Featured Post

Monday, April 28, 2025

Wandering Star by J.M.G. Le Clézio/ C. Dickson

ലെ ക്ലെസിയോ: വേരറ്റവരുടെ രഥ്യകള്‍




2009 -ല്‍, 'അലയുന്ന നക്ഷത്രം' എന്ന ലെ ക്ലെസിയോ നോവല്‍ പുന പ്രസിദ്ധീകരിക്കുമ്പോള്‍ ഗാര്‍ഡിയന്‍ പത്രത്തിന്റെ പുസ്തക നിരൂപണക്കുറിപ്പില്‍ അലിസണ്‍ കെല്ലി ഇങ്ങനെ കുറിച്ചു: “'അലയുന്ന നക്ഷത്രം പുനപ്രസിദ്ധീകരിക്കുന്നത് ഇസ്രയേലിന്റെ ഗാസ ആക്രമണത്തിന്റെ അതേ സന്ദര്‍ഭത്തിലാണ് എന്നതില്‍ ഒരു ഇരുണ്ട യാദൃശ്ചികതയുണ്ട്. ലെ ക്ലെസിയോയുടെ നോവല്‍, ഇസ്രായേല്‍ രാഷ്ട്ര പ്രഖ്യാപനത്തെ തുടര്‍ന്ന് രണ്ടു തരുണികളുടെ പരസ്പരം ഇഴ കോര്‍ക്കുന്ന വിധിയെ ചുറ്റിപ്പറ്റിയുള്ള ഹൃദയദ്രവീകരണ ക്ഷമമായ കഥയാണ്‌. ഹോളോകാസ്റ്റ്‌ അതിജീവിച്ച്, പുതുതായുണ്ടായ ജൂത രാഷ്ട്രമായ ഇസ്രയേലിലെത്തുന്ന എസ്തര്‍ എന്ന പ്രവാസി യുവതിയും മാതൃ രാജ്യം വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരസ്കൃതയായ നജ്മ എന്ന പലസ്തീനിയന്‍ യുവതിയും. ഈ പ്രദേശത്തിന് വേണ്ടിയുള്ള കടുത്ത യുദ്ധത്തെ നോവലിലെ ഒരു യുവ ഇസ്രയേലി ഭടന്‍ 'ഒടുവിലത്തെ യുദ്ധം, ഏറെട്സ് ഇസ്രായേല്‍ ജൂതന്മാര്‍ക്കു സ്വന്തമാക്കാനുള്ള നിര്‍ണ്ണായക യുദ്ധം' എന്ന് വിവരിക്കുന്നുണ്ട്. എന്നാല്‍ ജൂത അധിനിവേശവും തുടര്‍ന്നുണ്ടായ പലസ്തീന്‍ കുടിയൊഴിപ്പിക്കലുമായി അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ആ യുദ്ധം തുടരുന്നു.”

ഫ്രഞ്ച് - മോറീഷ്യന്‍ ഇരട്ട പൗരത്വമുള്ള ഴാങ്ങ് മറീ- ഗിസ്റ്റാഫ് ലേ ക്ലെസിയോയ്ക്ക് സാഹിത്യത്തിനുള്ള 2008 -ലേ നോബല്‍ സമ്മാനം നല്‍കുമ്പോള്‍, സ്വീഡിഷ് അക്കാഡമി നടത്തിയ നിരീക്ഷണത്തില്‍ "പുതിയ പുറപ്പാടുകളുടെ എഴുത്തുകാരന്‍, കാവ്യാത്മക സാഹസിക യാത്രകളുടെയും വികാര തീവ്രതയുടെയും, നിലനില്‍ക്കുന്ന സംസ്കൃതിയുടെ പരിധികള്‍ക്കപ്പുറം പോവുന്ന മാനവികതയുടെയും പര്യവേക്ഷകന്‍” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. അന്തരീക്ഷ സൃഷ്ടിയില്‍, വിശേഷിച്ചു മരുഭൂമിയുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിന്റെ ഊന്നല്‍ അക്കാഡമി എടുത്തു പറയുകയുണ്ടായി. യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും പാലായനത്തിന്റെയും കഥകള്‍ പറയുന്ന "അലയുന്ന നക്ഷത്രം (Wandering Star) ", എന്ന കൃതിയിലൂടെ ലേ ക്ലെസിയോയുടെ ഉത്കണ്ഠകളിലേക്ക് കണ്ണോടിക്കാനാവും.


ചരിത്രത്തിന്റെ മുഖാമുഖങ്ങള്‍ 


രണ്ടു യുവതികള്‍. ഒരാള്‍ ഹിറ്റ്‌ലറുടെ 'അന്തിമപരിഹാര (The Final Solution)'ത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു വാഗ്ദത്ത ഭൂമിയിലേക്ക്‌ പാലായനം ചെയ്യുന്നു. മറ്റൊരാള്‍ അതേ വാഗ്ദത്ത ഭൂമിയുടെ സൃഷ്ടിയെ തുടര്‍ന്ന് പറിച്ചെറിയപ്പെട്ട് അജ്ഞാതമായ വിധിയിലേക്ക് നീങ്ങുന്നു. എസ്തര്‍ എന്ന ജൂത പെണ്‍കുട്ടിയും നെജ്മ എന്ന സമപ്രായക്കാരിയായ പലസതീന്‍ പെണ്‍കുട്ടിയും. ...........
തുടര്‍ വായനയ്ക്ക്:

No comments:

Post a Comment