Featured Post

Showing posts with label Kamel Daoud. Show all posts
Showing posts with label Kamel Daoud. Show all posts

Friday, July 18, 2025

The Disappearance of Mr. Nobody by Ahmed Taibaoui/ Jonthan Wright

അന്യന്‍ ഇപ്പോഴും ഇവിടെയുണ്ട്.




(അല്‍ബേര്‍ കാമുവിന്‍റെ അസംബന്ധ ദര്‍ശനത്തിന്റെ ഫിക് ഷനല്‍ ആവിഷ്കാരമായി വിവരിക്കപ്പെട്ട The Stranger (The Outsider), ചരിത്ര നിരപേക്ഷവും ദാര്‍ശനികമാത്രവുമായി സമീപിച്ച പ്രമേയത്തെ, പോസ്റ്റ്‌കൊളോണിയല്‍ അല്‍ജീരിയയുടെ സമൂര്‍ത്ത സാമൂഹിക പശ്ചാത്തലത്തില്‍ വിചാരണ ചെയ്യുകയും പൊളിച്ചെഴുതുകയും പൂരിപ്പിക്കുകയും ചെയ്യുന്ന രണ്ടു സമകാലിക നോവലുകളുമായി ചേര്‍ത്തു വായിക്കുന്നു. മൂന്നു കൃതികളും ചേര്‍ന്ന് അപൂര്‍വ്വമായ ഒരു ‘അള്‍ജീരിയന്‍ ത്രയം രൂപപ്പെടുത്തുന്നു എന്നു നിരീക്ഷിക്കുന്നു.)

 

‘Mother died today. Or, may be, yesterday; I can’t be sure’

-       (Opening lines, The Stranger (1942), Albert Camus (Algeria), translated by Stuart Gilbert)

‘Mama’s still alive today’

-       (Opening lines, The Meursault Investigation (2013), Kamel Daoud (Algeria), translated by John Cullen)

‘I HAVE A KNIFE IN my kitchen. I’ve never been an aggressive person, but if this disgusting old man goes on jabbering away I’m seriously thinking of finding a new use for that knife.’

-       (Opening lines, The Disappearance of Mr. Nobody (2019), Ahmed Taibaoui (Algeria), translated by Jonthan Wright (2023)) 

 

എഴുത്തുകാരനെ/കാരിയെ ദേശത്തിന്റെ പുരാവൃത്തകരന്‍/കാരിയായി മനസ്സിലാക്കുന്നത് സാഹിത്യ സംവാദങ്ങളില്‍ സാധാരണമാണ്. എന്നാല്‍, ഭൗതികഭൂമിക എന്ന നിലയിലാണോ അതോ, ബന്ധപ്പെട്ട ദേശത്തിലെ ജനതയുടെ ജീവിതാനുഭവങ്ങളുടെ ആഖ്യാനം എന്ന നിലയിലാണോ അത് നിര്‍ണ്ണയിക്കപ്പെടെണ്ടത് എന്നതാണ് യഥാര്‍ത്ഥ ചോദ്യം. ആല്‍ബേര്‍ കാമുവെന്ന വലിയ എഴുത്തുകാരന്‍ ആധുനികതയില്‍ നിന്ന് ഉത്തരാധുനികതയിലേക്കുള്ള ലോകസാഹിത്യത്തിന്റെ പരിണാമത്തില്‍ അതിപ്രധാനമായ ഒരു കണ്ണിയായി നിലക്കൊള്ളുന്നു. എന്നാല്‍, ഫ്രഞ്ച് അള്‍ജീരിയന്‍ (pied-noir) കുടുംബാംഗം എന്ന നിലയില്‍ കൊളോണിയല്‍ പ്രിവിലെജുകള്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന് ബൗദ്ധികതലത്തില്‍ അനീതികളോട് അമൂര്‍ത്തമായി പ്രതികരിക്കാനാവുമായിരുന്നു എന്നിരിക്കിലും, കൊളോണിയല്‍ നുകത്തില്‍ അടിഞ്ഞുപോയ നിസ്സാരരായ നാട്ടുകാര്‍ ആ വലിയ ദാര്‍ശനിക ദര്‍പ്പണങ്ങള്‍ക്കു വിഷയമായിരുന്നില്ല. അദ്ദേഹം പെരുമാറിയ ‘അസംബന്ധം, അസ്തിത്വവാദം, മനുഷ്യാന്തസ്സ് (the absurd, existentialism, and human dignity)’ തുടങ്ങിയ പരിപ്രേക്ഷ്യങ്ങള്‍, കൊളോണിയല്‍ അടിച്ചമര്‍ത്തലിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളുമായി നേരിട്ട് ഇടപെടുന്ന തരത്തിലള്ളതും ആയിരുന്നില്ല.

1.    അന്യന്റെ ഇടം:

തതുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/the-disappearance-of-mr-nobody-by-ahmed-taibaoui-jonthan-wright