര്‍ വരെയുള്ള ഒരാവിഷ്കാരത്തിനേ ആ മഹത്തായ കൃതിയോടു നീതി പുലര്‍ത്താനാവൂ. സമയത്തെ കുറുക്കുകയോ നീട്ടുകയോ ചെയ്യാനുള്ള കഴിവ് സിനിമയുടെ ആത്മാവാണ്. സിനിമയിലെ സമയവും യഥാര്‍ത്ഥ സമയവും തമ്മില്‍ ബന്ധമില്ല. അതുകൊണ്ടാണ് നോവലിസ്റ്റുകള്‍ സിനിമാരചനയിലേക്ക് പാകപ്പെടാത്തതും നാടകകാരന്മാര്‍ അതില്‍ വിജയിക്കുന്നതുമെന്നു ഹിച്ച്കോക്ക് നിരീക്ഷിക്കുന്നു. ‘കുറ്റകൃത്യം ചെയ്തതാര്?’ എന്ന (whodunit) തരം ചിത്രങ്ങളോട് ഒട്ടും താല്പര്യമില്ലാത്ത ഹിച്ച്കോക്ക് “ഉദ്യോഗം എന്നാല്‍ കണക്കുകൂട്ടലിനെ നീട്ടിക്കൊണ്ടു പോകലാണ്(‘Suspense is stretching out anticipation’) ” എന്ന് നിര്‍വ്വചിക്കുന്നു. വിശ്വസനീയത എന്നതില്‍ കാര്യമില്ലെന്നും അത് ആവേശകരമായ ഒന്നുമെയില്ലാതേ എളുപ്പം സൃഷ്ടിക്കാവുന്ന ഒന്നാണെന്നും ഹിച്ച്കോക്ക് പറയുന്നുണ്ട്. ഡോക്കുമെന്ററി രീതി ഹിച്ച്കോക്കിന് ഒട്ടും ഇണങ്ങില്ലെന്ന ത്രൂഫോയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ഡോക്കുമെന്ററിയില്‍ ദൈവമാണ് അതിന്റെ വിഭവമൊരുക്കുന്നതെങ്കില്‍ സിനിമയില്‍ സംവിധായകനാണ് ആ ദൈവമെന്നു ഹിച്ച്കോക്ക് പറയുന്നു. ഒരു മുഖംത്ത് വെട്ടം വീഴുന്നത് വരെ അത് നിലനില്‍ക്കുന്നേയില്ലഎന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാല്‍ ഒരു ചിത്രത്തില്‍ എന്ത് കാണിക്കണം എന്നതിനൊക്കെ ചില പരിധികള്‍ വെക്കുന്നുണ്ട് അദ്ദേഹം.”ഒരു സിനിമയില്‍ ഒരു കുട്ടി മരിക്കുന്നത് കാണിക്കുന്നത് ഇത്തിരി പ്രശ്നമാണ്. അതു ഏതാണ്ടിണ്ട് സിനിമയുടെ ശക്തിയെ ദുരുപയോഗം ചെയ്യുന്നതിനോട് അടുത്തു വരുന്നു.”

കര്‍ക്കശക്കാരനായ സിനിമാക്കാരന്‍

 ‘ദി മാന്‍ ഹു ന്യു ടൂ മച്ച്’ എന്ന ചിത്രത്തിന്‍റെ വിജയമാണ് ഒടുവില്‍ ഹിച്ച്കോക്കിന് ഹോളിവുഡിലെക്ക് വഴി തുറക്കുന്നത്. ടൈറ്റാനിക്ക് ചിത്രമെടുക്കാനുള്ള സെല്‍സെനിക്കിന്റെ ക്ഷണം പക്ഷെ റബേക്കയോടെയാണ് സാക്ഷത്കരിച്ചു തുടങ്ങുക. നൊട്ടോറിയസ്, സ്പെല്‍ബൌണ്ട്, ദി പാരഡൈന്‍ കേസ് തുടങ്ങി ഏഴു ചിത്രങ്ങളില്‍ ആ കൂട്ടുകെട്ട് തുടര്‍ന്നു. സാഹിത്യത്തിലും ചിത്ര രചനയിലും മുടി ചൂടാ മന്നന്മാരായിരുന്ന മഹാരഥന്മാരോടൊപ്പം പ്രവര്‍ത്തിക്കുമ്പോഴും തനിക്കു വേണ്ടതെന്ത് എന്ന കൃത്യമായ തിരിച്ചറിവ് ഹിച്ച്കോക്കിന്റെ കൈമുതലായിരുന്നു. അണ്ടര്‍ കാപ്രികോണ്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ എപ്പോഴും മാസ്റ്റര്‍പീസുകളില്‍ മാത്രം അഭിനയിക്കാന്‍ ഇഷ്ടപ്പെട്ട ഇന്‍ഗ്രിഡ് ബെര്‍ഗ്മാനോട് ഒരു ജൊവാന്‍ ഓഫ് ആര്‍ക്ക് എല്ലായിപ്പോഴും സംഭവിക്കില്ലെന്നു നിലപാടെടുക്കേണ്ടി വന്നു ഹിച്ച്കോക്കിന്: “ഇന്‍ഗ്രിഡ്, ഇതൊരു സിനിമ മാത്രമാണ്. (Ingrid, it’s only a movie!)”.  നിശബ്ദ സിനിമയില്‍ നിന്ന് യുദ്ധാനന്തര ശബ്ദ ചിത്രങ്ങളുടെ കാലത്തെത്തുമ്പോള്‍ അഭിനേതാക്കള്‍ക്ക് കൈവന്ന പ്രാധാന്യം, അവരില്‍ നിന്ന് തനിക്കു വേണ്ടത് മാത്രം കൃത്യമായും പിഴിഞ്ഞെടുക്കുന്ന ഹിച്ച്കോക്കില്‍ ഉണ്ടാക്കിയ പ്രതികരണമായിരുന്നു ഒരു ഘട്ടത്തില്‍ അസഹിഷ്ണുതയായി വ്യാഖ്യാനിക്കപ്പെട്ട ആ സു(കു)പ്രസിദ്ധമായ നിരീക്ഷണം: “അഭിനേതാക്കള്‍ കാലികളാണ്- (Actors are cattle).” ഒരു ഘട്ടത്തില്‍ തനിക്കു തൃപ്തിതരാതെ പോയ തിരക്കഥ അത് എഴുതിയത് സാക്ഷാല്‍ സ്റ്റെയ്ന്‍ബക്ക് ആയിരുന്നിട്ടും ഉപേക്ഷിക്കുന്നുണ്ട് അദ്ദേഹം. സ്പെല്‍ബൌണ്ടിനു വേണ്ടി സ്വപ്നബിംബങ്ങളുടെ ദൃശ്യസൂക്ഷ്മതക്കും തീവ്രതക്കും സാക്ഷാല്‍ സാല്‍വഡോര്‍ ഡാലിയുടെ സര്‍ഗ്ഗ വൈഭവം ഉപയോഗപ്പെടുത്തുമ്പോഴും ചിത്രകാരന്റെ ഭാവന കാടുകയറുന്നിടത്ത് ഫലപ്രദമായി തടയിടുന്നുമുണ്ട്‌ അദ്ദേഹം. ആഖ്യാനത്തെ മുന്നോട്ടു കൊണ്ട് പോകാന്‍ ആവശ്യമായ, എന്നാല്‍ സ്വാഭാവിക വികാസമല്ലാത്ത, ഇതിവൃത്ത ഘടകങ്ങള്‍ ബോധപൂര്‍വ്വം ഉള്‍പ്പെടുത്തുന്ന രീതിയും (MacGuffin) പലപ്പോഴും ഹിച്ച്കോക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിലേറ്റവും പ്രധാനമായ ഒന്നായി പുസ്തകത്തില്‍ എടുത്ത് പറയുന്നത് നൊട്ടോറിയസ് എന്ന ചിത്രത്തില്‍ വൈന്‍ ബോട്ടിലില്‍ ഒളിപ്പിച്ചു വെച്ച യുറേനിയം സാമ്പിളുകളാണ്. ഹിരോഷിമക്കും ഒരു വര്‍ഷം മുമ്പണ് ചിത്രം നിര്‍മ്മിക്കപ്പെട്ടത് എന്നിരിക്കെ, അത്തരം ഒരു ഇതിവൃത്ത ചേരുവയുടെ ആവശ്യം നിര്‍മ്മാതാവിനെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ നിര്‍മ്മാതാക്കളെ മാറേണ്ടി വന്ന കാര്യം ഹിച്ച്കോക്ക് ഓര്‍ക്കുന്നു. “ഇന്‍ഗ്രിഡ് ബെര്‍ഗ്മാന്‍, കാരി ഗ്രാന്റ്, സ്ക്രിപ്റ്റ്, ബെന്‍ ഹെഷ്, ഞാനും, ഒരൊറ്റ പാക്കേജ് ആയാണ് ഞങ്ങള്‍ വില്‍ക്കപ്പെട്ടത്.”

കുറഞ്ഞൊരു സമയത്തെക്കെങ്കിലും ഒരിക്കല്‍ ലോകകപ്പില്‍ കഴിയേണ്ടി വന്നതിനെ തുടര്‍ന്ന്  കുട്ടിക്കാലം മുതലേ പോലീസിനെ ഭയമായിരുന്നു ഹിച്ച്കോക്കിന് എന്നത് വല്ലാത്തൊരു ഐറണിയായി തോന്നാം. പോലീസുകാരനും നായികയും തമ്മിലുള്ള പ്രണയം ഹിച്ച്കോക്കിന് വേണ്ടത്ര വഴങ്ങാത്ത ഒരു പ്രമേയമാണെന്നും സബോട്ടാഷ് പോലുള്ള ചിത്രങ്ങളില്‍ ഇത് പ്രകടമാണെന്നും ത്രൂഫോ നിരീക്ഷിക്കുന്നു. ഭയം എന്നത് സ്വയമറിഞ്ഞ വികാരമായിരുന്ന ഹിച്ച്കോക്ക് അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നൊക്കെ അകലം പാലിച്ചു ഒതുങ്ങിക്കഴിയാനുള്ള പ്രവണത കാണിച്ചത് സ്വാഭാവികമായിരുന്നു. എന്നാല്‍ തന്റെ പ്രകൃതം ഒരു പരിമിതിയാകുന്നതിനു പകരം അത് സര്‍ഗ്ഗപ്രചോദനമാക്കി വികസിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വിജയം. ചലച്ചിത്രകാരന് അനുഭവപ്പെടാത്തത് പ്രേക്ഷകനിലേക്ക് സംവേദനം ചെയ്യാനും കഴിയില്ലെന്നത്‌ അദ്ദേഹത്തിന്റെ നിലപാടായിരുന്നു. അതുകൊണ്ട് ഒളിച്ചേ കണ്ടേ കളിക്കുന്ന, കണ്ണ് പൊത്തിക്കളിക്കുന്ന കുട്ടിക്കാലത്തിന്റെ വികാരങ്ങള്‍ അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു. അടിസ്ഥാനപരമായി ‘സിനിമാറ്റിക്’ ആയിരുന്ന ഹിച്ച്കോക്ക് ഭാവനയില്‍ അത് പൊടുന്നനെ നിഗൂഡത ഭാവം പകരുന്ന കളിപ്പാട്ടമായും സൗമ്യപ്രകൃതികളെങ്കിലും നിനച്ചിരിക്കാതെ ഭീകരഭാവം കൈക്കൊള്ളുന്ന പറവകളായും മറ്റു ഉദ്യോഗമുഹൂര്‍ത്തങ്ങളായും വികസിച്ചു. മുര്‍നോയുടെയും ഐസെന്‍സ്റ്റീന്റെയും ഗണത്തില്‍ വരുന്ന ചലച്ചിത്രപരമായ ‘കണ്ടുപിടുത്ത’ങ്ങളുടെ തുടര്‍ച്ചക്കാരനായും ബെര്‍ഗ്മാന്‍, ഫെല്ലിനി, ഗൊദാര്‍ദ്ദ്, ബുനുവെല്‍ തുടങ്ങിയവരുടെ നിരയിലുള്ള ചലചിത്ര രചയിതാവ് (film ‘author’) ആയും ത്രൂഫോ ഹിച്ച്കോക്കിനെ അടയാളപ്പെടുത്തുന്നു. 

(ദൃശ്യതാളം ജനുവരി 2018)

Radiance of Tomorrow by Ishmael Beah

പാഴ് നിലങ്ങളിലെ ഇണര്‍പ്പുകള്‍
 

സിയറാ ലിയോണില്‍ സര്‍ക്കാര്‍ സൈന്യവും ലൈബീരിയന്‍ പിന്തുണയുള്ള റിബലുകളും തമ്മിലുണ്ടായ ഒരു ദശകക്കാലത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധം ഇഷ്മയേല്‍ ബിയായുടെ പട്ടണത്തില്‍ എത്തിയപ്പോള്‍ റിബല്‍ സൈന്യത്തിന്റെ ആക്രമണം ഭയന്ന് പാലായനം ചെയ്ത പന്ത്രണ്ടുകാരന് സര്‍ക്കാര്‍ സൈന്യത്തിലെ ബാല യോദ്ധാവാകാനായിരുന്നു വിധിനിഷ്കളങ്കനായ കൌമാരക്കാരനില്‍ നിന്ന് അത്തരം ബാല യോദ്ധാക്കളുടെ പൊതു രീതികളിലേക്കും പ്രകൃതത്തിലേക്കുമുള്ള അനിവാര്യ പരിണാമം വികാര രഹിതനായ ഒരു കൊല യന്ത്രമായി തന്നെ സ്വയം മാറ്റിയെടുത്തതിനെ കുറിച്ചാണ് ഹൃദയ ഭേദകമായ സത്യ സന്ധതയോടെ അദ്ദേഹം തന്റെ A Long Way Gone: Memoirs of a Boy Soldier  എന്ന ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്ജേണലിസ്റ്റുകളുടെ അന്വേഷണാത്മക റിപ്പോട്ടുകളിലും നോവലിസ്റ്റുകളുടെ ഭാവനാത്മക പുനര്‍സൃഷ്ടികളിലും ബാലസൈനികരുടെ ജീവിതമെന്ന നരകം മുമ്പും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും നേരനുഭവ ആവിഷ്കാരമായി അതിനെ അടയാളപ്പെടുത്തിയ ആദ്യത്തെ പ്രധാന കൃതിയായിരുന്നു 2007-ല്‍ പുറത്തിറങ്ങിയ പുസ്തകംഒരു ബാല സൈനികന്റെ കണ്ണിലൂടെ യുദ്ധം എങ്ങനെയിരിക്കുംഎങ്ങനെയാണ് ഒരാള്‍ ഒരു കൊലയാളിയാകുന്നത്‌? എങ്ങനെയാണ് അയാളത് നിര്‍ത്തുന്നത്മികച്ച സാഹിത്യസൃഷ്ടിയുടെ കയ്യടക്കത്തോടെ ഈ ചോദ്യങ്ങളെയാണ് ബിയാഹ് പുസ്തകത്തില്‍ നേരിടുന്നത്പന്ത്രണ്ടാം വയസ്സില്‍ കുടുംബത്തില്‍ നിന്ന് തട്ടി മാറ്റപ്പെട്ടു കൊടും കൊലയാളിയും സിവിലിയന്മാര്‍ക്കെതിരില്‍ സിയറാ ലിയോണ്‍ സംഘര്‍ഷത്തിന്റെ മുഖ മുദ്രയായിരുന്ന അംഗവിഛേദന രീതികളില്‍ പങ്കാളിയുമായിത്തീര്‍ന്ന ഒരു യുവാവിന് എങ്ങനെയാണ് കുടുംബാന്തരീക്ഷത്തിലെ സ്നേഹലാവണ്യത്തിന്റെയും കൊടും ഭീകരതയിലും തുടിച്ചു നില്‍ക്കുന്ന സൌഹൃദങ്ങളുടെയും കഥകള്‍ ഇത്രയേറെ ദീപ്തമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞത് എന്നത് തികച്ചും അത്ഭുതകരമാണ്പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാള്‍ക്ക് അയാള്‍ എത്രതന്നെ ഭാവനാസമ്പന്നനാനെങ്കിലും പറയാനാവാത്ത അകത്തളങ്ങളില്‍ ഉള്ളവന്റെതന്നെ സ്വരം ഓരോ വരിയിലും അനുഭവ വേദ്യമാകുന്ന കൃതിയാണ് 'എന്നോ പിന്നിട്ട വഴികള്‍'. അവസരം ലഭിച്ചാല്‍ ഏതു കഠിനാനുഭവങ്ങളെയും അതിജീവിക്കാനുള്ള കരുത്തുള്ളവരാണ് കുട്ടികള്‍ എന്നും മറുവശത്ത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ സങ്കല്‍പ്പിക്കാനാവാത്ത കിരാത നടപടികള്‍ക്ക് അവര്‍ പ്രാപ്തരാണ് എന്നതും താന്‍ ജീവിതത്തില്‍ പഠിച്ച പാഠമാണെന്ന് ഇപ്പോള്‍ യൂനിസെഫിന്റെ ഭാഗമായിയുദ്ധ ഇരകളായ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ബിയാഹ് പറയുന്നു.

തിരിച്ചു വരവിന്റെ ദിനങ്ങള്‍

2008 -ല്‍ ലോംഗ് വേ ഗോണ്‍ പുറത്തിറങ്ങിയ ശേഷവും പറയപ്പെടെണ്ടതായി അക്കാലത്തിന്റെ തന്നെ ശേഷിപ്പുകള്‍ തന്നെ മഥിച്ചപ്പോള്‍ തന്നെത്തന്നെ കേന്ദ്രത്തില്‍ നിര്‍ത്തി വീണ്ടും ആവിഷ്കരിക്കുന്നതിന്റെ അസ്വാരസ്യം ഒഴിവാക്കാന്‍ ആത്മാഖ്യാനമല്ലാത്ത മറ്റൊരു വഴിയാണ് വേണ്ടത് എന്ന തിരിച്ചറിവിലാണ് നോവല്‍ എന്ന രൂപത്തിലേക്ക് താന്‍ കടന്നതെന്ന് Radiance of Tomorrow എന്ന പ്രഥമ നോവലിന്റെ രചനയെ കുറിച്ച് ഇഷ്മയേല്‍ ബിയാഹ് പറഞ്ഞിട്ടുണ്ട്.   പ്രസിദ്ധമായ ആദ്യ രചന യുദ്ധകാലത്ത് എന്ത് സംഭവിച്ചു തനിക്കും ഒപ്പള്ളവര്‍ക്കും എന്ന് ഏറ്റു പറഞ്ഞപ്പോള്‍ പുതിയ കൃതി യുദ്ധാനന്തര കാലത്ത് ആ കൊടും ക്രൂരതകളില്‍ കര്‍തൃ സ്ഥാനീയര്‍ക്കും ഇരകള്‍ക്കും അതിജീവിച്ചവര്‍ക്കും എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കുന്നുകൂട്ടക്കുരുതി കഴിഞ്ഞു ഉപേക്ഷിക്കപ്പെടുന്നയിടം മറവു ചെയ്യപ്പെട്ടിട്ടില്ലാത്ത ജടങ്ങളുടെയും നിസ്സഹായരായ, അശാന്ത ആത്മാക്കളുടെയും കരിഞ്ഞമര്‍ന്ന കുടിലുകളുടെയും പാഴുതറയായിരിക്കും. യുദ്ധാനന്തരം വളരെ സാവധാനത്തിലെങ്കിലും ഒരു എതിര്‍ദിശാ പാലായനത്തിന്എല്ലാം നഷ്ടപ്പെട്ടവരില്‍ ഇനിയും മരിച്ചിട്ടില്ലാത്തവരുടെ തിരിച്ചു വരവിനു,സാക്ഷിയാവുന്ന അത്തരത്തിലുള്ള ചാവുകളുടെ ഇടമാണ് ഇമ്പേരി"എല്ലാ കഥകളുംതുടങ്ങുന്നതും ഒടുങ്ങുന്നതും ഒരു സ്ത്രീയില്‍ഒരമ്മയില്‍ഒരു മുത്തശ്ശിയില്‍ഒരു പെണ്‍കുട്ടിയില്‍ഒരു കുട്ടിയില്‍ ആണ് " എന്ന വാക്കുകളോടെ ആരംഭിക്കുന്ന (അവസനിക്കുകയും ചെയ്യുന്നനോവലില്‍ സ്വാഭാവികമായും ആ തിരിച്ചുവരവും തുടങ്ങിവെക്കുന്നത് ഒരു വയോധികയാണ്മാമ കേദിഎങ്ങും ചിതറിക്കിടക്കുന്ന അസ്ഥികള്‍ സ്വരുക്കൂട്ടി കൂടുതല്‍ പേര്‍ എത്തുന്നതോടെ അവരുടെ സഹായത്തോടെ അവക്ക് ശരിയായ മറവു ചെയ്യല്‍ നല്‍കേണ്ടതുണ്ടെന്ന് ചിന്തിക്കുന്ന ഒരു വയോധികന്‍ അവരെ എതിരേല്‍ക്കുന്നു:

നിങ്ങളൊരു ആത്മാവാണെങ്കില്‍ ദയവായി ശാന്തയായി കടന്നു പോവുകഞാനീ ജോലി ചെയ്യുന്നത് ആളുകള്‍ ഈ പട്ടണത്തില്‍ തിരികെയെത്തുമ്പോള്‍ അവരിത് കാണാതിരിക്കാനാണ്എനിക്കറിയാം അവരുടെ കണ്ണുകള്‍ ഇതിലും മോശമായതിന് സാക്ഷ്യം വഹിച്ചിട്ടുണ്ടാവുംഎങ്കിലും ഒടുവിലത്തെയൊരു നൈരാശ്യത്തിന്റെ ചിത്രത്തില്‍ നിന്ന് ഞാന്‍ അവരെ രക്ഷിക്കും.” 

അയാളില്‍ തന്റെ സുഹൃത്തായ മൊയ് വയെ അവര്‍ തിരിച്ചറിയുന്നുമൊയ് വയോടൊപ്പം അസ്ഥികള്‍ സ്വരുക്കൂട്ടുന്നതിലേക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ മാമ കേദി ആഗ്രഹിക്കുന്നുണ്ട്ഇവക്കിടയില്‍ തന്റെ രണ്ടു ആണ്മക്കളും മൂന്നു പെണ്മക്കളും പേര മക്കളും ഉണ്ടാവാംഅവര്‍ക്കും താന്‍ വിശ്രാന്തി നല്‍കുംഏവര്‍ക്കും ഇത്തരം നഷ്ടങ്ങളുടെ ഓര്‍മ്മകളുള്ള ഇടമാണ് ഇമ്പേരി.

"അഭയാര്‍ഥി ക്യാമ്പുകള്‍ പട്ടണങ്ങള്‍ ഗ്രാമങ്ങള്‍ അവരുടെ പാര്‍പ്പിടമായിത്തീര്‍ന്ന കാട് എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ റോഡ്‌ പുറത്തേക്ക് തുപ്പി.”

തിരികെയെത്തുന്നവരില്‍ കൈകള്‍ വെട്ടിമാറ്റപ്പെട്ട സിലായും രണ്ടു മക്കളുമുണ്ട്, ഓടിപ്പോന്ന സര്‍ജെന്റ് കട്ട്ലസ് എന്ന സൈനികനുണ്ട്ഏര്‍ണസ്റ്റ് എന്ന ബാല സൈനികനുണ്ട്അടഞ്ഞദുരൂഹ പ്രകൃതമുള്ള കേണല്‍ എന്ന് മാത്രം അറിയപ്പെടുന്ന നവ യുവാവുണ്ട്നോവലിലെ കേന്ദ്ര കഥാപാത്രമാവുന്ന മുന്‍ അധ്യാപകന്‍ ബോക്കാറിയെ പിന്നീടാണ് നാം കണ്ടുമുട്ടുന്നത്. 'ഓപ്പറേഷന്‍ നോ ലിവിംഗ് തിംഗ്' എന്നറിയപ്പെട്ട, ജീവനുള്ളതിനെയെല്ലാത്തിനെയും കൊന്നു കളയുക എന്ന ഭ്രാന്തമായ സൈനിക നീക്കത്തിന്റെ നാളില്‍ പള്ളിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ ജടങ്ങല്‍ക്കടിയില്‍ ഒളിച്ചിരുന്നാണ് അയാള്‍ രക്ഷപ്പെട്ടത്എഴുവര്‍ഷങ്ങള്‍ക്ക് ശേഷം തിരിചെത്തുന്നവര്‍ക്ക് പക്ഷെ പതിവ് കുശലാന്വേഷണങ്ങള്‍ എല്ലാവര്‍ക്കും അസാധ്യമാണ്. “മക്കളും പേരക്കുട്ടികളും ഭാര്യയുമെല്ലാം സുഖമായിരിക്കുന്നോ?” എന്ന ചോദ്യം ആരെങ്കിലും അതിജീവിച്ചുവോ എന്നുപോലും അറിയാത്ത ഇടത്തില്‍ ക്രൂരമാവാംഒട്ടും അതിശയോക്തിയില്ലാതെ തികഞ്ഞ യാഥാര്‍ത്ഥ്യബോധാത്തോടെയാണ് എല്ലാവരും സാഹചര്യത്തെ ഉള്‍കൊള്ളുന്നത്, “മിക്ക കാര്യങ്ങളിലും സന്തോഷം കണ്ടെത്താന്‍ ഭയപ്പെട്ട് എല്ലാവരും ചുറ്റും കൂടിയിരിക്കുക മാത്രം ചെയ്തു.”ഒരു സ്വാഭാവിക ജൈവ പ്രക്രിയയായാണ് മുറിവുകളില്‍ നിന്നുള്ള തിരിച്ചു വരവ് സാധ്യമാകുന്നത്.

സ്ത്രീകളും കുട്ടികളും നദിയില്‍ വലയിട്ടു മീന്‍ പിടിക്കവേമധുര ഗീതങ്ങള്‍ പാടികര്‍ഷകര്‍ ഏറ്റവും നല്ല വെള്ളരിക്കകള്‍ വഴിപോക്കര്‍ക്ക് തിന്നാനായി വഴിയോരത്തിട്ടുഅത്തരം കാര്യങ്ങള്‍ തിരികെയെത്തി..” 

എന്നാല്‍ യുദ്ധം വിട്ടുവെച്ച ശൂന്യത പലരിലും വാ പിളര്‍ത്തി നിന്നുചെറുപ്പക്കാരെ ദാരിദ്ര്യവും അഴിമതിയും പാശ്ചാത്യ ശക്തികളുടെ കൊടിയ ചൂഷണവുമായി അത് കീഴടക്കി. 

'വിഭവ ശാപ'വും പുനര്‍ജ്ജനിയുടെ നോവുകളും

ഇമ്പേരിയുടെ പുനര്‍ജ്ജനി പക്ഷെ ഒട്ടും കാവ്യാത്മകമായ ഒരനുഭവമായല്ല നോവലില്‍ അവതരിപ്പിക്കുന്നത്‌ആദര്‍ശ ശാലികളായ ബൊക്കാറിയും ബെന്യാമിനും സ്കൂളില്‍ അധ്യാപകരായി ചേരുന്നതും അന്ന് വരെ കിട്ടിയിട്ടില്ലാത്ത അധ്യയന അവസരം ത്യാഗ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്ന പുതുതലമുറയെ അവര്‍ പ്രചോദിപ്പിക്കുന്നതും വലിയ സ്വപ്നസാധ്യത ഉയര്‍ത്തുന്നുണ്ട്എന്നാല്‍ പ്രിന്‍സിപ്പല്‍ പ്രതിനിധാനം ചെയ്യുന്ന അഴിമതിയും മൂന്നു മാസത്തില്‍ ഒരിക്കല്‍ എന്ന മട്ടില്‍ ലഭിക്കുന്ന തുച്ഛമായ ശമ്പളവും അത് നീണ്ടു നില്‍ക്കില്ല എന്ന വ്യക്തമായ സൂചന നല്‍കുന്നു. “അതൊക്കെയായിരുന്നു കാലം.. അന്തസ്സുള്ള മനുഷ്യര്‍ അന്തസ്സുള്ള ചുറ്റുപാടില്‍ നമുക്ക് വേണ്ടി നിലക്കൊണ്ട കാലംഎന്ന് ബെന്യാമിന്‍ യുദ്ധ പൂര്‍വ്വ കാലത്തെ ഓര്‍ത്തെടുക്കുന്നുഎല്ലാവരും ഏതെങ്കിലും തരത്തിലുള്ള ഗൃഹാതുരതകള്‍ കൊണ്ട് നടക്കുന്ന തിരിച്ചു വരവിന്റെയും സമൂഹ പുനര്‍ നിര്‍മ്മിതിയുടെയും ശാലീനമായ ഇടവേള ഭഞ്ജിക്കപ്പെടുന്ന വേറെയും എന്തൊക്കെയോ ദുരൂഹ വികാസങ്ങള്‍ പ്രദേശത്തു സംഭവിക്കുന്നുയുദ്ധത്തിനു മുമ്പ് ആരംഭിക്കാനിരുന്ന മൈനിംഗ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആണ് അതെന്നു പതിയെ വ്യക്തമാകുന്നുകമ്പനിയുടെ വരവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ശൈശവാവസ്ഥയിലുള്ള ജീവിത താളംതെറ്റിക്കുന്നുകൊളോണിയല്‍ / പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ പലതും നേരിട്ട "വിഭവ ശാപം" (Resource Curse), ഡയമണ്ട് , ബോക്സൈറ്റ് തുടങ്ങിയ ഖനന വിഭവങ്ങളുടെ സമൃദ്ധ സാന്നിധ്യത്തിന്റെയും തൊണ്ണൂറ്റി ഒമ്പത് കൊല്ലത്തെ പാട്ടക്കരാറിന്റെ ബലത്തില്‍ ഒരു മാന ദണ്ഡവും പാലിക്കാതെ അവയെ ചൂഷണം ചെയ്യുന്ന കൊര്‍പ്പോറേറ്റ് - സാമ്രാജ്യത്വദല്ലാള്‍ ഭരണകൂട - ഉദ്യോഗസ്ഥ മേധാവിത്ത – പോലീസ്സൈനിക കൂട്ടുകെട്ടിന്റെയും രൂപത്തില്‍ മുകുളാവസ്ഥയിലുള്ള ഒരു ജനതയുടെ നിലനില്‍പ്പിനെ വീണ്ടും ഉഴുതു മറിക്കുന്നു.

മിക്ക ദിനങ്ങളിലും .. ആളുകള്‍ ആഗ്രഹിച്ചുതങ്ങളുടെ പ്രദേശത്തിന്റെ വിസര്‍ജ്ജ്യം മറ്റേതൊരു ഇടത്തെയും പോലെ അരുതാത്തതായിരുന്നെങ്കില്‍ എന്ന്അവരുടെ ഭൂമി അവര്‍ക്ക് ദുരിതങ്ങള്‍ കൊണ്ടുവന്ന സുന്ദര വസ്തുക്കളെ ഉള്ളില്‍ പേറിയില്ലായിരുന്നെങ്കില്‍ എന്ന്.”

അപചയങ്ങളുടെ അധിനിവേശം

കുടിവെള്ള സ്രോതസ്സ് ഉപയോഗ ശൂന്യമാം വിധം മലിനമാക്കുന്ന കമ്പനി നടപടിക്കെതിരെ മാമ കേദിയുടെ നിര്‍ഭയമായ നേതൃത്വത്തില്‍ അധികൃതരെ സമീപിക്കുന്ന ദേശ വാസികള്‍ കുറ്റം ചാര്‍ത്തപ്പെടുകയും അപമാനിതരാകുകയും ചെയ്യുന്നുകമ്പനിയുടെ വരവോടെ പ്രദേശത്തു വന്നു കൂടിയ കുറ്റവാസനക്കാരും സംസ്കാര ശൂന്യരുമായ ആളുകള്‍ സ്ത്രീ ജീവിതങ്ങള്‍ വല്ലാതെ ദുസ്സഹമാക്കുന്നുമദ്യശാലയില്‍ നിന്ന് രാത്രി മുഴുവനുമുള്ള ബഹളം നാട്ടു കവലയിലെ കാരണവന്മാരുടെ സായാഹ്ന സദസ്സുകളെയും കഥകളുടെ രാവുകളെയും ഇല്ലാതാക്കുന്നുഇമ്പേരി ഏതാണ്ടൊരു റെഡ് ലൈറ്റ് ഏരിയ ആയിത്തീരുന്നുബലാല്‍ക്കാരവും അരും കൊലകളും പതിവാകുന്നു. ബലാല്‍ക്കാരം ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍ നാടിനും വീടിനും വേണ്ടാത്തവരായി ഒടുങ്ങുന്നുസലിമാത്തുവിന്റെ അനുഭവത്തെ കുറിച്ച് നോവലില്‍ വിവരിക്കുന്നു,"കുട്ടി ഇമ്പേരിയുടെ വിസ്മൃത ജനതയുടെ ഭാഗമായി." ഇതേ തുടര്‍ന്ന് ലക്ഷണമൊത്ത ഒരു റിവഞ്ച് ത്രില്ലറിന്റെ ചടുലതയോടെ കേണല്‍ ഇനിയൊരിക്കലും അങ്ങനെയൊന്നു ചിന്തിക്കുക പോലും ചെയ്യാത്ത വിധം ഒരു നാല്‍വര്‍ സംഘത്തെ കൈകാര്യം ചെയ്യുന്നതോടെ അത്തരം സംഭവങ്ങള്‍ക്ക് ശമനമുണ്ടാവുന്നുണ്ട്,

യുദ്ധത്തിനിടെ ഞാനൊരു കാര്യം പഠിച്ചു.. നിങ്ങളെ ഒന്നിനും കൊള്ളാത്തവനെന്നു സ്വയം തോന്നിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയാനാവും വരെ നിങ്ങള്‍ സ്വതന്ത്രനാവുന്നില്ല. കാരണം അതില്ലെങ്കില്‍ ഒടുവില്‍ നിങ്ങള്‍ സ്വയം സമ്മതിക്കും നിങ്ങള്‍ ഒന്നിനും കൊള്ളാത്തവന്‍ തന്നെയാണെന്ന്.”

പോലീസ് സഹായത്തോടെ നാട്ടുകാരുടെ പരാതികള്‍ ജല്‍പ്പനങ്ങളാണെന്നു വരുത്തുകയും പ്രദേശത്തെ അതിജീവനം ദുസ്സഹമാക്കുകയും ചെയ്യുന്നതിലൂടെ കൊര്‍പ്പോറേറ്റ് താല്‍പര്യം മൌനമായ ഒരു പ്രച്ഛന്ന കുടിയിറക്ക് അരങ്ങേറുകയാണ് : ദേശം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലേക്ക് നാട്ടുകാരെ എത്തിക്കുകനേര്‍ക്ക്‌ നേര്‍ കുടിയിറക്കിനു നല്‍കേണ്ട നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് കമ്പനി ആ രീതിയില്‍ രക്ഷപ്പെടുകയും ചെയ്യുന്നുനാമമാത്രമായി നിര്‍മ്മിച്ച്‌ നല്‍കുന്ന പകരം വീടുകള്‍ അഴിമതിയില്‍ കുളിച്ച നിര്‍മ്മാണ വൈകല്യം മൂലം രാത്രികാലങ്ങളില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കുമേല്‍ തകര്‍ന്നു വീഴുന്നുഅനാഥരായവക്കും ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഒരു ഘട്ടത്തിലും ഒരു നഷ്ടപരിഹാരവും നല്‍കുന്നതും ഇല്ലഅനാഥത്വം കമ്പനിയുടെ തന്നെ സൃഷ്ടിയാണെങ്കിലുംഅതേസമയംമറ്റൊരു വരുമാന മാര്‍ഗ്ഗവുമില്ലാത്ത നാട്ടുകാര്‍ക്ക് കമ്പനിയിലെ ജീവന്‍ പണയം വെച്ചുള്ളതെങ്കിലും സ്ഥിര വരുമാനമുള്ള ജോലി ഉപേക്ഷിക്കാനാവില്ലെന്നും അധികൃതര്‍ക്കറിയാംഈ നിസ്സഹായത മുതലെടുത്ത്‌ ഒരുതരം സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ജോലിക്കെടുക്കപ്പെടുന്നവര്‍ക്ക് പതിവായി ജീവഹാനി സംഭവിക്കുമ്പോള്‍ കമ്പനി ആ സംഭവത്തെ തന്നെ പാടെ നിഷേധിക്കുന്നുബെന്യാമിന്‍റെ അന്ത്യം അങ്ങനെയാണ് നോവലില്‍ കടന്നു വരുന്നത്ഒരു കാലത്ത് കമ്പനി വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയാന്‍ നേതൃത്വം കൊടുത്തിരുന്ന ബെന്യാമിന്‍ മക്കളുടെ വിശന്ന മുഖത്തിന്റെ പ്രത്യക്ഷത്തിലാണ് ശമ്പളമില്ലാത്ത സ്കൂള്‍ ജോലി ഉപേക്ഷിച്ചു കമ്പനിയില്‍ ജോലിക്കാരനാവുകഅയാളുടെ മരണത്തെ തുടര്‍ന്ന് ബൊക്കാറിയും കമ്പനി ജോലി ഉപേക്ഷിച്ച് ആദ്യം കമ്പനിയുടെ കോളനിയുള്ള കോനോയിലേക്കും അവിടെ ജീവിതമാര്‍ഗ്ഗം കണ്ടെത്താനാവാതെ ഒടുവില്‍ തലസ്ഥാനത്തേക്കും പോകാന്‍ തീരുമാനിക്കുന്നുഎന്നാല്‍ ബോക്കാറിയുടെ പിതാവും കേദിയും ഇനിയുമൊരു പാലായനത്തിനില്ല.   കഥകള്‍ പറയാന്‍ അടുത്ത തലമുറയിലേക്കു പകരാന്‍ അവരവിടെത്തന്നെ നില്‍ക്കും. 

ജീവിത കാപട്യത്തിന്റെ തലസ്ഥാന നഗരി 

ഫ്രീ ടൌണ്‍ മറ്റൊരു ലോകമായാണ് ബോക്കാറിയെ നേരിടുകചൈനീസ് ഹോട്ടലുകളും മയക്കു മരുന്ന് കച്ചവടക്കാരും അരങ്ങു വാഴുന്നുഅമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറി അവിടങ്ങളില്‍ തോറ്റുപോയ കൂലികള്‍ നാട്ടുകാരുടെ മുന്നില്‍ മേനി നടിക്കാന്‍ പത്രാസു കാട്ടുന്നുനാടിന്റെ മന്ത്രി തെരുവോരത്ത് ഉടലഴക് മുഴുവന്‍ പ്രദര്‍ശിപ്പിച്ചു നിരന്നു നില്‍ക്കുന്ന അല്‍പ്പ വസ്ത്ര ധാരിണികളില്‍ നിന്ന് ആവശ്യത്തിനു ബോധിച്ചവരെ പട്ടാപ്പകല്‍ തന്റെ ആഡംബര കാറില്‍ കേറ്റിക്കൊണ്ടു പോകുന്നുസ്റ്റുഡന്റ് ഐഡന്റിറ്റി ബാഡ്ജ് കൂടുതല്‍ മാന്യതയും സെക്സ് അപ്പീലും നല്‍കുമെന്ന് കണ്ടു യുവാക്കളും യുവതികളും അതുമായി വേട്ടക്കിറങ്ങുന്നുഇവിടെ മറ്റുള്ളവര്‍ നിന്നെ കേള്‍ക്കണമെങ്കില്‍ നീ ഒച്ചയിടെണ്ടി വരും എന്ന് സാക്കി അമ്മാവന്‍ ബൊക്കാറിയെ ഓര്‍മ്മിപ്പിക്കുംതെരുവില്‍ ഏതു നിമിഷവും നിങ്ങള്‍ മോഷണ വിധേയനായെന്നു വരുംആരും ആരെയും വിശ്വസിക്കുന്നില്ലബ്രേക്ക് പോലും പ്രവര്‍ത്തിക്കാത്ത പുരാതനമായ ടാക്സി കാറുകളില്‍ നഗര വീഥികളിലൂടെ ഡ്രൈവര്‍മാര്‍ അതിജീവന സാഹസം നടത്തുന്നുഅതിജീവനം എന്നത് തന്നെയും നിങ്ങള്‍ക്ക് എത്രമാത്രം കള്ളച്ചൂത് കളിക്കാനാവും എന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുമികൈഫലായുടെ സ്ഥാപനത്തില്‍ പറഞ്ഞുറപ്പിച്ച ജോലി അഭിമുഖത്തിനു പലവുരു അയാള്‍ക്ക് കേറിയിറങ്ങേണ്ടി വരുന്നു. 'ബോസ് ഇന്ന് സ്ഥലത്തില്ലനാളെ വരൂ!' എന്ന പല്ലവി ആവര്‍ത്തിക്കുന്നുറിസര്‍ച്ച് തീസിസുകള്‍ എഴുതി വില്‍ക്കുന്ന അധ്യാപകരും ദുരൂഹ വ്യവഹാരങ്ങളുള്ള ഒരധോലോകവുമാണ് അതെന്നു ശമ്പളമില്ലാത്ത ഒരു മാസക്കാലത്തെ  'പരിശീലന'ത്തിനു ശേഷം അത് കയ്യില്‍ കിട്ടേണ്ടിയിരുന്ന ദിവസമാണ് അയാള്‍ കണ്ടെത്തുകനാര്‍ക്കോട്ടിക് ഇടപാടില്‍ സര്‍വ്വം കണ്ടുകെട്ടി അറസ്റ്റ് ചെയ്യപ്പെടുന്ന ബോസിന്റെ പതന നിമിഷത്തില്‍വെറും കയ്യോടെ മക്കളുടെ വിശപ്പിലേക്ക് തിരികെ എത്തുന്ന ബൊക്കാറിയെ കാത്തു സമാനമായ രീതിയില്‍ വെറും കയ്യോടെ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ഭാര്യ കൂലയും നില്‍പ്പുണ്ട്ഫ്രീ ടൌണിലെ സാമൂഹികാവസ്ഥയെ നിശിതമായി അവതരിപ്പിക്കുന്ന ഈ ഭാഗവും ഖനിയിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചുള്ള വിവരണവും കോംഗോളീസ് നോവലിസ്റ്റ് ഫിസ്റ്റന്‍ എംവാന്‍സാ മുജീലയുടെ Tram '83 എന്ന നോവലിനെ കൃത്യമായും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

'നാളെയുടെ പ്രഭ'

ജീവിതം വഴിമുട്ടിയ ഈ ഘട്ടത്തിലാണ് കുഞ്ഞു മകള്‍ ഉമ്മു അവളുടെ പ്രിയപ്പെട്ട കേണല്‍ നല്‍കിയ സമൃദ്ധമായ ഭക്ഷണവും അതിലും വലിയ മൂല്യമുള്ള ഒരു ദൃഷ്ടാന്ത കഥയുമായി എത്തുന്നത്അതിങ്ങനെയാണ് അവള്‍ അവസാനിപ്പിക്കുക: (ഹൃദയം തകര്‍ന്നവര്‍ ) "തങ്ങളുടെ തകര്‍ന്ന ഹൃദയങ്ങള്‍ സുഖപ്പെടുത്താന്‍ അവരുടെ ഉള്ളില്‍ ഇപ്പോള്‍ മുനിഞ്ഞു കത്തുന്ന തീ ആളിക്കത്തിക്കാന്‍ ഒരു വഴി കണ്ടെത്തണംഅവര്‍ അതിനു വേണ്ടി ജീവിച്ചിരിക്കണം.” ഇത്തരം ഒരുപദേശം നല്‍കാന്‍ കൗമാരം കടക്കുക മാത്രം ചെയ്യുന്നവനെങ്കിലും സിയറാ ലിയോണിന്റെ കിരാത യുദ്ധങ്ങളില്‍ നേരിട്ട് പങ്കെടുത്തു കൊണ്ടും കൊടുത്തും മുതിര്‍ന്ന കേണല്‍ സര്‍വ്വധാ യോഗ്യനുമാണ്പഴയ യുദ്ധം അതിന്റെ ഭീകര സ്മൃതികളിലൂടെ എങ്ങനെയാണ് പോരാട്ട വീര്യമായിത്തീരുന്നത് എന്നതിന്റെ മികച്ച മാതൃകയാണ് കേണല്‍ . അത്തരക്കാരെ കുറിച്ച് നോവലിസ്റ്റ് വിവരിക്കുന്നു:

"അവര്‍ കാലങ്ങളിലൂടെ സ്വായത്തമാക്കിയ സമ്പ്രദായങ്ങളിലൂടെ അവര്‍ക്കാവുന്നത് ചെയ്തുഅവരുടെ രീതികള്‍ അക്രാമകമായിരുന്നു എന്ന് ചിലര്‍ പറഞ്ഞേക്കാംഎന്നാല്‍ ജനങ്ങളെ അവരുടെ തന്നെ ജീവിതങ്ങളുടെ മൂല്യത്തെ കുറിച്ച് വിശ്വാസമില്ലാത്തവര്‍ ആക്കുന്നതിനേക്കാള്‍ അക്രാമകമായി മറ്റെന്തുണ്ട്അവര്‍ അല്‍പ്പംപിന്നെയും അല്‍പ്പം മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്ന് ഓരോ ദിനവും അവരെ വിശ്വസിപ്പിക്കുന്നതിനേക്കാള്‍ അക്രാമാകമായി മറ്റെന്തുണ്ട്?” 

കേണല്‍ അടയാളപ്പെടുത്തുന്ന ജീവിതോന്മുഖതയില്‍ നോവലിസ്റ്റ് നോവലിന്റെ ആദ്യ വാചകങ്ങള്‍ ആവര്‍ത്തിക്കുന്നു,

ഇതവസാനമാണ്അല്ലെങ്കില്‍ , ആര്‍ക്കറിയാംമറ്റൊരു കഥയുടെ തുടക്കമാണ്... എല്ലാ കഥയും ഒരു പിറവിയാണ്..." 

പ്രത്യാശയുടെ ഈ ഇത്തിരി വെട്ടം പകര്‍ന്നു നല്‍കുന്നതില്‍ കേണല്‍ നോവലിസ്റ്റിന്റെ തന്നെ ആത്മാംശം പ്രസരിപ്പിക്കുന്നുഇക്കാര്യത്തില്‍ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ഏണസ്റ്റാണ്അയാള്‍ സിലയെയും കുടുംബത്തെയും വിധേയത്വമുള്ള ഒരു ഭൃത്യനെ പോലെ പിന്തുടരുന്നത് അവരോടു ചെയ്തു പോയ മഹാപാതകങ്ങള്‍ക്കുള്ള പ്രായശ്ചിത്ത ശ്രമമായാണ്അയാളാണ് ആ പേയ് ദിനങ്ങളിലൊന്നില്‍ സിലായുടെ കൈ ചുമലോട് ചേര്‍ന്ന് വെട്ടിമാറ്റിയത്ഹവായുടെ ഇടതു കൈപ്പത്തിയും കുഞ്ഞു മാദായുടെ രണ്ടു കൈപ്പത്തികളും വെട്ടിമാറ്റിയത്നോവന്ത്യത്തില്‍ സിലാ അയാളോട് മിണ്ടാന്‍ തയ്യാറാവുന്നത് മറക്കേണ്ടത്‌ മറക്കാന്‍ അയാളും പഠിച്ചു തുടങ്ങിയെന്നതിന്റെ സൂചനയാണ്ജീവിതോന്മുഖതയുടെ ഇതേ ദര്‍ശനം തന്നെയാണ് നോവലിന്റെ തലക്കെട്ട്‌ സ്ഥിതി ചെയ്യുന്ന മാമാ കേദിയുടെ വാക്കുകളിലും തിളങ്ങി നില്‍ക്കുന്നത്:

നാം നാളെയുടെ പ്രഭയില്‍ ജീവിക്കണംനമ്മുടെ പൂര്‍വ്വികര്‍ അവരുടെ കഥകളില്‍ പറയുന്ന പോലെകാരണം നാളെ സംഭാവിക്കാനിരിക്കുന്നതില്‍ സാധ്യതകള്‍ ഉണ്ട്നമ്മള്‍ അതെ കുറിച്ച് ആലോചിക്കണംനന്മയുടെസാധ്യതയുടെ നേരിയ ലാഞ്ചന പോലുംഅതായിരിക്കും നമ്മുടെ ശക്തിഅതായിരുന്നു എന്നും നമ്മുടെ ശക്തി.”

 

ആഫ്രിക്കന്‍ കഥ പറച്ചില്‍ പാരമ്പര്യത്തില്‍ തനിക്കുള്ള താല്‍പര്യം നോവലിസ്റ്റ് പലപ്പോഴും എടുത്ത് പറഞ്ഞിട്ടുണ്ട്നോവലില്‍ ഉടനീളം ഇത് പ്രകടവുമാണ്‌മാമാ കേദി കഥകളുടെ നൈരന്തര്യം നിലനിര്‍ത്തുകയും അതിനു വേണ്ടി പാലായനങ്ങള്‍ മതിയാക്കുകയും ചെയ്യുന്നത് പോലെ ബോക്കാറിയും കുലായും കേണലും ദൃഷ്ടാന്ത കഥകളിലൂടെ കുട്ടികള്‍ക്ക് ജീവിതോന്‍മുഖതയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്മഹാ വിപത്തുകള്‍ കഴിഞ്ഞു പിറക്കുന്ന തലമുറ അതെ കുറിച്ച് പലപ്പോഴും അജ്ഞരായിരിക്കും ന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഒരു വേള ഈ 'പോസിറ്റിവിസ'ത്തിനു നേരെ വിരല്‍ ചൂണ്ടുന്നുണ്ട് എന്ന് പറയാംഓര്‍ക്കരുതാത്തത് എന്ന പേരില്‍ അത്തരം അനുഭവങ്ങള്‍ കുട്ടികളില്‍ നിന്ന് മറച്ചുവെക്കുമ്പോള്‍ 'ഒഷ് വിറ്റ്‌സ് ? അതൊരു സംരക്ഷണ കേന്ദ്രമായിരുന്നില്ലേ?' എന്ന് ചോദിക്കുന്ന ഒരു തൊട്ടടുത്ത തലമുറ വളര്‍ന്നു വരുന്നതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യമുയരും. (ഗലിയോ റിക്കിറെല്ലിയുടെ 'ലാബിരിന്ത് ഓഫ് ലൈസ് എന്ന ചിത്രത്തില്‍ ഹോളോകോസ്റ്റ് അനന്തര തലമുറയില്‍ പെട്ട ഒരു കഥാപാത്രം അങ്ങനെ ചോദിക്കുന്നുണ്ട്.) അതെന്തായാലും നോവലിസ്റ്റിന്റെ ദേശഭാഷയായ മെന്‍ഡെയുടെ കാവ്യസൗന്ദര്യം പരമാവധി പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി ഋജുവും അതേസമയം കാവ്യാത്മകവുമായ മൊഴിവഴക്കം ഉപയോഗപ്പെടുത്തുന്ന ആംഗലേയത്തില്‍ രചിക്കപ്പെട്ട കൃതി, വിഷയത്തിന്റെ സഹജമായ ഇരുള്‍ച്ചയിരിക്കിലും മികച്ച വായനാനുഭവമാണ്ഇവിടെ "കാറ്റ് നിശ്വസിക്കുകയും മയക്കം ബാധിച്ച നക്ഷത്രങ്ങള്‍ ആകാശത്തെ തലയാട്ടിക്കുകയും മാത്രമല്ലസൂര്യന്‍ 'പുലരിയുടെ തണുത്ത അസ്ഥികളെ അതിന്റെ ഇളം ചൂട് കൊണ്ട് മൂരി നിവര്‍ക്കുകയും ചെയ്യുന്നു.” (മാല്‍ക്കം ഫോര്‍ബ് സ്സ്റ്റാര്‍ ട്രിബ്യൂണ്‍ ). എന്നാല്‍ മെന്‍ഡെ മൊഴിയുടെ സചിത്ര മനോഹാരിതയിലുള്ള  (picturesque) താല്‍പര്യം ചിലപ്പോഴെങ്കിലും അതിരു വിട്ടിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: "അയാളുടെ ഹൃദയം ഒന്ന് തിരിഞ്ഞു നോക്കി തന്റെ സുഹൃത്തിനെ അഭിവാദ്യം ചെയ്യുന്നതിന് മുഖത്തിനു അനുമതി കൊടുക്കാന്‍ മടിച്ചു.” അത്തരം ശൈലീപരമായ പരിമിതികള്‍ക്കപ്പുറംഒട്ടും വളച്ചു കെട്ടില്ലാത്തആഖ്യാന തന്ത്രങ്ങളുടെ പരീക്ഷണ സ്വഭാവങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലാത്തദൃഷ്ടാന്ത കഥാ മാതൃകയില്‍ പറയപ്പെട്ട കഥകളും ഓര്‍മ്മകളുമായി കൂട്ടിത്തുന്നിയെടുത്തു ഇഴചേര്‍ത്തെടുക്കുന്ന ഒരു ആഖ്യാന ഘടനയാണ് നോവലിനുള്ളത് എന്ന് പറയാം.

(ദേശാഭിമാനി വാരിക, ജനുവരി 21, 2018)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 169-176)

To purchase, contact ph.no:  8086126024

Fiction on Child Soldier Theme:

Island of a Thousand Mirrors by Nayomi Munaweera

https://alittlesomethings.blogspot.com/2015/05/blog-post_22.html

Bamboo People by Mitali Perkins

https://alittlesomethings.blogspot.com/2015/08/blog-post.html

Radiance of Tomorrow by Ishmael Beah

https://alittlesomethings.blogspot.com/2018/01/blog-post_1.html

Bamboo People by Mitali Perkins

https://alittlesomethings.blogspot.com/2015/08/blog-post.html

Allah Is Not Obliged by Ahmadou Kourouma

https://alittlesomethings.blogspot.com/2017/03/blog-post.html

Lincoln in the Bardo by George Saunders

മൃതിയിലും തീരാത്ത നൊമ്പരങ്ങള്‍




രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തില്‍ ക്ഷേമരാഷ്ട്ര സിദ്ധാന്തം പോലുള്ള കാഴ്ചപ്പാടുകളില്‍ സംഭവിച്ച ശൈഥില്യത്തിനും തത്ഫലമായ നൈരാശ്യത്തിനും മറുമരുന്നായ ആത്മീയാന്വേഷണങ്ങളുടെ അഭയസ്ഥലികളായി പാശ്ചാത്യലോകം പൊതുവെയും അമേരിക്കന്‍ യുവത വിശേഷിച്ചും കണ്ടെത്തിയ ഇടങ്ങളായിരുന്നു പൗരസ്ത്യ-ബുദ്ധിസ്റ്റ്-നിര്‍വ്വാണ ആശയഗതികളോടുള്ള കാല്‍പ്പനികാഭിനിവേശം. അര്‍ത്ഥ ശൂന്യമായി അവര്‍ മനസ്സിലാക്കിയ ഭൗതികാര്‍ത്ഥന്വേഷണങ്ങളും അതിനു അനുപൂരകമായ കാമ്പസുകളും വിട്ട് കാവ്യ- സംഗീത- സൈക്കെഡലിക്- ബൗദ്ധിക അരാചക ജീവിതങ്ങളുമായി സ്വപ്നത്തിനും ജാഗ്രത്തിനും ഇടയിലെ സ്വയം കല്‍പ്പിത വിമോചിത ഇടങ്ങളില്‍ കഴിയാനിഷ്ടപ്പെട്ട അമ്പതുകളിലെ ബീറ്റ്നിക് പ്രസ്ഥാനം പോലുള്ള ഇടയില്‍ പെട്ടുപോയ തലമുറയെ പൗരസ്ത്യ ആത്മീയ ധാരകള്‍ ആഴത്തില്‍ സ്വാധീനിച്ചു. ഡിലാന്‍ തോമസും അലന്‍ ഗിന്‍സ്ബര്‍ഗും ജാക്ക് കെരുവാക്കും വില്ല്യം എസ്. ബരോസും ആവേശമായിരുന്ന ഒരു തലമുറ ബുദ്ധമത ദര്‍ശനത്തിന്റെ അച്ചടക്കം തികഞ്ഞ രീതികളില്‍ അനുരക്തരാകുക എന്നത് വിചിത്ര സൌന്ദര്യമിയന്ന ഒരു ധൈഷണിക സങ്കരമായിരുന്നു. അതെന്തായാലും, അവരുടെയൊക്കെ ഭാവനയില്‍ ഇടം പിടിച്ച ദര്‍ശനവ്യവസ്ഥകളില്‍ ടിബറ്റന്‍ ബുദ്ധിസ്റ്റ് ആശയമായ ബാര്‍ദോസങ്കല്‍പ്പനം പ്രമുഖമാണ്. മൃതിക്കും പുനര്‍ജ്ജനിക്കും ഇടയിലെ പരിണാമ ഘട്ടമായോ ശുദ്ധീകരണ ഘട്ടമായോ സങ്കല്‍പ്പിക്കപ്പെട്ട ഇടമായ ബാര്‍ദോ പലപ്പോഴും  ക്രിസ്തീയമായ ബെസ്പുര്‍ക്കാനയുമായും ഡാന്റെയുടെ ഇന്‍ഫെര്‍നോയുമായും കൂടിക്കുഴഞ്ഞാണ്, ഈ ലേഖനത്തിന്റെ വിഷയമായ ലിങ്കന്‍ ഇന്‍ ദി ബാര്‍ദോയിലേതു പോലെ, സങ്കല്‍പ്പിക്കപ്പെട്ടത്‌. ബാര്‍ദോ തദോള്‍ അഥവാ മധ്യമാവസ്ഥക്കിടയിലെ കേള്‍വിയിലൂടെയുള്ള മഹത്തായ വിമോചനം’ (The Bardo Thodol, Liberation Through Hearing During the Intermediate State) എന്ന ടിബറ്റന്‍ പുണ്യ ഗ്രന്ഥം അതുകൊണ്ട് തന്നെ മരിച്ചവരുടെ ടിബറ്റന്‍ പുസ്തകമായി  (The Tibetan Book of the Dead) കണക്കാക്കപ്പെടുന്നു. ടിബറ്റന്‍ സങ്കല്‍പ്പത്തില്‍, ഒരാള്‍ മരിക്കുമ്പോള്‍ ആ വ്യക്തി ബാര്‍ദോഅവസ്ഥയില്‍ പ്രവേശിക്കുന്നു. അവിടെ നിന്ന് ഒന്നുകില്‍ ജനന-മരണ ചക്രങ്ങളില്‍ നിന്ന് മോചനം നേടി നിര്‍വ്വാണാവസ്ഥ പ്രാപിക്കുന്നു; അല്ലെങ്കില്‍ കടുത്ത വിഭ്രമങ്ങളിലൂടെ കടന്നു പോയ ശേഷം പതിയെ പുതിയൊരു ശരീരത്തില്‍ പുനര്‍ജ്ജനിക്കുന്നു. ബാര്‍ദോ തദോള്‍ ഈ അവസ്ഥ കടന്നു പോകാന്‍ മൃതാത്മാവിനെ പ്രാപ്തമാക്കുന്ന ഗ്രന്ഥമാണ്.

ആത്മലോകത്തെ കൂട്ടിരിപ്പുകാര്‍

ചെറുകഥാകാരനായി അമേരിക്കന്‍ സാഹിത്യത്തില്‍ നിലയുറപ്പിച്ച ജോര്‍ജ്ജ് സോണ്ടെഴ്സിന്റെ ആദ്യനോവലാണ്‌ ലിങ്കന്‍ ഇന്‍ ദി ബാര്‍ദോ’. നോവലില്‍ ബാര്‍ദോയില്‍ കുരുങ്ങിപ്പോവുന്ന ലിങ്കന്‍, പതിനൊന്നാം വയസ്സില്‍ 1862 ഫെബ്രുവരി 20-നു  ടൈഫോയിഡ് ബാധയെ തുടര്‍ന്ന് മരിച്ചു പോയ വില്ലിയാണ്; എബ്രഹാം ലിങ്കന്റെയും വില്ലി ടോഡ്‌ ലിങ്കന്റെയും മൂന്നാമത്തെ മകന്‍. മാതാപിതാക്കള്‍ താഴെ വൈറ്റ് ഹൌസിലെ സ്റ്റേറ്റ് ഹാളില്‍ വലിയൊരു പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ബുദ്ധിശക്തിയും സൗമ്യ പ്രകൃതിയും കൊണ്ട് എല്ലാവരുടെയും, വിശേഷിച്ചും പ്രസിഡന്റെയും, അരുമയായിരുന്ന കുഞ്ഞുമകന്‍ മുറിയില്‍ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവന്‍ സുഖപ്പെടുകയാണെന്ന ഡോക്റ്ററുടെ ഉറപ്പില്‍ വിശ്വസിച്ച പ്രസിഡണ്ട്‌ വലിയൊരു ഷോക്കിന്റെ തൊട്ടരികിലാണ്. നോവലിലെ മുഴുനീള രീതിയായ സമകാലിക ഉദ്ധരണികളിലൂടെയാണ് എല്ലാം ആവിഷ്കരിക്കപ്പെടുന്നത്. പ്രഭവങ്ങള്‍ എത്രമാത്രം ചരിത്രപരമായി വസ്തുതാപരമാണ്, ഏതൊക്കെ ഫിക് ഷനല്‍ ആണ് എന്ന് തീര്‍ത്ത്‌ പറയുക വയ്യ. വില്ലിയുടെ ഭൗതിക ശരീരം, പില്‍ക്കാലം പിതാവിനരികെ സ്പ്രിംഗ്ഫീല്‍ഡില്‍ നിത്യ വിശ്രമാത്തിലാകും മുമ്പ്ജോര്‍ജ്ജ്ടൌണിലെ ഓക്ക് ഹില്‍ സെമിത്തേരിയില്‍ ഒരു മാര്‍ബിള്‍ പേടകത്തില്‍ താല്‍ക്കാലികമായി അടക്കം ചെയ്യപ്പെടുന്നുണ്ട്. ചുരുങ്ങിയത് രണ്ടു തവണയെങ്കിലും ദുഃഖാര്‍ത്തനായ പിതാവ് അറയില്‍ പ്രവേശിക്കുകയും ജഡം കയ്യിലേന്തി ദീര്‍ഘനേരം ചെലവിടുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആ ദിനങ്ങളിലെ ന്യൂസ്‌പേപ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ലിങ്കന്‍ പലവുരു പേടകത്തിലേക്ക് കടക്കുകയും കുഞ്ഞിന്റെ ശരീരം കയ്യിലെന്തുകയും ചെയ്തു. അത് കേട്ടയുടനെ, ഈ ബിംബം എന്റെ മനസ്സിലുയിര്‍ത്തു: ലിങ്കന്‍ സമാരകത്തെയും പിയെത്തയെയും വിളക്കി ചേര്‍ക്കുന്നത്”- സോണ്ടെഴ്സ് നിരീക്ഷിച്ചിട്ടുണ്ട്. അത്ര കണിശമായ അര്‍ത്ഥത്തില്‍ വിശ്വാസിയായിരുന്നില്ലാത്ത ലിങ്കന്‍ ഈ സംഭവത്തിനു ശേഷം കൂടുതല്‍ വിശ്വാസിയായതായി ചരിത്രം പറയുന്നു. ഈ സംഭവത്തിലാണ് നോവല്‍ നങ്കൂരമിടുന്നത്.
സോണ്ടെഴ്സിന്റെ സെമിത്തേരിയില്‍ ഒട്ടേറെ ആത്മാക്കളുണ്ട് നോവലിലെ പ്രമേയങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനമായ പല കാരണങ്ങളാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനു പകരം തങ്ങളുടെ അഴുകിത്തുടങ്ങുന്ന/ പരിണമിച്ചു കഴിഞ്ഞ ഭൌതികാവശിഷ്ടങ്ങള്‍ക്കരികെ അവിടെത്തന്നെ തങ്ങുന്നവര്‍. ബാര്‍ദോ ഘട്ടത്തിന്‍റെ ദൈര്‍ഘ്യം ഭൂമിയിലെ കര്‍മ്മ ഫലങ്ങളുമായി ബന്ധിതമാണ്. ഡാന്റെയുടെ ശപിക്കപ്പെട്ട ആത്മാക്കളെ പോലെ, ലൌകിക ജീവിതത്തിലെ പരാജയങ്ങളുടെ ചിഹ്നങ്ങളായോ അല്ലെങ്കില്‍ വിട്ടുപോകാന്‍ സാധിക്കാത്ത/ അനുവദിക്കാത്ത വിധം ജീവിച്ചിരിക്കുന്നവരുടെ ലോകവുമായി അവരെ ബന്ധിപ്പിക്കുന്ന ഉത്കണ്ഠകളുടെ അടയാളങ്ങളായോ ബീഭത്സമായ രൂപ വൈകല്യങ്ങള്‍ അവരിലുണ്ട്: തന്റെ മൂന്നു പെണ്‍മക്കളെയും വിട്ടുപോകാനാവാത്ത ഒരു സ്ത്രീയെ മൂന്നു ഗോളങ്ങള്‍ ചൂഴ്ന്നു നില്‍ക്കുന്നു, ഒരു പിശുക്കന്‍ തിരശ്ചീനമായി പൊങ്ങിക്കിടക്കുന്നു, മനുഷ്യരൂപമുള്ള ഒരു കോമ്പസ് സൂചി പോലെ, അയാളുടെ തലയുടെ മുകള്‍ ഭാഗം ഓരോരോ സമയം അയാളെ ഏറ്റവും മഥിക്കുന്ന സ്വത്ത് ഏതാണോ അതുള്ള ഭാഗത്തേക്ക് തിരിഞ്ഞിരിക്കുന്നു”. ഈ ആത്മാക്കളുടെ ഭാഷണങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന നോവലില്‍ പ്രധാന ആഖ്യാതാക്കള്‍ മൂന്നു പേരാണ്. കൂട്ടുകാരന്‍ തള്ളിപ്പറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സ്വവര്‍ഗ്ഗാനുരാഗിയായ ബെവിന്‍, മധ്യ വയസ്സില്‍ ടീനേജുകാരിയെ വിവാഹം ചെയ്ത് ആദ്യരാത്രിയുടെ ആവേശത്തിനിടെ അപകട മരണം സംഭവിച്ച വോള്‍മാന്‍, തോമസ്‌ എന്ന മുതിര്‍ന്ന ഒരു പാതിരിയും. ബെവിനും വോള്‍മാനും ജീവിച്ചിരുന്നത് അമേരിക്കയുടെ പത്താമത്തെയും പതിനൊന്നാമത്തെയും പ്രസിഡണ്ടുമാരുടെ കാലത്തായിരുന്നു എന്ന് നോവലില്‍ സൂചനയുണ്ട്. ലിങ്കന്‍ പതിനാറാമത് പ്രസിഡണ്ട്‌ ആയിരുന്നു എന്നതും ഇക്കാലത്തിനിടെ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും ഒരു ആഭ്യന്തര യുദ്ധം നടക്കുകയാണ് എന്നും അതില്‍ പ്രസിഡന്റിന്റെ ഭാഗം കഠിന അത്ര നല്ല അവസ്ഥയില്‍ അല്ല എന്നുമൊക്കെ അവര്‍ പതിയെ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍, തങ്ങള്‍ മരിച്ചുപോയവരാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്‌ ഇക്കൂട്ടത്തില്‍ പാതിരി മാത്രമാണ്. കുട്ടികള്‍ അതിവേഗം കടന്നു പോകുന്ന ബാര്‍ദോ ഘട്ടം, പിതാവിന്റെ ശോകവും അദ്ദേഹം ഇപ്പോഴും നല്‍കുന്ന തലോടലിന്റെ സാന്ത്വനവും കാരണം പിന്നിടാന്‍ വില്ലി കൂട്ടാക്കുന്നില്ല. അത്തരം കുട്ടികളില്‍ ശപിക്കപ്പെട്ട ആത്മാക്കളുടെ പടര്‍ച്ച കാരണം ഉടലില്‍ മാത്രമല്ല മാനസികമായും പൈശാചിക വൈകല്യ വളര്‍ച്ചകള്‍ ഉണ്ടാവുമെന്നിരിക്കെ, മൂന്നു മുഖ്യ ആഖ്യാതാക്കളും ആ കൊടിയ ദുര്‍വ്വിധിയില്‍ നിന്ന് അവനെ രക്ഷപ്പെടുത്തി അയക്കുക അവരുടെ ദൗത്യമായി ഏറ്റെടുക്കുന്നു. നോവലിസ്റ്റിന്റെ ഒരു മുന്‍ കഥയില്‍ (Persuasion Nation- George Saunders) ഒരു കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്: അപ്രകാരം നിന്ന് പോകുന്നവര്‍ എന്നന്നേക്കും പെട്ടു പോകും, ഓരോ രാവിലും തങ്ങളുടെ മരണം പുനരനുഭവിച്ചു കൊണ്ട്, ഓരോ കൊല്ലവും കൂടുതല്‍ അങ്കലാപ്പിലായി, ഒടുവില്‍ ഭ്രാന്ത് വരെയെത്തി.ലിങ്കന്റെ ഉടലിലേക്ക് പരകായം നടത്തി കുഞ്ഞ് മകനെ സ്വതന്ത്രനാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രസിഡന്‍റ് കൂടിയായ പിതാവിനെ അതിനു പ്രേരിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്ത കേന്ദ്രം. ഒരിക്കല്‍ ആ പ്രേരണയില്‍ വിജയിച്ചാല്‍, വില്ലിയെ പിതാവിലേക്ക് താല്‍ക്കാലിക പരകായം നടത്തിച്ച് പിതാവിന്റെ മനസ്സ് അവനെ അറിയിക്കാം, അവനെ മോക്ഷത്തിലേക്കുള്ള യാത്രക്ക് തയ്യാറാക്കാം.

മനുഷ്യ ദുഃഖം, ചരിത്ര ദുഃഖം.

ബാര്‍ദോ വാസികളുടെ ബഹുസ്വര ഭാഷണങ്ങളും ചരിത്ര/ ഫിക് ഷനല്‍ ഉദ്ധരണികളും ചേര്‍ന്നാണ്‌ നോവലിന്റെ ഉള്ളടക്കം രൂപപ്പെടുന്നത്. പ്രസിഡന്റിന്റെ മാനസിക നിലയെ കുറിച്ചും ആഭ്യന്തര യുദ്ധത്തിലെ നിലപാടുകളെ കുറിച്ചും പരസ്പര വിരുദ്ധവും അടിസ്ഥാന യുക്തി പോലുമില്ലാത്തതുമായ നിലപാടുകള്‍ പടര്‍ന്നു വന്നത് ആവിഷ്കരിക്കാന്‍ ഈ രീതിയില്‍ നോവലിസ്റ്റിനു കഴിയുന്നുണ്ട്. ഉദ്ധരണികളുടെ അനുസ്യൂതിയും ആത്മാക്കളുടെ ശബ്ദങ്ങളുടെ ആധിക്യവും ചേര്‍ന്ന് ബാര്‍ദോ തദോളിലെ ദുരാത്മാക്കളാല്‍ വളയപ്പെടുന്ന ആത്മാവിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിക്റ്റോറിയന്‍ ഗോഥിക് ഫിക് ഷന്റെയും സ്പെഷ്യല്‍ ഇഫെക്റ്റ് ഹൊറര്‍ സിനിമയുടെയും മിശ്രിതം പോലെ നോവല്‍ അനുഭവപ്പെടാമെന്നും ഹാരി കുന്‍സ്രു നിരീക്ഷിക്കുന്നു (Book Review, The Guardian). ഒരു തീം പാര്‍ക്കിന്റെയൊ ഓഫീസ് ഇടത്തിന്റെ പരിചിത മാനങ്ങളും അയഥാര്‍ത്ഥമായ ഭ്രമലോകത്തില്‍ ശ്വാസം മുട്ടിക്കുന്ന ഇടത്തില്‍ തടവിലായിപ്പോയ അവസ്ഥയും ഒരേ സമയം ഈ ആത്മാക്കളുടെ ലോകത്തിനുണ്ട്. ഒരു നിലക്ക്, ഭയജനകമായ നാടോടിക്കഥകളിലെ ഒരു ശ്മശാനചിത്രത്തിന്റെ ത്രിമാന ആവിഷ്കാരം പോലെ, അതിനു ജീവന്‍ വെച്ച പോലെ അനുഭവപ്പെടാം നോവലിന്റെ ലോകം. മരിച്ചിരിക്കുന്നു എന്ന സത്യത്തെ അംഗീകരിക്കാനാവാതെ തങ്ങളുടെ അവസ്ഥയെ കുറിച്ച് പറയാന്‍ അന്തേവാസികള്‍ ഭംഗി വാക്കുകള്‍ ഉപയോഗിക്കുന്നു. അങ്ങനെയാണ് ശവ കുടീരം അസുഖ പേടകം (sick box) ആവുന്നത്; തങ്ങള്‍ സ്ഥിതിചെയ്യുന്ന ഇടം ആശുപത്രി വളപ്പും (hospital-yard)’.
പൊതുവേ മതപരമായ ആശയങ്ങളോട് പ്രതിബദ്ധനല്ലെങ്കിലും മനുഷ്യാനുഭവങ്ങളുടെ ആധികാരികതയില്ലായ്മയെ സംബന്ധിച്ച സോണ്ടെഴ്സിന്റെ നിലപാടുകള്‍ ലൌകികാപ്രതിഭാസങ്ങള്‍ സത്യത്തെ മൂടിവെക്കുന്ന മായക്കാഴ്ചകളോ മിഥ്യയോ ആണെന്ന ബുദ്ധിസ്റ്റ് ദര്‍ശനത്തോടു ചേര്‍ന്ന് പോകുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ഗുണങ്ങളിലൊന്നായി കാണാവുന്നത്‌ ദുഃഖിതരോടുള്ള സഹാനുഭൂതിയാണെന്നും നോവലില്‍ മകന്റെ മരണത്തില്‍ വിലപിക്കുന്ന പിതാവിന്റെ ചിത്രം മറ്റെല്ലാ അസ്വാഭാവികതകള്‍ക്കും മേലെ ഉയര്‍ന്നു നില്‍ക്കുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അടിമത്ത വിഷയത്തില്‍ യാഥാസ്ഥിതികര്‍ എപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പ്രസിഡന്റ് എന്ന നിലയില്‍ ആഭ്യന്തര യുദ്ധത്തിനു ഉത്തരവാദിയായി ചിത്രീകരിക്കപ്പെടുന്നതിന്റെയും വേട്ടയാടപ്പെടുന്നതിന്റെയും രാഷ്ട്രീയ സാഹചര്യത്തെയും നേരിട്ടുകൊണ്ടിരുന്ന അതേ സന്ദര്‍ഭത്തിലാണ് പുത്രദുഃഖവും അദ്ദേഹത്തെ പിടി മുറുക്കുന്നത്. മാര്‍ബിള്‍ പേടകത്തില്‍ അടക്കിയ ജഡവും കയ്യിലേന്തി വിലപിക്കുന്ന ലിങ്കന്റെ ചിത്രം മറ്റൊരു പിയേത്താ പ്രകാരം ആവുന്നുണ്ട്‌. ദുഃഖഭാരത്തിന്റെ ഈ ഉള്ളലിയിക്കുന്ന ഭാഗത്തോട് ചെര്‍ത്തുവേക്കാവുന്ന ഒട്ടേറെ ചിത്രങ്ങള്‍ നോവലില്‍ വേറെയുമുണ്ട്. അതിലേറ്റവും ഹൃദയ ദ്രവീകരണമായ ഒന്ന് നിരന്തര ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയയായി ആത്മഹത്യാ ചെയ്ത ഇത് സി റൈറ്റ് എന്ന കറുത്ത വര്‍ഗ്ഗക്കാരിയുടെതാണ്. നോവല്‍ ഈ ഘട്ടത്തില്‍ പതിവില്ലാത്ത വിധം വാചാലമാകുന്നുണ്ട്;  അമേരിക്കന്‍ ഇംഗ്ലീഷില്‍ പതിവില്ലാത്ത വിധം അകര്‍മ്മക രൂപത്തില്‍ (passive voice) അത് ആവര്‍ത്തിക്കുന്നു:
അവളോട്‌ ചെയ്തതെന്തോ അത് പലവുരു ചെയ്യപ്പെട്ടു, പലരും. അവളോട്‌ ചെയ്തതെന്തോ അത് തടയാനാവില്ലായിരുന്നു, തടയപ്പെട്ടില്ലായിരുന്നു, ചിലപ്പോള്‍ തടയാന്‍ ശ്രമിച്ചിരുന്നു, അതിന്‍ ഫലമായി, ചിലപ്പോഴൊക്കെ, അവള്‍ വിദൂര ദേശങ്ങളിലേക്ക് അയക്കപ്പെട്ടു, മറ്റുചിലപ്പോള്‍ പ്രതിരോധങ്ങള്‍ വെറും കരുത്തു കൊണ്ട് മറികടക്കപ്പെട്ടു, (ആദ്യം കാല്‍ മുട്ടു കൊണ്ട്, കൈനിവര്‍ത്തിയ അടികൊണ്ട്, അങ്ങനെ..). അവളോട്‌ ചെയ്തതെന്തോ അത് ചെയ്യപ്പെട്ടു, ചെയ്യപ്പെട്ടു. അല്ലെങ്കില്‍ ഒരൊറ്റ തവണ ചെയ്യപ്പെട്ടു. അവളോട്‌ ചെയ്യപ്പെട്ടതെന്തോ അത് അവളെ ബാധിച്ചിതേയില്ല, ഒട്ടേറെ ബാധിച്ചു, അവളെ വൈകാരികമായി ഉലച്ചു, അവളെ വെറുപ്പിന്റെ സംസാരത്തിലേക്ക്‌ നയിച്ചു, സെഡാര്‍ ക്രീക്ക് പാലത്തില്‍ നിന്ന് താഴോട്ടു കുതിക്കുന്നതിലേക്ക് നയിച്ചു, അവളെ ഈ വാശിപിടിച്ച മൌനത്തിലെത്തിച്ചു. അവളോട്‌ ചെയ്തതെന്തോ അത് വലിയ ആളുകള്‍ ചെയ്തു, ചെറിയ ആളുകളും, വെളുത്ത യജമാനന്മാരും, അവള്‍ ജോലി ചെയ്ത വയലിനരികിലൂടെ കടന്നു പോകാനിടയായ ആണുങ്ങളും, വെളുത്ത യജമാനന്മാരുടെയും കടന്നു പോകാനിടയായ ആണുങ്ങളുടെയും ടീനേജുകാരായ ആണ്‍ മക്കളും, കുടിച്ചു പൂസായി ഷാപ്പിനകത്തുനിന്നു പുറത്തേക്ക് തെറിച്ചു വന്ന മൂവര്‍ സംഘവും, പോകുന്നതിനു തൊട്ടു മുമ്പ്, അവള്‍ വിറകു വെട്ടുന്നത് കണ്ടവര്‍. അവളോട്‌ ചെയ്തതെന്തോ അത് ഒരു പതിവ് പോലെ ചെയ്യപ്പെട്ടു, ഏതോ ഒരു പൈശാചിക പള്ളിയാത്ര പോലെ; അപ്പോഴുമിപ്പോഴുമായി ചെയ്യപ്പെട്ടു; ഒരിക്കലും ചെയ്യപ്പെട്ടില്ല, ഒരിക്കല്‍ പോലുമുണ്ടായില്ല, പക്ഷെ എപ്പോഴും ഭീഷണി നിലനില്‍ക്കുക മാത്രം ചെയ്തു: സാധ്യതയായും അനുവദനീയമായും; അവളോട്‌ ചെയ്തതെന്തോ അത് നേരെ ചൊവ്വേയുള്ള മിഷനറി ഭോഗമായിരുന്നു, അവളോട്‌ ചെയ്തതെന്തോ അത് ഗുദ ഭോഗമായിരുന്നു (ആ പാവം അത്തരമൊന്നിനെ കുറിച്ച് കേട്ടിട്ട് പോലുമില്ലാത്ത ഘട്ടത്തില്‍); അവളോട്‌ ചെയ്തതെന്തോ അത് ഒക്കാനമുണ്ടാക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളായിരുന്നു (കടുത്ത വാക്കുകളോടൊപ്പം, മുരടിച്ച നാട്ടുംപുറത്തുകാരായ ആണുങ്ങളുടെ വകയായി, തങ്ങളുടെ സ്വന്തം കൂട്ടത്തില്‍ പെട്ട സ്ത്രീകളോട് ചെയ്യുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത തരം കാര്യങ്ങള്‍), അത് ചെയ്യുന്ന ആ ആള്‍ ഒഴിച്ച് അവിടെ മറ്റാരും ഇല്ലെന്ന മട്ടില്‍ അവളോട്‌ അത് ചെയ്തു, അവള്‍ ഒരു (മൂകമായ ഇളം ചൂടുള്ള) മെഴുകു രൂപമല്ലാതെ മറ്റൊന്നുമല്ല എന്ന മട്ടില്‍; അവളോട്‌ ചെയ്തതെന്തോ അത്: ആര് എന്ത് തന്നെ ആഗ്രഹിച്ചുവോ അത്, ആരെങ്കിലും ചെറിയതോതില്‍ മാത്രം അവളോട്‌ ചെയ്യാന്‍ ആഗ്രഹിച്ചെങ്കില്‍ പോലും, അതെ, അങ്ങനെ ചെയ്യാമായിരുന്നു, അതാവാമായിരുന്നു, അയാള്‍ അത് ചെയ്തു, അത് ചെയ്യപ്പെട്ടു, അത് ചെയ്യപ്പെട്ടു, വീണ്ടും ചെയ്യപ്പെട്ടു, വീണ്ടും-
സാകെസ് എംദായുടെ മഡോണ ഓഫ് എക്സല്‍സ്യോര്‍ പോലെ കറുത്ത വര്‍ഗ്ഗക്കാരിലെ സ്ത്രീത്വത്തിന്റെ വംശീയ വേദനകള്‍ ആഖ്യാനം ചെയ്ത ഒട്ടേറെ കൃതികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ ഭാഗം.
അപ്രസക്തമാകുന്ന ഇതിവൃത്ത വികാസം:
ഇനിയെന്ത് സംഭവിക്കും എന്ന മട്ടിലുള്ള ഇതിവൃത്ത വികാസത്തിന് കാര്യമായി ഒരു സ്ഥാനവും നോവലില്ലാത്തതിനു കാരണം നോവല്‍ പ്രധാനമായും ശൈലീപരമായ പ്രയോഗവും വിജയവും ആണെന്നതാണ്. എല്ലാവരും മരിച്ചു കഴിഞ്ഞവരും അതുകൊണ്ട് തന്നെ ഇനിയും അവരുടെ കര്‍മ്മങ്ങളില്‍ തിരിച്ചു പൊക്കോ മാറ്റങ്ങളോ വികാസമോ സാധ്യമല്ലാത്തവരും ആണെന്നിരിക്കെ, ഇതിവൃത്തം നിശ്ചലമാകാതെ വയ്യല്ലോ. ഒരു കേന്ദ്ര ആഖ്യാതാവ് പോലും നോവലിലില്ല. ലിങ്കന്‍ കല്ലറ സന്ദര്‍ശിക്കുന്ന രംഗം ഇങ്ങനെയാണ് വിവരിക്കപ്പെടുന്നത്:
ഏറെ ഉയരമുള്ള ഒട്ടും ഒരുങ്ങിയിട്ടില്ലാത്ത ഒരാള്‍ ഇരുട്ടിലൂടെ ഞങ്ങളുടെ അടുത്തേക്ക് വരികയായിരുന്നു.
ഹാന്‍സ് വോള്‍മാന്‍
ഇത് ഏറെ അസാധാരനമായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു; മുന്‍ ഗേറ്റ് പൂട്ടിയിരിക്കണം.
റവ: എവര്‍ലി തോമസ്‌
കുട്ടിയെ അന്ന് കൊണ്ടുവന്നതെ ഉണ്ടായിരുന്നുള്ളൂ. എന്ന് പറഞ്ഞാല്‍, അയാള്‍ ഇവിടെയെത്തിയിരിക്കാന്‍ സാധ്യതയേറെ..
റോജര്‍ ബെവിന്‍സ് III
വളരെ അടുത്ത്
ഹാന്‍സ് വോള്‍മാന്‍

തീരങ്ങള്‍ നഷ്ടമാകുന്നവര്‍

ചില ഘട്ടങ്ങളിലെങ്കിലും ആത്മാക്കളുടെ അമിതമായ കലപില ഭാഷണങ്ങള്‍ ആവിഷ്കാരത്തിന്റെ ഏകാഗ്രതയെ ബാധിക്കുന്നുണ്ടെങ്കിലും ആഖ്യാനം മുന്നോട്ടു പോകവേ, ലിങ്കന്റെ വ്യക്തി ദുഃഖത്തിന് ആഭ്യന്തര യുദ്ധകാലത്ത് രാജ്യം നേരിട്ട ദുരന്തങ്ങളുടെയും നഷ്ടങ്ങളുടെയും മാനം നല്‍കുന്നതിന് ഈ പ്രകടമായ ജല്‍പ്പനങ്ങള്‍ സഹായിക്കുന്നുണ്ട്. പ്രേതാത്മാക്കളായി നോവലില്‍ നിറഞ്ഞിരിക്കുന്നത്‌ വ്യത്യസ്തരും ഒട്ടും ഐക്യരൂപികളല്ലാത്തതുമായ രൂപ ഭാവങ്ങളുള്ളവരാണ്. സൈനികന്‍, കൊലയാളി, അപമാനിതനായ ഗുമസ്തന്‍, പീഡിതയായ സ്ത്രീ,  മുപ്പതിലേറെ കരടികളെയും നൂറു കണക്കിനു മാനുകളേയും കൊന്ന വേട്ടക്കാരന്‍, വിഷാദഭരിതനായ സ്കോളര്‍, മൂന്നു പെണ്‍കുട്ടികളുടെ അമ്മയായ സ്ത്രീ,  തന്റെ പ്രണയം തട്ടിയെറിഞ്ഞ കൂട്ടാളിയുടെ ചെയ്തി കാരണം ആത്മഹത്യക്ക് ശ്രമിച്ച സ്വവര്‍ഗ്ഗാനുരാഗി, സുന്ദരിയും ചെറുപ്പവുമായ ഭാര്യയുമായുള്ള ആദ്യവേഴ്ച്ച മുഴുവനാക്കാന്‍ കഴിയാതെ മരിച്ചത് മൂലം എപ്പോഴും ഉദ്ധൃതലിംഗനായിരിക്കുന്ന ഒരാള്‍- അങ്ങനെ പോകുന്നു നോവലിലെ പാത്രനിര. ഇവരെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന അമേരിക്കന്‍ സമൂഹ ചിത്രം ഏറെ സമഗ്രതയുള്ളത് തന്നെയാണ്. ഈ ചിത്രത്തിന് എഡ്ഗാര്‍ ലീ മാസ്റ്റേഴ്സിന്റെ ക്ലാസ്സിക് കാവ്യസമാഹാരം സ്പൂണ്‍ റിവര്‍ ആന്തോളജിയുമായുള്ള സാമ്യവും സ്വാധീനവും പ്രസക്തമാണ്. കാവ്യത്തില്‍ കടന്നു വരുന്ന ആന്‍ റൂട്ട് ലെജ് ലിങ്കന്റെ ആദ്യ കാമുകിയായിരുന്നുവെന്നും ഇരുപത്തിരണ്ടാം വയസ്സില്‍ ടൈഫോയിഡ് ബാധയെ തുടര്‍ന്ന് അവര്‍ മരിക്കാനിടയായതാണ് ലിങ്കന്‍റെ സ്ഥായിയായ വിഷാദ ഭാവത്തിനു കാരണമായതെന്നും അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. സറ്റയറും കറുത്ത ഹാസ്യവും മുന്നിട്ടു നിന്ന സോണ്ടെഴ്സിന്റെ മുന്‍ കഥകളില്‍ നിന്ന് വ്യത്യസ്തമായി കുറെ കൂടി അന്തര്‍മുഖത്വമുള്ളതും മനുഷ്യ സങ്കടങ്ങളിലേക്ക്‌ ഉറ്റുനോക്കുന്നതുമാണ് ബാര്‍ദോഎന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (Michiko Kakutani, nytimes).  ലിങ്കനെ അവതരിപ്പിക്കുമ്പോഴാണ് നോവല്‍ അതിന്റെ ശക്തി ശരിക്കും വ്യക്തമാക്കുന്നത് എന്നത് ഇതോടു ചേര്‍ത്തു കാണാം. ഗൌരവ പ്രകൃതിയും ഒപ്പം അങ്ങേയറ്റം ആര്‍ദ്ര ഭാവങ്ങള്‍ നിറഞ്ഞവനുമായി വ്യക്തി ദുഃഖങ്ങളും യുദ്ധത്തിന്റെ ദുരന്തങ്ങളും മഥിക്കുന്ന സംഘര്‍ഷങ്ങളില്‍ ഉലഞ്ഞു പോയിട്ടും തകാരാതിരിക്കാന്‍ പാടുപെടുന്ന വ്യക്തിത്വമായി സിവില്‍ വാര്‍ പ്രസിഡന്റ്നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു,  അദ്ദേഹം കടന്നു വരുന്ന രംഗങ്ങള്‍ വിരലില്‍ എന്നാവുന്നവ മാത്രമാണെങ്കിലും. ഒരര്‍ത്ഥത്തില്‍ ലിങ്കന്‍ തന്നെയാണ് ബാര്‍ദോയില്‍- അത് വിധിയും സ്വന്തം ഹൃദയവും ചേര്‍ന്നു തീര്‍ക്കുന്ന ബാര്‍ദോ ആണെന്നെയുള്ളൂ. ഈ ഭാഗങ്ങളിലെ മനുഷ്യ ദുഃഖത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ബുദ്ധമത ദര്‍ശനങ്ങളുമായി ഏറെ ചേര്‍ന്ന് പോവുന്നുവെന്നും കണ്ടെത്താനാവും. അദ്ദേഹത്തിന്റെ മനസ്സ് പുതുതായി ദുഃഖം ഏറ്റുവാങ്ങാന്‍ പാകപ്പെട്ടിരുന്നു, ലോകം മുഴുവന്‍ ദുഃഖമാണ് എന്ന വസ്തുതയുടെ നേരെ, എല്ലാവരും ഏതെങ്കിലും ദുഃഖത്തിന്റെ ഭാരത്തിന്‍ കീഴിലാണ് എന്നതിന് നേരെ; എല്ലാവരും ദുരിതം പേറുന്നുവെന്ന്; ഈ ലോകത്ത് ഏതു വഴിക്ക് ഒരാള്‍ പോയാലും എല്ലാവരും ദുഃഖിതരാനെന്നു ഓര്‍ക്കാന്‍ ശ്രമിക്കണം (ആരും സംതൃപ്തരല്ല; എല്ലാവരും അധര്‍മ്മം സഹിച്ചിട്ടുണ്ട്, അവഗണിക്കപ്പെട്ടിട്ടുണ്ട്, തഴയപ്പെട്ടിട്ടുണ്ട്, തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്), അതുകൊണ്ട് തങ്ങള്‍ ബന്ധപ്പെടുന്നവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ചെയ്യേണ്ടാതെന്തോ അത് ആരും ചെയ്യണം; തന്റെ തത്സമയ ദുഃഖാവസ്ഥ തന്റെത് മാത്രമല്ല, അല്ലേയല്ല, മറിച്ച്, അത് മുമ്പ് എത്രയോ പേര്‍ അനുഭവിച്ചതാണ്‌, ഇനിയും അനുഭവിക്കും, എല്ലാ കാലത്തും, ഓരോ കാലത്തും, അത് ദീര്‍ഘിപ്പിക്കുകയോ പെരുപ്പിച്ചു കാണിക്കുകയോ ചെയ്യരുത്, കാരണം, ഈ അവസ്ഥയില്‍, അയാളെക്കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടാവില്ല, അയാള്‍ക്കീ ഭൂമിയിലുള്ള സ്ഥാനം മറ്റുള്ളവര്‍ക്ക് വലിയ സഹായമോ അല്ലെങ്കില്‍ വലിയ ദുരിതമോ നല്‍കാന്‍ കഴിയുന്ന ഒന്നാണെങ്കില്‍, കഴിയുമെങ്കില്‍ അയാളൊരിക്കലും പതിഞ്ഞിരിക്കുന്നത് നന്നാവില്ല.

പുത്രവിയോഗ പര്‍വ്വം

ബാര്‍ദോ ഘട്ടം കടന്നു പോകുന്നത്/ പോകേണ്ടത് എത്രമാത്രം പ്രസക്തമാണ് എന്നത് നോവലില്‍ പ്രധാനമാണ്. വില്ലി അത് നീണ്ടു പോകാന്‍ ആഗ്രഹിക്കുമ്പോള്‍ മറ്റു കഥാപാത്രങ്ങള്‍ ഈ ഇടത്തില്‍ ഒരു കര്‍മ്മവും കാര്യമല്ല,” എന്നും ഒന്നുമല്ലാതാവുന്നതില്‍ ഒന്നും ചെയ്യാതിരിക്കുന്നതില്‍ ഒട്ടും പ്രസക്തരല്ലാത്തതില്‍ മടുത്തതായും പരാതിപ്പെടുന്നു. ബുദ്ധ ദര്‍ശനത്തില്‍ ആകൃഷ്ടനായ സോണ്ടെഴ്സ് ചോദിക്കുന്നതും അതാവാം: ഒരു നിഴലായി നിലനില്‍ക്കണോ അതോ കടന്നു പോകണോ? പക്ഷെ തീര്‍ച്ചയായും അജ്ഞാതമായതിലേക്കുള്ള പോക്കില്‍ ഏറെ അരിക്ഷിതത്വമുണ്ട്. കലുഷമായ സാമൂഹിക രാഷ്ട്രീയാന്തരീക്ഷമുള്ള നാട്ടില്‍ ഒരു ബാര്‍ദോ ജീവിതം നിലനില്‍ക്കുന്നുണ്ടോ? പലവുരു ബലാല്‍ക്കാരം ചെയ്യപ്പെടുന്ന നിസ്സഹായയായ  ഇത് സി റൈറ്റ്, അച്ചാര്‍ വ്യവസായ ഭീമന്‍ ലോറന്‍സ് ടി ഡിക്രൂസ്, വികട സരസ്വതി വിളയുന്ന നാവിന്റെ ഉടമകളായ എഡി ബാരന്‍, ബെറ്റ്സി ബാരന്‍ സഹോദരങ്ങള്‍, തുടങ്ങിയവര്‍ അവിടെയെത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ക്ക് നേരിട്ട് നാടിന്റെ വിധിയുമായി ബന്ധമുണ്ട്.   

സാഡിസവും അതി വൈകാരികതയും ഒരുമിച്ചാണ് നോവലില്‍ കടന്നു വരുന്നത്. ലിങ്കന്‍ നിരീക്ഷിക്കുന്നത് പോലെ നമ്മളൊക്കെയും പരിമിതരായ, വേദനിക്കുന്നമനുഷ്യരാണ്. മറുവശത്ത്‌ പ്രസിഡന്റ് എന്ന നിലയില്‍ ആഭ്യന്തര യുദ്ധത്തില്‍ കൂടുതല്‍ കാര്യ ശേഷിയോടെ വൈകാരിക ചാപല്യത്തിനടിപ്പെടാതെ കൊല്ലേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മനസ്സിലാക്കുന്നുണ്ട്. കൊല്ലപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരും തീവ്രവാദികളായ വെളുത്ത വര്‍ഗ്ഗക്കാരും തമ്മില്‍ ബാര്‍ദോയിലും തര്‍ക്കം തുടരുന്നു; ‘ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ!എന്ന് കറുത്തവര്‍ പ്രസിഡന്റിനോട് അപേക്ഷിക്കുന്നു. ആത്മാക്കളുടെ ലോകം, അവിടെ കൂടുതല്‍ കാലം തങ്ങുന്നവരില്‍ സംഭവിക്കുന്ന ശാരീരിക മാനസിക ദ്രവീകരണം, അവരിലുണ്ടാവുന്ന പൈശാചിക വളര്‍ച്ചകള്‍ - ഡാന്റെസ്ക് എന്ന് വിളിക്കാവുന്ന ഇത്തരം വിഷയങ്ങള്‍ സോണ്ടെഴ്സ് മുമ്പും കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പാസ്റ്റൊറാലിയ’, ‘പെഴ്സുവേഷന്‍ നാഷന്‍ പോലുള്ള ഡിസ്റ്റോപ്പിയന്‍ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗോഥിക് കഥകളില്‍ നിന്നുള്ള ഇത്തരം വിചിത്ര രൂപികളും ഹൊറര്‍ ഫിലിം സ്ക്രിപ്റ്റില്‍ നിന്നുള്ള ഭാഷണ ശകലങ്ങളും ആഭ്യന്തര യുദ്ധകാല റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള ചരിത്ര സൂചക ഉദ്ധരണികളും നിറഞ്ഞു നില്‍ക്കുന്ന നോവലിലെ ലോകം, മനുഷ്യ ദുഃഖങ്ങളെ സംബന്ധിച്ച് മുകളില്‍ സൂചിപ്പിച്ച ബുദ്ധിസ്റ്റ് ആത്മീയ തത്വങ്ങളോളമുള്ള  ഉള്‍ക്കാഴ്ച പങ്കുവെക്കുന്നതാണ് നോവലിനെ അത്തരം ത്രില്ലര്‍ ജനുസ്സില്‍ സാധാരണമല്ലാത്ത ധൈഷണിക മാനങ്ങളിലേക്ക് ഉയര്‍ത്തുന്നത്. അടിമത്തവും സ്വാതന്ത്ര്യവും,  ആത്മാവും ശരീരവും പോലുള്ള വലിയ കാര്യങ്ങള്‍ നോവലിന്റെ ഉള്ളടക്കത്തിലുണ്ട്. എന്നാല്‍ അന്തിമ വിശകലനത്തില്‍ അത് എബ്രഹാം ലിങ്കനെ കുറിച്ചാണ്, അദ്ദേഹത്തിന്റെ പുത്രവിയോഗ ദുഃഖത്തെ കുറിച്ചാണ്. ഒരു കൊലയാളിയുടെ ഇടപെടലില്‍ ഒരോര്‍മ്മക്കുറിപ്പിനു പോലും സാവകാശം ലഭിക്കാതെ പോയ പ്രസിഡന്റിന്റെ ഉള്ളിന്നുള്ളിലെ വിഷാദങ്ങളെ കുറിച്ചാണ്. വില്ലിയുടെ മരണം, ആന്‍ റൂട്ട് ലെജിന്റെ മരണത്തിലൂടെ തന്റെ യൌവ്വനത്തെ ചൂഴ്ന്നു നിന്ന പ്രണയ നഷ്ടത്തെക്കാളും എത്രയോ ഏറെ അദ്ദേഹത്തെ ഉലച്ചു കളഞ്ഞിരുന്നുവെന്നു എല്ലാ ജീവച്ചരിത്രകാരന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര യുദ്ധത്തില്‍ നിരര്‍ത്ഥകമായി മരിച്ചു പോയ യുവാക്കളെയെല്ലാം തന്റെ കുഞ്ഞിനോട് ചേര്‍ത്തു മനസ്സിലാക്കുന്നതിന്റെ വേദനയും അദ്ദേഹം ഏറ്റു പറഞ്ഞിട്ടുണ്ട്.

(മലയാളം വാരിക ജനുവരി 15, 2018)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 316-323)