Featured Post

Saturday, December 29, 2012

GOD WHO WON'T RESURRECT

GOD WHO WON'T RESURRECT

Once again
the night of this sacred birth.
In the glass windows-
diagrams of snow.

Though proclaimed overzealously,
serpentine scroll news
spread burning into
fleeting life of memories
in the branches of visions,
hissing of the venomous
in the wings of hearing.

She who awaits death-on-cross
of troubled times
hanging on
the smouldering tip of life,
the sacred hunters
who sailed back,
being blessed by traitors,
into night revelries-

There are unproclaimed tragedies,
though of eternal origins,
that wail to air, weep to rain
and burn with the sun:
those remained untouchables
in the elite spheres of news-making.

One at the street corner
who served her flesh
till the night ended,
a new germination
inside the tribal lass
with unknown genetics,
body of an aboriginal
smelling ganja and harsh liquor.

Crossing royal highways,
valleys and mountains-
the forsaken tribal god,
denied of offerings.
For a people with no resurrection:
a god with no resurrection.


(The poem was written on the Christmas eve, when the mass-rape victim in Delhi was struggling for her life and news of the two Italian culprits making it easy to go back home was creating public outrage. )








Monday, December 24, 2012

ഉയിര്‍പ്പില്ലാത്ത ദൈവം

ഉയിര്‍പ്പില്ലാത്ത ദൈവം

വീണ്ടുമൊരിക്കല്‍
ഈ വിശുദ്ധ ജന്മത്തിന്റെ രാവ്,
ജാലകങ്ങളില്‍
മഞ്ഞിന്റെ രേഖാ ചിത്രങ്ങള്‍,

ഉഛസ്ഥായിയില്‍
വിളംബരപ്പെട്ടതെങ്കിലും
ഓര്‍മ്മകളുടെ അല്പായുസ്സിലേക്ക്
പൊള്ളിപ്പടരുന്നുണ്ട്
കാഴ്ചയുടെ ശിഖരങ്ങളില്‍
വാര്‍ത്തയുടെ മണിനാഗങ്ങള്‍,
കേള്‍വിയുടെ ചില്ലകളില്‍
വിഷത്താന്മാരുടെ സീല്‍ക്കാരം.

കലുഷ കാലത്തിന്റെ
കുരിശു മരണം കാത്തൊരുവള്‍
ജീവന്റെ നീറ്റു മുനയില്‍
തൂങ്ങിയാടുന്നതും,
വിശുദ്ധരായ വേട്ടക്കാര്‍
ആഘോഷത്തിന്റെ രാവിലേക്ക്
ഒറ്റുകാരുടെ ആശീര്‍വാദത്തില്‍
കപ്പലോടിച്ചതും-

അനാദിയെങ്കിലും,
കാറ്റോടു തേങ്ങി, മഴയോടു കരഞ്ഞ്
വെയിലോടെരിഞ്ഞിട്ടും
വിളംബരപ്പെടാത്ത ദുരന്തങ്ങളുണ്ട്:
വാര്‍ത്തകളുടെ വരേണ്യ തട്ടകത്തില്‍
തൊട്ടുകൂടാതെ പോയവര്‍.

രാവറ്റം വരെ ഉടല്‍ പകുത്തു
തെരുവുമൂലയിലൊരുത്തി,
അജ്ഞാത ജനിതകത്തില്‍
ഗോത്രയുവതിക്കൊരു പുതു നാമ്പ്,
കഞ്ചാവും വാറ്റു ചാരായവും മണത്ത്
ഒരാദിവാസി ജഡം

രാജപാതകള്‍ കടന്നു
താഴ്വരകളും മലയിടുക്കുകളും കടന്ന്
നിവേദ്യങ്ങളില്ലാതെ ഉപേക്ഷിക്കപ്പെട്ട
നിരാലംബനായ ഗോത്ര ദൈവം.
ഉയിര്‍പ്പില്ലാത്ത ജനതയ്ക്ക്
ഉയിര്‍പ്പില്ലാത്ത ദൈവം.

Saturday, December 22, 2012

പീഡന കാലം.

പീഡന കാലം.

കുതിച്ചു പായുന്ന ഒരു വാഹനത്തില്‍ നിന്ന്
എന്തോ ഒന്ന് തെറിച്ചു വീഴുന്നത്
ആരൊക്കെയോ കണ്ടവരുണ്ട്.
താഴ്വരയിലേക്ക്
അത് അപ്രത്യക്ഷമായതാണ്.
ഈ പിഴച്ച കാലത്തില്‍ അതെന്താവാം-
നിസ്സഹായയായ ഒരു പെണ്ണുടലല്ലാതെ!
ഏതൊക്കെയോ കശ്മലന്മാര്‍,
അമ്മപെങ്ങന്മാരില്ലാത്തവര്‍-
അവളനുഭവിച്ചിരിക്കാനിടയുള്ള
വേദനയുടെ സഹന പര്‍വ്വം,
ഏവരുമോര്‍ത്തത് അതാണ്‌.
ഏതു ഹതഭാഗ്യയാവാം അത്!
എന്തൊരു കിരാത സ്ഥിതിയാണിത്!
തൂക്കു കയറില്‍ കുറഞ്ഞു
എന്താണാ കശ്മലര്‍ അര്‍ഹിക്കുന്നത്!
പ്രതികരിക്കാതിരിക്കുന്നതെങ്ങി
നെ!
എഴുതാതിരിക്കുന്നതെങ്ങനെ!

പിറ്റേന്ന് പുലരവേ,
കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും
നിയമവും നിയമപാലകരും,
ഒരുമിച്ചു തിരയവേ,
ഏതോ ഫ്ലാറ്റ് ജീവി
സൗകര്യ പൂര്‍വ്വം പുറന്തള്ളിയ
വിഴുപ്പുഭാണ്ഡം
സംഭവ സ്ഥലത്ത് കണ്ടെത്തവേ,
എന്തിനാണ് അവരെല്ലാം നിരാശരായത്?
രതിമൂര്‍ച്ചയോളം എത്തിയ ആവേശം
എങ്ങനെയാണ് കെട്ടടങ്ങിയത്?

Tuesday, December 18, 2012

DREAM GRANNY - A DEDICATION.


As I lay awake on the cot
in the corner of the hut
where it leaked in least,
listening to rain's symphony
beating the thatched roof,
my granny's feather-touch pat
fondling my baby-cheeks,
I saw them, my unseen elfish pals,
swinging on the tip of her rainbow tales,
criss-crossing my dreams.
They would walk me my days
as starved child of a hungry home.

As I sat idling in the shade
of the ancient mango tree
sprawling outside home,
leaning on to her fragile form
looking at the burning sun
beating the village lanes,
her familiar odor exuding love,
I saw them, my proud ancestors,
reaching out to me in her thin voice,
brightening my inner vision.
They would walk me my years
as unhappy youth of a betrayed land.

Now, I have no rainbows
to hang my seraphim dreams on,
nor such lullaby-soft voice
to invoke ancestral spirits.
Starved am I, but not hungry,
unhappy am I, but not for the land.
As thunderstorm conspires with downpour
I still search for a wrinkled yet
cloud-soft hand to pat me.
As I tread heavy steps out to the sun,
I still hear it soft: sweetheart,
tread calm, the dust is full of them.



Sunday, December 16, 2012

ഇള മുറക്കഥ

 പുഴ: 

കൊച്ചുമകന്‍ പുഴയെന്ന് വായിക്കവേ
മുത്തച്ഛന്‍ ഒരു വിളി കേള്‍ക്കുന്നു.
അക്കരെ നിന്ന് കൂട്ടുകാരനാണ്
ഇന്നും പോവണം, വഞ്ചി തുഴഞ്ഞു
വല വീശാന്‍, ഒരുമിച്ച്
മീനുകളുടെ ഭാഷയറിയണം
നിറഞ്ഞൊഴുകും പുഴയില്‍
മീന്‍ തടങ്ങള്‍ കണ്ടെത്താന്‍
അയാള്‍ തുഴയോര്‍ത്തിരിക്കുന്നു.
വൃദ്ധ കര്‍ണ്ണങ്ങളില്‍
ആ വിളി നേര്‍ത്തില്ലാതാവും വരെ.
കൂട്ടുകാരാ, നീ പറ്റിയ കരയിലേക്ക്
ഞാനുമുണ്ട്, വൈകാതെ.



മകന്‍ പുഴയെന്നു വായിക്കവേ
അച്ഛനും കേള്‍ക്കുണ്ടൊരു വിളി
മണലൂറ്റിന്റെ രീതിശാസ്ത്രം
പണം കുമിയുമിരുള്‍ നീക്കങ്ങള്‍
ഇന്ന് രണ്ടു വണ്ടിയെങ്കിലും തരപ്പെടുത്തണം
നാശം! പുഴയോക്കെയും ചെളി നിറഞ്ഞല്ലോ.
പിന്നെയീ മുടിഞ്ഞ പോലീസും!



പുഴയെന്നു വായിക്കവേ,
മകനും കേള്‍ക്കുന്നുണ്ട് ചിലത്-
വെള്ളക്കെട്ടില്‍
കോഴി മാലിന്യത്തില്‍
കലമ്പുന്ന നായ്ക്കള്‍ കാക്കകള്‍,
ചവറുകൂനയില്‍
ചീഞ്ഞുതുടങ്ങിയ പൂച്ചയുടെ നാറ്റം,
വെള്ളത്തിലിറങ്ങിയാല്‍
ചൊറിയുമെന്നു
അമ്മയുടെ ശാസന.

Wednesday, December 5, 2012

ഫ്രം ഗോവ വിത്ത്‌ നോ ലവ്


              ഏറെ മുന്‍കൂട്ടി റിസര്‍വ് ചെയ്തിരുന്നത് കൊണ്ട് താഴെ ബര്‍ത്ത് തന്നെ കിട്ടിയിരുന്നു. വൈകി വിവേകികളായ സഹമുറിയന്മാരോട് വീമ്പു പറഞ്ഞു കേറിക്കൂടി. കമ്പാര്‍ട്ട് മെന്റില്‍ എത്തിയപ്പോള്‍ പക്ഷെ, ഒരു സീനിയര്‍ സിറ്റിസന്‍ പതിവുപോലെ അവശനും ആര്‍ത്തനുമായി രംഗത്തെത്താതെ വയ്യല്ലോ. ആ ഒരു ബര്‍ത്ത് കണ്ടാണ്‌ അദ്ദേഹം ജനിച്ചത്‌ തന്നെ. പിന്നെ ശരണം അങ്ങേര്‍ക്ക് അനുവദിച്ചു കിട്ടിയ മുകള്‍ ബര്‍ത്ത് തന്നെ. അവിടെ കിടന്നാല്‍ ഉറങ്ങുന്ന പ്രശ്നമില്ലാത്തത് കൊണ്ട് ഇന്നത്തെ രാത്രിയും ശിവരാത്രി....എന്ത് ചെയ്യാം! എന്റെ ക്ലോസ്ട്രോ ഫോബിയയും ഉറങ്ങാന്‍ നിര്‍ബന്ധമായും കിട്ടേണ്ട തുറസ്സും, ഇടയ്ക്കിടെ വാതില്‍ക്കല്‍ പോയി ഇരുട്ടിലേക്ക് തുറിച്ചുനോക്കി നില്‍ക്കുന്ന ശീലവുമൊന്നും 'സീനിയര്‍ സിറ്റിസ'ന്റെ ബുദ്ധിമുട്ടിനേക്കാള്‍ വലുതല്ലല്ലോ.
               എതിര്‍ വശത്തും സെന്റര്‍ ബര്‍ത്തിലും ഒക്കെയായി കിടന്നുറങ്ങുന്ന ഭാഗ്യവാന്മാരെ നോക്കി മുകളിലേക്ക് വലിഞ്ഞു കയറുന്നു. കാര്‍ന്നോരെ, നമ്മളും സീനിയോരിറ്റിക്ക് വലിയ താമസമൊന്നുമില്ല കേട്ടോ എന്നോ മറ്റോ മനസ്സില്‍ പ്രാകുന്നു. തേര്‍ഡ് ക്ലാസ് എ. സി. യിലെ സുഖകരമായ തണുപ്പിനെ മറികടക്കാന്‍ പുതച്ചു മൂടി കിടക്കുന്ന ഒരാള്‍ എനിക്ക് കിട്ടേണ്ടിയിരുന്ന സീറ്റിന്റെ എതിരില്‍ നല്ല ഉറക്കം. ഭാഗ്യവാന്‍. 'സീനിയര്‍ സിറ്റിസന്‍' ആ സീറ്റിനു വേണ്ടിയല്ലല്ലോ ജനിച്ചത്! ഇനി രാത്രിയുമായി ഒരങ്കമാണ്. ഉറക്കത്തിന്റെ ദേവത നല്ല നേരം നോക്കി മാത്രം കടാക്ഷിക്കുന്ന ഒരാള്‍ക്ക്‌, അട്ടം നോക്കി കിടക്കാന്‍, അട്ടം കുറച്ചു മുകളിലാവണ്ടേ? ചെറിയ തോതില്‍ ഭ്രാന്തെടുക്കുമ്പോള്‍ ഒന്ന് എണീറ്റ്‌ പോവാനും നിവര്‍ത്തിയില്ല.
              തിരിഞ്ഞും, മറിഞ്ഞും, കാലഹരണപ്പെട്ട് മധുരം വറ്റിയ സ്വപ്നങ്ങളെ ബലാല്‍ക്കാരം ചെയ്തും ഒരു വിധം നേരം വെളുപ്പിക്കുന്നു. വെളുപ്പാന്‍ കാലത്തോടെ ഒന്ന് മയങ്ങാന്‍ തുടങ്ങുന്നു. അപ്പോഴേക്കും ആരോ ലൈറ്റിട്ടു.
              കണ്ണ് തുറന്നപ്പോള്‍ രസകരമായ ഒരു കാഴ്ച.
              എനിക്ക് കിട്ടേണ്ടിയിരുന്ന സീറ്റിനു എതിരില്‍ മൂടിപ്പുതച്ചു കിടന്ന ആ കൊച്ചു കൂനക്ക് ഒരു അനക്കം. റെയില്‍വേയുടെ മ്ലാനതയിറ്റിയ കരിമ്പടം ഇളകുന്നു. പിന്നെയത്, ഒരൊന്നാം തരം കണിയായി വിടരുന്നു-
              വെളുപ്പിന് ഇതിലും നല്ല ഒന്ന് എന്താണ് കാണാന്‍?
              a gloomy blanket metamorphosing into a beautiful girl.
              സുന്ദരിയായ ഒരു പെണ്‍കുട്ടി പതിയെ ആ കരിമ്പടത്തില്‍ നിന്ന് പിറവിയെടുക്കുന്നു.
           അതൊരു ജലാശയമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇങ്ങനെ പറയാമായിരുന്നു:
             The birth of Venus.
              ഞാന്‍ നോക്കിയിരിക്കെ, വിശേഷാല്‍ അവശതയൊന്നുമില്ലാത്ത 'സീനിയര്‍ സിറ്റിസന്‍' അവളുടെ മുത്തച്ഛനാവുകയും, രണ്ടു പേരും പല്ല് തേപ്പാദികളുടെ നിത്യ കര്‍മ്മകാണ്ഡത്തിലേക്ക് പടിയിറക്കം തുടങ്ങുകയും....

Saturday, December 1, 2012

പുല്‍നാമ്പുകളറിയാത്ത ദിനസരിക്കുറിപ്പുകള്‍.

താഴ്വരയില്‍
അസ്തമയം പുറപ്പാടാകവേ
ഇടയന്റെ ശബ്ദമുയരും.
കുറുഭാഷയിലെങ്കിലും
അതവര്‍ക്ക് മനസ്സിലാവും-
അടക്കം പറയാത്ത ആടുകള്‍ക്ക്.

സൈനിക ചിട്ടകളില്ലാതെ
തൊട്ടുരുമ്മിയും തമ്മില്‍ കലമ്പിയും
പിന്മടക്കമാണ് പിന്നെ.

രാവിന്റെ ഹിമാശ്ലേഷത്തിനു
പാതിതിന്ന പുല്‍നാമ്പുകളെ വിട്ടുകൊടുത്ത്,
നിലാവില്‍ ഭൂവിലിറങ്ങുന്ന
കിന്നരന്മാര്‍ക്ക് കേളീതടമൊരുക്കി ,
അടുത്ത പ്രഭാതത്തില്‍
വീണ്ടുമെത്താനായി മേടിറങ്ങവേ
തിര്യക്കിന്റെ വിശുദ്ധ ഭാഷയില്‍
അവ നാമ്പുകളെ ശട്ടം കെട്ടും:
നാളത്തെ പ്രഭാതത്തില്‍
നീ ഉയിര്‍ക്കണമെനിക്കായ്‌;
അനന്തമായ ഉയിര്‍പ്പുകളിലൂടെ
നിന്റെ സസ്യ ജന്മം എനിക്ക്.

പിറ്റേന്ന് പ്രഭാതത്തില്‍
അവ പ്രണയ പൂര്‍വ്വം കാത്തിരിക്കും,
കാതില്‍ കിന്നാരം ചൊല്ലി
മടങ്ങിയ കോലാടിനായി,
കശാപ്പിന്റെ ദിനസരിക്കുറിപ്പുകള്‍
പുല്‍നാമ്പുകളറിയില്ലല്ലോ.




Friday, November 30, 2012

ഇടക്കൊന്നു മയങ്ങിയുണരണം

ഇടക്കൊന്നു മയങ്ങിയുണരണം
സ്നേഹരഹിതമായ കാഴ്ചകള്‍ക്കും
സാന്ത്വനമില്ലാത്ത ശബ്ദങ്ങള്‍ക്കും
ഇടവേളയൊരുക്കി
മനസ്സിന്റെ നെരിപ്പോടിനും
ചിന്തയുടെ പാഴ്വേലകള്‍ക്കും
ഒന്നൊരിത്തിരി അവധി കൊടുക്കണം

ഒന്ന് പുറം തിരിഞ്ഞിരിക്കണം
ഒഴുക്ക് മറന്ന പുഴയോടും
കരിഞ്ഞുണങ്ങിയ മേടുകളോടും
കവിത ചൊല്ലാതെ
കരിമ്പുക ചുറ്റിയ മാനത്തു
നക്ഷത്രങ്ങളെ തിരയാതെ
ഋതു ഭേദങ്ങളില്ലാത്ത മരുപ്പറമ്പിനെ
കാല്‍പനിക കാന്തിയണിയിക്കാതെ
ഒന്ന് വെറുതെ കണ്‍ കാതോര്‍ത്ത് നില്‍ക്കണം.

ഒന്ന് പിറന്നപടി നില്‍ക്കണം.
മഴ നനയുന്ന കുട്ടിയാവണം.
വഴക്ക് പറയാനമ്മയില്ലെങ്കിലും
വികൃതിയെ കൊല്ലരുതുള്ളില്‍.
കൂനിക്കൂടിയ വാര്‍ദ്ധക്യമായി
വെയില്‍ കായണം,
പിറകിലാ വിളിയൊച്ച
കേട്ടുതുടങ്ങിയെങ്കിലും
ഒന്ന് കൂടിയാ കിനാക്കൂട്ടിനോട് ശൃംഗരിക്കണം.

ക്ഷീരപഥ യാത്രയിലെങ്കിലും
കടലാഴങ്ങളിലേക്കെങ്കിലും
കൂടുകൂട്ടുക പക്ഷി ജന്മമായിട്ടെങ്കിലും
ഒരു ഞൊടിയിട നില്‍ക്കണം.
വിട്ടു പോന്ന നിഴലിനോടും
നിഴല്‍ പൊലിഞ്ഞ വഴികളോടും
കൂട്ട് വിട്ട നാമ്പുകളോടും
പത്തിതാഴ്ത്തി ഒന്ന് നമിക്കണം.

കിളച്ചു മാറ്റുന്നത് പര്‍വതങ്ങളെയെങ്കിലും
ഒന്ന് മൂരി നിവരണം.

Wednesday, November 28, 2012

AVALANCHES

AVALANCHES

There are unexpected snow-slides:
just like a breath-taking isle
simply vanishing into the sea
in mysterious moves of planet earth;
like an iceberg emerging so suddenly
in a safe ship route.

The golden hue of camaraderie,
the sun-beams of ideologies
transcending time and nations
was cut asunder into continents
of tensions between boarders
through straits of blood.

The one who was companion
during days of oppression,
who begot anger out of embers
was to go down into rotten swamps
of rusted times of no worth.

The sandal cool of friendship
made immaculate as if in a smithy,
helping hand in grief and pain
changed season into indolent silence
of summer nights of unstirring leaves.

In which unintelligible moment
of earth-moves could a hot stream
turn into an avalanche?

Though mysterious,
some season changes would lie
frozen within inner heart.

ഉള്ളിലെ ചിലന്തി

ഉള്ളിലെ ചിലന്തി

കമ്പോളം ഒരു സമവാക്യമാണ്;
ദുരയിലും നിവര്‍ത്തികേടിലും
അശിക്ഷിതന്റെ ഗണിതം.

ചാകരക്കടലെന്നോര്‍ത്തു
ഇടനിലക്കാരന്റെ ഇത്തിരിമനസ്സിലാണ്
അവന്‍ വഞ്ചിയിറക്കുക.
നിധികുംഭമെന്നോര്‍ത്തു
അസ്ഥി കലശം വീശിപ്പിടിക്കുന്നവന്‍.
ഒന്നിന് പത്തെന്നു കൊതിച്ചു
പണ്ടോരായുടെ പെട്ടി ചുമക്കുന്നവന്‍.

ഉള്ളിലെപ്പോഴും ഒരു ചിലന്തി
വല നെയ്തിരിപ്പുണ്ടവിടെ.
ഇണ ചേര്‍ന്നവന്റെ ജൈവജലം
ഊറ്റിയൊടുക്കുന്ന കൊടിച്ചി,
വഴി തെറ്റിയെത്തുന്ന ചെറുജന്മങ്ങള്‍
ഇടറിയൊതുങ്ങുന്ന മൃത്യു ഗേഹം.
ഉമ്മറപ്പടിയില്‍
ദുര്‍മ്മുഖം മറച്ചൊരു കിഴവി,
അകത്തുപോയവരൊന്നും തിരികെ വരാത്ത
മുത്തശ്ശിക്കഥയിലെ ഗൂഡലോകം,
ഇരുട്ടില്‍ തീര്‍ത്ത ഗുഹാമുഖത്തേയ്ക്ക്
ഇരയുടെ ജാതകവുമായി
മാനും മുയലും പിന്നെ കുഞ്ഞാടും.
ഒളിച്ചിരിപ്പുണ്ടിരുട്ടില്‍
സിംഹരൂപിയായി അവന്‍:
ഇരട്ടക്കൊമ്പന്‍, ഒറ്റക്കുളമ്പന്‍*.

കള്ളച്ചൂതിന്റെ നിഴല്‍ ലോകത്ത്
ശകുനിയുടെ തന്തമാരുണ്ടവിടെ.
ചൂതില്‍ തോറ്റവന്റെ ഉയിരും മാനവും
പ്രമാണങ്ങളുടെ കരുനീക്കങ്ങളില്‍
റാഞ്ചിയെടുക്കുന്നവര്‍
ആര്‍ത്തിയുടെ ഗന്ധം പാര്‍ത്ത്
ആഭിചാരത്തിന്റെ കുലടയെ
കളത്തിലിറക്കുന്നവര്‍.

അടിവസ്ത്രത്തിന്റെ മദ ഗന്ധത്തില്‍
പറ്റിക്കൂടുന്ന എരപ്പാളികള്‍ക്ക്
വേറെന്തു കിട്ടാന്‍-
മൃതിയും നാശവുമല്ലാതെ!
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

*സാത്താന്റെ ഒരു മധ്യകാല ചിത്രം.



Saturday, November 17, 2012

വസന്തം ഒരു പ്രലോഭനമല്ല

വസന്തം ഒരു പ്രലോഭനമല്ല
അനന്തരം വസന്തമെന്നു കവി.
ഗ്രീഷ്മമൊടുക്കിയ നാമ്പിന്
അതിലെന്തു കാര്യം?

വംശവെറിയിലെരിഞ്ഞ കുഞ്ഞിനു
പിതൃ നെഞ്ചിലാണ്ചിതയെരിയുക.
പാപികളുടെ ഉന്‍മാദ നാളില്‍
വെറുപ്പിനു ഭ്രൂണ സദ്യ,
അഗ്നിപ്രവേശത്തിനു മുന്‍പ്
കരഞ്ഞു കെഞ്ചിയോള്‍ക്ക് സുരതബലി,
കുടിപ്പിച്ച പെട്രോളിലെരിഞ്ഞ ബാലന്‍*
ഇനി മാതാവിന്റെ ചിത്തഭ്രമം.
ദഹിച്ചു തീര്‍ന്ന ഹൃദയങ്ങളില്‍
മുലപ്പാലിന്റെ വിങ്ങലില്‍
പിതൃ ദുഖത്തിന്റെ നെരിപ്പോടില്‍
ഇനിയേത് ഏദന്‍ തോട്ടം?

അതിജീവനത്തിനു പേര് കേട്ടവര്‍
പടയോട്ടങ്ങളെ നെഞ്ചാല്‍ ചെറുത്തവര്‍
ആദിമാനവന്റെ പിന്മുറക്കാര്‍
ജീവിതം തോറ്റാണ് തെണ്ടികളായത്.
പുതു ലോകപ്പിറവിയുടെ
നീതിയന്ത്യശാസനം** കേട്ട്
ഇടിമുഴക്കമായി വസന്തം** *നോറ്റവര്‍
സ്മാരകങ്ങളില്ലാത്ത
തടവറയിരുട്ടിലാണൊടുങ്ങിയത്.

വിമോചനത്തിന്റെ രാവര്‍ദ്ധത്തില്‍
വിജയഭേരികളുടെ അശരീരികളുയരും.
കൊടിപ്പടക്കങ്ങളുടെ മുഹൂര്‍ത്തത്തില്‍
പൂചൂടിയ ശുഭ്ര വസ്ത്ര ധാരികള്‍
വാഗ്ധോരണിയുടെ പെരുമഴയൊരുക്കും.
അപ്പോഴും
വിജയ പതാകയുടെ മുകളറ്റത്തിനും മുകളില്‍
സാന്ദ്രമായ ദുഃഖ പ്രളയം
അദൃശ്യമായി തിരയടിക്കും.
പൊലിഞ്ഞു പോയവന്റെ മൂക സാന്നിധ്യം
അതിജീവിച്ചവന്റെ ത്യാഗഗാഥകളില്‍ മൂടും.

പടരില്ലെന്നറിഞ്ഞും മുളയെടുക്കുന്ന
ചില വിത്തുകളുണ്ട്.
അടുക്കള മൂലയിലൊരു ചുവന്നുള്ളി മുകുളം,
ചുവന്ന തെരുവിലൊരു കുഞ്ഞു പെണ്‍ പൂവ്,
ആദിവാസി കൗമാരത്തിന്
ബലിമൃഗത്തിന്റെ ജാതകത്തില്‍ ഒരവിഹിതഗര്‍ഭം,
ചിതറിത്തെറിക്കാന്‍ ഒരു ഫലസ്തീന്‍ ബാല്യം,
കണ്ണും വയറുമായി ഒരു സോമാലിയന്‍ കുഞ്ഞ്-
ഇനിയുണ്ടൊരു സ്വര്‍ഗ്ഗാരോഹണമെന്നു
അശ്ലീലം പറയരുതവരോട്.
*ശ്രീ. ടി. വി. ചന്ദ്രന്‍ വിവരിച്ച, ഗുജറാത്ത് കലാപത്തിനിടെ അദ്ദേഹത്തിന്റെ മകന്‍ സാക്ഷിയായ ഒരു അനുഭവം: പെട്രോള്‍ കുടിപ്പിച്ചു വായിലൂടെ തീപ്പന്തം കേറ്റിയ ഒരു ന്യൂനപക്ഷ ബാലനെ കണ്ടു നിസ്സഹായനായി നില്‍കേണ്ടി വന്ന അവസ്ഥ.: "മാറ്റി വെച്ച ആത്മഹത്യയാണ് നമ്മുടെയൊക്കെ ജീവിതം!" എന്നു അദ്ദേഹം.
**സാര്‍വ്വ ദേശീയ ഗാനം (The Communist International) ഓര്‍ക്കുക:
"ഇടിമുഴക്കിയലറി നില്പൂ നീതിയന്ത്യ ശാസനം
പിറവികൊള്‍കയായി രമ്യ നവ്യ ലോകമൊന്നിതാ..”

***"ഇന്ത്യക്ക് മേല്‍ വസന്തത്തിന്റെ ഇടിമുഴക്കം" (Spring Thunder over India)- 1967-ജൂലായ്‌ അഞ്ചിന് പീകിംഗ് റേഡിയോ പ്രക്ഷേപണം ചെയ്ത പ്രഭാഷണം.
http://www.marxists.org/subject/china/documents/peoples-daily/1967/07/05.htm


Wednesday, November 14, 2012

ഹിമപാതങ്ങള്‍

ഓര്‍ക്കാപ്പുറത്ത് ചില ഹിമപാതങ്ങളുണ്ട്‌ -
ഭൂവല്‍ക്കത്തിന്റെ നിഗൂഡ നീക്കങ്ങളില്‍
ചേതോഹാരിയായ ദ്വീപിനെ
പൊടുന്നെനെ കടലെടുക്കും പോലെ;
സുരക്ഷിത കപ്പല്‍ച്ചാലില്‍
പെട്ടെന്നൊരു മഞ്ഞു മലപോലെ.

കാലവും ദേശവും കടന്ന
സൗഭ്രാത്രങ്ങളുടെ തങ്കത്തിളക്കം,
ദര്‍ശനങ്ങളുടെ സൂര്യ വെളിച്ചം,
അതിരുകളുടെ കാലുഷ്യങ്ങളിലേക്ക്
ചോരയുടെ കടലിടുക്കിലാണ്
വന്‍കരകളായ് പിളര്‍ന്നു മാറിയത്.

പീഡിത കാലങ്ങളില്‍
കൂട്ടാളിയായിരുന്നവന്‍,
കനലുകളൂതി രോഷം വാറ്റിയോന്‍,
തുരുമ്പെടുത്ത പാഴ്ക്കാലത്തിന്റെ
അഴുകിയ ചതുപ്പുകളിലേക്കാണ്
ഇറങ്ങിപ്പോയത്.

ഉലയൂതി പണിക്കുറ്റം തീര്‍ത്ത
സൗഹൃദത്തിന്റെ ചന്ദനത്തണുപ്പു
നീറ്റലില്‍, നോവിലും കൈത്താങ്ങ്‌
ഇലയിളക്കമില്ലാത്ത വേനല്‍രാവിന്റെ
അലസമൂകതയിലേക്കാണ്
ഋതുമാറ്റം നടത്തിയത്.

ഭൂഭ്രംശത്തിന്റെ
ഏതു ദുര്‍ജ്ഞേയ മുഹൂര്‍ത്തത്തിലാവാം
ചൂടുറവ ഹിമപാളിയാവുക?
ദുരൂഹമെങ്കിലും
ചില ഋതു മാറ്റങ്ങള്‍
ഇടനെഞ്ചിലാണ് മരവിച്ചിരിക്കുക.

Tuesday, November 13, 2012

DROWNED FISHERMAN

The drowned fisherman
has a way back
on the tip of the waves.
It reaches back
not his home
but his woman's heart.
In wee hours of the night
she could still listen to it.
In waves that die out bubbling,
his luminous eyes
would wink at her alone.
Sea gulls would still wrangle
with someone at the zenith of the sea
burning by day.

Sound of bike across sand beach.
A dagger between eye brows-
the micro-finance man.
Hiding behind the hut,
her sobs would merge with waves.

He might be there like Jonas
at the zenith of the blue:
A benevolent sea beast
would carry him in womb.
A rebirth without corporeal decay.
In a spring day
as the tree of life sprouts and blooms
when the moon mix with shade
this ever-serene whale
would deliver him unto land.
His urchins fighting waves
would still wake up into
his midnight calls.








ആള്‍ ദൈവം

നിങ്ങളെന്തു കൊണ്ടാണ്
ആള്‍ ദൈവമായത്?
അതോ? ദൈവമാവാനാണ് കൊതിച്ചത്.
നടപ്പില്ലെന്ന് വേഗം അറിഞ്ഞു.
അതിനിത്തിരി സഹിക്കണം,
മനുഷ്യനാവണം,
മൃഗവും പുല്‍ച്ചെടിയുമാവണം,
കരയും കടലും വായുവുവുമാവണം
കൃമിയും കീടവുമാവണം.
ചുങ്കക്കാരനും വേശ്യയുമാവണം
ക്രിസ്തുവും യൂദാസുമാവണം
ദ്വൈതിയും അദ്വൈതിയുമാവണം.
ഇതൊക്കെയായിട്ടും ആര്‍ക്കും
വേണ്ടാതാവണം;
നിസ്സഹായനാവണം.
അതൊന്നും കൂടാതെ ആവാന്‍ ഒന്നേയുള്ളൂ:
ആള്‍ ദൈവം.

തിരയെടുത്ത മുക്കുവന്

തിരയെടുത്ത മുക്കുവന്
തിരത്തുമ്പിലൂടെ
തിരിച്ചൊരു വഴിയുണ്ട്.
കുടിലിലല്ലഅരയത്തിയുടെ
ഉള്ളിലാണ് അത് ചെന്നെത്തുക;
തീരം വിജനമാവുന്ന രാവറുതിയിലും
അവള്‍ക്ക് കണ്‍ കാതോര്‍ത്ത് നില്‍ക്കാന്‍.
പതഞ്ഞു ശമിക്കുന്ന തിരനുരയില്‍
അവന്റെ കണ്‍ തിളക്കം
അവളോട് മാത്രം ഇമ ചിമ്മും.
പകല്‍ തിളപ്പിലെ കടലറ്റത്തു
കടല്‍ക്കാക്കകളിപ്പോഴും
ആരോടോ കലമ്പി നില്‍ക്കും.

മണല്‍ തീരം കടന്നെത്തുന്ന
മോട്ടോര്‍ സൈക്കിള്‍ ശബ്ദം.
വട്ടിപ്പലിശക്കാരന്റെ
പുരികങ്ങള്‍ക്കിടയില്‍ ഒരു കഠാര-
കുടിലിന്റെ മറ പററി നിന്ന്
അവളുടെ തേങ്ങല്‍ തിരയോട് ചേരും.

നീലിമയുടെ നരച്ച അറ്റങ്ങളില്‍
യോനാ*യെപ്പോലെ അയാളുണ്ടാവണം:
കൃപാമയിയായ കടല്‍ ജീവി
അയാള്‍ക്കൊരു ഗര്‍ഭഗൃഹമൊരുക്കും-
ഉടലഴിയാതെ ഒരു പുനര്‍ ജന്മം.
ജീവന്റെ വൃക്ഷം തളിര്‍ത്തു പൂക്കുന്ന
വസന്തര്‍ത്തുവിലൊരു നാള്‍
നിലാവും നിഴലും കൂടിക്കുഴയവേ,
സനാതനിയായ തിമിംഗലം
അയാള്‍ക്ക്‌ കര ജന്മം നല്‍കും.
തിരയോട് പുളയ്ക്കുന്ന കറുത്ത മക്കള്‍
രാപ്പാതിയിലിനിയും
അയാളുടെ വിളി കേട്ടുണരും.
*(പഴയ നിയമത്തിലെ യോനായുടെ കഥ ഓര്‍ക്കുക.)

Friday, November 9, 2012

നഗരം പാര്‍ക്കിലിറങ്ങുന്നു

പാര്‍ക്ക് ബെഞ്ചിലിരിക്കുമ്പോള്‍
മുറിച്ചു കടന്ന തെരുവിന്റെ ബഹളം
മനസ്സില്‍ കൂടെ വരും-
തണല്‍ത്തണുപ്പില്‍ വിയര്‍പ്പാറും വരെ.

കടും ചായങ്ങളില്‍ കോറിയിട്ടതൊക്കെയും
ജീവിതമെന്ന് ശഠിക്കുന്നവന്‍
പുല്‍ത്തകിടിയില്‍ ആകാശം നോക്കിയിരിക്കും.
അക്ഷരങ്ങളെ ബലാല്‍ക്കാരം ചെയ്യുന്നവന്‍
കവിയെന്നു സ്വന്തം നിഴല്‍ തിന്നും.
മുഷിഞ്ഞു നാറിയ ചിത്തരോഗി
ഓര്‍ത്തുവെച്ച തെറിപ്പാട്ടുകളില്‍ രതി മൂര്‍ച്ച തേടും.
തിരക്കൊഴിഞ്ഞ മൂലയിലെ വിഷാദരോഗി
പാടിപ്പതിഞ്ഞ ഗസല്‍ തളിര്
അലസമായി നുള്ളി വീഴ്ത്തും.
ഉരുമ്മി നടക്കുന്ന യുവ മിഥുനങ്ങള്‍
പ്രണയനഷ്ടഭയം വ്യര്‍ത്ഥം ചിലച്ചു മാറ്റി വെക്കും.
പിരിയാന്‍ കൊതിക്കുന്ന ദമ്പതികള്‍
കുഞ്ഞിക്കൈകള്‍ക്കിരുപുറം ഇണക്കം നടിക്കും.
ഉടലളവിന്റെ തുറസ്സുകളില്‍
തെരുവ് പെണ്ണൊരുത്തി ഇരയെ തേടും.
ഗൂഡം ചിരിച്ചു കൊണ്ടൊരുവന്‍
ഉരുപ്പടിമേന്മയുടെ സമവാക്യമോതും.
വിശപ്പിന്റെ നോക്കികുത്തിയൊരു കുഞ്ഞ്
ഒന്നും കഴിക്കാതെ കൊണ്ട് നടക്കും-
മിട്ടായി, കടല, മുറുക്ക്, നാരങ്ങ.

വൈദ്യുതി വിളക്കുകളുടെ രാത്തെളിച്ചത്തില്‍
നഗരക്ഷീണങ്ങള്‍ പാര്‍ക്കിലിറങ്ങി നിറയും.
കള്ളന്മാരും ചുങ്കക്കാരും വേശ്യകളും
വരാനില്ലാത്ത ദൈവപുത്രനെ മറന്നു വേട്ടക്കിറങ്ങും .
പാര്‍ക്ക് ബെഞ്ചുകള്‍ അപ്പോള്‍ കാത്തിരിക്കും:
നഗരരാവിന്റെ മഞ്ഞു പെയ്യുന്ന അന്ത്യയാമാങ്ങള്‍ക്കായി.

Thursday, November 8, 2012

വിമര്‍ശന നിര്‍വ്വിഷേശം

വിമര്‍ശന നിര്‍വ്വിഷേശം:
ഉപ്പും മുളകും വാങ്ങി വരുന്നവനോട്
ഖനിജങ്ങളെവിടെ
എന്ന് ചോദിക്കരുത്.
അയ്യാള്‍ ഖനിയുടമയല്ല;
പലചരക്ക് കട കോലാറിലുമല്ല.
നവരത്നങ്ങളില്‍ വള്ളത്തോള്‍ മുതല്‍
ഏഴു പേരെയും പഠിച്ച താങ്കളോട്
തച്ചുശാസ്ത്രത്തെ പറ്റിത്തര്‍ക്കിക്കാന്‍
എനിക്കാവില്ല.
എന്നെങ്കിലും പൂക്കാനായി
ഞാനും വെക്കുന്നു ഒരു പുളി.
എന്നിട്ട്, അതിരാവിലെ എഴുന്നേറ്റ്
അതില്‍ മാതള നാരകം പൂത്തിരിക്കുന്നോ
തളിര്‍ത്തിരിക്കുന്നോ എന്ന് നോക്കണം
ഒരു മഹാകാവ്യം രചിക്കണം.
ഞാനും പുളിയും പിന്നെ സോളമനും.

Tuesday, November 6, 2012

PLATONIC

Day of the depraved:
As the doors close behind
multitudes moving out,
the aged god would limp out
to deserted streets.
With inner eyes of the blind
he would bless the poet:

That loneliness I endured
during days of creation-
now it's all yours.
Behold them
on mountain peaks,
in dense dark new moon,
in flickering sight of
blinding lightning.
Be their shadow on
mad days of routines.
Scribe them
in sweat and blood,
in death and rebirth.

In lives never ordained
its not in prophesies,
but in ship-wrecking uncertainties
I keep treasures for you.

പ്ലാറ്റോണികം

പ്ലാറ്റോണികം

ഉന്‍മാദികളുടെ ദിനം:
പുറപ്പെട്ടു പോവുന്ന പുരുഷാരത്തിനു പിറകെ
പിന്‍ വാതിലടയവേ,
വിജനമാവുന്ന തെരുവുകളിലേക്ക്‌
വയസ്സനായ ദൈവം
മുടന്തി നീങ്ങും.
കണ്ണ് പൊട്ടന്റെ ഉള്‍കണ്ണിലൂടെ
കവിയെ അനുഗ്രഹിക്കും:
സൃഷ്ടിയുടെ നാളുകളില്‍
ഞാനനുഭവിച്ച ഏകാന്തത
ഇനി നിനക്ക്.
പര്‍വ്വത ശിഖരങ്ങളില്‍,
അമാവാസിയുടെ സാന്ദ്രമായ ഇരുട്ടില്‍,
ഇടിമിന്നലില്‍ മഞ്ഞളിച്ചു പോവുന്ന
ഞൊടിയിടക്കാഴ്ചയില്‍,
ഇനി നീയവരെ കാണുക.
വ്യവഹാരങ്ങളുടെ പേയ് ദിനങ്ങളില്‍
നീയവരുടെ നിഴല്‍ പറ്റുക.
വിയര്‍പ്പിലും രക്തത്തിലും
മൃതിയിലും ഉയിര്‍പ്പിലും
നീയവരെ അടയാളപ്പെടുത്തുക.
നിശ്ചയമേതുമില്ലാത്തവരുടെ പഴക്കങ്ങളില്‍
പ്രവചനങ്ങലിളല്ല, കടല്‍കോള് കൊണ്ട
അനിശ്ചിതത്വത്തിലാണ്
ഞാന്‍ നിനക്ക്
നിധി പേടകങ്ങള്‍ കരുതിവെക്കുക.

Saturday, November 3, 2012

FREEDOM ULTIMATE

They say
children are godsend.
Yet I don't know
which god send her.
Everything began normal:
conception, pains, anticipations.
She alone was different.
It took me a hell of pain
to bring her out;
her large head wouldn't out.
No one was happy.
Neither was my man.
I knew I would be alone.

Even as he left me, my man,
for a better choice,
I didn't feel like giving in.
fighting a lone fight
for one ever so light,
I felt tired at times.
With uncommunicative sounds
just a breathing baggage-
she knew nothing.
I never feared death
for when did I live?
Yet, the baggage I couldn't give up
still did breathe.
Who else would carry it
when I am gone?

Now, after these long years,
she has gone back.
I am free now:
my big freedom.
What do I care
in exercising my freedom?
For , nobody ever cared
for my bondage.

വലിയ സ്വാതന്ത്ര്യം


കുഞ്ഞുങ്ങള്‍ ദൈവ കൃപയെന്നു
എല്ലാവരും പറഞ്ഞു.
എങ്കില്‍ ഏത് ദൈവമാണ്
അവളെ അയച്ചത്?
പതിവ് രീതിയിലായിരുന്നെല്ലാം:
എന്റെ വ്യാക്കൂണ്‍, വേദന , പ്രതീക്ഷ .
അവള്‍ മാത്രം വ്യത്യസ്തയായിരുന്നു:
ഉടലളവുകളില്‍ പതിവ്തെറ്റിച്ചവള്‍,
വേദനയുടെ ചുടലത്താളത്തിലാണ്
വലിയ തല പുറത്തു വന്നത്.
ആരും സന്തുഷ്ടരായിരുന്നില്ല,
എന്റെ പുരുഷനും.
അന്നേ ഞാനറിഞ്ഞു
ഞാന്‍ ഒറ്റപ്പെടുമെന്ന്.

അയാള്‍, ജന്മം കൊടുത്തവന്‍-
മികച്ച കൂട്ട് തേടിപ്പോയപ്പോള്‍
എനിക്ക് മതിയാക്കാന്‍ തോന്നിയില്ല.
തനിച്ചൊരു പോരായിരുന്നു
ഒന്നിനും പോരാത്തവള്‍ക്ക് വേണ്ടി.
ചിലപ്പോഴൊക്കെ
ഞാന്‍ തളര്‍ന്നു പോയിരുന്നു.
സംവദിക്കാത്ത ശബ്ദങ്ങളില്‍
ശ്വസിക്കും ഭാണ്ഡമായവള്‍
ഒന്നുമറിഞ്ഞില്ല.
മരണഭയം എനിക്കില്ലായിരുന്നു-
അതിനു ഞാനെന്നാണ്‌ ജീവിച്ചത്?
പക്ഷെ ഉപേക്ഷിക്കാനാവാത്ത
എന്റെ ഭാണ്ഡം
അപ്പോഴും ശ്വസിച്ചിരുന്നു.
ഞാന്‍ പോയാല്‍ അതാര് ചുമക്കും?

ഇപ്പോള്‍, വര്‍ഷങ്ങള്‍ക്കിപ്പുറം
അവള്‍ തിരിച്ചു പോയിരിക്കുന്നു.
ഞാന്‍ സ്വതന്ത്രയായിരിക്കുന്നു.
എന്റെ വലിയ സ്വാതന്ത്ര്യം:
ആര്‍ക്കാണ് എന്നെ
തടയാനാവുക?
ഞാന്‍ ബന്ധിതയായിരുന്നപ്പോള്‍
ആരും കൂട്ട് വന്നവരല്ലല്ലോ.

Friday, November 2, 2012

WHAT THE BATS WOULDN'T SAY

Hanging from the attic
they have heard it:
the muffled laughter
of the high-born lass,
lusty gasps,
sobs of poor maids,
the sweeper cursing
for dirtying the floor.

In dark insides
of the run-down inn:
sounds of foot taps-
limping memories.
Night for nobody,
rats running amuck.
A stray beggar
fights them for a sleep.

Outside household,
from the ancient mango tree:
they hear a robber moving sly.
On the palm fronts
hiding from moon beams
night stalkers are on prowl.

From that greasy rose apple tree
at city outskirts
they have seen a lot:
night of the pedophile
under the crumbling bridge,
decaying female life
of the street walker,
shady deals of
fast buck harvest,
blood of the slaughtered.

Transcending sea-roars
of witnessing
baby face bats ceased
talking to humans.






Thursday, November 1, 2012

വവ്വാലുകള്‍ പറയാതെ പോവുന്നത്

വവ്വാലുകള്‍ പറയാതെ പോവുന്നത്

മച്ചിന് ചുവടെ തൂങ്ങിക്കിടക്കവേ
അവ കേട്ടിട്ടുണ്ട്:
തറവാട്ടില്‍ പിറന്നോളുടെ
അടക്കിപ്പിടിച്ച ചിരി;
സീല്‍ക്കാരങ്ങള്‍;
അടിയാത്തിപ്പെണ്ണിന്റെ തേങ്ങല്‍;
തറ വൃത്തികേടാക്കിയതിനു
തൂപ്പുകാരിയുടെ പരിഭവം.

പൊളിഞ്ഞ വീടിന്റെയിരുളില്‍
അവ കേള്‍ക്കാറുണ്ട്:
ഓര്‍മ്മകള്‍ മുടന്തി നീങ്ങുന്ന
ചവിട്ടടിയൊച്ചകള്‍
ആരും വരാനില്ലാത്ത രാവുകളില്‍
കലമ്പുന്ന എലികള്‍;
വഴി തെറ്റി വന്ന തെണ്ടികളാരോ
അവര്‍ക്കിടയില്‍
ചുരുണ്ട് കൂടുന്നുണ്ട്.

വീടിനു പുറത്തു
മുത്തച്ചന്‍ മാവില്‍ തൂങ്ങിക്കിടക്കവേ
തസ്കരനൊരുവന്‍ പമ്മി വരുന്നത്
അവ അറിയുന്നുണ്ട്.
പനമ്പട്ടകളില്‍
നിലാമറയത്തു ഇടം തേടവേ
രാത്രീഞ്ചരര്‍ ഇര തേടുന്നുണ്ട്.

നഗര പ്രാന്തത്തില്‍
പുക മൂടിയ ഞാവല്‍ കൊമ്പില്‍
അവ ഏറെ കണ്ടിട്ടുണ്ട്:
പൊളിഞ്ഞ പാലത്തിനു കീഴെ
ശിശു പീഡകന്റെ രാത്രി;
തെരുവ് പെണ്ണിന്റെ
അഴിഞ്ഞു പോവുന്ന ജന്മം
പുതുപണക്കൊയ്ത്തിന്റെ
ഇരുള്‍ നീക്കങ്ങള്‍;
വെട്ടേറ്റു വീണവന്റെ രക്തം.

സാക്ഷ്യങ്ങളുടെ
കടലിരമ്പം കടന്നാണ്
ശിശുമുഖികളായ വവ്വാലുകള്‍
മനുഷ്യരോട് മിണ്ടാതായത്.

Tuesday, October 30, 2012

DAY FOR DINOSAURS

They wax eloquent:
the grand old man
who gave his name
unto the clan
was a Titan, nothing less.
Oh, the way he cleaved
this venomous soil
that still remained virgin!*
He was an embodiment
of strength hope foresight
patience endurance courage.
Of brothers he had two,
his younger, not any less.
Of the other, they don't know.
His sisters? They don't know.

Their great grand father,
he was simply awesome.
He knew the secret:
keeping best of companies
having no qualms about it
he let them perish: those
never served his ends.
He was the family founder
of GP** in family wealth.
What of those he trampled
in the way? They don't know.
What of the siblings he threw
in the lurch? They don't know.

Their grand father,
he was quite a statesman.
He was the best of men
for those wielded power.
He was so saintly to see
no difference in white skin.
Yet he was very sensitive
to keep unsullied by locals.
He was the family pride
in fetching that title official.
What of his kith and kin?
They have heard about some.
They are here, equal in status.
The others? They don't know.

Their father, the pivotal one,
all grins, from ear to ear,
you never doubt his caliber!.
How else did he ensure
that each of his brood
stood tall in society?
Oh, don't be so nosy!.
What if they dealt shady?
How can you blame him
if the society goes that way?
Even Aristotle would grand
that man is a social being.

A family gathering is no small thing:
You cynics have no idea
of what effort it takes to hold.
To hell with your nosiness
about silent spots!
Those not in the limelight-
Are we to blame?
We were not born then.
What if they failed for reasons
you and we cannot guess,
right now?
Silent spots do not count
on a day for dinosaurs.
xxxxxxxxxxxxx
  • * The Victorian concept that nature is deceptive and venomous is hinted.
  • ** Geometric Progression.

Sunday, October 28, 2012

കിഴവനിപ്പോഴും കിനാവിലെത്തുന്നു

കിഴവനിപ്പോഴും കിനാവിലെത്തുന്നു
രാത്രി. ഞാന്‍ കണ്ണ് മിഴിച്ചു കിടക്കുന്നു
മൂടുന്ന ഇരുട്ടിന്‍ ശൂന്യത.
ഹൃദയ താളം
കുളിമുറിയിലെ പഴയ പൈപ്പില്‍
തുള്ളിത്താളം.
ടപ്‌, ഡ്രിപ്,ടപ്‌, ഡ്രിപ്,
ഞാനൊരു തളര്‍ന്ന മയക്കത്തിന്‍
നിഴല്‍ ലോകത്തേക്ക് പോവുന്നു.
യുഗങ്ങളായെന്ന പോലെ:

അടിയന്തിര ശസ്ത്രക്രിയാ മുറി:
പിന്‍ വാതിലടയവേ
പുറത്തു തങ്ങി നില്‍ക്കും
പ്രപഞ്ചത്തോളം കനത്ത ഒരു നിമിഷം
അടക്കിപ്പിടിച്ച നിശ്വാസങ്ങള്‍,
ഒതുക്കിപ്പിടിച്ച തേങ്ങലുകള്‍-
ഞാന്‍ മാത്രം ഇപ്പോഴും കാണുന്നുണ്ട്
ആ അവസാനത്തെ നോട്ടം
അച്ഛന്‍ തന്റെ അപരനെ, മകനെ.
എനിക്ക് മാത്രമായി ഒരദൃശ്യ പ്രത്യക്ഷം-

നിശ്ശബ്ദം ചിറകടിച്ച് ആ നീലപ്പക്ഷി
അടഞ്ഞ വാതിലിലൂടെ പുറത്തേക്ക്
ഇടുങ്ങിയ ഇടനാഴിയിലേക്ക്‌:
പറയാതെ പോയ കഥകളോടെ
എന്‍ മുന്നിലത് തങ്ങിനില്‍ക്കുന്നു.
എനിക്കിനി തെളിവ് വേണ്ട.
കുനിഞ്ഞ ശിരസ്സുമായെത്തുന്ന ഡോക്ടര്‍
ഇനിയൊരു കൂട്ടക്കരച്ചിലുണര്‍ത്തും.

ഒരു കൈ മൃദുലമായെന്‍ നെറ്റിയില്‍
മൃദു ശബ്ദം, പരിചിത,മെങ്കിലു ,മപരിചിതം.
"ശാന്തനായുറങ്ങുക, മകനെ!,"
ഞാന്‍ ചോദിക്കുന്നു,
"താത! എന്തുകൊണ്ട്, ഞാന്‍?
ഞാനൊരിക്കലും അനുസരിച്ചിവനല്ലല്ലോ!"
"വിഡ്ഢി!, നീ ഞാന്‍ തന്നെയല്ലോ.
ഞാനൊരിക്കലും ആരെയും അനുസരിച്ചില്ല!"
അദ്ദേഹം ഒരിക്കലും ഇത്ര മൃദുവായിരുന്നില്ല.

Saturday, October 27, 2012

THE OLD MAN STILL WALKS MY DREAMS.

Abed, staring vacant
into engrossing dark night.
Rhythm of heartbeats.
Of drops from old bath tap.
Tud, drip, tud, drip...
I move into shadow lands
of an enervated slumber.
It's been ages, it seems.

Waiting outside the surgical
to perform it urgent,
as the door closed behind,
there hangs a moment
as heavy as the universe.
Muffled sighs, choked sobs-
I alone still see the last look-
a father to his other, his son.
I alone do see it invisible:

that blue bird, unheard wings
passing out of closed doors
through the narrow corridor.
It lingers before me
with never told stories.
I don't need proof to out
as a doctor, out with bowed head,
to spell out, inciting that
terrible common yell.

A soft hand on my forehead,
a soft sound, familiar, yet strange,
“Sleep becalmed, my son!”
I ask him, “Dad, why me?
I never obeyed you.!”
“You fool! You were me.
I never obeyed anyone!”
He was never so soft.

(The last stanza of the poem is greatly influenced by George Herbert's poem "The Collar")

Wednesday, October 17, 2012

അഗ്നിപര്‍വതം യോഗിയെ സൃഷ്ടിക്കുന്നു


മകന്റെ മാരകമായ ജനിതക രോഗം
സ്ഫോടനമായ അന്ന് തൊട്ടു
എന്റെ അയല്‍വാസി മൗനിയായി.
രണ്ടു കൊല്ലം മുന്‍പ്
കുരുന്നിലേ കൊണ്ടുപോയിരുന്നു
രോഗം അയാളുടെ ഏകമകളെ.
ദിവസങ്ങളോളം, തകര്‍ന്നു പോവുന്ന
പാലങ്ങളെ സ്വപ്നം കണ്ടു
വിയര്‍പ്പില്‍ മുങ്ങി അയാളുണര്‍ന്നു.
കൗമാരം കടന്നിട്ടില്ലാത്ത മകന്‍
അപ്പോഴൊക്കെയും അയാളുടെ കൈ പിടിച്ചു.

കിടപ്പാടം ഇനി അയാളുടെതല്ലെന്നു
ബാങ്ക്കാര്‍ തീരുമാനിച്ച അന്ന്
ഭാര്യ ഒരു പുതിയ കല പഠിച്ചു:
അവളെപ്പോഴും ചിരിക്കാന്‍ തുടങ്ങി.

പിന്നെ, വെള്ളക്കോടി പുതച്ചു
മകന്‍ കിടക്കവേ
അയാളുടെ മൗനം ശിലാരൂപിയായി.

ഇപ്പോള്‍ എനിക്കറിയാം
അഗ്നിപര്‍വതം എങ്ങിനെയാണ്
യോഗിയെ സൃഷ്ടിക്കുകയെന്ന്.

VOLCANOES CREATE A SAGE.


Ever since it erupted in his son
as a fatal genetic disease
my neighbor has gone mute.

His only daughter, tender of age,
died of of the same
a couple of years back.

For days he woke up, sweating
in visions of crumbling bridges.
His son, not yet to his teens,
held his arms.

As the bank people decided
his homestead is not his any more,
his wife learned a new art:
the art of laughing and laughing.

Now, as the boy lay
shrouded in white,
he went mute as a rock.

Now I know how
volcanoes create a sage.




Tuesday, October 16, 2012

കവിയരങ്ങില്‍ ഒരു പാമ്പ്

കവിയരങ്ങില്‍ പാമ്പിനെന്തു കാര്യം
എന്ന് ചോദിക്കരുത്.
കവിതയിലാവാമെങ്കില്‍
കവിയരങ്ങിലുമാവാം.
പറുദീസാനഷ്ടം മുതല്‍
മനോവിശ്ലേഷണം വരെ,
പ്രേത കഥ മുതല്‍
ഇതിഹാസ നോവല്‍ വരെ
രൂപക സാന്നിധ്യമാണല്ലോ

എന്നിരിക്കെ,
എന്തിനാണവര്‍ അലമുറയിട്ടത്?
കവികള്‍ അങ്ങനെയാണ്!.
എല്ലാവരെയും എന്തിനെയും
രൂപകങ്ങളില്‍ ഒതുക്കും.
അടുത്തു വന്നാലോ
ഓടിയൊളിക്കും, അല്ലെങ്കില്‍
തല്ലിയകറ്റും.
ദരിദ്രനും മര്‍ദ്ദിതനും,
അടിമയും അഭയമില്ലാത്തവനും
ചുങ്കക്കാരനും വേശ്യയും
മാനും മയിലും, പുല്ലും പൂവും-

എങ്കിലും ഒന്നുണ്ട്:
കവിക്ക്‌ കടലാസ്സിലാണ് ശത്രു.
പാമ്പിനോ, മുട്ടന്‍ വടിയിലും.
അങ്ങനെയാണവന്‍
കവിയരങ്ങിന്റെ അരികിലൂടെ
ടൗണ്‍ ഹാളിന്റെ പിന്നിലൂടെ
കലുങ്കിന്റെ സുരക്ഷിതത്വത്തിലേക്ക്
ഊര്‍ന്നിറങ്ങിയത്.
നാളെ അവരൊക്കെയും
ഇനിയുമവനെ രൂപകമാക്കുമല്ലോ.

Sunday, October 14, 2012

പഴയ പള്ളിക്കാടുകള്‍

പഴയ പള്ളിക്കാടുകള്‍

മുള്‍ പടര്‍പ്പുകള്‍ക്ക് ചുവടെ
ധ്യാനനിരതരായ മീസാന്‍ കല്ലുകള്‍.
കാവല്‍ നില്‍ക്കുന്ന ഇഴജാതികള്‍;
അസംഖ്യം പ്രാണി ജന്മങ്ങള്‍;
ഓര്‍മ്മകള്‍ തപ്പിത്തടഞ്ഞു
നൂണ്ടു കയറുന്ന ചെറു ദ്വാരങ്ങള്‍.
ചുവടെ
ഗതകാല സംഘര്‍ഷങ്ങളുടെ
മൂകമായ കുളമ്പടികള്‍
ചെവിക്കൊള്ളുന്ന പിതൃക്കള്‍-

ചിനക്കുന്ന കാട്ടുകോഴികളും
ചിലക്കുന്ന അണ്ണാറക്കണ്ണനും
ഇടക്കൊന്നു നിശ്ശബ്ദരാവുന്നുണ്ടോ?

പടയോട്ടക്കാലങ്ങളുടെ ഒരു കഥ
ഏതോ കാരണവര്‍ ഓര്‍ത്തെടുക്കുന്നുണ്ടോ?
എന്റെ പ്രണയ നിലാവില്‍
നീലവിഷം പടര്‍ത്തിയത്
നിന്റെ മുത്തച്ഛനെന്നു
വിഷം തീണ്ടി മരിച്ച പെണ്‍ കൊടി
നാഗത്താനോട് വിതുമ്മുന്നുണ്ടോ?
മലവെള്ളമെടുത്തവരെ കാക്കാന്‍
ഉയിര് കൊടുത്ത യുവാവ്
ഉറവ കാട്ടി പേടിപ്പിക്കേണ്ടെന്ന്
പുതുമഴയോട് ചിരിക്കുന്നുണ്ടോ?
തുരക്കുന്നെങ്കില്‍ എന്റെ നെഞ്ചെന്നു
ചോരവാര്‍ന്നു മരിച്ച ഗര്‍ഭിണി
ചെറു പ്രാണികളോട് കെഞ്ചുന്നുണ്ടോ?
അടുത്തടുത്ത് ഒരുമിച്ചൊടുങ്ങിയോര്‍
വാസൂരിനാളുകളുടെ രാത്തേങ്ങലുകളില്‍
ഇപ്പോഴും ഞെട്ടുന്നുണ്ടാവുമോ?
വിശന്നു മരിച്ച പിതാവ്
പട്ടിണിക്കാലത്തിന്റെ കുടില്‍ മുറ്റത്ത്
ഇപ്പോഴും ചുറ്റിത്തിരിയുന്നുണ്ടോ?

ഋതു ഭേദങ്ങളുടെ നിറപ്പകര്‍ച്ചകള്‍ക്കപ്പുറം
സന്ദേഹികളായ കള്ളിച്ചെടികള്‍ക്ക്* കീഴെ
ജരാനരകളുടെ വൃദ്ധിക്ഷയവും
കൌതുകങ്ങളുടെ ബാല്യപ്രസാദവും
ധാര്‍ഷ്ട്യത്തിന്റെ യൌവ്വന ദീപ്തിയും
അടര്‍ന്നൊതുങ്ങുന്ന അതീത ലോകം:
പഴയ പള്ളിക്കാടുകള്‍
ഉദയാസ്തമനങ്ങളില്‍ ഭ്രമിക്കുന്നില്ല.
തിരക്കുകളുടെ പടങ്ങള്‍ പൊഴിച്ചു
മൃഗയാ വിനോദങ്ങളുടെ പാനപാത്രങ്ങളും
ഉടല്‍ കൊഴുപ്പിന്റെ പ്രലോഭനങ്ങളും
വിജയമന്ത്രങ്ങളുടെ മൃഗതൃഷ്ണകളും കടന്നു
മീസാന്‍ കല്ലുകളുടെ ധ്യാന സ്വാസ്ഥ്യങ്ങള്‍.
--------------------------------------------------------------
*ഖബറിന് മുകളില്‍ മീസാന്‍ കല്ലിനു ചേര്‍ന്ന് നാട്ടുന്ന കള്ളിച്ചെടികള്‍ നന്നായി വളര്‍ന്നാല്‍ മരണാനന്തര ജീവിത സൌഖ്യത്തെ സൂചിപ്പിക്കുന്നു എന്ന് സങ്കല്‍പം.

Saturday, October 13, 2012

NOTHING SIMULATES

NOTHING SIMULATES

Though of the same tree
all fruits don't share a single tale-
just like leaves.
Leaves falling in leaf-tremors
would find rebirth
on same branch
through a maternal root.
In wind-blown leaves
is the first murmur of wanderings.

Some leaves would be parasol
for worm life under it.
Very few would stand
with the plant to end unto earth.

Those burned of sun,
decayed of rain,
thrown down by naughty kids,
or blown by rascal winds-
would be mother's pain.

Tender fruits reach dining
just as they are to put on weight.
It would spice up dinners.
Some reach vegetable stacks
in street corners
available for bargain.
Those that ripen full
reach mammals' bowels
as if ordained.
Some seeds would find
genes of seers
in entrails of migrating birds.
They would give
exile's life-in-memories
to those extinct at homeland.
Worthy seeds would turn
indifferent stone statues
to debates of reclaiming
citing back-deeds.

It is like that:
Female infant buried
in polythene sack
would give testimony for
maternal love turning deadly.
Seek testimony of life-
from female sediments
in streets of sperm;
the depraved from street
with mind shipwrecked;
or abused kids:

Offsprings of the same mother:
none is like another.