Featured Post

Showing posts with label Contemporary Indian Literature. Show all posts
Showing posts with label Contemporary Indian Literature. Show all posts

Thursday, November 20, 2025

Yajnaseni: The Story of Draupadi by Pratibha Ray/Pradip Bhattacharya (English)

 

Bound by Dharma, Denied by Justice: Ethical Blackholes in Yajnaseni



 Abstract:

(Pratibha Ray’s Yajnaseni offers a richly introspective portrait of Draupadi, whose moral clarity and philosophical depth evoke a womanist ethos—rooted in relational ethics, spiritual agency, and resistance to patriarchal injustice. Yet the novel’s unwavering allegiance to a sterile, impersonal dharma undermines this potential, rendering Draupadi’s resistance unredeemed and her suffering ritualized. This essay explores how Yajnaseni, despite its feminist promise, fails to reimagine the epic in a contemporary, ethically transformative way—revealing the limits of dharma as a redemptive scaffold and the tragic collapse of womanist possibility.)

           

Yajnaseni: The Story of Draupadi (1984), by Jnanpith award-winning Odia novelist Pratibha Ray, is among the most significant feminist retellings of Draupadi’s story from the Mahabharata. The title Yajnaseni—meaning “born of fire”—evokes Draupadi’s mythic origins while foregrounding her symbolic intensity. The novel traces her life as the shared wife of the Pandavas, exploring her trials and the emotional, ethical, and social complexities of her relationships. Through Draupadi’s voice, Ray challenges the patriarchal ethos of the epic, offering a powerful counter-narrative that foregrounds female agency, interiority, and resistance.

Draupadi : Between Dharma and Identity

What Pratibha Ray accomplishes in Yajnaseni is a radical transformation of the Mahabharata into a fictional autobiography of Draupadi. Framed as an extended epistolary narrative, the novel unfolds through Draupadi’s final reflections, addressed to her eternal confidant, Krishna. As she ascends the Himalayas behind her husbands in the desolate state of the Mahaprasthana (The Great Journey/Departure) she collapses—abandoned and unacknowledged by the very men hailed as ‘Dharma-preserving’ victors. This narrative structure enables Ray to depart from the epic’s linear chronology, instead foregrounding the emotional residues of memory, betrayal, and longing. By centering Draupadi’s voice, the novel selectively revisits key episodes, employing lyrical digressions that illuminate her agency, interiority, and resistance. Yet, despite these interpretive liberties, Yajnaseni remains deeply anchored in the epic’s foundational arc.

Gender consciousness in Yajnaseni enables Draupadi to illuminate the broader hardships of womanhood, extending beyond her personal roles as wife, mother, and guardian of Dharma. At the heart of the narrative lies a critique of how patriarchal structures—rooted in objectification and exploitation—erode women’s dignity and deny them respect. Through Draupadi’s introspective voice, the novel foregrounds the systemic nature of gendered suffering, challenging the epic’s normative codes and gesturing toward a feminist ethics of agency and recognition.

By reimagining the character of Draupadi, Yajnaseni exposes the ridicule and moral burden she bears as a woman subjected to polygamy—an arrangement glorified for men but stigmatized when endured by women. The novel critiques the patriarchal contradiction wherein only women are made to suffer the consequences of regressive social customs. Through an intimate exploration of Draupadi’s inner world—her desires, dreams, and silent agonies, often absent from the original epic—Pratibha Ray foregrounds a feminist sensibility. This perspective extends beyond Draupadi to encompass the muted sufferings of other women in the Mahabharata, including Satyavati, Amba, Madri, Gandhari, and Uttara.

Draupadi, born with the prophetic mission of upholding Dharma, is shown to internalize this burden at great personal cost. Her emotional wound from Krishna’s rejection leads her to accept Arjuna as her chosen spouse in a moment of quiet resignation. A pivotal moment arises when news of the Pandavas’ supposed death in the lac house (Arakillam) reaches her. Draupadi attempts to halt the Swayamvar, desiring to remain unmarried and preserve her autonomy. Her failure marks a turning point: the novel’s central ethical tension emerges here—Draupadi’s personal will is subordinated to the political and ritual demands of the kingdom. The imperative to protect Dharma overrides her individual agency, inaugurating a life of sacrificial duty.

Although the Swayamvar—a ceremony ostensibly about female choice—proceeds to appease the egos of assembled kings, the novel resists indulging in irony. Instead, it treats this moment with tragic gravity, underscoring the erasure of Draupadi’s voice beneath the weight of collective expectation.

The Feminist Aversion to War

Reviewers have noted that Yajnaseni devotes only a few pages to the description of the Kurukshetra war—a narrative choice that underscores the novel’s critique of war as a male-centric enterprise. Through Draupadi’s voice, Pratibha Ray articulates a deep aversion to violence. While Draupadi is often portrayed as a warlike figure—especially in the aftermath of her disrobing—Ray ultimately uses her to convey the futility and moral cost of war. In this reimagining, Draupadi emerges not as an instigator of vengeance but as a visionary who advocates for universal unity, racial harmony, and the integration of Aryan and non-Aryan communities.

Her commitment to social justice extends beyond rhetoric: she champions education and the upliftment of marginalized groups, and she rejects material wealth, renouncing ornaments and riches in favour of human welfare. Her administrative foresight is symbolized in her proposal to build a road linking the forests to Hastinapura—an act of infrastructural imagination that bridges the centre and the margins. In a striking moment, she even urges Kubera to redirect his wealth toward public development, reinforcing her ethical vision of shared prosperity over hoarded opulence.

Ethical Hollows

While Yajnaseni displays a modern feminist sensibility in re-examining the Mahabharata, it also leaves unresolved tensions—particularly in its treatment of dharma. Draupadi, like the Pandavas, is born with the sacred mandate to uphold dharma. Yet the novel gradually reveals the hollowness of this ideal. What emerges is not a liberating moral order, but a sterile, impersonal force—one that demands Draupadi’s submission, containment, and renunciation, without ever offering her protection or justice.

Throughout the narrative, dharma functions less as an ethical compass and more as a metaphysical burden. Despite Draupadi’s profound philosophical insight and moral clarity, she is repeatedly told to endure suffering in silence—for the sake of cosmic balance. This dharma fails to safeguard the innocent: Abhimanyu, Karna, the Upapaṇḍavas, and countless others perish without cause. It justifies violence and aggression, cloaking Yudhishthira’s passivity and Arjuna’s complicity in the language of righteousness. It rewards survival, not justice—and that survival, as the aftermath of Kurukshetra makes clear, is spiritually barren.

Ray’s Draupadi ultimately exposes the contradictions of a dharma that is Vedic in tone but karmic in effect—detached from human emotion, indifferent to suffering, and incapable of ethical redress. In this light, Yajnaseni becomes not just a feminist retelling, but a profound meditation on the moral bankruptcy of a cosmic order that demands everything from women, yet gives them nothing in return.

Although there are many moments in Yajnaseni where Draupadi’s resistance reveals piercing insight, it never gathers the force to become a spirit of liberation. Even when she sees through patriarchal designs and calls out her husbands, elders, and even Krishna, her resistance remains internalized—voiced through monologue rather than enacted through rupture. She is ultimately absorbed by the very structures she critiques, still tethered to the roles of wife, queen, and moral anchor.

Her death affirms nothing. It ends in quiet erasure. Her legacy remains unclaimed. This is not a failure of character, but perhaps a failure of the novel’s imaginative reach—a reluctance to envision a truly transformative dharma. The novel’s karmic commitment results in an ethical thinning: the Pandavas are no longer heroes but functionaries, bound to a dharma that demands obedience, not reflection. Yudhishthira’s righteousness is legalistic, not ethical. Arjuna’s anguish is resolved by Krishna through abstraction, not accountability. Bhima’s rage is instrumentalized, not humanized. They survive—but at the cost of everything that deserved to survive.

‘Wumanist’/ ‘Feminist’ Approaches…

While Draupadi in Yajnaseni strongly resists the aggressions of male authority and refuses to compromise on reclaiming her dignity and identity as a woman, she does so while remaining firmly within the bounds of social and moral convention. In this sense, the novel’s feminist orientation aligns more closely with a Black, ‘Third World’, or womanist perspective than with the Western radical feminist paradigm. Whereas Western feminism often foregrounds individual autonomy, rights-based resistance, and a secular challenge to patriarchal structures, the womanist approach resists the binary of submission versus rebellion. It emphasizes relational ethics, spiritual agency, and survival within repressive systems.

Pratibha Ray’s Draupadi, though deeply critical of male dominance, remains committed to dharma, to the preservation of relationships, and to the moral fabric of her world. Her resistance is not a rejection of tradition but a reimagining from within. In this, she embodies key womanist values: the reclamation of dignity, the pursuit of healing, the cultivation of female solidarity, and a culturally rooted sense of agency. Yet even within this framework, the feminism of the novel reflects not fulfilment but deferred promise—it gestures toward transformation without realizing it. The vision remains aspirational, never fully materialized.

What is missing is a lived, embodied concept of dharma—one that is empirical and relational, grounded in care rather than code, memory rather than conquest, healing rather than hierarchy. The novel does not imagine the liberatory, iconoclastic possibilities found in alternative retellings such as Mahasweta Devi’s “Draupadi” (Draupati, 1978, ed. Gayatri Chakravorty Spivak in Breast Stories), Chitra Banerjee Divakaruni’s The Palace of Illusions (2008), or R. Rajashree’s Aatreyakam (2024). These texts offer ethical ruptures and narrative reconfigurations that remain alien to Yajnaseni’s moral universe.


Read Malayalam version here:

https://alittlesomethings.blogspot.com/2025/11/yajnaseni-story-of-draupadi-by-pratibha.html


Sunday, April 20, 2025

The Gypsy Goddess by Meena Kandasamy

കുപ്പമാടങ്ങളില്‍ ചിതയെരിഞ്ഞപ്പോള്‍ 


(കവിയും പരിഭാഷകയും ആക്റ്റിവിസ്റ്റുംകൊളമിസ്റ്റുമായ പ്രശസ്ത തമിഴ്- ഇംഗ്ലീഷ് എഴുത്തുകാരി മീന കന്ദസാമിയുടെ പ്രഥമ നോവല്‍ 'ദി ജിപ്സി വുമന്‍എന്ന കൃതിയെ കുറിച്ച്. അടക്കം ചെയ്തിട്ടും എരിയുന്ന ചിതകളിലൂടെഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ചുവപ്പ് നാടകളിലൂടെപോലീസ് റിപ്പോര്‍ട്ടുകളുടെയും കോടതി നടപടികളുടെയും രാവണന്‍ കോട്ടകളിലൂടെതെളിവില്ലായ്മയെന്ന നീതിനിരാസത്തിന്റെ അമാവാസിയിലൂടെപരസ്പര പൂരകമാല്ലാത്ത കഥ/ സാക്ഷി മൊഴികളുടെ സ്വയം വരിക്കുന്ന പരാജയങ്ങളിലൂടെ ഒരു വ്യവസ്ഥിതി എങ്ങനെയാണ് അത് സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരില്‍ ഏറ്റവും നിസ്സഹായരായ ജന വിഭാഗങ്ങളെ നിരന്തരം ഒറ്റിക്കൊടുക്കുന്നത് ഒരു ദുരന്ത ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ പരിശോധിക്കുന്നു.)

കവിപരിഭാഷകആക്റ്റിവിസ്റ്റ്കൊളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ തമിഴ്- ഇംഗ്ലീഷ് എഴുത്തുകാരിയായ മീന കന്ദസാമി സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് തീക്ഷണമായി പ്രതികരിക്കുന്നഫെമിനിസ്റ്റ് നിലപാടുകളിലും ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഒരു പോലെ സജീവമായ വ്യക്തിത്വമാണ്.  

“എന്റെ കവിത നഗ്നമാണ്‌എന്റെ കവിത കണ്ണീരിലാണ്എന്റെ കവിത കോപം കൊണ്ട് അലറുന്നുഎന്റെ കവിത വേദന കൊണ്ട് പുളയുന്നു.എന്റെ കവിത രക്തം മണക്കുന്നുഎന്റെ കവിത ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നു. എന്റെ കവിത എന്റെ ജനതയെ പോലെ സംസാരിക്കുന്നുഎന്റെ കവിത എന്റെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു” എന്ന് തുറന്നു പറഞ്ഞിട്ടുള്ള മീനയുടെ വാക്കുകള്‍ അവരുടെ മുഴുവന്‍ രചനകളെ  കുറിച്ചുമുള്ള ഒരു സത്യപ്രസ്താവം തന്നെയായി മാറുന്നുണ്ടെന്നതിനു പ്രഥമ നോവല്‍ 'ദി ജിപ്സി വുമന്‍തന്നെയും സാക്ഷി.

'ഒരു യഥാര്‍ത്ഥ ജീവിത കൂട്ടക്കൊലയെ കുറിച്ചുള്ള നോവല്‍ഒപ്പം  യഥാര്‍ത്ഥ ജീവിത കൂട്ടക്കൊലയെ കുറിച്ച് ഒരു നോവല്‍ എഴുതുന്നതിന്റെ അസാധ്യതയെ കുറിച്ചുള്ള നോവലും" എന്നാണു പുസ്തകത്തിന്റെ പിന്‍ചട്ട കൃതിയെ പരിചയപ്പെടുത്തുന്നത്. ..................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-gypsy-goddess-by-meena-kandasamy

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 364-369)

To purchase, contact ph.no:  8086126024



Friday, April 18, 2025

A Burning by Megha Majumdar

 

തീപിടിക്കുന്ന ഇന്ത്യന്‍ ദര്‍പ്പണം



2020-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പുസ്തകങ്ങളില്‍ ഏറ്റവും മുന്നിലെത്തിയ പുസ്തകങ്ങളില്‍ ഒന്നായി പല തെരഞ്ഞെടുപ്പുകളിലും ഇടം പിടിച്ച നോവലാണ്‌ കൊല്‍കത്തയില്‍ ജനിച്ച യുവ നോവലിസ്റ്റ് മേഘാ മജുംദാറുടെ പ്രഥമ കൃതിയായ ‘A Burning.’ തൊട്ടറിയാവുന്ന വിധം ഇന്ത്യന്‍ തന്നെയാണ് പുസ്തകംഅതും ഏവര്‍ക്കും അറിയാവുന്ന ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയുടെ കലര്‍പ്പില്ലാത്ത പരിചേഛെദം. ജുംബാ ലാഹിരിയെയും യാ ജ്യാസി (Yaa Gyasi - Homegoing) യെയും ടോമി ഓറഞ്ച് (Tommy Orange – There There) എന്നിവരെ പോലുള്ള ലബ്ദപ്രതിഷ്ടരായ എഴുത്തുകാരുമായി പ്രഥമ കൃതിയിലൂടെ നോവലിസ്റ്റ് താരതമ്യം ചെയ്യപ്പെടുകയും ചെയ്തു.

 

“പോലീസുകാര്‍ എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരെ സഹായിച്ചില്ലെങ്കില്‍അവര്‍ മരിക്കുന്നത് പോലീസുകാര്‍ നോക്കിനിന്നുവെങ്കില്‍എങ്കില്‍പിന്നെ സര്‍ക്കാരും ഒരു ഭീകരനാണ് എന്നല്ലേ അര്‍ത്ഥം?

കൊല്‍ക്കത്തയിലെ ഒരു ചേരി നിവാസിയായ ജീവന്‍ എന്ന മുസ്ലിം യുവതിയുടെ ഈയൊരു ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മേഘാ മജുംദാര്‍ രചിച്ച A Burning എന്ന നോവലില്‍ എല്ലാം ആരംഭിക്കുന്നത്. അവളൊരു നടുക്കുന്ന കാഴ്ച്ച കണ്ടതേയുള്ളൂ: ഒരു ട്രെയിന്‍ സ്റ്റേഷനിലടുക്കുന്നു; ആള്‍ക്കൂട്ടം കത്തിച്ചു പിടിച്ച തീപ്പന്തങ്ങള്‍ അതിന്റെ ജനാലകളിലൂടെ ഉള്ളിലേക്ക് എറിയുന്നു. പുറത്തുകടക്കാന്‍ മാര്‍ഗ്ഗമില്ലാത്ത വിധം കുടുങ്ങിപ്പോവുന്ന ഒട്ടേറെ മനുഷ്യര്‍ അകത്തു കത്തിയെരിയുന്നു. ആരാണ് ഈ ഭീകര പ്രവര്‍ത്തി നടത്തിയതെന്നു മിക്കവാറും ദൃക്സാക്ഷിയെങ്കിലും ജീവന് കാണാനാവുന്നില്ല. തൊട്ടപ്പുറത്തെ ചേരിയില്‍ കഴിയുന്നവളും അപ്പോള്‍ സ്ഥലത്തുണ്ടാവാന്‍ ഇടയായാവള്‍ എന്നിരിക്കിലും “ഞാനാകെ കണ്ടത്.. ബോഗികള്‍തീപ്പിടിത്തംവാതിലുകള്‍ പുറത്തു നിന്ന് പൂട്ടിയിരുന്നുഅപായകരമാം വിധം ചുട്ടുപഴുത്തിരുന്നു.” എന്നാണു അവള്‍ക്കു വിവരിക്കാനാകുക. നിയമപാലകര്‍ നോക്കി നില്‍ക്കെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞിട്ട തീവണ്ടിക്കു തീവെക്കുന്നതും നൂറിലേറെ ആളുകള്‍ വെന്തു മരിക്കുന്നതും ഉള്ളില്‍ നിറക്കുന്ന രോഷമാണ്‌ പിറ്റേ ദിവസം ഫേസ് ബുക്കില്‍ കുറിക്കുമ്പോള്‍ അവളുടെ മനസ്സില്‍. ഭര്‍ത്താവും മകളും പ്രസ്തുത സംഭവത്തില്‍ വെന്തുമരിച്ചതിനെ തുടര്‍ന്ന് ദുഃഖം കൊണ്ട് ഭ്രാന്തു പിടിച്ച ഒരു സ്ത്രീയുടെ വീഡിയോ കാണുമ്പോള്‍ അവളതു ഷെയര്‍ ചെയ്യുന്നു. ആദ്യം ആരാലും കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ പോസ്റ്റ്‌ പോലീസിന്റെ ധാര്‍മ്മിക പങ്കാളിത്തത്തെ കുറിച്ചുള്ള കമെന്റോടെ വീണ്ടും പോസ്റ്റ് ചെയ്യുമ്പോള്‍ കടുത്ത അമര്‍ഷവും ദുഃഖവും ഉണ്ടായിരുന്നു ജീവന്എന്നാല്‍ ഒപ്പം കുറച്ചേറെ ലൈക്കുകള്‍ കിട്ടാനുള്ള മോഹവും. പക്ഷെ അവള്‍ക്കറിയില്ലായിരുന്നു അതവളുടെ അറസ്റ്റിലേക്കും രാജ്യദ്രോഹ/ ഭീകര പ്രവര്‍ത്തന ആരോപണത്തിലേക്കും നിമിത്തവും തെളിവും ആയിത്തീരുമെന്ന്.

..............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/a-burning-by-megha-majumdar

 (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 382- 388)

To purchase, contact ph.no:  8086126024



Sunday, March 23, 2025

Bitter Wormwood by Easterine Kire

 സ്വാതന്ത്ര്യം കൊണ്ട് മുറിവേറ്റവര്‍


നാഗാ ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ചരിത്രം ഏറെയും മൂടിവെക്കപ്പെട്ട ഒന്നാണ്. 1832 -ല്‍ ബ്രിട്ടീഷ് അധീനതയിലായ നാഗാ പര്‍വ്വത നിരകളിലെ ജനത ഒരു ഘട്ടത്തിലും വരാനിരിക്കുന്ന ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി തങ്ങളെ സ്വയം കാണുകയുണ്ടായിട്ടില്ല. 1929-ല്‍ തന്നെ സൈമണ്‍ കമ്മിഷനു മുമ്പാകെ ഹിന്ദുവോ മുസ്ലിമോ അല്ലാത്ത തങ്ങളെ വരാനിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ പരിഷ്കാരങ്ങളില്‍ വേറിട്ടു കാണണം എന്ന് അവര്‍ നിലപാടെടുത്തിരുന്നു. 1935-ല്‍ ഇന്ത്യ ഗവണ്മെന്‍റ് ആക്റ്റ് പാസായപ്പോള്‍ ഇത് അംഗീകരിക്കപ്പെടുകയും ആസാം നിയമ സഭയില്‍ നിന്ന് വേറിട്ട്‌ ഗവര്‍ണര്‍ ഭരണത്തില്‍ കീഴില്‍ അവര്‍ക്ക് പ്രത്യേക പദവി നല്‍കപ്പെടുകയും ചെയ്തു. 1944-ല്‍ ജപ്പാന്‍ അധിനിവേശക്കാലത്ത് നാഗാ തലവന്‍ സപൂഷിസോസുഭാഷ് ചന്ദ്ര ബോസിന്റെ സഹാകരിയായി. 1946 NNC (Naga National Council) രൂപീകൃതമാകുകയും നാഗാ ഗോത്രങ്ങളുടെ ഏകീകരണമെന്ന ലക്‌ഷ്യം മുന്നോട്ടു വെക്കുകയും ചെയ്തു. 1947-ല്‍ ഹൈദരി കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം നാഗാ പ്രദേശത്തിന് നിയമനിര്‍മ്മാണ, ജഡീഷ്യല്‍, നിര്‍വ്വാഹക അധികാരങ്ങളും പ്രദേശത്തിന്റെയും വിഭവങ്ങളുടെയും സുരക്ഷിതത്വവും ഉറപ്പു നല്കപ്പെട്ടു.  1947 ആഗസ്റ്റ്‌ 14-നു നാഗാലാണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും തൊട്ടടുത്ത ദിവസം ഗാന്ധിജിയുടെ പിന്തുണയും ഹൈദരി കമ്മിഷന്‍ ഉറപ്പുകളും കാറ്റില്‍ പറത്തി നാഗ പ്രദേശങ്ങള്‍ ഇന്ത്യയെന്ന പുതുദേശത്തിലെ ആസാം സംസ്ഥാനത്തില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു.  99% ജനങ്ങളും സ്വാതന്ത്ര്യം ആവശ്യപ്പെട്ട 1951-ലെ ജനഹിത പരിശോധനകള്‍ തീര്‍ത്തും അവഗണിച്ചും ജനങ്ങള്‍ ഒന്നടങ്കം ബഹിഷകരിച്ച തെരഞ്ഞെടുപ്പുകളില്‍ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചു കൃതൃമ ജനഹിതം സൃഷ്ടിച്ചും ഇന്ത്യന്‍ സൈന്യം പില്‍ക്കാലം നാഗാ ദേശത്തു നടത്തിയ തേര്‍വാഴ്ച്ചകള്‍ ‘വടക്കന്‍ മേഖല’യുടെ സഹജമായ അസ്വാസ്ഥ്യങ്ങള്‍ എന്നു പുറം ലോകം കണ്ണടച്ചു. 

ഇന്ത്യന്‍ സൈന്യം നാഗാ ജനതയുടെ നേരെ നടത്തിവന്ന വംശഹത്യയുടെ കഥ ആദ്യമായി പുറം ലോകം അറിഞ്ഞത് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ഗാവിന്‍ യംഗ് (The Daily Telegraph) 1960-ല്‍ മേഖലയിലേക്ക് നടത്തിയ സാഹസികമായ രഹസ്യ അന്വേഷണങ്ങളിലൂടെയാണ്. ഗ്രാമങ്ങള്‍ ചുട്ടെരിച്ചും പുരുഷന്മാരെ കൊന്നൊടുക്കിയും സ്ത്രീകളെ കൂട്ട ബലാല്‍ക്കാരം ചെയ്തും ചോരയില്‍ മുക്കി ഇല്ലാതാക്കാന്‍ ശ്രമിച്ച കലാപത്തില്‍ ലക്ഷങ്ങളാണ് ആഹൂതി ചെയ്യപ്പെട്ടത്. IWGIA (International Work Group for Indigenous Affairs) റിപ്പോര്‍ട്ടുകള്‍ പ്രകാരം ആസാം പോലീസ് ബറ്റാലിയന്‍,  മറാത്താ കണ്ടിഞ്ചെന്റ് തുടങ്ങിയ സൈനിക വിഭാഗങ്ങള്‍ നടമാടി വന്ന അത്യാചാരങ്ങള്‍ ബഹുമുഖമായിരുന്നു. “i. പരസ്യമായ തൂക്കിക്കൊല, ii. കൂട്ട ബലാല്‍ക്കാരം, iii. ലൈംഗികാവയവങ്ങള്‍ വികൃതമാക്കല്‍, iv. ഉടലും ശരീരാവയവങ്ങളും അംഗഭംഗപ്പെടുത്തല്‍, v. ഷോക്കടിപ്പിക്കല്‍, vi. കണ്ണുകള്‍ കുത്തിപ്പൊട്ടിക്കല്‍, vii. തല കീഴായ്‌ കെട്ടിത്തൂക്കല്‍, viii. പുകനിറഞ്ഞ മുറിയില്‍ തടവിലിടല്‍, ix. ഗ്രാമങ്ങള്‍ ചുട്ടെരിക്കല്‍, x. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, xi. നിര്‍ബന്ധിത തൊഴിലെടുപ്പിക്കലും പട്ടിണിക്കിടലും” എന്നീ രീതികള്‍  IWGIA  അക്കമിട്ടു നിരത്തുന്നു. 1971 ജൂലായ്‌-11 നു യാങ്കേലി ചര്‍ച്ചില്‍ നാലു മൈനര്‍ പെണ്‍കുട്ടികളെ മാറാത്ത കണ്ടിഞ്ചെന്റ് സൈനികര്‍ ബലാല്‍ക്കാരം ചെയ്ത സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ ചര്‍ച്ച് ഉപേക്ഷിക്കുകയുണ്ടായി.  1962-ല്‍ ഇന്ത്യന്‍ സൈനികര്‍ മതിക്രു ഗ്രാമത്തില്‍ നടത്തിയ തേര്‍വാഴ്ചയില്‍ സ്ത്രീകളെയും കുട്ടികളെയും ആട്ടിയോടിച്ച ശേഷം കൊന്നുകളഞ്ഞ 12 ഗ്രാമീണരുടെ ഓര്‍മ്മ നാള്‍ ഇന്നും ഗ്രാമം ആചരിക്കുന്നു. നാഗാ ജനതയുടെ സ്വതന്ത്രാരായി നില്‍ക്കാനുള്ള അവകാശത്തെ അംഗീകരിക്കാന്‍ തയ്യാറായ ഏക ഇന്ത്യന്‍ നേതാവ് ഗാന്ധിജിയായിരുന്നു. ഇന്ത്യന്‍ യൂനിയനിലേക്ക് ബലപ്രയോഗത്തിലൂടെ അവരെ ചേര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയായിരിക്കും നേരിടേണ്ടി വരികയെന്നുവരെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ വധത്തിനു ശേഷം നാഗാ പോരാട്ടത്തിന്റെ ഗതിവിഗതികള്‍ ദുരന്തപൂര്‍ണ്ണമായിത്തീര്‍ന്നു. നെഹ്‌റുസൈനിക ഇടപെടലിലൂടെ ഗാന്ധിജിയുടെ കാഴ്ചപ്പാടിന്റെ തകിടം മറിച്ചു. ഇതിന്റെ പാരമ്യത്തില്‍, 1956-ല്‍ നാഗാ ആര്‍മി സ്ഥാപിതമായി. എഴുപതുകളില്‍ ഈസ്റ്റ് പാക്കിസ്താനിലേക്കും ചൈനയിലേക്കും സൈനിക പരിശീലനത്തിനും ആയുധങ്ങള്‍ക്കും വേണ്ടി പോയ നാഗാ പോരാളി സംഘങ്ങള്‍ ചൈനീസ് മാര്‍ക്സിസ്റ്റ്‌ ആശയങ്ങളില്‍ ആകൃഷ്ടരായത് സ്വാഭാവികമായിരുന്നു. നാഗാ നാഷണല്‍ കൌണ്‍സിലില്‍ പൊട്ടിപ്പുറപ്പെട്ട വിമത ഗ്രൂപ്പുകള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ വിഭാഗീയ കൊലകള്‍ നാഗാ ജീവിതത്തിന്റെ മറ്റൊരു ദുരന്ത പര്‍വ്വം തുടങ്ങിവെച്ചു. 1980-ല്‍ രൂപം കൊണ്ട NSCN  (National Socialist Council of Nagaland) ‘നാഗാലാണ്ട് ക്രിസ്തുവിന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി. ഏതാനും വര്‍ഷങ്ങള്‍ക്കകം NSCN രണ്ടു ചേരികള്‍ ആയിത്തിരിയുകയും Isak Muviah  എന്നും Khaplang എന്നും പേരുള്ള ഈ വിഭാഗങ്ങള്‍ പരസ്പരം പോര്‍വിളി നടത്തുകയുംചെയ്തു.

            ഇരുവിഭാഗവും NSC നേതാക്കളെയും മയക്കു മരുന്നിന്റെ അടിമകളെയും കച്ചവടക്കാരെയും അപര വിഭാഗങ്ങളില്‍ പെട്ടവരെയും വന്‍തോതില്‍ കൊന്നൊടുക്കുകയെന്ന രീതി അവലംബിച്ചതോടെ സ്വാതന്ത്ര്യ സമരമെന്ന ലക്ഷ്യം തീര്‍ത്തും വിസ്മരിക്കപ്പെടുകയും വിമോചന ദ്രവ്യത്തിനും പിടിച്ചു പറിയായും സാമാന്യ ജീവിതം സൈനിക നടപടികളെക്കാള്‍ സമാധാന രഹിതമായ അവസ്ഥയില്‍ എത്തുകയും ചെയ്തു. നാഗാ പോരാളികളിലെ ഒരു ചെറിയ ഗ്രൂപ്പുമായി നടത്തിയ ഉടമ്പടിപ്രകാരം അരങ്ങേറിയ 1963-ലെ നാഗാ സംസ്ഥാന പ്രഖ്യാപനത്തിന് ശേഷം സൈനിക നീക്കങ്ങള്‍ക്ക്‌ ‘ഔദ്യോഗിക’ സാധുത ലഭിച്ചപ്പോള്‍ ഭരണഘടനാ പരമായ പൌരാവകാശത്തിന്റെ പല ആനുകൂല്യങ്ങളും നാഗാ ജനതയ്ക്ക് നിഷേധിക്കപ്പെട്ടു. AFSPA (Armed Forces Special Powers Act), Disturbed Areas Act എന്നിവയിലൂടെ ഈ പൌരാവകാശ നിഷേധങ്ങള്‍ക്ക് സൈനിക ന്യായീകരണവും ലഭിച്ചു.  ഇന്ത്യന്‍ പൌരസമൂഹത്തിലാകട്ടെ,  ‘നോര്‍ത്ത് ഈസ്റ്റ്’ എന്ന സംജ്ഞയുടെ ഭേദചിന്ത നാഗാ പൗരന്മാര്‍ക്കും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വിദ്യാഭ്യാസത്തിനെത്തുന്ന നാഗാവിദ്യാര്‍ഥി സമൂഹത്തിനും എതിരായ വംശീയ സ്വഭാവമുള്ള ആക്രമണങ്ങളുടെ രൂപത്തില്‍ ഇന്നും തുടരുകയും ചെയ്യുന്നു. നാഗാ പെണ്‍കുട്ടികള്‍ ലൈംഗികാക്രമണങ്ങള്‍ക്ക് ‘സോഫ്റ്റ്‌ ടാര്‍ഗെറ്റ്’ ആയികണക്കാക്കപ്പെടുന്നു.  2007-ലെ കണക്കുപ്രകാരം ഉത്തരേന്ത്യയില്‍ എത്തുന്ന 87% വടക്ക് കിഴക്കന്‍ മേഖലക്കാരും ഏതെങ്കിലും തരത്തിലുള്ള വംശീയാക്രമണം നേരിടുന്നുണ്ട്. 1997-ല്‍ NSCN (IM) നടപ്പിലാക്കിയ വെടിനിര്‍ത്തലിന് ശേഷം സമാധാനശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ഹിംസാത്മകത ഇപ്പോഴും തുടര്‍ക്കഥ തന്നെയാണ്.

“ഈ പുസ്തകം ഒരു ചരിത്ര കൃതിയായല്ല വായിക്കപ്പെടെണ്ടത്” എന്ന മുന്നറിയിപ്പോടെ അവസാനിപ്പിക്കുന്ന ‘Bitter Wormwood’ എന്ന തന്റെ നോവലിന്റെ അവതാരികയിലും അനുബന്ധ കുറിപ്പുകളിലുമായിവടക്ക് കിഴക്കന്‍ മേഖലയുടെ ഏറ്റവും ശക്തരായ എഴുത്തുകാരില്‍ ഒരാളായ ഈസ്റ്ററിന്‍ കീറെ നല്‍കുന്ന വിവരണങ്ങളുടെ സംക്ഷിപ്തമാണ് മുകളില്‍ കൊടുത്തത്. അഞ്ചു തലമുറകളിലൂടെ നാഗാ ചരിത്രത്തിന്റെ നാള്‍വഴികളെ പിന്തുടരുന്ന നോവല്‍ ‘ഇന്ത്യയുടെ ഏറ്റവും മനോഹരവും ഏറ്റവും തെട്ടിദ്ധരിക്കപ്പെട്ടതുമായ പ്രദേശങ്ങളില്‍ ഒരിടത്തുനിന്ന്രാഷ്ട്രീയ തലക്കെട്ടുകള്‍ക്ക് പിറകിലുള്ള മാനുഷിക വിലയൊടുക്കലിനെ കുറിച്ച് തീക്ഷ്ണമായ ഉള്‍ക്കാഴ്ച്ച’ നല്‍കുന്നുവെന്ന് പുസ്തകത്തിന്റെ പുറം ചട്ട കൃത്യമായി വിലയിരുത്തുന്നു.....

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 163-171)

Sunday, September 8, 2024

How I Became a Tree by Sumana Roy

 ഇലയിടങ്ങളില്‍ നിശ്ശബ്ദരാകുക



(ഹിമാലയന്‍ മലയോര പട്ടണമായ സിലിഗുരി സ്വദേശിനിയായ യുവ ബംഗാളി എഴുത്തുകാരി സുമനാ റോയ് രചിച്ച How I Became a Tree എന്ന നോണ്‍ ഫിക് ഷന്‍ ആത്മീയാന്വേഷണ പുസ്തകം വൃക്ഷങ്ങള്‍ക്കുള്ള ഒരു അര്‍ച്ചനയാണ്ഒപ്പം ഇക്കോ-ക്രിറ്റിക്കല്‍ കാലത്ത് ഹൃദ്യമായ ഒരു പ്രകൃതി പാഠവും.)

        ഇലയോട് പഠിക്കണം

        ഇളകിച്ചിരിക്കാന്‍

        മൂകമായ് പൊഴിയാന്‍

പ്രകൃതിയുടെ അനന്ത വൈവിധ്യത്തില്‍ മനുഷ്യനായിരിക്കുക എന്നാല്‍ എന്താണെന്ന ചോദ്യം കവികളെയും കലാകാരന്മാരെയും ശാസ്ത്ര കുതുകികളെയും ആത്മീയ ചിന്തകരെയും സാമൂഹിക നിരീക്ഷകരെയും തത്വജ്ഞാനികളെയുമെല്ലാം ഒരു പോലെ മഥിച്ചിട്ടുള്ള ഒന്നാണ്. അനന്തതയുടെ ഒരു കണികയായി മനുഷ്യനെ അടയാളപ്പെടുത്തുന്ന അതീത ബോധ്യങ്ങള്‍ക്കും എല്ലാത്തിന്റെയും കേന്ദ്രമായി സ്വയം കൊണ്ടാടുന്ന നരവംശ ധാര്‍ഷ്ട്യത്തിനും ഇടയില്‍ചോദ്യം പോലെത്തന്നെ അനന്ത സാധ്യതകളാണ് ഉത്തരങ്ങളായും മുന്നോട്ടു വെക്കപ്പെട്ടിട്ടുള്ളത്. ഹിംസയുടെയും വിദ്വേഷത്തിന്റെയും സ്വാര്‍ത്ഥത്തിന്റെയും അറ്റമില്ലാച്ചുഴികളില്‍ സമയവുമായി ഓട്ടപ്പന്തയത്തിലായ മനുഷ്യന് വിശ്രാന്തിയുടെ ദലമര്‍മ്മരം പോലെ ഒരുത്തരം നല്‍കാനാണ് ഹിമാലയ സാനുക്കളിലെ സിലിഗുരിയെന്ന കൊച്ചു ബംഗാളി പട്ടണത്തില്‍ നിന്ന് വരുന്ന കവിയും നോവലിസ്റ്റുമായ യുവ എഴുത്തുകാരി സുമനാ റോയ് ‘ഞാന്‍ ഒരു വൃക്ഷമായിത്തീര്‍ന്ന വിധം’ (How I Became a Tree) എന്ന തന്റെ നോണ്‍ ഫിക് ഷന്‍ ആത്മീയാന്വേഷണ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. ഓര്‍മ്മക്കുറിപ്പുകളും സാഹിത്യ ചരിത്രവും പ്രകൃതി പഠനവും ആത്മീയ തത്വചിന്തയും സസ്യശാസ്ത്ര പാഠങ്ങളും ഇടകലരുന്ന പുസ്തകം കേവല വായനാ കൌതുകത്തിനപ്പുറം പാരിസ്ഥിതിക വിമര്‍ശന ബോധ്യങ്ങളുടെ പുത്തന്‍ കാലത്ത് ഏറെ പ്രസക്തമാണ്.

വ്യാവഹാരിക സമയബോധം എന്നതിനെതിരെ ‘വൃക്ഷ സമയം’ (Tree time) എന്ന ആശയത്തില്‍ ആകൃഷ്ടയായിത്തീര്‍ന്നതെങ്ങനെ എന്ന വിവരണത്തോടെയാണ് സുമനാ റോയ് തന്റെ നിരീക്ഷണങ്ങള്‍ തുടങ്ങിവെക്കുന്നത്. മനുഷ്യന്‍ സമയത്തിന്റെ അടിമയായതോടെയാണ് വൃക്ഷങ്ങളുടെ പ്രത്യക്ഷത്തില്‍ നിശ്ചലമായ അവസ്ഥയെ ‘അലസത’യായി മനസ്സിലാക്കാന്‍ തുടങ്ങിയത് എന്ന് അവര്‍ കരുതുന്നു. വേഗതയെന്ന ആശയത്തിന്റെ ഏകാധിപത്യം മതിയായിപ്പോയതാണ് വൃക്ഷങ്ങളുടെ അഹിംസാത്മകവും അവധാനപൂര്‍ണ്ണവുമായ ജീവിത പാഠത്തിലേക്ക് അവരെ അടുപ്പിക്കുന്നത്. ഏകാന്തതയേയും വേദനകളെയും നേരിടുന്നതിലും, സ്വാര്‍ത്ഥം ഭരിക്കാത്ത, ഉള്ളതെല്ലാം വിട്ടുനല്‍കുന്ന പ്രകൃതത്തിലുമെല്ലാം വൃക്ഷങ്ങളില്‍ ഗുരുവിനെ കാണാന്‍ കഴിയുമെന്ന് അവര്‍ കണ്ടെത്തുകയായിരുന്നു. “ഭാവിയെ കുറിച്ച് ആശങ്കയില്ലാതെയും ഭൂതകാലത്തെ കുറിച്ച് പശ്ചാതാപങ്ങളില്ലാതെയും ഉള്ള ജീവിതം” എന്ന് അവര്‍ അതിനെ നിര്‍വ്വചിക്കുന്നു. ദുരിതങ്ങളും അസ്തിത്വ വ്യഥകളുമാണ് മനുഷ്യനെ പ്രകൃതിയിലേക്ക് തിരിച്ചെത്തിക്കുന്നതെങ്കില്‍ അതിനൊരു ശമനൌഷധ മൂല്യമുണ്ടെന്നു കാണാനാവും. വ്യാവഹാരിക സാമൂഹിക ബന്ധങ്ങളിലും വിനിമയ ഭാഷയിലും വഴുമുട്ടിപ്പോകുമ്പോള്‍ പര്‍വ്വതങ്ങളുടെയും നദികളുടെയും മരങ്ങളുടെയും കിളികളുടെയും ഭാഷകള്‍ സാന്ത്വനമായി അനുഭവപ്പെടാം. “എനിക്ക് ദൈവമോ വീരനായകനോ ആവാനല്ലഒരു വൃക്ഷമായിത്തീരാന്‍ മാത്രംയുഗങ്ങളിലൂടെ വളരാന്‍ആരെയും വേദനിപ്പിക്കാതെ” എന്ന ചെസ്ലാവ് മിലോസിന്റെ വരികള്‍ പുസ്തകത്തിന്റെ പ്രവേശക വാക്യമായി ഗ്രന്ഥകാരി ചേര്‍ത്തു വെക്കുന്നുണ്ട്. വൃക്ഷങ്ങളുമായുള്ള പ്രണയ വസന്തത്തില്‍ നെരൂദയുടെ ചെറി മരങ്ങള്‍ കടന്നുവരുന്നുണ്ട്.

വൃക്ഷങ്ങളില്‍ സുഹൃത്തിനെയും വഴികാട്ടിയെയും ഗുരുവിനെയും കണ്ടെത്തുന്നതില്‍ സമാനഹൃദയരെ കുറിച്ചുള്ള അന്വേഷണം സാഹിത്യത്തിലേക്കും ചിത്രകലയിലേക്കും സിനിമയിലേക്കുമെല്ലാം കടന്നെത്തുന്നുണ്ട്. ശാന്തി നികേതന്‍ സന്ദര്‍ശിക്കുന്നത് ശീലമാക്കിയ എഴുത്തുകാരി ഓ. ഹെന്‍റിയുടെ ‘അവസാനത്തെ ഇല’ മുതല്‍ആളുകളെ മരണത്തിനു ശപിക്കുന്ന ബംഗാളി നാടോടിക്കഥകളിലെ വൃക്ഷങ്ങള്‍ വരെടാഗോറിന്റെ കഥകളും കവിതകളും പ്രകടിപ്പിക്കുന്ന ഹരിതലോക പ്രതിപത്തി മുതല്‍ ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായഡി. എച്ച്. ലോറന്‍സ്, എ. കെ. രാമാനുജംസത്യജിത് റേ തുടങ്ങിയവരുടെ എഴുത്തും സിനിമയും വരെ വിവരിക്കുന്നു. നന്ദലാല്‍ ബോസിന്റെ പെയിന്റിങ്ങുകളിലും സമാനമായ പ്രകൃതി സ്നേഹത്തിന്റെ പ്രഭാവം അവര്‍ നിരീക്ഷിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളെ പോലെ മരങ്ങളെ സ്നേഹിച്ച സസ്യശാസ്ത്രജ്ഞന്‍ ജഗദീഷ് ചന്ദ്ര ബോസിനെ ആദരവോടെ സമീപിക്കുന്ന പുസ്തകം, തന്റെ ടാക്സിയില്‍ ചെടിച്ചട്ടികള്‍ സ്ഥാപിച്ച് യാത്രക്കാരോടെല്ലാം ഓരോന്ന് വീട്ടില്‍ കൊണ്ടുപോയി നടാന്‍ അപേക്ഷിക്കുന്നത് ശീലമാക്കിയ കൊല്‍കത്ത ടാക്സി ഡ്രൈവര്‍ ‘ബാപ്പി ഗ്രീന്‍ ടാക്സിയെ പോലുള്ള അറിയപ്പെടാത്ത മനുഷ്യരെയും സ്മരിക്കുന്നു. കുട്ടികളില്ലാത്ത സ്ത്രീകള്‍ മരങ്ങളില്‍ തങ്ങളുടെ മക്കളെ കണ്ടെത്തുന്നതും തങ്ങളുടെ കാലശേഷം ആരാണവയെ പരിചാരിക്കുകയെന്നു വേവലാതിപ്പെടുന്നതുമായ വിചിത്ര അനുഭവങ്ങള്‍ക്കും അവര്‍ സാക്ഷിയായിട്ടുണ്ട്. വൃക്ഷങ്ങളോടുള്ള അടുപ്പം അവയുടെ നിഴലുകളോടു പോലുമുള്ള അഭിനിവേശമായിത്തീരുന്നുണ്ട് ഗ്രന്ഥകാരിയില്‍. വൃക്ഷക്കാതലിന്റെ എക്സ്-റേ എടുക്കുന്നത് വരെ അത് എത്തിച്ചേരുന്നത് വിചിത്രമായിത്തോന്നാം. വനജീവിതവും സൃഷ്ടിപരതയും തമ്മിലുള്ള ബന്ധം പരാമര്‍ശിക്കുമ്പോള്‍ വനവും വ്യഭിചാരവും വിഷയമാകുന്നത് പോലെമറ്റൊരു ചിന്താര്‍ഹാമായ നിരീക്ഷണമാണ് കാടിന് വൃത്തി/ വൃത്തിഹീനതാ സങ്കല്പങ്ങള്‍ ബാധകമല്ല എന്നത്. മാലിന്യവും വൃത്തിയും ഒന്നായിത്തീരുന്ന ഇടമാണ് കാട്. ചില മഹാവൃക്ഷങ്ങളെ ആരാധ്യമായി കാണുന്ന സംസ്കാരത്തില്‍ അത്തരം പുരാതന ചരിത്രമുള്ള വൃക്ഷങ്ങളുടെ ‘മരണം’ വിലാപ നിമിത്തമാകുന്നതും പുല്‍ക്കൊടിയുടെ നാശം ആരെയും വേദനിപ്പിക്കാത്തതും ഒരു വൈരുദ്ധ്യമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പുസ്തകത്തിന്റെ അവസാന ഭാഗത്ത് ബുദ്ധനെയും വൃക്ഷങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെയും കുറിച്ചുള്ള ഒട്ടേറെ നിരീക്ഷണങ്ങളുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ ജനനവുമായി ബന്ധപ്പെട്ട ഒരു പുരാണമാണ്. ലുംബിനിയില്‍അശോക മരത്തിന്റെ ചില്ലയില്‍ പിടിച്ചു കൊണ്ടാണ് സിദ്ധാര്‍ഥന്റെ അമ്മ മായാദേവി അദ്ദേഹത്തെ പ്രസവിച്ചത്. “ഇവിടെ (ലുംബിനിയില്‍) എല്ലായിടത്തും അശോകമരം പൂക്കുന്നുആനന്ദത്തില്‍ ഒരു ചില്ലക്ക് വേണ്ടി അവര്‍ തന്റെ വലതുകരം നീട്ടുന്നുഅപ്പോള്‍ ഒരു രാജകുമാരന്‍ പിറക്കുന്നു.” അഥവാഒരു രാജകുമാരനായിരുന്നെങ്കിലും അദ്ദേഹം ജനിച്ചത്‌ വനത്തിലാണ്. ബോധോദയം സംഭവിക്കുന്നത്‌ ബോധിവൃക്ഷത്തിന് ചുവടെയാണെങ്കില്‍ ബുദ്ധന്റെ മരണവും രണ്ടു ശാലവൃക്ഷങ്ങള്‍ക്ക് ചുവട്ടിലായിരുന്നു. വൃക്ഷച്ചുവട്ടിലെ ഇരിപ്പ് ബുദ്ധമത ആത്മീയതയില്‍ ഏറെ പ്രധാനവുമാണ്. ബുദ്ധിസ്റ്റ് സങ്കല്‍പ്പങ്ങളില്‍ താമരക്കുള്ള പ്രസക്തി ശതപത ബ്രാഹ്മണംപദ്മാസന സങ്കല്പം എന്നിവയിലൂടെ ഗ്രന്ഥകാരി സമര്‍ത്ഥിക്കുന്നുണ്ട്. വൃക്ഷങ്ങളോടുള്ള മനുഷ്യരുടെ ആദരം അവക്ക് വിനാശകരമായിത്തീര്‍ന്നതിന്റെ ഉദാഹരണമായി അശോക ചക്രവര്‍ത്തിയുടെ റാണി തിശ്യരക്ഷിത, ചക്രവര്‍ത്തിക്ക് പ്രിയപ്പെട്ട ബോധി വൃക്ഷത്തെ ‘സപത്നിയായി തെറ്റിദ്ധരിച്ചതും അസൂയാലുവായി അതിനെ നിഗ്രഹിക്കാന്‍ കല്‍പ്പന നല്‍കിയതും ഗ്രന്ഥകാരി ചൂണ്ടിക്കാട്ടുന്നു. “ഒരു മരം മുറിച്ചു കൂടാകാരണം അത് ബുദ്ധനെ പ്രതിനിധാനം ചെയ്യുന്നു. അത് ബുദ്ധന്‍ തന്നെയാണ്.” ഹിന്ദു ദേവീ ദേവന്മാര്‍ മൃഗങ്ങളെ വാഹനങ്ങളാക്കുമ്പോള്‍ ചെടികളും വൃക്ഷങ്ങളും ബുദ്ധ ദര്‍ശനത്തില്‍ കേന്ദ്ര പ്രതീകങ്ങളാണ് എന്നത് ശ്രദ്ധേയമാണ്.

സാര്‍വ്വജനീനമായ കൌതുകം ജനിപ്പിക്കാവുന്ന ഒരു പുസ്തകമല്ല സുമനാ റോയിയുടെത്. എന്നാല്‍ഭ്രാന്തമായ തിരക്കുകള്‍ക്കിടയിലും ഒന്ന് തിരിഞ്ഞു നോക്കാന്‍ദലമര്‍മ്മരങ്ങള്‍ക്കും ഊഞ്ഞാല്‍ക്കൈകളുടെ തലയിണ മന്ത്രങ്ങള്‍ക്കും കാതോര്‍ക്കാന്‍ഡിസ്റ്റോപ്പിയന്‍ വേനലറുതികളില്‍ സാന്ത്വനമായ തണല്‍ത്തണുപ്പുകളിലേക്ക് ഒന്നുകൂടി തല ചായ്ക്കാന്‍മണ്ണിലും ആകാശത്തിലുമുള്ള ആദിമ ഗുരുത്വങ്ങളെ വേരുകളിലും ചില്ലകളിലും അടുത്തറിയാന്‍ കൊതിക്കുന്ന ‘ഒരിക്കലും നന്നാവാത്ത’ വിശുദ്ധ സ്വപ്നാടകര്‍ക്ക് തീര്‍ച്ചയായും ഹൃദ്യമായ ഒരനുഭവമാണ് പുസ്തകം കരുതി വെക്കുന്നത്.

(ബുക്ക്പിക്ക്, ദേശാഭിമാനി വാരാന്തപ്പതിപ്പ്)      

 read more: 

 Gun Island by Amitav Ghosh

https://alittlesomethings.blogspot.com/2024/08/gun-island-by-amitav-ghosh.html

Drive Your Plow Over the Bones of the Dead by Olga Tokarczuk

https://alittlesomethings.blogspot.com/2024/08/drive-your-plow-oolga-tokarczukver.html

 

Friday, August 23, 2024

Gun Island by Amitav Ghosh

 

ഭൂതാവിഷ്ടരും മിത്ര മൂര്‍ത്തികളും



ഔദ്യോഗിക ഭാഷ്യങ്ങളുടെ ബൃഹദാഖ്യാനങ്ങളില്‍ (grand narratives) കണ്ടെടുക്കാനാവാത്ത ചരിത്രാവബോധവും ഗ്രെറ്റാ ത്യുന്‍ബെര്‍ഗ് കാലം ഓര്‍മ്മിപ്പിക്കുന്ന പ്രകൃതി- പാരിസ്ഥിതിക ഉത്കണ്ഠകളുമാണ് പോസ്റ്റ്‌കൊളോണിയല്‍ ‘കോമണ്‍വെല്‍ത്ത്’ വിധേയത്വമോ വിട്ടുവീഴ്ച്ചയോ ഇല്ലാത്ത ശൈലിയില്‍ അമിതാവ് ഘോഷ് തന്റെ കൃതികള്‍ക്ക് മുഖ്യമായും വിഷയമാക്കുന്നത്. പാത്ര സൃഷ്ടിയില്‍ ഫിക് ഷന്റെ സാധ്യതകള്‍ വേണ്ടുവോളം ഉപയോഗിക്കുമ്പോഴും പശ്ചാത്തലവും നിയാമക ശക്തിയുമായി സമൂര്‍ത്തമായ ചരിത്ര സന്ദര്‍ഭങ്ങള്‍ ഉണര്‍ന്നിരിക്കുന്ന കഥകളാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. കൊളോണിയല്‍ പിന്‍മടക്കത്തിന്റെ സന്ദിഗ്ദതകള്‍ (The Circle of Reason), സ്വാതന്ത്ര്യ പൂര്‍വ്വ – സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സംഘര്‍ഷങ്ങളുടെ ചിത്രങ്ങള്‍ (The Shadow Lines), ബര്‍മ്മയിലേക്കുള്ള ബ്രിട്ടീഷ് അധിനിവേശം (The Glass Palace)ഇടതു പക്ഷമെന്നു സ്വയം വിളിച്ച സ്റ്റേറ്റ് ബോധപൂര്‍വ്വം തമസ്കരിച്ച വംശഹത്യ (The Hungry Tide),  ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാര്‍മ്മികത്വത്തില്‍ നടന്നുവന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കറുപ്പു കച്ചവടം (The Ibis Trilogyതുടങ്ങി ചരിത്രം മുഖ്യ ചാലകം തന്നെയായിത്തീരുന്നതിന് ഘോഷിന്റെ കൃതികളില്‍ ഉദാഹരണങ്ങള്‍ സുവ്യക്തമാണ്. ‘The Calcutta Chromosome’,  The Hungry Tide തുടങ്ങിയ നോവലുകളിലും ‘The Great Derangement: Climate Change and the Unthinkable’  പോലുള്ള നോണ്‍ ഫിക് ഷന്‍ കൃതികളിലും പാരിസ്ഥിതിക സങ്കീര്‍ണ്ണതകളുടെ അടിയന്തിര സ്വഭാവം പരിഗണിക്കുന്ന എഴുത്തുകാരന്‍ ഈ വിഷയത്തില്‍ ഇതുവരെയുള്ള തന്റെ കൃതികളുടെ മുഴുവന്‍ ഗവേഷണ പഠനങ്ങളുടെയും ഉള്‍ക്കാഴ്ച്ചകളുടെയും വ്യാപ്തി സമാഹരിച്ച നോവലാണ്‌ ‘Gun Island’ എന്ന അദ്ദേഹത്തിന്റെ പുസ്തകം.

ചരിത്രവും മിത്തും കലരുമിടം

ദുരന്തത്തിലൊടുങ്ങിയ പ്രണയത്തിന്റെ വേദന പഴയ, ആവശ്യക്കാര്‍ തീര്‍ത്തും കുറഞ്ഞുവരുന്ന അപൂര്‍വ്വ പുസ്തകങ്ങളുടെ വ്യാപാരിയെന്ന നിലയിലുള്ള ഉത് കണ്ഠകളിലും ബ്രൂക്ക് ലിനും പൈതൃകമായി കിട്ടിയ അപ്പാര്‍ട്ട്മെന്റ് ഇപ്പോഴും സ്വന്തമായുള്ള കൊല്‍കത്തക്കും ഇടയില്‍ എവിടെയും നങ്കൂരമില്ലാത്ത യാത്രകളിലുമായി വിസ്മരിക്കാന്‍ ശ്രമിക്കുന്ന ദിനനാഥ് ദത്തയെന്ന അറുപതോടടുക്കുന്ന ആത്മവിശ്വാസം കുറഞ്ഞ ആഖ്യാതാവിലൂടെയാണ് നോവലിസ്റ്റ് കഥ പറയുന്നത്. അമേരിക്കന്‍ ചുറ്റുവട്ടത്തിനു പാകത്തില്‍ അയാള്‍ സ്വയം ‘ഡീന്‍’ എന്ന് ചുരുക്കിയിട്ടുണ്ട് തന്റെ പേര്. പ്രമേയ സാമ്യത കൊണ്ടുതന്നെയാണ് നോവലിലെ ഇതര മുഖ്യ കഥാപാത്രങ്ങള്‍ പലരും ‘ഹംഗ്രി ടൈഡില്‍ നിന്നുള്ളവര്‍ തന്നെയായത്. ആവശ്യത്തില്‍ കൂടുതല്‍ താന്‍ പോരിമയും പാണ്ഡിത്യ ബോധവുമുള്ള കനായ് ദത്ത്, ദിനനാഥിന്റെ വിപരീത പ്രകൃതിയായത് കൊണ്ടുതന്നെയാണ് അയാള്‍ക്ക് അസഹ്യനായി അനുഭവപ്പെടുന്നത്. തന്റെ ഡോക്റ്ററേറ്റ് തീസിസിന് ഡീന്‍ വിഷയമാക്കിയ ‘മാനസദേവി’ പുരാണത്തെ കുറിച്ച് സ്തോഭജനകമായ ചില വിവരണങ്ങള്‍ നല്‍കുകയും പ്രസ്തുത പുരാണത്തിലെ ‘ബൊന്ദൂകി സദാഗര്‍’ (Gun Merchant) എന്ന ദുഷ്ട കഥാപാത്രത്തിന്റെതായി അറിയപ്പെടാത്ത ഒരു കോവില്‍ സുന്ദര്‍ബന്‍ പ്രദേശത്തുണ്ടെന്ന് ഡീനിനെ ജിജ്ഞാസുവാക്കുകയും ചെയ്യുന്ന കനായ്, കഥയുടെ ഉറവിടമായി നീലിമാ ബോസിനെ കുറിച്ച് പറയുന്നത് ദിനനാഥിനെ ഉത്തേജിപ്പിക്കുന്നു:

“നീലിമ ബോസില്‍ നിന്ന് വരുന്ന ഒരു കഥ ചിരിച്ചു തള്ളാനാവില്ല: രാഷ്ട്രീയക്കാര്‍ എപ്പോഴും അടുക്കാന്‍ താല്‍പ്പര്യപ്പെട്ട, സല്‍ക്കര്‍മ്മികള്‍ ആദരിച്ചസംഭാവന നല്‍കുന്നവര്‍ ആലിംഗനം ചെയ്തപത്രക്കാര്‍ എപ്പോഴും കൊണ്ടാടിയ അവര്‍ ഒരിക്കലും ചോദ്യം ചെയ്യാനാവാത്ത വിശ്വസ്തതയുള്ള വ്യക്തിത്വം ആയിരുന്നു.”

പിയ എന്ന ഗവേഷക സ്ത്രീ അവരോടൊപ്പം ഉണ്ടെന്നും ‘പിയ കൌതുകം ജനിപ്പിക്കുന്ന സ്ത്രീയാണ്’ എന്നും കനായ് പറയുന്നത് ദിനനാഥിന് ആശയങ്ങള്‍ നല്‍കാതിരിക്കുന്നില്ല: അയാള്‍ ഒരു കൂട്ട് അന്വേഷിക്കുകയാണ്കനായിയെ പോലെ ഒരു വിടന്‍ അല്ലെങ്കിലും. തനിക്കുവേണ്ടി മരിച്ച ഫൊകീറിന്റെ വിധവ മൊയ്നയെയും മകന്‍ ടുടുലിനെയും കുടുംബമായി ദത്തെടുത്ത്, ഒറിഗോണ്‍ സര്‍വ്വകലാശാലയിലെ ഗവേഷണവും നീലിമാ ദീദി തുടങ്ങിവെച്ച ബദാബോന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ പിയ അവിവാഹിതയെങ്കിലും അവളുടെ മുന്‍ ഗണനകള്‍ വേറെയാണ്. ഇതോടൊപ്പം, പിയ തന്റെ മരിച്ചുപോയ മുന്‍കാമുകി ദുര്‍ഗ്ഗയെ ഓര്‍മ്മിപ്പിക്കുമ്പോഴും, ദിനനാഥിന്റെ സ്വതേ സന്ദേഹിയായ പ്രകൃതവും ചേരുമ്പോള്‍ നോവലില്‍ ഒരിക്കലും അയാളുടെ പ്രണയാനുഭവം എങ്ങുമെത്തുന്നില്ല. എണ്‍പതു പിന്നിട്ട, കിടപ്പിലായ നീലിമാ ദീദി ട്രസ്റ്റിന്റെ നടത്തിപ്പിനു മാത്രമല്ലതന്റെ ദൈനംദിന ജീവിതത്തിനും പിയായെ പൂര്‍ണ്ണമായും ആശ്രയിക്കുന്നുണ്ട്. ഭാഷയും വിനിമയവുമെന്ന അമിതാവ് ഘോഷിന്റെ നിരന്തര അന്വേഷണം ഈ നോവലിലും തുടരുന്നത് കാണാം.

‘നീലിമയുടെ ബംഗ്ലാ മൊഴി സുന്ദര്‍ബന്‍സിലെ ഗ്രാമീണ സ്വര ഭേദങ്ങള്‍ ആവാഹിച്ചിരുന്നു. എന്നാല്‍ അവരുടെ ഇംഗ്ലീഷ് അപ്പോഴും അഭിജാതമായിരുന്നു.’

ഒരു ഘട്ടത്തില്‍ഹംഗ്രി ടൈഡിലെ കനായിയെ പോലെവെനീസിലെ തെരുവുകളിലെ ബംഗാളികള്‍ക്കും ഡോക്കുമെന്ററി ചലച്ചിത്രകാരിക്കും ഇടയില്‍ ദിനനാഥ് ഒരു വിവര്‍ത്തകന്‍ ആയി പ്രവര്‍ത്തിക്കുന്നുമുണ്ട്. വെനീസിലെ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കിടയില്‍ പരിചയപ്പെടുന്ന ലുബ്ന  ഖാല എന്ന മുതിര്‍ന്ന വനിതയിലൂടെ തന്റെ പിതാവിന്റെ നാടും കുട്ടിക്കാലം ചെലവഴിച്ച ഇടവുമായ മദാരിപൂര്‍ ദേശത്തിന്റെ നാട്ടുഭാഷ ദിനനാഥിനു വീണ്ടും കേള്‍ക്കാനാവുന്നതും ഒട്ടേറെ ബംഗാളികള്‍ യൂറോപ്പിലെങ്ങും ഉണ്ടെന്നറിയുമ്പോള്‍ തന്റെ മാതൃഭാഷയും ഒരു ആഗോള ഭാഷയാണെന്ന് അഭിമാനം തോന്നുന്നതും നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്.   

പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ‘ബൊന്ദൂകി സദാഗറി’ന്റെ കോവിലില്‍ ചിത്രലിപികളില്‍ കൊത്തിവെക്കപ്പെട്ട ‘മാനസദേവീ- ബൊന്ദൂകി സദാഗര്‍’ ചരിത്രം ‘ഹംഗ്രി ടൈഡി’ലെ ‘ബോണ്‍ബിബി – ധൊകിന്‍ റായ്’ മിത്തുപോലെ കെട്ടുകഥകളും നാട്ടു വിശ്വാസങ്ങളും വിവരിക്കാനാവാത്ത അത്ഭുതങ്ങളും കൊണ്ടു നിറഞ്ഞതാണ്‌. ചിത്രീകരിക്കപ്പെട്ട ചരിത്രം കൂടാതെ കോവിലിന്റെ സംരക്ഷകനായ ഒരു മുസ്ലിം പുരോഹിതന്‍ സൂക്ഷിക്കുന്ന വാമൊഴിക്കഥകളും അവിശ്വാസിയായ വ്യാപാരിയെ തന്റെ ഭക്തനാക്കി മാറ്റിയ മാനസദേവിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്നു. സുന്ദര്‍ബന്‍സിലേക്കുള്ള യാത്ര തീര്‍ത്തും അപ്രതീക്ഷിതമെങ്കിലും ഡീനിനെ സംബന്ധിച്ച് അതൊരു വലിയ അനുഭവ യാനങ്ങളുടെ തുടക്കമാവും. അഭയാര്‍ഥി പ്രവാഹത്തിന്റെ വര്‍ത്തമാന കാല സാമൂഹികാവസ്ഥയായി ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തികളിലും വെനീസിലെ ചേരികളിലും അയാള്‍ കണ്ടുമുട്ടുന്ന മനുഷ്യരുടെ കൂട്ടത്തില്‍ റാഫിയെന്നു പേരുള്ള ടിപ്പു (ടുടുല്‍)വിന്റെ സുഹൃത്തും അയാളെ പോലുള്ള വേരറ്റ മനുഷ്യര്‍ക്ക്‌ ആകാവുന്ന സഹായങ്ങളും സംരക്ഷണവും നല്‍കുന്ന ലുബ്ന ഖാലയെന്ന വിധവയും കുടിയേറ്റ ജീവിതത്തെ നക്കിത്തുടക്കുന്ന വട്ടിപ്പലിശക്കാരും മനുഷ്യക്കടത്തുകാരും അവയവ മാഫിയയും എല്ലാമുണ്ട്. ഇറാന്‍-തുര്‍ക്കി അതിര്‍ത്തിയില്‍വെച്ചു കൂട്ടം തെറ്റിപ്പോയ ടിപ്പുവിന് വേണ്ടി കഴുത്തറപ്പന്‍ പലിശക്ക് പണം വാങ്ങി കുരുക്കിലാകുന്ന റാഫി ഒരു ഒറ്റപ്പെട്ട ചിത്രമല്ല. നാടുവിടുമ്പോള്‍ കൂടെയുണ്ടായിരുന്നവഴിയില്‍ ജീവന്‍ പൊലിഞ്ഞ സുഹൃത്തിന്റെ കുടുംബത്തിലേക്ക് സ്വന്തം വീട്ടിലേക്കു അയക്കുന്ന അതേ തുക മാസം തോറും അയക്കുന്ന ബിലാല്‍ അതേ ജീവിതപാഠമാണ് പ്രകടിപ്പിക്കുന്നത്. ലുബ്ന ഖാലയുടെ ഭര്‍ത്താവ് മുനീര്‍ ഭായിയുടെ അന്ത്യം തന്നെയും ഒരു വിധത്തില്‍ കുറെയേറെ നിസ്സഹായരായ കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ള ഒരു രക്തസാക്ഷിത്തമായിരുന്നു. അഭയാര്‍ഥികള്‍ക്കെതിരെ പ്രതിഷേധവും കടന്നുകയറ്റങ്ങളും പതിവാക്കുന്ന തീവ്രവലതുപക്ഷം ശക്തിയാര്‍ജ്ജിക്കുമ്പോഴും എണ്ണത്തില്‍ കുറവായ മനുഷ്യപക്ഷ ആക്റ്റിവിസ്റ്റുകള്‍ തങ്ങളുടെ വിജയിക്കാനിടയില്ലാത്ത യുദ്ധം തുടരുന്നത് ഡീന്‍ കാണുന്നുണ്ട്. അക്കൂട്ടത്തില്‍ വെനീസില്‍ ദിനനാഥിന്റെ സുഹൃത്തും സംരക്ഷകയുമായ സിന്റയും അഭയാര്‍ഥി ജീവിതത്തെ കുറിച്ച് ഡോക്കുമെന്ററി ഒരുക്കാന്‍ ശ്രമിക്കുന്ന കൊച്ചുമകള്‍ ഗിസയും മുഖ്യകഥാപാത്രങ്ങളാണ്.

    (Also read:Drive Your Plow Over the Bones of the Dead by Olga Tokarczuk

https://alittlesomethings.blogspot.com/2024/08/drive-your-plow-oolga-tokarczukver.html


ഓര്‍മ്മപ്പെടുത്തല്‍, പ്രകൃതി പാഠങ്ങള്‍.

നോവലിലെ ഏറ്റവും പ്രധാനപ്പെട്ട പ്രമേയം തീര്‍ച്ചയായും കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക സന്ദിഗ്ദതകളുമാണ്. ഡോള്‍ഫിനുകളും ഇതര കടല്‍ ജീവികളും കൂട്ടത്തോടെ തീരത്തടിയുന്നതും സുന്ദര്‍ബന്‍സില്‍ ചത്തുപൊന്തുന്ന മത്സ്യസമ്പത്തും നല്‍കുന്ന സൂചനകള്‍ പിയ നിരീക്ഷിക്കുന്ന പോലെനഗര സൗഭാഗ്യങ്ങളുടെ വെനീഷ്യന്‍ സാഹചര്യങ്ങളിലും വിഷച്ചിലന്തികളുടെയും വിചിത്ര പെരുമാറ്റ രീതികളുള്ള പക്ഷികളുടെയും സാന്നിധ്യം സിന്റയും കാണുന്നുണ്ട്. സര്‍പ്പ ദേവതയായ മാനസദേവി പുരാണത്തിലെ കേന്ദ്ര പ്രതീകമായ സര്‍പ്പംപാരിസ്ഥിതിക വ്യതിയാനങ്ങളുടെ ചിഹ്നമായി നോവലില്‍ കടന്നുവരുന്നുണ്ട്. മഞ്ഞ അടിവയറും തീവ്ര വിഷവുമുള്ള കടല്‍പ്പാമ്പുകള്‍ വര്‍ദ്ധിച്ച തോതില്‍ കാണപ്പെടുന്നത് ഇതിന്റെ തുടര്‍ച്ചയാണ്. മടുപ്പുളവാക്കും വിധം പെരുമാറ്റ ദൂഷ്യമുള്ള, ഹ്രസ്വകാല അമേരിക്കന്‍ സ്കൂള്‍ വിദ്യാഭ്യാസം ആഭാസപൂര്‍ണ്ണമായ സ്ലാങ്ങുകളുടെ ഉപയോഗത്തിലേക്കും ഇന്റര്‍നെറ്റ് പോലുള്ള മാധ്യമങ്ങളുടെ ദുരൂഹ പ്രയോഗത്തിലേക്കും മയക്കുമരുന്ന്മനുഷ്യക്കടത്ത് പോലുള്ള ഇരുള്‍ വഴികളിലേക്കും എത്തിച്ചആര്‍ക്കും നിയന്ത്രിക്കാനാവാത്ത രഹസ്യ ഇടപാടുകളില്‍ ഇടപെടുന്ന ടിപ്പുവില്‍ സര്‍പ്പദംശനം വരുത്തിവെക്കുന്ന മാറ്റങ്ങള്‍ നോവലിലെ യുക്തിസഹമായ വിശദീകരണങ്ങള്‍ സാധ്യമല്ലാത്ത അനേകം വസ്തുതകളില്‍ ഒന്നാണ്. അയാളില്‍ ദുരൂഹമായ പ്രവചന സിദ്ധി വന്നുകൂടുന്നു: അതെപ്പോഴും ദുരന്ത സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ആ സ്വപ്ന/ഭ്രമ ദര്‍ശനങ്ങളില്‍ പുരാതന കാലവും ആധുനിക കാലവുംകിഴക്കും പടിഞ്ഞാറുംമനുഷ്യനും അമാനുഷനും കൂടിക്കലരുന്നു. എല്ലാത്തിനും യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണങ്ങള്‍ കാണുമെന്നു ശഠിക്കുന്ന പിയായില്‍ നിന്ന് വ്യത്യസ്തമായി സിന്റ ആധുനിക സമൂഹത്തില്‍ ഒരു ഭൂതാവിഷ്ടതയുടെ സാധ്യത മുന്നോട്ടു വെക്കുന്നു. ഒരു പക്ഷെ ഇതാണ് നോവലിനെ കഥാപാത്രത്തുടര്‍ച്ചയിലും പശ്ചാത്തല വിശദാംശങ്ങളിലും ‘ഹംഗ്രി ടൈഡിനോട് അടുത്തു നില്‍ക്കുമ്പോഴും പാരിസ്ഥിതിക/ ദുരന്ത പ്രവചന ഭാവങ്ങളില്‍ ഘോഷിന്റെ മുന്‍നോവലായ ‘കല്‍ക്കത്താ ക്രോമസോമി’നോട് കൂടുതല്‍ അടുപ്പിക്കുന്നത്. എന്നാല്‍ പുതിയ നോവല്‍ യുക്തിചിന്തയുടെ ‘ഹെജിമണി’യെ തകര്‍ക്കുകയും ‘വസ്തുനിഷ്ഠ’ സമീപന രീതിയെ ‘ആധുനികം എന്ന് സ്വയം വിശ്വസിക്കുന്ന പതിനേഴാം നൂറ്റാണ്ടിന്റെ അര്‍ത്ഥവിചാര’മെന്നു നിരീക്ഷിക്കുകയും ചെയ്യുന്നു. സിന്റയുടെ നിലപാടില്‍:

“എന്ത്നിങ്ങള്‍ കളി പറയുകയാണ്‌, സിന്റ! എന്തര്‍ത്ഥത്തിലാണ് അത് ഒരു പൈശാചിക ആവേശിക്കലിന്റെ ചിഹ്നമാകുന്നത്?

“ചുറ്റും നോക്കൂ,...” അവളുടെ സ്വരത്തില്‍ അത്രയ്ക്ക് പരിക്ഷീണത ഉണ്ടായിരുന്നു. “ലോകം ഒരു ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായി തുടരണമെങ്കില്‍, നമ്മുടെ വീടുകള്‍ ആ ചിലന്തിയെ പോലുള്ള ജീവികളോ കടലോ കടന്നു കയറാതിരിക്കണമെങ്കില്‍ എന്തു ചെയ്യണമെന്നു എല്ലാവര്‍ക്കും അറിയാം. എല്ലാവര്‍ക്കും അറിയാം.. എങ്കിലും നാം അശക്തരാണ്നമ്മുടെ കൂട്ടത്തില്‍ ഏറ്റവും ശക്തരായവര്‍ പോലും. നമ്മുടെ ഇച്ഛകളെ മൂടിക്കളയുന്ന ശക്തികളുടെ പിടിയിലാണ് എന്ന മട്ടില്‍ നാം നമ്മുടെ നിത്യ ജീവിതത്തെ ശീലങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നു; നമുക്ക് ചുറ്റും ഞെട്ടിക്കുന്നതും ഭീകരവുമായ കാര്യങ്ങള്‍ സംഭവിക്കുന്നത്‌ നാം കാണുന്നു; നമ്മെ അധീശപ്പെടുത്തിയതെന്തോ അതിനു നാം സ്വമേധയാ കീഴടങ്ങുന്നു.”

ഫോസില്‍ ഫ്യുവല്‍ അടിത്തറയാക്കിയ സാമ്പത്തിക വളര്‍ച്ചയുടെ സ്വാധീനത്തെ ഈ പൈശാചിക ഭൂതാവേശത്തിന്റെ തുടക്കമായി നോവല്‍ നിരീക്ഷിക്കുന്നു. ‘ചെറു ഹിമയുഗം (the Little Ice Age) എന്നു വിളിക്കപ്പെട്ട പതിനേഴാം നൂറ്റാണ്ടിനെ ഇന്നത്തെ ദുരന്തങ്ങളുടെ തുടക്കമായി നോവല്‍ അടയാളപ്പെടുത്തുന്നു. ടിപ്പുവിനുള്ള ഇ-മെയില്‍ സന്ദേശത്തില്‍ ഡീന്‍ കുറിക്കുന്നു:

“ഹിന്ദു പുരാണപ്രകാരം ദുര്‍ഭൂതങ്ങള്‍ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ലോകം അവസാനിക്കുന്നത്. ‘പ്രളയം’ എന്ന ഒന്ന് സംഭവിക്കാനുണ്ട് – എല്ലാം അസ്തമിക്കുംസമയം പോലും. പക്ഷെ അത് മറ്റു രീതികളിലും സംഭവിക്കാം. സൊരാഷ്ട്രിയന്മാര്‍ പറയുന്നത് ഉരുകിയ ലോഹത്തിന്റെ പുഴകള്‍ ഭൂമിയില്‍ ഒഴുകുമെന്നാണ്. ക്രിസ്ത്യാനികള്‍ പറയുന്നുമരണവും രോഗങ്ങളും വരള്‍ച്ചയും യുദ്ധവുമായിരിക്കും അന്ത്യവിധി എന്ന്. ഇന്‍കാ വിഭാഗത്തെ സംബന്ധിച്ച് അത് ഭൂകമ്പങ്ങളോടെയാണ് തുടങ്ങുക; മുസ്ലിംകള്‍ പറയുന്നത് കടലുകള്‍ പൊട്ടിപ്പിളരുകയും മരിച്ചവര്‍ കുഴിമാടങ്ങളില്‍ അസ്വസ്തരാകുകയും ചെയ്യും എന്നാണ്..”

പാതിക്കാഴ്ച്ചയില്‍/ അശ്രദ്ധമായി തുറന്നുവിടപ്പെട്ട ഭൂതം ജന്തുജാലങ്ങളുടെ സനാതന പ്രകൃതങ്ങളെയും പ്രകൃതി താളത്തേയും അട്ടിമറിച്ചുവെന്നു ആഗോള താപനത്തിന്റെയും ഭൂമി മനുഷ്യ വാസയോഗ്യമല്ലാതാവുന്നതിന്റെയും പശ്ചാത്തലത്തില്‍ അംഗീകരിക്കാമെങ്കില്‍ ഭൂതാവേശത്തിന്റെ സാംഗത്യം ശാസ്ത്രീയമാണോ എന്നത് അത്ര പ്രസക്തമല്ലെന്നു സിന്റ കരുതുന്നു. കാലിഫോര്‍ണിയന്‍ കാട്ടുതീപ്പടര്‍ച്ച നോവലില്‍ വിവരിക്കപ്പെടുന്നത് സമകാലിക യാഥാര്‍ത്ഥ്യമായ ആമസോണ്‍ ദുരന്തവുമായി വായിച്ചെടുക്കാം. മാനസദേവി പുരാണത്തെ പോലുള്ള വിശ്വാസ പ്രധാനമായ മിത്തുകള്‍ക്ക് നോവലില്‍ ലഭിക്കുന്ന ആധികാരിക പദവി ഈ അര്‍ത്ഥത്തില്‍ തന്നെയാണ് പരിഗണിക്കപ്പെടെണ്ടത്. പഴയ ജിവിത ക്രമങ്ങളുടെ അടിത്തറകളെ നിഷേധിക്കാന്‍ ആധുനികത നമ്മെ പഠിപ്പിച്ചു; എന്നാല്‍ അതേ ആധുനികതയുടെ വഴികളിലൂടെ സഞ്ചരിച്ചാണ് മനുഷ്യ ചരിത്രം എക്കാലത്തെയും ഏറ്റവും വലിയ പ്രതിസന്ധിയില്‍ എത്തിച്ചേര്‍ന്നത് – കാലാവസ്ഥാ വ്യതിയാനം എന്നതല്ലാതെ മറ്റൊന്നുമല്ല അത്. അമിതാവ് ഘോഷ് അന്വേഷിക്കുന്നത് ഒരു പുതിയ വിനിമയ ഭാഷയാണ്‌ - പുതിയ ഭൂതാവിഷ്ടതയെ മറികടക്കാനാവുന്ന, മിത്ര ഭൂതങ്ങളെ കുടിയിരുത്താനാവുന്ന, വര്‍ത്തമാന പ്രതിസന്ധിക്കപ്പുറം കടക്കാന്‍ കഴിയുന്ന ഭാവനയുടെയും മിത്തുകളുടെയും അത്ഭുത പ്രവര്‍ത്തികളുടെയും ഒരു പുത്തന്‍ ആഖ്യാന ഭാഷ. 1970ല്‍ ഭോലാ കൊടുങ്കാറ്റ് ഈസ്റ്റ് പാക്കിസ്താനിലെ അഞ്ചു ലക്ഷത്തോളം മനുഷ്യരുടെ മരണത്തിനു കാരണമായപ്പോള്‍, മാനസദേവിയെ ഉപാസിച്ച ജനപഥം അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം നോവലില്‍ ഹൊറേന്‍ വിവരിക്കുന്നുണ്ട്. പാക്കിസ്താന്‍ ഭരണകൂടം ആ ദുരന്തത്തിന്റെ ഇരകളോട് കാണിച്ച കടുത്ത അവഗണന പൂര്‍വ്വ പാക്കിസ്താന്റെ സ്വാതന്ത്ര്യസമരത്തെ ത്വരിതപ്പെടുത്തുകയും തൊട്ടടുത്ത വര്‍ഷം സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിക്കുകയും ചെയ്ത ഘടകമായിരുന്നു. രാഷ്ട്രീയ ദൈവങ്ങള്‍ കൈവിട്ടപ്പോഴും തന്റെ ഉപാസകരെ കാത്തുപോന്ന സര്‍പ്പദേവതയുടെ മാതൃക അതുകൊണ്ടുതന്നെ നോവലില്‍ നിര്‍ണ്ണായകമാണ്. ദൈവമരണത്തിന്റെ നിഹിലിസ്റ്റ് പാഠം ഒരുപക്ഷെ കൂടുതല്‍ തിളങ്ങിനില്‍ക്കുന്ന കാലത്ത് ആസുരമൂര്‍ത്തികള്‍ക്കെതിരെ ഒരു മിത്രമൂര്‍ത്തിയെ കണ്ടെടുക്കുകയെന്നത് സര്‍വ്വനാശത്തിനെതിരെ ഭാവനയുടെ വിജയം കൂടിയാവാം.

എഴുത്ത്നിലപാടുകള്‍

പാരിസ്ഥിതി നിലപാടുകള്‍ അപകടകരമായ രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്ന അവസ്ഥ നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. സിന്റയുടെ ഭര്‍ത്താവ് മകള്‍ ലൂഷിയയോടൊപ്പം കൊല്ലപ്പെടുന്നത് അദ്ദേഹത്തിന്റെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേരെയുള്ള മാഫിയാ പ്രതികാരമായിരുന്നുവെന്നു സൂചനയുണ്ട്. കപ്പലിന്റെ മരത്തടി ഭാഗങ്ങള്‍ നശിപ്പിക്കുന്ന ബാര്‍ക്ക് ബീറ്റില്‍ കീടങ്ങളുടെ പെരുക്കത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കുകയും കാട്ടുതീ സാധ്യത പ്രവചിക്കുകയും ചെയ്യുന്ന പിയയുടെ സുഹൃത്ത് ലിസ അഭിനന്ദിക്കപ്പെടുകയല്ലഅവരാണ് അതിനുത്തരവാദി എന്ന മട്ടില്‍ വേട്ടയാടപ്പെടുകയാണ്. പിയാ നിരീക്ഷിക്കുന്നു:

“നാം ഇരുണ്ട യുഗങ്ങളിലാണ് എന്ന പോലെയുണ്ട് – സ്ത്രീകള്‍ ദുര്‍മ്മന്ത്രവാദിനികള്‍ എന്ന പേരില്‍  ആക്രമിക്കപ്പെടുന്നു”

എഴുത്തിനെ പോരാട്ടത്തിന്റെ/ ആപദ്സൂചകമായ നിലപാടുകളുടെ അടിയന്തിര സ്വഭാവമുള്ള ആശയ വിനിമയ/ ആദര്‍ശാത്മക പ്രവര്‍ത്തനമാക്കി മാറ്റുമ്പോള്‍ സംഭവിക്കുന്ന അനിവാര്യമായ പ്രശ്നം അത് കല ആവശ്യപ്പെടുന്ന ധ്വന്യാത്മകത (suggestiveness) ബലി കഴിക്കുകയും പ്രഭാഷണപരമായിത്തീരുകയും (preachy) ചെയ്യുന്നു എന്നതാണ്. സമകാലിക ഇന്ത്യന്‍ സമര മുഖങ്ങളെ മുഴുവന്‍ വിട്ടുവീഴ്ച്ചയില്ലാതെ അടയാളപ്പെടുത്താനുള്ള വ്യഗ്രതയില്‍ അരുന്ധതി റോയ് ചെന്നുപെട്ട (The Ministry of Utmost Happiness) വിപര്യയം ‘ദി ഗണ്‍ ഐലന്‍ഡില്‍ ഘോഷിനെയും പിടികൂടിയിട്ടുണ്ട് എന്ന് നിരീക്ഷിക്കാനാകും. ദി ഗ്ലാസ് പാലസ് പോലുള്ള കൃതികളില്‍ ചരിത്രത്തിനും ഫിക് ഷനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ പുസ്തകത്തെ ഏതു കള്ളിയില്‍ പെടുത്തണം എന്നത് പ്രശ്നവല്‍ക്കരിക്കും വിധം നേര്‍ത്തുപോയിട്ടുണ്ടെങ്കില്‍, ഗണ്‍ ഐലന്‍ഡില്‍ അത് അയുക്തികതക്കും ശാസ്ത്രബോധത്തിനും ഇടയില്‍ ഇടറിനില്‍ക്കുന്നുണ്ട്. പാരിസ്ഥിതിക ദുരന്തത്തെ കുറിച്ച് ഏറെ ആഴത്തില്‍ പഠിക്കുന്ന ‘മഹാ മതിഭ്രമം’ (The Great Derangement2016മുതല്‍ തന്നെ ആവേശിച്ച ഉത്കണ്ഠകള്‍ സ്ഥല കാല അതിരുകള്‍ കടക്കുന്ന ആഖ്യാനമായി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ കലയും ഫിക് ഷനും എന്തുകൊണ്ട് ഈ സന്ദിഗ്ദതകള്‍ വേണ്ടവിധം കാണാതെ പോയി എന്ന ചോദ്യം കൃതഹസ്തനായ എഴുത്തുകാരനെ ഒട്ടൊരു കുറ്റബോധത്തോടെ അമിതാവേശം കൊള്ളിച്ചുവോ“തങ്ങളുടെ ദുരിതാവസ്ഥ തിരിച്ചറിയുന്നതില്‍ നിന്ന് ആളുകളെ തടയും വിധം മറച്ചുവെക്കലിന്റെ രീതികളിലേക്ക് മിക്ക കലാ-സാഹിത്യ രൂപങ്ങളും വലിച്ചിഴക്കപ്പെട്ട ഒരു കാലമായിരുന്നു നമ്മുടേത്‌” എന്ന് വരും തലമുറ വിധിയെഴുതുമെന്ന് ‘മഹാ മതിഭ്രമ’ത്തില്‍ ഘോഷ് എഴുതുന്നുണ്ട്.

“കഥകളുടെ ശക്തിയെ നീ കുറച്ചു കാണരുത്. അതില്‍ സത്താപരവും വിശദീകരിക്കാനാവാത്തതുമായ ചിലതുണ്ട്. കേട്ടിട്ടില്ലേ നമ്മെ മനുഷ്യരാക്കുന്നതും മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നതും കഥ പറയാനുള്ള കഴിവാണെന്ന്പക്ഷെ സത്യം അതിനേക്കാള്‍ വിചിത്രമാകുമ്പോഴോഇനി തിരിച്ചാണെങ്കിലോകഥ പറയാനുള്ള കഴിവ് എന്നത് നിയതമായി മാനുഷികമല്ല എന്നും മറിച്ച് നമ്മുടെ മൃഗ പ്രകൃതിയുടെ അവസാനത്തെ ബാക്കിപത്രമാണ് എന്നും വന്നാലോ?

അത്യസാധാരണമാം വിധം ശക്തമായ ഒരു ആലിപ്പഴവീഴ്ച്ചയോ ചുഴലിക്കൊടുങ്കാറ്റോ മാത്രമല്ല; ലോസ് ഏഞ്ചലസില്‍ ഒരു സര്‍പ്പ ദംശനംവെനീസിലെ പോഷ് അപ്പാര്‍ട്ട്മെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു വിഷച്ചിലന്തി എന്നിവയും ഭീഷണമായ അര്‍ഥങ്ങളുള്ള നരേറ്റീവുകളാണ് എന്ന് സിന്റ ചിന്തിക്കുന്നു. എത്ര തയ്യാറെടുത്താലും തോല്‍വി ഉറപ്പായ പാരിസ്ഥിതിക/ കാലാവസ്ഥാ ദുരന്തങ്ങളുടെ മുന്നറിയിപ്പ് തന്നെയാണ് അവ പറഞ്ഞുവെക്കുന്നത്. പേരെടുത്തു പറയാതെ നോവലില്‍ സൂചിപ്പിക്കുന്നഏറ്റവും പ്രാന്തവല്‍ക്കരിക്കപ്പെട്ട രണ്ടു മില്ല്യനിലേറെ ജനങ്ങളെ കുടിയിറക്കുന്ന സുന്ദര്‍ബന്‍സിലെ റംപാല്‍ പവര്‍ പ്ലാന്റ് പോലെയുള്ള പാരിസ്ഥിതിക അട്ടിമറിയില്‍ ഈ ഭീഷണ സന്ദേശം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, നിഗൂഡതയെ സ്ഥാപിക്കാനായി യുക്തിബോധത്തെ നിരാകരിക്കുകയാണ് ഘോഷ് എന്നു പറയാനാവില്ല. നോവലില്‍ സംഭവിക്കുന്ന വിശദീകരണ സാധ്യമല്ലാത്ത മിക്ക കാര്യങ്ങള്‍ക്കും വൈകാരികാമോ രക്ഷാസമാനമോ (talismanic) ആയ മൂല്യമുണ്ട് അത് ബാധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് എന്നു നിരീക്ഷിക്കപ്പെടുന്നു (Shreya Ila Anasuya: thewire.in). നോവലന്ത്യത്തില്‍ ലൂഷിയയുമായി സന്ധിക്കുന്ന ഒരു സമാധിയുടെ തയ്യാറെടുപ്പോടെ സിന്റ തന്റെ മരണത്തിലേക്ക് കടന്നുപോകുന്നത് അത്തരം ഒരു മുഹൂര്‍ത്തമാണ്.

പ്രമേയതീക്ഷ്ണതയുടെ സാംഗത്യം

എന്നാല്‍, ചില കാലങ്ങള്‍ അങ്ങനെയാണ് എന്നും വരാം – കലയും ഫിക് ഷനും പ്രധാനമായിരിക്കുമ്പോള്‍ത്തന്നെ ഒരു do or die’ സമവാക്യത്തില്‍ ചില പ്രമേയങ്ങള്‍ ശ്വാസം വിടാന്‍ അനുവദിക്കാതിരിക്കും വിധം പരമപ്രധാനം ആയിത്തീരുന്നവ. രാജാവും പരിവാരങ്ങളും ഒന്നടങ്കം നഗ്നരും ആസുര ഹിംസയുടെയും കൊര്‍പ്പോറേറ്റ് വിധേയത്വങ്ങളുടെയും ദല്ലാള്‍ നടത്തിപ്പുകാരും ആയിമാറുന്ന സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഫിക് ഷന്‍ തോറ്റുപോയാലും എല്ലാം വിളിച്ചു പറയുന്ന വിശുദ്ധനായ കുട്ടിയുടെ കണ്ണുകള്‍ അടയാളപ്പെടുത്തേണ്ടതുണ്ട് എന്നത് ‘മിനിസ്ട്രി’യില്‍ അരുന്ധതി റോയിയുടെ നിലപാടു തന്നെയാണ്. അത് പോലെ ഗണ്‍ ഐലന്‍ഡിലേതിനു സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്നനൊബേല്‍ ജേതാവായ പോളിഷ് നോവലിസ്റ്റ് ഓള്‍ഗാ തൊകാര്‍ചുക്കിന്റെ പുതിയ നോവലിലും (Drive Your Plow Over the Bones of the Dead) പ്രമേയം സര്‍ഗ്ഗ വൈഭവത്തിന്റെ പ്രകടനത്തെക്കാള്‍ പ്രധാനമാണെന്ന നിലപാട് വിമര്‍ശകരുടെ ഖണ്ഡനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തരെന്നു നടിക്കുന്ന ഭരണാധികാരികളോട് “മരിച്ചു വീഴുന്ന മനുഷ്യരെയും സമ്പൂര്‍ണ്ണമായി തകര്‍ന്നു കൊണ്ടിരിക്കുന്ന പരിസ്ഥിതിയെയും കാണാതെ സര്‍വ്വ സംഹാരത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് എന്റെ തലമുറയുടെ സ്വപ്‌നങ്ങള്‍ നശിപ്പിച്ചു കളഞ്ഞിട്ട് ഞങ്ങളോട് സാമ്പത്തിക പുരോഗതിയെ കുറിച്ച് പ്രഭാഷണം നടത്താന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വരുന്നു?” എന്ന് ഒരു പതിനാറുകാരി (ഗ്രേറ്റ ത്യുന്‍ബര്‍ഗ്)  പൊട്ടിത്തെറിക്കുന്ന അവസ്ഥയില്‍ അതേ വീറും വിപദ്സന്ദേശ വിളംബരത്വരയും അമിതാവ് ഘോഷ് പങ്കുവെക്കുകയാണ് തന്റെ പുതിയ കൃതിയില്‍. വിജയിക്കാനിടയില്ലാത്ത യുദ്ധത്തില്‍ ‘പ്രതിബദ്ധനായ ഒരു കിഹോത്തെയുടെ തിടുക്കത്തോടെ’ എഴുത്തുകാരന്‍ ഇടപെടുന്ന നോവലില്‍ മാജിക്മിത്ത്ചരിത്രംശാസ്ത്രം, ജന്തുശാസ്ത്രംശബ്ദോല്‍പ്പത്തി ശാസ്ത്രം എന്നിവയെല്ലാമുണ്ട്. ബൊന്ദൂകി എന്ന പദം അതിന്റെ മൂല അറബ് അര്‍ത്ഥത്തില്‍ തോക്ക് എന്നതിനെ സൂചിപ്പിക്കുന്നത് മാത്രമല്ലവെനീസിന്റെ പേരു കൂടിയാണ് എന്നത് മാനസ ദേവീ പുരാണത്തിലെ വ്യാപാരിയെ തോക്കുമായി ബന്ധിപ്പിക്കുന്നത് അനിവാര്യമെല്ലെന്നും അക്കാലത്ത് വ്യവസായ ബന്ധങ്ങള്‍ ഉണ്ടായിരുന്ന വെനീസില്‍ നിന്നുള്ളവന്‍ എന്ന അര്‍ഥത്തില്‍ ആവാമെന്നും സിന്റയും ദിനനാഥും  കൗതുകപ്പെടുന്നത് പദനിഷ്പത്തി ശാസ്ത്ര രീതിയിലൂടെയാണ്.  എന്നാല്‍കാലാവസ്ഥാ വ്യതിയാനമെന്ന മുഖ്യ പ്രമേയത്തെയും അഭയാര്‍ഥിത്വ/ കുടിയേറ്റത്തിന്റെയും മനുഷ്യക്കടത്തിന്റെയും പ്രമേയങ്ങളെയും കൂട്ടിയിണക്കുന്നതും ഏറെ ദുര്‍ബ്ബലമായ കണ്ണികളിലൂടെയാണ് എന്നു വിമര്‍ശിക്കപ്പെടുന്നു. ഭീഷണമായ സത്യങ്ങള്‍ ആവിഷ്കരിക്കാന്‍ റിയലിസത്തിന്റെ സാധ്യതകള്‍ മതിയാകാതെ വരുന്നുവെങ്കില്‍ വിശ്വസനീയതയുടെ അതിര്‍ വരമ്പുകള്‍ മുറിച്ചു കടക്കുന്ന രീതികള്‍ ആവോളം ഉപയോഗിക്കുന്നത് പോലും ന്യായീകരിക്കപ്പെടുന്നു എന്ന് നോവലിസ്റ്റ് ചിന്തിക്കുന്നിടത്താണ് നോവലില്‍ ഉടനീളം കണ്ടെത്താവുന്ന അവിശ്വസനീയ സംഭവ വികാസങ്ങളും പുരാണങ്ങളും നാടോടിക്കഥകളുമായി കൂടിക്കലരുന്ന യുക്തിസഹമല്ലാത്ത ആകസ്മികതകളും വിശദീകരിക്കപ്പെടുന്നത്. മനുഷ്യരും ജന്തുജാലങ്ങളും നിരന്തര പാലായനത്തിലായ സമകാലിക സാഹചര്യത്തില്‍ മാനസദേവിയുടെയും ബോണ്‍ബിബിയുടെയും അത്ഭുതങ്ങളും നാടോടി വീരന്മാരുടെ വിജയ ഗാഥകളും മറ്റൊരു ലോകത്തിന്റെതാവാം: യുക്തിബോധത്തിന്റെ അമ്ലപരീക്ഷയില്‍ പരാജയപ്പെട്ടാലും അതിജീവനത്തിന്റെ ജൈവ യുക്തിയില്‍ തോറ്റുപോകാത്ത ഒന്നിന്റെ.  

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 361-368)