Featured Post

Showing posts with label Haruki Murakami. Show all posts
Showing posts with label Haruki Murakami. Show all posts

Sunday, May 4, 2025

The Wind-Up Bird Chronicle by Haruki Murakami/Jay Rubin


കിണറാഴങ്ങളില്‍ പക്ഷിസ്വനം 





ജപ്പാനിലിരുന്നു രചനയില്‍ മുഴുകുമ്പോള്‍ അവിടെ നിന്ന് പുറത്തുകടക്കണമെന്നു തോന്നുന്നതും അമേരിക്കയിലിരുന്നു വൈന്‍ഡ് അപ് ബേഡിന്റെ രചന നടത്തുമ്പോള്‍ താന്‍ അസന്ദിഗ്ധമായും ഒരു ജപ്പന്‍കാരന്‍ ആണെന്ന് തിരിച്ചറിയുന്നതമായ അനുഭവം മുറകാമി ഏറ്റു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളെ, അവയുടെ വിമര്‍ശനങ്ങളെ പോലെത്തന്നെ, ഈ വൈരുധ്യം ഏറെ സ്വാധീനിച്ചിട്ടും ഉണ്ട്. പോസ്റ്റ്‌ ഇമ്പീരിയല്‍ ജപ്പാനിലെ പാശ്ചാത്യ സാംസ്ക്കാരിക സ്വാധീനം, വിശേഷിച്ചും പോപ്‌ കള്‍ച്ചറിന്റെയും സംഗീതത്തിന്റെയും സ്വാധീനം അവയില്‍ ഏറെ പ്രകടവുമാണ്‌. അവ വേണ്ടത്ര ചരിത്ര ബോധം നില നിര്‍ത്തുന്നില്ല എന്ന വിമര്‍ശനത്തിനും ഇത് കാരണമായിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങളെ സങ്കീര്‍ണ്ണമായ ഒരു സുദീര്‍ഘ രചനയിലൂടെ നേരിടുക കൂടിയാണ് The Wind-Up Bird Chronicle.


പാത്ര വൈചിത്ര്യത്തിന്‍റെ അനന്തലോകം :

മുറകാമിയുടെ പതിവ് നായകന്മാരില്‍ നിന്ന് വ്യത്യസ്തനല്ല മുപ്പതു പിന്നിട്ട തോരു ഒകാദ. ജീവിതത്തോടും അതിലെ വെല്ലുവിളികളോടും നിരുന്മേഷനിലപാട് പുലര്‍ത്തുന്ന അലസവ്യക്തിത്വമുള്ള (Passive personality) ഒകാദ തന്റെ വക്കീലാഫീസ് ജോലി ഉപേക്ഷിച്ച/നഷ്ടപ്പെട്ട തൊഴില്‍ രഹിതനാണ്. ഭാര്യ കുമികൊയുടെ വരുമാനവും അത്രയധികമില്ലാത്ത തന്റെതന്നെ നീക്കിയിരിപ്പും കൊണ്ട് കഴിഞ്ഞു പോകുമ്പോഴും ഒരു പുതിയ ജോലി കണ്ടെത്തുകയെന്ന കാര്യം, അതത്ര പ്രയാസമല്ല എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും, വളരെ പതിഞ്ഞ രീതിയിലേ അയാളെ ബാധിക്കുന്നുള്ളൂ. കാണെകാണെ ഓഫീസില്‍ നിന്ന് തിരികെയെത്താന്‍ കൂടുതല്‍ കൂടുതല്‍ വൈകിത്തുടങ്ങുന്ന ഭാര്യയുടെ അഭാവത്തില്‍ വീട്ടുജോലികളിലും അര്‍ഥമില്ലാത്ത ചുറ്റിത്തിരിയലിലും അയാള്‍ നേരം പോക്കുന്നു. അതീവ സങ്കീര്‍ണ്ണമായ വൈരാഗ്യ ബന്ധമുള്ള, ഉന്നത ശ്രേണിയിലുള്ള ഭാര്യാസഹോദരന്‍ നോബോറു വതായയുടെ പേരിട്ട കുമിക്കോയുടെ വളര്‍ത്തു പൂച്ചയെ കാണാതാവുന്നതോടെ അയാളുടെ ജീവിതത്തില്‍ 'സംഭവങ്ങള്‍ ' സംഭവിച്ചു തുടങ്ങുന്നു. കാണാതാവുന്ന പൂച്ചയെ തേടിയുള്ള അന്വേഷണം വളരെ അപ്രതീക്ഷിതവും ദുരൂഹവുമായ രീതിയില്‍ ഭാര്യയെ തന്നെ തേടിയുള്ള അന്വേഷണമായി മാറുന്നത് വിചിത്ര സ്വഭാവമുള്ള കുറെയേറെ കഥാപാത്രങ്ങളുമായി അയാളെ മുഖാമുഖം നിര്‍ത്തുന്നതിനും, അയാളുടെ നിരുത്സാഹം അടയാളപ്പെടുത്തുന്ന ജീവിതാവേഗത്തെ ഭേദിച്ച് പോകുന്നതിനും ഇടയാക്കുന്നു.

അയല്‍പക്കത്തുള്ള എപ്പോഴും ഏകാന്തമായ പുരയിടത്തിലെ താമസക്കാരിയായ, കൂട്ടുകാരന്റെ അപകട മരണത്തിന്റെ കുറ്റബോധം പേറുകയും സ്കൂള്‍ പഠനത്തില്‍ നിന്ന് രക്ഷനേടാന്‍ അംഗ വൈകല്യം അഭിനയിക്കുകയും ചെയ്യുന്ന പതിനാറുകാരി മെയ് കസഹാര; .................
തുടര്‍ വായനയ്ക്ക്:

Saturday, May 3, 2025

A Wild Sheep Chase by Haruki Murakami / Alfred Birnbaum

മുറകാമിയുടെ ആട്: നിരാസക്തിയിലെ നീരോട്ടങ്ങള്‍

മുറകാമിയുടെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം അവര്‍ ആന്തരാ അനുഭവിക്കുന്ന ഒരു ശൂന്യത ഉണ്ടെന്നും, ശാരീരിക/ മാനസിക/ വൈകാരിക തലങ്ങളിലുള്ള ഈ ശൂന്യത അവരുടെ പേരില്ലായ്മയിലും പേരുകളോടുള്ള നിസ്സംഗതയിലും കഥാപാത്രങ്ങള്‍ക്കിടയിലുള്ള വൈകാരിക വന്ധ്യതയിലും വ്യക്തമാണെന്നും എലിസബത്ത്‌ കാര്‍ട്ടര്‍ നിരീക്ഷിക്കുന്നു. 'വന്യ മായൊരു ആട് വേട്ട'( A WILD SHEEP CHASE)യിലെന്ന പോലെ, കഥാപാത്രങ്ങളുടെ ആന്തരിക ശൂന്യതയെ ചിത്രീകരിക്കുന്നതിലൂടെ ഉത്തരാധുനിക ജപ്പാന്റെ , അഥവാ ലോക സമൂഹത്തിന്റെ തന്നെ, ശൂന്യതയും അസംപ്തൃപ്തിയുമാണ് മുറകാമി പ്രശ്നവല്‍ക്കരിക്കുന്നത് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.(NAMELESS IN MURAKAMI HARUKI’S A WILD SHEEP CHASE, ELIZABETH CARTER, UNC-CHAPEL HILL)
1949-ല്‍ രണ്ടാം ലോകയുദ്ധാനന്തര ജപ്പാനില്‍ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച മുറകാമി കുട്ടിക്കാലം മുതലേ സാഹിത്യത്തിലും എഴുത്തിലും വാസനാബലം ഉള്ളവനായത് സ്വാഭാവികം. പാശ്ചാത്യ സാഹിത്യ താല്പര്യം പില്‍ക്കാലത്ത് വാസെദാ സര്‍വ്വകലാശാലയില്‍ ഗ്രീക്ക്‌ നാടകവും തിരക്കഥാരചനയും പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ എഴുത്തിന്റെ സൂക്ഷ്മ വശങ്ങളെ രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചു എന്നു കാണാം. പാശ്ചാത്യ സാഹിത്യ സാംസ്ക്കാരിക ചിഹ്നങ്ങള്‍ ഏറെ പ്രകടമാണ് അവയില്‍ . 'ആട് വേട്ട'യില്‍ സമൃദ്ധമായ അമേരിക്കന്‍- യൂറോപ്യന്‍ പോപ്‌ സാംസ്കാരിക സൂചകങ്ങള്‍ ഉദാഹരണം. ഉത്തരാധുനിക ജപ്പാനില്‍ ശക്തമായ പാശ്ചാത്യ സാംസ്ക്കാരിക സങ്കലനം ഇതിനു വളം വെച്ചിട്ടുണ്ടാവാം.

വിരക്തിയും പരുക്കന്‍ സിനിസിസവും:
'ആടു വേട്ട'യുടെ തുടക്കത്തിലേ പ്രധാന കഥാപാത്രം ജീവിതത്തില്‍ മടുപ്പ് ബാധിച്ച അവസ്ഥയിലാണ്. ഭാര്യ ഉപേക്ഷിച്ചു പോയ്ക്കഴിഞ്ഞ അയാളുടെ ജീവിതത്തില്‍ 'അസാധാരണ' കാര്യങ്ങള്‍ ഉണ്ടാവുന്നത് പുതിയ കൂട്ടുകാരിയുടെ ചെവികളുടെ പ്രത്യേകതയില്‍ തുടങ്ങുന്നു. അസാമാന്യമാം വിധം സുന്ദരവും ലൈംഗിക ബന്ധത്തെ പതിന്മടങ്ങ്‌ അസ്വാദ്യകരവുമാക്കുന്നു അതിന്റെ കാഴ്ച. "ഒരു ചെറു പ്രസാധക കമ്പനിയുടെ പാര്‍ട്ട് ടൈം പ്രൂഫ്‌ റീഡര്‍, ചെവിയുടെ ചിത്രങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു കൊമേര്‍ഷ്യല്‍ മോഡല്‍, അടുത്തറിയാവുന്ന ചുറ്റുവട്ടങ്ങളില്‍ രഹസ്യമായി ഒരു കാള്‍ ഗേള്‍ . ഇതിലേതായിരുന്നു അവളുടെ ജോലിയായി അവള്‍ത്തന്നെ ശരിക്കും കണ്ടിരുന്നതെന്നു എനിക്കറിയില്ല; അവള്‍ക്കും.” 'ബോസ്' എന്ന് മാത്രം പേരുള്ള, ജപ്പാനെ മുഴുവന്‍ ഫലത്തില്‍ നിയന്ത്രിക്കുന്ന ഒരു വലതു പക്ഷ , മാഫിയാ സമാന ശക്തികേന്ദ്രത്തിന്റെ തലവന് വേണ്ടി നിഗൂഡതകളുള്ള ഒരു ആടിനെ കണ്ടു പിടിക്കുക എന്ന ദൗത്യം അയാളെ തേടിയെത്തുന്നു. തന്റെ നിലവിലുള്ള ജോലി ഉപേക്ഷിച്ചു അയാള്‍ ആടിനെയും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഓരു വാക്കും പറയാതെ അപ്രത്യക്ഷനായ 'ദി റാറ്റ്' എന്ന് ഇരട്ടപ്പേരുള്ള സുഹൃത്തിനെയും തേടിയിറങ്ങുന്നു. എന്നാല്‍ ഈ ഘട്ടത്തിലും, അന്ത്യ ശാസനത്തിന്റെ ഭീഷണിയുള്ള ദൗത്യം തേടിയുള്ള എങ്ങുമെത്താത്ത യാത്രയിലും തന്റെ കൂട്ടുകാരിയുമായിപ്പോലും അയാള്‍ക്ക്‌ വൈകാരികമായ എന്തെങ്കിലും ഇഴയടുപ്പം ഉണ്ടാവുന്നതേയില്ല. .............
തുടര്‍ വായനയ്ക്ക്:

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 110-117)