Featured Post

Showing posts with label Canadian Literature. Show all posts
Showing posts with label Canadian Literature. Show all posts

Saturday, April 19, 2025

Anil's Ghost by Michael Ondaatje

കുരുതിപ്പാടങ്ങളിലെ അശാന്ത സാന്നിധ്യങ്ങള്‍




ശ്രിലങ്കയില്‍ (പഴയ സിലോണ്‍) കുടിയേറിയ യൂറേഷ്യന്‍ വംശജരായ ബഹ്ഗര്‍ (Burgher) വിഭാഗത്തില്‍ ഡച്ച് – തമിഴ്-സിംഹള-പോര്‍ച്ചുഗീസ് സമ്മിശ്ര പൈതൃക ധാര അവകാശപ്പെടാവുന്ന കുടുംബത്തില്‍ ജനിച്ചു (1943) ഇംഗ്ലണ്ടിലും കാനഡയിലുമായി വളരുകയും വിദ്യാഭ്യാസം നേടുകയും ചെയ്ത മൈക്കല്‍ ഒണ്ടാറ്റ് യെ ഇന്നൊരു കനേഡിയന്‍ പൌരനാണ്. കവിയും നോവലിസ്റ്റുമായ അദ്ദേഹം തന്റെ രചനകള്‍ക്ക് മിത്തിക്മതാത്മക ചട്ടക്കൂടുകള്‍ നല്‍കാറുണ്ട് എന്നതു സുവിദിതമാണ്‌ആദ്യകാല കവിതകളില്‍ ട്രോജന്‍ പുരാണങ്ങളും 'In the Skin of a Lion' എന്ന നോവലില്‍ ഗില്ഗാമേഷിന്റെ പുരാണവും The English Patient-ല്‍ ബൈബിളിലെ ഗ്രെയില്‍ പുരാണവും ഉപയോഗിച്ചതു പോലെ Anil's Ghost എന്ന നോവലിലെത്തുമ്പോള്‍1983 -ല്‍ ആരംഭിച്ച ശ്രീലങ്കന്‍ ആഭ്യന്തര അടിയന്തരാവസ്ഥയുടെ മറവില്‍ അരങ്ങേറിയ ചേരിതിരിഞ്ഞുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ ചിത്രീകരണത്തിന് ബുദ്ധിസ്റ്റ് ചിഹ്നങ്ങളും ശ്രീലങ്കന്‍ ബുദ്ധിസത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഒന്നായ 'കുലവംശ'യില്‍ നിന്നുള്ള ദാര്‍ശനിക ഖണ്ഡങ്ങളും ഉപയോഗിക്കുന്നുണ്ട് *(1).   നോവലിന്റെ തുടക്കത്തിലൊരിടത്ത് ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ ദേവാലയത്തെ കുറിച്ചു നടത്തുന്ന വിവരണം ബുദ്ധിസത്തിന്റെ ആത്മീയ അന്തരീക്ഷവും ദാര്‍ശനിക ഘടനയും നോവലിലേക്ക് കൊണ്ട് വരുന്നുബോധിസത്വന്റെ ഇരുപത്തിനാല് അവതാരങ്ങളുടെ ഗുഹാചിത്രങ്ങളില്‍ കൊടുവാളുകളും മറ്റു പണിയായുധങ്ങളും നടത്തിയ പാടുകളില്‍ ചുവപ്പ് പ്രസരിച്ചത് മുറിവടയാളം പോലെ കാണപ്പെടുന്നതിനെ കുറിച്ച് നോവലില്‍ വിവരിക്കുന്നുണ്ട്: “ഒന്നും അനശ്വരമല്ല.” പാലിപാന അവരോടു പറഞ്ഞു. “അതൊരു പഴയ സ്വപ്നമാണ്കല എരിയുന്നുഒടുങ്ങുന്നുചരിത്രത്തിന്റെ വൈരുധ്യത്തോടൊപ്പം സ്നേഹിക്കപ്പെടുക എന്നതോഅതത്ര കാര്യവുമല്ല.” നോവലിന്റെ സമാപന അധ്യായത്തില്‍ ശ്രീലങ്കന്‍ കുരുതിപ്പാടങ്ങളെ നോക്കി നില്‍ക്കുന്ന ബുദ്ധന്റെയും ബോധിസത്വന്റെയും പ്രതിമകള്‍ ഇങ്ങനെ വിവരിക്കപ്പെടുന്നു: “ഇവിടമാണ്‌ ബുദ്ധിസവും അതിന്റെ മൂല്യങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ കടുത്ത രാഷ്ട്രീയ സംഭവങ്ങളെ നേരില്‍ കണ്ട ആ ഇടങ്ങള്‍.”

തലക്കെട്ടു സൂചിപ്പിക്കുന്ന പോലെ നോവലിലെ കേന്ദ്രത്തില്‍ അനില്‍ ടിസേരയാണ്പതിനഞ്ചു വര്‍ഷം മുമ്പ് തന്റെ പതിനേഴാം വയസ്സില്‍ ജന്മനാടായ ശ്രീലങ്ക വിട്ടു പോയ യുവതിഇന്ന് മനുഷ്യാവകാശ സംഘടനക്കു വേണ്ടി ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളായി ദുരൂഹമായി കാണാതാവുന്നവരെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അന്വേഷിച്ചത്തുന്ന ഫൊറെന്‍സിക് വിദഗ്ധസര്‍ക്കാര്‍ സൈന്യവുംവിമതരുംഭാഷാ ന്യൂനപക്ഷത്തിന്റെ വിഘടനവാദികളും ചേരുന്ന അത്യാചാരങ്ങളില്‍ അക്ഷരാരര്‍ത്ഥത്തില്‍ എരിയുന്ന നാട്ടില്‍, സര്‍ക്കാര്‍ നിയോഗിച്ച വഴികാട്ടിയായി ശരത് ദിയസേനയെന്ന അമ്പതോടടുത്ത പുരാവസ്തു ഗവേഷകന്‍ അനിലിനു കൂട്ടുണ്ട്എന്നാല്‍ വൈയക്തിക ദുരന്താനുഭവങ്ങളും ഏകാന്തതയും ഒപ്പം സംശയാസ്പദമായ രാഷ്ട്രീയ ബന്ധങ്ങളും അയാളെ കുറിച്ച് അനിലിനെ ചകിതയാക്കുന്നുണ്ട്അയാളുടെ ഭാര്യ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ,   അയാളുടെ ബന്ധുവിനു സര്‍ക്കാരുമായുള്ള ബന്ധം എങ്ങനെയാണ്ഇടയ്ക്കിടെ അയാള്‍ ദിവസങ്ങളോളം അപ്രത്യക്ഷനാകുന്നത് എങ്ങോട്ടാണ്അനിലിനു അയാളെ വിശ്വസിക്കാമോ തുടങ്ങി ഒട്ടേറെ ദുരൂഹതകള്‍. പക്ഷെ അവള്‍ക്കു മറ്റൊരു പോംവഴിയില്ല.

ബന്ദാരവേലക്കടുത്തുള്ള ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന പുരാതനമായ സന്യാസിമാരുടെ ശ്മശാനത്തില്‍ കണ്ടെത്തുന്ന പഴക്കമില്ലാത്ത ഒരസ്തിപഞ്ജരം അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുക എന്ന ദൗത്യത്തിലേക്ക് ഇരുവരെയും എത്തിക്കുന്നതാണ് നോവലിന്റെ ആദ്യഭാഗത്തെ ചടുലമാക്കുന്നത്ഗ്വാട്ടിമാലയിലെ കുരുതിപ്പാടങ്ങളില്‍ സമാനമായ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടുള്ള അനിലിനു അതത്ര ദുരൂഹമല്ല താനും. പുരാവസ്തു ഗവേഷണത്തിന്റെയും ഫൊറെന്‍സിക് നിരീക്ഷണങ്ങളുടെയും സാധ്യതകളിലൂടെ കണ്ടെത്തുന്ന നിഗമങ്ങള്‍ അധികൃതര്‍ മൂടിവെക്കാന്‍ ശ്രമിക്കുന്ന ഇരുണ്ട രഹസ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുകദ്വീപിലെങ്ങും അരങ്ങേറുന്ന കുരുതികളുടെ തുടര്‍ക്കഥകളില്‍ സര്‍ക്കാരിന്റെ പങ്കിലേക്ക് വിരല്‍ചൂണ്ടുന്ന ആദ്യ വെളിപ്പെടുത്തല്‍ ആകാവുന്ന കണ്ടെത്തല്‍ ശരത്തിനെ ആകുലനാക്കുന്നുണ്ട്: “നിങ്ങള്‍ക്കു ചുറ്റുമുള്ള സുരക്ഷിതമല്ലാത്ത ഒരു നഗരത്തില്‍ സത്യം കൈകാര്യം ചെയ്യുന്നതില്‍ അപകടങ്ങള്‍ ഉണ്ടായിരുന്നു. ഒരു പുരാവസ്തു ഗവേഷകന്‍ എന്ന നിലയില്‍ ശരത് സത്യത്തെ തത്വത്തില്‍ വിശ്വസിച്ചു. എന്നുവെച്ചാല്‍സത്യത്തിനു വേണ്ടി അയാള്‍ ജീവന്‍ നല്‍കുമായിരുന്നുസത്യം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍” എന്ന് നോവലിസ്റ്റ്‌ എഴുതുന്നു. ഒരു ത്രില്ലറിന്റെ ഘടനയുള്ള ശ്രമങ്ങളിലൂടെ ശരത്തിന്റെ പഴയ കാല അദ്ധ്യാപകനും പുരാതന പാലി കൃതികളുടെയും ശിലാ ലിഖിതങ്ങളുടെയും വിവര്‍ത്തകനുമായ പാലിപാനയുടെ നിര്‍ദ്ദേശമനുസരിച്ചു തേടിപ്പിടിക്കുന്ന മുഴുക്കുടിയനായ ശില്‍പ്പി ആനന്ദ ഉദുഗാമയുടെ സഹായത്തോടെ അസ്ഥിപഞ്ജരത്തിനു മേല്‍ പുന: സൃഷ്ടിക്കപ്പെടുന്ന മുഖത്തിലൂടെ ആളെ തിരിച്ചറിയുന്നത്‌ വ്യക്തമായും വിരല്‍ ചൂണ്ടുക സര്‍ക്കാര്‍ ഇടപെടലിന് നേരെ തന്നെയാണ്‘നാവികന്‍’ എന്ന് അനിലും ശരത്തും പേരു നല്‍കുന്ന അസ്ഥിപഞ്ജരംനോവലിന്റെ കേന്ദ്ര പ്രമേയം തന്നെയായ സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ഹിംസാത്മകതയും പ്രതീകം തന്നെയായിത്തീരുന്നു. അഞ്ചു തലമുറകള്‍ ജീവിച്ചു പോയ വിക്രമസിംഗ കുടുംബത്തിന്റെ ആള്‍പ്പാര്‍പ്പില്ലാത്ത ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ മൂവരും ചേര്‍ന്നു പ്രസ്തുത പുന:സൃഷ്ടി നടത്തുന്ന ഭാഗം, ഒണ്ടാറ്റ് യെയുടെ ഏറ്റവും പ്രശസ്ത കൃതിയായ The English Patient നെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു*(2).  ഏറെ കാല വിളംബത്തോടെയും ഏറെ നിര്‍ബന്ധിക്കപ്പെട്ടും മാത്രമെങ്കിലും പൂര്‍ത്തിയാക്കുന്ന ഈ പുന:സൃഷ്ടി ആനന്ദയില്‍ ഏല്‍പ്പിക്കുന്ന മാനസിക ക്ഷതം അയാളെ ആത്മഹത്യാശ്രമത്തിലേക്ക് വലിച്ചിഴക്കുന്നുണ്ട്.  അനില്‍ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ സംഭവിച്ചേക്കാമായിരുന്ന ആ ദുരന്തം നോവലിലെ ഒരു കേന്ദ്ര പ്രമേയത്തെ കൂടി അടിവരയിടുന്നുശരത്തും ഗാമിനിയും പാലിപാനയും അനിലും മാത്രമല്ലഒരു വിധത്തിലല്ലങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാ കഥാപാത്രങ്ങളും യുദ്ധത്തിന്റെ കെടുതികള്‍ പേറുന്നവര്‍ തന്നെയാണ് എന്നതാണ് അത്ശരത്തിന്റെ സഹോദരനും അത്യാഹിത വിഭാഗം ഡോക്റ്ററുമായ ഗാമിനിയില്‍ നിന്ന് കിട്ടുന്ന സൂചനകളും ശരത്തിനെ കുറിച്ചുള്ള ദുരൂഹതകള്‍ തീര്‍ക്കുന്നതല്ലഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് വ്യക്തിജീവിതത്തില്‍ നേരിട്ട നഷ്ടങ്ങളില്‍ നിന്നു മുഖം തിരിക്കാന്‍ ജോലിയില്‍ മുഴുസമയം മുഴുകുന്ന ഗാമിനിക്ക് ഇപ്പോള്‍ വ്യക്തി ജീവിതത്തിന്റെ നേരിയ നാട്യങ്ങള്‍ പോലുമില്ലഅയാള്‍ മരണം എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍സമാന ദുരന്തങ്ങളിലൂടെ കടന്നു പോന്നിട്ടുള്ള ശരത്തും അതേ ചോദനകള്‍ പിന്തുടര്‍ന്നു കൂടെന്നില്ല. മനസ്സും ആത്മാവും മരവിച്ചു പോയ ഗാമിനിയിലൂടെയാണ് പാശ്ചാത്യപൌരസ്ത്യ ഭിന്നതകള്‍ ഉള്‍പ്പടെ നിശിതമായ സാമൂഹിക നിരീക്ഷണങ്ങള്‍ പലതും നടത്തപ്പെടുന്നതുംശരത്തിനോട് എന്നതിലേറെ അനില്‍ അടുപ്പം സ്ഥാപിക്കുന്നതും അയാളോടാണ്ഒടുവില്‍ സംഘര്‍ഷങ്ങളുടെ ബാക്കിപത്രത്തില്‍ യഥാര്‍ത്ഥത്തില്‍ അതിജീവിക്കുന്നതും അയാളായിരിക്കും. എന്നാല്‍ നോവലന്ത്യത്തില്‍സ്വന്തം വ്യക്തിത്വം അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം സ്ഥാപിക്കുന്ന ശരത്തിന്റെ ആത്മത്യാഗത്തിലൂടെയും അനില്‍ സ്വയം കണ്ടെത്തിയ സത്യങ്ങളുടെയും ഫലമായി ജീവന്‍ തന്നെ അപകടത്തിലാകുന്ന ശ്രീലങ്കന്‍ സാഹചര്യത്തില്‍ നിന്ന് വിദേശത്തേക്ക് മാത്രമല്ലജീവിതത്തിലേക്ക് തന്നെയാണ് അവള്‍ തിരികെ പോകുക.   

ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ ഭൂതകാലത്തില്‍ നിന്നുള്ള ഒരു സംഭവത്തെ കുറിച്ചുള്ള ചെറു സൂചനകിലൂടെ തുടങ്ങുന്ന എട്ടു അധ്യായങ്ങളായാണ് നോവല്‍ വികസിക്കുന്നത്മിക്കവാറും രേഖീയമായികഥാപാത്രങ്ങളില്‍ ശ്രദ്ധയൂന്നി നടത്തപ്പെടുന്ന ആഖ്യാനം യുദ്ധമെങ്ങനെയാണ് ഓരോരുത്തെരെയും ബാധിച്ചത് എന്നതും അതിനു നല്‍കേണ്ടി വന്ന മാനുഷിക വിലയും അതെങ്ങനെയാണ്‌ ദേശം അനുഭവിച്ച ഹിംസാത്മകതയുടെ പങ്കു പറ്റുന്നത് എന്നും ആവിഷ്കരിക്കാന്‍ നോവലിസ്റ്റിനെ സഹായിക്കുന്നു. 'ശരത്', 'സന്യാസികളുടെ ഉപവനം', 'ഒരു സഹോദരന്‍', 'ആനന്ദ', ''ചുണ്ടെലി', 'ഹൃദ്സ്പന്ദങ്ങള്‍ക്കിടയില്‍', 'ജീവിത ചക്രം', 'അകലംഎന്നീ പേരുകള്‍ തന്നെ പാത്രവികാസത്തിലും ബുദ്ധിസ്റ്റ് ജീവിത ദര്‍ശനത്തിലും നോവലിനുള്ള താല്പര്യം സൂചിപ്പിക്കുന്നുണ്ട്.   എല്ലാ കഥാപാത്രങ്ങളും യുദ്ധം മൂലമുണ്ടായ വൈയക്തിക നഷ്ടങ്ങള്‍ നേരിട്ടുണ്ടെങ്കിലും അവരൊക്കെയും വീണ്ടും കാണാച്ചരടുകളിലൂടെ അതിനോട് ബന്ധിതരുമാണ്ഈയവസ്ഥ വ്യക്തമാക്കുന്ന ഒരു ചെറു സംഭവം ശരത് വിവരിക്കുന്നുണ്ട്കണ്ണുമൂടിക്കെട്ടിയ നിലയില്‍ ഒന്നുമറിയാത്ത ഒരു മനുഷ്യനെ രണ്ടു സായുധ സൈനികര്‍ കൊണ്ട് പോകുന്നു.   സൈക്കിളില്‍മറിഞ്ഞു വീഴാതിരിക്കാന്‍ അയാള്‍ക്ക് അതിലൊരാളുടെ കഴുത്തില്‍ ചുറ്റിപ്പിടിക്കേണ്ടി വരുന്നു.   നോവലിലുള്ള എല്ലാ കഥാപാത്രങ്ങളും തങ്ങള്‍ക്കിഷ്ടമല്ലെങ്കിലും തങ്ങളുടെ സ്വന്തമോ ദേശീയമോ ആയ ചരിത്രത്തിന്റെ ഹിംസയുമായി മുഖാമുഖം നിന്നേ പറ്റൂ.  ആ അര്‍ഥത്തില്‍ നോവലില്‍ അന്യായായ (outsider) ഒരു കഥാപാത്രം അനില്‍ മാത്രമാണ്അനാഥത്വത്തിന്റെ കുട്ടിക്കാലവും ബ്രിട്ടനിലും അമേരിക്കയിലുമായി ചെലവഴിച്ച ചെറുപ്പകാലവും മാത്രമല്ലസിംഹള ഭാഷ നന്നായി വശമില്ലാത്തതും ജന്മദേശത്തു ഏതാനും പരിചയക്കാര്‍ ഒഴികെ ആരുമില്ലാത്തതും അവളുടെ അന്യതാബോധം പൂര്‍ണ്ണമാക്കുന്ന ഘടകങ്ങളാണ്സിനിമയും പാട്ടുകളും ബൌളിംഗ്സ്വിമ്മിംഗ് വഴക്കങ്ങളും ചേര്‍ന്നുള്ള അവളുടെ അമേരിക്കന്‍ ജീവിത പരിസരം നല്‍കുന്ന ആധുനിക സങ്കല്‍പ്പങ്ങളും ഫോറെന്‍സിക്ക് പരിശീലനം നല്‍കുന്ന ശാസ്ത്രീയ സമീപനങ്ങളും അവയുടെ ഗുണാത്മകതക്ക് നേര്‍ക്കുനേര്‍ വിപരീതമായ ശ്രീലങ്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ എതിരറ്റത്താണ്.   നാടിന്റെ ഹിംസാത്മകതയല്ല അവളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നത് എന്നത് തന്നെയാണ് അവയില്‍ നിന്ന് അകന്നു കഴിഞ്ഞ അവളെ വസ്തുതകളുടെ ഇരുണ്ട വശം അപകടകരമാം വിധം പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതുംശരത്തിന്റെ ഭയപ്പാടുകളെ അവള്‍ തെറ്റിദ്ധരിക്കുന്നതും ഏറ്റവും കടുത്ത ഒരു ത്യാഗത്തിലൂടെ മാത്രം അവള്‍ക്കു മുന്നില്‍ സ്വയം തെളിയിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നതും ഈ 'പാശ്ചാത്യ - പൗരസ്ത്യവൈരുദ്ധ്യത്തിന്റെ പ്രകടഭാവമാണ്സത്യം പറയാതിരിക്കുക എന്നത് അതിജീവന മാര്‍ഗ്ഗമായിത്തീരുന്ന ശ്രീലങ്കന്‍ അവസ്ഥ പാശ്ചാത്യമായ ജനാധിപത്യ ബോധ്യത്തിന് അത്രമേല്‍ പരിചിതമല്ലസത്യവും നീതിയും ഒടുക്കാനാവുന്നതിലും വലിയ വില ആവശ്യപ്പെടുന്ന നാട്ടില്‍ സ്വാതന്ത്ര്യത്തിന്റെ അതീത തലങ്ങളിലേക്ക് ഒരാള്‍ക്ക് കടക്കാനാകുക ഒരു പക്ഷെ സംന്യാസത്തിന്റെ തലത്തില്‍ മാത്രമാകാം എന്ന് കൂടിയാണ് വയോധികനായ പാലിപാനിയുടെ പാത്രസൃഷ്ടിയിലൂടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നത്.   അതാവട്ടെസര്‍വ്വം ത്യജിച്ചു മാത്രമേ സാധ്യമാകുകയുമുള്ളുഅന്ധനായിക്കഴിഞ്ഞ വയോധികന്‍ ബുദ്ധ സന്യാസിമാരുടെ ജീവിതക്രമം പോലെ വനത്തിലുള്ള പുരാതന സന്യാസി മഠത്തിലേക്ക്  ('Grove of Ascetics')മാത്രമല്ല പിന്‍ വാങ്ങിയിട്ടുള്ളത്അയാള്‍ ദേശീയ വിവാദങ്ങളിലൊന്നും ഇപ്പോള്‍ തല്‍പ്പരനല്ലദേശീയതയുടെയും വംശീയതയുടെയും പേരിലുള്ള യുദ്ധങ്ങള്‍ സന്യാസിയുടെ ആത്മീയ വ്യാപാരങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ലനയോമി മുനവീരയുടെ 'ആയിരം കണ്ണാടികളുടെ ദ്വീപ്‌' (Island of a Thousand Mirrors) എന്ന നോവലില്‍ സിംഹളതമിഴ് സംഘര്‍ഷത്തിന്റെ ഫലമായി നടക്കുന്ന ഹിംസയെ കുറിച്ച് ഒരു കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്: “ഇതൊരു ബുദ്ധമത രാജ്യമാണ്ഇവിടെ അത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ല.” പ്രാപഞ്ചിക ലോകവുമായി സവിശേഷ ബന്ധം സ്ഥാപിച്ചു കഴിഞ്ഞ അന്ധനായ വയോധികന്റെ തപോവനത്തില്‍ തന്റെ  'മിടിപ്പ് സുഷുപ്തിയിലായ പോലെലോകത്തിലെ ഏറ്റവും സാവധാനത്തിലുള്ള മൃഗം പുല്ലിലൂടെ നടക്കുന്നത് പോലെതന്നെക്കുറിച്ച് അനിലിനു തോന്നുന്നുണ്ട്.   വയോധികന്റെ കര്‍ണ്ണപുടങ്ങള്‍  'അകലെ വനങ്ങളിലെ പക്ഷിസ്വനങ്ങളും' 'ഇളം കാറ്റും തന്റെ മെലിഞ്ഞ മുഖത്തിനരികിലൂടെ കടന്നു പോകുന്ന ഇതര ശബ്ദ വീചികളുംതിരിച്ചറിയുന്നു എന്ന് അവള്‍ക്ക് തോന്നുന്നുനിരീക്ഷകന്റെ അഹംബോധം ചുറ്റുമുള്ള പ്രകൃതിയോട് വിലയം പ്രാപിക്കുന്നതായുള്ള ഈ തോന്നലുകള്‍ നോവലന്ത്യത്തില്‍ ആനന്ദയുടെ ശില്‍പ്പവേലയിലെ ജ്ഞാനോദയത്തിന്റെ ബുദ്ധനേത്ര വര്‍ണ്ണനയിലേക്കുള്ള സൂചകങ്ങള്‍ കൂടിയാണ്കാര്‍ട്ടേഷ്യന്‍ ദ്വന്ദ്വ ചിന്തയില്‍ പരിശീലിക്കപ്പെട്ട അനില്‍ സ്വയം നിര്‍വ്വചിക്കുന്നതിന്റെ ഭാഗമായി സഹോദരന്റെ പുരുഷ നാമം സ്വീകരിച്ചു സ്ത്രീനാമങ്ങളെ കുറിച്ചുള്ള സാമൂഹിക രീതിയെ ബഹിഷ്കരിച്ചവളാണ്.   എന്നാലിപ്പോള്‍ ആ പാശ്ചാത്യ സ്വത്വത്തില്‍ നിന്ന് അകലെ മറ്റൊരു തരം ബാഹ്യആത്മ ഏകീകരണം അവള്‍ നേരില്‍ കാണുന്നു.

കൂട്ടായ ജീവിതമെന്ന സങ്കല്‍പ്പങ്ങള്‍ പോലുമില്ലാത്ത ഒറ്റപ്പെടലാണ് എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗധേയമായി കണ്ടെത്തുന്നത് എന്നതാണ് നോവലിനെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു ക്ലെയര്‍ മെസൂദ് നിരീക്ഷിക്കുന്നത് കൃത്യമാണ്. സഹോദരങ്ങളായ ശരത്തിനും ഗാമിനിക്കുമിടയില്‍ ഹൃദയ ഐക്യമില്ല. ‘നാവിക’ന്റെ പുനസൃഷ്ടിക്കുവേണ്ടി ഒരുമിക്കുന്ന മൂവരും അടിസ്ഥാനപരമായി പരസ്പരം അന്യരാണ്. അന്ധ സന്യാസിയും ഏതാണ്ട് പ്രവാചകനുമായ വയോധികന്‍ പാലിപാന മാത്രമാണ് പ്രശാന്തതയുടെ ജീവിതം കണ്ടെത്തുന്നത്. അതാവട്ടെവ്യാവഹാരിക ജീവിതത്തില്‍ നിന്നു സംന്യാസത്തിന്റെ പരിത്യാഗ അവസ്ഥയിലേക്കു കടന്നുകൊണ്ടു മാത്രവുമാണ്. ‘നോവലിസ്റ്റിന്റെ പുരോഭാഗമുള്ള കവി’യായ (Claire Messud) ഒണ്ടാറ്റ് യെയുടെ കാവ്യാത്മക ശൈലിയും സാന്ദ്ര ഗദ്യവും ന്യൂനോക്തിയില്‍ വരയ്ക്കപ്പെടുന്ന ചടുല രംഗങ്ങളും ചേര്‍ന്നു ഈ ഏകാന്തതയെ പൊലിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അതേസമയം“ഒണ്ടാറ്റ് യേയുടെ നോവല്‍ ഫിക് ഷന്റെ ഏറ്റവും ഉദാത്തമായ ഒരു ദൗത്യത്തെ തൃപ്തിപ്പെടുത്തുന്നു: അത് സഹതാപത്തിലൂടെയും ഭയാനകതയിലൂടെയും (pity and terror) മനുഷ്യാവസ്ഥയെ പ്രകാശിപ്പിക്കുന്നു”*(3). 

References:

1. Michael Ondaatje’s Anil’s Ghost: Civil Wars, Mystics, and Rationalists - John Bolland -https://journals.lib.unb.ca/index.php/scl/article/view/12751/13699)

2. Claire Messud, ‘Glorious spectres, Claire Messud admires Michael Ondaatje's long-awaited new novel, Anil's Ghost, https://www.theguardian.com/books/2000/apr/29/fiction.reviews2, 29 Apr 2000

3.https://www.publishersweekly.com/9780375410536

Read more:

The Story of a Brief Marriage by Anuk Arudpragasam

https://alittlesomethings.blogspot.com/2024/08/the-story-of-brief-marriage-by-anuk.html

A Passage North by Anuk Arudpragasam

https://alittlesomethings.blogspot.com/2024/08/a-passage-north-by-anuk-arudpragasam.html

Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html

Island of a Thousand Mirrors by Nayomi Munaweera 

https://alittlesomethings.blogspot.com/2015/05/blog-post_22.html

The Seven Moons of Maali Almeida by Shehan Karunatilaka

https://alittlesomethings.blogspot.com/2024/08/srilankan-conflict-novels-part-3.html


Tuesday, April 15, 2025

Dogs at the Perimeter by Madeleine Thien

കുരുതിപ്പാടങ്ങളിലെ ശ്വാനദിനങ്ങള്‍ 



(കനേഡിയന്‍ നോവലിസ്റ്റ് മേഡ് ലിന്‍ തെയ്ന്‍ രചിച്ച ഡോഗ്സ് അറ്റ്‌ ദി പെരിമീറ്റര്‍ എന്ന നോവലിനെ കുറിച്ച്ഖമേര്‍ റൂഷ് കിരാത കാലത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടങ്ങളുടെ നൈരന്തര്യം അനുഭവിക്കുന്ന മനുഷ്യരില്‍ ഉണ്ടാവുന്ന സ്വത്വ പ്രതിസന്ധികളാണ് കനേഡിയന്‍ സാഹിത്യത്തിലെ സമകാലിക സാന്നിധ്യങ്ങളില്‍ ഏറെ ശ്രദ്ധേയയായ നോവലിസ്റ്റ് ഭാവതീവ്രമായ ഭാഷയില്‍ അവതരിപ്പിക്കുന്നത്‌.)

ചരിത്രത്തില്‍ കുരുതിപ്പാടങ്ങള്‍ എന്ന് വിളിക്കപ്പെട്ട ഖമേര്‍ റൂഷ് നരമേധ കാലഘട്ടം കംബോഡിയന്‍ ജനസംഖ്യയുടെ നാലിലൊന്നിനെയാണ് 1975 -നും 1979-നും ഇടയിലുള്ള നാല് വര്‍ഷക്കാലത്തെ താണ്ഡവത്തിനിടെ കൊന്നൊടുക്കിയത്ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയുടെ ഏറ്റവും വലിയ പാപഭാരങ്ങള്‍ ഹോളോകോസ്റ്റിന്‍റെയും സ്റ്റാലിന്‍റെ 'ശുദ്ധീകരണ'   പ്രക്രിയയുടെയും ചരിത്രങ്ങളായിരുന്നെങ്കില്‍രണ്ടാം പാതിയില്‍ അത് ഖമേര്‍ റൂഷ് ഭീകരതയും വിയെറ്റ്നാമും ആയിരിക്കാംഈ കിരാത കാലം ഒട്ടേറെ നോവലുകള്‍ക്ക് വിഷയമായിട്ടുണ്ട്.   ഇവയില്‍ കംബോഡിയന്‍ - അമേരിക്കന്‍ നോവലിസ്റ്റുകള്‍ ആയ വാദി റാറ്റ്നറുടെ In the Shadow of the Banyanലുവോങ്ങ് ഉങ്ങിന്‍റെ First They Killed My Father: A Daughter of Cambodia Remembers എന്നിങ്ങനെ ഈയടുത്ത കാലത്ത് രചിക്കപ്പെട്ട ആത്മകഥാ പരമായ നോവലുകളെ അപേക്ഷിച്ച് പാത്ര വൈവിധ്യത്തിലും ഇതിവൃത്ത സങ്കീര്‍ണ്ണതയിലും ആഖ്യാന ഭൂമികകളുടെ വൈപുല്യത്തിലും വേറിട്ട്‌ നില്‍ക്കുന്ന നോവലാണ്‌ കനേഡിയന്‍ നോവലിസ്റ്റ് മേഡ് ലിന്‍ തെയ്ന്‍ രചിച്ച Dogs at the Perimeterഭീകരതയുടെ ആഴങ്ങളെ അതിന്റെ അടിത്തട്ടു തലത്തില്‍ സമഗ്രമായിഇഞ്ചോടിഞ്ച് അടയാളപ്പെടുത്തുന്നതില്‍ റാറ്റ്നറുടെയും ലുവോങ്ങ് ഉങ്ങിന്റെയും കൃതികളാണ് കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്നതെങ്കിലും നഷ്ടങ്ങളുടെ നൈരന്തര്യം അനുഭവിക്കുന്ന മനുഷ്യരില്‍ ഉണ്ടാവുന്ന സ്വത്വ പ്രതിസന്ധികളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത് ചുറ്റളവിലെ നായ്ക്കള്‍ ആണെന്ന് നിരീക്ഷിക്കാം...

തുടര്‍ വായനയ്ക്ക്:

 https://www.fazalrahman.com/essays/article/dogs-at-the-perimeter-by-madeleine-thien

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 172-179)



Tuesday, March 25, 2025

Half Blood Blues by Esi Edugyan

 

ബാലിയാടുകളുടെ ജാസ് ദിനങ്ങള്‍

(കനേഡിയന്‍ നോവലിസ്റ്റ് എസി എദുഗ് യാന്‍ രചിച്ച Half Blood Blues, സാമൂഹിക ബോധ്യങ്ങളുള്ള സാഹിത്യത്തിനുള്ള അനിസ് ഫീല്‍ഡ് വുള്‍ഫ് ബുക്ക് അവാര്‍ഡ്, കനേഡിയന്‍ സാഹിത്യ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ നേടുകയും 2011-ലെ മാന്‍ബുക്കര്‍ അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. നാസി ജര്‍മ്മനിയുടെയോ ഹോളോകോസ്റ്റിന്റെയോ ആഖ്യാനങ്ങളില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ‘റെയ്ന്‍ലാന്‍ഡ് ജാരസന്തതികള്‍’ (Rhineland Bastards) എന്നു വിളിക്കപ്പെട്ട ആഫ്രോ ജര്‍മ്മന്‍ വംശജരുടെ വിധി സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കൃതിയാണ് ‘Half Blood Blues.’)

ജൂതരാണോ കറുത്ത വര്‍ഗ്ഗക്കാരാണോ ചരിത്രപരമായി ഏറ്റവും പീഡിതരായ ജനത എന്ന പ്രശ്നം ഒരിക്കലും കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. ഘാനയില്‍ നിന്നുള്ള പ്രവാസി മാതാപിതാക്കളുടെ മകളായി കാനഡയില്‍ ആല്‍ബേര്‍ട്ടാ പ്രവിശ്യയിലെ കല്‍ഗാരി നഗരത്തില്‍ 1978-ല്‍ ജനിച്ച എസി എദുഗ് യാന്‍, നാസി ജര്‍മ്മന്‍ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച തന്റെ രണ്ടാമത് നോവല്‍ ഹാഫ്-ബ്ലഡ്‌ ബ്ലൂസ് എന്ന കൃതിയിലൂടെ ഈ ഭൂതാവിഷ്ടമായ ചരിത്ര സമസ്യയെയാണ് നേരിടുന്നത് എന്ന് ഡോണാ ബേലി നേഴ്സ് നിരീക്ഷിക്കുന്നു. (The Globe and Mail Inc.).  നാസി ജര്‍മ്മനിയുടെയോ ഹോളോകോസ്റ്റിന്റെയോ ആഖ്യാനങ്ങളില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഒരനുഭവ ലോകമാണ് ആഫ്രോ- ജര്‍മ്മന്‍കാരുടെത്. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ആഫ്രിക്കന്‍ വംശജരുടെ സാന്നിധ്യം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ജര്‍മ്മനിയില്‍ സങ്കര വംശജരുടെ എണ്ണം രണ്ടു ലോക യുദ്ധങ്ങള്‍ക്കിടെ ആയിരങ്ങളായി വളര്‍ന്നിരുന്നു. ജര്‍മ്മന്‍ ഭാഷയില്‍ മിഷ് ലിങ് (Mischling) എന്ന് അവമതി ചിഹ്നമായി വിളിക്കപ്പെട്ട ഈ ‘അര്‍ദ്ധ വംശജര്‍’ (half-breed) ജൂതരുടെയും ഇതര ‘അപര’ വിഭാഗങ്ങളുടെയും അതേ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് വിധി തന്നെയാണ് അനുഭവിക്കേണ്ടി വന്നത്. അവരുടെ നിറം അവരെ മറ്റാരേക്കാളും വേഗത്തില്‍ ഒറ്റികൊടുക്കുകയും ചെയ്തു. ‘റെയ്ന്‍ലാന്‍ഡ് ജാരസന്തതികള്‍’ (Rhineland Bastards) എന്നു നിന്ദിക്കപ്പെട്ട ഈ മനുഷ്യരുടെ വിധി സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കൃതിയാണ് 2011-ലെ മാന്‍ ബുക്കര്‍ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച ‘Half Blood Blues.’...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/half-blood-blues-by-esi-edugyan


More by Esi Edugyan:

Washington Black by Esi Edugyan

https://alittlesomethings.blogspot.com/2024/08/washington-black-by-esi-edugyan.html

More on Holocaust:

The Last Brother by Nathacha Appanah

https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html

The Dew Breaker by Edwidge Danticat

https://alittlesomethings.blogspot.com/2024/09/the-dew-breaker-by-edwidge-danticat.html


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 243-248)

To purchase, contact ph.no:  8086126024


Thursday, March 6, 2025

Cockroach by Rawi Hage

 "Cockroach’: Portrait of the Illegal Immigrant as Insect

Rawi Hage, the Lebanese Canadian novelist, once remarked in an interview with Quill & Quire: “I stay away from writers' gatherings—I discovered there was nothing for me to learn at them. People talk about the ins and outs of publishing; they don’t really talk about writing. I’d rather hang out with my old taxi driver friends. They’re great storytellers.” Sitting in a modest Montreal restaurant frequented by struggling writers, expatriate proletarians, Hasidic Jews, and bohemian youth, Hage embodied the spirit of an outsider—one who observes, rather than participates.

Hage’s journey to literary prominence was unexpected. After working as a salesman, hotel waiter, and taxi driver, he transformed his experiences into fiction, winning the prestigious International Dublin Literary Award for his debut novel, De Niro’s Game (2006). His childhood in war-torn Beirut, where power outages were frequent, fuelled his passion for reading. “When there is no electricity, you can’t watch TV. So I read,” he recalls, crediting literature with shaping his language and worldview.

Growing up amidst Lebanon’s sectarian conflict, Hage witnessed the brutal arbitrariness of war, where identity alone determined one’s fate. Fleeing the country in the early 1980s, he later studied photography in Montreal, a discipline that influenced the dreamlike tension and experimentalism of his writing.

A central metaphor in De Niro’s Game is Russian roulette, an image famously associated with Michael Cimino’s The Deer Hunter (1978). In one of cinema’s most harrowing sequences, three American soldiers are forced to play the deadly game at gunpoint, reflecting war's dehumanizing horrors. While Cimino's film faced criticism for its graphic violence, the director defended its unflinching portrayal of brutality on grounds that in Vietnam era, you cannot sanitize violence.

Hage’s novel echoes The Deer Hunter not only in its protagonist George's nickname, “De Niro,” but also in its existential explorations. Set against the backdrop of Beirut’s civil war and exile in Paris, the novel portrays a generation for whom survival is precarious, and life is recklessly discarded. Violence becomes the only means of resolution, and identity oscillates between murder and suicide, reminiscent of Camus' The Stranger.

If De Niro’s Game follows a young man escaping 1980s Beirut only to face alienation in Paris, Cockroach extends this journey into contemporary Montreal. The novel functions almost as a sequel, tracing the descent of an unnamed anti-hero into the immigrant underworld.

At its core, Cockroach is a meditation on existential crisis. Its unnamed narrator, an immigrant struggling with poverty, drug abuse, and mental illness, undergoes therapy with Genevieve, a young and inexperienced psychiatrist. From the outset, he proves to be an unreliable narrator—obsessive, manipulative, and consumed by desire. A petty thief, he breaks into homes to steal food and small possessions, his self-image merging with that of the cockroach: unnoticed, unwanted, yet impossible to eradicate.

The novel is populated by equally displaced characters. Reza, a Persian sitar player, is a compulsive liar who fabricates elaborate stories to seduce women. Though the narrator harbors no real affection for him, he tolerates his presence, occasionally sharing a joint or a night out. Even a small debt—forty dollars—becomes a potential catalyst for retribution. Farhoud, a gay professor and Iranian refugee, has endured imprisonment and torture. The narrator, resentful of him, views him as a pretentious fraud masking his poverty. In a petty act of disdain, he steals Farhoud’s love letters, not out of necessity but simply because there is nothing else to take.

At the heart of the novel is Shohre, a strikingly beautiful Iranian woman whose past is marked by unspeakable trauma. As a child, she was repeatedly raped in an Islamist prison in Tehran. Her wounds remain raw, shaping her inability to form deep relationships beyond fleeting encounters. Her story mirrors the narrator's own pain: his sister, a victim of relentless domestic violence, perished because he failed to avenge her. Encouraged by Abu Roro, his mentor in crime, he once sought retribution but faltered at a crucial moment, a hesitation that led to his sister's death. This failure lingers, fuelling his quiet self-loathing and his earlier suicide attempt.

Through therapy, he is encouraged to find employment and begins working at a Persian restaurant, where he meets Zeher, the owner's daughter. Zeher embodies the evolving values of a younger immigrant generation—one that embraces sexual freedom and rejects traditional constraints. When the narrator accidentally witnesses her masturbating, he perceives it as a rare glimpse into her inner world. Yet, unlike Shohre, Zeher is not a victim; she is defined by agency, making choices of her own free will.

The novel's slow, meandering narrative tightens into a sharp, cinematic climax when Shohre unexpectedly encounters her former tormentor, now disguised under a new identity. Determined to reclaim her agency, she enlists the narrator in her plan for revenge. For him, it is not just an opportunity to help her; it is a chance to redeem himself, to atone for his earlier inertia that cost his sister's life.

The novel's title evokes Kafka, but Cockroach is not Kafkaesque in execution. As critic James Lasdun, writing for The Guardian, notes, “Where Kafka writes Gregor Samsa's metamorphosis as a passion play of Christ-like suffering and forbearance, Hage works the subject for something much more caustic and defiant. Insecthood, for his victim, is a phantasmal extension of his own multifaceted idea of himself: as immigrant outcast, seething sensualist, Dostoevskian Underground Man, undetectable thief, future inheritor of the earth, agent of exposure among the hypocritical bourgeoisie, and all-round connoisseur of the tang and sting of reality.” Lasdun argues that the influences of French novelist Louis-Ferdinand Céline, playwright Jean Genet, and American novelist William S. Burroughs are more evident in Hage than Kafka.

A key motif in the novel is the biological superiority of the cockroach—a creature that, unlike humans, can survive cosmic destruction. This image reflects the existence of asylum seekers, forced to live in the shadows, assimilating the knack of survival against all odds. The narrator, describing himself and others like him as the "scum of the earth in the capitalist enterprise," frequently employs black humor to navigate his grim reality. His fragmented, surreal perspective allows him to "undress" people, stripping them of disguises and pretenses.

Whether his sessions with Genevieve bring about real change is irrelevant. His suicide attempt, mentioned early in the novel, is never portrayed as genuine. Rather, his confessions serve as a narrative device, weaving together disparate elements of the plot. His interactions with Genevieve are not about seeking solace but about exposing himself and others.

Critics have observed that while Cockroach is stylistically and structurally ambitious, its latter sections lose emotional momentum. Mary Gaitskill, writing for The New York Times, argues that the novel's juxtaposition of past misfortunes with a mission of revenge disrupts its pacing. She also points to clichéd depictions of negative characters, particularly those imitating French mannerisms, which dilute the novel’s sharp critique.

Yet, despite these flaws, Cockroach cements Hage’s reputation as a writer who masterfully blends style and substance. The novel’s ending—shifting from poetic stillness to cinematic intensity—demonstrates Hage’s ability to craft narratives that are at once intimate and expansive. The narrator’s final act, killing a man of power, does not resolve his uncertain life as an expatriate; rather, it plunges him into deeper complexities. But in acting for Shohre, whose inability to avenge herself mirrors his own past failure, he attains a measure of redemption—at least in human terms.

 Read in Malayalam here:

 https://alittlesomethings.blogspot.com/2024/10/cockroach-by-rawi-hage.html


Friday, October 11, 2024

Cockroach by Rawi Hage

 

അതിജീവനത്തിന്റെ കീട രൂപകം



    എഴുത്തുകാരുടെ കൂട്ടത്തില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കുന്നു- അവരില്‍ നിന്ന് എനിക്കൊന്നും പഠിക്കാനില്ലെന്നു ഞാന്‍ മനസ്സിലാക്കി. ആളുകള്‍ പ്രസിദ്ധീകരണത്തിന്റെ സാധ്യതകളും പരിമിതികളും സംസാരിക്കുന്നു. അവര്‍ എഴുത്തിനെ കുറിച്ച് ശരിക്ക് ഒന്നും പറയുന്നില്ല. എനിക്കിഷ്ടം എന്റെ പഴയ ടാക്സി ഡ്രൈവര്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാണ്. അവര്‍ നല്ല കഥ പറച്ചിലുകാരാണ്.” നാല്‍പ്പത്തിനാലുകാരനായ ലബനീസ് – കനേഡിയന്‍ നോവലിസ്റ്റ് റാവി ഹാഗെ, പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന എഴുത്തുകാരും തൊഴിലാളി വര്‍ഗ്ഗമായ കുടിയേറ്റക്കാരും ഹസീദി ജൂതരും ബൊഹീമിയന്‍ യുവതയും തമ്പടിക്കുന്ന മോണ്‍ട്രിയലിലെ ഒരു വിലകുറഞ്ഞ റെസ്റ്ററെന്റില്‍ ഇരുന്ന് ക്വില്‍ ആന്‍ഡ് ക്വയര്‍ മാഗസിന്റെ ലേഖകനോടു പറയുന്നു( quillandquire.com). പ്രഥമ നോവലിന് തന്നെ (De Niro’s Game- 2008) വിഖ്യാതമായ ഇംപാക് ഡബ്ലിന്‍ പുരസ്കാരം ലഭിച്ചത് ഏറെ വിസ്മയത്തോടെയാണു എഴുത്തുകാരന്‍ സ്വയം സ്വീകരിച്ചത്. സെയില്‍സ്മാനും ഹോട്ടല്‍ പരിചാരകാനും ടാക്സി ഡ്രൈവറും ഒക്കെയായുള്ള ജീവിതം എഴുത്തുകാരന്‍ എന്ന പുതിയ വേഷത്തിലേക്ക് അതോടെ ഹാഗെ പരിവര്‍ത്തിപ്പിച്ചു. മികച്ച വായനക്കാരനായിരുന്ന പിതാവിന്റെ പുസ്തക ശേഖരം ഹാഗെ ഓര്‍ക്കുന്നു. കൂടെക്കൂടെ വൈദ്യുതി ബന്ധം നിലക്കുന്ന സംഘര്‍ഷ ഭരിതമായ ബയ്റൂത്തില്‍ “വൈദ്യുതിയില്ലാത്തപ്പോള്‍ ടി. വി. കാണാനാവില്ല. അതുകൊണ്ട് ഞാന്‍ വായിക്കും.” എന്ന് അദ്ദേഹം ഓര്‍ക്കുന്നു. തന്റെ ഭാഷയെ ചിന്തേരിടാന്‍ ഇപ്പോള്‍ വായന തന്നെ സഹായിക്കുന്നുവെന്നു ഹാഗെ കണ്ടെത്തുന്നുണ്ട്. മുസ്ലിം-ക്രിസ്ത്യന്‍ എന്നിങ്ങനെ ഒരു യുദ്ധത്തിന്റെ ഇരുവശങ്ങളില്‍ ആയിപ്പോയി എന്നതുകൊണ്ട്‌ മാത്രം നേരിട്ടു നേരിടേണ്ടി വന്ന വംശീയതയുടെ അനുഭവങ്ങളില്‍ വ്യക്തിപരമായി ഒന്നുമില്ലായിരുന്നെന്നു എമ്പതുകളുടെ തുടക്കത്തില്‍ ദേശംവിടും മുമ്പേ ഹാഗെ കണ്ടെത്തിയിരുന്നു. മോണ്‍ട്രിയലില്‍ ഫോട്ടോഗ്രാഫി പഠനം തുടര്‍ന്ന അനുഭവം പില്‍ക്കാലം എഴുത്തില്‍ പ്രതിഫലിപ്പിച്ച പരീക്ഷണാത്മകതക്കും സ്വപ്നാത്മക, പിരിമുറുക്ക അന്തരീക്ഷനിര്‍മ്മിതിക്കും അദ്ദേഹത്തിനു സഹായകമായി. 

    വിയറ്റ്നാം യുദ്ധം കഴിഞ്ഞതിനു തൊട്ടു പിറകെ നിര്‍മ്മിക്കപ്പെട്ട മൈക്കല്‍ സിമിനോയുടെ വിഖ്യാത ചിത്രമായ ദി ഡിയര്‍ ഹണ്ടര്‍ (1978), യുദ്ധത്തിന്റെ സര്‍വ്വനാശത്തെ അവതരിപ്പിക്കാന്‍ കണ്ടെടുക്കുന്ന രൂപകമാണ്, തങ്ങളെ തടവിലാക്കിയ വടക്കന്‍ വിയറ്റ്നാം യോദ്ധാക്കളുടെ തോക്കിന്‍ മുനയില്‍ നിര്‍ബന്ധിതരായി മൂന്നു മുഖ്യ കഥാപാത്രങ്ങളും നടത്തേണ്ടി വരുന്ന റഷ്യന്‍ റൌലെറ്റ്‌ കളി. സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീഷണമായ ഒരന്തരീക്ഷമാണ് മൃത്യു മുനമ്പിലെ ‘കളി’യുടെ ശ്വാസം മുട്ടിക്കുന്ന നിമിഷങ്ങളായി പരിവര്‍ത്തിക്കപ്പെടുന്നത്. റോബര്‍ട്ട്‌ ഡി നീറോ അവതരിപ്പിക്കുന്ന മുഖ്യ കഥാപാത്രമായ മൈക്ക്, കൂട്ടാളികളായ നിക്ക് (ക്രിസ്റ്റൊഫാര്‍ വോല്‍ക്കന്‍), സ്റ്റീവ് (ജോണ്‍ സാവേജ്) എന്നിവരെയും കഷ്ടിച്ചു രക്ഷപ്പെടുത്തി പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോള്‍ സായ്ഗോണിലെ ഹിംസാത്മകമായ ഇടുക്കുതെരുവുകളില്‍ വന്‍ സംഖ്യയുടെ വാതുവെപ്പില്‍ ഇതേ കളി നടക്കുന്നുണ്ട്. പച്ചക്ക് കാണിക്കാവുന്ന ഹിംസാത്മകതയുടെ അതിരുകള്‍ ഈ രംഗങ്ങള്‍ ഭേദിക്കുന്നില്ലേ എന്ന സന്ദേഹം പോലും ഒരളവു സംഗതമാണെങ്കില്‍ വിയറ്റ്നാം കാല അനുഭവങ്ങളില്‍ ഹിംസയെ അലക്കിവെളുപ്പിക്കാനാവില്ല/ അങ്ങനെ ചെയ്യേണ്ടതില്ല എന്നത് തന്നെയാണ് അതിന്റെ വിശദീകരണം. റാവി ഹാഗേക്ക് വിഖ്യാതമായ ഇംപാക് പുരസ്കാരം നേടിക്കൊടുത്ത പ്രഥമ നോവല്‍ ‘ഡിനിറോയുടെ കളി’ (De Niro’s Game), നോവലിലെ  മുഖ്യ കഥാപാത്രമായ ജോര്‍ജ്ജിന് നല്‍കപ്പെടുന്ന ഡിനിറോ എന്ന ചെല്ലപ്പേരിലൂടെയും ആ റഷ്യന്‍ റൌലെറ്റ്‌ രൂപകത്തിലൂടെയും മാത്രമല്ല സിമിനോ ചിത്രത്തെ ആവാഹിക്കുന്നത്. അത് അതിജീവനമെന്നത് അങ്ങേയറ്റം അപകടം നിറഞ്ഞതും ജീവതമെന്നത് തികച്ചും അശ്രദ്ധമായി ധൂര്‍ത്തടിക്കപ്പെടുന്നതുമായ യുവതയുടെ അസ്തിത്വ പ്രതിസന്ധികളെ കൂടിയാണ് ആഭ്യന്തര യുദ്ധത്തിന്റെ തീരാദുരിതം പേറുന്ന ബയ്റൂത്തിന്റെയും പിന്നീട് കുടിയേറ്റത്തിന്റെ അനിശ്ചിതത്വം മാത്രം കാത്തിരിക്കുന്ന പാരീസിന്റെയും പശ്ചാത്തലങ്ങളില്‍ അവതരിപ്പിക്കുന്നത്‌. ഏതു പ്രശ്നത്തിനുമുള്ള ഏകപരിഹാരം ഹിംസയായി തീരുന്ന പ്രതീക്ഷകളറ്റ ലോകത്ത് എന്തുചെയ്യാനും മടിയില്ലാത്ത ചെറുപ്പക്കാരുടെ ജീവിതം വികാരശൂന്യമായി വരണ്ടു പോകുകയും കാമുവിന്‍റെ അന്യനെ പോലെ (The Outsider- Albert Camus) ആത്മഹത്യയും കൊലയുമെന്ന പരസ്പരം മാറ്റിവെക്കാവുന്ന പ്രഹേളികയായി അസ്തിത്വാന്വേഷണം മാറിത്തീരുകയും ചെയ്യുന്നു. 

    ഹാഗേയുടെ പ്രഥമ നോവലിലെ യുവ നായകന്‍ എമ്പതുകളിലെ കലുഷമായ ബയ്റൂത്തില്‍ നിന്ന് രക്ഷപ്പെട്ട് രക്തപങ്കിലമായ ഭൂതകാലത്തിന്റെ അശാന്ത സ്മൃതികളും പേറി എപ്പോഴും എന്തും സംഭവിക്കാവുന്ന വര്‍ത്തമാന സാഹചര്യത്തില്‍ നിലയുറപ്പിക്കാനുള്ള ജ്വരബാധിതമായ തന്ത്രങ്ങളുമായി പാരീസിലെ തെരുവുകളില്‍ അലയുന്നവനാണെങ്കില്‍, ‘കൊക്രോച്ച്’ പാലായനത്തെ ഒരു തുടക്കമായി എടുക്കുകയും സമകാലിക മോണ്‍ട്രിയലിലെ കുടിയേറ്റക്കാരുടെ ജീവിത പരിചേദം അവതരിപ്പിക്കുകയും ചെയ്യുന്നു. ഡിനിറോയുടെ ലോകത്തുനിന്ന് ഒരു പ്രതിനായക രൂപം വര്‍ത്തമാന മോണ്‍ട്രിയലിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്ന മട്ടില്‍ ഏതാണ്ടൊരു തുടര്‍ച്ച പോലെത്തന്നെ രണ്ടാം നോവലിനെ കാണാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ദാരിദ്ര്യവും മയക്കുമരുന്നുപയോഗവും മാനസിക അനാരോഗ്യവും ആത്മഹത്യാ പ്രവണതയും അനുഭവിക്കുന്ന പേര് പറയുന്നില്ലാത്ത പ്രതിനായക സ്വഭാവമുള്ള കുടിയേറ്റക്കാരന്‍ കഥാപാത്രത്തിന്റെ അസ്തിത്വ പ്രതിസന്ധികളാണ് നോവലിന്റെ പ്രമേയം. മോണ്‍ട്രിയലില്‍ എങ്ങോ ഒരിടത്ത് ഒരു മനോരോഗ വിശകലനെ കേന്ദ്രത്തില്‍ പ്രത്യേകിച്ചൊരു വൈദഗ്ദ്യവുമില്ലാത്ത യുവതിയായ സൈക്കയാട്രിസ്റ്റ് ജെനവീവിന്റെ മുന്നിലാണ് അയാളുടെ പല ഘട്ടങ്ങളിലായുള്ള ഏറ്റു പറച്ചില്‍ അരങ്ങേറുന്നതെന്ന് നാം മനസ്സിലാക്കുന്നു. അയാള്‍ നമ്പാന്‍ കൊള്ളാത്ത ആഖ്യാതാവാണെന്നും (unreliable narrator) സ്ത്രീകളോട് അടങ്ങാത്ത അഭിനിവേശമുണ്ടെന്നും ആളുകളുടെ വീടുകളില്‍ ഒളിച്ചു കടന്നു അവരുടെ അടുക്കളകളില്‍ നിന്ന് ഭക്ഷണം കഴിച്ചും ചില്ലറ മോഷണം നടത്തിയും കഴിയുന്ന ഒരു ചെറുകിട തട്ടിപ്പുകാരന്‍ ആണെന്നും നാം പതിയെ മനസ്സിലാക്കുന്നു. കൂറകളോടുള്ള രൂഡബോധം (fixation) താന്‍ ഒരു കൂറയാണെന്ന തോന്നലായി ഒരു രൂപാന്തര ബോധം അയാളില്‍ സൃഷ്ടിച്ചിട്ടുണ്ട്. തന്റെ അസ്തിത്വത്തെ കുറിച്ചും അതിന്റെ ഉദ്ദേശത്തെ കുറിച്ചുമുള്ള ചിന്തകള്‍ അയാളെ അലട്ടുന്നുണ്ട്. ജന്മദേശത്ത് യുദ്ധം, ഹിംസാത്മകമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍, എന്ന് തുടങ്ങി കുടുംബത്തില്‍ തന്നെ നേരിട്ട കൊലപാതകത്തിന്റെ പോലും അനുഭവങ്ങള്‍ അയാള്‍ക്കുണ്ട്. അയാളെ പോലെത്തന്നെ വേരുകളറ്റ കുടിയേറ്റ കഥാപാത്രങ്ങളാണ് അയാളുടെ ചുറ്റുവട്ടത്തിലും. പേര്‍ഷ്യന്‍ സിതാര്‍ വാദകനായ റെസ തന്റെ കേമത്തത്തെ കുറിച്ച് വലിയ ധാരണകള്‍ വെച്ച് പുലര്‍ത്തുന്നു. വിദേശിയെന്ന മേല്‍വിലാസവും നിറം പിടിപ്പിച്ച നുണകളും സ്ത്രീകളെ ആകര്‍ഷിക്കാനുള്ള ഉപാധി കൂടിയാണ് അയാള്‍ക്ക്. റെസയുമായി അത്ര ഊഷ്മള ബന്ധം ഒന്നുമല്ലെങ്കിലും ഇടയ്ക്കിടെ അയാളോടോപ്പം ഒരു ജോയിന്റിനോ ക്ലബ്ബിലെ കറക്കത്തിനോ ആഖ്യാതാവ് മടി കാണിക്കുന്നില്ല. റെസ കടം വാങ്ങിയ നാല്‍പ്പതു ഡോളര്‍ തിരികെ വാങ്ങിക്കാന്‍ ഏതറ്റം വരെയും അയാള്‍ പോകുമെന്ന സൂചനയുമുണ്ട്. അത് കൃത്യമായി പ്രയോഗിക്കുന്നത് ഫലിക്കുന്നുമുണ്ട്. സ്വവര്‍ഗ്ഗാനുരാഗിയായ ഫാരൂദ് എന്ന ‘പ്രൊഫസര്‍’ ഇറാനില്‍ നേരിടേണ്ടി വന്ന ജയില്‍ വാസവും കൊടിയ പീഡനവും കാരണം അഭയാര്‍ഥിയായി എത്തിയ ആളാണ്‌. സ്വന്തം ദാരിദ്ര്യം മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ജാടക്കാരനായാണ് ആഖ്യാതാവ് അയാളെ വിലയിരുത്തുന്നത്. അയാളോടുള്ള വെറുപ്പാണ് അയാള്‍ സൂക്ഷിക്കുന്ന കുറെ പ്രേമ ലേഖനങ്ങള്‍ മോഷ്ടിക്കാന്‍ ആഖ്യാതാവിനെ പ്രേരിപ്പിക്കുന്നത്; മറ്റൊന്നും അയാളുടെ പക്കല്‍ ഇല്ലായിരുന്നു എന്നതും. അതീവ സുന്ദരിയായ ഷോഹ്റെ എന്ന ഇറാനിയന്‍ യുവതിയാണ് ആഖ്യാതാവിന്റെ ജീവിതവുമായും നോവലിന്റെ പ്രമേയവുമായും ഏറെ കെട്ടുപിണയുന്ന മറ്റൊരു കഥാപാത്രം. അതീവ സാവധാനം ചുരുളഴിയുന്ന നോവലിന്റെ മര്‍മ്മത്തില്‍ ഇസ്ലാമിസ്റ്റ് ടെഹ്റാനിലെ തടവറയില്‍ ഇളം പ്രായത്തില്‍ അവള്‍ നേരിടേണ്ടി വന്ന ആവര്‍ത്തിച്ചുള്ള ബലാല്‍ക്കാരത്തിന്റെ കഥയുണ്ട്. രതിയാവാം, ആഴത്തിലുള്ള ബന്ധങ്ങള്‍ വേണ്ട എന്ന അവളുടെ നിലപാടിന് പിന്നിലും ഇതേ ഓര്‍മ്മകളുടെ വേട്ടയാടല്‍ ഉണ്ടാവാം. ആഖ്യാതാവിന്റെ തന്നെ ഭൂതകാലതിലാകട്ടെ, നിരന്തരം കൊടിയ ഗാര്‍ഹിക പീഡനത്തിനു വിധേയയാകേണ്ടി വന്ന സഹോദരിയും അവള്‍ക്കു വേണ്ടി, തട്ടിപ്പിലും കുറ്റകൃത്യങ്ങളിലും തനിക്കും ഗുരുവും വഴികാട്ടിയുമായിരുന്ന വയോധികന്‍ അബു റോറോയുടെ ഉപദേശപ്രകാരം നടപ്പിലാക്കാന്‍ തുനിഞ്ഞു പരാജയപ്പെട്ട പ്രതികാരത്തിന്റെയും അതിനു വിലയായി അവളുടെ ജീവിതം ഹോമിക്കേണ്ടി വന്നതിന്റെയും ദുരന്തവുമുണ്ട്. നിര്‍ണ്ണായക ഘട്ടത്തില്‍ ചെയ്യേണ്ടത് ചെയ്യാന്‍ അയാള്‍ക്ക് കഴിയാതെ പോയതിന്റെ വിലയായിരുന്നു സഹോദരിയുടെ മരണം. ഒരു ചെറുകിട മോഷ്ടാവും ചില്ലറ ഭീഷണികളിലൂടെ കാലക്ഷേപം കഴിക്കുന്നവനുമെങ്കിലും തോക്കിന്റെ കാഞ്ചി വലിക്കുക എന്നതൊക്കെ അത്ര എളുപ്പമല്ല എന്ന് വലിയ വിലകൊടുത്താണ് ആഖ്യാതാവ് തിരിച്ചറിയുക. എങ്കിലും തികച്ചും ശാരീരികമായ ഒരു മരവിപ്പ് എന്നതിനപ്പുറം ധാര്‍മ്മിക അങ്കലാപ്പിന്റെ ഹാംലെറ്റ് തലത്തിലേക്കൊന്നും മുതിരുന്ന നൈതിക പ്രശ്നമല്ല നോവലില്‍ അത്. ഒരു വേള, നോവലാരംഭത്തിനും മുമ്പേ സംഭവിച്ച ആത്മഹത്യാ ശ്രമം ഈ സ്വയം പരാജയത്തിന്റെ ഫലമാകാം എന്ന സൂചനയുണ്ട്. തെറാപ്പി ഘട്ടങ്ങളിലൂടെ ഒരു തൊഴില്‍ തേടുകയെന്ന കാര്യത്തില്‍ ലഭിക്കുന്ന പ്രോത്സാഹനത്തിലൂടെ അയാള്‍ ഒരു പേര്‍ഷ്യന്‍ റസ്റ്ററെന്റില്‍ ആഴ്ചയില്‍ മൂന്നു ദിവസമെന്ന തോതില്‍ ജോലി കണ്ടെത്തുകയും അവിടെ വെച്ച് ഉടമയുടെ മകള്‍ സെഹറിനെ പരിചയപ്പെടുകയും ചെയ്യുന്നു. കനേഡിയന്‍ ചുറ്റുപാടിലേക്ക് പരിവര്‍ത്തനപ്പെടുകയും പരമ്പരാഗത ധാര്‍മ്മിക കാപട്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന പുതുതലമുറ കുടിയേറ്റക്കാരുടെ ലൈംഗിക സ്വാതന്ത്ര്യ ബോധത്തിന്റെ പ്രതിനിധിയാണ് സെഹര്‍. ഒരിക്കല്‍ അവള്‍ സ്വയംഭോഗം നടത്തുന്നത് കാണാനിടയാകുന്ന ആഖ്യാതാവ് അവളിലേക്ക് അതൊരു വാതായനമായി കണ്ടെടുക്കുന്നുണ്ടെങ്കിലും അവളുടെ ചെയ്തികള്‍ അവളുടെ തെരഞ്ഞെടുപ്പു തന്നെയാണ് എന്നയര്‍ത്ഥത്തില്‍ സെഹര്‍ ഒരു ഇരയല്ല. ഷോഹ്റെ തന്റെ പീഡകനെ പുതിയ വേഷത്തില്‍ റെസ്റ്ററന്റില്‍ വെച്ച് കണ്ടുമുട്ടുന്നതും തന്റെ പ്രതികാര നിര്‍വ്വഹണത്തില്‍ സഹകാരിയായി കൂട്ടുകാരനെ കൂട്ടുന്നതുമാണ് അത് വരെ മന്ദസ്ഥായിയില്‍ പോയ ഇതിവൃത്തത്തെ സിനിമാറ്റിക് ആയ രീതിയില്‍ ചടുലമായ പിരിമുറുക്കത്തിന്റെ അന്ത്യത്തിലേക്ക് എത്തിക്കുന്നത്. അയാള്‍ക്ക് അതൊരു നിനച്ചിരിക്കാതെ വരുന്ന അവസരം കൂടിയാണ്: സഹോദരിയുടെ കാര്യത്തില്‍ സംഭവിച്ച അക്ഷന്തവ്യമായ കൈ മരവിപ്പില്‍ നിന്ന് സ്വയം വിമോചിപ്പിച്ചു തന്റെ കര്‍തൃത്വം തിരിച്ചുപിടിക്കുന്നതിനുള്ള ഒരവസരം. നോവലിലെ കഥാപാത്രങ്ങളെല്ലാം പങ്കുവെക്കുന്ന ജീവിതം അതിന്റെ സാകല്യത്തില്‍ പുതിയൊരു ദേശത്തോട് അവര്‍ എങ്ങനെ മെരുങ്ങുന്നുവെന്നതും ആത്യന്തികമായി ഓരോരുത്തരും അനുഭവിക്കുന്ന ഏകാന്തതയുടെ ആഴവും വെളിപ്പെടുത്തുന്നുണ്ട്.

    ഇതിവൃത്തത്തിലൂടെയുള്ള ഒരു അവലോകനം നല്‍കാനിടയുള്ള  വേണ്ടത്ര സംഭവങ്ങളും നാടകീയതയുമെന്ന പ്രതീതി വാസ്തവത്തില്‍ തെറ്റിദ്ധാരണാജനകമാണ്. നോവലിന്റെ പ്രധാന ഊന്നല്‍ ഒട്ടും നാടകീയതയില്ലാത്ത, അതീവ അവധാനതയുള്ള, തന്നോടുള്‍പ്പടെ ആരോടും പ്രത്യേകിച്ച് ഉത്തരവാദിത്തമില്ലാത്ത പൊങ്ങുതടി ജീവിതം നയിക്കുന്ന വികാരാവേശങ്ങളില്ലാതെ കടുത്തുപോയ (hard-boiled), ‘നോയിറിഷ്’ (noirish) പാത്ര സൃഷ്ടിയായ ആഖ്യാതാവിന്റെയും സമാനമോ ഒട്ടും മികച്ചതോ അല്ലാത്ത ഇതര കഥാപാത്രങ്ങളുടെയും തുറസ്സുകളില്ലാത്ത അഭയാര്‍ഥി ജീവിതങ്ങളുടെ ചിത്രീകരണത്തിലാണ്. സ്വന്തം വികാരങ്ങളെ വിശ്വാസമില്ലാത്ത വ്യക്തിത്വമായാണ് ആദ്യവാചകത്തില്‍ തന്നെ ആഖ്യാതാവ് സ്വയം പരിചയപ്പെടുത്തുന്നത്. അയാളുടെ ആത്മഹത്യാശ്രമം ഗൌരവത്തില്‍ എടുക്കേണ്ട ഒന്നായിപ്പോലും വായനക്കാരന് അനുഭവപ്പെടാത്തതിനു പിന്നിലും ഇതേ കാമ്പില്ലായ്മയാണ്. “ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചത് ഒരു തരം ജിജ്ഞാസ, അല്ലെങ്കില്‍ പ്രകൃതിയോടുള്ള, പ്രപഞ്ചത്തോട് തന്നെ, ആവര്‍ത്തിക്കുന്ന പ്രകാശത്തിനോടുള്ള ഒരു തരം വെല്ലുവിളിയാകാം. അതൊക്കെ എന്നെ പീഡിപ്പിക്കുന്നതായി തോന്നി. അസ്തിത്വത്തിന്റെ പ്രശ്നം എന്നെ മൂടി.” സ്ത്രീകളെ കാണുമ്പോള്‍ തന്നില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള അയാളുടെ വിവരണം ഒരപൂര്‍വ്വ ജീവിയായി സ്വയം വെളിപ്പെടുത്തുന്നു. “സ്ത്രീകളെ കാണുമ്പോള്‍ എന്റെ പല്ലുകള്‍ നേര്‍ത്തു നീണ്ട് കൂര്‍ത്തു വരുന്നത് എനിക്കനുഭവപ്പെടുന്നു. എന്റെ മുതുകില്‍ കൂനുണ്ടാവുകയും നെറ്റിയില്‍ രണ്ടു ആന്റിനകല്‍ മുളക്കുകയും ചെയ്യുന്നു, ശ്രദ്ധ പിടിച്ചു പറ്റാനുള്ള ആഗ്രഹം വിളംബരപ്പെടുത്തിക്കൊണ്ട് അവ കാറ്റില്‍ ആടുന്നു. എനിക്ക് ഞാന്‍ കണ്ടുമുട്ടുന്ന സ്ത്രീകളുടെ കാലുകള്‍ക്കടിയിലേക്ക് ഇഴഞ്ഞു കയറാന്‍, താഴെ നിന്ന് അവരുടെ വടിവൊത്ത രൂപം, മസൃണമായ കാല്‍വണ്ണകള്‍, ആസ്വദിക്കാന്‍ തോന്നും.. വികാരങ്ങളുടെയും ജൈവ ചോദനയുടെയും ഒരു അവലക്ഷണം പിടിച്ച മിശ്രിതമാണ് അത്, അതെന്നെ സ്കൂള്‍കാരികളുടെ മുന്നില്‍ പെട്ട കൂനനെ പോലെ ഈ സ്ത്രീകളെ സമീപിക്കാന്‍ നിര്‍ബന്ധിക്കും.” കുളിമുറിയില്‍ ഷോഹ്റെയുടെ ശരീര സ്രവ്യങ്ങളുടെ ശബ്ദം പോലും കാമനയുടെ ഭാഷയിലാണ് ആഖ്യാതാവ് വിവരിക്കുന്നത്. മറ്റു കഥാപാത്രങ്ങളുടെ പെണ്ണനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ പോലും അയാളുടെ ഭാഷ ‘ഇറോട്ടിക്’ ആവുന്നുണ്ട്‌. റെസ തന്റെ വസ്തുതാപരവും കല്‍പ്പിതവുമായ പീഡാനുഭവങ്ങളുടെ വിവരണത്തിലൂടെ ദീനാനുകമ്പരായ കനേഡിയന്‍ സ്ത്രീകളെ വശംവദരാക്കുന്നത് അയാള്‍ കാണുന്നുണ്ട്, “എന്തും വിശ്വസിക്കുന്ന തലകള്‍ കുലുങ്ങും, അനുകമ്പാര്‍ദ്രമായ കണ്ണുകള്‍ തുറയും, സോഫകള്‍ക്കും കിടക്കകള്‍ക്കും മേല്‍ ബ്ലാങ്കറ്റുകള്‍ വിരിക്കപ്പെടും, ഫ്രിഡ്ജുകളില്‍ നിന്ന് ബാക്കിയായവ പുറത്തു ചാടും, പിന്നെ പൂവനു ഭാഗ്യമുണ്ടെങ്കില്‍, അത് കോഴിക്കാലുകളിലേക്കും ഭുജങ്ങളിലേക്കും ബിയറിന്റെയും വൈനിന്റെയും അകമ്പടിയോടെ നീളും.”

    രൂപകങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഹാഗെ ബോധപൂര്‍വ്വം നിലനിര്‍ത്തുന്ന ഒരു കൃത്യതയില്ലായ്മ, എല്ലാ സാധ്യതകളും പരിഗണിക്കുന്ന ധ്വനികളുടെ മുഴക്കം വിപുലപ്പെടുത്തുന്നുവെന്ന്‍ ജെയിംസ് ലസ്ദൂന്‍ നിരീക്ഷിക്കുന്നത് പ്രസക്തമാണ്. ക്ലോസെറ്റ് സിങ്കിലൂടെ ഒഴുകിപ്പോവുന്ന പ്രണയിനിയുടെ മൂത്രം പട്ടത്തിന്റെ ചരടിനെയും പൊക്കിള്‍ക്കൊടിയേയും, മോക്ഷത്തെയും പുനര്‍ജ്ജനിയെയും സര്‍വ്വവ്യാപിയായ ആഘോഷത്തിന്റെ സുവര്‍ണ്ണ നൂലിനെയും അയാളുടെ മനസ്സില്‍ കൊണ്ടുവരുന്നു. പോണ്‍ പ്രദര്‍ശനശാലയില്‍ മുഷ്ടിമൈഥുനം നടത്തുന്ന ആണുങ്ങള്‍ ജോലിയുടെയും യുദ്ധത്തിന്റെയും നാണക്കേടിന്റെയും ആസക്തിയുടെയും വിവാഹത്തിന്റെയും ചിത്രലിപികള്‍ തീര്‍ക്കുന്നതായി അയാള്‍ നിരീക്ഷിക്കുന്നു. “വക്രമായ ചക്രവാളത്തിനു കുറുകെ നിഴല്‍ ചിത്രങ്ങള്‍ എന്നപോലെ ചെരിഞ്ഞ ചുമലുകളുമായി അസ്തമിക്കുന്ന സൂര്യന്റെ വെളിച്ചത്തില്‍ മത്സ്യം കോരിയെടുക്കുന്ന മുക്കുവരെ പോലെ” അവര്‍ നില്‍ക്കുന്നുവെന്നു അയാള്‍ വിവരിക്കുന്നു. ഇത്തരം ദീര്‍ഘ ഉപമകള്‍ക്ക് സ്വാഭാവികമായി സംഭവിക്കാവുന്ന വലിച്ചുനീട്ടല്‍ പ്രതീതി ഹാഗെയില്‍ അനുഭവപ്പെടാത്തത് കൃത്യതയെക്കാള്‍ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന ആന്തരികവിക്ഷോഭങ്ങളുടെ കലുഷതയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത് എന്നത് കൊണ്ടാണ്. സ്നേഹരാഹിത്യവും ഒഴിഞ്ഞ മടിശ്ശീലയും വിശപ്പുമാണ് ആഖ്യാതാവിനെ തുറിച്ചു നോക്കുന്ന സത്യങ്ങള്‍. തണുത്തുറഞ്ഞ നഗരവീഥികളിലൂടെ ചെറിയതോതില്‍ കട്ടും പിടിച്ചു പറിച്ചും അടങ്ങാത്ത കാമനയുടെ വിശപ്പില്‍ പെണ്ണുടലുകളില്‍ അഭിരമിച്ചും തുല്യ ദുഃഖിതനായ കൂട്ടാളിയില്‍ നിന്ന് കിട്ടാനുള്ള പണം തേടി പിന്തുടര്‍ന്നും കാര്യമായൊന്നും സംഭവിക്കാതെ മുന്നോട്ടു പോകുന്ന ആഖ്യാതാവിനെയാണ് തെറാപ്പിയുടെ വിവിധ ഘട്ടങ്ങളിലൂടെ നോവലിന്റെ ഒട്ടു മുക്കാലും നാം കാണുന്നത്. അവസാനഭാഗങ്ങള്‍ നിയന്ത്രിതമെങ്കിലും ആവേഗത്തോടെ ഭൂതകാല അനുഭവങ്ങളുടെ അവതരണത്തിലേക്കും പരിഹാരങ്ങളിലേക്കും ശ്രദ്ധയൂന്നുന്നു. 

    നോവലിന്റെ തലക്കെട്ടിലെ പ്രാണിജന്മം അനിവാര്യമായും കാഫ്കയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ പരിചരണത്തില്‍ അത് കാഫ്കേയസ്ക്ക് എന്ന് പറയാവുന്ന രീതിയിലല്ല എന്ന് വ്യക്തമാണ്. “ഗ്രിഗോര്‍ സംസയുടെ പരിണാമത്തെ ഒരു പാഷന്‍ പ്ലേയിലെ (passion play) കൃസ്തുസമാനമായ സഹനവും പീഡാനുഭവവുമായി കാഫ്ക എഴുതുമ്പോള്‍, ഹാഗെ ഈ പ്രമേയത്തെ കുറേക്കൂടി തീവ്രവും ധിക്കാരപൂര്‍ണ്ണവുമായ ഒരു ലക്ഷ്യത്തിനായാണ് ഉപയോഗിക്കുന്നത്.  അദ്ദേഹത്തിന്റെ ഇരയെ സംബന്ധിച്ച് പ്രാണിജന്മം തന്നെക്കുറിച്ച് തന്നെയുള്ള ബഹുമുഖ ദര്‍ശനത്തിന്റെ ഭ്രമാത്മക തുടര്‍ച്ചയാണ്; കുടിയേറ്റക്കാരനായ ഭ്രഷ്ടന്‍ (immigrant outcast), പതയുന്ന ആസക്തന്‍ (seething sensualist), ദസ്തയവ്സ്കിയന്‍ അധോതല വ്യക്തിത്വം (Dostoevskian Underground Man), കണ്ടുപിടിക്കാനാവാത്ത കള്ളന്‍, ഭൂമിയുടെ ഭാവി അവകാശി, കാപട്യക്കാരായ ബൂര്‍ഷ്വാകളെയും യാഥാര്‍ത്ഥ്യത്തിന്റെ പാടുകളുടെയും മുള്ളുകളുടെയും കാര്യത്തില്‍ സര്‍വ്വകാര്യ കലാഭിജ്ഞരെയും തുറന്നുകാട്ടുന്നയാള്‍ (agent of exposure among the hypocritical bourgeoisie and all-round connoisseur of the tang and sting of reality) എന്നീ നിലകളില്‍.” (James Lasdun, theguardian.com). കാഫ്കയെക്കാള്‍ കൂടുതല്‍ ഫ്രഞ്ച് നോവലിസ്റ്റ് സെലിനെ (ലൂയിസ് ഫെര്‍ഡിനാന്‍‌ഡ് സെലിനെ), നാടക കൃത്ത് ഴാങ് ഗെനെ, അമേരിക്കന്‍ നോവലിസ്റ്റ് വില്ല്യം എസ്. ബരോസ് എന്നിവരുടെ സ്വാധീനമാണ് ഹാഗെയില്‍ പ്രകടമാകുന്നതെന്ന് ലസ്ദൂന്‍ നിരീക്ഷിക്കുന്നു. എന്നാല്‍ സ്വന്തം ഇരയെന്ന സ്വത്വത്തെ നന്നായി ഉപയോഗിക്കാനറിയാവുന്ന തന്ത്രശാലിയെന്ന സമകാലിക അതിജീവന തന്ത്രത്തിന്റെ പ്രയോഗം നോവലിലെ പല കഥാപാത്രങ്ങളെയും വേറിട്ട്‌ നിര്‍ത്തുന്നു. അവസരം കിട്ടിയാല്‍ തങ്ങള്‍ വിമര്‍ശിക്കുന്ന പൊള്ള മനുഷ്യരേക്കാള്‍ വ്യത്യസ്തരല്ല ഇവരെന്ന് ആഖ്യാതാവിന്റെ തിരിച്ചുകുത്തുന്ന സിനിസിസം വ്യക്തമാക്കുന്നു. ശൈലിയും ഇതിവൃത്ത പരിചരണവും ഒരുമിപ്പിക്കുന്ന എഴുത്തുകാരനാണ്‌ ഹാഗെ എന്ന് കാവ്യാത്മക അവധാനതയില്‍ നിന്ന് സിനിമാറ്റിക് ചടുലതയിലേക്ക് പരിണമിക്കുന്ന നോവലന്ത്യം കൃത്യമായും സമര്‍ഥിക്കുന്നു. പ്രവാസിയുടെ അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തില്‍ ഒന്നും പരിഹരിക്കപ്പെടുന്നതിലല്ല, കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് പരിണമിക്കുന്നതാണ് ഉന്നതങ്ങളില്‍ പിടിപാടുള്ള ഒരാളുടെ കൊലയാളിയായി മാറുന്ന ആഖ്യാതാവിന്റെ വിപര്യയം. മുമ്പ് സഹോദരീ ഭര്‍ത്താവിന്റെ കാര്യത്തില്‍ തനിക്കു സംഭവിച്ച പോലെ സ്വയം പ്രതികാരം ചെയ്യുകയെന്ന കണക്കുകൂട്ടലുകള്‍ തെറ്റുന്ന ഷോഹ്റെക്ക് വേണ്ടിയാണ് അയാള്‍ അത് ചെയ്യുന്നത് എന്നത് വലിയൊരളവ് അയാളെ മാനുഷികമായി വീണ്ടെടുക്കുന്നുണ്ട്. 

    ഓസോണ്‍ പാളിയിലെ സുഷിരങ്ങള്‍ ഉയര്‍ത്തുന്ന പ്രാപഞ്ചിക നാശത്തിന്റെ അന്ത്യവിധിയെ മറികടന്നും അതിജീവിക്കാന്‍ കഴിയുമെന്നതാണ് നോവലിന്റെ കേന്ദ്ര രൂപകമായ പ്രാണി ജന്മത്തിനു മനുഷ്യന് മേലുള്ള ജീവശാസ്ത്രപരമായ ഔന്നത്യമെങ്കില്‍, “മറ്റു മനുഷ്യര്‍ ആകാശത്തേക്ക് നോക്കുന്നു, എന്നാല്‍ ഞാനോ നിന്നോട് പറയുന്നു, ലോകത്തിലൂടെയുള്ള ഒരേയൊരു വഴിയെന്നതു ഭൂമിക്കടിയിലൂടെ കടന്നു പോകുന്നതാണ്” എന്ന കഥാനായകന്‍റെ നിരീക്ഷണം അടയാളപ്പെടുത്തുന്ന അഭയാര്‍ഥിത്വത്തിന്റെ അജ്ഞാതവാസമെന്ന സമകാലിക പതുങ്ങിക്കഴിയലിന്റെ ചിഹ്നമെന്ന നിലയിലാണ് അത് കൂടുതല്‍ പ്രസക്തമാകുന്നത്. ‘മുതലാളിത്ത സംരംഭത്തില്‍ ഭൂമിയുടെ കല്‍ക്കം (scum)’ എന്നാണ് അയാള്‍ തന്നെയും തന്നെപോലുള്ളവരെയും വിലയിരുത്തുന്നത്. തന്നെപോലുള്ളവരുടെ അസ്തിത്വത്തിന്റെ ദൈന്യത്തെയും അനിശ്ചിതത്വത്തെയും  തീക്ഷ്ണമായ കറുത്ത ഹാസ്യത്തില്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളും നോവലിലുണ്ട്. ഒരു റിയാലിറ്റി ഷോ കാണുന്നത് പോലെ തന്നെ നോക്കിക്കാണുന്ന ദമ്പതികള്‍ തന്നില്‍ ഉണ്ടാക്കുന്ന ചിന്തകള്‍ ആഖ്യാതാവ് വിവരിക്കുന്നു, “ഞാനവരുടെ ടി.വി.ഡിന്നറിന്റെ ഭാഗമായിരുന്നു. ഞാനൊരു മൈക്രോവേവ് ഓവനില്‍ തിരിയുകയായിരുന്നു, എന്റെ പ്ലാസ്റ്റിക് കവര്‍ നീക്കം ചെയ്യപ്പെട്ട്, ഭക്ഷിക്കപ്പെട്ട്, പിറ്റേന്ന് രാവിലെ അടുക്കളയില്‍ ഫില്‍റ്റെര്‍ കോഫി തിളക്കുകയും റേഡിയോയിലൂടെ കാലാവസ്ഥ പ്രവചിക്കപ്പെടുകയും നിങ്ങള്‍ ഏതു വസ്ത്രം ധരിക്കണമെന്നും എന്ത് വാങ്ങണമെന്നും, എന്ത് സംസാരിക്കണമെന്നും, ആരെ ശ്രദ്ധിക്കണമെന്നും ആരെ സ്നേഹിക്കണം ആരെ വെറുക്കണം എന്നും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ വിസര്‍ജ്ജിക്കപ്പെടുകയായിരുന്നു.” മാനസികാരോഗ്യം ചോദ്യ ചിഹ്നമായ കഥാപാത്രം നല്‍കുന്ന സര്‍റിയല്‍ തലങ്ങളും ആളുകളെ ‘നഗ്നരാക്കാനും വര്‍ണ്ണങ്ങളുടെയും വേഷപ്പകര്‍ച്ചകളുടെയും ഭാരമില്ലാതെ അവരുടെ അകം പുറം കാണാനും’ ഉള്ള അയാളുടെ കഴിവിനെ അനന്യമാക്കുന്നു.

    ജെനവീവുമായുള്ള വിനിമയം ആഖ്യാതാവിന്റെ മനോനിലയില്‍ എന്തെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്നത് പ്രസക്തമല്ല. അയാളുടെ ആത്മഹത്യാശ്രമം ഒരര്‍ഥത്തിലും ഗൌരവമായി പരിഗണിക്കേണ്ട ഒന്നാണെന്ന് നോവലിലെങ്ങും സൂചനയില്ലല്ലോ. എന്നാല്‍, ഇതിവൃത്തത്തില്‍ വ്യത്യസ്ത കണ്ണികള്‍ ഇഴചേരുന്നത് ഈ ഏറ്റുപറച്ചിലുകളിലൂടെയാണ്. ആ അര്‍ഥത്തില്‍ അത് ബോധാധാരാ രീതിയോ ഫ്ലാഷ് ബാക്കോ പോലുള്ള സങ്കേതങ്ങള്‍ക്കുള്ള ഒരു പകരം വെപ്പാണ്. ലൈംഗിക ആകര്‍ഷണീയതയുള്ള സ്വര്‍ണ്ണത്തലമുടിക്കാരിയെ മറ്റൊരു രീതിയിലും ആഖ്യാതാവും ഗൌരവമായി എടുക്കുന്നില്ലെങ്കിലും തെറാപ്പിയുടെ പേരിലുള്ള ഇടപെടലില്‍ പോലും ആസക്തിയുടെ കടന്നു കയറ്റത്തിന് അയാള്‍ മുതിരുന്നുണ്ട്. തെറാപ്പി സെഷനുകള്‍ ആരംഭിക്കുന്നത് മുതല്‍ പിന്നീടങ്ങോട്ട് ആഖ്യാതാവ് ആത്മഹത്യാ ശ്രമം നടത്തുന്നേയില്ല എന്നത് ചികിത്സയുടെ എന്തെങ്കിലും ഗുണം കൊണ്ടൊന്നുമല്ലെന്നു വ്യക്തമാണ്. അയാളും അത് ഗൌരവമായി എടുത്തിട്ടേയില്ല എന്നേയുള്ളൂ. ഇത്തരം നിസ്സാരവല്‍ക്കരണവും ഭൂതകാല ദുരനുഭവങ്ങളെയും ഷോഹ്റെക്കു വേണ്ടിയുള്ള പ്രതികാര ദൌത്യത്തെയും നോവലിന്റെ അതുവരെയുള്ള വേഗതക്ക് ഒട്ടും നിരക്കാത്ത രീതിയില്‍ കൂട്ടിക്കെട്ടുന്നതും ആവശ്യം വേണ്ട വൈകാരികോര്‍ജ്ജം ആഖ്യാനത്തില്‍ നിന്ന് ചോര്‍ത്തിക്കളയുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (Mary Gaitskillnov, nytimes.com). ആഖ്യാതാവിന്റെ നിരീക്ഷണ സിദ്ധിയും ആവിഷ്കാര മികവുമെല്ലാം തികച്ചും അപ്രധാനമായ ചെറു മോഷണങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങി പ്രസക്തമല്ലാത്ത ‘അസ്തിത്വ’ ചിന്തകളില്‍ കുരുങ്ങിപ്പോവുന്നു. ഋണ സ്വഭാവികളായ കഥാപാത്രങ്ങളുടെ പാത്രസൃഷ്ടിയില്‍, വിശേഷിച്ചും ഫ്രാഞ്ചുകാരോ ഫ്രഞ്ച് രീതികള്‍ അനുകരിക്കുന്നവരോ ആയ കഥാപാത്രങ്ങളുടെ കാര്യത്തില്‍, ഏറെകൂടുതല്‍ വലിഞ്ഞു നീളലും ക്ലീഷേ ചേരുവകളും ഉണ്ടെന്നും വിമര്‍ശക കൂട്ടിച്ചേര്‍ക്കുന്നു.

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 116-123)

read more:

The Mountains Sing by Nguyn Phan Quế Mai

https://alittlesomethings.blogspot.com/2024/08/the-mountains-sing-by-nguyen-phan-que.html

Novel without a Name by Duong Thu Huong

https://alittlesomethings.blogspot.com/2024/06/novel-without-name-by-duong-thu-huong.html

On Earth Were Briefly Gorgeous by Ocean Vuong

https://alittlesomethings.blogspot.com/2024/08/on-earth-were-briefly-gorgeous-by-ocean.html