Featured Post

Saturday, April 29, 2017

Hiding in Plain Sight by Nuruddin Farah

മുന്‍ വിധികളുടെ മനോ ഭൂപടങ്ങള്‍ 



ഭരണ കൂടവുമായി സംഘര്‍ഷത്തിലാവുകയും ഒത്തു തീര്‍പ്പിന്റെ എളുപ്പവഴിക്കപ്പുറം പ്രവാസത്തിന്റെ കഠിന മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്ത എഴുത്തുകാരുടെ നിര എല്ലാ കാലത്തും വലിയതാണ്ഒരു തരത്തിലുള്ള സാംസ്കാരിക വിനിമയങ്ങളും സുരക്ഷിതമല്ലാത്ത വിധം ഹിംസാത്മക അന്തരീക്ഷം നില നിന്നു വന്ന പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കയെ സംബന്ധിച്ചെടത്തോളം അത് മാതൃ രാജ്യങ്ങളില്‍ അതി കഠിനമായ മസ്തിഷ്കച്ചോര്‍ച്ച (brain drain) സംഭവിക്കും വിധം കൂടുതലായിരുന്നുആഫ്രിക്കന്‍ സാഹിത്യത്തിലെ അതികായനായ സോമാലിയന്‍ നോവലിസ്റ്റ് നൂറുദ്ദീന്‍ ഫറാ തന്റെ രണ്ടാമത് നോവലായ 'എ നെയ്ക്കഡ് നീഡിലി'ന്റെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് സമാന സാഹചര്യത്തില്‍ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുത്തയാളാണ്നീണ്ട ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് അദ്ദേഹം സ്വദേശം സന്ദര്‍ശിച്ചത്എഴുത്തിനെ തന്റെ ജന്മ ദേശത്തെ ഉയിരോടെ നിര്‍ത്താനുള്ള ശ്രമമായാണ് താന്‍ കാണുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്ആദ്യ രചനകളായ From a Crooked Rib (1970), A Naked Needle (1976), എന്നീ നോവലുകള്‍ കൂടാതെ Variations on the Theme of African Dictatorship Trilogy(1979- 1983), Blood in the Sun Trilogy (1986 -1998), Past Imperfect Trilogy (2003 – 2011) എന്നിങ്ങനെ മൂന്നു വീതം നോവലുകള്‍ ഉള്‍കൊള്ളുന്ന മൂന്നു നോവല്‍ ത്രയങ്ങളും ഏതാനും സ്റ്റേജ് നാടകങ്ങളും റേഡിയോ നാടകങ്ങളും അദ്ദേഹത്തിന്റെ രചനാലോകത്തില്‍ ഉള്‍പ്പെടുംവിഖ്യാതമായ നുസ്റ്റാഡ് അന്താരാഷ്‌ട്ര സാഹിത്യ പുരസ്ക്കാര ജേതാവായ ഫറാ നോബല്‍ പുരസ്ക്കാര സാധ്യതയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകാരനാണ്.

 

ഫറായുടെ പുതിയ കൃതിയായ Hiding in Plain Sight (2015) ഭീകരാക്രമാണങ്ങളും മരണങ്ങളും തുടര്‍ക്കഥയാവുന്ന സോമാലിയന്‍ അന്തരീക്ഷം തന്നെയാണ് പശ്ചാത്തലമാക്കുന്നത്മൊഗദിഷുവില്‍ യുഎന്‍സംഘത്തിനു വേണ്ടി ലോജിസ്റ്റിക്സ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന 'ആര്‍എന്ന് മാത്രം പേര് പറയുന്ന സോമാലിയന്‍ പൗരന് ഒരൊറ്റ വാക്ക് സന്ദേശം ലഭിക്കുന്നതോടെയാണ്‌ ഇതിവൃത്തം ചുരുള്‍ നിവരുന്നത്‌. “DETH!” എന്ന വാക്ക് 'debt' എന്നത് തെറ്റിയെഴുതിയതാവാം എന്നാശ്വസിക്കാന്‍ ശ്രമിക്കുമ്പോഴുംഅത് സോമാലിയയാണ് എന്നും 'death'എന്നത് തെറ്റിയെഴുതിയത് ആവുമെന്നും അയാളുടെ ഉപബോധം അയാളോട് പറയുന്നുണ്ട്ശാരീരികമായി അതയാളെ ബാധിച്ചുതുടങ്ങുകയും നൈറോബിയിലേക്ക് തിരികെ പോവാന്‍ തയ്യാറെടുത്ത് തന്റെ പുസ്തകങ്ങള്‍ മുമ്പേ അയക്കുകയും ചെയ്ത ശേഷം പുതുജീവിതത്തിന് താന്‍ കണ്ടെത്തിയ കൂട്ടുകാരി ഗിനിലയോടോപ്പമുള്ള കുറെ ചിത്രങ്ങള്‍ ഓഫീസില്‍ നിന്നെടുക്കാന്‍ അങ്ങോട്ട്‌ പോവുകയും ചെയ്യുമ്പോഴാണ് 'ശബാബ് കാര്യങ്ങള്‍ വേഗം ചെയ്തു തീര്‍ക്കുന്നത്. 1994 - ല്‍ യഥാര്‍ഥത്തില്‍ സംഭവിച്ച യുഎന്‍കാര്യാലയത്തിലെ ഭീകരാക്രമാണത്തിലേത് പോലെ മുപ്പതോളം പേര്‍ കൊല്ലപ്പെടുന്നുമരണത്തെ തുടര്‍ന്ന് 'ആര്‍ഒരദൃശ്യ സാന്നിധ്യമായി നോവലിന്റെ പിന്നീടുള്ള ഭാഗങ്ങളിലൊക്കെയും നിറഞ്ഞു നില്‍ക്കുംനോവല്‍ പൂര്‍ത്തീകരിച്ചതിനും പ്രസിദ്ധീകരിച്ചതിനുമിടയില്‍എഴുത്തിന്റെ പ്രവചന സ്വരമെന്ന പോലെ ഫറായുടെ പ്രിയ സഹോദരി ബസ്രാ ഫറാ നാസര്‍ 2014ജനുവരിയില്‍ കാബൂളിലെ യുഎന്‍ആസ്ഥാനത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതും ചരിത്രം.

ഒരു ഭീകരാക്രമണത്തില്‍ ഒരു നോവല്‍ തുടങ്ങുക എന്നത് ഏറെ ദുഷ്കരമാണെന്നും ഫറായെ പോലെ കൃത ഹസ്തനായ ഒരാള്‍ക്കേ അത് അനായാസമായി ചെയ്യാനാവൂ എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്ആദ്യ അദ്ധ്യായം ഒരേ സമയം ഏറെ ആവേശമുണര്‍ത്തുന്നതും അതെ സമയം നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളെ കുറിച്ച് തെറ്റിദ്ധാരണ നല്‍കുന്നതുമാണ് എന്ന് പറയാംചടുലമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ സാധ്യതകളിലേക്ക് പോയേക്കാവുന്ന ഇതിവൃത്തം പക്ഷെ ഒരു കുടുംബ കഥയുടെയുംഒപ്പം ആഫ്രിക്കന്‍ സോമാലിയന്‍ ജീവിതത്തിന്റെ വര്‍ത്തമാനാവസ്ഥകളുടെ അനാവരണങ്ങളിലേക്കുമാണ് തിരിയുന്നത്. 'ആറി'ന്റെ മരണം ഉയര്‍ത്തുന്ന പുതിയ സാഹചര്യം നേരിടാനും അയാളുടെ കൌമാരക്കാരായ രണ്ടു മക്കളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനുമായി തന്റെ റോമിലെ പ്രൊഫഷനല്‍ ദൌത്യം അവസാനിപ്പിച്ചെത്തുന്ന ഇളയ അര്‍ദ്ധ സഹോദരി ബെല്ലയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. "ഒരു വിളിക്ക് മറുപടി നല്‍കുകയാണ് എന്ന് ഏതാണ്ട് മതപരമായ ഒരു വിളിക്ക്എന്ന് അവള്‍ക്കു തോന്നി എന്ന് നോവില്സ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുപ്രശസ്തയായ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയ ബെല്ലക്ക് സഹോദരനുമായി ഏതാണ്ടൊരു രതിതീക്ഷ്ണത (incest)യുള്ള ഊഷ്മളമായ സ്നേഹ ബന്ധമാണുണ്ടായിരുന്നത്വേദനയോടെയെങ്കിലും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോള്‍ മുതിര്‍ന്നു വരവിന്റെ സംഘര്‍ഷങ്ങളുള്ള സലിഫിന്റെയും ദഹാബയുടെയും കാര്യത്തില്‍ അതത്ര എളുപ്പമാവില്ല എന്ന് ബെല്ല വേഗം തിരിച്ചറിയുംകുട്ടികളുടെ മാതാവായ വലേറി ഇടപെടാന്‍ തുടങ്ങുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകായും ചെയ്യും. 'ആറു'മായി വര്‍ഷങ്ങള്‍ക്കു മുമ്പേ പിണങ്ങി പിരിഞ്ഞതാണെങ്കിലും നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്തതും സ്വയം നിയന്ത്രിക്കാനാവാത്ത വികാര വിക്ഷോഭസ്വഭാവങ്ങള്‍ ഉണ്ടെങ്കിലും കുട്ടികളോട് ഇപ്പോഴും വലേറിക്ക് സ്നേഹമുള്ളതും ബെല്ലയില്‍ ആശങ്ക സൃഷ്ടിക്കുന്നു.

 

അലസമായ അപര നിര്‍മ്മിതികള്‍.

 

'Hell is other people' എന്ന സാര്‍ത്രിന്റെ വചനം നോവലില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്‌ജന സമൂഹങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഇടയില്‍ എപ്പോഴും നിലനില്‍ക്കുന്ന അപരസ്വത്വത്തെ കുറിച്ചുള്ള നിര്‍മ്മിത മുന്‍ വിധികള്‍ നോവലിലെ ഏറ്റവും പ്രധാന ഉത്കണ്ഠകളില്‍ ഒന്നാണ്അതുമായി ചേര്‍ന്ന് പോവുകയോ സംഘര്‍ഷത്തില്‍ ആവുകയോ ചെയ്യുന്നില്ലാത്ത ഒരാളും നോവലില്ല. 'ആറി'ന്റെ പിണങ്ങിപ്പിരിഞ്ഞ ഭാര്യയും സ്വവര്‍ഗ്ഗാനുരാഗിയുമായ വലേറി തന്റെ കൂട്ടുകാരി പദ്മിനിയോടൊപ്പം പോണ്ടിച്ചേരിയിലേക്ക് താമസം മാറാനുള്ള തീരുമാനത്തിലാണ്ഇന്ത്യയുമായി പഠന കാലം മുതലേ ആത്മ ബന്ധമുണ്ടായിരുന്ന നോവലിസ്റ്റിന്റെ കൃതിയില്‍ ആ ദേശത്തിന്റെ ചരിത്രം കടന്നു വരുന്നത് സ്വാഭാവികം തന്നെഹോട്ടല്‍ ബിസിനസ്സിലേക്ക്‌ തിരിയാന്‍ ശ്രമിക്കുന്ന പദ്മിനി പാചക വിധികളുടെ താരതമ്യത്തില്‍ പോലും ഇന്ത്യന്‍ രുചികള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. “ഇന്ത്യ ഒരു പാട് അധിനിവേശങ്ങള്‍ നേരിട്ടിട്ടുണ്ട്. .. അത് ഒരു പുരാതന സംസ്കൃതിയുള്ള ഉപ ഭൂഖണ്ഡമാണ്ഒരു വലിയ ജനസംഖ്യവ്യത്യസ്ത സംസ്കാരങ്ങളും വിശ്വാസങ്ങളുംപാചക വിധികള്‍ ആ സാംസ്കാരിക ബഹുസ്വരത പ്രതിഫലിപ്പിക്കുന്നു എന്ന് ഞാന്‍ പറയുംഇംഗ്ലണ്ട് ഉള്‍പ്പടെ യൂറോപ്പിലുള്ള ഏതൊരു രാജ്യത്തെക്കാളും വലിയ ലോകപൌരത്വം ഇന്ത്യക്കുണ്ട്.” ഇന്ത്യയുള്‍പ്പടെ ലോകത്തെ ഇതര ഭാഗങ്ങളില്‍ നിന്നും സ്വാധീനിക്കപ്പെട്ടതാണ് സോമാലി നാഗരിക ഭക്ഷണ രീതിയെന്നും സ്വദേശി രീതികളില്‍ അതിപ്പോഴും തനിമ നിലനിര്‍ത്തുന്നുവെന്നും മീഹ്ദി പ്രതികരിക്കുന്നു.

 

'ആറി'ന്റെ വില്‍ പത്രത്തില്‍ വലേറി ഇടം പിടിക്കുന്നതേയില്ലെങ്കിലും ഒരു ഉഗാണ്ടന്‍ വക്കീലിന്റെ സഹായത്തോടെ അയാളുടെ സ്വത്തുക്കള്‍ ഒരു ട്രസ്റ്റ് ആക്കിമാറ്റുന്നതിനു അവള്‍ ശ്രമം നടത്തുന്നുണ്ട്വര്‍ഷങ്ങളായി കുടുംബവുമായോ കുട്ടികളുമായോ ഒരു ബന്ധവും ഇല്ലാതെ കഴിഞ്ഞവളാണ് വലേറി എന്നിരിക്കെ അതൊരു കുരുക്കാവില്ലെന്നും ബെല്ല സ്വമേധയാ സഹകരിക്കാന്‍ തയ്യാറാവാത്തേടത്തോളം നിയമപരമായി ആര്‍ക്കും അവളെ അതിനു നിര്‍ബന്ധിക്കാനാവില്ലെന്നും ഗനില ബെല്ലയെ ആശ്വസിപ്പിക്കുന്നു. 'ഒരു നാവികന്റെ മനസ്സുള്ളഫ്രിജിഡ് ആയ ബെല്ല'ക്ക് വിട്ടുകൊടുക്കാതെ കുട്ടികളെ ഇംഗ്ലണ്ടില്‍ വളര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്ന പദ്മിനിക്ക് സോമാലിയയെ കുറിച്ചും മുസ്ലിംകളെ കുറിച്ചും കടുത്ത മുന്‍ വിധികളുണ്ട്, “ നിങ്ങളുടെ കുട്ടികള്‍ ആഫ്രിക്കക്കാര്‍ മാത്രമല്ലഅവര്‍ സോമാലിയക്കാരും മുസ്ലിംകളും കൂടിയാണ്, .. സോമാലികള്‍ മതഭ്രാന്തരാണ് അവരില്‍ എല്ലാ ഓരോരുത്തരുംഅവര്‍ക്ക് നമ്മെ ജീവനോടെ ചുട്ടുകൊല്ലാന്‍ ആഹ്ലാദമാവുംഅവര്‍ നമ്മെ വഴിതെറ്റിയവര്‍ ആയിക്കാണുന്നു., സാത്താനെ ഭജിക്കുന്നവരെക്കാള്‍ മോശംഅതിനൊത്ത ശിക്ഷ നമ്മള്‍ അര്‍ഹിക്കുന്നു എന്ന് അവര്‍ വിശ്വസിക്കുന്നു.” എന്നാല്‍ഇംഗ്ലണ്ടില്‍ എല്ലാം ശരിയാവും എന്ന പദ്മിനിയുടെ അവകാശവാദത്തിലൊന്നും കാര്യമില്ലെന്ന് പ്രതികരണ സ്വഭാവമുള്ള യുവാവിലേക്ക് വളരുന്ന സലിഫ് കരുതുന്നു, “ഞാന്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ട്ഇംഗ്ലണ്ടില്‍ ഞാന്‍ വളരെ വേഗം ഒരു കരുതല്‍ തടങ്കല്‍ സെല്ലില്‍ എത്തിപ്പെടാം കാരണം ഞാന്‍ പുരുഷനും യുവാവുമായ കറുത്തവനും ഒരു മുസ്ലിം പേര് ഉള്ളയാളുമാണ്.” പദ്മിനിഈദി അമിന്‍ ഉഗാണ്ടയില്‍ നിന്ന് ഇന്ത്യന്‍ വംശജരെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ അവിടെയുള്ള പൈതൃക സ്വത്തിന്റെ കാര്യത്തില്‍ നിയമപ്രക്രിയകളുടെ നൂലാമാലകളിലാണ്കുട്ടികളുടെ സംരക്ഷണാധികാരം അവര്‍ക്ക് ലഭിക്കാന്‍ നിയമസാധ്യതയില്ലെങ്കിലും ബെല്ല ഒന്നിലേറെ തവണ വലേറിയുടെയും പദ്മിനിയുടെയും രക്ഷക്കെത്തുന്നുണ്ട്സ്വവര്‍ഗ്ഗ രതി നിയമ വിരുദ്ധമായ ഉഗാണ്ടാ ജയിലില്‍ നിന്ന് വന്‍ തുക പിഴയായും കൈക്കൂലിയായും ഒടുക്കി രഹസ്യമായി ഇരുവരെയും രക്ഷിക്കുന്നതും ആഫ്രിക്കയില്‍ അത്തരം താല്പര്യങ്ങളോട് മൃദുസമീപനമുള്ള നൈറോബിയിലേക്ക് പോകാന്‍ അവര്‍ക്ക് കളമൊരുക്കുന്നതും അമിത മദ്യപാനത്തിന്റെയും ധൂര്‍ത്തിന്റെയും ഹോട്ടല്‍ താമസ ബില്ലായി വന്‍ തുകയടച്ച്‌ മറ്റൊരു ജയില്‍ വാസത്തില്‍ നിന്ന് അവരെ രക്ഷിക്കുന്നതും ബെല്ലയാണ്ഗാംഭീര്യമുള്ള വ്യക്തിത്വത്തിനുടമയായ പദ്മിനി കംപാല ജയിലില്‍ അധികൃതരുടെ അപമാനം സഹിക്കേണ്ടി വന്നതിന്റെ ഓര്‍മ്മയില്‍ ബെല്ലയോടു ഏറെ നന്ദിയുള്ളവള്‍ ആണെങ്കിലും, ("കൊല്ലങ്ങള്‍ പഴക്കമുള്ള മൂത്ര നാറ്റവും പ്രകൃതി വിരുദ്ധ രതിയുടെയും ബാലാല്‍ക്കാരത്തിന്റെയും അഴുകിയ ചരിത്രവുമുള്ള ലോക്കപ്പില്‍ രണ്ടു രാത്രി ഞങ്ങള്‍ കഴിച്ചു കൂട്ടി') ഒന്നിനും നന്ദി പറഞ്ഞു ശീലമില്ലാത്ത വലേറി അയഥാര്‍ത്ഥമായ അഭിമാന ബോധത്തോടെ അനാവശ്യ മഹാമനസ്ക്കതക്ക് ബെല്ലയോടു പൊട്ടിത്തെറിക്കുന്നുമുണ്ട്സഹോദരന്‍ വലേറിയുമായി പിണങ്ങി പിരിഞ്ഞതിനു കാരണം പദ്മിനിയുമായി അവള്‍ക്കുള്ള ബന്ധമാണെന്നു വിശ്വസിക്കുന്ന ബെല്ല ഒരു ഘട്ടത്തില്‍വലേറിയുടെ ലൈംഗിക താല്പര്യം അവരെ ഭീഷണിപ്പെടുത്തി കുട്ടികളുടെ കാര്യത്തില്‍ പിന്മാറ്റാന്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു പോവുന്നുണ്ടെങ്കിലും ആ ചിന്തയില്‍ ഉടന്‍തന്നെ അവള്‍ പശ്ചാത്തപിക്കുന്നുണ്ട്.

ബെല്ലയുടെ മനസ്സില്‍ സ്വാതന്ത്ര്യങ്ങളെല്ലാം ഒരൊറ്റ പാക്കേജ് ആണ്അതുകൊണ്ട് ആഫ്രിക്കയിലെയോ മിഡില്‍ ഈസ്റ്റിലെയോ ദശലക്ഷക്കണക്കിനു പൗരന്മാര്‍ക്ക് നിത്യവും നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങള്‍ ലോകത്തിന്റെ ഈ ഭാഗങ്ങളിലേ ജനാധിപത്യമില്ലായ്മയുമായി ബന്ധിതമാണ്വ്യക്തികള്‍ അവരുടെ സ്വകാര്യ ജീവിതങ്ങളില്‍ നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ അവര്‍ ബാലറ്റ് പെട്ടിയില്‍ നടത്തുന്ന തെരഞ്ഞെടുപ്പിനോളം തന്നെ പ്രാധാന്യമുള്ളതാണ്പരസ്യമായ സ്നേഹ പ്രകടനങ്ങള്‍ആണും പെണ്ണും തമ്മിലോരണ്ടു സ്ത്രീകളോരണ്ടു പുരുഷന്മാരോ തമ്മിലോആവട്ടെജനാധിപത്യ പരമായ പെരുമാറ്റങ്ങളുടെ ആവിഷ്കാരങ്ങലാണ്ആര്‍ക്കുംരാജ്യത്തിന്റെ പ്രസിഡന്റിനു പോലുംപ്രണയത്തെ നിര്‍വ്വചിക്കാനുള്ള അധികാരവും ശക്തിയും ഉണ്ടാവരുത് ആരെ സ്നേഹിക്കണം എന്നതുള്‍പ്പടെ.”

വലേറികുട്ടികള്‍ മുസ്ലിം കുടുംബമായ ഫാത്തിമ മഹ്ദി ദമ്പദികളുമായൊ അവരുടെ മക്കളായ സുബൈര്‍ഖമര്‍ എന്നിവരുമായോ കൂട്ടുകൂടരുതെന്നു ശഠിക്കുന്നതിലും അവളുടെ ഇസ്ലാം വിരുദ്ധ മനോഭാവത്തിനും പിന്നിലുള്ളത്‌നോര്‍ത്ത് ആഫ്രിക്കന്‍ വിമത സൈനികര്‍ തന്റെ പിതാവിനെ പ്രകൃതി വിരുദ്ധ ലൈംഗികതക്ക് വിധേയനാക്കിയതിന്റെ കഥകളാണ്. 'ആര്‍തന്റെ ശരീരം ദഹിപ്പിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്ന് അയാളുടെ പഴയ ഇന്ത്യന്‍ ആത്മീയതാ താല്പര്യ കാലത്തെ നിലപാടുകള്‍ ഉയര്‍ത്തി അവള്‍ ആവശ്യപ്പെടുകയും ഒരു വേള സലിഫിനെ ആ വഴിക്ക് ബെല്ലയുമായി ഉടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. “നിന്റെ സോമാലി സുഹൃത്തുക്കള്‍ നിന്നെ തോക്കും മറ്റും പഠിപ്പിക്കുന്നില്ല എന്ന് ഞാന്‍ ആഗ്രഹിക്കുന്നുഎന്ന് തന്റെ മുന്‍ വിധി കൌമാരക്കാരനോട് പറയുന്ന വലേറിയോട് ബെല്ല പ്രതിഷേധിക്കുന്നുമുണ്ട്‌.

 

സദാചാരത്തിന്റെ ആഫ്രിക്കന്‍ തമോഗര്‍ത്തങ്ങള്‍

പ്രായമേറിയ ഒരാളുമായി നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ക്യാമ്പ് വിട്ടു ഒളിച്ചോടുന്ന ഒരു നാടോടി ബാലികയുടെ കഥയായിരുന്ന From a Crooked Rib എന്ന ആദ്യ നോവലിന് ശേഷം തുടര്‍ന്നെഴുതിയ 'ആഫ്രിക്കന്‍ ഏകാധിപത്യപ്രമേയ ത്രയ'ത്തില്‍ കൊളോനിയലിസംപുരുഷ കേന്ദ്രിത വ്യവസ്ഥ മുഹമ്മദ്‌ സിയാദ് ബാരെയുടെ കീഴിലായിരുന്ന സോമാലിയുടെ എകാധിപത്യം എന്നിവയിലെ സമാന്തരങ്ങളാണ് ഫറാ വിഷയമാക്കിയത്. 'ബ്ലഡ് ഇന്‍ ദി സണ്‍ത്രയത്തില്‍ രക്ത രൂക്ഷിത സംഘര്‍ഷങ്ങള്‍വിദേശ സഹായംസാധാരണ കുടുംബങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ എന്നിവ വിഷയമാക്കിഒരിക്കല്‍ സുന്ദരമായിരുന്ന സോമാലിയയെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഭ്യന്തര യുദ്ധങ്ങളും ചേര്‍ന്ന് അഭയാര്‍ഥികളുടെ ദേശമാക്കി മാറിയ വിപര്യയമാണ് ഫറാ തന്റെ കൃതികളില്‍ വിഷയമാക്കുന്നത് എന്ന് സാമാന്യമായി പറയാം. 'ആറി'ന്റെ കുടുംബം കഴിയുന്ന കെനിയയുടെ ജനസംഖ്യയില്‍ ആറു ശതമാനം ഇത്തരം സോമാലി പ്രവാസികളാണ്സ്വാഭാവികമായും 'അന്യദേശക്കാ'രെ കുറിച്ചുള്ള മുന്‍വിധികള്‍ എല്ലായിടത്തും അവര്‍ നേരിടെണ്ടിയും വരുന്നുണ്ട്. “മുഴുവന്‍ നോവലിനെയും സത്യത്തില്‍പൊരുത്തപ്പെടാത്ത സാമാന്യവല്‍ക്കരണങ്ങള്‍ വാരിവലിച്ചിട്ട ഇടത്തില്‍ വസിക്കുന്ന പ്രവാസികളുടെ ഒരു തരം ഭൂപടം പോലെകാണാമെന്ന് എലെന്‍ അകിന്‍സ് നിരീക്ഷിക്കുന്നു. (സ്റ്റാര്‍ ട്രിബ്യൂണ്‍നവംബര്‍ 10, 2014) എന്നാല്‍മൂന്നു ഭൂഖണ്ഡങ്ങളിലായി 'വളരെവളരെ സുമുഖനായ ഒരാള്‍; (തനിക്കു ഒരു കുഞ്ഞെങ്കിലും പിറക്കേണ്ടിയിരുന്ന വളരെവളരെ ബുദ്ധിമാനായ മറ്റൊരാള്‍മൂന്നാമതായി അവളൊരു കൂറ്റനെ തെരഞ്ഞെടുക്കും നന്നായി സെക്സ് ആസ്വദിക്കാന്‍ പറ്റുന്ന ഒത്ത ഒരുത്തന്‍എന്ന് വിധേയത്വമേതും ഇല്ലാതെ കൂട്ടാളികളെ തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ബെല്ല പതിവ് വാര്‍പ്പ് മാതൃകകള്‍ക്ക് തികച്ചും പുറത്താണ്പെണ്‍ ചേലാകര്‍മ്മം എന്ന നാട്ടു നടപ്പിന് വിധേയയായിട്ടില്ലാത്തവള്‍അതില്‍ അപമാന ബോധമശേഷമില്ലാത്തവള്‍ . “മൂന്നു കാമുകന്മാരുമായി കഴിയുന്ന അവള്‍ക്കറിയാമായിരുന്നു അവളൊരു ചില്ലു വീട്ടിലാണെന്നും സമാന അവസ്ഥയിലുള്ള ആര്‍ക്കുമെതിരില്‍ കുപ്പിച്ചില്ലുകൊണ്ടെറിയാന്‍ അവള്‍ക്കാവില്ലെന്നും.” ആവിഷ്കാര സ്വാതന്ത്ര്യംമത സ്വാതന്ത്ര്യംഇഷ്ടപ്പെട്ടവരുമായി ബന്ധം സ്ഥാപിക്കാനുള്ള സ്വാതന്ത്ര്യം ഇവയെല്ലാം വിദ്യാഭ്യാസത്തിനുള്ള അവകാശംഭക്ഷണത്തിനും ശുദ്ധ ജലത്തിനുമുള്ള വകാശം എന്നിവ പോലെ പ്രധാനമാണ് എന്നതാണ് ബില്ലയുടെ നിലപാട്മിനി സ്കര്‍ട്ട് ധരിച്ചിരുന്ന തന്റെ പഴയ നാളുകളെ കുറിച്ച് ഗിനില ഓര്‍ക്കുന്നുണ്ട്മൊഗാദിഷു ഇന്ന് ആ കോസ്മോപോളിറ്റന്‍ നഗരമല്ല. 'സെക്കുലര്‍എന്ന പദം പോലും അശ്ലീലമായി കണക്കാക്കുന്ന മൌലിക വാദികള്‍ പിടി മുറുക്കിയിരിക്കുന്നുഎന്നാല്‍ പ്രവാസികള്‍ അനുഭവിക്കുക ഇതേ ദുര്യോഗത്തിന്റെ തിരിച്ചു കുത്തലാണ്ഇത്തരം വീര്‍പ്പു മുട്ടിക്കുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെയാണ് അവര്‍ പ്രവാസികളായത്‌ എന്ന വസ്തുത വിസ്മരിക്കപ്പെടുകയും അഭയം തേടുന്നയിടങ്ങളില്‍ അതെ മുന്‍ വിധികളുടെ പേരില്‍ അവര്‍ ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്നു. 1972 വരെ ഒരു ലിപി പോലും ഇല്ലാതിരുന്ന പിന്നോക്കാവസ്ഥയുടെ സൃഷ്ടിയായ ആ 'സോമാലിനിര്‍മ്മിതി അവരെ വേട്ടയാടുന്നു.

 

ബെല്ലയും വലേറിയും -വ്യക്തിത്വ ഭിന്നങ്ങള്‍

കുട്ടികളോട് ബെല്ല പറയുന്നുണ്ട്:: "ആരോടൊപ്പം കഴിയണമെന്നതില്‍ ആളുകള്‍ക്ക് എവിടെയും അവര്‍ക്ക് ദൈവം നല്‍കിയ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയണം." വലേറിയും പദ്മിനിയും തമ്മിലുള്ള വേഴ്ച കാണാനിടയായത്തില്‍ അങ്കലാപ്പിലായ പെണ്‍കുട്ടിയോട് ബെല്ല പറയുന്നുണ്ട്: “നമ്മള്‍ ആഫ്രിക്കക്കാര്‍ ഇതര ലോകര്‍ക്ക് ഏറെ പുറകിലാണ് മറ്റുള്ളവരുടെ സ്വകാര്യ ജീവിതങ്ങളിലേക്ക് ചുഴിഞ്ഞു നോക്കി നാം നമ്മുടെ വിലയേറിയ ഊര്‍ജ്ജം പാഴാക്കുന്നു.” തങ്ങളുടെ പിതാവിന്റെ സ്വവര്‍ഗ്ഗ താല്പര്യം കാരണം ആദ്യഭാര്യ വിട്ടുപോകാനിടയായതാണ് ആറിന്റെയും പന്ത്രണ്ടു വയസ്സ് ഇളപ്പമുള്ള ബെല്ലയുടെയും അമ്മമാര്‍ രണ്ടു പേരാവാന്‍ കാരണമായത്‌സ്വവര്‍ഗ്ഗ താല്പര്യങ്ങളുള്ളയാള്‍ എന്നറിഞ്ഞു കൊണ്ട് തന്നെ ദിഗാലെയുടെ പങ്കാളിയാവാന്‍ തയ്യാറായ കാലത്തിനു മുമ്പേ നടന്ന ഹാര്‍ദോ ഈ സഹിഷ്ണുതാ പാഠങ്ങളാണ് മകള്‍ക്ക് പകര്‍ന്നു കൊടുത്തത്അതുകൊണ്ട് അത് യൂറോപ്പില്‍ നിന്നല്ല തന്റെ അമ്മയില്‍ നിന്ന് കിട്ടിയതാണ് എന്ന് ബെല്ല അനന്തിരവളോട് പറയുന്നു,

ആളുകളെ വേറെവേറെയാക്കുന്ന കാര്യങ്ങളെ അവര്‍ അംഗീകരിച്ചു... നമ്മള്‍ (ആഫ്രിക്കക്കാര്‍ലോകത്തെ കുറിച്ച് ശരിയായി മനസ്സിലാക്കിയിട്ടില്ലാത്തവരാണ് ശരിയായ വിദ്യാഭ്യാസമില്ലാത്തവര്‍നമ്മോടു വിയോജിക്കുന്നവരോട് സഹിഷ്ണുതയില്ലാത്തവര്‍ .. നമ്മള്‍ നമ്മുടെ സര്‍ക്കാരുകളെപ്പോലെത്തന്നെ ജനാധിപത്യ ബോധമില്ലാത്തവരാണ്എന്നാല്‍ സെക്സ് എന്നത് സമൂഹമോ സര്‍ക്കാരോ ഇടപെടേണ്ടതില്ലാത്ത വ്യക്തികളുടെ സ്വകാര്യ കാര്യമാണ്.”

 

 

നോവലിന്റെ സിംഹഭാഗവും കുട്ടികളുടെ സംരക്ഷണ ചുമതലയുടെ കാര്യത്തില്‍ ബെല്ലയും വലേറിയും തമ്മിലുള്ള സംഘര്‍ഷത്തിലാണ് കേന്ദ്രീകരിക്കുന്നത്സാധാരണ ഗതിയില്‍ പുരുഷാധിപത്യ സമൂഹത്തില്‍ ഒരു സ്ത്രീ പതറിപ്പോവാനിടയുള്ള സാഹചര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ബെല്ല അവരുടെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് മാത്രമല്ല ആകര്‍ഷണീയയാകുന്നത്സഹോദരന്റെ വക്കീലും മറ്റൊരു വിവാഹ സങ്കല്പം വരെയെത്തിയിരുന്ന കൂട്ടുകാരിയുമൊക്കെ ബെല്ലക്ക് പിന്തുണയുണ്ട്ഇതൊക്കെയാണെങ്കിലും ബെല്ലയുടെ പാത്ര സൃഷ്ടിയില്‍ എല്ലാ വിപല്‍ ഘട്ടങ്ങളിലും ശരിയായ തീരുമാനങ്ങളെടുക്കാനും കുതറിപ്പോവാനുള്ള പ്രവണത ഏറെയുള്ള ദഹാബക്ക് പോലും ഒരു റോള്‍ മോഡല്‍ ആവാനും കഴിയും വിധം ആകപ്പാടെ ഒരു 'പിക്ച്ചര്‍ പെര്‍ഫെക്റ്റ് ഇമേജ് സൃഷ്ടിക്കുന്നതില്‍ മികച്ച ഫിക് ഷന് ചേരാത്ത ഒരു കൃതൃമത്വമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (റോണ്‍ ചാള്‍സ്വാഷിംഗ്ടണ്‍ പോസ്റ്റ്‌,. നവബര്‍ 04, 2014)

നോവലില്‍ അത്രയേറെ സഹാനുഭൂതിയോടെ ആവിഷ്കരിക്കപ്പെട്ടിട്ടില്ലാത്ത കഥാപാത്രമാണ് പ്രവചനാതീത രീതികളും വികാര വിക്ഷോഭ സ്വഭാവവുമുള്ള വലേറിഎന്നാല്‍നോവലന്ത്യത്തില്‍ തന്റെ തന്നെ വ്യക്തിത്വത്തിലെ പരിമിതികളെ കുറിച്ച് അവള്‍ നടത്തുന്ന ഏറ്റുപറച്ചില്‍ വലിയൊരളവു ആ കുറവ് പരിഹരിക്കുന്നുണ്ട് എന്ന് പറയാംബെല്ലയോടു പറയാതെ പോയ കടപ്പാട് അവള്‍ ഇങ്ങനെ അവതരിപ്പിക്കുന്നു, “സാധാരണക്കാരായ ആളുകള്‍ സ്വാഭാവികമായി കാണുന്ന പല കാര്യങ്ങളും ഗുഡ്ബൈ പറയുന്നതുല്‍ള്‍പ്പടെ എന്റെ പ്രകൃതത്തിനു അന്യമാണ്സത്യത്തില്‍ എനിക്ക് പല സ്വത്വങ്ങളുണ്ട്എനിക്ക് സ്വസ്ഥത തരുന്ന ഒരു സ്വകാര്യ സ്വത്വവും എനിക്കൊട്ടും പരിചിതമല്ലാത്ത ഒരു വിദേശ ഭാഷ സംസാര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ അങ്ങേയറ്റം ആയാസകാരവും തളര്‍ത്തിക്കളയുന്നതുമായ ഒരു പുറം സ്വത്വവുംസംശയമില്ലനിങ്ങളെല്ലാരും കരുതുന്നുണ്ടാവും ഞാന്‍ അസാധാരണ പ്രകൃതിയും കാഴ്ചപ്പാടില്‍ മര്യാദയില്ലാത്തവളും നന്ദി വേണ്ടിടത്ത് നന്ദികെട്ടവളും ആണെന്ന്എന്റെ പിതാവും ഞാന്‍ വളര്‍ന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഗുഡ്ബൈതാങ്ക് യു എന്നീ പദങ്ങള്‍ എന്റെ പദാവലിയില്‍ ഇല്ലാത്തതിന്റെ കാരണങ്ങള്‍അതുകൊണ്ട് ഇനിയുമോര്‍ക്കാന്‍ അയുക്തികമായി ഞാന്‍ ഇഷ്ടപ്പെടാത്ത എന്റെ ചെറുപ്പകാലത്തിലെ ഒരു ഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന അതെ വാക്കുകള്‍ നിങ്ങളോട് ഞാന്‍ ഉപയോഗിക്കുമ്പോള്‍ ഞാന്‍ കള്ളം പറയുകയായിരിക്കും.” സ്വന്തം അച്ഛന്റെ കയ്യില്‍ നിന്നേല്‍ക്കുന്ന പീഡോഫീലിയയുടെ ഭീകരാനുഭവങ്ങള്‍ ഒരു കുട്ടിയുടെ മനസ്സില്‍ എങ്ങനെയാണ് എന്നെന്നേക്കുമുള്ള മുറിവുണ്ടാക്കുകയും അവളുടെ വ്യക്തിത്വം വക്രീകരിച്ചു കളയുകയും ചെയ്യുക എന്നതില്‍ തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെ അസാധാരണവും വെറുപ്പിക്കുന്നതുമായ പ്രതികരണങ്ങളുടെ വിശദീകരണങ്ങളുണ്ട്.

 

അതിവേഗം പരിവര്‍ത്തനപ്പെടുന്ന നാടിന്റെ പരിഛെദങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മൊറോക്കന്‍ നോവലിസ്റ്റ് താഹിര്‍ ബിന്‍ ജലൂനിനെയും ഈജിപ്തിന്റെ നാഗിബ് മഹ്ഫൂസിനെയും വ്യത്യസ്ത രീതിയില്‍ നുറുദ്ദീന്‍ ഫറാ ഓര്‍മ്മിപ്പിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്രാജ്യാന്തര ഭീകരതസ്വവര്‍ഗ്ഗ ഭിന്ന രതിക്കാരോടുള്ള ആഫ്രിക്കന്‍ മുന്‍വിധികള്‍പിണങ്ങിപ്പിരിഞ്ഞ ദമ്പദികള്‍ക്ക് കുട്ടികളോടുള്ള ഉത്തരവാദിത്തംകൗമാരക്കാരുടെ മുതിര്‍ന്നു വരവിന്റെ സംഘര്‍ഷങ്ങള്‍പ്രവാസത്തിന്റെ സന്നിഗ്ദതകള്‍ തുടങ്ങിയ പ്രമേയങ്ങളൊക്കെ നോവലില്‍ പരിശോധിക്കപ്പെടുന്നുണ്ട് എന്നതും സുവ്യക്തമാണ്എന്നാല്‍ ആത്യന്തികമായി അത് മറവിയിലേക്ക് പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത നഷ്ടങ്ങളുടെ നിഴലില്‍ ശപിക്കപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിഅതിജീവിക്കേണ്ടി വരുന്നവരുടെ മാനുഷിക നിസ്സഹായാതകളുടെവിശേഷിച്ചും വര്‍ത്തമാന സോമാലിയന്‍ ജീവിതത്തിന്റെ സന്ദിഗ്ദതകളെ കുറിച്ചുള്ള ഒരു നോവലാണ്‌.

(Yes മലയാളം , 01 ഏപ്രില്‍ 2017)


(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 47-54)

To purchase, contact ph.no:  8086126024


Wednesday, April 19, 2017

Tram 83 by Fiston Mwanza Mujila

നിധിവേട്ടയുടെ ഭ്രാന്ത ലോകങ്ങള്‍ 

ആദിയില്‍ കല്ലുണ്ടായിരുന്നുകല്ല്‌ പിന്നീട് ഉടമസ്ഥതയെ ഉദ്ധീപിപ്പിച്ചുഉടമസ്ഥത ഒരു പരക്കം പാച്ചിലിനെ(rush), പരക്കം പാച്ചില്‍ വ്യത്യസ്ത ഭാവങ്ങളുള്ള ആളുകളുടെ വരവിനെ - അവര്‍ പാറകളിലൂടെ റെയില്‍ പാളങ്ങള്‍ ഉണ്ടാക്കിപനങ്കള്ളില്‍ ജീവിതം പടുത്തുയര്‍ത്തിഒരു വ്യവസ്ഥ ഉരുത്തിരിയിച്ചുഖനനത്തിന്റെയും കച്ചവടത്തിന്റെയും മിശ്രിതം.”

(ട്രാം - 83 - ആരംഭം )

 

പ്രതിഭാധനരായ പുതുതലമുറ ആഫ്രിക്കന്‍ എഴുത്തുകാരിലെ ശ്രദ്ധേയമായ താരോദയമാണ്  "ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും ജനസംഖ്യയുള്ളവയില്‍ ഒന്നായ ഡിആര്‍ . സി. (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ) ഏറെക്കാലമായി കാത്തിരിക്കയായിരുന്ന ആ മഹാനായ നോവലിസ്റ്റ്എന്ന് അലെയ്ന്‍ മ്ബാങ്കു വിശേഷിപ്പിച്ച യുവ നോവലിസ്റ്റ് ഫിസ്റ്റന്‍ നാസര്‍ മ്വാന്‍സാ മുജീലമികച്ച കവിതകളിലൂടെ തന്റെ ഇടം കണ്ടെത്തിയ മുജീലയുടെ പ്രഥമ നോവലായ  'ട്രാം- '83', ഡിആര്‍ .സി - യുടെ തെക്കു കിഴക്കന്‍ നഗരമായ ലുബുംബാഷിയുടെ പശ്ചാത്തലത്തില്‍ സബ് സഹാറന്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ അത്രയൊന്നും പരിചിതമല്ലാത്ത 'ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഇറക്കുന്ന പോസ്റ്റ്‌ കാര്‍ഡുകളില്‍ കാണാത്തതരം കുത്തഴിഞ്ഞതും അരാചകത്വം നിറഞ്ഞതുമായ ജീവിതാവസ്ഥകളെ ചിത്രീകരിക്കുന്നുകോംഗോയില്‍ മാത്രമല്ലആഫ്രിക്കയിലെങ്ങും നടമാടിക്കൊണ്ടിരിക്കുന്ന ചൂഷണത്തിന്റെയും നിയോ കൊളോണിയലിസത്തിന്റെയും രൂപങ്ങളെ ആവിഷ്കരിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നു നോവലിസ്റ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്.

 

ട്രാം 83 - ജാസിന്‍റെ താളം , അരാജകത്വം 

സ്റ്റാന്‍ലിയുടെ (ഹെന്‍ റി മോര്‍ട്ടന്‍ സ്റ്റാന്‍ലി - 1841-1904)കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്നു തോന്നിക്കുന്ന തകര്‍ന്നു പോയ റെയില്‍പ്പാതയുള്ള നോര്‍ത്തേണ്‍ സ്റ്റേഷനില്‍ ഒരു വെള്ളിയാഴ്ച വൈകീട്ട് 'എഴിനോ ഒമ്പതിനോ അടുത്ത്ലൂഷിയന്‍ വന്നിറങ്ങുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. “രാത്രി ഈ സമയത്ത് എത്തിച്ചേരുന്ന ഈ ട്രെയ്നുകളുടെ ശാപം അത് വിദ്യാര്‍ഥികളോ ഖനിത്തൊഴിലാളികളോ ആവട്ടെസ്വന്തം നിലക്ക് പട്ടണത്തില്‍ തിരിച്ചെത്താന്‍ കഴിയാത്ത തെണ്ടികളാണ് അതില്‍ വന്നിറങ്ങിയത് എന്നതാണ്.” ഒന്നിനും ഒരു ചിട്ടയും വ്യവസ്ഥയുമില്ലാത്ത ഒരിടം - "തൂങ്ങിച്ചാവാനും വിസര്‍ജ്ജിക്കാനും ദൈവദൂഷണം നടത്താനും ആസക്തനാവാനും ആരു കാണുന്നതും കൂസാതെ മോഷ്ടിക്കാനും എല്ലാം സാധിക്കുന്ന ഭൂമിയിലെ ഒരേയൊരിടം" - സിറ്റി സ്റ്റേറ്റ് എന്ന് ഏതാണ്ടൊരു ദുസ്വപ്നാത്മകമായ ഡിസ്റ്റോപ്പിയന്‍ കല്‍പ്പനപോലുള്ള ഇടത്തിലാണ് ട്രാം - '83 എന്ന അധോലോകം തന്നെയായ വൈരുദ്ധ്യങ്ങളുടെ സംഗമസ്ഥലിഎഴുത്തുകാര്‍ , കുടിയന്മാര്‍ , മയക്കുമരുന്ന് കച്ചവടക്കാര്‍, സ്വപ്നാടകര്‍, എല്ലാം നഷ്ടപ്പെട്ടവര്‍ , നോവലില്‍ ഉടനീളം ഒരു വായ്ത്താരി പോലെ 'നിങ്ങള്‍ക്ക് സമയമുണ്ടോ?' എന്ന ചോദ്യവുമായി ചുറ്റിക്കറങ്ങുന്ന ബാല വേശ്യകള്‍ (baby chicks), അവിവാഹിത അമ്മമാര്‍ (single mammas), നാല്പ്പതു കടക്കുന്നതോടെ പിന്നീട് പ്രായമാവാതെ മുന്നേറുന്ന മുതിര്‍ന്ന വേശ്യകള്‍,   സഹായികളും സ്വവര്‍ഗ്ഗാനുരാഗികളുടെ കൂട്ടുകാരും കൂട്ടിക്കൊടുപ്പുകാരുമായി 'സ്ലിം ജിംസ്എന്നു വിളിക്കുന്ന ബാലന്മാര്‍പെന്റക്കോസ്ത് പ്രഭാഷകര്‍വര്‍ഷങ്ങളായി കലാപങ്ങളില്‍ അടഞ്ഞു കിടക്കുന്നഒരു കാരണവുമില്ലാതെ റെയില്‍പ്പാത രണ്ടായി പകുത്തുകളഞ്ഞ ഏക യൂണിവേഴ്സിറ്റിയുടെ പേര് പറയുന്ന മെക്കാനിക്കുകളെ പോലുള്ള വിദ്യാര്‍ഥികള്‍ , സ്വന്തം ലെക്ചര്‍ നോട്ടുകള്‍ വില്‍ക്കാന്‍ നടക്കുന്ന പ്രൊഫസര്‍മാര്‍ഒരു 'കാരണവുമില്ലാതെ സാല്‍സഫ്ലെമെന്‍ഗോമെരെംഗെ പ്രകടനങ്ങളുമായി നടക്കുന്ന ക്യൂബന്‍ സംഗീതജ്ഞര്‍നിശാ ക്ലബ്ബുകളില്‍ രോഗ നിര്‍ണ്ണയം നടത്തുന്ന ഡോക്റ്റര്‍മാര്‍അടുത്തൂണ്‍ പറ്റിയ ജേര്‍ണലിസ്റ്റുകളും ഉഭയ ലിംഗക്കാരും സ്വവര്‍ഗ്ഗാനുരാഗികളുംപോണ്‍ ഫിലിം പ്രണയികള്‍പിടിച്ചുപറിക്കാര്‍രാഷ്ട്രീയാഭയം തേടുന്നവര്‍കുറ്റവാളി സംഘാംഗങ്ങള്‍മണ്മറഞ്ഞ സംസ്കൃതികള്‍ തേടുന്ന പുരാവസ്തു ഗവേഷകര്‍പുതിയ നിധി വേട്ടക്കാര്‍അവയവ മാഫിയക്കാര്‍കുടിവെള്ളവില്‍പ്പനക്കാര്‍ഷൂ പോളിഷ് ചെയ്യുന്ന കുട്ടികള്‍ലൈംഗിക ദാഹം മൂത്ത വിധവകള്‍വിമത സൈനികര്‍ഉത്തേജക - മയക്കു മരുന്ന് വില്‍പ്പനക്കാര്‍കള്ള പാസ്പോര്‍ട്ടും രേഖകളും നിര്‍മ്മിക്കുന്നവര്‍കൂടോത്ര മാന്ത്രികര്‍അനിയന്ത്രിതമായ ബലാല്‍ക്കാരാസക്തിയില്‍ വീര്‍പ്പു മുട്ടുന്ന സൈനികരും വാടക കൊലയാളികളുംമുഴുക്കുടിയന്മാര്‍ബാല യോദ്ധാക്കളും സമാധാന സേനാ ആക്റ്റിവിസ്റ്റുകളും -അരാജകത്വത്തിത്തിന്റെ മൂര്‍ത്ത രൂപമായ ഒരു 'അസംഘടിത ബനാനാ റിപ്പബ്ലിക്തന്നെയായ  'സിറ്റി സ്റ്റേറ്റി'ന്റെ കേന്ദ്രമാണ് ട്രാം 83 എന്ന ഇടംസമൂഹത്തിലെ ഈ അടിത്തട്ടു ജീവികളെ മുഴുവന്‍ പ്രദേശത്തേക്ക് ആര്‍ത്തലക്കാന്‍ ഇടയാക്കുന്നതാവട്ടെആഭ്യന്തര സംഘര്‍ഷങ്ങളില്‍ തകര്‍ന്നു പോയ സാമൂഹിക - സമ്പദ് ഘടനയും 'വിമത ജനറല്‍ ' എന്ന് മാത്രം വിളിക്കപ്പെടുന്ന ഒരു യുദ്ധപ്രഭുവിനപ്പുറം ഒന്നുമല്ലാത്തമലീമസ രതിയുടെയും അവസാനമില്ലാത്ത പ്രഭാഷണങ്ങളുടെ വലിയ വായുമായ അധികാര കേന്ദ്ര പ്രതീകത്തിന്റെ നൈമിഷിക വിഭ്രാന്തികല്‍ക്കനുസരിച്ചു തുറക്കുകയോ പൂട്ടിയിടുകയോ ചെയ്യുന്ന വൈരക്കല്‍ ഖനികളും അതിനെ ഉപജീവിച്ചും ചുറ്റിപ്പറ്റിയും തഴക്കുന്ന സ്വദേശി - വിദേശി ഗുണ്ടാ - കുത്തക കൂട്ടുകട്ടുകളും അനുബന്ധ ലൈംഗിക ആരാചകത്വങ്ങളുടെയും ചുറ്റുപാടുകളാണ്.

 

ജാസ് സംഗീതം ഊടും പാവുമാണ് കറുത്തവന്റെ ജീവിതത്തിനു എന്നതിന്റെ പാരഡിയാണ് നോവലിലെങ്ങും സാന്നിധ്യമാകുന്ന വെറും അവലക്ഷണ അനുകരണമായ ജാസ് സംഗീതം. 'കരിമ്പു മണം അടിച്ചു വീശുന്നത് അറിയാന്‍ വേണ്ടിയോ നീഗ്രോ ബോധവുമായി ചേരാന്‍ വേണ്ടിയോ ആ മ്യൂസിക്കല്‍ നോട്ടുകളുടെ സൌന്ദര്യത്തിനു വേണ്ടിയോ അല്ല.. അത് ആഭിജാത്യ ലക്ഷണം ആയതു കൊണ്ട്ധനികരുടെയും പുതു പണക്കാരുടെയും സംഗീതം ആയതു കൊണ്ട് , തങ്ങളുടെ സുന്ദരമായ ശിഥില ലോകം പനിയുന്നവരുടെത് ആയതു കൊണ്ട്.” അരാചകത്വം അതിന്റെ പരകോടിയില്‍ അക്രമാസക്തവും സ്വയം വിനാഷകവുമായ അവസ്ഥ. "ഭൂമധ്യരേഖാ ആഫ്രിക്കയില്‍ ചെറുപ്പമായിരിക്കുന്നത് വ്യര്‍ത്ഥമാണ്മുപ്പതിന് ചുവടെയുള്ളവര്‍ മടുപ്പ് ബാധിച്ചവരുംപരജന വിദ്വേഷികളും തട്ടിപ്പുകാരും പിത്തലാട്ടക്കാരും ജാസ് ആവട്ടെഒരു സൌകര്യത്തിനുള്ള വിവാഹമാകട്ടെഎന്തു മാര്‍ഗ്ഗത്തിലും ദാരിദ്ര്യം എന്ന തടവ്‌ ചാടാന്‍ വെമ്പുന്നവരും ആണ്.” “വിശപ്പിനെ സൂക്ഷിക്കുകമുലകുടി മാറാത്ത മുട്ടുകുത്തുന്ന കുട്ടികള്‍ പോലും വിപണന വസ്തുക്കളും അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നതും എല്ലാം ഉള്‍പ്പടെ ഒരു ട്രെയ്നിനെ മുഴുവന്‍ ബന്ദികലാക്കിയ ചരിത്രമുള്ളയിടത്ത്വിദൂര കാരണംരക്ഷപ്പെടാനുള്ള എല്ലാ സാധ്യതയും അടച്ചു കളയുന്ന വിശപ്പ്‌നേരിട്ടുള്ള ഫലംരക്തച്ചൊരിച്ചിലോടെയുള്ള സായുധക്കൊള്ള " ഇത്തരം അനിശ്ചിതത്വങ്ങളുടെ ലോകത്ത് ജീവിതത്തിനും മരണത്തിനും എന്ത് സംഭവിക്കുന്നു എന്നു നോവലില്‍ നിരീക്ഷിക്കുന്നുണ്ട് : “മരണമെന്നതിനു ഒരര്‍ത്ഥവുമില്ലകാരണം നിങ്ങളൊരിക്കലും ശരിക്കും ജീവിച്ചിട്ടില്ല.”   അമേരിക്കന്‍ , റഷ്യന്‍ പോണ്‍ സിനിമകള്‍ ഒഴിച്ച് മറ്റെന്തും കിട്ടുക പ്രയാസംസര്‍ക്കാര്‍ സൈന്യവും വിമത സൈന്യവും രാപ്പകലില്ലാതെ പരസ്പരം യുദ്ധം ചെയ്തുകാര്യങ്ങള്‍ വീണ്ടും വ്യവസ്ഥയില്‍ എത്തിക്കാന്‍ അന്താരാഷ്‌ട്ര സമൂഹം പത്തൊമ്പത് പരമാധികാര ദേശീയ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടിയെങ്കിലും ഒന്നും ഒരു പ്രയോജനവും ചെയ്തില്ലെന്ന് മാത്രം . ലോകത്തെ ഏറ്റവും ചെറിയ രാജ്യതലസ്ഥാനമായ ട്രാമില്‍ മൂന്നു ഗോത്രങ്ങള്‍ സംഗമിച്ചുഒന്ന്അന്നാന്നത്തെ ജീവിതം ജീവിച്ച , മാസങ്ങളായി ശമ്പളം മുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍,. രണ്ട്സ്വപ്നാടകര്‍വിദ്യാര്‍ഥികള്‍ഖനിത്തൊഴിലാളികള്‍ബേബി ചിക്സ്ലാഭം തേടുന്ന ടൂറിസ്റ്റുകള്‍വിമതരുടെ ഏറ്റവും അടുത്തയാളുകള്‍മൂന്ന്തഴക്കം വന്നവര്‍അവിവാഹിത അമ്മമാര്‍കലാഷ് നിക്കൊവുമായി നടക്കുന്ന ബാല സൈനികര്‍അവയവ കച്ചവടക്കാര്‍നിശാ ശാലകളിലെ പരിചാരികമാര്‍,   തുടങ്ങിയവര്‍അതിജീവനത്തിന്റെ ഈ വന്യതയില്‍ ഖനികളില്‍ എവിടെയെങ്കിലും ഒരിടത്ത് കല്ലിന്റെ ശേഖരം കണ്ടെത്തിയാല്‍ എല്ലാവരും കൂടി സുരക്ഷിതത്വത്തെ കുറിച്ചൊന്നും ചിന്തിക്കാതെ അങ്ങോട്ട്‌ കുതിക്കുന്നു - ബേബി ചിക്സ്സ്ലിം ജിംസ്ഖനിത്തൊഴിലാളികള്‍ എല്ലാവരും ഉള്‍പ്പടെഖനിയിടിച്ചിലില്‍ ഓടുങ്ങിപ്പോവുന്നവര്‍ എത്രയും വേഗം വിസ്മൃതരാവുന്നുചിലര്‍ അത്ഭുതകരമായി രക്ഷപ്പെട്ടും ചരിത്രം സൃഷ്ടിക്കുന്നുഎട്ടു തവനെ ഖനിയിടിച്ചില്‍ അതിജീവിച്ച ബൂബകാര്‍ എന്നയാള്‍ 'ലാസര്‍ ' എന്ന അറിയപ്പെടുന്നുവിമത ജനറല്‍ ആവട്ടെഖനിയിടിച്ചിലിനെ തനിക്കും കുടുംബത്തിനും താന്‍ അനുവദിക്കുന്നവര്‍ക്കും ഒഴികെ ഖനിയില്‍ അവകാശമില്ലെന്നതിന്റെ ദൈവിക അംഗീകാരമായി കൊണ്ടാടുന്നു.

 

മുഖാമുഖങ്ങള്‍ , പരിണാമങ്ങള്‍

 

വര്‍ഷങ്ങള്‍ക്ക് ശേഷം ലൂഷിയന്‍ , റിക്വേം എന്ന സുഹൃത്തുമായി സന്ധിക്കാന്‍ പോകുന്നുഇരു ധ്രുവങ്ങളില്‍ പ്രകൃതമുള്ള ഇരുവരുടെയും ജീവിതങ്ങളിലെ ഇഴപിരിഞ്ഞും കൂടിച്ചേര്‍ന്നുമുള്ള ഭൂതകാല മുറിവുകളും ഒറ്റുകളും പുതിയ വിനിമയങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നത് ഇതിവൃത്ത ഘടനയില്‍ ഏറെ പ്രധാനമാണെങ്കിലുംആത്യന്തികമായി 'ട്രാം 83' ഒരു സാഹചര്യത്തെ കുറിച്ചുള്ള  (atmospheric novel) ആണ്. 'ബാക്ക് കണ്ട്രി ' എന്ന് പേരുള്ള അവികസിത പ്രദേശത്ത്‌ നിന്നാണ് ലൂഷിയന്റെ വരവ്റിക്വേം കൊളോണിയല്‍ കാലം മുതല്‍ നില നിന്ന 'വാമ്പയര്‍ ടൌണ്‍ '  എന്നയിടത്തു നിന്നുംഎന്നാല്‍ 'ആണുങ്ങള്‍ കാറ്റു പോലെയാണ്രണ്ടിനും പാദങ്ങള്‍ ഭൂമിയില്‍ ഉറക്കില്ല.' എഴുത്തുകാരനും ഇടത്തിനിണങ്ങാത്ത വിധം സഹൃദയനുമാണ് ലൂഷിയന്‍ എങ്കില്‍ റിക്വേം അയാളില്‍ കഠിന വിദ്വേഷം ഉള്ളവനായതിനു പിന്നില്‍ ഒരിക്കല്‍ തന്റെ ഭാര്യയായിരുന്ന ജാക്വിലിനുമായി അയാള്‍ക്കുണ്ടായ ബന്ധത്തിന്റെ കഥയുണ്ട്ഇന്ന് ബ്ലാക്ക് മെയില്‍ പോലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബ്ബാധം ഏര്‍പ്പെടുന്ന റിക്വേം 'യൗവ്വന കാലത്ത് തികച്ചും മറ്റൊരു ഈണത്തില്‍ ആയിരുന്നുശാന്തന്‍ , ആത്മാര്‍ഥത ഉള്ളവന്‍ , കൂറുള്ളവന്‍ . പിസ്റ്റള്‍ പുറത്തെടുക്കാന്‍ സമയം പാര്‍ത്തിരിക്കുന്നവരെ കാലം മൃഗങ്ങളാക്കും.” ലൂഷിയനുമായി എമിലിയാനുള്ള താല്പര്യം അറിഞ്ഞു കൊണ്ട് തന്നെ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും പ്രസാധകന്‍ മാലിംഗോക്ക് തന്‍റെ തണലില്‍ വളര്‍ന്ന ലൂഷിയന്റെ നാടകം പ്രസിദ്ധീകരിക്കാന്‍ അനുവദം നല്‍കണമെങ്കില്‍ അയ്യായിരം ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നതും അയാള്‍ വഴങ്ങാതെ വരുമ്പോള്‍ ക്രിസ്റ്റെലയെ ഉപയോഗിച്ച് അയാളുടെ നഗ്ന ചിത്രങ്ങള്‍ എടുത്തു ഭീഷണിമുഴക്കി ആവശ്യം പതിനായിരം ഡോളര്‍ ആക്കി ഉയര്‍ത്തുന്നതും അയാളുടെ പില്‍ക്കാല പരിണാമങ്ങള്‍. എല്ലാ പ്രശ്നങ്ങള്‍ക്കും അയാള്‍ ലൂഷിയനെ ഉത്തരവാദിയായി കാണുന്നു: “സര്‍ക്കാര്‍ സൈന്യത്തിന്റെ വിനാശങ്ങള്‍ , തന്റെ അച്ഛന്റെ മരണംഅമ്മയുടെ പെട്ടെന്നുള്ള പുനര്‍വിവാഹംജാക്വലിനുമായുള്ള വിവാഹ മോചനം.” എഴുത്തുനിര്‍ത്തി കിട്ടുന്ന ജോലി സ്വീകരിക്കാന്‍ അയാള്‍ ലൂഷിയനെ ഉപദേശിക്കുന്നുണ്ട്. “പഠിക്കുന്നതൊക്കെ പൊങ്ങച്ചത്തെ ഉദ്ധീപിപ്പിക്കുകയെ ഉള്ളൂഅറിയാമോനിങ്ങള്‍ ബുദ്ധിജീവികളാണ് ഈ നാടിനെ കുട്ടിച്ചോറാക്കിയത് !” വെറും നല്പത്തിയൊന്നു വയസ്സ് ശരാശരി ആയുസ്സുള്ള സിറ്റി സ്റ്റേറ്റില്‍ മരണകാരണം പലര്‍ക്കും പലതാണ്ലൈംഗിക രോഗങ്ങള്‍ മാത്രം പൊതുവായുള്ളതുംവിമത ജനറല്‍ ലൂഷിയനെ തന്റെ അവസാനമില്ലാത്ത ഒരു പ്രഭാഷണത്തില്‍ പേര് പറഞ്ഞു പരാമര്‍ശിച്ചത് അയാള്‍ക്ക് നല്‍കിയ പ്രശസ്തിയും റിക്വേമിനെ അസ്വസ്ഥനാക്കുന്നുസുഡാന്‍അങ്കോളകൊറിയമുന്‍ സായിറെ, ഇസ്രയേല്‍റുവാണ്ട എന്നിവിടങ്ങളില്‍ സൈനികനായിരുന്ന അയാള്‍ക്ക് ദുരൂഹ ബന്ധങ്ങള്‍ ഉള്ളതും അയാളുടെ ആയുധ പാടവവും അയാളെ ഏതാണ്ട് അസ്‌പൃശ്യന്‍ ആക്കുന്നുണ്ട്‌ജീവിതത്തെ കുറിച്ചു പ്രതീക്ഷകള്‍ ഒന്നുമില്ലാത്തവന്റെ കൈവിട്ടകളിയാണ് അയാളുടെത് . “ലോകം മോക്ഷ രഹിതമാണ്... ദുരന്തം മുമ്പേ കുറിക്കപ്പെട്ടാണ്നമ്മളതിനു ആമുഖം എഴുതുന്നതെ ഉള്ളൂഅതുകൊണ്ട് നമുക്കാ ആമുഖം ചമക്കാം.”

 

നാടകം - ചരിത്രവും വക്രീകരണവും

 

ലൂഷിയന്‍ എഴുതിക്കൊണ്ടിരിക്കുന്ന നാടകം നാടിനെ ചരിത്ര പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണുന്നതായിരിക്കും എന്ന് അയാള്‍ തീരുമാനിച്ചിട്ടുണ്ട്. "സാധ്യതകളുടെ ആഫ്രിക്കലുമുംബഒരു മാലാഖയുടെ പതനംഅഥവാ ഇടിച്ചു പൊടിച്ച വര്‍ഷങ്ങള്‍ " എന്നാണു അയാള്‍ അത് നാമകരണം ചെയ്യുകകഥാപാത്രങ്ങള്‍ ചെ ഗുവേരസെകൂ ടോരെഗാന്ധിലിങ്കണ്‍ , ലുമുംബ , മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ചെഷസ്ക്യൂഎന്നിവര്‍ മാത്രമല്ലവിമത ജനറലും ഉണ്ടായിരിക്കും എന്ന് അയാള്‍ പറയുന്നുണ്ട്ഒരു ഘട്ടത്തില്‍ ലുമുംബയെ നേപ്പോളിയനോടും കൊളംബസിനോടും ഒപ്പം അവതരിപ്പിക്കുന്നത്‌ ചരിത്രത്തെ വളച്ചൊടിക്കല്‍ ആവില്ലേ എന്ന് അയാള്‍ ആശങ്കപ്പെടുന്നുണ്ട്നെപ്പോളിയന്‍മാവോ സെ തൂങ്ങിനൊപ്പം സെന്റ്‌ഹെലിന ദ്വീപിലേക്ക് പോകുന്ന ഘട്ടത്തില്‍ ലെനിന്‍ നടത്തേണ്ട സ്വകീയ ഭാഷണവും ഇത്തിരി അമിത ഭാരമായി അയാള്‍ക്ക് തോന്നുന്നുഎല്ലായിപ്പോഴും ട്രാമിലെ ജീവിതം അയാള്‍ക്ക് ആശയങ്ങള്‍ നല്‍കുന്നുഏതു ഘട്ടത്തിലും അത്തരം കുറിപ്പുകള്‍ തയ്യാറാക്കുന്ന ലൂഷിയന്‍ സമ്മിശ്ര വികാരങ്ങളാണ് മറ്റുള്ളവരില്‍ ജനിപ്പിക്കുകഎന്നാല്‍ പ്രസാധകന്‍ മാലിംഗോക്ക് ഇവരെയൊക്കെ വിട്ട് അയാള്‍ റെയില്‍പ്പാതയെ കുറിച്ചും ഖനികളെ കുറിച്ചുമൊക്കെ എഴുതണം. “ആഫ്രിക്കന്‍ നോവലിലെ പ്രധാന കഥാപാത്രം എപ്പോഴും അവിവാഹിതനും ഞരമ്പു രോഗിയും വൈകൃതങ്ങള്‍ ഉള്ളവനും വിഷാദ രോഗിയും കുട്ടികളില്ലാത്തവനും വീടില്ലാത്തവനും കടങ്ങളില്‍ വീര്‍പ്പു മുട്ടുന്നവനുമാണ്നമ്മള്‍ ഇവിടെ ജീവിക്കുന്നുഭോഗിക്കുന്നുനമ്മള്‍ സന്തുഷ്ടരാണ്ആഫ്രിക്കന്‍ സാഹിത്യത്തിലും ഭോഗം വേണം!” ഒരു ഘട്ടത്തില്‍ കഥാപാത്രങ്ങളുടെ എണ്ണം ഇരുപതില്‍ നിന്ന് പത്തായി കുറക്കണം എന്നുംഇഷ്ടമില്ലാതെയും അത് ചെയ്തു കഴിയുമ്പോള്‍ പശ്ചാത്തലം ആഫ്രിക്കയില്‍ നിന്ന് കൊളംബിയിലേക്ക് മാറ്റണം എന്നും അയാള്‍ ആവശ്യപ്പെടുന്നു. “ആഫ്രിക്കയില്‍ മിക്ക ബുദ്ധിജീവികള്‍ക്കും കൌതുകമില്ലഅതായത്കഴിഞ്ഞ നാനൂറു വര്‍ഷങ്ങളിലെ പോലെ ഇപ്പോള്‍ അത് ആകര്‍ഷണീയമല്ല.” നോവലന്ത്യത്തില്‍, റിക്വെമിന്റെ ഭീഷണി അവഗണിച്ചു നോവല്‍ പുറത്തിറക്കിയത് മാലിംഗോ ആഘോഷിക്കുമ്പോഴും അപ്പോഴേക്കും വേറെ ജോലി കിട്ടിക്കഴിഞ്ഞ പഴയ ലിറ്റററി എജന്റ് അതേ ആശയം ആവര്‍ത്തിക്കുന്നു , “ആഫ്രിക്കന്‍ സാഹിത്യം ഇനിയും ആകര്‍ഷണീയമേയല്ലപ്ലീസ്ലൂഷിയന്‍ , ഇനി ഫോണില്‍ വിളിക്കുമ്പോള്‍ , നമുക്ക് മറ്റു കാര്യങ്ങള്‍ സംസാരിക്കാം., കാമ സൂത്രസംഗീതംബിയര്‍ , പക്ഷെ എന്തായാലും സാഹിത്യം വേണ്ടനമ്മള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്നീയിനിയും ഒരു എഴുത്തുകാരന്‍ ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നു!” 

കറുത്ത ഹാസ്യം

 രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കി എഴുതാന്‍ തയാറുള്ളവര്‍ക്ക് സിറ്റി സ്റ്റേറ്റില്‍ ഒരു പാട് സാധ്യതകള്‍ ഉണ്ട് എന്ന് ലൂഷിയന്‍ ഒട്ടൊരു തമാശയോടെ നിരീക്ഷിക്കുന്നുണ്ട്. “ഓരോ രാഷ്ട്രീയ ഭരണത്തിനും , ചേര്‍ന്ന സാഹിത്യം ഉണ്ടാക്കപ്പെടുന്നുപ്രസിഡണ്ടിന്റെ ഭാര്യയുടെ ഹെയര്‍ സ്റ്റൈലിനെ കുറിച്ച് ഒരു മഹാകാവ്യം രചിക്കൂനിങ്ങള്‍ക്കൊരു വീട് തരും; പ്രവചനവകുപ്പ് മന്ത്രി (Minister of Divination, Clairvoyance, and Prophesies) യുടെ സ്വപ്നങ്ങളെ പുനസൃഷ്ടിക്കുന്ന സ്വഗതാഖ്യാനത്തിനു വെനീസിലേക്ക് ഒരു ട്രിപ്പ്‌, പ്രസിഡണ്ടിന്റെ കുട്ടിക്കാലത്തെ കുറിച്ച് ഒരു നോവലിന് അവര്‍ നിങ്ങളെ കൃഷിവകുപ്പിന്റെയും കാലിമേക്കലിന്റെയും മന്ത്രിയായി നിയമനം.” ഏറ്റവും അപഹാസ്യമായ ഈ സാഹചര്യത്തെ രൂക്ഷമായി തിരസ്കരിക്കുന്ന പ്രയോഗങ്ങള്‍ ഒരധ്യായത്തിന്റെ (19) തുടക്കത്തില്‍ വായിക്കാം : “.. നിങ്ങള്‍ ഭോഗിക്കുന്നില്ലഞങ്ങള്‍ നിങ്ങളെ ഭോഗിക്കുംനിങ്ങള്‍ തിന്നുന്നില്ലഞങ്ങള്‍ നിങ്ങളെ തിന്നുംനിങ്ങള്‍ തുലക്കുന്നില്ലഞങ്ങള്‍ നിങ്ങളെ തുലക്കുംഇതാ ഇവിടെ പുതു ലോകമാണ്ഇത് ഓരോരുത്തരും അവനവന്എല്ലാവര്‍ക്കും അമേദ്യം എന്നതാണ്ഇത് കാടാണ്.” തന്റെ ഉദ്ധാരണ ശേഷി നഷ്ടപ്പെടുമ്പോഴൊക്കെ ഖനികള്‍ അടച്ചിടുകയും സ്വതേ നിലനില്‍പ്പില്ലാത്ത ദേശത്തിന്റെ ആകെയുള്ള അതിജീവന മാര്‍ഗ്ഗം അടച്ചു കളയുകയും ചെയ്യുന്ന വിമത ജനറല്‍ പതിവ് ബനാനാ റിപ്പബ്ലിക് ഭരണാധികാരി തന്നെഭരണം എന്നതൊന്നും ഒരുതരത്തിലും ഇവിടെ നിലവിലില്ല എങ്കിലും.

ലൂഷിയന്റെ പാത്ര സൃഷ്ടി മറ്റൊരു തരം സമസ്യയാണ് ഉയര്‍ത്തുന്നത്സിറ്റി സ്റ്റേറ്റ് പോലൊരു നരകത്തില്‍ ഒരിക്കലും പുലരാനിടയില്ലാത്ത ഏതൊക്കെയോ ആദര്‍ശാത്മകത പലപ്പോഴും അയാളെ ഒരു കോമാളിയാക്കുന്നുണ്ട് : “സാധാരണ നശ്വരന്മാരെ പോലെ ലൂഷിയന്‍ ഖനികളില്‍ കുഴിക്കാന്‍ പോയില്ലഅയാള്‍ പേന കൊണ്ട് ജീവിക്കാനോ, അല്ലെങ്കില്‍ വലിയൊരു ഓഫീസില്‍ ജോലി ചെയ്യാനോ ആഗ്രഹിച്ചുപക്ഷെ അത് സിറ്റി സ്റ്റേറ്റ് പോലൊരു വനത്തില്‍ അസാധ്യമായിരുന്നു.”  അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ചെറിയ കൈമടക്കു കൊടുത്ത് രക്ഷപ്പെടുന്നതിനു പകരം ജയിലിലേക്ക് പോകുന്ന ലൂഷിയന്‍, എമിലിയന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ പീഡനം കലയും ശാസ്ത്രവുമായി വികസിപ്പിക്കുന്ന ജയിലറയില്‍ ഓടുങ്ങേണ്ടതായിരുന്നു. 'ബേബി ചിക്സി'ന്‍റെ തൊഴില്‍ 'മറ്റിടങ്ങളില്‍ നിങ്ങളെ ജയിലലയച്ചേനേ,' എന്ന് വിമര്‍ശിക്കുന്ന ലൂഷിയന്‍അവളെ എതിര്‍ത്ത് മനസ്സാക്ഷി പറഞ്ഞു അവളുടെ സ്നേഹം നിഷേധിച്ചു വിട്ടു പോവുന്നു. 'എമിലിയന്റെ ലഹരിപിടിപ്പിക്കുന്ന ഉടലിലേറെ കൂറകള്‍ നിറഞ്ഞപായയെ ഇഷ്ടപ്പെട്ട ലൂഷിയനെ കുറിച്ച് റിക്വേം നിരീക്ഷിച്ചത് ശരിയാണെന്ന് നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു : “ചിലയാളുകള്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിന്നുള്ള തലച്ചോറുമായാണ് കഴിയുന്നത്‌.” അയാള്‍ പോകുന്നത് തടയാന്‍ വേണ്ടി മുന്നില്‍ മുട്ട് കുത്തുന്ന എമിലിയനെ നിഷേധിച്ചുകൊണ്ടുള്ള ആ ഹീറോ ചമയല്‍ , ഒടുവില്‍ , 'കണ്ണ് തുറക്കാന്‍ തയ്യാറില്ലാത്ത ഒരു എഴുത്തുകാരന്റെ മനസ്സാക്ഷി'യെന്ന ദുരൂഹത മാത്രമാണെന്നും നോവലില്‍ അപ്പോര്‍വ്വം ഘട്ടങ്ങളില്‍ കേള്‍ക്കുന്ന ആഖ്യാന ശബ്ദം നിരീക്ഷിക്കുന്നു.

 

വിദേശ ടൂറിസ്റ്റുകളെ 'പ്രായപൂര്‍ത്തി'യാവാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന ആരോപണത്തിലൂടെ ബ്ലാക്ക് മെയില്‍ ചെയ്യാറുണ്ട് റിക്വേം . കറുത്ത ഹാസ്യത്തിന്റെ മികച്ച മാതൃകയാണ് ഇത്തരം ഭാഗങ്ങള്‍ : "നോഹയുടെഎസക്കിയേല്‍ പ്രവാചകന്റെ , സഹോദരി അഭിഗേലിന്റെ കാലം മുതല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത പൌരന്മാരുടെ നാട്ടില്‍ പ്രായമെന്നത് എങ്ങനെയും മാറ്റാവുന്ന ഒന്നാണ്സംഭവം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നുപക്ഷെ പണമായിരുന്നു പ്രധാനംആര്‍ക്കാണ് പണം ഇഷ്ടമല്ലാത്തത്അങ്ങേയറ്റം അഴിമതിയില്‍ മുങ്ങിയിരുന്ന കോടതി ഒരു പണപ്പശുവിനെ കണ്ടെത്തിയിരുന്നു.” റിക്വേമിന്റെ ഏറ്റവും വലിയ സ്വപ്നം വിമത ജനറലിനെ തന്നെ ഇരയാക്കുക എന്നതായിരുന്നുഅതയാള്‍ സാധിക്കുന്നതാണ് ഇതിവൃത്തത്തിന്റെ ക്ലൈമാക്സ് തീര്‍ക്കുകയും , തുടക്കം മുതലേ ഒവിവിജയന്‍റെ 'പ്രജാപതി'യെ ഓര്‍മ്മിപ്പിക്കുന്ന വിമത ജനറലിന്റെ ഉന്മാദത്തെ മൂര്‍ദ്ധന്യത്തില്‍ എത്തിക്കുകയും ചെയ്യുകഅനേകം 'ബേബി ചിക്സ്ഉള്‍പ്പെട്ട ഹാരമില്‍ ലൈംഗിക ക്ഷീണവും വലിപ്പമില്ലായ്മയും അലട്ടലാവുന്ന ജനറല്‍ , തന്റെ കഴിവുകേട് പുറം ലോകത്തെത്തുന്നതിനെതിരെ ഭ്രാന്തമായി പ്രതികരിക്കുകയും ഖനികള്‍ അടച്ചിടുകയും ചെയ്യുന്നുട്രാം 83 അടച്ചിടാനുള്ള നീക്കം ആവര്‍ത്തിച്ചു പരാജയപ്പെടുന്നുവെങ്കിലും ലൂഷിയന്‍ ,  റിക്വേംപ്രസാധകന്‍ മാലിംഗോ എന്നിങ്ങനെ മൂന്നു പേരെയും ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊടുക്കുന്നവര്‍ക്ക് വന്‍ തുക ഇനാം പ്രഖ്യാപിക്കുകയും ചെയ്യുന്നത് മൂവരെയും ഒരു ഒളിച്ചോട്ടത്തിലേക്ക് നയിക്കുന്നുസിറ്റി സ്റ്റേറ്റിലെ ചൈനീസ് കേന്ദ്രത്തില്‍ അഭയം കണ്ടെത്തുന്ന മൂവരും വീണ്ടും പലായനം ചെയ്യേണ്ടി വരുന്നത് വര്‍ദ്ധിപ്പിച്ച ഇനാം അവിടത്തെ അന്തേവാസികളെ പ്രലോഭിപ്പിച്ചു തുടങ്ങുമ്പോഴാണ്.

മുജീലയുടെ പ്രതിഭ തിളങ്ങി നില്‍ക്കുന്നത് ഇതിവൃത്ത പരിചരണം എന്നതിലേറെവിചിത്ര വിശേഷങ്ങളുള്ളഫിക് ഷന്റെ നേരിയ ആവരണത്തിനപ്പുറം ആഫ്രിക്കന്‍ സാഹിത്യത്തില്‍ തന്നെ അത്രയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്തവര്‍ത്തമാന കാല കോംഗോ ജീവിതത്തിന്റെ യഥാതഥവും ഒപ്പം ദുസ്വപ്നാത്മകവുമായ അന്തരീക്ഷത്തെ ഒപ്പിയെടുക്കുന്നതിലും , നോവലിനെ ഒരു ശ്രാവ്യാനുഭവം കൂടിയാക്കുന്നതിലുമാണ്. ഭിന്നസ്വരങ്ങളുടെയും താളങ്ങളുടെയും മേളനമാണ് നോവലിലെങ്ങുംറുംബ, സാല്‍സ, ജാസ്റോക്ക്ഫ്യൂഷന്‍ സംഗീത ധാരകള്‍ മാത്രമല്ല യൂറോപ്യന്‍ ക്ലാസിക്കല്‍ സംഗീതവും ഇഴകോര്‍ക്കുന്നുണ്ട് നോവലില്‍ എങ്ങുംസംഭാഷണങ്ങളും സംഭാഷണ ശകലങ്ങളും പലപ്പോഴും അവയുടെ താളങ്ങളെയും ഈണങ്ങളെയും പ്രതിഫലിപ്പിക്കുന്നത് കൊണ്ട് നോവലില്‍ കണ്ണും കാതും പരസ്പരം വെച്ച് മാറുന്നുവെന്ന് ലിങ്ക്സ് കേലി നിരീക്ഷിക്കുന്നു. (M Lynx Qualey - The National Arts & Life, March 28, 2016). മുജീലയുടെ ഭാഷയുടെ സംഗീതത്തെ ഇംഗ്ലീഷിലേക്ക് മനോഹരമായി പരാവര്‍ത്തനം ചെയ്ത റോലാന്‍ഡ് ഗ്ലേസറുടെഫ്രഞ്ച് ഭാഷയില്‍ നിന്നുള്ള മൊഴിമാറ്റത്തെ 'ഒരു വന്‍ വിജയംഎന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു.

 


(കാക്കത്രൈമാസിക ഏപ്രില്‍ -ജൂണ്‍ 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 186-193)

To purchase, contact ph.no:  8086126024

read more:

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

The Book of Chameleons by José Eduardo Agualusa

https://alittlesomethings.blogspot.com/2016/11/blog-post_6.html

 Song for Night by Chris Abani

    https://alittlesomethings.blogspot.com/2016/02/blog-post.html

Night Boat to Tangier by Kevin Barry

https://alittlesomethings.blogspot.com/2024/09/night-boat-to-tangier-by-kevin-barry.html

Tuesday, April 11, 2017

Becoming Abigail by Chris Abani

കുരുതിപ്പൂക്കളുടെ ശാപം




കൊളോണിയല്‍ അനന്തര നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും രക്ത രൂക്ഷിത ഘട്ടമായിരുന്നു ബയാഫ്രന്‍ ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത് സംഘര്‍ഷത്തിന്റെ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ്‌ വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ആ കഥകളൊക്കെ കേട്ടുകൊണ്ടും അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായ പ്രവാസത്തിലും ഒക്കെയാണ് . കൗമാരത്തിലേ എഴുത്തിന്റെ വഴി തെരഞ്ഞെടുത്ത അബാനി തന്റെ രചനകളിലൂടെ പട്ടാള ഭരണത്തിന്റെ അപ്രീതിക്ക് പാത്രമാവുകയും കൊടിയ പീഡന മുറകളുള്ള ജയിലറകളില്‍ എകാന്തത്തടവിനും മരണ ദണ്ഡനക്കും വിധിക്കപ്പെടുകയും ചെയ്തു. ഭരണ കൂടത്തിനെതിരെ അട്ടിമറി ശ്രമം ഉള്‍പ്പടെ കുറ്റം ചാര്‍ത്തപ്പെട്ടു പതിനെട്ടാം വയസ്സ് മുതല്‍ മൂന്നു തവണയായി ആറു വര്‍ഷക്കാലം കാരാഗൃഹത്തില്‍ കഴിഞ്ഞ, സുഹൃത്തുക്കള്‍ കൈക്കൂലിയായി ജയിലധികൃതര്‍ക്ക് നല്‍കിയ കൈമടക്കിന്റെ ബലത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയ പുരാവൃത്തത്തിനു ഉടമയാണ് ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന അബാനി. ഇത്തരം അനുഭവങ്ങളുടെ തീക്ഷ്ണതയാണ് കൃത ഹസ്തനായ കവി കൂടിയായ അബാനി തന്റെ രചനകളില്‍ വികാര സാന്ദ്രമെങ്കിലും ഒരു ഘട്ടത്തിലും അതിവൈകാരികമല്ലാത്ത കവിതാത്മക ഭാഷയില്‍ സന്നിവേശിപ്പിക്കുന്നത്. തന്റെ പേരിന്റെ യഥാര്‍ത്ഥ ഉടമയായ വിഖ്യാത ഗായകനെ അനുകരിക്കുന്നതിലൂടെ ലാഗോസിലെ ചേരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എല്‍വിസ് എന്ന കൗമാരക്കാരനെപ്പിന്തുടരുന്ന 'ഗ്രേസ്‌ ലാന്‍ഡ്‌' , ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വെന്തുരുകുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖമുദ്രയായ ബാല യോദ്ധാക്കളുടെ (child soldiers) ജീവിതാവസ്ഥകള്‍ ഭ്രമാത്മകവും ഭീകരതയുടെ വിചിത്ര സൗന്ദര്യമിയന്ന കാവ്യാത്മകവുമായ ഭാഷയില്‍ ചിത്രീകരിക്കുന്ന 'സോംഗ് ഫോര്‍ നൈറ്റ്‌' , 9/11-ന്നു ശേഷമുള്ള സമാധാന ത്വരയുടെയും ഉത്കണ്ഠകളുടെയും പശ്ചാത്തലത്തില്‍ കിഴക്കന്‍ ലോസ് ഏഞ്ചലസിലെ കടുത്ത സാഹചര്യങ്ങളില്‍ അതിജീവിക്കുന്ന ബ്ലാക്ക്‌ എന്ന മ്യൂറല്‍ ആര്‍ടിസ്റ്റിന്റെ ജീവിതം പകര്‍ത്തുന്ന 'ദി വിര്‍ജിന്‍ ഓഫ് ഫ്ലെയിംസ്' തുടങ്ങിയ കൃതികളിലൊക്കെ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവരുടെ കഥകളാണ് അബാനി വിഷയമാക്കുന്നത്.


ജനിച്ചപ്പോഴേ അമ്മയുടെ മരണത്തിനു കാരണമായിത്തീര്‍ന്നവള്‍ എന്ന ശാപം പേറുകയും വിരഹാര്‍ത്തനായഉത്തരവാദിത്ത ബോധമില്ലാത്തവനും കുടിയനുമായ പിതാവിന് എപ്പോഴും അമ്മയെ ഓര്‍മ്മിപ്പിക്കും വിധം അവരോടു കടുത്ത രൂപ സാദൃശ്യത്തോടെ വളര്‍ന്നു വരികയും ചെയ്യുന്നഅമ്മയുടെ അതേ പേരുള്ള അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ ഹ്രസ്വവും നരക തുല്യവുമായ ജീവിതത്തിന്റെയും കീഴടങ്ങാന്‍ തയ്യാറില്ലാത്ത ദുരന്ത വീര്യത്തിന്റെയും അവരില്‍ നിന്നുംഒരു വേള അവരിലേക്കു തന്നെയുമുള്ള ആത്മ വികാസ / നിരാസത്തിന്റെയും വൈരുധ്യ പൂര്‍ണ്ണമായ ആത്മ സത്താന്വേഷണവും (becoming) സ്വയമെരിഞ്ഞമരലുമാണ് 120 പുറങ്ങള്‍ മാത്രമുള്ള അബാനിയുടെ സ്വതസിദ്ധമായ ഭാഷയില്‍ രചിക്കപ്പെട്ട BECOMING ABIGAIL എന്ന നോവെല്ല പറയുന്നത് . അവളുടെ ജീവിതത്തെ തന്നെ ഒരു നിഴല്‍ രൂപമാക്കിയ (ghostly presence) തുടക്കം ഓര്‍മ്മകളുടെ ആദ്യ സ്ഫുരണങ്ങളോടൊപ്പം പില്‍ക്കാലം തുന്നിക്കൂട്ടിയെടുക്കുന്ന അയഥാര്‍ത്ഥമായ ഒരനുഭവമായാണ് അവള്‍ തിരിച്ചറിയുകനോവെല്ലയുടെ ആരംഭത്തില്‍ നിന്ന്:

"അപ്പോള്‍ ഇതും.............

തുടര്‍ന്ന് വായിക്കാന്‍:

https://www.fazalrahman.com/essays/article/becoming-abigail-by-chris-abani

(അകം മാസിക, ഏപ്രില്‍ 2017)
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 159-164)

More by Chris Abani:

    GraceLand by Chris Abani

    https://alittlesomethings.blogspot.com/2016/08/blog-post_18.html

    Song for Night by Chris Abani

    https://alittlesomethings.blogspot.com/2016/02/blog-post.html

More on woman/ child abuse theme:

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

    God Help the Child by Toni Morrison

    https://alittlesomethings.blogspot.com/2015/09/blog-post.html

    Woman at Point Zero by Nawal El Saadawi

 https://alittlesomethings.blogspot.com/2024/08/woman-at-point-zero-by- nawal-el-saadawi.html

    Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

    അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

    Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html