Featured Post

Friday, April 18, 2025

A Burning by Megha Majumdar

 

തീപിടിക്കുന്ന ഇന്ത്യന്‍ ദര്‍പ്പണം



2020-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പുസ്തകങ്ങളില്‍ ഏറ്റവും മുന്നിലെത്തിയ പുസ്തകങ്ങളില്‍ ഒന്നായി പല തെരഞ്ഞെടുപ്പുകളിലും ഇടം പിടിച്ച നോവലാണ്‌ കൊല്‍കത്തയില്‍ ജനിച്ച യുവ നോവലിസ്റ്റ് മേഘാ മജുംദാറുടെ പ്രഥമ കൃതിയായ ‘A Burning.’ തൊട്ടറിയാവുന്ന വിധം ഇന്ത്യന്‍ തന്നെയാണ് പുസ്തകംഅതും ഏവര്‍ക്കും അറിയാവുന്ന ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയുടെ കലര്‍പ്പില്ലാത്ത പരിചേഛെദം. ജുംബാ ലാഹിരിയെയും യാ ജ്യാസി (Yaa Gyasi - Homegoing) യെയും ടോമി ഓറഞ്ച് (Tommy Orange – There There) എന്നിവരെ പോലുള്ള ലബ്ദപ്രതിഷ്ടരായ എഴുത്തുകാരുമായി പ്രഥമ കൃതിയിലൂടെ നോവലിസ്റ്റ് താരതമ്യം ചെയ്യപ്പെടുകയും ചെയ്തു.

 

“പോലീസുകാര്‍ എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരെ സഹായിച്ചില്ലെങ്കില്‍അവര്‍ മരിക്കുന്നത് പോലീസുകാര്‍ നോക്കിനിന്നുവെങ്കില്‍എങ്കില്‍പിന്നെ സര്‍ക്കാരും ഒരു ഭീകരനാണ് എന്നല്ലേ അര്‍ത്ഥം?

കൊല്‍ക്കത്തയിലെ ഒരു ചേരി നിവാസിയായ ജീവന്‍ എന്ന മുസ്ലിം യുവതിയുടെ ഈയൊരു ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മേഘാ മജുംദാര്‍ രചിച്ച A Burning എന്ന നോവലില്‍ എല്ലാം ആരംഭിക്കുന്നത്. അവളൊരു നടുക്കുന്ന കാഴ്ച്ച കണ്ടതേയുള്ളൂ: ഒരു ട്രെയിന്‍ സ്റ്റേഷനിലടുക്കുന്നു; ആള്‍ക്കൂട്ടം കത്തിച്ചു പിടിച്ച തീപ്പന്തങ്ങള്‍ അതിന്റെ ജനാലകളിലൂടെ ഉള്ളിലേക്ക് എറിയുന്നു. പുറത്തുകടക്കാന്‍ മാര്‍ഗ്ഗമില്ലാത്ത വിധം കുടുങ്ങിപ്പോവുന്ന ഒട്ടേറെ മനുഷ്യര്‍ അകത്തു കത്തിയെരിയുന്നു. ആരാണ് ഈ ഭീകര പ്രവര്‍ത്തി നടത്തിയതെന്നു മിക്കവാറും ദൃക്സാക്ഷിയെങ്കിലും ജീവന് കാണാനാവുന്നില്ല. തൊട്ടപ്പുറത്തെ ചേരിയില്‍ കഴിയുന്നവളും അപ്പോള്‍ സ്ഥലത്തുണ്ടാവാന്‍ ഇടയായാവള്‍ എന്നിരിക്കിലും “ഞാനാകെ കണ്ടത്.. ബോഗികള്‍തീപ്പിടിത്തംവാതിലുകള്‍ പുറത്തു നിന്ന് പൂട്ടിയിരുന്നുഅപായകരമാം വിധം ചുട്ടുപഴുത്തിരുന്നു.” എന്നാണു അവള്‍ക്കു വിവരിക്കാനാകുക. നിയമപാലകര്‍ നോക്കി നില്‍ക്കെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞിട്ട തീവണ്ടിക്കു തീവെക്കുന്നതും നൂറിലേറെ ആളുകള്‍ വെന്തു മരിക്കുന്നതും ഉള്ളില്‍ നിറക്കുന്ന രോഷമാണ്‌ പിറ്റേ ദിവസം ഫേസ് ബുക്കില്‍ കുറിക്കുമ്പോള്‍ അവളുടെ മനസ്സില്‍. ഭര്‍ത്താവും മകളും പ്രസ്തുത സംഭവത്തില്‍ വെന്തുമരിച്ചതിനെ തുടര്‍ന്ന് ദുഃഖം കൊണ്ട് ഭ്രാന്തു പിടിച്ച ഒരു സ്ത്രീയുടെ വീഡിയോ കാണുമ്പോള്‍ അവളതു ഷെയര്‍ ചെയ്യുന്നു. ആദ്യം ആരാലും കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ പോസ്റ്റ്‌ പോലീസിന്റെ ധാര്‍മ്മിക പങ്കാളിത്തത്തെ കുറിച്ചുള്ള കമെന്റോടെ വീണ്ടും പോസ്റ്റ് ചെയ്യുമ്പോള്‍ കടുത്ത അമര്‍ഷവും ദുഃഖവും ഉണ്ടായിരുന്നു ജീവന്എന്നാല്‍ ഒപ്പം കുറച്ചേറെ ലൈക്കുകള്‍ കിട്ടാനുള്ള മോഹവും. പക്ഷെ അവള്‍ക്കറിയില്ലായിരുന്നു അതവളുടെ അറസ്റ്റിലേക്കും രാജ്യദ്രോഹ/ ഭീകര പ്രവര്‍ത്തന ആരോപണത്തിലേക്കും നിമിത്തവും തെളിവും ആയിത്തീരുമെന്ന്.

..............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/a-burning-by-megha-majumdar

 (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 382- 388)

To purchase, contact ph.no:  8086126024



No comments:

Post a Comment