Featured Post

Monday, May 22, 2017

Murambi, The Book of Bones by Boubacar Boris Diop

മുറംബി : ഫോസിലുകളില്‍ എഴുതപ്പെട്ടത്.



















To write poetry after Auschwitz is barbaric - Theodor Adorno (1949)

            സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998-ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം (literature of engagementആയിരുന്നുഎഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ മോനിക് ഇല്‍ബൂദോ (ബുര്‍കിനാ ഫാസോ), ടിയെര്‍നോ മോനെനെംബോ (ഗിനിവെറോനിക് താദ് യോ (ഐവറി കോസ്റ്റ്തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘത്തില്‍ നിന്ന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട കൃതി സെനെഗലീസ് നോവലിസ്റ്റ് ബുബാക്കാര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi, The Book of Bones തന്നെയായിരുന്നുറുവാണ്ടന്‍ ഉദ്യമത്തോടെ ആഫ്രിക്കന്‍ സാഹിത്യത്തിന് ഒരു നവീകൃത ജീവനും ഇടവും ലഭ്യമായിയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ''അടിമത്തസമ്പ്രദായത്തിനും കൊളോണിയലിസത്തിനും ശേഷം ആഫ്രിക്ക ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന സന്ദിഗ്ധതകളില്‍ ചിലത് രോഗവും മനുഷ്യാവകാശ ലംഘനങ്ങളുമാണ്അത്തരം ലംഘനങ്ങളെ തള്ളിപ്പറയുന്നതിലും ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിലുമാണ് പൊതു മണ്ഡലത്തിലെ ബുദ്ധിജീവികളുടെ പങ്ക് നിര്‍ണ്ണായകമായിരിക്കുന്നത്.'' (മാന്‍തിയ ദിയാവാരനോവലിന്റെ അവതാരികയില്‍ ഫിയോന മക് ലോലിന്‍ ഉദ്ധരിച്ചത്.) രാഷ്ട്രീയവും സാഹിതീയവുമായി ഈ പരിപ്രേക്ഷ്യത്തിലാണ് ബോറിസ് ഡിയോപ്പിന്റെ നോവല്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നൂറു കൃതികളില്‍ ഒന്നായി സിംബാബ്‌വേ അന്താരാഷ്‌ട്ര പുസ്തക മേളയില്‍ ഇടം പിടിച്ചത്ആഫ്രിക്കയിലെ ഏറ്റവും മികച്ച സമകാലിക എഴുത്തുകാരില്‍ ഒരാളായ ഡിയോപ്പ് ആക്റ്റിവിസ്റ്റും സെനഗലിലെ ആദ്യത്തെ സ്വതന്ത്ര പത്രത്തിന്റെ പ്രഥമ പത്രാധിപസമിതി അംഗവുമാണ്അദ്ദേഹത്തിന്റെ കൃതികളെല്ലാം ചരിത്രവും മിത്തും തമ്മിലുള്ള ബന്ധവും സമകാലിക ആഫ്രിക്കന്‍ ജീവിതത്തില്‍ അവ എങ്ങനെ പ്രതിവര്‍ത്തിക്കുന്നു എന്നതും തികച്ചും വിഗ്രഹഭജ്ഞക സ്വഭാവത്തോടെ ആവിഷ്കരിക്കുന്നു എന്ന് മക് ലോലിന്‍ നിരീക്ഷിക്കുന്നു

 1994 ഏപ്രില്‍ 06 എന്ന അഭിശപ്ത ദിനത്തില്‍ കിഗാലി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങിയ പ്രസിഡന്റ് ജുവനല്‍ ഹബ്യാരിമാനയുടെ വിമാനം വെടിവെച്ചു വീഴ്ത്തപ്പെടുകയും പ്രസിഡന്റ് ഉള്‍പ്പടെ എല്ലാവരും കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ മൂന്നു മാസക്കാലം ലോകം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കേ റുവാണ്ടയില്‍ അരങ്ങേറിയ ടുട്സി വിരുദ്ധ കൂട്ടക്കൊല നൂറില്‍ താഴെ ദിവസങ്ങള്‍ക്കുള്ളില്‍ എട്ടു മുതല്‍ പത്തു ലക്ഷം പേരെ കൊന്നൊടുക്കി 'ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വേഗതയേറിയതും ഫലപ്രദവുമായവംശഹത്യയായിത്തീര്‍ന്നുഅന്താരാഷ്‌ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വത്തെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ റുവാണ്ടന്‍ ദുരന്തം മധ്യആഫ്രിക്കയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് മനുഷ്യ സംസ്കൃതിയുടെ തന്നെ ഉത്കണ്ഠയായിവ്യത്യസ്ത ആഖ്യാന സ്വരങ്ങളിലൂടെ ശ്ലഥമായ മിത്തുകളെ ആവിഷ്കരിക്കുകയും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്യുന്നതിലൂടെ ഏതെങ്കിലും പ്രത്യേക നിലപാടിലേക്ക് ആഖ്യാനത്തെ അടുപ്പിക്കുന്നതിനു പകരം വ്യക്തിഗത അനുഭവങ്ങളുടെയും വ്യതിരിക്ത പ്രതികരണങ്ങളുടെയും ഓര്‍മ്മകളുടെയും അനന്യത സമര്‍ഥിക്കുന്ന രീതിയാണ് തന്റെ പതിവ് ശൈലിയില്‍ നോവലിസ്റ്റ് അവലംബിക്കുന്നത്അതുകൊണ്ട് ഹുടു എന്നോ ടുട്സി എന്നോ പൊതു സംജ്ഞകളുടെ കള്ളികളിലേക്ക് അനുഭവങ്ങളെ ഒതുക്കുന്നതിന് പകരം വൈയക്തിക അനുഭവാഖ്യാനങ്ങളുടെ തലങ്ങളിലും കൂടി റുവാണ്ടന്‍ ദുരന്തത്തെ സമീപിക്കുന്ന ആദ്യ കൃതിയായി മുറംബി മാറുന്നു എന്ന് മക് ലോലിന്‍ സാക്ഷ്യപ്പെടുത്തുന്നു. "മുറംബി പ്രഥമമായും ഏറ്റവും പ്രധാനമായി വൈയക്തിക ആഖ്യാനങ്ങളുടെ ഒരു നോവലാണ്‌അതുപയോഗപ്പെടുത്തുന്ന വിവിധ ആഖ്യാന സ്വരങ്ങളില്‍ ബഹുമുഖാഖ്യായികളായ (polyphonic) ഡിയോപ്പിന്റെ മുന്‍ നോവലുകളെ പോലെ. ആഖ്യാതാക്കള്‍ഒട്ടേറെ സാക്ഷികള്‍അക്രമം നടത്തിയവര്‍ഇരകള്‍നോക്കിനിന്നവര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകളാണ് അദ്ധ്യായങ്ങള്‍ക്ക്ഈ വൈയക്തിക കഥകളിലൂടെയാണ് വംശഹത്യയുടെ കൊടും ക്രൂരതകള്‍ വെളിപ്പെടുത്തുന്നത്, ഹബ്യാരിമാനയുടെ വിമാനം വെടിവെച്ചിട്ട ദിവസത്തെ ആദ്യത്തെ ഭയവും അവിശ്വസനീയതയും തൊട്ട്കൂട്ടക്കുരുതികളുടെയും പീഡനങ്ങളുടെയും ഭയാനകവും പലപ്പോഴും വീറില്ലാത്തതുമായ വിവരണങ്ങള്‍ വരെഅതിജീവിച്ചവരുടെ മനസ്സുകളില്‍ പില്‍ക്കാലം പിന്തുടരുന്ന ഓര്‍മ്മകള്‍ വരെ.”

സംഘര്‍ഷങ്ങളുടെ കൊളോണിയല്‍ വേരുകള്‍ 

               വംശീയ പരികല്‍പ്പനകള്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ ഇടയ്ക്കിടെ ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു നിമിത്തമാകുന്നതില്‍ കൊളോണിയല്‍ ശക്തികള്‍ വഹിച്ച പങ്ക് നോവലിന്റെ നൈതിക ദര്‍ശനങ്ങളുടെ കണ്ണാടിയായ സിമെയോന്‍ ഹബിനേസയെന്ന വയോധികന്‍ ഓര്‍മ്മിക്കുന്നുകൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗികസര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കിഅവര്‍ നീണ്ടു മെലിഞ്ഞ പ്രകൃതക്കാരാണെന്നും നീണ്ട മൂക്കുള്ളവര്‍ ആണെന്നും ടുട്സികള്‍ക്ക് അടിസ്ഥാന രഹിതമായ ശാരീരിക പ്രത്യേകതകള്‍ ആരോപിക്കപ്പെട്ടുസ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്.1959 ല്‍ ഹുടു കര്‍ഷകര്‍ കൊളോണിയല്‍ ഭരണത്തിന്റെ പ്രായോജകരും പ്രയോക്താക്കളുമായിരുന്ന ടുട്സികള്‍ക്കെതിരെ നടത്തിയ കലാപമാണ്‌ 1994 ലെ വംശഹത്യയിലേക്ക് നയിച്ച ഹിംസാത്മകതയുടെ തുടക്കമായത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതിപ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. 'ഹുടു പവര്‍ റേഡിയോഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ് ; എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" ("Cut all the tall trees"). ഹുടു അര്‍ദ്ധസൈനികസംഘം  ('Interahamwe')  കാര്യങ്ങള്‍ ഏറ്റെടുത്തു. ഇതായിരുന്നു തുടക്കം.

നിസ്സംഗതയുടെ പാപം

 

               പ്രസിഡന്റ് കൊല്ലപ്പെട്ട ദിനം ഉരുണ്ടുകൂടുന്ന ഭീഷണാവസ്ഥയോട് അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിസ്സംഗത നോവല്‍ ആരംഭത്തില്‍ തന്നെ വ്യക്തമാക്കപ്പെടുന്നുണ്ട്. ടുട്സിയായ വീഡിയോ സ്റ്റോര്‍ ഉടമ മൈക്കല്‍ സെരുമുണ്ടോ രാത്രി വൈകിയിട്ടും വീട്ടിലെത്താത്ത മകനെ അന്വേഷിച്ചിറങ്ങുമ്പോള്‍ വേവലാതി പൂണ്ട ഭാര്യയെ സമാധാനിപ്പിക്കുന്നു. “വിഷമിക്കണ്ടസേരാലോകം മുഴുവന്‍ അവരെ നോക്കിയിരിപ്പുണ്ട്‌, അവര്‍ക്കൊന്നും ചെയ്യാനാവില്ല.” പക്ഷെ അയാള്‍ക്കറിയാം.

ഉള്ളിന്റെയുള്ളില്‍ എനിക്കറിയാമായിരുന്നു ഞാന്‍ പറഞ്ഞത് തെറ്റാണെന്ന്യുഎസ്സില്‍ ലോക കപ്പു തുടങ്ങാന്‍ പോവുകയായിരുന്നുഭൂഗോളത്തിലാര്‍ക്കും മറ്റൊന്നിലും താല്പര്യം ഉണ്ടായിരുന്നില്ലഎന്ത് തന്നെയായാലും റുവാണ്ടയില്‍ എന്ത് സംഭവിച്ചാലും അതെപ്പോഴും കറുത്തവര്‍ കറുത്തവരെ ആക്രമിക്കുന്ന അതെ പഴയ കഥയായിരിക്കുംഓരോ കളിയുടെയും ഇടവേളകളില്‍ ആഫ്രിക്കക്കാര്‍ പോലും പറയും, “അവര്‍ നമ്മെ അമ്പരപ്പിക്കുകയാണ്അവര്‍ ഇത് പോലെ പരസ്പരം കൊല്ലുന്നത് നിര്‍ത്തണം.” പിന്നെ അവര്‍ മറ്റെന്തിലെക്കെങ്കിലും വിഷയം മാറ്റും. “നീ ക്ലൈവര്‍ട്ടിന്റെ ആ ഫ്ലിപ്പ് കണ്ടോ?” ഞാന്‍ പറയുന്നത് ഒരു കുറ്റപ്പെടുത്തല്‍ അല്ലഞാന്‍ ടെലിവിഷനില്‍ ഉള്‍കൊള്ളാനാവാത്ത ഒട്ടേറെ രംഗങ്ങള്‍ കണ്ടിട്ടുണ്ട്സ്ലിപ്പുകളും മാസ്ക്കും ധരിച്ച ആളുകള്‍ കൂട്ടക്കുഴിമാടത്തില്‍ നിന്ന് ജഡങ്ങള്‍ വലിച്ചു പുറത്തിടുന്നത്നവജാത ശിശുക്കളെ ചിരിച്ചുകൊണ്ട് ബ്രെഡ്‌ ഒവനിലേക്ക് തട്ടിയിടുന്നത്യുവതികള്‍ ഉറങ്ങാന്‍ പോകും മുമ്പ് തൊണ്ടയില്‍ എണ്ണ പുരട്ടുന്നത്അവര്‍ പറയും, 'അങ്ങനെയാവുമ്പോള്‍ കഴുത്തറുക്കുന്നവര്‍ വരുമ്പോള്‍ അവരുടെ കത്തികളുടെ വായ്ത്തല അധികം വേദനിപ്പിക്കില്ലഞാനിതൊക്കെ കണ്ടു വേദനിച്ചെങ്കിലും അതിന്റെ ഭാഗമായി തോന്നിയിരുന്നില്ലഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല, ഇരകള്‍ ഉച്ചത്തില്‍ കരയുമ്പോള്‍ അത് ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നുഞാനും ഭൂമിയിലെ ആയിരക്കണക്കായ ആളുകളും അപ്പോള്‍ അവരുടെ വേദന അവസാനിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കണമായിരുന്നുഅതൊക്കെ എപ്പോഴും ഏറെ ദൂരെയാണ് സംഭവിച്ചു കൊണ്ടിരുന്നത്ലോകത്തിന്റെ മറുവശത്തുള്ള മറ്റെതോക്കെയോ നാടുകളില്‍ . പക്ഷെ 1994 ഏപ്രിലിലെ ഈ ആദ്യ ദിനങ്ങളില്‍ ലോകത്തിന്റെ മറുവശത്തുള്ള രാജ്യം എന്റേതാണ്.” 

മകനെ അന്വേഷിച്ചിറങ്ങുന്ന സെരുമുണ്ടോയെ കുറിച്ച് പിന്നീട് നോവല്‍ മൌനമാണ്.

നിസ്സംഗത എങ്ങനെയാണ് ചരിത്രപഠനത്തിന്റെ തട്ടകത്തില്‍ തമസ്കരണമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്‌ എന്ന് കോര്‍നെലിയസ് തന്നെ നോവലില്‍ വ്യക്തമാക്കുന്നുണ്ട്:

ജിബൂട്ടിയിലോഞാന്‍ അവിടെ സ്കൂളില്‍ ചരിത്രാധ്യാപകന്‍ ആയിരുന്നു.”

എന്നിട്ട് എന്ത് ചരിത്രമാണ് നീ അവിടെ പഠിപ്പിച്ചത്?”

സിമെയോന്‍ എന്താണ് ഉദ്ദേശിച്ചതെന്നു കോര്‍നെലിയസ് ഊഹിച്ചു.

ഞങ്ങള്‍ റുവാണ്ടയെ കുറിച്ച് അത്രയധികം സംസാരിച്ചില്ല.”

എന്താ നീ പറയുന്നത്ദൈവം റുവാണ്ടയെ വളരെ ആകര്‍ഷകമായി കണ്ടുവെന്നും രാത്രി മറ്റെവിടെയും ചെലവഴിക്കില്ല എന്നും ജിബൂട്ടിയിലെ സ്കൂള്‍ കുട്ടികള്‍ക്ക് അറിയില്ലെന്നോ?”പരിഹാസത്തോടെ സിമെയോന്‍ ചോദിച്ചു.

കോര്‍നെലിയസ് പ്രകോപിതനാവാന്‍ തയ്യാറാവാതെ മുറംബി മലകളില്‍ വ്യാപിച്ചു കണ്ട വിളക്കുകളെ നോക്കി പറഞ്ഞു, “എന്റെ വിദ്യാര്‍ഥികള്‍ അത് വിശ്വസിക്കുമായിരുന്നില്ല. റുവാണ്ട എന്ന വാക്ക് എല്ലാവരിലും രക്തം ചിന്തലും അവസാനമില്ലാത്ത കൊലയും മാത്രമേ ഓര്‍മ്മപ്പെടുത്തുമായിരുന്നുള്ളൂ.” 

ഇര സിദ്ധാന്തവും ഹിംസയുടെ ചാക്രികതയും 

              ആഫ്രിക്കന്‍ അനുഭവത്തില്‍ കുരുതികളുടെയും നശീകരണത്തിന്റെയും ചരിത്ര ഘട്ടങ്ങള്‍ പലപ്പോഴും കൊളോണിയലിസത്തിന്റെ ഫലമായി സംഭവിച്ചതാണെങ്കിലും അത്തരം ഇരവല്‍ക്കരണ സിദ്ധാന്തത്തെ പൂര്‍ണ്ണമായും 'മുറംബി' സാധൂകരിക്കുന്നില്ല. ഫോസ്റ്റിന്‍ ഗസാനെയുടെ പിതാവിന്റെ കിടപ്പറച്ചുമരിനെ അലങ്കരിക്കുന്ന പഴയ ചിത്രത്തില്‍ ബെല്‍ജിയം രാജാവിനു ഷേക്ക്‌ ഹാന്‍ഡ് ചെയ്യുന്ന പ്രസിഡണ്ട്‌ കയിബാന്റയെ കാണാംരാജാവിന്റെ മുഖത്തെ മടുപ്പും കയിബാന്റയുടെ ആരാധനാ ഭാവവും കൊളോണിയല്‍ യജമാനനും ആഫ്രിക്കന്‍ സില്‍ബന്തിയും എന്ന വിനിമയത്തിന്റെ സ്വഭാവത്തെ സാക്ഷ്യപ്പെടുത്തുന്നുകലാപ നാളുകളില്‍ ടുട്സി അനുകൂലമനോഭാവത്തിന്റെ മുദ്ര ചാര്‍ത്തപ്പെട്ടിരുന്നവര്‍ എന്ന നിലയില്‍ പത്തു ബെല്‍ജിയന്‍ സൈനികര്‍ കൊല്ലപ്പെടുന്നതും തുടര്‍ന്ന് ബെല്‍ജിയന്‍ പൗരന്മാര്‍ ഫ്രഞ്ച് പൗരന്മാരെന്ന വ്യാജേന ചെക്ക്പോയിന്റുകള്‍ കടക്കുന്നതും കൊളോണിയലിസ്റ്റുകളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷങ്ങളെ സൂചിപ്പിക്കുന്നുഫ്രഞ്ച് ജനറല്‍മാര്‍ കൂട്ടക്കൊലകളില്‍ ടുട്സി വിരുദ്ധ വികാരം ആളിക്കത്തിക്കും വിധം പ്രവര്‍ത്തിക്കുന്നതും 'മുറംബിയുടെ കശാപ്പുകാരന്‍' എന്നറിയപ്പെട്ട ഉവിമാനയുടെ പിതാവ് ഉള്‍പ്പടെയുള്ള യുദ്ധക്കുറ്റവാളികളുടെ രക്ഷപ്പെടലിനു മറയൊരുക്കുന്നതും നോവല്‍ തുറന്നു കാട്ടുന്നുണ്ട്സിമെയോന്‍ ഹെബിനേസയെന്ന വയോധികനിലൂടെ ഇരവല്‍ക്കരണ സിദ്ധാന്തം എങ്ങനെയാണ് ഹിംസയുടെ ചാക്രികതക്ക് കാരണമാവുക എന്നത് നിരീക്ഷിക്കപ്പെടുന്നുണ്ട്തങ്ങളുടെ ബന്ധുക്കളുടെ കൊലക്ക് നേതൃത്വം കൊടുത്തയാളുടെ കൊട്ടാര സദൃശമായ വീട് തകര്‍ത്തുകളയാന്‍ വെമ്പുന്ന ഗ്രാമീണരെ അയാള്‍ ഓര്‍മ്മിപ്പിക്കുന്നുറുവാണ്ടന്‍ ചരിത്രത്തില്‍ പ്രതികാര നടപടികള്‍ തിരിച്ചടികളെ പ്രകോപിപ്പിച്ചതാണ് എല്ലാ കാലത്തും അനന്തമായ വയലെന്സിനു കാരണമായത്‌ഇന്നലത്തെ ഇരകള്‍ തങ്ങളുടെ പീഡാനുഭവങ്ങളെ ഹിംസാത്മകതക്കുള്ള ലൈസന്‍സ് ആയിക്കാണുകയും തങ്ങളുടെ ദുഃഖത്തിനു പ്രതികാരക്രിയകളിലൂടെ പരിഹാരം കാണുകയും ചെയ്യുന്നത് ആ ചാക്രികത അനവരതം തുടരാനെ ഇടയാക്കൂ.

എനിക്ക് നിങ്ങളോട് പറയാനുണ്ട്നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുഎന്നാല്‍ അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ലഅവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്. ഞാന്‍, സെമിയോന്‍ ഹാബിനെസആവര്‍ത്തിക്കുന്നുനിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ല. ഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂനിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ലഅത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവുംഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നുനിങ്ങളിലാരും തന്നെസന്ദര്‍ഭം വരുമ്പോള്‍ ആ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.”

ഇരവല്‍ക്കരണവും അത് ഉത്പാദിപ്പിക്കുന്ന പകപോക്കല്‍ 'ഉത്തരവാദിത്ത ബോധവുംതള്ളിക്കളയുന്നതിലൂടെ ഇരയാക്കപ്പെട്ടവര്‍ക്ക് സ്വമേധയാ വന്നു ചേരുന്ന 'നിരപരാധര്‍ ' എന്ന പരിവേഷവും തകര്‍ത്ത് കളയുകയാണ് സിമെയോന്‍.

ഇരസാക്ഷിആക്രമകാരി - വെച്ച് മാറുന്ന സ്വത്വങ്ങള്‍ 

             ഹിംസാത്മകതയുടെ കൊളോണിയല്‍ പങ്ക് എന്ന പരിഗണന കൊണ്ടുമാത്രം റുവാണ്ടയില്‍ നടന്നതെല്ലാം വിശദീകരിക്കാനാവില്ലെന്നു സിമെയോന്‍ കണ്ടെത്തുന്നുണ്ട്. കിബുംഗോയിലെയും മുഗോനെരോയിലെയും മുറംബിയിലെയും ആള്‍ക്കൂട്ടങ്ങള്‍ അരുംകൊലകള്‍ ആഘോഷിച്ച രീതി അയാളെ ചിന്തിപ്പിക്കുന്നുഇര സിദ്ധാന്തം ചരിത്രം തങ്ങളില്‍ 'സംഭവിക്കുക'യായിരുന്നു എന്നതോന്നല്‍ ഉറപ്പിക്കുന്നതിലൂടെ അത് ചെയ്തവരെ/ ഉത്തരവാദികളായവരെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടേ തങ്ങളുടെ കര്‍തൃത്വം സ്ഥാപിക്കാനാവൂ എന്ന കടുത്ത പരിഹാരാന്വേഷണത്തിലേക്ക് നയിക്കുന്നുകൊളോണിയല്‍ വിരുദ്ധപോരാട്ടത്തില്‍ അക്രമാസക്തമായ കലാപങ്ങളിലൂടെ കോളണീകൃത ജനത സ്വയം സ്ഥാപിക്കുന്നത് മുന്നേറ്റമായിക്കണ്ട ഫ്രാന്‍സ് ഫാനന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി 'ഇരകളുടെ സ്വത്വ'മെന്ന ഐക്യപ്പെടല്‍ ഹിംസാത്മകതയുടെ ചാക്രികതയില്‍ ആണ് ചെന്നെത്തുന്നത് എന്ന് സിമെയോന്‍ വിചാരിക്കുന്നുഇരയും സാക്ഷിയും അക്രമകാരിയുമെന്ന സ്വത്വങ്ങള്‍ അത്ര ഭിന്നമല്ല എന്നും പരസ്പരം വെച്ച് മാറാവുന്ന ഒന്നാണ് എന്നും ചരിത്രം പലവുരു സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോസിമെയോന്‍ നടത്തുന്ന നിരീക്ഷണം പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌരിയുടെ ഗേറ്റ് ഓഫ് ദി സണ്‍ എന്ന നോവലിലെ മുഖ്യ കഥാപാത്രമായ നാഹിലയും മുന്നോട്ടു വെക്കുന്നുണ്ട്.

നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുപക്ഷെ അതുകൊണ്ട് നിങ്ങള്‍ക്ക് ഞങ്ങളെ പീഡിപ്പിക്കാന്‍ അധികാരമില്ല... ഞങ്ങളാണ് ജൂതന്മാരുടെ ജൂതന്മാര്‍ജൂതന്മാര്‍ അവരുടെ ജൂതന്മാരോട് എന്ത് ചെയ്യും എന്ന് നമുക്കിനി കാണാം.” ('ഗേറ്റ് ഓഫ് ദി സണ്‍ ' എന്ന നോവലില്‍ നിന്ന്.)

            'മുറംബി'യില്‍ വംശഹത്യ അവസാനിപ്പിച്ച ആര്‍പിഎഫ്. 'വിമോചന'ത്തിന്റെ ഭാഗമായി ഹുടു മിലീഷ്യാ അംഗങ്ങളെ അരിഞ്ഞു വീഴ്ത്തുന്നത് നോക്കിനിന്നത് കോര്‍നെലിയസിന്റെ സുഹൃത്തും റസിസ്റ്റന്‍സ് ആക്റ്റിവിസ്റ്റും ആയിരുന്ന ജെസിക്ക വിവരിക്കുന്നുണ്ട്. 'മുറംബിയുടെ കശാപ്പുകാര'നായ പിതാവിന്റെയും അയാളുടെ കല്‍പ്പനയില്‍ കൊന്നു തള്ളപ്പെട്ട അരലക്ഷത്തോളം ഇരകളില്‍ അയാള്‍ അറിഞ്ഞുകൊണ്ടുതന്നെ ഒടുങ്ങിപ്പോയ അമ്മയുടെയും മകനായ കോര്‍നെലിയസ് ആകട്ടെ "പരിപൂര്‍ണ്ണ റുവാണ്ടന്‍ : ഒരേസമയം കുറ്റവാളിയും ഇരയുംഎന്നാണ് സ്വയം കണ്ടെത്തുക

നിമു എന്‍ജോയ നിരീക്ഷിക്കുന്നത് പോലെസെമിയോന്‍ ഹെബിനെസയിലൂടെ 'മുറംബിമുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് ഇതാണ്ഹിംസയുടെ ചാക്രികത അവസാനിപ്പിക്കാനും വന്‍തോതിലുള്ള അത്യാചാരങ്ങള്‍ക്ക് ശേഷം ഒരു ദേശത്തിന് സ്വയം പുനര്‍ സൃഷ്ടിക്കുന്നതിനും ഇരകള്‍ ബോധപൂര്‍വ്വം നിരപരാധിത്വത്തിന്റെ നിഷ്ക്രിയഭാവം ഉപേക്ഷിക്കണംപകരം മാപ്പുനല്‍കല്‍ എന്ന സക്രിയമായ തെരഞ്ഞെടുപ്പിലൂടെ സ്വയം സ്ഥാപിക്കണംപൊറുത്തു കൊടുക്കുക എന്നത് അമൂര്‍ത്തമായ ആത്മീയ പ്രക്രിയയല്ലമറിച്ച് ഇരകളുടെ ഭാഗത്ത് നിന്നുള്ള അഹിംസാത്മകവും പ്രതികാര ചിന്താമുക്തവുമായ ഒരു സക്രിയ പ്രവര്‍ത്തനമാണ്മുമ്പ് അവരില്‍ 'സംഭവിക്കുക'യായിരുന്ന ചരിത്രത്തില്‍ അപ്പോഴാണ്‌ അവര്‍ കര്‍തൃത്വം തിരിച്ചു പിടിക്കുകഡെസ്മണ്ട് ടുടുവിന്റെ ടിആര്‍ . സി. (Truth and Reconciliation Commission) യും , റുവാണ്ടയിലെ ഗചാച്ച സമ്പ്രദായവും (റുവാണ്ടന്‍ കമ്മ്യൂണിറ്റി ജസ്റ്റിസ് സിസ്റ്റംമുന്നോട്ടു വെച്ചതും ഈ നിലപാടാണ് എന്ന് നിമു എന്‍ജോയ ചൂണ്ടിക്കാട്ടുന്നു.

 വംശ ഹത്യയുടെ സാഹിത്യം

               നാലുഭാഗങ്ങളിലായി എഴുതപ്പെട്ട നോവലില്‍ ഒന്നും മൂന്നും ഭാഗങ്ങള്‍ വംശഹത്യയില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെട്ട പലരുടെയും ചെറു വിവരണങ്ങളായി ആ കഥകള്‍ ആവിഷ്കരിക്കപ്പെടുന്നുരണ്ടും നാലും ഭാഗങ്ങള്‍ കോര്‍നെലിയസിന്റെ തിരിച്ചു വരവും കണ്ടെത്തലുകളും ജനിച്ചു വളര്‍ന്ന മുറംബിയിലെ ഇപ്പോഴത്തെ അനുഭവങ്ങളുമാണ്. പന്ത്രണ്ടാം വയസ്സില്‍ ജിബൂട്ടിയിലേക്ക് ചേക്കേറുമ്പോള്‍ അയാളുടെ കുടുംബം മുറംബിയില്‍ ആയിരുന്നുഇവിടെയാണ് പിന്നീട് റുവാണ്ടന്‍ ദുരന്തത്തിലെ ഏറ്റവും ഭീകരമായ ഒരു കാണ്ഡം അരങ്ങേറിയത്അതും അയാളുടെ സ്വന്തം പിതാവിന്റെ കാര്‍മ്മികത്വത്തില്‍. ജിബൂട്ടിയില്‍ യുവ ചരിത്രാധ്യാപകനായി പ്രവാസജീവിതം നയിക്കുന്ന കോര്‍നേലിയസ് ഉവിമാന റുവാണ്ടന്‍ വംശഹത്യ കഴിഞ്ഞു നാലുകൊല്ലങ്ങള്‍ക്ക് ശേഷം സ്വദേശം സന്ദര്‍ശിക്കുന്നതാണ് നോവലിന്റെ ഇതിവൃത്ത കേന്ദ്രംഅയാളുടെ കുടുംബം മുഴുവന്‍, സിമെയോന്‍ ഹബിനെസയെന്ന വയോധികനായ അമ്മാവനൊഴികെആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്ആ കുരുതികളുമായി പൊരുത്തപ്പെടാനും അതിലേക്കു നയിച്ച സംഭവ ഗതികളെ കുറിച്ച് ഒരു നാടകം രചിക്കാനും വേണ്ടിയാണ് ഇപ്പോള്‍ അയാളുടെ വരവ്. ആഖ്യാനത്തുടര്‍ച്ചയില്ലാത്തഎന്നാല്‍ ഭാവനാത്മകമായി ഇഴ കോര്‍ക്കുന്ന കുറെ ശ്ലഥ ചിത്രങ്ങളിലൂടെകുറെയേറെ കഥാപാത്രങ്ങളുടെ നേരനുഭവ വിവരണങ്ങളിലൂടെ ആ നൂറു ദിനങ്ങളുടെ സംഭവങ്ങള്‍ ദുരന്തനാളുകള്‍ക്ക് മുമ്പ്അവക്കിടയില്‍അതിനു ശേഷം എന്ന ക്രമത്തില്‍ നമ്മളറിയുന്നുഈ കഥകളിലൂടെ ദുരന്തത്തെ സംബന്ധിച്ച നല്ലൊരു ചരിത്രധാരണ ഉരുത്തിരിയുന്നു - അതിലേക്കു നയിച്ച ആസൂത്രണങ്ങള്‍, പരിശീലനം, പ്രോപഗാണ്ടഎന്നിവ മാത്രമല്ല കുരുതിയിടങ്ങളില്‍ നിന്നുള്ള ദുസ്സഹമായ ഗന്ധവും ഒടുവില്‍ ഉവിമാന കണ്മുന്നില്‍ കാണുന്ന സ്വന്തം അമ്മയും സഹോദരങ്ങളും ഉള്‍പ്പടെയുള്ള തന്റെ സമൂഹത്തിലെ അംഗങ്ങളുടെ സംഭവസ്ഥലത്ത് പ്രത്യേക തരത്തില്‍ കുമ്മായത്തില്‍ മുക്കി സൂക്ഷിച്ച അഴുകിത്തുടങ്ങിയ ശരീരാവശിഷ്ടങ്ങള്‍ വരെ.

 

              ഹോളോകോസ്റ്റ് സാഹിത്യം എന്ന ശാഖ ജൂതാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൃത്യമായും നിര്‍വ്വചിക്കപ്പെട്ടത്‌. “ആഷ് വിറ്റ്സിന് ശേഷം കവിതയെഴുതാനാവില്ലഎന്ന തിയോഡോര്‍ അഡോര്‍നോയുടെ നിരീക്ഷണം അത്തരം രചനകളില്‍ ഭാവനയുടെ പ്രയോഗത്തെ പരിമിതപ്പെടുത്തുകയും സാക്ഷ്യമൊഴികളെയും ആര്‍ക്കൈവല്‍ വസ്തുതകളെയും ആശ്രയിച്ചു 'സത്യം' പറയുകയെന്ന "ഡോക്കു - നോവല്‍ " ആഖ്യാന രീതിയിലേക്ക് ഹോളോകോസ്റ്റ് സാഹിത്യത്തെ അടുപ്പിക്കുകയും ചെയ്തു. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമെന്ന നിലയില്‍ നടത്തപ്പെടുന്ന ഫിക് ഷനല്‍ സാധ്യതകള്‍ ഏറെ പരിമിതമാണ് ഇത്തരം രചനകളില്‍ഈ നിരീക്ഷണങ്ങളെല്ലാം 'മുറംബി'യുടെ കാര്യത്തിലും സംഗതമാണ്എന്നാല്‍ രൂപപരമായി ഹോളോകോസ്റ്റ് സാഹിത്യത്തിന്റെ ഈ പതിവ് രീതികള്‍ അവലംബിക്കുമ്പോഴും രാഷ്ട്രീയ ബോധ്യമുള്ള സാഹിത്യത്തിന്റെ ഒരു പുതുവഴിയാണ് മുറംബി തുറന്നിടുന്നത് എന്ന് നിമു എന്ജോയ നിരീക്ഷിക്കുന്നു. (Nimu Njoya, http://www.logosjournal.com/issue_6.1-2/njoya.htm).

 

              സാഹിത്യത്തിനു വംശഹത്യയുടെ സാക്ഷ്യം അടയാളപ്പെടുത്താന്‍ എത്രകണ്ട് സാധ്യമാണ് എന്നത് നോവലിലെ പ്രധാന പരിഗണനകളില്‍ ഒന്നാണ്മുറംബി കുരുതിയില്‍ അതിജീവിച്ച ചുരുക്കം ചിലരില്‍ ഒരാളായ ജെറാര്‍ഡ് നയിന്‍സിര തന്റെ രക്ഷപ്പെടലിന്റെ അനുഭവം വിവരിക്കുമ്പോള്‍ പറയുന്നുണ്ട്:

കവികളുടെ ആ മനോഹരമായ വാക്കുകള്‍ക്കൊന്നുംകോര്‍നെലിയസ്ഞാന്‍ സത്യം ചെയ്യാംഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒരു പട്ടിയെ പോലെ ചാവുന്ന ആ അമ്പതിനായിരം രീതികളെ കുറിച്ച് ഒന്നും പറയാനാവില്ല.” 

നോവലന്ത്യത്തില്‍ മുറംബിയില്‍ ബാക്കിയാവുന്ന ചിഹ്നങ്ങള്‍ എല്ലാം കണ്ടും കഥകളെല്ലാം കേട്ടും കഴിയുമ്പോള്‍ കോര്‍നെലിയസ് നാടകം എഴുതുന്നതിനെ കുറിച്ച് ചിന്തിച്ചതില്‍ ലജ്ജിക്കുന്നുണ്ട്ഒരു വംശഹത്യ തുടക്കവും ഒടുക്കവും ഉള്ള ഇടയില്‍ ഏറെക്കുറെ സാധാരണ കാര്യങ്ങള്‍ സംഭവിക്കുന്ന എന്തെങ്കിലും ഒരു കഥയല്ലതന്റെ ജീവിതത്തില്‍ ഒരു വരി പോലും എഴുതിയിട്ടില്ലാത്ത സിമെയോന്‍ ഹെബിനേസ സ്വന്തം നിലയില്‍ ശരിക്കും ഒരു നോവലിസ്റ്റ് ആണ്അതായത്അന്തിമ വിശകലനത്തില്‍ എന്നേക്കുമുള്ള കഥാകാരന്‍ " അക്കാര്യത്തില്‍ സിമെയോനോട് മത്സരിക്കാന്‍ ആവില്ലെങ്കിലും 'മൌനത്തിലൂടെ കൊലയാളികളുടെ സുനിശ്ചിത വിജയത്തിന് ഇടം നല്‍കി അയാള്‍ പിന്മാറാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. … അയാള്‍ ആ ഭീകരതകള്‍ അക്ഷീണം ആവിഷ്കരിക്കുംകൊടുവാള്‍ വാക്കുകള്‍ കൊണ്ട്കൂടം പോലുള്ള വാക്കുകള്‍ കൊണ്ട്, ആണി തറച്ച വാക്കുകള്‍ കൊണ്ട്നഗ്നമായ വാക്കുകള്‍ കൊണ്ട്, .. രക്തവും മലവും പുരണ്ട വാക്കുകള്‍ കൊണ്ട്. അതയാള്‍ക്ക് ചെയ്യാനാവുംറുവാണ്ടന്‍ ടുട്സി വംശഹത്യയില്‍ ഒരു വലിയ പാഠം അതിന്റെ ലാളിത്യത്തില്‍ അയാള്‍ കണ്ടുഏറ്റവും ചുരുങ്ങിയത് എല്ലാ ചരിത്രാഖ്യാതാക്കള്‍ക്കും പഠിക്കുകയെങ്കിലും ചെയ്യാനാവും - അയാളുടെ കലക്ക് ഏറ്റവും അനിവാര്യമായ ഒന്ന് - ഒരു ഭീകര സ്വത്വത്തെ അതേ പേരില്‍ തന്നെ വിളിക്കുക.” തന്റെ പിതാവിന്റെ കീഴില്‍ അരങ്ങേറിയ അരും കൊലയുടെ വേദിയായിരുന്ന പോളി ടെക്നിക്കില്‍ കൃത്യമായി തിരിച്ചറിഞ്ഞ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലുള്ള പജ്ഞരങ്ങള്‍ക്കരികെ നിത്യവും സന്ദര്‍ശിക്കുന്ന യുവതിയെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ശരിക്കും ജീവിച്ചിരിക്കുന്നോ അതോ മരിച്ചവള്‍ ആണോ എന്ന് അയാള്‍ക്ക് തീര്‍ച്ചയില്ലകൊല്ലപ്പെട്ടവരുടെ സംഖ്യ എട്ടു ലക്ഷമോ അതോ പത്തോ എന്ന് തര്‍ക്കിക്കുന്നവരോട് അവളെ ഏതു ഗണത്തില്‍ പെടുത്തും എന്ന് ചോദിക്കണമെന്നുണ്ട് അയാള്‍ക്ക്അവളോടാകട്ടെ അയാള്‍ക്ക് പറയാനുള്ളത് ഇതാണ്മുറംബിയില്‍ മരിച്ചവര്‍ക്കും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നുഅവരുടെ ഏറ്റവും തീക്ഷ്ണമായ സ്വപ്നം ജീവിച്ചിരിക്കുന്നവരുടെ ഉയിര്‍പ്പായിരുന്നു

             ആര്‍ . പിഎഫ്കിഗാലിയിലേക്ക് മുന്നേറാന്‍ തുടങ്ങുന്നതോടെ പാലായനം ചെയ്യുന്ന ഹുടു മിലീഷ്യയുടെയും കിഴക്കന്‍ കോംഗോയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹുടു അഭയാര്‍ഥികളുടെയും എതിരെ അരങ്ങേറിയ തിരിച്ചടിക്കല്‍ നടപടികളെ കുറിച്ചും 1959 -നും എത്രയോ മുമ്പേ വേരോടിയിരുന്ന വംശീയ വിദ്വേഷത്തെ കുറിച്ചും വേണ്ടത്ര ജാഗ്രതയുള്ള നിരീക്ഷണങ്ങള്‍ നോവലില്‍ ഇല്ല എന്ന് നിമു എന്‍ജോയ നിരീക്ഷിക്കുന്നു. കൃത്യമായും 1959 മുതല്‍ 1994 വരെ എന്ന് മുറിച്ചെടുത്തു നിരീക്ഷിക്കാവുന്ന വിധം ക്ലിപ്തമായ അതിരുകള്‍ സാധ്യമല്ല വംശീയ സംഘര്‍ഷത്തിന്റെ ഭയാനകമായ ഈ ചരിത്രസന്ദര്‍ത്തെ കുറിച്ചുള്ള ചിന്തകളില്‍ എന്നിരിക്കെ അത് നോവലിന്റെ ഒരു പരിമിതിയാണ് എന്നും പില്‍ക്കാല ഹുടു വംശീയാനുഭവത്തെ കുറിച്ച് സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ റുവാണ്ടന്‍ ദുരന്തത്തെ കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യങ്ങളില്‍ തമസ്കരിക്കപ്പെട്ട കഥകളുടെ കാര്യത്തില്‍ മൌനം കൊണ്ട് 'മുറംബി'യും ഒപ്പ് ചാര്‍ത്തുന്നുവെന്നും വിമര്‍ശകന്‍ ചൂണ്ടിക്കാട്ടുന്നുഎന്നാല്‍ "നമ്മളും അവരുംഎന്ന ധാരണകളില്‍ ഒളിച്ചിരിക്കുന്ന വംശഹത്യാ മാനങ്ങളെ തുറന്നു കാണിക്കുന്നതിലൂടെ സമകാലിക അന്താരാഷ്ട്രീയ വിനിമയങ്ങളിലെ പരിമിതപ്പെടുത്തുന്ന അതിരുകളുടെ അര്‍ത്ഥശൂന്യത തുറന്നു കാട്ടുന്നതില്‍ നോവലിസ്റ്റിന്റെ സൂക്ഷ്മമായ ഉള്‍ക്കാഴ്ച സുവ്യക്തമാണ്.

(ഉള്ളെഴുത്ത് മാസികമേയ് 2017)

 (ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 55-63)

To purchase, contact ph.no:  8086126024

more on Rwandan genocide:

Running the Rift by Naomi Benaron

https://alittlesomethings.blogspot.com/2016/06/blog-post_50.html

Baking Cakes in Kigali by Gaile Parkin

https://alittlesomethings.blogspot.com/2016/07/blog-post.html

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley

https://alittlesomethings.blogspot.com/2024/09/the-shadow-of-imana-travels-in-heart-of.html

Throwing Sparks by Khal Abdo

പറുദീസയില്‍ സാത്താന്‍ സുരക്ഷിതനാണ് 



         നിരൂപണസമീപനങ്ങള്‍ സ്ഥാപനവല്‍കൃത പദ്ധതിയാണെന്നും അത് ആസ്വാദനത്തിലും അപഗ്രഥനത്തിലും പരിമിതി സൃഷ്ടിക്കുന്ന മുന്‍ നിശ്ചിത ധാരണകളിലേക്ക് വായനക്കാരേ എത്തിക്കുന്നുവെന്നും അമേരിക്കന്‍ സാഹിത്യ സൈദ്ധാന്തികന്‍ സ്റ്റാന്‍ലി ഫിഷ്‌ നിരീക്ഷിക്കുന്നുഒരു കൃതിയുടെ പാഠം വായിച്ചെടുക്കുന്നതില്‍ അതിന്റെ സാമൂഹിക സാംസ്കാരിക സന്ദര്‍ഭങ്ങള്‍ക്ക് അപ്രമാദിത്തം കല്‍പ്പിക്കുമ്പോള്‍ , കൃതി പലപ്പോഴും യാഥാസ്ഥികതക്കെതിരെയുള്ള കലാപമായി വ്യാഖ്യാനിക്കപ്പെടാന്‍ ഇട വരികയും എഴുത്തുകാരന്‍എഴുത്തുകാരി വേട്ടയാടപ്പെടുകയും കൃതി നിരോധിക്കപ്പെടുകയും ചെയ്യുന്നുഫിഷ്‌ "വ്യാഖ്യാനോന്മുഖ സമൂഹങ്ങള്‍ " (“interpretive communities”) എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സമകാലിക സൗദി നോവലിസ്റ്റുകളും കൃതികളും തങ്ങളുടെ സമൂഹവുമായുള്ള വിനിമയങ്ങളില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അബ്ദുറഹ്മാന്‍ അല്‍ ഗൊസൈബിഅബ്ദുറഹിമാന്‍ മുനിഫ്അബ്ദു ഖാല്‍ , തുര്‍കി അല്‍ ഹമാദ്യൂസുഫ് അല്‍ മുഹൈമിദ്റജാ അല്‍ സനീഅലൈല അല്‍ ജുഹാനി തുടങ്ങിയ എഴുത്തുകാരുടെ കൃതികള്‍ , നിലവിലുള്ള മതാത്മക പുരുഷാധിപത്യ സാമൂഹിക ഘടനയെ ചോദ്യം ചെയ്യുന്നവയെന്ന നിലയില്‍ നിരോധിക്കപ്പെടുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നും നൂറ അല്‍ ഗഹ്താനി ചൂണ്ടിക്കാണിക്കുന്നു. (The Impact of Socio-Cultural Contexts on the Reception of Contemporary Saudi Novels- Npura Algahtani, University of Leeds, UK.) മത മേലധ്യക്ഷന്മാരുടെ നിലപാടുകളില്‍ ഉണ്ടായിട്ടുള്ള കാലിക മാറ്റങ്ങള്‍ , എണ്ണയില്‍ നിന്നുള്ള സമ്പന്നതഗള്‍ഫ് യുദ്ധം, 9/11 സംഭവ വികാസങ്ങള്‍ എന്നിവയെല്ലാം സൗദി സമൂഹത്തിലെ പരിണാമങ്ങള്‍ മുമ്പില്ലാത്ത വിധം ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്സാംസ്കാരിക മണ്ഡലത്തിലാവട്ടെആധുനിക വിദ്യാഭ്യാസംമീഡിയയുടെ സ്വാധീനംസെന്‍സര്‍ഷിപ്പ്എന്നിവയും പ്രാധാനമായിരുന്നുപരമ്പരാഗത ജീവിത രീതികള്‍ ദേശാന്തര സമ്മിശ്രണം സാധ്യമാവുന്ന നഗര ജീവിത രീതികളിലേക്ക് മാറിത്തുടങ്ങിയതും മതാത്മക കാര്‍കശ്യങ്ങള്‍ താരതമ്യേന സഹിഷ്ണുതാ മനോഭാവത്തിലേക്ക് പരിവര്‍ത്തനപ്പെട്ടതും സമൂഹത്തിന്റെ ദ്രുത ഗതിയിലുള്ള ആധുനിക വല്‍ക്കരണത്തിനു വഴിതെളിയിച്ചുഇവയൊക്കെ ഉള്‍കൊള്ളാന്‍ കഴിയുന്ന സ്വാഭാവിക സാഹിത്യ രൂപമെന്ന നിലയിലാണ് നോവല്‍ മുമ്പില്ലാത്ത വിധം സൗദി സാഹിത്യത്തിന്റെ കേന്ദ്ര രൂപമായിത്തീര്‍ന്നത്‌സെന്‍സര്‍ഷിപ്പിന്റെ പ്രശ്നങ്ങള്‍ മറികടക്കാന്‍ കയ്റോയും ബെയ്റൂത്തും എഴുത്തുകാരെ സഹായിച്ചുഎണ്‍പതുകളിലും തൊണ്ണൂറുകളിലും ലഭ്യമല്ലായിരുന്ന സാധ്യതകള്‍ ഇന്റര്‍നെറ്റിന്റെയും സാറ്റലൈറ്റ് ടെലിവിഷന്റെയും ലോകം തുറന്നിട്ടു. “സൗദി നോവല്‍ ഒരു സാഹിത്യ വിഭാഗം എന്ന നിലയില്‍ പുതുതായി കൈവരിച്ച പക്വത സൗദി എഴുത്തുകാര്‍ , ആണും പെണ്ണുംഅറബ് ലോകത്തും പുപാശ്ചാത്യ ലോകത്തും ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നതില്‍ വ്യക്തമാണ്.”(Ibid)

 

പുതുനിര്‍മ്മിതികളും ബഹിഷ്കൃതരാവുന്ന ദേശവാസികളും

 

             പോയ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലെ ജിദ്ദയുടെ പശ്ചാത്തലത്തിലാണ് അറബ് ലോകത്ത് പ്രസിദ്ധനായ എഴുത്തുകാരന്‍ അബ്ദു ഖാലിന്റെ 'ത്രോവിംഗ് ദി സ്പാര്‍ക്സ്എന്ന നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്വിശുദ്ധ ഗ്രന്ഥത്തിലെ എഴുപത്തിയേഴാം അധ്യായത്തിലെ നരകശിക്ഷാ വര്‍ണ്ണനയില്‍ നിന്നാണ് ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ ആവും മുമ്പ് മത പ്രഭാഷകന്‍ ആയിരുന്ന അബ്ദു ഖാല്‍ തലക്കെട്ടിലെ 'തീനാളങ്ങള്‍ എറിയല്‍ ' എന്ന രൂപകം കൈക്കൊണ്ടിട്ടുള്ളത്. 'തീക്കുണ്ഡം' (The Firepit) എന്ന് വിളിക്കുന്ന ചേരിയിലെ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ ജീവിതത്തിലൂടെ അമ്പതുകള്‍ തൊട്ടുള്ള പ്രദേശത്തിന്റെ സാമൂഹികാവസ്ഥ നോവലില്‍ കടന്നു വരുന്നുകൊടിയ ദാരിദ്ര്യംഎല്ലാതരത്തിലുമുള്ള ബാല പീഠനംഅതിനെയൊക്കെ അനുകരിച്ചും അതിശയിച്ചും വളര്‍ന്നു വരുന്ന കുത്തഴിഞ്ഞ ജീവിതം - ഇതൊക്കെയാണ് താരിക് ഫഹദിനും ഇസാ റാദിനിഒസാമ എന്നീ കൂട്ടുകാര്‍ക്കും പൊതുവായുള്ളത്സ്വവര്‍ഗ്ഗ രതിയും ആണ്‍കുട്ടികളെ വേട്ടയാടലും ഏതാണ്ടൊരു നിയാമക രീതി തന്നെയായ ചുറ്റുപാടില്‍ ഇരകളായും വേട്ടക്കാരായും ആണത്തം തെളിയിക്കുന്ന പതിവ് രീതി മൂവരും ആഘോഷിക്കുന്നുണ്ട്. “ലൈംഗിക ശേഷി എല്ലാ പുരുഷന്മാരുടെയും ഒരു ബഹുമതി ചിഹ്നമായിരുന്നു.” താരികിന്റെ ജീവിതത്തിലെ ആദ്യ ഇരുള്‍ സാന്നിധ്യമായ ഖൈരിയ്യ അമ്മായി "ഒരു കൊറ്റനാടിനെ പോലെ കൂറ്റനാവണം " എന്ന് പഠിപ്പിക്കുന്നത്‌ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അവന്‍ പ്രയോഗിക്കുന്നുമുണ്ട്. 'മൂന്നാം കാലുള്ളവന്‍എന്ന ലൈംഗിക പ്രശസ്തിയിലേക്ക് പെട്ടെന്നാണ് അവന്‍ ഉയരുകതാരിക് അത് ജീവിത മാര്‍ഗ്ഗം തന്നെയാവുന്ന വിപര്യയത്തിലേക്ക് എത്തിപ്പെടുന്നതാണ് ഇതിവൃത്തത്തിലെ കേന്ദ്രധാര.

 

             ദേശവാസികളുടെ മുഴുവന്‍ ആരാധനയും അസൂയയും ഏറ്റുവാങ്ങിഎന്നാല്‍ ആര്‍ക്കും അടുക്കാനാവാതെ ഉയര്‍ന്നു പൊങ്ങുന്ന ദുരൂഹമായ പടുകൂറ്റന്‍ 'കൊട്ടാരം ' (the Palace) തങ്ങള്‍ക്ക് സ്വപ്നം കാണാനാവാത്ത സമ്പന്നതയുടെ മിന്നായം കാട്ടി ദേശവാസികളെ മോഹിപ്പിക്കുന്നുവന്‍കിട നിര്‍മ്മാണത്തിന്റെ സ്വാഭാവിക പ്രതികരണമായി കടലോരവും പ്രാന്ത പ്രദേശങ്ങളും സാധാരണക്കാര്‍ക്ക് അന്യമാവുകയും വിലക്കപ്പെടുകയും ചെയ്യുന്നതോടെ ഒരു ജനതയുടെ ജീവിതം വഴിമുട്ടുന്നുജീവിത പരിസരങ്ങളില്‍ അതുണ്ടാക്കാന്‍ പോകുന്ന പരിണിതികളെ കുറിച്ച് വ്യാകുലപ്പെടുന്ന മുക്കുവ കവി ഹമീദിനെ പോലുള്ളവരുടെ ശബ്ദം യന്ത്രങ്ങളുടെ മുരള്‍ച്ചയില്‍ ഒടുങ്ങിപ്പോവുന്നുഒരു നിഷ്ഠ പോലെ തന്റെ കുലത്തൊഴിലായ വല നെയ്ത്ത് തുടരുന്ന മുക്കുവന്‍ കൂടിയായ സലിം ബയ്ഗീനി ഒടുവില്‍ വല വാങ്ങാന്‍ ആരുമില്ലാതെ തോറ്റുപോകുന്നുബുള്‍ഡോസറിനടിയില്‍ പെട്ട് മരിക്കുന്ന ഹമീദില്‍ നിന്ന് വ്യത്യസ്തമായികൊട്ടാരകാവല്‍ക്കാര്‍ തിരിച്ചറിയാതിരിക്കാന്‍ കറുപ്പടിച്ച ബോട്ടില്‍ രാത്രിയുടെ മറ പറ്റി മുമ്പ് മീന്‍ പിടിക്കുമായിരുന്ന സ്ഥലത്ത് പോയി കടലില്‍ ചാടി സലിം മരിക്കുന്നുആഡ്യത്തമുള്ള പ്രധാന മുക്കുവന്‍ പദവിയില്‍ കഴിഞ്ഞ ഷെയ്ക്ക് ഉമറിനെ പോലുള്ളവര്‍ വിലകെട്ട തരം താഴ്ന്ന ജോലികളില്‍ വീര്‍പ്പു മുട്ടുന്നുസ്ഥലത്തെ ഏറ്റവും മികച്ച കെട്ടിടം പണിക്കാരന്‍ ആയിരുന്ന താരികിന്റെ പിതാവിന്റെ മരണവും പുതിയ സമ്പ്രദായങ്ങളുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്നതാണ്പ്രദേശത്തെ നായകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന്റെ കാരണം ഒടുവില്‍ വ്യക്തമാകുന്നുകൊട്ടാരം പണിക്കായി വന്ന കൊറിയക്കാര്‍ അവയെ ഭക്ഷണമാക്കുകയാണ്നഗരത്തിലേക്ക് കുടിയേറുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ കുറിച്ച് മറ്റൊരിടത്ത് വിവരിക്കുന്നുണ്ട്യെമന്‍ഈജിപ്ത്സുഡാന്‍സൊമാലിയഎറിത്രിയഇന്ത്യഅഫ്ഘാന്‍ഇന്തോനേഷ്യചാഡ്‌ , ചൈനകുര്‍ദിസ്ഥാന്‍ഉസ്ബെക്കിസ്ഥാന്‍തുര്‍ക് മനിസ്താന്‍കിര്‍ഗിസ്ഥാന്‍പിന്നെ 'നരകക്കുഴി വിട്ടു ഓടിപ്പോന്ന സോവിയറ്റ് യൂണിയന്‍കാര്‍ .'

 

           മൂന്നു കൊല്ലത്തെ നിര്‍മ്മാണത്തിന് ശേഷം പണി പൂര്‍ത്തിയാവുമ്പോള്‍ കൊട്ടാരത്തില്‍ കയറിപ്പറ്റാനുള്ള ബദ്ധപ്പാടില്‍ കുതിരാലയം പരിപാലനം പോലുള്ള പലതരം ജോലികളില്‍ പ്രാവീണ്യം നേടാന്‍ ശ്രമിക്കുകയും എന്നാല്‍ അവിടെയുള്ള തസ്തികകള്‍ എല്ലാം പുറത്തു നിന്നും ഇറക്കുമതി ചെയ്യുന്ന പ്രോഫഷനലുകള്‍ക്ക് മാത്രമുള്ളതാണെന്ന് തിരിച്ചറിഞ്ഞുപ്രധാന ഗേറ്റിനു സമീപം പോലും ചെല്ലാന്‍ കഴിയാതെ നിരാശരാവുകയും ചെയ്യുന്ന നാട്ടുകാര്‍ ഗള്‍ഫ് യാഥാര്‍ത്ഥ്യത്തിന്റെ അധികമൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ചിത്രങ്ങളാണ്ഇന്ന് സൗദി വല്‍ക്കരണ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു തുടങ്ങുന്ന പശ്ചാത്തലത്തില്‍ അതിനു ഏറെ പ്രസക്തിയുണ്ട്ഒരുനാള്‍ വിധിവിളയാട്ടത്തിന്റെ ഓര്‍മ്മത്തെറ്റ് പോലെ 'പറുദീസാ'ക്കകത്തെക്ക് പ്രവേശനം കിട്ടുന്ന ഇസ്സായിലൂടെയാണ് ഒസാമയും ഇതിനോടകം ലൈംഗിക ശേഷിയുടെ ഉന്മാദം കൊണ്ടാടി 'ഹാമര്‍ ' എന്ന് പേരെടുത്ത താരികും അങ്ങോട്ടെത്തുക.

 

            ഇസായും ഒസാമയും നോവന്ത്യം വരെയും ശക്തമായ സാന്നിധ്യങ്ങള്‍ തന്നെയാണെങ്കിലും താരികിന്റെ ആഖ്യാനത്തിലൂടെ ഏതാണ്ടൊരു ഏറ്റുപറച്ചില്‍ (confessional) രീതിയിലാണ് കലാനുഗതികത്വത്തോടെ നോവല്‍ മുന്നോട്ടു പോകുന്നത്കൊട്ടാരത്തിലെത്തുന്ന താരിക് യജമാനന്റെ (the Master) ശിക്ഷാമുറ നടപ്പാക്കുന്നവന്‍ ആയാണ് നിയമിക്കപ്പെടുന്നത്ഒരു പ്രൊഫഷനല്‍ റേപ്പിസ്റ്റ് - യജമാനന്റെ ശത്രുക്കളെഎതിരാളികളെഅപ്രിയത്തിനു പാത്രമാവുന്നവരെ അതിക്രൂരമായി ലൈംഗിക കടന്നു കയറ്റം നടത്തി തകര്‍ക്കുക - sodomise- എന്നതാണ് അയാളുടെ ജോലിസ്ത്രീകളെ കാണുന്നതും വനിതാ മാഗസിനുകള്‍ നോക്കുന്നതും മുതല്‍ മുഷ്ടി മിഥുനം വരെയുള്ള സ്വന്തം രീതികള്‍ എല്ലാം നിഷിദ്ധമാണ് അയാള്‍ക്ക് സേവന കാലത്ത്. "ആണാടുകളെ സര്‍വ്വീസ് ചെയ്യുന്നതില്‍ എന്റെ പ്രകടനം ഇടര്‍ച്ചയില്ലാത്തതാവാന്‍ പെണ്ണാടുകളുടെ അടുത്തേക്ക്‌ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു." പത്തൊമ്പതാം വയസ്സുമുതല്‍ അമ്പത് പിന്നിടും വരെയും തുടരേണ്ടി വരുന്ന നിന്ദ്യമായ ഈ ജോലിയുടെ ആത്മ നിന്ദയിലും ഒരു തരം ധാര്‍മ്മികതയും പുലര്‍ത്താതെ ജീവിച്ച തന്റെ സ്വന്തം ജീര്‍ണ്ണതകളുടെ മടുപ്പിലുമാണ് താരിക് കഥ പറയുന്നത്. "ജോലി എന്തായാലും അവിടെ ജോലി ചെയ്യുന്നു എന്ന ഒരൊറ്റ കാര്യം തന്നെ ഏതു തരം ധാര്‍മ്മിക ചിന്തയും ഒഴിവാക്കേണ്ടത് ആവശ്യമാക്കി.... എന്റെ വിധി ഒരൊറ്റ ദിശയിലായിരുന്നുനരകത്തിന്റെ.” ജീവിതത്തിന്റെ ആകത്തുകയില്‍ താന്‍ ജീവിക്കുകയെ അല്ലായിരുന്നു എന്ന തോന്നലാണ് അയാള്‍ക്ക്. “ഇപ്പോള്‍ അര നൂറ്റാണ്ടായി ഞാന്‍ എന്റെയീ വൃദ്ധ ജഡം പേറി നടക്കാന്‍ തുടങ്ങിയിട്ട്എന്റെ അമ്പതാണ്ടുകളില്‍ മുപ്പത്തിയൊന്നെണ്ണം യജമാനന്‍ തട്ടിപ്പറിച്ചു - താന്‍ ഒരു ശവത്തിലാണ് പല്ല് താഴ്ത്തുന്നത് എന്ന് തിരിച്ചറിയാതെ.” കൊട്ടാരം തന്നെയും അതിന്റെ പരപീഠനാസക്തിയിലും രതി - വൈകൃതാസക്തിയിലും ഉടനീളം ഒരു മധ്യകാല മാര്‍ക്വിസ്‌ ഡി സാദെ നോവലിന്റെയും പസോളിനിയുടെ 'സാലോ'യുടെയും (വിശേഷിച്ചും ചിത്രത്തിലെ ആസക്തികളുടെ വലയം (Circle of Manias), രക്തത്തിന്റെ വലയം (Circle of Blood) എന്നീ ഭാഗങ്ങളുടെഅന്തരീക്ഷം നില നിര്‍ത്തുന്നുണ്ട്ജോലിക്കാര്യത്തില്‍ യജമാനന്റെ പ്രതീക്ഷക്കൊത്തുയരുന്ന താരികിനോട് റേപ്പിസ്റ്റുകളുടെ ഒരു 'ശിക്ഷകര്‍ കൂട്ടംഉണ്ടാക്കിയെടുക്കാന്‍ യജമാനന്‍ ഏല്‍പ്പിക്കുന്നുണ്ടെങ്കിലും അത് വിജയിക്കുന്നില്ലവിട്ടുപോകാന്‍ മോഹമുണ്ടെങ്കിലും അത് കഴിയാത്ത വിധം താരിക് കുരുങ്ങിപ്പോവുകയും ചെയ്യുന്നു.

 

പിന്‍നിരയിലാവുന്ന സ്ത്രീത്വം

 

              ഫ്ലാഷ് ബാക്കുകളുടെ രൂപത്തില്‍ ഫയര്‍ പിറ്റിലെ ചെറുപ്പകാലത്തെ അനുഭവങ്ങളും ജീവിതസന്ദര്‍ഭങ്ങളില്‍ ഇടപെട്ടവരുടെ കഥകളും ആവിഷ്കരിക്കപ്പെടുന്നുനോവലിലെ സ്ത്രീകഥാപാത്രങ്ങള്‍ മിക്കവാറും അങ്ങനെയാണ് ആവിഷ്കരിക്കപ്പെടുന്നത്താരിഖിന്റെ ഉമ്മയുടെ ജീവിതം ദുരന്തപൂര്‍ണ്ണമാക്കിയ വിഷം വമിക്കുന്ന നാക്കിനുടമയായപുരാണങ്ങളിലെ ആയുസ്സോടുങ്ങാത്ത ദുര്‍ മന്ത്രവാദിനികളെ പോലുള്ള അവിവാഹിതയായ ഖൈരിയ്യ അമ്മായി അറപ്പുളവാക്കുമ്പോഴും ദയനീയമായ വിധിയിലേക്ക് പോകുന്നുഉമ്മയോട് അവര്‍ ചെയ്തതിന്റെ തനിയാവര്‍ത്തനമായി താരിക് ആ നാക്ക് മുറിച്ചു കളയുന്നത് പോലുള്ള ബീഭത്സ രംഗങ്ങള്‍ നോവലില്‍ അപൂര്‍വ്വവുമല്ലതാരികിന്റെയും ഒസാമയുടെയും ജീവിതങ്ങളില്‍ ആദ്യപ്രണയ സാന്നിധ്യമായി വരുന്ന തഹാനിയെന്ന കൌമാര സൗന്ദര്യംഉള്ളുലക്കുന്ന ദുരന്ത പാത്രമാണ്മെരുങ്ങാപ്രകൃതത്തില്‍ താരിക് തന്റെ ബലം കന്യകയില്‍ പ്രയോഗിച്ചതിന്റെ ദുസ്സഹ വേദനയില്‍ കരഞ്ഞുപോയ പെണ്‍കുട്ടിഅനിവാര്യമായ ഒരു ദുരഭിമാനക്കൊലയില്‍ ഒടുങ്ങുകയായിരുന്നു എന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വ്യക്തമാവുകതാരികിന്റെ പങ്ക് ആര്‍ക്കുമറിയാതെ അവള്‍ കാത്തത് അവളുടെ പ്രണയ സാക്ഷ്യം. "തഹാനി മൃദു മനസ്കയായിരുന്നുഅവള്‍ എപ്പോഴും എന്നോടൊപ്പം നിന്നുഎന്റെ പേര് അഴുകിയപ്പോഴും മറ്റു കുട്ടികളൊന്നും എന്നെ കൂട്ടാതായപ്പോഴും അവള്‍ എന്നെ ഒപ്പം കൂട്ടാന്‍ മാര്‍ഗ്ഗം കണ്ടെത്തിഞങ്ങള്‍ക്ക് ഒരുമിച്ചിരിക്കാന്‍ എന്തെങ്കിലും ന്യായീകരണം കണ്ടെത്തുന്നതില്‍ എപ്പോഴും അവള്‍ വിജയിച്ചു.” താരിക് വിശ്വാസ വഴികള്‍ ഉപേക്ഷിക്കുന്നതില്‍ അവള്‍ക്കും അയാളുടെ അര്‍ധസഹോദരന്‍ ഇബ്രാഹീമിനും മാത്രമാണ് വിഷമം തോന്നുന്നതുംഎന്നാല്‍ , ഒസാമയെ അവളുടെ ഓര്‍മ്മ വേട്ടയാടുക തിരിച്ചു കിട്ടാത്ത പ്രണയത്തിന്റെ തീക്ഷ്ണ വേദനയായാണ്അമ്പതു പിന്നിട്ടുവെന്നതൊന്നും അയാളുടെ പ്രണയത്തെ ദുര്‍ബ്ബലപ്പെടുത്തുന്നില്ലഎന്നെങ്കിലും അവളുടെ മരണത്തിനു കാരണക്കാരനായവനെ കണ്ടെത്തി പ്രതികാരം ചെയ്യണമെന്ന് അയാള്‍ ദൃഡ നിശ്ചയം ചെയ്തിട്ടുണ്ട്സാലിഹ് ഖയ്ബരിയുടെ വീട്ടില്‍ അന്ന് അതിക്രമിച്ചു കയറിയ 'കള്ളന്‍നീയായിരുന്നോ എന്ന് അയാള്‍ പലവുരു താരികിനോട് ചോദിക്കുന്നുമുണ്ട്തരിശിലെങ്ങോ ഉപേക്ഷിക്കപ്പെട്ട തഹാനിയുടെ കുഴിമാടം പരിപാലിച്ച് ശിഷ്ടകാലം ജീവിക്കുന്നതിനെ കുറിച്ച് അയാള്‍ ചിന്തിക്കുന്നുണ്ട്അവള്‍ അവന്റെ സ്വപ്നങ്ങളില്‍ നിസ്സഹായയായി വിളിച്ചു തുടങ്ങുമ്പോഴാണ് അവന്‍ ആലോചിക്കുന്നത്. "ഞാനും അങ്ങോട്ട്‌ പോവുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ്അപ്പോള്‍ എനിക്ക് അവളുടെ അടുത്തിരുന്നു അവളുടെ ഏകാന്തത പങ്കു വെക്കാംഅവിടെ വല്ലാത്ത ശൂന്യതയാണ്.... ഏറ്റവും ചുരുങ്ങിയത് അവിടെയെനിക്ക് അമ്മായി കുഴിച്ചിട്ട വിത്തുകള്‍ക്ക് നനക്കാംഈ ശപിക്കപ്പെട്ട കൊട്ടാരത്തിലെ നിന്ദ്യമായ ജോലിയേക്കാള്‍ നല്ലത് അതായിരിക്കില്ലേ?” താരികിന്റെ ഫയര്‍പിറ്റ് നാളുകളിലെ മറ്റൊരു അഗമ്യഗമനത്തില്‍ കണ്ടുമുട്ടുന്ന സുവാദ് എന്ന കുട്ടികളെ പോലിരുന്ന വേശ്യയും മറ്റൊരു ദുരന്ത പെണ്‍ജീവിത സാക്ഷ്യമാണ്പില്‍ക്കാലം കൊട്ടാരത്തില്‍ പിമ്പ്ഒടുവില്‍ കൊട്ടാര വാതിക്കലെത്തുന്ന യാചകി. 'അവളും ഞാനും പതിതരാണ് എന്ന കാര്യത്തില്‍ സമന്മാരായിരുന്നു.' സ്വാഭാവിക ലൈംഗിക ശേഷിയറ്റ അബു മുഷറഫ് എന്ന അറുപതുകാരന്റെ ഭാര്യയാവേണ്ടി വരുന്ന സമീറ എന്ന കൌമാരക്കാരി സമൂഹത്തില്‍ തന്റെ ആണത്തം തെളിയിക്കാനുള്ള അയാളുടെ ബദ്ധപ്പാടില്‍ കുഷ്ടം ബാധിച്ച വിരല്‍ പ്രയോഗം കൊണ്ട് പഴുപ്പ് ബാധിച്ചു മരിക്കുന്നത് മറ്റൊരു ദയനീയ ചിത്രമാണ്.

 

            കൊട്ടാരത്തിലെ മദോന്മത്ത രാവുകളിലേക്കു പ്രതിഫലത്തിനെടുത്തും മോഹിപ്പിച്ചും ഭീഷണിപ്പെടുത്തിയും അക്കാര്യത്തിനായി നിയോഗിക്കപ്പെട്ട യുവ കോമളന്മാരുടെ കരുനീക്കങ്ങളില്‍ വശീകരിക്കപ്പെട്ടും കൊണ്ടുവരുന്ന യുവതികളില്‍ യജമാനനെ മത്തു പിടിപ്പിക്കുന്ന സൗന്ദര്യമായി പിന്നീടങ്ങോട്ട് ഏതാണ്ടൊരു റാണിയാവുന്ന മാറാം തന്നെയും പുരാവൃത്തത്തില്‍ ഫയര്‍പിറ്റ് ദിനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടവളും വലിയൊരു കണക്കു തീര്‍ക്കാനുള്ളവളും ആണ്അധികാരത്തിന്റെ സര്‍വ്വ വ്യാപിയായ 'വല്യേട്ടന്‍കണ്ണുകളിലൂടെ എല്ലാവരെയും നിരീക്ഷിക്കുകയും വീഡിയോയില്‍ പകര്‍ത്തി വേണ്ടും വിധം ഉപയോഗിക്കുകയും ചെയ്യുന്ന യജമാനന്റെ കണ്ണു വെട്ടിച്ച് താരികുമായി പഴകുമ്പോള്‍ പുരുഷ കാമനയെ സ്വാഭാവികമായി ആസ്വദിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ സ്വത്വം തിരിച്ചു പിടിക്കുകയാണ് താനെന്നു മാറാം പറയുന്നുണ്ട്ക്ഷിപ്ര കോപിയായ യജമാനന്റെ അഹിതം ഭയന്ന് ആരും ആ സൌന്ദര്യത്തെ ഒന്ന് ഒളികണ്ണിടാന്‍ പോലും ധൈര്യപ്പെടുമായിരുന്നില്ലല്ലോ. "നീയൊരാള്‍ മാത്രമാണ് ഞാനിപ്പോഴും ആഗ്രഹിക്കപ്പെടുന്നവളാണ് എന്ന് എന്നെ തോന്നിക്കുന്നത്.. നിന്റെ കനല്‍ പോലുള്ള നോട്ടങ്ങള്‍ എന്റെ ഹൃദയത്തെ കുതിപ്പിക്കുന്നു.” അധികനേരം ഇറങ്ങിയിരുന്നാല്‍ നിങ്ങളെ മുക്കിക്കൊല്ലാന്‍ കഴിയുന്ന അലകളിലകുന്ന വിശാലമായ കടല്‍ പോലെയായിരുന്നു മാറാം എന്ന് താരികും കണ്ടെത്തുന്നുഅതേ സമയം താരിക് - മാറാം ബന്ധം നോവലിലെ മഹാപാപങ്ങളുടെ - വിലക്കപ്പെട്ട രതിയുടെ (incest) - മറ്റൊരു വലയം കൂടി അടയാളപ്പെടുത്തുന്നുവെന്നു നോവലിന്റെ അവസാന പുറമാണ് വായനക്കാരോട് പറയുകഎന്നാല്‍ , ഇസ്ലാമിക കാഴ്ചപ്പാടില്‍ മുലകുടി ബന്ധമുള്ളവര്‍ സഹോദരീ സഹോദരന്മാര്‍ ആണെന്നിരിക്കെവേറെയും വിലക്കപ്പെട്ട ബന്ധങ്ങള്‍ നോവലിലുണ്ട്.

 

             മാറാമിനെ പോലെ ഇതിവൃത്തത്തിന്റെ വ്യത്യസ്ത ധാരകളെ ആദ്യാവസാനം കൂട്ടിയിണക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന മറ്റൊരു കഥാപാത്രം യജമാനന്റെ സഹോദരിയും ഇസായുടെ പ്രണയവുമായ മാദിയാണ്കുട്ടിക്കാലത്ത് ജലമരണം സംഭാവിച്ചേക്കാമായിരുന്ന ഇപ്പോഴത്തെ യജമാനനെ മറ്റെല്ലാവരും നിഷ് പ്രയോജകമായി അലമുറയിട്ട് നില്‍ക്കേതിരകളിലേക്ക് എടുത്തു ചാടി രക്ഷിച്ച തെരുവു ബാലനെ ജീവിതമെന്നും സ്നേഹിച്ചവള്‍ . ഹൃദയാലുവായ പിതാവ്പഴയ യജമാനന്‍ സയ്യിദ് അല്‍ കബീര്‍ , ഇസായെ സഹോദരനായി കാണണം എന്ന് മകനെ ശട്ടം കെട്ടിയിരുന്നുഎന്നാല്‍ മകന്റെ കാലമായപ്പോള്‍ മറ്റെന്തിലും പ്രധാനം വര്‍ഗ്ഗവും പണവുമായിഇസാ മറ്റേതൊരു ചേരി നിവാസിയേയും പോലെ തൊട്ടുകൂടാത്തവനുമായിയൂണിവേഴ്സിറ്റി ഡിഗ്രിയും ഡോക്റ്ററേറ്റും തന്റെ പരിമിതി മറികടന്നു മാദിയെ സ്വന്തമാക്കാന്‍ സഹായിച്ചേക്കും എന്ന് അവന്‍ സ്വപ്നം കണ്ടുപക്ഷെയജമാനന്റെ പീഠനമുറിയില്‍ കളിക്കൂട്ടുകാരന്റെ ഒടുവിലത്തെ 'ഇര'യാവാനും ഒടുവില്‍ താന്‍ ദാനം നല്‍കിയ ജീവന്‍ കൊണ്ട് വലുതായ യജമാനന്റെ വെടിയുണ്ടയില്‍ അവസാനിക്കാനുമായിരുന്നുഉന്മാദത്തിന്റെ പിടിയില്‍ പൂര്‍ണ്ണനഗ്നനായി യജമാനനെ കൊല്ലും എന്ന നിശ്ചയവുമായി നടന്ന തെണ്ടിയുടെ വിധിരഹസ്യമായി നടത്തിയ വിവാഹത്തിനോമാദിയുടെയും യജമാനന്റെയും ഉമ്മയായ ശഹല അമ്മായിയുടെ ആശീര്‍വാദത്തിനോ ഒന്നും ചെയ്യാനായില്ലപ്രണയമെന്നത് കാലഭേദങ്ങള്‍ക്കപ്പുറം ഹൃദയത്തില്‍ നിലനില്‍ക്കുന്ന സാന്നിധ്യമാണെന്ന് സ്വാനുഭവത്തില്‍ സാക്ഷ്യപ്പെടുത്തുന്ന വയോധിക "മാദിയെ സ്നേഹിക്കുന്നത് തുടരണം എങ്കില്‍ , അവളുടെ ഒരേയൊരു പ്രണയം ആയിര്‍ക്കണം എന്നുമുണ്ടെങ്കില്‍ അത് ദൂരെ നിന്ന് ചെയ്യുക.'' എന്ന് ഉപദേശിച്ചത്തിന്റെ പൊരുള്‍ തിരിച്ചറിയാന്‍ കഴിയാതെ പോയതിന്റെ ശിക്ഷ കൂടിയാണ് ഇസായുടെ അന്ത്യം.

 

              നോവലിലെങ്ങും പുരുഷ കഥാപാത്രങ്ങള്‍ ഒന്നുകില്‍ തരുണന്മാരില്‍ സ്വവര്‍ഗ്ഗ രതി വേട്ട (pederasty) നടത്തുന്നവരോ ഉഭയ ലൈംഗിക സ്വഭാവികളോ ആണെങ്കില്‍ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷ മേധാവിത്ത സമൂഹത്തിന്റെ എല്ലാ ദുഷ്ടുകളും ഏറ്റുവാങ്ങുന്നവരാണ്സൗദി സമൂഹത്തില്‍ രണ്ടാം തരക്കാരി തന്നെയായ സ്ത്രീയെ അവരുടെ ദൈന്യത്തില്‍ അടയാളപ്പെടുത്തുമ്പോഴും താരികുമായുള്ള ബന്ധം തന്റെ സ്ത്രീത്വത്തിന്റെ പ്രകാശനത്തിനുള്ള ഉപാധിയാണെന്നു അവകാശപ്പെടുന്ന മാറാമിനെ പോലെ അപൂര്‍വ്വ ഘട്ടങ്ങളില്‍ ഒഴിച്ച് ഒരു സ്ത്രീപക്ഷ രചന എന്ന് നോവലിനെ വിളിക്കാനാവില്ലമനസ്സിന്റെ നിയന്ത്രണം വിട്ടു തുടങ്ങുന്ന ഒരു പുരുഷന്റെഅതും എല്ലാതരം വൈകൃതങ്ങളിലും സ്വയമറിഞ്ഞോ നിര്‍ബന്ധിക്കപ്പെട്ടോ ആറാടുന്ന ഒരാളുടെ ഏറ്റുപറച്ചിലാണ് ആഖ്യാനത്തെ രൂപപ്പെടുത്തുന്നത് എന്നതാവാം ഇതിനു കാരണംമാറാം ഇസയുടെ രഹസ്യം വെളിപ്പെടുത്തുന്നത് താരികിന്റെ സ്ത്രീകളോടുള്ള നിലപാടിനെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. “സ്ത്രീകളുടെ ഹൃദയത്തില്‍ രഹസ്യങ്ങള്‍ സുരക്ഷിതമല്ലകാരണംഅവരുടെ ഹൃദയങ്ങള്‍ , ഗര്‍ഭ പാത്രങ്ങള്‍ പോലെഫലവത്താകാന്‍ വിത്ത്‌ വിതക്കപ്പെടനംഒരു വന്ധ്യഹൃദയം ഒരു സ്ത്രീക്ക് ചേര്‍ന്നതതല്ലകാരണം സ്ത്രീയുടെ ഹൃദയം മൊഴിയുടെ ഉറവിടമാണ്ആദാമിന്റെ വാരിയെല്ല് പേരുകളാലും കഥകളാലും നിബിഡമായിരുന്നതിനാല്‍ മനുഷ്യ ഗാഥകള്‍ കൈ മാറാനും കഥകള്‍ പരമ്പരകള്‍ക്ക് നല്‍കാനും സ്ത്രീകള്‍ ഏല്‍പ്പിക്കപ്പെട്ടു.”സ്ത്രീകള്‍ അതിജീവിക്കുന്നവരാണ് എന്നും നഷ്ടം എന്തായാലും അവര്‍ സ്വയം വീണ്ടെടുക്കാന്‍ കഴിയുന്നവരാണ് എന്നും അയാള്‍ കരുതുന്നുമാറാം ഒരു മതാത്മകപുരുഷ കേന്ദ്രിത സമൂഹത്തില്‍ അപൂര്‍വ്വമായ ഒരു പ്രതിഷേധസ്വരം എന്ന നിലയില്‍ തികച്ചും വ്യത്യസ്തതയുള്ള കഥാപാത്രമാണ്. “സമ്പന്നര്‍ക്ക് കല്യാണം തുടര്‍ച്ചയുള്ള വ്യഭിചാരം മാത്രമാണ്അവര്‍ക്ക് വേണ്ടപ്പോഴെല്ലാം വിവാഹം കഴിക്കുകയും മൊഴി ചൊല്ലുകയും ചെയ്യാം.”എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് അവള്‍ പറയുന്നത്ബഹുഭാര്യത്വവും വയലന്‍സും മിക്കപ്പോഴും ഒന്നിച്ചു പോവുന്ന സ്ത്രീവിരുദ്ധതകളാണ്സെക്സ് ആവട്ടെ പ്രണയ രഹിതമായ കീഴടക്കലുമാണ് ഇത്തരം ലോകത്ത്പ്രണയം രതി നിരപേക്ഷമായ ഹൃദയ സാന്നിധ്യമാവുന്നതിന്റെ മികച്ച മാതൃകകള്‍ നോവലിലുണ്ട് എന്നതും ശ്രദ്ധേയമാണ്ഒസാമക്ക് തഹാനിയുടെ ഓര്‍മ്മകള്‍ എന്നപോലെമാദിയുടെ മനസ്സില്‍ ഇസ്സായെ കുറിച്ചുള്ള വിങ്ങല്‍ പോലെ മറ്റൊരു അപൂര്‍വ്വ പ്രണയ മാതൃകയാണ് വൃദ്ധയായ ശഹല അമ്മായിയുടെ നിഗൂഡ ഹൃദയ ബന്ധംഒരു നാള്‍ ആശുപത്രിയില്‍ വെച്ച് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരുമിക്കാന്‍ കഴിയാതെ പോയ വയോധികനെ അവര്‍ കണ്ടു മുട്ടുന്നുണ്ട്മരണ നിമിഷത്തില്‍ അയാള്‍ തന്റെ പേര് മന്ത്രിച്ചിട്ടുണ്ടാവും എന്ന് അവര്‍ക്ക് ഉറപ്പുമുണ്ട്.

 

സാത്താനിക സാന്നിധ്യങ്ങളിലെ നെടുനായകന്‍

 

            'യജമാനന്‍എന്ന കഥാപാത്രം പ്രതിനിധാനം ചെയ്യുന്ന അധികാര പ്രമത്തതയുടെ രാഷ്ട്രീയസാമൂഹിക ശ്രേണീബദ്ധതയിലാണ് നോവലില്‍ അന്തര്‍ലീനമായ 'സര്‍വ്വവ്യാപിയായ ദൂഷിതവലയങ്ങള്‍' (all-encompassing corruptions) എന്ന പ്രമേയം സ്ഥിതപ്പെടുന്നത്നോവലില്‍ പ്രധാന കഥാപാത്രങ്ങളെല്ലാം അയാളോട് പ്രതികാര ബുദ്ധിയുള്ളവരാണ്ഇസായും താരികും അയാളെ കൊല്ലാന്‍ ദൃഡ നിശ്ചയം ചെയ്തിട്ടുണ്ട്ആര്‍ക്കുംഅയാളുടെ അഭിനിവേശമായ മാറാമിന് ഉള്‍പ്പടെ അയാളില്‍ നിന്ന് നല്ല അനുഭവങ്ങളില്ലആരെയും ഭയക്കേണ്ടതില്ലാത്തവന്‍നിയമത്തെയും നിയമ പാലകരേയും സ്വന്തം വിരല്‍ തുമ്പില്‍ നിയന്ത്രിക്കാന്‍ കഴിയുന്നവന്‍ഷെയര്‍ മാര്‍ക്കറ്റിനെ വിദഗ്ദമായി ഉരുവപ്പെടുത്തി എതിരാളികളെ പാപ്പരാക്കാന്‍ വേണ്ട പിണിയാളുകളെ അണിനിരത്തിയാണ് അയാള്‍ പലരെയും കുത്തുപാളയെടുപ്പിക്കുന്നത്ഇസായും വലീദും അങ്ങനെ ഒടുങ്ങിപ്പോവുന്നവരാണ്സ്വന്തം സഹോദരിയുടെ ജീവിതം പോലും ചോദ്യം ചെയ്യപ്പെടാത്ത തന്റെ അധികാര പ്രയോഗത്തിന്റെ കരുനീക്കം മാത്രമാണ് അയാള്‍ക്ക്കൊട്ടാരത്തിലെ ഓരോ ചലനവും പീഠനമുറിയിലെ 'നടപടി'കളും സുവ്യക്തമായി വീഡിയോയില്‍ പകര്‍ത്താന്‍ പ്രൊഫഷനലുകളെ നിയമിച്ച സര്‍വ്വാധിപതിഎന്നാല്‍ , താരികിന്റെയോ ഇസായുടെയോ ജീവിത പരിസരങ്ങളില്‍ 'ഫയര്‍പിറ്റ്തന്നെയും പ്രതിനിധാനം ചെയ്യുന്നത് എല്ലാതരം വൈകൃതങ്ങളുടെയും പരിശീലനയിടം തന്നെയാണ്കൊട്ടാരത്തിലെ പില്‍ക്കാല ജീവിതത്തില്‍ അവര്‍ ചെയ്യുന്നതോ സാക്ഷിയാവുന്നതോ ആയതൊന്നും അവര്‍ക്ക് മുമ്പേ അന്യമായ കാര്യങ്ങളായിരുന്നു എന്ന് പറയാനാവില്ല. "ഞങ്ങളുടെ വൈകൃതങ്ങള്‍ ഞങ്ങളെ ജയില്‍വാസത്തിലേക്ക് എറിഞ്ഞു കൊടുത്തുഅല്ലെങ്കില്‍ നാടുകടത്തല്‍ , ഏറ്റവും ചുരുങ്ങിയത് ചമ്മട്ടിയടിഅതൊരു റെഡ് ലൈറ്റ് പോലെയായിരുന്നുകൊട്ടാരത്തിലെ സത്യം നേരെ മറിച്ചായിരുന്നുഅവിടെ ആ കോട്ടമതിലിനുള്ളില്‍ നടക്കുന്ന ദുഷ്ട പ്രവര്‍ത്തികള്‍ ഒന്നും തന്നെ ഒരിക്കലും വെളിയില്‍ വരില്ല.”

 

അരാഷ്ട്രീയതയുടെ പേക്കൂത്തുകള്‍

 

            ഒട്ടേറെ കീഴടക്കലുകളും ലൈംഗികവും അല്ലാത്തതുമായ ഹിംസാത്മകതയും ഉണ്ടെങ്കിലും നോവലില്‍ അതൊരിക്കലും സ്ഥൂലമായി വിവരിക്കപ്പെടുന്നതെയില്ല എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നതാണ്ആ അര്‍ഥത്തില്‍ മാര്‍ക്വിസ്‌ ഡി സാദേയുടെയും പസോളിനിയുടെയും രീതി നോവലിസ്റ്റ് പിന്തുടരുന്നില്ലനോവലില്‍ പലയിടത്തും വേദ ഗ്രന്ഥത്തില്‍ വിവരിക്കപ്പെട്ട നരകത്തെയും സാത്താനിക സാന്നിധ്യമായ സര്‍പ്പത്തെയും ഓര്‍മ്മിപ്പിക്കുന്നുണ്ട് കൊട്ടാരവും യജമാനനും. 'ഒരു നാരകീയ ജീവിതത്തിലേക്ക് ഞാന്‍ അടിമയാക്കപ്പെട്ടുഎന്ന് കൊട്ടാരത്തിലെത്തിയ ഉടന്‍ താരിക് തിരിച്ചറിയുന്നുണ്ട്ഒത്ത ശരീരങ്ങളുമായി എത്തുന്നവരെയൊക്കെ വ്യവസ്ഥാപിതമായ കൃത്യതയോടെ അംഗ ഭംഗം വരുത്തുകയോ തകര്‍ത്തുകളയുകയോ ചെയ്യുന്ന ആ ഇടത്തെ പുറമെയുള്ളവര്‍ 'പറുദീസാഎന്ന് വിളിച്ചുവന്നു എന്ന് താരിക് പറയുന്നുഅത് ചരിത്രത്തിന്റെ തന്നെ വഴിയാണെന്ന് അയാള്‍ സാക്ഷ്യപ്പെടുത്തുന്നു. “കാമംരക്തംഇരകള്‍ : എല്ലാ മത സാരങ്ങളെയും വിശുദ്ധ പാരമ്പര്യങ്ങളെയും മുറിച്ചു കടക്കുന്ന അവിശുദ്ധ ത്രിത്വംഈ പകരം വെച്ച ത്രിത്വമാണ് മനുഷ്യ പ്രയത്നങ്ങളുടെ മാനദണ്ഡം നിര്‍ണ്ണയിച്ചത്അങ്ങനെയാണ് ചരിത്രം നിര്‍മ്മിക്കപ്പെട്ടത്.” കൊട്ടാരത്തിനകത്തെ കുത്തഴിഞ്ഞ ജീവിതം താരിക് വിവരിക്കുന്നു. “കൊട്ടാരത്തിനകത്ത് ജീര്‍ണ്ണതയുടെയും അധാര്‍മ്മികതയുടെയും പ്രായോജകര്‍ ഈ അവിശുദ്ധ ത്രിത്വത്തിന്റെ പുനരാവിഷ്കരണത്തിനായി രാത്രികളില്‍ ഒത്തുകൂടിഇരകള്‍ വിഴുങ്ങപ്പെട്ടുരക്തം ചിന്തപ്പെട്ടുകാമം ഉദ്ധീപിപ്പിക്കപ്പെട്ടുനശിപ്പിക്കപ്പെടുന്നതിനെതിരെ പ്രിതിരോധ ശേഷിയുള്ള ഇരട്ടിക്കുന്ന കാന്‍സര്‍ കോശങ്ങള്‍ പോലെ കാമം പുതുരക്തത്തിനായി ദാഹിച്ചു.” സാമൂഹികാന്തരീക്ഷത്തിലോ രാഷ്ട്രീയ മണ്ഡലത്തിലോ നടക്കുന്ന സുപ്രധാന സംഭവങ്ങളോ മാറ്റങ്ങളോ കൊട്ടാരത്തില്‍ ചര്‍ച്ച പോലും ചെയ്യുന്നതിന് വിലക്കുണ്ട്വയോധികനായ മുഹമ്മദ്‌ അമ്മാവന്‍ എല്ലാവര്‍ക്കും മുന്നില്‍ വെച്ച് അപമാനിക്കപ്പെടുന്നത് സദ്ദാമിന്റെ ആസന്നമായ പതനത്തെ കുറിച്ച് സംസാരിക്കുന്നതിനാണ്. “കൊട്ടാരത്തിന്റെ കോട്ടമതിലുകള്‍ എല്ലാ ലോകപ്രാദേശിക വാര്‍ത്തകളെയും അകറ്റി നിര്‍ത്തിഇറാഖിലെയോലബനാനിലെയോപലസ്തീനിലെയോ രക്തച്ചൊരിച്ചിലോരാജ്യത്തെ ഭീകരാക്രമാണങ്ങളോഅതല്ലെങ്കില്‍ മുതവ്വ (മത പോലീസ്യുടെ കറങ്ങിത്തിരിഞ്ഞുള്ള പെട്രോളിങ്ങോ എന്തുമാവട്ടെ.”പകരം അവരുടെ വിനോദം മറ്റു ചിലതായിരുന്നു എന്ന് താരിക് പരിഹസിക്കുന്നു. "സത്യത്തില്‍ കന്യാചര്‍മ രക്തം ഒലിക്കുന്നതായിരുന്നു കൊട്ടാരത്തിലെ അന്തേവാസികളുടെ ഏറ്റവും മുന്തിയ തരം സന്തോഷം... ലോകത്തുള്ള രക്തച്ചൊരിച്ചിലൊന്നും ഒരു കാര്യമായിരുന്നില്ല.” കൊട്ടാരത്തിനകത്ത് സ്വയം വരിച്ച എകാന്തവാസത്തിലിരുന്നു മുഹമ്മദ്‌ അമ്മാവന്‍ നിരീക്ഷിക്കുന്നു, "യുദ്ധ രംഗത്ത് മാത്രമല്ല നിനക്ക് മരണവും നശീകരണവും കാണാനാവുക.. പൂക്കളും പുഞ്ചിരിയും കൊണ്ട് പരവതാനി വിരിച്ച സ്ഥലത്തും കുരുതിയിടങ്ങളാവാംആളുകള്‍ക്ക് ശാരീരിക ചലനമുണ്ടാവാംഒരു മോര്‍ച്ചറിയില്‍ നിന്ന് മറ്റൊന്നിലേക്കു വെച്ച് വെച്ച് നടക്കുന്നത് പോലെ. .. എന്നെ പോലുള്ള സോംബികള്‍ .”

 

 

             പുതുകാല വികസന മുദ്രകള്‍ പതിഞ്ഞു പരവശപ്പെടുന്ന പരമ്പരാഗത ജീവിതങ്ങള്‍ അന്തര്‍ധാരയായിരിക്കുമ്പോഴും നോവല്‍ ശ്രദ്ധയൂന്നുന്നത് ദുസ്സഹമാം വിധം ഇരുണ്ട മാനുഷിക വിനിമയങ്ങളിലാണ് എന്നതും വര്‍ഗ്ഗ വ്യത്യാസങ്ങളുടെ ഗോചര വൈരുധ്യങ്ങള്‍ക്കപ്പുറം തിന്മയുടെ സര്‍വ്വവ്യാപിയായ സ്വാധീനങ്ങള്‍ക്ക് അത്തരം സ്ഥൂല വ്യത്യാസങ്ങള്‍ പ്രസക്തമല്ല എന്നതും നോവല്‍ അടിവരയിടുന്ന സത്യങ്ങളാണ്വിഷയത്തിന്റെ സ്ഫോടനാത്മക സ്വഭാവം കൊണ്ട് ഒരു യാഥാസ്ഥിതിക സമൂഹത്തിനു താങ്ങാനാവുന്നതല്ല അബ്ദു ഖാല്‍ രചിച്ച കൃതി എന്നിരിക്കെ അത് മാതൃ രാജ്യത്തും മറ്റുപല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെട്ടത് സ്വാഭാവികവുമാണ്

(ദേശാഭിമാനി വാരിക 21 മേയ് 2017)