Featured Post

Sunday, November 19, 2017

Desert by J.M.G. Le Clézio / C. Dickson

തിരിച്ചു വിളിക്കുന്ന മരുഭൂ മൗനങ്ങള്‍.


ഫ്രഞ്ച് - മോറീഷ്യന്‍ നോവലിസ്റ്റ് ഴാങ്ങ് മറീ-ഗിസ്റ്റാഫ് ലേ ക്ലെസിയോ (Jean-Marie Gustave Le Clézio ) യ്ക്ക് സാഹിത്യത്തിനുള്ള 2008 -ലേ നോബല്‍ സമ്മാനം നല്‍ക്കുമ്പോള്‍സ്വീഡിഷ് അക്കാഡമി നടത്തിയ നിരീക്ഷണത്തില്‍ "പുതിയ പുറപ്പാടുകളുടെ എഴുത്തുകാരന്‍കാവ്യാത്മക സാഹസിക യാത്രകളുടെയും വികാര തീവ്രതയുടെയുംനിലനില്‍ക്കുന്ന സംസ്കൃതിയുടെ പരിധികള്‍ക്കപ്പുറം പോവുന്ന മാനവികതയുടെയും പര്യവേക്ഷകന്‍ ” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. അന്തരീക്ഷ സൃഷ്ടിയില്‍വിശേഷിച്ചു മരുഭൂമിയുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിന്റെ ഊന്നല്‍ അക്കാഡമി എടുത്തു പറയുകയുണ്ടായി. യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും പാലായനത്തിന്റെയും കഥകള്‍ പറയുന്ന "അലയുന്ന നക്ഷത്രം (The Wandering Star) ", "മരുഭൂമി (Desert) " തുടങ്ങിയ കൃതികളിലൂടെ ലേ ക്ലെസിയോ തന്റെ ഉത്കണ്ഠകള്‍ പങ്കുവെച്ചിട്ടുണ്ട്.  മെരുങ്ങാത്ത ഭൂപ്രകൃതിയുടെ എഴുത്തുകാരനായ ലെ ക്ലെസിയോ തന്റെ നോബല്‍ സ്വീകാര പ്രസംഗത്തിലുടനീളംമുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ യാത്ര ചെയ്ത ഡാരിയന്‍ പ്രദേശത്തെ കുറിച്ചും ലാറ്റിനമേരിക്കന്‍ ഭൂപ്രകൃതിയെ കുറിച്ചും ഏറെ വാചാലനായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയായി പൊതുവേ വിലയിരുത്തപ്പെടുന്ന 'മരുഭൂമി'യുടെ പരിഗണനയില്‍ ഇക്കാര്യം ഏറ്റവും പ്രധാനമാണ്.

പാരായണ ക്ഷമത പ്രഥമ പരിഗണന ആയിക്കാണുന്ന വായനക്കാര്‍ക്കു അത്ര പഥ്യമാവാനിടയില്ല ഈ പുസ്തകം. ശക്തമായ കഥാപാത്ര സൃഷ്ടിയോ ഇതിവൃത്ത പരിചരണമോ നോവലിസ്റ്റിന്റെ രീതിയല്ലഇവിടെ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിലനിന്ന ചരിത്ര സന്ധികളായ കൊളോണിയലിസവും യുദ്ധങ്ങളുമൊക്കെ നോവലിന് പശ്ചാത്തലമാവുന്നുണ്ടെങ്കിലും അവയൊന്നും വിശദമായി പ്രതിപാദിക്കപ്പെടുന്നതേയില്ല. രണ്ടു കാലഘട്ടങ്ങളിലൂടെ പാലായനത്തിന്റെയും പ്രവാസത്തിന്റെയും കഥ പറയുകയാണ് 'മരുഭൂമി'.  ആദ്യത്തേതില്‍ 1900-1910 കാലഘട്ടത്തിലെ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ നെടുനായകനായിരുന്ന അഭിവന്ദ്യ ഷെയ്ഖ് മാ-എല്‍-ഐനീന്റെ ('ഇരു കണ്ണുകളിലെ ജലം') നേതൃത്വത്തില്‍ 'മരുഭൂമിയുടെ നീല മനുഷ്യര്‍എന്നറിയപ്പെട്ട തദ്ദേശീയരായ ആയിരക്കണക്കിന് മൊറോക്കന്‍ നിവാസികള്‍ വടക്കന്‍ ആഫ്രിക്കയില്‍ അധിനിവേശം നടത്തിയ ഫ്രഞ്ച് കൊളോണിയലിസ്സ്റ്റുകള്‍ക്കെതിരെയുള്ള സഹാറാ മരുഭൂമിക്കു കുറുകെ അവരുടെ ദുരന്തത്തിലൊടുങ്ങാനുള്ള പോരാട്ട - പാലായനത്തിലാണ്. ആദ്യം സ്പാനിഷ് സഹാറയിലെ സമാറ നഗരത്തിലേക്കും പിന്നീട് വടക്കന്‍ മൊറോക്കോയിലെക്കും അവര്‍ പലായനം ചെയ്യുന്നു. “അവര്‍ മണലിന്റെയും കാറ്റിന്റെയും പ്രകാശത്തിന്റെയും രാത്രിയുടെയും പുരുഷന്മാരും സ്ത്രീകളും ആയിരുന്നു. ഒരു മണല്‍ക്കൂമ്പാരത്തിന്റെ മുകളില്‍ സ്വപ്നത്തിലെന്നപോലെമേഘങ്ങളൊഴിഞ്ഞ ആകാശത്തിന്റെ സന്തതികളാണെന്നപോലെ അവര്‍ കാണപ്പെട്ടു. അപാരതയുടെ കാര്‍ക്കശ്യം തങ്ങളുടെ കൈകാലുകളില്‍ അവര്‍ പേറിയിരുന്നു. വിശപ്പും ചോരയൊലിക്കുന്ന ചുണ്ടുകളുടെ ദാഹവും മിന്നിത്തിളങ്ങുന്ന സൂര്യന്റെ കഠിനമായ നിശ്ശബ്ദതയും തണുത്ത രാത്രികളും ക്ഷീരപഥത്തിന്റെ തിളക്കവും ചന്ദ്രനും അവര്‍ തങ്ങളോടൊപ്പം കൊണ്ടു നടന്നു. സന്ധ്യക്ക്‌ അവരുടെ കൂറ്റന്‍ നിഴലുകളും അവരുടെ ചെരിഞ്ഞ കാലുകള്‍ ചവിട്ടി നടന്ന കന്നിമണ്ണിന്റെ അലകളും അപ്രാപ്യമായ ചക്രവാളവും അവരെ അനുഗമിച്ചു. മറ്റെന്തിനും ഉപരിയായികണ്‍ വെള്ളയില്‍ മിന്നിത്തിളങ്ങുന്ന പ്രകാശം അവര്‍ അവരോടൊപ്പം കൊണ്ടു നടന്നു.” ആദ്യ ഘട്ടത്തില്‍ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു മുമ്പോട്ട്‌ പോകുന്ന ജനതആവശ്യത്തിനു വേണ്ട വിഭവങ്ങളോ ആയുധങ്ങളോ ഒന്നുമില്ലാതെസ്ത്രീകളും കുട്ടികളും പ്രായമായവരും രോഗികളുമൊക്കെയായുള്ള അനിശ്ചിതാവസ്ഥയെ നേരിടുന്നു. “ഓരോ ദിനവും ആളുകള്‍ നൈരാശ്യത്തിന്റെയും രോഷത്തിന്റെയും അരികിലെത്തിക്കൊണ്ടിരുന്നുനൂറിനു തന്റെ തൊണ്ട കൂടുതല്‍ അടഞ്ഞുപോകുന്നതായിത്തോന്നി. ഷെയ്ഖിന്റെ വിദൂരസ്ഥമായ കണ്ണുകള്‍ രാത്രി കാലങ്ങളില്‍ അദൃശ്യമായ മലകള്‍ക്ക് മുകളില്‍ അലഞ്ഞു തിരിയുന്നതായി അവനു തോന്നിപിന്നീടവ ഒരു നിമിഷാര്‍ദ്ധം അവന്‍റെ മേല്‍ ഉടക്കി നിന്നുതന്നെ ആന്തരാ പ്രകാശിപ്പിച്ച ഒരു കണ്ണാടിയിലെ മിന്നായം പോലെ.” കൂട്ടക്കൊലയില്‍ ഒടുങ്ങുന്ന സുനിശ്ചിത പരാജയത്തിലേക്കുള്ള യാനത്തില്‍ ടോരെഗ് വംശജരെ കൊന്നൊടുക്കുന്ന സൈനികരില്‍ ഒട്ടുമുക്കാലും സെനഗലില്‍ നിന്നുള്ളവരാണ് എന്നത്സാമ്രാജ്യത്വ ശക്തികളുടെ ആധുനിക സൈനിക ശേഷിക്കു മുന്നില്‍ പരമ്പരാഗത സമൂഹങ്ങളുടെ പരാജയവും അവര്‍ തങ്ങളുടെ തന്നെ സഹജീവികളുടെ അന്തകരായി സാമ്രാജ്യത്വത്തിന്റെ ചട്ടുകങ്ങള്‍ ആയി മാറുന്നതും എങ്ങനെയെന്ന നോവലിന്റെ സുപ്രധാന ചോദ്യത്തെ മുന്നോട്ടു വെക്കുന്നു.

കുറെയേറെ കഥാപാത്രങ്ങളെ നാം തുടക്കത്തിലേ കണ്ടുമുട്ടുന്നുണ്ടെങ്കിലും നോവലിസ്റ്റ് ചരിത്ര പരതയിലേക്കോ രാഷ്ട്രീയ-സാമൂഹിക മാനങ്ങളിലേക്കോ അത്രയൊന്നും ഊന്നുന്നില്ലമറിച്ചു ഈ അടിയൊഴുക്കുകളില്‍ പെട്ട് പോകുന്ന മനുഷ്യരുടെ നിത്യ ജീവിതാവസ്ഥകളിലേക്കാണ് അദ്ദേഹം ശ്രദ്ധയൂന്നുന്നത്. നൂര്‍ എന്ന ബാലന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ ആദ്യഭാഗത്തിനു ചരിത്രപരമായ പശ്ചാത്തലമുണ്ട് ഈ ഭാഗത്തിന്. മരുഭൂമിയിലെ നാടോടി സമൂഹത്തിന്റെ തലവന്‍ മാ -എല്‍- ഐനീന്റെ നേതൃത്വത്തില്‍ പശ്ചിമ സഹാറയില്‍ സമാറാ പട്ടണം നിര്‍മ്മിക്കപ്പെട്ടതും ഫ്രഞ്ച്- സ്പാനിഷ് കൊളോണിയലിസ്റ്റുകള്‍ക്കെതിരെയെന്ന പോലെത്തന്നെപില്‍ക്കാലത്ത് ഒന്നാം ലോക യുദ്ധത്തില്‍ 'കശാപ്പുകാരന്‍' ('The Butcher') എന്ന് കുപ്രസിദ്ധനായിത്തീര്‍ന്ന ജനറല്‍ ചാള്‍സ് മാംഗിന്റെ (General Charles Mangin) നേതൃത്വത്തില്‍ ഇസ്ലാമിനെതിരെ ഉണ്ടായ ക്രിസ്ത്യന്‍ അധിനിവേശത്തിനെതിരെ നടന്ന ജിഹാദ് യുദ്ധങ്ങളും മാ-അല്‍-ഐനീന്റെ അന്തിമ പരാജയവുമൊക്കെ ചരിത്ര വസ്തുതകളാണ്. നൂറിന്റെ കാഴ്ചയിലൂടെ ഈ 'നൊമാഡിക്കുടുംബങ്ങള്‍ അവരുടെ നാട്ടില്‍ നിന്ന് തുരത്തപ്പെടുന്നതും വറുതിയിലും ദാഹത്തിലും മൊറോക്കന്‍ തീരങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുന്നതും നമ്മള്‍ കാണുന്നു. മാ-എല്‍-ഐനീന്റെ പടയാളികളായ 'മരുഭൂമിയുടെ നീല മനുഷ്യ'രേ ഫ്രഞ്ച് സൈന്യം നിലം പരിശാക്കുന്നതോടെ പരാജയത്തിലും അവര്‍ തങ്ങള്‍ക്കൊഴിച്ചു മറ്റാര്‍ക്കും നിവസിക്കാനാവാത്ത അവരുടെ മരുഭൂ നാട്ടിലേക്ക് തിരിച്ചു പോവുന്നു.

രണ്ടാം ഘട്ടത്തില്‍ നമ്മള്‍ ലല്ലയെ പരിചയപ്പെടുന്നു. വ്യക്തമാക്കപ്പെടുന്നില്ലെങ്കിലും എഴുപതുകളുടെ കാലപരിസരമാണെന്നു ഈ ഭാഗത്തെ കുറിച്ച് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നൂറിന്റെ; 'നീല മനുഷ്യ'രുടെ പിന്‍ മുറക്കാരിയാണ് ലല്ല. അനാഥ. മരുഭൂമിയുടെ ജീവന്‍ തുടിപ്പുകളെയൊക്കെയും ഇഷ്ടപ്പെടുന്നവള്‍: അതിന്റെ പ്രാണികളെകുഞ്ഞുറുമ്പുകളെഈയലുകളെകടല്‍ കാക്കകളെ. ഈ ഇഷ്ടം തന്നെയാണ് അവളെ മരുഭൂമിയുടെ നിശ്ശബ്ദ ആത്മാവ് തന്നെയായ ഇടയയുവാവ് ‘എല്‍ സേര്‍ (രഹസ്യം)’ എന്ന് വിളിക്കുന്ന മരുപ്പച്ചയില്‍ താമസിക്കുന്ന കറുത്തവനായ അപരിഷ്കൃതന്‍ എന്ന അര്‍ത്ഥത്തില്‍ അറബികള്‍ നിന്ദയോടെ പേരിട്ട 'ഹര്‍ത്താനി'യുമായി അടുപ്പിക്കുന്നതും. ‘നീല മനുഷ്യ’രില്‍ ഒരാള്‍ ഒരു കിണറ്റിന്‍ കരയില്‍ ഉപേക്ഷിച്ചു പോയ ബാലന്‍ ഇപ്പോള്‍ ഒരു ഇടയനാണ്. ആദ്യകഥയില്‍ ഷെയ്ഖിന്റെ നോട്ടം ഉടക്കിനിന്ന നൂറിന്റെ നിഗൂഡ ആത്മാംശമുണ്ട് ഹര്‍ത്താനിയില്‍ എന്ന് പറയാം. “അവന്‍ ഒരൊറ്റക്കാലില്‍ അവിടെ നില്‍ക്കുന്നുചലനമില്ലാതെസൂര്യ നാളങ്ങളെറ്റ്മറ്റേ പാദം ഈ കാലിന്റെ മുട്ടിനു ചുവടെ പിന്‍ കാല്‍വണ്ണയില്‍ വെച്ച്അവന്‍ വിദൂരതയിലേക്ക് നോക്കിനില്‍ക്കുന്നുഅവിടെ പ്രതിബിംബങ്ങള്‍ കാറ്റില്‍ നൃത്തം ചെയ്യുന്നുആട്ടിന്‍പറ്റം മേഞ്ഞുകൊണ്ടിരുന്ന ഭാഗത്തേക്ക് നോക്കി.”  പ്രകൃതിയുമായി അതീന്ദ്രിയ ഭാവത്തോടെ ഇണങ്ങി നില്‍ക്കുന്ന രണ്ടു പേര്‍ എന്നതും അനാഥത്വത്തിന്റെ സമാനാനുഭാവമുള്ളവര്‍ എന്നതുമാവാം ഇരുവരെയും ഒരുമിപ്പിക്കുന്നതും പ്രണയത്തിന്റെ തുരുത്ത് സൃഷ്ടിക്കുന്നതും. നോവലിലെ ഏറ്റവും കാവ്യ സാന്ദ്രവും ഹൃദയാവര്‍ജ്ജകവുമായ ആഖ്യാനവും ലല്ല – ഹര്‍ത്താനി ബന്ധത്തിന്‍റെ ചിത്രീകരണത്തിലാണ്. “ഇവിടെയായിരുന്നു – മരുഭൂമിയുടെ വന്ധ്യമായ ക്രമത്തില്‍ - എന്തും സാധ്യമാവുന്ന ഇടത്തില്‍സ്വന്തം മൃതിയുടെ സീമകളില്‍ ഒരാള്‍ നിഴലില്ലാത്തവനായി നടക്കുന്ന ഇവിടെയായിരുന്നു അത്. നീലമനുഷ്യര്‍ സമാറയിലെക്കുള്ള അദൃശ്യപാതയില്‍ ചലിച്ചുലോകത്തിലെ ഇതു ജീവിയെക്കാലും സ്വതന്ത്രരായി.”

അമ്മാവന്റെയും അമ്മായിയുടെയും കൂടെ കുടിലില്‍ കഴിയുന്ന ലല്ല ആധുനികതയുമായി മുഖാമുഖം വന്നിട്ടേയില്ല. കിഴവന്‍ മുക്കുവന്റെ കഥകളില്‍ കേള്‍ക്കുന്ന നിറം പിടിപ്പിച്ച വടക്കന്‍ പ്രദേശ ഗാഥകള്‍ അവളെ മോഹിപ്പിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പ്രായക്കൂടുതലുള്ള ഒരു ധനികനുമായുള്ള ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് ഒളിച്ചോടാനായി അവള്‍ ഓടിപ്പോവുന്നതും മാര്‍സേയ്ല്‍സില്‍ എത്തിപ്പെടുന്നതും. തൂപ്പുകാരിയായി പ്രവാസ ജീവിതം തുടങ്ങുന്ന ലല്ലഒരു ഫാഷന്‍ ഫോട്ടോഗ്രാഫറുടെ കണ്ണില്‍ പെടുന്നതോടെ കുറഞ്ഞൊന്നു പ്രശസ്തയാവുന്നുമുണ്ട്. എന്നാല്‍മരുഭൂമിയുടെ സന്തതിക്കു പണത്തിലും പ്രസിദ്ധിയിലും താല്പര്യമില്ല. മരുഭൂമിയുടെ ആത്മാവ് പോലെത്തന്നെ നിഗൂഡമായ രഥ്യകളുള്ള ഹര്‍ത്താനിയില്‍ നിന്ന് അവള്‍ ഗര്‍ഭിണിയാണ്. എന്നാല്‍ അവന് ഒന്നിനോടും പ്രത്യേകം ചേര്‍ന്ന് നില്‍ക്കാനാവില്ല. മറു വശത്ത്‌ നഗരം അവള്‍ക്കായി കാത്തു വെച്ചതൊന്നും അവള്‍ സങ്കല്‍പ്പിച്ചതേ അല്ലായിരുന്നു. അംബര ചുംബികള്‍ക്കിടയില്‍തെളിഞ്ഞു വരുന്ന തന്റെ ഉടലിലേക്ക് കൂര്‍ത്തുവരുന്ന നോട്ടങ്ങള്‍ക്കിടയില്‍ലല്ലക്ക് ഏകാന്തതയും വീര്‍പ്പുമുട്ടലും അനുഭവപ്പെടുന്നു. അവള്‍ക്കു തിരിച്ചു പോവാതെ വയ്യമരുഭൂമിയുടെ അത്തിത്തണലിലേക്ക്.

ആദ്യ ഖണ്ഡത്തില്‍ സ്വാതന്ത്ര്യത്തിന്റെയും അതിജീവനത്തിന്റെയും അന്വേഷണം മരുഭൂമി മുറിച്ചു കടക്കാന്‍ ഒരു ജനതയെ പ്രേരിപ്പിക്കുന്നുവെങ്കില്‍രണ്ടാം ഭാഗത്ത് സ്വയം തെരഞ്ഞെടുപ്പിലൂടെ തന്റെ ഇടം അവിടെത്തന്നെയാണ് എന്ന് കണ്ടെത്തുന്ന ലല്ലയെ നമ്മള്‍ കാണുന്നു. നാഗരീകതയും മെരുങ്ങാത്തതെങ്കിലും നൈസര്‍ഗ്ഗികമായ വന്യപ്രകൃതിയും തമ്മിലുള്ള താരതമ്യത്തില്‍ തന്റെ തെരഞ്ഞെടുപ്പ് എന്താണെന്ന് ലെ ക്ലെസിയോ വ്യക്തമാക്കുന്നുണ്ട് എന്നുതന്നെ പറയാം. സംസ്കൃതി യുടെ നിഷ്ടുര ശേഷിപ്പുകളായ  ജന്മദേശത്തു നിന്ന് തുരത്തപ്പെടുന്നതിന്റെ യുംഅറ്റമില്ലാത്ത ചാക്രിക പാലായനങ്ങളുടെയുംപ്രവാസത്തിന്റെയുംവംശീയ ഉന്‍മൂലന ത്തിന്റെയുമൊക്കെ മാനുഷികദുരന്ത ഗാഥകളില്‍ ആകൃഷ്ടനായ ഒരെഴുത്തുകാരനെ സംബന്ധിച്ചിട ത്തോളം അതൊരു പക്ഷെ തികച്ചും സ്വഭാവികവുമാണല്ലോ.


 

 

Saturday, November 4, 2017

The Blue Between Sky and Water by Susan Abulhawa

വിലാപങ്ങളുടെ പുസ്തകം; പ്രതീക്ഷകളുടെയും.

  


1967 –ലെ ‘ആറു ദിന യുദ്ധ’ത്തെ തുടര്‍ന്ന് തോക്കിന്‍ മുനയില്‍ ജന്മ ദേശത്തു നിന്നു ബഹിഷ്കൃതനായ പലസ്തീനിയന്‍ മാതാ പിതാക്കളുടെ മകളായി പ്രവാസത്തിന്റെ സന്തതിയായി പിറന്ന എഴുത്തുകാരിയും പലസ്തീന്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റുമായ സൂസന്‍ അബുല്‍ഹവാ ഇസ്രയേല്‍ ദേശപ്പിറവിക്കും തുടര്‍ന്നും പലസ്തീന്‍ ഒടുക്കേണ്ടി വന്ന വിലയെ സാന്ദ്രവും കാവ്യാത്മകവുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന നോവലിസ്റ്റാണ്. പ്രഥമ നോവല്‍ ‘ജനിനിലെ പ്രഭാതങ്ങള്‍’ 1948 –ലെ നക്ബയെന്നറിയപ്പെട്ട അധിനിവേശ ദുരന്തത്തെ തുടര്‍ന്ന് പലസ്തീനിലെ എയ്ന്‍ ഹോദില്‍ നിന്ന് ജെനിനിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിപ്പെടുന്ന അബുല്‍ ഹേജ കുടുംബത്തിന്റെ അനുഭവങ്ങളിലൂടെ നാലു തലമുറകളിലൂടെ വിവിധ ദേശങ്ങളിലൂടെ പലസ്തീന്‍ അഭയാര്‍ഥിത്തത്തെയും അപ്പോഴും ഉള്ളില്‍ പേറുന്ന പലസ്തീന്‍ എന്ന വികാരത്തെയും അവതരിപ്പിച്ചു. ജെനിനിലെ പ്രഭാതങ്ങള്‍’ക്ക് ഒരു തുടര്‍ച്ചയാണ് അബുല്‍ഹവായുടെ  The Blue Between Sky and Water എന്ന നോവല്‍.

 

നക്ബയെ തുടര്‍ന്ന് ബെയ്ത് ദറാസിലെ പ്രശാന്ത ജീവിതം ഉപേക്ഷിച്ചു ഗാസയിലേക്ക് പാലായനം ചെയ്യേണ്ടി വരുന്ന ഒട്ടേറെ അംഗങ്ങളും താവഴികളുമുള്ള ബരാക കുടുംബമാണ് നോവലിന്റെ കേന്ദ്രത്തില്‍. സുലൈമാന്‍ എന്ന് വിളിക്കുന്ന ഒരു ആത്മാവ് കൂട്ടുള്ള കുടുംബ കാരണവത്തിയായ ഉമ്മു മംദൂഹിന് വിചിത്ര സിദ്ധികളുണ്ട്. ഇസ്രായേലികള്‍ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പൈശാചത്തെ കുറിച്ച് അവര്‍ മുന്നേ പ്രവചിക്കുന്നുണ്ട്. “ഈ മലകളില്‍ നിന്ന് തദ്ദേശീയരുടെ രക്തമൊഴുകും” എന്ന ദുരന്തപ്രവചനത്തോടൊപ്പം “എന്നാല്‍ ഈ ദേശം വീണ്ടും ഉയിര്‍ക്കും” എന്ന് ശുഭാപ്തി പകരുന്നുമുണ്ട് സുലൈമാന്‍. ഇളയ മകള്‍ മറിയാമിന്നു നിറപ്പകര്‍ച്ചകളെ സൂക്ഷ്മമായി കാണാനും അതില്‍ നിന്ന് ആളുകളുടെമാനസികാവസ്ഥയും സ്വഭാവവും വിലയിരുത്താനും കഴിയും. മാജിക്കല്‍ റിയലിസത്തിന്റെ സ്വഭാവമുള്ള ഇത്തരം സൂചനകളിലൂടെ നിരന്തരം അരങ്ങേറുന്ന ഭവന നശീകരണവും കൂട്ടബലാല്‍ക്കാരങ്ങളും ശിശുഹത്യകളും പോലുള്ള കൊടിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരു ജനതയെ അവരുടെ ശിഥില ജീവിതങ്ങളുടെ നിരര്‍ത്ഥക ആവര്‍ത്തനങ്ങല്‍ക്കിടയിലും സര്‍ഗ്ഗ സ്പര്‍ശമുള്ളതാക്കുന്ന നോവലിസ്റ്റിന്റെ രീതി, സമാനമായ ദുര്യോഗങ്ങള്‍ അനുഭവിക്കുന്ന ജനജീവിതങ്ങളെ ആവിഷ്കരിക്കുന്ന ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ രീതിയുമായി താരതമ്യപ്പെടുത്താവുന്നതാണ്. മുറിവേറ്റ മകനെയും കൊണ്ട് ക്യാമ്പിലേക്ക് പോകുന്ന വഴി ഇസ്രായേലി സൈനികര്‍ ഉമ്മു മംദൂഹിനെ വെടി വെക്കുമ്പോള്‍ അവര്‍ അവരെ നോട്ടം കൊണ്ട് ചൂളയിലിട്ടു എന്ന് നോവലിസ്റ്റ് വിവരിക്കുന്നു: “അവരുടെ അസ്ഥികള്‍ നുരയായിത്തീര്‍ന്നു, ഹൃദയങ്ങള്‍ ഐസുകട്ടകളും, മുഖങ്ങള്‍ വിളറിവെളുത്തു, പിന്നീട് തീനാളങ്ങളായിത്തീര്‍ന്നു, പുളഞ്ഞെരിഞ്ഞു, കത്തിയമര്‍ന്നു.” ബെയ്ത് ദാറാസിലെ അന്തിമാനുഭാവമായി സൈനികരുടെ കൂട്ട ബലാല്‍ക്കാരം നേരിടുന്ന നെസ്മിയ അതിനോടകം കൊല്ലപ്പെട്ടിരുന്ന അനിയത്തി മറിയാമിന്റെ ആത്മ സ്വരം കേള്‍ക്കുന്നുണ്ട്, “എന്നെ വിട്ടേക്കൂ, എനിക്ക് ബെയ്ത് ദറാസ് വിട്ടുപോരാനാവില്ല.” ഗാസയിലെ ദുരിത ജീവിതത്തില്‍ ഇപ്പോഴും തനിക്കു മറിയാമിന്റെ സംരക്ഷണമുണ്ട് എന്ന് നെസ്മിയക്ക് അനുഭവപ്പെടുന്നുണ്ട്. കാണുന്നില്ല എന്നതുകൊണ്ട്‌ അങ്ങനെയൊന്നില്ല എന്ന് കരുതരുത് എന്ന് അവള്‍ ഭര്‍ത്താവ് അതിയയോട് പറയുന്നുമുണ്ട്. ആദ്യമകന്‍ പിറക്കുമ്പോള്‍ അവന്റെ വെള്ളാരംകണ്ണുകളില്‍ തന്നെ ബലാല്‍ക്കാരം ചെയ്ത സൈനികനെ കാണുന്ന നെസ്മിയെ അവനെ ഇബ് ലീസ് എന്ന് പേരിടണമെന്ന് ക്രുദ്ധയാകുന്നു. എന്നാല്‍ മൊഴി ചൊല്ലുമെന്ന ഭര്‍ത്താവിന്റെ ഭീഷണിയേക്കാള്‍ ഏറെ കുഞ്ഞുമകന് മുലയൂട്ടുന്നതിന്റെ സ്പര്‍ശമാണ് അവനെ സ്നേഹിക്കാന്‍ അവളെ പഠിപ്പിക്കുക. പില്‍ക്കാലം അവന്റെ പിതൃത്വത്തിന് നേരെ ചോദ്യമുയര്‍ത്തുന്നവരെ ഊറ്റത്തോടെ നേരിടുന്നുമുണ്ട് അവര്‍; അതിനോടകം മസെനിന്റെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ മുളപൊട്ടിത്തുടങ്ങുമെങ്കിലും. മറിയാമിന്റെ ആത്മ നിര്‍ദ്ദേശമായി മകള്‍ക്ക് അല്‍വാന്‍ എന്ന പേരിടടാന്‍ മറ്റു പതിനൊന്ന് ആണ്‍കുട്ടികളെ കൂടി പ്രസവിക്കേണ്ടിയിരുന്നു നെസ്മിയക്ക്‌.

 

ആറു ദിന യുദ്ധഘട്ടത്തില്‍ അടുത്ത മൂന്നു കൊല്ലത്തേക്ക്‌ ചലനശേഷി നഷ്ടപ്പെടും വിധം കാലിനു വെടിയേറ്റെങ്കിലും ഏറ്റവും മോശമായത് സംഭവിക്കാതിരുന്നത് അപ്പോഴും മറിയം തന്നെ സംരക്ഷിച്ചത് കൊണ്ടാണ് എന്ന് നെസ്മിയെ വിശ്വസിക്കുന്നു. അറബ് അവമതി നല്‍കുന്ന പുതു വിജയം ഉന്‍ മാദികളാക്കിയ സൈനികര്‍ ടെലിവിഷന്‍ കാഴ്ചയായി. “പോളണ്ട്, ആസ്ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, റഷ്യ, യുക്രൈന്‍, ഇറാന്‍, തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവര്‍, അയല്‍പക്കത്തുള്ള ജൂതരുടെതല്ലാത്ത ഇടങ്ങളൊക്കെ തരിപ്പണമാക്കി ജരൂസലെമിലേക്ക് മാര്‍ച്ച് ചെയ്തു. അത് ലോകത്തെ രണ്ടായി പകുത്ത ഒരു ഭീകര നിമിഷമായിരുന്നു: ആഹ്ലാദിക്കുന്നവരുടെയും വിലപിക്കുന്നവരുടെയും”. ഗാസ കേന്ദ്രമായി വളരുന്ന ചെറുത്തു നില്‍പ്പിന്റെ മുന്‍ നിരയില്‍ മെസാനും ഉണ്ട് എന്നത് നോവലില്‍ ചുരുങ്ങിയ സൂചകങ്ങളിലൂടെ വ്യക്തമാകുക ഈ ഘട്ടത്തിലാണ്. അധിനിവിഷ്ട ഇസ്രായേലിക്കുള്ള പൈപ്പ് ലൈന്‍ നശീകരണത്തിനു പിന്നില്‍ അവനായിരുന്നു എന്ന കുറ്റം ചാര്‍ത്തിയാണ് അവന്‍ അറസ്റ്റ് ചെയ്യപ്പെടുക. ഇരുപതു തികഞ്ഞിട്ടും ‘യാസര്‍ അരഫാത്തിനെ പോലെ ചെറുത്തുനില്‍പ്പിനെ മാത്രം വിവാഹം ചെയ്തവനായി” കഴിഞ്ഞ യുവാവ് ഇസ്രയേല്‍ കാരാഗൃഹത്തിലെത്തുന്നു.

 

നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ബരാക്ക കുടുംബത്തിലെ നാലാം തലമുറയില്‍ അമേരിക്കയില്‍ ജനിച്ച നൂര്‍ വാല്‍ഡെസ് എന്ന പെണ്‍കുട്ടിയുടെ ജീവിതാനുഭാവങ്ങലുമായും വേരുകളിലെക്കുള്ള വളുടെ തിരിച്ചെത്തലുമായും കണ്ണി ചേര്‍ന്നാണ് അവതരിപ്പിക്കപ്പെടുന്നത്. ആറു ദിന യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യുന്ന മംദൂഹിന്റെ കൊച്ചു മകള്‍. “കഥകള്‍ പ്രധാനമാണ്. നമ്മുടെ കഥകളിലൂടെയാണ് നാം പിറക്കുന്നത്‌. മനുഷ്യഹൃദയം നാമത്തില്‍ നിക്ഷേപിക്കുന്ന വാക്കുകള്‍ കൊണ്ടാണ് ഉണ്ടായിത്തീരുന്നത്. ആരെങ്കിലും നിന്നോട് മോശമായ കാര്യങ്ങള്‍ പറയുന്നുവെങ്കില്‍ അത് നിന്റെ ഹൃദയത്തില്‍ ചെല്ലാന്‍ അനുവദിക്കരുത്, അതുപോലെ മറ്റുള്ളവരുടെ ഹൃദയങ്ങളിലേക്ക് മോശം വാക്കുകള്‍ കടത്തിവിടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം” എന്ന് കൊച്ചു മകളെ ഉപദേശിക്കുമായിരുന്ന ജിദ്ധോ (മുത്തച്ഛന്‍) ബെയ്ത് ദറാസില്‍ നിന്നുള്ള ഒരായിരം കഥകള്‍ പറഞ്ഞുകൊടുത്തു അവളെ വളര്‍ത്തി. ആഫ്രിക്കയുടെ ഉള്‍ഗ്രാമത്തില്‍ ജുഫൂറെയില്‍ നിന്ന് വേട്ടയാടപ്പെട്ട് അടിമക്കപ്പലില്‍ അമേരിക്കയില്‍ എത്തിയ അലെക്സ് ഹാലിയുടെ റൂട്ട്സ് എന്ന കുണ്ട കിന്റെ തന്റെ വംശത്തിന്റെ കഥകള്‍ വരും തലമുറകള്‍ ഓര്‍മ്മിക്കാന്‍ നിഷ്ക്കര്‍ഷയോടെ പറയുന്നതിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് മംദൂഹിന്റെ കഥകള്‍. പില്‍ക്കാലം തന്‍കാര്യം മാത്രം നോക്കിയ മാതാവിന്റെ അവഗണനയും ബാലപീഡകനായിരുന്ന രണ്ടാനച്ഛനില്‍ നിന്നേറ്റ ഹീനമായ മുറിവുകളും കെയര്‍ ടേക്കര്‍മാരായ പല വീടുകളിലെ അനാഥത്വവും നല്‍കിയ കൈയ്പ്പേറിയ അനുഭവങ്ങള്‍ അവള്‍ മറികടക്കുക ഈ കഥകള്‍ നല്‍കിയ ഊര്‍ജ്ജവും സാമൂഹ്യ സേവന വകുപ്പിലെ പ്രവര്‍ത്തകയായ സൌത്ത് ആഫ്രിക്കന്‍ യുവതി എന്‍സിംഗയെയുടെ സ്നേഹ സാന്ത്വനവും ഉപയോഗപ്പെടുത്തിയായിരിക്കും. ഗാസയിലല്ലെങ്കിലും “പലസ്തീനിയാവുക എന്നതിന്റെ ഏറ്റവും അടിസ്ഥാന സത്യം അവളുടെ ജീവിതം പ്രതിഫലിപ്പിച്ചു എന്നത് വൈരുധ്യമായിരുന്നു: ഒന്നുമില്ലാത്തവലാകുക, ആരുമില്ലാത്തവലാകുക, ബഹ്ഷ്കൃതയാവുക.” വേണ്ടെന്നു തോന്നുമ്പോള്‍ വലിച്ചെറിയാനുള്ള ഒരു പഴയ ചെരുപ്പല്ല നൂര്‍ എന്ന് സ്വന്തം മകള്‍ക്കെതിരെ കൊച്ചു മകളെ സംരക്ഷിച്ച ടിയോ സാന്റിയാഗോയുടെ യഥാ സമയത്തുള്ള ഇടപെടലിന്റെ മാത്രം കാരണം കൊണ്ട് ജീവിതത്തിലേക്ക് തിരികെ വരുന്ന നൂര്‍, നല്ല വിദ്യാര്‍ഥിനിയായും വകതിരിവുല്ലവലായും എന്‍സിംഗയുടെ പ്രതീക്ഷ നിറവേറ്റും. “ഒരിക്കല്‍ നീ സ്വന്തം കുടുംബം ഉണ്ടാക്കിയെടുക്കും, നൂര്‍. നീ നിന്റെ ജിദ്ധോയുടെ ഹൃദയത്തിലെ ആ ലോകത്തേക്ക് വഴി കണ്ടെത്തുമെന്ന് ഞാന്‍ ആശിക്കുന്നു. നീ അറബിക് പഠിക്കണമെന്നും പലസ്തീനിലലെ നിന്റെ ജനതയെ അറിയണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.” ഇനിയുമൊരിക്കല്‍ അവള്‍ക്ക് സ്വയം താനൊരു വലിച്ചെറിയാനുള്ള ചെരുപ്പാണ് എന്ന് തോന്നുക, പ്രണയത്തിന്റെ മരീചികയായി അവളുടെ ജീവിതത്തിലെത്തുകയും ഉള്ളില്‍ ഉരുവാകുന്ന ജീവന്റെ തുടിപ്പിനോടൊപ്പം ഉപേക്ഷിക്കുകയും ചെയ്യുന്ന ജമാലിന്റെ അവഗണനയിലാണ്. അത് സംഭവിക്കുക ഗാസയിലാണ്. ഹാജ് നെസ്മിയയുടെ സഹോദരന്റെ കൊച്ചുമകള്‍ തിരികെ ഗാസയില്‍ എത്തിയിരിക്കുന്നു എന്ന വാര്‍ത്ത “റോമിലെ മഡോണ പ്രതിമയുടെ കണ്ണില്‍ നിന്ന് ചോര വാര്‍ന്നു വീഴുന്നുവെന്ന അഭ്യൂഹം പോലെ ക്യാംപിലെങ്ങും പടര്‍ന്നു” എന്നാണു നോവലില്‍ വിവരിക്കുന്നത്. ഇത്തവണ അവള്‍ക്ക് തുണയാവുക നെസ്മിയ മുത്തശ്ശിയും അല്‍വാന്‍ അമ്മായിയുമാണ്. അമേരിക്കയിലെ പോലെ പ്രണയം തോന്നുന്ന ആരുമായും കിടപ്പറ പങ്കിടാന്‍ ഗാസയില്‍ പറ്റില്ലെന്നും ഒരാള്‍ മറ്റെന്തിലും പ്രധാനമായി കുടുംബത്തിന്റെ അഭിമാനത്തെ കാണണമെന്നും ഓര്‍മ്മിപ്പിക്കുംപോഴും, പാപം സംഭവിച്ചു കഴിഞ്ഞു, ഗര്‍ഭച്ചിദ്രമെന്ന മറ്റൊരു പാപത്തിലൂടെ നടത്തുന്ന അഭിമാന സംരക്ഷണം എല്ലാം കാണുന്നവന്റെ കണ്ണില്‍ പാപ മോചനമല്ലെന്നു മുത്തശ്ശി തീരുമാനിക്കുന്നു. സ്വന്തക്കാര്‍ എന്ന നിലയിലല്ലാതെ ആത്മീയമായ ഒരര്‍ത്ഥത്തില്‍ തന്നെ തിരിച്ചും സ്നേഹിക്കുന്ന ഒരാളെ തനിക്കു സ്നേഹിക്കാന്‍ ആവശ്യമുണ്ട് എന്നതാണ് കുഞ്ഞിനെ വളര്‍ത്തുന്നതിനു ന്യായീകരണമായി എന്‍സിംഗയോട് നൂര്‍ പറയുക. പലസ്തീനിന്റെ സമര ചരിത്രത്ത്ന്റെ ഉജ്ജ്വല മുഖമായ അമേരിക്കന്‍ യുവതി റേച്ചല്‍ കോറിയുടെ ഓര്‍മ്മയില്‍ ‘റേറ്റ് ഷെല്‍’ എന്ന് പേരിട്ട കുടുംബത്തിന്റെ അരുമയായ അല്‍വാന്‍റെ കുഞ്ഞുമകളോട് നൂറിനു തോന്നുന്ന വാത്സല്യം സാക്ഷി നിര്‍ത്തി എന്‍സിംഗെയും അവള്‍ക്കുറപ്പു കൊടുക്കുന്നു: നീ ഒരു ക്ലാസ്സിക് ടെക്സ്റ്റ് ബുക്ക് നാര്‍സ്സിസിസ്റ്റ് ആയ നിന്റെ മമ്മയെ പോലെ പരാജയപ്പെട്ട ഒരമ്മയായിരിക്കില്ല. നീയൊരു നല്ല മാതാവായിരിക്കും. 

 

ആണുങ്ങളെല്ലാം ഒന്നുകില്‍ സമര മുഖത്തും ഒളിവിലും അല്ലെങ്കില്‍ ഇസ്രയേല്‍ തടവറകളിലും എന്ന നിലയുള്ള ഗാസയില്‍ പെണ്‍കരുത്തില്‍ തന്നെയാണ് അതിജീവനം സാധ്യമാകുന്നത്, നഷ്ടങ്ങളുടെ അറ്റമില്ലാചുഴികളിലും ജീവിതത്തില്‍ മുറുകെ പിടിക്കുന്ന ഈ സ്ത്രീ കഥാ പാത്രങ്ങളില്‍ ഏറ്റവും അത്ഭുതകരമായ പാത്ര സൃഷ്ടി ഹാജ് നെസ്മിയ എന്ന നെസ്മിയ മുത്തശ്ശിയുടെത് തന്നെയാണ്. തലമുറകളുടെ ജനിയും മൃതിയും കണ്ടവള്‍, ജ്വലിക്കുന്ന സൌന്ദര്യമുണ്ടായിരുന്ന യൌവ്വനവും ഏറെ സന്തതികളെ പെറ്റു പോറ്റിയ അനുഭവ സമ്പത്തും ഒപ്പം ഒട്ടും നാണമില്ലാതെ ലൈംഗികച്ചുവയുള്ള പരുക്കന്‍ ഫലിതങ്ങളുമായി ചുറ്റുമുള്ള തകര്‍ന്ന ജന്മങ്ങള്‍ക്ക് തണലാവുന്നവള്‍. നേരില്‍ കാണുന്നതിനും അറിയുന്നതിനും മുമ്പേ നൂറിന്റെ ഒറ്റപ്പെടലും അനാഥത്തവും അതീന്ത്രിയ ശക്തിയാലെന്നോണം അറിഞ്ഞു കൊണ്ടിരുന്നവള്‍ - “മറിയം വീണ്ടും മരിച്ചിരിക്കുന്നു, നൂര്‍ ആവട്ടെ എകാകിനിയും ഭയ ചകിതയും.”. ഫലസ്തീന്‍ ദുരന്തം വിഷയമാകുന്ന കൃതികളില്‍ പെണ്‍കരുത്തിന്റെ ഈ വിളംബരം സാധാരണമാണ്. ഏലിയാസ് ഖൌറിയുടെ സൂര്യ കവാടം എന്ന നോവലില്‍ ഒരു കഥാപാത്രം പറയുന്നത് പോലെ, “ഈ അമ്മമാര്‍ വല്ലാത്ത കൂട്ടരാണിഷ്ടാ..!’. എന്നാല്‍ നോവലിന്റെ പരിമിതിയായി ചൂണ്ടിക്കാണിക്കാവുന്ന ചില പ്രശ്നങ്ങള്‍ പ്രകടമാണ്. ഒരു ഘട്ടത്തില്‍ ഒരു പലസ്തീന്‍ കുരുന്നിന് മിട്ടായി നല്‍കുന്ന ഒരൊറ്റ സൈനികനെ മാറ്റി നിര്‍ത്തിയാല്‍ നോവലിലുടനീളം ഇസ്രയേല്‍ സൈനികര്‍ ക്രൂരതയുടെയും നൃശംസതയുടെയും പര്യായങ്ങളാണ്. ഇസ്രയേല്‍ പിറവിയുടെ മറുവശത്തെ കുറിച്ചുള്ള ഒരു സമ്പൂര്‍ണ്ണ തമസ്ക്കരണം നോവലിനെ വല്ലാതെ ഏകപക്ഷീയമാക്കുന്നുണ്ട്. ഇല്യാസ് ഖൌറിയുടെ പുസ്തകം പോലെത്തന്നെ, ലേ ക്ലെസിയോയുടെ ‘ദി വാണ്ടറിംഗ് സ്റ്റാര്‍’, സെല്‍മ ദെബ്ബാഗിന്റെ ‘ഔട്ട്‌ ഓഫ് ഇറ്റ്‌’, റബായ് അല്‍ മദ്ഹൂനിന്റെ ‘ലേഡി ഫ്രം ടെല്‍ അവീവ്’ തുടങ്ങിയ കൃതികളുമായി ചേര്‍ത്തു വെക്കുമ്പോള്‍ ഈ പരിമിതി സുവ്യക്തമാണ്. അമേരിക്കയില്‍ സാമാന്യേന സൌകര്യങ്ങളില്‍ വളര്‍ന്ന നൂറിനു ലോകത്തിലെ ഏറ്റവും കടുത്ത തുറന്ന ജയിലായ ഗാസയിലെ ശ്വാസം മുട്ടിക്കുന്ന സാഹചര്യങ്ങളോട് സമ്മര്‍ദ്ദമേതുമില്ലാതെ ഇഴുകിച്ചേരാന്‍ കഴിയുന്നതും അത്ര സ്വാഭാവികമല്ല. കുളിമുറിയില്‍ തങ്ങളുടെ ഒരു മാസത്തേക്കുള്ള വെള്ളത്തിന്റെ റേഷന്‍ ഒറ്റയടിക്ക് തീര്‍ത്തേക്കുമെന്ന പേടിക്ക്‌ അവളുടെ അമേരിക്കന്‍ ശീലം കാരണമാകുന്നത് അല്‍വാന്‍ അമ്മായി കണ്ടെത്തുന്നുണ്ട്. ഇവിടെ കുളിച്ച വെള്ളം തന്നെ ശേഖരിച്ചു വേണം ടോയ് ലെറ്റ്‌ ഫ്ലഷ് ചെയ്യാന്‍.

 

ആയിരത്തൊന്നു രാവുകളുടെ മാതൃകയില്‍ കഥകള്‍ക്ക് പിറകെ കഥകളായി ഇരയായവരുടെ ജീവിതാവസ്ഥകള്‍ ആവിഷ്കരിക്കുന്ന രീതിയാണ് നോവലില്‍. നോവല്‍ ആരംഭിക്കുന്നത് തന്നെ പലസ്തീനികളുടെ മേല്‍ ഭക്ഷ്യ, പോഷക ദൗര്‍ബല്യം അടിച്ചേല്‍പ്പിക്കാനുള്ള ഔദ്യോഗിക ഇസ്രായേലി നയത്തെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ്. “പലസ്തീനികളെ ഡയറ്റിംഗിന് വിധേയരാക്കുക എന്നതാണ് ആശയം” എന്ന വെയ്സ്ഗ്ലാസ് സിദ്ധാന്തം (Dov Weisglass)  പലസ്തീനികളെ കൊല്ലാതെ കൊല്ലാനുള്ള മാര്‍ഗ്ഗമായിരുന്നു. ഈജിപ്തില്‍ നിന്ന് തുരങ്കങ്ങള്‍ വഴി അവശ്യ വസ്തുക്കള്‍  എത്തിക്കുന്നത് ഒരു സമാന്തര സമ്പദ്ഘടന തന്നെയായിത്തീരുന്നു. ഒരു ഘട്ടത്തില്‍ നൂര്‍ തന്നെയും ആ വഴി തിരികെയെത്തുന്നുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു പോകുന്ന വീടുകളുടെ ഇഷ്ടികയും മറ്റും നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കുള്ള ഗാസയില്‍ ഏറെ ആവശ്യക്കാരുള്ളതാണ്. പലസ്തീനിയെ നിരന്തരം വേട്ടയാടുന്ന ചെക്ക് പോയിന്റുകള്‍ എന്ന നരകവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍, ആഖ്യാനം ഏതാണ്ട് മുഴുവനായും നടത്തുന്നത് ഗാസാ ബോംബിംഗിനിടെ ഏതാണ്ട് കോമ അവസ്ഥയില്‍ പെട്ട് കണ്ണിമ മാത്രം നേരിയ തോതില്‍ ചലിപ്പിക്കാനാവുന്ന, ജനനത്തിനും മുമ്പുണ്ടായിരുന്ന അതീത കാലത്തെയോ ഇടത്തെയോ അടയാളപ്പെടുത്തുന്ന തലക്കെട്ടിലെ ‘ആകാശത്തിനും ജലത്തിനുമിടയിലെ നീലിമയില്‍’ കഴിയുന്ന ഖാലിദ് എന്ന റേറ്റ് ഷേലിന്‍റെ പത്തു വയസ്സുകാരന്‍ സഹോദരന്റെ അതീത ബോധമാണ് എന്നിരിക്കെ, ഒരു പത്തു വയസ്സുകാരന്റെ ഭാഷാ പരിമിതികളോ ധാരണാവൈകല്യങ്ങളോ ഇല്ലാത്ത ആഖ്യാനരീതിയിലും വൈരുദ്ധ്യമുണ്ട്. ഇതൊക്കെയാണെങ്കിലും മഹാദുരിതങ്ങളുടെ കുത്തൊഴിക്കിലും ഇടക്കൊരോ നൃത്തോത്സവങ്ങളും കടല്‍ക്കരയിലെ കൊച്ചു പാര്‍ട്ടികളും എപ്പോഴും അത്ര ‘ശ്ലീല’മല്ലെങ്കിലും അല്‍വാന്‍റെ ബ്രെസ്റ്റ് ക്യാന്‍സര്‍ പോലെ രോഗവും വൈകല്യങ്ങളും ചൂഴ്ന്നു നില്‍ക്കുന്ന ഗൃഹാന്തരീക്ഷത്തിലെ ഘനീഭാവം ലഘൂകരിക്കുന്ന ഫലിത പ്രയോഗങ്ങളും സര്‍വ്വോപരി നാടിനു വേണ്ടിയുള്ള ത്യാഗം അടയാളപ്പെടുത്തുന്ന വീരോചിത പ്രവര്‍ത്തികളും എല്ലാമായി, നോവലന്ത്യത്തില്‍ ഹമാസിന്റെ തടവിലുള്ള ഒരു ഇസ്രയേല്‍ സൈനികന് പകരമായി മോചിപ്പിക്കപ്പെടാന്‍ പോകുന്ന ആയിരം പലസ്തീന്‍ തടവുകാരുടെ കൂട്ടത്തില്‍ കുടുംബം ഉറ്റുനോക്കുന്ന മെസാനിന്റെ ജയില്‍ മോചനം പോലുള്ള പ്രതീക്ഷകളിലേക്ക് ജീവിതമുണരുന്ന ഒരു പലസ്തീന്‍ സാധ്യതയെ പുസ്തകം ഉറ്റുനോക്കുന്നു; ഒരു പക്ഷെ നൂറിനും മെസാനിനും ഇടയില്‍ നെസ്മിയ മുത്തശ്ശി ആഗ്രഹിക്കും/ പ്രതീക്ഷിക്കും പോലെ ഒരു പുതിയ പ്രണയകഥയുടെ നീലിമയിലേക്കും. 

 

(ഞായര്‍ പ്രഭാതം 2017 നവംബര്‍ 05)

 (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 201-208)

To purchase, contact ph.no:  8086126024

more from Abulhawa

Mornings in Jenin by Susan Abulhawa

https://alittlesomethings.blogspot.com/2015/12/blog-post_9.html

more on Palestine:

Fractured Destinies by Rabai al-Madhoun

https://alittlesomethings.blogspot.com/2024/09/fractured-destinies-by-rabai-al-madhoun.html

The Lady of Tel Aviv by Rabai al-Madhoun

https://alittlesomethings.blogspot.com/2017/09/blog-post_87.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html

Friday, November 3, 2017

Yesterday, Today, Tomorrow: My Life by Sophia Loren


സോഫിയ ലോറന്‍ : ഇന്നലെ, ഇന്ന്, നാളെ: എന്റെ ജീവിതം


സോഫിയ ലോറന്‍ . ലോക സിനിമാ ചരിത്രത്തില്‍ പകരക്കാരില്ലാത്ത അഭിനേത്രിസൌന്ദര്യ സങ്കല്‍പ്പങ്ങളിലെ വിസ്മയംവിദേശ ഭാഷാ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഓസ്കാര്‍ നേടിയ ആദ്യ താരംമികച്ച നടിയെന്ന ഇനത്തില്‍ ഇറ്റാലിയന്‍ ഓസ്കാര്‍ എന്നറിയപ്പെടുന്ന ഡേവിഡ് ഡി ഡോനാടെല്ലോ ആറു തവണ നേടിയ റിക്കോഡിന് ഉടമഒരു ഗ്രാമി അവാര്‍ഡ്അഞ്ചു തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരംബാഫ്റ്റാ അവാര്‍ഡ്കാനിലും വെനീസിലും നേടിയ പുരസ്കാരങ്ങള്‍ തുടങ്ങി ജീവിച്ചിരിക്കുന്ന ഈ ഇതിഹാസത്തെ തേടിയെത്തിയ അംഗീകാരങ്ങള്‍ ഏറെയാണ്‌പ്രോഫഷനില്‍ എത്തിപ്പിടിച്ച ഉത്തുംഗങ്ങളും അതിനു വേണ്ടിവന്ന കര്‍മ്മ യുദ്ധങ്ങളും അനാവരണം ചെയ്യുന്നതോടോപ്പം തന്നെഈ നേട്ടങ്ങള്‍ക്കൊക്കെയൊപ്പം ജനിച്ചു വളര്‍ന്ന നേപ്പിള്‍സ് ദേശ ചരിത്രത്തിന്റെ സങ്കട കാലങ്ങളും രണ്ടാം ലോക യുദ്ധം സൃഷ്ടിച്ച പട്ടിണിക്കാലത്തിന്റെ കുടുംബ പശ്ചാത്തലവും 'വന്ന വഴി മറക്കാതെഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഹൃദയാലുവുംസ്നേഹമുള്ള അനന്തിരവളുംമാപ്പു കൊടുക്കുന്ന മകളുംമക്കളില്‍ ജീവിത പൂര്‍ണത കാണുന്ന അമ്മയും പേരമക്കളെ 'എന്റെ ജീവിതത്തിലെ മഹാത്ഭുതങ്ങ'ളായി അടയാളപ്പെടുത്തുന്ന വ്യക്തിത്വവുമായി അവരെ കണ്ടെത്താവുന്ന പുസ്തകമാണ് 'ഇന്നലെഇന്ന്നാളെഎന്റെ ജീവിതംഎന്ന ആത്മകഥ.

ഇടറിയിടറിചുവടുറപ്പിച്ച്

റോമിലെ സാന്റ മാര്‍ഗരീത്ത ക്ലിനിക്കിലെ അവിവാഹിത അമ്മമാര്‍ക്കുള്ള വാര്‍ഡില്‍ 1934 സെപ്തംബര്‍ ഇരുപതിന് പിറന്നു വീണ പെണ്‍കുട്ടിക്ക്പിതാവാകാനുള്ള ധൈര്യമില്ലാതെ അങ്കലാപ്പിലായ കൂട്ടുകാരന്‍ റിക്കാര്‍ഡോയുടെ അമ്മയുടെ പേര് നല്‍കുമ്പോള്‍ പതിനേഴുകാരിയായ റോമില്‍ദാ തന്നെയും കുഞ്ഞിനേയും കുഞ്ഞിന്റെ അച്ഛന്‍ വീട്ടുകാര്‍ സ്വീകരിക്കും എന്ന് വെറുതെ മോഹിച്ചിരുന്നുഅത് നടന്നില്ല. അഭയമായത് സ്നേഹമയിയായ അമ്മമ്മ ലൂയിസയാണ്അവരെ സോഫിയ മമ്മാ എന്ന് തന്നെ വിളിച്ചുതന്നെ പ്രസവിച്ച അമ്മ അങ്ങനെ വിളിക്കാന്‍ തോന്നാത്ത വിധം ഒരു പെണ്‍കുട്ടി മാത്രമായിരുന്നത് കൊണ്ട് അവരെ മമ്മിന (കൊച്ചു അമ്മഎന്നുംമെലിഞ്ഞ കാലുകകള്‍ കാരണം 'പല്ലിക്കുത്തി' (ടൂത്ത് പിക്ക്എന്ന് ചെല്ലപ്പേര് വീണ ഇരുണ്ട നിറവും വലിയ വായയുമുള്ള കുട്ടി പില്‍ക്കാലം ഒരു സൌന്ദര്യ ധാമാമായിത്തീരാനുള്ള സൂചനയൊന്നുമുണ്ടായിരുന്നില്ലഅമ്മയുടെ തെളിഞ്ഞ സൌന്ദര്യത്തിന്റെ പിന്‍ബലം അല്ലാതെതീരെ ചെറിയ മുഖംവലിയ വായഏറെ നീണ്ട മൂക്ക് എന്നൊക്കെ പല തവണ തിരസ്കൃതയാവുന്നുണ്ട് കൊച്ചു സോഫിയപക്ഷെ മരിലിന്‍ മണ്‍റോയും അവാ ഗാര്‍ഡിനറും എലിസബത്ത് ടൈലറും തിളങ്ങി നിന്ന ഹോളി വുഡ് അടക്കം സോഫിയയുടെ ക്ലാസിക് ഇറ്റാലിയന്‍ സൗന്ദര്യത്തില്‍ ഭ്രമിച്ചു നിന്നത് പില്‍ക്കാല ചരിത്രംമാര്‍സെല്ലോ മാസ്ട്രോയാനികാരി ഗ്രാന്റ്ഫ്രാങ്ക് സിനാത്രമാര്‍ലന്‍ ബ്രാണ്ടോഗ്രിഗറി പെക്ക്ജാക്ക് ലെമണ്‍ , പോള്‍ ന്യൂമാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളോടൊപ്പം അവര്‍ തിരശ്ശീലയില്‍ നിറഞ്ഞു നിന്നുതീരെ ചെറിയ 'എക്സ്ട്രാവേഷങ്ങളില്‍ കുറെ വന്നു പോയ ശേഷം സെസാരെ ബര്‍ലാച്ചിയുടെ 1952-ല്‍ പുറത്തിറങ്ങിയ 'ലാ ഫാവരിറ്റ്എന്ന ചിത്രത്തില്‍ നായികയായി ആരംഭിച്ച ആ അഭിനയ സപര്യ 2014- ല്‍ ഹ്യുമന്‍ വോയ്സ് എന്ന ചിത്രത്തില്‍ എത്തിനില്‍ക്കുന്നു.

മെലിഞ്ഞുണങ്ങിയ ഇരുനിറക്കാരിയില്‍ നിന്ന് ഒരു രായ്ക്കുരാമാനം പരകായമായി സൌന്ദര്യ മത്സര വിജയിയായതും അതൊരു തുടക്കമായതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ചകിതയായി വേദിക്കടുത്തെത്തിയ സോഫിയ തന്നില്‍ പൊടുന്നനെ സംഭവിച്ച, ഇനിയെന്നും സംഭവിക്കാനിരിക്കുന്നമാറ്റം വിവരിക്കുന്നു

ഞാനൊരു ദീര്‍ഘശ്വാസമെടുത്തു വേദിയിലേക്ക് ചാടിക്കയറിഗള്‍ഫ്‌ ഓഫ് നേപ്പിള്‍സിന്റെ  കണ്ണഞ്ചിക്കുന്ന പശ്ചാത്തലത്തില്‍ ജൂറി അംഗങ്ങള്‍ക്ക് മുന്നില്‍ പരേഡ് ചെയ്യുമ്പോള്‍ എന്റെ സ്വതേയുള്ള ലജ്ജാശീലം ഒരു ഊര്‍ജ്ജസ്വലമായ പ്രസന്നഭാവത്തിനും ആത്മ വിശ്വാസത്തിനും വഴിമാറി.

ഇതെനിക്ക് എല്ലായിപ്പോഴും സംഭവിക്കുന്നുഇപ്പോള്‍ പോലുംസ്റ്റെജിലേക്ക് പോകും മുമ്പ് എന്റെ ഭയങ്ങള്‍ എന്നെ പിടിമുറുക്കുംഎന്നാല്‍ സ്പോട്ട് ലൈറ്റുകള്‍ തെളിയുന്ന നിമിഷം ഞാനെന്നെ സ്വതന്ത്രയാക്കുംഎന്നിട്ട്എങ്ങനെയെന്നറിയില്ല എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്നതില്‍ ഞാന്‍ വിജയിക്കും.”

 

പ്രണയങ്ങളും സൗഹൃദങ്ങളും ഗുരുതുല്യരും

ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച 'ദി പ്രൈഡ് ആന്‍ഡ് പാഷന്‍ ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ കാരി ഗ്രാന്റുമായുണ്ടായ ബന്ധവും അത് വഴികാട്ടിയും സുഹൃത്തും പ്രൊഡ്യസറും ഇരുപത്തിരണ്ടു വയസ്സിനു മൂത്ത നിത്യ കാമുകനുമായ തന്റെ 'സ്വപ്ന പുരുഷന്‍ ' (The Ideal Man) കാര്‍ലോ പോണ്ടിയുമായുള്ള ബന്ധത്തില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും വികാര വിക്ഷുബ്ദതയുടെ നിമിഷത്തില്‍ കാര്‍ലോ പോണ്ടി പരസ്യമായി അവരുടെ മുഖത്തടിച്ചതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. "അകമേ എനിക്കറിയാമായിരുന്നു ഏതൊക്കെയോ നിലയില്‍ ഞാനത് അര്‍ഹിച്ചിരുന്നു.” 'പ്രണയത്തിലായ പുരുഷന്റെപ്രതികരണമായി സോഫിയ അത് സ്വീകരിക്കുകയായിരുന്നു - ഒരു പക്ഷെ ഇന്നത്തെ സ്ത്രീസ്വത്വ ചിന്തകള്‍ക്ക് ദഹിക്കാനിടയില്ലാത്ത നിലപാട്അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു എന്നതും കതോലിക്ക ചര്‍ച്ച് വിവാഹത്തിനു എതിര് നിന്നു എന്നതും കാര്‍ലോ പോണ്ടിസോഫിയ ബന്ധത്തിന് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കിലും അഞ്ച് പതിറ്റാണ്ടു നീണ്ട ആ ദാമ്പത്യത്തില്‍ രണ്ടു ആണ്‍ മക്കളുടെ അമ്മയായിത്തീര്‍ന്നു സോഫിയ ലോറന്‍ . തന്റെ ജീവിതത്തിലെ മഹാത്ഭുതങ്ങളായ നാലു പേരമക്കള്‍ക്കാണ് സ്നേഹമയിയായ മുത്തശ്ശി പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതും.

ചിരകാലാഭിലാഷമായിരുന്ന അമ്മയാവാനുള്ള മോഹം രണ്ടു തവണ ഗര്‍ഭമലസലില്‍ എത്തിയത് ഏറെ വേദനയോടെയെങ്കിലും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ധൈര്യത്തോടെ നേരിട്ടതും ഹോര്‍മോണ്‍ തകരാറാണ് പ്രശ്നമെന്ന് മനസ്സിലാക്കി പ്രശ്നപരിഹാരം കണ്ടെത്തിയതും തുടര്‍ന്ന് കാര്‍ലോ ജൂനിയറിന്റെയും പിന്നീട് എദോവാര്‍ദോയുടെയും പിറവിയും ആവേശത്തോടെ സ്വീകരിച്ചത് സോഫിയ വിവരിക്കുന്നുണ്ട്ശരിയായ സുഹൃത്തുക്കളെ കണ്ടെത്തുന്നതില്‍ തനിക്കൊരു ആറാം ഇന്ദ്രിയം തന്നെയുണ്ട്‌ എന്ന് സന്തോഷത്തോടെ ഏറ്റു പറയുന്ന സോഫിയസഹോദര നിര്‍വ്വിശേഷമായ സ്നേഹവും പരിഗണനയും എന്നും നല്‍കിപ്പോന്ന തിരക്കഥാകൃത്ത് ബസിലിയോ ഫ്രാഞ്ചിനകമ്പോസര്‍ മാസ്ട്രോ അര്‍മാന്‍ഡോ ട്രോവായോലി എന്നിവരുമായുണ്ടായിരുന്ന ആയുഷ്കാല സൌഹൃദത്തെ കുറിച്ച് ഏറെ ആര്‍ദ്രമായി ഓര്‍ക്കുന്നുണ്ട്ബസിലിയോയാണ് അങ്കലാപ്പുകളെ വികാരമായുംദൗര്‍ബല്യത്തെ ആവേശമായും മാറ്റാന്‍ തന്നെ പഠിപ്പിച്ചതെന്നു അവര്‍ ഓര്‍ക്കുന്നുകാരി ഗ്രാന്റ് തന്റെ ഏകാന്തമായ ജീവിതത്തിന്റെ രഹസ്യം പോലും സോഫിയയോട് വെളിപ്പെടുത്തുന്നുണ്ട്അനാഥമായ കുട്ടിക്കാലത്തിന്റെയുംകാരിയുടെ ജ്യേഷ്ഠ സഹോദരന്റെ മരണം ഏല്‍പ്പിച്ച ആഘാതം ഒരിക്കലും മറികടക്കാനാവാതെ ചിത്തഭ്രമത്തിലേക്ക് വഴുതിവീണ അമ്മയുടെയും ഓര്‍മ്മകളില്‍ നീറിയ അദ്ദേഹത്തിന് പരാജയപ്പെട്ട ഒരു മുന്‍ വിവാഹത്തിന്റെ കൈയ്പ്പുനീരും കുടിക്കേണ്ടി വന്നിരുന്നുകുലീനമായ വിവാഹാഭ്യര്‍ഥന വരെയെത്തിയതന്നെക്കാള്‍ മുപ്പതു വയസ്സിനു മൂത്ത കാരി ഗ്രാന്റിനെയും 'നോക്കിനിന്നു പോകുന്നപുരുഷാകാരമായിരുന്ന ക്ലാര്‍ക്ക് ഗാബിളിനെയും ഗ്രിഗറി പെക്കിനെയും ഒമര്‍ ഷറീഫിനെയും റിച്ചാര്‍ഡ് ബാര്‍ട്ടനെയും എല്ലാം സ്നേഹാദരങ്ങളോടെ ഓര്‍ക്കുന്ന സോഫിയ പക്ഷെമാര്‍ലോണ്‍ ബ്രാണ്ടോയെ ഒട്ടും ഔദാര്യപൂര്‍വ്വമായല്ല ഓര്‍ത്തെടുക്കുന്നത്. 'എ കൗണ്ടസ്സ് ഓഫ് ഹോംഗ്കോംഗ് ' എന്ന ചിത്രത്തിന്‍റെ സെറ്റിലുണ്ടായ അസുഖകരമായ സംഭവങ്ങളാണ് ഇതിനു പിറകില്‍ . ചാര്‍ളി ചാപ്ലിന്‍ എന്ന ഇതിഹാസത്തിന് മുമ്പില്‍ സോഫിയ ഉള്‍പ്പടെ എല്ലാവരും വിനയപൂര്‍ണ്ണമായ വിധേയത്വത്തോടെ നിലക്കൊണ്ടപ്പോള്‍ ആദ്യദിവസം സെറ്റില്‍ മുക്കാല്‍ മണിക്കൂര്‍ വൈകിയെത്തിയ ബ്രാണ്ടോയോട് ചാപ്ലിന്‍ പൊട്ടിത്തെറിച്ചു

നിങ്ങള്‍ നാളെയും വൈകിയെത്താന് പദ്ധതിയെങ്കില്‍ , അടുത്ത ദിവസവുംഅതിനടുത്ത ദിവസവുംഎങ്കില്‍ , എന്നെ സംബന്ധിച്ചേടത്തോളം നിങ്ങള്‍ക്കിപ്പോള്‍ തന്നെ സെറ്റ് വിടാംഇനിയൊരിക്കലും തിരികെ വരികയും വേണ്ട.” 

ആ ശകാരത്തിന്റെ ശക്തിയില്‍ 'കാറ്റു പോയ ബലൂണ്‍ പോലെബ്രാണ്ടോ ചിത്രാന്ത്യം വരെയും അവശനായിരുന്നുവെന്നു സോഫിയ ഓര്‍ക്കുന്നുഅമിതസ്വാതന്ത്ര്യമെടുക്കാന്‍ ശ്രമിച്ച ബ്രാണ്ടോയെ സോഫിയ തന്നെയും ശാസിക്കുന്നുമുണ്ട്. (ബ്രാണ്ടോ തന്റെ ആത്മകഥയില്‍ തനിക്കു നേരിടേണ്ടി വന്ന അവമതിക്ക് ചാപ്ലിനോട് പകരം വീട്ടുന്നുമുണ്ട്). ചാപ്ലിന്‍ സോഫിയക്ക് നല്‍കുന്ന ഏറ്റവും വലിയൊരു പാഠവും എങ്ങനെ 'നോപറയണം എന്നതാണ്

സോഫിയപ്രിയപ്പെട്ടവളെനിന്നില്‍ ഒരു അപൂര്‍ണ്ണതയുണ്ട് , ശരിക്കും ഒരു സന്തുഷ്ടയായ സ്ത്രീയാവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നീ തിരുത്തേണ്ടതായിട്ട്. 'No' എന്ന് പറയാന്‍ നീ പഠിക്കേണ്ടിയിരിക്കുന്നുഎല്ലാത്തിനെയും എല്ലാവരെയും എല്ലായിപ്പോഴും സംതൃപ്തരാക്കാന്‍ ശ്രമിക്കുന്നത് മതിയാക്കുക.”

 'ദി കിഎന്ന ചിത്രത്തിന്‍റെ കാര്യത്തില്‍ ഉണ്ടായ ചില അങ്കലാപ്പുകള്‍ സോഫിയ കൈകാര്യം ചെയ്ത രീതി പക്ഷെഈ കഴിവ് അവര്‍ക്ക് മുമ്പേ അന്യമായിരുന്നില്ല എന്ന് തെളിയിക്കുന്നുണ്ട്കരാര്‍ ഒപ്പിട്ടു ഷൂട്ടിംഗിനായി എത്തുമ്പോഴാണ് കുറേക്കൂടി താരമൂല്യമുള്ള ഇന്‍ഗ്രിഡ് ബര്‍ഗ്മാന് വേണ്ടി തന്നെ മാറ്റിയ കാര്യം സംവിധായകന്‍ സര്‍ കരോള്‍ റീഡ് സോഫിയയെ അറിയിക്കുന്നത്സോഫിയ തീര്‍ത്ത്‌ പറഞ്ഞുഒരു കരാര്‍ ഒരു കരാറാണ്കൂടുതലില്ലകുറവും.

'ഡിസിക്കയെ കൂടാതെ ഞാന്‍ ഞാനാകുമായിരുന്നില്ലഎന്നാണ് ഇരുപതു വര്‍ഷവും പതിനാലു ചിത്രങ്ങളും നീണ്ട ഗുരു - ശിഷ്യ സ്നേഹാദരങ്ങളായി വിറ്റോറിയോ ഡിസിക്കയെ സോഫിയ ഓര്‍ക്കുന്നത്പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കപ്പെടുന്ന വ്യക്തിത്വങ്ങളില്‍ ഒന്ന് ഈ ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് മാസ്റ്ററുടെത് തന്നെയാണ്. ഡിസിക്ക - മാസ്ട്രോയാനി - സോഫിയ കൂട്ടുകെട്ടിനെ 'ത്രീ മസ്കറ്റിയേഴ്സ് ' എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്തന്റെ ഓരോ ചിത്രങ്ങളെ കുറിച്ചും സ്നേഹപൂര്‍ണ്ണമായ ഓര്‍മ്മകള്‍ പങ്കു വെക്കുന്ന സോഫിയ ഈ കൂട്ടുകെട്ടിന്റെ ചിത്രങ്ങളെ കുറിച്ചു വിശേഷാല്‍ വാചാലയാണ്വുമന്‍ ഓഫ് ദി റിവര്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ യാദൃശ്ചികമായി കണ്ടുമുട്ടിയഇറ്റാലിയന്‍ സിനിമയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന അലെസ്സാന്‍ഡ്രോ ബ്ലാസെറ്റി 'ലക്കി ടു ബി എ വുമന്‍ ' (1955) എന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ച വിചിത്ര സുന്ദരമായ രീതി സോഫിയ ഓര്‍ക്കുന്നുകണ്ടപാടെ ഹലോ പറയുക പോലും ചെയ്യാതെ അദ്ദേഹം പറഞ്ഞു,

എന്റെ അടുത്ത ചിത്രത്തില്‍ നിങ്ങള്‍ എന്നോടൊപ്പം ഉണ്ടാവണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”

1955 തന്റെ കരിയറില്‍ എല്ലാ അര്‍ഥത്തിലും ഒരു നാഴികക്കല്ലായിരുന്നു എന്ന് അവര്‍ വിവരിക്കുന്നുആ കൊല്ലമാണ് താന്‍ ഹോളിവുഡിന് ശരിക്കും പാകമായത്. Sofia, Sophia ആയി മാറിയതും.

 

നോവനുഭവങ്ങള്‍

പ്രസന്ന ജീവിത മുഹൂര്‍ത്തങ്ങളുടെയും സുന്ദര നിമിഷങ്ങളുടെയും നൈരന്തര്യമുള്ള ഓര്‍മ്മകളില്‍ വേദനിപ്പിക്കുന്ന നിമിഷങ്ങളെ കുറിച്ചും ഏറെ പറയാനുണ്ട്ഇറ്റലിയുടെ രാഷ്ട്രീയ കാലുഷ്യങ്ങളും യുദ്ധം ഏല്‍പ്പിച്ച മുറിവുകളും സമകാലിക ലോക ഗതിയും ഒരു ഘട്ടത്തിലും വിസ്മരിക്കപ്പെടുന്നില്ല എന്നത് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള ഔന്നത്യങ്ങളിലേക്ക്‌ കയറിപ്പോവുമ്പോഴും സാമൂഹിക ബോധ്യങ്ങള്‍ നിലനിര്‍ത്തുന്നതിലുള്ള അവരുടെ വ്യക്തിത്വമഹത്വം വ്യക്തമാക്കുന്നുഓസ്കാര്‍ നേട്ടത്തിന്റെ ഘട്ടത്തില്‍ അനുഭവിച്ച വൈകാരിക വീര്‍പ്പു മുട്ടല്‍ വിവരിക്കുന്ന അതേ കാവ്യഭാഷയില്‍ ദുരന്തപൂര്‍ണ്ണമായ അനുഭവങ്ങളും സോഫിയാ ലോറന്‍ വിവരിക്കുന്നുബന്ധുക്കളുടെ വിചിത്ര നിലപാടു കാരണം ഡിസിക്കയുടെ ഭൗതിക ശരീരം ഒരു നോക്ക് കാണാനാകാതെ മോര്‍ച്ചറിക്ക് പുറത്തു നിന്ന് പൊട്ടിക്കരയുന്നുണ്ട് അവര്‍ . കാര്‍ലോ പോണ്ടിമരിലിന്‍ മണ്‍റോയുടെ മരണവാര്‍ത്ത വിളിച്ചറിയിക്കുന്ന ഘട്ടം പുസ്തകത്തില്‍ വിവരിക്കുന്നത് ഏറെ വികാര വായ്പ്പോടെയാണ്:

ആ മരണംഅത്രക്കും അസമയത്തെഅത്രക്കും ദുരൂഹമായിഎന്നെ വല്ലാത്ത സങ്കടത്തിലെത്തിച്ചുഅതെന്നെ ചിന്തിപ്പിക്കുകയും ചെയ്തുഞാന്‍ സൗന്ദര്യത്തിന്റെ അര്‍ത്ഥത്തെ കുറിച്ച് , ഏകാന്തതയെ കുറിച്ച്നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന സ്നേഹം അനുഭവവേദ്യമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്ചിന്തിച്ചുവിഷാദത്തിന്റെ ആവരണമുള്ള മരിലിന്റെ ലഹരിപ്പിക്കുന്ന ചിരി ഞാനോര്‍ത്തുസന്തുഷ്ടയായിരിക്കാന്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായിരിക്കുക എന്നത് മതിയാവില്ലായിരുന്നു.

മരിലിന്‍ ഒരു മികച്ച അഭിനേത്രി ആയിരുന്നുസ്വന്തം കഴിവിന്റെ ഭാരവുംഅവളോട്‌ ഉള്ളതെല്ലാം ആവശ്യപ്പെടുകയും തിരികെ യാതൊന്നും നല്‍കുകയും ചെയ്യാത്ത എല്ലാ പുരുഷന്മാരുംഅല്ലെങ്കില്‍ സ്വന്തം അഭിരുചികള്‍ക്കനുസരിച്ചു അവളെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിച്ച എല്ലാവരും ചേര്‍ന്ന് അവളെ ഞെരിച്ചു കളഞ്ഞുമരിലിന്റെ മാദകത്വം അവളെത്തന്നെ നശിപ്പിക്കുന്നതില്‍ കലാശിച്ചുഅവളെ ഒരു ദൌര്‍ഭാഗ്യയായ മാദകത്വ പ്രതീകമാക്കിസ്വന്തം വഴി കണ്ടെത്താന്‍ അവള്‍ക്ക് സാധിച്ചില്ലഎന്റെ നട്ടെല്ലിലൂടെ ഒരു വിറയല്‍ പാഞ്ഞുപോകുന്നത് ഞാനറിഞ്ഞുഎനിക്ക് ചുറ്റും ഒരു നിഴല്‍ വിരിക്കപ്പെട്ട പോലെ.

ലോകം ക്രൂരമായ ഒരിടമാണ്പ്രത്യക്ഷങ്ങളില്‍ വളരുന്നഅതില്‍ തൃപ്തമാകുന്ന ഒന്ന്ഉപരിതലത്തിനു ചുവടെ എന്താണുള്ളത് എന്നതിനെ കുറിച്ച് അത് ചിന്തിക്കുന്നില്ല . അതുകൊണ്ടാണ് നമ്മുടെ മുത്തശ്ശിക്കഥകള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നകൂരമിടുക എന്നത് നമുരോരുത്തരും സ്വയം ചെയ്യേണ്ടതാവുന്നത്അപ്പോള്‍ നാമാരാണെന്നും എവിടെ നിന്ന് വര്ന്നുവെന്നും നാം ഒരിക്കലും മറക്കില്ല.”

ബ്രാണ്ടോയെ കുറിച്ചുള്ള നിശിത നിരീക്ഷണം മാറ്റി വെച്ചാല്‍ വിമര്‍ശന ഘട്ടങ്ങളില്‍ സോഫിയാ ലോറന്‍ പുലര്‍ത്തുന്ന മിതത്വം ഏറെ ശ്ലാഘനീയമാണ്ടു വിമിന്‍ എന്ന ചിത്രത്തിന് ഹോളിവുഡ് പിന്തുണ നേടിയെടുക്കാന്‍ ശ്രമിച്ച കാര്‍ലോ പോണ്ടിയെ 'ട്രാജഡി സംഭവിക്കാന്‍ ഏറെ സമയമെടുക്കുന്നുവളരെ ഇഴച്ചിലുണ്ട്അവസാനം വരെ ഒന്നും സംഭവിക്കുന്നില്ലഎന്നൊക്കെ വിമര്‍ശിച്ച ഹോളിവുഡ് തിരക്കഥാകാരന്മാരെ കുറിച്ച് അവര്‍ നിരീക്ഷിക്കുന്നു:

"എന്നാല്‍ യുദ്ധം അടുത്ത് കാണുകയും അത് കഴിയും വരെ കാത്തിരിക്കുകയും ചെയ്ത ഞങ്ങളെപ്പോലുള്ളവര്‍ ചിത്രത്തിന്‍റെ സാധ്യത വ്യക്തമായി കാണാനായിഅത് ഞങ്ങള്‍ക്ക് അവര്‍ കരുതിയതിനെക്കാലും അറിയാമായിരുന്ന ഒരു കഥയായിരുന്നു.” 

ഒഴുക്കും കാവ്യഭംഗിയുമുള്ള പ്രസന്നമായ ശൈലിയോടൊപ്പം പുസ്തകത്തെ ഏറ്റവും ഹൃദ്യമാക്കുന്ന മറ്റു ഘടകങ്ങള്‍ , ജെയ്ന്‍ മാന്‍സ്ഫീല്‍ഡിന്‍റെ തുളുമ്പുന്ന മാറിടത്തിലേക്ക്‌ സോഫിയ ഒളികണ്ണിടുന്ന ആ പ്രസിദ്ധ ചിത്രത്തെ കുറിച്ചു പറയുന്ന സന്ദര്‍ഭം പോലെ അത്യപൂര്‍വ്വ ഘട്ടങ്ങളില്‍ ഒഴിച്ച് ഒരു ഘട്ടത്തിലും ഗോസ്സിപ്പ് നിലവാരത്തിലേക്ക് താഴ്ന്നു പോവാത്ത ഓര്‍മ്മ നുറുങ്ങുകളും 'എന്റെ നിധി പേടകങ്ങള്‍ ' എന്ന് സോഫിയ വിളിക്കുന്ന ഒട്ടേറെ അപൂര്‍വ്വ ചിത്രങ്ങളുമാണ്അത്തരം ഒരു ചിത്രമാണ് ആത്മകഥായാനം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതു തന്നെ എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

(സിനി ബുക്ക് ഷെല്‍ഫ്ദൃശ്യതാളം മാസിക ഒക്റ്റോബര്‍ - 2017)
read more:

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html


The Sympathizer by Viet Thanh Nguyen

ഹോളിവുഡ് സൃഷ്ടിയല്ല വിയറ്റ്‌നാം 





രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തില്‍ ‘ജനാധിപത്യ’ ശക്തികളും ‘കമ്മ്യൂണിസ്റ്റ്’ ചേരിയും എന്ന രീതിയില്‍ അമേരിക്കന്‍ - യൂറോപ്പ്യന്‍ ശക്തികള്‍ രണ്ടായി തിരിഞ്ഞതിന്റെ പരിണതിയായി ഉരുവം കൊണ്ട ‘ശീത യുദ്ധ’ സാഹചര്യം നേരിടുന്നതിന്റെ ഭാഗമായാണ് കമ്യൂണിസ്റ്റ് ഭീഷണി നേരിടുന്ന ഏതു രാജ്യത്തെയും സഹായിക്കുക എന്ന വിദേശ നയം (Truman Doctrine-1947) പ്രസിഡണ്ട്‌ ട്രൂമാന്‍ പ്രഖ്യാപിച്ചത്ഒരു ദേശത്ത്‌ കമ്മ്യൂണിസം വിജയിക്കുന്നത് തുടര്‍ പ്രക്രിയയായി മറ്റിടങ്ങളിലും സമാന വിജയത്തിനു ഇടയാക്കുമെന്ന ഡൊമീനോ സിദ്ധാന്തം (1950) കൂടിയായപ്പോള്‍ അമേരിക്കന്‍ - യൂറോപ്യന്‍ ശക്തികള്‍ക്കിടയിലെ കമ്യൂണിസ്റ്റ് ഫോബിയ അതിന്റെ പാരമ്യത്തിലെത്തിഈ പൊറുതി മുട്ടിക്കുന്ന അവസ്ഥയുടെ ഏറ്റവും പ്രചണ്ഡമായ പ്രയോഗങ്ങളില്‍ ഒന്ന് 1955 മുതല്‍ 1975 വരെ രണ്ടു പതിറ്റാണ്ടുകാലം കൊടുമ്പിരിക്കൊണ്ട വിയറ്റ്‌നാം യുദ്ധമായിരുന്നുവിയറ്റ്‌നാമില്‍ അമേരിക്കന്‍ വിരുദ്ധ ചെറുത്തുനില്‍പ്പു യുദ്ധമെന്നറിയപ്പെട്ട സംഘര്‍ഷംലോകമെമ്പാടും യുദ്ധ വിരുദ്ധ വികാരവും അമേരിക്കന്‍ മേധാവിത്തത്തിന് നേരയുള്ള അമര്‍ഷവും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചുമുമ്പില്ലാത്ത വിധം തിരിച്ചടികള്‍ നേരിടേണ്ടി വന്ന അമേരിക്കന്‍ സൈന്യത്തിന് ചരിത്രം മാപ്പുകൊടുക്കാത്ത നാണക്കേടായി ഇന്നും യുദ്ധത്തിന്റെ ഓര്‍മ്മകള്‍ നില നില്‍ക്കുന്നുഇതേ സാഹചര്യങ്ങളുടെ ഭാഗമായി വിയറ്റ്‌നാം വിട്ടു അമേരിക്കയിലേക്ക് പാലായനം ചെയ്യേണ്ടി വന്ന കുടുംബത്തിലെ ഇളംമുറക്കാരന്‍ തന്റെ പ്രഥമ കൃതിയിലൂടെ ആ അനുഭവങ്ങളെ നാലു പതിറ്റാണ്ടിനിപ്പുറം ഫിക് ഷനിലേക്ക് ആവാഹിക്കുമ്പോള്‍ അതിനു സ്വാഭാവികമായും വന്നു ചേരാവുന്ന സങ്കീര്‍ണ്ണതകള്‍ 2016- ലെ പുലിറ്റ്സര്‍ പുരസ്കാരം നേടിയ ദി സിംപതൈസര്‍ എന്ന നോവലിനെ ചരിത്ര നോവലുകളുടെ തട്ടകത്തില്‍ ഏറ്റവും ശ്രദ്ദേയമായ ഒരു രചനയാക്കുന്നുണ്ട്.

ദ്വന്ദ്വ ഭാവംഇരു പുറം തേടല്‍ :

ഞാനൊരു ചാരനാണ്ഒരു ഉറക്കക്കാരന്‍ , ഒരു പ്രേതംദ്വിമുഖനായ ഒരാള്‍ . ഒരു പക്ഷെഅത്ഭുതമില്ലഞാന്‍ രണ്ടു മനസ്സിന്റെ ഉടമയാണ്ഞാന്‍ ഒരു ഭീകര സിനിമയിലെയോ കോമിക് പുസ്തകത്തിലെയോ തെറ്റിദ്ധരിക്കപ്പെട്ട ഒരു പരിണാമ രൂപിയല്ലചിലരൊക്കെ എന്നെ അങ്ങനെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലുംഎനിക്കാകെയുള്ള പ്രശ്നം ഞാന്‍ ഏതു വിഷയത്തെയും ഇരു വശങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്നവനാണ് എന്നതാണ്വിയെറ്റ് താംഗ് എന്‍ഗുയെന്‍ എന്ന യുവ വിയറ്റ്നാമീസ് അമേരിക്കന്‍ എഴുത്തുകാരന്റെ പുലിറ്റ്സര്‍ സമ്മാനിതമായ പ്രഥമ കൃതി ദി സിംപതൈസര്‍ തുടങ്ങുന്നത് ഒരിക്കലും പേര് പറയുന്നില്ലാത്ത കഥാനായകന്റെ ഈ സ്വയം ആവിഷ്കാരത്തിലൂടെയാണ്വിയെറ്റ്നാം യുദ്ധകാലത്തും തൊട്ടു പിറകിലുമായി തെക്കന്‍ വിയെറ്റ്നാമിലെ ഒരു ജനറലിന്‍റെ കീഴില്‍ ജോലി ചെയ്യവേ കമ്മ്യൂണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ട വടക്കന്‍ വിയെറ്റ്നാംകാരന്റെ നിര്‍ബന്ധിത കുറ്റസമ്മത രേഖയുടെ രൂപത്തില്‍ എഴുതപ്പെട്ട നോവലാണ്‌ ദി സിംപതൈസര്‍ . ഇരു വശത്തെയും ദുരിതങ്ങളോടു അനുതാപമുള്ളയാളാണ് മുഖ്യ കഥാപാത്രം എന്ന നിലയില്‍ നോവലിന്റെ പേര് അയാളുടെ പ്രകൃതത്തെ സൂചിപ്പിക്കുമ്പോള്‍ തന്നെഅയാളുടെ ദ്വന്ദ്വ വ്യക്തിത്വത്തെയും അത് അടിവരയിടുന്നു.

 

 

നോവലില്‍ ക്യാപ്റ്റന്‍ എന്ന് മാത്രം വിളിക്കപ്പെടുന്നഒരിക്കലും പേര് പറയുന്നില്ലാത്ത ആഖ്യാതാവിന്റെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമെന്ന് അയാള്‍ തന്നെ ഏറ്റു പറയുന്ന ദ്വിമുഖത്വത്തിന്‍റെ ഉറവിടം അയാളുടെ പിറവിയുമായിത്തന്നെ ബന്ധപ്പെട്ട് കിടക്കുന്നുടീനേജുകാരിയായ ഒരു വിയറ്റ്നാമീസ് ഗ്രാമീണ പെണ്‍കൊടിക്ക് ഫ്രഞ്ച് കാത്തോലിക് പാതിരിയില്‍ ജനിച്ച അവിഹിത സന്തതിയാണയാള്‍ . ഈ ഇരട്ട വ്യക്തിത്വം അയാളുടെ ശക്തിയുടെയും ഒപ്പം വേദനയുടെയും ഉറവിടമാണ് ഏറെ പേലവ മനസ്ക്കനും ചിന്താശാലിയുമായ യുവാവിന്മുപ്പത്തിയൊന്നാം വയസ്സില്‍ ക്ഷയ രോഗത്തിന് അടിപ്പെട്ടു മരിച്ചു പോയ അമ്മ സ്നേഹ നൊമ്പരമായുംരഹസ്യമായെങ്കിലും ഒരേയൊരു തവണയെങ്കിലും മകനേയെന്നു വിളിക്കാത്ത പിതാവ് ഉള്ളില്‍ പതിഞ്ഞ പിതൃവധ വാഞ്ചയായും അയാളെ മഥിക്കുമായിരുന്നുസ്റ്റുഡന്റ് എക്സ്ചേഞ്ച് വിദ്യാര്‍ഥിയായി യുഎസ്സില്‍ എത്തിയ അറുപതുകളിലെ കോളേജ് പഠനകാലത്ത് അമേരിക്കന്‍ സംസ്കൃതിയുടെ രാവും പകലും അയാളറിഞ്ഞിരുന്നുഇരു പുറം എപ്പോഴും കാഴ്ചപ്പാടില്‍ നിര്‍ത്താനുള്ള കഴിവ് ഒരു ചാരനാവാനുള്ള തന്റെ സിദ്ധിയായി തിരിച്ചറിയുന്നതാണ് വിയെറ്റ്നാമില്‍ തിരിച്ചെത്തുമ്പോള്‍ അയാളെ അമേരിക്കന്‍ സൈനികവിഭാഗങ്ങളില്‍ എത്തിക്കുന്നതും സി . -യുടെ വിശ്വസ്തന്‍ ആക്കുന്നതുംസൈനികത്തലവന്മാരുടെ ഇഷ്ടക്കാരനാകുന്ന അയാള്‍ക്ക് വടക്കന്‍ വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് സൈനിക മേധാവികള്‍ക്ക് വേണ്ടി ചാരപ്പണി നടത്തുക എളുപ്പമായിത്തീരുന്നുകമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് കത്തോലിക്കര്‍ക്കിടയില്‍ വ്യാപിച്ച ആപല്‍ ശങ്കകള്‍ ഒരു വശത്തും ഹരിതകം വറ്റിക്കുന്ന നാപ്പാം ബോംബ്‌ പോലെ വിയറ്റ്നമീസ് മണ്ണിനെയും കാര്‍ഷിക ജീവിതത്തെയും മുച്ചൂടും നശിപ്പിച്ച അമേരിക്കന്‍ അധിനിവേശം സൃഷ്ടിച്ച ഭീകരതകളും "വിദേശ സൈനികരെ സേവിക്കുന്നതിനായി സ്വദേശി വേശ്യകളെ സൃഷ്ടിക്കുക എന്നത് അധിനിവേശ യുദ്ധത്തിന്റെ അനിവാര്യ ഫലമാണ്എന്ന നിരീക്ഷണത്തിലേക്ക് നയിച്ച തരം അവമതികളും മറുവശത്തും നേരിടേണ്ടി വരുന്ന ചിന്താശാലിയായ ഒരാളില്‍ അതിനാവശ്യമായ ആ ദ്വന്ദ്വ ഭാവം സാഭാവികവും ആയിരുന്നുശീത യുദ്ധത്തെ രാജ്യങ്ങളുടെയും ആദര്‍ശങ്ങളുടെയും സംഘര്‍ഷം മാത്രമായല്ലപാശ്ചാത്യവും പൌരസ്ത്യവുമായ സംസ്കാരങ്ങളുടെ സംഘര്‍ഷമായാണ് അയാള്‍ തിരിച്ചറിയുന്നത്‌.

 

1975-ല്‍ വടക്കന്‍ വിയറ്റ്‌കോംഗ് മുന്നേറ്റത്തെ തുടര്‍ന്ന് സംഭവിക്കുന്ന സായ്ഗോണിന്റെ പതനത്തെ തുടര്‍ന്ന് പലായനം ചെയ്യാന്‍ തിക്കിത്തിരക്കുന്ന അമേരിക്കന്‍ സൈനികര്‍ , സഹകാരികള്‍ , അതുകൂടാതെ സിവിലിയന്മാര്‍ എന്നിവര്‍ക്കിടയില്‍ നിന്ന് തന്റെ മേധാവിയായ ജനറലിനെയും കുടുംബത്തെയുംഒപ്പം വാടകക്കൊലയാളിയാമായ ബോണ്‍ എന്ന ചിരകാല സുഹൃത്തിനെയും രക്ഷപ്പെടുത്തുന്നതില്‍ അയാള്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്തൊട്ടു മുമ്പ് സംഭവിക്കുന്ന സ്ഫോടനത്തിന്റെ മനുഷ്യ മാംസം കരിഞ്ഞ ഗന്ധത്തിലൂടെ അവരെ സുരക്ഷിതമായി വിമാനത്തില്‍ എത്തിക്കുമ്പോള്‍ ബോണിന്റെ ഭാര്യയും കുഞ്ഞും പിറകില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്വയലന്‍സും ഭ്രാന്തമായ രക്ഷപ്പെടല്‍ ശ്രമങ്ങളും ചേര്‍ന്ന് വരുന്ന ഈ ഭാഗംകൃതകൃത്യതയോടെചടുലവും ഞെട്ടലുലവാക്കും വിധവുമാണ് നോവലില്‍ ആവിഷ്കരിക്കപ്പെടുന്നത്.

അഭയാര്‍ഥിയായി കാലിഫോര്‍ണിയയില്‍ വാസമുറപ്പിക്കുന്ന ഭാഗംമുന്‍ഭാഗത്തെ കൊടുങ്കാറ്റിനെ തുടര്‍ന്ന് വരുന്നത് കൊണ്ടാവാംസ്വാഭാവികമായും അവധാന പൂര്‍ണ്ണമാണ്എഴുപതുകളിലെയും എണ്‍പതുകളിലേയും പ്രവാസാനുഭവത്തിന്റെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും ഗൃഹാതുരതകളും ഈ ഭാഗത്ത് സൂക്ഷ്മമായി ആവിഷ്കരിക്കപെട്ടിട്ടുണ്ട്. "അമേരിക്കക്കാരിലെ ഭൂരിപക്ഷവും ഞങ്ങളെ തുറന്ന അതൃപ്തി എന്നില്ലെങ്കില്‍ സന്ദേഹത്തോടെ പരിഗണിച്ചുകാരണം ഞങ്ങള്‍ അവരുടെ വിട്ടുപോകാത്ത പരാജയത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു. 'വൈറ്റ് ആന്‍ഡ് ബ്ലാക്ക്അമേരിക്കയുടെ ആകാര വടിവിനും പൊതുസമ്മതിക്കും ഞങ്ങള്‍ ഭീഷണിയുയര്‍ത്തിഅതിന്റെ 'യിന്‍ ആന്‍ഡ്‌ യാംഗ്വംശീയ രാഷ്ട്രീയത്തില്‍ മറ്റൊരു നിറത്തിനുംവിശേഷിച്ചും അമേരിക്കന്‍ പണസഞ്ചി പോക്കറ്റടിക്കുന്ന ആ ദൈന്യം പിടിച്ച മഞ്ഞത്തൊലിക്കാരായ കുറിയ മനുഷ്യര്‍ക്ക്ഇടമുണ്ടായിരുന്നില്ല.” യൂണിവേഴ്സിറ്റിയിലെ ഒറിയന്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ക്ലെറിക്കല്‍ ജോലി കണ്ടെത്തുന്ന കഥാനായകന്‍ ജനറലുമായി ബന്ധം തുടരുന്നുജനറല്‍ ഒരു പ്രതിവിപ്ലവ പദ്ധതി ആസൂത്രണം ചെയ്യുന്ന വിവരം അയാള്‍ തന്റെ പതിവ് കോഡെഡ് രീതിയില്‍ വിയെറ്റ്നാമിലെ തന്റെ അയാള്‍ കണ്ണികളെ അറിയിക്കുന്നുണ്ട്തന്റെ ഇരട്ട വ്യക്തിത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായിബോണുമായി ചേര്‍ന്ന് നിരപരാധരെ ചാരക്കുറ്റം ചുമത്തി അരുംകൊല ചെയ്യേണ്ടുന്ന സാഹചര്യത്തില്‍ അയാള്‍ എത്തുന്നുതടിയന്‍ മേജറെ കൊന്നുകളയുന്ന ഘട്ടം അതിലൊന്നാണ്മറ്റൊരു ഘട്ടത്തില്‍ , തന്റെ ഇഷ്ടക്കാരി മിസ്‌ മോറിയുമായുള്ള ബന്ധത്തില്‍ എതിരാളിയാവാന്‍ ഇടയുള്ള സോണിയെ അയാള്‍ വധിച്ചു കളയുന്നതും ഇതേ ഭയം മൂലമാണ്ഈ രണ്ടു പേരുടെയും അരൂപി സാന്നിധ്യങ്ങള്‍ ഇനിയൊരിക്കലും അയാള്‍ക്ക് സ്വസ്ഥത നല്‍കാത്ത വിധം അയാളെ വേട്ടയാടുംജനറലിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ കലാപ പദ്ധതിക്ക് വന്‍ തോതില്‍ പണം മുടക്കാന്‍ തയ്യാറായി അമേരിക്കന്‍ രാഷ്ട്രീയ ഭീമന്മാര്‍ എത്തുന്നത് അയാള്‍ അറിയുന്നുണ്ട്.

 

ഹോളിവുഡ് - അമേരിക്കന്‍ യുദ്ധങ്ങളുടെ സാംസ്കാരിക മുഖം :

നോവല്‍ രചനയില്‍ നോവലിസ്റ്റിന്റെ തന്നെ പശ്ചാത്തലം കനത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്അമ്പതുകളുടെ മധ്യത്തില്‍ രാജ്യം വടക്കന്‍ വിയെറ്റ്നാംതെക്കന്‍ വിയെറ്റ്നാം എന്നിങ്ങനെ വിഭജിതമായ കാലത്ത് വടക്കന്‍ മേഖലയില്‍ ജീവിച്ചു വന്ന മാതാപിതാക്കള്‍ , രാജ്യം കമ്മ്യൂണിസ്റ്റ് അധീനതയില്‍ വന്നതോടെ തെക്കന്‍ ദേശത്തേക്ക് പാലായനം ചെയ്തു; 1975-ല്‍ സായ്ഗോണിന്റെ പതനം സംഭവിച്ചപ്പോള്‍ അമേരിക്കയിലേക്കുംഅന്നത്തെ നാലുവയസ്സുകാരനായ എന്‍ഗുയെന്‍ കൌമാരത്തിലേക്കു കടന്ന എണ്‍പതുകള്‍ വിയെറ്റ്നാം യുദ്ധത്തിന്റെ ഭീകരാനുഭവങ്ങള്‍ അതിജീവിച്ചവരും സാക്ഷികളുമായ പ്രവാസികളുടെ ഓര്‍മ്മകളില്‍ പച്ചപിടിച്ചു നിന്ന ഘട്ടമായിരുന്നുയുദ്ധം അവസാനിച്ചിട്ടില്ലെന്നും എന്നെങ്കിലുമൊരിക്കല്‍ എല്ലാം നേരെയാവുമെന്നും തങ്ങളുടെ നാട് ജീവിതാര്‍ഹമായ രീതിയില്‍ തിരിച്ചു കിട്ടുമെന്നും മോഹവും പ്രതീക്ഷയും ഉയര്‍ന്നു നിന്ന കാലംറാംബോ പോലുള്ള ചിത്രങ്ങള്‍ , സുന്ദരനായ നായകന്‍റെ ഉരുണ്ടു കേറുന്ന മസിലുകളില്‍ ഹോളിവുഡ്സ് ആണ് വിയെറ്റ്നാം യുദ്ധം നടത്തുന്നത് എന്ന പ്രതീതി സൃഷ്ടിച്ചുഎന്നാല്‍ അയാള്‍ സമൃദ്ധമായി കൊന്നു തള്ളിയ ആ ഏഷ്യന്‍ പരദേശി താനാണല്ലോ എന്ന തോന്നല്‍ ഇടയിലെപ്പോഴോ തന്നെ അസ്വസ്ഥനാക്കിയതിനെ കുറിച്ച് നോവലിസ്റ്റ് വിവരിച്ചിട്ടുണ്ട്പ്ലാറ്റൂണ്‍ എന്ന ഒലിവര്‍ സ്റ്റോണ്‍ ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോഴും ആരുമായാണ് താന്‍ താദാത്മ്യപ്പെടെണ്ടത് എന്ന് അങ്കലാപ്പിലായതിനെ കുറിച്ചും അദ്ദേഹം പറയുന്നുഎന്നാല്‍ കപ്പോളോയുടെ അപോകാലിപ്സ് നൌ തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു എന്‍ഗുയന്നോവലിലെ ചലച്ചിത്ര നിര്‍മ്മാണ ഭാഗം യഥാര്‍ഥത്തില്‍ ഈ ചിത്രത്തെയാണ് മാതൃകയാക്കുന്നത്വിയറ്റ്‌നാംകാര്‍ കൊല്ലപ്പെടുമ്പോള്‍ കയ്യടിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചോദ്യം ആദ്യമായി തന്നെ തൊട്ടു വിളിച്ചത് അദ്ദേഹം ഓര്‍ക്കുന്നുതാന്‍ ആരോടൊപ്പം നില്‍ക്കണംകൊന്നൊടുക്കുന്ന അമേരിക്കക്കാരനോടൊപ്പംഅതോതന്റെ ഭാഗം വിശദീകരിക്കാനായി ഒരു വാക്ക് പോലും പറയാന്‍ അവസരമില്ലാതെ മരിച്ചു വീഴുന്ന വിയറ്റ്‌നാംകാരനോടോപ്പമോഈ ചോദ്യം ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയായി വളര്‍ന്നതാണ് നോവലിലെ നായകനെ ദി ഹാംലെറ്റ് എന്ന ചിത്രത്തിന് വിയറ്റ്‌നാം കാര്യ ഉപദേശകനായി എത്തിക്കുന്നത്ഒരു ചാരന്‍ ഒരര്‍ഥത്തില്‍ ഒരുപദേഷ്ടാവ് കൂടിയാണ്എന്നാല്‍ ഹോളിവുഡ്സ്റ്റേജ് ഉപകരണങ്ങളുടെയും അലങ്കാരങ്ങളുടെയും കാര്യത്തിലും കഥാപാത്രങ്ങളുടെ വസ്ത്ര ധാരണത്തിലും വിശദാംശങ്ങളില്‍ പോലും സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ആധികാരികതകഥാപാത്രങ്ങളുടെ ആന്തരിക ജീവിതത്തിന്റെ കാര്യത്തില്‍ കാര്യമാക്കുന്നേയില്ലെന്നും ഫലത്തില്‍ ഹോളിവുഡ്പെന്റഗണിന്റെ യുദ്ധ തന്ത്രത്തിന്റെയും പ്രോപ്പഗാണ്ട യന്ത്രത്തിന്റെയും അനൗദ്യോഗിക ഏജന്റുമാര്‍ മാത്രമാണെന്നും അയാള്‍ കണ്ടെത്തുംഅമേരിക്കന്‍ പ്രേക്ഷകര്‍ എന്താണോ കാണാന്‍ കാശുമുടക്കുന്നത് അതിനപ്പുറം പ്രതിബദ്ധത ഹോളിവുഡ് ലക്ഷ്യമാക്കുന്നില്ലവിയെറ്റ്നാം യുദ്ധംയുദ്ധചരിത്ര രചനയുടെ കാര്യത്തില്‍ ഒരു വലിയ വൈരുധ്യം സൃഷ്ടിച്ചതും ശ്രദ്ധേയമാണ്യുദ്ധചരിത്രം പൊതുവേ വിജയിച്ചവരാണ്എഴുതാറുള്ളത്എന്നാല്‍ ഇവിടെയുദ്ധം തോറ്റിട്ടും അതിന്റെ ചരിത്രമെഴുതിയത് അമേരിക്കന്‍ പക്ഷപാതിത്തമാണ്ഹോളിവുഡുംനോവലില്‍ നിരീക്ഷിക്കുന്നു: "സിനിമകള്‍ ബാക്കി ലോകത്തെ തണുപ്പിക്കുന്നതിനുള്ള അമേരിക്കന്‍ മാര്‍ഗ്ഗമായിരുന്നുഹോളിവുഡ് ഇടതടവില്ലാതെ പ്രേക്ഷകരുടെ മാനസിക പ്രതിരോധത്തെ കടന്നാക്രമിച്ചുഹിറ്റുകള്‍ , സ്മാഷ് ഹിറ്റുകള്‍ , കെട്ടുകാഴ്ചകള്‍ , ബ്ലോക്ക് ബാസ്റ്ററുകള്‍ , എന്തിന്വന്‍ ബോക്സ് ഓഫീസ് പരാജയങ്ങള്‍ കൊണ്ട് പോലുംഎന്ത് കഥയാണ്‌ പ്രേക്ഷകര്‍ കണ്ടത് എന്നത് പ്രധാനമായിരുന്നില്ലകാര്യം ഇതായിരുന്നുഅവര്‍ കണ്ടതും ഇഷ്ടപ്പെട്ടതും അമേരിക്കന്‍ കഥയാണ്‌അമേരിക്കന്‍ സിനിമകളില്‍ അവര്‍ കണ്ടുകൊണ്ടിരുന്ന അതേ വിമാനങ്ങള്‍ അവരുടെ മേല്‍ തന്നെ ബോംബുകള്‍ വര്‍ഷിച്ചേക്കാവുന്ന ദിനം വരെയും.”

അതിലും വലിയ ഐറണിയായി നോവലിസ്റ്റ് എടുത്ത് പറയുന്നത് ആ പരാജയത്തിന്റെ മറുവശമാണ്അമ്പത്തി എണ്ണായിരം അമേരിക്കന്‍ മറീനുകള്‍ കൊല്ലപ്പെട്ടതാണ് അമേരിക്കക്ക് യുദ്ധം പരാജയമാക്കിയത്യുദ്ധത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലുമായി സംഭവിച്ച മുപ്പതു ലക്ഷം വിയറ്റ്‌നാംകാരുടെയോ അത്ര തന്നെ ലാവോസ്കംബോഡിയന്‍ ജനതയുടെയോ മരണമല്ലവിയറ്റ്‌നാമിന് വെളിയില്‍ എപ്പോഴും യുദ്ധത്തെ സംബന്ധിച്ച അമേരിക്കന്‍ ഓര്‍മ്മകള്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നത്മരണക്കണക്കിലെ ഈ തുലനമില്ലായ്മക്ക് ഉത്തരവാദിയായ അമേരിക്കാന്‍ വ്യാവസായിക ശക്തി പോലെത്തന്നെഅമേരിക്കന്‍ സാംസ്കാരിക വ്യവസായവും സര്‍വ്വ വ്യാപിയും സര്‍വ്വ ശക്തവുമാണെന്ന് തെളിയിക്കുന്നുഎപ്പോഴും കപ്പോളോയുടെ ചിത്രം സംവാദങ്ങളുടെ തുടക്കമാവുന്നുഎന്നിരിക്കിലുംദുഷ്ട കഥാപാത്രങ്ങളായിപ്പോലും എല്ലായിപ്പോഴും അമേരിക്കന്‍ സൈനികരെ കേന്ദ്രത്തില്‍ നിര്‍ത്തുന്നതിലൂടെ വിയറ്റ്‌നാമിന് കഥയില്ലെന്നു സമര്‍ഥിക്കുകയും അത് വഴി വിയറ്റ്‌നാമും പില്‍ക്കാലം മിഡില്‍ ഈസ്റ്റ് പോലുള്ള ഇതര സംഘര്‍ഷങ്ങളും സാധ്യമാക്കിയ മനോഘടനക്ക് സാധുത നല്‍കുകയും ചെയ്യുമ്പോഴും, "അമേരിക്കാവല്‍ക്കരണത്തിന്റെ ബാലിസ്റ്റിക് മിസ്സൈല്‍ ലോഞ്ച് ചെയ്യുക എന്ന ഹോളിവുഡ് ദൗത്യംതുടരുമ്പോഴും വിയറ്റ്‌നാം ഒരു തെറ്റായ യുദ്ധമായിരുന്നു എന്നെങ്കിലും ഹോളിവുഡ് അംഗീകരിച്ചിട്ടുണ്ട് എന്ന് എന്‍ഗുയെന്‍ നിരീക്ഷിക്കുന്നുകലയും സാഹിത്യവും രാഷ്ട്രീയവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന മാവോ സിദ്ധാന്തമൊന്നും തനിക്കറിയില്ലായിരുന്നു എന്ന് നോവലില്‍ കഥാനായകന്‍ പറയുന്നുണ്ട്അതെ സമയംനോവലിനെ വിയറ്റ്‌നാം യുദ്ധത്തെ വിയറ്റ്‌നാം കണ്ണിലൂടെ കാണുന്ന ഒരു പ്രതി രചനയായി കാണുന്നുവോ എന്ന ചോദ്യത്തിന് നോവലിസ്റ്റ് പറയുന്ന മറുപടി ഇതാണ്: “കണിശമായുംഅത് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളോയോടുള്ള എന്റെ പ്രതികാരമാണ്അത് ഹോളിവുഡിനോടുള്ള എന്റെ പ്രതികാരമാണ്.... വിയറ്റ്നാം ഒരു രാജ്യമാണ്ഒരു യുദ്ധമല്ലഎന്നാല്‍ ഞങ്ങള്‍ (വിയറ്റ്നമീസ്അമേരിക്കന്‍ കലാകാരന്മാര്‍ ) നോവലുകള്‍ ആണെഴുതുന്നത്എന്ന് വെച്ചാല്‍ , എന്റെ നോവല്‍ , ഇപ്പോള്‍ ഈ പുരസ്കാരം ലഭിച്ചെങ്കിലുംഅതൊരു പുസ്തകം മാത്രമാണ്ഹോളിവുഡ് ആവട്ടെ 200 മില്ല്യന്‍ 500 മില്ല്യന്‍ ഡോളര്‍ ബ്ലോക്ക് ബസ്റ്റര്‍ ഇതിഹാസങ്ങള്‍ ഉണ്ടാക്കുന്നുഅതെന്റെ പുസ്തകത്തെ തീര്‍ത്തും നശിപ്പിക്കും.”

 

വിയറ്റ്‌നാം സംഘര്‍ഷത്തിന്റെ ഹോളിവുഡ് സാധ്യതകള്‍ മുതലെടുക്കാന്‍ എത്തുന്ന വിഖ്യാത സംവിധായകനുമായി കടുത്ത ഈഗോ ക്ലാഷ് ഉണ്ടാവുമെങ്കിലുംസിനിമയിലെ വിയറ്റ്‌നാം കാര്യ ഉപദേഷ്ടാവ് എന്ന നിലയില്‍ സ്വാധീനം ചെലുത്താന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്വിയെറ്റ്നാം കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വവും സംഭാഷണ ഭാഗങ്ങളും നല്‍കപ്പെടുന്നതിലേക്കും ഹോളിവുഡിന്റെ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി സംഘര്‍ഷത്തിലെ വിയെറ്റ്നാം വശത്തിലേക്ക് നേരിയ തോതിലെങ്കിലും വെട്ടം വീഴ്ത്തുന്നതിലും അത് സഹായകമാകുന്നുണ്ട്എന്നാല്‍ , സെറ്റില്‍ ഉണ്ടാവുന്ന സ്ഫോടനത്തില്‍ തനിക്കു ഗുരുതരമായി പൊള്ളല്‍ ഏല്‍ക്കാന്‍ ഇടയാവുന്നതിനു പിന്നില്‍ സംവിധായകന്റെ വൈരാഗ്യത്തിന് പങ്കുണ്ടോ എന്ന സംശയം അയാളില്‍ ബലപ്പെടുന്നുണ്ട്നഷ്ടപരിഹാര പ്രശ്നത്തില്‍ അയാള്‍ കടും പിടുത്തം പിടിക്കുന്നതും അതിന്റെ ഭാഗമായിട്ടാണ്ചിത്രനിര്‍മ്മാണത്തിന്റെ അവസാന ഘട്ടം അയാള്‍ക്ക് കാണാനാവാത്തതും അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിപ്പോവുന്നത് കൊണ്ടാണ്താരതമ്യേന നീണ്ട ഭാഗമാണ് ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടതായി നോവലിലുള്ളത് എന്നത്നോവലിനെ ഏതാണ്ട് ഒരു 'സിനിമാ നോവല്‍ ' ആയും മാറ്റുന്നുണ്ട്.

 

സ്പൈ നോവല്‍ , ന്യൂന പക്ഷ സാഹിത്യം:

നോവല്‍ ആശയം ആദ്യം ഉരുത്തിരിഞ്ഞത് തന്നെ ഗൌരവമുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സ്പൈ നോവല്‍ എന്ന ചിന്തയോടെയാണെന്നു നോവലിസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്തെക്കന്‍ വിയറ്റ്‌നാമിലെ അമേരിക്കന്‍ സൈനിക മേധാവികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യഥാര്‍ത്ഥ ചാരന്മാര്‍ ഉണ്ടായിരുന്നുവെന്നും അതില്‍ യുഎസ്സില്‍ വിദ്യാഭ്യാസം നടത്തിയ ഫാം ഹുവാന്‍ ആന്‍ എന്ന ഏറെ പ്രസിദ്ധനായ ഒരാളെ പ്രത്യേകം ഓര്‍ക്കുന്നുവെന്നും നോവലിസ്റ്റ് പറയുന്നുകുമ്പസാര രൂപം കത്തോലിക്കന്‍ കുടുംബ പശ്ചാത്തലമുള്ളയാള്‍ എന്ന നിലയിലും കമ്മ്യൂണിസ്റ്റ് എന്ന നിലയിലും പ്രസക്തമാണെന്നു അദ്ദേഹം വിലയിരുത്തുന്നുചൈനീസ്വിയറ്റ് നമീസ് പാര്‍ട്ടികളുടെ 'പുനര്‍ വിദ്യാഭ്യാസംഎന്ന ഓമനപ്പേരില്‍ അറിയപ്പെട്ട യാതനാപര്‍വ്വം സുദീര്‍ഘമായ ഏറ്റു പറച്ചില്‍ ഒരു ശിക്ഷാമുറയായിത്തന്നെ നടപ്പിലാക്കുമായിരുന്നുഅതിനുമപ്പുറംഒരു വിയറ്റ്‌നാംകാരന്‍ മറ്റൊരു വിയറ്റ്നാംകാരനോട് നടത്തുന്ന കുമ്പസാരം എന്ന നിലയില്‍ ന്യൂന പക്ഷ സാഹിത്യത്തിന്റെ പതിവ് രീതി - എപ്പോഴും എഴുതപ്പെടുന്നത്‌ മറുഭാഗത്തിലെഅഥവാ ഇവിടെ അമേരിക്കന്‍ സമൂഹത്തിലെ സഹൃദയവിമോചിത മനസ്ഥിതിയുള്ളവരും ബുദ്ധിജ്ജീവി വിഭാഗത്തിലുള്ളവരുമായ വായനാ സമൂഹത്തെ ലക്‌ഷ്യം വെക്കുന്നത് - പൊളിച്ചെഴുതാനും ന്യൂന പക്ഷ എഴുത്തുകാരന് അതെ വിഭാഗത്തെ അഭിമുഖീകരിക്കാനും സഹായിക്കുകയും ചെയ്യുന്നു എന്ന് നോവലിസ്റ്റ് വിശ്വസിക്കുന്നു.

കാത്തോലിക് പൗരോഹിത്യവും സി-യും ചേര്‍ന്ന് പര്‍വ്വതീകരിച്ച ഭീഷണാവസ്ഥയുടെ പശ്ചാത്തലത്തിലാണ് എട്ടു ലക്ഷത്തോളം കത്തോലിക്ക വിശ്വാസികള്‍ വടക്കന്‍ വിയറ്റ്‌നാമില്‍ നിന്ന് പാലായനം ചെയ്തത്ഈ സാഹചര്യത്തിലാണ് വടക്കന്‍ വിയറ്റ്‌നാമില്‍ സാക്ഷാല്‍ ഹോ ചിമിനെ പോലുള്ള കടുത്ത കമ്മ്യൂണിസ്റ്റുകളെയും ഒപ്പം കടുത്ത കത്തോലിക്കരെയും വളര്‍ത്തിയെടുത്ത ഒരു ദേശത്തു നിന്ന് രണ്ടാമത് വിഭാഗത്തില്‍ പെട്ട എന്‍ഗുയെന്റെ മാതാപിതാക്കള്‍ പാലായനം ചെയ്തത്. (പിന്നീട് പുനപുനരേകീകരണത്തിനും ശേഷം തൊണ്ണൂറുകളിലാണ്നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞ് കുടുംബങ്ങള്‍ ഒന്നിച്ചതെന്നു നോവലിസ്റ്റ് ഓര്‍ക്കുന്നു.) എന്നാല്‍ നാട്ടില്‍ തങ്ങിയ കുടുംബാംഗങ്ങള്‍ , പറഞ്ഞു പരത്തപ്പെട്ടിരുന്ന തരം പീഠനങ്ങള്‍ക്ക് വിധേയമാകുകയുണ്ടായില്ലെന്നും എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായി അരികുവല്‍ക്കരിക്കപ്പെട്ടുവെന്നും എന്‍ഗുയെന്‍ തുറന്നു പറയുന്നുവിഘടനവാദം സംശയിക്കപ്പെട്ടിരുന്നവര്‍ എന്ന നിലയില്‍ എപ്പോഴും അവര്‍ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നുകമ്മ്യൂണിസ്റ്റ് ഭരണം എപ്പോഴും അത്തരം കാര്യങ്ങളില്‍ പാരനോയിഡ് ആയിരിക്കുക എന്നത് സ്വാഭാവികവുമാണ്സായ്ഗോണില്‍ നിന്ന് ജീവ രക്ഷാര്‍ത്ഥം ഓടിപ്പോയ 'ബോട്ട് പീപ്പിള്‍ ' സന്ദര്‍ഭത്തെ കുറിച്ച് അന്നത്തെ നാലുവയസ്സുകാരന്റെ അറിവ് മൂത്ത സഹോദരന്റെയും അമ്മയുടെയും ഓര്‍മ്മകിലൂടെയാണ്എങ്കിലും ഇപ്പോഴും ഭാഗ്യം കൂടെയുണ്ടായ അപൂര്‍വ്വം ചിലരില്‍ പെട്ടവരായിരുന്നു തന്റെ കുടുംബം എന്ന് അദ്ദേഹം ഓര്‍ക്കുന്നുഅഭയാര്‍ഥി ക്യാമ്പില്‍ നാലുപേരുള്ള കുടുംബത്തിനു സ്പോണ്‍സര്‍മാരെ കിട്ടാതെ വന്നത് കൊണ്ട് വേറിട്ട്‌ പോവുകയും ഒരു വെളുത്ത വര്‍ഗ്ഗ കുടുംബത്തില്‍ തനിയെ എത്തിപ്പെടുകയും ചെയ്തത് മുതലാണ്‌ എന്‍ഗുയന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത്ഏതാനും മാസങ്ങള്‍ മാത്രമായിരുന്നു ആ ഒറ്റപ്പെടലെങ്കിലും നടുക്കുന്ന ഓര്‍മ്മയാണ് അത് എന്നും അദ്ദേഹത്തിന്.

 

കുമ്പസാരംശുദ്ധീകരണം:

കത്തോലിക്ക സമ്പ്രദായത്തിലും കമ്മ്യൂണിസ്റ്റ് തടവറകളിലും ഒരു പോലെ പ്രധാനമായ ഒരു പ്രക്രിയയായിരുന്നു കുമ്പസാരമെന്നത് നോവലില്‍ പ്രസക്തമായ ഒരു ഐറണിയാണ്വിയറ്റ്‌നാമില്‍ അയാള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള തൊട്ടു മുകള്‍ക്കണ്ണി സ്കൂള്‍ കാലം മുതല്‍ , ബോണിനോടൊപ്പം ഒരു മൂവര്‍ സംഘമായി കൂട്ടായിരുന്ന മാന്‍ എന്ന സുഹൃത്താണ് എന്നത് അയാള്‍ക്ക് ഞെട്ടലുളവാക്കുന്ന അറിവായിരിക്കും . വിയെറ്റ്നാമിലേക്ക് ഒരു കാരണവശാലും തിരികെ വരരുതെന്നും യുഎസ്സില്‍ തന്റെ ചാരപ്രവര്‍ത്തനം തുടര്‍ന്നാല്‍ മതിയെന്നും മാന്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നത് അവഗണിച്ച്തിരിച്ചു പോകുന്ന പ്രവാസി സൈനികരെ പിന്തുടരാന്‍ തീരുമാനിക്കുന്നതാണ് ക്യാപ്റ്റന്റെ ദുരന്തത്തിനു നിമിത്തമാകുന്നത്വിയറ്റ്‌നാമില്‍ എത്തുന്നതോടെ ദുരൂഹമായ വിധത്തില്‍ തടവിലാക്കാപ്പെടുന്ന ഘട്ടത്തില്‍ ഭേദ്യ മുറയുടെ ഭാഗമായി എഴുതുന്ന കുറ്റസമ്മതംഏറ്റു പറച്ചില്‍ ആണ് നാം വായിക്കുന്ന നോവലിന്റെ ഉള്ളടക്കം. 294 പേജ് വരുന്ന മൊഴിയെ കുറിച്ച് നോവലിന്റെ 294-മത് പേജില്‍ തന്നെയാണ് നാം വായിക്കുന്നത്മൊഴി പക്ഷെ അയാളുടെ ജീവ ചരിത്രം തന്നെയാണ്ഒട്ടും വിട്ടു വീഴ്ച ചെയ്യാതെഒന്നും ഒളിച്ചു വെക്കാതെമുഷ്ടിമൈഥുനത്തിന്റെ കഥ പോലും ആവിഷ്കരിക്കുന്ന വെളിപ്പെടുത്തല്‍ പക്ഷെ വെറും വൈയക്തിക ആവിഷ്കാരത്തില്‍ ഒതുങ്ങുന്നില്ല. "കൂട്ടക്കൊല അശ്ളീലമാണ്പീഠനം അശ്ളീലമാണ്മൂന്നു ദശലക്ഷം മരണം അശ്ളീലമാണ്മുഷ്ടിമൈഥുനമോആരും സമ്മതിക്കും വിധം വ്യക്തമായും കഥയില്ലാത്ത ഒരു കണവയുമായാണെങ്കിലുംഅത്രക്കില്ലഎന്റെ കാര്യം പറഞ്ഞാല്‍ , "മുഷ്ടി മൈഥുനംഎന്ന വാക്കിലേറെ "കൊലഎന്ന വാക്ക് ഉച്ചരിക്കുന്നത് നമ്മെ പിറുപിറുക്കലിലേക്ക് എത്തിക്കുന്നുവെങ്കില്‍ ലോകം ഒന്ന് കൂടി നല്ല ഒരിടമാകും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ .” എന്നാല്‍ അയാളുടെ ഏറ്റുപറച്ചിലിന്റെ വിട്ടുവീഴ്ചയില്ലായ്മ അത് ബോധ്യപ്പെടെണ്ടവരെ മാത്രം തൃപ്തിപ്പെടുത്തുന്നില്ലഭേദ്യമുറയുടെ മേധാവി വിശദീകരിക്കുന്നു: "നിന്നെപ്പോലുള്ളവര്‍ നീക്കം ചെയ്യപ്പെടണംകാരണം നിങ്ങള്‍ വിപ്ലവത്തിന്റെ വിശുദ്ധിയെ നശിപ്പിക്കുന്ന പകര്‍ച്ച വ്യാധി പേറുന്നുണ്ട്എന്റെ ദൗത്യം നിന്നെ ഉന്മൂലനം ചെയ്യേണ്ടതില്ലെന്നും തുറന്നു വിടാവുന്നതാണ് എന്നും തെളിയിക്കലാണ്കൃത്യമായും അതിനു വേണ്ടിയാണ് ഞാനീ പരീക്ഷാ മുറി തയ്യാറാക്കിയിരിക്കുന്നത്.” പാഠപുസ്തക മാര്‍ക്സിസത്തിന്റെ ജാര്‍ഗണുകള്‍ നിര്‍ലോപം ഉപയോഗിക്കപ്പെടുന്നു: "മിലിട്ടറി കമാണ്ടാന്റും പൊളിറ്റിക്കല്‍ കമ്മിസാറും വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതിരൂപങ്ങളാണ്ഞങ്ങളാണ് തീസിസും ആന്റി തീസിസുംഅതില്‍ നിന്ന് കൂടുതല്‍ ശക്തമായ സിന്തസിസ് ഉത്ഭവിക്കുംശരിക്കുമുള്ള വിപ്ലവ അവബോധം.”

 

ഭേദ്യമുറകളുടെ മേലാവി തന്റെ ചിരകാല സുഹൃത്ത് മാന്‍ തന്നെയാണ് എന്ന് ഞെട്ടലോടെയാണ് അയാള്‍ തിരിച്ചറിയുകതാനെപ്പോഴും വിപ്ലവത്തിന്റെ കൂടെയായിരുന്നു എന്ന വിശദീകരണം ഗുണം ചെയ്യുന്നില്ല. 'അമേരിക്കന്‍ ' വഴികളില്‍ മലിനപ്പെട്ടു പോയ അയാളെ 'പുനര്‍ വിദ്യാഭ്യാസംചെയ്യിച്ചു 'ശുദ്ധീകരിക്കാന്‍ ' വേണ്ടിയാണ് ഏകാന്തവാസം എന്ന വിശദീകരണമാണ് അയാള്‍ക്ക് കിട്ടുകഉറക്കം നിഷേധിക്കുകയും അതിനു വേണ്ടി മാരകമല്ലാത്ത വൈദ്യുതാഘാതം ഉപയോഗിക്കുകയും കുത്തിവെപ്പ് നടത്തുകയും ചെയ്തു കൊണ്ട് ഇരയുടെ ബോധമണ്ഡലത്തെ വിഘടിപ്പിക്കുക എന്ന രീതിയാണ് അയാളില്‍ പ്രയോഗിക്കപ്പെടുന്നത്. "തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉറങ്ങാനൊക്കില്ലവിപ്ലവകാരികള്‍ നിദ്രാ വിഹീനരാണ്ചരിത്രത്തിന്റെ ദുസ്വപ്നങ്ങള്‍ കാരണം ഉറങ്ങാനാവാത്തവിധം ചകിതരായവര്‍ , ലോകത്തിന്റെ രോഗാതുരത കാരണം ഉണര്‍വ്വിലും താഴെ കഴിയേണ്ടും വിധം വിഷമത്തിലായവര്‍ , അഥവാ അങ്ങനെയാണ് കമാണ്ടാന്റ് പറഞ്ഞത്". പിടിക്കപ്പെട്ട വനിതാ കമ്യൂണിസ്റ്റ് ഏജന്റിനെ പീഡിപ്പിക്കുകയും ബലാല്‍ക്കാരം ചെയ്യുകയും ചെയ്തു എന്നതടക്കമുള്ള ചെയ്തിട്ടില്ലാത്ത കുറ്റങ്ങള്‍ ഏറ്റു പറയാന്‍ ഇപ്പോള്‍ അയാള്‍ക്ക് മടിയില്ലപിതൃവധം സ്വപ്നം കണ്ടിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുള്ളയാള്‍ തന്‍ അത് ചെയ്തു എന്നും ഏറ്റു പറയണംശ്രേണീബദ്ധമായ വിപ്ലവാധികാര സ്വരൂപത്തില്‍ മാന്‍ സ്വയം ഒരു കണ്ണി മാത്രമാണെന്നും സുഹൃത്തിന് വേണ്ടി അയാള്‍ക്ക് പരമാവധി ചെയ്യാനാവുക കൊല്ലപ്പെടുന്നതില്‍ നിന്ന് 'പുനര്‍ വിദ്യാഭാസംചെയ്യിച്ചു പ്രസ്ഥാനത്തിന് ഉപയോഗപ്പെടുത്താം എന്ന ധാരണയില്‍ രക്ഷപ്പെടുത്തല്‍ മാത്രമാണെന്നും മാന്‍ അയാളോട് പറയുന്നുനോവലിന്റെ തുടക്കത്തില്‍ തന്നില്‍ സ്വയം കണ്ടെത്തിയ ഇരുവശം കാണുന്ന വ്യക്തിത്വ സ്വഭാവം മാന്‍ എന്ന സുഹൃത്തിനെ മനസ്സിലാക്കാന്‍ അയാള്‍ക്ക് തുണയാവുന്നുണ്ട്. "അയാള്‍ കമ്മിസാര്‍ ആയിരുന്നുപക്ഷെ അയാള്‍ മാന്‍ തന്നെയും ആയിരുന്നുഅയാളെന്റെ ഭേദ്യക്കാരന്‍ ആയിരുന്നുപക്ഷെ എന്റെ വിശ്വസ്തനുംഅയാള്‍ എന്നെ പീഠിപ്പിച്ച ഭീകരനായിരുന്നുപക്ഷെ എന്റെ സുഹൃത്തുംചിലര്‍ പറഞ്ഞേക്കാം ഞാന്‍ ഓരോന്ന് കാണുകയാണെന്ന്എന്നാല്‍ യഥാര്‍ത്ഥ ഭ്രമക്കാഴ്ച്ചതന്നെയും മറ്റുള്ളവരെയും അവിഭജിതരും പൂര്‍ണ്ണരും ആയി കാണുന്നതാണ്ഫോക്കസില്‍ നില്‍ക്കുക എന്നത് ഔട്ട്‌ ഓഫ് ഫോക്കസ് ആവുന്നതിനേക്കാള്‍ യഥാര്‍ത്ഥമാണ് എന്ന മട്ടില്‍ . നമ്മള്‍ കരുതി കണ്ണാടിയിലെ നമ്മുടെ പ്രതിരൂപമാണ് ശരിക്കും നമ്മളെന്ന്സത്യത്തില്‍ നാം നമ്മളെ കാണുന്നതും മറ്റുള്ളവര്‍ നമ്മളെ കാണുന്നതും പലപ്പോഴും ഒരേ പോലെയല്ല എന്നിരിക്കെഅത് പോലെത്തന്നെനാം നമ്മളെ തന്നെ ഏറ്റവും വ്യക്തമായി കാണുന്നു എന്ന് വിചാരിക്കുമ്പോള്‍ പലപ്പോഴും നാം നമ്മെ തന്നെ വഞ്ചിക്കുകയായിരുന്നു.” മറ്റാര്‍ക്കും കഴിയാത്ത വിധം കൂട്ടുകാരന്റെ പ്രതിസന്ധി തനിക്കു മനസ്സിലാവുമെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു, “കാരണം ഇരട്ട മുഖമുള്ള ഒരാള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് മറ്റൊരു ഇരട്ട മുഖക്കാരനെ തിരിച്ചറിയാനാവുക?” നാപാം സ്ഫോടനത്തില്‍ മുഖത്തെ മാംസം വാര്‍ന്നു തിരിച്ചറിയാനാവാത്ത വിധം വിരൂപനായ മാന്‍ , ഇപ്പോഴും പഴയ പാഠപുസ്തക വിപ്ലവ കാര്‍ക്കശ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്നത്‌ വിചിത്രമായും അയാള്‍ക്ക്‌ അനുഭവപ്പെടുന്നുണ്ട്, "അയാള്‍ ഒരു വിഡ്ഢിയൊസ്വന്തം കാര്യം നോക്കാന്‍ വയ്യാത്ത വിധം മിടുക്കനോ ആയിരുന്നോഅയാള്‍ ചരിത്രത്തിന്റെ ശരിയായ വശമാണോ അതോ തെറ്റായ വശമാണോ തെരഞ്ഞെടുത്തത്ഈ ചോദ്യങ്ങളെല്ലാം നമ്മളെല്ലാവരും ചോദിക്കേണ്ടത്‌ തന്നെയായിരുന്നില്ലേഅതോഇതൊക്കെ ഞാന്‍ മാത്രം വ്യാകുലപ്പെടേണ്ട കാര്യമാണോ?”

 

'ബോട്ട് പീപ്പിള്‍ ' - പാശ്ചാത്യ മാധ്യമ നിര്‍മ്മിതി:

നോവലന്ത്യത്തില്‍ കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തിലും ഫലപ്രദമായവേണ്ടിടത്തെത്തുന്ന വന്‍ കൈമടക്കിന്റെ ബലത്തില്‍ മാന്‍ ഒരുക്കിക്കൊടുക്കുന്ന അവസരം ഉപയോഗിച്ച് 'ബോട്ട് പീപ്പിള്‍ ' പ്രതിഭാസത്തിന്റെ ഭാഗമായി രക്ഷപെടാന്‍ തയ്യാറെടുക്കുന്ന കഥാപാത്രത്തെ നാം കാണുന്നു. "ഞാന്‍ മുമ്പും അഭയാര്‍ഥികളെ കണ്ടിട്ടുണ്ടായിരുന്നു... യുദ്ധം ദക്ഷിണ ദേശത്തുള്ള ദശ ലക്ഷങ്ങളെ സ്വദേശത്ത്‌ ഭവന രഹിതരാക്കിയപ്പോള്‍ . എന്നാല്‍ മനുഷ്യകുലത്തിന്റെ ഈ ചവറുകൂട്ടം മറ്റൊരു പുതിയ സ്പിഷീസ് ആയിരുന്നുപാശ്ചാത്യ മീഡിയ അതിനൊരു പുതിയ പേര് നല്‍കിയത് തികച്ചും അനന്യമായിരുന്നു, 'ബോട്ട് പീപ്പിള്‍ ' , ആമസോണ്‍ നദിയില്‍ പുതുതായി കണ്ടെത്തപ്പെട്ട ഒരു വര്‍ഗ്ഗമെന്നോ അല്ലെങ്കില്‍ ഒരു ജലയാന സംവിധാനം മാത്രം അതിജീവിച്ച അടയാളമായി ബാക്കിവെച്ച് മറഞ്ഞ ഏതോ നിഗൂഡമായ പ്രാക്തന ചരിത്ര ജനത എന്നോ തോന്നാവുന്ന സംജ്ഞ.” അഭയാര്‍ഥികളും നാട് കടത്തപ്പെട്ടവരും പ്രവാസികളും സമയത്തില്‍ വര്‍ത്തുളമായി ചലിക്കാന്‍ ശപിക്കപ്പെട്ടവരാണ് എന്ന് അയാള്‍ നിരീക്ഷിക്കുന്നു.

തടവറയില്‍ അടക്കപ്പെട്ട രാഷ്ട്രീയത്തടവുകാരന്‍ വിശദമായ കുറ്റസമ്മത മൊഴി എഴുതേണ്ടിവരികയും അതിനു ആത്മകഥയുടെയും ഒപ്പം ദേശ ചരിത്രത്തിന്റെയും മാനം വന്നു ചേരുകയും ചെയ്യുന്നതിന് സമകാലിക സാഹിത്യത്തില്‍ ഏറെ ഉദാഹരണങ്ങളുണ്ട്ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌറിയുടെ 'യാലോഎന്ന നോവലില്‍ കഥാനായകനായ യാലോശിക്ഷകര്‍ തൃപ്തരാവും വരെ വീണ്ടും വീണ്ടും ഈ പ്രക്രിയയില്‍ ഏര്‍പ്പെടെണ്ടിവരുന്നത്തിലൂടെ അയാളുടെ ജീവിത കഥ മാത്രമല്ലആധുനിക ലബനോനിന്റെ ഹിംസാത്മക രാഷ്ട്രീയ ചരിത്രം കൂടിയാണ് വെളിപ്പെടുന്നത്ദി സിംപതൈസര്‍ ഒരേ സമയം പല രീതിയില്‍ വായിക്കപ്പെടാവുന്ന കൃതിയാണ്അതൊരു സ്പൈ നോവലാണ്‌ഒരു യുദ്ധ നോവലുംപ്രവാസ നോവലുംരാഷ്ട്രീയ നോവലുമാണ്ഒപ്പം ഒരു ബൗദ്ധിക ആശയങ്ങളുടെ നോവലായും സിനിമാ നോവലായും നോവലുകളെ കുറിച്ച് തന്നെയുള്ള നോവലായും അത് വായിച്ചെടുക്കാംവിയെറ്റ്നാം യുദ്ധം പില്‍ക്കാല സാമൂഹിക ബോധ്യങ്ങളില്‍ അടയാളപ്പെടുത്തപ്പെട്ട ആവിഷ്കാര രൂപങ്ങളെല്ലാം നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്നതാണ് ആ ദുരന്ത ചരിത്ര ഘട്ടം പിന്നിട്ടു നാലു പതിട്ടാണ്ടിപ്പുരം എഴുതപ്പെട്ട നോവലിന്റെ ഈ ബഹുരൂപ പ്രാപ്തിക്കു നിദാനംഇടക്കൊക്കെ ആസ്വാദനം ക്ലിഷ്ടമാകുന്ന വല്ലാത്തൊരു വിസ്തൃതി നോവലില്‍ കടന്നു വരുന്നതിനും ഇത് ഇടയാക്കിയിട്ടുണ്ട് എന്ന് പറയാം.

(ഉള്ളെഴുത്ത് മാസിക ഒക്ടോബര്‍ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 264-273)