Featured Post

Showing posts with label Senegal. Show all posts
Showing posts with label Senegal. Show all posts

Sunday, May 11, 2025

Murambi, The Book of Bones by Boubacar Boris Diop / Fiona McLaughlin

 

to write poetry after Auschwitz is barbaric - Theodor Adorno (1949)

 

            സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998-ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം (literature of engagementആയിരുന്നു……….

ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ലഇരകള്‍ ഉച്ചത്തില്‍ കരയുമ്പോള്‍ അത് ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നുഞാനും ഭൂമിയിലെ ആയിരക്കണക്കായ ആളുകളും അപ്പോള്‍ അവരുടെ വേദന അവസാനിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കണമായിരുന്നുഅതൊക്കെ എപ്പോഴും ഏറെ ദൂരെയാണ് സംഭവിച്ചു കൊണ്ടിരുന്നത്ലോകത്തിന്റെ മറുവശത്തുള്ള മറ്റെതോക്കെയോ നാടുകളില്‍ .”

………………………

എനിക്ക് നിങ്ങളോട് പറയാനുണ്ട്നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുഎന്നാല്‍ അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ലഅവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്ഞാന്‍സെമിയോന്‍ ഹാബിനെസആവര്‍ത്തിക്കുന്നുനിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ലഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂനിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ലഅത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവുംഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നുനിങ്ങളിലാരും തന്നെസന്ദര്‍ഭം വരുമ്പോള്‍ ആ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.”

 ഹോളോകോസ്റ്റ് സാഹിത്യം എന്ന ശാഖ ജൂതാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൃത്യമായും നിര്‍വ്വചിക്കപ്പെട്ടത്. “ആഷ് വിറ്റ്സിന് ശേഷം കവിതയെഴുതാനാവില്ലഎന്ന തിയോഡോര്‍ അഡോര്‍നോയുടെ നിരീക്ഷണം അത്തരം രചനകളില്‍ ഭാവനയുടെ പ്രയോഗത്തെ പരിമിതപ്പെടുത്തുകയും സാക്ഷ്യമൊഴികളെയും ആര്‍ക്കൈവല്‍ വസ്തുതകളെയും ആശ്രയിച്ചു 'സത്യംപറയുകയെന്ന "ഡോക്കു - നോവല്‍ " ആഖ്യാന രീതിയിലേക്ക് ഹോളോകോസ്റ്റ് സാഹിത്യത്തെ അടുപ്പിക്കുകയും ചെയ്തു. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമെന്ന നിലയില്‍ നടത്തപ്പെടുന്ന ഫിക് ഷനല്‍ സാധ്യതകള്‍ ഏറെ പരിമിതമാണ് ഇത്തരം രചനകളില്‍ഈ നിരീക്ഷണങ്ങളെല്ലാം 'മുറംബി'യുടെ കാര്യത്തിലും സംഗതമാണ്എന്നാല്‍ രൂപപരമായി ഹോളോകോസ്റ്റ് സാഹിത്യത്തിന്റെ ഈ പതിവ് രീതികള്‍ അവലംബിക്കുമ്പോഴും രാഷ്ട്രീയ ബോധ്യമുള്ള സാഹിത്യത്തിന്റെ ഒരു പുതുവഴിയാണ് മുറംബി തുറന്നിടുന്നത്.

മുഴുവന്‍ വായിക്കാന്‍ സന്ദര്‍ശിക്കുക:

https://alittlesomethings.blogspot.com/2017/05/blog-post_62.html

 (ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 55-63)

Please consider purchasing the book at:

To purchase, contact ph.no:  8086126024

Wednesday, April 23, 2025

At Night All Blood is Black by David Diop / Anna Moschovakis

 നരകത്തിലും വര്‍ണ്ണ വിവേചനമുണ്ട്



(സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പിന്റെ At Night All Blood Is Black: A Novel  ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം നേടിയ നോവലാണ്‌. ഒരു നൂറ്റാണ്ടിനിപ്പുറം ഒന്നാം ലോക യുദ്ധത്തിലെ കിടങ്ങുകളില്‍ അടിഞ്ഞു പോയ ജീവിതങ്ങളുടെ കഥയിലേക്ക്‌ തികച്ചും വ്യത്യസ്തവും നൂതനവുമായ ഒരു വീക്ഷണത്തില്‍ കടന്നു ചെല്ലുകയാണ് നോവലിസ്റ്റ് ഇവിടെ.)

 

യുദ്ധത്തെ ‘എല്ലാവരുടെയും പിതാവ്എല്ലാവരുടെയും രാജാവ്’ (‘the father of all and the king of all’) എന്ന് നിര്‍വ്വചിച്ചത് ഗ്രീക്ക് തത്വ ചിന്തകന്‍ ഹെരാക്ലിറ്റസാണ്. ആ വീക്ഷണത്തില്‍ നാം നശ്വര മനുഷ്യര്‍ യുദ്ധത്തിന്റെ അസന്തുഷ്ടരായ മക്കളും പ്രജകളുമാണ്. ലോകോത്തര സാഹിത്യ കൃതികളുടെ കാര്യത്തിലും ഇതുതന്നെ ശരി എന്നു പറയാം. ഇന്ത്യന്‍യവന, റോമന്‍, ഹീബ്രു പുരാണങ്ങള്‍, ഇതിഹാസ കാവ്യങ്ങള്‍, ചരിത്രാഖ്യായികകള്‍ എന്നിവയെല്ലാം യുദ്ധങ്ങളെ ചുറ്റിപ്പറ്റിയോ അവയെ കേന്ദ്രീകരിച്ചോ രചിക്കപ്പെട്ടവയാണ്. മഹാഭാരതംഇലിയഡ്‌ഒഡീസ്സിതുടങ്ങിയവയെല്ലാം ആ അര്‍ഥത്തില്‍ “യുദ്ധ സാഹിത്യം” (war literature) തന്നെയാണ്. “പുരാതന പാശ്ചാത്യ സാഹിത്യത്തില്‍ മുഴുവന്‍ ട്രോജന്‍ യുദ്ധം ചെലുത്തിയ സ്വാധീനം കേന്ദ്രസ്ഥാനീയമാണ്, ആദ്യകാല പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് ആകെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒറ്റവിഷയം തെരഞ്ഞെടുത്താല്‍ അത് അതുതന്നെയാണ്” *(1).  മധ്യകാല സാഹിത്യത്തെ അടയാളപ്പെടുത്തുന്ന ‘റൊമാന്‍സ്’ (medieval romances) കൃതികള്‍ എല്ലാം തന്നെ യുദ്ധവും പ്രണയവുമെന്ന ദ്വന്ദ്വത്തിലാണ് കേന്ദ്രീകരിക്കുന്നത്. ആധുനിക സാഹിത്യത്തിന്റെ തന്നെയും സ്ഥിതി വ്യത്യസ്തമല്ല. ടോള്‍സ്റ്റോയിയുടെ War and Peace, ഡിക്കന്‍സിന്റെ A Tale of Two Cities പോലുള്ള ക്ലാസ്സിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്ന ഈ പാരമ്പര്യത്തിലേക്ക് രണ്ടു ലോക യുദ്ധങ്ങള്‍വിയറ്റ്നാംകംബോഡിയബര്‍മ്മകൊറിയതുടങ്ങിയ ചരിത്ര സംഘര്‍ഷങ്ങള്‍ വിഷയമാക്കിയ ഒട്ടേറെ കൃതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നാം ലോക യുദ്ധം ഇവിടെ സാന്ദര്‍ഭികമായി കൂടുതല്‍ പ്രസക്തമാണ്. റബേക്ക വെസ്റ്റ് (The Return of the Soldier-2018)ഐസക് ബാബേല്‍ (Red Cavalry – 1926)ഹെമിംഗ് വെ (A Farewell to Arms-1929)എറിക് മരിയ റമാര്‍ക്ക് (All Quiet on the Western Front-1929)തുടങ്ങിയ അതികായര്‍ മുതല്‍ സെബാസ്റ്റ്യന്‍ ഫോക്സ് (Birdsong- 1993)പാറ്റ് ബാര്‍ക്കര്‍ (Regeneration Trilogy-1991-1994), ജെരോസ്ലാവ് ഹാസെക് (The Good Soldier Švejk- 2005) തുടങ്ങിയ സമകാലികരായ എഴുത്തുകാര്‍ വരെ ഫിക് ഷനില്‍ നിബന്ധിക്കുന്ന ഈ തീക്കാലത്തെ തികച്ചും വ്യത്യസ്തവും അപൂര്‍വ്വവുമായ ഒരു വീക്ഷണകോണില്‍ ആവിഷ്കരിക്കുന്ന കൃതിയാണ് സെനഗലീസ് നോവലിസ്റ്റ് ഡേവിഡ് ഡിയോപ്പ് രചിച്ച At Night All Blood Is Black‘യുദ്ധകഥയും ദൃഷ്ടാന്തകഥയും മിത്തും സമന്വയിപ്പിക്കുന്ന’ ‘ബിബ്ലിക്കല്‍ അനുരണനങ്ങള്‍ ഉള്ള പ്രതികാര കഥ’ എന്നു വിവരിക്കപ്പെട്ട *(2) തന്റെ പ്രഥമ നോവലില്‍ ലോക യുദ്ധത്തില്‍ അധിനിവേശ ശക്തികള്‍ക്കു വേണ്ടി പോരാടിയ ആഫ്രിക്കക്കാരായ കഥാപാത്രങ്ങളെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്അതുവഴി ഫ്രഞ്ച് കൊളോണിയല്‍ ചരിത്രത്തില്‍ ഒട്ടുമുക്കാലും തമസ്കരിക്കപ്പെട്ടവടക്കന്‍ ഫ്രാന്‍സിലെ യുദ്ധഭൂമികളില്‍ പതിനായിരങ്ങള്‍ ഹോമിക്കപ്പെട്ട ചരിത്രത്തിലെ ഭീകരമായ ഒരനുഭവ കാണ്ഡം ആവിഷ്കരിക്കുകയുമാണ്‌.

കലാ സിദ്ധാന്തങ്ങളില്‍ യുദ്ധം ഇടപെടുന്നു..

പത്തു മില്ല്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഒന്നാം ലോകയുദ്ധം യൂറോപ്പ്യന്‍ ആയുധസാങ്കേതികതയെ മാത്രമല്ല കലാതത്വങ്ങളെ തന്നെയും അടിമുടി മാറ്റിക്കളഞ്ഞു. യന്ത്രവല്‍കൃത പൈശാചികതയുടെ മുമ്പില്‍ പഴയ യഥാതഥവാദം കാലഹരണപ്പെട്ടതിന്റെ ഫലമായി പുതിയ ആവിഷ്കാര രീതികള്‍ ആവശ്യമായി വന്നു. ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/at-night-all-blood-is-black-by-david-diop-anna-moschovakis

   

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 330-341)

To purchase, contact ph.no:  8086126024



Tuesday, August 20, 2024

So Long a Letter by Mariama Bâ

 ഹൃദയം തുറന്നൊരു പെണ്ണെഴുത്ത്



(സനഗലീസ് നോവലിസ്റ്റ് മരിയാമാ ബാ രചിച്ച സോ ലോംഗ് എ ലെറ്റര്‍ എന്ന നോവലിനെ കുറിച്ച്. ആഫ്രിക്കന്‍ ഫെമിനിസ്റ്റ് സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതികളില്‍ ഒന്നായ ഈ നോവല്‍, എങ്ങനെയാണ് മുത്തശ്ശി, അമ്മ, സഹോദരി, മകള്‍, ബന്ധു, സുഹൃത്ത് എന്നൊക്കെയുള്ള ബഹുരൂപിയായ സ്ത്രീ ‘ആഫ്രിക്കയുടെ അമ്മ’ ആകുന്നതെന്നു കാണിക്കുന്നതോടൊപ്പം എങ്ങനെ അവള്‍ സമൂഹത്തില്‍ പ്രാധാന്യം നേടുന്നു എന്നും  നിരീക്ഷിക്കുന്നു.)

ഫെസിനിസവും ലിംഗനീതിയുടെ പ്രശ്നങ്ങളും ആഫ്രിക്കന്‍ നോവലില്‍ കടന്നു വരുന്നത്, ലോക സാഹിത്യത്തില്‍ മറ്റേതു ദേശത്തെയും പോലെത്തന്നെ, ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ടല്ല. തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായിത്തന്നെ ഫെമിനിസ്റ്റ് നിലപാടുകള്‍ കൈക്കൊള്ളുന്ന ആഫ്രിക്കന്‍ സ്ത്രീ, പുരുഷലോകത്തിന്റെയും സ്ത്രീ ഏതെങ്കിലും തരത്തിലുള്ള പുരുഷാധിപത്യ പ്രവണതകളുടെ ഇരയാണെന്ന് കരുതുന്നില്ലാത്ത സ്ത്രീകളുടെ തന്നെയും എതിര്‍പ്പുകളെ നേരിടേണ്ടി വരുന്നു. സ്ത്രീപക്ഷമെന്ന സംജ്ഞയെത്തന്നെ തങ്ങളുടെ ഉത്കണ്ഠകള്‍ പൂര്‍ണ്ണമായി ആവിഷ്കരിക്കാന്‍ പാകത്തില്‍ പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട് അവര്‍ക്ക്. ആഫ്രിക്കന്‍ സാഹിത്യത്തിലെ സ്ത്രീപക്ഷം എന്നതില്‍ ഒട്ടേറെ വിഷയങ്ങള്‍ ഉള്‍കൊള്ളുന്നു. സാഹിത്യ കൃതികളുടെ പാഠങ്ങളില്‍ പ്രതിനിധീകരിക്കുകയോ വക്രീകരിക്കുകയോ ചെയ്യുന്ന പെണ്‍ ആവിഷ്കാരങ്ങള്‍, സ്ത്രീകളുടെ വിദ്യാഭ്യാസം, അതിജീവനത്തിന്റെ സാമ്പത്തിക ഉപാധികളില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനം, മാതൃത്വം, ഗൃഹാന്തരീക്ഷത്തിലെ സ്ത്രീ, സമൂഹത്തിന്റെ ഭാഗമെന്ന നിലയിലുള്ള സ്ത്രീ, രാഷ്ട്രീയത്തിലും വിപ്ലവത്തിലും സ്ത്രീയുടെ പങ്ക്, ലൈംഗികത, പുരുഷന് സ്ത്രീയോടും തിരിച്ചുമുള്ള സമീപനത്തിന്റെ നേരിട്ടുള്ള ആവിഷ്കാരം, എന്നിവയിലെല്ലാം ആഫ്രിക്കന്‍ ജീവിതത്തിലെ ഭൂത-വര്‍ത്തമാന-ഭാവി കാല യാഥാര്‍ത്ഥ്യങ്ങളിലെ ലിംഗനീതി സംബന്ധമായ ധാരണകളുടെ അടിയൊഴുക്കകള്‍ എങ്ങനെയൊക്കെ ലീനമായിരിക്കുന്നു എന്നതാണ് ഇവിടെ അന്വേഷണ വിഷയമാകേണ്ടത്‌.

സെനഗളീസ് നോവലിസ്റ്റ് മരിയാമാ ബാ തന്റെ ഹ്രസ്വമായ സാഹിത്യ ജീവിതത്തിനിടയില്‍ എഴുതിയ ഇരു നോവലുകളിലും സമൂഹം സ്ത്രീക്ക് നിര്‍മ്മിച്ചു നല്‍കിയ ‘ഇട’ത്തെ സംബന്ധിച്ച വാര്‍പ്പുമാതൃകകളെ വെല്ലുവിളിക്കുന്നു. തന്റെ ജീവിത പശ്ചാത്തലവും വിദ്യാഭ്യാസവും മാതാപിതാക്കളുടെ ജീവിതവും എല്ലാം തന്നെയായിരുന്നു അവരുടെ ഉറച്ച ശബ്ദത്തിന്റെ പ്രഭവവും. പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതില്ലെന്ന പരമ്പരാഗത ആഫ്രിക്കന്‍ മുസ്ലിം രീതിയോട് പൊരുതിയാണ് അവര്‍ ഉന്നത വിദ്യാഭ്യാസം നേടിയത്. സെനഗല്‍ പാര്‍ലമെന്റ് അംഗമായിരുന്ന ഭര്‍ത്താവുമായുള്ള വിവാഹമോചനം ഒമ്പത് മക്കളെ പോറ്റേണ്ട ഉത്തരവാദിത്തം അവര്‍ക്ക് നല്‍കി. ആഫ്രിക്കന്‍ സ്ത്രീജീവിതത്തെ കുറിച്ചുള്ള അവരുടെ അഗാധ നൈരാശ്യവും ആത്യന്തികമായി ആ ദുര്‍വ്വിധിയെ അംഗീകരിക്കുന്ന സമീപനവും ഈ അനുഭവങ്ങളുടെ സൃഷ്ടിയാണ്. ആഫ്രിക്കയില്‍ പ്രസാധനം ചെയ്യുന്നതിനുള്ള പുരസ്കാരമായ നോര്‍മാ അവാര്‍ഡ് നേടിയ പ്രഥമ കൃതിയായ So Long a Letter, ഭര്‍ത്താവിന്റെ മരണത്തില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ സഹ ഭാര്യയോടൊപ്പം വിലപിക്കേണ്ടി വരുന്ന സ്ത്രീയുടെ ദുഃഖവും കീഴടങ്ങലുമാണ് അവതരിപ്പിക്കുന്നത്‌. സമൂഹ നിര്‍മ്മിതിയില്‍ ആഫ്രിക്കന്‍ സ്ത്രീ വഹിക്കുന്ന പങ്ക് അടയാളപ്പെടുത്തുക എന്നത് നോവലിന്റെ സാംസ്കാരിക ദൌത്യം തന്നെയായി തെളിഞ്ഞു കാണാം. അത് പോലെ, കാന്‍സര്‍ ബാധിതയായ തന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് കൃത്യമായി അറിഞ്ഞുകൊണ്ട് തന്നെയാണ്, പഴയ കാമുകിയെ തേടിപ്പോകുന്ന ഭര്‍ത്താവിനാല്‍ പരിത്യക്തയാകുന്ന ആഫ്രിക്കന്‍ സ്ത്രീയുടെ ദുരിതം വരച്ചുകാട്ടുന്ന രണ്ടാമത് നോവല്‍ Scarlet song (1981) ബാ മുഴുവനാക്കിയത്. ബായുടെ സംഭാവന ഏറ്റവും പ്രസക്തമാകുന്നത് സ്ത്രീയുടെ ജീവിതം പൊതുവിലും വിവാഹിതയായ സ്ത്രീയുടെ ജീവിതം വിശേഷിച്ചും അവയുടെ അവഗണിക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ആവിഷ്കരിക്കുന്നു എന്നത് കൊണ്ടാണ്. എങ്ങനെയാണ് മുത്തശ്ശി, അമ്മ, സഹോദരി, മകള്‍, ബന്ധു, സുഹൃത്ത് എന്നൊക്കെയുള്ള ബഹുരൂപിയായ ഈ സ്ത്രീ ‘ആഫ്രിക്കയുടെ അമ്മ’ ആകുന്നതെന്നു കാണിക്കുന്നതോടൊപ്പം എങ്ങനെ അവള്‍ സമൂഹത്തില്‍ പ്രാധാന്യം നേടുന്നു എന്നും അവര്‍ നിരീക്ഷിക്കുന്നു.

ആണധികാരത്തിന്റെ കടന്നുകയറ്റം

സെനഗളിന്റെ തലസ്ഥാനമായ ഡകാറില്‍ കഴിയുന്ന റാമതുലായെ എന്ന ഫ്രഞ്ച് വിദ്യാഭ്യാസം നേടിയ മധ്യവയസ്കയും സ്കൂള്‍ അധ്യാപികയുമായ മുസ്ലിം വിധവ നാലുമാസവും പത്തു ദിവസവും നീളുന്ന തന്റെ ഇദ്ദ കാലത്ത്, അമേരിക്കയില്‍ കഴിയുന്ന ബാല്യകാല സുഹൃത്തായ ആസിയാതുവിനു എഴുതുന്ന സുദീര്‍ഘമായ കത്തിന്റെയോ ഡയറിയുടെയോ രൂപത്തിലാണ് ‘ഒരു ദീര്‍ഘ കത്ത് രചിക്കപ്പെട്ടിരിക്കുന്നത്. “ഇന്നലെ നീ വിവാഹ മോചിതയായി. ഇന്ന് ഞാനൊരു വിധവയാണ്.” മുപ്പതു വര്‍ഷക്കാലം തന്റെ ഭര്‍ത്താവായിരുന്ന മോദൂ ഫാളുമായുള്ള ജീവിതവും സെനഗലീസ് മുസ്ലിം പാരമ്പര്യവും പുരുഷാധിപത്യ ക്രമവും നല്‍കിയ കൈപ്പു നീരിനെ കുറിച്ചും എഴുതുന്നതോടൊപ്പം ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും ശക്തമായ സ്ത്രീപക്ഷ ഉണര്‍വ്വുകളുടെ ജയാപജയ സാധ്യതകളും റാമത്തുലായെയുടെ കത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. സമൂഹം നിര്‍മ്മിച്ച്‌ വെച്ചിട്ടുള്ള പുരുഷാധികാര നിലപാടുകള്‍ ആ അധികാരം പ്രയോഗിക്കുന്ന രീതിയാണ് സ്ത്രീയോടുള്ള വിവേചനമായി നോവലില്‍ കടന്നു വരുന്നത്. ഒരു സ്ത്രീയായത് കൊണ്ടുതന്നെ തന്റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ റാമത്തുലായെക്ക് ഒരു അധികാരവുമില്ല. മറിച്ച്, തന്റെ ആണധികാരം ഉപയോഗിച്ച് മോദൂ ഭാര്യയുടെ സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് കടന്നു കയറുകയും അതുപയോഗിച്ച് സ്വന്തം മകളുടെ കൂട്ടുകാരിയായിരുന്ന ബിനേതുവിനെ ‘ഷുഗര്‍ ഡാഡി’ സമ്പ്രദായത്തില്‍ സ്വന്തമാക്കുകയും ചെയ്തുവെന്നും ധനാര്‍ത്തി മൂത്ത അവളുടെ കുടുംബത്തിനും വമ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു എന്നും  അയാളുടെ മരണാനന്തരം വ്യക്തമാകുന്നുണ്ട്. മോദൂവിന്റെ കുടുംബവും വെറും സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ മാത്രം അവളെ കാണുന്നതിലും അതേ ആണധികാര നിലപാടിന്റെ ബഹിര്‍സ്ഫുരണം കാണാം. സ്ത്രീ മികച്ച പ്രൊഫഷനല്‍ നിലയില്‍ എത്തിയാല്‍പ്പോലും അവളുടെ ലിംഗവിവേചനാധിഷ്ടിത റോള്‍ സേവന ദായികയുടെത് തന്നെയാണ് എന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല. എന്നാല്‍ വിവാഹജീവിതത്തിനു വെളിയില്‍ ഒരു സ്ത്രീക്ക് യഥാര്‍ത്ഥ സന്തോഷം കണ്ടെത്താനാവില്ല എന്ന റാമത്തുലായെയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി ആസിയാതു സ്വന്തം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നുണ്ട്. സമാന്തരമായും ചിലപ്പോള്‍ ആവര്‍ത്തനവും മറ്റു ചിലപ്പോള്‍ വ്യത്യസ്തവും ആയും മുന്നോട്ടു പോകുന്ന രണ്ടു ആത്മ സുഹൃത്തുക്കളുടെയും ജീവിതങ്ങളിലൂടെ സ്ത്രീപക്ഷ നിലപാടുകളെ ശക്തമായി പരിശോധിക്കുന്നതാണ് നോവലിനെ പീഡിതമായ ആഫ്രിക്കന്‍ സ്ത്രീത്വത്തിന്റെ ശബ്ദമാക്കുന്നത്. സെനഗലീസ് സാഹിത്യത്തില്‍ ലിയോപോള്‍ഡ് സെഡാര്‍ സെന്‍ഘോറിന്റെ ഒരു പെണ്‍ പതിപ്പായിപ്പോലും മറിയാമാ ബാ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയെ അടിച്ചമര്‍ത്തുന്ന ഘടകങ്ങള്‍ നിലനില്‍ക്കുന്ന സംസ്കാരവും ആ സമൂഹത്തില്‍ അവള്‍ക്കുള്ള സ്ഥാനവുമാണ്. ആസിയാതു തള്ളിക്കളയുന്നതും അതാണ്‌. പ്രസ്തുത സംസ്കാരത്തില്‍ നിന്ന് തനിക്കൊന്നും കിട്ടാനിടയില്ലെന്നു പതിയെ റാമത്തുലായെയും കണ്ടെത്തുന്നു. പുരുഷന്മാര്‍ തോന്നിയപടി വര്‍ത്തിക്കുമ്പോള്‍ അതിനെതിരെ സ്ത്രീയുടെ ഉത്തരവാദിത്ത പൂര്‍ണ്ണവും വിവേക പൂര്‍വ്വവുമായ നിലപാടുകള്‍ നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ലൈംഗിക ചോദനകളില്‍ പുരുഷന്റെ നിരുത്തരവാദ രീതികള്‍ മൃഗീയ സ്വഭാവം ആര്‍ജ്ജിക്കുന്നത് ആസിയാതുവിന്റെ ഭര്‍ത്താവായിരുന്ന മാവ്ദോയില്‍ പ്രകടമാണ്. കുടുംബ ഇടങ്ങളില്‍ രണ്ടു കൂട്ടുകാരികളും അനുഭവിക്കുന്ന ലിംഗ വിവേചനാധിഷ്ടിത അടിച്ചമര്‍ത്തല്‍ മറികടക്കാനും തങ്ങളുടെ വീര്‍പ്പുമുട്ടലുകള്‍ തുറന്നു വിടാനുമുള്ള സന്ദര്‍ഭങ്ങളായി ഗൃഹാന്തരീക്ഷത്തിലെ മൂടിക്കെട്ടലിനു നേര്‍ വിപരീതമായ തുറസ്സുകളിലും കടലോരത്തും ഇരുവരും ഒരുമിച്ചു ചുറ്റിത്തിരിയുന്നു.

അസ്തിത്വപ്രതിസന്ധിയാവുന്ന പെണ്‍വിധി

ഡയറിയുടെ സ്വകാര്യതയും കത്തിന്റെ പരവിനിമയ ഭാവവും ഇവിടെ ഒന്നിക്കുന്നത് ഇരു കൂട്ടുകാരികള്‍ക്കുമിടയിലെ പരസ്പരം രഹസ്യങ്ങളില്ലാത്ത സൌഹൃദത്തിന്റെ തെളിമ സൂചിപ്പിക്കുന്നുണ്ട്. മോദൂവിന്റെ വിലാപ യാത്രയെ കുറിച്ചും തുടര്‍ന്നുണ്ടാവുന്ന സാഹചര്യത്തില്‍ എല്ലാവര്ക്കും ആതിഥ്യം അരുളാന്‍ നിര്‍ബന്ധിതയാകുന്ന സാഹചര്യത്തെ കുറിച്ചുമുള്ള റാമത്തുലായെയുടെ വിവരണത്തോടെയാണ് എഴുത്ത് ആരംഭിക്കുന്നത്. നാലുവര്‍ഷമായി തന്നോട് ഒരു ബന്ധവും ഇല്ലാതിരുന്ന ഭര്‍ത്താവിന്റെ സ്വത്ത് വകകള്‍ ഒട്ടുമുക്കാലും അയാളുടെ രണ്ടാം ഭാര്യ ബിനേതുവിന്റെയും ആര്‍ത്തിക്കാരിയായ അമ്മായിയമ്മയുടെയും കയ്യിലാണെങ്കിലും ബാധ്യതകളെല്ലാം റാമത്തുലായെ ആണ് നേരിടുന്നത്. മകളുടെ പ്രായം മാത്രമുള്ള സഹാഭാര്യ ബിനേതുവിനോട് ഒരേസമയം വൈരാഗ്യവും ഒപ്പം മാതൃ തുല്യമായ ഒരു സംരക്ഷണ ഭാവവും റാമത്തുലായെക്ക് അനുഭവപ്പെടുന്നുണ്ട്. സമൂഹവ്യവസ്ഥയുടെ സൃഷ്ടി മാത്രമാണ് അവളും എന്ന് മുതിര്‍ന്ന സ്ത്രീ തിരിച്ചറിയുന്നുണ്ട്. കുടുംബക്കാരുടെ എതിര്പ്പുകളൊക്കെ നേരിട്ട് പ്രണയ പൂര്‍വ്വം വിവാഹിതരായ തന്റെയും മോദൂവിന്റെയും ബന്ധത്തില്‍ എന്താണ് സംഭവിച്ചത് എന്ന് റാമത്തുലായെക്ക് ഇപ്പോഴും വ്യക്തമല്ല. വീട്ടുകാര്‍ക്ക് ഏറെ താല്പര്യമുണ്ടായിരുന്ന, കൂടുതല്‍ മികച്ച സാമൂഹ്യ പദവിയുള്ള ഡോക്റ്റര്‍ ദോദാ ദിയെങ്ങിന്റെ ആലോചന നിരസിച്ചപ്പോള്‍ മുതല്‍ റാമത്തുലായെയുടെ വ്യക്തിത്വത്തില്‍ ലീനമായിരിക്കുന്ന സ്വാതന്ത്ര്യ ബോധത്തിന്റെ സൂചനകള്‍ വ്യക്തമാണ്. ഇപ്പോള്‍ ഭര്‍ത്താവ് പന്ത്രണ്ടു മക്കളെയും തന്നെയും ഉപേക്ഷിച്ച് ഒരു പതിനേഴുകാരിയെ വിവാഹം ചെയ്യുന്നതോടെ സമൂഹത്തിലെ പെണ്‍ പ്രതിനിധാനത്തെ കുറിച്ച് ഒരു നിരാസക്ത ഭാവത്തിലേക്ക് (stoic brand of feminism) റാമത്തുലായെയുടെ വീക്ഷണം പരിവര്‍ത്തനപ്പെടുന്നുണ്ട്. നോവലന്ത്യത്തില്‍ ഈ നിരാസക്ത ഭാവം വെള്ളക്കാരുടെ വംശീയ മേധാവിത്ത സമീപനത്തോടും സമീപ ഭൂതകാലത്തെ കൊലോണിയലിസ്റ്റ് ചരിത്രത്തോടും തന്റെ മക്കള്‍ പ്രതിനിധാനം ചെയ്യുന്ന ‘നേരിടല്‍’ മനോഭാവത്തെ തണുപ്പിക്കാന്‍ ശ്രമിക്കുന്നതിലും കാണാം. കറുത്തവനായ ഒരുവന്‍ ക്ലാസ്സില്‍ ഒന്നാമാനാകുന്നത് സഹിക്കാനാവാത്ത വംശ വെറിക്കാരനായ അധ്യാപകനെ അവഗണിക്കാനും പഠനത്തില്‍ ശ്രദ്ധിക്കാനും റാമത്തുലായെ മക്കളെ ഉപദേശിക്കുന്നുണ്ട്.  

ആസിയാതുവിന്റെ ജീവിതവും സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോവുന്നുണ്ടെങ്കിലും ദുര്‍വ്വിധികളെ അംഗീകരിക്കുന്ന റാമത്തുലായെയുടെ നിലപാടില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് അവരുടെ പ്രതികരണം. മാവ്ദോ മെഡിക്കല്‍ വിദ്യാര്‍ഥിയും സമൂഹ ധാരണപ്രകാരം തികച്ചും അഭിമതനുമായിരുന്നു. സാമൂഹിക ശ്രേണിയില്‍ അയാളേക്കാള്‍ താഴ്ന്നവള്‍ എന്ന അവഗണന ഭര്‍തൃ വീട്ടുകാരില്‍ നിന്നും നിരന്തരം നേരിടേണ്ടി വന്നു ആസിയാതുവിന്, വിശേഷിച്ചും നാബു അമ്മായിയില്‍ നിന്ന്. ആ ബന്ധം തകര്‍ക്കാന്‍ വേണ്ടി അവര്‍ നടത്തുന്ന കരുനീക്കങ്ങളാണ് മറ്റൊരു ഇളം പ്രായക്കാരിയെ രണ്ടാം ഭാര്യയാക്കാന്‍ മാവ്ദോയെ നിര്‍ബന്ധിതനാക്കുക. സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് യാതൊരു മടിയും കൂടാതെ തന്റെ മകളെ സഹോദരിയുടെ കുടില പദ്ധതിയുടെ ഇരയാകാന്‍ പാകത്തില്‍ ഫാര്‍ബാ ദിയൂഫ് വിട്ടുനല്‍കുന്നത്. പെണ്‍കുട്ടിക്ക് അക്കാര്യത്തില്‍ ഒന്നും പറയാന്‍ ഇടമില്ല. ഒരര്‍ത്ഥത്തില്‍ ഡകാറിന്റെ കൊസ്മോപോളിറ്റന്‍ സാഹചര്യത്തില്‍ നിന്ന് ദിയാകാവോ എന്ന ഉള്‍ഗ്രാമത്തിലേക്ക് ഇത്തരം ഒരാവശ്യത്തിനായുള്ള നാബൂ അമ്മായിയുടെ യാത്ര തന്നെ സംസ്കൃതിയില്‍ നിന്ന് പാരമ്പര്യത്തിലേക്കുള്ള ഒരു പാശ്ചാത്ഗമനമായി (atavism) കാണാം. എന്നാല്‍ ഈ ഭാഗത്ത് റാമത്തുലായെ ഉപയോഗിക്കുന്ന ഗൃഹാതുര ഭാഷ കാലഹരണപ്പെട്ട/ പ്പെടേണ്ട മൂല്യങ്ങളോടുള്ള അവരുടെ നിലപാടിലെ വൈരുധ്യം സൂചിപ്പിക്കുന്നുണ്ട്. സ്ത്രീയുടെ ഇരവല്‍ക്കരണത്തിനു ചുക്കാന്‍ പിടിക്കുന്നതും മറ്റൊരു സ്ത്രീയാണെന്നത് പുരുഷാധിപത്യ സെക്സിസ്റ്റ് നിലപാടുകള്‍ എത്രമാത്രം സമൂഹത്തില്‍ ആന്തരവല്‍ക്കരിക്കപ്പെട്ടിരുക്കുന്നു എന്ന് കാണിക്കുന്നു. മാവ്ദോയാകട്ടെ, അത് പ്രണയമെല്ലന്നും അമ്മയെ സമാധാനിപ്പിക്കാന്‍ വേണ്ടി മാത്രം നടത്തുന്നതാണെന്നും ആസിയാതുവിനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും നാബു – അമ്മായിയുടെ അതേ പേരുകാരി- ഗര്‍ഭിണിയാകുന്നതോടെ ആസിയാതു വിവാഹമോചനം നേടുകയും സ്വതന്ത്രയാകുകയും ചെയ്യുന്നു.  ഡിപ്ലോമസി ബിരുദവുമായി അമേരിക്കയിലെ സെനഗളീസ് എംബസിയില്‍ ജോലി കണ്ടെത്തുന്ന ആസിയാതു പന്ത്രണ്ടു മക്കളുടെ ജീവിത ഭാരവും പാരമ്പര്യത്തിനും സ്വാതന്ത്ര്യ മോഹത്തിനും ഇടയില്‍ പെട്ടുപോകുന്ന സ്ത്രീയുടെ അസ്തിത്വ പ്രതിസന്ധികളും പേറുന്ന കൂട്ടുകാരിക്ക് എപ്പോഴും തുണയും തണലുമാണ്. നാബൂ തുടര്‍ച്ചയായി പ്രസവിക്കുന്നതിനെ കുറിച്ചുള്ള റാമത്തുലായെയുടെ മുഷിപ്പിന് മാവ്ദോ നല്‍കുന്ന വഷളന്‍ മറുപടി അയാളുടെ സെക്സിസ്റ്റ് നിലപാടിന്റെ പരകോടിയാണ്: അയാള്‍ വിശന്നു വലഞ്ഞവനാണ്, നാബൂവാകട്ടെ, തൊട്ടരികിലുള്ള ഭക്ഷണത്തളികയും. കുടുംബം പരിപാലിക്കുന്നതില്‍ നാബൂവിന്റെ പോരായ്മകള്‍ ആസിയാത്തുവിന്റെ നഷ്ടം അയാളെ ബോധ്യപ്പെടുത്തുമെങ്കിലും അതും ‘സ്ത്രീയെന്ന സേവന ദാതാവ്’ റോളില്‍ ഉള്ള ആവശ്യം എന്നതിനപ്പുറം അവളുടെ വ്യക്തിത്വത്തോടുള്ള താല്‍പര്യമല്ല.

റമാത്തുലായെയും അമ്മയും സ്ത്രീശാക്തീകരണത്തിനു വേണ്ടി പൊരുതിയ ആദ്യ സെനഗലീസ് തലമുറയുടെ പ്രതീകങ്ങളാണ്. തന്റെ മകള്‍ക്ക് ബൌദ്ധികമായും ജീവിതാസക്തിയിലും തുല്യനായ ഒരാളെ അവള്‍ കണ്ടെത്തണം എന്നതായിരുന്നു അവരുടെ മോഹം. മോദൂവിന്റെ കാര്യത്തില്‍ അവരുടെ നിലപാടായിരുന്നു ശരിയെന്നു അയാള്‍ ബഹുഭാര്യത്വത്തിന്റെ പുരുഷ മേധാവിത്ത വഴിയിലേക്ക് തിരിയുന്നതോടെ റാമത്തുലായെയും ചിന്തിച്ചു തുടങ്ങുന്നുണ്ട്. അമ്മയുമായുള്ള അവളുടെ വിയോജിപ്പ് നോവലില്‍ ചൂഴ്ന്നുനില്‍ക്കുന്ന ഒരു ചോദ്യമുന്നയിക്കുന്നുണ്ട്: പാരമ്പര്യ കുടുംബ ജീവിതം, മതനിഷ്ഠ വിവാഹം, മാതൃത്വം എന്നിവ അടിസ്ഥാനപരമായിത്തന്നെ സ്ത്രീശാക്തീകരണത്തിനു എതിരാണെന്ന് കരുതേണ്ടതുണ്ടോ? വിവാഹിതയാകാന്‍ തീരുമാനിക്കുന്നു എന്ന ഏക കാരണത്താല്‍ സ്ത്രീയുടെ സ്വാതന്ത്ര്യം അടിയറ വെക്കപ്പെടുന്നുണ്ടോ? അതോ തനിക്കു ചേരാത്തയാളെ വിവാഹം ചെയ്യുമ്പോഴാണോ അത് സംഭവിക്കുന്നത്‌? മോദൂവിന്റെ വഞ്ചന ബോധ്യമാവുന്നതോടെ അമ്മയും മറ്റും ആഗ്രഹിച്ച പോലെ ദാവൂദയെ തെരഞ്ഞെടുക്കാതിരുന്നത് തനിക്കു പറ്റിയ തെറ്റായിരുന്നു എന്ന് ഒരു വേള റാമത്തുലായെക്ക് തോന്നുന്നുണ്ട്. പരമ്പരാഗത രീതിയുമായി രാജിയാവലാണെങ്കിലും അത്തരം പ്രായോഗിക ബുദ്ധി തനിക്കു മെച്ചപ്പെട്ട സ്വാതന്ത്ര്യം നല്‍കുമായിരുന്നു എന്ന് അവള്‍ക്ക് തോന്നുന്നുമുണ്ട്.    

ഉണര്‍വ്വുകളും വരും കാലവും

ചെറുപ്പത്തില്‍ തന്നോട് പ്രണയാഭ്യര്‍ത്ഥനയുമായി വന്ന ദോദാ ദിയെങ്ങിന്റെ ഉള്‍പ്പടെ വരുന്ന പുനര്‍ വിവാഹാലോചനകളെല്ലാം നിരസിച്ചു തനിയെ മക്കളെ പോറ്റാനുള്ള റാമത്തുലായെയുടെ തീരുമാനം, ‘ഭാര്യ, മാതാവ്’ അസ്ഥിത്വത്തിനപ്പുറം സ്ത്രീ നിലനില്‍ക്കുന്നില്ല എന്ന പരമ്പരാഗത ധാരണയെ വെല്ലുവിളിക്കുന്നുണ്ട് എന്ന് ഒരര്‍ത്ഥത്തില്‍ പറയാമെങ്കിലും, ഒരു പ്രായം കടന്ന തനിക്ക് പുരുഷന്റെ കണ്ണില്‍ എന്ത് വിലയാണുണ്ടാകുക എന്ന അങ്കലാപ്പ് റാമത്തുലായെയെ കീഴടക്കുന്നുണ്ട്. ആലോചനക്കാരുടെ നോട്ടം തന്റെ സ്വത്തിലാണ് എന്ന് ന്യായമായും സംശയിക്കുന്നതും അതുകൊണ്ടു തന്നെ. മോദൂവിന്റെ സഹോദരന്‍ ടംസീര്‍ ജ്യേഷ്ഠന്റെ ഇതര സ്വത്തുക്കള്‍ പോലെ മറ്റൊരു കൈമാറ്റ വസ്തു എന്ന ധാരണയോടെ തന്നെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇമാമിന്റെ മുമ്പില്‍ വെച്ച് തന്നെ തികഞ്ഞ ആത്മ ബോധത്തോടെ റാമത്തുലായെ അയാള്‍ക്ക് മറുപടി നല്‍കുന്നത് ഒരു വിപ്ലവസ്വരം തന്നെയായി മാറുന്നുണ്ട്. നോവലിന്റെ നൈതിക ഉത്തുംഗം  (moral high peak) എന്ന് ഈ സന്ദര്‍ഭത്തെ വിലയിരുത്താം. താരതമ്യേന മാന്യമായും പ്രണയ ഭാവത്തിലും ആലോചനയുമായെത്തുന്ന ദോദായുടെ വാക്കുകളിലും ആണധികാരത്തിന്റെ സ്വരം അവര്‍ തിരിച്ചറിയുന്നുമുണ്ട്. സ്വതന്ത്ര സെനഗലീസ് അസംബ്ലിയില്‍ അംഗമായ അയാളോട് അസംബ്ലിയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് (നൂറില്‍ നാല്) റാമത്തുലായെ സംസാരിക്കുന്നത് ഏറെ പ്രകടനപരതയോടെ അയാള്‍ ശരിവെക്കുന്നുണ്ട്. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ പുതു തലമുറ സെനഗലിന്റെ വരും കാലങ്ങളില്‍ ആധുനികതയുടെയും പുതിയ ലിംഗ നീതിയുടെയും സ്ത്രീശാക്തീകരണത്തിന്റെയും ധാരണകള്‍ ഉണര്‍ന്നു വരുന്നതിന്റെ ചിഹ്നങ്ങളായി നോവലന്ത്യത്തില്‍ ഇടം പിടിക്കുന്നു. ഫ്രഞ്ച് കൊളോണിയല്‍ വിദ്യാഭ്യാസം നേടിയ ആസിയാത്തുവിന്റെ സഹോദരങ്ങള്‍ കുലത്തൊഴിലായ തട്ടാന്‍ പണി ചെയ്യാന്‍ വിസമ്മതിക്കുന്നു. മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പരിക്ക് പറ്റുന്ന റാമത്തുലായെയുടെ ആണ്മക്കള്‍ ആധുനികതയുടെ കടന്നുവരവിന്റെ സമ്മിശ്ര ഭാഗധേയം സൂചിപ്പിക്കുമ്പോള്‍, സന്നിഗ്ദ ഘട്ടങ്ങളില്‍ ചെറുപ്പത്തില്‍ ശീലിച്ച ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിടുന്ന അമ്മയില്‍ നിന്ന് വ്യത്യസ്തമായി പുകവലിക്കുകയും രാത്രികാലങ്ങളില്‍ പുറത്തു പോകുകയും ചെയ്യുന്ന മൂവര്‍ സംഘം എന്ന് വിളിക്കുന്ന മൂത്ത പെണ്മക്കളും വിവാഹ പൂര്‍വ്വ ബന്ധത്തില്‍ ഗര്‍ഭം ധരിക്കുന്ന മകള്‍ ആസിയാതുവും -സുഹൃത്തിന്റെ പേരിട്ട മകള്‍- റാമത്തുലായെയുടെ സ്വതന്ത്ര ചിന്തകളോട് ആഭിമുഖ്യമുള്ള നിലപാടുകളുടെ പരീക്ഷണ ഘട്ടം ആകുന്നുണ്ട്. ഭാവിയെ കുറിച്ച് കണക്കു കൂട്ടലുകള്‍ ഉള്ള മകളോടും അവളുടെ കൂട്ടുകാരനോടും സഹിഷ്ണുതാപൂര്‍വ്വം പെരുമാറുന്നതില്‍ അവള്‍ വിജയിക്കുന്നുമുണ്ട്. മകളെ ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്ന തന്റെ തന്നെ മനസ്സിന്റെ പാതിയെ തിരസ്കരിക്കുന്നതിലൂടെ പരമ്പരാഗത മൂല്യ ധാരണയെ നിരസിക്കുകയും പ്രണയം, പരസ്പര ധാരണ, മാപ്പു കൊടുക്കല്‍ എന്നീ മൂല്യങ്ങളെ മതത്തിന്റെയും പഴമയുടെയും കല്‍പ്പനകള്‍ക്ക് മേല്‍ സ്ഥാപിക്കുന്ന സ്വന്തമായൊരു നൈതിക സങ്കല്പം ആശ്ലേഷിക്കുകയുമാണ് റാമത്തുലായെ. മകളുടെ വിവാഹപൂര്‍വ്വ ബന്ധത്തിലെ കൂട്ടാളിയെ മാതാവ് സല്‍ക്കരിക്കുന്നത് സെനഗളീസ് പാരമ്പര്യത്തില്‍ അചിന്ത്യമായ തെറ്റാണ് എന്നതൊന്നും അവരെ ബാധിക്കുന്നില്ല. പരസ്പര ധാരണകളുടെ അഭാവം തകര്‍ത്ത വിവാഹ ബന്ധങ്ങളുടെ ഇരകളായ റാമത്തുലായെയും ആസിയാതുവിനെയും പോലുള്ള സ്ത്രീകളെ സംബന്ധിച്ച് ഇതൊരു ധാര്‍മ്മിക വിപ്ലവം തന്നെയാണ് എന്ന് കാണാം. ഇളയ മക്കളുടെ കാര്യത്തിലാകട്ടെ, തന്നെ വിസ്മയിപ്പിക്കും വിധം ലൈംഗിക കാര്യങ്ങളില്‍ അവര്‍ സ്വയം ശിക്ഷിതരാണ് എന്നും റാമത്തുലായെ കണ്ടെത്തുന്നു. പുതു കാലത്ത് സെനഗളീസ് സമൂഹത്തില്‍ അധികാര കേന്ദ്രങ്ങളില്‍ വേണ്ടത്ര പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ആശാവഹമാം വിധം മുന്നോട്ടു പോയിട്ടുണ്ട് എന്ന് അവള്‍ നിരീക്ഷിക്കുന്നു. ആധുനിക വല്‍ക്കരണവും പാരമ്പര്യവും തമ്മിലുള്ള സംഘര്‍ഷം ഒരു “നിതാന്ത തര്‍ക്ക”മാണ് എന്നാണ് റാമത്തുലായെ എഴുതുന്നത്‌. ഈ തര്‍ക്കത്തില്‍ മകള്‍ ദാബ പുതിയ തലമുറയുടെ പുരോഗമന വാഞ്ചയുടെ പ്രതീകമാണെങ്കില്‍ റാമത്തുലായെ പാരമ്പര്യത്തില്‍ കടിച്ചു തൂങ്ങുന്നതിന് പകരം പുതിയ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്ന മുതിര്‍ന്ന തലമുറയെ പ്രതിനിധീകരിക്കുന്നു. ആധുനികവല്‍ക്കരണം സെനഗലിനെ പോലെ സ്വാതന്ത്ര്യത്തിലേക്ക് പുതുതായി കടന്നുവരുന്ന ഒരു രാജ്യത്തിന്‌ ഒഴിച്ചുകൂടാനാവാത്തതാവാം; എന്നാല്‍, നാടിന്റെ സാംസ്കാരിക സ്വത്വത്തോട് അതെപ്പോഴും നല്ല നിലയിലല്ല പ്രതിവര്‍ത്തിക്കുന്നത് എന്ന് നോവല്‍ സൂചിപ്പിക്കുന്നു. അതേ സമയം തന്റെ മുന്‍ കാല നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി സാമ്പത്തിക സ്വാശ്രയത്വമുള്ള ഒരു സ്ത്രീയെന്ന നിലയില്‍ സ്വന്തം ജീവിതം സ്വയം മുന്നോട് കൊണ്ട് പോകാനും വിവാഹമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ അവസാന വാക്ക് എന്ന് തിരിച്ചറിയാനും റാമത്തുലായെക്ക് ഒടുവില്‍ കഴിയുന്നുണ്ട്. തന്റെ ചിരകാല സുഹൃത്ത് സെനഗളില്‍ തിരിച്ചെത്തുന്നതിനെ കുറിച്ചും കാലം തങ്ങള്‍ ഇരുവരിലും വരുത്തിയ മാറ്റങ്ങള്‍ക്കപ്പുറവും ഇരുവരും തമ്മിലുള്ള സൗഹൃദം ഊഷ്മളമായി തുടരുന്നതിനെ കുറിച്ചുമുള്ള പ്രതീക്ഷകളോടെയാണ് റാമത്തുലായെ തന്റെ ദീര്‍ഘമായ കത്ത് അവസാനിപ്പിക്കുന്നത്.

More African Feminist Classics:

Everything Good Will Come by Sefi Atta

https://alittlesomethings.blogspot.com/2018/01/blog-post_17.html

The Joys of Motherhood by Buchi Emecheta

https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html

 Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Nervous Conditions by Tsitsi Dangarembga

https://alittlesomethings.blogspot.com/2024/08/nervous-conditions-by-tsitsi-dangarembga.html

Monday, May 22, 2017

Murambi, The Book of Bones by Boubacar Boris Diop

മുറംബി : ഫോസിലുകളില്‍ എഴുതപ്പെട്ടത്.



















To write poetry after Auschwitz is barbaric - Theodor Adorno (1949)

            സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998-ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം (literature of engagementആയിരുന്നുഎഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ മോനിക് ഇല്‍ബൂദോ (ബുര്‍കിനാ ഫാസോ), ടിയെര്‍നോ മോനെനെംബോ (ഗിനിവെറോനിക് താദ് യോ (ഐവറി കോസ്റ്റ്തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘത്തില്‍ നിന്ന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട കൃതി സെനെഗലീസ് നോവലിസ്റ്റ് ബുബാക്കാര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi, The Book of Bones തന്നെയായിരുന്നുറുവാണ്ടന്‍ ഉദ്യമത്തോടെ ആഫ്രിക്കന്‍ സാഹിത്യത്തിന് ഒരു നവീകൃത ജീവനും ഇടവും ലഭ്യമായിയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ''അടിമത്തസമ്പ്രദായത്തിനും കൊളോണിയലിസത്തിനും ശേഷം ആഫ്രിക്ക ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന സന്ദിഗ്ധതകളില്‍ ചിലത് രോഗവും മനുഷ്യാവകാശ ലംഘനങ്ങളുമാണ്അത്തരം ലംഘനങ്ങളെ തള്ളിപ്പറയുന്നതിലും ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിലുമാണ് പൊതു മണ്ഡലത്തിലെ ബുദ്ധിജീവികളുടെ പങ്ക് നിര്‍ണ്ണായകമായിരിക്കുന്നത്.'' (മാന്‍തിയ ദിയാവാരനോവലിന്റെ അവതാരികയില്‍ ഫിയോന മക് ലോലിന്‍ ഉദ്ധരിച്ചത്.) രാഷ്ട്രീയവും സാഹിതീയവുമായി ഈ പരിപ്രേക്ഷ്യത്തിലാണ് ബോറിസ് ഡിയോപ്പിന്റെ നോവല്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നൂറു കൃതികളില്‍ ഒന്നായി സിംബാബ്‌വേ അന്താരാഷ്‌ട്ര പുസ്തക മേളയില്‍ ഇടം പിടിച്ചത്ആഫ്രിക്കയിലെ ഏറ്റവും മികച്ച സമകാലിക എഴുത്തുകാരില്‍ ഒരാളായ ഡിയോപ്പ് ആക്റ്റിവിസ്റ്റും സെനഗലിലെ ആദ്യത്തെ സ്വതന്ത്ര പത്രത്തിന്റെ പ്രഥമ പത്രാധിപസമിതി അംഗവുമാണ്അദ്ദേഹത്തിന്റെ കൃതികളെല്ലാം ചരിത്രവും മിത്തും തമ്മിലുള്ള ബന്ധവും സമകാലിക ആഫ്രിക്കന്‍ ജീവിതത്തില്‍ അവ എങ്ങനെ പ്രതിവര്‍ത്തിക്കുന്നു എന്നതും തികച്ചും വിഗ്രഹഭജ്ഞക സ്വഭാവത്തോടെ ആവിഷ്കരിക്കുന്നു എന്ന് മക് ലോലിന്‍ നിരീക്ഷിക്കുന്നു

 1994 ഏപ്രില്‍ 06 എന്ന അഭിശപ്ത ദിനത്തില്‍ കിഗാലി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങിയ പ്രസിഡന്റ് ജുവനല്‍ ഹബ്യാരിമാനയുടെ വിമാനം വെടിവെച്ചു വീഴ്ത്തപ്പെടുകയും പ്രസിഡന്റ് ഉള്‍പ്പടെ എല്ലാവരും കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ മൂന്നു മാസക്കാലം ലോകം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കേ റുവാണ്ടയില്‍ അരങ്ങേറിയ ടുട്സി വിരുദ്ധ കൂട്ടക്കൊല നൂറില്‍ താഴെ ദിവസങ്ങള്‍ക്കുള്ളില്‍ എട്ടു മുതല്‍ പത്തു ലക്ഷം പേരെ കൊന്നൊടുക്കി 'ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വേഗതയേറിയതും ഫലപ്രദവുമായവംശഹത്യയായിത്തീര്‍ന്നുഅന്താരാഷ്‌ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വത്തെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ റുവാണ്ടന്‍ ദുരന്തം മധ്യആഫ്രിക്കയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് മനുഷ്യ സംസ്കൃതിയുടെ തന്നെ ഉത്കണ്ഠയായിവ്യത്യസ്ത ആഖ്യാന സ്വരങ്ങളിലൂടെ ശ്ലഥമായ മിത്തുകളെ ആവിഷ്കരിക്കുകയും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്യുന്നതിലൂടെ ഏതെങ്കിലും പ്രത്യേക നിലപാടിലേക്ക് ആഖ്യാനത്തെ അടുപ്പിക്കുന്നതിനു പകരം വ്യക്തിഗത അനുഭവങ്ങളുടെയും വ്യതിരിക്ത പ്രതികരണങ്ങളുടെയും ഓര്‍മ്മകളുടെയും അനന്യത സമര്‍ഥിക്കുന്ന രീതിയാണ് തന്റെ പതിവ് ശൈലിയില്‍ നോവലിസ്റ്റ് അവലംബിക്കുന്നത്അതുകൊണ്ട് ഹുടു എന്നോ ടുട്സി എന്നോ പൊതു സംജ്ഞകളുടെ കള്ളികളിലേക്ക് അനുഭവങ്ങളെ ഒതുക്കുന്നതിന് പകരം വൈയക്തിക അനുഭവാഖ്യാനങ്ങളുടെ തലങ്ങളിലും കൂടി റുവാണ്ടന്‍ ദുരന്തത്തെ സമീപിക്കുന്ന ആദ്യ കൃതിയായി മുറംബി മാറുന്നു എന്ന് മക് ലോലിന്‍ സാക്ഷ്യപ്പെടുത്തുന്നു. "മുറംബി പ്രഥമമായും ഏറ്റവും പ്രധാനമായി വൈയക്തിക ആഖ്യാനങ്ങളുടെ ഒരു നോവലാണ്‌അതുപയോഗപ്പെടുത്തുന്ന വിവിധ ആഖ്യാന സ്വരങ്ങളില്‍ ബഹുമുഖാഖ്യായികളായ (polyphonic) ഡിയോപ്പിന്റെ മുന്‍ നോവലുകളെ പോലെ. ആഖ്യാതാക്കള്‍ഒട്ടേറെ സാക്ഷികള്‍അക്രമം നടത്തിയവര്‍ഇരകള്‍നോക്കിനിന്നവര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകളാണ് അദ്ധ്യായങ്ങള്‍ക്ക്ഈ വൈയക്തിക കഥകളിലൂടെയാണ് വംശഹത്യയുടെ കൊടും ക്രൂരതകള്‍ വെളിപ്പെടുത്തുന്നത്, ഹബ്യാരിമാനയുടെ വിമാനം വെടിവെച്ചിട്ട ദിവസത്തെ ആദ്യത്തെ ഭയവും അവിശ്വസനീയതയും തൊട്ട്കൂട്ടക്കുരുതികളുടെയും പീഡനങ്ങളുടെയും ഭയാനകവും പലപ്പോഴും വീറില്ലാത്തതുമായ വിവരണങ്ങള്‍ വരെഅതിജീവിച്ചവരുടെ മനസ്സുകളില്‍ പില്‍ക്കാലം പിന്തുടരുന്ന ഓര്‍മ്മകള്‍ വരെ.”

സംഘര്‍ഷങ്ങളുടെ കൊളോണിയല്‍ വേരുകള്‍ 

               വംശീയ പരികല്‍പ്പനകള്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ ഇടയ്ക്കിടെ ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു നിമിത്തമാകുന്നതില്‍ കൊളോണിയല്‍ ശക്തികള്‍ വഹിച്ച പങ്ക് നോവലിന്റെ നൈതിക ദര്‍ശനങ്ങളുടെ കണ്ണാടിയായ സിമെയോന്‍ ഹബിനേസയെന്ന വയോധികന്‍ ഓര്‍മ്മിക്കുന്നുകൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗികസര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കിഅവര്‍ നീണ്ടു മെലിഞ്ഞ പ്രകൃതക്കാരാണെന്നും നീണ്ട മൂക്കുള്ളവര്‍ ആണെന്നും ടുട്സികള്‍ക്ക് അടിസ്ഥാന രഹിതമായ ശാരീരിക പ്രത്യേകതകള്‍ ആരോപിക്കപ്പെട്ടുസ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്.1959 ല്‍ ഹുടു കര്‍ഷകര്‍ കൊളോണിയല്‍ ഭരണത്തിന്റെ പ്രായോജകരും പ്രയോക്താക്കളുമായിരുന്ന ടുട്സികള്‍ക്കെതിരെ നടത്തിയ കലാപമാണ്‌ 1994 ലെ വംശഹത്യയിലേക്ക് നയിച്ച ഹിംസാത്മകതയുടെ തുടക്കമായത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതിപ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. 'ഹുടു പവര്‍ റേഡിയോഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ് ; എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" ("Cut all the tall trees"). ഹുടു അര്‍ദ്ധസൈനികസംഘം  ('Interahamwe')  കാര്യങ്ങള്‍ ഏറ്റെടുത്തു. ഇതായിരുന്നു തുടക്കം.

നിസ്സംഗതയുടെ പാപം

 

               പ്രസിഡന്റ് കൊല്ലപ്പെട്ട ദിനം ഉരുണ്ടുകൂടുന്ന ഭീഷണാവസ്ഥയോട് അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിസ്സംഗത നോവല്‍ ആരംഭത്തില്‍ തന്നെ വ്യക്തമാക്കപ്പെടുന്നുണ്ട്. ടുട്സിയായ വീഡിയോ സ്റ്റോര്‍ ഉടമ മൈക്കല്‍ സെരുമുണ്ടോ രാത്രി വൈകിയിട്ടും വീട്ടിലെത്താത്ത മകനെ അന്വേഷിച്ചിറങ്ങുമ്പോള്‍ വേവലാതി പൂണ്ട ഭാര്യയെ സമാധാനിപ്പിക്കുന്നു. “വിഷമിക്കണ്ടസേരാലോകം മുഴുവന്‍ അവരെ നോക്കിയിരിപ്പുണ്ട്‌, അവര്‍ക്കൊന്നും ചെയ്യാനാവില്ല.” പക്ഷെ അയാള്‍ക്കറിയാം.

ഉള്ളിന്റെയുള്ളില്‍ എനിക്കറിയാമായിരുന്നു ഞാന്‍ പറഞ്ഞത് തെറ്റാണെന്ന്യുഎസ്സില്‍ ലോക കപ്പു തുടങ്ങാന്‍ പോവുകയായിരുന്നുഭൂഗോളത്തിലാര്‍ക്കും മറ്റൊന്നിലും താല്പര്യം ഉണ്ടായിരുന്നില്ലഎന്ത് തന്നെയായാലും റുവാണ്ടയില്‍ എന്ത് സംഭവിച്ചാലും അതെപ്പോഴും കറുത്തവര്‍ കറുത്തവരെ ആക്രമിക്കുന്ന അതെ പഴയ കഥയായിരിക്കുംഓരോ കളിയുടെയും ഇടവേളകളില്‍ ആഫ്രിക്കക്കാര്‍ പോലും പറയും, “അവര്‍ നമ്മെ അമ്പരപ്പിക്കുകയാണ്അവര്‍ ഇത് പോലെ പരസ്പരം കൊല്ലുന്നത് നിര്‍ത്തണം.” പിന്നെ അവര്‍ മറ്റെന്തിലെക്കെങ്കിലും വിഷയം മാറ്റും. “നീ ക്ലൈവര്‍ട്ടിന്റെ ആ ഫ്ലിപ്പ് കണ്ടോ?” ഞാന്‍ പറയുന്നത് ഒരു കുറ്റപ്പെടുത്തല്‍ അല്ലഞാന്‍ ടെലിവിഷനില്‍ ഉള്‍കൊള്ളാനാവാത്ത ഒട്ടേറെ രംഗങ്ങള്‍ കണ്ടിട്ടുണ്ട്സ്ലിപ്പുകളും മാസ്ക്കും ധരിച്ച ആളുകള്‍ കൂട്ടക്കുഴിമാടത്തില്‍ നിന്ന് ജഡങ്ങള്‍ വലിച്ചു പുറത്തിടുന്നത്നവജാത ശിശുക്കളെ ചിരിച്ചുകൊണ്ട് ബ്രെഡ്‌ ഒവനിലേക്ക് തട്ടിയിടുന്നത്യുവതികള്‍ ഉറങ്ങാന്‍ പോകും മുമ്പ് തൊണ്ടയില്‍ എണ്ണ പുരട്ടുന്നത്അവര്‍ പറയും, 'അങ്ങനെയാവുമ്പോള്‍ കഴുത്തറുക്കുന്നവര്‍ വരുമ്പോള്‍ അവരുടെ കത്തികളുടെ വായ്ത്തല അധികം വേദനിപ്പിക്കില്ലഞാനിതൊക്കെ കണ്ടു വേദനിച്ചെങ്കിലും അതിന്റെ ഭാഗമായി തോന്നിയിരുന്നില്ലഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല, ഇരകള്‍ ഉച്ചത്തില്‍ കരയുമ്പോള്‍ അത് ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നുഞാനും ഭൂമിയിലെ ആയിരക്കണക്കായ ആളുകളും അപ്പോള്‍ അവരുടെ വേദന അവസാനിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കണമായിരുന്നുഅതൊക്കെ എപ്പോഴും ഏറെ ദൂരെയാണ് സംഭവിച്ചു കൊണ്ടിരുന്നത്ലോകത്തിന്റെ മറുവശത്തുള്ള മറ്റെതോക്കെയോ നാടുകളില്‍ . പക്ഷെ 1994 ഏപ്രിലിലെ ഈ ആദ്യ ദിനങ്ങളില്‍ ലോകത്തിന്റെ മറുവശത്തുള്ള രാജ്യം എന്റേതാണ്.” 

മകനെ അന്വേഷിച്ചിറങ്ങുന്ന സെരുമുണ്ടോയെ കുറിച്ച് പിന്നീട് നോവല്‍ മൌനമാണ്.

നിസ്സംഗത എങ്ങനെയാണ് ചരിത്രപഠനത്തിന്റെ തട്ടകത്തില്‍ തമസ്കരണമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്‌ എന്ന് കോര്‍നെലിയസ് തന്നെ നോവലില്‍ വ്യക്തമാക്കുന്നുണ്ട്:

ജിബൂട്ടിയിലോഞാന്‍ അവിടെ സ്കൂളില്‍ ചരിത്രാധ്യാപകന്‍ ആയിരുന്നു.”

എന്നിട്ട് എന്ത് ചരിത്രമാണ് നീ അവിടെ പഠിപ്പിച്ചത്?”

സിമെയോന്‍ എന്താണ് ഉദ്ദേശിച്ചതെന്നു കോര്‍നെലിയസ് ഊഹിച്ചു.

ഞങ്ങള്‍ റുവാണ്ടയെ കുറിച്ച് അത്രയധികം സംസാരിച്ചില്ല.”

എന്താ നീ പറയുന്നത്ദൈവം റുവാണ്ടയെ വളരെ ആകര്‍ഷകമായി കണ്ടുവെന്നും രാത്രി മറ്റെവിടെയും ചെലവഴിക്കില്ല എന്നും ജിബൂട്ടിയിലെ സ്കൂള്‍ കുട്ടികള്‍ക്ക് അറിയില്ലെന്നോ?”പരിഹാസത്തോടെ സിമെയോന്‍ ചോദിച്ചു.

കോര്‍നെലിയസ് പ്രകോപിതനാവാന്‍ തയ്യാറാവാതെ മുറംബി മലകളില്‍ വ്യാപിച്ചു കണ്ട വിളക്കുകളെ നോക്കി പറഞ്ഞു, “എന്റെ വിദ്യാര്‍ഥികള്‍ അത് വിശ്വസിക്കുമായിരുന്നില്ല. റുവാണ്ട എന്ന വാക്ക് എല്ലാവരിലും രക്തം ചിന്തലും അവസാനമില്ലാത്ത കൊലയും മാത്രമേ ഓര്‍മ്മപ്പെടുത്തുമായിരുന്നുള്ളൂ.” 

ഇര സിദ്ധാന്തവും ഹിംസയുടെ ചാക്രികതയും 

              ആഫ്രിക്കന്‍ അനുഭവത്തില്‍ കുരുതികളുടെയും നശീകരണത്തിന്റെയും ചരിത്ര ഘട്ടങ്ങള്‍ പലപ്പോഴും കൊളോണിയലിസത്തിന്റെ ഫലമായി സംഭവിച്ചതാണെങ്കിലും അത്തരം ഇരവല്‍ക്കരണ സിദ്ധാന്തത്തെ പൂര്‍ണ്ണമായും 'മുറംബി' സാധൂകരിക്കുന്നില്ല. ഫോസ്റ്റിന്‍ ഗസാനെയുടെ പിതാവിന്റെ കിടപ്പറച്ചുമരിനെ അലങ്കരിക്കുന്ന പഴയ ചിത്രത്തില്‍ ബെല്‍ജിയം രാജാവിനു ഷേക്ക്‌ ഹാന്‍ഡ് ചെയ്യുന്ന പ്രസിഡണ്ട്‌ കയിബാന്റയെ കാണാംരാജാവിന്റെ മുഖത്തെ മടുപ്പും കയിബാന്റയുടെ ആരാധനാ ഭാവവും കൊളോണിയല്‍ യജമാനനും ആഫ്രിക്കന്‍ സില്‍ബന്തിയും എന്ന വിനിമയത്തിന്റെ സ്വഭാവത്തെ സാക്ഷ്യപ്പെടുത്തുന്നുകലാപ നാളുകളില്‍ ടുട്സി അനുകൂലമനോഭാവത്തിന്റെ മുദ്ര ചാര്‍ത്തപ്പെട്ടിരുന്നവര്‍ എന്ന നിലയില്‍ പത്തു ബെല്‍ജിയന്‍ സൈനികര്‍ കൊല്ലപ്പെടുന്നതും തുടര്‍ന്ന് ബെല്‍ജിയന്‍ പൗരന്മാര്‍ ഫ്രഞ്ച് പൗരന്മാരെന്ന വ്യാജേന ചെക്ക്പോയിന്റുകള്‍ കടക്കുന്നതും കൊളോണിയലിസ്റ്റുകളും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷങ്ങളെ സൂചിപ്പിക്കുന്നുഫ്രഞ്ച് ജനറല്‍മാര്‍ കൂട്ടക്കൊലകളില്‍ ടുട്സി വിരുദ്ധ വികാരം ആളിക്കത്തിക്കും വിധം പ്രവര്‍ത്തിക്കുന്നതും 'മുറംബിയുടെ കശാപ്പുകാരന്‍' എന്നറിയപ്പെട്ട ഉവിമാനയുടെ പിതാവ് ഉള്‍പ്പടെയുള്ള യുദ്ധക്കുറ്റവാളികളുടെ രക്ഷപ്പെടലിനു മറയൊരുക്കുന്നതും നോവല്‍ തുറന്നു കാട്ടുന്നുണ്ട്സിമെയോന്‍ ഹെബിനേസയെന്ന വയോധികനിലൂടെ ഇരവല്‍ക്കരണ സിദ്ധാന്തം എങ്ങനെയാണ് ഹിംസയുടെ ചാക്രികതക്ക് കാരണമാവുക എന്നത് നിരീക്ഷിക്കപ്പെടുന്നുണ്ട്തങ്ങളുടെ ബന്ധുക്കളുടെ കൊലക്ക് നേതൃത്വം കൊടുത്തയാളുടെ കൊട്ടാര സദൃശമായ വീട് തകര്‍ത്തുകളയാന്‍ വെമ്പുന്ന ഗ്രാമീണരെ അയാള്‍ ഓര്‍മ്മിപ്പിക്കുന്നുറുവാണ്ടന്‍ ചരിത്രത്തില്‍ പ്രതികാര നടപടികള്‍ തിരിച്ചടികളെ പ്രകോപിപ്പിച്ചതാണ് എല്ലാ കാലത്തും അനന്തമായ വയലെന്സിനു കാരണമായത്‌ഇന്നലത്തെ ഇരകള്‍ തങ്ങളുടെ പീഡാനുഭവങ്ങളെ ഹിംസാത്മകതക്കുള്ള ലൈസന്‍സ് ആയിക്കാണുകയും തങ്ങളുടെ ദുഃഖത്തിനു പ്രതികാരക്രിയകളിലൂടെ പരിഹാരം കാണുകയും ചെയ്യുന്നത് ആ ചാക്രികത അനവരതം തുടരാനെ ഇടയാക്കൂ.

എനിക്ക് നിങ്ങളോട് പറയാനുണ്ട്നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുഎന്നാല്‍ അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ലഅവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്. ഞാന്‍, സെമിയോന്‍ ഹാബിനെസആവര്‍ത്തിക്കുന്നുനിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ല. ഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂനിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ലഅത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവുംഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നുനിങ്ങളിലാരും തന്നെസന്ദര്‍ഭം വരുമ്പോള്‍ ആ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.”

ഇരവല്‍ക്കരണവും അത് ഉത്പാദിപ്പിക്കുന്ന പകപോക്കല്‍ 'ഉത്തരവാദിത്ത ബോധവുംതള്ളിക്കളയുന്നതിലൂടെ ഇരയാക്കപ്പെട്ടവര്‍ക്ക് സ്വമേധയാ വന്നു ചേരുന്ന 'നിരപരാധര്‍ ' എന്ന പരിവേഷവും തകര്‍ത്ത് കളയുകയാണ് സിമെയോന്‍.

ഇരസാക്ഷിആക്രമകാരി - വെച്ച് മാറുന്ന സ്വത്വങ്ങള്‍ 

             ഹിംസാത്മകതയുടെ കൊളോണിയല്‍ പങ്ക് എന്ന പരിഗണന കൊണ്ടുമാത്രം റുവാണ്ടയില്‍ നടന്നതെല്ലാം വിശദീകരിക്കാനാവില്ലെന്നു സിമെയോന്‍ കണ്ടെത്തുന്നുണ്ട്. കിബുംഗോയിലെയും മുഗോനെരോയിലെയും മുറംബിയിലെയും ആള്‍ക്കൂട്ടങ്ങള്‍ അരുംകൊലകള്‍ ആഘോഷിച്ച രീതി അയാളെ ചിന്തിപ്പിക്കുന്നുഇര സിദ്ധാന്തം ചരിത്രം തങ്ങളില്‍ 'സംഭവിക്കുക'യായിരുന്നു എന്നതോന്നല്‍ ഉറപ്പിക്കുന്നതിലൂടെ അത് ചെയ്തവരെ/ ഉത്തരവാദികളായവരെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടേ തങ്ങളുടെ കര്‍തൃത്വം സ്ഥാപിക്കാനാവൂ എന്ന കടുത്ത പരിഹാരാന്വേഷണത്തിലേക്ക് നയിക്കുന്നുകൊളോണിയല്‍ വിരുദ്ധപോരാട്ടത്തില്‍ അക്രമാസക്തമായ കലാപങ്ങളിലൂടെ കോളണീകൃത ജനത സ്വയം സ്ഥാപിക്കുന്നത് മുന്നേറ്റമായിക്കണ്ട ഫ്രാന്‍സ് ഫാനന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി 'ഇരകളുടെ സ്വത്വ'മെന്ന ഐക്യപ്പെടല്‍ ഹിംസാത്മകതയുടെ ചാക്രികതയില്‍ ആണ് ചെന്നെത്തുന്നത് എന്ന് സിമെയോന്‍ വിചാരിക്കുന്നുഇരയും സാക്ഷിയും അക്രമകാരിയുമെന്ന സ്വത്വങ്ങള്‍ അത്ര ഭിന്നമല്ല എന്നും പരസ്പരം വെച്ച് മാറാവുന്ന ഒന്നാണ് എന്നും ചരിത്രം പലവുരു സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോസിമെയോന്‍ നടത്തുന്ന നിരീക്ഷണം പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌരിയുടെ ഗേറ്റ് ഓഫ് ദി സണ്‍ എന്ന നോവലിലെ മുഖ്യ കഥാപാത്രമായ നാഹിലയും മുന്നോട്ടു വെക്കുന്നുണ്ട്.

നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടുപക്ഷെ അതുകൊണ്ട് നിങ്ങള്‍ക്ക് ഞങ്ങളെ പീഡിപ്പിക്കാന്‍ അധികാരമില്ല... ഞങ്ങളാണ് ജൂതന്മാരുടെ ജൂതന്മാര്‍ജൂതന്മാര്‍ അവരുടെ ജൂതന്മാരോട് എന്ത് ചെയ്യും എന്ന് നമുക്കിനി കാണാം.” ('ഗേറ്റ് ഓഫ് ദി സണ്‍ ' എന്ന നോവലില്‍ നിന്ന്.)

            'മുറംബി'യില്‍ വംശഹത്യ അവസാനിപ്പിച്ച ആര്‍പിഎഫ്. 'വിമോചന'ത്തിന്റെ ഭാഗമായി ഹുടു മിലീഷ്യാ അംഗങ്ങളെ അരിഞ്ഞു വീഴ്ത്തുന്നത് നോക്കിനിന്നത് കോര്‍നെലിയസിന്റെ സുഹൃത്തും റസിസ്റ്റന്‍സ് ആക്റ്റിവിസ്റ്റും ആയിരുന്ന ജെസിക്ക വിവരിക്കുന്നുണ്ട്. 'മുറംബിയുടെ കശാപ്പുകാര'നായ പിതാവിന്റെയും അയാളുടെ കല്‍പ്പനയില്‍ കൊന്നു തള്ളപ്പെട്ട അരലക്ഷത്തോളം ഇരകളില്‍ അയാള്‍ അറിഞ്ഞുകൊണ്ടുതന്നെ ഒടുങ്ങിപ്പോയ അമ്മയുടെയും മകനായ കോര്‍നെലിയസ് ആകട്ടെ "പരിപൂര്‍ണ്ണ റുവാണ്ടന്‍ : ഒരേസമയം കുറ്റവാളിയും ഇരയുംഎന്നാണ് സ്വയം കണ്ടെത്തുക

നിമു എന്‍ജോയ നിരീക്ഷിക്കുന്നത് പോലെസെമിയോന്‍ ഹെബിനെസയിലൂടെ 'മുറംബിമുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് ഇതാണ്ഹിംസയുടെ ചാക്രികത അവസാനിപ്പിക്കാനും വന്‍തോതിലുള്ള അത്യാചാരങ്ങള്‍ക്ക് ശേഷം ഒരു ദേശത്തിന് സ്വയം പുനര്‍ സൃഷ്ടിക്കുന്നതിനും ഇരകള്‍ ബോധപൂര്‍വ്വം നിരപരാധിത്വത്തിന്റെ നിഷ്ക്രിയഭാവം ഉപേക്ഷിക്കണംപകരം മാപ്പുനല്‍കല്‍ എന്ന സക്രിയമായ തെരഞ്ഞെടുപ്പിലൂടെ സ്വയം സ്ഥാപിക്കണംപൊറുത്തു കൊടുക്കുക എന്നത് അമൂര്‍ത്തമായ ആത്മീയ പ്രക്രിയയല്ലമറിച്ച് ഇരകളുടെ ഭാഗത്ത് നിന്നുള്ള അഹിംസാത്മകവും പ്രതികാര ചിന്താമുക്തവുമായ ഒരു സക്രിയ പ്രവര്‍ത്തനമാണ്മുമ്പ് അവരില്‍ 'സംഭവിക്കുക'യായിരുന്ന ചരിത്രത്തില്‍ അപ്പോഴാണ്‌ അവര്‍ കര്‍തൃത്വം തിരിച്ചു പിടിക്കുകഡെസ്മണ്ട് ടുടുവിന്റെ ടിആര്‍ . സി. (Truth and Reconciliation Commission) യും , റുവാണ്ടയിലെ ഗചാച്ച സമ്പ്രദായവും (റുവാണ്ടന്‍ കമ്മ്യൂണിറ്റി ജസ്റ്റിസ് സിസ്റ്റംമുന്നോട്ടു വെച്ചതും ഈ നിലപാടാണ് എന്ന് നിമു എന്‍ജോയ ചൂണ്ടിക്കാട്ടുന്നു.

 വംശ ഹത്യയുടെ സാഹിത്യം

               നാലുഭാഗങ്ങളിലായി എഴുതപ്പെട്ട നോവലില്‍ ഒന്നും മൂന്നും ഭാഗങ്ങള്‍ വംശഹത്യയില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെട്ട പലരുടെയും ചെറു വിവരണങ്ങളായി ആ കഥകള്‍ ആവിഷ്കരിക്കപ്പെടുന്നുരണ്ടും നാലും ഭാഗങ്ങള്‍ കോര്‍നെലിയസിന്റെ തിരിച്ചു വരവും കണ്ടെത്തലുകളും ജനിച്ചു വളര്‍ന്ന മുറംബിയിലെ ഇപ്പോഴത്തെ അനുഭവങ്ങളുമാണ്. പന്ത്രണ്ടാം വയസ്സില്‍ ജിബൂട്ടിയിലേക്ക് ചേക്കേറുമ്പോള്‍ അയാളുടെ കുടുംബം മുറംബിയില്‍ ആയിരുന്നുഇവിടെയാണ് പിന്നീട് റുവാണ്ടന്‍ ദുരന്തത്തിലെ ഏറ്റവും ഭീകരമായ ഒരു കാണ്ഡം അരങ്ങേറിയത്അതും അയാളുടെ സ്വന്തം പിതാവിന്റെ കാര്‍മ്മികത്വത്തില്‍. ജിബൂട്ടിയില്‍ യുവ ചരിത്രാധ്യാപകനായി പ്രവാസജീവിതം നയിക്കുന്ന കോര്‍നേലിയസ് ഉവിമാന റുവാണ്ടന്‍ വംശഹത്യ കഴിഞ്ഞു നാലുകൊല്ലങ്ങള്‍ക്ക് ശേഷം സ്വദേശം സന്ദര്‍ശിക്കുന്നതാണ് നോവലിന്റെ ഇതിവൃത്ത കേന്ദ്രംഅയാളുടെ കുടുംബം മുഴുവന്‍, സിമെയോന്‍ ഹബിനെസയെന്ന വയോധികനായ അമ്മാവനൊഴികെആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്ആ കുരുതികളുമായി പൊരുത്തപ്പെടാനും അതിലേക്കു നയിച്ച സംഭവ ഗതികളെ കുറിച്ച് ഒരു നാടകം രചിക്കാനും വേണ്ടിയാണ് ഇപ്പോള്‍ അയാളുടെ വരവ്. ആഖ്യാനത്തുടര്‍ച്ചയില്ലാത്തഎന്നാല്‍ ഭാവനാത്മകമായി ഇഴ കോര്‍ക്കുന്ന കുറെ ശ്ലഥ ചിത്രങ്ങളിലൂടെകുറെയേറെ കഥാപാത്രങ്ങളുടെ നേരനുഭവ വിവരണങ്ങളിലൂടെ ആ നൂറു ദിനങ്ങളുടെ സംഭവങ്ങള്‍ ദുരന്തനാളുകള്‍ക്ക് മുമ്പ്അവക്കിടയില്‍അതിനു ശേഷം എന്ന ക്രമത്തില്‍ നമ്മളറിയുന്നുഈ കഥകളിലൂടെ ദുരന്തത്തെ സംബന്ധിച്ച നല്ലൊരു ചരിത്രധാരണ ഉരുത്തിരിയുന്നു - അതിലേക്കു നയിച്ച ആസൂത്രണങ്ങള്‍, പരിശീലനം, പ്രോപഗാണ്ടഎന്നിവ മാത്രമല്ല കുരുതിയിടങ്ങളില്‍ നിന്നുള്ള ദുസ്സഹമായ ഗന്ധവും ഒടുവില്‍ ഉവിമാന കണ്മുന്നില്‍ കാണുന്ന സ്വന്തം അമ്മയും സഹോദരങ്ങളും ഉള്‍പ്പടെയുള്ള തന്റെ സമൂഹത്തിലെ അംഗങ്ങളുടെ സംഭവസ്ഥലത്ത് പ്രത്യേക തരത്തില്‍ കുമ്മായത്തില്‍ മുക്കി സൂക്ഷിച്ച അഴുകിത്തുടങ്ങിയ ശരീരാവശിഷ്ടങ്ങള്‍ വരെ.

 

              ഹോളോകോസ്റ്റ് സാഹിത്യം എന്ന ശാഖ ജൂതാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൃത്യമായും നിര്‍വ്വചിക്കപ്പെട്ടത്‌. “ആഷ് വിറ്റ്സിന് ശേഷം കവിതയെഴുതാനാവില്ലഎന്ന തിയോഡോര്‍ അഡോര്‍നോയുടെ നിരീക്ഷണം അത്തരം രചനകളില്‍ ഭാവനയുടെ പ്രയോഗത്തെ പരിമിതപ്പെടുത്തുകയും സാക്ഷ്യമൊഴികളെയും ആര്‍ക്കൈവല്‍ വസ്തുതകളെയും ആശ്രയിച്ചു 'സത്യം' പറയുകയെന്ന "ഡോക്കു - നോവല്‍ " ആഖ്യാന രീതിയിലേക്ക് ഹോളോകോസ്റ്റ് സാഹിത്യത്തെ അടുപ്പിക്കുകയും ചെയ്തു. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമെന്ന നിലയില്‍ നടത്തപ്പെടുന്ന ഫിക് ഷനല്‍ സാധ്യതകള്‍ ഏറെ പരിമിതമാണ് ഇത്തരം രചനകളില്‍ഈ നിരീക്ഷണങ്ങളെല്ലാം 'മുറംബി'യുടെ കാര്യത്തിലും സംഗതമാണ്എന്നാല്‍ രൂപപരമായി ഹോളോകോസ്റ്റ് സാഹിത്യത്തിന്റെ ഈ പതിവ് രീതികള്‍ അവലംബിക്കുമ്പോഴും രാഷ്ട്രീയ ബോധ്യമുള്ള സാഹിത്യത്തിന്റെ ഒരു പുതുവഴിയാണ് മുറംബി തുറന്നിടുന്നത് എന്ന് നിമു എന്ജോയ നിരീക്ഷിക്കുന്നു. (Nimu Njoya, http://www.logosjournal.com/issue_6.1-2/njoya.htm).

 

              സാഹിത്യത്തിനു വംശഹത്യയുടെ സാക്ഷ്യം അടയാളപ്പെടുത്താന്‍ എത്രകണ്ട് സാധ്യമാണ് എന്നത് നോവലിലെ പ്രധാന പരിഗണനകളില്‍ ഒന്നാണ്മുറംബി കുരുതിയില്‍ അതിജീവിച്ച ചുരുക്കം ചിലരില്‍ ഒരാളായ ജെറാര്‍ഡ് നയിന്‍സിര തന്റെ രക്ഷപ്പെടലിന്റെ അനുഭവം വിവരിക്കുമ്പോള്‍ പറയുന്നുണ്ട്:

കവികളുടെ ആ മനോഹരമായ വാക്കുകള്‍ക്കൊന്നുംകോര്‍നെലിയസ്ഞാന്‍ സത്യം ചെയ്യാംഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒരു പട്ടിയെ പോലെ ചാവുന്ന ആ അമ്പതിനായിരം രീതികളെ കുറിച്ച് ഒന്നും പറയാനാവില്ല.” 

നോവലന്ത്യത്തില്‍ മുറംബിയില്‍ ബാക്കിയാവുന്ന ചിഹ്നങ്ങള്‍ എല്ലാം കണ്ടും കഥകളെല്ലാം കേട്ടും കഴിയുമ്പോള്‍ കോര്‍നെലിയസ് നാടകം എഴുതുന്നതിനെ കുറിച്ച് ചിന്തിച്ചതില്‍ ലജ്ജിക്കുന്നുണ്ട്ഒരു വംശഹത്യ തുടക്കവും ഒടുക്കവും ഉള്ള ഇടയില്‍ ഏറെക്കുറെ സാധാരണ കാര്യങ്ങള്‍ സംഭവിക്കുന്ന എന്തെങ്കിലും ഒരു കഥയല്ലതന്റെ ജീവിതത്തില്‍ ഒരു വരി പോലും എഴുതിയിട്ടില്ലാത്ത സിമെയോന്‍ ഹെബിനേസ സ്വന്തം നിലയില്‍ ശരിക്കും ഒരു നോവലിസ്റ്റ് ആണ്അതായത്അന്തിമ വിശകലനത്തില്‍ എന്നേക്കുമുള്ള കഥാകാരന്‍ " അക്കാര്യത്തില്‍ സിമെയോനോട് മത്സരിക്കാന്‍ ആവില്ലെങ്കിലും 'മൌനത്തിലൂടെ കൊലയാളികളുടെ സുനിശ്ചിത വിജയത്തിന് ഇടം നല്‍കി അയാള്‍ പിന്മാറാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. … അയാള്‍ ആ ഭീകരതകള്‍ അക്ഷീണം ആവിഷ്കരിക്കുംകൊടുവാള്‍ വാക്കുകള്‍ കൊണ്ട്കൂടം പോലുള്ള വാക്കുകള്‍ കൊണ്ട്, ആണി തറച്ച വാക്കുകള്‍ കൊണ്ട്നഗ്നമായ വാക്കുകള്‍ കൊണ്ട്, .. രക്തവും മലവും പുരണ്ട വാക്കുകള്‍ കൊണ്ട്. അതയാള്‍ക്ക് ചെയ്യാനാവുംറുവാണ്ടന്‍ ടുട്സി വംശഹത്യയില്‍ ഒരു വലിയ പാഠം അതിന്റെ ലാളിത്യത്തില്‍ അയാള്‍ കണ്ടുഏറ്റവും ചുരുങ്ങിയത് എല്ലാ ചരിത്രാഖ്യാതാക്കള്‍ക്കും പഠിക്കുകയെങ്കിലും ചെയ്യാനാവും - അയാളുടെ കലക്ക് ഏറ്റവും അനിവാര്യമായ ഒന്ന് - ഒരു ഭീകര സ്വത്വത്തെ അതേ പേരില്‍ തന്നെ വിളിക്കുക.” തന്റെ പിതാവിന്റെ കീഴില്‍ അരങ്ങേറിയ അരും കൊലയുടെ വേദിയായിരുന്ന പോളി ടെക്നിക്കില്‍ കൃത്യമായി തിരിച്ചറിഞ്ഞ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലുള്ള പജ്ഞരങ്ങള്‍ക്കരികെ നിത്യവും സന്ദര്‍ശിക്കുന്ന യുവതിയെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ശരിക്കും ജീവിച്ചിരിക്കുന്നോ അതോ മരിച്ചവള്‍ ആണോ എന്ന് അയാള്‍ക്ക് തീര്‍ച്ചയില്ലകൊല്ലപ്പെട്ടവരുടെ സംഖ്യ എട്ടു ലക്ഷമോ അതോ പത്തോ എന്ന് തര്‍ക്കിക്കുന്നവരോട് അവളെ ഏതു ഗണത്തില്‍ പെടുത്തും എന്ന് ചോദിക്കണമെന്നുണ്ട് അയാള്‍ക്ക്അവളോടാകട്ടെ അയാള്‍ക്ക് പറയാനുള്ളത് ഇതാണ്മുറംബിയില്‍ മരിച്ചവര്‍ക്കും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നുഅവരുടെ ഏറ്റവും തീക്ഷ്ണമായ സ്വപ്നം ജീവിച്ചിരിക്കുന്നവരുടെ ഉയിര്‍പ്പായിരുന്നു

             ആര്‍ . പിഎഫ്കിഗാലിയിലേക്ക് മുന്നേറാന്‍ തുടങ്ങുന്നതോടെ പാലായനം ചെയ്യുന്ന ഹുടു മിലീഷ്യയുടെയും കിഴക്കന്‍ കോംഗോയിലേക്ക് കടക്കാന്‍ ശ്രമിച്ച ഹുടു അഭയാര്‍ഥികളുടെയും എതിരെ അരങ്ങേറിയ തിരിച്ചടിക്കല്‍ നടപടികളെ കുറിച്ചും 1959 -നും എത്രയോ മുമ്പേ വേരോടിയിരുന്ന വംശീയ വിദ്വേഷത്തെ കുറിച്ചും വേണ്ടത്ര ജാഗ്രതയുള്ള നിരീക്ഷണങ്ങള്‍ നോവലില്‍ ഇല്ല എന്ന് നിമു എന്‍ജോയ നിരീക്ഷിക്കുന്നു. കൃത്യമായും 1959 മുതല്‍ 1994 വരെ എന്ന് മുറിച്ചെടുത്തു നിരീക്ഷിക്കാവുന്ന വിധം ക്ലിപ്തമായ അതിരുകള്‍ സാധ്യമല്ല വംശീയ സംഘര്‍ഷത്തിന്റെ ഭയാനകമായ ഈ ചരിത്രസന്ദര്‍ത്തെ കുറിച്ചുള്ള ചിന്തകളില്‍ എന്നിരിക്കെ അത് നോവലിന്റെ ഒരു പരിമിതിയാണ് എന്നും പില്‍ക്കാല ഹുടു വംശീയാനുഭവത്തെ കുറിച്ച് സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ റുവാണ്ടന്‍ ദുരന്തത്തെ കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യങ്ങളില്‍ തമസ്കരിക്കപ്പെട്ട കഥകളുടെ കാര്യത്തില്‍ മൌനം കൊണ്ട് 'മുറംബി'യും ഒപ്പ് ചാര്‍ത്തുന്നുവെന്നും വിമര്‍ശകന്‍ ചൂണ്ടിക്കാട്ടുന്നുഎന്നാല്‍ "നമ്മളും അവരുംഎന്ന ധാരണകളില്‍ ഒളിച്ചിരിക്കുന്ന വംശഹത്യാ മാനങ്ങളെ തുറന്നു കാണിക്കുന്നതിലൂടെ സമകാലിക അന്താരാഷ്ട്രീയ വിനിമയങ്ങളിലെ പരിമിതപ്പെടുത്തുന്ന അതിരുകളുടെ അര്‍ത്ഥശൂന്യത തുറന്നു കാട്ടുന്നതില്‍ നോവലിസ്റ്റിന്റെ സൂക്ഷ്മമായ ഉള്‍ക്കാഴ്ച സുവ്യക്തമാണ്.

(ഉള്ളെഴുത്ത് മാസികമേയ് 2017)

 (ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 55-63)

To purchase, contact ph.no:  8086126024

more on Rwandan genocide:

Running the Rift by Naomi Benaron

https://alittlesomethings.blogspot.com/2016/06/blog-post_50.html

Baking Cakes in Kigali by Gaile Parkin

https://alittlesomethings.blogspot.com/2016/07/blog-post.html

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley

https://alittlesomethings.blogspot.com/2024/09/the-shadow-of-imana-travels-in-heart-of.html