Featured Post

Showing posts with label Feminist Fiction. Show all posts
Showing posts with label Feminist Fiction. Show all posts

Tuesday, July 8, 2025

The Handsome Jew by Ali Al-Muqri/ Mbarek Sryfi

 സ്നേഹസാമ്രാജ്യങ്ങളുടെ സാധ്യതകള്‍




(യമനി സാഹിത്യത്തിലെ അതികായനായ അലി അല്‍ മുക്രിയുടെ The Handsome Jew എന്ന നോവലിനെ കുറിച്ച്. അറബ് ബുക്കര്‍ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട നോവല്‍മുസ്ലിം – ജൂത സഹജീവന സാധ്യത എന്ന വര്‍ത്തമാന മിഡില്‍ ഈസ്റ്റ് ഭൗമ-രാഷ്ട്രീയ സാഹചര്യത്തിലെ ഏറ്റവും പൊള്ളുന്ന വിഷയത്തെ ചരിത്രനോവല്‍ ഘടനയെ മറയാക്കി അവതരിപ്പിക്കുന്നു.)

മുല്ലപ്പൂ വിപ്ലവാനന്തര അറബ് സാഹിത്യത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് യമനി സാഹിത്യം. വിവാദങ്ങളുടെ കളിത്തോഴനായ യമനി എഴുത്തുകാരന്‍ അലി അല്‍ മുക്രി പാശ്ചാത്യ ലോകത്ത് വലിയ തോതില്‍ അവതരിപ്പിക്കപ്പെട്ടത് മതംലൈംഗികതയുദ്ധം തുടങ്ങിയ വിഷയങ്ങളിലെ വിലക്കപ്പെട്ട അതിരുകള്‍ ഭേദിക്കുകയും സമൂഹത്തിന്റെ പുരുഷാധിപത്യ/ സ്ത്രീവിരുദ്ധ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ മതമൌലിക വാദത്തിന്റെ പങ്ക് പ്രകോപന പരമാം വിധം തുറന്നു കാണിക്കുകയും ചെയ്യുന്നതിലൂടെ അറബ് ലോകത്തെ/ മിഡില്‍ ഈസ്റ്റിനെ കുറിച്ചുള്ള പാശ്ചാത്യ ആഖ്യാനങ്ങള്‍ക്ക് അനുരോധമായ നിലപാട് ജനകീയമാക്കുന്നു എന്നത് കൊണ്ടാണെന്ന് ഒരു വശത്ത്‌ നിരീക്ഷിക്കപ്പെടുന്നു *(1) . എന്നാല്‍ പ്രകോപനപരമായ സത്യസന്ധതയോടെ “അതിരുകള്‍ ഭേദിക്കുകയും വിലക്കപ്പെട്ടത് വാരിപ്പുണരുകയും ചെയ്യുന്നുദുസ്സാധ്യമായ പ്രമേയങ്ങള്‍ അങ്ങേയറ്റത്തെ ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നു” *(2) എന്നതാണ് അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് എന്ന നിരീക്ഷണവും ശക്തമാണ്. തന്റെ എഴുത്തുജീവിതത്തില്‍ ഉടനീളം അറബ് ലോകത്തെങ്ങും വിവാദങ്ങള്‍ക്കു തിരികൊളുത്തിയ എഴുത്തുകാരനാണ്‌ അലി അല്‍ മുക്രി. Black Taste, Black Smell എന്ന ആദ്യനോവല്‍ യമനിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരുടെ ജീവിതം ആവിഷ്കരിച്ചപ്പോള്‍, The Handsome Jew അതേ നിലയില്‍ ജൂത സമൂഹത്തെ ചിത്രീകരിച്ചു. ഈ രണ്ടു കൃതികളും അറബ് നോവലിനുള്ള അന്താരാഷ്‌ട്രപുരസ്കാരത്തിന് (IPAF) ലിസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമായ അദ്ദേഹത്തിന്റെ ആദ്യകൃതിയായ Hurma, സ്ത്രൈണ ലൈംഗിക ചോദനയെന്ന വിലക്കപ്പെട്ട വിഷയത്തെ ഒളിവും മറയും കൂടാതെ സമീപിച്ചതാണ്മറ്റെന്തിലുമേറെഎഴുത്തുകാരന് ഏറ്റവും കൂടുതല്‍ ശത്രുക്കളെ നേടിക്കൊടുത്തതുംആവര്‍ത്തിച്ചുള്ള വധഭീഷണികളെ തുടര്‍ന്ന് കുടുംബം പാരീസിലേക്ക്‌ കുടിയേറുന്നതില്‍ എത്തിച്ചതും. അല്‍മുക്രിയുടെ The Handsome Jew ആകട്ടെമുസ്ലിം – ജൂത സഹജീവന സാധ്യത എന്ന വര്‍ത്തമാന മിഡില്‍ ഈസ്റ്റ് ഭൌമ-രാഷ്ട്രീയ സാഹചര്യത്തിലെ ഏറ്റവും പൊള്ളുന്ന വിഷയമാണ്‌ ചരിത്രനോവല്‍ ഘടനയെ മറയാക്കി അവതരിപ്പിക്കുന്നത്‌.

നോവലിലേക്ക്

വടക്കു പടിഞ്ഞാറന്‍ യമനില്‍ സന്‍ആയ്ക്കടുത്ത് റൈദ എന്ന പട്ടണത്തില്‍ പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന പ്രണയകഥയായാണ്‌ അലി അല്‍ മുക്രിയുടെ The Handsome Jew അവതരിപ്പിക്കപ്പെടുന്നത്. ഇസ്ലാമിനു മുമ്പ് ജൂദായിസം മാത്രമാണ് യമനില്‍ പ്രമുഖമായി ഉണ്ടായിരുന്ന മതം. 

തുടര്‍ വായനയ്ക്ക് : 

https://www.fazalrahman.com/essays/article/the-handsome-jew-by-ali-al-muqri-mbarek-sryfi

 

 

Friday, April 25, 2025

Ummath: A Novel of Community and Conflict by Sharmila Seyyid /Gita Subramanian

 

ബഹുരൂപ സംഘര്‍ഷങ്ങളുടെ യുദ്ധമുഖങ്ങള്‍





(സിംഹള - തമിഴ് സംഘര്‍ഷമായി പൊതുവേ മനസ്സിലാക്കപ്പെട്ട ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധമുഖം അത്യന്തം ഹീനമായ മറ്റൊരു നരമേധത്തിന്റെയും വംശ വെറിയുടെയും കൂടി കഥ ഉള്‍കൊള്ളുന്നുണ്ട്. സംഘര്‍ഷത്തിന്റെ ആദ്യ നാളുകളില്‍ വിശ്വസിച്ചു കൂടെ നിന്ന മുസ്ലിം ജനസാമാന്യത്തിനു നേരെ ഈലം സൈന്യം അരങ്ങേറിയ വംശഹത്യയില്‍ കുറഞ്ഞ ഒന്നുമല്ലാത്ത ആ അത്യാചാരങ്ങളുടെ പരിണിതിയോടൊപ്പം മുസ്ലിം മൌലികതയുടെ സ്ത്രീവിരുദ്ധത എങ്ങനെയാണ് സമുദായത്തിലെ ഉണരുന്ന സ്ത്രീത്വത്തെ ജീവനോടെ അടക്കിയത്‌ എന്നതു കൂടി ഫിക് ഷന്റെ കേന്ദ്ര വിഷയമാക്കുന്ന നോവല്‍ എന്ന നിലയില്‍ ഏറെ പ്രസക്തമാണ് ശര്‍മ്മിള സയ്യിദിന്റെ ‘ഉമ്മത്ത്‌’ എന്ന നോവല്‍.)

കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുണ്ടായിട്ടുള്ള യുദ്ധ ഭൂമികളില്‍ സ്ത്രീജീവിതം നേരിടേണ്ടി വന്നിട്ടുള്ള ഭീകര ദുരിതങ്ങള്‍ക്ക് ഗാസയും കൊസോവോയും കാശ്മീരും കുര്‍ദിസ്ഥാനും ശ്രീലങ്കയും മ്യാന്മാറും എല്ലാം വേണ്ടുവോളം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ചുരുക്കം ചിലയിടങ്ങളില്‍ സായുധസംഘര്‍ഷങ്ങളില്‍ ഇരയെന്നതിനപ്പുറം കര്‍തൃത്വവും അവര്‍ക്കുണ്ടായിട്ടുണ്ടെന്നത് പക്ഷെ ആ ഇരവല്‍ക്കരണത്തെ ഒട്ടും ലഘൂകരിച്ചിട്ടില്ല എന്ന് മാത്രമല്ലഅതവരുടെ സഹനത്തെ ഇരട്ടിയാക്കുകയേ ചെയ്തിട്ടുള്ളൂ. ഫലസ്തീന്‍ പോരാളികളും സ്ത്രീകളെ പോരാളികളോ ആത്മഹത്യാ ബോംബര്‍മാരോ ആയി ധാരാളം ഉപയോഗിച്ചിട്ടുണ്ടെങ്കിലും തമിഴ് ഈലം പോരാട്ടത്തിലാണ് സ്ത്രീ സൈനികരെ വന്‍തോതില്‍ ഉപയോഗിക്കപ്പെട്ടത്. യുദ്ധമുന്നണികളില്‍ ബാലസൈനികരായോ വനിതാ ഗറില്ലകളായോ പ്രവര്‍ത്തിക്കേണ്ടി വന്നവര്‍ക്ക് യുദ്ധാനന്തരവും ആയുസ്സ് ബാക്കിയുണ്ടെങ്കില്‍ പൊതുസമൂഹത്തിലേക്കുള്ള തിരിച്ചുവരവ് പ്രായേണ അസാധ്യാമായിത്തെന്നെയിരുന്നു. അവര്‍ ഒന്നുകില്‍ കൊലയാളികളായി കരുതപ്പെട്ടുഅല്ലെങ്കില്‍ നടക്കും ഭൂതങ്ങളായി അകറ്റി നിര്‍ത്തപ്പെട്ടുഅതുമല്ലെങ്കില്‍ മനസ്സിനേറ്റ മുറിവുകളുടെ ഭാരം സമൂഹവുമായി  ഇനിയൊരു സമരസപ്പെടല്‍ അവര്‍ക്ക് സ്വയം അസാധ്യമാക്കി. ശ്രീലങ്കന്‍ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീജീവിതങ്ങള്‍ നേരിടേണ്ടിവന്ന സംഘര്‍ഷങ്ങള്‍ ശക്തമായ രീതിയില്‍ ഫിക് ഷനില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ പലതും സിംഹള ഭൂരിപക്ഷ പ്രതിനിധാനമായ ദേശീയ സൈന്യവും തമിഴ് വംശജരുടെ പ്രതിനിധാനമായ ഈലവും തമ്മിലുള്ള പോരാട്ടത്തിന്റെ ദുരന്തവും 2009-ലെ അന്തിമ പരിഹാരമായിരുന്ന ആ വംശഹത്യയിലേക്ക് നയിച്ച സംഘര്‍ഷങ്ങളുമാണ് ആഖ്യാന കേന്ദ്രമാക്കിയത്.

മൂന്നു യുവതികളുടെ ഇഴകോര്‍ക്കുന്ന ജീവിതങ്ങളിലൂടെ ശ്രീലങ്കന്‍ സിംഹള - തമിഴ് -മുസ്ലിം സംഘര്‍ഷങ്ങളുടെ അവസാന ദശകങ്ങളും ആ അന്തിമ ഉന്മൂലനത്തിന്റെ തുടര്‍ന്നുള്ള നാളുകളും വരെനീളുന്ന ഇതിവൃത്ത ധാരയാണ് നോവലിനുള്ളത്. ............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/ummath-a-novel-of-community-and-conflict-by-sharmila-seyyid-gita-subramanian

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 348-355)



Sunday, April 20, 2025

The Gypsy Goddess by Meena Kandasamy

കുപ്പമാടങ്ങളില്‍ ചിതയെരിഞ്ഞപ്പോള്‍ 


(കവിയും പരിഭാഷകയും ആക്റ്റിവിസ്റ്റുംകൊളമിസ്റ്റുമായ പ്രശസ്ത തമിഴ്- ഇംഗ്ലീഷ് എഴുത്തുകാരി മീന കന്ദസാമിയുടെ പ്രഥമ നോവല്‍ 'ദി ജിപ്സി വുമന്‍എന്ന കൃതിയെ കുറിച്ച്. അടക്കം ചെയ്തിട്ടും എരിയുന്ന ചിതകളിലൂടെഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ചുവപ്പ് നാടകളിലൂടെപോലീസ് റിപ്പോര്‍ട്ടുകളുടെയും കോടതി നടപടികളുടെയും രാവണന്‍ കോട്ടകളിലൂടെതെളിവില്ലായ്മയെന്ന നീതിനിരാസത്തിന്റെ അമാവാസിയിലൂടെപരസ്പര പൂരകമാല്ലാത്ത കഥ/ സാക്ഷി മൊഴികളുടെ സ്വയം വരിക്കുന്ന പരാജയങ്ങളിലൂടെ ഒരു വ്യവസ്ഥിതി എങ്ങനെയാണ് അത് സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരില്‍ ഏറ്റവും നിസ്സഹായരായ ജന വിഭാഗങ്ങളെ നിരന്തരം ഒറ്റിക്കൊടുക്കുന്നത് ഒരു ദുരന്ത ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ പരിശോധിക്കുന്നു.)

കവിപരിഭാഷകആക്റ്റിവിസ്റ്റ്കൊളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ തമിഴ്- ഇംഗ്ലീഷ് എഴുത്തുകാരിയായ മീന കന്ദസാമി സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് തീക്ഷണമായി പ്രതികരിക്കുന്നഫെമിനിസ്റ്റ് നിലപാടുകളിലും ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഒരു പോലെ സജീവമായ വ്യക്തിത്വമാണ്.  

“എന്റെ കവിത നഗ്നമാണ്‌എന്റെ കവിത കണ്ണീരിലാണ്എന്റെ കവിത കോപം കൊണ്ട് അലറുന്നുഎന്റെ കവിത വേദന കൊണ്ട് പുളയുന്നു.എന്റെ കവിത രക്തം മണക്കുന്നുഎന്റെ കവിത ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നു. എന്റെ കവിത എന്റെ ജനതയെ പോലെ സംസാരിക്കുന്നുഎന്റെ കവിത എന്റെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു” എന്ന് തുറന്നു പറഞ്ഞിട്ടുള്ള മീനയുടെ വാക്കുകള്‍ അവരുടെ മുഴുവന്‍ രചനകളെ  കുറിച്ചുമുള്ള ഒരു സത്യപ്രസ്താവം തന്നെയായി മാറുന്നുണ്ടെന്നതിനു പ്രഥമ നോവല്‍ 'ദി ജിപ്സി വുമന്‍തന്നെയും സാക്ഷി.

'ഒരു യഥാര്‍ത്ഥ ജീവിത കൂട്ടക്കൊലയെ കുറിച്ചുള്ള നോവല്‍ഒപ്പം  യഥാര്‍ത്ഥ ജീവിത കൂട്ടക്കൊലയെ കുറിച്ച് ഒരു നോവല്‍ എഴുതുന്നതിന്റെ അസാധ്യതയെ കുറിച്ചുള്ള നോവലും" എന്നാണു പുസ്തകത്തിന്റെ പിന്‍ചട്ട കൃതിയെ പരിചയപ്പെടുത്തുന്നത്. ..................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-gypsy-goddess-by-meena-kandasamy

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 364-369)

To purchase, contact ph.no:  8086126024



Monday, April 14, 2025

The Patience Stone by Atiq Rahimi/ Polly McLean


ക്ഷമാശിലയുടെ പിളരുമ്പോള്‍



(അഫ്ഘാന്‍ഫ്രഞ്ച് നോവലിസ്റ്റ് ആതിഖ് റഹീമിയുടെ ദി പെഷ്യന്‍സ് സ്റ്റോണ്‍ എന്ന നോവലിനെ കുറിച്ച്ഭാഗികമായി ദൃഷ്ടാന്ത കഥയും ഒപ്പം പ്രതികാര കഥയും ആയിരിക്കുമ്പോള്‍ തന്നെ വീര്‍പ്പു മുട്ടിക്കും വിധം സ്ത്രീവിരുദ്ധവും നഗ്നമായ രീതിയില്‍ പുരുഷ മേധാവിത്തമൌലികവാദ പരവുമായ സാമൂഹിക പശ്ചാത്തലത്തില്‍ ലൈംഗിക സദാചാരംഅഭിമാനംദാമ്പത്യം യുദ്ധത്തിന്റെ ഇരയായിപ്പോവുന്ന സ്ത്രീജീവിതം തുടങ്ങിയ പ്രമേയങ്ങളെ തീക്ഷ്ണമായ ധ്വനി സാന്ദ്രതയോടെ ആവിഷ്കരിക്കുന്ന കൃതിയാണ് 'ക്ഷമാശില'.)

അഫ്ഘാനിസ്താനില്‍ ജനിച്ച ആതിഖ് റഹിമി സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ രാഷ്ട്രീയ അഭയം തേടിയ എഴുത്തുകാരനും ചലച്ചിത്രകാരനുമാണ്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ രണ്ടാമത് നോവലായ 'ക്ഷമാശില (The Patience Stoneഫ്രാന്‍സിലെ ഏറ്റവും വിഖ്യാതമായ സാഹിത്യ പുരസ്കാരമായ പ്രി ഗോണ്‍കോര്‍ (2008)  നേടുകയുണ്ടായിഇത്രയും കാലം മുഖമില്ലാത്തവരും ശബ്ദമില്ലാത്തവരുമായി കഴിഞ്ഞ അഫ്ഘാന്‍ സ്ത്രീത്വത്തിന് തന്റെ പുസ്തകത്തിലൂടെ മുഖവും ശബ്ദവും നല്‍കുകയാണ് ആതിഖ് റഹിമി ചെയ്യുന്നതെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ ഖാലിദ് ഹുസൈനി ചൂണ്ടിക്കാണിക്കുന്നുഭാഗികമായി ദൃഷ്ടാന്ത കഥയും ഒപ്പം പ്രതികാര കഥയും ആയിരിക്കുമ്പോള്‍ തന്നെ വീര്‍പ്പു മുട്ടിക്കുംവിധം സ്ത്രീവിരുദ്ധവും നഗ്നമായ രീതിയില്‍ പുരുഷമേധാവിത്തമൌലികവാദ പരവുമായ സാമൂഹികപശ്ചാത്തലത്തില്‍ ലൈംഗിക സദാചാരംഅഭിമാനംദാമ്പത്യം യുദ്ധത്തിന്റെ ഇരയായിപ്പോവുന്ന സ്ത്രീജീവിതം തുടങ്ങിയ പ്രമേയങ്ങളെ തീക്ഷ്ണമായ ധ്വനി സാന്ദ്രതയോടെ ആവിഷ്കരിക്കുന്ന കൃതിയാണ് 'ക്ഷമാശില'.

പേര്‍ഷ്യന്‍ പുരാണങ്ങളില്‍ പ്രസിദ്ധമായ അതീന്ദ്രിയഅത്ഭുത സിദ്ധികളുള്ള ശിലയാണ് നോവലിന്റെ കേന്ദ്ര രൂപകംയുഗാന്തരങ്ങളായി വിശ്വാസികള്‍ തന്നോട് പറയുന്ന രഹസ്യങ്ങളെല്ലാം ആഗിരണം ചെയ്തു അത് നിലക്കൊള്ളുന്നുഒരു നാള്‍ ഏറ്റു പറയുന്ന രഹസ്യങ്ങളുടെയും തന്നിലര്‍പ്പിക്കുന്ന വേദനകളുടെയും ഭാരം താങ്ങാനാവാതെ അത് പൊട്ടിത്തെറിക്കുമെന്നും അതായിരിക്കും അന്ത്യവിധിനാള്‍ എന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധ കഅബയിലെ 'കറുത്ത കല്ല്‌ (ഹജറുല്‍ അസ് വദ്ആണ് പുരാണപ്രോക്തമായ ഈ കല്ല്‌ എന്ന വിശ്വാസവുമുണ്ട്എന്നാല്‍ നോവലില്‍ ഈ രൂപകം തികച്ചും വ്യത്യസ്തമായ രീതിയില്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്അതിന്റെ പൊട്ടിത്തെറി നിന്നെ എല്ലാ ദുരിതങ്ങളില്‍ നിന്നും സ്വതന്ത്രയാക്കും എന്നാണു പുരാണം പറഞ്ഞുകൊടുക്കുന്ന സ്നേഹമയിയായ അമ്മായി മുഖ്യ കഥാപാത്രത്തോട് പറയുക. ആഭ്യന്തര യുദ്ധം നീറിപ്പുകയുന്ന ജിഹാദിസ്റ്റ് നരകത്തില്‍ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ ഉമ്മയായ യുവമാതാവ്കഴുത്തില്‍ ഒരു വെടിയുണ്ടയുമായി കോമ അവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനോട് മുമ്പൊരിക്കൊരിക്കലും അവള്‍ക്കു പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍ തുറന്നു പറയുകയാണ്‌ഒരേ സമയം ഭേദ്യം ചെയ്യലും കുമ്പസാരവും വെളിപ്പെടുത്തലും എല്ലാമായി അത് മാറുന്നു.  .......

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-patience-stone-by-atiq-rahimi-polly-mclean

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 140-145)


Monday, March 24, 2025

Celestial Bodies by Jokha Alharthi/ Marilyn Booth

 


ഒമാനി നോവലിസ്റ്റ് ജോഖ അല്‍ ഹാരിദിയുടെ നോവല്‍ ‘സെലെസ്റ്റിയല്‍ ബോഡീസ്’,  ദേശത്തിന്‍റെ ഇരുണ്ട ചരിത്രവഴികളെ പിന്തുടരുകയും ഒപ്പം അടഞ്ഞ സമൂഹത്തിലെ സ്ത്രീജീവിതത്തിന്‍റെ വീര്‍പ്പുമുട്ടലുകള്‍ കാല്‍പ്പനികവല്‍ക്കരണം കൂടാതെ ആവിഷ്കരിക്കുകയും ചെയ്യുന്ന,പാത്രവൈവിധ്യത്തില്‍ ടോള്‍സ്റ്റോയിയന്‍ മാനങ്ങളുള്ളഅറബ് ലോകത്തേക്ക് ബുക്കര്‍ പുരസ്കാരം ആദ്യമായി എത്തിച്ച കൃതിയാണ്.

വന്‍തോതിലുള്ള എണ്ണശേഖരത്തിന്‍റെ കണ്ടെത്തലോടെ അതിദ്രുതം സാമ്പത്തിക വളര്‍ച്ചയിലേക്കും നഗരവല്‍ക്കരണത്തിലേക്കും കുതിച്ച ചരിത്രമാണ് പേര്‍ഷ്യന്‍ ഗള്‍ഫ്‌ മേഖലയില്‍ സൗദി അറേബ്യയും ഇറാനും യമനും അതിരിടുന്നആറു മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള ഒമാനെന്ന മരുഭൂ ദേശത്തിന്റേത്. ഒപ്പം അടിമക്കച്ചവടത്തിന്‍റെ അത്യന്തം നിന്ദ്യമായ ചരിത്രവുംലോകത്ത് ഏറ്റവും ഒടുവില്‍, 1962-ല്‍ മാത്രംആ നീച വിനിമയം നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നായ ഒമാനിനുണ്ട്. ഇസ്ലാമികമായ പുരുഷ മേധാവിത്ത കാര്‍ക്കശ്യങ്ങളില്‍ ജീവിതത്തില്‍ തന്നെ അടക്കപ്പെടുന്ന പെണ്‍സഹനത്തിന്‍റെ അനുഭവവുംമിഡില്‍ ഈസ്റ്റ്ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളിലെ മറ്റു പല ദേശങ്ങളിലും എന്ന പോലെ ഒമാനിന്‍റെയും ഭാഗധേയമാണ്. ആധുനിക കാലത്ത് പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ ആനുകൂല്യം ലഭിക്കാന്‍ ഭാഗ്യമുണ്ടായ തലമുറയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സ്ത്രീ ജീവിതത്ത സംബന്ധിക്കുന്ന മൌലികവാദ കാഴ്ചപ്പാടുകളില്‍ വിള്ളല്‍ വീഴ്ത്തിത്തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പല ദേശങ്ങളില്‍ നിന്നും എന്ന പോലെ ഒമാനില്‍ നിന്നും കണ്ടുതുടങ്ങുന്നുണ്ട്. 

പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് നല്ല ചുറ്റുപാടുകള്‍ ഉള്ള അവിവാഹിതനായ ഒരു ചെറുപ്പക്കാരന്‍ ഒരു ഭാര്യയെ തിരയുകയാവുമെന്നത്’ എന്ന ജെയ്ന്‍ ഓസ്റ്റിന്‍റെ വിഖ്യാത നോവല്‍ത്തുടക്കം (Pride and Prejudice) വിക്റ്റോറിയന്‍ അലസസമ്പന്ന ജീവിതത്തിന്‍റെ ഗാര്‍ഹിക ഉത്കണ്ഠകളുടെ ഒരു ടെംപ്ലേറ്റ് സൃഷ്ടിച്ചുവെന്ന് പറയാറുണ്ട്‌. മാറുന്ന കാലത്തിനും സാമൂഹ്യ ഗതിവിഗതികള്‍ക്കും സാക്ഷിയും ഇടപെടല്‍ ശക്തിയും ആയിത്തീരുന്ന സമ്പന്നവും സമൂഹത്തില്‍ പ്രമുഖ സ്ഥാനമുള്ളതുമായ തറവാട്ടിലെ മൂന്നു സഹോദരിമാര്‍ അടങ്ങുന്ന പെണ്‍ ലോകത്തെയാണ് അല്‍ഹാരിദിയുടെ  നോവല്‍ കേന്ദ്രത്തില്‍ നിര്‍ത്തുന്നത്. ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തുന്നിക്കൊണ്ടിരിക്കുന്ന മയ്യപുസ്തകപ്പുഴുവായ അനിയത്തി അസ്മസുന്ദരിയായ ഖൌല എന്നിവര്‍ക്ക് ഭര്‍ത്താക്കന്മാരെ കണ്ടെത്തുക ഉമ്മ സലീമക്കും പിതാവ് അസാനിനും പ്രയാസമാകേണ്ടതല്ല. എന്നാല്‍ഒരു വിക്റ്റോറിയന്‍ ‘ഹാര്‍ഹിക നാടകത്തില്‍ (domestic comedy) നിന്ന് ഭിന്നമായി കല്യാണാലോചനയൊന്നും ഇവിടെ നോവലിന്‍റെ പ്രധാന വിഷയമല്ല. മറിച്ച് മൂന്നു സഹോദരിമാര്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതാവസ്ഥകള്‍കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രമേയങ്ങളിലേക്ക് കടക്കാനുള്ള തൊടുത്തുവിടല്‍ ബിന്ദുക്കള്‍ മാത്രമാണ്. അത് തലമുറകളിലൂടെമരുഭൂമിയും കടന്ന്തീരദേശത്തെക്കും മസ്കറ്റ് എന്ന തലസ്ഥാനത്തേക്കും വ്യാപിക്കുന്ന ദേശകഥയായി പരിണമിക്കുകയും ഒപ്പം കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതസന്ധികളെ വിടാതെ പിന്തുടരുകയുംചെയ്യുന്നു. ഒമാനിലെ അല്‍ അവാഫി എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ തങ്ങളുടെ അടഞ്ഞ ഗാര്‍ഹികലോകത്തില്‍ കഴിയുന്ന സഹോദരിമാരില്‍ മൂത്തവളായ മയ്യഒരു ബന്ധത്തിന്‍റെ തകര്‍ച്ചക്ക് ശേഷം അബ്ദുല്ലയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്കതില്‍ പ്രണയത്തിന്‍റെ അതീതസങ്കല്പങ്ങള്‍ ഒന്നുമില്ല. അസ്മയാകട്ടെകുടുംബത്തോടുള്ള കടമ എന്നേ ഖാലിദുമായുള്ള വിവാഹത്തെ കാണുന്നുള്ളൂ. കുറേകൂടി സ്വതന്ത്രബുദ്ധിയായ ഖൌലകാനഡയിലേക്കുപോയ നസീറിനെ കാത്തിരിക്കുകയും വരുന്ന ആലോചനകളൊക്കെ കൊടിയ പീഡനം സഹിച്ചും നിരാകരിക്കുകയും ചെയ്യുന്നു.   

പശ്ചാത്തലത്തിന്‍റെ പ്രസക്തി

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങള്‍ മുതല്‍ പുതിയ നൂറ്റാണ്ടിന്റ ആദ്യ വര്‍ഷങ്ങള്‍ വരെയുള്ള കാലഘട്ടത്തിലൂടെ ദ്രുതഗതിയില്‍ പരിണമിച്ചുവന്ന ഒമാനി സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രനോവലിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പറയപ്പെടുന്ന കുടുംബകഥയും സ്ത്രീജീവിതത്തിന്‍റെ അനുഭവാഖ്യാനവുമാണ് ‘അഭൗമ ഗാത്രങ്ങള്‍’. എന്നാല്‍പാരമ്പര്യത്തില്‍നിന്ന് ആധുനികതയിലേക്ക്പ്രാദേശികതയില്‍നിന്ന് ആഗോളീയതയിലേക്ക് തുടങ്ങിയ കാല്‍പ്പനികവല്‍കൃത പോസ്റ്റ്കൊളോണിയല്‍ ചരിത്രാഖ്യായികാ രീതിയിലേക്ക് നോവല്‍ ശ്രദ്ധയൂന്നുന്നില്ല. ലിങ്ക്സ് കേലി നിരീക്ഷിക്കുന്നത് പോലെ (Marcia Lynx Qualey: www.thenational.ae)കാല്‍പ്പനികസമീപനങ്ങളോടും ശുഭാന്ത്യങ്ങളോടുമുള്ള നോവലിന്‍റെ സമീപനം പരിഹാസപൂര്‍ണ്ണമാണ്. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ഭര്‍ത്താവിന്‍റെ പ്രണയാര്‍ദ്രമായ ചോദ്യത്തെ ഇഷ്ടാനിഷ്ടങ്ങളുടെ തെരഞ്ഞെടുപ്പ് കേട്ടുകേള്‍വി പോലുമല്ലാത്ത സമൂഹത്തിലെ സ്ത്രീയെന്ന നിലയില്‍ ‘ഇജിപ്ത്യന്‍ സിനിമകള്‍ കണ്ടമാനം കണ്ടതിന്‍റെ അസ്ക്യതയായി ഭാര്യ മുഖം തിരിക്കുന്നത് അതുകൊണ്ടാണ്. പുസ്തകം ശുഭാന്ത്യങ്ങളിലേക്ക് ഒരു ഘട്ടത്തിലും മുന്നേറുന്നതേയില്ലപകരം അത് ഭൂതകാലത്തെയും വര്‍ത്തമാനത്തെയും നിരന്തരം പുനര്‍ വിശകലനം ചെയ്യുകയും അനിവാര്യമായ ദുരന്തങ്ങളെ ന്യൂനോക്തിയില്‍ സൂചിപ്പിച്ചു വെക്കുകയും മാത്രം ചെയ്യുന്നു. 

വിവാഹം മൂലം പരസ്പരം ബന്ധപ്പെടുന്ന രണ്ടു ഒമാനി കുടുംബങ്ങളുടെയും അവരുടെ ജീവിതങ്ങളില്‍ കെട്ടുപിണയുന്ന കുറെയേറെ കഥാപാത്രങ്ങളുടെയും കഥഅവരുടെയും ഒപ്പം ദേശത്തിന്‍റെ തന്നെ ചരിത്രത്തിന്‍റെയും ആധുനികവല്‍ക്കരണത്തിന്‍റെയും ഉള്ളറകളിലേക്ക് കടക്കുകയാണ്. അറുപതു ചെറിയ അധ്യായങ്ങളിലായി നടത്തപ്പെടുന്ന ആഖ്യാനം കാലത്തിനു നെടുകെയും കുറുകെയും മുന്നോട്ടും പിന്നോട്ടും പോവുന്നു. ഏതാനും പേജുകള്‍ക്കുള്ളില്‍ ജിന്നിനെ പ്രീതിപ്പെടുത്തുന്ന പാരമ്പര്യക്രിയകള്‍ക്കും അല്‍ അവാഫിയിലെ ബദൂയിന്‍ കുടിലുകളിലെ ജീവിതങ്ങള്‍ക്കും ആധുനിക മസ്കറ്റിലെ ലക്ഷുറി മാളുകളിലെ ‘ഫാഷനബിള്‍’ ജീവിതത്തിനും നാം സാക്ഷിയാകുന്നു. അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആഖ്യാതാവിന്‍റെ തൃതീയവ്യക്തിക (third person) വീക്ഷണത്തിലും ഇടയ്ക്കിടെ അബ്ദുല്ലയെന്ന കഥാപാത്രത്തിന്‍റെ പ്രഥമവ്യക്തിക (first person) വീക്ഷണത്തിലും ആണ് ആവിഷ്കാരം നടത്തപ്പെടുന്നത്. നോവലാരംഭത്തില്‍ നല്‍കിയിട്ടുള്ള വംശവൃക്ഷത്തിന്‍റെ സഹായം വായനക്ക് അനിവാര്യവുമാണ്‌....

ലേഖനം മുഴുവന്‍ ഇവിടെ വായിക്കാം:

https://alittlesomethings.blogspot.com/2024/07/celestial-bodies-by-jokha-alharthi.html

Friday, March 14, 2025

My Name Is Emilia del Valle by Isabel Allende/ Frances Riddle

"A Journey Beyond Borders: Identity, War, and Myth in My Name Is Emilia del Valle"

Isabel Allende's latest historical novel, My Name Is Emilia del Valle, presents universal themes such as the spirit of adventure, the sense of identity, and the inseparability of family ties. Set in the final decades of the 19th century, the title character, Emilia Delle, travels from San Francisco to Chile, ravaged by civil wars, in search of her roots. At a time when women were not allowed the freedom of self-autonomy or the right to intervene in society, Emilia undertakes a long journey alone as part of asserting her rights and searching for personal identity. She is ready to enter a realm of action that was considered male-centric and almost exclusively male. As such, she is a character far ahead of her times.

Emilia was born in 1866 to an Irish woman preparing to enter a convent in San Francisco and a Chilean aristocrat, but she took her loving stepfather, 'Papo,' for her father. The novel makes it clear that her intellectual and independent personality is a result of that upbringing. Emilia, who wrote pulp fiction under a male pseudonym before becoming a journalist, travels to the Chilean conflict zone with two intentions: writing about the emotional realities of war as a professional columnist and discovering her estranged biological father, whom her mother had told her about. But what Emilia sees and experiences is beyond what she could have imagined.

In this writing that has the dignity of following historical events in detail, the bloody battle between President José Manuel Balmaceda's army and the rebels, the coup, the rivers of blood, the torture chambers, and the ordeals are all included. Not only Emilia, but other main characters, such as her colleague and lover Eric, are also victimized by near-death incarcerations. Beyond the background, the novelist captures the concrete experiences of the conflicts. The depiction of Emilia's 'death,' as she arrives at the torture chamber amid the chaos and violence that follows the rebel army's victory, is reminiscent of classics such as Dostoevsky's The House of the Dead. Similarly, Emilia’s search for her father and her identity, intertwined with a larger historical catastrophe, invites comparison with W.G. Sebald’s Austerlitz. Like Austerlitz, Emilia’s journey is both personal and historical, as she uncovers truths about herself while confronting the violent past of a nation. However, while Austerlitz is haunted by the impossibility of full recollection, Emilia actively writes her own story, turning her memories into resistance against erasure.

While Emilia joins the female fighters who lean towards the official military faction, Eric joins the rebels. However, the fact that both sides display astonishing inhumanity to each other, and that Emilia and Eric are subjected to horrific torture in separate places, makes it clear that war does not justify either side. Emilia is a character who embodies Allende's mastery of characterization. She is simultaneously vulnerable, strong, innocent, and worldly-wise. Her journey from pulp fiction writer to fearless journalist is a testament to her determination and resilience despite societal constraints. The slow-paced emotional intensity that is a hallmark of Isabel Allende's work can be seen in the dynamics of the relationship between Emilia and her fellow journalist Eric Welan. At a time when even the first wave of feminism was in its infancy, she establishes a heroine who has no qualms about her choices. Emilia moves forward by firmly believing that she does not need anyone's validation for her personality, and by openly asserting this, both in her family and in her love.

Allende's skill in creating exquisite characters even with minimal details is well known. This is evident in the characterizations of Francisco Claro (Papo), Emilia’s biological father Gonzalo Andres, mother Molly Walsh (whom everyone called Molly Brown, reminiscent of the Unsinkable Molly Brown), the enigmatic figure of the elder aunt Polina Delvalle, the mysterious sailor Captain Janus who takes Emilia to the far-away, unknown land that her father bequeathed her, Emilia’s first lover and Eric’s brother Oven Wealan, who believed only in free relationships without any bondage, and, among others, Engelita Ailaf, the member of the Canteen Girls, the women fighters who centered their activities in Valparaíso, who offered crucial support in saving Emilia's life and perished in the ravages of the war.

The ending of the novel, which marks the masterful use of magical realism, seems to be the end of the investigation, but it contains many clues. Emilia's journey in search of the ancestral land, which her biological father left behind somewhere in the highland on the Chilean-Argentine border, gives the impression of being in some mythical land. The mysterious personality of Captain Janus makes it even more powerful. A journey with an unknown boatman along a misty river can feel like a passage from the mundane world to another, transcendental world. The only being she has with her is her pet dog, Covadonca, who waited for her, starving, during her difficult times and even in long days of imprisonment. All these images—the fog, the river, the unknown boatman, the dog, the mysterious guide who retreats immediately after taking her to the boatman—are reminiscent of the mythical journey to the underworld.

The mythical otherworldliness of her final passage recalls images of Lethe, but there is no absolute break. Unlike the waters of forgetting, Emilia does not lose her past, nor does she shy away from writing it down—for the record of humanity, perhaps? In this way, her journey mirrors that of Austerlitz, where remembering, even in fragments, becomes an act of survival. However, the novel also suggests another possibility: rather than a journey of no return, Emilia's transition into the indigenous world could be a rebirth. This is indicated by the fact that the Mapuche tribe gives her a new name ('Ailen': the spirit of joy, clarity, and the warm glow of smoldering fire in their language), reinforcing her transformation into someone who bridges different worlds. This is also echoed in her final conversation with Eric:

“For God’s sake, Emilia, what are you doing here?”

“Writing. Don’t panic—I have not lost my mind.”

He finds her writings, filled with scrawl, in three notebooks.

This final revelation underscores that Emilia, like Austerlitz, refuses to let history be forgotten. Instead, she turns memory into a living force, ensuring that her past—and the past of those lost in war—will not fade into obscurity.

Furthermore, Emilia’s retreat into the natural world suggests an ecofeminist undercurrent. Her departure from the violent, industrialized world into the more harmonious landscape of the indigenous Mapuche people represents not just a personal rebirth but a return to an existence more in tune with nature. The novel subtly critiques the destruction wrought by modernization and war, juxtaposing it with the wisdom and sustainability of indigenous ways of life. Emilia’s acceptance into the Mapuche community, and her new name, signal a reconnection with a world where human existence is inseparable from the rhythms of nature, reinforcing an ecofeminist vision of survival, resilience, and renewal.

The novel’s ecofeminist theme recalls other masterpieces such as The Kingdom of This World by Alejo Carpentier, The Storyteller by Mario Vargas Llosa, and The Strange Case of Billy Biswas by Arun Joshi. Carpentier presents Afro-Caribbean spirituality as emblematic of nature’s vitality, resisting European rationalism and colonial exploitation. Llosa’s novel follows the Machiguenga people of the Peruvian Amazon, whose oral traditions and ecological harmony stand in contrast to the dominant Western logic of development. The Machiguenga storyteller serves as a guardian of myths, preserving the sacredness of nature through oral tradition. Similarly, in Joshi’s novel, Billy rejects urban rationalist civilization in favor of an indigenous existence, undergoing a metaphysical transformation that fosters a mystical unity with the forest, defying Western materialism.

In terms of female agency, Carpentier’s Vodou priestesses and African traditions embody a non-patriarchal spiritual force, countering colonial and dictatorial violence. Llosa’s indigenous women, though marginalized, play a central role in preserving oral traditions and ecological wisdom. In Joshi’s novel, tribal women represent a freer, less commodified existence, with Billy’s relationship with Bilasia offering an escape from patriarchal constraints in mainstream Indian society.

Despite their distinct cultural and historical contexts, these novels collectively envision an alternative, nature-centered, and mythic worldview, often led by feminine and indigenous forces, offering a spiritual and ethical counterbalance to oppressive systems. This shared vision also serves as a key link between these works and Isabel Allende’s novel, the subject of discussion here.

My Name Is Emilia del Valle by Isabel Allende/ Frances Riddle

 

 



ഇസബെൽ അലെൻഡെയുടെ ഏറ്റവും പുതിയ ചരിത്ര നോവൽ, My Name Is Emilia del Valle, സാഹസികതസ്വത്വബോധംകുടുംബ ബന്ധങ്ങളുടെ അഭേദ്യത തുടങ്ങിയ സാര്‍വ്വലൌകിക പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളുടെ പശ്ചാത്തലത്തില്‍ സാൻ ഫ്രാൻസിസ്കോയില്‍ നിന്നും ആഭ്യന്തര യുദ്ധങ്ങളില്‍ പ്രക്ഷുബ്ധമായ ചിലിയിലേക്ക് തന്റെ വേരുകള്‍ തേടിയെത്തുന്ന എമിലിയ ഡെല്‍വായെയാണ് തലക്കെട്ടിലും നോവലിന്റെ കേന്ദ്രത്തിലും. സ്ത്രീക്ക് തന്റെ മേലും സമൂഹത്തിലും സ്വയം നിര്‍ണ്ണയിക്കാനോ ഇടപെടാനോ ഉള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ വിമുഖത കാണിക്കുന്ന കാലത്ത്, അത് പ്രഖ്യാപിക്കാനും പുരുഷ കേന്ദ്രിതം എന്നതിനുമപ്പുറം ഏറെക്കുറെ പുരുഷ മാത്രമായിത്തന്നെയും കണക്കാക്കപ്പെട്ട ഒരു കര്‍മ്മമണ്ഡലത്തിലേക്ക് കടക്കാനും, അതിന്റെ ഭാഗമായും വ്യക്തിപരമായ ഐഡന്റിറ്റി അന്വേഷണത്തിന്റെ ഭാഗമായും തനിച്ചു അതിദീര്‍ഘ യാത്ര നടത്താനും തയ്യാറാകുന്ന, കാലത്തിനു മുമ്പേ നടന്ന കഥാപാത്രമാണ് എമിലിയ.

1866ല്‍ സാന്‍ഫ്രാന്‍സിസ്കോയിലെ കന്യാമഠത്തില്‍ ചേരാന്‍ തയ്യാറെടുക്കുന്ന അയര്‍ലാണ്ടുകാരി യുവതിതിയും ചിലിയന്‍ പ്രഭുകുല ജാതനും തമ്മിലുണ്ടാകുന്ന ബന്ധത്തില്‍ പിറന്ന എമിലിയ പക്ഷെ, പിതാവായി കണ്ടത് സ്നേഹനിധിയായ രണ്ടാനച്ചന്‍ ‘പാപോയെ തന്നെയാണ്. അവളുടെ ധൈഷണിക, സ്വതന്ത്ര വ്യക്തിത്വം ആ വളര്‍ത്തുഗുണം തന്നെയാണെന്ന് നോവല്‍ വ്യക്തമാക്കുന്നുണ്ട്. ജേണലിസ്റ്റ് ആകും മുമ്പ് ആണ്‍ പേരില്‍ പള്‍പ്പ് ഫിക്ഷന്‍ എഴുതിത്തെളിഞ്ഞ എമിലിയ, ചിലിയന്‍ സംഘര്‍ഷ ഭൂമിയിലേക്ക്‌ പോകുന്നത് രണ്ടു ഉദ്ദേശത്തോടെയാണ്: പ്രൊഫഷനല്‍ കോളമിസ്റ്റ് എന്ന നിലയില്‍ യുദ്ധത്തിന്റെ വൈകാരിക യാഥാര്‍ത്ഥ്യങ്ങള്‍ എഴുതുക എന്നതും, ഒപ്പം, അമ്മ പറഞ്ഞ തന്റെ അന്യനായ ജനിതക പിതാവിനെ (biological father) കണ്ടെത്തലും. പക്ഷെ, എമിലിയ കാണുന്നതും അനുഭവിക്കുന്നതും അവള്‍ സങ്കല്പ്പിച്ചതിനും അപ്പുറമാണ്.

ചരിത്രസംഭവങ്ങളെ വിശദാംശങ്ങളില്‍തന്നെ പിന്തുടരുന്നതിന്റെ ഗരിമയുള്ള എഴുത്തില്‍, പ്രസിഡണ്ട്‌ ഹോസെ മാനുവേല്‍ ബാല്‍മസീദയുടെ സൈന്യവും റിബലുകളും തമ്മിലുള്ള രക്തരൂക്ഷിത പോരാട്ടവും അട്ടിമറിയും രക്തപ്പുഴകളും പീഡനമുറികളും പീഡാനുഭവങ്ങളും എല്ലാം കടന്നുവരുന്നുണ്ട്. എമിലിയ മാത്രമല്ല, സഹപ്രവര്‍ത്തകനും കാമുകനുമായ എറിക്കിനെ പോലുള്ള ഇതര മുഖ്യ കഥാപാത്രങ്ങളും അത്തരം ദുരനുഭവങ്ങളിലൂടെ കൊല്ലാക്കൊല ചെയ്യപ്പെടുന്നുമുണ്ട്. പശ്ചാത്തലം എന്നതിലപ്പുറം സംഘര്‍ഷങ്ങളുടെ മൂര്‍ത്തമായ അനുഭവങ്ങളാണ് നോവലിസ്റ്റ് പകര്‍ത്തിവെക്കുന്നത്. വിമതസൈന്യം വിജയംനേടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അരാജക, അക്രമ പരമ്പരകളുടെ ഘട്ടത്തില്‍ പീഡന മുറിയിലെത്തുന്ന എമിലിയയുടെ ‘മരണം നോവലിസ്റ്റ് അവതരിപ്പിക്കുന്ന സന്ദര്‍ഭം, ദാസ്തയവ്സ്കിയുടെ The House of the Dead പോലുള്ള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എമിലിയ, ഔദ്യോഗിക സൈനിക വിഭാഗത്തോട് ചായ്‌വ് കാണിക്കുന്ന വനിതാ പോരാളികളോട് ചേരുമ്പോള്‍, എറിക്, റിബലുകളോട് ചേരുന്നു. എന്നാല്‍, പരസ്പരം അതിശയിക്കുന്ന മനുഷ്യത്വ ഹീനതയാണ് ഇരുപക്ഷവും അരങ്ങേറുന്നത് എന്നതും, എമിലിയയും എറിക്കും കൊടിയ പീഡനങ്ങള്‍ക്ക് വേറിട്ട ഇടങ്ങളില്‍ വിധേയരാകും എന്നതും യുദ്ധം ഒരു പക്ഷത്തെയും ന്യായീകരിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു.

എമിലിയ, പാത്രസൃഷ്ടിയില്‍ അലെൻഡെയുടെ കയ്യൊതുക്കം പ്രകടമാക്കുന്ന കഥാപാത്രമാണ്. ഒരേസമയം ദുർബലയും ശക്തയും നിഷ്കളങ്കയും ലോകജ്ഞാനിയുമാണ് അവള്‍. പൾപ്പ് ഫിക്ഷൻ എഴുത്തുകാരിയിൽ നിന്ന് നിർഭയ പത്രപ്രവർത്തകയിലേക്കുള്ള അവളുടെ യാത്ര, സാമൂഹിക പരിമിതികൾക്കിടയിലും അവളുടെ നിശ്ചയദാർഢ്യത്തിന്റെയും പ്രതിരോധ സ്ഥൈര്യത്തിന്റെയും തെളിവാണ്. എമിലിയയും അവളുടെ സഹ പത്രപ്രവർത്തകനായ എറിക് വീലനും തമ്മിലുള്ള ബന്ധത്തിന്റെ ഗതിവിഗതികളില്‍, ഇസബെല്‍ അയന്റെയുടെ കൃതികളുടെ മുഖമുദ്രയായ സാവധാനത്തിൽ വികസിക്കുന്ന വികാരതീവ്രത കാണാനാകും. ഫെമിനിസത്തിന്റെ ഒന്നാംതരംഗംപോലും ശൈശവാവസ്ഥയില്‍ ആയിരുന്ന കാലത്താണ്, തന്റെ തെരഞ്ഞെടുപ്പുകളില്‍ ശങ്കയേതുമില്ലാത്ത നായികയെ അവര്‍ സ്ഥിതപ്പെടുത്തുന്നത്. സ്വന്തം വ്യക്തിത്വത്തിന് ആരുടേയും അംഗീകാരം (validation) വേണ്ടതില്ല എന്ന നിലപാടില്‍ ഉറച്ചും അക്കാര്യം കുടുംബത്തിലും പ്രണയത്തിലും തുറന്നു പറഞ്ഞും തന്നെയാണ് എമിലിയ, മുന്നോട്ടു പോകുന്നത്. കുറഞ്ഞ വിവരണങ്ങളിലൂടെപ്പോലും മികവാര്‍ന്ന പാത്രസൃഷ്ടി നടത്തുന്നതില്‍ അയന്റെയുടെ വൈദഗ്ദ്യം സുവിദിതമാണ്. ഫ്രാന്‍സിസ്കോ ക്ലാരോ (പാപോ), എമിലിയയുടെ ജനിതക പിതാവ് ഗോണ്‍സാലോ ആന്ദ്രേസ്,  അമ്മ മോളി വാല്‍ഷ് (മോളി ബ്രൌണിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ മറ്റുള്ളവര്‍ ‘അണ്‍സിങ്കബില്‍ മോളി എന്ന് വിളിക്കുമായിരുന്നു), അതികായ വ്യക്തിത്വമായ വലിയമ്മായി പോളിന ഡെല്‍വായെ, എമിലിയയെ അജ്ഞാതവും വിദൂരസ്ഥവുമായ പൈതൃക ഭൂമിയിലേക്ക്‌ വഴികാണിക്കുന്ന നിഗൂഡനാവികന്‍ ക്യാപ്റ്റന്‍ ജാനസ്, എറിക്കിന്റെ ജ്യേഷ്ഠ സഹോദരനും എമിലിയയുടെ ആദ്യ കാമുകനുമായ, എന്നാല്‍, ബാധ്യതകളില്ലാത്ത ബന്ധത്തില്‍ മാത്രം വിശ്വസിച്ച ഓവന്‍ വീലാന്‍, വാല്പരൈസോ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സൈന്യത്തിലെ ‘കാന്റീന്‍ ഗേള്‍സ്‌’ എന്നുവിളിക്കപ്പെട്ട വനിതാ പോരാളികളില്‍ എമിലയയെ ഏറെ സഹായിക്കുകയും യുദ്ധക്കെടുതിയില്‍ ഒടുങ്ങുകയും ചെയ്ത ഏഞ്ചലിറ്റ ഐലാഫ്,  തുടങ്ങിയവരുടെയെല്ലാം ചിത്രീകരണങ്ങളില്‍ ഇത് വ്യക്തമാണ്‌.

മാജിക്കല്‍ റിയലിസത്തിന്റെ വിദഗ്ദമായ പ്രയോഗം അടയാളപ്പെടുത്തുന്ന നോവലന്ത്യം, അന്വേഷണത്തിന്റെ അവസാനമെന്നു തോന്നുമെങ്കിലും, ഒട്ടേറെ സൂചനകള്‍ ഉള്‍കൊള്ളുന്നുണ്ട്: ജന്മം നല്‍കിയ പിതാവ് വിട്ടുവെച്ച, ചിലി- അര്‍ജന്റിന അതിര്‍ത്തികളില്‍ ഉള്‍ഭാഗത്ത് എവിടെയോ ഉള്ള പൈതൃക ഭൂമി തേടിയുള്ള എമിലിയയുടെ യാത്ര, ഏതോ പുരാണ ഭൂമികയിലേക്ക് എന്ന പ്രതീതി ഉളവാക്കുന്നുണ്ട്. ക്യാപ്റ്റന്‍ ജാനസിന്റെ നിഗൂഡവ്യക്തിത്വം അതിനെ കൂടുതല്‍ ശക്തമാക്കുന്നു. കോടമഞ്ഞ്‌ മൂടിയ നദിയിലൂടെ, അജ്ഞാതനായ തോണിക്കാരനൊപ്പമുള്ള യാത്ര, ഒരുവളേ, വ്യാവഹാരിക ലോകത്തുനിന്നും മറ്റൊരു അതീത ലോകത്തേക്കുള്ള ഒന്നായി അനുഭവപ്പെടാം. കൂടെയുള്ളത് ദുരിതകാലങ്ങളിലും ദീര്‍ഘമായ തടവറ നാളുകളിലും പട്ടിണികിടന്നും അവള്‍ക്കായി കാത്തുനിന്ന കോവാഡോങ്കയെന്ന വളര്‍ത്തുനായ മാത്രമാണ്. ഈ ബിംബങ്ങളെല്ലാം – മൂടല്‍മഞ്ഞ്, നദി, അജ്ഞാത തോണിക്കാരന്‍, നായ, തോണിക്കാരനെ ഏല്‍പ്പിച്ചു പിന്‍വാങ്ങുന്ന നിഗൂഡ വഴികാട്ടി – പുരാണങ്ങളിലെ മൃതിലോക യാനത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എമിലിയ ഇനിയൊരു തിരികെ വരവില്ലാത്ത യാത്രയിലാണോ? പീഡനങ്ങളില്‍ തകര്‍ന്നുപോയ ഉടലില്‍ മാരമകായ മുറിവുകളില്‍ നിന്ന് അവള്‍ മുഴുവനായും ഇനിയും മുക്തയായിട്ടില്ല. എല്ലാം കൂട്ടിവായിക്കുമ്പോള്‍ നിഗൂഡതകള്‍ ഏറെയാണ്‌. എങ്കിലും, നോവന്ത്യം സാക്ഷാത്കരിക്കുന്ന പുനസമാഗമം മറ്റൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നും പറയാം: പരിഷ്കാരത്തിന്റെയും ആധുനികതയുടെയും ശബളമായ ലോകത്തുനിന്ന് ഉള്ളോട്ട്, തദ്ദേശീയ ഗോത്രജനതയുടെ ലോകത്തേയ്ക്ക് അവളെ എത്തിക്കുന്നത്, ഒരുവേള ഒരു മറ്റൊരു തുടക്കമാകാം. മപുച്ചേ ഗോത്രജനത അവള്‍ക്കു പുതിയൊരു പേര് (Ailen : the spirit of joy, clarity, and the warm glow of smoldering fire എന്ന് ഗോത്രഭാഷയില്‍ അര്‍ഥം) നല്‍കിയിരുന്നു എന്നതും, എറിക്കിനോടുള്ള അവളുടെ വിശദീകരണവും അതാണ് സൂചിപ്പിക്കുന്നത്:

“ദൈവത്തെയോര്‍ത്ത്‌, എമിലിയ, ഇവിടെ നീ എന്തു ചെയ്യുകയാണ്?”..

“എഴുത്ത്. പരിഭ്രമിക്കണ്ട – എന്റെ സുബോധം നഷ്ടപ്പെട്ടിട്ടില്ല.”

മൂന്നു നോട്ടുബുക്കുകളില്‍ കുനുകുനെ എഴുതി നിറച്ച അവളുടെ രചനകള്‍ അയാള്‍ കണ്ടെത്തുന്നുമുണ്ട്.

 

 

 

Friday, January 31, 2025

Mudritha by Jisa Jose

മുദ്രിത – ജിസ ജോസ്



ഒരു മാന്‍ മിസ്സിംഗ്‌ കേസിന്റെ സ്വഭാവത്തില്‍ തുടങ്ങുകയും ഒമ്പത് സ്ത്രീകളുടെ ജീവിതാഖ്യാനങ്ങളായ ഒമ്പതു സാമാന്യം നീണ്ട കഥകളെ നേര്‍ത്തൊരു ഫ്രെയിമില്‍ ഒരുമിപ്പിക്കുകയും ചെയ്യുന്ന ഘടനയാണ് നോവലിന്റെത്. എല്ലാം തുടങ്ങിവെക്കുകയും നോവലിന്റെ ഭൂമികയെ ആള്‍പാര്‍പ്പില്‍ എത്തിക്കുകയും ചെയ്യുന്ന ആള്‍ തന്നെ ഒരു പ്രഹേളികയായി അപ്രത്യക്ഷയാകുക എന്ന അതിവിചിത്ര സാഹചര്യം, വായനയെ ഉദ്യോഗപൂര്‍ണ്ണമായ ഒരു പിന്തുടരലാക്കിത്തീര്‍ക്കും എന്നത് സുനിശ്ചിതം. എന്നാല്‍, ഒരു ഴോനര്‍ ഫിക് ഷന്റെ കള്ളിയില്‍ ഒതുങ്ങുന്നതല്ല നോവല്‍ എന്നു വളരെവേഗം വായനയില്‍ ബോധ്യപ്പെടും: ദര്‍ശനം എന്ന നിലയില്‍ എല്ലാ കഥകള്‍ക്കും അടിയൊഴുക്കാകുന്നത് ഫെമിനിസമാണ്. പുരുഷലോകത്തെ കുറിച്ച് പ്രസന്നമായതൊന്നും പറയാനില്ലാത്ത ഇത്രയും സ്ത്രീകളെ ഒരുമിപ്പിക്കുന്നതിലൂടെ നോവലിന് വലിയൊരു പരിമിതി വന്നുപെടുന്നു എന്നൊരു തോന്നലുണ്ട്‌. പാത്രസൃഷ്ടി വലിയൊരളവു പ്രതീകാത്മകതയില്‍ ഉടക്കിപ്പോവുകയും ആര്‍ക്കും സവിശേഷ വ്യക്തിത്വമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുന്നു എന്നതാണ് അത്. സ്ത്രീയെന്ന നിലയില്‍ ഓരോ കഥാപാത്രവും നേരിടുന്ന പ്രശ്നങ്ങള്‍ പുതുമയൊന്നും പറയാനില്ലാത്ത സാമാന്യാനുഭവങ്ങള്‍ തന്നെയാണ്- വീട്ടിലും പുറത്തും കുട്ടിക്കാലത്തും ദാമ്പത്യത്തിലും ജാതീയമായും മതാധിഷ്ടിത യാഥാസ്ഥിതികതയിലും എന്നുവേണ്ട, കൂടെപ്പിറപ്പിന്റെ അപഥസഞ്ചാരം മൂലമായിപ്പോലും ചൂഷണം ചെയ്യപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീത്വത്തിന്റെ നാനാപ്രകാരങ്ങള്‍ - ഒന്നും ഒട്ടുമേ പുതിയതല്ല. പെണ്‍സൌഭ്രാത്രം (female camaraderie) എന്ന വിമോചന മാര്‍ഗ്ഗം മാത്രമല്ല, എല്ലാത്തിനും ഭൂമികയാകുന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേര്, അങ്ങനെ അര്‍ത്ഥമാക്കുന്നില്ല എന്ന് ഏതാണ്ടൊരു കുറ്റബോധം പോലെ എടുത്തുപറയുമ്പോഴും, സൂചിപ്പിക്കുന്നപോലെ, ലെസ്ബിയന്‍ കൂട്ടുതേടല്‍ പോലും സൂചിതമാകുന്നുണ്ട്. എന്നാല്‍, എല്ലാവരുടെയും ചിന്തകളും ഭാഷണങ്ങളും ഒരേ നിലപാടിന്റെയും ശൈലിയുടേയും രൂപത്തിലാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയുടെ എല്ലാ അനുഭവങ്ങളും ആഖ്യാനത്തില്‍ നിറച്ചുവെക്കാനുള്ള സംഭരണികള്‍ മാത്രമായി കഥാപാത്രങ്ങള്‍ ചുരുങ്ങിപ്പോകുന്നു. സാമൂഹിക നിരീക്ഷണത്തില്‍ കണ്ടെത്താനാകുന്ന പെണ്ണനുഭവങ്ങള്‍ ഒന്നൊഴിയാതെ ആരിലെങ്കിലുമൊക്കെയായി ആഖ്യാനപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്; സ്ത്രീക്കും പുരുഷനുമായി ഒരു രഞ്ജിപ്പും സാധ്യമേയല്ല എന്ന് പറഞ്ഞുവെക്കുംപോലെ. അനിരുദ്ധന്റെ പാത്രസൃഷ്ടിയില്‍ പോലും കര്‍തൃത്വപരമായ എന്തെങ്കിലും കടന്നുവരരുത് എന്ന നിഷ്കര്‍ഷ ഈ ഏകപക്ഷീയതയുടെ കടുംപിടുത്തമായും തോന്നി. സ്ത്രീത്വം എപ്പോഴും പീഡനം ഏറ്റുവാങ്ങുന്ന ഭാഗത്താണ് (receiving end) എന്നു പറഞ്ഞുവെക്കാന്‍ കിട്ടുന്ന ഏതുസന്ദര്‍ഭവും നോക്കിയിരിപ്പാണ് ഒരോ വക്യത്തിലും നോവലിസ്റ്റ്. ഓര്‍മ്മിക്കപ്പെടുന്ന മിത്തുകളിലും സാഹിതീയ പാരമ്പര്യങ്ങളിലും പോലും ഈ പക്ഷപാതിത്തം   കാണാം : പ്രോക്നയും ഫിലോമേലയും പോലുള്ള മിത്തിക്കല്‍ സൂചനകള്‍ തൊട്ട് സാഫോയും വിര്‍ജീനിയ വുള്‍ഫും മുതല്‍ നന്ദിത വരെ ഇത് പ്രകടമാണ്.

ഇടവേളകളില്ലാത്ത പെണ്‍ജീവിതങ്ങളുടെ ദീര്‍ഘജീവിത മടുപ്പില്‍നിന്ന് പാടുപെട്ട്/ പൊരുതിനേടി ഒപ്പിച്ചെടുക്കുന്ന ഒരവധിക്കാലം ആസ്വദിക്കാനും അതുവഴി തങ്ങളും ജീവിച്ചിരിക്കുന്നു എന്ന് സ്വയമൊന്നു ബോധ്യപ്പെടുത്താനുമായി, ഇന്ത്യന്‍ സാമൂഹികജീവിതത്തിന്റെ യഥാര്‍ത്ഥ മൈക്രോകോസമായ ട്രെയിനില്‍ ഒരു യാത്രപോകുന്ന സീനിയര്‍ സിറ്റിസന്‍സ് ആയ സ്ത്രീകള്‍ എന്നതൊരു മികച്ച മെറ്റഫര്‍ തന്നെയാണ്. അനുരാധാ റോയിയുടെ Sleeping On Jupiter (2015) ആണ് ഓര്‍മ്മവരുന്ന മറ്റൊരു കൃതി. ആ നോവലില്‍, പ്രസ്തുത യാത്രയുടെ വിമോചനാത്മകത, ഇന്ത്യന്‍ ആത്മീയ വ്യാപാരത്തിന്റെ കാപട്യങ്ങളും ആള്‍ദൈവ സംസ്കാരത്തിന്റെ മലീമസവും ലൈംഗിക അരജകത്വങ്ങള്‍  നിറഞ്ഞതുമായ കുറ്റകൃത്യങ്ങളുടെ ഹീനമായ മറുപുറങ്ങളും ആവിഷ്കരിക്കുന്ന അതിധീരമായ മാനങ്ങളിലേക്ക് വളരുന്നു. അതിനെല്ലാം വിലയൊടുക്കുന്ന ഒരു യുവതിയുടെ വേരറ്റ ജീവിതത്തിന്റെ മുദ്രകളായി ദത്തെടുക്കപ്പെടല്‍, ജന്മഗേഹം തേടിയുള്ള അന്വേഷണം, വിമോചിതമായ ചുറ്റുപാടുകളില്‍ വളര്‍ന്ന പെണ്‍കുട്ടി ഇന്ത്യന്‍ സ്ത്രീവിരുദ്ധതയുടെ കടന്നുകയറ്റങ്ങളെ ചങ്കുറപ്പോടെ നേരിടുന്നതിന്റെ പ്രതീക്ഷാ നിര്‍ഭരമായ ചിത്രങ്ങള്‍ തുടങ്ങിയ അനുഭവ സമഗ്രതയുടെ ഒരു നിറവുണ്ട് ‘ജൂപിറ്റ’റില്‍. ‘മുദ്രിത’യുടെ പരിമിതിയായി തോന്നിയത്, പാട്രിയാര്‍ക്കിയിലെ സ്ത്രീ എന്ന കറുപ്പിലും വെളുപ്പിലുമായി അടയാളപ്പെടുത്തിയ പ്രമേയമൊഴികെ മറ്റൊന്നും ഏതെങ്കിലും തരത്തില്‍ ആഴത്തില്‍ പരിശോധിക്കപ്പെടുന്നതേയില്ല എന്നതാണ്; നോവലിന്റെ മികവായി അനുഭവപ്പെട്ടത് അതിചടുലമായ പാരായണക്ഷമതയും. നാനൂറോളം പുറങ്ങളുള്ള നോവല്‍ ഒറ്റയടിക്ക് വായിച്ചു തീര്‍ക്കാനാകുക എന്നത് രചനയുടെ മിടുക്കുതന്നെയാണ്. മിത്തുകളും പുരാണങ്ങളും ആഖ്യാനഗാത്രത്തില്‍ വിളക്കിച്ചേര്‍ക്കുന്നതിലും, നേരത്തെ സൂചിപ്പിച്ച ഏകപക്ഷീയത ഉണ്ടെങ്കിലും, ഒരാദ്യ നോവലിന്റെ പരിമിതികളല്ല, കൃതഹസ്തയായ ഒരെഴുത്തുകാരിയുടെ കയ്യടക്കമാണ് ‘മുദ്രിതപ്രകടമാകുന്നത്. 

നോവല്‍ വിളംബരപ്പെടുത്തുംപോലെ അത്രയ്ക്ക് ദ്വിമാനമാണോ നമ്മുടെയൊക്കെ ആണ്‍ - പെണ്‍ വിനിമയങ്ങള്‍?


Thursday, December 5, 2024

Unnikkousu : by Basheer Chunkathara (Malayalam Novel)

 ഉണ്ണിക്കൌസു: സ്വതന്ത്രബുദ്ധിയെന്ന നിലയില്‍ മുസ്ലിം സ്ത്രീയുടെ ചിത്രം

(Portrait of the Muslim Woman as a Free Spirit)



മലയാള സാഹിത്യത്തില്‍ അത്രയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഏറനാടന്‍ മുസ്ലിം സ്ത്രീയുടെ സ്വത്വബോധ നിര്‍മ്മിതിയും അതിന്റെ സാമൂഹിക പരിസരവും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവില്‍ വരെയുമുള്ള കാലഘട്ടത്തിലൂടെ അഞ്ചു തലമുറകളിലൂടെ, കുടുംബങ്ങള്‍ക്കും തങ്ങള്‍ ജീവിക്കുന്ന ചെറു ഗ്രാമ്യ സമൂഹങ്ങള്‍ക്കും നേടുംതൂണ്‍ ആയി വര്‍ത്തിക്കുന്ന ഏതാനും സ്ത്രീകഥാപാത്രങ്ങളിലൂടെ, അവരുടെ ജീവിതങ്ങള്‍ക്ക് താങ്ങും തണലും ചിലപ്പോഴൊക്കെ വെല്ലുവിളിയും ആയി വര്‍ത്തിക്കുന്ന പുരുഷ സഹജീവികളിലൂടെ അവതരിപ്പിക്കുന്ന നോവലാണ്‌ ബഷീര്‍ ചുങ്കത്തറയുടെ ഉണ്ണിക്കൌസു.

പുതുതലമുറക്ക്‌ കേട്ടറിവ് പോലുമല്ലാത്ത ഒരു ഗതകാലത്തിന്റെ പറുദീസാ സ്പര്‍ശമുള്ള ഗ്രാമ്യസമൂഹങ്ങളാണ് നോവലിന്റെ ഇടങ്ങളായ മൈത്രക്കോടും അരിക്കൂട്ടൂരുമെല്ലാം. ആക്കു മുസ്ലിയാരെയും അമാനുള്ള മുസ്ലിയാരെയും പോലുള്ള സ്വാത്വിക പണ്ഡിതന്മാര്‍ ആത്മീയ നേതൃത്വം നല്‍കുന്ന സമൂഹം സഹിഷ്ണുതയുടെയും സാമുദായിക മൈത്രിയുടെയും കന്മഷമറ്റ ഒരാദിമ വിശുദ്ധി പേറുന്നുണ്ട്. നാട്ടുമ്പുറത്തിന്റെ പതിവുരീതിയില്‍ ചായക്കട സൌഹൃദങ്ങളില്‍ ഇരട്ടപ്പേരുകളിലാണ് പലരും അറിയപ്പെടുന്നതെങ്കിലും കുശുമ്പിനും കുന്നായ്മക്കും ഇടമില്ലാത്ത ഒരിടമാണത്. ഏതൊരു പറുദീസയിലും അനിവാര്യമായ സാത്താനിക സാന്നിധ്യമായി മൊയ്ദീന്‍ ഔലിയയെ പോലുള്ള ദുര്‍മ്മന്ത്രവാദികളൊക്കെ ഉണ്ടെങ്കിലും അത്തരം നന്മ-തിന്മ സംഘര്‍ഷങ്ങള്‍ നോവലിന്റെ കൌതുകമല്ല. കാളിമൂപ്പനാകട്ടെ, ‘അധകൃതരുടെ’ ദൈവത്തിന്റെ ഇടയാളായി ചെറുകിട ചാത്തന്‍ സേവയും മറ്റുമായി പൊതുസമൂഹത്തോട് ഇടപഴകാതെ കഴിയുന്നതേയുള്ളൂ. പുറം നാട്ടുകാരനെങ്കിലും മൈത്രക്കോടിന്റെ സ്പന്ദനങ്ങള്‍ അറിയുന്ന ഉമ്മര്‍ മാസ്റ്ററെ പോലുള്ളവര്‍ പുതിയ മാറ്റങ്ങളിലേക്ക് സമൂഹം വളരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ട്‌. ആര്യനെഴുത്തെന്നു വിളിക്കപ്പെടുന്ന മലയാളം എഴുത്തും വായനയും പഠിക്കുന്നതിന്റെ പ്രാധാന്യവും ഉമ്മര്‍ മാസ്റ്റര്‍ ബോധ്യപ്പെടുത്തുന്നു. എന്നാല്‍, കാലം മന്ദസ്ഥായിയില്‍ നീങ്ങുന്ന സമൂഹങ്ങളില്‍ മാറ്റത്തിന്റെ ഗതിവേഗം അതി സാവധാനത്തിലാണ്. ഖിലാഫത്ത് സമരംദേശീയ പ്രസ്ഥാനം തുടങ്ങിയവയൊക്കെ പതിഞ്ഞ രീതിയിലേ ഗ്രാമ സമൂഹത്തെ ബാധിച്ചുള്ളൂ. മാപ്പിള കലാപകാരികളെ നേരിടാനെന്ന വ്യാജേന ഇറങ്ങിയ ഗൂര്‍ക്ക പട്ടാളത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമത്തിലെ മുഖ്യജന്മി തന്നെ സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ച ചരിത്രമാണ് അവിടെയുള്ളത്. ഓട്ടന്‍ സായിപ്പ് പ്രതിനിധാനം ചെയ്യുന്ന കൊളോണിയല്‍ സാന്നിധ്യം’ പോലും നാടിനും നാട്ടാര്‍ക്കും സ്നേഹപൂര്‍ണ്ണമായ ചികിത്സയും പരിചരണവുമായെ ഇവിടെയുള്ളൂ. ഐക്യകേരളപ്പിറവിയുടെ കാലമാകുമ്പോഴേക്കും നോവലിലെ മൂന്നാം തലമുറയും നാലാം തലമുറയുമൊക്കെ വിദ്യാഭ്യാസം നേടുകയും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും പ്രാസംഗികരും എല്ലാമാകുകയും ചെയ്യുന്നുണ്ട്. ഉണ്ണിക്കൌസുവിന്റെയും കുഞ്ഞാലന്റെയും ആദ്യ സന്തതിയായ ആലിക്കുട്ടി പിറക്കുന്നത്‌ സല്‍മാന്‍ റുഷ്ദിയുടെ സലിം സിനായിയെ പോലെ (മിഡ് നൈറ്റ്സ് ചില്‍ഡ്രന്‍) കൃത്യം ഇന്ത്യന്‍ സ്വാതന്ത്ര്യ മുഹൂര്‍ത്തത്തിലാണ് എന്നത് പുതിയ തലമുറ പുതിയൊരു ലോകത്തേക്കാണ് വരുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്.

            കേട്ടും പറഞ്ഞും അറിഞ്ഞ ഒരു ഗതകാലത്തോട് ആരാധനയുള്ള എഴുത്തുകാരന്‍ ആ കാലത്തെ പുന:സൃഷ്ടിക്കുമ്പോള്‍ സ്വാഭാവികമായ ആദര്‍ശവല്‍ക്കരണം നോവലില്‍ കടന്നു വരുന്നുണ്ട് എന്ന് തോന്നാം. ഏതാണ്ടെല്ലാ കഥാപാത്രങ്ങളും തിന്മയുടെ സ്പര്‍ശമില്ലാത്തവരാണ് എന്ന് മാത്രമല്ല, പുതിയ കാലത്തിന്റെ നോവുകളെ നന്നായി തിരിച്ചറിയുന്ന നോവലിസ്റ്റിന്റെ സങ്കല്‍പ്പത്തിലെ സഹിഷ്ണുതയുടെ പ്രതിരൂപങ്ങളുമാണ്. ഹിന്ദു, മുസ്ലിം സ്വത്വ സംഘര്‍ഷങ്ങള്‍ എന്ന പുത്തന്‍ കാല പാഠങ്ങള്‍ക്ക് നോവലില്‍ ഇടമേയില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഉണ്ണിക്കൌസുവിന്റെ നന്മ ആഗ്രഹിക്കുകയും കുഞ്ഞാലനു വേണ്ടി അവളെ പെണ്ണാലോചിക്കുമ്പോള്‍ എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി കഴിയുന്ന അവളെ വെറുതെ മോഹിപ്പിക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ഉണ്ണി വൈദ്യര്‍ തന്നെയാണ് മുസ്ലിം അനന്തരാവകാശ നിയമങ്ങളിലെ വൈചിത്ര്യങ്ങളിലൂടെ അനാഥരായിപ്പോയേക്കാമായിരുന്ന ഇത്തീമയുടെ കുഞ്ഞുങ്ങളുടെ സഹായത്തിനെത്തുന്നതും.

എന്നാല്‍ നോവലിലെ ഏറ്റവും കാതലായ അംശം മുസ്ലിം സ്ത്രീയുടെ സ്വത്വ ബോധത്തെ സംബന്ധിച്ചുള്ള വിഗ്രഹഭജ്ഞക സ്വഭാവമുള്ളതു എന്ന് തന്നെ പറയാവുന്ന ആവിഷ്കരണങ്ങളാണ്. മുസ്ലിം പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതൊന്നും കേട്ടുകേള്‍വി പോലുമല്ലാത്ത കാലത്ത് ഉമ്മര്‍ മാസ്റ്ററുടെ മുന്‍കൈയ്യില്‍ ഗ്രാമത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പാഠശാലയില്‍ അവളെ അയച്ചു പഠിപ്പിക്കുന്നതും അവളൊരു ഉദ്യോഗസ്ഥയാകുന്ന സ്വപ്നം താലോലിക്കുകയും ചെയ്യുന്ന ആക്കു മുസ്ലിയാരും അതിനു ഊര്‍ജ്ജമാകുന്നുണ്ട്. വിമോചന ദൈവശാസ്ത്രപരമായ അറിവുകള്‍ അത്തരം പദാവലികളൊന്നും കേട്ടിട്ടേയില്ലെങ്കിലും സ്വാതന്ത്ര്യ സമരത്തിന്റെയും നാടിന്റെ ഉണര്‍വ്വുകളുടെയും ചരിത്രം പ്രവാചകന്റെ ത്യാഗ കഥകളോട് ചേര്‍ത്തു പറഞ്ഞു മകള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ആക്കു മുസ്ലിയാര്‍ പങ്കുവെക്കുന്നുണ്ട്. മഖ്ദി തങ്ങളുടെ ആഹ്വാനം ഓര്‍മ്മിക്കുന്ന അമാനുള്ള മുസ്ലിയാരും സ്കൂള്‍ തുടങ്ങാനാവശ്യമായ സൌകര്യങ്ങളൊരുക്കി കളപ്പുര വിട്ടു നല്‍കുന്ന “ചെറിയ തോതില്‍ കോണ്‍ഗ്രസിന്റെ സുഖക്കേട്‌” ഉള്ള, തുക്കിടികളെയും അധികൃതരെയും അത്രക്കങ്ങു പിടിക്കാത്ത മനുഷ്യപ്പറ്റുള്ള ധനാഡ്യന്‍ മമ്മുണ്ണി ഹാജിയും തുടങ്ങിവെക്കുന്നത് ഒരു വിപ്ലവം തന്നെയാണ്. നിനച്ചിരിക്കാത്ത തിരിച്ചടികളില്‍ ഉണ്ണിക്കൌസുവിനു, ഗ്രാമത്തിനും, തന്റെ സ്വപ്നം തകര്‍ന്നു പോകുന്നത് അനുഭവിക്കേണ്ടി വരുമെങ്കിലും നാലാം തലമുറയോടൊപ്പം അവരത് സ്വായത്തമാക്കുന്നുണ്ട്. പഠനത്തിനു പ്രായമില്ലല്ലോ. ഇത്തീമ പ്രതിനിധാനം ചെയ്യുന്ന പെണ്‍ പോരിമ പലതിലും ചരിത്രമാണ്- ഗ്രാമത്തില്‍ ആദ്യമായി ചായമക്കാനിയില്‍ നിന്ന് ആണുങ്ങളോടൊപ്പം ‘മക്കാനിച്ചായ’ കുടിക്കുന്നതും ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും മാത്രമല്ല, ബീഡി വലിക്കുന്ന ആദ്യ സ്ത്രീ, തനിക്കു പുത്ര സ്ഥാനീയനെങ്കിലും പരമ്പരാഗത വ്യവഹാരത്തില്‍ ‘അന്യ’നായ പുരുഷന്റെ സൈക്കിളിനു പിറകില്‍ സഞ്ചരിക്കുന്ന ആദ്യ സ്ത്രീ, ഇടിവെട്ടേറ്റു അകാലത്തില്‍ മരിക്കും മുമ്പ് ‘ലോകവും ജീവിതവും കാണിച്ചു തന്നു’ പൊയ്പ്പോയ പ്രിയപ്പെട്ടവന്റെ ഓര്‍മ്മയില്‍ നിവര്‍ന്നുനിന്ന് പറക്കമുറ്റാത്ത മക്കളെ പോറ്റി വളര്‍ത്തി നിലയിലെത്തിച്ച സ്ഥൈര്യം – ഇത്തീമ ഒരു വഴിവിളക്കാണ്. പൊന്നും പണവും ഒന്നുമല്ല, ഇന്റെ കുഞ്ഞാലന് വീണ്ടി എട്ക്കാന്‍ പറ്റാതാവാണെങ്കില് ഒലക്കട്‌ത്ത് എറങ്ങാന്‍ മടീല്ലാത്തോളാവണം’ എന്ന മാനദണ്ഡം തന്നെയാണ് ഉണ്ണിക്കൌസു എന്ന ‘ഉസ്റത്തി’യെ മരുമകളായി സ്വീകരിക്കാന്‍ അവരെ പ്രാപ്തയാക്കുന്നതും. മാനസിക വൈകല്യമുള്ള സഹോദരനും നിസ്സഹായയായ ഉമ്മയുമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അവളെ മഥിക്കുന്നതും. നാലാം തലമുറയിലെ മരുമോളോടൊപ്പം തന്റെ ആ പഴയ അക്ഷരജ്ഞാന മോഹം പൊടിതട്ടിയെടുത്തു സഫലമാക്കുന്ന ഉണ്ണിക്കൌസു പ്രതിനിധാനം ചെയ്യുന്ന പെണ്‍ കരുത്തു തന്നെയാണ് ഏറിയോ കുറഞ്ഞോ നോവലിലെ എല്ലാ സ്ത്രീകഥാപാത്രങ്ങളും പങ്കുവെക്കുന്നത്. മുസ്ലിം സമൂഹത്തിലെ സ്ത്രീയോടുള്ള വിവേചനങ്ങളുടെ ബഹുരൂപങ്ങള്‍ നോവലില്‍ കടന്നു വരുന്നത് ഇതോടു ചേര്‍ത്തു കാണാം. പെണ്ണോഹരിയിലെ അസമത്വവും ഒരര്‍ത്ഥവുമില്ലാതെ വിവേചന രഹിതമായി നടപ്പിലാക്കുന്ന ഇദ്ദ സമ്പ്രദായവും മുത്തലാഖു ചൊല്ലിയോളെ തിരിച്ചെടുക്കാന്‍ വേണ്ട ചടങ്ങ് കല്യാണവും മയ്യിത്തു വെച്ച് വിലപേശുന്ന ഊരുവിലക്കും മുതല്‍ പുതിയ കാലത്തെ പര്‍ദ്ദ ജ്വരം വരെ നിശിതമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. അതൊക്കെയും ചെയ്യുന്നതാകട്ടെ ഇത്തീമയെയും ഉണ്ണിക്കൌസുവിനെയും പോലുള്ള സ്ത്രീകള്‍ തന്നെയാണ് താനും. ആണുങ്ങള്‍ക്ക് പറ്റ്ണ കാര്യം പെണ്ണുങ്ങള്‍ മാത്രാവുമ്പം കുറ്റാവ്ണതെങ്ങന്യാ?” എന്ന് ചോദിക്കുന്ന പോക്കര് മുതല്‍, ആണുങ്ങളുടെ മനസ്സ് മോശമായതിന് “പെണ്ണുങ്ങളെ ശിക്ഷിക്കാമോ? എന്ന് ചോദിക്കുന്ന ഉമ്മര്‍ മാസ്റ്ററും വരെ അത്തരം തിരിച്ചറിവുകള്‍ക്ക് പിന്തുണ നല്കുന്നുമുണ്ട്. തന്റേടിയായ പെണ്ണിന് കയ്യടിക്കാം, അവളെ കല്യാണം കഴിച്ചുകൂടാ എന്ന ആണറിവ്, “ഒരു സ്ത്രീയുടെ വലിപ്പവും മഹത്വവും അംഗീകരിക്കാന്‍ മടിയുള്ള ഒരു മനസ്സ്” എന്നതൊക്കെ പല ഘട്ടങ്ങളിലും നോവലില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ആയിശുമ്മത്താത്തയെ പോലെ ഭര്‍ത്താവിന്റെ ധനത്തെ ആശ്രയിക്കാതെ  സ്വന്തം സമ്പത്ത് കൊണ്ട്  ‘തലമുറകള്‍ വിശപ്പടക്കിയ’ കഞ്ഞിവിതരണം നടത്തിയ ഒരു സ്ത്രീക്ക് സ്മാരകം ഉയരുന്നില്ല; എന്നാല്‍ മമ്മുണ്ണി ഹാജിക്ക് അതുണ്ടാവുന്നുണ്ട്. അതേ സമയം തുല്യ ജോലിക്ക് തുല്യ വേതനമെന്ന ആധുനിക ലിംഗ സമത്വ ആശയം പോലും ചില ഘട്ടങ്ങളില്‍ നോവലില്‍ നടപ്പിലാവുന്നുമുണ്ട്.

ദുരന്തങ്ങളും ദുരിതങ്ങളും ഒട്ടേറെ രൂപങ്ങളില്‍ വേട്ടയാടുന്നുണ്ട്‌ മുഖ്യ കഥാപാത്രങ്ങളെ. നാല്‍പ്പത്തിയൊന്നാം വയസ്സില്‍ വിട്ടുപോയ ആക്കു മുസ്ലിയാര്‍ സൃഷ്ടിക്കുന്ന അനാഥത്വമാണ് ഹൈദറുവിനെ മനോരോഗിയാക്കുന്നതെങ്കില്‍ ഉണ്ണിക്കൌസുവിന്റെ ജീവിതത്തിലെ നിറമുള്ള സ്വപ്നങ്ങളൊക്കെ അത് തല്ലിയുടക്കുന്നു. മാനസിക മാന്ദ്യം സംഭവിച്ചു പരസഹായം കൂടാതെ ജീവിക്കാനാവാത്ത അവസ്ഥയിലെത്തുന്ന ഹൈദറുവിനെ കുറിച്ചോര്‍ത്ത് “അള്ളാ ഒന്നികില്‍ ഇഞ്ചെ കുട്ടിനെ ഇച്ച് മടക്കിത്തരുക, അല്ലെങ്കില്‍ ഞാന്‍ മരിക്ക്ണീന്റെ മുമ്പ് ഓനെ ഓന്റെ ബാപ്പാന്റെ ഒപ്പം കൊണ്ട് പോവുക” എന്ന് പ്രാര്‍ഥിക്കുന്ന പാത്തുമ്മു തന്നെ പറഞ്ഞു പതിഞ്ഞ ദുര്‍ബ്ബല മാതൃത്വമല്ല. ഏറെ സ്നേഹവും അഞ്ചു മക്കളെയും നല്‍കി ഇടിമിന്നലില്‍ ഒടുങ്ങുന്ന അസൈനാര്‍ ഇത്തീമക്ക് നല്‍കുന്ന വിരഹവേദനയും ആഴമളക്കാനാവാത്തതാണ്. ജന്മിത്തംസാമ്രാജ്യത്വംചൂഷണം തുടങ്ങിയ ദഹിക്കാത്ത വാക്കുകള്‍ പ്രയോഗിക്കുന്ന ആലിക്കുട്ടിയും കുഞ്ഞാലനും തമ്മിലുണ്ടാവുന്ന രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഒരു പിതൃ-പുത്ര ദുരന്തത്തിലേക്ക് വളരുന്നത്‌ ഉണ്ണിക്കൌസുവിനെ ഏറെ വേദനിപ്പിക്കുന്നുണ്ട്‌. ഒടുവില്‍, ജീവിതത്തോടു എന്നും വിജയിച്ചു നിന്ന കുഞ്ഞാലന്‍ അതിന്റെ ഊടും പാവുമായിത്തീര്‍ന്ന ചാലിയാറിന്റെ തീരത്ത്‌ വീട് വെച്ചു സന്തുഷ്ടമായ ജീവിത സായാഹ്നം ആസ്വദിക്കാന്‍ അവസരമൊരുങ്ങുന്ന സാഹചര്യത്തില്‍ മറവിരോഗത്തിന്റെ നിലയില്ലാക്കയത്തില്‍ മുങ്ങിപ്പോവുന്നതും തീവ്രവേദനയായി ഉണ്ണിക്കൌസുവിയും മക്കളെയും പിടികൂടും. ഇതൊക്കെയാണെങ്കിലും നന്മ പ്രസരിപ്പിക്കുന്ന ഒരന്തരീക്ഷമാണ് ഏതാണ്ടൊരു ഏകപക്ഷീയതയോടെ നോവലില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ആഖ്യാന രീതിയിലോ നോവല്‍ സങ്കേതങ്ങളിലോ ഒരു തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും മുതിരാതെ പാരായണക്ഷമതയില്‍ മാത്രം ഊന്നിയുള്ള കഥപറച്ചില്‍ രീതി നോവലിനെ ‘ഉദ്ദേശ ശുദ്ധിയുടെ ഋജൂവായ രചനാ വിശേഷമാക്കി മാറ്റുന്നുണ്ട്. ജെയിംസ് ജോയ്സിന്റെ വിഖ്യാതമായ കൃതിയെ അനുകരിച്ചു പറഞ്ഞാല്‍ “സ്വതന്ത്രബുദ്ധിയെന്ന നിലയില്‍ മുസ്ലിം സ്ത്രീയുടെ ചിത്രം” എന്ന് ഈ കൃതിയെ വിളിക്കാമെന്നു ഈ ലേഖകന് തോന്നുന്നു. ‘ന്റുപ്പുപ്പാ’യെയും, ‘ഖസാക്കി’നെയും ‘മയ്യഴിയെയും’ ‘ഉമ്മാച്ചു’വിനെയുമൊക്കെ ഒട്ടും ബാധ്യതയല്ലാതെ ഓര്‍മ്മിപ്പിക്കാന്‍ കഴിയുക എന്നത് നോവലിനെ ഋണാത്മകമായല്ല, മികച്ച നേട്ടമായാണ് അടയാളപ്പെടുത്തുന്നത്. എങ്കിലും ഒരു വലിയ പരിമിതിയായി തോന്നിയത് അഞ്ചു തലമുറകളിലൂടെ, ഒട്ടേറെ കഥാപാത്രങ്ങളിലൂടെ, അതും ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കുന്ന പേരുകള്‍ ഉള്ളവര്‍, കഥ പറയുമ്പോള്‍ ചേര്‍ത്തു വെക്കേണ്ടിയിരുന്ന ഒരു വംശ വൃക്ഷ (family tree)ത്തിന്റെ അഭാവമാണ്. ചിലപ്പോഴെങ്കിലും വായനയില്‍ ഇതൊരു വഴിപ്പിണക്കം ഉണ്ടാക്കുന്നുണ്ട്. ഇനിയൊരു പതിപ്പിറങ്ങുമ്പോള്‍ ഇക്കാര്യവും പരിഹരിക്കാവുന്നതേയുള്ളൂ.


 

 

 

 

Sunday, November 3, 2024

A Land Without Jasmine by Wajdi Al-Ahdal / W. M. Hutchins

 മുല്ലപ്പൂക്കള്‍ വിടരാത്ത ദേശം



(അറബ് സാഹിത്യത്തിനുള്ള വിഖ്യാത പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള യമനി നോവലിസ്റ്റ് വജ്ദി അല്‍ അഹ്ദാല്‍ രചിച്ച A Land Without Jasmine, സ്ത്രീവിരുദ്ധതയും മൗലികവാദ മതാത്മകതയും ആഴത്തില്‍ പതിഞ്ഞു പോയ സമൂഹത്തില്‍ വേട്ടയാടപ്പെടുന്ന നിഷ്കളങ്കതയുടെ കഥ പറയുന്നു.)


    സൗദി  യമന്‍ ഏറ്റുമുട്ടലുകളുടെ ചരിത്രത്തെ മീഡിയ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത സുന്നി-ഷിയാ വിഭാഗീയ അസ്വാസ്ഥ്യങ്ങള്‍ എന്ന ലളിത വല്‍ക്കരണ യുക്തിയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് എല്ലാ സംഘര്‍ഷങ്ങളെയും നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ തളച്ചിടുന്നു എന്നും എന്നാല്‍ പ്രസ്തുത ലളിതവല്‍ക്കരണത്തിനപ്പുറം വര്‍ഷങ്ങളായി അനുഭവിക്കേണ്ടിവന്ന അധിനിവേശം, അഭ്യന്തര യുദ്ധം, അഴിമതി, ദാരിദ്ര്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍, ഒട്ടേറെ ബാലാരിഷ്ടതകള്‍ക്കിടയിലും, യമനി സാഹിത്യം സ്പഷ്ടമാക്കുന്നുണ്ട് എന്നും മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ വ്യക്തമാക്കുന്നു. ഈയടുത്ത കാലത്തായി യമനി സാഹിത്യത്തിലും പ്രസാധനത്തിലും, വിശേഷിച്ചും നോവല്‍ സാഹിത്യത്തില്‍, വലിയ തോതില്‍ കുതിപ്പുണ്ടായിട്ടുണ്ടെന്നും ദേശത്തിന്‍റെ ബഹുമുഖമായ സംഘര്‍ഷങ്ങളും ജീവിതാവസ്ഥകളും കൂടുതല്‍ ആഴത്തില്‍ പരിശോധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നും പ്രസ്തുത ലേഖനം ചൂണ്ടിക്കാട്ടുന്നു. (1). നിരീക്ഷണത്തിന്‍റെ ഭാഗമായി എടുത്തു കാണിക്കുന്ന കൃതികളില്‍ ദാമ്മാജിന്‍റെ (Zayd Mutee' Dammaj) The Hostage  (1994), അബ്ദുല്‍ വാലിയുടെ (Mohammed Abdul Wali) They Die Strangers  (1971) എന്നീ ക്ലാസിക്കുകളോടൊപ്പം വിശകലനം ചെയ്യപ്പെടുന്ന പുതിയ പ്രതിനിധാനങ്ങളില്‍ വജ്ദി അല്‍ അഹ്ദാല്‍ രചിച്ച A Land Without Jasmine  (2008) (ഇംഗ്ലീഷ് വിവര്‍ത്തനം: W M. Hutichins 2012), അലി അല്‍ മുക്രിയുടെ Hurma എന്നിവയും ഉള്‍പ്പെടുന്നു. യമനി സമൂഹത്തില്‍ പിടിമുറുക്കുന്ന മൗലികവാദം, സ്ത്രീവിരുദ്ധത തുടങ്ങിയ പ്രമേയങ്ങളെ അങ്ങേയറ്റം പ്രകോപനപരമാം വിധം നിശിതമായി സമീപിക്കുന്ന കൃതികള്‍ എന്ന നിലയില്‍ ഈ നോവലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

‘A Land without Jasmine’ - പെണ്ണുടല്‍ വേട്ടയുടെ യമനി രൂപകം

    ഗോത്ര സംഘര്‍ഷങ്ങള്‍, പുരുഷാധികാര സാമൂഹിക/ കുടുംബ ഘടന, സ്ത്രീയെ വിലക്കപ്പെട്ട പവിത്രവസ്തു ('ഹുര്‍മ') ആയി പരിഗണിക്കുന്ന ലിംഗ വിവേചനം, പാരമ്പര്യാഭിമാനം തുടങ്ങിയ ഘടകങ്ങള്‍ അടയാളപ്പെടുത്തിയ കൊളോണിയല്‍ പൂര്‍വ്വ സാമൂഹികാവസ്ഥയിലേക്ക് കൊളോണിയല്‍ ആധുനികതയുടെ കടന്നുവരവ് ഒട്ടേറെ വെല്ലുവിളികള്‍ ഉയര്‍ത്തിയതിന് ലോകമെങ്ങുമെന്ന പോലെ ആഫ്രിക്കന്‍/ അറബ് ദേശങ്ങളും സാക്ഷികളാണ്. ഗോത്രവിഭജനങ്ങളുടെ സ്ഥാനത്തു കൊളോണിയല്‍ വിരുദ്ധ ദേശീയതയുടെ വികാസത്തിന് അത് ഇടവരുത്തിയപ്പോള്‍, വളരെ പതിയെയാണെങ്കിലും ലിംഗപദവിയെ സംബന്ധിച്ച പാശ്ചാത്യ ധാരണകള്‍ മതാധിപത്യ സ്ത്രീവിരുദ്ധതയുടെ ഏകപക്ഷീയതയെ വെല്ലുവിളിച്ചു തുടങ്ങി. മറ്റുവാക്കുകളില്‍ ദേശീയതയുടെ ഉള്ളടക്കം കൊളോണിയല്‍ വിരുദ്ധം എന്നതുപോലെത്തന്നെ സമൂഹത്തിന്‍റെ ലിംഗപദവീ ധാരണകളില്‍ അഴിച്ചുപണിയുടെ ആവശ്യകത ഊന്നിപ്പറയുന്നതും ആയിരുന്നു. യമനി സാഹിത്യം പ്രകോപനപരമായ സത്യസന്ധതയോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങുന്നതും അവിടെ നോവല്‍ എന്ന സാഹിത്യ രൂപത്തില്‍ വമ്പിച്ച കുതിച്ചുചാട്ടം സംഭവിക്കുന്നതും പാശ്ചാത്യ സ്വാധീനം നിലനിന്ന ആദേന്‍ (Aden) പോലുള്ള ഇടങ്ങളില്‍ ആയിരുന്നു എന്നത് സ്വാഭാവികമായിരുന്നു. നോവലിസ്റ്റും ചെറുകഥാ കൃത്തുമായ വജ്ദി അല്‍ അഹ്ദാല്‍ ഇത്തരം പ്രകോപനപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകാരനാണ്. അതുകൊണ്ടു ഏറെ വിവാദങ്ങളില്‍ ചെന്നു പെട്ടിട്ടുണ്ടെങ്കിലും, തികച്ചും സമകാലികമായ ഒരു രചനാ രീതിയുടെ പ്രയോക്താവ് എന്ന നിലയില്‍ ജന്മദേശത്തു ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹം നേടുകയുണ്ടായി. അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരത്തിന്‍റെ പ്രഥമ വര്‍ഷത്തില്‍ (2008), പ്രസ്തുത പുരസ്കാരത്തിന് അദ്ദേഹത്തിന്‍റെ Faylasuf al-Kurantina (Quarantine Philosopher, Sanaa 2007) നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. 2013ല്‍ അറബിക്കില്‍ നിന്നുള്ള വിവര്‍ത്തന സാഹിത്യ കൃതിക്കുള്ള ബനിപാല്‍ പുരസ്കാരം A Land without Jasmine എന്ന നോവലിന്, വിവര്‍ത്തകന്‍ വില്ല്യം എം. ഹച്ചിന്‍സിനോടൊപ്പം പകുത്തു നല്‍കിക്കൊണ്ട് ജൂറി ഇപ്രകാരം വിലയിരുത്തി:

"നോവല്‍ യാഥാസ്ഥിതിക സമൂഹത്തിലെ പുരുഷന്മാരുടെ ലൈംഗിക അടിച്ചമര്‍ത്തല്‍, പൊതു സ്ഥാപനങ്ങളിലെ അഴിമതി തുടങ്ങിയ ഒട്ടേറെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു, എന്നാല്‍ വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു ത്രില്ലറിന്‍റെ പ്രച്ഛന്നരൂപത്തിലാണ് അത് ചെയ്യുന്നത്. കഥ പറയുന്നത് പലപ്പോഴും ഒരുമിച്ചു പോകാത്ത വ്യത്യസ്ത കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലാണ്, അത് സത്യത്തെ കുറിച്ച് സ്വന്തം ഭാഷ്യത്തിലെത്താന്‍ വായനകാര്‍ക്ക് ഇടം നല്‍കുന്നു. മൊത്തത്തില്‍, കഴിവുറ്റവനും മൗലിക പ്രതിഭയുമായ ഒരു കഥാകാരനില്‍ നിന്നുള്ള പിടിച്ചിരുത്തുന്ന ഒരു പേജ് ടേണര്‍, .. ഒന്നാന്തരമായി വിവര്‍ത്തനം ചെയ്യപ്പെട്ടത്." (2).

    അഹ്ദാലിന്‍റെ ആദ്യനോവല്‍ Mountain Boats  (2002) ലൈംഗിക ബന്ധവര്‍ണ്ണനയുടെ രംഗങ്ങളില്‍ ഖുറാന്‍ വചനങ്ങള്‍ ഉപയോഗിച്ചു എന്നതിന്‍റെ പേരില്‍ യമനില്‍ നിരോധിക്കപ്പെട്ടതിനെ തുടര്‍ന്നു ലബനോനിലേക്ക് പലായനം ചെയ്യാന്‍ എഴുത്തുകാരന്‍ നിര്‍ബന്ധിതനായി. പിന്നീട് 2010ല്‍ പ്രസിഡന്‍റ് നേരിട്ട് സുരക്ഷിതത്വം ഉറപ്പുകൊടുത്തതിന് ശേഷമാണ് അദ്ദേഹം ജന്മനാട്ടില്‍ തിരികെയത്തിയത്. അതിനു പിറകില്‍ ഗുന്തര്‍ ഗ്രാസിനെ പോലുള്ളവരുടെ ഇടപെടല്‍ ഉണ്ടായിരുന്നു എന്ന് വജ്ദാല്‍ രേഖപ്പെടുത്തുന്നു (3). A Land Without Jasmine ന്‍റെ കാര്യത്തില്‍, അറബ് മൂലത്തില്‍ നിന്നും ഒഴിവാക്കിയ ലൈംഗികമായ തുറന്നെഴുത്തുള്ള മൂന്നു ഖണ്ഡികകള്‍ ഇംഗ്ലീഷ് ഭാഷാന്തരത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട് (4).

    അതീവ സൗന്ദര്യവും മദാലസ ശാരീരിക അളവുകളുമുള്ള ഇരുപതുകാരി ശാസ്ത്ര വിദ്യാര്‍ഥിനി ജാസ്മിന്‍ അല്‍ നയീമിന്‍റെ തിരോധാനവും കേസ് അന്വേഷകനായി എത്തുന്ന പോലീസ് ഇന്‍സ്പെക്റ്റര്‍ അബ്ദുല്‍ റബിഹ് ഉബൈദ് അല്‍ അദീനി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കണ്ടെത്തുന്ന നിഗമനങ്ങളും അവയില്‍ നിന്ന് വ്യക്തമാകുന്ന യമനി സമൂഹത്തിലെ സ്ത്രീയുടെ പദവിയുമാണ് നോവലിന്‍റെ ഇതിവൃത്തത്തെയും പ്രമേയങ്ങളെയും നിര്‍ണ്ണയിക്കുന്നത്. ആറധ്യായങ്ങളില്‍ അത്രയും ആഖ്യാതാക്കള്‍ ഇത്തരത്തില്‍ ആവിഷ്കാരത്തെ കൊണ്ടുപോകുന്നു. ആദ്യ അധ്യായം ജാസ്മിന്‍റെ തന്നെ നേരിട്ടുള്ള ആഖ്യാനമാണ്, അവസാനത്തേത് അവളുടെ അമ്മയുടെ വകയും. എന്നാല്‍ നോവല്‍ അവസാനിക്കുന്നത് ഒരു കത്തിന്‍റെ രൂപത്തിലുള്ള ജാസ്മിന്‍റെ സ്വന്തം വിവരണത്തോടെയാണ് എന്നതും പ്രധാനമാണ്. ഇതര ആഖ്യാതാക്കള്‍ മുഴുവന്‍ പുരുഷന്മാരാണ് എന്നത് പുരുഷ നോട്ടത്തെ "വിഷലിപ്തമായ സംഘടിത ആക്രമണം" എന്ന് വിവരിക്കുന്ന നോവലിന് കനത്ത വിരുദ്ധോക്തിയുടെ സാംഗത്യം നല്‍കുന്നുണ്ട്.

ആണ്‍നോട്ടമെന്ന വിഷം

    ജാസ്മിന്‍റെ വിവരണം ഒരു പ്രണയ ദിനത്തില്‍ (ഫെബ്രുവരി 14) അവളുടെ നിത്യപ്പതിവുകളോടെ ആരംഭിക്കുന്നു. പുരുഷ നോട്ടത്തിന്‍റെ കടന്നുകയറ്റങ്ങള്‍ നിരന്തരം നേരിടുന്നതിനെ കുറിച്ചാണ് അവള്‍ ചിന്തിക്കുന്നത്. ജനാലയിലൂടെ തല പുറത്തിടുമ്പോള്‍ പോലും തുറിച്ചു നോക്കുന്ന തൊട്ടപ്പുറത്തുള്ള അമ്പതു പിന്നിട്ട പലചരക്കുകാരനും, കോളെജിലേക്ക് പോകാന്‍ പുറത്തിറങ്ങുന്ന നിമിഷം മുതല്‍ പിന്തുടരുന്ന അയല്‍പക്കത്തെ കൗമാരക്കാരനും മുഖാവരണമുണ്ടെങ്കിലും നേരിടേണ്ടി വരുന്ന അലോസരങ്ങളാണ്. "മിക്ക പുരുഷന്മാരും കാമാര്‍ത്തിയോടെയാണ് എന്നെ നോക്കുന്നത്, അവര്‍ക്കെല്ലാം എന്നെ ഭോഗിക്കണം" എന്ന് അവള്‍ തുറന്നടിക്കുന്നുണ്ട്.

"യമനില്‍ എല്ലാ സ്ത്രീകളും സെലിബ്രിറ്റികളായി കണക്കാക്കപ്പെടുന്നു! ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി തെരുവിലേക്ക് കടക്കുന്നതോടെ എല്ലാവരും അവളെ തുറിച്ചു നോക്കുകയാണ്. ചിലപ്പോള്‍ ചില പെണ്‍കുട്ടികള്‍ക്ക് ആണുങ്ങള്‍ അവരെ കാമത്തോടെ നോക്കുമ്പോള്‍ അത് രസിന്നുണ്ടാവാം, എന്നാല്‍ ഡസന്‍ കണക്കിന് വഴിപോക്കരുടെ തുടര്‍ച്ചയായ ഈ നോട്ടം എന്നെ അലോസരപ്പെടുത്തുന്നു, എന്‍റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു, എന്നെ ദുസ്സഹമാം വിധം പിരിമുറുക്കത്തിലാക്കുന്നു.

എല്ലാ ദിശകളില്‍ നിന്നും വരുന്ന വിഷലിപ്തമായ പുരുഷഹിംസയായി ഈ കൂട്ടനോട്ടത്തെ ഞാന്‍ കണക്കാക്കുന്നു. അവരുടെ നോട്ടം തൊട്ടറിയാവുന്നതല്ല എന്നതും ഒരു കൈകൊണ്ടു തൊടും പോലെയല്ല എന്നതും സത്യം തന്നെ, എന്നാല്‍ അത് ഒരു മനശാസ്ത്രപരമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്, എന്‍റെ നെഞ്ചിനെ വരിഞ്ഞുമുറുക്കുന്നുണ്ട്, ശ്വസിക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നുമുണ്ട്. അടിച്ചമര്‍ത്തപ്പെട്ട പുരുഷന്മാരുടെ ഈ നോട്ടം എന്‍റെ ത്വക്കിനെ ആക്രമിക്കുന്നു, എന്‍റെ രക്തം തിളക്കുന്നു, ചിന്തയെ അലങ്കോലപ്പെടുത്തുന്നു."

    ലോറ മല്‍വിയുടെ ആണ്‍നോട്ടത്തെ ("male gaze') കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഇവിടെ കൃത്യമാണ് (5). ലൈംഗികതയെ കുറിച്ച് ആരോഗ്യകരമായ നിലപാടല്ല ജാസ്മിന് തന്നെയും ഉള്ളത്. എഴാം വയസ്സില്‍ നിഷ്കളങ്കയായി മരിക്കാനും അങ്ങനെ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പോകാനുമായി ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് അവള്‍ ചിന്തിച്ചിരുന്നു. ലൈംഗിക ബന്ധം പാപമാണെന്നും ദമ്പതികള്‍ പോലും അത് ചെയ്യരുതെന്നും അവള്‍ കരുതി. വംശം നിലനിര്‍ത്താന്‍ ദാമ്പത്യത്തിലെ സെക്സ് അനിവാര്യമാണ് എന്ന തിരിച്ചറിവു മാറ്റിനിര്‍ത്തിയാല്‍ വളര്‍ന്നിട്ടും അവളുടെ നിലപാടില്‍ കാര്യമായ മാറ്റമില്ല. അവളുടെ പിതവാകട്ടെ എപ്പോള്‍ വേണമെങ്കിലും തന്‍റെ മാനം ("honour') നശിപ്പിക്കാന്‍ ഇടയുള്ള അപകടഭീഷണിയായി അവളെ കാണുന്നു. സ്നേഹരഹിതമായ അയാളുടെ കാര്‍ക്കശ്യങ്ങള്‍ ഒരു വശത്തും വേട്ടയാടുന്ന ആണ്‍ ലോകം മറുവശത്തുമായി താനൊരു തടവുപുള്ളിയാണ് എന്ന് അവള്‍ക്കു തോന്നുന്നു.

"ഞാന്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നുന്നു, സമൂഹം എന്നെ എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കുന്നു.. ആത്മാവും തലച്ചോറുമുള്ള ഒരു മനുഷ്യ ജീവിയല്ല ഞാനെന്നും ഒരു ഭോഗ യന്ത്രം മാത്രമാണെന്നും ഉള്ള തോന്നലാണ് എനിക്ക് ചുറ്റുമുള്ള ഓരോരുത്തരും എന്നിലുണ്ടാക്കുന്ന വികാരം. അവരെന്‍റെ മനുഷ്യാസ്തിത്വത്തെ ഒരു ചെറിയ വൃത്തികെട്ട ത്രികോണത്തിലേക്ക് ഒതുക്കിയിരിക്കുന്നു, എന്നിലുള്ള മറ്റെല്ലാത്തിനെയും അവഗണിക്കുന്നു."

ചോദ്യങ്ങള്‍ ബാക്കിയാവുന്നു

    നോവലിലെ വിവേകപൂര്‍ണ്ണമായി പെരുമാറുന്ന അപൂര്‍വ്വ കഥാപാത്രമാണ് ഇന്‍സ്പെക്റ്റര്‍ അദീനി എന്നിരിക്കിലും തികച്ചും ശ്ലഥവും സ്ത്രീവിരുദ്ധവുമായ സമൂഹത്തില്‍ അയാള്‍ക്ക് പരിമിതികള്‍ ഏറെയാണ് എന്നും ഇത് കേസന്വേഷത്തെ ദുസ്സാധ്യമാക്കുന്ന ഒന്നായി നോവലിസ്റ്റ് കുറെയൊക്കെ തെറ്റിദ്ധരിക്കുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു (6). ഇന്‍സ്പെക്റ്റര്‍ അദീനിയുടെ വിവരണമായ രണ്ടാം അധ്യായത്തില്‍ ജാസ്മിനെ അറിയാമായിരുന്ന ചില വ്യക്തികളുമായുള്ള അയാളുടെ അഭിമുഖം തുടങ്ങുന്നു. അവരില്‍ ആദ്യമെത്തുന്ന ഒരാള്‍ ഡോ. അഖ്ലാന്‍ എന്ന ജാസ്മിന്‍റെ പ്രൊഫസറാണ്. അയാളുടെ നോട്ടത്തില്‍ അവളൊരു തികഞ്ഞ കാപട്യക്കരിയാണ്: "പരസ്യമായി കൈകുലുക്കാന്‍ പോലും വിസമ്മതിച്ചു ചാരിത്ര്യവതി ചമയുകയും സ്വകാര്യമായി തങ്ങളുടെ യോനികള്‍ തുറന്നുവെക്കുകയും ചെയ്യുന്ന തരത്തിലുള്ള സ്ത്രീകളില്‍ ഒരുവള്‍" എന്നു ജാസ്മിനെ കുറിച്ച് പറയുന്ന ഇയാള്‍ തികഞ്ഞൊരു വിഷയലമ്പടനും തന്‍റെ പദവി നഗ്നമായി ദുരുപയോഗം ചെയ്തു വിദ്യാര്‍ത്ഥികളില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ വേട്ടയാടുകയും ചെയ്യുന്ന ഉഭയ രതി പ്രേമിയാണ്. അയാള്‍ മൂലം ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെട്ടവരില്‍ സുന്ദരന്മാരായ ആണ്‍കുട്ടികള്‍ പോലുമുണ്ട്. ജാസ്മിന്‍റെ ലഹരിപിടിപ്പിക്കുന്ന സൗന്ദര്യം അയാളെ ഉന്മത്തനാക്കിയിരുന്നു എന്നും അയാള്‍ വേണ്ടവിധം കരുക്കള്‍ നീക്കിയിരുന്നു എന്നും വ്യക്തമാകുന്നുണ്ട്. തുടര്‍ന്നു വരുന്ന 'അതിഭൗതിക മിഥ്യാധാരണകള്‍ കൊണ്ട് ഈ മടുപ്പിക്കുന്ന ലോകത്തോട് അന്ധനായിപ്പോയ ഒരാള്‍ (A MAN BLINDED TO THIS DISCONCERTING WORLD BY SUPERNATURAL DELUSIONS) എന്ന അധ്യായം സയന്‍സ് ബ്ലോക്കിനടുത്തുള്ള സ്നാക്ക് ബാര്‍ ഉടമ നാസിര്‍ സലിം അല്‍ ഉസ്മിയുടെ ആഖ്യാനമാണ്. ജാസ്മിന്‍റെ സൗന്ദര്യത്തെ വിവരിക്കാന്‍ നൂറു നാവാണ് അയാള്‍ക്ക്. 'മുഖാവരണത്തില്‍ പോലും ഹൃദയങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന സ്ത്രൈണത നിറഞ്ഞവള്‍' എന്നാണ് അയാള്‍ അവളെ വിവരിക്കുക. യൂണിവേഴ്സിറ്റിയെ കുറിച്ചോ അവിടത്തെ രീതികളെ കുറിച്ചോ ഒരു മതിപ്പുമില്ലാത്ത അയാള്‍ ഉന്നത പഠനത്തിനു തന്‍റെ മക്കളെ അയക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിദ്യാര്‍ഥി- വിദ്യാര്‍ത്ഥിനീ ബന്ധങ്ങള്‍ 'സഹ വിദ്യാര്‍ഥികള്‍' എന്ന നിലയിലല്ല എന്നും 'ഭോഗ വിദ്യാര്‍ഥികള്‍' എന്ന നിലയിലാണ് എന്നും അയാള്‍ തന്‍റെ ലൈംഗിക അടിച്ചമര്‍ത്തലും യുവതലമുറയോടുള്ള അസൂയയും വ്യക്തമാക്കുന്നു.

    'ബലിയാട്' എന്ന അധ്യായം പേര് അന്വര്‍ത്ഥമാക്കും വിധം, പ്രണയം കൊണ്ട് മുറിവേല്‍ക്കുകയും ഗോത്ര സംസ്കാരത്തിന്‍റെ ഭാഗമായ 'ദുരഭിമാനക്കൊല'യുടെ ബലിയാടാവുകയും ചെയ്യുന്ന അലിയെന്ന കൗമാരക്കാരന്‍റെ ആഖ്യാനമാണ്. ജാസ്മിന്‍റെ കളിക്കൂട്ടുകാരനായിരുന്നു അവളെക്കാള്‍ നാലര വയസ്സിനു ഇളപ്പമായ അലി. അവള്‍ നിഖാബ് ധരിച്ചു തുടങ്ങുമ്പോള്‍ പരസ്പരം കാണുന്നത് നിരോധിക്കപ്പെടുന്നതോടെ പ്രണയാതുരനായി അവളെ പിന്തുടരാന്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്ന അലി, അത്തരമൊരു ഘട്ടത്തിലാണ് ദുരൂഹമായി അപ്രത്യക്ഷയാകുന്ന ജാസ്മിന്‍റെ പുസ്തകസഞ്ചിയും നോട്ടുപുസ്തകവും കണ്ടെത്തുന്നത്. 'ചിതറിപ്പോകുന്ന മേഘം പോലെ തന്‍റെ സന്ദേഹം തിരോഭവിക്കുന്ന അജ്ഞേയവാദി' (THE SCEPTIC WHOSE SCEPTICISM DISAPPEARS LIKE A SCATTERING CLOUD) എന്ന അധ്യായത്തില്‍ ഡെപ്യുട്ടി ഇന്‍സ്പെക്റ്റര്‍ മുതീ റമദാന്‍ വിവരിക്കുന്നതു പ്രകാരം ആത്യാധുനിക വസ്ത്രങ്ങള്‍ ധരിച്ച വെള്ളത്തലമുടിയുള്ള ഒരു ജിന്നില്‍ നിന്നാണ് തനിക്കവ ലഭിച്ചത് എന്നാണ് അവന്‍ പറയുക. ഒരു വിശദീകരണത്തിനു അവസരം ലഭിക്കാതെ ജാസ്മിന്‍റെ സഹോദരങ്ങളുടെയും പിതാവിന്‍റെയും കോപത്തിനു പാത്രമായി ഒടുങ്ങുകയായിരുന്നു അവന്‍. അത് ദുഃഖിതയായ അവന്‍റെ മാതാവിന്‍റെ മരണത്തിലേക്കും നയിക്കുന്നു.

    സ്നാക്ക് ബാര്‍ ഉടമയുടെയും അലിയുടെയും ആഖ്യാനങ്ങളില്‍ കടന്നുവരുന്ന ദുരൂഹ ഭൗതികേതര സാനിധ്യത്തിന് ഒരു വിശദീകരണവും നോവല്‍ മുന്നോട്ടു വെക്കുന്നില്ല. ജാസ്മിന്‍റെ തിരോധാനം അവളുടെ പ്രതിയോഗികളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ നോവല്‍ പിന്തുടരുന്നുണ്ട്. അലിയുടെ രതികാമനകള്‍ വന്ധ്യമായിപ്പോകുമ്പോള്‍ ഒളിനോട്ടത്തിന്‍റെ അവസരം നഷ്ടമാകുന്നത് സ്നാക്ക് ബാര്‍ ഉടമയെയും പലചരക്കു വ്യാപാരിയേയും ബാധിക്കുന്നു. അവര്‍ വെറും ഒളിനോട്ടക്കാര്‍ മാത്രമായിരുന്നോ എന്നും ജാസ്മിന്‍റെ തിരോധാനത്തില്‍ അവര്‍ക്കെന്തെന്തെങ്കിലും പങ്കുണ്ടായിരുന്നോ എന്നും നാം സംശയിച്ചു തുടങ്ങാം. അഥവാ, ജാസ്മിന്‍ സ്വയം തെരഞ്ഞെടുത്തതായിരുന്നോ ആ തിരോധാനമെന്ന തോന്നല്‍, അതൊരു രക്ഷപ്പെടല്‍ ആയിരുന്നോ എന്ന ചോദ്യവും നോവലന്ത്യം ഉയര്‍ത്തുന്നുണ്ട്. ഈ വീക്ഷണത്തില്‍ സമീപിക്കുമ്പോള്‍ നോവലിന്‍റെ പ്രഹര ശേഷി ശരീഫ അല്‍ ശംലാന്‍ രചിച്ച വിഖ്യാതമായ  'സൈനബ്' എന്ന കഥയെ ഓര്‍മ്മിപ്പിക്കുന്നു (7). മറ്റൊരു നിരീക്ഷണത്തില്‍ "വജ്ദി അല്‍ അഹ്ദാല്‍ ഒരു സര്‍റിയല്‍ കുറ്റാന്വേഷണ കഥയാണ് എഴുതിയിരിക്കുന്നത്; ഒരേ സമയം സ്പഷ്ടവും മിതവുമായിരിക്കുമ്പോഴും അറബ് ജീവിതത്തിലെ വഞ്ചനകള്‍ തുറന്നുകാട്ടുന്നു  അതിന്‍റെ യുക്തിരഹിത നിലപാടുകളെ പരിഹസിക്കുകയും ചെയ്യുന്നു. അത് ഹരൂകി മുറകാമിയുടെ രചനാരീതിയെയും അദ്ദേഹത്തിന്‍റെ Kafka on the Shore നെയും ഓര്‍മ്മിപ്പിക്കുന്നു (അതും ലൈംഗിക അടിച്ചമര്‍ത്തല്‍ കൊണ്ട് നിറഞ്ഞതാണ്)" (8).

References:

(1). Middle East Monitor: Yemen through its literature: A nation besieged, May 5, 2015, https://www.middleeastmonitor.com/20150505-yemen-through-its-literature-a-nation-besieged/, Accessed 25.03.2022.

                (2). Qtd: Profile in Banipal website, http://www.banipal.co.uk/contributors/651/wajdi__al-ahdal/

(3).Wajdi al-Ahdal, Yemen: freedom of expression,The intervention of a Nobel Laureate, Qantara.de 2016, Translated from the German by Katy Derbyshire, https://en.qantara.de/content/yemen-freedom-of-expression-the-intervention-of-a-nobel-laureate. Accessed 12.03.2021.

(4). Leah Caldwell, Al-Akhbar English, August 7, 2012, Goodreads review

(5). Mulvey, Laura. "Visual Pleasure and Narrative Cinema." Film Theory and Criticism : Introductory Readings. Eds. Leo Braudy and Marshall Cohen. New York: Oxford UP,1999: 833-44.

(6). M.A.Orthofer, The complete review's Review, 15 August 2012, https://www.complete-review.com/reviews/arab/ahdalw.htm. Accessed 09.03.2021.  

(7). Sharifa ash-Shamlaan, ‘Zainab’, Voices of Change, Short Stories by Saudi Arabian Women Writers, Lynn Rienner Publishers, Colorado, 1998, P. 39-42

(8). Sam Hawksmoor, review, ‘Hack Writers, The International Writers Magazine: Review, https://www.hackwriters.com/JasmineWAA.htm. Accessed 12.03.2021

read more:

Hurma by Ali al-Muqri/ T.M.Aplin

https://alittlesomethings.blogspot.com/2024/10/hurma-by-ali-al-muqri-tmaplin.html

 Saman by Ayu Utami

https://alittlesomethings.blogspot.com/2024/06/saman-by-ayu-utami.html

Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ by Habib Selmi

https://alittlesomethings.blogspot.com/2024/06/nisa-al-basatin-by-habib-selmi.html

An Unnecessary Woman by Rabih Alameddine

https://alittlesomethings.blogspot.com/2017/07/blog-post_26.html