Featured Post

Showing posts with label Child Soldiers. Show all posts
Showing posts with label Child Soldiers. Show all posts

Saturday, January 20, 2018

Radiance of Tomorrow by Ishmael Beah

പാഴ് നിലങ്ങളിലെ ഇണര്‍പ്പുകള്‍
 

സിയറാ ലിയോണില്‍ സര്‍ക്കാര്‍ സൈന്യവും ലൈബീരിയന്‍ പിന്തുണയുള്ള റിബലുകളും തമ്മിലുണ്ടായ ഒരു ദശകക്കാലത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധം ഇഷ്മയേല്‍ ബിയായുടെ പട്ടണത്തില്‍ എത്തിയപ്പോള്‍ റിബല്‍ സൈന്യത്തിന്റെ ആക്രമണം ഭയന്ന് പാലായനം ചെയ്ത പന്ത്രണ്ടുകാരന് സര്‍ക്കാര്‍ സൈന്യത്തിലെ ബാല യോദ്ധാവാകാനായിരുന്നു വിധിനിഷ്കളങ്കനായ കൌമാരക്കാരനില്‍ നിന്ന് അത്തരം ബാല യോദ്ധാക്കളുടെ പൊതു രീതികളിലേക്കും പ്രകൃതത്തിലേക്കുമുള്ള അനിവാര്യ പരിണാമം വികാര രഹിതനായ ഒരു കൊല യന്ത്രമായി തന്നെ സ്വയം മാറ്റിയെടുത്തതിനെ കുറിച്ചാണ് ഹൃദയ ഭേദകമായ സത്യ സന്ധതയോടെ അദ്ദേഹം തന്റെ A Long Way Gone: Memoirs of a Boy Soldier  എന്ന ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്ജേണലിസ്റ്റുകളുടെ അന്വേഷണാത്മക റിപ്പോട്ടുകളിലും നോവലിസ്റ്റുകളുടെ ഭാവനാത്മക പുനര്‍സൃഷ്ടികളിലും ബാലസൈനികരുടെ ജീവിതമെന്ന നരകം മുമ്പും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും നേരനുഭവ ആവിഷ്കാരമായി അതിനെ അടയാളപ്പെടുത്തിയ ആദ്യത്തെ പ്രധാന കൃതിയായിരുന്നു 2007-ല്‍ പുറത്തിറങ്ങിയ പുസ്തകംഒരു ബാല സൈനികന്റെ കണ്ണിലൂടെ യുദ്ധം എങ്ങനെയിരിക്കുംഎങ്ങനെയാണ് ഒരാള്‍ ഒരു കൊലയാളിയാകുന്നത്‌? എങ്ങനെയാണ് അയാളത് നിര്‍ത്തുന്നത്മികച്ച സാഹിത്യസൃഷ്ടിയുടെ കയ്യടക്കത്തോടെ ഈ ചോദ്യങ്ങളെയാണ് ബിയാഹ് പുസ്തകത്തില്‍ നേരിടുന്നത്പന്ത്രണ്ടാം വയസ്സില്‍ കുടുംബത്തില്‍ നിന്ന് തട്ടി മാറ്റപ്പെട്ടു കൊടും കൊലയാളിയും സിവിലിയന്മാര്‍ക്കെതിരില്‍ സിയറാ ലിയോണ്‍ സംഘര്‍ഷത്തിന്റെ മുഖ മുദ്രയായിരുന്ന അംഗവിഛേദന രീതികളില്‍ പങ്കാളിയുമായിത്തീര്‍ന്ന ഒരു യുവാവിന് എങ്ങനെയാണ് കുടുംബാന്തരീക്ഷത്തിലെ സ്നേഹലാവണ്യത്തിന്റെയും കൊടും ഭീകരതയിലും തുടിച്ചു നില്‍ക്കുന്ന സൌഹൃദങ്ങളുടെയും കഥകള്‍ ഇത്രയേറെ ദീപ്തമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞത് എന്നത് തികച്ചും അത്ഭുതകരമാണ്പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാള്‍ക്ക് അയാള്‍ എത്രതന്നെ ഭാവനാസമ്പന്നനാനെങ്കിലും പറയാനാവാത്ത അകത്തളങ്ങളില്‍ ഉള്ളവന്റെതന്നെ സ്വരം ഓരോ വരിയിലും അനുഭവ വേദ്യമാകുന്ന കൃതിയാണ് 'എന്നോ പിന്നിട്ട വഴികള്‍'. അവസരം ലഭിച്ചാല്‍ ഏതു കഠിനാനുഭവങ്ങളെയും അതിജീവിക്കാനുള്ള കരുത്തുള്ളവരാണ് കുട്ടികള്‍ എന്നും മറുവശത്ത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍ സങ്കല്‍പ്പിക്കാനാവാത്ത കിരാത നടപടികള്‍ക്ക് അവര്‍ പ്രാപ്തരാണ് എന്നതും താന്‍ ജീവിതത്തില്‍ പഠിച്ച പാഠമാണെന്ന് ഇപ്പോള്‍ യൂനിസെഫിന്റെ ഭാഗമായിയുദ്ധ ഇരകളായ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ബിയാഹ് പറയുന്നു.

തിരിച്ചു വരവിന്റെ ദിനങ്ങള്‍

2008 -ല്‍ ലോംഗ് വേ ഗോണ്‍ പുറത്തിറങ്ങിയ ശേഷവും പറയപ്പെടെണ്ടതായി അക്കാലത്തിന്റെ തന്നെ ശേഷിപ്പുകള്‍ തന്നെ മഥിച്ചപ്പോള്‍ തന്നെത്തന്നെ കേന്ദ്രത്തില്‍ നിര്‍ത്തി വീണ്ടും ആവിഷ്കരിക്കുന്നതിന്റെ അസ്വാരസ്യം ഒഴിവാക്കാന്‍ ആത്മാഖ്യാനമല്ലാത്ത മറ്റൊരു വഴിയാണ് വേണ്ടത് എന്ന തിരിച്ചറിവിലാണ് നോവല്‍ എന്ന രൂപത്തിലേക്ക് താന്‍ കടന്നതെന്ന് Radiance of Tomorrow എന്ന പ്രഥമ നോവലിന്റെ രചനയെ കുറിച്ച് ഇഷ്മയേല്‍ ബിയാഹ് പറഞ്ഞിട്ടുണ്ട്.   പ്രസിദ്ധമായ ആദ്യ രചന യുദ്ധകാലത്ത് എന്ത് സംഭവിച്ചു തനിക്കും ഒപ്പള്ളവര്‍ക്കും എന്ന് ഏറ്റു പറഞ്ഞപ്പോള്‍ പുതിയ കൃതി യുദ്ധാനന്തര കാലത്ത് ആ കൊടും ക്രൂരതകളില്‍ കര്‍തൃ സ്ഥാനീയര്‍ക്കും ഇരകള്‍ക്കും അതിജീവിച്ചവര്‍ക്കും എന്ത് സംഭവിക്കുന്നു എന്ന് പരിശോധിക്കുന്നുകൂട്ടക്കുരുതി കഴിഞ്ഞു ഉപേക്ഷിക്കപ്പെടുന്നയിടം മറവു ചെയ്യപ്പെട്ടിട്ടില്ലാത്ത ജടങ്ങളുടെയും നിസ്സഹായരായ, അശാന്ത ആത്മാക്കളുടെയും കരിഞ്ഞമര്‍ന്ന കുടിലുകളുടെയും പാഴുതറയായിരിക്കും. യുദ്ധാനന്തരം വളരെ സാവധാനത്തിലെങ്കിലും ഒരു എതിര്‍ദിശാ പാലായനത്തിന്എല്ലാം നഷ്ടപ്പെട്ടവരില്‍ ഇനിയും മരിച്ചിട്ടില്ലാത്തവരുടെ തിരിച്ചു വരവിനു,സാക്ഷിയാവുന്ന അത്തരത്തിലുള്ള ചാവുകളുടെ ഇടമാണ് ഇമ്പേരി"എല്ലാ കഥകളുംതുടങ്ങുന്നതും ഒടുങ്ങുന്നതും ഒരു സ്ത്രീയില്‍ഒരമ്മയില്‍ഒരു മുത്തശ്ശിയില്‍ഒരു പെണ്‍കുട്ടിയില്‍ഒരു കുട്ടിയില്‍ ആണ് " എന്ന വാക്കുകളോടെ ആരംഭിക്കുന്ന (അവസനിക്കുകയും ചെയ്യുന്നനോവലില്‍ സ്വാഭാവികമായും ആ തിരിച്ചുവരവും തുടങ്ങിവെക്കുന്നത് ഒരു വയോധികയാണ്മാമ കേദിഎങ്ങും ചിതറിക്കിടക്കുന്ന അസ്ഥികള്‍ സ്വരുക്കൂട്ടി കൂടുതല്‍ പേര്‍ എത്തുന്നതോടെ അവരുടെ സഹായത്തോടെ അവക്ക് ശരിയായ മറവു ചെയ്യല്‍ നല്‍കേണ്ടതുണ്ടെന്ന് ചിന്തിക്കുന്ന ഒരു വയോധികന്‍ അവരെ എതിരേല്‍ക്കുന്നു:

നിങ്ങളൊരു ആത്മാവാണെങ്കില്‍ ദയവായി ശാന്തയായി കടന്നു പോവുകഞാനീ ജോലി ചെയ്യുന്നത് ആളുകള്‍ ഈ പട്ടണത്തില്‍ തിരികെയെത്തുമ്പോള്‍ അവരിത് കാണാതിരിക്കാനാണ്എനിക്കറിയാം അവരുടെ കണ്ണുകള്‍ ഇതിലും മോശമായതിന് സാക്ഷ്യം വഹിച്ചിട്ടുണ്ടാവുംഎങ്കിലും ഒടുവിലത്തെയൊരു നൈരാശ്യത്തിന്റെ ചിത്രത്തില്‍ നിന്ന് ഞാന്‍ അവരെ രക്ഷിക്കും.” 

അയാളില്‍ തന്റെ സുഹൃത്തായ മൊയ് വയെ അവര്‍ തിരിച്ചറിയുന്നുമൊയ് വയോടൊപ്പം അസ്ഥികള്‍ സ്വരുക്കൂട്ടുന്നതിലേക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ മാമ കേദി ആഗ്രഹിക്കുന്നുണ്ട്ഇവക്കിടയില്‍ തന്റെ രണ്ടു ആണ്മക്കളും മൂന്നു പെണ്മക്കളും പേര മക്കളും ഉണ്ടാവാംഅവര്‍ക്കും താന്‍ വിശ്രാന്തി നല്‍കുംഏവര്‍ക്കും ഇത്തരം നഷ്ടങ്ങളുടെ ഓര്‍മ്മകളുള്ള ഇടമാണ് ഇമ്പേരി.

"അഭയാര്‍ഥി ക്യാമ്പുകള്‍ പട്ടണങ്ങള്‍ ഗ്രാമങ്ങള്‍ അവരുടെ പാര്‍പ്പിടമായിത്തീര്‍ന്ന കാട് എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ റോഡ്‌ പുറത്തേക്ക് തുപ്പി.”

തിരികെയെത്തുന്നവരില്‍ കൈകള്‍ വെട്ടിമാറ്റപ്പെട്ട സിലായും രണ്ടു മക്കളുമുണ്ട്, ഓടിപ്പോന്ന സര്‍ജെന്റ് കട്ട്ലസ് എന്ന സൈനികനുണ്ട്ഏര്‍ണസ്റ്റ് എന്ന ബാല സൈനികനുണ്ട്അടഞ്ഞദുരൂഹ പ്രകൃതമുള്ള കേണല്‍ എന്ന് മാത്രം അറിയപ്പെടുന്ന നവ യുവാവുണ്ട്നോവലിലെ കേന്ദ്ര കഥാപാത്രമാവുന്ന മുന്‍ അധ്യാപകന്‍ ബോക്കാറിയെ പിന്നീടാണ് നാം കണ്ടുമുട്ടുന്നത്. 'ഓപ്പറേഷന്‍ നോ ലിവിംഗ് തിംഗ്' എന്നറിയപ്പെട്ട, ജീവനുള്ളതിനെയെല്ലാത്തിനെയും കൊന്നു കളയുക എന്ന ഭ്രാന്തമായ സൈനിക നീക്കത്തിന്റെ നാളില്‍ പള്ളിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ ജടങ്ങല്‍ക്കടിയില്‍ ഒളിച്ചിരുന്നാണ് അയാള്‍ രക്ഷപ്പെട്ടത്എഴുവര്‍ഷങ്ങള്‍ക്ക് ശേഷം തിരിചെത്തുന്നവര്‍ക്ക് പക്ഷെ പതിവ് കുശലാന്വേഷണങ്ങള്‍ എല്ലാവര്‍ക്കും അസാധ്യമാണ്. “മക്കളും പേരക്കുട്ടികളും ഭാര്യയുമെല്ലാം സുഖമായിരിക്കുന്നോ?” എന്ന ചോദ്യം ആരെങ്കിലും അതിജീവിച്ചുവോ എന്നുപോലും അറിയാത്ത ഇടത്തില്‍ ക്രൂരമാവാംഒട്ടും അതിശയോക്തിയില്ലാതെ തികഞ്ഞ യാഥാര്‍ത്ഥ്യബോധാത്തോടെയാണ് എല്ലാവരും സാഹചര്യത്തെ ഉള്‍കൊള്ളുന്നത്, “മിക്ക കാര്യങ്ങളിലും സന്തോഷം കണ്ടെത്താന്‍ ഭയപ്പെട്ട് എല്ലാവരും ചുറ്റും കൂടിയിരിക്കുക മാത്രം ചെയ്തു.”ഒരു സ്വാഭാവിക ജൈവ പ്രക്രിയയായാണ് മുറിവുകളില്‍ നിന്നുള്ള തിരിച്ചു വരവ് സാധ്യമാകുന്നത്.

സ്ത്രീകളും കുട്ടികളും നദിയില്‍ വലയിട്ടു മീന്‍ പിടിക്കവേമധുര ഗീതങ്ങള്‍ പാടികര്‍ഷകര്‍ ഏറ്റവും നല്ല വെള്ളരിക്കകള്‍ വഴിപോക്കര്‍ക്ക് തിന്നാനായി വഴിയോരത്തിട്ടുഅത്തരം കാര്യങ്ങള്‍ തിരികെയെത്തി..” 

എന്നാല്‍ യുദ്ധം വിട്ടുവെച്ച ശൂന്യത പലരിലും വാ പിളര്‍ത്തി നിന്നുചെറുപ്പക്കാരെ ദാരിദ്ര്യവും അഴിമതിയും പാശ്ചാത്യ ശക്തികളുടെ കൊടിയ ചൂഷണവുമായി അത് കീഴടക്കി. 

'വിഭവ ശാപ'വും പുനര്‍ജ്ജനിയുടെ നോവുകളും

ഇമ്പേരിയുടെ പുനര്‍ജ്ജനി പക്ഷെ ഒട്ടും കാവ്യാത്മകമായ ഒരനുഭവമായല്ല നോവലില്‍ അവതരിപ്പിക്കുന്നത്‌ആദര്‍ശ ശാലികളായ ബൊക്കാറിയും ബെന്യാമിനും സ്കൂളില്‍ അധ്യാപകരായി ചേരുന്നതും അന്ന് വരെ കിട്ടിയിട്ടില്ലാത്ത അധ്യയന അവസരം ത്യാഗ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്ന പുതുതലമുറയെ അവര്‍ പ്രചോദിപ്പിക്കുന്നതും വലിയ സ്വപ്നസാധ്യത ഉയര്‍ത്തുന്നുണ്ട്എന്നാല്‍ പ്രിന്‍സിപ്പല്‍ പ്രതിനിധാനം ചെയ്യുന്ന അഴിമതിയും മൂന്നു മാസത്തില്‍ ഒരിക്കല്‍ എന്ന മട്ടില്‍ ലഭിക്കുന്ന തുച്ഛമായ ശമ്പളവും അത് നീണ്ടു നില്‍ക്കില്ല എന്ന വ്യക്തമായ സൂചന നല്‍കുന്നു. “അതൊക്കെയായിരുന്നു കാലം.. അന്തസ്സുള്ള മനുഷ്യര്‍ അന്തസ്സുള്ള ചുറ്റുപാടില്‍ നമുക്ക് വേണ്ടി നിലക്കൊണ്ട കാലംഎന്ന് ബെന്യാമിന്‍ യുദ്ധ പൂര്‍വ്വ കാലത്തെ ഓര്‍ത്തെടുക്കുന്നുഎല്ലാവരും ഏതെങ്കിലും തരത്തിലുള്ള ഗൃഹാതുരതകള്‍ കൊണ്ട് നടക്കുന്ന തിരിച്ചു വരവിന്റെയും സമൂഹ പുനര്‍ നിര്‍മ്മിതിയുടെയും ശാലീനമായ ഇടവേള ഭഞ്ജിക്കപ്പെടുന്ന വേറെയും എന്തൊക്കെയോ ദുരൂഹ വികാസങ്ങള്‍ പ്രദേശത്തു സംഭവിക്കുന്നുയുദ്ധത്തിനു മുമ്പ് ആരംഭിക്കാനിരുന്ന മൈനിംഗ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആണ് അതെന്നു പതിയെ വ്യക്തമാകുന്നുകമ്പനിയുടെ വരവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ശൈശവാവസ്ഥയിലുള്ള ജീവിത താളംതെറ്റിക്കുന്നുകൊളോണിയല്‍ / പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ പലതും നേരിട്ട "വിഭവ ശാപം" (Resource Curse), ഡയമണ്ട് , ബോക്സൈറ്റ് തുടങ്ങിയ ഖനന വിഭവങ്ങളുടെ സമൃദ്ധ സാന്നിധ്യത്തിന്റെയും തൊണ്ണൂറ്റി ഒമ്പത് കൊല്ലത്തെ പാട്ടക്കരാറിന്റെ ബലത്തില്‍ ഒരു മാന ദണ്ഡവും പാലിക്കാതെ അവയെ ചൂഷണം ചെയ്യുന്ന കൊര്‍പ്പോറേറ്റ് - സാമ്രാജ്യത്വദല്ലാള്‍ ഭരണകൂട - ഉദ്യോഗസ്ഥ മേധാവിത്ത – പോലീസ്സൈനിക കൂട്ടുകെട്ടിന്റെയും രൂപത്തില്‍ മുകുളാവസ്ഥയിലുള്ള ഒരു ജനതയുടെ നിലനില്‍പ്പിനെ വീണ്ടും ഉഴുതു മറിക്കുന്നു.

മിക്ക ദിനങ്ങളിലും .. ആളുകള്‍ ആഗ്രഹിച്ചുതങ്ങളുടെ പ്രദേശത്തിന്റെ വിസര്‍ജ്ജ്യം മറ്റേതൊരു ഇടത്തെയും പോലെ അരുതാത്തതായിരുന്നെങ്കില്‍ എന്ന്അവരുടെ ഭൂമി അവര്‍ക്ക് ദുരിതങ്ങള്‍ കൊണ്ടുവന്ന സുന്ദര വസ്തുക്കളെ ഉള്ളില്‍ പേറിയില്ലായിരുന്നെങ്കില്‍ എന്ന്.”

അപചയങ്ങളുടെ അധിനിവേശം

കുടിവെള്ള സ്രോതസ്സ് ഉപയോഗ ശൂന്യമാം വിധം മലിനമാക്കുന്ന കമ്പനി നടപടിക്കെതിരെ മാമ കേദിയുടെ നിര്‍ഭയമായ നേതൃത്വത്തില്‍ അധികൃതരെ സമീപിക്കുന്ന ദേശ വാസികള്‍ കുറ്റം ചാര്‍ത്തപ്പെടുകയും അപമാനിതരാകുകയും ചെയ്യുന്നുകമ്പനിയുടെ വരവോടെ പ്രദേശത്തു വന്നു കൂടിയ കുറ്റവാസനക്കാരും സംസ്കാര ശൂന്യരുമായ ആളുകള്‍ സ്ത്രീ ജീവിതങ്ങള്‍ വല്ലാതെ ദുസ്സഹമാക്കുന്നുമദ്യശാലയില്‍ നിന്ന് രാത്രി മുഴുവനുമുള്ള ബഹളം നാട്ടു കവലയിലെ കാരണവന്മാരുടെ സായാഹ്ന സദസ്സുകളെയും കഥകളുടെ രാവുകളെയും ഇല്ലാതാക്കുന്നുഇമ്പേരി ഏതാണ്ടൊരു റെഡ് ലൈറ്റ് ഏരിയ ആയിത്തീരുന്നുബലാല്‍ക്കാരവും അരും കൊലകളും പതിവാകുന്നു. ബലാല്‍ക്കാരം ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍ നാടിനും വീടിനും വേണ്ടാത്തവരായി ഒടുങ്ങുന്നുസലിമാത്തുവിന്റെ അനുഭവത്തെ കുറിച്ച് നോവലില്‍ വിവരിക്കുന്നു,"കുട്ടി ഇമ്പേരിയുടെ വിസ്മൃത ജനതയുടെ ഭാഗമായി." ഇതേ തുടര്‍ന്ന് ലക്ഷണമൊത്ത ഒരു റിവഞ്ച് ത്രില്ലറിന്റെ ചടുലതയോടെ കേണല്‍ ഇനിയൊരിക്കലും അങ്ങനെയൊന്നു ചിന്തിക്കുക പോലും ചെയ്യാത്ത വിധം ഒരു നാല്‍വര്‍ സംഘത്തെ കൈകാര്യം ചെയ്യുന്നതോടെ അത്തരം സംഭവങ്ങള്‍ക്ക് ശമനമുണ്ടാവുന്നുണ്ട്,

യുദ്ധത്തിനിടെ ഞാനൊരു കാര്യം പഠിച്ചു.. നിങ്ങളെ ഒന്നിനും കൊള്ളാത്തവനെന്നു സ്വയം തോന്നിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയാനാവും വരെ നിങ്ങള്‍ സ്വതന്ത്രനാവുന്നില്ല. കാരണം അതില്ലെങ്കില്‍ ഒടുവില്‍ നിങ്ങള്‍ സ്വയം സമ്മതിക്കും നിങ്ങള്‍ ഒന്നിനും കൊള്ളാത്തവന്‍ തന്നെയാണെന്ന്.”

പോലീസ് സഹായത്തോടെ നാട്ടുകാരുടെ പരാതികള്‍ ജല്‍പ്പനങ്ങളാണെന്നു വരുത്തുകയും പ്രദേശത്തെ അതിജീവനം ദുസ്സഹമാക്കുകയും ചെയ്യുന്നതിലൂടെ കൊര്‍പ്പോറേറ്റ് താല്‍പര്യം മൌനമായ ഒരു പ്രച്ഛന്ന കുടിയിറക്ക് അരങ്ങേറുകയാണ് : ദേശം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലേക്ക് നാട്ടുകാരെ എത്തിക്കുകനേര്‍ക്ക്‌ നേര്‍ കുടിയിറക്കിനു നല്‍കേണ്ട നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് കമ്പനി ആ രീതിയില്‍ രക്ഷപ്പെടുകയും ചെയ്യുന്നുനാമമാത്രമായി നിര്‍മ്മിച്ച്‌ നല്‍കുന്ന പകരം വീടുകള്‍ അഴിമതിയില്‍ കുളിച്ച നിര്‍മ്മാണ വൈകല്യം മൂലം രാത്രികാലങ്ങളില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കുമേല്‍ തകര്‍ന്നു വീഴുന്നുഅനാഥരായവക്കും ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഒരു ഘട്ടത്തിലും ഒരു നഷ്ടപരിഹാരവും നല്‍കുന്നതും ഇല്ലഅനാഥത്വം കമ്പനിയുടെ തന്നെ സൃഷ്ടിയാണെങ്കിലുംഅതേസമയംമറ്റൊരു വരുമാന മാര്‍ഗ്ഗവുമില്ലാത്ത നാട്ടുകാര്‍ക്ക് കമ്പനിയിലെ ജീവന്‍ പണയം വെച്ചുള്ളതെങ്കിലും സ്ഥിര വരുമാനമുള്ള ജോലി ഉപേക്ഷിക്കാനാവില്ലെന്നും അധികൃതര്‍ക്കറിയാംഈ നിസ്സഹായത മുതലെടുത്ത്‌ ഒരുതരം സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ജോലിക്കെടുക്കപ്പെടുന്നവര്‍ക്ക് പതിവായി ജീവഹാനി സംഭവിക്കുമ്പോള്‍ കമ്പനി ആ സംഭവത്തെ തന്നെ പാടെ നിഷേധിക്കുന്നുബെന്യാമിന്‍റെ അന്ത്യം അങ്ങനെയാണ് നോവലില്‍ കടന്നു വരുന്നത്ഒരു കാലത്ത് കമ്പനി വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയാന്‍ നേതൃത്വം കൊടുത്തിരുന്ന ബെന്യാമിന്‍ മക്കളുടെ വിശന്ന മുഖത്തിന്റെ പ്രത്യക്ഷത്തിലാണ് ശമ്പളമില്ലാത്ത സ്കൂള്‍ ജോലി ഉപേക്ഷിച്ചു കമ്പനിയില്‍ ജോലിക്കാരനാവുകഅയാളുടെ മരണത്തെ തുടര്‍ന്ന് ബൊക്കാറിയും കമ്പനി ജോലി ഉപേക്ഷിച്ച് ആദ്യം കമ്പനിയുടെ കോളനിയുള്ള കോനോയിലേക്കും അവിടെ ജീവിതമാര്‍ഗ്ഗം കണ്ടെത്താനാവാതെ ഒടുവില്‍ തലസ്ഥാനത്തേക്കും പോകാന്‍ തീരുമാനിക്കുന്നുഎന്നാല്‍ ബോക്കാറിയുടെ പിതാവും കേദിയും ഇനിയുമൊരു പാലായനത്തിനില്ല.   കഥകള്‍ പറയാന്‍ അടുത്ത തലമുറയിലേക്കു പകരാന്‍ അവരവിടെത്തന്നെ നില്‍ക്കും. 

ജീവിത കാപട്യത്തിന്റെ തലസ്ഥാന നഗരി 

ഫ്രീ ടൌണ്‍ മറ്റൊരു ലോകമായാണ് ബോക്കാറിയെ നേരിടുകചൈനീസ് ഹോട്ടലുകളും മയക്കു മരുന്ന് കച്ചവടക്കാരും അരങ്ങു വാഴുന്നുഅമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറി അവിടങ്ങളില്‍ തോറ്റുപോയ കൂലികള്‍ നാട്ടുകാരുടെ മുന്നില്‍ മേനി നടിക്കാന്‍ പത്രാസു കാട്ടുന്നുനാടിന്റെ മന്ത്രി തെരുവോരത്ത് ഉടലഴക് മുഴുവന്‍ പ്രദര്‍ശിപ്പിച്ചു നിരന്നു നില്‍ക്കുന്ന അല്‍പ്പ വസ്ത്ര ധാരിണികളില്‍ നിന്ന് ആവശ്യത്തിനു ബോധിച്ചവരെ പട്ടാപ്പകല്‍ തന്റെ ആഡംബര കാറില്‍ കേറ്റിക്കൊണ്ടു പോകുന്നുസ്റ്റുഡന്റ് ഐഡന്റിറ്റി ബാഡ്ജ് കൂടുതല്‍ മാന്യതയും സെക്സ് അപ്പീലും നല്‍കുമെന്ന് കണ്ടു യുവാക്കളും യുവതികളും അതുമായി വേട്ടക്കിറങ്ങുന്നുഇവിടെ മറ്റുള്ളവര്‍ നിന്നെ കേള്‍ക്കണമെങ്കില്‍ നീ ഒച്ചയിടെണ്ടി വരും എന്ന് സാക്കി അമ്മാവന്‍ ബൊക്കാറിയെ ഓര്‍മ്മിപ്പിക്കുംതെരുവില്‍ ഏതു നിമിഷവും നിങ്ങള്‍ മോഷണ വിധേയനായെന്നു വരുംആരും ആരെയും വിശ്വസിക്കുന്നില്ലബ്രേക്ക് പോലും പ്രവര്‍ത്തിക്കാത്ത പുരാതനമായ ടാക്സി കാറുകളില്‍ നഗര വീഥികളിലൂടെ ഡ്രൈവര്‍മാര്‍ അതിജീവന സാഹസം നടത്തുന്നുഅതിജീവനം എന്നത് തന്നെയും നിങ്ങള്‍ക്ക് എത്രമാത്രം കള്ളച്ചൂത് കളിക്കാനാവും എന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുമികൈഫലായുടെ സ്ഥാപനത്തില്‍ പറഞ്ഞുറപ്പിച്ച ജോലി അഭിമുഖത്തിനു പലവുരു അയാള്‍ക്ക് കേറിയിറങ്ങേണ്ടി വരുന്നു. 'ബോസ് ഇന്ന് സ്ഥലത്തില്ലനാളെ വരൂ!' എന്ന പല്ലവി ആവര്‍ത്തിക്കുന്നുറിസര്‍ച്ച് തീസിസുകള്‍ എഴുതി വില്‍ക്കുന്ന അധ്യാപകരും ദുരൂഹ വ്യവഹാരങ്ങളുള്ള ഒരധോലോകവുമാണ് അതെന്നു ശമ്പളമില്ലാത്ത ഒരു മാസക്കാലത്തെ  'പരിശീലന'ത്തിനു ശേഷം അത് കയ്യില്‍ കിട്ടേണ്ടിയിരുന്ന ദിവസമാണ് അയാള്‍ കണ്ടെത്തുകനാര്‍ക്കോട്ടിക് ഇടപാടില്‍ സര്‍വ്വം കണ്ടുകെട്ടി അറസ്റ്റ് ചെയ്യപ്പെടുന്ന ബോസിന്റെ പതന നിമിഷത്തില്‍വെറും കയ്യോടെ മക്കളുടെ വിശപ്പിലേക്ക് തിരികെ എത്തുന്ന ബൊക്കാറിയെ കാത്തു സമാനമായ രീതിയില്‍ വെറും കയ്യോടെ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ഭാര്യ കൂലയും നില്‍പ്പുണ്ട്ഫ്രീ ടൌണിലെ സാമൂഹികാവസ്ഥയെ നിശിതമായി അവതരിപ്പിക്കുന്ന ഈ ഭാഗവും ഖനിയിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചുള്ള വിവരണവും കോംഗോളീസ് നോവലിസ്റ്റ് ഫിസ്റ്റന്‍ എംവാന്‍സാ മുജീലയുടെ Tram '83 എന്ന നോവലിനെ കൃത്യമായും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

'നാളെയുടെ പ്രഭ'

ജീവിതം വഴിമുട്ടിയ ഈ ഘട്ടത്തിലാണ് കുഞ്ഞു മകള്‍ ഉമ്മു അവളുടെ പ്രിയപ്പെട്ട കേണല്‍ നല്‍കിയ സമൃദ്ധമായ ഭക്ഷണവും അതിലും വലിയ മൂല്യമുള്ള ഒരു ദൃഷ്ടാന്ത കഥയുമായി എത്തുന്നത്അതിങ്ങനെയാണ് അവള്‍ അവസാനിപ്പിക്കുക: (ഹൃദയം തകര്‍ന്നവര്‍ ) "തങ്ങളുടെ തകര്‍ന്ന ഹൃദയങ്ങള്‍ സുഖപ്പെടുത്താന്‍ അവരുടെ ഉള്ളില്‍ ഇപ്പോള്‍ മുനിഞ്ഞു കത്തുന്ന തീ ആളിക്കത്തിക്കാന്‍ ഒരു വഴി കണ്ടെത്തണംഅവര്‍ അതിനു വേണ്ടി ജീവിച്ചിരിക്കണം.” ഇത്തരം ഒരുപദേശം നല്‍കാന്‍ കൗമാരം കടക്കുക മാത്രം ചെയ്യുന്നവനെങ്കിലും സിയറാ ലിയോണിന്റെ കിരാത യുദ്ധങ്ങളില്‍ നേരിട്ട് പങ്കെടുത്തു കൊണ്ടും കൊടുത്തും മുതിര്‍ന്ന കേണല്‍ സര്‍വ്വധാ യോഗ്യനുമാണ്പഴയ യുദ്ധം അതിന്റെ ഭീകര സ്മൃതികളിലൂടെ എങ്ങനെയാണ് പോരാട്ട വീര്യമായിത്തീരുന്നത് എന്നതിന്റെ മികച്ച മാതൃകയാണ് കേണല്‍ . അത്തരക്കാരെ കുറിച്ച് നോവലിസ്റ്റ് വിവരിക്കുന്നു:

"അവര്‍ കാലങ്ങളിലൂടെ സ്വായത്തമാക്കിയ സമ്പ്രദായങ്ങളിലൂടെ അവര്‍ക്കാവുന്നത് ചെയ്തുഅവരുടെ രീതികള്‍ അക്രാമകമായിരുന്നു എന്ന് ചിലര്‍ പറഞ്ഞേക്കാംഎന്നാല്‍ ജനങ്ങളെ അവരുടെ തന്നെ ജീവിതങ്ങളുടെ മൂല്യത്തെ കുറിച്ച് വിശ്വാസമില്ലാത്തവര്‍ ആക്കുന്നതിനേക്കാള്‍ അക്രാമകമായി മറ്റെന്തുണ്ട്അവര്‍ അല്‍പ്പംപിന്നെയും അല്‍പ്പം മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്ന് ഓരോ ദിനവും അവരെ വിശ്വസിപ്പിക്കുന്നതിനേക്കാള്‍ അക്രാമാകമായി മറ്റെന്തുണ്ട്?” 

കേണല്‍ അടയാളപ്പെടുത്തുന്ന ജീവിതോന്മുഖതയില്‍ നോവലിസ്റ്റ് നോവലിന്റെ ആദ്യ വാചകങ്ങള്‍ ആവര്‍ത്തിക്കുന്നു,

ഇതവസാനമാണ്അല്ലെങ്കില്‍ , ആര്‍ക്കറിയാംമറ്റൊരു കഥയുടെ തുടക്കമാണ്... എല്ലാ കഥയും ഒരു പിറവിയാണ്..." 

പ്രത്യാശയുടെ ഈ ഇത്തിരി വെട്ടം പകര്‍ന്നു നല്‍കുന്നതില്‍ കേണല്‍ നോവലിസ്റ്റിന്റെ തന്നെ ആത്മാംശം പ്രസരിപ്പിക്കുന്നുഇക്കാര്യത്തില്‍ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ഏണസ്റ്റാണ്അയാള്‍ സിലയെയും കുടുംബത്തെയും വിധേയത്വമുള്ള ഒരു ഭൃത്യനെ പോലെ പിന്തുടരുന്നത് അവരോടു ചെയ്തു പോയ മഹാപാതകങ്ങള്‍ക്കുള്ള പ്രായശ്ചിത്ത ശ്രമമായാണ്അയാളാണ് ആ പേയ് ദിനങ്ങളിലൊന്നില്‍ സിലായുടെ കൈ ചുമലോട് ചേര്‍ന്ന് വെട്ടിമാറ്റിയത്ഹവായുടെ ഇടതു കൈപ്പത്തിയും കുഞ്ഞു മാദായുടെ രണ്ടു കൈപ്പത്തികളും വെട്ടിമാറ്റിയത്നോവന്ത്യത്തില്‍ സിലാ അയാളോട് മിണ്ടാന്‍ തയ്യാറാവുന്നത് മറക്കേണ്ടത്‌ മറക്കാന്‍ അയാളും പഠിച്ചു തുടങ്ങിയെന്നതിന്റെ സൂചനയാണ്ജീവിതോന്മുഖതയുടെ ഇതേ ദര്‍ശനം തന്നെയാണ് നോവലിന്റെ തലക്കെട്ട്‌ സ്ഥിതി ചെയ്യുന്ന മാമാ കേദിയുടെ വാക്കുകളിലും തിളങ്ങി നില്‍ക്കുന്നത്:

നാം നാളെയുടെ പ്രഭയില്‍ ജീവിക്കണംനമ്മുടെ പൂര്‍വ്വികര്‍ അവരുടെ കഥകളില്‍ പറയുന്ന പോലെകാരണം നാളെ സംഭാവിക്കാനിരിക്കുന്നതില്‍ സാധ്യതകള്‍ ഉണ്ട്നമ്മള്‍ അതെ കുറിച്ച് ആലോചിക്കണംനന്മയുടെസാധ്യതയുടെ നേരിയ ലാഞ്ചന പോലുംഅതായിരിക്കും നമ്മുടെ ശക്തിഅതായിരുന്നു എന്നും നമ്മുടെ ശക്തി.”

 

ആഫ്രിക്കന്‍ കഥ പറച്ചില്‍ പാരമ്പര്യത്തില്‍ തനിക്കുള്ള താല്‍പര്യം നോവലിസ്റ്റ് പലപ്പോഴും എടുത്ത് പറഞ്ഞിട്ടുണ്ട്നോവലില്‍ ഉടനീളം ഇത് പ്രകടവുമാണ്‌മാമാ കേദി കഥകളുടെ നൈരന്തര്യം നിലനിര്‍ത്തുകയും അതിനു വേണ്ടി പാലായനങ്ങള്‍ മതിയാക്കുകയും ചെയ്യുന്നത് പോലെ ബോക്കാറിയും കുലായും കേണലും ദൃഷ്ടാന്ത കഥകളിലൂടെ കുട്ടികള്‍ക്ക് ജീവിതോന്‍മുഖതയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്മഹാ വിപത്തുകള്‍ കഴിഞ്ഞു പിറക്കുന്ന തലമുറ അതെ കുറിച്ച് പലപ്പോഴും അജ്ഞരായിരിക്കും ന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഒരു വേള ഈ 'പോസിറ്റിവിസ'ത്തിനു നേരെ വിരല്‍ ചൂണ്ടുന്നുണ്ട് എന്ന് പറയാംഓര്‍ക്കരുതാത്തത് എന്ന പേരില്‍ അത്തരം അനുഭവങ്ങള്‍ കുട്ടികളില്‍ നിന്ന് മറച്ചുവെക്കുമ്പോള്‍ 'ഒഷ് വിറ്റ്‌സ് ? അതൊരു സംരക്ഷണ കേന്ദ്രമായിരുന്നില്ലേ?' എന്ന് ചോദിക്കുന്ന ഒരു തൊട്ടടുത്ത തലമുറ വളര്‍ന്നു വരുന്നതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യമുയരും. (ഗലിയോ റിക്കിറെല്ലിയുടെ 'ലാബിരിന്ത് ഓഫ് ലൈസ് എന്ന ചിത്രത്തില്‍ ഹോളോകോസ്റ്റ് അനന്തര തലമുറയില്‍ പെട്ട ഒരു കഥാപാത്രം അങ്ങനെ ചോദിക്കുന്നുണ്ട്.) അതെന്തായാലും നോവലിസ്റ്റിന്റെ ദേശഭാഷയായ മെന്‍ഡെയുടെ കാവ്യസൗന്ദര്യം പരമാവധി പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി ഋജുവും അതേസമയം കാവ്യാത്മകവുമായ മൊഴിവഴക്കം ഉപയോഗപ്പെടുത്തുന്ന ആംഗലേയത്തില്‍ രചിക്കപ്പെട്ട കൃതി, വിഷയത്തിന്റെ സഹജമായ ഇരുള്‍ച്ചയിരിക്കിലും മികച്ച വായനാനുഭവമാണ്ഇവിടെ "കാറ്റ് നിശ്വസിക്കുകയും മയക്കം ബാധിച്ച നക്ഷത്രങ്ങള്‍ ആകാശത്തെ തലയാട്ടിക്കുകയും മാത്രമല്ലസൂര്യന്‍ 'പുലരിയുടെ തണുത്ത അസ്ഥികളെ അതിന്റെ ഇളം ചൂട് കൊണ്ട് മൂരി നിവര്‍ക്കുകയും ചെയ്യുന്നു.” (മാല്‍ക്കം ഫോര്‍ബ് സ്സ്റ്റാര്‍ ട്രിബ്യൂണ്‍ ). എന്നാല്‍ മെന്‍ഡെ മൊഴിയുടെ സചിത്ര മനോഹാരിതയിലുള്ള  (picturesque) താല്‍പര്യം ചിലപ്പോഴെങ്കിലും അതിരു വിട്ടിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: "അയാളുടെ ഹൃദയം ഒന്ന് തിരിഞ്ഞു നോക്കി തന്റെ സുഹൃത്തിനെ അഭിവാദ്യം ചെയ്യുന്നതിന് മുഖത്തിനു അനുമതി കൊടുക്കാന്‍ മടിച്ചു.” അത്തരം ശൈലീപരമായ പരിമിതികള്‍ക്കപ്പുറംഒട്ടും വളച്ചു കെട്ടില്ലാത്തആഖ്യാന തന്ത്രങ്ങളുടെ പരീക്ഷണ സ്വഭാവങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലാത്തദൃഷ്ടാന്ത കഥാ മാതൃകയില്‍ പറയപ്പെട്ട കഥകളും ഓര്‍മ്മകളുമായി കൂട്ടിത്തുന്നിയെടുത്തു ഇഴചേര്‍ത്തെടുക്കുന്ന ഒരു ആഖ്യാന ഘടനയാണ് നോവലിനുള്ളത് എന്ന് പറയാം.

(ദേശാഭിമാനി വാരിക, ജനുവരി 21, 2018)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 169-176)

To purchase, contact ph.no:  8086126024

Fiction on Child Soldier Theme:

Island of a Thousand Mirrors by Nayomi Munaweera

https://alittlesomethings.blogspot.com/2015/05/blog-post_22.html

Bamboo People by Mitali Perkins

https://alittlesomethings.blogspot.com/2015/08/blog-post.html

Radiance of Tomorrow by Ishmael Beah

https://alittlesomethings.blogspot.com/2018/01/blog-post_1.html

Bamboo People by Mitali Perkins

https://alittlesomethings.blogspot.com/2015/08/blog-post.html

Allah Is Not Obliged by Ahmadou Kourouma

https://alittlesomethings.blogspot.com/2017/03/blog-post.html

Tuesday, March 7, 2017

Allah Is Not Obliged by Ahmadou Kourouma

ദൈവനീതിയുടെ പുസ്തകം - കോമാളിത്തത്തിന്റെയും 



അരിസ്റ്റോട്ടില്‍ പറയും പോലെ ഇതിവൃത്തം (plot) ട്രാജഡിയുടെ ആത്മാവാണെങ്കില്‍ ആഖ്യാനസ്വരം (voice) സംശയലേശമെന്യേ ആക്ഷേപഹാസ്യത്തിന്റെ (satire) കാതലാണ്കുറൂമ കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ ഭാരം അദ്ദേഹത്തിന്റെ സ്പര്‍ശലാളിത്യവുമായി ബലാബലത്തിലാണ്അദ്ദേഹത്തിന്റെ കൈകളില്‍ ഭയാനകതയും ഹാസ്യാത്മകതയും ഒരേ കിടക്കയില്‍ ഉറങ്ങുന്നവരായിത്തീരുന്നുഅതിന്റെ ഫലമായി ഈ നോവല്‍ .. ഹൃദയ ഭേദകമായിരിക്കുമ്പോള്‍ തന്നെ ചിരിനിറഞ്ഞതും ആയിരിക്കുന്നു.”

-ഇഗോര്‍നി ബെരെറ്റ് (Blackass; Love Is Power, or Something Like That)

ആഫ്രിക്കന്‍ സാഹിത്യത്തിലെ അതികായനായ ഐവോറിയന്‍ (Ivory Coast) നോവലിസ്റ്റ് അഹ്മദൂ കുറൂമ (1927 – 2003) എഴുതിയ അവസാനത്തെ നോവലായ "അല്ലാഹുവിനു ബാധ്യതയില്ല  (Allah Is Not Obliged)”എന്ന കൃതി "ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കൊണ്ടാടപ്പെട്ട പ്രശസ്തര്‍ "  എന്ന് വിവരിക്കപ്പെട്ട ബാല സൈനികരെ കുറിച്ചുള്ളതാണ്എന്നാല്‍ പാത്രസൃഷ്ടിയുടെയോ പശ്ചാത്തലത്തിന്റെയോ എന്നതിലേറെ ആഖ്യാന സ്വരത്തിന്റെ പ്രത്യേകതയും നോവലിനെ മുച്ചൂടും ചൂഴ്ന്നു നില്‍ക്കുന്ന സറ്റയറിന്റെയും കറുത്ത ഹാസ്യത്തിന്റെയും വിഗ്രഹ ഭജ്ഞന സ്വഭാവമുള്ള നിലപാടുകളുടെയും സാന്നിധ്യവുമാണ് കൃതിയെ വ്യത്യസ്തമാക്കുന്നത്

 

ചോരക്കളികളും വിശ്വാസഫലിതങ്ങളും

തൊണ്ണൂറുകളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെങ്ങും വ്യാപകമായ ആഭ്യന്തര യുദ്ധങ്ങളില്‍ ബാല സൈനികനായാണ് ബിരാഹിമ സ്വയം പരിചയപ്പെടുത്തുന്നത്. കടുത്ത അംഗ വൈകല്യവും ഒരു കാലിലെ അഴുകിത്തുടങ്ങിയ കഠിന വേദനയുള്ള ട്യൂമറുമായി 'ചന്തി'യില്‍ ഇഴഞ്ഞുനീങ്ങി ജീവിതം തള്ളിനീക്കിയ അമ്മയോട് ഇടയ്ക്കിടെ കലഹിക്കുമായിരുന്നെങ്കിലും ഏറെ സ്നേഹമായിരുന്നു അവന്തനിക്കുവന്ന വിവാഹാലോചന നിരസിച്ചതിന് പ്രതിശ്രുത വരന്റെ അമ്മ ദുര്‍മ്മന്ത്രവാദം നടത്തിയതിന്റെ ഫലമാണ് അമ്മയുടെ അംഗവൈകല്യം. 'ഒരുകാല്‍ ഉയര്‍ത്തിപ്പിടിച്ച്‌ നിരങ്ങിനീങ്ങുന്ന ഞണ്ടിനെ പോലെഎന്ന് അമ്മയുടെ ചലനത്തെ അവന്‍ കളിയാക്കുന്നുണ്ടെങ്കിലും അമ്മയുടെ മരണം അനാഥനാക്കുന്നതോടെയാണ് ലൈബീരിയയിലുള്ള മാഹാന്‍ അമ്മായിയെ തേടി ഗിനിയന്‍ - ഐവേറിയന്‍ അതിര്‍ത്തിയിലുള്ള തന്റെ ഗ്രാമം വിട്ട് യഥാര്‍ഥത്തില്‍ ഓരോന്നാം തരം തട്ടിപ്പുകാരനും 'നോട്ടിരട്ടിപ്പുകാരന്‍' മോഷ്ടാവുമായ, സ്വയമൊരു കൂടോത്രക്കാരനും ഉറുക്കെഴുത്തുകാരനും സിദ്ധ വൈദ്യനും ആയി നടിക്കുന്ന യൊകൂബയെന്ന തന്റെ അമ്മാവനോടൊപ്പം പന്ത്രണ്ടു വയസ്സുകാരന്‍ (അതോ പത്തോതീര്‍ച്ചയില്ലയാത്ര തുടങ്ങുന്നത്.

ഞങ്ങളെന്നാല്‍ മുടന്തന്‍ തട്ടിപ്പുകാരനും ഉറുക്കെഴുത്തുകാരനും (grigriman) നോട്ടിരട്ടിപ്പുകാരനുമായ യൊകൂബയും വിനയവാനും കുറ്റമറ്റവനും നിര്‍ഭയനായ തെരുവ് ബാലനുമായ ഞാനും

എന്നാണു അവന്റെ വായ്ത്താരിമുസ്ലിമായാത് കൊണ്ട് ഖുറാന്‍ സൂക്തങ്ങളും അറബ് വാക്യങ്ങളും വെച്ചാണ് യൊകൂബയുടെ പയറ്റെങ്കില്‍ ക്രിസ്തീയവും പരമ്പരാഗത ക്രമങ്ങളും ആയുധമാക്കുന്ന വേറെയും കൂടോത്ര സിദ്ധന്മാര്‍ അയാളോടെറ്റു മുട്ടുന്നുണ്ട്. 'തൈവങ്ങ തമ്മി കടി പണിയാം പഷ്തില്ല ' എന്ന ഖസാഖ് സമാന മുന്‍ കൂര്‍ ജാമ്യത്തില്‍ 'സിദ്ധന്മാര്‍' പരസ്പരം രാജിയാവുകയും തങ്ങളുടെ തടി സംരക്ഷിക്കുകയും ചെയ്യുന്നുയാത്രാന്ത്യത്തില്‍ തിരിച്ചു വരവിനിടെ സൈനികര്‍ വിവസ്ത്രനാക്കുമ്പോള്‍ ഹെര്‍ണിയ പോലെ അടിവസ്ത്രത്തിന് ചുവടെ കെട്ടിത്തൂക്കിയ അസംഖ്യം മടിശ്ശീലകളില്‍ വിലയേറിയ തട്ടിപ്പ് സമ്പാദ്യങ്ങള്‍ ഏറെയുണ്ട്കൊല്ലപ്പെട്ടവരുടെ ജടങ്ങളില്‍ നിന്നുംഒപ്പം മോഷ്ടിച്ച വസ്തുക്കളില്‍ നിന്നും കാത്ത് വെച്ചവഅത്ര മോശമല്ലാത്ത യുദ്ധമുതലുകള്‍ സമാന രീതിയില്‍ ബിരാഹിമയില്‍ നിന്നും സൈനികര്‍ക്ക് കിട്ടുന്നുണ്ട്.

യുദ്ധപ്രഭുക്കളുടെ കീഴില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന ലൈബീരിയയില്‍ ഇരുവരെയും ബാല സൈനികര്‍ തടയുമ്പോള്‍ മുതിര്‍ന്നവരുടെ കളികളിലേക്ക് കുതിക്കാന്‍ ശ്രമിക്കുന്ന ബിരാഹിമ ഉല്ലാസത്തോടെ ബാലയോദ്ധാവ് ആയിത്തീരുന്നുതുടര്‍ന്ന് ലൈബീരിയയിലും സിയറാ ലിയോണിലുമായി മൂന്നു വര്‍ഷങ്ങളോളമുള്ള അവന്റെ അതിജീവനാനുഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തത്തെ നിര്‍ണ്ണയിക്കുന്നത്തുടക്കത്തില്‍ ബാല സൈനികരുടെ കൂസലില്ലായ്മയും ധൈര്യപ്രകടവും കലാഷ്നികൊവ് പോലും കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യാന്‍ കിട്ടുന്നതിലെ ആവേശവും അവനെ ഏറെ ഉന്മത്തനാക്കുകയും അതിവേഗം യുദ്ധപ്രഭു പാപ ലേ ബോണിന്റെ ഭാഗ്യരാശി (mascot) എന്ന അസൂയാര്‍ഹമായ പദവി അവനു കൈവരികയും ചെയ്യുന്നുപാപ കൊല്ലപ്പെടുമ്പോള്‍ ചിതറിപ്പോവുന്ന ബാല സൈനികര്‍ എവിടെയാണ് കൂടുതല്‍ റേഷന്‍ ലഭ്യമാകുക എന്ന മാനദണ്ഡത്തില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു എന്ന നിലയില്‍ സംഘങ്ങള്‍ മാറുന്നുഹാഷിഷും കൂടോത്രവും സാത്താനില്‍ നിന്ന് സംരക്ഷണത്തിനുള്ള പ്രാര്‍ത്ഥനകളും കൊല്ലപ്പെടുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഏലസ്സുകളും സമ്പൂര്‍ണ്ണമായി കീഴടക്കുന്ന അരാചക കൊലയാളിക്കൂട്ടം വൃത്തിഹീനവും കുത്തഴിഞ്ഞപ്രായത്തിനിണങ്ങാത്ത ലൈംഗികതയുമായി ഏതു നിമിഷവും കടന്നെത്താവുന്ന മരണവുമായി മല്ലിട്ട് കഴിയുന്നുഈ കുട്ടിക്കൊലയാളിക്കൂട്ടങ്ങളാണ് പ്രദേശത്തെ ഏറ്റവും ഹീനമായ കുരുതികളില്‍ പലതും നടത്തിയത് എന്നിരിക്കിലും അവര്‍ക്കും മറ്റു മാര്‍ഗ്ഗമില്ലായിരുന്നു എന്ന നിസ്സഹായതയുമുണ്ട്കുടുംബങ്ങളില്‍ ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍ തൊട്ട് നിരക്ഷരതയുടെയും അനാഥത്വത്തിന്റെയും വെറും ജീവ ഭയത്തിന്റെയും വരെ കാരണങ്ങളുണ്ട് അവരുടെ വേഷപ്പകര്‍ച്ചക്ക്കൗമാര നിഷ്കളങ്കതക്കൊന്നും ഇടമില്ലാത്ത അവരുടെ ജീവിതത്തില്‍ സാധ്യതകളും പ്രതീക്ഷകളുമില്ലഉപകരണങ്ങള്‍ മാത്രമായ അവര്‍ ബലിമൃഗങ്ങളുമാണ്ബിരാഹിമയുടെ ലോകത്തെ ഏറ്റവും 'ഹീറോയിക്ആയ കാര്യം അതിജീവിക്കുക എന്നത് തന്നെയാണ് എന്നിരിക്കെകഥപറയാനായി അവന്‍ ബാക്കിയാവുന്നുണ്ട് എന്നത് തീര്‍ച്ചയായും അവനെ നായകനാക്കുന്നുണ്ട്.

ഓരോ തവണ കൂട്ടാളികള്‍ കൊല്ലപ്പെടുമ്പോഴും ഉറുക്കും ഏലസ്സും ഫലിക്കാതെ പോയത് അവര്‍ നിഷ്ടയിലേതോ തെറ്റിച്ചത് കൊണ്ടാണെന്ന് മന്ത്രവാദി കണ്ടെത്തുന്നുഓരോ തവണയും ഓര്‍മ്മിപ്പിക്കപ്പെടുന്നുഅല്ലാഹുവിനു താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീതിമാനായിരിക്കാന്‍ ബാധ്യതയില്ലഒരു പക്ഷെ അതിലേറെ ഭരണാധികാരിക്കുംഒപ്പം യുദ്ധപ്രഭുവിനും.

എന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കും ബാധ്യതയില്ലകാരണം ലൈബീരിയന്‍ ഗോത്ര യുദ്ധങ്ങളുടെ മുടിഞ്ഞ ചതുര്‍ നക്ഷത്ര ബഹളങ്ങളില്‍ വിമത പോരാളികളെ കള്ള സാക്ഷ്യത്തിന് വിചാരണ ചെയ്യാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല.('perjury' എന്നാല്‍ എന്റെ കയ്യിലെ ലാറൂസ്സെ പ്രകാരം 'പ്രതിജ്ഞക്ക് ശേഷം ബോധപൂര്‍വ്വം സമ്മതത്തോടെ തെറ്റായ സാക്ഷ്യം പറയലാണ്.') ” 

പാതിവഴിയില്‍ സ്വന്തം കഥ പറച്ചില്‍ ഉപേക്ഷിച്ച് ഇടയ്ക്കിടെ മറ്റു ബാല യോദ്ധാക്കളുടെ ദുര്‍വ്വിധിയിലേക്കും ബനാന റിപ്പബ്ലിക്കുകളിലെ മലീമസ ഗാംഭീര്യ (shitty grandeur)മുള്ള ഏകാധിപതികളുടെയും വിരേചന സ്തംഭനമുള്ള സേനാ നായകരുടെയും കഥകള്‍ ഉള്‍ച്ചേര്‍ന്ന ദേശ ചരിത്രങ്ങളിലേക്കും തിരിയുന്നതും മറ്റൊരു കൂസലില്ലായ്മയാണ്ഞാന്‍ എന്റെ കഥ മുഴുവന്‍ പറയാന്‍ ബാധ്യസ്തനല്ല.

ചരിത്രത്തില്‍ മുങ്ങിപ്പോവുന്ന ഫിക് ഷന്‍

എന്നാല്‍ ലൈബീരിയയുടെയും സിയറാ ലിയോണിന്റെയും സമീപകാല ചരിത്രം അവയുടെ എല്ലാ മലീമസ വിശദാംശങ്ങളിലും സജീവമാണ് നോവലിലെങ്ങുംബിരാഹിമ ഓരോ തവണ ക്യാമ്പുകള്‍ മാറുമ്പോഴും ലഭിക്കുന്ന വ്യത്യസ്ത വീക്ഷണ പരിസരങ്ങളിലൂടെയാണ് ഇത് സാധ്യമാവുന്നത്പല സന്ദര്‍ഭങ്ങളിലും ആഖ്യാതാവ് കഥാപാത്രത്തിന്റെ ആവശ്യത്തില്‍നിന്നു തെന്നി മാറുകയും സാമാന്യേന വിശദമായിത്തന്നെ സിയറാ ലിയോനിന്റെയും ലൈബീരിയയുടെയുംആ സംഘര്‍ഷങ്ങളില്‍ ഇടപെട്ട നൈജീരിയയുടെയും കൊംഗോയുടെയും ചരിത്രഖണ്ഡങ്ങളെയും ചരിത്രപുരുഷന്മാരെയും വസ്തുനിഷ്ഠ വിവരണങ്ങളിലേക്ക് പോവുകയും ചെയ്യുന്നുഫോഡേ സാങ്കോചാള്‍സ് ടൈലര്‍ , സാമുവേല്‍ ഡോപ്രിന്‍സ് ജോണ്‍സണ്‍ തുടങ്ങിയവര്‍ മാത്രമല്ല ജനറല്‍ സാനി അബാച്ചയും നൈജീരിയന്‍ 'സമാധാന സേന'യും നിശിതമായ പരിഹാസത്തിനു ഇരയാവുന്നുണ്ട്.

“CDEAO നൈജീരിയയോട് മാനുഷിക സമാധാന ദൗത്യത്തിന് ആഹ്വാനം ചെയ്തു. (“മാനുഷിക സമാധാന ദൗത്യ''മെന്നാല്‍ ഒരു രാജ്യത്തോട് മറ്റൊരു രാജ്യത്തേക്ക് സൈന്യത്തെ അയച്ചു നിരപരാധികളെ അവരുടെ നാട്ടില്‍ വെച്ച്അവരുടെ ഗ്രാമത്തില്‍അവരുടെ കുടിലില്‍അവരുടെ പായയില്‍ ഇരിക്കുമ്പോള്‍ തന്നെ കൊല്ലാന്‍ ആവശ്യപ്പെടലാണ്.)”

നോവലില്‍ ചരിത്രം പറയുന്ന രീതി ആകാവുന്നതില്‍ കൂടുതല്‍ നേര്‍ക്കുനേര്‍ ആണെന്നും രാഷ്ട്രീയ ചര്‍ച്ചകളായിത്തീരുന്ന വസ്തുതാപരതയിലുള്ള ഊന്നല്‍ ഒരു ഫിക് ഷന്‍ കൃതിയുടെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്പല ഘട്ടങ്ങളിലും കൌമാരക്കാരനായ ആഖ്യാതാവിന്റെ സാന്നിധ്യം അതോടു ചേര്‍ന്ന് പോകുന്നില്ലെന്നു തോന്നാംഇംഗ്ലീഷ് കൊളോണിയല്‍ യജമാനന്മാരും ക്രിയോളുകളും (യൂറോപ്യന്‍ആഫ്രിക്കന്‍ മിശ്ര വംശജര്‍ ), ആഫ്രിക്കന്‍ - അമേരിക്കന്‍ വംശജരും 'ബ്ലാക്ക് നിഗ്ഗര്‍ ' തദ്ദേശീയരുടെ താല്പര്യങ്ങള്‍ക്കെതിരില്‍ ഫലത്തില്‍ യോജിക്കുന്നുവെന്ന് തുടങ്ങിയ ഗഹനമായ കണ്ടെത്തലുകള്‍ അതിനുദാഹരണമാണ്:

ബ്ലാക്ക് നിഗ്ഗര്‍ ദേശീയര്‍ കാലികളെ പോലെ പണിയെടുത്തുസര്‍ക്കാര്‍ ജീവനക്കരുടെയും വാണിജ്യ സ്ഥാപനങ്ങളുടെ മാനേജര്‍മാരുടെയും അവസരങ്ങളൊക്കെ ക്രിയോളുകള്‍ക്ക് കിട്ടികൊളോണിയല്‍ ഇംഗ്ലീഷ് കുടിയേറ്റക്കാരും കള്ളന്മാരും ഇരുവശത്തെയും ചതിച്ചുപോന്ന ലബനാന്‍കാരും പണം മുഴുവന്‍ കീശയിലാക്കി.” 

ഫോഡേ സാങ്കോ നിയമവാഴ്ച്ചയെ നോക്കുകുത്തിയാക്കി തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചതിനെ കുറിച്ച് അവന്‍ നിരീക്ഷിക്കുന്നു,

ഫോഡേ സാങ്കോ ജനാധിപത്യക്കളികളില്‍ വഞ്ചിതനായില്ലഇല്ലസാര്‍അയാള്‍ക്ക്‌ അതിലൊന്നും ഒരു കാര്യവുമുണ്ടായിരുന്നില്ലഅയാള്‍ക്ക് നാഷണല്‍ കോണ്‍ഫറന്‍സ് വേണ്ടായിരുന്നുഅയാള്‍ക്ക് സ്വതന്ത്രവും നീതിയുക്തവുമായ എലക് ഷനും വേണ്ടായിരുന്നുഅയാള്‍ക്ക് ഒന്നും വേണ്ടഅയാള്‍ രാജ്യത്തെ ഡയമണ്ട് ശേഖരമുള്ള ഭാഗം നിയന്ത്രിക്കുന്നു;   അയാള്‍ സിയറാലിയോണിന്റെ പ്രയോജനമുള്ള ഭാഗം നിയന്ത്രിക്കുന്നുഅയാള്‍ക്ക് ഒരു .. വും പ്രശ്നമായിരുന്നില്ല.” 

ആളുകള്‍ വോട്ട് ചെയ്യുന്നതും ആ മാര്‍ഗ്ഗത്തില്‍ അധികാരം നഷ്ടമാവുന്നതും തടയാന്‍ സിവിലിയന്മാരുടെ കൈപ്പത്തികള്‍ ഛേദിച്ചു കളയുക എന്ന ബീഭത്സമായ പരിഹാരം സൈനികമായി നടപ്പിലാക്കിയ സിയറാ ലിയോണ്‍ ചരിത്രത്തിന്റെ ഉപജ്ഞാതാവായിരുന്നു ഫോഡേ സാങ്കോ എന്നത് നോവലില്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ട്. മരിയാത്തു കമാറയുടെ The Bite of the Mango എന്ന ഓര്‍മ്മപ്പുസ്തകം ഈ ദാരുണ ചരിത്രത്തിന്റെ നേര്‍ സാക്ഷ്യം നല്‍കുന്നുണ്ട്.

യുദ്ധപ്രഭുക്കളുടെ കുടിപ്പകകള്‍ നാടിനെ ഉലച്ചു കളയുന്നതിന്റെയും അവസാനമില്ലാത്ത ചോരപ്പുഴകളുടെയും കലാപങ്ങളുടെയും വ്യത്യസ്ത ഗ്രൂപ്പുകളുടെയും വിഭാഗങ്ങളുടെയും അട്ടിമറികളില്‍ നിരന്തരം നടമാടുന്ന ഉദ്ദേശ ശൂന്യമായ അരുംകൊലകളുടെയും നീണ്ട ആഖ്യാനങ്ങള്‍ നോവലില്‍ കേന്ദ്ര സ്ഥാനീയമായിത്തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്ബിരാഹിമയുടെ നേരിട്ടുള്ളഒരിക്കലും വൈകാരികമല്ലാത്ത, ആക്ഷേപഹാസ്യത്തിന്റെയും കറുത്ത ഹാസ്യത്തിന്റെയും ഒപ്പം കടുത്ത അശ്ലീല ഭാഷാപ്രയോഗങ്ങളുടെയും രൂപത്തില്‍ അത് നോവലില്‍ നിറയുന്നുആവര്‍ത്തിച്ചു പ്രയോഗിക്കപ്പെടുന്ന 'faforo', 'gnamokode!', 'walahe!' എന്നീ മൂന്നു വാക്കുകള്‍ ആദ്യമേ നോവലിസ്റ്റ് പ്രത്യേകമായി പരിചയപ്പെടുത്തുന്നുണ്ട്.

faforo! (my father’s cock—or your father’s or somebody’s father’s), gnamokodé! (bastard), walahé! (I swear by Allah).”

സ്ഥാനത്തും അസ്ഥാനത്തും ഈ പ്രയോഗങ്ങള്‍ ഒരു വായ്ത്താരി പോലെ നോവലില്‍ ആവര്‍ത്തിക്കുന്നുമുണ്ട്എന്നാല്‍ ഹോളിവുഡ് പാരമ്പര്യത്തിലെ വെറും മോടിക്കുള്ള 'ഫോര്‍ ലെറ്റര്‍ വേര്‍ഡ്‌ഉപയോഗമായി അതൊരിക്കലും തരംതാഴാത്തത് നിശിതമായ ആക്ഷേപഹാസ്യം ഒരു ഘട്ടത്തിലും നോവലില്‍ അസ്ഥാനത്തല്ല എന്നത് കൊണ്ടാണ്.

 

ഭാഷാമാന്യതയുടെ അന്ത്യം

എന്റെ (തെറി)ക്കഥയുടെ സമ്പൂര്‍ണ്ണമായഒടുവിലത്തെമുഴുവനായിട്ടും മുഴുവനായ തലക്കെട്ട്‌ ഇങ്ങനെയാണ്അല്ലാഹുവിനു അവന്‍ ഈ ഭൂമിയില്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും നീതിമാനായിരിക്കാന്‍ ബാധ്യതയില്ലഓക്കേശരിഇനി ഞാന്‍ ചിലതൊക്കെ പറഞ്ഞു തുടങ്ങുന്നതാണ് നല്ലത്.” 

ഇങ്ങനെയാണ് നോവല്‍ തുടങ്ങുന്നത്കുറൂമയുടെ ശൈലിയെ കുറിച്ച് ഇഗോര്‍നി ബെരെറ്റ് നടത്തുന്ന നിരീക്ഷണം മര്‍മ്മ സ്പര്‍ശിയാണ്ലജ്ജാലേശമില്ലാത്ത ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞിരിക്കുമ്പോള്‍ത്തന്നെ അതിസരള നിഷ്കളങ്കതയും ചിന്തോദ്ധീപകമാമായിരിക്കുമ്പോള്‍ തന്നെ വാചകമടിയും നിറഞ്ഞതായിത്തീരുന്നതാണ് ആഖ്യാനസ്വഭാവം. 'ഒരു കുറ്റവുമില്ലാത്ത നിര്‍ഭയനായ തെരുവ് ബാലന്‍ ' എന്ന് പേര്‍ത്തും പേര്‍ത്തും സ്വയം വിശേഷിപ്പിക്കുന്നത് പോകെപ്പോകെ ഹാസ്യാത്മകമായിത്തീരുന്നു. വിവര്‍ത്തനം ചെയ്യാനാവാത്ത തെറിപ്രയോഗങ്ങള്‍ വായ്ത്താരികള്‍ പോലെ ആവര്‍ത്തിച്ചു വരുന്നതും ഏറ്റവും വികാരവിക്ഷുബ്ദമായി നീണ്ടുപോകാന്‍ എല്ലാ സാധ്യതയുമുള്ള സന്ദര്‍ഭങ്ങളില്‍ കോമാളിത്തം കലര്‍ന്ന സ്വഗതാഖ്യാനങ്ങള്‍ അത്തരം ഭാവങ്ങളെയല്ലാം ഒറ്റയടിക്ക് ഹൈജാക്ക് ചെയ്യുന്നതും നോവലിലെ നിരന്തര സ്വഭാവമാണ്ഇനിയങ്ങോട്ട്‌ ഒന്നും പവിത്രമോ വിലയുള്ളതോ അല്ല എന്ന മട്ടില്‍ ഏറ്റവും തീക്ഷ്ണവും ബീഭത്സവുമായ അനുഭവങ്ങളുടെ നൈരന്തര്യം മടുപ്പിലേക്കും കൂസലില്ലായ്മയിലേക്കും ഒരു വേള എല്ലാത്തിനും നേരെയുള്ള ഉടുമുണ്ടു പൊക്കലിലേക്കും വഴിമാറുന്നു എന്നുവരുന്നതും സ്വാഭാവികമാകാംലാവണ്യയോട് 'പണമോഭോഗമോ?' എന്ന് ഔദ്യോഗിക ഗൗരവത്തോടെ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന ധര്‍മ്മപുരാണ സന്ദര്‍ഭങ്ങളുടെ ആവര്‍ത്തനങ്ങളാണ് കുറൂമയുടെ നോവലില്‍ എങ്ങും എന്ന് മലയാളി ചിന്തിച്ചുപോകാവുന്നതാണ്.

ഭാഷ ഒരേസമയം അധിനിവേശത്തിന്റെയും അതിനെതിരായ രൂക്ഷ പരിഹാസത്തിന്റെയും ഉപകരണമാണ് കുറൂമയില്‍നോവല്‍ ആരംഭത്തില്‍ സ്വയം പരിചയപ്പെടുത്തുന്നിടത്തു തന്നെ ഈ വൈരുധ്യം ശക്തമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്:

ഒന്നാമത്ഒന്നാം കാര്യം ...എന്റെ പേര് ബിരാഹിമഞാനൊരു കൊച്ചു നിഗ്ഗര്‍ ആണ്ഞാന്‍ കറുത്തവന്‍ ആയതു കൊണ്ടോ കുട്ടി ആയതു കൊണ്ടോ അല്ലഞാന്‍ ഒരു കൊച്ചുനിഗ്ഗര്‍ ആയിരിക്കുന്നതിനു കാരണം എനിക്ക് …ഫ്രഞ്ച് സംസാരിക്കാന്‍ ആവില്ല എന്നതാണ്അങ്ങനെയാണ് കാര്യങ്ങള്‍നിങ്ങള്‍ മുതിര്‍ന്നവനാവാം, വൃദ്ധനാവാം, അറബിയാവാംചൈനക്കാരന്‍ ആവാം, വെള്ളക്കാരനാവാം, റഷ്യക്കരനാവാം - അല്ലെങ്കില്‍ അമേരിക്കക്കാരന്‍ പോലുമാവാം - ഫ്രഞ്ച് സംസാരിക്കാന്‍ ആവില്ലെങ്കില്‍ അതിനെയാണ് - കൊച്ചു നിഗ്ഗര്‍ വര്‍ത്തമാനം എന്ന് പറയുക - അപ്പോള്‍ നിങ്ങളും ഒരു കൊച്ചുനിഗ്ഗര്‍ ആവുംഅതാണ്‌ നിങ്ങളുടെ കാര്യത്തിലെ ഫ്രഞ്ച് നിയമങ്ങള്‍." 

എന്നാല്‍ ഈ നിയതാവസ്ഥകളെ അവന്‍ പ്രതിരോധിക്കുന്നതും ഭാഷ കൊണ്ടുതന്നെയാണ് എന്നത് സംഗതമാണ്മലിംഗെ മൊഴിയും സങ്കര പിഡ്ഗിന്‍ മൊഴിയും ബിരാഹിമ ഉപയോഗിക്കുന്നുണ്ട്മൂന്നു ഡിക് ഷ്ണറികള്‍ അവനെപ്പോഴും കൂടെക്കൊണ്ടു നടക്കുന്നുനോവലിന്റെ പൊള്ളയായ സംസാര ഭാവം (gossiping, bantering tone) വലിയൊരളവു നിര്‍ണ്ണയിക്കുന്നതും രൂക്ഷഹാസ്യം പലപ്പോഴും ഉരുത്തിരിയുന്നതും ഇടവും കാലവും നോക്കാതെ ഇവ ഉപയോഗപ്പെടുത്തിയുള്ള പ്രയോഗങ്ങളും വന്‍വാക്കുകളും ബോധപൂര്‍വ്വം ഉപയോഗിക്കുന്നതിലൂടെയാണ്പ്രായത്തിനു നിരക്കാത്ത വന്‍ പ്രയോഗങ്ങള്‍ വലിയൊരളവു സാധൂകരിക്കപ്പെടുന്നതും അങ്ങനെത്തന്നെ.

"എല്ലാ പ്രഭാതങ്ങളിലും അയാള്‍ അമ്പലത്തില്‍ പോയി കാര്‍മ്മികത്വം (officiated) വഹിച്ചു. 'Officiate' ഒരു വലിയ വാക്കാണ്‌എന്റെ കയ്യിലെ ലറൂസ്സെ പ്രകാരം 'ഒരു മത ചടങ്ങ് നടത്തുകഎന്നാണു അതിനര്‍ത്ഥം.)" 

ചിലപ്പോഴെങ്കിലും ഈ ഡിക് ഷ്ണറി നോട്ടം അതിന്റെ സറ്റയര്‍ ലക്ഷ്യവും കടന്ന് ഇത്തിരി അസ്ഥാനത്തായും അനുഭവപ്പെടുന്നുണ്ട്.

ബാധ്യസ്തനല്ല എന്ന രാഷ്ട്രീയം

കുറൂമയുടെ കൃതികള്‍ മാജിക്കല്‍ റിയലിസത്തിന്റെ കള്ളികളില്‍ വായിക്കപ്പെട്ടിരുന്നു മുമ്പ്എന്നാല്‍ അദ്ദേഹത്തിന്റെ ലോകം പലപ്പോഴും അസാധാരണവും വിഭ്രാമകവും ആണെങ്കിലും അത് ഞെട്ടിക്കും വിധം യഥാതഥവുമാണ് എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. ഏലസ്സുകളിലും മറ്റുമുള്ള വിശ്വാസത്തിന്റെ പാപ്പരത്തമൊക്കെ കൌമാരക്കാരന് പോലും വ്യക്തമാണെങ്കിലും അവയുടെ ചുറ്റുപാടുകളില്‍ അവക്കുള്ള പരിവേഷം അത്ഭുത പ്രവര്‍ത്തികളുടെത് തന്നെയാണ്മാഹാന്‍ അമ്മായിയുടെ മരണം ഗോത്ര വിധേയത്തങ്ങളുടെ അസംബന്ധം കൂടി തുറന്നു കാണിക്കുന്നുണ്ട്എല്‍ ഹാജി കൊറോമയെന്ന മലിംഗെ വംശജരുടെ വിശുദ്ധ രക്ഷകനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത എന്‍ജിതലവനോടുള്ള പ്രതിഷേധമായി ചികിത്സ സ്വയം നിഷേധിച്ചു മലമ്പനിയുടെ ഇരയായി മരിക്കുകയായിരുന്നു അവര്‍ . അമ്മയുടെ മരണത്തെ കുറിച്ച് പറഞ്ഞപോലെ 'ഒരു നായയെ പോലെ മരിച്ചുഎന്നാണു ബിരാഹിമ നിരീക്ഷിക്കുകമുമ്പ് കൂട്ടത്തിലുള്ള ബാലസൈനികരില്‍ അടുപ്പമുണ്ടായിരുന്നവരുടെ മരണത്തില്‍ കരയുമായിരുന്ന പോലെ ബിരാഹിമ കരഞ്ഞുവിഗ്രഹഭജ്ഞക സ്വഭാവമുള്ള തലക്കെട്ടും 'കൊച്ചുവായില്‍ വലിയ വര്‍ത്തമാന'മെന്ന പഴി കേള്‍ക്കാന്‍ സ്വാഭാവികമായും ഇടയുള്ള ആഖ്യാതാവും ആയിരിക്കുമ്പോഴുംബാലയോദ്ധാക്കള്‍ എന്ന കരള്‍ നീറ്റുന്ന വിഷയത്തെ സമീപിക്കുന്ന ക്രിസ് അബാനിയുടെ Song for Nightഉസോദിന്മോ ഇവിയേലയുടെ The Beasts of No Nationഇഷ്മയേല്‍ ബിയയുടെ A Long Way Gone: Memoirs of a Boy Soldier; Radiance of Tomorrowമരിയാത്തു കമാറയുടെ The Bite of the Mango തുടങ്ങിയ കൃതികളില്‍ നിന്ന് കുറൂമയുടെ നോവലിനെ വേറിട്ട്‌ നിര്‍ത്തുന്നതും ഈ 'പോയിത്തുലയട്ടെ! (Devil may care!)എന്ന ആഖ്യാന സ്വരമാണ് എന്ന് പറയാം. 'ബാധ്യസ്ഥനല്ലഎന്ന പ്രയോഗം നോവലിലെങ്ങും തീക്ഷ്ണമായ ഐറണിയോടെ മുഴങ്ങുന്നുണ്ട്അല്ലാഹു ഭൂമിയില്‍ എല്ലാത്തിലും നീതിനിഷ്ടനാവാന്‍ ബാധ്യസ്തനല്ലയുദ്ധ പ്രഭുക്കള്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന സൈനികരോട്വിശേഷിച്ചും ബാല സൈനികരോട്ഒന്നിലും ബാധ്യസ്ഥരല്ല, അമിതമയക്കുമരുന്നിനടിപ്പെട്ടു മന്ദരായിരിക്കുന്ന ബാലയോദ്ധാക്കളുടെ നീളന്‍ കൊടുവാളിനു (machete) മുന്നില്‍ സന്തം കൈപ്പത്തികള്‍ മുറിച്ചു മാറ്റപ്പെടാന്‍ വരി നില്‍ക്കുന്ന സിവിലിയന്മാരോട് ദേശത്തെ നിയമമില്ലാ വാഴ്ച ബാധ്യസ്തമല്ലദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്ന സഹായങ്ങള്‍ അത് കാത്തിരിക്കുന്ന നിസ്സഹായരായവിദേശ പത്ര പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പരമാനന്ദം അഭിനയിക്കാന്‍ തോക്കിന്‍ മുനയില്‍ പരിശീലിപ്പിക്കപ്പെട്ടപരിത്യക്തരോട് വിതരണ കേന്ദ്രം കൊള്ളയടിക്കുന്ന സൈനികര്‍ ബാധ്യസ്ഥരല്ലപുറം ലോകത്തെവിശേഷിച്ചും സൈനിക ഇടപെടലിന് കരുത്തുള്ള പാശ്ചാത്യ ലോകത്തെ ബോധ്യപ്പെടുത്താന്‍ ജനാധിപത്യ നാട്യങ്ങളുടെ ശാലീന നാടകങ്ങള്‍ ഇടയ്ക്കിടെ അരങ്ങേറുന്ന ഏകാധിപതികള്‍ സമ്മതിദായകരോട് ബാധ്യസ്ഥരല്ലകലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ കിട്ടുന്ന ആദ്യ ഹെലികോപ്റ്ററില്‍ തൊട്ടടുത്ത ദേശത്തെ ഏകാധിപതിയുടെ അന്തപുരത്തില്‍ അഭയം തേടുന്ന തെജാന്‍ ഖബ്ബയെ പോലുള്ള പ്രജാപതികള്‍ നിരര്‍ത്ഥകമായി കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കുന്ന സൈനികരുടെ ചെയ്തികള്‍ക്ക് ബാധ്യസ്ഥരല്ലഫോഡേ സാങ്കോയെ പോലെ തെരഞ്ഞെടുപ്പുകളില്‍ തോറ്റ ഏകാധിപതികള്‍ ജനഹിതത്തോട് ബാധ്യസ്ഥരല്ലവലിയ വായില്‍ മാനവിക ദുരന്തത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന യുഎന്‍പോലുള്ള അന്താരാഷ്‌ട്ര ചായസല്ക്കാരങ്ങള്‍ക്ക് പ്രക്ഷേപണത്തോടല്ലാതെ ബാധ്യതയില്ലസമാധാന ദൗത്യസേനയെ ഇറക്കുമതി ചെയ്യുന്ന സാനി അബാച്ചയെ പോലുള്ള അയല്‍നാട്ടു പ്രജാപതികള്‍ക്കും ecomog-നും തങ്ങളുടെ സൈനികര്‍ കൂട്ട ബലാല്‍ക്കാരം ചെയ്യുന്ന സ്ത്രീത്വത്തോടോ കൊന്നൊടുക്കുന്ന നിരായുധരോടോ ബാധ്യതയില്ലഎന്നിങ്ങനെ തുടങ്ങി സ്വന്തം കഥ പറഞ്ഞു തുടങ്ങുന്ന ബിരാഹിമ അത് മുഴുമിക്കാന്‍ അനുവാചകനോട് ബാധ്യസ്തനല്ല എന്ന് വരെ അത് നീളുന്നു. 'ബാധ്യസ്ഥതയില്ലായ്മതന്നെയാണ് നോവലിന്റെ പ്രമേയം എന്നിരിക്കെബിരാഹിമയോട് വായനക്കാരന് അപ്രിയം തോന്നേണ്ടതുമില്ല.

 

(കലാകൗമുദി. മാര്‍ച്ച് 12, 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 39-46)

To purchase, contact ph.no:  8086126024