Featured Post

Showing posts with label Autofiction. Show all posts
Showing posts with label Autofiction. Show all posts

Monday, May 5, 2025

The Dinner Guest by Gabriela Ybarra/ Natasha Wimmer

 മൃതിയുടെ കുടുംബ വഴികള്‍



(സ്പാനിഷ് നോവലിസ്റ്റ് ഗബ്രിയേല യിബാറയുടെ ‘ദി ഡിന്നര്‍ ഗസ്റ്റ്’ എന്ന നോവലിനെ കുറിച്ച്. രാഷ്ട്രീയക്കൊലയുടെയും രോഗത്തിന്റെയും രൂപത്തില്‍ കുടുംബത്തെ വേട്ടയാടിയ മൃതിയുടെ ചിത്രങ്ങളാണ് മാന്‍ ബുക്കര്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട നോവലില്‍ യുവ നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്.)

 ‘വ്യക്തിപരമായത് രാഷ്ട്രീയമാണ്’ (the personal is political) എന്നത് അറുപതുകളിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും സ്ത്രീപക്ഷ ചിന്തയുടെയും പ്രതിബദ്ധ നിലപാടുകളുടെ സാധൂകരണമായി ഉപയോഗിക്കപ്പെട്ട ആശയമാണ്. വൈയക്തിക ജീവിതത്തിലേക്കും രാഷ്ട്രീയം അധിനിവേശിക്കുന്ന പൊതു പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ ആശയം അക്ഷരാര്‍ത്ഥത്തില്‍ തന്നെയും പ്രസക്തമായേക്കും; അതിന്റെ പൊലിമയിലും ദുരന്തത്തിലും. സ്പെയിനില്‍ ഇടതു വിഘടനവാദ ഗ്രൂപ്പുകള്‍ ശക്തമായിരുന്ന എഴുപതുകളില്‍ ബാസ്ക് പ്രവിശ്യയില്‍ രാഷ്ട്രീയമായി പ്രബലമായിരുന്ന കുടുംബത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോകപ്പെടുകയും തുടര്‍ന്ന് കൊലചെയ്യപ്പെട്ട രീതിയില്‍ കണ്ടെത്തപ്പെടുകയും ചെയ്ത മുത്തച്ഛന്റെയും കാന്‍സര്‍ ബാധിതയായി മരണമടഞ്ഞ അമ്മയുടെയും കഥകളിലൂടെ താന്‍ ജനിക്കും മുമ്പേ സംഭവിച്ച പൊതു സാമൂഹിക പ്രസക്തിയുള്ള ഒരു ദുരന്തത്തെയും തീര്‍ത്തും വ്യക്തിപരമായ മറ്റൊരു ദുരന്തത്തെയും ചേര്‍ത്തുവെക്കുകയും അതിലൂടെ ‘ഓട്ടോഫിക് ഷന്‍ എന്ന പുതിയ രൂപത്തിന് മികച്ചൊരു സംഭാവന നല്‍കുകയുമാണ് യുവ സ്പാനിഷ് നോവലിസ്റ്റ് ഗബ്രിയേല യിബാറ The Dinner Guest എന്ന തന്റെ പ്രഥമ കൃതിയില്‍.

സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ നാഷനലിസ്റ്റ് സൈന്യത്തോടൊപ്പം നേതൃത്വ പരമായ രീതിയില്‍ പൊരുതിയ വ്യക്തിയായിരുന്നു വിസ്കായ പ്രവിശ്യയിലെ ഉന്നത സ്ഥാനങ്ങളില്‍ നിറഞ്ഞു നിന്ന ഒരു ഡസനോളം കുടുംബങ്ങളില്‍ പ്രമുഖമായിരുന്ന യിബാറ കുടുംബാംഗമായ ഡോണ്‍ ഹാവിയര്‍. ഗബ്രിയേല ജനിക്കുന്നതിനും ആറു വര്‍ഷം മുമ്പ്, സ്പെയിനിലെ നാല്‍പ്പതു വര്‍ഷത്തെ ഏകാധിപത്യത്തിനു അന്ത്യം കുറിച്ച ജനാധിപത്യപരമായ തെരഞ്ഞെടുപ്പു കഴിഞ്ഞു നാല് ദിവസം മാത്രം പിന്നിട്ട 1977 മെയ് ഇരുപതിന് രാവിലെ, ഇ.ടി.എ.യുടെ ഒരു ചെറു വിഘടിത വിഭാഗത്തില്‍ പെട്ട ഭീകരര്‍ മുത്തച്ഛന്റെ വീട്ടിലേക്ക് ഇരച്ചു കയറുമ്പോള്‍ അദ്ദേഹം കുളിമുറിയിലായിരുന്നു. കുടുംബാംഗങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി തിരിച്ചു പോകുമ്പോള്‍ അവര്‍ അദ്ദേഹത്തെയും കൊണ്ട് പോയി. പിന്നീടൊരിക്കലും ആരും അദ്ദേഹത്തെ കണ്ടില്ല. കുടുംബത്തില്‍ അങ്ങനെയൊരു കഥ പാരമ്പര്യമായി: ‘ഒരോ നേരവും ഒരു അധിക ഡിന്നര്‍ അതിഥി കൂടിയുണ്ടാവും, അദൃശ്യനെങ്കിലും അയാള്‍ ഇപ്പോഴും അവിടെയുണ്ട്. അയാള്‍ക്ക് ഒരു പ്ലേറ്റും ഗ്ലാസും കത്തിയും ഫോര്‍ക്കും കരുതിവെച്ചിരിക്കും. ഇടക്കൊരിക്കല്‍ അയാള്‍ ഗോചരനാകും, മേശക്കു മേല്‍ അയാളുടെ നിഴല്‍ പതിയും, അതോടെ കൂട്ടത്തില്‍ ഒരാള്‍ മായിക്കപ്പെടും.’ മരണത്തെ കുറിച്ച് ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന അതിഥി എന്ന സങ്കല്‍പ്പം മനുഷ്യവിധിയെ കുറിച്ചുള്ള സാമാന്യ പ്രസ്താവം എന്ന നിലയില്‍ ഒരു ക്ലീഷേ ആയിരിക്കാം; എന്നാല്‍ യിബാറയുടെ കുടുംബത്തില്‍ അതങ്ങനെയയിരുന്നില്ല. നട്ടെല്ലിലൂടെ ഭീതിയുടെ തണുപ്പ് അരിച്ചിറങ്ങും വിധം അതൊരു യാഥാര്‍ത്ഥ്യം തന്നെയായിരുന്നു. Author’s Note എന്ന ആമുഖക്കുറിപ്പില്‍ നോവലിലെ സംഭവങ്ങള്‍ കുടുംബ ചരിത്രത്തിലെ അനുഭവങ്ങള്‍ തന്നെയായി നോവലിസ്റ്റ് സമീകരിക്കുന്നുണ്ട്.

കോളിളക്കമുണ്ടാക്കിയ സംഭവം പത്രങ്ങളിലും ഇതര മീഡിയയിലും നിറഞ്ഞു നിന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചുമകള്‍ ആ തിരോധാനത്തെ ഫിക് ഷനിലേക്ക് ആവാഹിക്കുമ്പോള്‍ ഈ സ്രോതസ്സുകള്‍ എല്ലാം സൂക്ഷ്മമായി ഉപയോഗിക്കപ്പെടും: റിപ്പോര്‍ട്ടുകള്‍, പറഞ്ഞും കേട്ടും അറിഞ്ഞ വസ്തുതകള്‍, ഗൂഗിള്‍ കാലത്തെ സാധ്യതകള്‍, ഇ.ടി.എ. തന്നെ പുറത്തുവിട്ട രേഖകള്‍ എന്നിവയെ കൂടാതെ അവയെ കൂട്ടിയിണക്കാനുള്ള കണ്ണിയായി തന്റെ സര്‍ഗ്ഗ ചേതനയും എഴുത്തുകാരി ഉപയോഗിക്കും. എന്നാല്‍, എട്ടാം വയസ്സുമുതല്‍ കേട്ട് തുടങ്ങിയ കഥ വേറൊരു രീതിയില്‍, കൂടുതല്‍ തീക്ഷ്ണമായി, ഒരു സര്‍ഗ്ഗപരമായ പുനര്‍സൃഷ്ടി ആവശ്യപ്പെടും പ്രകാരം ഗബ്രിയേലയെ മഥിക്കാന്‍ തുടങ്ങുന്നത് 2011ല്‍ സംഭവിക്കുന്ന അമ്മയുടെ മരണത്തോടെയാണ്:

“എന്റെ അമ്മയുടെ മരണം മുത്തച്ഛന്റെ മരണത്തെ തിരികെ കൊണ്ടുവന്നു. അതിനു മുമ്പ് ആ വധം എന്റെ മാതാപിതാക്കള്‍ പെറുവില്‍ നിന്ന് കൊണ്ടുവന്ന പിച്ചള ലാമമാര്‍ക്കരികിലുള്ള ഗ്ലാസ് കൂട്ടിലെ ഒരു ജോഡി കൈവിലങ്ങുകള്‍ മാത്രമായിരുന്നു. രോഗത്തിന്റെ പരിക്ഷീണാവസ്ഥ തട്ടിക്കൊണ്ടു പോകലിനെ തുടര്‍ന്നുണ്ടായ കാത്തിരിപ്പിന്റെ പരിക്ഷീണാവസ്ഥയെ ഓര്‍മ്മിപ്പിച്ചു. എന്റെ പിതാവ് രക്തം പുരണ്ട കൊന്തയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇനിയും മാസങ്ങള്‍ കഴിഞ്ഞാണ് എനിക്ക് അദ്ദേഹത്തിന്റെ വേദന മനസ്സിലാകുക.”

കല, രാഷ്ട്രീയം, സ്വകാര്യജീവിതം എന്നിവയുടെ കുറ്റമറ്റ മിശ്രണം” എന്ന് വിവരിക്കപ്പെട്ട ശൈലിയില്‍ യിബാറ തന്റെ ഭാവനയെ ഭൂതകാലത്തിന്റെ വാതില്‍ അടിച്ചു തകര്‍ക്കാനുള്ള ഒരു അതിശക്തമായ കൂടം പോലെ ഉപയോഗിക്കുന്നു .............

തുടര്‍ വായനയ്ക്ക്:


 https://www.fazalrahman.com/essays/article/the-dinner-guest-by-gabriela-ybarra-natasha-wimmer

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 266-271)

To purchase, contact ph.no:  8086126024


Friday, January 31, 2025

The Frightened Ones by Dima Wannous/ Elisabeth Jaquette

ഭയപ്പാടിന്റെ ജനിതകം


2011ലെ സിറിയന്‍ വിപ്ലവത്തിന്റെ ഘട്ടത്തില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസ്സദിനെതിരെയുള്ള സമാധാനപരമായ പ്രകടനങ്ങളെ ഭരണകൂടം കിരാതമായി അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ മുപ്പതു വര്‍ഷമായി കുടുംബം വസിച്ചുവന്ന പ്രിയ നഗരമായ ഡമാസ്കസ് വിട്ടു ബൈറൂത്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായ ദിമ വന്നൂസ് അതുവരെയായി ഒരു ചെറുകഥാ സമാഹാരവും (Details, 2007) ഒരു നോവലും (Chair, 2008) പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. സിറിയന്‍ നാടകാചാര്യന്‍ സഅദല്ലാ വന്നൂസിന്റെ മകളും ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ജേണലിസ്റ്റ് ഇബ്രാഹിം ഹമീദിയുടെ ഭാര്യയും ആയിരുന്ന ദിമാക്ക് സാഹചര്യങ്ങള്‍ ഒന്നുമേ അനുകൂലവുമായിരുന്നില്ല. എന്നാല്‍ അവര്‍ സ്വയം വ്യക്തമാക്കിയ പോലെബൈറൂത്ത് പ്രവാസം നല്‍കിയ സുരക്ഷിതത്വത്തിലിരുന്നു നേരിട്ടനുഭവിക്കുന്നില്ലാത്ത ദുരന്തങ്ങള്‍ എഴുത്തുകാരിയുടെ പ്രിവിലേജ് ഉപയോഗിച്ചു അനുഭവിക്കുന്നതായി നടിച്ച് എഴുതിവെക്കുന്നതിന്റെ വൈരുധ്യം ദുസ്സഹമായി അനുഭവപ്പെട്ടത് അവരുടെ സര്‍ഗ്ഗ സിദ്ധിയെ ബാധിച്ചുകലുഷമായ ദേശീയ സാഹചര്യങ്ങളില്‍ സാഹിത്യത്തിനുള്ള പദവിയെ സംബന്ധിച്ച ഉദാത്ത വല്‍ക്കരണത്തെയും പ്രവാസത്തിന്റെ പരാങ് മുഖത്വത്തെയും സംബന്ധിച്ച നിശിത നിരീക്ഷണങ്ങള്‍ ഉള്ള ഒരു ലേഖനത്തില്‍ അവര്‍ പറയുന്നു: “ആളുകളുടെ ദുരിതങ്ങളെ കുറിച്ച് അവര്‍ക്കിടയില്‍ ജീവിക്കാതെ ഞാന്‍ എഴുതുകയില്ല.... ഭയവും ഉത്കണ്ഠയും ഇരിക്കിലുംഎന്റെ മകനെയും കുടുംബത്തെയും ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചു ഇവിടെത്തന്നെ നില്‍ക്കാന്‍ കഴിയുമായിരുന്നു എന്നിരിക്കെഞാന്‍ വിട്ടുപോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് എനിക്ക് മറ്റുള്ളവരുടെ ദുരിതങ്ങളെ ഭാവനയില്‍ കാണുകയും അതെ കുറിച്ച് എഴുതുകയും ചെയ്യാനാകില്ല” *(1). പിന്നീട് ഒരു പതിറ്റാണ്ടോളം കാലം ഈ തീക്ഷ്ണ ആഘാതം (trauma) സൃഷ്ടിച്ച സര്‍ഗ്ഗ തടസ്സം (writer’s block) അവരെ നിഷ്ക്രിയയാക്കി. ദീര്‍ഘ മൌനത്തിനു ശേഷം പുറത്തിറങ്ങിയ പുതിയ നോവല്‍അസ്സാദ് ഭരണകൂടത്തിന്റെ എകാധിപത്യത്തിന്റെയും യുദ്ധ ഭീകരതയുടെയും കരിനിഴലില്‍ ഭയം വേട്ടയാടുന്ന സാഹചര്യത്തിന്റെ ഒരു വൈയക്തിക ആവിഷ്കാരം കൂടിയായി മാറിയത് ഈ പശ്ചാത്തലത്തില്‍ സ്വാഭാവികമായിരുന്നു. പുസ്തകത്തിന്റെ തലക്കെട്ടുതന്നെ ഭയം എന്ന വികാരത്തെ കേന്ദ്രപ്രമേയമാക്കി അവതരിപ്പിക്കുകയും ചെയ്തു: ‘അല്‍ ഖാഇഫൂന്‍’ എന്ന അറബ് മൂലം പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ തലക്കെട്ടില്‍ (The Frightened Ones) വേണ്ടത്ര പ്രകാശിതമായിട്ടില്ല എന്ന നിരീക്ഷണം ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണ്. ഭയപ്പെടുത്തുന്ന എന്തെങ്കിലും ഒരു പ്രത്യേക സംഭവം മൂലം ഭയപ്പെട്ടുപോയവര്‍ എന്നതിനപ്പുറം ഭയം എന്നത് സ്വതേ ഒരു നിതാന്ത അനുഭവമായിത്തീര്‍ന്ന ഒരു ജനത/ വ്യക്തികള്‍ ആണ് നോവലില്‍ ഇടംപിടിക്കുന്നത് *(2).

മുപ്പതുകളിലെത്തിയ സുലൈമ കൃത്യം പതിനഞ്ചു കൊല്ലം മുമ്പത്തെ അനുഭവം വിവരിക്കുന്ന രൂപത്തിലാണ് നോവല്‍ ആഖ്യാനം തുടങ്ങുന്നത്. ജനസംഖ്യയില്‍ ഒട്ടുമുക്കാലും ആഘാത/ ആഘാതാനന്തര മാനസിക വിക്ഷോഭങ്ങള്‍ക്കടിമപ്പെട്ട (trauma/ PSTD) ഒരു നാടിന്റെ കഥ പറയാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന രൂപകം ഏറ്റവും യോജിച്ചതുതന്നെ: ഒരു സൈക്കോതെറാപ്പിസ്റ്റിന്റെ ക്ലിനിക്കിലെ തിരക്കേറിയ കാത്തിരിപ്പു മുറിയിലെ ചകിതരായ മനുഷ്യര്‍. ഡമാസ്കസ്സിലെ ഡോ. കാമിലിന്റെ ഈ മുറിയില്‍ നിത്യവും ഒട്ടേറെ രോഗികളെത്തുന്നു. അവരില്‍ ഇരകള്‍ മാത്രമല്ലെന്ന് നോവലിസ്റ്റ് തുടക്കത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്: ഉരുണ്ട മാംസ പേശികളും തുളഞ്ഞിറങ്ങുന്നപശിമയില്ലാത്ത നോട്ടവുമായി എത്തുന്ന വേട്ടക്കാരും ഇപ്പോള്‍ ഡോക്റ്ററുടെ സഹായം തേടുന്നവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ ക്ലിനിക്കിലെത്തുന്ന സുലൈമഇടയ്ക്കിടെ വേട്ടയാടുന്ന മാനസിക വിക്ഷോഭം (anxiety/ panic attack) നേരിടാന്‍ സ്ഥിരമായി മരുന്ന് (tranquiliser) ഉപയോഗിക്കുന്ന ശീലക്കാരിയാണ്. നോവല്‍ മുന്നോട്ടുപോകുമ്പോള്‍ അവളുടെ മരുന്നുപയോഗം കൂടിക്കൂടി വരുന്നതും അതൊരു വിഷമവൃത്തം (vicious circle) ആയിത്തീരുന്നതിന്റെ സൂചനകളും സുവ്യക്തമാണ്. കടുത്ത ഭക്ഷണ വിരോധം (anorexia) പോലുള്ള ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ(“വിശപ്പ്‌ എനിക്ക് സുരക്ഷിത ബോധം തരുന്നു: ഒഴിഞ്ഞ വയറ് ഒഴിഞ്ഞ മനസ്സിന്റെ, ഓര്‍മ്മയുടെആത്മാവിന്റെ ചിഹ്നമാണ്” പേജ്:67) ഭ്രമ ചിന്തകള്‍ക്കും മായിക പ്രത്യക്ഷങ്ങള്‍ക്കും (nightmares and hallucinations) അവള്‍ കൂടുതല്‍ കൂടുതല്‍ ഇരയായിക്കൊണ്ടിരിക്കുന്നു. നല്ലൊരു ചിത്രകാരിയായ സുലൈമക്ക് ആ സിദ്ധിയൊക്കെ കൈമോശം വന്നു തുടങ്ങുന്നു. എന്നാല്‍ചുറ്റുപാടുകളെയും ഇതര മനുഷ്യരുടെ ഭാവമാറ്റങ്ങളെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വഭാവം “ഭയത്തോടുള്ള ഭയം” ("the fear of fear") എന്നു താന്‍ വിളിക്കുന്ന അവസ്ഥക്കെതിരെ ബോധപൂര്‍വ്വമായ ഒരു പ്രതിരോധം പോലെ അവള്‍ വളര്‍ത്തിയെടുക്കുന്നു.  കാമിലുമായുള്ള സംസാരം ആത്മഹത്യാ ചിന്തകള്‍ക്കെതിരെ ജീവിതത്തിലേക്കുള്ള അവളുടെ ഏകപിടിവള്ളിയാണ് *(3).

ഡോ. കാമിലിന്റെ വെയിറ്റിംഗ് റൂമില്‍ വെച്ച് സുലൈമ കണ്ടുമുട്ടുന്ന നാസിം സ്വയം ഒരു ഡോക്റ്ററും എഴുത്തുകാരനും ആണെങ്കിലും സമാന മാനസിക വിക്ഷോഭങ്ങളുടെ ഇരയായി തന്നെത്തന്നെ കഠിനമായി പ്രഹരിക്കുന്ന പ്രകൃതക്കാരനാണ്. ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്ന ഭയം മൂലം തിരിച്ചറിയപ്പെനായി അയാള്‍ തന്റെ പുറത്ത് പേരും വിലാസവും വലിയ അക്ഷരങ്ങളില്‍ പച്ചകൊത്തിയിട്ടുണ്ട്. ഒന്നിനും ഒരു സുനിശ്ചിതത്വവുമില്ലാത്ത രാജ്യത്ത് അവര്‍ക്കിടയില്‍ ഉരുവാകുന്ന അടുപ്പത്തിനും സ്വാഭാവികമായും ആയുസ്സുണ്ടാകുക വയ്യ. രാഷ്ട്രീയ കാരണങ്ങളാല്‍ തന്നെ സിറിയ വിട്ടു ജര്‍മ്മനിയിലേക്ക് പോകും മുമ്പ് അയാള്‍ തന്റെ പൂര്‍ത്തിയായിട്ടില്ലാത്ത നോവലിന്റെ കയ്യെഴുത്തുപ്രതി സുലൈമയെ ഏല്‍പ്പിക്കുന്നതാണ് കാര്യമായി ഒന്നും ‘സംഭവിക്കുന്നില്ലാത്ത’ ഇതിവൃത്തത്തില്‍ വഴിത്തിരിവാകുക. നാസിമിന്റെ കൃതിയില്‍ അവള്‍ കണ്ടെത്തുന്ന സ്ത്രീക്ക് തന്റെ തന്നെ അനുഭവങ്ങളാണ്. അയാള്‍ തന്റെ ജീവിതം മോഷ്ടിക്കുകയായിരുന്നുവോ (പേജ്: 74) എന്നുപോലും അവള്‍ സന്ദേഹിക്കുന്നു. ഈ ഘട്ടത്തില്‍ ഇരട്ട ഒറ്റിന്റെ വേദനയാണ് സുലൈമക്ക് അനുഭവപ്പെടുന്നത്: ആദ്യം നാസിം ഉപേക്ഷിച്ചു പോയതിന്റെഇപ്പോള്‍ നോവലെഴുതാന്‍ പാകത്തില്‍ തന്റെ അനുഭവങ്ങള്‍ കുമ്പസാരിക്കാന്‍ തന്നെ പരുവപ്പെടുത്തിയതിന്റെ. ഒന്നിടവിട്ട അധ്യായങ്ങളില്‍ സുലൈമയുടെയും പേരു പറയുന്നില്ലാത്ത നാസിമിന്റെ കഥാപാത്രത്തിന്റെയും ആഖ്യാനങ്ങളായാണ് നോവല്‍ ആവിഷ്കരിക്കപ്പെടുന്നതും. ഇരുവരുടേയും അനുഭവ സമാനതകള്‍ വ്യക്തമാണ്‌: കുട്ടിക്കാലത്തേ സംഭവിക്കുന്ന സ്നേഹമയിയായ പിതാവിന്റെ നഷ്ടംസിറിയന്‍ വിപ്ലവത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഭരണകൂട ഭീകരതയുടെ അറയിലേക്കുള്ള സഹോദരന്റെ ഇളംപ്രായത്തിലുള്ള ‘തിരോധാനം’, ഉമ്മയോടൊപ്പം തനിച്ചു കഴിയാന്‍ വിധിക്കപ്പെടുന്ന യുവതിയുടെ മനോവിഹ്വലതകള്‍ വേട്ടയാടുന്ന ഏകാന്ത ജീവിതംപലായനം. “നാസിമിന്റെ കയ്യെഴുത്തുപ്രതി ഒരു കണ്ണാടി പോലെയായിരുന്നു: ഞാനത് വായിച്ചുഎന്നെത്തന്നെ കണ്ടു, പേരില്ലാതെനാടില്ലാതെ” (പേജ്: 210). എന്നാല്‍ നാസിമിന്റെ കൃതിയിലെ അപരജീവിതത്തിന്റെ യഥാര്‍ത്ഥ ഉടമ മറ്റൊരാളാണ് എന്ന് അയാളുടെ റിസപ്ഷനിസ്റ്റില്‍ നിന്നു തിരിച്ചറിയുമ്പോള്‍ അവരെ കാണാനും നാസിമിന്റെ തിരോധാനം സംബന്ധിച്ച നിഗൂഡത മനസ്സിലാക്കാനുമായി സുലൈമ ബൈറൂത്തില്‍ എത്തുന്നു. എന്തുകൊണ്ടായിരിക്കാം നാസിം സല്‍മയുടെ പേര് ഒരിക്കലും തന്റെ കൃതിയില്‍ നല്‍കാതിരുന്നത് എന്ന് അവള്‍ അത്ഭുതപ്പെടുന്നു. “അവള്‍ക്കെന്റെ യഥാര്‍ത്ഥ പേരുണ്ടായിരുന്നു. അവള്‍ എന്നെ അവളുടെ ആത്മാവില്‍ പേറിഞാന്‍ അവളെ എന്റെ ആത്മാവിലും. അവളുടെ പേര് എന്റെ പേരിന്റെ സമ്പൂര്‍ണ്ണമാക്കിലൈല പറഞ്ഞപോലെ, എന്റെ പേര് അവളുടെ ചെല്ലപ്പേരാണ്. അവള്‍ എന്റെ ഓര്‍മ്മകളും ദുരിതങ്ങളും പോലും ചുമക്കുന്നുണ്ടാവാംഞാന്‍ അവളോടൊപ്പം സഹിച്ച പോലെ. ഞാനെന്റെ പിതാവ് ചെയ്തപോലെഅവയില്‍ നിന്നെല്ലാം മുക്തയാകുന്നത് സ്വപ്നം കണ്ടിട്ടുണ്ട്.” (പേജ്: 210). എന്നാല്‍ ഇരുവരും സന്ധിക്കുന്നില്ല. കണ്‍പക്കത്തു നിന്ന് ഒരു ദുരൂഹ ചോദനയാലെന്നോണം സുലൈമ ഓടിപ്പോകുന്നു. “ഞാന്‍ ഓടിപ്പോയിഎങ്ങോട്ടെന്നില്ലാതെ. ഓടിപ്പോകാന്‍ ഒരു ദേശമില്ലിപ്പോള്‍, നാസിമില്ലഫുവാദ് ഇല്ലപിതാവില്ല.” (പേജ്: 238). “എന്റെ പിതാവ് മരിച്ച, സഹോദരന്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഇടമാല്ലാത്ത,  ഒരു നഗരത്തില്‍ ഉറങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. നാസിമിന്റെ വീട് തിരികെ ഡമാസ്കസില്‍ ആയിരുന്നു. എനിക്ക് ഒരു വീടുണ്ടായിരുന്നില്ല. പക്ഷെ അവിടെ എന്നെ കാത്ത് എന്തോ ഉണ്ടായിരുന്നുഇവിടെ എനിക്കായി ഒന്നുമില്ലായിരുന്നു.” (പേജ്: 239).

ഭയവും ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വവും അടിച്ചേല്‍പ്പിക്കുന്ന രീതി സ്കൂള്‍ തലം മുതല്‍ തുടങ്ങിവെക്കുന്നത് നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ക്ലാസ് ലീഡര്‍ എപ്പോഴും എല്ലാ കുട്ടികള്‍ക്കും മേല്‍ ശിക്ഷാമുറ നടപ്പിലാക്കുന്നതിനുള്ള മേല്‍നോട്ടം നടത്തി. അതിനു പകരം ഭക്ഷണം ഉള്‍പ്പടെ മറ്റുകുട്ടികള്‍ അവള്‍ക്ക് എത്തിച്ചു നല്‍കി. ശാരീരിക അക്രമങ്ങള്‍ സാധാരണമായി കണക്കാക്കപ്പെടുകയും അത് മുതിര്‍ന്നു വരുമ്പോള്‍ അസ്സാദിന്റെ സിറിയയില്‍ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാനുള്ള പരിശീലനം ആയി കരുതപ്പെടുകയും ചെയ്തു. ഫുവാദിന്റെ തിരോധാനത്തെ തുടര്‍ന്ന് അവന്‍ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചുള്ള ഭയമാണ് സുലൈമയെ വേട്ടയാടുക. ഉമ്മാക്ക് പുറത്തിറങ്ങാനുള്ള മടിയുടെ പ്രഭവം അവരുടെ അനുഭവങ്ങളാണ്. “തുറസ്സ് അവര്‍ക്ക് വിഭ്രമം ഉണ്ടാക്കും. അവര്‍ക്ക് ഭ്രാന്തായിട്ടില്ലപക്ഷെ അവര്‍ അങ്ങനെ കരുതുന്നു” (പേജ്: 68).  തന്നെ ഉടന്‍ മറവിരോഗം ഗ്രസിക്കുമെന്നും അവര്‍ ഭയപ്പെടുന്നു. വായിക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ അവരെപ്പോഴും ഒരു പുസ്തകത്തിലെ ഒരേ താളില്‍ - ‘ഇരുപത്തിനാലാം പേജില്‍’ എന്നു നോവലിസ്റ്റ് – വെറുതെ നോക്കിയിരിക്കുന്നു. ഡോക്റ്റര്‍ ആയിരുന്ന പിതാവിന്റെ കാന്‍സര്‍ ബാധിച്ചുള്ള മരണത്തെയും ഭയം മൂലമെന്ന് വിശദീകരിക്കുന്നതിനു ഉമ്മാക്ക് ന്യായങ്ങളുണ്ട്. ആ കഥയിലൂടെയാണ് തന്റെ കുഞ്ഞുന്നാളില്‍ സംഭവിച്ച ദേശ/ കുടുംബ ദുരന്തം സുലൈമ അറിയുക. ഭര്‍ത്താവിനൊപ്പം കഴിഞ്ഞ 32 കൊല്ലവും ഭയം കൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടത്‌ എന്നാണു അവര്‍ പറയുക. ഹാഫെസ് അല്‍ അസ്സാദിന്റെ ഭരണത്തില്‍മുസ്ലിം ബ്രദര്‍ഹുഡിനെ തുരത്താന്‍ വേണ്ടി നടപ്പിലാക്കിയ ഹമാ കൂട്ടക്കൊല (1982)യുടെ കാലത്ത് അവിടം വിട്ടു കുടുംബം ഡമാസ്കസില്‍ എത്തുമ്പോള്‍ സുലൈമക്ക് അഞ്ചു വയസ്സായിരുന്നു. ഭീരുവായ ഭര്‍ത്താവ് അടിവസ്ത്രത്തില്‍ മൂത്രമൊഴിക്കുമായിരുന്നു എന്ന് ഉമ്മ ഓര്‍ക്കുന്നു. ഹമായില്‍ നിന്ന് ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്തത് ദേശ വഞ്ചനയായി ഉമ്മ കരുതി. ദേശദ്രോഹിയായ ഭര്‍ത്താവിനു പകരമായി മകനെ ഡോക്റ്റര്‍ ആക്കാന്‍ അവര്‍ ആഗ്രഹിച്ചു. ഭര്‍ത്താവ് ഓഫീസില്‍ പ്രസിഡന്റിന്റെ പടം തൂക്കിയിട്ടതിനു ഉമ്മ ദേഷ്യപ്പെടുന്നു. കുടുംബാംഗങ്ങളെ കൊന്നുകളഞ്ഞവന്റെ പടം തൂക്കുന്നതെന്തിന്“ഒരാളെ കൊല്ലുകയും അടക്കത്തിനു ഹാജരാകുകയും ചെയ്യുന്നവന്‍ എന്തുതരം മനുഷ്യനാണ്? പിതാവിന്റെ മറുപടി അയാളുടെ കുറ്റബോധം വ്യക്തമാക്കുന്നുണ്ട്: “ഞാന്‍ ഹമായില്‍ നിന്നുള്ള ആളായതുകൊണ്ടാണ് അയാളുടെ പടം തൂക്കിയിടുന്നത്. എന്റെ പാപം കൂടുതല്‍ വലുതാണ്‌ എന്നതുകൊണ്ട്‌” (പേജ്:75) ഹമാ കൂട്ടക്കൊലയും വര്‍ത്തമാന സാഹചര്യവും തമ്മില്‍ സൂക്ഷ്മമായ സമാന്തരം നോവലിസ്റ്റ് സൂചിപ്പിക്കുന്നു. പിതാവിനെ പോലെ ചകിതാവസ്ഥയില്‍ തന്നെയും കണ്ടെത്തുന്ന സുലൈമനാസിമിന്റെ കണ്ണില്‍ താന്‍ ഭീരുവായിരിക്കാം എന്ന് കരുതുന്നു: “ഞാനും എന്റെ കുടുംബവും ഭയചകിതരായ ഇരുപത്തിമൂന്നു മില്ല്യന്‍ സിറിയക്കാരില്‍ നാലുപേര്‍ മാത്രമാണ് എന്ന് അയാള്‍ പറഞ്ഞേക്കാം” (പേജ്: 100). നാസിമിന്റെ കാര്യത്തിലാകട്ടെരഹസ്യാന്വേഷണ വിഭാഗം എപ്പോഴും തന്റെ പിറകിലുണ്ട് എന്ന ഭയമാണ് അയാളെ ജര്‍മ്മനിയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുക. പതിനാലു വയസ്സുള്ളപ്പോള്‍സെക്കണ്ടറി സ്കൂളില്‍ വെച്ചു ഒരിക്കല്‍ ഹമാ കൂട്ടക്കൊലയിലെ മുന്‍ പ്രസിഡന്‍റ് ഹാഫെസ് അല്‍ അസ്സാദിന്റെ പങ്കിനെ കുറിച്ചു തുറന്നടിച്ചതിനെ തുടര്‍ന്ന് താന്‍ സ്വയം അതെ ഭയത്തിന്റെ പിടിയില്‍ പെട്ടിരുന്നത് സുലൈമ ഓര്‍ത്തെടുക്കുന്നു.

സിറിയന്‍ സംഘര്‍ഷത്തിന്റെ മൂലകാരണങ്ങളില്‍ ഒന്നായിരുന്ന അലവൈറ്റ് – സുന്നി ഏറ്റുമുട്ടലുകള്‍ നോവലില്‍ ശക്തമായി സൂചിതമാകുന്നുണ്ട്. ന്യൂനപക്ഷമായിരുന്ന അലവൈറ്റുകള്‍ ഭരണകൂടസ്വാധീനത്തിന്റെ പ്രിവിലെജുകള്‍ അനുഭവിച്ചപ്പോള്‍ ഭൂരിപക്ഷമായിട്ടും അവഗണിക്കപ്പെടുന്നു എന്നതായിരുന്നു സുന്നി വിഭാഗത്തിന്റെ രോഷം. സല്‍മയുടെ മാതാവ് സുന്നി വിഭാഗക്കരിയയതിന്റെ പേരില്‍ ഏറെ അവമതി നേരിടേണ്ടി വരുന്നു. സംസാര ഭാഷാ രീതികള്‍ പോലും ആളുകളെ ഒറ്റിക്കൊടുത്തു. അലവൈറ്റ് സംസാര രീതി ആളെ ഒരു കുഗ്രാമാവാസിയായി കണക്കാക്കാന്‍ ഇടയാക്കിയപ്പോള്‍‘ന്യൂട്രല്‍’ ഡമാസ്കസ് മൊഴി ആളെ പരിഷ്കരിയാക്കി. ക്ലാസിക്കല്‍ അറബ് മൊഴി ആളെ പ്രധാനിയാക്കിയതുകൊണ്ട് വി. ഐ. പി. കള്‍ക്കു മുന്നിലെത്തുന്ന അലവൈറ്റുകള്‍ പൊടുന്നനെ കൃതൃമ ക്ലാസിക് മൊഴിയിലേക്ക് മാറി. ഇത്തിരി ഹാസ്യം കലര്‍ന്ന രീതിയിലുള്ള ഇത്തരം വിവരണങ്ങള്‍ നോവലിസ്റ്റിന്റെ സൂക്ഷ്മ നിരീക്ഷണ രീതിയുടെ നിദര്‍ശനമാണ്. പിതാവ് അലവിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും അവരുടെ സംസാര രീതി സ്വായത്തമാക്കുകയും അതു പ്രകടനപരമായി പ്രയോഗിക്കുകയും ചെയ്തു വന്നത് ഇതേ ആത്മരക്ഷാ പ്രവണതയുടെ പരിഹാസ്യമായ ഫലമായിരുന്നു എന്ന് സുലൈമയുടെ ഉമ്മ ചിന്തിച്ചിരിക്കാം. സമാന രീതിയില്‍ ഷിയാ – സുന്നി തര്‍ക്കങ്ങളുടെ അസംബന്ധം കുടുംബാന്തരീക്ഷത്തിലേക്ക് കൂടി നീളുന്നതിന്റെ പരിണതികള്‍ സല്‍മയുടെ ആഖ്യാനത്തിലും കാണാനാകും. സല്‍മയുടെ കുടുംബ സുഹൃത്ത് യാസ്മിനും മഹ്ദിയും തമ്മിലുള്ള ബന്ധത്തിന് വിഘാതമാകുക അവളുടെ സുന്നി പാരമ്പര്യവും അയാളുടെ ഷിയാ പശ്ചാത്തലവുമാണ്. ഭാഷയുടെ പ്രാധാന്യം മറ്റൊരു രീതിയില്‍ കൂടി നോവലില്‍ നിര്‍ണ്ണായകമാകുന്നുണ്ട്. നാസിമിന്റെ കയ്യെഴുത്തു പ്രതിയുടെ പ്രാകൃതത്തെ കുറിച്ചു സുലൈമ നടത്തുന്ന നിരീക്ഷണങ്ങളിലാണ് അത്. നാസിമിനു സ്വയം വിവരിക്കാന്‍ കഴിവ് കുറവാണെന്നും എനാല്‍ അയാള്‍  മറ്റുള്ളവരെ കുറിച്ച് നോവല്‍ എഴുതിയേക്കാം എന്നും അവള്‍ പറയുന്നു(പേജ്: 92). കയ്യെഴുത്തുപ്രതിയിലെ ഭാഷയെ കുറിച്ച് “impressionistic and improvisatory style” എന്ന് അവള്‍ വിവരിക്കുന്നു. “ഒരുപക്ഷെ അയാള്‍ക്ക് വിപ്ലവത്തെ കുറിച്ച് ഒരു നോവല്‍ എഴുതാന്‍ കഴിയുമായിരുന്നില്ലപകരം ഒരു സാങ്കല്‍പ്പിക ഡയറി എഴുതിയുണ്ടാക്കി ഈ ദൌര്‍ബ്ബല്യത്തെ മറികടന്നു” (പേജ്: 77). താനുള്‍പ്പടെ ഒട്ടേറെ കഥാപാത്രങ്ങളുടെ അന്ത്യം അയാള്‍ എഴുതിവെക്കുന്നതും അവള്‍ക്കു വിചിത്രമായി അനുഭവപ്പെടുന്നു: “വാക്കുകള്‍ കൊണ്ട് അയാള്‍ കൊല്ലാത്തവരായി അയാളുടെ കുടുംബത്തില്‍ ആരുമുണ്ടായിരുന്നില്ലഎന്നിട്ട് ശവമടക്കം വിവരിക്കുംവീണ്ടും വീണ്ടും വീണ്ടും നഷ്ടവുമായി പൊരുത്തപ്പെടും” (പേജ്: 131). “എന്തിനെയെങ്കിലും നമുക്ക് നന്നായി അറിയാം എന്നായാല്‍അത് നമുക്ക് സ്വന്തമാക്കാനാവുന്ന ഒന്നായിത്തീരുംഅങ്ങനെ നഷ്ടപ്പെടാവുന്നതും. അയാളെന്നെ നന്നായി അറിയാന്‍ ഇടയായപ്പോള്‍ ഞാന്‍ മരിച്ചു.” (പേജ്: 148).

ദീപ്തമായി ആവിഷ്കരിക്കപ്പെടുന്ന പിതൃ-പുത്രീ ബന്ധം പോലുള്ള ഘടകങ്ങളിലെ ആത്മാംശംനോവലിലെ ഓട്ടോ-ഫിക് ഷന്‍ (auto fiction) സ്വഭാവത്തെ പൊലിപ്പിക്കുന്നുണ്ട്. ‘തന്റെ പിതാവിനെ പോലെ ഒരു ഡോക്റ്റര്‍ ആയിരുന്ന ആളുമായി താന്‍ പ്രണയത്തിലായത് യാദ്രശ്ചികമായിരുന്നോ?’ എന്നൊരു ഈഡിപ്പല്‍ സാധ്യത സുലൈമയെ ഒരു വേള മഥിക്കുന്നുണ്ട്. എന്നാല്‍ അവളത് അപ്പോള്‍ത്തന്നെ നിരാകരിക്കുന്നു: “കണ്ടുമുട്ടിയപ്പോള്‍ എനിക്കറിയില്ലായിരുന്നല്ലോ നസീം ഒരു ഡോക്റ്റര്‍ ആണെന്ന്” (പേജ്:113). എന്നാല്‍സിറിയന്‍ യാഥാര്‍ത്ഥ്യത്തെ യഥാതഥമായി ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ പ്രസ്താവം തന്റെ ലക്ഷ്യമേയല്ലെന്നും രാഷ്ട്രീയമായി സജീവമായ ഒരെഴുത്തുകാരിയല്ല താനെന്നും വന്നൂസ് എടുത്തുപറഞ്ഞിട്ടുണ്ട് (Volker Kaminski). ഫുവാദിനെ പോലുള്ളവര്‍ നേരിടേണ്ടി വന്ന പീഡനങ്ങള്‍മൃത്യുവിന്റെയും ഉന്മാദത്തിന്റെയും വകുപ്പി’ല്‍ (Department of Death and Madness) നാസിം തന്നെയും അനുഭവിച്ച മരണത്തെ വെല്ലുന്ന കൊടുംക്രൂരതകള്‍ തുടങ്ങിയവ വിവരിക്കുന്ന ഭാഗങ്ങള്‍ ഏകാധിപത്യവും ഭരണകൂട ഭീകരതയും വിഷയമാക്കുന്ന ഒട്ടേറെ കൃതികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ നോവലിന്റെ കേന്ദ്ര പ്രമേയം എല്ലായിപ്പോഴും ഭയവും അതിന്റെ നാനാര്‍ത്ഥങ്ങളും തന്നെയാണ് എന്നിരിക്കെബാഹ്യസംഘര്‍ഷങ്ങളോ ദുരിതങ്ങളോ എന്നതിലേറെ അത് ഹൃദയ താളങ്ങളിലെ ഭ്രാന്തമായ താളപ്പിഴകളെയാണ് നിരന്തരം പിന്തുടരുന്നത്. “ഉന്നത നിലവാരമുള്ള ഒരു നോവല്‍ ഇത്രയും ശക്തമായി നഗ്നമായ നൈരാശ്യത്തെ കുറിച്ചു സംസാരിക്കുന്നതും സമൂഹത്തിലെ അപരിഹാര്യമായ വിഘടനത്തെ ചിത്രീകരിക്കുന്നതും തുളഞ്ഞിറങ്ങുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഈ പുസ്തകം പോലെ വേറെ അധികം ഉണ്ടായിട്ടില്ല” (Volker Kaminski). 

ലണ്ടനിലേക്കുള്ള കുടിയേറ്റം, മുമ്പു സൂചിപ്പിച്ചപോലെതന്റെ സര്‍ഗ്ഗശേഷിയെ ബാധിച്ചേക്കും എന്ന നോവലിസ്റ്റിന്റെ ഭയത്തെ അസ്ഥാനത്താക്കി ദിമ വന്നൂസ് ഇപ്പോള്‍  എഴുത്തില്‍ സജീവമായിരിക്കുന്നു. അറബ് മൂലത്തില്‍ അവരുടെ ഏറ്റവും പുതിയ നോവല്‍ And the Family Devoured Its Men പുറത്തിറങ്ങിക്കഴിഞ്ഞു. “നഷ്ടം എന്ന വിഷയത്തിലേക്ക് മറ്റൊരു ശക്തമായ നോട്ടംഇത്തവണ, തങ്ങളിപ്പോള്‍ സ്ഥിരവാസമാക്കിയിരിക്കുന്ന ലണ്ടനിലേക്കു കടക്കുന്നതിനു വേണ്ടി പഴയ ഡമാസ്കസ് ജീവിതത്തിന്റെ വേരുകള്‍ അറുക്കുന്ന ഒരമ്മയുടെയും അവരുടെ മകളുടെയും ഓര്‍മ്മകളിലൂടെ” *(4) എന്ന് നിരീക്ഷിക്കപ്പെടുന്ന ഈ കൃതിയിലും ഓട്ടോ ഫിക് ഷന്‍ ഘടകങ്ങള്‍ തീവ്രമാകും എന്നനുമാനിക്കാം .

References:

1. Dima Wannous, ‘Syrian literature in times of turmoil, An author on standby’, © Goethe-Institut 2016, Translated from the Arabic by Jonathan Wright, https://en.qantara.de/content/syrian-literature-in-times-of-turmoil-an-author-on-standby. Accessed 30.01.’21.

2. Diana Darke, “Fear and other luxuries, Family life under fifty years of the Assad regime in The Frightened Ones by Dima Wannous”, Book Review, https://www.the-tls.co.uk/articles/the-frightened-ones-dima-wannous-review-diana-darke/, August 21, 2020.

3. Volker Kaminski, ‘Naked despair laid bare’, Book review, Dima Wannousʹ "Die Veraengstigten" Translated from the German by Ruth Martin, Qantara.de 2018, https://en.qantara.de/content/book-review-dima-wannous%CA%B9-die-veraengstigten-naked-despair-laid-bare. Accessed 30.01.2021.

4. Valentina Viene, MIDDLE EAST EYE, ‘The Frightened Ones: 'I sometimes miss fear because it became a way of living', 5 May 2020, https://www.middleeasteye.net/discover/the-frightened-ones-review-dima-wannous-syria. Accessed 30.01.’21.

 


Thursday, September 19, 2024

Our Lady of the Nile by Scholastique Mukasonga/ Melanie L. Mauthner

വംശവെറിയുടെ അടിക്കാട്



(റുവാണ്ടന്‍-ഫ്രഞ്ച് നോവലിസ്റ്റ് സ്കൊലാസ്റ്റിക് മുകാസോംഗയുടെ ഏറെ ആത്മകഥാംശമുള്ള നോവല്‍ ‘ഔവ്വര്‍ ലേഡി ഓഫ് ദി നൈല്‍’ പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കയുടെ ഒരു തീക്കാലത്തിന്റെ പ്രഭവങ്ങള്‍ പരിശോധിക്കുന്നതിലൂടെ ഓര്‍മ്മപ്പെടുത്തലിന്റെയും മുന്നറിയിപ്പിന്റെയും അതിരുകള്‍ മുറിച്ചു കടക്കുന്നു.)

 

"വംശഹത്യ വിഷമയമായ ഒരു അടിക്കാടാണ്രണ്ടോ മൂന്നോ വേരുകളില്‍ നിന്നല്ല അത് വളരുകമറിച്ച്ആരാലും ശ്രദ്ധിക്കപ്പെടാതെ ഭൂമിക്കടിയില്‍ ഉരുവം കൊണ്ട സമൂലമായ ഒരു കെട്ടുപിണച്ചിലില്‍ നിന്നാണ്.”

ജീന്‍ ഹാര്‍ട്സ്ഫെല്‍ഡ് രചിച്ച റുവാണ്ടന്‍ വംശഹത്യയുടെ അനുഭവവിവരണമായ "ലൈഫ് ലെയ്ഡ് ബെയര്‍എന്ന കൃതിയില്‍ വംശഹത്യ അതിജീവിച്ച ക്ലോഡൈന്‍ എന്ന സ്ത്രീ പറയുന്ന വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്. റുവാണ്ടന്‍ സമൂഹത്തില്‍ അടിയൊഴുക്കായി നിലനിന്നു വന്ന വംശീയവ്യവസ്ഥയില്‍ കൊളോണിയല്‍ താല്പര്യങ്ങള്‍ മൂര്‍ച്ച കൂട്ടിയ സംഘര്‍ഷങ്ങളും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം രൂക്ഷമായിത്തീര്‍ന്ന വിദ്വേഷ രാഷ്ട്രീയവും പൊട്ടിത്തെറിക്കുകയായിരുന്നു 1994-ല്‍.  കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗികസര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കിസ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്.  1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതിപ്രസിഡന്‍റ് ജുവനല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി.  സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്.  'ഹുടു പവര്‍ റേഡിയോഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ്എല്ലാ കൂറകളേയും നശിപ്പിക്കേണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക" ("Cut all the tall trees"). പിന്നീട് നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍,  വിശേഷിച്ചും കിഗാലിയിലും പരിസരങ്ങളിലും,  ഹുടു അര്‍ദ്ധസൈനിക സംഘ('Interahamwe' )ങ്ങളുടെ മുന്‍കയ്യില്‍ അരങ്ങേറിയ നരമേധം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ടുട്സികളും ഹുടു വിഭാഗത്തിലെ തന്നെ മിതവാദികളും ഉള്‍പ്പടെ എട്ടുലക്ഷം പേരെയെങ്കിലും കൊന്നൊടുക്കിരണ്ടര ലക്ഷം സ്ത്രീകള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടുനാസി ഹോളോകാസ്റ്റിലോ ഖമേര്‍ റൂഷ് നരമേധങ്ങളിലോ കാണാനാവാത്ത വിധം തലേന്ന് വരെ ഒരുമിച്ചു കഴിഞ്ഞ അയല്‍വാസിയാത്രക്ക് വിളിച്ച ടാക്സിയുടെ ഡ്രൈവര്‍അതുമല്ലെങ്കില്‍ ഒരൊറ്റ ബെഞ്ചിലിരുന്നു പഠിച്ച സഹപാഠിമനുഷ്യന്‍ വ്യക്തി എന്ന നിലയില്‍ തന്നെ അപരന്റെ കൊലയാളിയായി ഇത്ര ഭീകരമായ കൂട്ടക്കുരുതി അരങ്ങേറിയ അനുഭവം ചരിത്രത്തില്‍ വേറെയുണ്ടോ എന്ന് സംശയം.  കൊന്നു തള്ളേണ്ടവര്‍ ഏറെയാവുമ്പോള്‍ ബുള്ളറ്റിന്റെ ചെലവ് ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു കണ്ടെയ്നര്‍ വഴി എത്തിയ പത്തു ഫ്രാങ്കിന് താഴെ വില വരുന്ന ചൈനീസ് നിര്‍മ്മിത വടിവാള്‍ (machette).  ഇത്തരം ഒരു പൊള്ളുന്ന ദേശാനുഭവത്തെ ഫിക് ഷന്റെ തുറസ്സുകളിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ അനുവാചകന് പേടിസ്വപ്നങ്ങളുടെ വാഗ്ദാനത്തിനപ്പുറം പാരായണക്ഷമതയുടെ പോലും സാധ്യത നല്‍കുക എഴുത്തുകാരന്/കാരിക്ക് വെല്ലുവിളി തന്നെയാവും.  സെനഗലീസ് നോവലിസ്റ്റ് ബുബാക്കര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi: the Book of Bonesനവോമി ബെനാറോണിന്റെ Running the Rift, ഗില്‍ കോര്‍ട്ട്മാന്‍ഷേയുടെ A Sunday at the Pool in Kigali തുടങ്ങിയ നോവലുകളിലും ടെറി ജോര്‍ജ്ജ് സംവിധാനം ചെയ്ത Hotel Rwanda പോലുള്ള ചലച്ചിത്രങ്ങളിലും രക്തമുറയുന്ന ഭീകരതകള്‍ക്കിടയിലും അറം പറ്റാതെ ശേഷിച്ച മാനവികതയുടെ ചിഹ്നങ്ങള്‍ കണ്ടെടുക്കും വിധം ഈ ചരിത്രഘട്ടം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.  

 

വംശവെറിയുടെ ‘അടിക്കാട്

റുവാണ്ടന്‍ സംഘര്‍ഷങ്ങള്‍ അതിന്റെ ഏറ്റവും ഭീകരമായ രീതിയില്‍ പൊട്ടിത്തെറിച്ച കാലഘട്ടത്തിനും മുമ്പ്, 1970-കളില്‍, ന്‍യാംബിനോംബെ പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചു വന്ന, സമൂഹത്തിലെ ഉന്നതന്മാരുടെ പെണ്‍കുട്ടികള്‍ക്കായുള്ള ഒരു ബോര്‍ഡിംഗ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ ജീന്‍ ഹാര്‍ട്ട്ഫെല്‍ഡ് സൂചിപ്പിച്ച ആ ‘അടിക്കാട്’ സൂക്ഷ്മമായി പരിശോധിക്കുന്ന കൃതിയാണ് റുവാണ്ടന്‍ - ഫ്രഞ്ച് നോവലിസ്റ്റ് സ്കൊലാസ്റ്റിക് മുകാസോംഗയുടെ ഏറെ ആത്മകഥാംശമുള്ള നോവല്‍ Our Lady of the Nile2493 മീറ്റര്‍ ഉയരത്തില്‍ നമ്മള്‍ സ്വര്‍ഗ്ഗത്തോട് ഏറ്റവും അടുത്താണ്” എന്നു വെള്ളക്കാരായ അധ്യാപകര്‍ മേനി നടിക്കുന്ന സ്കൂള്‍ അവിടെയെത്തുന്ന ‘ഭാഗ്യവതിക’ളെ മറ്റുള്ളവരില്‍ നിന്ന് വരേണ്യരാക്കുന്നു എന്ന പുറംമോടിക്കപ്പുറം - “ബെല്‍ജിയത്തിലും മറ്റിടങ്ങളിലും ഒരു പ്രഥമ സംരംഭംമധ്യ ആഫ്രിക്കയിലെ സ്ത്രീ മുന്നേറ്റത്തിനു ഒരു മാതൃക എന്നീ നിലകളില്‍ കേളി കേട്ടത്” - റുവാണ്ടന്‍ സമൂഹത്തില്‍ നിലനിന്ന വംശീയ വിഭജനങ്ങളും കൊളോണിയല്‍സാമ്പത്തിക അസമാനതകളും അപര വിദ്വേഷവും മുന്‍ വിധികളും കൂടിച്ചേര്‍ന്ന് എങ്ങനെയാണ് വംശഹത്യക്ക് ഉപോല്‍ബലകമായ ആ വിഷക്കൂട്ട്‌ ഉരുവപ്പെടുത്തിയെടുത്തത് എന്നതാണ് Notre-Dame du Nil” എന്നു പേരുള്ള സ്കൂളിനെ റുവാണ്ടന്‍ സമൂഹത്തിന്റെതന്നെ ഒരു ചെറുപതിപ്പാക്കി അവതരിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് പരിശോധിക്കുന്നത്. ദേശത്തിന്റെ സംഘര്‍ഷപൂര്‍ണ്ണമായ ഭൂതകാലത്തിലേക്ക് കടന്നുചെല്ലുന്ന നോവല്‍ ന്യൂനപക്ഷത്തിനു നേരെയുണ്ടായ വംശീയവിദ്വേഷത്തിന്റെയും കൊടുംക്രൂരതകളുടെയും ആവിഷ്കാരത്തിന് നിയമപ്രകാരം ടുട്സി വിഭാഗത്തിനു ലഭ്യമായ പത്തുശതമാനം സംവരണ ആനുകൂല്യത്തിലൂടെ പ്രവേശനംനേടുന്ന വെറോനിക്ക, വിര്‍ജീനിയ എന്നീ രണ്ടു പെണ്‍കുട്ടികള്‍ക്ക് കടുത്ത വംശവെറിയുള്ള ഇതര സഹപാഠികളില്‍നിന്നും സ്കൂള്‍ അധികൃതരില്‍നിന്നും നേരിടേണ്ടി വരുന്ന അനുഭവങ്ങളെ മുഖ്യമായും ആശ്രയിക്കുന്നു. 1961-ല്‍ ബെല്‍ജിയത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും സര്‍ക്കാരും പള്ളിയും ബെല്‍ജിയത്തോടും അതിനും മുമ്പേ അധിനിവേശം നടത്തിയിരുന്ന ജര്‍മ്മനിയോടും വിധേയത്വം പുലര്‍ത്തിപ്പോന്നു. സ്കൂളില്‍ മിക്ക അധ്യാപകരും കന്യാസ്ത്രീകളോ പാതിരിമാരോ ആയ ബെല്‍ജിയം പൌരന്മാരാണ്. സ്വന്തം വീടുകളില്‍ കിന്യാറുവാണ്ട സംസാരിക്കുന്നവരാണ്‌ മിക്ക കുട്ടികളുമെങ്കിലും ഫ്രഞ്ച് മാത്രമേ സ്കൂളില്‍ സംസാരിക്കാന്‍ അനുവാദമുള്ളൂ. ഭൂരിപക്ഷ സമൂഹമായ ഹുതുവിഭാഗത്തില്‍ നിന്നുള്ള കുട്ടികളാണ് ഒട്ടുമുക്കാലും എന്നിരിക്കെപത്തുശതമാനം ടുട്സി സംവരണത്തില്‍ രണ്ടുപേര്‍ മാത്രം പ്രവേശനം നേടിയിട്ടുണ്ട്. ഈ സങ്കീര്‍ണ്ണ സാഹചര്യത്തിലാണ് വംശഹത്യയുടെ മുന്നോടിയായി ഉരുവപ്പെട്ട മനസികാവസ്ഥകളുടെ സംഘര്‍ഷങ്ങളിലൂടെ പെണ്‍കുട്ടികള്‍ മുതിര്‍ന്നുവരുന്നത്‌. യൂറോപ്പ്യന്‍ - ഹുതു - ടുട്സി താത്പര്യങ്ങള്‍ കീഴടക്കലിന്റെയും അതിജീവന സംഘര്‍ഷങ്ങളുടെയും രൂപങ്ങളിലേക്കു മാറുന്നത് ഏറെ സ്വാഭാവികവും മനോവിജ്ഞാനീയ സമീപനത്തോടെയും ആവിഷ്കരിക്കുന്നതിലൂടെ മുകസൂംഗയുടെ കൃതി പോസ്റ്റ്‌ കൊളോണിയല്‍ റുവാണ്ടന്‍ സാഹചര്യങ്ങളുടെ ആധികാരിക പ്രതിനിധാനം തന്നെയായിത്തീരുന്നുണ്ട്.

പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഫാദര്‍ ഹെര്‍മേനെഗില്‍ഡേയും അയാള്‍ക്ക് കൂട്ടുനില്‍ക്കുന്ന മദര്‍ സുപ്പീരിയറും അവശ്യ ഘട്ടങ്ങളില്‍ അവരെ സായിറെ അംബാസഡറെ പോലുള്ള വന്‍തോക്കുകകള്‍ക്ക് കാഴ്ച്ചവെക്കാനും ഒഴികഴിവ് കണ്ടെത്തുക രാജ്യരക്ഷയുടെയും സാങ്കല്‍പ്പിക ‘ടുട്സി’ അട്ടിമറിയുടെയും പേരുപറഞ്ഞാണ്. അംബാസഡര്‍ ഒരിക്കലും നല്‍കിയിട്ടില്ലാത്ത വിവാഹവാഗ്ദാനം എന്ന കുരുക്കില്‍പ്പെടുത്തി അവിഹിത ഗര്‍ഭത്തിലേക്കും ദുരൂഹ മരണത്തിലേക്കും തള്ളിയിടപ്പെടുന്ന ഫ്രിഡയുടെ ദുരന്തത്തെ കുറിച്ച് അപകടം, ആത്മഹത്യ, ദുരഭിമാനക്കൊലപ്രാകൃത ഗർഭച്ഛിദ്രം, തുടങ്ങി എങ്ങുമെത്താത്ത ഒട്ടേറെ സിദ്ധാന്തങ്ങള്‍ ഉന്നയിക്കപ്പെടും. ബോധപൂര്‍വ്വം തെരഞ്ഞെടുത്ത ദുര്‍ഘടപാതയിലൂടെ ട്രക്കില്‍ കയറ്റിക്കൊണ്ടു പോകുന്ന പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചിരിക്കാമെന്നത് അനുവാചകര്‍ക്കു തിരിഞ്ഞു കിട്ടുന്നുണ്ട്‌. എന്നാല്‍ലൈസിയില്‍ അവളുടെ ഓര്‍മ്മ പോലും അതിവേഗം ബോധപൂര്‍വ്വം തമസ്കരിക്കപ്പെടും.

പോസ്റ്റ്‌ കൊളോണിയല്‍ സങ്കര ഇടങ്ങള്‍

ഫ്രാങ്കോഫോണ്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ എന്നതിനോടൊപ്പം യൂറോപ്പ്യന്‍ സാഹിത്യത്തിലും മുകസൂംഗയുടെ ഇടം ഉറപ്പിച്ചെടുക്കുന്ന പ്രക്രിയ പുസ്തകത്തിന്റെ തലക്കെട്ട്‌ തന്നെ ഭംഗിയായി തുടങ്ങിവെക്കുന്നുണ്ട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Madeleine LaRue: musicandliterature.org). Notre-Dame du Nil എന്ന തലക്കെട്ട്‌ വിക്റ്റര്‍ ഹ്യൂഗോയുടെ മഹദ്കൃതിയെ (Notre-Dame de Paris) ഓര്‍മ്മിപ്പിക്കുന്നത് യാദൃശ്ചികമല്ല. സമൂഹത്തിലെ ദുര്‍ബ്ബലരെ അസുരവല്‍ക്കരിക്കുന്നതിന്റെ (demonize) അപകടങ്ങള്‍ ചിത്രീകരിക്കുന്നതില്‍ വിക്റ്റര്‍ ഹ്യൂഗോയുടെ മാസ്റ്റര്‍പീസിനെ മുകസൂംഗയും പിന്തുടരുന്നുണ്ട്. എന്നാല്‍ ഒരു റുവാണ്ടന്‍ നോവലിസ്റ്റ് എന്ന നിലയില്‍ കൊളോണിയല്‍ ഭാഷയുടെ ഹെജിമണിയെ സൌമ്യമായി നിരാകരിക്കാന്‍ മറ്റുപല പോസ്റ്റ്‌ കൊളോണിയല്‍ എഴുത്തുകാരെയും പോലെ മുകസൂംഗയും വഴികള്‍ കണ്ടെത്തുന്നുണ്ട്. കിന്യാറുവാണ്ടന്‍ പ്രയോഗങ്ങളുടെ സാന്നിധ്യം സൃഷ്ടിച്ചെടുക്കുന്ന ‘സങ്കര സാഹിതീയ ഇടം’ (hybrid literary space) നോവലില്‍ പ്രകടമായ ഇതര സാംസ്കാരിക സങ്കലന ചിഹ്നങ്ങളുമായും ചേര്‍ത്തു വെക്കേണ്ടതുണ്ട്. യൂറോപ്പ്യന്‍/ കൃസ്ത്യന്‍റുവാണ്ടന്‍/ പാഗന്‍ സാംസ്കാരിക വിനിമയങ്ങള്‍ ഇതില്‍ പ്രധാനമാണ്. യൂറോപ്യന്‍ യുക്തികളുടെ പ്രതിനിധാനങ്ങള്‍ കിറുക്കന്‍ ചിത്രകാരന്‍ മോന്‍സ്യോര്‍ ഡി ഫോണ്ടെനെയ്ല്‍വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണം നടത്തുന്ന ഫാദര്‍ ഹെര്‍മെനെഗില്‍ഡേ തുടങ്ങിയവരിലൂടെയാണ് പ്രകാശിതമാകുന്നത് എന്നത് അതിന്റെ ജീര്‍ണ്ണാവസ്ഥയുടെ തെളിവാണ്. എന്നാല്‍ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ യൂറോപ്യന്‍ രീതികള്‍ അനുകരിക്കുന്നുണ്ട്. യൂറോപ്യന്‍ പേരുകളോ ഭാഷയോ മതം തന്നെയോ സ്വീകരിക്കുന്നതില്‍ അവര്‍ക്ക് പ്രയാസമേതുമില്ല. എന്നാല്‍ അതവരുടെ ലോക വീക്ഷണത്തെ ആത്യന്തികമായി നിര്‍വ്വചിക്കുന്നുമില്ല. പുസ്തകത്തില്‍ കിന്യാറുവാണ്ടന്‍ വാക്കുകള്‍ ഇടകലരുന്നതുപോലെ മഴയുടെ ഗോത്രദൈവങ്ങളും പ്രചോദിത സ്വപ്നങ്ങളും തിരുവോസ്തികളോടും കുമ്പസാരങ്ങളോടും ഇടകലരുന്നു. പരിഹാസ്യവും ഭീഷണവുമായ കാര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ഗോത്രമാന്ത്രികരെ സമീപിക്കുന്നു. കൊളോണിയല്‍ പൂര്‍വ്വ കാലത്തിന്റെ രുചികള്‍ വീട്ടകങ്ങളില്‍നിന്നു കൊണ്ടുവന്ന ഭക്ഷണത്തിന്റെ രൂപത്തില്‍ കുട്ടികള്‍ രഹസ്യമായി പങ്കിടുന്നു. അതേകുറിച്ച്‌ സുദീര്‍ഘമായി വഴക്കിടുന്നു. കൂട്ടത്തില്‍ ഹുതു വംശീയതയുടെ ആള്‍രൂപമായ ഗ്ലോറിയോസ അതിനെ ടുട്സി അപചയമായി കാണുന്നു:

“നിങ്ങളെന്തിനാണ് ലൈസിയില്‍ വന്നത്നിങ്ങള്‍ക്കവിടെ നിങ്ങളുടെ ചാളകളില്‍ വയലില്‍ നിന്നുള്ള വാഴക്കയും ചവച്ചു ഇരുന്നാല്‍ പോരായിരുന്നോയഥാര്‍ത്ഥ റുവാണ്ടന്‍ ഭൂരിപക്ഷ ജനതയില്‍ നിന്നുള്ള ഒരാള്‍ക്ക് അവസരം കിട്ടുമായിരുന്നല്ലോ.”

ആസുരത ആവേശിക്കുന്നു

രണ്ടായിരത്തഞ്ഞൂറു അടി ഉയരത്തിലായിട്ടും കുടിലരാഷ്ട്രീയം സ്കൂളില്‍ എത്താതിരിക്കുന്നില്ല എന്നിടത്താണ് വംശവെറിയുടെ ഗൂഡവഴികള്‍ നോവലില്‍ കടന്നു വരുന്നത്. വംശവെറിയുടെ ആള്‍രൂപമായി നോവലില്‍ ഇടം പിടിക്കുന്ന കഥാപാത്രം സര്‍ക്കാരില്‍ ഉന്നത പദവിയിലുള്ള ആളുടെ മകളെന്ന ഔദ്ധത്യമുള്ള ഗ്ലോരിയോസയെന്ന പെണ്‍കുട്ടിയാണ്. വെരോനിക്കയും വിര്‍ജീനിയയും അവളെ പോലുള്ള ഹുതു പെണ്‍കുട്ടികള്‍ക്കു കിട്ടേണ്ടിയിരുന്ന അവസരമാണ് ഇല്ലാതാക്കിയതെന്ന് സംവരണ വിരുദ്ധ വംശീയതയുടെ വൈതാളികര്‍ പൊതുവേ പറയുന്ന ന്യായം അവളുയര്‍ത്തുന്നുണ്ട്. വെരോനിക്കയുടെയും വിര്‍ജീനിയയുടെയും ജ്വലിക്കുന്ന സൗന്ദര്യവും വെള്ളക്കാര്‍ കൊതിതീരാതെ അത് ക്യാമറയില്‍ ഒപ്പിയെടുക്കുന്നതും കിറുക്കന്‍ ചിത്രകാരന്‍ മോന്‍സ്യോര്‍ ഡി ഫോണ്ടെനൈല്‍ വിര്‍ജീനിയയില്‍ പുരാതന ഫ്രെസ്കോകളിലെ ‘കാന്‍ഡസ്’ എന്ന ‘നൈലിന്റെ രാജ്ഞി’യുടെ അവതാരത്തെ കാണുന്നതും ഗ്ലോരിയോസയുടെ പക വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ടുട്സികള്‍ പുരാതന ഇജിപ്ത്യന്‍ പാരമ്പര്യത്തില്‍ നിന്നുള്ളവരാണെന്ന യൂറോപ്പ്യന്‍ ആദര്‍ശവല്‍ക്കരണത്തെ ‘ഹാമിന്റെ പിന്‍ഗാമികള്‍ എന്ന് ഇകഴ്ത്തുകയാണ് ഗ്ലോരിയോസയെ പോലുള്ള ഹുതു വംശീയത ചെയ്തത്. “ടുട്സികള്‍ അപ്രത്യക്ഷരായാലും ഞാനാണ് അവരുടെ പുരാണത്തിന്റെ കാവല്‍ക്കാരന്‍” എന്നു ഭള്ളു പറയുന്ന വൃദ്ധ ചിത്രകാരന്‍ ടുട്സി ആകാരത്തെ കുറിച്ചുള്ള കൊളോണിയല്‍ നിര്‍മ്മിതി തന്നെയാണ്, വിര്‍ജീനിയയെ എങ്ങനെയും രക്ഷിക്കണം എന്നാഗ്രഹിക്കുമ്പോഴും, പങ്കുവെക്കുന്നത്. വേട്ടയുടെ ഘട്ടത്തില്‍ തന്റെ പ്രിയശിഷ്യക്കു വേണ്ടി  അയാള്‍ നടത്തുന്ന ശ്രമങ്ങള്‍ അയാളുടെ ‘ആത്മഹത്യ’യിലേക്കും – വെള്ളക്കാരന്റെ കൊല അത്ര സുരക്ഷിതമല്ല – കൂട്ടബലല്‍ക്കാരത്തിനും അരുംകൊലക്കും പെണ്‍കൊടി വിധേയയാകുന്നതിനും ഇടവരുത്തുന്നത് നോവലിലെ മറ്റൊരു ഹൃദയ ഭേദകമായ അനുഭവമാണ്. വംശവെറിയുടെ മൂര്‍ദ്ധന്യത്തില്‍ സ്കൂളിനു മുന്നിലെ കന്യാപ്രതിമയുടെ ‘ടുട്സി’ മൂക്ക് തകര്‍ക്കുകയും പകരം ഒരു ‘ഭൂരിപക്ഷ മൂക്ക്’ സൃഷ്ടിക്കുകയും ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന ഗ്ലോറിയോസ അബദ്ധത്തില്‍ പ്രതിമയുടെ തല തകര്‍ക്കുന്നത് മുഖം രക്ഷിക്കാനാവശ്യമായ പെരുംനുണ സൃഷ്ടിച്ചെടുക്കാന്‍ അവളെ നിര്‍ബന്ധിതയാക്കുന്നു. അങ്ങനെയാണ് ‘ടുട്സി ബന്ധമുള്ള കവര്‍ച്ചാ സംഘ’വും അവരുടെ ബലാല്‍ക്കാര ശ്രമത്തില്‍ നിന്ന് സാഹിസികമായി രക്ഷപ്പെട്ട സ്വന്തം വീരകഥയും അവള്‍ മെനഞ്ഞെടുക്കുക. തുടര്‍ന്നുണ്ടാകുന്ന വന്‍കിട ടുട്സിവിരുദ്ധ വേട്ട സ്കൂളില്‍നിന്ന് എല്ലായിടങ്ങളിലേക്കും വ്യാപിക്കുകയാണ്. വംശഹത്യകളുടെ നാള്‍വഴികളില്‍ ഭൂരിപക്ഷ നിലപാടുകള്‍ക്ക് അനുരോധമായ നുണകളുടെ മാരകശക്തി ഒരാഗോള പ്രതിഭാസം തന്നെയാണല്ലോ. ഗ്ലോരിയോസയുടെ പാത്രസൃഷ്ടിയിലെ നല്ലതൊന്നും പറയാനില്ലാത്ത ദുഷ്ടതയുടെ അതിപ്രസരം ഒട്ടും അതിശയോക്തിപരമാല്ലാതാകുന്നതും വെറുപ്പിന്റെ തത്വസംഹിത തലയ്ക്കു പിടിക്കുന്നതിന്റെ സ്വാഭാവിക പരിണതി തന്നെയാണത് എന്നത് കൊണ്ടാണ്. എന്നാല്‍നോവലില്‍ വേറെയും ഹുതു കഥാപാത്രങ്ങളുണ്ട് എന്നതും അവരില്‍ മാനവിക സങ്കീര്‍ണ്ണതകളുടെ ഏറ്റിറക്കങ്ങള്‍ പ്രകടമാണ് എന്നതും ശ്രദ്ധേയമാണ്. ഹുതു പിതാവിന്റെയും ടുട്സി മാതാവിന്റെയും മകളായ മോഡെസ്റ്റ, ഗ്ലോരിയോസയുടെ എതിരറ്റമായവെരോനിക്കയെ ജീവന്‍ പണയപ്പെടുത്തിയും രക്ഷിക്കുന്ന ഇമ്മാക്കുലി എന്നിവര്‍ ഉദാഹരണം. തനിക്കിനിയും ആ ‘ചന്ത’യുടെ ഭാഗമാകാനാവില്ലെന്നും വെള്ളക്കാരായ ആക്റ്റിവിസ്റ്റുകളുടെ കൂടെ കാട്ടിലേക്ക് ഗോറില്ല സംരക്ഷണ ദൌത്യവുമായി പോകാന്‍ താന്‍ തീരുമാനിച്ചിരിക്കുന്നു എന്നും പറയുന്ന ഇമ്മാക്കുലി നോവലിന്റെ ഭൗമരാഷ്ട്രീയ നിലപാടുകളുടെ ദാര്‍ശനിക മുഖം തന്നെയാണ്. റുവാണ്ടന്‍ പ്രകൃതിഭംഗിയെ കുറിച്ചുള്ള അപദാനങ്ങളില്‍ പ്രസിദ്ധമായ പഴമൊഴിയെ അനുകരിച്ച് അവള്‍ നിരീക്ഷിക്കുന്നു:

“പകല്‍ മുഴുവന്‍ ദൈവം ലോകമെങ്ങും ചുറ്റിത്തിരിയുന്നുഎന്നാല്‍ വൈകുന്നേരം അവന്‍ റുവാണ്ടയില്‍ കൂടണയുന്നു... അതെദൈവം യാത്രയിലായിരുന്നപ്പോള്‍, മരണം അവന്റെ സ്ഥാനം അപഹരിച്ചുഅവന്‍ തിരികെയെത്തിയപ്പോള്‍ അവള്‍ അവന്റെ മുഖത്തേക്ക് വാതില്‍ കൊട്ടിയടച്ചു.”

ആഫ്രിക്കന്‍ സംഘര്‍ഷങ്ങളെ ‘പ്രാകൃതര്‍ പരസ്പരം കൊല്ലുന്ന ആ ആഫ്രിക്കന്‍ രീതി’ എന്ന് ചുരുട്ടിക്കെട്ടുന്ന പാശ്ചാത്യ സമീപനത്തെ കുറിച്ച് വെരോനിക്കയും ക്രുദ്ധയാകുന്നുണ്ട്.

ആത്മകഥയും ഫിക്ഷനും    

കൂട്ടക്കുരുതിയില്‍ അമ്മയടക്കം സ്വന്തം കുടുംബത്തിലെ ഇരുപത്തിയേഴു പേരെ നഷ്ടമായ അനുഭവമുണ്ട് നോവലിസ്റ്റിന്. ആ അര്‍ത്ഥത്തില്‍,  ആത്മലോകത്ത് നിന്നുള്ള പുരാതന ദേവതയുടെ സ്വപ്ന പ്രത്യക്ഷവും ഇമ്മാകുലിയുടെ ലൌകിക സഹായവും തുണയായി അതിജീവിക്കുന്ന ഏക ടുട്സി പെണ്‍കുട്ടിയായ വെറോനിക്ക നോവലിസ്റ്റിന്റെ അപരസ്വത്വം തന്നെയാണ്. റുവാണ്ടന്‍ സംസ്കൃതിയില്‍ വേരുറപ്പിക്കുമ്പോഴും യൂറോപ്പ്യന്‍ സംസ്കാരത്തോട് പൊരുത്തപ്പെടുന്നതിലൂടെ അതിജീവന സാധ്യമായ ഒരു മിശ്രസ്വത്വം ഉരുവപ്പെടുത്തുന്നതില്‍ മറ്റാരെക്കാളും വിജയിക്കുന്നത് അവളാണ് എന്നതാണ് അവളെ വ്യത്യസ്തയാക്കുന്നത്. 1973-ല്‍ സമാന അനുഭവങ്ങള്‍ കാരണം സ്കൂളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരികയും ബുരുണ്ടിയില്‍ അഭയം തേടേണ്ടി വരികയും ചെയ്തു മുകസോംഗക്ക്. വംശഹത്യയുടെ നാളുകളില്‍ ഫ്രാന്‍സില്‍ ആയിരുന്നതാണ് അവര്‍ക്ക് അതിജീവനം സാധ്യമാക്കിയത്. ‘കടലാസുകള്‍ കൊണ്ടുള്ള കുഴിമാടം’ എന്ന് അവര്‍ നോവലിനെ വിളിച്ചത് തീര്‍ത്തും അനുയോജ്യമാണ്.

ഫ്രാങ്കോഫോണ്‍ സാഹിത്യത്തിലെ വനിതാ എഴുത്തുകാര്‍ എന്ന തുലോം വിരളമായ വിഭാഗത്തില്‍ സ്വയം അടയാളപ്പെടുത്തുന്നു എന്നത് മാത്രമല്ല; പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സാഹിത്യത്തിലേക്ക് വേറിട്ടൊരു അനുഭവ ലോകത്തെ ആനയിക്കാന്‍ പ്രാപ്തരായ വനിതാ എഴുത്തുകാര്‍ക്ക് പുതിയൊരു വഴി വെട്ടിത്തുറക്കുകയുമാണ് മുകസോംഗയുടെ കൃതികള്‍. ആത്മകഥയും ഫിക് ഷനും പരസ്പരം വെച്ചു മാറുന്ന ‘ഓട്ടോ ഫിക് ഷന്‍’ രചനകള്‍ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരില്‍ നിന്ന് നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. നോവലിന്റെ ചലച്ചിത്രാവിഷ്കാരം നിര്‍വ്വഹിച്ച ഫ്രഞ്ച് നോവലിസ്റ്റും സംവിധായകനുമായ ആതിഖ് റഹിമി (The Patience Stone, Earth and Ashes... )തന്റെ റുവാണ്ടന്‍ സുഹൃത്തിന്റെ വാക്കുകള്‍ ഓര്‍മ്മിക്കുന്നു: “താളുകള്‍ മറിക്കുന്നത് നല്ലതാണ്നിങ്ങള്‍ ആദ്യ താളുകള്‍ ശരിക്കും വായിച്ചു കഴിഞ്ഞുവെങ്കില്‍.” റുവാണ്ട ഒരു ഓര്‍മ്മപ്പെടുത്തലാണ്ഒരു മുന്നറിയിപ്പും. അത് പക്ഷെ ‘ആഫ്രിക്കന്‍ കഥ’ എന്ന് മാത്രം വായിക്കേണ്ടതില്ലെന്നു വര്‍ത്തമാന ലോക സാഹചര്യം സാക്ഷി.  

read more:

        The Patience Stone by Atiq Rahimi/ Polly McLean

https://alittlesomethings.blogspot.com/2018/04/11.html

more on Rwandan genocide:

Murambi, The Book of Bones by Boubacar Boris Diop

https://alittlesomethings.blogspot.com/2017/05/blog-post_62.html

Running the Rift by Naomi Benaron

https://alittlesomethings.blogspot.com/2016/06/blog-post_50.html

Baking Cakes in Kigali by Gaile Parkin

https://alittlesomethings.blogspot.com/2016/07/blog-post.html

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley

https://alittlesomethings.blogspot.com/2024/09/the-shadow-of-imana-travels-in-heart-of.html


Saturday, August 3, 2024

Quiet Flows the UNA by Faruk Sehic

 

ഊനാ നദി ശാന്തമായൊഴുകുന്നു”:


മുന്‍ യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ബോസ്നിയയിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ ബോസാന്‍സ്കാ ക്രുപായില്‍ 1970ല്‍ ജനിച്ച ഫരൂക് സെഹിച്ച്, തന്റെ തലമുറയുടെ മൊത്തം ഭാഗധേയം പോലെയൗവ്വനകാലം സാക്ഷ്യം വഹിച്ചത് സ്വന്തം ജനത നേരിടേണ്ടിവന്ന കിരാതമായ യുദ്ധത്തിന്റെ അനുഭവങ്ങളായിരുന്നു. സാഗ്രെബില്‍ വെറ്റിനറി പഠനം നടത്തിവന്ന ഇരുപത്തിരണ്ടുകാരന്‍ സന്നദ്ധ സൈനികനായി 130 പേരടങ്ങുന്ന ഒരു യൂണിറ്റിന്റെ ലെഫ്ടനന്റ് ആയിത്തീര്‍ന്നത് യുദ്ധമുഖത്ത് അയാള്‍ക്ക് കര്‍തൃത്വപൂര്‍ണ്ണമായ പങ്കു നല്‍കി. കവിയും സഹൃദയനുമായ യുവാവില്‍ താന്‍ പങ്കാളിയായതും നേരില്‍ കണ്ടതുമായ ചെയ്തികള്‍ വരുത്തിയ പരിണാമങ്ങള്‍, യുദ്ധാനന്തരം സാഹിത്യപഠനം നടത്തിയ കാലത്തേക്കുള്ള ഈടുവെപ്പുകള്‍ ആയിത്തീരുമെന്നു അയാള്‍ അന്ന് കരുതിയിരിക്കാന്‍ ഇടയില്ല. അതെന്തായാലുംസാഹിത്യ നിരൂപകര്‍ ആ “തരിപ്പണമാക്കപ്പെട്ട തലമുറ”യില്‍ (“knocked-over generation”) നിന്നുള്ള ഏറ്റവും പ്രതിഭാശാലിയായ ഒരാള്‍ എന്നു സെഹിച്ചിനെ വിലയിരുത്തുന്നു. “അദ്ദേഹത്തിന്റെ യുദ്ധവിരുദ്ധ കഥകള്‍ ഒരു മുഴുവന്‍ തലമുറയുടെയും അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്നില്ല – അത് തന്നെയാണ് അദ്ദേഹത്തിന്റെ കൃതികളുടെ cult factor ആയിത്തീരാവുന്നത് എന്നിരിക്കിലും”. *(1). 

ബാള്‍ക്കന്‍ ചരിത്രത്തിലൂടെ..

രണ്ടാം ലോക യുദ്ധത്തിനും തുടര്‍ന്നുണ്ടായ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിനും ശേഷം മാര്‍ഷല്‍ ടിറ്റോയുടെ (Josip Broz Tito) കീഴില്‍ സെര്‍ബിയക്രോയേഷ്യസ്ലോവീനിയബോസ്നിയ,   മോണ്ടിനെഗ്രോമാസിഡോണിയ എന്നിങ്ങനെ ആറു റിപ്പബ്ലിക്കുകകളെ കൂട്ടിച്ചേര്‍ത്തു   രൂപീകൃതമായ താരതമ്യേന അയഞ്ഞ സമീപനങ്ങള്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയ, 1980ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ ശിഥിലമായിത്തുടങ്ങി. പ്രസിഡന്റ് ടിറ്റോയുടെ കീഴില്‍ പ്രകടമാകാതെ കിടന്ന വംശീയ വൈരുധ്യങ്ങള്‍ പുതുതായി ശക്തിപ്പെട്ട ദേശീയതാ മുദ്രാവാക്യങ്ങളോട് ചേര്‍ന്നതോടെ രൂപപ്പെട്ട രാഷ്ട്രീയസാമ്പത്തിക സംഘര്‍ഷങ്ങളുടെ സാഹചര്യം, 1989ലെ ബെര്‍ലിന്‍ മതില്‍ തകര്‍ച്ചയോടെ പൊട്ടിത്തെറിയുടെ വക്കിലെത്തി. ഏകപാര്‍ട്ടി സമ്പ്രദായം അവസാനിച്ച ശേഷം 1990 ല്‍ നടന്ന വ്യത്യസ്ത പാര്‍ട്ടികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ മിക്കയിടങ്ങളിലും ദേശീയവാദികള്‍ ജയിച്ചു കയറി. സാമ്പത്തികമായി മുന്നിട്ടുനിന്ന സ്ലോവീനിയയും ക്രൊയേഷ്യയും വികേന്ദ്രീകരണ മുദ്രാവാക്യം മുന്നോട്ടു വെച്ചു. എന്നാല്‍ ഏറ്റവും വലിയതും സൈനികമായി അതിശക്തവും ആയിരുന്ന സെര്‍ബിയ സ്ലോബോദാന്‍ മിലോസെവിച്ചിന്റെ കീഴില്‍ കേന്ദ്രീകരണം തുടരണം എന്ന നയത്തില്‍ ഉറച്ചുനിന്നു. “എല്ലാ സെര്‍ബുകളും ഒറ്റ സ്റ്റേറ്റില്‍” (“all Serbs in one state”) എന്ന മിലോസെവിച്ചിന്റെ മുദ്രാവാക്യംബോസ്നിയയിലെയും ക്രോയെഷ്യയിലെയും സെര്‍ബ് സാന്നിധ്യ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്തു ഒരു വലിയ സെര്‍ബിയ ഉണ്ടാക്കാനുള്ള ശ്രമമായി സ്വാതന്ത്ര്യ വാദികളും അന്താരാഷ്‌ട്ര സമൂഹവും തിരിച്ചറിഞ്ഞു.

1991 ജൂണ്‍  25നു സ്ലോവീനിയന്‍ക്രോയേഷ്യന്‍ നിയമസഭകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ ബെല്‍ഗ്രേഡ് നിയന്ത്രിത യുഗോസ്ലാവ് സൈന്യം (JNA), ബാധിക്കപ്പെട്ട അതിര്‍ത്തികളും എയര്‍പോര്‍ട്ടുകളും ലക്ഷ്യമാക്കി യുദ്ധസന്നാഹം തുടങ്ങി. പത്തു ദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ വംശീയഐക്യം ശക്തമായിരുന്ന സ്ലോവീനിയയില്‍ നിന്ന് പിന്മാറിയെങ്കിലുംക്രോയേഷ്യന്‍ സ്വാതന്ത്ര്യത്തെ ശക്തമായി എതിര്‍ത്ത എത്നിക് സെര്‍ബുകളുടെ പിന്തുണയോടെ നാലുവര്‍ഷം നീണ്ട സെര്‍ബ്-ക്രോയേഷ്യന്‍ യുദ്ധം ആരംഭിച്ചു. ഇതേസമയംയുഗോസ്ലാവിയന്‍ റിപ്പബ്ലിക്കില്‍ ഏറ്റവും കൂടുതല്‍ മത/ വംശീയ വൈവിധ്യവുംനാലു മില്ല്യന്‍ ജനസംഖ്യയും ഉണ്ടായിരുന്ന ബോസ്നിയയില്‍ മുസ്ലിം-ക്രോയാറ്റ് സഖ്യം റഫറണ്ടം നടത്തി. മുപ്പതു ശതമാനമുള്ള സെര്‍ബുകളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നു അറുപതു ശതമാനം പിന്തുണയോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബോസ്നിയക്ക് 1992 ഏപ്രില്‍  6-നു അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചു. ഇതംഗീകരിക്കാന്‍ കൂട്ടാക്കാത്ത റഡോവാന്‍ കരാഡിചിന്റെ സെര്‍ബിയപുതുദേശത്തിനെതിരെ വ്യാപകമായ സംഘര്‍ഷങ്ങള്‍ ആരംഭിക്കുകയും അവിടത്തെ സെര്‍ബ് മേഖലകള്‍ കൂട്ടിച്ചേര്‍ത്തു സ്പ്രാസ്ക റിപ്പബ്ലിക് (Republika Srpska) പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ ബോസ്നിയന്‍ ക്രോയാറ്റുകളും മുസ്ലിംകള്‍ക്ക് എതിരായിത്തിരിഞ്ഞതോടെ അതൊരു ത്രിമുഖ പോരാട്ടമായിത്തീരുകയും തുടര്‍ന്ന് മൂന്നര വര്‍ഷങ്ങളോളം പ്രദേശം യുദ്ധഭൂമിയായി മാറുകയും ചെയ്തു.

ബോസ്നിയയിലും ക്രോയെഷ്യയിലുമായി ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ മനുഷ്യര്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വന്നത് ബോസ്നിയന്‍ മുസ്ലിംകള്‍ ആയിരുന്നു. യു. എസ്റഷ്യചൈന എന്നിവക്കു പിറകെ ലോകത്തിലെ തന്നെ നാലാമത് സൈനികശക്തിയായിരുന്ന യുഗോസ്ലാവിയയുടെ ആയുധി മുഴുവന്‍ സ്വന്തമായ ബെല്‍ഗ്രേഡുമായി പിടിച്ചു നില്‍ക്കാന്‍ പുതുദേശത്തിന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. വംശീയ ശുദ്ധീകരണ പ്രക്രിയയുടെയോ സുരക്ഷ തേടിയുള്ള പലായനത്തിന്റെയോ ഭാഗമായി ബോസ്നിയന്‍ ജനസംഖ്യയുടെ പാതിയിലേറെ ജനങ്ങള്‍ പറിച്ചെറിയപ്പെട്ടു. നാല്‍പ്പത്തിനാലു മാസം നീണ്ട സരയോവോ ഉപരോധം മൂന്നര ലക്ഷം മനുഷ്യരെ കൊല്ലാക്കൊല ചെയ്തപ്പോള്‍മലനിരകളില്‍ നിന്നുള്ള സെര്‍ബിയന്‍ സ്നൈപ്പര്‍ ആക്രമണത്തില്‍ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പട്ടിണിക്കിട്ടും കൊടിയ പീഡനങ്ങള്‍ക്കു വിധേയരാക്കിയും കൊട്ടക്കൊലകള്‍ അരങ്ങേറിബലാല്‍സംഗ ക്യാമ്പുകളില്‍ വ്യവസ്ഥാപിതമായി പീഡിപ്പിക്കപ്പെട്ട ബോസ്നിയന്‍ സ്ത്രീകളുടെ എണ്ണം പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലെന്നു ഔദ്യോഗിക സ്ഥിതിവിവരങ്ങള്‍ ഇരുട്ടില്‍ തപ്പുന്നു. എണ്ണായിരം ബോസ്നിയന്‍ മുസ്ലികള്‍ കൊല്ലപ്പെട്ട സെബ്രെനിസ കൂട്ടക്കൊലയെ ‘വംശഹത്യ’ എന്നുതന്നെ അന്താരാഷ്‌ട്ര കോടതികള്‍ വിലയിരുത്തി.

1995 ആഗസ്റ്റ്‌ 30നു ബോസ്നിയന്‍ സെര്‍ബ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ നാറ്റോ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് പിന്‍വാങ്ങിയ സെര്‍ബ് ധാര്‍ഷ്ട്യംഡേയ്റ്റന്‍ കരാറിനെ തുടര്‍ന്നു വേറെ വഴിയില്ലാതെ അടങ്ങിയതാണ് യുദ്ധം താല്‍ക്കാലികമായെങ്കിലും അവസാനിക്കുന്നതിലേക്ക് നയിച്ചത്. ബോസ്നിയ വംശീയ അടിസ്ഥാനത്തില്‍ ഒരേ കേന്ദ്ര ഭരണത്തിന്റെ നിയന്ത്രണത്തിലുള്ള ബോസ്നിയന്‍-സെര്‍ബ് റിപ്പബ്ലിക്മുസ്ലിം-ക്രോയാറ്റ് ഫെഡറേഷന്‍ എന്നിങ്ങനെ രണ്ടു സ്വയം ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും വൈകാതെ രണ്ടു ദേശങ്ങളും പൂര്‍ണ്ണ സ്വാതന്ത്ര്യം നേടി. നേരത്തെ സ്വതന്ത്രമായ സ്ലോവീനിയമാസിഡോണിയ എന്നിവയെ കൂടാതെ 2006ല്‍ മോണ്ടിനെഗ്രോയും സ്വതന്ത്രമായതോടെ മുന്‍ യോഗോസ്ലാവിയന്‍ റിപ്പബ്ലിക്കുകളുടെ വേറിട്ടു പോക്ക് പൂര്‍ണ്ണമായി. എന്നാല്‍തെക്കന്‍ സെര്‍ബിയയില്‍ കൊസോവോയിലെ എത്നിക് അല്‍ബേനിയന്‍ വിമതരുമായി 1998 മുതല്‍ തുടങ്ങിയ കലാപം, 2008ല്‍ കൊസൊവോ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതില്‍ കലാശിച്ചെങ്കിലും ഇതുവരെയും സെര്‍ബിയ ആ ദേശത്തെ അംഗീകരിച്ചിട്ടില്ല. *(2), *(3).  

(Also read:

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html )

യുഗോസ്ലാവിയന്‍ സാഹിത്യം

യുഗോസ്ലാവിയന്‍ സാഹിത്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ ആദ്യം പരാമര്‍ശിക്കപ്പെടുക തങ്ങളുടെ ഏറ്റവും വലിയ എഴുത്തുകാരനായി എല്ലാ (മുന്‍) യോഗോസ്ലാവിയന്‍ ദേശങ്ങളും കരുതുന്ന, 1961ലെ സാഹിത്യ നെബേല്‍ ജേതാവായ കവിയും നോവലിസ്റ്റുമായ ഈവോ ആന്ദ്രിച്ചിന്റെ മാസ്റ്റര്‍പീസ്‌ The Bridge on the Drina എന്ന നോവലാണ്‌. പുതുകാല സംഘര്‍ഷങ്ങള്‍ നേരിട്ടു പരാമര്‍ശിക്കുന്നില്ലാത്ത ഒരു മുന്‍ ചരിത്ര ഘട്ടത്തെയാണ് ഡ്രിനാ നദിക്കു കുറുകെ ഇരുകരകളില്‍ ‘കിഴക്കും പടിഞ്ഞാറും’ (‘East and West’) എന്ന ദ്വന്ദ്വത്തില്‍ രണ്ടു ലോകങ്ങളായി നിന്ന സെര്‍ബിയന്‍ ദേശങ്ങളെയും ബോസ്നിയന്‍ തീരത്തെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലത്തെ കേന്ദ്ര ബിംബവും കഥാപാത്രവുമാക്കി അവതരിപ്പിക്കുന്ന നോവല്‍ ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പ്രഭാവകാലം മുതല്‍ ആരംഭിച്ചു ഒന്നാംലോക യുദ്ധാനന്തര കാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ശൈഥില്യവും ആസ്ട്രിയന്‍-ഹംഗേറിയന്‍ അധീനതയിലായ ബോസ്നിയയും സെര്‍ബിയയും തമ്മിലുണ്ടായ സംഘര്‍ഷങ്ങളും അഞ്ചു നൂറ്റാണ്ടുകാലം എല്ലാവിധ അധിനിവേശ/ ആക്രമണങ്ങളിലും ഉലയാതെ ചെറുത്തുനിന്ന പാലത്തിന്റെ ഭാഗികമായ നശീകരണവും വരെയുള്ള ഇതിഹാസമാണ്‌ നോവല്‍ വരച്ചുവച്ചത്. ദേശീയ ബിംബമായി കൊണ്ടാടുമ്പോഴുംആന്ദ്രിച്ചിന്റെ രചനകളുടെ യഥാര്‍ത്ഥ സത്ത മനസ്സിലാക്കാനാകാതെ ഓരോ വിഭാഗവും തങ്ങളുടെ സവിശേഷ ആശയത്തെ പ്രകാശിപ്പിക്കുന്നില്ല എന്നതിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു എന്നത് വഴിപിരിഞ്ഞ ഭിന്ന സ്വത്വങ്ങള്‍ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ സാമൂഹികാവസ്ഥയില്‍ സ്വാഭാവികം തന്നെ. ബോസ്നിയന്‍ നോവലിസ്റ്റ് മേസാ സെലിമോവിച്ചിന്റെ Death and the Dervish, ആന്ദ്രിച്ചിന്റെ ക്ലാസിക്കിനു തൊട്ടുപിറകെ യുഗോസ്ലാവിയന്‍ സാഹിത്യത്തില്‍ സ്ഥാനം പിടിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ തുര്‍ക്കി അധീനതയിലുള്ള സരയെവോയിലെ ഒരു ദര്‍ഗ്ഗയില്‍ ഷെയ്ഖ് ആയ ധാര്‍മ്മിക ഭീരുത്വം/ ക്ഷീണം (“malodušnost”)  അനുഭവിക്കുന്ന അഹ്മദ് നൂറുദ്ദീന്‍ എന്ന ദര്‍വീഷിന്റെ പ്രഥമ വ്യക്തിക ആഖ്യാനത്തിലൂടെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധികാര ശ്രേണികളെ നിരീക്ഷിക്കുകയും സാമൂഹികാവസ്ഥയെ അനാവരണം ചെയ്യുകയും ചെയ്യുന്ന നോവല്‍ യഥാര്‍ഥത്തില്‍ കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയയുടെ വിമര്‍ശനമാണ് നടത്തുന്നത് എന്ന് നിരൂപകര്‍ കരുതുന്നു. സഹോദരന്‍ ഹാരൂണ്‍ ദുരൂഹമായി അറസ്റ്റ് ചെയ്യപ്പെടുന്നതോടെ സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷച്ചിറങ്ങുന്ന നൂറുദ്ദീന്‍ഓട്ടോമന്‍ അധികാര ഇടനാഴികളുടെ ‘കാഫ്കയസ്ക്’ അധോലോകങ്ങളാണ് നേരിടുന്നത്. വിശദമായ ഒരാത്മഹത്യാ കുറിപ്പിന്റെ കുമ്പസാര സ്വരത്തില്‍ ആഖ്യാനം ചെയ്യുന്ന നോവലിലെ ഹാറൂനില്‍ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഇരയായി വധശിക്ഷ നല്‍കപ്പെട്ട സഹോദരന്‍ സെഫ്കിയയുടെ പ്രതിരൂപമാണ് സെലിമോവിച്ച് വരച്ചുവെച്ചത്. *(4). 

തന്റെ ഔപചാരിക വിദ്യാഭ്യാസംരാഷ്ട്രീയ ആക്റ്റിവിസംനയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള അനുഭവങ്ങള്‍ബോസ്നിയസെര്‍ബിയക്രോയേഷ്യ എന്നിവിടങ്ങളില്‍ കഴിച്ചു കൂട്ടിയ സുദീര്‍ഘ നാളുകള്‍എന്നിവയുടെ ബലത്തില്‍ ആ ദേശങ്ങളെ കൂട്ടിയിണക്കിയ മാനുഷിക ഘടകങ്ങളെ കുറിച്ച് എഴുതുന്നതിലൂടെ സംഘര്‍ഷങ്ങള്‍ ഒരനിവാര്യതയല്ല എന്ന് സമര്‍ഥിക്കുകയാണ് The Bridge on the Drina എന്ന കൃതിയിലൂടെ ഇവോ ആന്ദ്രിച്ച് ചെയ്തത്. ആ നിലക്ക് യുഗോസ്ലാവിയന്‍ റിപ്പബ്ലിക്കിന്റെ സംസ്ഥാപത്തിലേക്ക് നയിച്ച സാഹചര്യങ്ങളാണ് ഇവിടെ വിഷയമാകുന്നതെങ്കില്‍ സെലിമോവിച്ചിന്റെ കൃതികമ്മ്യൂണിസ്റ്റ് ഉടോപിയയുടെ തന്നെ മറുപുറം തേടുകയായിരുന്നു എന്ന് പറയാം. അതേസമയംവംശീയ/ ദേശീയ/ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ‘മിഡില്‍-ഈസ്റ്റ്’, ‘ഏഷ്യന്‍’, ‘ആഫ്രിക്കന്‍’ തുടര്‍ക്കഥകളെ ഏറെ ഔദ്ധത്യത്തോടെ നോക്കിക്കണ്ടുവന്ന യൂറോപ്പിന് നൂറ്റാണ്ടന്ത്യം നല്‍കിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’ കൂടിയായിത്തീര്‍ന്നു ബാള്‍ക്കന്‍ സംഘര്‍ഷങ്ങള്‍. എമിര്‍ കുസ്തൂറിക്കയുടെ ‘Underground’ (1995)ഡാനിസ് ടാനോവിച്ചിന്റെ ‘No Man’s Land (2001)ആര്‍സെന്‍ ആന്‍റന്‍ ഓസ്റ്റോജിക്കിന്റെ ‘Halima’s Path (2012)ജുവാനിറ്റ വിത്സന്റെ ‘As If I Am Not There (2010) തുടങ്ങിയ ചലച്ചിത്രങ്ങളിലും ‘Elegy for Kosovo’ (ഇസ്മയില്‍ കദാരെ), ‘Logovina Street’ (ബാര്‍ബറ ഡെമിക്ക്), Girl at War (സാറ നോവിച്ച്), ‘No Guns for Asmir (ക്രിസ്റ്റബെല്‍ മാറ്റിംഗ് ലി), The Cellist of Sarajevo (സ്റ്റീവന്‍ ഗാലോവേ), Sarajevo Marlboro (മിലെങ്കോ ജെറോവിച്ച്) തുടങ്ങിയ ഫിക്ഷന്‍നോണ്‍-ഫിക്ഷന്‍ രചനകളിലും പ്രസ്തുത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗണത്തില്‍ തികച്ചും വ്യത്യസ്തവും ശക്തവുമായ ഒരു രചനയാണ് ബോസ്നിയന്‍ കവിയും ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഫറൂക് സെഹിച്ചിന്റെ Quiet Flows the Una എന്ന നോവല്‍. മുന്‍ യോഗോസ്ലാവിയന്‍ ദേശങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കുള്ള പുരസ്കാരമായ മേസാ സെലിമോവിച്ച് അവാര്‍ഡ്‌യോറോപ്യന്‍ യൂണിയന്‍ സാഹിത്യ പുരസ്‌കാരം എന്നിവ നേടി, ഒട്ടേറെ വിദേശ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നോവല്‍ ഇംഗ്ലീഷിലും ലഭ്യമാണ് (വിവ: Will Firth).

സെഹിച്ച്/ ആഖ്യാതാവ്

1992 മുതല്‍ 1995 വേറെ തുടര്‍ന്ന ബോസ്നിയ- ഹെര്‍സെഗോവിനയിലെ യുദ്ധത്തില്‍ പങ്കളിയായതിന്റെ ട്രോമ, പ്രിയങ്കരമായ ഊനാ നദിയോരത്തു ചെലവഴിച്ച കുട്ടിക്കാലത്തെ കുറിച്ചുള്ള ഒരു കവിയുടേതുപോലെ കാല്‍പ്പനിക ചാരുതയിയന്ന ഓര്‍മ്മകളും പ്രകൃത്യുപാസനയും മാജിക്കും കൊണ്ടു മറികടക്കാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെയാണ് Quiet Flows the Una എന്ന ആത്മകഥാപരമായ നോവലില്‍ ഫരൂക് സെഹിച്ച് അവതരിപ്പിക്കുന്നത്‌: “മുത്തശ്ശി എമിന ഇപ്പോഴും പറയുമായിരുന്നു: വെള്ളിയാഴ്ച്ചത്തലേന്ന് രാത്രി മഴ പെയ്താല്‍, മഴ ഏഴു ദിവസം തുടരും..” “വെള്ളം ഞങ്ങളെ എല്ലാ ഭാഗത്തുനിന്നും വലയം ചെയ്തതായി ഞാന്‍ സ്വപ്നം കണ്ടുമുത്തശ്ശിയുടെ വീട് അതിന്റെ ആദ്യ യാത്ര പുറപ്പെടുന്നു. ഞങ്ങള്‍ ഉനാ നദിയിലെ യാത്രികര്‍ ആവുംമുമ്പ് ഒരു വന്‍കുലുക്കമുണ്ടായിവീട് അതിന്റെ ഭൌമവേരുകളില്‍ നിന്ന് സ്വതന്ത്രമാക്കപ്പെട്ടു. അങ്ങനെ ബോംബുമൂടികളുടെയും, രണ്ടാം ലോക യുദ്ധത്തിലെ സ്റ്റബിലൈസറുകളുടെയും അവശിഷ്ടങ്ങള്‍ നിറഞ്ഞ അടിത്തറയില്‍ നിന്ന് വേര്‍പ്പെട്ട്, സഖ്യശക്തികള്‍ പട്ടണത്തില്‍  ബോംബിട്ടപ്പോള്‍ എരിഞ്ഞമര്‍ന്ന പഴയ വീടിന്റെ കല്ലുകളില്‍ നിന്ന് വേര്‍പ്പെട്ട്,..” വീട് സ്വയം “അജ്ഞാതമായതിലെക്കുള്ള യാത്ര” ആരംഭിച്ചു എന്ന് നോവലിസ്റ്റ് എഴുതുന്നു. മുത്തശ്ശിയായിരുന്നു കപ്പിത്താനെങ്കില്‍ഇടയ്ക്കിടെ പൊങ്ങിവരുന്ന വന്‍ മത്സ്യങ്ങളെ ചാട്ടുളിയെറിഞ്ഞു പിടികൂടുക അമ്മാവനായിരുന്നു. മറ്റൊരു മുത്തശ്ശിയായ ഡെല്‍വയെ “വൃത്തിയുള്ള മൃദുവായ തൂവലുകളുള്ള” ഒരു ചുവന്ന പക്ഷിയായി അയാള്‍ സങ്കല്‍പ്പിക്കുന്നു. ഡെല്‍വ മരിച്ചു പോയെന്നു അയാള്‍ക്കറിയാംഎന്നാല്‍ “അതെന്നെ വിഷമിപ്പിക്കുന്നേയില്ലകാരണം ഉറക്കത്തിന്റെ ജലരാശിയിലൂടെ ഉലാത്തുമ്പോള്‍ ഞങ്ങള്‍ സംസാരിക്കുന്നുണ്ടല്ലോ എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാനൊരു കുട്ടിയായിരുന്നപ്പോള്‍ സംസാരിക്കാതെ പോയ എല്ലാ വാക്കുകള്‍ക്കും പരിഹാരം ചെയ്യണം ഞങ്ങള്‍ക്ക് എന്ന്പോലെയയിരുന്നു അത്.” സ്വപ്നങ്ങളും സര്‍റിയല്‍ പ്രത്യക്ഷങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഇത്തരം അതീത തലമാണ് നോവലിന്റെ പാരായണ ക്ഷമത വര്‍ദ്ധിപ്പിക്കുന്നത്. ഭിന്ന വ്യക്തിത്വ സംത്രാസമാണോ കവിമനസ്സാണോ ആഖ്യാതാവില്‍ കൂടുതല്‍ പ്രകടം എന്നത് അപ്രധാനമാണ്. ഒരുവേളയുദ്ധമെന്ന ഇരുണ്ട യാഥാര്‍ത്ഥ്യത്തെ കാഴ്ചയില്‍/ ചിന്തയില്‍/ ഓര്‍മ്മകളില്‍ നിന്ന് ആവുന്നത്ര പുറകോട്ടു തള്ളാനുള്ള ആഖ്യാതാവിന്റെ വ്യഗ്രതയാണ് മുന്നിട്ടു നില്‍ക്കുന്നത് *(5). 

ആഖ്യാതാവ് ഒരു ഇന്ത്യന്‍ ഫകീറിന്റെ ഹിപ്നോട്ടിസത്തിനു വിധേയനാകുന്നതാണ് മോഹനിദ്രാ പ്രചോദിതമായ ഒരു പ്രയാണത്തിലെന്നോണം മൂന്നു കാലഘട്ടങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്: യുദ്ധത്തിനു മുമ്പുള്ള അയാളുടെ കുട്ടിക്കാലംയുദ്ധകാലത്തിലെ പോര്‍മുഖങ്ങള്‍യുദ്ധാനന്തര സമൂഹത്തില്‍ സാധാരണ ജീവിതത്തിലേക്കു തിരികെ വരാന്‍ ശ്രമിക്കുന്ന ഘട്ടം എന്നിങ്ങനെയാണ് അവ. കാവ്യാത്മകവും ധ്യനാത്മകവുമായ ഗദ്യത്തില്‍ ബൈപോളാര്‍ വ്യക്തിത്വമുള്ള ജീവിതാവസ്ഥയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. അയാള്‍ ഒരേസമയം വിമുക്ത ഭടനും കവിയുമാണ്. തന്റെ ജീവിത കഥയുടെ ഇഴകള്‍ ചിലപ്പോഴൊക്കെ അയാള്‍ക്ക് ചേര്‍ത്തുവക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇടയ്ക്കിടെ അയാളതില്‍ തോറ്റു പോകുന്നു. ഓര്‍മ്മകളുടെ സഹായത്തോടെ താന്‍ പെട്ടുപോയിരിക്കുന്ന ദുര്‍ഘടാവസ്ഥ മറികടക്കാന്‍ അയാള്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഈ ശ്രമത്തിനിടയില്‍ അയാള്‍ തന്റെ ഭൂതകാലത്തിന്റെ സ്മാരക സൂക്ഷിപ്പുകാരനും ഒപ്പം പുരാവൃത്തകാരനും ആയിത്തീരുന്നു (both archivist and chronicler of the past) എന്നും ഈ നിയോഗം എല്ലാത്തിനെയും ഒരു തവണ കൂടി പുനസൃഷ്ടിക്കാന്‍ അയാളെ സഹായിക്കുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. ഈ കഥക്കു സമാന്തരമായിനദിയോട് ചേര്‍ന്ന് കിടക്കുന്ന നഗരത്തെ കുറിച്ചുള്ള ഖണ്ഡികകള്‍ പുരാണങ്ങളുടെയും സ്വപ്നാത്മകതയുടെയും ഭാവം സ്വീകരിക്കുന്നു. അങ്ങനെ നോവല്‍ പ്രക്രിത്യുപാസനയുടെ, ഋതുഭേദങ്ങളുടെജന്തു-സസ്യ ജാലങ്ങളുടെ കാവ്യാത്മക വിവരണങ്ങളും ഭാവനാ യാനങ്ങളും കൊണ്ട് നിറയുന്നു. (BACK COVER PAGE). 

യുദ്ധത്തിന്റെ ഭീകരത നേരിട്ട് വിവരിക്കുന്ന രീതി നോവലിസ്റ്റ് അവലംബിക്കുന്നില്ല. മറിച്ച്“അദ്ദേഹം പ്രധമമായും താല്‍പര്യമെടുക്കുന്നത് സംഘര്‍ഷത്തിന്റെ മനശാസ്ത്രപരമായ നീക്കിവെപ്പിലും അതുണ്ടാക്കിയ വിനാശതയിലുമാണ്. കൂടുതല്‍ വിശാലമായ തലത്തില്‍യുദ്ധം അദ്ദേഹത്തിന്റെ ജന്മനാടിനെ “മഹാവിനാശകതാനന്തര ജീവിതത്തെ കുറിച്ചുള്ള ഒരു സിനിമയില്‍ നിന്നുള്ള തകര്‍ന്നു പോയ സെറ്റിനെ” പോലെ ആക്കിത്തീര്‍ത്തു” (Eileen Battersby). എന്നാല്‍ ആഖ്യാനത്തിന്റെ ശാന്തഭാവത്തെ കീറിമുറിക്കുന്ന ചില ഞൊടിയിടക്കാഴ്ച്ചകള്‍ അത്തരം രംഗങ്ങളെ ആവിഷ്കരിക്കുന്നുമുണ്ട്. ആപ്പിള്‍ കവിളുകളുള്ള സിവിലിയനായ സെര്‍ബിയന്‍ സ്ത്രീ സെഹിച്ചിന്റെ യൂണിറ്റിന്റെ വെടിയേറ്റു വീഴുന്ന രംഗംസെര്‍ബിയന്‍ അര്‍ദ്ധ സൈനികര്‍ വരിയുടക്കുന്ന ബോസ്നിയന്‍ സഖാവ്ആഖ്യാതാവ് കുട്ടിക്കാലം ചെലവഴിച്ച വീട് തീയിട്ടു നശിപ്പിക്കപ്പെടുന്ന രംഗംപട്ടണം “നാശാവിഷിഷ്ടങ്ങളുടെ ഉത്സവം” ആയിത്തീരുന്നത് തുടങ്ങി യുദ്ധം അവസാനിച്ചത്‌ ആസ്വദിക്കാന്‍ വേണ്ടി കൂട്ടുകാര്‍ ഒത്തുചേരാന്‍ തെരഞ്ഞെടുക്കുന്ന പഴയ ഭൂഗര്‍ഭ പീഡന മുറിയില്‍ കുടിച്ചു ബോധം കെടുന്ന സൈനികര്‍ ചിതറിയ ചില്ലുകള്‍ കൊണ്ട് മാരകമായി മുറിയുന്ന രംഗം  എന്നിവയെല്ലാം അക്കൂട്ടത്തില്‍ പെടുന്നു.

“ഊനാ ശാന്തമായൊഴുകുന്നു”

ക്രോയെഷ്യയില്‍ ഉത്ഭവിച്ച് ബോസ്നിയ-ഹെര്‍സെഗോവിനയില്‍ കടന്നു വീണ്ടും ക്രോയെഷ്യയിലേക്ക് തിരികെയത്തുന്ന ഊനാ നദി തെക്കുകിഴക്കന്‍ യൂറോപ്പിനു പ്രകൃതിയുടെ വരദാനമാണ്. മത്സ്യ സമ്പത്തിന്റെയും തീരങ്ങളിലെ സസ്യജന്തുജാലങ്ങളുടെയും സങ്കീര്‍ണ്ണ ആവാസകേന്ദ്രമായ നദിപുരാണങ്ങളിലും നാടോടിക്കഥകളിലും തലമുറകളുടെ അത്ഭുത കഥകളുടെ കൂടി വിളനിലമാണ്. യുവാവായ നാളുകള്‍ മുതല്‍ യുദ്ധത്തിന്റെയും നിരര്‍ത്ഥകമായ സൈനിക വൃത്തിയുടെയും “വൃത്തികെട്ട വഷളന്‍” ഓര്‍മ്മകള്‍ മാത്രമുള്ള (“My memories are ugly and dirty”) ‘ഒന്നിലേറെ തവണ കൊന്നിട്ടുള്ള’, അതേസമയം അടിസ്ഥാനപരമായി കവി കൂടിയായ ഒരാള്‍ക്ക് നദിയോരത്തെ കന്മഷമില്ലാത്ത കുട്ടിക്കാലം ഒരഭയമാണ്ഒപ്പം നദി അയാള്‍ക്ക് ജീവിതത്തിന്റെയും മരണത്തിന്റെയും രൂപകവും ആയിത്തീരുന്നു. മൂന്നര വര്‍ഷക്കാലം സന്നദ്ധ സൈനികനായി ബോസ്നിയന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച സെഹിച്ച്ഇരുവശത്തും നടമാടിയ അത്യാചാരങ്ങള്‍ കണ്ടിട്ടുണ്ട്; അത് ഏറ്റവും സൂക്ഷ്മമായി അദ്ദേഹം നോവലില്‍ കോറിയിടുന്നുമുണ്ട്. ഇന്ത്യന്‍ ഫകീര്‍ നല്‍കുന്ന മോഹനിദ്രയിലൂടെ ഒരു ‘സമയാടകന്‍ (“time traveller”) ആയിത്തീരുന്നതാണ് അയാളെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്‌. തികച്ചും മറ്റൊരു ദേശമായ ഈ ഭൂതകാലത്തില്‍ ഏറെക്കാലം മുമ്പ് മരിച്ചു പോയ മുത്തച്ചനെയും മുത്തശ്ശിയെയും സന്ദര്‍ശിക്കുക മാത്രമല്ലവരും വരായ്കകള്‍ സുവ്യക്തമായ ആ കാലത്തിലിരുന്നു ഭാവി തനിക്കും തന്റെ ദേശത്തിനും കരുതിവെച്ചതെന്ത് എന്ന് അയാള്‍ അറിയുകയും ചെയ്യുന്നു. പ്രമേയസൂചന നല്‍കുന്ന തലക്കെട്ടുകള്‍ നല്‍കപ്പെട്ട അധിദൈര്‍ഘ്യമില്ലാത്ത അധ്യായങ്ങളിലൂടെ ആഖ്യാതാവിന്റെ തെന്നിപ്പോകുന്ന മനോനില നോവലിസ്റ്റ് പിടിച്ചെടുക്കുന്നു. മാധ്യമങ്ങള്‍ തെറ്റായി സൃഷ്ടിച്ച സങ്കല്‍പ്പത്തിനു വിരുദ്ധമായി ദേശം നേരിട്ടത് ഒരു മത-വംശീയ സംഘര്‍ഷം ആയിരുന്നില്ല എന്നും അത് ശരിക്കും ഭൂപ്രദേശ അതിര്‍ത്തി സംബന്ധിച്ച യുദ്ധമായിരുന്നു എന്നും അയാള്‍ക്കറിയാം. യുദ്ധത്തിന്റെ ഭ്രാന്തുപിടിപ്പിക്കുന്ന നീക്കിവെപ്പിനെ കുറിച്ച് അയാള്‍ ഭംഗിവാക്കുകള്‍ പറയുന്നേയില്ല: “മറ്റുള്ളവരെ പ്രതി ലജ്ജതോന്നാന്‍ വേണ്ട കരുത്തുണ്ടെനിക്ക്” എന്നു ഏറ്റുപറയുമ്പോള്‍ തന്നെ“വെറുക്കാന്‍ പഠിക്കുക പ്രയസകരമല്ലനീ നിന്റെ ഉടലിനെ പിന്തുടരുകയെ വേണ്ടൂഅതിജീവിക്കാന്‍ ആവശ്യമയതെന്തോ അതിന്റെ പിന്തുടരുക എന്നതാണ് അതിന്റെ ഉള്‍പ്രേരണ” എന്ന് കുമ്പസാരിക്കുന്നുമുണ്ട് അയാള്‍.

സംഘര്‍ഷങ്ങള്‍ അടിസ്ഥാനപരമായി അതിരുകള്‍ സംബന്ധിച്ച രാഷ്ട്രീയത്തിന്റെത് ആയിരുന്നു എന്നിരിക്കിലും വംശീയ വിവേചനത്തിന്റെ അന്തര്‍ധാരക്കെതിരെ  നോവലിസ്റ്റ് കണ്ണടക്കുന്നില്ല. തൊണ്ണൂറുകളിലെ ബോസ്നിയാക് വിമുക്തഭടന്‍ എന്ന് സ്വയം വിളിക്കുമ്പോഴും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു: “സെര്‍ബുകളും ക്രോയാറ്റുകളും ‘ബോസ്നിയന്‍ മുസ്ലിം’ എന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നുകാരണംഅവര്‍ പറഞ്ഞുയുഗോസ്ലാവിയ ശരിക്കും ഉണ്ടായിട്ടേയില്ല.” അങ്ങനെയാണ് താന്‍ ശരിക്കും രണ്ടാളാണ് എന്ന് അയാള്‍ കണ്ടെത്തുന്നത്: അതിലൊന്ന് ഊനാ നദിയോരത്തെ ആ കുട്ടിയാണ്മറ്റൊന്ന് “നാളെ വീടുകള്‍ തീവെക്കുകയും ഞങ്ങളുടെ അതെ പേരുകളുള്ള ആളുകളെ കൊല്ലുകയും ചെയ്യുന്ന” മറ്റൊരാളും. ബോസ്നിയന്‍ മുസ്ലിം ജനവിഭാഗം നേരിടേണ്ടി വന്ന വംശഹത്യയുടെ ഭീകരത രണ്ടാം ലോക യുദ്ധ കാലത്തെ ജൂതാനുഭാവത്തില്‍ ഒട്ടും കുറഞ്ഞതായിരുന്നില്ല എന്നും അതാണ് തന്നെ പശ്ചാത്തപിക്കേണ്ട തരത്തിലുള്ള കാര്യങ്ങളിലേക്ക് എത്തിച്ചത് ആഖ്യാതാവ് കണ്ടെത്തുന്നുണ്ട്: “ഞാനൊരു കത്തോലിക്കന്‍ ആയിരുന്നെങ്കില്‍ഒരു സാധാരണ ജീവിതത്തിനുള്ള ആഗ്രഹത്തിനും രക്ത ദാഹത്തിനും ഇടയില്‍ വലിഞ്ഞുമുറുകുകയെന്നാല്‍ അത് യോഗീതുല്യമെന്നതില്‍ ഒട്ടും കുറവല്ല എന്ന് ഞാന്‍ പ്രഖ്യാപിച്ചേനെ. എന്നാല്‍ ഞാനൊരു കത്തോലിക്കനല്ല – ഞാന്‍ തേര്‍ഡ് റെയ്ക്കിലെ ജൂതനെ ഇതു വിധിക്കാണോ അടയാളപ്പെടുത്തി വെച്ചിരുന്നത് അതിനു തന്നെ വിധിക്കപ്പെട്ട 1990കളുടെ ബോസ്നിയയില്‍ പെട്ടുപോയ ഒരു ജനതയിലെ അംഗമായിരുന്നു.” തന്റെ ജനതയുടെ അനുഭവത്തിനു കണക്കു തീര്‍ക്കുന്ന യുദ്ധാനന്തര ബോസ്നിയന്‍ സാഹിത്യ പ്രവണതയല്ല ഉനാ നദിയുടെ പ്രവാഹം അടയാളപ്പെടുത്തുന്ന ഗതകാലത്തിലേക്ക് പേര്‍ത്തും പേര്‍ത്തും തിരിച്ചുപോകുന്ന സെഹിച്ചിന്റെ ആഖ്യാനം പിന്തുടരുന്നത് (Eileen Battersby).  “ഞങ്ങളുടെ പട്ടണം നദിയുമായുള്ള ജനങ്ങളുടെ ബന്ധത്തില്‍ നിന്നാണ് വളര്‍ന്നത്‌. ഊനാ നദിയാണ് ഞങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ശക്തി, അല്ലായിരുന്നെങ്കില്‍ നദിയും അതിന്റെ ജനതയും എന്നേ തുടച്ചു നീക്കപ്പെട്ടിരുന്നേനെ.. ഈ പട്ടണത്തെ വിവാഹം ചെയ്യുന്നവര്‍ ആരായാലും അവര്‍ ലിപിക്കിലെ സെമിത്തെരിയിലോ,   അല്ലെങ്കില്‍ അവിടെയുള്ള ഏ ഒട്ടേറെ കുടുംബ കല്ലറകളില്‍ ഒന്നിലോ അവസാനിക്കുന്നു.” താനും അവിടെയാണ് അന്ത്യവിശ്രമം കൊള്ളാന്‍ പോകുന്നത് എന്ന സാന്ത്വനമാണ് ആഖ്യാതാവിനെ കാത്തിരിക്കുന്നതും.

ഷോളാഖോവിന്റെ മാസ്റ്റര്‍പീസിനെ (And Quiet Flows the Don ) അനുസ്മരിക്കുന്നതാണ് നോവലിന്റെ തലക്കെട്ടെങ്കിലും പ്രസ്തുത കൃതിയെയോ ഇവോ ആന്ദ്രിച്ചിന്റെ ക്ലാസിക്കിനെയോ (The Bridge Over the Drina) എന്നതിലേറെ ടിം ഓബ്രിയന്റെ വിയത്നാം യുദ്ധ ക്ലാസിക് The Things They Carried എന്ന നോവലിനെയാണ് സെഹിച്ചിന്റെ ചുരുക്കെഴുത്തു രീതിയും മോഹനിദ്രാ സാന്ദ്രതയും ഓര്‍മ്മിപ്പിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു *(6). വില്‍ ഫിര്‍ത്തിന്റെ മനോഹരമായ വിവര്‍ത്തനത്തിലൂടെ ഇംഗ്ലീഷിലെത്തുന്ന നോവല്‍ ‘യുദ്ധ സാഹിത്യത്തിലേക്ക് ഒരു വലിയ സംഭാവന’യാണ് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു. 

  

  References:

1. European Union Prize for literature citation, https://www.euprizeliterature.eu/authors/faruk-šehić

2. ‘Balkans war: a brief guide’, BBC News, 18 March 2016, https://www.bbc.com/news/world-europe-17632399. 

3. KEY POINTS ABOUT 1990S BALKAN WARS. JUSTICEINFO.NET, https://www.justiceinfo.net/en/26457-key-points-about-1990s-balkan-wars.html

4. Henry R. Cooper, Jr., Introduction to English Translation, ‘Death and the Dervish’, by Bogdan Rakic and Stephen M Dickey, North Western University Press, Evenston, Illinois, 1966

5. Eileen Battersby, “Quiet Flows the Una review: A river runs through him”, THE IRISH TIMES, JUL 27, 2021, https://www.irishtimes.com/culture/books/quiet-flows-the-una-review-a-river-runs-through-him-1.2586923

6. Kapka Kassabova, Quiet Flows the Una by Faruk Šehić review – ‘a major contribution to war literature’, the guardian, 16 Apr 2016, https://www.theguardian.com/books/2016/apr/16/quiet-flows-the-una-faruk-sehic-review-novel

  (മലയാളം വാരിക, 2021 നവമ്പര്‍ 01)

More to read:

Death and the Dervish by Meša Selimović

https://alittlesomethings.blogspot.com/2024/08/death-and-dervish-by-mesa-selimovic.html

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html