Featured Post

Showing posts with label Somalia. Show all posts
Showing posts with label Somalia. Show all posts

Friday, May 9, 2025

Black Mamba Boy by Nadifa Mohamed

വാഴ്ത്തുഗീതം - മകനായിരുന്ന പിതാവിന് 





“'tis nobler in the mind to suffer
The slings and arrows of outrageous fortune..”
-(Hamlet, Act III, Sc. I)

"ഞാന്‍ എന്റെ അച്ഛന്റെ പാണനാണ്ഇത് അദ്ദേഹത്തിനുള്ള സ്തുതിഗീതവും. ഞാന്‍ നിങ്ങളോട് ഈ കഥ പറയുന്നത് എനിക്കെന്റെ പിതാവിന്റെ ഭൗതിക ശേഷിപ്പുകളൊക്കെയുംഅദ്ദേഹത്തിന്റെ അമ്മ അദ്ദേഹത്തില്‍ എന്തൊക്കെ മാന്ത്രികത ഉള്‍ച്ചേര്‍ത്തുവോ അതൊക്കെയുംചരിത്രമാക്കി മാറ്റാന്‍ വേണ്ടിയാണ്. അദ്ദേഹത്തെ ഒരു നായകനാക്കാന്‍പൊരുതുന്നവനോ കാല്‍പ്പനികനോ ആയിട്ടല്ല, മറിച്ചു ശരിക്കും ഉള്ള രീതിയില്‍നാണം കെട്ട വിധിയുടെ ഓരോ അമ്പും കവണയേറും അതിജീവിച്ചു പട്ടിണികിടന്ന കുട്ടിയായിഎന്നിട്ടിപ്പോള്‍ ചാരിയിരുന്ന് അങ്ങനെ അതിജീവിക്കാന്‍ കഴിയാതെ പോയ എല്ലാവരുടെയും കഥ പറയാനാവുന്ന ഒരാള്‍ഞാനീ കഥ പറയാംകാരണം മറ്റാരും ഇത് പറയില്ലനമുക്ക് എറിത്രിയന്‍ പര്‍വ്വതങ്ങളില്‍ മുസ്സോലിനിക്ക് വേണ്ടി വിഡ്ഢിത്ത പൂര്‍ണ്ണമായി പൊരുതിയ ആ ഒമ്പതിനായിരം കുട്ടികളുടെ ആത്മാക്കളെ ആവാഹിക്കാംഅവരെന്റെ അച്ഛനെ പോലിരുന്നുഅദ്ദേഹത്തെ പോലെ ജീവിച്ചുപക്ഷെ അവരുടെ ജീവിതം മൂര്‍ച്ചയേറിയ കോടാലികളാല്‍ ഛേദിക്കപ്പെട്ടുപട്ടിണി കിടന്നു മരിച്ചവര്‍ചിത്തഭ്രമം പിടിച്ചവര്‍വെറുതെയങ്ങു കാണാതായവര്‍ഷിദാനെ ബോഖോറിനെ പോലുള്ള ആണ്‍കുട്ടികള്‍ഞങ്ങളുടെ ക്രൌര്യമുള്ള പയ്യന്‍ഞങ്ങളുടെ ടിന്‍ ഭക്ഷണ മോഷ്ടാവ്ഞങ്ങളുടെ മരിച്ച കുട്ടിഅവന്റെ സ്വര്‍ഗ്ഗാരോഹണത്തിനായി ദീപം തെളിക്കുകഅവന്റെ നിഴല്‍ അവന്റെ പീഡകരെ എപ്പോഴും വേട്ടയാടട്ടെതങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ അവര്‍ ഷബേലേയിലും ജൂബായിലും അനന്തകാലം നീരാടട്ടെ.”

- (ബ്ലാക്ക് മാംബ ബോയ്‌പേജ്ഒന്ന് )

 

വിഖ്യാത സോമാലിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് നദീഫാ മുഹമ്മദ്‌ സാഹിത്യ ലോകത്തേക്കുള്ള വരവറിയിച്ചത് 1930-കളുടെ പശ്ചാത്തലത്തില്‍ കൊളോണിയല്‍ ഈസ്റ്റ് ആഫ്രിക്കയിലെ മുസോളിനിയുടെ പടയോട്ടക്കാലത്തെ ജീവിതം തന്റെ പിതാവിന്റെ തന്നെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ പകര്‍ത്തുന്ന "ബ്ലാക്ക് മാംബാ ബോയ്‌" (2009) എന്ന വിഖ്യാത നോവലുമായാണ്തുടര്‍ന്നിറങ്ങിയ 'നഷ്ടാത്മാക്കളുടെ ഉദ്യാന'ത്തില്‍ സോമാലിയയുടെ ചരിത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണവും ദുരന്തപൂര്‍ണ്ണവുമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 1987-88 കാലത്തെ പശ്ചാത്തലമാക്കുന്നതോടൊപ്പം, സമൂഹത്തില്‍ ലിംഗ വിവേചനാടിസ്ഥാനത്തിലുള്ള ദുരിതങ്ങള്‍ കൂടി പേറേണ്ടി വരുന്നവരാണ് മുഖ്യ കഥാപാത്രങ്ങള്‍ എന്നത് കൊണ്ടുതന്നെ പ്രകടമായ ഒരു ഇരുള്‍ച്ചയുണ്ട്എന്നാല്‍ പ്രഥമകൃതിയിലെ പൊരുതി മുന്നേറുന്ന പിക്കാറസ്ക് സ്വഭാവമുള്ള 'കറുത്ത മാംബാ പയ്യന്‍', അതിജീവനത്തിന്റെ പരുക്കന്‍ തലങ്ങളിലൂടെ ശക്തമായ ജീവിതോന്മുഖതയാണ് പ്രകടിപ്പിക്കുന്നത്യമനിലെ ഏദനില്‍ തുടങ്ങി ജിബൂട്ടിഎരിത്രിയസുഡാന്‍ , ഈജിപ്ത്പലസ്തീന്‍,മാര്‍സെയ്ല്‍ഹാംബര്‍ഗ്വെയ്ല്‍സ് എന്നീ ഇടങ്ങളിലൂടെ 1930-കളുടെയും നാല്പ്പതുകളുടെയും സംഘര്‍ഷ ഭരിതമായ പൂര്‍വ്വ ആഫ്രിക്കന്‍യൂറോപ്യന്‍ സാഹചര്യങ്ങള്‍ ഇടറിയും മുറിഞ്ഞും തടഞ്ഞുവീണും അതിജീവിച്ച് ഒടുവില്‍നൂറ്റാണ്ടൊടുവില്‍ ലണ്ടനിലെ സ്വച്ഛമായ ജീവിത സായാഹ്നത്തില്‍ താന്‍ പിന്നിട്ട കനല്‍ വഴികളെയും കൂട്ടും തണലുമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച് അകാലത്തില്‍ പൊലിഞ്ഞു പോയ സഹയാത്രികരെയും കുറിച്ചും ഓര്‍ത്തെടുക്കുന്ന വയോധികന്‍

 

കടലിനേക്കാള്‍ കൊടുങ്കാറ്റു പിടിച്ചവള്‍ - അമ്മ

എല്ലാ നാവികരുടെയും അമ്മയാവേണ്ടത് കടലാണ്എന്നാല്‍ അമ്പാരോ അതിനേക്കാള്‍ ശക്തയായിരുന്നുകൂടുതല്‍ കൊടുങ്കാറ്റുള്ളവള്‍ഏതൊരു വെള്ളക്കെട്ടിനെക്കാളും ജീവദായിണിഅവര്‍ വീണ്ടും വീണ്ടും എന്റെ അച്ഛന് ജീവന്‍ നല്‍കിവീനസ് ഏനീസിനെഎന്ന പോലെ അദ്ദേഹത്തെ കാത്തു.”..........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/black-mamba-boy-by-nadifa-mohamed

Thursday, May 8, 2025

The Orchard of Lost Souls by Nadifa Mohamed

കലാപ ഭൂമിയിലെ പെണ്ണിടങ്ങള്‍



"അവളുടെ തോട്ടത്തില്‍ മരങ്ങള്‍ മൃതിയില്‍ നിന്നുയിര്‍ക്കൊണ്ടവ. അവളിലൂടെ കടന്നുപോയ കുഞ്ഞുങ്ങളെ അടയാളപ്പെടുത്തി അവ അവരുടെ അസ്ഥികളില്‍ നിന്ന് വളര്‍ന്നു വന്നു. അവയില്‍ നിന്ന് വീണ പഴങ്ങള്‍ അവള്‍ എടുത്തതേയില്ല, അതൊരുതരം നരഭോജനമാണെന്നു അവള്‍ കരുതി, എന്നാല്‍ ഈ പേലവമായ, ആകൃതിയില്ലാത്ത രൂപങ്ങളില്‍ നിന്ന് നീണ്ടു കരുത്തുറ്റ പരുക്കന്‍ കാതലുള്ള മരങ്ങള്‍ വളര്‍ന്നു. അവ പുഷ്പിക്കുകയും കിളികളെ അവയുടെ ശിഖരങ്ങളിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. തോട്ടത്തിന്റെ മതിലിനപ്പുറം പുറം ലോകത്തേക്ക് അവ പന്തലിച്ചു. തോട്ടത്തിലെ ഓരോ കുഞ്ഞിനും പേരുകള്‍ ഉണ്ടായിരുന്നു. ലിംഗ ഭേദങ്ങള്‍ ചിലപ്പോള്‍ വ്യക്തവും ചിലപ്പോള്‍ അവ്യക്തവും സാങ്കല്‍പ്പികവും. അതിലേറ്റവും വലുത് ഇബ്രാഹിം ആയിരുന്നു, ഏതാണ്ട് പൂര്‍ണ്ണനായ ആണ്‍കുട്ടി, തന്റെ ആകൃതിയൊത്ത ഇലാസ്തിക അവയവങ്ങളില്‍ വിളറിയ മുടിയുണ്ടായിരുന്നവന്‍. ഏഴുമാസം തന്റെ കഠിനഗര്‍ഭത്തില്‍ അവന്‍ കഴിഞ്ഞിരുന്നു. (നഷ്ടാത്മാക്കളുടെ ഉദ്യാനം, പേജ്: 167)

1930-കളുടെ പശ്ചാത്തലത്തില്‍ കൊളോണിയല്‍ ഈസ്റ്റ് ആഫ്രിക്കയിലെ മുസോളിനിയുടെ പടയോട്ടക്കാലത്തെ ജീവിതം തന്റെ പിതാവിന്റെ തന്നെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ പകരുത്തുന്ന "ബ്ലാക്ക് മാംബാ ബോയ്‌" (2009) എന്ന വിഖ്യാത നോവലുമായാണ് സോമാലിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് നദീഫാ മുഹമ്മദ്‌ സാഹിത്യ ലോകത്തേക്കുള്ള വരവറിയിച്ചത്. തന്റെ രണ്ടാമത് നോവല്‍ The Orchard of Lost Souls ആവട്ടെ, ഒന്നിന് പകരം മൂന്നു കഥാപാത്രങ്ങളെ പിന്‍തുടരുന്നു. അതും മൂന്നു സ്ത്രീകഥാപാത്രങ്ങള്‍ . പിക്കാറസ്ക് സ്വഭാവമുള്ള 'കറുത്ത മാംബാ പയ്യന്‍', അതിജീവനത്തിന്റെ പരുക്കന്‍ തലങ്ങളിലൂടെ പ്രകടിപ്പിക്കുന്ന ജീവിതോന്മുഖതയെ അപേക്ഷിച്ച് 'നഷ്ടാത്മാക്കളുടെ ഉദ്യാനം' കൂടുതല്‍ ഇരുണ്ടു പോയതിനു ഒരു കാരണവും ഇതാവാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: സോമാലിയയുടെ ചരിത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണവും ദുരന്തപൂര്‍ണ്ണവുമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 1987-88 കാലഘട്ടത്തെ പശ്ചാത്തലമാക്കുന്നതോടൊപ്പം, സമൂഹത്തില്‍ ലിംഗ വിവേചനാടിസ്ഥാനത്തിലുള്ള ദുരിതങ്ങള്‍ കൂടി പേറേണ്ടി വരുന്നവരാണ് മുഖ്യ കഥാപാത്രങ്ങള്‍ . പെണ്‍കുട്ടികളെ സംബന്ധിച്ച്, 'നാണക്കേട്‌ അവരുടെ മുലകളോടും നിതംബങ്ങളോടും ഒപ്പം വളരുകയും ഒരു ആവശ്യമില്ലാത്ത സുഹൃത്തിനെ പോലെ പിന്തുടരുകയും ചെയ്യും' എന്ന്, ഓര്‍മ്മകളിലെ ആദ്യവാക്കായി 'നാണക്കേട്‌' എന്നതിനെ തിരിച്ചറിയുന്ന, നോവലിലെ ഏറ്റവും ഇളയ നായികാ കഥാപാത്രം ഒമ്പത് വയസ്സുകാരി ഡെക്കോ മനസ്സിലാക്കുന്നുണ്ട്. .............
തുടര്‍ വായനയ്ക്ക്: