Featured Post

Saturday, April 19, 2025

Anil's Ghost by Michael Ondaatje

കുരുതിപ്പാടങ്ങളിലെ അശാന്ത സാന്നിധ്യങ്ങള്‍




ശ്രിലങ്കയില്‍ (പഴയ സിലോണ്‍) കുടിയേറിയ യൂറേഷ്യന്‍ വംശജരായ ബഹ്ഗര്‍ (Burgher) വിഭാഗത്തില്‍ ഡച്ച് – തമിഴ്-സിംഹള-പോര്‍ച്ചുഗീസ് സമ്മിശ്ര പൈതൃക ധാര അവകാശപ്പെടാവുന്ന കുടുംബത്തില്‍ ജനിച്ചു (1943) ഇംഗ്ലണ്ടിലും കാനഡയിലുമായി വളരുകയും വിദ്യാഭ്യാസം നേടുകയും ചെയ്ത മൈക്കല്‍ ഒണ്ടാറ്റ് യെ ഇന്നൊരു കനേഡിയന്‍ പൌരനാണ്. കവിയും നോവലിസ്റ്റുമായ അദ്ദേഹം തന്റെ രചനകള്‍ക്ക് മിത്തിക്മതാത്മക ചട്ടക്കൂടുകള്‍ നല്‍കാറുണ്ട് എന്നതു സുവിദിതമാണ്‌ആദ്യകാല കവിതകളില്‍ ട്രോജന്‍ പുരാണങ്ങളും 'In the Skin of a Lion' എന്ന നോവലില്‍ ഗില്ഗാമേഷിന്റെ പുരാണവും The English Patient-ല്‍ ബൈബിളിലെ ഗ്രെയില്‍ പുരാണവും ഉപയോഗിച്ചതു പോലെ Anil's Ghost എന്ന നോവലിലെത്തുമ്പോള്‍1983 -ല്‍ ആരംഭിച്ച ശ്രീലങ്കന്‍ ആഭ്യന്തര അടിയന്തരാവസ്ഥയുടെ മറവില്‍ അരങ്ങേറിയ ചേരിതിരിഞ്ഞുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ ചിത്രീകരണത്തിന് ബുദ്ധിസ്റ്റ് ചിഹ്നങ്ങളും ശ്രീലങ്കന്‍ ബുദ്ധിസത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഒന്നായ 'കുലവംശ'യില്‍ നിന്നുള്ള ദാര്‍ശനിക ഖണ്ഡങ്ങളും ഉപയോഗിക്കുന്നുണ്ട് *(1).   നോവലിന്റെ തുടക്കത്തിലൊരിടത്ത് ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ ദേവാലയത്തെ കുറിച്ചു നടത്തുന്ന വിവരണം ബുദ്ധിസത്തിന്റെ ആത്മീയ അന്തരീക്ഷവും ദാര്‍ശനിക ഘടനയും നോവലിലേക്ക് കൊണ്ട് വരുന്നുബോധിസത്വന്റെ ഇരുപത്തിനാല് അവതാരങ്ങളുടെ ഗുഹാചിത്രങ്ങളില്‍ കൊടുവാളുകളും മറ്റു പണിയായുധങ്ങളും നടത്തിയ പാടുകളില്‍ ചുവപ്പ് പ്രസരിച്ചത് മുറിവടയാളം പോലെ കാണപ്പെടുന്നതിനെ കുറിച്ച് നോവലില്‍ വിവരിക്കുന്നുണ്ട്: “ഒന്നും അനശ്വരമല്ല.” പാലിപാന അവരോടു പറഞ്ഞു. “അതൊരു പഴയ സ്വപ്നമാണ്കല എരിയുന്നുഒടുങ്ങുന്നുചരിത്രത്തിന്റെ വൈരുധ്യത്തോടൊപ്പം സ്നേഹിക്കപ്പെടുക എന്നതോഅതത്ര കാര്യവുമല്ല.” നോവലിന്റെ സമാപന അധ്യായത്തില്‍ ശ്രീലങ്കന്‍ കുരുതിപ്പാടങ്ങളെ നോക്കി നില്‍ക്കുന്ന ബുദ്ധന്റെയും ബോധിസത്വന്റെയും പ്രതിമകള്‍ ഇങ്ങനെ വിവരിക്കപ്പെടുന്നു: “ഇവിടമാണ്‌ ബുദ്ധിസവും അതിന്റെ മൂല്യങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ കടുത്ത രാഷ്ട്രീയ സംഭവങ്ങളെ നേരില്‍ കണ്ട ആ ഇടങ്ങള്‍.”

തലക്കെട്ടു സൂചിപ്പിക്കുന്ന പോലെ നോവലിലെ കേന്ദ്രത്തില്‍ അനില്‍ ടിസേരയാണ്പതിനഞ്ചു വര്‍ഷം മുമ്പ് തന്റെ പതിനേഴാം വയസ്സില്‍ ജന്മനാടായ ശ്രീലങ്ക വിട്ടു പോയ യുവതിഇന്ന് മനുഷ്യാവകാശ സംഘടനക്കു വേണ്ടി ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായി ദുരൂഹമായി കാണാതാവുന്നവരെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അന്വേഷിച്ചത്തുന്ന ഫൊറെന്‍സിക് വിദഗ്ധസര്‍ക്കാര്‍ സൈന്യവുംവിമതരുംഭാഷാ ന്യൂനപക്ഷത്തിന്റെ വിഘടനവാദികളും ചേരുന്ന അത്യാചാരങ്ങളില്‍ അക്ഷരാരര്‍ത്ഥത്തില്‍ എരിയുന്ന നാട്ടില്‍, സര്‍ക്കാര്‍ നിയോഗിച്ച വഴികാട്ടിയായി ശരത് ദിയസേനയെന്ന അമ്പതോടടുത്ത പുരാവസ്തു ഗവേഷകന്‍ അനിലിനു കൂട്ടുണ്ട്എന്നാല്‍ വൈയക്തിക ദുരന്താനുഭവങ്ങളും ഏകാന്തതയും ഒപ്പം സംശയാസ്പദമായ രാഷ്ട്രീയ ബന്ധങ്ങളും അയാളെ കുറിച്ച് അനിലിനെ ചകിതയാക്കുന്നുണ്ട്അയാളുടെ ഭാര്യ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ,   അയാളുടെ ബന്ധുവിനു സര്‍ക്കാരുമായുള്ള ബന്ധം എങ്ങനെയാണ്ഇടയ്ക്കിടെ അയാള്‍ ദിവസങ്ങളോളം അപ്രത്യക്ഷനാകുന്നത് എങ്ങോട്ടാണ്അനിലിനു അയാളെ വിശ്വസിക്കാമോ തുടങ്ങി ഒട്ടേറെ ദുരൂഹതകള്‍. പക്ഷെ അവള്‍ക്കു മറ്റൊരു പോംവഴിയില്ല.

ബന്ദാരവേലക്കടുത്തുള്ള ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന പുരാതനമായ സന്യാസിമാരുടെ ശ്മശാനത്തില്‍ കണ്ടെത്തുന്ന പഴക്കമില്ലാത്ത ഒരസ്തിപഞ്ജരം അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുക എന്ന ദൗത്യത്തിലേക്ക് ഇരുവരെയും എത്തിക്കുന്നതാണ് നോവലിന്റെ ആദ്യഭാഗത്തെ ചടുലമാക്കുന്നത്ഗ്വാട്ടിമാലയിലെ കുരുതിപ്പാടങ്ങളില്‍ സമാനമായ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടുള്ള അനിലിനു അതത്ര ദുരൂഹമല്ല താനും. പുരാവസ്തു ഗവേഷണത്തിന്റെയും ഫൊറെന്‍സിക് നിരീക്ഷണങ്ങളുടെയും സാധ്യതകളിലൂടെ കണ്ടെത്തുന്ന നിഗമങ്ങള്‍ അധികൃതര്‍ മൂടിവെക്കാന്‍ ശ്രമിക്കുന്ന ഇരുണ്ട രഹസ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുകദ്വീപിലെങ്ങും അരങ്ങേറുന്ന കുരുതികളുടെ തുടര്‍ക്കഥകളില്‍ സര്‍ക്കാരിന്റെ പങ്കിലേക്ക് വിരല്‍ചൂണ്ടുന്ന ആദ്യ വെളിപ്പെടുത്തല്‍ ആകാവുന്ന കണ്ടെത്തല്‍ ശരത്തിനെ ആകുലനാക്കുന്നുണ്ട്: “നിങ്ങള്‍ക്കു ചുറ്റുമുള്ള സുരക്ഷിതമല്ലാത്ത ഒരു നഗരത്തില്‍ സത്യം കൈകാര്യം ചെയ്യുന്നതില്‍ അപകടങ്ങള്‍ ഉണ്ടായിരുന്നു. ഒരു പുരാവസ്തു ഗവേഷകന്‍ എന്ന നിലയില്‍ ശരത് സത്യത്തെ തത്വത്തില്‍ വിശ്വസിച്ചു. എന്നുവെച്ചാല്‍സത്യത്തിനു വേണ്ടി അയാള്‍ ജീവന്‍ നല്‍കുമായിരുന്നുസത്യം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍” എന്ന് നോവലിസ്റ്റ്‌ എഴുതുന്നു. ഒരു ത്രില്ലറിന്റെ ഘടനയുള്ള ശ്രമങ്ങളിലൂടെ ശരത്തിന്റെ പഴയ കാല അദ്ധ്യാപകനും പുരാതന പാലി കൃതികളുടെയും ശിലാ ലിഖിതങ്ങളുടെയും വിവര്‍ത്തകനുമായ പാലിപാനയുടെ നിര്‍ദ്ദേശമനുസരിച്ചു തേടിപ്പിടിക്കുന്ന മുഴുക്കുടിയനായ ശില്‍പ്പി ആനന്ദ ഉദുഗാമയുടെ സഹായത്തോടെ അസ്ഥിപഞ്ജരത്തിനു മേല്‍ പുന: സൃഷ്ടിക്കപ്പെടുന്ന മുഖത്തിലൂടെ ആളെ തിരിച്ചറിയുന്നത്‌ വ്യക്തമായും വിരല്‍ ചൂണ്ടുക സര്‍ക്കാര്‍ ഇടപെടലിന് നേരെ തന്നെയാണ്‘നാവികന്‍’ എന്ന് അനിലും ശരത്തും പേരു നല്‍കുന്ന അസ്ഥിപഞ്ജരംനോവലിന്റെ കേന്ദ്ര പ്രമേയം തന്നെയായ സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ഹിംസാത്മകതയും പ്രതീകം തന്നെയായിത്തീരുന്നു. അഞ്ചു തലമുറകള്‍ ജീവിച്ചു പോയ വിക്രമസിംഗ കുടുംബത്തിന്റെ ആള്‍പ്പാര്‍പ്പില്ലാത്ത ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ മൂവരും ചേര്‍ന്നു പ്രസ്തുത പുന:സൃഷ്ടി നടത്തുന്ന ഭാഗം, ഒണ്ടാറ്റ് യെയുടെ ഏറ്റവും പ്രശസ്ത കൃതിയായ The English Patient നെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു*(2).  ഏറെ കാല വിളംബത്തോടെയും ഏറെ നിര്‍ബന്ധിക്കപ്പെട്ടും മാത്രമെങ്കിലും പൂര്‍ത്തിയാക്കുന്ന ഈ പുന:സൃഷ്ടി ആനന്ദയില്‍ ഏല്‍പ്പിക്കുന്ന മാനസിക ക്ഷതം അയാളെ ആത്മഹത്യാശ്രമത്തിലേക്ക് വലിച്ചിഴക്കുന്നുണ്ട്.  അനില്‍ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ സംഭവിച്ചേക്കാമായിരുന്ന ആ ദുരന്തം നോവലിലെ ഒരു കേന്ദ്ര പ്രമേയത്തെ കൂടി അടിവരയിടുന്നുശരത്തും ഗാമിനിയും പാലിപാനയും അനിലും മാത്രമല്ലഒരു വിധത്തിലല്ലങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാ കഥാപാത്രങ്ങളും യുദ്ധത്തിന്റെ കെടുതികള്‍ പേറുന്നവര്‍ തന്നെയാണ് എന്നതാണ് അത്ശരത്തിന്റെ സഹോദരനും അത്യാഹിത വിഭാഗം ഡോക്റ്ററുമായ ഗാമിനിയില്‍ നിന്ന് കിട്ടുന്ന സൂചനകളും ശരത്തിനെ കുറിച്ചുള്ള ദുരൂഹതകള്‍ തീര്‍ക്കുന്നതല്ലഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് വ്യക്തിജീവിതത്തില്‍ നേരിട്ട നഷ്ടങ്ങളില്‍ നിന്നു മുഖം തിരിക്കാന്‍ ജോലിയില്‍ മുഴുസമയം മുഴുകുന്ന ഗാമിനിക്ക് ഇപ്പോള്‍ വ്യക്തി ജീവിതത്തിന്റെ നേരിയ നാട്യങ്ങള്‍ പോലുമില്ലഅയാള്‍ മരണം എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍സമാന ദുരന്തങ്ങളിലൂടെ കടന്നു പോന്നിട്ടുള്ള ശരത്തും അതേ ചോദനകള്‍ പിന്തുടര്‍ന്നു കൂടെന്നില്ല. മനസ്സും ആത്മാവും മരവിച്ചു പോയ ഗാമിനിയിലൂടെയാണ് പാശ്ചാത്യപൌരസ്ത്യ ഭിന്നതകള്‍ ഉള്‍പ്പടെ നിശിതമായ സാമൂഹിക നിരീക്ഷണങ്ങള്‍ പലതും നടത്തപ്പെടുന്നതുംശരത്തിനോട് എന്നതിലേറെ അനില്‍ അടുപ്പം സ്ഥാപിക്കുന്നതും അയാളോടാണ്ഒടുവില്‍ സംഘര്‍ഷങ്ങളുടെ ബാക്കിപത്രത്തില്‍ യഥാര്‍ത്ഥത്തില്‍ അതിജീവിക്കുന്നതും അയാളായിരിക്കും. എന്നാല്‍ നോവലന്ത്യത്തില്‍സ്വന്തം വ്യക്തിത്വം അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം സ്ഥാപിക്കുന്ന ശരത്തിന്റെ ആത്മത്യാഗത്തിലൂടെയും അനില്‍ സ്വയം കണ്ടെത്തിയ സത്യങ്ങളുടെയും ഫലമായി ജീവന്‍ തന്നെ അപകടത്തിലാകുന്ന ശ്രീലങ്കന്‍ സാഹചര്യത്തില്‍ നിന്ന് വിദേശത്തേക്ക് മാത്രമല്ലജീവിതത്തിലേക്ക് തന്നെയാണ് അവള്‍ തിരികെ പോകുക.   

ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ഭൂതകാലത്തില്‍ നിന്നുള്ള ഒരു സംഭവത്തെ കുറിച്ചുള്ള ചെറു സൂചനകിലൂടെ തുടങ്ങുന്ന എട്ടു അധ്യായങ്ങളായാണ് നോവല്‍ വികസിക്കുന്നത്മിക്കവാറും രേഖീയമായികഥാപാത്രങ്ങളില്‍ ശ്രദ്ധയൂന്നി നടത്തപ്പെടുന്ന ആഖ്യാനം യുദ്ധമെങ്ങനെയാണ് ഓരോരുത്തെരെയും ബാധിച്ചത് എന്നതും അതിനു നല്‍കേണ്ടി വന്ന മാനുഷിക വിലയും അതെങ്ങനെയാണ്‌ ദേശം അനുഭവിച്ച ഹിംസാത്മകതയുടെ പങ്കു പറ്റുന്നത് എന്നും ആവിഷ്കരിക്കാന്‍ നോവലിസ്റ്റിനെ സഹായിക്കുന്നു. 'ശരത്', 'സന്യാസികളുടെ ഉപവനം', 'ഒരു സഹോദരന്‍', 'ആനന്ദ', ''ചുണ്ടെലി', 'ഹൃദ്സ്പന്ദങ്ങള്‍ക്കിടയില്‍', 'ജീവിത ചക്രം', 'അകലംഎന്നീ പേരുകള്‍ തന്നെ പാത്രവികാസത്തിലും ബുദ്ധിസ്റ്റ് ജീവിത ദര്‍ശനത്തിലും നോവലിനുള്ള താല്പര്യം സൂചിപ്പിക്കുന്നുണ്ട്.   എല്ലാ കഥാപാത്രങ്ങളും യുദ്ധം മൂലമുണ്ടായ വൈയക്തിക നഷ്ടങ്ങള്‍ നേരിട്ടുണ്ടെങ്കിലും അവരൊക്കെയും വീണ്ടും കാണാച്ചരടുകളിലൂടെ അതിനോട് ബന്ധിതരുമാണ്ഈയവസ്ഥ വ്യക്തമാക്കുന്ന ഒരു ചെറു സംഭവം ശരത് വിവരിക്കുന്നുണ്ട്കണ്ണുമൂടിക്കെട്ടിയ നിലയില്‍ ഒന്നുമറിയാത്ത ഒരു മനുഷ്യനെ രണ്ടു സായുധ സൈനികര്‍ കൊണ്ട് പോകുന്നു.   സൈക്കിളില്‍മറിഞ്ഞു വീഴാതിരിക്കാന്‍ അയാള്‍ക്ക് അതിലൊരാളുടെ കഴുത്തില്‍ ചുറ്റിപ്പിടിക്കേണ്ടി വരുന്നു.   നോവലിലുള്ള എല്ലാ കഥാപാത്രങ്ങളും തങ്ങള്‍ക്കിഷ്ടമല്ലെങ്കിലും തങ്ങളുടെ സ്വന്തമോ ദേശീയമോ ആയ ചരിത്രത്തിന്റെ ഹിംസയുമായി മുഖാമുഖം നിന്നേ പറ്റൂ.  ആ അര്‍ഥത്തില്‍ നോവലില്‍ അന്യായായ (outsider) ഒരു കഥാപാത്രം അനില്‍ മാത്രമാണ്അനാഥത്വത്തിന്റെ കുട്ടിക്കാലവും ബ്രിട്ടനിലും അമേരിക്കയിലുമായി ചെലവഴിച്ച ചെറുപ്പകാലവും മാത്രമല്ലസിംഹള ഭാഷ നന്നായി വശമില്ലാത്തതും ജന്മദേശത്തു ഏതാനും പരിചയക്കാര്‍ ഒഴികെ ആരുമില്ലാത്തതും അവളുടെ അന്യതാബോധം പൂര്‍ണ്ണമാക്കുന്ന ഘടകങ്ങളാണ്സിനിമയും പാട്ടുകളും ബൌളിംഗ്സ്വിമ്മിംഗ് വഴക്കങ്ങളും ചേര്‍ന്നുള്ള അവളുടെ അമേരിക്കന്‍ ജീവിത പരിസരം നല്‍കുന്ന ആധുനിക സങ്കല്‍പ്പങ്ങളും ഫോറെന്‍സിക്ക് പരിശീലനം നല്‍കുന്ന ശാസ്ത്രീയ സമീപനങ്ങളും അവയുടെ ഗുണാത്മകതക്ക് നേര്‍ക്കുനേര്‍ വിപരീതമായ ശ്രീലങ്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ എതിരറ്റത്താണ്.   നാടിന്റെ ഹിംസാത്മകതയല്ല അവളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നത് എന്നത് തന്നെയാണ് അവയില്‍ നിന്ന് അകന്നു കഴിഞ്ഞ അവളെ വസ്തുതകളുടെ ഇരുണ്ട വശം അപകടകരമാം വിധം പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതുംശരത്തിന്റെ ഭയപ്പാടുകളെ അവള്‍ തെറ്റിദ്ധരിക്കുന്നതും ഏറ്റവും കടുത്ത ഒരു ത്യാഗത്തിലൂടെ മാത്രം അവള്‍ക്കു മുന്നില്‍ സ്വയം തെളിയിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നതും ഈ 'പാശ്ചാത്യ - പൗരസ്ത്യവൈരുദ്ധ്യത്തിന്റെ പ്രകടഭാവമാണ്സത്യം പറയാതിരിക്കുക എന്നത് അതിജീവന മാര്‍ഗ്ഗമായിത്തീരുന്ന ശ്രീലങ്കന്‍ അവസ്ഥ പാശ്ചാത്യമായ ജനാധിപത്യ ബോധ്യത്തിന് അത്രമേല്‍ പരിചിതമല്ലസത്യവും നീതിയും ഒടുക്കാനാവുന്നതിലും വലിയ വില ആവശ്യപ്പെടുന്ന നാട്ടില്‍ സ്വാതന്ത്ര്യത്തിന്റെ അതീത തലങ്ങളിലേക്ക് ഒരാള്‍ക്ക് കടക്കാനാകുക ഒരു പക്ഷെ സംന്യാസത്തിന്റെ തലത്തില്‍ മാത്രമാകാം എന്ന് കൂടിയാണ് വയോധികനായ പാലിപാനിയുടെ പാത്രസൃഷ്ടിയിലൂടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നത്.   അതാവട്ടെസര്‍വ്വം ത്യജിച്ചു മാത്രമേ സാധ്യമാകുകയുമുള്ളുഅന്ധനായിക്കഴിഞ്ഞ വയോധികന്‍ ബുദ്ധ സന്യാസിമാരുടെ ജീവിതക്രമം പോലെ വനത്തിലുള്ള പുരാതന സന്യാസി മഠത്തിലേക്ക്  ('Grove of Ascetics')മാത്രമല്ല പിന്‍ വാങ്ങിയിട്ടുള്ളത്അയാള്‍ ദേശീയ വിവാദങ്ങളിലൊന്നും ഇപ്പോള്‍ തല്‍പ്പരനല്ലദേശീയതയുടെയും വംശീയതയുടെയും പേരിലുള്ള യുദ്ധങ്ങള്‍ സന്യാസിയുടെ ആത്മീയ വ്യാപാരങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ലനയോമി മുനവീരയുടെ 'ആയിരം കണ്ണാടികളുടെ ദ്വീപ്‌' (Island of a Thousand Mirrors) എന്ന നോവലില്‍ സിംഹളതമിഴ് സംഘര്‍ഷത്തിന്റെ ഫലമായി നടക്കുന്ന ഹിംസയെ കുറിച്ച് ഒരു കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്: “ഇതൊരു ബുദ്ധമത രാജ്യമാണ്ഇവിടെ അത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ല.” പ്രാപഞ്ചിക ലോകവുമായി സവിശേഷ ബന്ധം സ്ഥാപിച്ചു കഴിഞ്ഞ അന്ധനായ വയോധികന്റെ തപോവനത്തില്‍ തന്റെ  'മിടിപ്പ് സുഷുപ്തിയിലായ പോലെലോകത്തിലെ ഏറ്റവും സാവധാനത്തിലുള്ള മൃഗം പുല്ലിലൂടെ നടക്കുന്നത് പോലെതന്നെക്കുറിച്ച് അനിലിനു തോന്നുന്നുണ്ട്.   വയോധികന്റെ കര്‍ണ്ണപുടങ്ങള്‍  'അകലെ വനങ്ങളിലെ പക്ഷിസ്വനങ്ങളും' 'ഇളം കാറ്റും തന്റെ മെലിഞ്ഞ മുഖത്തിനരികിലൂടെ കടന്നു പോകുന്ന ഇതര ശബ്ദ വീചികളുംതിരിച്ചറിയുന്നു എന്ന് അവള്‍ക്ക് തോന്നുന്നുനിരീക്ഷകന്റെ അഹംബോധം ചുറ്റുമുള്ള പ്രകൃതിയോട് വിലയം പ്രാപിക്കുന്നതായുള്ള ഈ തോന്നലുകള്‍ നോവലന്ത്യത്തില്‍ ആനന്ദയുടെ ശില്‍പ്പവേലയിലെ ജ്ഞാനോദയത്തിന്റെ ബുദ്ധനേത്ര വര്‍ണ്ണനയിലേക്കുള്ള സൂചകങ്ങള്‍ കൂടിയാണ്കാര്‍ട്ടേഷ്യന്‍ ദ്വന്ദ്വ ചിന്തയില്‍ പരിശീലിക്കപ്പെട്ട അനില്‍ സ്വയം നിര്‍വ്വചിക്കുന്നതിന്റെ ഭാഗമായി സഹോദരന്റെ പുരുഷ നാമം സ്വീകരിച്ചു സ്ത്രീനാമങ്ങളെ കുറിച്ചുള്ള സാമൂഹിക രീതിയെ ബഹിഷ്കരിച്ചവളാണ്.   എന്നാലിപ്പോള്‍ ആ പാശ്ചാത്യ സ്വത്വത്തില്‍ നിന്ന് അകലെ മറ്റൊരു തരം ബാഹ്യആത്മ ഏകീകരണം അവള്‍ നേരില്‍ കാണുന്നു.

കൂട്ടായ ജീവിതമെന്ന സങ്കല്‍പ്പങ്ങള്‍ പോലുമില്ലാത്ത ഒറ്റപ്പെടലാണ് എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗധേയമായി കണ്ടെത്തുന്നത് എന്നതാണ് നോവലിനെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു ക്ലെയര്‍ മെസൂദ് നിരീക്ഷിക്കുന്നത് കൃത്യമാണ്. സഹോദരങ്ങളായ ശരത്തിനും ഗാമിനിക്കുമിടയില്‍ ഹൃദയ ഐക്യമില്ല. ‘നാവിക’ന്റെ പുനസൃഷ്ടിക്കുവേണ്ടി ഒരുമിക്കുന്ന മൂവരും അടിസ്ഥാനപരമായി പരസ്പരം അന്യരാണ്. അന്ധ സന്യാസിയും ഏതാണ്ട് പ്രവാചകനുമായ വയോധികന്‍ പാലിപാന മാത്രമാണ് പ്രശാന്തതയുടെ ജീവിതം കണ്ടെത്തുന്നത്. അതാവട്ടെവ്യാവഹാരിക ജീവിതത്തില്‍ നിന്നു സംന്യാസത്തിന്റെ പരിത്യാഗ അവസ്ഥയിലേക്കു കടന്നുകൊണ്ടു മാത്രവുമാണ്. ‘നോവലിസ്റ്റിന്റെ പുരോഭാഗമുള്ള കവി’യായ (Claire Messud) ഒണ്ടാറ്റ് യെയുടെ കാവ്യാത്മക ശൈലിയും സാന്ദ്ര ഗദ്യവും ന്യൂനോക്തിയില്‍ വരയ്ക്കപ്പെടുന്ന ചടുല രംഗങ്ങളും ചേര്‍ന്നു ഈ ഏകാന്തതയെ പൊലിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അതേസമയം“ഒണ്ടാറ്റ് യേയുടെ നോവല്‍ ഫിക് ഷന്റെ ഏറ്റവും ഉദാത്തമായ ഒരു ദൗത്യത്തെ തൃപ്തിപ്പെടുത്തുന്നു: അത് സഹതാപത്തിലൂടെയും ഭയാനകതയിലൂടെയും (pity and terror) മനുഷ്യാവസ്ഥയെ പ്രകാശിപ്പിക്കുന്നു”*(3). 

References:

1. Michael Ondaatje’s Anil’s Ghost: Civil Wars, Mystics, and Rationalists - John Bolland -https://journals.lib.unb.ca/index.php/scl/article/view/12751/13699)

2. Claire Messud, ‘Glorious spectres, Claire Messud admires Michael Ondaatje's long-awaited new novel, Anil's Ghost, https://www.theguardian.com/books/2000/apr/29/fiction.reviews2, 29 Apr 2000

3.https://www.publishersweekly.com/9780375410536

Read more:

The Story of a Brief Marriage by Anuk Arudpragasam

https://alittlesomethings.blogspot.com/2024/08/the-story-of-brief-marriage-by-anuk.html

A Passage North by Anuk Arudpragasam

https://alittlesomethings.blogspot.com/2024/08/a-passage-north-by-anuk-arudpragasam.html

Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html

Island of a Thousand Mirrors by Nayomi Munaweera 

https://alittlesomethings.blogspot.com/2015/05/blog-post_22.html

The Seven Moons of Maali Almeida by Shehan Karunatilaka

https://alittlesomethings.blogspot.com/2024/08/srilankan-conflict-novels-part-3.html


No comments:

Post a Comment