Featured Post

Showing posts with label Francophone African Fiction. Show all posts
Showing posts with label Francophone African Fiction. Show all posts

Thursday, May 1, 2025

Swallows of Kabul by Yasmina Khadra / John Cullen

അടഞ്ഞ കൂട്ടിലെ ചിറകടികള്‍



അല്‍ജീരിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് യാസ്മിന ഖദ്ര (മുഹമ്മദ്‌ മൌലേ സഹൂല്‍) (ദി അറ്റാക്ക്‌ദി സൈറന്‍സ് ഓഫ് ബാഗ്ദാദ് ) താലിബാന്റെ കീഴിലുള്ള കാബൂളിനെ പശ്ചാത്തലമാക്കി രചിച്ച കൃതിയാണ് 'കാബൂളിലെ മേവല്‍ പക്ഷികള്‍' (The Swallows of Kabul). ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം താന്‍ വിട്ടേച്ചു പോന്ന യുദ്ധകാലാനുഭവങ്ങളുടെയും ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് തന്റെ നോവലുകള്‍ രചിക്കുന്നത്താലിബാന് കീഴെ ജീവിക്കുക എന്നത് പിന്തുണക്കുന്നവര്‍ക്കും വിമതര്‍ക്കും ഒരു പോലെ എത്ര മാത്രം ദൗര്‍ഭാഗ്യകരമാണെന്ന് എന്ന് ചടുലവും ഹ്രസ്വവും ഒപ്പം കാവ്യാത്മകവുമായ ഭാഷയില്‍ നോവല്‍ വരച്ചു കാട്ടുന്നു.

എവിടെ നോക്കിയാലും യുദ്ധമേഖലകളും വിജന പ്രദേശങ്ങളും സെമിത്തേരികളും തകര്‍ന്ന വീടുകളും പാതി കരിഞ്ഞ ചവറ്റുകൂനകളടിഞ്ഞ തെരുവുകളും മാത്രമുള്ള, അതൊക്കെയും ആവേശിച്ച ചത്ത മനസ്സുകളുള്ള മനുഷ്യരും പ്രേത രൂപികളായ സ്ത്രീകളുമുള്ള നഗരമാണ് കാബൂള്‍.

ആളുകള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നുഅവര്‍ രാത്രിയെ അഭിമുഖീകരിക്കാനായി പകലിനോട് മുഖം തിരിക്കുന്നു,.. പ്രവാചകന്മാര്‍ മരിച്ചു പോയിരിക്കുന്നുഅവരുടെ പ്രേതങ്ങള്‍ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളില്‍ പോലും കുരിശേറ്റപ്പെടുന്നു.” 

എങ്കിലും ജീവിതം അവസാനിക്കുന്നില്ല, “തളം കെട്ടിയ ചതുപ്പില്‍ ജലത്തിലെ ലില്ലിപ്പൂക്കള്‍ വിടരുന്നത് പോലെഅതിപ്പോഴും അവിടെയുമുണ്ടെന്നു നോവല്‍ ശുഭാപ്തി പകരുന്നുഈ പാഴ് ത്തറയില്‍ നമ്മളാദ്യം കാണുന്നത് ആതിഖ്‌ ഷൌക്കത്ത് എന്ന, നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ജീവിതത്തില്‍ മടുപ്പും യാതനകളും മാത്രമുള്ള ജയിലറെയാണ്. മുമ്പ് സോവിയറ്റ്‌ അധിനിവേശ കാലത്ത് അയാളൊരു സൈനികനായിരുന്നുആള്‍ക്കൂട്ടത്തിനിടയിലൂടെ അവരെ തള്ളിയും തല്ലിയും മാറ്റി അയാള്‍ വഴി കണ്ടെത്തുന്നത് ഇന്നയാള്‍ക്ക് ഒരു തടവ്‌ പുള്ളിയെവേശ്യാവൃത്തി ആരോപിക്കപ്പെട്ട ഒരു സ്ത്രീയെഅവരെ എറിഞ്ഞു കൊല്ലുന്ന ചത്വരത്തിലേക്ക് അനുഗമിക്കാനുള്ളത് കൊണ്ടാണ്അവരെ ഒരു ചാക്കിലാക്കി താലിബാന്‍ പട്ടാളക്കാരികളെ ഏല്‍പ്പിക്കണം. തനിക്ക് ധൃതിയുണ്ടെന്നും താനേറെ സ്നേഹിക്കുന്ന ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകേണ്ടതുണ്ടെന്നും അയാള്‍ മേലധികാരിയോടു പറയുന്നുണ്ട്സ്ത്രീകളെ തുല്യരായി കാണുന്നത് പോയിട്ട് അവളെ 'സ്നേഹിക്കുകഎന്നത് തന്നെയും ഒരു ദൗര്‍ബല്യമായി കാണുന്നതാണ് താലിബാന്‍ രീതികളിക്കൂട്ടുകാരനായിരുന്ന മിര്‍സാ ഷാ പിന്നീട് അത് വ്യക്തമാക്കുന്നുണ്ട്രോഗിയാണെങ്കില്‍ അവളെ മൊഴി ചൊല്ലിയാല്‍ പോരെഎന്നിട്ട് വേറെ കെട്ടണംതന്റെ ജീവന്‍ ഒരിക്കല്‍ രക്ഷിച്ചത് അവളാണെന്നും അവളെ ഉപേക്ഷിക്കാനാവില്ലെന്നും പറയുന്ന ആതിഖിനോട് അയാള്‍ക്ക്‌ വിശദീകരണമുണ്ട്. പുരുഷന് സ്ത്രീയോട് ഒരു കടപ്പാടും ആവശ്യമില്ലഅവള്‍ നിന്നെ രക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ദൈവ നിയോഗം മാത്രംമറിച്ച് നീ അവളെ വിവാഹം ചെയ്തെങ്കില്‍ അവളാണ് നിന്നോട് കടപ്പെട്ടിരിക്കുന്നത്.

ചലച്ചിത്ര ഘടനയിലെന്നോണം മാറുന്ന ഫോക്കസില്‍ നമ്മള്‍ കാണുന്ന മറ്റൊരു പ്രധാന കഥാപാത്രം മൊഹ്സിന്‍ റാമത് ആണ്സമ്പന്നനായിരുന്ന ഒരു വ്യാപാരിയുടെ മകനായിരുന്ന അയാള്‍ ഒരു ഡിപ്ലോമാറ്റ്‌ ആവുന്നത് സ്വപ്നം കണ്ടിരുന്നുതാലിബാന്‍ അധികാരത്തില്‍ എത്തിയതോടെ സ്വപ്നങ്ങളില്ലാതായ അനേകരില്‍ ഒരാള്‍മടുപ്പും ഒന്നും ചെയ്യാനില്ലായ്മയും ചേര്‍ന്ന് സ്വന്തം മാനസിക സന്തുലനം നില നിര്‍ത്തുക ഒരു പ്രശ്നമായിത്തീര്‍ന്നിട്ടുണ്ട് അയാള്‍ക്കുംപരസ്യ വധ ശിക്ഷാ മുറക്ക് എതിരാണയാള്‍. എന്നാല്‍ ഇന്ന് തനിക്ക് തന്നെ അറിയാതെ അയാള്‍ കല്ലെറിയുന്ന ഉന്മാദം പിടിപെട്ട ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുന്നുആദ്യമായി ആ സ്ത്രീയുടെ തലക്കേറ്റ ഏറ് തന്റെതായിരുന്നു എന്ന ചിന്ത പിന്നീടയാളെ വേട്ടയാടുംതന്റെ ഭാര്യ സുനൈറയോട് അയാളത് ഏറ്റു പറയുന്നത് കൂടുതല്‍ വിഷമകരമായ അവസ്ഥയാണുണ്ടാക്കുന്നത്അതീവ സുന്ദരിയായ സുനൈറ ഏറെ വിവാഹാലോചനകള്‍ തള്ളിക്കളഞ്ഞാണ് മൊഹ്സിനെ വിവാഹം ചെയ്തത്. മുപ്പത്തിരണ്ടുകാരിയായ അവര്‍ താലിബാന് മുമ്പ് ഒരു മജിസ്ട്രേറ്റ്‌ ആയിരുന്നുഒപ്പം സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി യത്നിച്ചിരുന്നവളുംഭര്‍ത്താവിന് ആര്‍ജ്ജവം നഷ്ടപ്പെട്ടു തുടങ്ങുന്നുവെന്ന അറിവ് അവര്‍ കൂടുതല്‍ ഉള്‍വലിയാന്‍ കാരണമാവുന്നുമടുപ്പും മുഷിപ്പും മാറ്റാന്‍ ഒന്ന് പുറത്തിറങ്ങാമെന്നു നിര്‍ദ്ദേശിക്കുന്ന മൊഹ്സിനെ സുനൈറ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുപര്‍ദ്ദ എന്ന വ്യക്തിത്വ ഹരണ വസ്ത്രം ധരിക്കാനുള്ള വെറുപ്പ്‌ കാരണം പുറത്തിറങ്ങാതിരിക്കുക എന്നതിലാണ് അവര്‍ക്ക് താല്പര്യംഅല്ലെങ്കില്‍ തന്നെ പുറത്തിറങ്ങിയിട്ട് ഈ പള്ളിക്കാടിന്റെ നഗരത്തില്‍ എന്ത് ചെയ്യാനാനെന്നു അവള്‍ ചോദിക്കുന്നുഎങ്കിലും മൊഹ്സിന്റെ താല്പര്യത്തിന് അവര്‍ വഴങ്ങുന്നു.

ഒരു നിമിഷത്തെ ഒരു ആകസ്മികതയില്‍ തെരുവില്‍ വെച്ച് ആതിഖ്‌, സുനൈറയെയും മൊഹ്സിനെയും തട്ടി വീഴ്ത്താന്‍ ഇടയാവുന്നുമാപ്പുപറയാന്‍ പോലും നില്‍ക്കാതെ ഓടിപ്പോവുന്ന അയാളെ പഴി പറഞ്ഞു അടുത്ത നിമിഷം അവര്‍ ചിരിച്ചു പോവുന്നുഎന്നാല്‍ താലിബാന്‍ നഗരത്തില്‍ ചിരിക്കരുതെന്ന പാഠം അവര്‍ മറന്നു പോയി. 'ഇത് സര്‍ക്കസ്‌ ആണെന്നാണോ നിങ്ങള്‍ കരുതുന്നത്എന്ന ചോദ്യത്തോടെ ഒരു താലിബാന്‍ ഗുണ്ട മൊഹ്സിനെ കഠിനമായി പ്രഹരിക്കുന്നുരംഗത്ത് കൂടുതല്‍ താലിബാന്‍ പോരാളികള്‍ എത്തുന്നതോടെ ഭയന്ന് ചൂളിപ്പോവുന്ന മൊഹ്സിനോട്, തൊട്ടടുത്ത പള്ളിയില്‍ നടക്കുന്ന മുല്ലയുടെ പ്രസംഗം കേള്‍ക്കാന്‍ പോവാന്‍ നേതാവ് നിര്‍ദ്ദേശിക്കുന്നുഅത് കഴിയും വരെ ഭാര്യ തെരുവില്‍ കാത്തു നില്‍ക്കും.  പോംവഴിയേതുമില്ലാതെ മുല്ലയുടെ മണിക്കൂറുകള്‍ നീണ്ട പാശ്ചാത്യ ലോകത്തിനെതിരെയുള്ള വിദ്വേഷ പ്രസംഗം കേട്ടിരിക്കുന്ന മൊഹ്സിന്റെ മനസ്സില്‍ മുഴുവനും പൊരിവെയിലത്ത് താന്‍ വെറുക്കുന്ന പര്‍ദ്ദയില്‍ മൂടി കാത്തു നില്‍ക്കുന്ന സുനൈറയാണ്ഈ സംഭവത്തോടെ സുനൈറ പരിപൂര്‍ണ്ണമായും തന്റെ ഉള്ളിലേക്ക് വലിയുന്നുപിന്നീടൊരിക്കലും പര്‍ദ്ദ അവള്‍ അഴിച്ചു വെക്കുന്നില്ലവീട്ടിനകത്ത് പോലുംമൊഹ്സിനാകട്ടെ അവളുടെ ജീവിതത്തില്‍ നിന്ന് നിഷ്ക്കാസനം ചെയ്യപ്പെടുകയും ചെയ്യുന്നു. "നിന്റെ മുഖം മാത്രമാണ് എനിക്കുള്ള ഒരേയൊരു സൂര്യന്‍അതെന്നില്‍ നിന്നും മറക്കരുത്എന്ന് കെഞ്ചുന്ന അയാളോട്, “ഒരു സൂര്യനും രാവിനെതിരെ പിടിച്ചു നില്‍ക്കാനാവില്ലഎന്ന് അവള്‍ പ്രതിവചിക്കുന്നുഅവളുടെ മനസ്സില്‍ അയാളും താലിബാന്‍ മുഖമുള്ള പുരുഷന്‍ ആയിത്തുടങ്ങിയിരിക്കുന്നുഎന്നാല്‍ അവളുടെ പ്രതികരണവും ഒരു മത ഭ്രാന്തിന്റെ തീവ്രതയുള്ളതാണെന്നു കുറ്റപ്പെടുത്തുന്ന മൊഹ്സിനോട്അങ്ങനെയെങ്കില്‍ നിങ്ങളാദ്യം പോയി അവര്‍ക്കെതിരില്‍ നിലപാടെടുക്കൂഎന്നിട്ട് അവരെ തിരുത്തിക്കൂഅപ്പോള്‍ ഞാന്‍ സസന്തോഷം പര്‍ദ്ദയഴിക്കാം എന്ന് അവള്‍ പ്രതിവചിക്കുന്നുനിങ്ങളുടെ ഭാര്യയുടെ നേരെ ഒരുത്തന്‍ കൈ ചൂണ്ടിയപ്പോള്‍ എവിടെയായിരുന്നു ഈ ശൗര്യമെന്ന വെല്ലുവിളി കൂടെയാവുമ്പോള്‍ അയാള്‍ പുരുഷാധിപത്യ പരമായ 'ഭര്‍ത്താവിന്റെ അവകാശ'മെന്ന ഭീഷണിയിലേക്ക് മാറുന്നുതുടര്‍ന്നുണ്ടാവുന്ന കയ്യേറ്റവും ചെറുത്തുനില്‍പ്പും അയാളുടെ ആകസ്മിക മരണത്തിനു കാരണമാവുന്നു.

യാസ്മിന്‍ ഖദ്രയുടെ നോവലുകളില്‍ പൊതുവേ കാണപ്പെടുന്ന ഒരു രീതിയാണ് താരതമ്യേന വിശദമായ മൂന്നില്‍ രണ്ടു ഭാഗത്തിന് ശേഷം ഒരു ത്രില്ലറിന്റെ ചടുലതയും വേഗതയുമുള്ള അവസാന മൂന്നിലൊന്നിലേക്കുള്ള മാറ്റംദി അറ്റാക്ക്ദി സൈറന്‍സ് ഓഫ് ബാഗ്ദാദ് എന്നീ കൃതികളില്‍ ഇത് വ്യക്തമാണ്ചിലപ്പോഴെങ്കിലും അത് ഒരു റോബര്‍ട്ട് ലുഡ് ലം നിലവാരത്തിലേക്ക് താഴുന്നുണ്ടെന്നു വിമര്‍ശനമുണ്ട്സുനൈറ ജയിലെലെത്താനിടയാവുന്ന ഘട്ടം വരെയുള്ള ആഖ്യാനത്തില്‍ ഉള്ള അവധാനത പോലും ഇനിയുള്ള ഭാഗങ്ങളില്‍ ഇല്ല.

ഭര്‍തൃ ഘാതകിയെന്ന പേരില്‍ ആതിഖിന്റെ ജയിലിലെത്തുന്ന സുനൈറയുടെ ഹൃദയ ഭേദകമായ സൗന്ദര്യവും നിരപരാധിത്വവും ആതിഖിനെ വല്ലാത്തൊരു മാനസികാവസ്ഥയില്‍ എത്തിക്കുന്നുനിത്യ രോഗിയായി നാളുകള്‍ എണ്ണിത്തുടങ്ങിയ അയാളുടെ ഭാര്യ മുസറാത്‌ അതീവ നാടകീയമായ ഒരു ചലനത്തിലൂടെ ആള്‍മാറാട്ടം നടത്തി സുനൈറയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ വഴി കണ്ടെത്തുന്നുതന്റെ ഭര്‍ത്താവിന്റെ കൂടെ തന്റെ സ്ഥാനത്ത് അവള്‍ക്കു കഴിയാംഎനിക്ക് നിങ്ങളുടെ ജീവിതത്തില്‍ ആവാന്‍ കഴിയാതെ പോയതൊക്കെയും അവളാവും!' എന്നാല്‍ പിന്നീട് അയാളെ നാം കാണുന്നത് പരസ്യ വധശിക്ഷ കഴിഞ്ഞ രാവില്‍ സര്‍വസ്വവും നഷ്ടപ്പെട്ടു മുസറാത്തിന്റെ കുഴിമാടത്തില്‍ ഇരുന്നു കരയുകയും തെരുവുകളിലൂടെ കണ്ട സ്ത്രീകളെയെല്ലാം പര്‍ദ്ദയുടെ മുഖാവരണം നീക്കിയും ശല്യം ചെയ്തും ഭ്രാന്തനെ പോലെശിക്ഷാ നടത്തിപ്പുകളുടെ മേല്‍ നോട്ടക്കാരനായ കാസിമിന്റെ ഹാരമില്‍ ഒടുങ്ങിയിരിക്കാനിടയുള്ള സുനൈറയെ അന്വേഷിച്ചു അലയുകയും ചെയ്യുന്ന നിലയിലാണ്അയാളുടെ ചെയ്തിയില്‍ 'മാനംനഷ്ടപ്പെടുന്ന പുരുഷന്മാരുടെ മാരകമായ കയ്യേറ്റത്തില്‍ അയാള്‍ കുഴഞ്ഞു വീണു നിശ്ചലനാവുന്നത് ഒരു കുരിശു മരണത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ നോവലില്‍ അവതരിപ്പിക്കുന്നു. “അയാളെ തൂക്കിക്കൊല്ലുകകുരിശേറ്റുക ! ജീവനോടെ ചുട്ടു കൊല്ലുക!" എന്നാര്‍ക്കുന്ന ആള്‍ക്കൂട്ടം.

പിന്നീടുണ്ടാവുന്നത് ഗാംഭീര്യമുള്ള തീവ്ര നിശ്ശബ്ദതയാണ്കണ്ണുകളടക്കവേതന്റെ ഉറക്കം രാവിന്റെ രഹസ്യങ്ങള്‍ പോലെ ആഴമളക്കാനാവാത്തതാവണേ എന്ന് അയാള്‍ പൂര്‍വ്വികരോട് പ്രാര്‍ത്ഥിക്കുന്നു.”

 

    സൈന്യത്തിലായിരുന്നപ്പോള്‍ മേലധികാരികളുടെ പരിശോധനക്കും അംഗീകാരത്തിനും താനെഴുതിയതൊക്കെയും വിധേയമാക്കേണ്ടി വരുന്ന പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നെങ്കിലും ഒരു സ്ത്രീയുടെ പേര് തൂലികാ നാമമായി നോവലിസ്റ്റ് സ്വീകരിച്ചത് കൂടുതല്‍ പ്രസക്തമാണ്താലിബാന്‍ സമൂഹത്തിന്റെ പ്രതീകങ്ങളായ പുരുഷ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം വികസിക്കുന്നതെങ്കിലുംനോവലിന്റെ വൈകാരിക സാന്ദ്രത സുനൈറയെയും മുസറാത്തിന്റെയും ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് ഉരുത്തിരിയുന്നത്സഹനത്തിന്റെ ഉദാത്ത ഭാവങ്ങളും പ്രതികൂലാവസ്ഥകള്‍ക്കിടയിലും ജീവിത സങ്കീര്‍ണ്ണതകള്‍ക്ക് പ്രായോഗിക പോംവഴികള്‍ കണ്ടെത്തുന്ന അവരുടെ ഇടപെടലുകളും എല്ലാത്തിനും കീഴ്പ്പെടുക മാത്രം ചെയ്യുന്ന അവരുടെ ഭര്‍ത്താക്കന്മാരെക്കാള്‍ അവരുടെ മാനവികത സമര്‍ഥിക്കുന്നുതാലിബാന്‍ സമൂഹത്തിന്റെ ഇതര വശങ്ങളും അനുഭവ വേദ്യമാകുന്നത് മറ്റു ഉപകഥാപാത്രങ്ങളി ലൂടെയും സന്ദര്‍ഭങ്ങളിലൂടെയുമാണ്നോവലിന്റെ തുടക്കത്തില്‍ തന്നെ കാണാവുന്ന ഒട്ടു മിക്ക മനുഷ്യരും വികലാംഗരായിപ്പോയിട്ടുള്ള അവസ്ഥ എല്ലാവരും ഒരര്‍ഥത്തില്‍ പഴയ യുദ്ധപ്പോരാളികള്‍ അല്ലെങ്കില്‍ ഇരകള്‍ ആണെന്നും അതാണ്‌ കാബൂള്‍താലിബാന്‍ ജീവിതമെന്നും സൂചിപ്പിക്കുന്നുശ്മശാനങ്ങള്‍ തെരുവുകളെ കയ്യേറുന്ന നഗരമെന്ന വിശേഷണം മരണം ഒരു നിത്യ നിദാന്ത സത്യമാവുന്ന കലാപ ഭൂമിക്ക് ചേരുന്നതു തന്നെപാശ്ചാത്യ അധിനിവേശത്തിനെതിരിലും ഇസ്ലാം സംരക്ഷണത്തിന് വേണ്ടിയും രക്തസാക്ഷികളാവുന്ന വരുടെ ജഡം അഴുകില്ലെന്നും അതിനെപ്പോഴും സുഗന്ധമായിരിക്കുമെന്നു വിശ്വസിക്കുന്ന സാമാന്യ ബോധം എങ്ങനെയാണ് മൌലിക വാദ സമൂഹം അന്ധ വിശ്വാസ ബദ്ധമായി പ്പോവുന്നതെന്ന് വ്യക്തമാക്കുന്നുതങ്ങളുടെ വിധിയുടെ കെണിയില്‍ രക്ഷപ്പെടാനാവാത്ത വിധം പെട്ടുപോയിട്ടുള്ള സാധാരണക്കാരുടെ പ്രതിനിധിയായ വികലാംഗനായ വൃദ്ധന്‍ നസീഷ്‌ ഒരിക്കലും രക്ഷപ്പെടാനാവില്ലെങ്കിലും എപ്പോഴും പുറപ്പെട്ടു പോകുന്നത് സ്വപ്നം കാണുന്നുഖാസിം അബ്ദുല്‍ ജബ്ബാര്‍ എന്ന ശിക്ഷാവിധി നടത്തിപ്പുകാരന്‍ 'കാര്യങ്ങള്‍ (പരസ്യ വധശിക്ഷകള്‍വൃത്തിയായും വെടിപ്പായുംനടത്താന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നത്ഫണ്ടമെന്റലിസ്റ്റ് കാഠിന്യങ്ങളുടെ നിര്‍വ്വികാര മുഖം വ്യക്തമാക്കുന്നുപരസ്യ വധശിക്ഷാ നടത്തിപ്പിന്റെ ആദ്യ രംഗത്തില്‍ വെച്ചാണ് രണ്ടു ദമ്പതിമാരുടെയും ജീവിതങ്ങള്‍ പരസ്പരം ഇഴ കോര്‍ക്കുന്നത്മറ്റൊരു പരസ്യ വധ ശിക്ഷാ നടത്തിപ്പില്‍ എല്ലാം ഒടുങ്ങുകയും ചെയ്യുന്നുസ്ത്രീകളുടെ അപമാനവീകരണവും ശിക്ഷാ വിധികളുടെ വേട്ടയാടലും അടഞ്ഞ സമൂഹത്തിലെ ജീവനോടെയടക്കലും മറ്റൊരു ഫണ്ടമെന്റലിസ്റ്റ് സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഒരു വേട്ടയുടെയും അവസാനമില്ലാത്ത സഹനത്തിന്റെയും കഥ പറയുന്ന ഒരു മാസ്റ്റര്‍പീസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്പതിനേഴാം നൂറ്റാണ്ടിന്റെ പ്യൂരിറ്റന്‍ മസാച്ചുസെറ്റ് പശ്ചാത്തലമാക്കി നാഥനീല്‍ ഹോതോണ്‍ രചിച്ച 'ദി സ്കാര്‍ലെറ്റ് ലെറ്റര്‍എന്ന കൃതിയെ.

(published in Deshabhimani Weekly 27-12-2014)

(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 38-42)

To purchase, contact ph.no:  8086126024

Also from Yasmina Khadra:

The Dictator's Last Night by Yasmina Khadra

https://alittlesomethings.blogspot.com/2017/12/04.html


Monday, April 28, 2025

Wandering Star by J.M.G. Le Clézio/ C. Dickson

ലെ ക്ലെസിയോ: വേരറ്റവരുടെ രഥ്യകള്‍




2009 -ല്‍, 'അലയുന്ന നക്ഷത്രം' എന്ന ലെ ക്ലെസിയോ നോവല്‍ പുന പ്രസിദ്ധീകരിക്കുമ്പോള്‍ ഗാര്‍ഡിയന്‍ പത്രത്തിന്റെ പുസ്തക നിരൂപണക്കുറിപ്പില്‍ അലിസണ്‍ കെല്ലി ഇങ്ങനെ കുറിച്ചു: “'അലയുന്ന നക്ഷത്രം പുനപ്രസിദ്ധീകരിക്കുന്നത് ഇസ്രയേലിന്റെ ഗാസ ആക്രമണത്തിന്റെ അതേ സന്ദര്‍ഭത്തിലാണ് എന്നതില്‍ ഒരു ഇരുണ്ട യാദൃശ്ചികതയുണ്ട്. ലെ ക്ലെസിയോയുടെ നോവല്‍, ഇസ്രായേല്‍ രാഷ്ട്ര പ്രഖ്യാപനത്തെ തുടര്‍ന്ന് രണ്ടു തരുണികളുടെ പരസ്പരം ഇഴ കോര്‍ക്കുന്ന വിധിയെ ചുറ്റിപ്പറ്റിയുള്ള ഹൃദയദ്രവീകരണ ക്ഷമമായ കഥയാണ്‌. ഹോളോകാസ്റ്റ്‌ അതിജീവിച്ച്, പുതുതായുണ്ടായ ജൂത രാഷ്ട്രമായ ഇസ്രയേലിലെത്തുന്ന എസ്തര്‍ എന്ന പ്രവാസി യുവതിയും മാതൃ രാജ്യം വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരസ്കൃതയായ നജ്മ എന്ന പലസ്തീനിയന്‍ യുവതിയും. ഈ പ്രദേശത്തിന് വേണ്ടിയുള്ള കടുത്ത യുദ്ധത്തെ നോവലിലെ ഒരു യുവ ഇസ്രയേലി ഭടന്‍ 'ഒടുവിലത്തെ യുദ്ധം, ഏറെട്സ് ഇസ്രായേല്‍ ജൂതന്മാര്‍ക്കു സ്വന്തമാക്കാനുള്ള നിര്‍ണ്ണായക യുദ്ധം' എന്ന് വിവരിക്കുന്നുണ്ട്. എന്നാല്‍ ജൂത അധിനിവേശവും തുടര്‍ന്നുണ്ടായ പലസ്തീന്‍ കുടിയൊഴിപ്പിക്കലുമായി അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ആ യുദ്ധം തുടരുന്നു.”

ഫ്രഞ്ച് - മോറീഷ്യന്‍ ഇരട്ട പൗരത്വമുള്ള ഴാങ്ങ് മറീ- ഗിസ്റ്റാഫ് ലേ ക്ലെസിയോയ്ക്ക് സാഹിത്യത്തിനുള്ള 2008 -ലേ നോബല്‍ സമ്മാനം നല്‍കുമ്പോള്‍, സ്വീഡിഷ് അക്കാഡമി നടത്തിയ നിരീക്ഷണത്തില്‍ "പുതിയ പുറപ്പാടുകളുടെ എഴുത്തുകാരന്‍, കാവ്യാത്മക സാഹസിക യാത്രകളുടെയും വികാര തീവ്രതയുടെയും, നിലനില്‍ക്കുന്ന സംസ്കൃതിയുടെ പരിധികള്‍ക്കപ്പുറം പോവുന്ന മാനവികതയുടെയും പര്യവേക്ഷകന്‍” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. അന്തരീക്ഷ സൃഷ്ടിയില്‍, വിശേഷിച്ചു മരുഭൂമിയുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിന്റെ ഊന്നല്‍ അക്കാഡമി എടുത്തു പറയുകയുണ്ടായി. യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും പാലായനത്തിന്റെയും കഥകള്‍ പറയുന്ന "അലയുന്ന നക്ഷത്രം (Wandering Star) ", എന്ന കൃതിയിലൂടെ ലേ ക്ലെസിയോയുടെ ഉത്കണ്ഠകളിലേക്ക് കണ്ണോടിക്കാനാവും.


ചരിത്രത്തിന്റെ മുഖാമുഖങ്ങള്‍ 


രണ്ടു യുവതികള്‍. ഒരാള്‍ ഹിറ്റ്‌ലറുടെ 'അന്തിമപരിഹാര (The Final Solution)'ത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു വാഗ്ദത്ത ഭൂമിയിലേക്ക്‌ പാലായനം ചെയ്യുന്നു. മറ്റൊരാള്‍ അതേ വാഗ്ദത്ത ഭൂമിയുടെ സൃഷ്ടിയെ തുടര്‍ന്ന് പറിച്ചെറിയപ്പെട്ട് അജ്ഞാതമായ വിധിയിലേക്ക് നീങ്ങുന്നു. എസ്തര്‍ എന്ന ജൂത പെണ്‍കുട്ടിയും നെജ്മ എന്ന സമപ്രായക്കാരിയായ പലസതീന്‍ പെണ്‍കുട്ടിയും. ...........
തുടര്‍ വായനയ്ക്ക്:

Sunday, April 27, 2025

From Sleep Unbound by Andre Chedid / Sharon Spencer

 ആന്ദ്രേ ഷദീദ് - ഉണരുന്ന സ്ത്രീത്വത്തിന്റെ നോവല്‍ ഭാഷ്യം



ലബനീസ് – സിറിയന്‍ മാതാപിതാക്കളുടെ മകളായി കൈറോയില്‍ നൈല്‍ നദീതീരത്തു ജനിച്ച (1920-2011) ആന്ദ്രേ ഷദീദ്, പാരീസില്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന്  കൈറോയിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ ജേണലിസവും പഠിച്ചതിനു ശേഷം ലൂയി ഷദീദിനെ വിവാഹം കഴിക്കുകയും 1946ല്‍ പാരീസില്‍ സ്ഥിരതാമസം ആക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ഫ്രഞ്ച് എഴുത്തുകാരികളില്‍ ഒരാളായി അംഗീകാരം നേടിയ ആന്ദ്രേ ഷദീദിന്റെ സപര്യ “അരനൂറ്റാണ്ടിലേറെ കാലമായി ഫ്രഞ്ച്, മിഡില്‍ ഈസ്റ്റ് സംസ്കാരങ്ങള്‍ക്കിടയില്‍ പാലം പണിതിട്ടുണ്ട്” എന്ന് നിരീക്ഷിക്കപ്പെടുന്നു. കവിതയിലും നോവലിലും നാടകങ്ങളിലും ചെറുകഥാ സാഹിത്യത്തിലും ഒരുപോലെ തിളങ്ങിയിട്ടുള്ള ഷദീദിന്റെ രചനകളുടെ കൊടിയടയാളം സാര്‍വ്വജനീനതയാണെന്നും ചിത്രീകരിക്കുന്ന ഭൂമിക യൂറോപ്പോ മിഡില്‍ ഈസ്റ്റോ ഏതായാലും മനുഷ്യകുലവുമായുള്ള ഐക്യവും ഉത്തരവാദിത്തവുമാണ് അവര്‍ വിളംബരപ്പെടുത്തുന്നതെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. Return to Beirut പോലുള്ള കൃതികളില്‍ കൈകാര്യം ചെയ്യപ്പെടുന്നതും ഷദീദിന്റെ മറ്റൊരു നിതാന്ത പ്രമേയവുമായി വര്‍ത്തിക്കുന്നത് യുദ്ധവും അതിന്റെ ഫലമായി ദേശവും ദേശീയരും അനുഭവിക്കുന്ന ജീവിതാവസ്ഥകളും എന്നതാണ്. അവരുടെ കൃതികളില്‍ ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകളാണ് സമാധാനം നേടിയെടുക്കാനാവശ്യമായ ഹൃദയ വിശാലതയും മുന്‍കൈയ്യും കാഴ്ചപ്പാടും പ്രകടിപ്പിക്കുന്നത്. വൈയ്യക്തിക ഓര്‍മ്മകളുടെയോ അനുഭവ കഥകളുടെയോ എന്നതിലേറെ സഞ്ചിത സ്മൃതികളുടെ സാര്‍വ്വജനീനതയിലാണ് അവരുടെ കൃതികള്‍ വേരുറപ്പിക്കുന്നത്. പ്രഥമ കൃതിയായ Le Sommeil délivré (1952)  (From Sleep Unbound- 1983) എന്ന നോവലിനെ കുറിച്ച് നോവലിസ്റ്റ് വിവരിച്ചത് “എനിക്കുള്ളില്‍ ജീവിക്കുന്ന മനുഷ്യജീവിയുടെ വേദന മുറ്റിയ വിലാപം, ഒരു പക്ഷെ ഈ വിലാപം അറബ് സ്ത്രീയുടെ ശബ്ദത്തെ പ്രതിനിധീകരിക്കാനാണ് അവിടെയുള്ളത്.. ഞാനെന്റെ കുട്ടിക്കാലം കഴിഞ്ഞത് ഈജിപ്റ്റിലാണ്, ഇങ്ങനെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ ഞാന്‍ കണ്ടു.” എന്നായിരുന്നു. “ആന്ദ്രേ ഷദീദിന്റെ രചനകളുടെ പ്രഭവത്തിലുള്ളത് ഒരു വര്‍ഗ്ഗത്തിനോ ജെന്‍ഡറിനോ മറ്റൊന്നിന്റെ മേലുള്ള (മേല്‍ക്കോയ്മയെ) കുറിച്ചുള്ള ഉത്കണ്ഠയല്ല, മറിച്ചു എല്ലാ മനുഷ്യരുടെയും ആത്മീയ വിമോചനത്തിനും സാക്ഷാത്കാരത്തിനും വേണ്ടിയുള്ളതാണ്.” (Judy Cochran and Anne D, Craver, ‘Andree Chedid’, Multicultural Writers since 1945, An A-toZ Guide, Edited by Alba Amonia and Bettina L. Knapp, Greenwood Press, London, 2004, P. 150-154). ആന്ദ്രെ ഷദീദ് സ്ഥലകാലങ്ങളുടെ അതിരുകളില്‍ വിശ്വസിക്കുന്നില്ലെന്നും തന്റെ ഈജിപ്ത്യന്‍ പശ്ചാത്തലത്തെ സ്ത്രീജീവിതത്തിന്റെ കൂടുതല്‍ സാര്‍വ്വലൌകികമായ അനുഭവങ്ങള്‍ ആവിഷ്കരിക്കുവാന്‍ ഉപയോഗിക്കുകയാണ് എന്നും നിരീക്ഷിക്കപ്പെടുന്നു. അവര്‍ ഫ്രാന്‍സില്‍ കഴിയുന്നത്‌ പലായനമായിരുന്നില്ല, മറിച്ചു സ്വന്തം തെരഞ്ഞെടുപ്പായിരുന്നു. “.. സ്ത്രീകള്‍ക്കും പൊതു മനുഷ്യകുലത്തിനും ഇടയില്‍ അവര്‍ പാലം കണ്ടെത്തുന്നു. അവര്‍ മൌലികവാദത്തെ, ഹിംസയെ, യുദ്ധത്തെ, അവ പ്രത്യക്ഷമാകുന്നിടത്തെല്ലാം വെറുക്കുന്നു” (Cahrlotte H. Bruner (Ed), The Heinemann Book of African Women’s Writing, P. 150)

“കവി, നാടകകൃത്ത്‌, ഗദ്യകാരി, നോവലിസ്റ്റ്, ഭാര്യ, അമ്മ, മുത്തശ്ശി – ആന്ദ്രെ ഷദീദ് ഫ്രാന്‍സിലെ സമുന്നത സാഹിത്യ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. അവരുടെ മാര്‍ഗ്ഗം ആഴമുള്ളതും സംവേദനത്വമുള്ളതുമാണ്, അവരുടെ ദര്‍ശനം അതിന്റെ ആദിരൂപ ചിത്രീകരണത്തില്‍ പുതുമയാര്‍ന്നതാണ്, അവരുടെ കലാദര്‍ശനം ഭാവഗീതാത്മകവും സാന്ദ്രവും പ്രതീകാത്മകവുമാണ് – യഥാര്‍ത്ഥത്തിന്റെയും അയഥാര്‍ത്ഥത്തിന്റെയും, പടിഞ്ഞാറിന്റെയും മിഡില്‍ ഈസ്റ്റിന്റെയും ഒരു മിശ്രണം. അവരുടെ നോവലുകളിലെ കഥാപാത്രങ്ങള്‍ ഒരു സാര്‍വ്വ ജനീന മൂശയില്‍ നിന്ന് ഉരുവമെടുക്കുന്നു; അവര്‍ അവരുടെ മനശാസ്ത്രപരവും ദാര്‍ശനികവുമായ സമ്മിശ്രങ്ങളില്‍ കലാതീതരാണ്- അവര്‍ സ്വപ്നത്തില്‍ നിന്ന് പൂര്‍ണ്ണാകാരത്തില്‍ ജീവിതത്തിലേക്ക് ഇറങ്ങിയവരാണ്.” പ്രഥമ നോവലിന്റെ ഇംഗ്ലീഷ് പതിപ്പിന് (From Sleep Unbound) ബെറ്റിന എല്‍. നാപ്പ് എഴുതിയ ആമുഖത്തിന്റെ ആദ്യഖണ്ഡിക ആന്ദ്രേ ഷദീദിന്റെ രചനാ ലോകത്തെ കുറിച്ച്  ഏറ്റവും ദീപ്തവും കൃത്യവുമായ നിരീക്ഷണം നടത്തുന്നു (Bettina L. Knapp, ‘Forward’ to From Sleep Unbound, Swallow Press edition, 1983).   

............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/from-sleep-unbound-by-andre-chedid-sharon-spencer

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്  രണ്ടാം ഭാഗം - പേജ് 145-153

Logos Books. )

To purchase, contact ph.no:  8086126024


Sunday, March 16, 2025

Harraga by Boualem Sansal/ Frank Wynne

 ‘ഹറാഗ’ അഥവാ ‘പാലങ്ങള്‍ക്കു തീകൊളുത്തിയവര്‍’


അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമര നായകനും സ്വതന്ത്ര സ്റ്റേറ്റ് ഹൈ കൌണ്‍സില്‍ അധ്യക്ഷനും ആയിരുന്ന മുഹമ്മദ്‌ ബുദൈഫ് (1919-1992), പ്രസിഡണ്ട്‌ അഹ്മെദ് ബെന്‍ ബില്ലയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തടവിലാക്കപ്പെടുകയും തുടര്‍ന്ന് മോറോക്കൊയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം,1992—ല്‍, ഇസ്ലാം മൌലിക വാദികള്‍ തെരഞ്ഞെടുപ്പു ജയിക്കാനുള്ള സാധ്യത വ്യക്തമായതിനെ തുടര്‍ന്ന് സൈനിക കൌണ്‍സിലിന്റെ അഭ്യര്‍ത്ഥനപ്രകാരം പുതിയ സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടു. എന്നാല്‍ ഒരു പ്രസംഗം നടത്തിക്കൊണ്ടിരിക്കെ അദ്ദേഹം ദുരൂഹമാം വിധം വെടിയേറ്റു മരിക്കുകയായിരുന്നു. നിയുക്ത പ്രസിഡണ്ട്‌ മുഹമ്മദ്‌ ബുദൈഫിന്റെ വധവും (1992) ഇസ്ലാമിക മൌലികവാദത്തിന്റെ ഉയര്‍ച്ചയും അടയാളപ്പെടുത്തിയ കലുഷിത സാഹചര്യത്തിലാണ് അള്‍ജീരിയന്‍ സര്‍ക്കാറില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ബൂആലം സെന്‍സാല്‍ എഴുത്തിന്റെ വഴിയിലേക്ക് കടക്കുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. അമ്പതാം വയസ്സില്‍ ആദ്യ കൃതി പ്രസിദ്ധീകരിക്കുകയും അത് വിഖ്യാതമായ ഫ്രഞ്ച് - റോമന്‍ അറബ് പുരസ്കാരം നേടുകയും ചെയ്തുവെങ്കിലും ജറൂസലേം റൈറ്റേഴ്സ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന്റെ പേരില്‍ സമ്മാനത്തുക പിന്‍വലിക്കപ്പെട്ടു. ‘സ്വന്തം നാട്ടില്‍ നാടുകടത്തപ്പെട്ടവന്‍, എന്നു വിവരിക്കപ്പെട്ട, എന്നും വിവാദങ്ങളുടെ തോഴനായ സെന്‍സാലിന്റെ കൃതികള്‍ ഇന്നും അള്‍ജീരിയയില്‍ നിരോധിതമായി തുടരുന്നു. അള്‍ജീരിയ ഇസ്ലാമിക തീവ്രവാദത്തിന്റെ താവളമായിത്തീരുന്നുവെന്നും അതതിന്റെ ബൌദ്ധിക, ധാര്‍മ്മിക ശക്തിയെ ക്ഷയിപ്പിക്കുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.  

2005ല്‍ ഫ്രഞ്ച് മൂലവും  2014ല്‍ ഫ്രാങ്ക് വെയ്നിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും പുറത്തിറങ്ങിയ Haraga എന്ന നോവലിനെ  തന്റെ  ഏറ്റവും മികച്ച കൃതി എന്നു ബൂ ആലെം സംസാല്‍ വിലയിരുത്തിയിട്ടുണ്ട്. ‘ഹറാഗ’ എന്ന പദത്തെ നോവലിലെ ആഖ്യാതാവായ മുപ്പത്തിയഞ്ചുകാരി ലാമിയ, തന്റെ സഹോദരനെ കുറിച്ച് പറയുന്നിടത്ത് വിശദീകരിക്കുന്നു: “സോഫിയാന്‍ ഹറാഗകളുടെ വഴിയെ പോയിരുന്നു- ‘പിറകില്‍ പാതക്ക് തീകൊടുക്കുന്നവര്‍.. ഇങ്ങനെയാണ് പാലങ്ങള്‍ക്ക് തീകൊടുക്കുകയും താല്‍ക്കാലിക വഞ്ചികളില്‍ നാടുവിടുകയും പിടിക്കപ്പെട്ടാലുടന്‍ തങ്ങളുടെ രേഖകള്‍ നശിപ്പിക്കുകയും ചെയ്ത അവരെ എല്ലാവരും വിശേഷിപ്പിച്ചത്‌.” നിയതമായ അര്‍ത്ഥത്തില്‍, അതിജീവനം/ മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലെയോ മറ്റിടങ്ങളിലെയോ ‘വാഗ്ദത്ത ഭൂമിക’ളിലേക്ക് കടക്കുന്ന അനധികൃത വടക്കന്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാരെ -മഗ് റെബ് ജനത- വിവരിക്കുന്ന അറബി പദമാണ് അത്. എന്തുകൊണ്ടാണ് ആളുകള്‍ നാടുവിടുന്നത്? അങ്ങനെയുള്ളവരെ കാത്തിരിക്കുന്ന വിധിയെന്ത്‌? തികച്ചും കാലിക പ്രസക്തമായ നോവല്‍ ഈ ചോദ്യങ്ങളെയും അനുബന്ധ ഉത്കണ്ഠകളെയും ആവിഷ്കരിക്കുന്നു(1).

ലാമിയയുടെ ജീവിതത്തിന്റെ ഏകാന്തതയും വിരക്തിയും അവരുടെ ചുറ്റുപാടുകള്‍ പ്രതീകവല്‍ക്കരിക്കുന്നുണ്ട്. തീക്ഷ്ണമായ സ്വാതന്ത്ര്യ ബോധമുള്ള, അവിവാഹിതയായ ലാമിയ പകല്‍ ഒരു പീഡിയാട്രീഷ്യന്‍ ആയി ജോലിയില്‍ മുഴുകിയും രാവില്‍ തന്റെ തന്നെ ഭൂതകാലത്തിന്റെ പ്രേതങ്ങളെ ഉയിര്‍പ്പിച്ചും അള്‍ജിയേഴ്സിലെ പഴയ ചേരികളാല്‍ വലയം ചെയ്യപ്പെട്ട പുരാതന കൊളോണിയല്‍ മന്ദിരത്തില്‍ സ്വയം വരിച്ച ഏകാന്തതയില്‍ കഴിയുന്നു. സോഫിയാന്‍ ഒഴികെ കുടുംബത്തിലെ അംഗങ്ങളെല്ലാം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. പ്രകൃതങ്ങളിലെ ചില തീക്ഷ്ണ പ്രവണതകള്‍ കൊണ്ട് കുടുംബാംഗങ്ങളെ അടയാളപ്പെടുത്തുന്ന ലാമിയയില്‍, നോവലില്‍ അങ്ങിങ്ങു കാണപ്പെടുന്ന കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നതു പോലെ, അടിസ്ഥാനപരമായി ഒരെഴുത്തുകാരിയുണ്ട്. സഹോദരന്‍ യാസിന്‍ തന്റെ സര്‍വ്വസ്വമായിരുന്ന കാറില്‍ അപകട മരണം വരിച്ചതായി വിവരിക്കുമ്പോള്‍ സോഫിയാന് തോന്നുന്നതെന്തെന്ന് നോവല്‍ വിവരിക്കുന്നു: “തന്റെ ആദ്യ സിഗരറ്റോടൊപ്പം .. തലക്കകത്ത് കേറിയതെന്തെന്നാല്‍, നല്ലതോ ചീത്തയോ എന്തുതന്നെ സംഭവിച്ചാലും ശരി, അയാളീ നാടുവിടും, എത്താവുന്നത്രയും ദൂരെ പോകും. ‘ഇവിടെ ജീവിക്കുന്നതിലും ഭേദം മറ്റെവിടെയെങ്കിലും പോയി ചാകുന്നതാണ്!’ ഞാനവനോട് യുക്തി ഉപദേശിക്കുമ്പോള്‍ അവന്‍ അങ്ങനെ അലറും”. അവന്റെ അഭാവത്തില്‍ വീടിനകത്തെ ഭൂതകാലത്തിന്റെ ആത്മാക്കളോട് മതിവരുവോളം അവളവനെ ഭത്സിക്കുന്നു. ഈ ആത്മാക്കള്‍ അവതരിപ്പിക്കുന്ന മെഡിറ്ററേനിയന്‍ ജനതയുടെ കഥകള്‍ ഒട്ടേറെയാണ്: ഓട്ടോമന്‍ പടയോട്ടങ്ങള്‍, ഫ്രഞ്ചുകാരുടെ ഇസ്ലാം മതാശ്ലേശം, ജൂതന്മാര്‍, യൂറോപ്പ്യന്‍ ‘കരിങ്കാലികള്‍, (‘pied-noirs’ – ഫ്രഞ്ച് അധിനിവേശത്തിന്റെ 1830-1962 കാലത്ത് അള്‍ജീരിയയില്‍ ജനിച്ച യൂറോപ്പ്യന്മാര്‍ - “black-Foot”), പിന്നെ സ്വാതന്ത്ര്യാനന്തരം കുടിയേറിയ ലാമിയയുടെ സ്വന്തം കുടുംബമായ കബിലിയാന്‍ കുടുംബത്തിന്റെ കഥയും. 

ഒരു രാപ്പാതിയില്‍ വാതിലില്‍ മുട്ടുന്ന പതിനാറുകാരിയും നിറഗര്‍ഭിണിയുമായ ശരീഫ അവരുടെ ഏകാന്തതയിലേക്ക് ഇടിച്ചു കയറുന്നു. സോഫിയാന്‍ അയച്ചതായതുകൊണ്ടു മാത്രം ഒരു X-Factor മത്സരാര്‍ഥിയെ പോലെ വേഷം ധരിച്ച, കൂസലില്ലായ്മയും അരാജക ഭാവവും മുഖമുദ്രയായ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറാകുന്ന ലാമിയയുടെ ജീവിതം അതോടെ കീഴ്മേല്‍ മറിയുന്നു. ഒറാനില്‍ നിന്ന് അല്‍ജിയേഴ്സില്‍ അഭയം തേടിയ കുട്ടിയും മുതിര്‍ന്നവളുമല്ലാത്ത ‘ലോലിത പരുവമായ (child-woman) ശരീഫ, ‘ഹറാഗയുടെ മറ്റൊരു വികല മാതൃകയാണ്. റൂസ്സോയുടെ എമിലിയുടെയും റോബിന്‍സണ്‍ ക്രൂസോയുടെയും പ്രചോദനത്തില്‍, വന്യപ്രകൃതമായ യുവതിയെ അനുനയിപ്പിക്കാനും മെരുക്കിയെടുക്കാനും അവിവാഹിത ഗര്‍ഭിണിയായ അവളെ പോലൊരു പെണ്‍കുട്ടിയെ മൌലികവാദ സമൂഹത്തില്‍ നിന്നു രക്ഷിക്കുവാനും ലാമിയ നടത്തുന്ന ശ്രമങ്ങള്‍, ഒരു തരം അനുസരണ ശീലവും രക്തത്തിലില്ലാത്ത ശരീഫയുടെ പ്രകൃതത്തോട് ഏറ്റുമുട്ടി പരാജയപ്പെടാതെ വയ്യ. ‘ശരീഫക്ക് ഒരു പതിതയായ മാലാഖയുടെ സൌന്ദര്യമുണ്ട്, എന്നെ കാണാന്‍ മഡോണയെ പോലുണ്ടോ?’ എന്ന് സന്ദേഹിക്കുന്ന ലാമിയ അവള്‍ക്ക് ഏതാണ്ടൊരു മാതൃ സ്ഥാനീയയാകാന്‍ ശ്രമിക്കുന്നുണ്ട്. അള്‍ജീരിയന്‍ ഭരണത്തെ അനുകരിച്ചു അവളെ നിരക്ഷരയും പാരതന്ത്ര്യത്തില്‍ കഴിയുന്നവളും ആയി നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലാമിയ പറയുന്നു: “മോക്ഷം കുടികൊള്ളുന്നത് വിദ്യാഭ്യാസത്തിലാണ്”. വൈകാരികമായ മാതൃ-പുത്രീ ബന്ധം എന്നതിലേറെ, ഈ രണ്ടു സ്ത്രീകളും പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്തമായ സ്വാതന്ത്ര്യ ബോധത്തിലാണ് നോവലിസ്റ്റ് ശ്രദ്ധയൂന്നുന്നത്. മുപ്പത്തിയഞ്ചു വര്‍ഷക്കാലത്തെ ജീവിതം കൊണ്ട് തനിക്കു സാധ്യമാകാത്ത വിധത്തില്‍, വന്യജീവിയുടെ ആദിമ ചോദനയോടെ അയല്‍പക്കങ്ങളോട് ഇണങ്ങിയ ശരീഫയുടെ സ്വാതന്ത്ര്യ ബോധത്തോട് ലാമിയക്ക്‌ ആരാധന തോന്നുന്നുണ്ട്. സംഗീതാസ്വാദനത്തിന്റെ ഇടവേളകളില്‍ ഇരുവര്‍ക്കുമിടയില്‍ ഉരുവപ്പെടുന്ന പാരസ്പര്യം പക്ഷെ ദുരൂഹമായ ഒരന്വേഷണത്തിലെന്നോണം ഇടയ്ക്കിടെ എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷയാകുന്ന ശരീഫയുടെ രീതിയില്‍ മുങ്ങിപ്പോവുന്നു. സ്വന്തം അവസ്ഥയെ കുറിച്ച് ചിന്തയേതും കൂടാതെ അപകടസാധ്യയുള്ള പുതിയ താല്‍ക്കാലിക ബന്ധങ്ങളില്‍ ചെന്ന് ചാടുന്ന, അദമ്യവും താന്‍ തന്നെയറിയാത്തതുമായ സ്വയം നശീകരണ പ്രവണതയുടെ ഇരയായ ശരീഫ, മരിയോ വാര്‍ഗാസ് യോസയുടെ ‘The Bad Girl’ എന്ന നോവലിലെ മുഖ്യ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് – യോസയുടെ നായികയുടെ ധനാര്‍ത്തിയൊന്നും അവളെ ഭരിക്കുന്നില്ലെങ്കിലും.  

ലാമിയയിലൂടെ ആഖ്യാനം നടത്തുന്നത് ഘടനാപരമായി നോവലിന്റെ ശക്തിയും ദൌര്‍ബല്യവും ആയിത്തീരുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Anita Sethi ). അത് ഏറ്റവും സ്വകാര്യമായ ചിന്തകള്‍ വെളിപ്പെടുത്താന്‍ സഹായിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ആഖ്യാനത്തിന്റെ ഏകാഗ്രതയെ ബാധിക്കും വിധം സ്വാഗത ഭാഷണ പ്രധാനവും എകതാനവും ആയിത്തീരുന്നു. എന്നാല്‍, ഈ കാടുകയറ്റങ്ങളിലൂടെയാണ് നോവലിന്റെ സാമൂഹിക രാഷ്ട്രീയ അന്തര്‍ധാരകള്‍ ആവിഷ്കൃതമാകുന്നത് എന്നത് സുപ്രധാനമാണ്‌. സോഫിയാനെ കണ്ടെത്താനുള്ള ലാമിയയുടെ അന്വേഷണങ്ങളും യാത്രയും, തീവ്രവാദ, മതമൌലിക വാദ സ്വാധീനങ്ങള്‍ക്കും രാഷ്ട്രീയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന നൈരാശ്യത്തിനുമിടയില്‍ നാട്ടിലെ യുവത എത്തിച്ചേര്‍ന്നിരിക്കുന്ന സംത്രാസത്തെ നേരില്‍ അനുഭവിപ്പിക്കുന്നുണ്ട്. അള്‍ജീരിയയുടെ ചരിത്രപരമായ ദുര്യോഗങ്ങളുടെ നിമിത്തങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങുമ്പോള്‍ കുടിയേറ്റമെന്ന കേന്ദ്ര പ്രമേയത്തില്‍ നിന്ന് നോവല്‍ തെന്നിമാറുന്നതായി അനുഭവപ്പെടാം. പൂര്‍വ്വികരുടെ അനുഭവങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്ന ഭാഗങ്ങളില്‍ ലാമിയയുടെ കൊളോണിയല്‍ ഭവനം അള്‍ജീരിയന്‍ ചരിത്രത്തിന്റെ സാക്ഷിയും രൂപകവും ആയിത്തീരുന്നു. ഭവനത്തിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ വര്‍ത്തമാന കാല ഹിംസാത്മകതയുടെ വേരുകള്‍ തന്നെയാണ് ആവിഷ്കൃതമാകുന്നത്. വീടിന്റെ വിവരണം അയല്‍പ്രദേശങ്ങളിലേക്ക് കടക്കുമ്പോള്‍ എല്ലാതരം തീവ്ര വാദത്തെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥ മേധാവികളും ചേര്‍ന്ന് വളര്‍ത്തിയെടുത്ത അനൈക്യത്തിന്റെയും അസഹിഷ്ണുതയുടെയും ചിത്രങ്ങള്‍ വെളിവാകുന്നു. ലാമിയ തന്റെ വീടിന്റെ പുരാണങ്ങളിലും കഥകളിലും മുങ്ങിപ്പോയവളാണ്; അവളുടെ വ്യക്തിത്വം തന്നെയും നിര്‍വ്വചിക്കപ്പെടുന്നത് അതുമായി ബന്ധപ്പെട്ടാണ് എന്നത് ഒരര്‍ത്ഥത്തില്‍ മറ്റിടങ്ങളിലെല്ലാം അവളെ അന്യയാക്കുകയും അവളുടെ ഏകാന്തതയെ കൂടുതല്‍ കടുപ്പിക്കുകയും ചെയ്യുന്നു. “ഒരു പുരാതന ഭവനം ശക്തമോ ദുര്‍ബ്ബലമോ ആയ അടരുകളില്‍ പറയപ്പെടുന്ന കഥകളുടെ തുടര്‍ച്ചയാണ്, അതിന്റെ അരികുകളിലും ഞരമ്പുകളിലും ദുഷ്ടാത്മാക്കള്‍ പറന്നു നടക്കുന്നു” എന്നും “ഈ വീട്, എന്റെ വീട്, എന്നെ ദുഃഖവും ഭയവും ഏകാന്തതയും പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു” എന്നും ലാമിയ നിരീക്ഷിക്കുന്നുണ്ട്. “ഇതാണെന്റെ കുടുംബത്തിന്റെ കഥ. ഈ ഭവനമാണ് അതിന്റെ കേന്ദ്രം, സമയം എന്നത് പൊട്ടിപ്പോകാതെ നൂര്‍ത്തിയെടുക്കേണ്ട അരിയാഡ്നെയുടെ നൂലാണ്. ഞാനാണ് ഇവിടെ കഴിയുന്ന അവസാനത്തെയാള്‍. എനിക്ക് ശേഷം, ഇത് ഇടിഞ്ഞുവീഴും, കഥ അവസാനിക്കുകയും ചെയ്യും.” ചരിത്രത്തിന്റെ ഭാരം കൊണ്ടു വീര്‍പ്പു മുട്ടുന്ന ലാമിയ, ‘ഹറാഗ അനുഭവത്തിന്റെ നിയമ/ നിയമ വിരുദ്ധ/ നിയമ നിരപേക്ഷ തലങ്ങള്‍ക്കപ്പുറം ഏകാന്തത എന്ന കൂടുതല്‍ വിശാലമായ ഒരര്‍ത്ഥത്തില്‍ കൂടി അതിനെ പരിശോധിക്കുന്നു എന്നു നിരീക്ഷിക്കപ്പെടുന്നു (2). 

നോവലില്‍ ഒരിടത്ത് ഹറാഗകളുടെ യാതനാപൂര്‍ണ്ണമായ യാത്രയെ കുറിച്ചുള്ള ഒരു ഡോക്കുമെന്ററി കാണുന്ന ലാമിയയുടെ നിരീക്ഷണങ്ങളുണ്ട്. ടെനെരെ മരുഭൂമിയില്‍ നിന്ന് ജിബ്രാള്‍ട്ടര്‍ ഉള്‍ക്കടലിലേക്കുള്ള യാത്രയില്‍ തീരത്തടിയുന്ന ജഡങ്ങള്‍ കരക്കടുപ്പിക്കുന്ന ‘കോമാളിത്തൊപ്പി ധരിച്ച പോലീസുകാരുടെ ചിത്രത്തോടൊപ്പം “അങ്ങു മുകളില്‍, മലയരികില്‍, ഹറാഗകളുടെ  അവകാശങ്ങളെ പിന്തുണയ്ക്കുന്ന ഒരു പുരോഹിതന്‍, ചുറ്റും നില്‍ക്കുന്ന കണ്ണീരു തൂകുന്ന തീവ്രവാദികളുടെ ഇടയില്‍ നിന്ന്, സര്‍വ്വശക്തിയുമെടുത്തു പ്രാര്‍ഥിക്കുന്നു, പാവങ്ങളെ കേള്‍ക്കാന്‍ വിസമ്മതിക്കുന്ന ഒരു ദൈവത്തോട്.” തീരത്തടിഞ്ഞവരില്‍ അതിജീവിച്ച ചിലരുണ്ട്, എന്നാല്‍ അവരെ കാത്തിരിക്കുന്ന വിധിയെന്തെന്നു നമുക്കറിയാം. “എനിക്കറിയാം ഇതെല്ലാം. എങ്കിലും എന്റെ ഹൃദയം അലിഞ്ഞു പോയി; പ്രതിബിംബങ്ങള്‍ വാക്കുകളെ ശാക്തീകരിക്കുന്നു.” ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ‘ജനാധിപത്യത്തെ കുറിച്ച് പറയുന്നത് പുരാണങ്ങളെയും മിത്തുകളെയും ആവാഹിക്കലാണ്., ഞങ്ങളുടെ കൂടോത്രക്കാര്‍ അത്തരം ഒരു യന്ത്രം വികസിപ്പിക്കാന്‍ ഇടയില്ല” എന്നും “ആഫ്രിക്ക ജനാധിപത്യത്തിന്റെ ഗുരുത്വാകര്‍ഷണ പരിധിയില്‍ വരുന്നില്ല” എന്നും ലാമിയ നിരീക്ഷിക്കുന്നുണ്ട്. പുസ്തകത്തിന്റെ സിംഹഭാഗങ്ങളിലും നാം അള്‍ജീരിയയില്‍ പിടിമുറുക്കുന്ന ഇസ്ലാമിക് മൌലികവാദത്തെ കുറിച്ചുള്ള ലാമിയയുടെ നിശിത സ്വഗതാഖ്യാനങ്ങളിലും നിരന്തര സന്ദേഹങ്ങളിലും ചുറ്റിത്തിരിയുമ്പോഴും സെന്‍സാല്‍ കൂടുതല്‍ വിശാലമായ ലോകാനുഭവങ്ങളിലേക്ക് നോവലിനെ പരിവര്‍ത്തിപ്പിക്കുന്നുണ്ട് എന്നത് പ്രധാനമാണ്. “ഒരു നാള്‍ കാലിഫോര്‍ണിയയുടെ പട്ടണങ്ങളില്‍ പെണ്‍കുട്ടികല്‍ ചുട്ടെരിക്കപ്പെടും, അതെനിക്ക് കാണാനാവുന്നുണ്ട്, അത് കു ക്ലക്സ് ക്ലാനിന്റെ പണി ആയിരിക്കുകയുമില്ല” എന്ന് ഇസ്ലാമോഫാഷിസത്തിന്റെ ഭീഷണിയെ വിവരിക്കുന്നുണ്ട് നോവലില്‍ ഒരിടത്ത്. എന്നാല്‍, അള്‍ജീരിയയില്‍ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ കര്‍ത്താവ് എന്ന നിലയില്‍ ഏകപക്ഷീയമായി പാശ്ചാത്യ അഭിരുചിക്കനുരോധമായ ഇസ്ലാമോ ഫോബിക് രചനയായി തന്റെ കൃതി ഇടം പിടിക്കരുതെന്ന് സെന്‍സാല്‍ നിഷ്കര്‍ഷിക്കുന്നുണ്ടെന്നും കാണാം. മൌലികവാദ സമൂഹത്തിന്റെ സ്ത്രീവിരുദ്ധത പോലുള്ള പ്രമേയങ്ങളെ ശക്തിയായി ആവിഷ്കരിക്കുമ്പോഴും പോസ്റ്റ്‌ കൊളോണിയല്‍ അള്‍ജീരിയന്‍ അനുഭവത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍ ദേശീയ എകാധിപത്യങ്ങളുടെ വിമര്‍ശനത്തില്‍ അദ്ദേഹം ഒതുക്കി നിര്‍ത്തുന്നില്ല എന്നതും പ്രധാനമാണ്.

References:

1). Anita Sethi, ‘Haraga- a darkly humorous portrayal of migration’, The Observer Fiction, Nov 29, 2015, https://www.theguardian.com/books/2015/nov/29/harraga-boualem-sansal-review-migration

(2). Latifa Zoulag, Harraga by Boualem Sansal’, Book Review, World Literature Today, January 2015, https://www.worldliteraturetoday.org/2015/january/harraga-boualem-sansal  

 

Saturday, March 8, 2025

Fantasia: An Algerian Cavalcade by Assia Djebar

 ആസിയ ജബ്ബാര്‍: അള്‍ജീരിയന്‍ സാഹിത്യത്തിന്റെ സ്ത്രൈണ ദീപ്തി.


അള്‍ജിയേഴ്സ് തീരത്തെ കൊച്ചു തീരദേശ പട്ടണമായ ഷെര്‍ഷെലില്‍ സ്കൂള്‍ അധ്യാപകന്റെ മകളായി 1936-ല്‍ ജനിച്ച ഫാത്തിമ സുഹറ ഇമാലയാന്‍ എന്ന പെണ്‍കുട്ടിക്ക് സാധാരണ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കിട്ടാത്ത ഭാഗ്യമായിരുന്നു തുടര്‍ പഠനത്തിനുള്ള അവസരം. അള്‍ജീരിയയില്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പാരീസില്‍ യൂണിവേഴ്സിറ്റി പഠനത്തിനെത്തുമ്പോള്‍ വിഖ്യാതമായ ‘ഇകോലെ നോര്‍മെയ്ല്‍ സുപെരിയോറെ ഡിസെവ് റെസി’ല്‍ പ്രവേശനം ലഭിച്ച ആദ്യ അള്‍ജീരിയന്‍ പെണ്‍കുട്ടിയായിരുന്നു അവര്‍. 1956-ല്‍ പഠനം ഇടയ്ക്കു വെച്ച് മുടക്കി സ്വാതന്ത്ര്യ സമരത്തോട് ഐക്യപ്പെട്ട് വിദ്യാര്‍ഥി പ്രസ്ഥാനത്തിലേക്ക് അവര്‍ എടുത്തു ചാടുകയായിരുന്നു. ഫൈനല്‍ പരീക്ഷ എഴുതുന്നതിനു പകരം ആദ്യ നോവല്‍ La Soif (1957), തൊട്ടടുത്ത വര്‍ഷം Les Impatients എന്നിവയാണ് അവര്‍ എഴുതിയത്. രണ്ടു കൃതികളും കൊളോണിയല്‍ അള്‍ജീരിയയില്‍ വളര്‍ന്നു മുതിര്‍ന്നു വരുന്ന പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു പ്രമേയമാക്കിയത്‌. തുടര്‍ന്നുള്ള കൃതികളില്‍ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് ഉണരുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ ആവിഷ്കരിച്ചു. 1985-ല്‍ ഫ്രഞ്ച് മൂലം പ്രസിദ്ധീകരിക്കപ്പെട്ട Fantasia: An Algerian Cavalcade ചരിത്രവും ആത്മ കഥാംശങ്ങളും പ്രമേയങ്ങളാകുന്ന ഒരു ചതുര്‍ നോവല്‍ സംരഭത്തിലെ ആദ്യ കൃതിയായിരുന്നു.


ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യത്തിന്റെ വിദൂര പ്രതിനിധി (Dey) ഭരണത്തില്‍ കീഴിലായിരുന്ന അള്‍ജീരിയ 1830 ജൂലൈ അഞ്ചിന് സുല്‍ത്താന്‍ ഖലാസി കോട്ടയുടെ പതനത്തോടെ ഫ്രഞ്ച് സൈന്യത്തിന് കീഴടങ്ങിയതോടെ ആരംഭിച്ച ഭീകരതയുടെ നാളുകള്‍ അതോടൊപ്പം ചെറുത്തു നില്‍പ്പിന്റെ ചരിത്രത്തിനും തുടക്കമിട്ടു. പടിഞ്ഞാറന്‍ അള്‍ജീരിയയേയും മധ്യ ദേശങ്ങളെയും അമീര്‍ അബ്ദല്‍ ഖാദര്‍ ഒരുമിച്ചു നിര്‍ത്തിയപ്പോള്‍ പൌരസ്ത്യ ദേശത്തെ ഫ്രഞ്ച് വ്യാപനത്തെ അഹ്മദ് ബേയുടെ പോരാളികള്‍ ചെറുത്തു നിന്നു. എന്നാല്‍ ഈ രണ്ടു ദേശീയ നായകരും ആശയപരമായും വ്യക്തി താല്‍പര്യങ്ങളിലും ഭിന്നുച്ചുനിന്നു. അഹ്മദ് ബേ പ്രഭു വംശ ഭരണത്തിനു വേണ്ടി നിലക്കൊണ്ടപ്പോള്‍ അമീര്‍ അബ്ദെല്‍ ഖാദര്‍ കൂടുതല്‍ സമത്വ ചിന്തകള്‍ ഉള്ള നിലപടുകാരനായിരുന്നു. ഇരുവരും അന്തിമമായി പരാജിതരായതോട് ഫ്രാന്‍സിനെതിരിലുള്ള  കൊളോണിയല്‍ വിരുദ്ധ ചെറുത്തു നില്‍പ്പ് നഗരങ്ങളില്‍ എന്ന പോലെ ഗ്രാമാന്തരങ്ങളിലേക്കും വിദൂരസ്ഥമായ ഗിരി നിരകളിലെക്കും മറു പ്രദേശങ്ങളിലേക്കും വികേന്ദ്രിതമായി. അള്‍ജീരിയയുടെ ഫലഭൂയിഷ്ഠ മേഖലകളില്‍ ഫ്രഞ്ച് കുടിയേറ്റം ത്വരിതപ്പെട്ടപ്പോള്‍ തദ്ദേശീയര്‍ ഊഷരമായ ഉള്‍പ്രദേശങ്ങളിലേക്ക് പിന്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി. 1971-ല്‍ ഒരു വലിയ വിപ്ലവ മുന്നേറ്റം ഫ്രഞ്ച് സൈന്യം തകര്‍ത്ത് കളഞ്ഞത് അള്‍ജീരിയന്‍ ദുരിതം സമ്പൂര്‍ണ്ണമാക്കുകയും അതുവരെ വലിയ പരിക്ക് പറ്റാതെ കഴിഞ്ഞിരുന്ന ഉന്നത തുര്‍ക്കി വംശജര്‍ കൂടി നിശ്ശബ്ദ്ദരാകുകയും ചെയ്തു. എന്തായാലും, ഇരുപതാം നൂറ്റാണ്ടോടു കൂടി യൂറോപ്യന്‍ വിദ്യാഭ്യാസത്തിന്റെ സ്വാധീനത്തോടെ ദേശീയ പ്രസ്ഥാനം ഒരു പുതിയ വഴിത്തിരിവിലെത്തി. ഫ്രഞ്ച് അധിനിവേശം തുടരുമെന്ന് ബോധ്യമായ നാട്ടുകാര്‍ പതിയെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. 1882-ല്‍ രണ്ടു ശതമാനം മാത്രമായിരുന്നു അള്‍ജീരിയന്‍ സാക്ഷരതയെങ്കില്‍ 1914-ല്‍ അത് അഞ്ചു ശതമാനമായി ഉയര്‍ന്നു. പുതുതായി ഉണ്ടായ രാഷ്ട്രീയ ബോധം യംഗ് അല്‍ജീരിയന്‍സ്’ എന്ന ഗ്രൂപ്പ് ഉയര്‍ന്നു വരുന്നതിനും പത്രങ്ങളുടെ പ്രസിദ്ധീകരനത്തിലെക്കും നയിച്ചു. സൈനിക സേവനം പൂര്‍ത്തിയാക്കിയ അള്‍ജീരിയക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു സംഘം 1908-ല്‍ പാരീസിലേക്ക്‌ പോയത് ഇതിന്റെ ഭാഗമായിരുന്നു. ഇതേ സമയം, ‘ഇസ്ലാമാണ് എന്താ മതം, അറബിക് ആണ് എന്റെ ഭാഷ, അള്‍ജീരിയയാണ് എന്റെ ദേശം’ എന്ന മുദ്രാവാക്യ ത്രയവുമായി ഷെയ്ഖ് ബിന്‍ ബാദിസിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക പുനരുഥാന പ്രക്രിയയും ശക്തമായി. ഒരേ സമയം ഫ്രഞ്ച് മൂല്യങ്ങളിലേക്കു പരിവര്‍ത്തിച്ച അള്‍ജീരിയന്‍ പ്രവണതയെയും മൗലിക വാദ, വിജ്ഞാന വിരോധ വാദ നിലപാടുകളുള്ള ബ്രദര്‍ഹുഡിനെയും ഒരു പോലെ എതിര്‍ത്തു മുന്നോട്ടുവന്ന ഇക്കൂട്ടര്‍ക്ക് വന്‍ ജന പിന്തുണ ലഭിച്ചു. ഫെര്‍ഹാത് അബ്ബാസിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിനോട് മൃദു സമീപനമുള്ള ഒരു വിഭാഗവും ഉയര്‍ന്നു വന്നു. 1926-ല്‍ മെസ്സാലി ഹാദിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഐക്യപ്പെട്ട തൊഴിലാളി- ഇടതു പക്ഷ പാര്‍ട്ടി (Étoile Nord-Africaine) സ്വാതന്ത്ര്യ സമരം ശക്തിപ്പെടുത്തെണ്ടാതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഈ പ്രസ്ഥാനങ്ങളെല്ലാം ഉണ്ടെങ്കിലും രണ്ടാം ലോക യുദ്ധം വരെയുള്ള കാലഘട്ടത്തില്‍ അവയെല്ലാം വേണ്ടത്ര സുസംഘടിതമോ ഫലപ്രദമോ ആയിരുന്നില്ല. 1942-ല്‍ സഖ്യ ശക്തികള്‍ വടക്കന്‍ ആഫ്രിക്കയില്‍ ഇറങ്ങിയപ്പോള്‍, സ്വതേ ദുര്‍ബ്ബലമായിരുന്ന ഫ്രാന്‍സില്‍ നിന്ന് യുദ്ധാനന്തരം സ്വാതന്ത്ര്യലബ്ധി യാഥാര്‍ത്ഥ്യമാകും എന്ന് ദേശീയ പ്രസ്ഥാനങ്ങള്‍ കരുതി.

1948 മെയ് എട്ടിന് ഫെര്‍ഹാത് അബ്ബാസിന്റെ മിതവാദി പ്രസ്ഥാനം (AML) ദയനീയമായ സാമ്പത്തികാവസ്ഥകള്‍ക്കെതിരെ നടത്തിയ സമാധാന പരമായ പ്രതിഷേധങ്ങളെ ഫ്രഞ്ച് സര്‍ക്കാര്‍ ചോരയില്‍ മുക്കി കൊന്നു. വിലക്കപ്പെട്ട അള്‍ജീരിയന്‍ പതാകയാണ് അവര്‍ക്കതിനു പ്രകോപനമായത്‌. 1500 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രഞ്ച് ഭരണകൂടവും 45000 പേരാണ് കുരുതി കഴിക്കപ്പെട്ടതെന്നു സമരക്കാരും പറഞ്ഞു. സെതിഫ്, ഗൂല്‍മാ കലാപങ്ങള്‍ എന്ന് വിളിക്കപ്പെട്ട ഈ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് AML നിരോധിക്കപ്പെട്ടു. അതുവരെ ഭിന്നിച്ചു നിന്ന ഗ്രൂപ്പുകള്‍ക്കിടയില്‍ അള്‍ജീരിയന്‍ സ്വാതന്ത്ര്യം എന്ന ഏക മുദ്രാവാക്യം അതിന്റെ ശക്തമായ സ്വാധീനം ചെലുത്തിയതോടെ എട്ടു വര്ഷം നീണ്ടു നിന്ന സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഏറ്റവും രൂഖമായ ഘട്ടം (1954-1962) ആരംഭിച്ചു. 1954 നവംബര്‍ ഒന്നിന് FLN (Front de Libération Nationale)സായുധ കലാപം ആരംഭിച്ചു. ഗിലോ പോണ്ടികോര്‍ വോയുടെ ‘ഡി ബാറ്റില്‍ ഓഫ് അള്‍ജിയേഴ്സ്’ (1968) എന്ന ചിത്രം ഈ ചരിത്രം ശക്തമായി അടയാളപ്പെടുത്തുന്നുണ്ട്‌. നീണ്ട എട്ടു വര്‍ഷത്തെ പോരാട്ടത്തിനു ശേഷം 1962 ജൂലായ്‌ അഞ്ചിന്, 132 വര്‍ഷം നീണ്ടു നിന്ന ഫ്രഞ്ച് കൊളോണിയല്‍ ഭരണം അവസാനിപ്പിച്ചു കൊണ്ട് അല്ജീര്യ സ്വതന്ത്രമായി.

 

ജമീല ബുഹൈരിദ്, സൊഹ് റ ഇദ് രിഫ്, ജമില ബുപാസ, ഹസിബ ബിന്‍ ബൂഅലി തുടങ്ങിയവ ചുരുക്കം ചിലരെ മാറ്റി നിര്‍ത്തിയാല്‍, അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ നിന്നുള്ള സത്രീകള്‍ ഒട്ടുമുക്കാലും ചരിത്രത്തില്‍ അറിയപ്പെടാതെ പോയവരാണ്. സമരം പൊട്ടിപ്പുറപ്പെട്ട 1954 -ല്‍ ഗ്രാമീണരായിരുന്ന ഒട്ടുമുക്കാലും സ്ത്രീകള്‍ നിരക്ഷരരായിരുന്നു. പതിനോരായിരത്തോളം സ്ത്രീകള്‍ സജീവമായി പോരാട്ട മുഖത്തുണ്ടായിരുന്നപ്പോള്‍ രണ്ടായിരം പേര്‍ ‘മാകി’ (Maquis) എന്നറിയപ്പെട്ട സായുധ സൈനികരില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ പാതിയും ഇരുപതു വയസ്സില്‍ താഴെയുള്ളവരായിരുന്നു. ആണുങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് സമര മുഖത്തെക്കിറങ്ങിയതിലൂടെ പരമ്പരാഗത പെണ്‍ പൊതു മണ്ഡല വിലക്കുകള്‍ കൂടിയാണ് അവര്‍ മുറിച്ചു കടന്നത്‌. മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിലും ആയുധങ്ങളുടെയും മറ്റും കൈമാറ്റങ്ങളിലും ഗതാഗതത്തിലും ക്യാമ്പിലെ ജോലികളിലുമാണ് സ്ത്രീകള്‍ അധികവും പ്രവര്‍ത്തിച്ചു വന്നത്. സിവില്‍ സമൂഹങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ ആവശ്യം വേണ്ട ബോധവല്‍ക്കരണ പ്രവര്‍ത്തികളിലും അവരാണ് നേതൃത്വം നല്‍കിയത്. നഗരപ്രദേശങ്ങളില്‍ ഫ്രഞ്ച് സൈനിക മേഖലകളില്‍ നുഴഞ്ഞു കയറാനും നിര്‍ണ്ണായകമായ ചില ബോംബാക്രമണങ്ങള്‍ പോലും നടത്താനും അവരുടെ സേവനം ഉപയോഗിക്കപ്പെട്ടു. അള്‍ജീരിയന്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഒളിപ്പോരിന്റെ സര്‍വ്വ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു എന്ന് അംറെയ്ന്‍ മിന്നെയെ പോലുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

 

മൂന്നു ആഖ്യാന ധാരകളാണ് നോവലില്‍ ഇഴ കോര്‍ക്കുന്നത്: ഫ്രഞ്ച് ജേണലിസ്റ്റുകളും സൈനികരും രേഖപ്പെടുത്തിയ 1830-ലെ അള്‍ജീരിയന്‍ പരാജയത്തിന്റെ കഥ, 1954 മുതല്‍ 1962 വരെയുള്ള സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ചുള്ള ഗ്രാമീണ സ്ത്രീകളുടെ വാമൊഴിക്കഥകള്‍, ഒപ്പം കൊളോണിയല്‍ അള്‍ജീരിയയില്‍ വളര്‍ന്നു വന്നതിനെ കുറിച്ചുള്ള നോവലിസ്റ്റിന്റെ സ്വന്തം ആത്മകഥാ സ്മരണകളും എന്നിവയാണ് അവ. 


ഫ്രഞ്ച് കൊളോണിയല്‍ സ്കൂള്‍ അധ്യാപകനായിരുന്ന പിതാവിന്റെ കൈ പിടിച്ച് “ആദ്യ ദിനം സ്കൂളിലേക്ക് പോകുന്ന ഒരു കൊച്ചു അറബ് പെണ്‍കുട്ടി, ഒരു ശരത്കാല പ്രഭാതത്തില്‍” നടത്തുന്ന യാത്ര ഒരു തൊടുത്തുവിടല്‍ ആവുകയാണ്: രണ്ടു ഭാഷകളറിയാവുന്ന, രണ്ടു സംസ്കാരങ്ങള്‍ പങ്കുവെക്കുന്ന ബുദ്ധിജീവിതത്തിലേക്ക്. സമൂഹത്തില്‍ തന്റെ തലമുറയിലെ ഇതര പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തയായി. “അവളുടെ കൂട്ടുകാരികളുടെ തടവറയില്‍ നിന്ന്, പുറം ലോകത്തേക്ക്”. നോവല്‍ തുടക്കത്തില്‍ കാണുന്ന ഈ രംഗം നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സ്ത്രീ ഓര്‍ത്തെടുക്കുന്നു: ആ സംഭവത്തിന്റെ പ്രാധാന്യത്തെ കുറിച്ച്, ആ ദിനം എങ്ങനെയാണ്‌ ഒരു പുതിയ ഭാഷയിലേക്കുള്ള, ഒരു പുതിയ ഇടത്തിലേക്കുള്ള തന്റെ ജീവിതത്തിന്റെ തുടക്കമായതെന്ന്. ഒറിയന്റലിസ്റ്റ് പെയ്ന്റര്‍ യൂജിന്‍ ഡെലാക്രോയുടെ വടക്കന്‍ ആഫ്രിക്കന്‍ ഹാരം ചിത്രത്തിലെ പെണ്‍തടവറ ജീവിതത്തില്‍ നിന്നുള്ള മോചനത്തിന് നല്‍കേണ്ടി വന്ന വില സമൂഹത്തില്‍ നിന്നുള്ള, വിശേഷിച്ചും മാതൃമണ്ഡലത്തില്‍ നിന്നുള്ള, പുറത്താക്കപ്പെടല്‍ ആയിരുന്നുവെന്ന് ഇപ്പോള്‍ അവര്‍ തിരിച്ചറിയുന്നു. കുട്ടിയായിരിക്കുമ്പോഴേ അവള്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു ഫ്രഞ്ച് വിദ്യാഭ്യാസവും പൊതു ഇടങ്ങളിലേക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യവും നിമിത്തം തന്റെ അമ്മായിമാരുടെയും ബന്ധുക്കളായ പെണ്‍കുട്ടികളുടെയും ലോകത്ത് നിന്ന് താന്‍ അകറ്റപ്പെടുന്നു എന്ന്. അന്ന് അറ്റുപോയ മാതൃ ലോകവുമായുള്ള ആ കണ്ണികള്‍, പുരുഷാധിപത്യവും കൊളോണിയലിസവും ചേര്‍ന്ന് നിശ്ശബ്ദരാക്കിയ അള്‍ജീരിയന്‍ സ്ത്രീത്വത്തിനു വേണ്ടി വിവര്‍ത്തകയുടെയും വ്യാഖ്യാതാവിന്റെയും എഴുത്തുകാരിയുടെയും ചരിത്രകാരിയുടെയും വ്യത്യസ്ത ഭാവങ്ങളിലൂടെ നോവലിസ്റ്റ് തിരിച്ചു പിടിക്കുകയാണ് ‘ഫന്റാസിയ’യില്‍. അന്ന് ആ കുഞ്ഞിക്കൈകളില്‍ വെച്ചുകൊടുക്കപ്പെട്ട പേന സര്‍ഗ്ഗാത്മകമായ ഒരു ഉപകരണമായും ഒപ്പം അള്‍ജീരിയന്‍ സ്ത്രീത്വത്തിന്റെ മോചനത്തിനുള്ള ഒരായുധമായും മാറിത്തീരുകയായിരുന്നു. ആസിയ ജബ്ബാറിനെ സംബന്ധിച്ചേടത്തോളം എഴുത്ത് എന്നത് തന്റെ വൈയക്തികവും സാമൂഹികവുമായ ഭൂതകാലത്തോടുള്ള കണ്ണികളെ തിരിച്ചെടുക്കാനും ഒപ്പം വര്‍ത്തമാനകാല അറബ് ലോകത്താകെയുമുള്ള നിശബ്ദമാക്കപ്പെടുന്ന സ്ത്രീത്വത്തിനു വേണ്ടിയുള്ള പോരാട്ടവുമാണ്. തന്റെ അനുഭവങ്ങള്‍ എഴുതിവെക്കുന്നതിലൂടെ അള്‍ജീരിയക്കാര്‍, വിശേഷിച്ചും മുസ്ലിം മൌലിക വാദികള്‍, മൂടുപടത്തിനുള്ളില്‍ ഒതുക്കേണ്ടതെന്നു കരുതുന്ന സ്ത്രീസ്വത്വത്തെ വെളിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.  

ഫ്രഞ്ച് ആര്‍ക്കൈവ്സ് രേഖകള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൊളോണിയല്‍ സൈന്യം അള്‍ജീരിയന്‍ സിവില്‍ സമൂഹത്തിനു നേരെ നടമാടിയ അത്യാചാരങ്ങളുടെ കഥ, വിശേഷിച്ചും രണ്ടു ഭീകര സംഭവങ്ങള്‍ ആസിയ ജബ്ബാര്‍ തുറന്നു കാണിക്കുന്നു. ഗുഹകളില്‍ അഭയം തേടിയ ഗോത്ര സമൂഹങ്ങളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ഫ്രഞ്ച് ഓഫീസര്‍മാരായ പെലിസിയറും സെയ്ന്റ് ആര്‍നോയും നടത്തിയ വന്‍ തീവെപ്പുകളാണ് അവ. ഒരു നൂറ്റാണ്ടിലേറെ കാലത്തിനിപ്പുറം നോവലിസ്റ്റ് ആ സംഭവം വികാര തീവ്രതയോടെ, ചരിത്രകാരന്റെ വസ്തുനിഷ്ഠ വേഷത്തിലേക്ക് മാറാന്‍ കൂട്ടാക്കാതെ, വിവരിക്കുന്നു: “എല്‍ കന്തരയില്‍, മരണമുഖത്തു ഇടതടവില്ലാതെ കരഞ്ഞു കൊണ്ടിരുന്ന അവരുടെ കാലികളോടൊപ്പം അടക്കപ്പെട്ട പതിനയ്യായിരം ജടങ്ങളെ കുറിച്ചു സംസാരിക്കവേ, പെലിസിയര്‍ അയാളുടെ റിപ്പോര്‍ട്ട് എനിക്ക് തരുന്നു, ഞാന്‍ അയാളുടെ കയ്യെഴുത്തു രേഖകള്‍ സ്വീകരിക്കുന്നു, അതിനു മേല്‍ ഇപ്പോള്‍ എന്റെ പൂര്‍വ്വികരുടെ കരിഞ്ഞുപോയ വികാര വിക്ഷോഭങ്ങള്‍ രേഖപ്പെടുത്തുന്നു.”


ചരിത്ര വസ്തുതകള്‍ക്കും ജബ്ബാറിന്റെ സ്വന്തം സ്വത്വത്തിനും വേണ്ടിയുള്ള അന്വേഷണങ്ങള്‍ നോവലില്‍ ഒന്നായിത്തീരുകയാണ്. ഒരിക്കല്‍ ഫ്രഞ്ച് സൈനികര്‍ കരിഞ്ഞു പോയ ജഡങ്ങള്‍ വലിച്ചു പുറത്തിട്ടപോലെ കൊളോണിയല്‍, പുരുഷാധിപത്യ മിത്തുകള്‍ക്കുള്ളില്‍ അടക്കപ്പെട്ട സ്ത്രീസ്വത്വങ്ങളെ പുറത്തെടുക്കുകയാണ് നോവലിസ്റ്റ്. “എന്റെ ജനനത്തിയതി 1842 ആണ്, ജനറല്‍ സെന്റ്‌ ആര്‍നോ എന്റെ പൂര്‍വ്വിക ഗോത്രമായ ബനീ മേനാസറിന്റെ ഗ്രാമം ചുട്ടു നശിപ്പിക്കാന്‍ എത്തിയ അതേ വര്‍ഷം.” ഒരു കഥാപാത്രം പറയുന്നു. ഈ പ്രക്രിയയില്‍ ഫ്രഞ്ച് ഭാഷയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചുള്ള നിലപാടുകള്‍ പുന: പരിശോധിക്കേണ്ടി വരുന്നുണ്ട് നോവലിസ്റ്റിന്. അത് ഒരേ സമയം അവരെ തന്റെ പരമ്പരാഗത ‘ഹാരം’ വിധിയില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്, ഒപ്പം കൊളോണിയല്‍ അനീതിയുമായി മുഖാമുഖം കൊണ്ടുവരികയും ചെയ്തു. മാതൃ ലോകത്തെ പുനര്‍ സൃഷ്ടിക്കാനും കൊളോണിയല്‍ അധിനിവേശം അള്‍ജീരിയക്ക്‌ മേല്‍ നടമാടിയ അനീതിയെ തുറന്നു കാണിക്കാനും അവര്‍ അതേ ഫ്രഞ്ച് ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. “ഈ ഭാഷ മുമ്പ് എന്റെ ജനതയെ അടക്കം ചെയ്യാനാണ് ഉപയോഗിക്കപ്പെട്ടത്.” ഇന്നത് ക്രിയാത്മകമായി അള്‍ജീരിയന്‍ ബോധത്തിലൂടെ അതിന്റെ ചരിത്രം അവതരിപ്പിക്കാനും നിശബ്ദമാക്കപ്പെട്ട സ്ത്രീത്വത്തിന്റെ സ്വരമാകാനും അവര്‍ ഉപയോഗിക്കുന്നു.

അള്‍ജീരിയന്‍ വിപ്ലവത്തെ കുറിച്ചുള്ള ഫ്രഞ്ച്, പുരുഷ നിലപാടുകളെയും അള്‍ജീരിയന്‍ സ്ത്രീപക്ഷ ആഖ്യാനങ്ങളെയും നോവലിസ്റ്റ് മുഖാമുഖം നിര്‍ത്തുന്നുണ്ട്. വാമൊഴി ആഖ്യാനങ്ങളെ കൊളോണിയല്‍ സര്‍ക്കാര്‍, സൈനിക റിപ്പോര്‍ട്ടുകളും കത്തുകളുമായി ചേര്‍ത്തു വെച്ച് ഭാഷകൊണ്ടും (അറബ്/ ഫ്രഞ്ച്) ലിംഗ പദവികൊണ്ടും (കൊളോണിയല്‍ പുരുഷന്‍/ തദ്ദേശീയ അറബ് സ്ത്രീ) ഭിന്നമായ ആഖ്യാനാങ്ങളെ കൂട്ടി വിളക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. അതിനും പുറമേ ഭൂതകാലത്തെ രൂപപ്പെടുത്തിയ രണ്ടു ഭാഷാ സ്വാധീനങ്ങളെയും – പരിഷ്കൃത അറബ്/ ഗ്രാമീണ ബെര്‍ബെര്‍ - അവര്‍ കണ്ടെത്തുന്നു. അതോടൊപ്പം പരമ്പരാഗതമായി പുരുഷ മാധ്യമമായി കണക്കാക്കപ്പെടുന്ന എഴുത്തിനെ സ്ത്രീകളുടെ കഥ പറയാന്‍ അവര്‍ ഉപയോഗിക്കുകയുമാണ് ഇവിടെ.

കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കല്‍, പിടിക്കപ്പെടല്‍, ജയില്‍ വാസം, പീഡനം, ഭയാശങ്കകള്‍, വേദന എല്ലാം അനുഭവിക്കേണ്ടി വന്നതിനെ കുറിച്ചും  ഒപ്പം ഇവയൊക്കെ ഓര്‍ത്തെടുക്കുമ്പോള്‍ അനുഭവപ്പെടുന്ന അഭിമാനവും സ്ത്രീകളുടെ കഥകളിലുണ്ട്. സ്ത്രീകളുടെ ദുരിതങ്ങള്‍ എത്രകണ്ട് തീക്ഷ്ണമാണോ അത്രയും സംക്ഷിപ്തവും വരണ്ടതുമായിരുന്നു അതെ കുറിച്ചുള്ള അവരുടെ ആഖ്യാനങ്ങള്‍ എന്ന് ആസിയ ജബ്ബാര്‍ മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ആത്മാര്‍ഥത, നിഷ്കപടത എന്നതൊക്കെ പോലെത്തന്നെ അവരെ ആകര്‍ഷിച്ചതായിരുന്നു ഔദ്യോഗിക പുരുഷാഖ്യാനങ്ങളില്‍ നിന്ന് അവരുടെ ശൈലി എങ്ങനെ വ്യത്യസ്തമായിരുന്നു എന്നതും. ആണുങ്ങള്‍ വീര കഥകള്‍ ചമയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീകള്‍ ദൈനംദിന ജീവിതത്തെ കുറിച്ചാണ് പറഞ്ഞത്. അള്‍ജീരിയന്‍ പുരുഷ ശബ്ദങ്ങളും സ്ത്രീ ശബ്ദങ്ങളും തമ്മിലുള്ള അന്തരത്തെക്കാള്‍ പ്രകടമായിരുന്നു ഫ്രഞ്ച് കൊളോണിയല്‍ എഴുത്തും അള്‍ജീരിയന്‍ പെണ്‍സ്വരങ്ങളും തമ്മില്‍ ഉണ്ടായിരുന്നത്. അങ്ങേയറ്റം വര്‍ണ്ണ ശബളമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഫ്രഞ്ച് ഗദ്യത്തോട് തുലനം ചെയ്യുമ്പോള്‍ അറബ് സ്ത്രീയുടെ വാമൊഴി ആഖ്യാനങ്ങള്‍ ഏറെ കടുത്തതും സംക്ഷിപ്തവും ന്യൂനോക്തിയിലുള്ളതുമായിരുന്നു.

ഒരു സിംഫണിയുടെയും സംഗീത ശില്‍പ്പത്തെയും പോലുള്ള  പുസ്തകത്തിന്റെ ഘടന നോവലിസ്റ്റിന്റെ സ്വന്തം സ്വരം അള്‍ജീരിയന്‍ സ്ത്രീയുടെ പാരമ്പരാഗത സ്വരവുമായി ചേര്‍ന്ന് പോകുന്ന രീതിയില്‍ സമ്മിശ്രമാക്കുന്നു. തന്റെ സ്വരത്തെ അവരുടെതിനു മേല്‍ സ്ഥാപിക്കുന്നതിന് പകരം അതില്‍ ലയിപ്പിക്കുന്നതിലൂടെ തന്റെ ഭൂതകാലത്തിന്റെ മാതൃ ലോകത്തിനു അര്‍ച്ചന ചെയ്യുകയാണ് നോവലിസ്റ്റ്. അള്‍ജീരിയന്‍ സ്ത്രീകളുടെ ധീരോദാത്ത പ്രവര്‍ത്തികള്‍ക്ക് ആവിഷ്കാരം നല്‍കുന്ന വിവര്‍ത്തകയും എഴുത്തുകാരിയുമെന്ന നിലയില്‍ നോവലിസ്റ്റ് തന്റെ ഭൂതകാലത്തെ സ്ത്രീകളോടുള്ള ബന്ധം പുനസ്ഥാപിക്കുന്നത്തില്‍ വിജയിക്കുന്നു, ഒപ്പം പിതാവിന്റ കൈ പിടിച്ച് സ്കൂളില്‍ നടന്നു പോയ ആ ആദ്യ ദിനം വിട്ടുപോയ ലോകത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു.

 

 (ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : ഭാഗം രണ്ട് 

ലോഗോസ് ബുക്ക്സ് പേജ് 154 -161)


Thursday, September 19, 2024

Our Lady of the Nile by Scholastique Mukasonga/ Melanie L. Mauthner

വംശവെറിയുടെ അടിക്കാട്



(റുവാണ്ടന്‍-ഫ്രഞ്ച് നോവലിസ്റ്റ് സ്കൊലാസ്റ്റിക് മുകാസോംഗയുടെ ഏറെ ആത്മകഥാംശമുള്ള നോവല്‍ ‘ഔവ്വര്‍ ലേഡി ഓഫ് ദി നൈല്‍’ പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കയുടെ ഒരു തീക്കാലത്തിന്റെ പ്രഭവങ്ങള്‍ പരിശോധിക്കുന്നതിലൂടെ ഓര്‍മ്മപ്പെടുത്തലിന്റെയും മുന്നറിയിപ്പിന്റെയും അതിരുകള്‍ മുറിച്ചു കടക്കുന്നു.)

 

"വംശഹത്യ വിഷമയമായ ഒരു അടിക്കാടാണ്രണ്ടോ മൂന്നോ വേരുകളില്‍ നിന്നല്ല അത് വളരുകമറിച്ച്ആരാലും ശ്രദ്ധിക്കപ്പെടാതെ ഭൂമിക്കടിയില്‍ ഉരുവം കൊണ്ട സമൂലമായ ഒരു കെട്ടുപിണച്ചിലില്‍ നിന്നാണ്.”

ജീന്‍ ഹാര്‍ട്സ്ഫെല്‍ഡ് രചിച്ച റുവാണ്ടന്‍ വംശഹത്യയുടെ അനുഭവവിവരണമായ "ലൈഫ് ലെയ്ഡ് ബെയര്‍എന്ന കൃതിയില്‍ വംശഹത്യ അതിജീവിച്ച ക്ലോഡൈന്‍ എന്ന സ്ത്രീ പറയുന്ന വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്. റുവാണ്ടന്‍ സമൂഹത്തില്‍ അടിയൊഴുക്കായി നിലനിന്നു വന്ന വംശീയവ്യവസ്ഥയില്‍ കൊളോണിയല്‍ താല്പര്യങ്ങള്‍ മൂര്‍ച്ച കൂട്ടിയ സംഘര്‍ഷങ്ങളും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം രൂക്ഷമായിത്തീര്‍ന്ന വിദ്വേഷ രാഷ്ട്രീയവും പൊട്ടിത്തെറിക്കുകയായിരുന്നു 1994-ല്‍.  കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗികസര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കിസ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്.  1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതിപ്രസിഡന്‍റ് ജുവനല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി.  സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്.  'ഹുടു പവര്‍ റേഡിയോഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ്എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" ("Cut all the tall trees"). പിന്നീട് നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍,  വിശേഷിച്ചും കിഗാലിയിലും പരിസരങ്ങളിലും,  ഹുടു അര്‍ദ്ധസൈനിക സംഘ('Interahamwe' )ങ്ങളുടെ മുന്‍കയ്യില്‍ അരങ്ങേറിയ നരമേധം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ടുട്സികളും ഹുടു വിഭാഗത്തിലെ തന്നെ മിതവാദികളും ഉള്‍പ്പടെ എട്ടുലക്ഷം പേരെയെങ്കിലും കൊന്നൊടുക്കിരണ്ടര ലക്ഷം സ്ത്രീകള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടുനാസി ഹോളോകാസ്റ്റിലോ ഖമേര്‍ റൂഷ് നരമേധങ്ങളിലോ കാണാനാവാത്ത വിധം തലേന്ന് വരെ ഒരുമിച്ചു കഴിഞ്ഞ അയല്‍വാസിയാത്രക്ക് വിളിച്ച ടാക്സിയുടെ ഡ്രൈവര്‍അതുമല്ലെങ്കില്‍ ഒരൊറ്റ ബെഞ്ചിലിരുന്നു പഠിച്ച സഹപാഠിമനുഷ്യന്‍ വ്യക്തി എന്ന നിലയില്‍ തന്നെ അപരന്റെ കൊലയാളിയായി ഇത്ര ഭീകരമായ കൂട്ടക്കുരുതി അരങ്ങേറിയ അനുഭവം ചരിത്രത്തില്‍ വേറെയുണ്ടോ എന്ന് സംശയം.  കൊന്നു തള്ളേണ്ടവര്‍ ഏറെയാവുമ്പോള്‍ ബുള്ളറ്റിന്റെ ചെലവ് ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു കണ്ടെയ്നര്‍ വഴി എത്തിയ പത്തു ഫ്രാങ്കിന് താഴെ വില വരുന്ന ചൈനീസ് നിര്‍മ്മിത വടിവാള്‍ (machette).  ഇത്തരം ഒരു പൊള്ളുന്ന ദേശാനുഭവത്തെ ഫിക് ഷന്റെ തുറസ്സുകളിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ അനുവാചകന് പേടിസ്വപ്നങ്ങളുടെ വാഗ്ദാനത്തിനപ്പുറം പാരായണക്ഷമതയുടെ പോലും സാധ്യത നല്‍കുക എഴുത്തുകാരന്/കാരിക്ക് വെല്ലുവിളി തന്നെയാവും.  സെനഗലീസ് നോവലിസ്റ്റ് ബുബാക്കര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi: the Book of Bonesനവോമി ബെനാറോണിന്റെ Running the Rift, ഗില്‍ കോര്‍ട്ട്മാന്‍ഷേയുടെ A Sunday at the Pool in Kigali തുടങ്ങിയ നോവലുകളിലും ടെറി ജോര്‍ജ്ജ് സംവിധാനം ചെയ്ത Hotel Rwanda പോലുള്ള ചലച്ചിത്രങ്ങളിലും രക്തമുറയുന്ന ഭീകരതകള്‍ക്കിടയിലും അറം പറ്റാതെ ശേഷിച്ച മാനവികതയുടെ ചിഹ്നങ്ങള്‍ കണ്ടെടുക്കും വിധം ഈ ചരിത്രഘട്ടം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.  

 

വംശവെറിയുടെ ‘അടിക്കാട്

റുവാണ്ടന്‍ സംഘര്‍ഷങ്ങള്‍ അതിന്റെ ഏറ്റവും ഭീകരമായ രീതിയില്‍ പൊട്ടിത്തെറിച്ച കാലഘട്ടത്തിനും മുമ്പ്, 1970-കളില്‍, ന്‍യാംബിനോംബെ പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചു വന്ന, സമൂഹത്തിലെ ഉന്നതന്മാരുടെ പെണ്‍കുട്ടികള്‍ക്കായുള്ള ഒരു ബോര്‍ഡിംഗ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ ജീന്‍ ഹാര്‍ട്ട്ഫെല്‍ഡ് സൂചിപ്പിച്ച ആ ‘അടിക്കാട്’ സൂക്ഷ്മമായി പരിശോധിക്കുന്ന കൃതിയാണ് റുവാണ്ടന്‍ - ഫ്രഞ്ച് നോവലിസ്റ്റ് സ്കൊലാസ്റ്റിക് മുകാസോംഗയുടെ ഏറെ ആത്മകഥാംശമുള്ള നോവല്‍ Our Lady of the Nile2493 മീറ്റര്‍ ഉയരത്തില്‍ നമ്മള്‍ സ്വര്‍ഗ്ഗത്തോട് ഏറ്റവും അടുത്താണ്” എന്നു വെള്ളക്കാരായ അധ്യാപകര്‍ മേനി നടിക്കുന്ന സ്കൂള്‍ അവിടെയെത്തുന്ന ‘ഭാഗ്യവതിക’ളെ മറ്റുള്ളവരില്‍ നിന്ന് വരേണ്യരാക്കുന്നു എന്ന പുറംമോടിക്കപ്പുറം - “ബെല്‍ജിയത്തിലും മറ്റിടങ്ങളിലും ഒരു പ്രഥമ സംരംഭംമധ്യ ആഫ്രിക്കയിലെ സ്ത്രീ മുന്നേറ്റത്തിനു ഒരു മാതൃക എന്നീ നിലകളില്‍ കേളി കേട്ടത്” - റുവാണ്ടന്‍ സമൂഹത്തില്‍ നിലനിന്ന വംശീയ വിഭജനങ്ങളും കൊളോണിയല്‍സാമ്പത്തിക അസമാനതകളും അപര വിദ്വേഷവും മുന്‍ വിധികളും കൂടിച്ചേര്‍ന്ന് എങ്ങനെയാണ് വംശഹത്യക്ക് ഉപോല്‍ബലകമായ ആ വിഷക്കൂട്ട്‌ ഉരുവപ്പെടുത്തിയെടുത്തത് എന്നതാണ് Notre-Dame du Nil” എന്നു പേരുള്ള സ്കൂളിനെ റുവാണ്ടന്‍ സമൂഹത്തിന്റെതന്നെ ഒരു ചെറുപതിപ്പാക്കി അവതരിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് പരിശോധിക്കുന്നത്. ദേശത്തിന്റെ സംഘര്‍ഷപൂര്‍ണ്ണമായ ഭൂതകാലത്തിലേക്ക് കടന്നുചെല്ലുന്ന നോവല്‍ ന്യൂനപക്ഷത്തിനു നേരെയുണ്ടായ വംശീയവിദ്വേഷത്തിന്റെയും കൊടുംക്രൂരതകളുടെയും ആവിഷ്കാരത്തിന് നിയമപ്രകാരം ടുട്സി വിഭാഗത്തിനു ലഭ്യമായ പത്തുശതമാനം സംവരണ ആനുകൂല്യത്തിലൂടെ പ്രവേശനംനേടുന്ന വെറോനിക്ക, വിര്‍ജീനിയ എന്നീ രണ്ടു പെണ്‍കുട്ടികള്‍ക്ക് കടുത്ത വംശവെറിയുള്ള ഇതര സഹപാഠികളില്‍നിന്നും സ്കൂള്‍ അധികൃതരില്‍നിന്നും നേരിടേണ്ടി വരുന്ന അനുഭവങ്ങളെ മുഖ്യമായും ആശ്രയിക്കുന്നു. 1961-ല്‍ ബെല്‍ജിയത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും സര്‍ക്കാരും പള്ളിയും ബെല്‍ജിയത്തോടും അതിനും മുമ്പേ അധിനിവേശം നടത്തിയിരുന്ന ജര്‍മ്മനിയോടും വിധേയത്വം പുലര്‍ത്തിപ്പോന്നു. സ്കൂളില്‍ മിക്ക അധ്യാപകരും കന്യാസ്ത്രീകളോ പാതിരിമാരോ ആയ ബെല്‍ജിയം പൌരന്മാരാണ്. സ്വന്തം വീടുകളില്‍ കിന്യാറുവാണ്ട സംസാരിക്കുന്നവരാണ്‌ മിക്ക കുട്ടികളുമെങ്കിലും ഫ്രഞ്ച് മാത്രമേ സ്കൂളില്‍ സംസാരിക്കാന്‍ അനുവാദമുള്ളൂ. ഭൂരിപക്ഷ സമൂഹമായ ഹുതുവിഭാഗത്തില്‍ നിന്നുള്ള കുട്ടികളാണ് ഒട്ടുമുക്കാലും എന്നിരിക്കെപത്തുശതമാനം ടുട്സി സംവരണത്തില്‍ രണ്ടുപേര്‍ മാത്രം പ്രവേശനം നേടിയിട്ടുണ്ട്. ഈ സങ്കീര്‍ണ്ണ സാഹചര്യത്തിലാണ് വംശഹത്യയുടെ മുന്നോടിയായി ഉരുവപ്പെട്ട മനസികാവസ്ഥകളുടെ സംഘര്‍ഷങ്ങളിലൂടെ പെണ്‍കുട്ടികള്‍ മുതിര്‍ന്നുവരുന്നത്‌. യൂറോപ്പ്യന്‍ - ഹുതു - ടുട്സി താത്പര്യങ്ങള്‍ കീഴടക്കലിന്റെയും അതിജീവന സംഘര്‍ഷങ്ങളുടെയും രൂപങ്ങളിലേക്കു മാറുന്നത് ഏറെ സ്വാഭാവികവും മനോവിജ്ഞാനീയ സമീപനത്തോടെയും ആവിഷ്കരിക്കുന്നതിലൂടെ മുകസൂംഗയുടെ കൃതി പോസ്റ്റ്‌ കൊളോണിയല്‍ റുവാണ്ടന്‍ സാഹചര്യങ്ങളുടെ ആധികാരിക പ്രതിനിധാനം തന്നെയായിത്തീരുന്നുണ്ട്.

പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഫാദര്‍ ഹെര്‍മേനെഗില്‍ഡേയും അയാള്‍ക്ക് കൂട്ടുനില്‍ക്കുന്ന മദര്‍ സുപ്പീരിയറും അവശ്യ ഘട്ടങ്ങളില്‍ അവരെ സായിറെ അംബാസഡറെ പോലുള്ള വന്‍തോക്കുകകള്‍ക്ക് കാഴ്ച്ചവെക്കാനും ഒഴികഴിവ് കണ്ടെത്തുക രാജ്യരക്ഷയുടെയും സാങ്കല്‍പ്പിക ‘ടുട്സി’ അട്ടിമറിയുടെയും പേരുപറഞ്ഞാണ്. അംബാസഡര്‍ ഒരിക്കലും നല്‍കിയിട്ടില്ലാത്ത വിവാഹവാഗ്ദാനം എന്ന കുരുക്കില്‍പ്പെടുത്തി അവിഹിത ഗര്‍ഭത്തിലേക്കും ദുരൂഹ മരണത്തിലേക്കും തള്ളിയിടപ്പെടുന്ന ഫ്രിഡയുടെ ദുരന്തത്തെ കുറിച്ച് അപകടം, ആത്മഹത്യ, ദുരഭിമാനക്കൊലപ്രാകൃത ഗർഭച്ഛിദ്രം, തുടങ്ങി എങ്ങുമെത്താത്ത ഒട്ടേറെ സിദ്ധാന്തങ്ങള്‍ ഉന്നയിക്കപ്പെടും. ബോധപൂര്‍വ്വം തെരഞ്ഞെടുത്ത ദുര്‍ഘടപാതയിലൂടെ ട്രക്കില്‍ കയറ്റിക്കൊണ്ടു പോകുന്ന പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചിരിക്കാമെന്നത് അനുവാചകര്‍ക്കു തിരിഞ്ഞു കിട്ടുന്നുണ്ട്‌. എന്നാല്‍ലൈസിയില്‍ അവളുടെ ഓര്‍മ്മ പോലും അതിവേഗം ബോധപൂര്‍വ്വം തമസ്കരിക്കപ്പെടും.

പോസ്റ്റ്‌ കൊളോണിയല്‍ സങ്കര ഇടങ്ങള്‍

ഫ്രാങ്കോഫോണ്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ എന്നതിനോടൊപ്പം യൂറോപ്പ്യന്‍ സാഹിത്യത്തിലും മുകസൂംഗയുടെ ഇടം ഉറപ്പിച്ചെടുക്കുന്ന പ്രക്രിയ പുസ്തകത്തിന്റെ തലക്കെട്ട്‌ തന്നെ ഭംഗിയായി തുടങ്ങിവെക്കുന്നുണ്ട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Madeleine LaRue: musicandliterature.org). Notre-Dame du Nil എന്ന തലക്കെട്ട്‌ വിക്റ്റര്‍ ഹ്യൂഗോയുടെ മഹദ്കൃതിയെ (Notre-Dame de Paris) ഓര്‍മ്മിപ്പിക്കുന്നത് യാദൃശ്ചികമല്ല. സമൂഹത്തിലെ ദുര്‍ബ്ബലരെ അസുരവല്‍ക്കരിക്കുന്നതിന്റെ (demonize) അപകടങ്ങള്‍ ചിത്രീകരിക്കുന്നതില്‍ വിക്റ്റര്‍ ഹ്യൂഗോയുടെ മാസ്റ്റര്‍പീസിനെ മുകസൂംഗയും പിന്തുടരുന്നുണ്ട്. എന്നാല്‍ ഒരു റുവാണ്ടന്‍ നോവലിസ്റ്റ് എന്ന നിലയില്‍ കൊളോണിയല്‍ ഭാഷയുടെ ഹെജിമണിയെ സൌമ്യമായി നിരാകരിക്കാന്‍ മറ്റുപല പോസ്റ്റ്‌ കൊളോണിയല്‍ എഴുത്തുകാരെയും പോലെ മുകസൂംഗയും വഴികള്‍ കണ്ടെത്തുന്നുണ്ട്. കിന്യാറുവാണ്ടന്‍ പ്രയോഗങ്ങളുടെ സാന്നിധ്യം സൃഷ്ടിച്ചെടുക്കുന്ന ‘സങ്കര സാഹിതീയ ഇടം’ (hybrid literary space) നോവലില്‍ പ്രകടമായ ഇതര സാംസ്കാരിക സങ്കലന ചിഹ്നങ്ങളുമായും ചേര്‍ത്തു വെക്കേണ്ടതുണ്ട്. യൂറോപ്പ്യന്‍/ കൃസ്ത്യന്‍റുവാണ്ടന്‍/ പാഗന്‍ സാംസ്കാരിക വിനിമയങ്ങള്‍ ഇതില്‍ പ്രധാനമാണ്. യൂറോപ്യന്‍ യുക്തികളുടെ പ്രതിനിധാനങ്ങള്‍ കിറുക്കന്‍ ചിത്രകാരന്‍ മോന്‍സ്യോര്‍ ഡി ഫോണ്ടെനെയ്ല്‍വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണം നടത്തുന്ന ഫാദര്‍ ഹെര്‍മെനെഗില്‍ഡേ തുടങ്ങിയവരിലൂടെയാണ് പ്രകാശിതമാകുന്നത് എന്നത് അതിന്റെ ജീര്‍ണ്ണാവസ്ഥയുടെ തെളിവാണ്. എന്നാല്‍ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ യൂറോപ്യന്‍ രീതികള്‍ അനുകരിക്കുന്നുണ്ട്. യൂറോപ്യന്‍ പേരുകളോ ഭാഷയോ മതം തന്നെയോ സ്വീകരിക്കുന്നതില്‍ അവര്‍ക്ക് പ്രയാസമേതുമില്ല. എന്നാല്‍ അതവരുടെ ലോക വീക്ഷണത്തെ ആത്യന്തികമായി നിര്‍വ്വചിക്കുന്നുമില്ല. പുസ്തകത്തില്‍ കിന്യാറുവാണ്ടന്‍ വാക്കുകള്‍ ഇടകലരുന്നതുപോലെ മഴയുടെ ഗോത്രദൈവങ്ങളും പ്രചോദിത സ്വപ്നങ്ങളും തിരുവോസ്തികളോടും കുമ്പസാരങ്ങളോടും ഇടകലരുന്നു. പരിഹാസ്യവും ഭീഷണവുമായ കാര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ഗോത്രമാന്ത്രികരെ സമീപിക്കുന്നു. കൊളോണിയല്‍ പൂര്‍വ്വ കാലത്തിന്റെ രുചികള്‍ വീട്ടകങ്ങളില്‍നിന്നു കൊണ്ടുവന്ന ഭക്ഷണത്തിന്റെ രൂപത്തില്‍ കുട്ടികള്‍ രഹസ്യമായി പങ്കിടുന്നു. അതേകുറിച്ച്‌ സുദീര്‍ഘമായി വഴക്കിടുന്നു. കൂട്ടത്തില്‍ ഹുതു വംശീയതയുടെ ആള്‍രൂപമായ ഗ്ലോറിയോസ അതിനെ ടുട്സി അപചയമായി കാണുന്നു:

“നിങ്ങളെന്തിനാണ് ലൈസിയില്‍ വന്നത്നിങ്ങള്‍ക്കവിടെ നിങ്ങളുടെ ചാളകളില്‍ വയലില്‍ നിന്നുള്ള വാഴക്കയും ചവച്ചു ഇരുന്നാല്‍ പോരായിരുന്നോയഥാര്‍ത്ഥ റുവാണ്ടന്‍ ഭൂരിപക്ഷ ജനതയില്‍ നിന്നുള്ള ഒരാള്‍ക്ക് അവസരം കിട്ടുമായിരുന്നല്ലോ.”

ആസുരത ആവേശിക്കുന്നു

രണ്ടായിരത്തഞ്ഞൂറു അടി ഉയരത്തിലായിട്ടും കുടിലരാഷ്ട്രീയം സ്കൂളില്‍ എത്താതിരിക്കുന്നില്ല എന്നിടത്താണ് വംശവെറിയുടെ ഗൂഡവഴികള്‍ നോവലില്‍ കടന്നു വരുന്നത്. വംശവെറിയുടെ ആള്‍രൂപമായി നോവലില്‍ ഇടം പിടിക്കുന്ന കഥാപാത്രം സര്‍ക്കാരില്‍ ഉന്നത പദവിയിലുള്ള ആളുടെ മകളെന്ന ഔദ്ധത്യമുള്ള ഗ്ലോരിയോസയെന്ന പെണ്‍കുട്ടിയാണ്. വെരോനിക്കയും വിര്‍ജീനിയയും അവളെ പോലുള്ള ഹുതു പെണ്‍കുട്ടികള്‍ക്കു കിട്ടേണ്ടിയിരുന്ന അവസരമാണ് ഇല്ലാതാക്കിയതെന്ന് സംവരണ വിരുദ്ധ വംശീയതയുടെ വൈതാളികര്‍ പൊതുവേ പറയുന്ന ന്യായം അവളുയര്‍ത്തുന്നുണ്ട്. വെരോനിക്കയുടെയും വിര്‍ജീനിയയുടെയും ജ്വലിക്കുന്ന സൗന്ദര്യവും വെള്ളക്കാര്‍ കൊതിതീരാതെ അത് ക്യാമറയില്‍ ഒപ്പിയെടുക്കുന്നതും കിറുക്കന്‍ ചിത്രകാരന്‍ മോന്‍സ്യോര്‍ ഡി ഫോണ്ടെനൈല്‍ വിര്‍ജീനിയയില്‍ പുരാതന ഫ്രെസ്കോകളിലെ ‘കാന്‍ഡസ്’ എന്ന ‘നൈലിന്റെ രാജ്ഞി’യുടെ അവതാരത്തെ കാണുന്നതും ഗ്ലോരിയോസയുടെ പക വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ടുട്സികള്‍ പുരാതന ഇജിപ്ത്യന്‍ പാരമ്പര്യത്തില്‍ നിന്നുള്ളവരാണെന്ന യൂറോപ്പ്യന്‍ ആദര്‍ശവല്‍ക്കരണത്തെ ‘ഹാമിന്റെ പിന്‍ഗാമികള്‍ എന്ന് ഇകഴ്ത്തുകയാണ് ഗ്ലോരിയോസയെ പോലുള്ള ഹുതു വംശീയത ചെയ്തത്. “ടുട്സികള്‍ അപ്രത്യക്ഷരായാലും ഞാനാണ് അവരുടെ പുരാണത്തിന്റെ കാവല്‍ക്കാരന്‍” എന്നു ഭള്ളു പറയുന്ന വൃദ്ധ ചിത്രകാരന്‍ ടുട്സി ആകാരത്തെ കുറിച്ചുള്ള കൊളോണിയല്‍ നിര്‍മ്മിതി തന്നെയാണ്, വിര്‍ജീനിയയെ എങ്ങനെയും രക്ഷിക്കണം എന്നാഗ്രഹിക്കുമ്പോഴും, പങ്കുവെക്കുന്നത്. വേട്ടയുടെ ഘട്ടത്തില്‍ തന്റെ പ്രിയശിഷ്യക്കു വേണ്ടി  അയാള്‍ നടത്തുന്ന ശ്രമങ്ങള്‍ അയാളുടെ ‘ആത്മഹത്യ’യിലേക്കും – വെള്ളക്കാരന്റെ കൊല അത്ര സുരക്ഷിതമല്ല – കൂട്ടബലല്‍ക്കാരത്തിനും അരുംകൊലക്കും പെണ്‍കൊടി വിധേയയാകുന്നതിനും ഇടവരുത്തുന്നത് നോവലിലെ മറ്റൊരു ഹൃദയ ഭേദകമായ അനുഭവമാണ്. വംശവെറിയുടെ മൂര്‍ദ്ധന്യത്തില്‍ സ്കൂളിനു മുന്നിലെ കന്യാപ്രതിമയുടെ ‘ടുട്സി’ മൂക്ക് തകര്‍ക്കുകയും പകരം ഒരു ‘ഭൂരിപക്ഷ മൂക്ക്’ സൃഷ്ടിക്കുകയും ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന ഗ്ലോറിയോസ അബദ്ധത്തില്‍ പ്രതിമയുടെ തല തകര്‍ക്കുന്നത് മുഖം രക്ഷിക്കാനാവശ്യമായ പെരുംനുണ സൃഷ്ടിച്ചെടുക്കാന്‍ അവളെ നിര്‍ബന്ധിതയാക്കുന്നു. അങ്ങനെയാണ് ‘ടുട്സി ബന്ധമുള്ള കവര്‍ച്ചാ സംഘ’വും അവരുടെ ബലാല്‍ക്കാര ശ്രമത്തില്‍ നിന്ന് സാഹിസികമായി രക്ഷപ്പെട്ട സ്വന്തം വീരകഥയും അവള്‍ മെനഞ്ഞെടുക്കുക. തുടര്‍ന്നുണ്ടാകുന്ന വന്‍കിട ടുട്സിവിരുദ്ധ വേട്ട സ്കൂളില്‍നിന്ന് എല്ലായിടങ്ങളിലേക്കും വ്യാപിക്കുകയാണ്. വംശഹത്യകളുടെ നാള്‍വഴികളില്‍ ഭൂരിപക്ഷ നിലപാടുകള്‍ക്ക് അനുരോധമായ നുണകളുടെ മാരകശക്തി ഒരാഗോള പ്രതിഭാസം തന്നെയാണല്ലോ. ഗ്ലോരിയോസയുടെ പാത്രസൃഷ്ടിയിലെ നല്ലതൊന്നും പറയാനില്ലാത്ത ദുഷ്ടതയുടെ അതിപ്രസരം ഒട്ടും അതിശയോക്തിപരമാല്ലാതാകുന്നതും വെറുപ്പിന്റെ തത്വസംഹിത തലയ്ക്കു പിടിക്കുന്നതിന്റെ സ്വാഭാവിക പരിണതി തന്നെയാണത് എന്നത് കൊണ്ടാണ്. എന്നാല്‍നോവലില്‍ വേറെയും ഹുതു കഥാപാത്രങ്ങളുണ്ട് എന്നതും അവരില്‍ മാനവിക സങ്കീര്‍ണ്ണതകളുടെ ഏറ്റിറക്കങ്ങള്‍ പ്രകടമാണ് എന്നതും ശ്രദ്ധേയമാണ്. ഹുതു പിതാവിന്റെയും ടുട്സി മാതാവിന്റെയും മകളായ മോഡെസ്റ്റ, ഗ്ലോരിയോസയുടെ എതിരറ്റമായവെരോനിക്കയെ ജീവന്‍ പണയപ്പെടുത്തിയും രക്ഷിക്കുന്ന ഇമ്മാക്കുലി എന്നിവര്‍ ഉദാഹരണം. തനിക്കിനിയും ആ ‘ചന്ത’യുടെ ഭാഗമാകാനാവില്ലെന്നും വെള്ളക്കാരായ ആക്റ്റിവിസ്റ്റുകളുടെ കൂടെ കാട്ടിലേക്ക് ഗോറില്ല സംരക്ഷണ ദൌത്യവുമായി പോകാന്‍ താന്‍ തീരുമാനിച്ചിരിക്കുന്നു എന്നും പറയുന്ന ഇമ്മാക്കുലി നോവലിന്റെ ഭൗമരാഷ്ട്രീയ നിലപാടുകളുടെ ദാര്‍ശനിക മുഖം തന്നെയാണ്. റുവാണ്ടന്‍ പ്രകൃതിഭംഗിയെ കുറിച്ചുള്ള അപദാനങ്ങളില്‍ പ്രസിദ്ധമായ പഴമൊഴിയെ അനുകരിച്ച് അവള്‍ നിരീക്ഷിക്കുന്നു:

“പകല്‍ മുഴുവന്‍ ദൈവം ലോകമെങ്ങും ചുറ്റിത്തിരിയുന്നുഎന്നാല്‍ വൈകുന്നേരം അവന്‍ റുവാണ്ടയില്‍ കൂടണയുന്നു... അതെദൈവം യാത്രയിലായിരുന്നപ്പോള്‍, മരണം അവന്റെ സ്ഥാനം അപഹരിച്ചുഅവന്‍ തിരികെയെത്തിയപ്പോള്‍ അവള്‍ അവന്റെ മുഖത്തേക്ക് വാതില്‍ കൊട്ടിയടച്ചു.”

ആഫ്രിക്കന്‍ സംഘര്‍ഷങ്ങളെ ‘പ്രാകൃതര്‍ പരസ്പരം കൊല്ലുന്ന ആ ആഫ്രിക്കന്‍ രീതി’ എന്ന് ചുരുട്ടിക്കെട്ടുന്ന പാശ്ചാത്യ സമീപനത്തെ കുറിച്ച് വെരോനിക്കയും ക്രുദ്ധയാകുന്നുണ്ട്.

ആത്മകഥയും ഫിക്ഷനും    

കൂട്ടക്കുരുതിയില്‍ അമ്മയടക്കം സ്വന്തം കുടുംബത്തിലെ ഇരുപത്തിയേഴു പേരെ നഷ്ടമായ അനുഭവമുണ്ട് നോവലിസ്റ്റിന്. ആ അര്‍ത്ഥത്തില്‍,  ആത്മലോകത്ത് നിന്നുള്ള പുരാതന ദേവതയുടെ സ്വപ്ന പ്രത്യക്ഷവും ഇമ്മാകുലിയുടെ ലൌകിക സഹായവും തുണയായി അതിജീവിക്കുന്ന ഏക ടുട്സി പെണ്‍കുട്ടിയായ വെറോനിക്ക നോവലിസ്റ്റിന്റെ അപരസ്വത്വം തന്നെയാണ്. റുവാണ്ടന്‍ സംസ്കൃതിയില്‍ വേരുറപ്പിക്കുമ്പോഴും യൂറോപ്പ്യന്‍ സംസ്കാരത്തോട് പൊരുത്തപ്പെടുന്നതിലൂടെ അതിജീവന സാധ്യമായ ഒരു മിശ്രസ്വത്വം ഉരുവപ്പെടുത്തുന്നതില്‍ മറ്റാരെക്കാളും വിജയിക്കുന്നത് അവളാണ് എന്നതാണ് അവളെ വ്യത്യസ്തയാക്കുന്നത്. 1973-ല്‍ സമാന അനുഭവങ്ങള്‍ കാരണം സ്കൂളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരികയും ബുരുണ്ടിയില്‍ അഭയം തേടേണ്ടി വരികയും ചെയ്തു മുകസോംഗക്ക്. വംശഹത്യയുടെ നാളുകളില്‍ ഫ്രാന്‍സില്‍ ആയിരുന്നതാണ് അവര്‍ക്ക് അതിജീവനം സാധ്യമാക്കിയത്. ‘കടലാസുകള്‍ കൊണ്ടുള്ള കുഴിമാടം’ എന്ന് അവര്‍ നോവലിനെ വിളിച്ചത് തീര്‍ത്തും അനുയോജ്യമാണ്.

ഫ്രാങ്കോഫോണ്‍ സാഹിത്യത്തിലെ വനിതാ എഴുത്തുകാര്‍ എന്ന തുലോം വിരളമായ വിഭാഗത്തില്‍ സ്വയം അടയാളപ്പെടുത്തുന്നു എന്നത് മാത്രമല്ല; പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സാഹിത്യത്തിലേക്ക് വേറിട്ടൊരു അനുഭവ ലോകത്തെ ആനയിക്കാന്‍ പ്രാപ്തരായ വനിതാ എഴുത്തുകാര്‍ക്ക് പുതിയൊരു വഴി വെട്ടിത്തുറക്കുകയുമാണ് മുകസോംഗയുടെ കൃതികള്‍. ആത്മകഥയും ഫിക് ഷനും പരസ്പരം വെച്ചു മാറുന്ന ‘ഓട്ടോ ഫിക് ഷന്‍’ രചനകള്‍ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരില്‍ നിന്ന് നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. നോവലിന്റെ ചലച്ചിത്രാവിഷ്കാരം നിര്‍വ്വഹിച്ച ഫ്രഞ്ച് നോവലിസ്റ്റും സംവിധായകനുമായ ആതിഖ് റഹിമി (The Patience Stone, Earth and Ashes... )തന്റെ റുവാണ്ടന്‍ സുഹൃത്തിന്റെ വാക്കുകള്‍ ഓര്‍മ്മിക്കുന്നു: “താളുകള്‍ മറിക്കുന്നത് നല്ലതാണ്നിങ്ങള്‍ ആദ്യ താളുകള്‍ ശരിക്കും വായിച്ചു കഴിഞ്ഞുവെങ്കില്‍.” റുവാണ്ട ഒരു ഓര്‍മ്മപ്പെടുത്തലാണ്ഒരു മുന്നറിയിപ്പും. അത് പക്ഷെ ‘ആഫ്രിക്കന്‍ കഥ’ എന്ന് മാത്രം വായിക്കേണ്ടതില്ലെന്നു വര്‍ത്തമാന ലോക സാഹചര്യം സാക്ഷി.  

read more:

        The Patience Stone by Atiq Rahimi/ Polly McLean

https://alittlesomethings.blogspot.com/2018/04/11.html

more on Rwandan genocide:

Murambi, The Book of Bones by Boubacar Boris Diop

https://alittlesomethings.blogspot.com/2017/05/blog-post_62.html

Running the Rift by Naomi Benaron

https://alittlesomethings.blogspot.com/2016/06/blog-post_50.html

Baking Cakes in Kigali by Gaile Parkin

https://alittlesomethings.blogspot.com/2016/07/blog-post.html

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley

https://alittlesomethings.blogspot.com/2024/09/the-shadow-of-imana-travels-in-heart-of.html