Featured Post

Showing posts with label Feminism. Show all posts
Showing posts with label Feminism. Show all posts

Thursday, November 20, 2025

Yajnaseni: The Story of Draupadi by Pratibha Ray/Pradip Bhattacharya (English)

 

Bound by Dharma, Denied by Justice: Ethical Blackholes in Yajnaseni



 Abstract:

(Pratibha Ray’s Yajnaseni offers a richly introspective portrait of Draupadi, whose moral clarity and philosophical depth evoke a womanist ethos—rooted in relational ethics, spiritual agency, and resistance to patriarchal injustice. Yet the novel’s unwavering allegiance to a sterile, impersonal dharma undermines this potential, rendering Draupadi’s resistance unredeemed and her suffering ritualized. This essay explores how Yajnaseni, despite its feminist promise, fails to reimagine the epic in a contemporary, ethically transformative way—revealing the limits of dharma as a redemptive scaffold and the tragic collapse of womanist possibility.)

           

Yajnaseni: The Story of Draupadi (1984), by Jnanpith award-winning Odia novelist Pratibha Ray, is among the most significant feminist retellings of Draupadi’s story from the Mahabharata. The title Yajnaseni—meaning “born of fire”—evokes Draupadi’s mythic origins while foregrounding her symbolic intensity. The novel traces her life as the shared wife of the Pandavas, exploring her trials and the emotional, ethical, and social complexities of her relationships. Through Draupadi’s voice, Ray challenges the patriarchal ethos of the epic, offering a powerful counter-narrative that foregrounds female agency, interiority, and resistance.

Draupadi : Between Dharma and Identity

What Pratibha Ray accomplishes in Yajnaseni is a radical transformation of the Mahabharata into a fictional autobiography of Draupadi. Framed as an extended epistolary narrative, the novel unfolds through Draupadi’s final reflections, addressed to her eternal confidant, Krishna. As she ascends the Himalayas behind her husbands in the desolate state of the Mahaprasthana (The Great Journey/Departure) she collapses—abandoned and unacknowledged by the very men hailed as ‘Dharma-preserving’ victors. This narrative structure enables Ray to depart from the epic’s linear chronology, instead foregrounding the emotional residues of memory, betrayal, and longing. By centering Draupadi’s voice, the novel selectively revisits key episodes, employing lyrical digressions that illuminate her agency, interiority, and resistance. Yet, despite these interpretive liberties, Yajnaseni remains deeply anchored in the epic’s foundational arc.

Gender consciousness in Yajnaseni enables Draupadi to illuminate the broader hardships of womanhood, extending beyond her personal roles as wife, mother, and guardian of Dharma. At the heart of the narrative lies a critique of how patriarchal structures—rooted in objectification and exploitation—erode women’s dignity and deny them respect. Through Draupadi’s introspective voice, the novel foregrounds the systemic nature of gendered suffering, challenging the epic’s normative codes and gesturing toward a feminist ethics of agency and recognition.

By reimagining the character of Draupadi, Yajnaseni exposes the ridicule and moral burden she bears as a woman subjected to polygamy—an arrangement glorified for men but stigmatized when endured by women. The novel critiques the patriarchal contradiction wherein only women are made to suffer the consequences of regressive social customs. Through an intimate exploration of Draupadi’s inner world—her desires, dreams, and silent agonies, often absent from the original epic—Pratibha Ray foregrounds a feminist sensibility. This perspective extends beyond Draupadi to encompass the muted sufferings of other women in the Mahabharata, including Satyavati, Amba, Madri, Gandhari, and Uttara.

Draupadi, born with the prophetic mission of upholding Dharma, is shown to internalize this burden at great personal cost. Her emotional wound from Krishna’s rejection leads her to accept Arjuna as her chosen spouse in a moment of quiet resignation. A pivotal moment arises when news of the Pandavas’ supposed death in the lac house (Arakillam) reaches her. Draupadi attempts to halt the Swayamvar, desiring to remain unmarried and preserve her autonomy. Her failure marks a turning point: the novel’s central ethical tension emerges here—Draupadi’s personal will is subordinated to the political and ritual demands of the kingdom. The imperative to protect Dharma overrides her individual agency, inaugurating a life of sacrificial duty.

Although the Swayamvar—a ceremony ostensibly about female choice—proceeds to appease the egos of assembled kings, the novel resists indulging in irony. Instead, it treats this moment with tragic gravity, underscoring the erasure of Draupadi’s voice beneath the weight of collective expectation.

The Feminist Aversion to War

Reviewers have noted that Yajnaseni devotes only a few pages to the description of the Kurukshetra war—a narrative choice that underscores the novel’s critique of war as a male-centric enterprise. Through Draupadi’s voice, Pratibha Ray articulates a deep aversion to violence. While Draupadi is often portrayed as a warlike figure—especially in the aftermath of her disrobing—Ray ultimately uses her to convey the futility and moral cost of war. In this reimagining, Draupadi emerges not as an instigator of vengeance but as a visionary who advocates for universal unity, racial harmony, and the integration of Aryan and non-Aryan communities.

Her commitment to social justice extends beyond rhetoric: she champions education and the upliftment of marginalized groups, and she rejects material wealth, renouncing ornaments and riches in favour of human welfare. Her administrative foresight is symbolized in her proposal to build a road linking the forests to Hastinapura—an act of infrastructural imagination that bridges the centre and the margins. In a striking moment, she even urges Kubera to redirect his wealth toward public development, reinforcing her ethical vision of shared prosperity over hoarded opulence.

Ethical Hollows

While Yajnaseni displays a modern feminist sensibility in re-examining the Mahabharata, it also leaves unresolved tensions—particularly in its treatment of dharma. Draupadi, like the Pandavas, is born with the sacred mandate to uphold dharma. Yet the novel gradually reveals the hollowness of this ideal. What emerges is not a liberating moral order, but a sterile, impersonal force—one that demands Draupadi’s submission, containment, and renunciation, without ever offering her protection or justice.

Throughout the narrative, dharma functions less as an ethical compass and more as a metaphysical burden. Despite Draupadi’s profound philosophical insight and moral clarity, she is repeatedly told to endure suffering in silence—for the sake of cosmic balance. This dharma fails to safeguard the innocent: Abhimanyu, Karna, the Upapaṇḍavas, and countless others perish without cause. It justifies violence and aggression, cloaking Yudhishthira’s passivity and Arjuna’s complicity in the language of righteousness. It rewards survival, not justice—and that survival, as the aftermath of Kurukshetra makes clear, is spiritually barren.

Ray’s Draupadi ultimately exposes the contradictions of a dharma that is Vedic in tone but karmic in effect—detached from human emotion, indifferent to suffering, and incapable of ethical redress. In this light, Yajnaseni becomes not just a feminist retelling, but a profound meditation on the moral bankruptcy of a cosmic order that demands everything from women, yet gives them nothing in return.

Although there are many moments in Yajnaseni where Draupadi’s resistance reveals piercing insight, it never gathers the force to become a spirit of liberation. Even when she sees through patriarchal designs and calls out her husbands, elders, and even Krishna, her resistance remains internalized—voiced through monologue rather than enacted through rupture. She is ultimately absorbed by the very structures she critiques, still tethered to the roles of wife, queen, and moral anchor.

Her death affirms nothing. It ends in quiet erasure. Her legacy remains unclaimed. This is not a failure of character, but perhaps a failure of the novel’s imaginative reach—a reluctance to envision a truly transformative dharma. The novel’s karmic commitment results in an ethical thinning: the Pandavas are no longer heroes but functionaries, bound to a dharma that demands obedience, not reflection. Yudhishthira’s righteousness is legalistic, not ethical. Arjuna’s anguish is resolved by Krishna through abstraction, not accountability. Bhima’s rage is instrumentalized, not humanized. They survive—but at the cost of everything that deserved to survive.

‘Wumanist’/ ‘Feminist’ Approaches…

While Draupadi in Yajnaseni strongly resists the aggressions of male authority and refuses to compromise on reclaiming her dignity and identity as a woman, she does so while remaining firmly within the bounds of social and moral convention. In this sense, the novel’s feminist orientation aligns more closely with a Black, ‘Third World’, or womanist perspective than with the Western radical feminist paradigm. Whereas Western feminism often foregrounds individual autonomy, rights-based resistance, and a secular challenge to patriarchal structures, the womanist approach resists the binary of submission versus rebellion. It emphasizes relational ethics, spiritual agency, and survival within repressive systems.

Pratibha Ray’s Draupadi, though deeply critical of male dominance, remains committed to dharma, to the preservation of relationships, and to the moral fabric of her world. Her resistance is not a rejection of tradition but a reimagining from within. In this, she embodies key womanist values: the reclamation of dignity, the pursuit of healing, the cultivation of female solidarity, and a culturally rooted sense of agency. Yet even within this framework, the feminism of the novel reflects not fulfilment but deferred promise—it gestures toward transformation without realizing it. The vision remains aspirational, never fully materialized.

What is missing is a lived, embodied concept of dharma—one that is empirical and relational, grounded in care rather than code, memory rather than conquest, healing rather than hierarchy. The novel does not imagine the liberatory, iconoclastic possibilities found in alternative retellings such as Mahasweta Devi’s “Draupadi” (Draupati, 1978, ed. Gayatri Chakravorty Spivak in Breast Stories), Chitra Banerjee Divakaruni’s The Palace of Illusions (2008), or R. Rajashree’s Aatreyakam (2024). These texts offer ethical ruptures and narrative reconfigurations that remain alien to Yajnaseni’s moral universe.


Read Malayalam version here:

https://alittlesomethings.blogspot.com/2025/11/yajnaseni-story-of-draupadi-by-pratibha.html


Wednesday, July 9, 2025

The Feast of the Goat by Mario Vargas Llosa / Edith Grossman

 ഏകാധിപത്യത്തിന്റെ അനാട്ടമി

 



https://www.fazalrahman.com/essays/article/the-feast-of-the-goat-by-mario-vargas-llosa-edith-grossman

 സ്വരുക്കൂട്ടിയ അധികാരത്തിന്റെയും ചെറുത്തുനില്‍പ്പ്‌, വിമര്‍ശനം എന്നിവയുടെ അഭാവത്തിന്റെയും കാരണത്താല്‍ ഭീകര ജന്തുവായി മാറുന്ന ഒരു മനുഷ്യനെ കുറിച്ചുള്ള ഒരു യഥാതഥ ആഖ്യാനം നടത്താന്‍ ഞാന്‍ ആഗ്രഹിച്ചു... ദൈവമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ചെകുത്താനാകും.” - The Feast of the Goat (2000) എഴുതിയതിനെ കുറിച്ച് – quoted in ‘Mario Vargas Llosa obituary’, by Nick Castor, the Guardian, 14.04.2025

The Time of the Hero, Conversation in the Cathedral എന്നിവയില്‍ കണ്ട അസ്തിത്വ സംത്രാസങ്ങളെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുകയും വേറിട്ടൊരു പരിണതിയിലേക്ക് പ്രസ്തുത അന്വേഷണത്തെ വ്യാപിപ്പിക്കുകയും ചെയ്യുന്ന കൃതിയാണ് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ അതിശക്തമായ ‘ഏകാധിപതി നോവല്‍ (Dictator Novel) വിഭാഗത്തോട് ചേര്‍ന്നു പോകുകയും ഒപ്പം, അനന്യമായ ഒരു ജെന്‍ഡര്‍ അവബോധം പങ്കുവെക്കുകയും ചെയ്യുന്ന The Feast of the Goat. മുന്‍ നോവലുകളില്‍ നിന്ന് വ്യത്യസ്തമായി ചെറുത്തുനില്‍പ്പിന്റെ വില നിഷ്ഫലതയല്ല ഇവിടെ. മറിച്ച്, ട്രോമയും പാപങ്ങളിലെ പങ്കാളിത്തവും കുറ്റബോധവും എന്ന തലങ്ങളിലേക്കാണ് അത് വികസിക്കുന്നത്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സ്വേച്ചാധിപതിയും ലാറ്റിന്‍ അമേരിക്കന്‍ ഏകാധിപതികളില്‍ ഏറെ വിചിത്ര ഗാംഭീര്യത്തിന്റെയും ഒപ്പം അനന്യമായ ക്രൂരതയുടെയും ഉടമയും ആയ റഫായേല്‍ ട്രുഹിയോയുടെ (Rafael Leónidas Trujillo) മുപ്പത്തിയൊന്നു വര്‍ഷം (1930-1961) നീണ്ട ഭരണത്തിന്റെ അന്ത്യനാളുകള്‍ ആവിഷ്കരിക്കുന്ന നോവല്‍, മൂന്നു ആഖ്യാന ധാരകളെ പിന്തുടരുന്നു: 1961ല്‍, ജനറലിനെ വധിക്കുന്ന കൊലയാളികളുടെ വീക്ഷണത്തില്‍, പ്രസ്തുത ദൌത്യത്തിനായി തക്കം പാര്‍ക്കാന്‍ തുടങ്ങുന്ന ഘട്ടം മുതല്‍ തങ്ങളുടെ അന്ത്യം വരെ; തന്റെ അന്ത്യദിനത്തിലെ പ്രഭാതം മുതല്‍ സായഹ്നം വരെ ജനറലിന്റെ വീക്ഷണത്തില്‍ ; കൂടാതെ, സങ്കല്‍പ്പിക കഥാപാത്രമായ, എന്നാല്‍ നോവലിന്റെ നൈതിക ദര്‍ശനത്തിന്റെ കേന്ദ്രമായ, ഉറാനിയ കബ്രാള്‍ എന്ന കഥാപാത്രത്തിന്റെയും. അതില്‍ ആദ്യത്തേത് ഉറാനിയ കബ്രാളിന്റെതാണ്. മന്‍ഹാട്ടനില്‍ ലോകബാങ്കിനു വേണ്ടി മികച്ച അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന ഉറാനിയ, തന്നെ വേട്ടയാടുകയും ഒപ്പം ആകര്‍ഷിക്കുകയും ചെയ്യുന്ന ഭൂതകാല സ്മൃതികളുടെ സാന്റോ ഡോമിംഗോയില്‍ തിരികെയെത്തുന്നത് നീണ്ട മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. എന്തുകൊണ്ടാണ് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞു ഉറാനിയ തന്റെ പതിനാലാം വയസ്സില്‍, 1961ല്‍, ജനറലിന്റെ വധത്തിനു തൊട്ടുമുമ്പ് നാടുവിട്ടത്, നാട്ടിലില്ലാത്തപ്പോഴും ട്രുഹിയോ ഭരണ കാലത്തെ കുറിച്ച് അവര്‍ നിരന്തര നിരീക്ഷണം നടത്തിക്കൊണ്ടിരുന്നത്, സാന്റോ ഡോമിംഗോയില്‍ എത്തുമ്പോള്‍ വീട്ടിലേക്കു പോകുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ പോലും അവള്‍ ചകിതയാകുന്നത്, ഇതൊക്കെയുണ്ടെങ്കിലും ട്രുഹിയോ ഭരണകാലത്ത് സെനറ്റര്‍ ആയിരുന്ന, ഇപ്പോള്‍ സംസാരശേഷി നഷ്ടമായിരിക്കുന്ന പിതവിനെ സന്ദര്‍ശിക്കാന്‍ അവള്‍ ഉറപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട് എന്നതെല്ലാം, നോവലിന്റെ മര്‍മ്മസ്പര്‍ശിയായ ഘടകങ്ങളാണ്.  പിതാവുമായും ബന്ധുക്കളുമായുള്ള  ഉറാനിയയുടെ സംഭാഷണങ്ങള്‍ നോവലിസ്റ്റിനെ സംബന്ധിച്ച് വര്‍ത്തമാന കാലത്തുനിന്നു അറുപതുകളുടെ തുടക്കത്തില്‍, ട്രുഹിയോ ഭരണം അതിന്റെ കരാളതയുടെ ഉത്തുംഗത്തില്‍ ആയിരുന്ന നാളുകളിലേക്കുള്ള കാലിക മാറ്റത്തിനു വേണ്ട ഉപാധിയായിത്തീരുന്നു. ഉറാനിയയുടെ വാക്കുകളില്‍ തെളിയുന്ന ചെറുപ്രായത്തിലെ അനുഭവങ്ങള്‍, പിതാവ് അഗസ്റ്റിന്‍ കബ്രാള്‍, ജനറല്‍ ട്രുഹിയോ, 1961ലെ ട്രുഹിയോ വിരുദ്ധ കലാപത്തിനു ചുക്കാന്‍ പിടിക്കുകയും ജനറലിനെ വധിക്കുകയും ചെയ്ത കൊലയാളികള്‍ എന്നിവരിലെക്കുള്ള നോവലിസ്റ്റിന്റെ പാലമായിത്തീരുന്നു. ഉറാനിയ കബ്രാള്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്നു പറയുമ്പോഴും, നോവല്‍ പുറത്തിറങ്ങിയ ഘട്ടത്തില്‍ തന്നെത്തേടിയെത്തിയ ഒരു കത്തിനെ കുറിച്ച് യോസ നേരത്തെ സൂചിപ്പിച്ച ചിക്കാഗോ പ്രഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഉറാനിയയുടെ അനുഭവം താനെ അനിയത്തിക്കുണ്ടായ നേരനുഭവത്തിന്റെ കൃത്യമായ ആവിഷ്കാരമാണ് എന്ന് കത്തെഴുതിയ ആള്‍ സാക്ഷ്യപ്പെടുത്തി. ട്രുഹിയോ കാലത്ത് അത് സാധാരണമായിരുന്നു.

ഇടവിട്ട അധ്യായങ്ങളിലായി ആഖ്യാനം എഴുപതുകാരനായ ‘ആട് എന്ന ഇരട്ടപ്പേരുള്ള ജനറലിലേക്ക് തിരയുന്നു. അന്ത്യനാളിലും പതിവുതെറ്റിക്കാത്ത അരമണിക്കൂര്‍ കടുത്ത വ്യായാമത്തിനും ഇതരപ്രഭാത കര്‍മ്മങ്ങള്‍ക്കുമിടയില്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക് നേരിടുന്ന സാമ്പത്തിക ഉപരോധത്തെ കുറിച്ചും മറ്റും വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ അയാള്‍ മറക്കുന്നില്ല. ഇതോടൊപ്പം കതോലിക്ക സഭയുമായുള്ള അസ്വാരസ്യങ്ങളും അയാളെ മഥിക്കുന്നുണ്ട്. സ്വകാര്യമായി അവഗണിക്കാന്‍ ശ്രമിക്കുന്ന പ്രോസ്ട്രേറ്റ് ക്യാന്‍സറിന്റെ രൂപത്തില്‍ പൌരുഷ നഷ്ടവും അയാളെ അലട്ടുന്നു. ആണത്തഘോഷണം (machismo) കൂടെപ്പിറപ്പായ ലാറ്റിന്‍ അമേരിക്കന്‍ എകാധിപതിക്ക് സ്വയം തെളിയിക്കാന്‍ ആടു ചമഞ്ഞേ പറ്റൂ എന്നതും കൂടിയാണ് നോവലിന്റെ തലക്കെട്ടിന്റെ പ്രസക്തിയും. അയാളുടെ കേളീസങ്കേതമായ മഹോഗണി ഹൌസിലേക്ക് അന്നുരാത്രിയും ഒരുവള്‍ വരേണ്ടതാണ്. പക്ഷെ അയാളറിയാതെ വഴിയില്‍ കാത്തിരുപ്പുള്ളത് മറ്റൊന്നാണ്. ട്രുഹിയോയുടെ രോഗാതുരതയും ആണത്തനഷ്ടവും അയാളുടെ ധാര്‍മിക പാപ്പരത്തത്തിന്റെയും അധികാര ദുഷ്ടിന്റെയും രൂപകമായിത്തീരുന്നു. 

കബിനറ്റ് അംഗങ്ങള്‍, ഇതര ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരില്‍ നിന്ന് സമ്പൂര്‍ണ്ണ വിധേയത്വം ആവശ്യപ്പെട്ട ട്രുഹിയോയില്‍, എല്ലാ ഏകാധിപതികളെയും പോലെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഭയം ഒരു പാരനോയ ആയി വര്‍ത്തിക്കുന്നു. എല്ലാവരെയും എല്ലായിപ്പോഴും സംശയ ദൃഷ്ടിയിലൂടെ കണ്ട ഏകാധിപതി, വെറുംതോന്നലുകളുടെ പേരില്‍പ്പോലും വിശദീകരണം എതുമില്ലാത്ത ശിക്ഷാ നടപടികളും പുറത്താക്കലും അരങ്ങേറി, ഉറാനിയയുടെ പിതാവും അതിന്റെ വിലയൊടുക്കി. ഹോസെ റെനെ ‘പൂപോ റോമാന്‍ എന്ന സൈനിക സെക്രട്ടറിയുടെ അനുഭവം നോവലില്‍ അത്തരത്തിലുള്ള ഏറ്റവും തീക്ഷ്ണവും ദീര്‍ഘവുമായ ഒന്നാണ്. ട്രുഹിയോയുടെ മകന്‍ റാംഫിസ് അയാളെ കൊല്ലാക്കൊല ചെയ്യുന്നതില്‍ പിതാവിനെ വെല്ലുന്ന ക്രൂരത അരങ്ങേറുന്നു.

ട്രുഹിയോയെ വധിക്കാനുള്ള ഗൂഡപദ്ധതി പ്രധാനമായും ഏഴു പേരാണ് ആസൂത്രണം ചെയ്യുന്നത്. അവര്‍ക്ക് വ്യത്യസ്ത കാരണങ്ങളാണ് അതിനു പിറകിലുള്ളത്. പദ്ധതി നടപ്പിലാവുന്നുവെങ്കിലും, തുടര്‍ന്ന് തീരുമാനിച്ചിരുന്ന പോലെ ജനറല്‍ റോമാന്റെ കീഴിലെ സൈനിക ഇടപെടല്‍ നടപ്പിലാക്കാന്‍ സാധിക്കാതെ പോകുന്നതാണ്, കൊലയാളികള്‍ വെട്ടയാടപ്പെടാനും രണ്ടുപേരൊഴികെ എല്ലാവരും വധിക്കപ്പെടാനും ഇടവരുത്തുന്നത്. പ്രസിഡന്റ് വോക്കിം ബലാഗേര്‍ അധികാരം ഉറപ്പിക്കുകയും ബാക്കിയായ രണ്ടുപേരെ വീരനായകന്മാരായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ട്രുഹിയിലിസം അവസാനിപ്പിച്ചു ജനാധിപ്ത്യ ക്രമത്തിന്റെതായ ഒരു തുടക്കത്തിന്റെ സൂചനയിലേക്ക് ദേശത്തെ നയിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുമുണ്ട്. കൊലയാളികളുടെ വിധി, ചരിത്രത്തില്‍ ഇടപെടുന്നതിന്റെയും കര്‍തൃത്വത്തിന്റെയും വില അടയാളപ്പെടുത്തുന്നു – പ്രതികാര നടപടി, പീഡനം, പ്രസ്തുത ശ്രമങ്ങള്‍ നടത്തുന്ന ആദര്‍ശവാദികളെ വലിച്ചെടുക്കാനും ഉന്മൂലനം ചെയ്യാനുമുള്ള വ്യവസ്ഥിതിയുടെ പ്രാപ്തി എന്നതാണ് അത്.

നോവലിന്റെ അവസാനഭാഗം ഒരിക്കല്‍ക്കൂടി കൂടി ഉറാനിയയിലേക്ക് തിരയുമ്പോഴാണ് നേരത്തെ സൂചിതമായ ചോദ്യങ്ങളുടെ വിശദാംശങ്ങളിലേക്ക് നാം എത്തിച്ചേരുന്നത്. പതിനാലുകാരിയ ‘ആടി’ന്  കൂട്ടിക്കൊടുത്ത് നഷ്ടപ്രതാപവും പദവിയും തരിച്ചു പിടിക്കാന്‍ ശ്രമിച്ച പിതാവും, അവള്‍ കടന്നുപോയ ട്രോമയും ലാറ്റിന്‍ അമേരിക്കന്‍ നോവലുകളില്‍, വിശേഷിച്ചും ‘ഏകാധിപതി നോവല്‍ പാരമ്പര്യത്തില്‍ അത്യപൂര്‍വ്വമായ ഒരു ജെന്റര്‍ സംവേദനത്വ വ്യതിയാനം അടയാളപ്പെടുത്തുന്നു. പെണ്ണുടല്‍ തന്നെയും യുദ്ധഭൂമിയും ട്രോമകളുടെ വാഹക ഇടവുമായിത്തീരുക എന്ന, ആണധികാരവും അധികാരവും ഒന്നായിത്തീരുന്ന, ആഖ്യാനങ്ങളില്‍ അവള്‍ കര്‍തൃത്വം തിരിച്ചുപിടിക്കുകയും സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്യുന്നത് പ്രസ്തുത പാരമ്പര്യത്തില്‍ തികച്ചുമൊരു വേറിട്ടുപോക്ക് തന്നെയാണ്.  ഉറാനിയയുടെ സംഭാഷണങ്ങള്‍ ഫലത്തില്‍ പിതാവിന്റെയും അതുപോലെ മൌനം കൊണ്ടോ, മൌനാനുവാദമോ പിന്തുണയോ കൊണ്ടോ, സര്‍വ്വാധിപത്യ പാപങ്ങളിലെ സഹകുറ്റവാളിത്തത്തിന്റെയും (complicity) ധാര്‍മ്മിക വിചാരണ തന്നെ ആയിത്തീരുകയാണ്.

ഏകാധിപതിയും പങ്കാളികളും, ചെറുത്തുനില്‍പ്പുകാരും കര്‍തൃത്വത്തോടെ ഇടപെടുന്നവരും, ഇരകളും ട്രോമകള്‍ നേരിടുന്നവരും എന്ന ത്രിതല ഘടനയിലൂടെ ഏകാധിപത്യത്തിന്റെ സമ്പൂര്‍ണ്ണ അനാട്ടമിയാണ്  യോസ ചിത്രീകരിക്കുന്നത് എന്നു പറയാം - അതില്‍ അധികാര ഘടന മാത്രമല്ല, അതെങ്ങനെ വ്യക്തി ജീവിതങ്ങളെയും ഉടലുകളെയും, ഓര്‍മ്മകളെയും ഭാവിയെയും കൂടി ഉള്‍കൊള്ളുന്നു എന്ന അന്വേഷണം കൂടി ഉള്‍കൊള്ളുന്നു എന്നിടത്താണ് യോസയുടെ നിരീക്ഷണങ്ങളുടെ സമഗ്രത. മുന്‍ നോവലുകളില്‍ (The Time of the Hero, Conversation in the Cathedral) നിന്ന് The Feast of the Goat വേറിട്ടുപോകുന്നതും പൂരിപ്പിക്കുന്നതും എന്തെല്ലാമാണ് എന്ന അന്വേഷണം,  ‘അധികാരസ്വരൂപങ്ങളുടെ ഭൂപടങ്ങള്‍ വരക്കുന്നതിലും വ്യക്തികളുടെ ചെറുത്തുനില്‍പ്പുകളെയും പ്രതിരോധങ്ങളെയും പരാജയങ്ങളെയും രേഖപ്പെടുത്തുന്ന തീക്ഷ്ണ രൂപങ്ങള്‍ ആവിഷ്കരിക്കുന്നതിലുമുള്ള മികവ് എന്ന് നോബല്‍ അക്കാദമി വിവരിച്ച യോസയുടെ സിദ്ധികളുടെ വികാസ പരിണാമങ്ങള്‍ നിര്‍വ്വചിക്കാന്‍ സഹായകമാകും. ആദ്യ കൃതികളില്‍ ലിബറല്‍ ആദര്‍ശപരതയുടെ അസ്തിത്വപരമായ, ദാര്‍ശനികതലത്തിലുള്ള പരാജയങ്ങളായി ആവിഷ്കരിക്കപ്പെട്ട (‘rebellion as a necessary but ultimately Sisyphean act, exposing the tragic limitations of liberal idealism in the face of structural decay" (Kristal, 1998)) ചെറുത്തുനില്‍പ്പു ശ്രമങ്ങള്‍, ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ട്രോമ, എങ്ങുമെത്താതെ പാഴായിപ്പോകുന്ന ധീരാതാ പ്രകടനം, എകാധിപതിയോ, പങ്കാളികാളോ നടത്തുന്ന പൈശാചിക ന്യായീകരണങ്ങള്‍ എന്നിങ്ങനെ മൂന്നാമതു കൃതിയില്‍ പരിവര്‍ത്തിക്കപ്പെടുന്നു. ഇവിടെ കര്‍തൃത്വം സാധ്യമാണ്, പക്ഷെ ചരിത്രം/ പരിണിത ഫലങ്ങള്‍ അതിനെ വിഴുങ്ങിക്കളയും.

അസംബന്ധം എന്നതില്‍ നിന്ന് ഒരാഗധ ഗര്‍ത്തത്തിലേക്ക് അറിഞ്ഞുകൊണ്ടുതന്നെയുള്ള പതനം എന്ന ഊന്നല്‍ മാറ്റം, കൂടുതല്‍ ഇരുണ്ടതും ദുരന്തബോധം നിറഞ്ഞതുമെങ്കിലും,  യാഥാര്‍ത്ഥ്യബോധത്തെ പ്രതിഫലിപ്പിക്കുന്നു. ആ അര്‍ഥത്തില്‍, The Feast of the Goat അസ്തിത്വപരമായ ദാര്‍ശനിക ആകുലതയുടെ ആവിഷ്കാരമല്ല, അത് ഉടലോടെ അറിയുന്ന ദുരന്തത്തെ കുറിച്ചാണ്, ജെന്‍ഡര്‍ മാനങ്ങളുള്ള ഹിംസയെ കുറിച്ചാണ്, ചരിത്രപമായ ഓര്‍മ്മകളെയും ഏകാധിപത്യവും അതിനു പരവതാനി വിരിക്കുന്ന പങ്കാളിത്തവും സംബന്ധിച്ചാണ്. വ്യര്‍ത്ഥതാബോധത്തിലേക്കാണ് ആല്‍ബെര്‍ട്ടോയുടെയും (The Time of the Hero), സാന്റിയാഗോ സവാലയുടെയും ( Conversation in the Cathedral) പ്രതിഷേധങ്ങള്‍ പരിവര്‍ത്തിക്കപ്പെട്ടതെങ്കില്‍, ജീവിതം മുഴുവന്‍ അനുഭവിക്കേണ്ട ട്രോമയാണ് ഉറാനിയയുടെ വിധിവിഹിതം. ‘നായകന്റെ സമയം സ്ഥാപനവല്കൃത ജീര്‍ണ്ണതയുടെ ബ്ലു പ്രിന്റ്‌ ആയിരുന്നെങ്കില്‍, ‘കത്തീഡ്രലിലെ സംഭാഷണങ്ങള്‍’ അതിനെ വികസിപ്പിക്കുകയും ചെയ്തുവെങ്കില്‍, ‘ആടിന്റെ വിരുന്ന് ആ ഘടനയുടെ നാശാവിശിഷ്ടങ്ങള്‍ക്കു മേല്‍ പണിതുയര്‍ത്തിയ ഒരു പ്രേതാവിഷ്ട ഭവനമാണ് – അവിടെ വിപ്ലവം ആരെയും വെറുതെ വിടുന്നതേയില്ല; എന്നാലോ, മൗനം എല്ലാവരെയും കുറ്റവാളികള്‍ ആക്കുകയും ചെയ്യും.

ആധുനികതയുടെ അമേരിക്കന്‍ തലമുറയില്‍ (‘Lost Generation’) ഫോക്നറെയും ഡോസ് പോസോസ്സിനെയും ആരാധിക്കുന്ന യോസ എന്തുകൊണ്ടാണ് വിപ്ലവപ്രവര്‍ത്തനത്തിലും അതിന്റെ മുറിവുകളിലും ജീവിക്കുകയും എഴുതുകയും ചെയ്ത ഹെമിങ് വേയെ കുറിച്ച് ഒന്നും പറയുന്നില്ലാത്തത് എന്നൊരു കൌതുകം ഈ ലേഖകന് ഉണ്ടായിരുന്നു. അതിന്റെ വിശദീകരണവും ഇവിടെയുണ്ട് എന്നുതോന്നുന്നു. ഹെമിങ് വെ മുറിവനുഭവത്തെ അസ്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി കാണുകയും നിസ്സംഗവ്യര്‍ത്ഥബോധത്തില്‍ (stoic nihilism) നങ്കൂരമിടുകയും ചെയ്തപ്പോള്‍, യോസയുടെ ആഖ്യാന വികാസം അതിനെ ചരിത്ര ശക്തികളുടെ സൃഷ്ടിയായി മനസ്സിലാക്കി. പ്രാപഞ്ചികമായ, വിധിവാദത്തോളം (universal fatalism) എത്തുന്ന ദുരന്തബോധം എന്നതില്‍നിന്ന് രാഷ്ട്രീയ സക്രിയതയിലേക്കുള്ള ഊന്നലിലൂടെ, ഏവരെയും മുറിവേല്‍പ്പിക്കുന്ന ലോകം എന്ന അമൂര്‍ത്ത സാകല്യത്തില്‍ നിന്ന് ഏവരെയും കെണിയില്‍പ്പെടുത്തുകയും തകര്‍ത്തു കളയുകയും ചെയ്യുന്ന അധികാരസ്വരൂപങ്ങള്‍ എന്ന തൊട്ടറിയാവുന്ന സമൂര്‍ത്തതയിലാണ് യോസ നിലയുറപ്പിക്കുന്നത്.  ഇവിടെ ഏകാധിപതി ഒരു ശാരീരിക ഉണ്മ തന്നെയാണ്: സ്വയം ദൃശ്യ വസ്തുവും (theatre), രോഗവും, നിയന്ത്രകനും, നിയന്ത്രണവുമായി അടയാളപ്പെടുത്തുന്നവന്‍, ആന്തരാ അഴുകിക്കൊണ്ടിരിക്കുമ്പോഴും ഭയവും മുറിവുകളും അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നവന്‍, അഗുസ്തോ റോവ ബാസ്തോസിന്റെ പരാഗ്വേയന്‍ ഏകാധിപതിയെ പോലെ (I, the Supreme), മാര്‍ക്കേസിന്റെ കരീബിയന്‍ ഏകാധിപതിയെ പോലെ (The Autumn of the Patriarch) ആത്മരതിയുടെയും പാരനോയയുടെയും ആള്‍രൂപം. ആണത്ത പ്രതിസന്ധി അനുഭവിക്കുന്ന ഏകാധിപതി അധികാരത്തെ ആണത്തഘോഷണമാക്കി പരിവര്‍ത്തിപ്പിക്കുന്നതും, ലൈംഗിക അക്രമത്തെ രാഷ്ട്രീയ വിജയമായി കാണുന്നതും ഒട്ടേറെ വൈരുധ്യങ്ങള്‍ ഉള്‍കൊള്ളുന്നു. എന്നാല്‍, അതിലേറ്റവും പ്രധാനം, ഉറാനിയ എങ്ങനെയാണ് അയാളുടെ എതിര്‍പാഠവും ഭാവിയും അടയാളപ്പെടുത്തുന്നത് എന്നതാണ്. ട്രുഹിയോ പ്രതിനിധാനം ചെയ്യുന്ന ഹൈപര്‍ മാസ്കുലിന്‍, ഏകാധിപതി സ്വരൂപം ആന്തരാ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുകയാണ്. ഉറാനിയയുടെ ചെറുപ്പം, സ്ത്രീത്വ സ്വത്വബോധം, അതിലുപരി, അവള്‍ അതിജീവിക്കുന്നു, ശക്തമായി അതിജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും – ഇവയെല്ലാം അവളെ ട്രുഹിയോ പ്രതിനിധാനം ചെയ്യുന്ന ജീര്‍ണ്ണതയുടെയും ആസന്ന നശ്വരതയുടെയും എതിരറ്റത്തു സ്ഥാപിക്കുകയും ഭാവിയുടെ പ്രതീകമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. നിരന്തരം അനുഭവിക്കാനുള്ള ട്രോമയുടെ അകമ്പടിയോടെയാണെങ്കിലും അവള്‍ പാട്രിയാര്‍ക്കല്‍ - ഏകാധിപത്യ പാരമ്പര്യത്തില്‍ നിന്നുള്ള വിചേദത്തിന്റെ പ്രതീകമാണ് ഉറാനിയ.

പുരുഷാധികാര ഗര്‍വ്വിന്റെ അനന്തര കാലത്തിലേക്ക് ഉറ്റുനോക്കുന്ന ഒരു കഥാപാത്രത്തെ നോവലിന്റെ നൈതികകേന്ദ്രമായി സ്ഥാപിക്കുന്നതിലൂടെ ജെന്‍ഡര്‍ ബോധ്യങ്ങളുടെ കാര്യത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ പ്രാമാണികമായി നിലനിന്ന പുരുഷകേന്ദ്രിത ആഖ്യാന പാരമ്പര്യത്തില്‍ വ്യതസ്തമായ ഒരു വഴി തുറക്കുകയും ചരിത്രപരമായ ഒരു തമസ്കരണത്തെ അവസാനിപ്പിക്കുകയുമായിരുന്നു യോസ. ഉരാനിയ അതൊക്കെയും ചെയ്യുന്നത് മുന്‍ നോവലുകളിലെ പുരുഷന്മാരായ മുഖ്യ കഥാപാത്രങ്ങളെപ്പോലെ ചാഞ്ചാട്ട മനസ്ഥിതിയോടെയോ, ഇടയ്ക്കു പിന്‍ വാങ്ങിയോ, ഉടമ്പടികള്‍ക്ക് വിധേയപ്പെട്ടോ അല്ല എന്നത് ഏറ്റവും പ്രധാനമാണ്. അവള്‍ വമ്പന്‍ വെടിവെപ്പുകളോ എട്ടുമുട്ടലുകളോ നടത്തുന്നില്ലായിരിക്കാം, എന്നാലവളുടെ നൈതിക ബോധ്യങ്ങള്‍ സുവ്യക്തവും ഉറച്ചതുമാണ്. ആഖ്യാനം തന്നെയാണ് അവളുടെ പ്രവര്‍ത്തനം. എല്ലാവരും മറക്കാന്‍ ശ്രമിച്ചത് അവള്‍ ഓര്‍മ്മിക്കുന്നു, ഓര്‍മ്മിച്ചു പറയുന്നു, പറഞ്ഞു മുഖാമുഖം നിര്‍ത്തുന്നു. ഒരുവളേ ഇതെല്ലാം അവളെയും ഒരു ‘എക്സിസ്റ്റന്‍ഷ്യല്‍ ഹീറോ ആക്കുന്നുണ്ട്‌. എന്നാല്‍, പരാജയം സമ്മതിക്കുന്ന മുന്‍ഗാമികളെ പോലെ, (ആല്‍ബെര്‍ട്ടോ, സാന്റിയാഗോ..) അവള്‍ക്കു തന്റെ ആന്തരിക സത്യത്തിന്റെ ആര്‍ജ്ജവം ഒരു ഘട്ടത്തിലും കൈമോശം വരുന്നില്ല; അതവളെ കടുത്ത ഒറ്റപ്പെടലിലേക്ക് തള്ളിയിടുമ്പോള്‍ പോലും.

യോസയുടെ രചനാ ലോകത്തില്‍, ശീതസമാരകാല നൈരാശ്യത്തിന്റെയും ധാര്‍മ്മിക പാപ്പരത്തത്തിന്റെയും പ്രതീകങ്ങളായ ബുദ്ധിജീവി പുരുഷകഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നിഹിലിസ്റ്റ് പാഠങ്ങളില്‍ നിന്ന് ധാര്‍മ്മിക വിചാരണയുടെ സക്രിയതയുള്ള അതിജീവിത- സാക്ഷ്യ വീക്ഷണത്തിലേക്കുള്ള പരിവര്‍ത്തനത്തെ കൂടി, കൃത്യമായ ജെണ്ടര്‍ ബോധ്യത്തോടൊപ്പം, ഉറാനിയ അടയാളപ്പെടുത്തുന്നു. ആല്‍ബര്‍ട്ടോയും സാന്റിയാഗോയും സിനിസിസം കൊണ്ടും കുറ്റബോധം കൊണ്ടും നിഷ്ക്രിയരാകുമ്പോള്‍ ഉറാനിയ അവളുടെ വൈകാരിക നിയന്ത്രണവും ധാര്‍മ്മിക സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നു, വൈയ്യക്തിക ട്രോമയെയും രാഷ്ട്രീയ വഞ്ചനയെയും നേരിടുകയും ചെയ്യുന്നു. അളന്നു മുറിച്ചതും അതിഭാവുകത്വം തൊട്ടു തെറിച്ചിട്ടില്ലാത്തതുമായ സ്വരത്തില്‍ പച്ചക്കറി അവസ്ഥയില്‍ കിടക്കുന്ന തന്റെ പിതാവിനെ വരെ ഭേദ്യം ചെയ്യുന്ന അവളുടെ നിലപാട്, ഒരു പുതിയ നൈതികതയുടെതാണ് – ദാര്‍ശനിക മോക്ഷത്തിനു പകരം ഓര്‍മ്മയും കണക്കുപറയിക്കലും അടിസ്ഥാനമാക്കുന്ന ഒന്ന്. പിതൃ അധികാര ഘടനയുടെയും രാഷ്ട്രീയ അധികാര ഹിംസാത്മകതയുടെയും പെണ്‍ ബോധ്യമുള്ള അതിജീവിത - gendered survivor- എന്ന നിലയില്‍ ഉറാനിയ കേവല ഇരയല്ല, ചരിത്രപരമായ അനീതികളുടെ വിചാരണക്കാരിയാണ് (judge of historical wrongs). ഇതിലൂടെ, ട്രോമ, സാക്ഷ്യം തുടങ്ങിയ കേന്ദ്ര പ്രമേയങ്ങളിലേക്ക് തിരിയുന്ന എകാധിപത്യാനന്തര സാഹിത്യത്തിലേക്കുള്ള (post-dictatorship literature) ഒരു മുന്‍ഗാമി ആയിത്തീരുകയാണ് ഉറാനിയ – ആദര്‍ശ ചിന്തകളിലേറെ അതിജീവിതാഖ്യാനങ്ങളും സാക്ഷ്യങ്ങളും മുഖ്യമായിത്തീരുന്ന, ടോണി മോറിസന്‍, ആസിയ ജബാര്‍ തുടങ്ങിയ എഴുത്തുകാര്‍ ലോകസാഹിത്യത്തില്‍ കൂടുതല്‍ അടയാളപ്പെടുത്താന്‍ പോകുന്ന തരം പാത്രസൃഷ്ടിയുടെ ഒരാദ്യപ്രതീകം. 

 

Please leave a comment......

Tuesday, September 3, 2024

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

ബ്രിജിത് ബാര്‍ദോയും ആസക്തിയുടെ കന്നിപ്പെണ്‍ ബിംബകല്‍പ്പനയും



(സിമോങ് ദേ ബുവ്വെയുടെ Brigitte Bardot and The Lolita Syndrome  എന്ന കൃതിയെ കുറിച്ച്. അസ്തിത്വവാദ സ്ത്രീപക്ഷ സമീപനങ്ങളില്‍ ഒരു ഐക്കണ്‍ ആയി ഉയര്‍ത്തിക്കാണിക്കപ്പെട്ട ബ്രിജിത് ബാര്‍ദോയെ നബകോവിന്റെ ലോലിതയുടെ ‘നിംഫെറ്റ്’ സങ്കല്‍പ്പനത്തിന്റെ പശ്ചാത്തലത്തില്‍ പഠന വിധേയമാക്കുകയാണ് ബുവ്വേയുടെ ലേഖനം.)

എഴുത്തുകാരി, അസ്ഥിത്വവാദത്തിന്റെ ദാര്‍ശനിക വക്താവ്, ആക്റ്റിവിസ്റ്റ്, ഫെമിനിസ്റ്റ്, സാമൂഹ്യ നിരീക്ഷകയും സൈദ്ധാന്തികയും തുടങ്ങി ബഹുനിലകളില്‍ ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപാതിയിലെ ഏറ്റവും സജീവ ബൌദ്ധികസാന്നിധ്യങ്ങളില്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയയായ വ്യക്തിത്വമാണ് സിമോങ് ദേ ബുവ്വെയുടെത്. സാര്‍ത്രിന്റെ പങ്കാളിയും കൂട്ടാളിയുമെന്നനിലയിലും ഫെമിനിസ്റ്റ് എക്സിസ്റ്റന്‍ഷലിസത്തിന്റെ ഏറ്റവും സമുന്നത വക്താവും ഫെമിനിസ്റ്റ് തിയറിയുടെ ഏറ്റവും മികച്ച കൃതികളില്‍ ഒന്നായ The Second Sex എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ഉള്‍പ്പടെ വിഖ്യാതമായ പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയിലും സിമോങ് ദേ ബുവ്വെ രണ്ടാം ലോകയുദ്ധാനന്തര യൂറോപ്പ്യന്‍ ചിന്താമണ്ഡലത്തെ ഏറ്റവും സ്വാധീനിച്ച ഒരാളാണ്. യുദ്ധാനന്തര കാലഘട്ടത്തില്‍ ഹോളിവുഡിന്റെ കടന്നുകയറ്റം അനുഭവിച്ച ഫ്രഞ്ച് സിനിമയുടെ പശ്ചാത്തലത്തില്‍ ഉദിച്ചുയരുന്ന താരപ്രഭയായിരുന്ന ബ്രിജിത് ബാര്‍ദോ അടയാളപ്പെടുത്തിയ രതിസങ്കല്‍പ്പങ്ങളിലെ വൈരുധ്യങ്ങളും വൈചിത്ര്യങ്ങളും അനാവരണം ചെയ്യുന്ന ഒരൊറ്റ ലേഖനമാണ് Brigitte Bardot and The Lolita Syndrome  എന്ന, പാതിയിലേറെയും പുറങ്ങളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ബാര്‍ദോ ചിത്രങ്ങള്‍ ഉള്‍കൊള്ളുന്ന പുസ്തകം. നേരിട്ട് ഇക്കാലത്ത് കാലിക പ്രസക്തം എന്നതിലേറെ ചിന്തോദ്ധീപകമായ, ബുവ്വേക്ക് മാത്രം സാധിക്കുന്ന, നിരീക്ഷണങ്ങളുടെ പുസ്തകം എന്ന നിലക്കാണ് പുസ്തകം കയ്യിലെടുക്കേണ്ടത്.

ഫ്രഞ്ച് / അമേരിക്കന്‍ സമീപനങ്ങള്‍

ലേഖനം ആരംഭിക്കുന്നത് ഫ്രഞ്ച് സമൂഹം ബ്രിജിത് ബാര്‍ദോയെ അംഗീകരിക്കുന്നതില്‍ കപടമായ മുന്‍വിധികള്‍ വെച്ച് പുലര്‍ത്തിയതിനെ കുറിച്ചും അതേസമയം അമേരിക്കയില്‍ താത്വികമായെങ്കിലും അവര്‍ പ്രതിനിധാനം ചെയ്ത സ്ത്രീ സ്വത്വ സങ്കല്പങ്ങള്‍ അംഗീകരിക്കപ്പെട്ടതും സൂചിപ്പിച്ചുകൊണ്ടാണ്. പുതുവത്സര ദിനത്തില്‍ ടി. വി. യില്‍ നീല ജീന്‍സും സ്വെറ്ററും ധരിച്ച് പതിവ് രീതിയില്‍ അലസമായി കെട്ടി വെച്ച മുടിയുമായി പ്രത്യക്ഷപ്പെട്ട ബാര്‍ദോയേ കാണാന്‍ കൊള്ളാവുന്ന സൌന്ദര്യം പോലുമില്ലാത്ത ‘വീട്ടുവേലക്കാരിയെപ്പോലുണ്ട്’ എന്ന് കുശുമ്പു പറയുന്ന പെണ്ണുങ്ങള്‍ക്കിടയില്‍ ആണുങ്ങള്‍ കണ്ണുകള്‍ കൊണ്ട് രഹസ്യമായി നക്കിത്തുടച്ചു. മുപ്പതോളം വരുന്ന പ്രേക്ഷകരില്‍ താനുള്‍പ്പടെ മൂന്നോ നാലോ പേര്‍ക്കു മാത്രമാണ് അവള്‍ ആകര്‍ഷണീയയായി തോന്നിയതെന്ന് ബൂവ്വേ ഓര്‍ക്കുന്നു. ഒന്നാന്തരമായി നൃത്തം ചെയ്ത ബാര്‍ദോയേ പക്ഷെ പെണ്ണുങ്ങളും അംഗീകരിച്ചു, ഏറെ മടിയോടെയെങ്കിലും. എന്നാല്‍ തത്വത്തിലെങ്കിലും ലിംഗ സമത്വവും സ്ത്രീയുടെ തെരഞ്ഞുടുപ്പിനുള്ള അവകാശവും അംഗീകരിക്കുന്ന അമേരിക്കയില്‍ And God Created Woman മികച്ച വിജയമാകുകയും ബാര്‍ദോ ഒരു അന്താരാഷ്‌ട്ര താര പദവിയിലേക്ക് ഉയരുകയും ചെയ്തു. ഫ്രാന്‍സിലാവട്ടെ, അപ്പോഴും ഗോസ്സിപ്പ് കോളങ്ങളില്‍  സമൂഹത്തിലെ ചീത്ത സ്വാധീനമായി ബാര്‍ദോ നിറഞ്ഞു നിന്നു. ഒന്നിനും കൊള്ളാത്ത ചെറുപ്പക്കാര്‍ കൊലക്കുറ്റങ്ങള്‍ നടത്തുമ്പോള്‍ പോലും അത് അവരുടെ കണക്കില്‍ ചേര്‍ക്കപ്പെട്ടു. ‘പ്രൊഫെഷണല്‍ മോറലിസ്റ്റുകള്‍’ ലോകമെങ്ങും, അമേരിക്കയില്‍പോലും, അവരുടെ സിനിമകള്‍ നിരോധിക്കപ്പെടെണ്ടതാണ് എന്ന് നിലപാടെടുത്തു. എന്നാല്‍ മാര്‍ട്ടിന്‍ കരോളിനെ പോലുള്ള നടികള്‍ വിവസ്ത്രരാകുമ്പോള്‍ പ്രതിഷേധിക്കാതിരുന്ന പ്രേക്ഷകര്‍ ബ്രിജിത്തിനെ മാത്രം അധാര്‍മ്മികതയുടെ പര്യായമായിക്കണ്ടത് ഇതുകൊണ്ടും വിശദീകരിക്കാനാവാത്ത പ്രതിഭാസമായിരുന്നു എന്ന് ബൂവ്വേ നിരീക്ഷിക്കുന്നു. സ്ക്രീനില്‍ കണ്ട സാങ്കല്‍പ്പിക ജീവിയെ ചുറ്റിപ്പറ്റിയാണ് ആരാധകരും വിമര്‍ശകരും ഒരു പോലെ ബാര്‍ദോ ഇമേജ് രൂപപ്പെടുത്തിയത് എന്നിരിക്കെ, ബ്രിജിത് ബാര്‍ദോ എന്ന യുവതിയായ സ്ത്രീ എന്താണെന്ന് അറിയേണ്ടത് ‘ബിബി’ പ്രതിനിധാനം ചെയ്യുന്നതെന്ത്‌ എന്നറിയാന്‍ ആവശ്യമല്ല. എന്നാല്‍ ‘നിതാന്ത സ്ത്രീ’ എന്ന പൌരാണിക സങ്കല്പത്തിന്റെ ഒരാധുനിക പതിപ്പ് പുന സൃഷ്ടിക്കുന്നതില്‍  റോജര്‍ വാദിം ഒരുപുത്തന്‍ രതിഭാവന (eroticism) പ്രയോജനപ്പെടുത്തുന്നു. ഈ പുതുമയാണ് ചിലര്‍ക്ക്  വിലോഭനീയമാകുകയും മറ്റു ചിലരെ ഞെട്ടുക്കുകയും ചെയ്യുന്നത് എന്ന് ബൂവ്വേ കണ്ടെത്തുന്നു.

ലോലിത സിന്‍ഡ്രോം സിനിമയില്‍ മാത്രമോ?

ഈ പുത്തന്‍ രതിഭാവനയുടെ ചരിത്രപരമായ വികാസത്തെ കുറിച്ച് വളരെ സംക്ഷിപ്തമായ സൂചനകള്‍ ബൂവ്വേ മുന്നോട്ടു വെക്കുന്നുണ്ട്. ലിംഗ പരമായ ഉച്ചനീചത്വങ്ങള്‍ സമൂഹത്തില്‍ അപ്രസക്തമായിത്തുടങ്ങിയപ്പോള്‍ ഇറോട്ടിട്ടിസിസത്തിന്റെ പ്രാധാന്യം സിനിമയില്‍ കുറഞ്ഞുവന്നുവെന്നു അവര്‍ കരുതുന്നു. മുപ്പതുകളില്‍ അത് കാല്‍പ്പനികതക്കും അതിവൈകാരികതക്കും വഴിമാറി. പഴയ ‘vamp’ കഥാപാത്രം പെണ്‍സുഹൃത്ത് എന്നതിലേക്ക് മാറിയതിന്റെ ഏറ്റവും മികച്ച മാതൃക ഴാങ് ആര്‍തര്‍ ആയിരുന്നു. എന്നാല്‍ ബ്ലൂം ബൈന്‍സ് ഉടമ്പടിയും തത്ഫലമായ ഹോളിവുഡിന്റെ തള്ളിക്കയറ്റവും സൃഷ്ടിച്ച 1947-ലെ  പ്രതിസന്ധിയെ തുടര്‍ന്ന് പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ ഇറോട്ടിക് ഉള്ളടക്കത്തിന്റെ സാധ്യതകളിലേക്ക് ചലച്ചിത്രകാരന്മാര്‍ തിരിച്ചു പോയി. അതേസമയം, സ്ത്രീകള്‍ കാറോടിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ക്രയവിക്രയം നടത്തുകയും ബീച്ചുകളില്‍ ശങ്കയേതും കൂടാതെ വിവസ്ത്രരാകുകയും ചെയ്ത ഒരു കാലത്ത് പഴയ ‘വാമ്പ്’ ബിംബമോ അതിന്റെ നിഗൂഡതയോ അചിന്ത്യമായിരുന്നു. അതുകൊണ്ട് കുറെ കൂടി പരുക്കനായ ആണ്‍ നോട്ടത്തിനു പാകത്തില്‍ പെണ്‍ ഉടലളവുകളില്‍ സിനിമ ശ്രദ്ധ കേന്ദ്രീകരിച്ചു. വികാരതീക്ഷ്ണമായ കണ്ണുകളോ നോട്ടങ്ങളോ എന്നതിലേറെ ശാരീരിക ആകര്‍ഷണീയത പ്രധാനമായി. മരിലിന്‍ മണ്‍റോയും സോഫിയ ലോറനും ഗിന ലോലോബ്രിജിഡയും അടയാളപ്പെടുത്തിയ പെണ്ണുടല്‍ സമൃദ്ധി ഇന്നും അതിന്റെ മാന്ത്രികത തുടരുന്നു. എന്നാല്‍ സ്വപ്നവ്യാപാരികള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിക്കൊണ്ടിരുന്നു. ഓഡ്രി ഹെപ്ബേണ്‍, ഫ്രാന്‍സ്വാ ആര്‍നൂള്‍, മറീന വ്ലാഡി, ലെസ്ലി കാരോണ്‍, ബ്രിജിത്ത് ബാര്‍ദോ തുടങ്ങിയവരിലൂടെ ‘ബഹളക്കാരിയായ പെണ്‍കിടാവി’ന്റെ പ്രതിരൂപം അവര്‍ ഉരുവപ്പെടുത്തി. Dangerous Connections-ല്‍ റോജര്‍ വാദിം പതിനാലുകാരിയായ ‘മുതിര്‍ന്നുവരുന്ന പെണ്‍കിടാവിനെ (child-woman) അവതരിപ്പിച്ചപ്പോള്‍ അത് സിനിമയില്‍ മാത്രം കണ്ട ഒരു പ്രതിഭാസവും ആയിരുന്നില്ല. ആര്‍തര്‍ മില്ലര്‍ A View form the Bridge ല്‍ കൌമാരക്കാരിയായ നായികയെ അവതരിപ്പിച്ചപ്പോള്‍ നബക്കോവിന്റെ ലോലിതയില്‍ നാല്‍പ്പതുകാരനായ നായകന് പന്ത്രണ്ടുകാരിയോടുള്ള ബന്ധം സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിത്തീര്‍ന്നത്‌ ചരിത്രം. ‘നിംഫെറ്റ്’ എന്ന പദവും പില്‍ക്കാല സാഹിത്യചരിത്രത്തിന്റെ ഭാഗമായി. ലിംഗ സമത്വത്തെ കുറിച്ചുള്ള ആശയങ്ങള്‍ ശക്തമായി സ്ഥാപിതമായതോടെ പുരുഷനോടൊപ്പം തന്നെ ഇടം നേടിയ മുതിര്‍ന്ന സ്ത്രീ, ആസക്തിയുണര്‍ത്താന്‍ അനിവാര്യമായ അകലത്തില്‍ അല്ലാതായപ്പോള്‍ ആ ഇടത്തിലേക്ക് പ്രായത്തിലെ വ്യത്യാസം മൂലം പുരുഷകാമനകള്‍ക്ക് വിലക്കപ്പെട്ട ഇളം പ്രായക്കാരി (child-woman) കടന്നുവന്നു. ‘ഇളം കായും വിലോഭനീയ സ്ത്രീയും’ (green fruit’ and ‘femme fatale’) സമ്മേളിക്കുന്ന പുതിയ ഹവ്വക്ക് അങ്ങനെയാണ് പിറവിയായത് എന്ന് ബൂവ്വേ സിദ്ധാന്തിക്കുന്നു.

വൈരുദ്ധ്യങ്ങളുടെ ‘നിംഫെറ്റ്’

ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ബ്രിജിത്ത് ബാര്‍ദോ എങ്ങനെയാണ് ഈ ദുരൂഹ ഭാവങ്ങളുള്ള ‘നിംഫി’ന്റെ സമ്പൂര്‍ണ്ണ മാതൃകയാവുന്നതെന്നും അമേരിക്കയില്‍ നേടിയ അംഗീകാരം ഫ്രാന്‍സില്‍ അവര്‍ക്ക് ലഭിക്കാതെ പോയതെന്തുകൊണ്ട് എന്നും വിശദമാക്കുന്നുണ്ട്. പെണ്‍നിറവുള്ള മാറിടങ്ങളില്‍ ഒഴികെ മിക്കവാറും ഉഭയലിംഗത്വം തോന്നാവുന്ന മെലിഞ്ഞ, പേശീബലമുള്ള നര്‍ത്തകീ ശരീരമാണ് അവരുടേത്. ചുംബനം ദാഹിക്കുന്ന ചുണ്ടുകളെ കുറിച്ചും സന്യാസിയെ പോലും മോഹിപ്പിക്കുന്ന നൃത്തച്ചുവടുകളെ കുറിച്ചും പറയുമ്പോള്‍ ബുവ്വേ ശരിക്കും തന്റെ കഥാപാത്രവുമായി നിഗൂഡ പ്രണയത്തിലാണ് എന്ന് തോന്നാം. ഇളംമുറക്കാരികളുമായി അത്തരം ചിലബന്ധങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു എന്നും സാര്‍ത്രുമായി ചേര്‍ന്ന് അവ വിചിത്ര ത്രികോണബന്ധങ്ങളായി വളരാറുണ്ടായിരുന്നു എന്നുമുള്ള അവരുടെ ജീവചരിത്ര സൂചനകള്‍ ഇതോടു ചേര്‍ത്തുവെക്കാം. ബാര്‍ദോയുടെ കാര്യത്തില്‍ ബുവ്വേ നിരീക്ഷിക്കുന്നത് ഭാവരഹിതമായ ആ ഭാവത്തില്‍ ജീവിതാനുഭവങ്ങളില്ലാത്ത, ഓര്‍മ്മകളോ, ഭൂതകാലമോ ഇല്ലാത്ത ഒരു മിത്തിക്കല്‍ കുട്ടിക്കാലത്തിന്റെ ചിലപ്പോഴൊക്കെ അസംബന്ധം വരെയെത്തുന്ന നിഷ്കളങ്കതയുടെ ഭാവമാണ്. ‘ഒരു പ്രകൃതി പ്രതിഭാസം’ എന്ന നിലയില്‍ ‘അവള്‍ അഭിനയിക്കുന്നില്ല’ ‘നിലനില്‍ക്കുന്നതേ ഉള്ളൂ’ എന്ന് വാദിം നിരീക്ഷിച്ചതും And God Created Woman-ലെ ജൂലിയറ്റിനു വേണ്ടി താന്‍ താനായി നിന്നതേ ഉള്ളൂ എന്ന് ബിബി തന്നെയും പറഞ്ഞതും ബുവ്വേ ഉദ്ധരിക്കുന്നു. ചീര്‍പ്പ് പോലും ഉപയോഗിക്കാതെ വിരലുകള്‍ കൊണ്ട് മുടി ഒതുക്കുക മാത്രം ചെയ്യുന്നതായിരുന്നു അവരുടെ ശീലം.

“അവള്‍ പ്രകൃതിയുടെ ഒരു ശക്തിയായി നിലക്കൊള്ളുന്നു, ആരും മെരുക്കാത്തിടത്തോളം അപകടകാരി, അവളെ ഇണക്കിയെടുക്കുക എന്നത് പുരുഷന്റെ ജോലിയാണ്”

ദയാലുവും ഉദാരയുമായ, ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിക്കാത്ത അവളുടെ പ്രകൃതം നന്മ തിന്മകളോടുള്ള ഉദാസീനതയുടെ സൃഷ്ടിയാണ്. ശരിതെറ്റുകള്‍ എന്ന മാനദണ്ഡം അവിടെ പ്രയോഗക്ഷമമല്ല. ജൂലിയറ്റ് തന്റെ ജീവിതസാരം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

“ഞാന്‍ ഏതു നിമിഷവും മരിച്ചുപോകാം എന്ന മട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. ഒരോ തവണ പ്രണയത്തിലാകുമ്പോഴും ഞാന്‍ കരുതും അത് എന്നേക്കും ഉള്ളതാണെന്ന്.”

അനശ്വരതയില്‍ വസിക്കുക എന്നാല്‍ കാലത്തെ തിരസ്കരിക്കാനുള്ള ഒരു മാര്‍ഗ്ഗമാണെന്നു ബുവ്വേ നിരീക്ഷിക്കുന്നു. സദാചാരത്തിന്റെ കാവല്‍ക്കാര്‍ കാലഘട്ടത്തിന്റെ മൂല്യച്യുതിയുടെ സൃഷ്ടിയായി അവളെ കാണുന്നു. ഏതൊക്കെയോ ദുരൂഹ വശീകരണ സിദ്ധികളുള്ള ഈ അഴിഞ്ഞാട്ടക്കാരിയുടെ മുന്നില്‍ തങ്ങളുടെ ധാര്‍മ്മിക ഔന്നത്യം അവരെ മഹത്വപ്പെടുത്തുന്നതുകൊണ്ട് അവളില്‍ അവര്‍ക്ക് എതിരാളിയില്ല. അതേ സമയം തിന്മയും നിഷ്കളങ്കതയും ഒന്നാകുന്നതിന്റെ ഈ മിശ്രിതം ഉടലഴകുകൊണ്ട് പുരുഷനെ ആകര്‍ഷിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എടുത്തുകാണിക്കുന്ന ഉടയാടകളോ സൌന്ദര്യ വര്‍ദ്ധക ഉപാധികളോ ഇല്ലാതെ തനിക്കു ചുറ്റും ഒരു നിഗൂഡതയും സൃഷ്ടിക്കാതെ എപ്പോഴും ചലിക്കുന്ന, നൃത്തം ചെയ്യുന്ന ബാര്‍ദോ പ്രണയത്തില്‍ വേട്ടക്കാരിയും തുല്യമായി ഇരയുമാകുന്നു. പുരുഷന്‍ അവള്‍ക്കുള്ള ഇരയാണെങ്കില്‍ തിരികെ അവളും പുരുഷനുള്ള ഇരയാകുന്നു. ഇത് പുരുഷന്റെ അഹന്തയെ മുറിപ്പെടുത്തുന്നുവെന്നു ബുവ്വേ നിരീക്ഷിക്കുന്നു. ‘സ്ത്രീ എന്ന വസ്തു’ സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സര്‍വ്വാഭരണ വിഭൂഷിതയായി സ്വയമൊരു ദേവതയാകാന്‍ വിസമ്മതിക്കുന്ന ബാര്‍ദോ മനോവൈകല്യമുള്ളവളായി കണക്കാക്കപ്പെട്ടു. രക്തവും മാംസവുമുള്ള, ഒരു പാവയ്ക്ക് പകരം തന്റെ സ്വത്വത്തെ കുറിച്ച് ബോധമുള്ള, ഒരാളുടെയടുത്തു പുരുഷന്‍ അസ്വസ്തനായിരിക്കും. “ഒരു പുരുഷന്‍ ഒരു സ്ത്രീയെ ആകര്‍ഷണീയയായി കാണുമ്പോള്‍ അവളുടെ പിന്‍ഭാഗത്ത് നുള്ളണം അയാള്‍ക്ക്” എന്ന് പറഞ്ഞ ഫ്രഞ്ചുകാരനെ ബുവ്വേ ഓര്‍ക്കുന്നു. ബിബിയുടെ സ്വതേയുള്ള കുലീനത ഇത്തരം കടന്നുകയറ്റങ്ങളെ അസാധ്യമാക്കുന്നു. വാക്കുകളില്ലാതെ തന്നെ അവര്‍ മുന്നോട്ടു വെക്കുന്ന ലൈംഗിക സമത്വം അമേരിക്കയില്‍ എന്നേ അംഗീകരിച്ചതാണ് എങ്കിലും ഫ്രാന്‍സില്‍ മിക്ക സ്ത്രീകളും പുരുഷന്റെ മേല്‍ക്കൈ എന്ന മൂല്യധാരണ തുടരുന്നു.

‘അവരുടെ പുരുഷന്മാര്‍ ബിബിയുടെ ഉദ്ധതമായ ലജ്ജയില്ലായ്മയിലേറെ ഈ മുതിര്‍ന്ന സ്ത്രീകളുടെ വിധേയത്വത്തെ ഇഷ്ടപ്പെടുന്നു.”

ഫ്രഞ്ചുകാരുടെ പരുക്കന്‍ ഫലിത ബോധത്തെ കുറിച്ച് മുമ്പും സൂചിപ്പിച്ചിട്ടുള്ള ബുവ്വേ, അത്തരം മനോനിലയില്‍ നിന്നുള്ള മുക്തിതേടി മിസ്റ്റിക് സങ്കല്‍പ്പങ്ങളിലേക്കുള്ള ഇടവേള തേടലില്‍ ഗ്രേറ്റാ ഗാര്‍ബോയുടെ ‘ദൈവികസ്പര്‍ശം’ നല്‍കുന്ന ആദര്‍ശ വല്‍ക്കരണത്തില്‍ അവര്‍ അഭയം കാണുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്തും ആരോപിക്കാവുന്ന ഒരു ശൂന്യഭാവമുണ്ടായിരുന്നു ഗാര്‍ബോയുടെ മുഖത്തെങ്കില്‍, ബിബിയുടെ മുഖത്തു നിന്നു ഒന്നും വായിച്ചെടുക്കാന്‍ ആവുമായിരുന്നില്ല. അത് വെറും പച്ച യാഥാര്‍ത്ഥ്യം ആയിരുന്നു. മദാലസ സങ്കല്പങ്ങള്‍ ചേര്‍ത്തുവെക്കാന്‍ അതൊരു വലിയ തടസ്സമായി. പകരം തങ്ങളുടെ ആസക്തിയുടെ പ്രാകൃതത്വത്തെ അത് അവരെ ഓര്‍മ്മിപ്പിച്ചു. ലൈംഗികതയെ അതായിത്തന്നെ കണ്ടു അംഗീകരിക്കാന്‍ അധികം പേര്‍ക്കും കഴിയില്ലെന്നിരിക്കെ, ആത്മീയ നാട്യങ്ങളില്‍ അഭിരമിക്കുന്ന സമൂഹത്തില്‍ തങ്ങളുടെ കാപട്യത്തെ അനാവൃതമാക്കുന്ന ബിബിയുടെ ലൌകികവും ‘ഗദ്യാത്മക’വുമായ സത്യസന്ധത അവരെ വെല്ലുവിളിച്ചു.

മാറ്റങ്ങളുടെ വഴിയിലേക്ക്?

റോജര്‍ വാദിം (And God Created Woman) ബിബിയുടെ സ്ക്രീന്‍ സാന്നിധ്യത്തില്‍ പ്രാപ്യയായ അഴിഞ്ഞാട്ടക്കാരിയെന്ന ഇമേജ് സൃഷ്ടിക്കുമ്പോഴും അരങ്ങില്‍ വിവസ്ത്രയാകുന്നവളുടെ എകാന്തതക്കപ്പുറം ഈ സുന്ദരി പ്രസിദ്ധയും കൊണ്ടാടപ്പെടുന്നവളും അതുകൊണ്ട് തന്നെ അപ്രാപ്യയും ആണെന്ന ഓര്‍മ്മപ്പെടുത്തല്‍ സജീവമാക്കി നിര്‍ത്തുന്നതിലൂടെ മെരുങ്ങാത്തവളോടുള്ള പ്രതികാര ചിന്തയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു എന്ന് ബുവ്വേ നിരീക്ഷിക്കുന്നു. എന്നാല്‍ Love is My Profession (1958)-ല്‍  ഒതാന്ത് ലാറക്ക് ആ കുഴപ്പം സംഭവിക്കുന്നില്ല. ബിബിയുടെ ഏറ്റവും മികച്ച പ്രകടനം പക്ഷെ അവര്‍ക്ക് വിശേഷാല്‍ സല്‍പ്പേരൊന്നും നേടിക്കൊടുത്തില്ലെന്നു ബുവ്വേ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ മുന്‍ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയ ചിത്രം കപട സാമൂഹ്യ നിലപാടുകളെ കൂടുതല്‍ തീക്ഷണമായി തുറന്നു കാട്ടി. യിവെറ്റിന്റെ കൂസലില്ലായ്മ സമൂഹം കുലീനമായിക്കരുതിയ പശ്ചാത്താപ സാധ്യതയെ പോലും കണക്കിലെടുക്കുന്നില്ല. ചിത്രം മുന്നോട്ടു വെക്കുന്ന വീക്ഷണത്തെ ബുവ്വേ വിവരിക്കുന്നു: “നമ്മുടെ കളങ്കിത സമൂഹത്തില്‍ അതിനെ നിഷേധിക്കുകയും അതില്‍ നിന്നു ബോധപൂര്‍വ്വം സ്വയം വിഛെദിച്ചു മാറുകയും ചെയ്യുന്നവര്‍ക്കൊഴിച്ചു ആര്‍ക്കും ശുദ്ധരായിരിക്കാനാവില്ല.” എന്നാല്‍ ഒഴുക്കിനെതിരെ നീങ്ങുക എന്നത് ഫ്രാന്‍സിന്റെ വഴിയല്ലെന്നും ബിബി ഇപ്പോള്‍ മാറ്റത്തിന്റെ വഴിയിലാണെന്നും ബുവ്വേ സൂചിപ്പിക്കുന്നുണ്ട്. ഒരു താരത്തെ സംബന്ധിച്ച് അത് വിവാഹം പോലുള്ള സാമ്പ്രദായികതകള്‍ക്ക് വഴിപ്പെടല്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിവാഹത്തെ കുറിച്ച് വളരെ അവ്യക്തമായി മാത്രം സൂചിപ്പിക്കുന്ന ബ്രിജിത്ത് തന്റെ മൃഗ സ്നേഹവും കാര്‍ഷിക ജീവിതത്തോടുള്ള ആഭിമുഖ്യവും കൂടെക്കൂടെ എടുത്തു പറയുന്നുണ്ട് എന്ന കാര്യം ബുവ്വേ ഊന്നിപ്പറയുന്നത്‌ മുപ്പത്തിയൊമ്പതാം വയസ്സില്‍ അഭിനയ ജീവിതത്തോടു വിടവാങ്ങിയ ബ്രിജിത്തിന്റെ ജീവിതത്തില്‍ പിന്നീട് തളിയിക്കപ്പെട്ട വസ്തുതകള്‍ തന്നെയാണ്. ഫ്രഞ്ച് ബൂര്‍ഷ്വാ ജീവിതത്തിന്റെ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിത്വമായിത്തന്നെയാണ് ബുവ്വേ ബ്രിജിത്തിനെ മനസ്സിലാക്കുന്നത്. “ഭാര്യയും അമ്മയും, കര്‍ഷകസ്ത്രീ, ബിസിനസ്സുകാരി, കാര്‍മ്മലൈറ്റ്‌ സന്യാസിനി, എന്നിങ്ങനെ വിഷിഷ്ടഭാവിയുടെ സാധ്യതകളെല്ലാം ബിബിയുടെ മുന്നിലുണ്ട്”. എന്തായാലും Babette Goes to War പോലുള്ള സിനിമകളിലൂടെ സ്ക്രീനില്‍ അവര്‍ മാറിത്തുടങ്ങിയിരിക്കുന്നു എന്നത് വ്യക്തമാണ്. സൈനിക യൂണിഫോമിന്റെ ഉള്ളിലേക്ക് ആ ഉടലഴക് മറക്കപ്പെടുകയാണ്. കാലഘട്ടത്തിന്റെ അധാര്‍മ്മികതയുടെ പ്രതീകമായി ബിബിയെ കണ്ടവരും സമൂഹം നിര്‍മ്മിച്ചുവെച്ച വിലക്കുകള്‍ കാലാനുസൃതം പരിണമിക്കേണ്ടതുണ്ടെന്നു കരുതുന്നവരും ഈ മാറ്റത്തെ വ്യത്യസ്ത രീതിയില്‍ സമീപിച്ചേക്കാം. ബിബി പ്രതിനിധാനം ചെയ്ത ലിംഗ വിമോചന സങ്കല്‍പ്പം താത്വികമായെങ്കിലും അമേരിക്കന്‍ സമൂഹത്തിനു വെല്ലുവിളിയാവുന്നില്ലെങ്കിലും ‘പ്രണയത്തില്‍ കാപട്യമരുത്’ എന്ന ബിബിയുടെ തുറന്ന സമീപനം അമേരിക്കന്‍ പൊതുബോധത്തെയും അലോസരപ്പെടുത്തുന്നുണ്ട്. ബുവ്വേ പ്രബന്ധം അവസാനിപ്പിക്കുന്നത് ഒരു വലിയ പ്രതീക്ഷയിലാണ്:

“പ്രണയത്തിലെയും ഇരോട്ടിസിസത്തിലെയും കാപട്യം തുറന്നുകാണിക്കുക എന്നത് നാം കരുതുന്നതിലേറെ വിശാലമായ ധ്വനികള്‍ ഉള്ളതാണ്. ഒരൊറ്റ മിത്തിനെപോലും സ്പര്‍ശിക്കുന്നതോടെ എല്ലാ സങ്കല്‍പ്പധാരണകളും അപകടത്തിലാകും. ആത്മാര്‍ഥമായ ഒരു നോട്ടം, അതിന്റെ പരിധി എത്ര ചെറുതാണെങ്കിലും, എല്ലാ കപട വേഷങ്ങളെയും ചാരമാക്കികളയുന്ന തീയായി പടരും. എന്തുകൊണ്ട്, എന്ത് കൊണ്ട് അരുത് എന്ന് കുട്ടികള്‍ എപ്പോഴും ചോദിക്കുന്നു. അവരോടു നിശബ്ദരാകാന്‍ നാം പറയുന്നു. ബ്രിജിത്തിന്റെ കണ്ണുകള്‍, അവരുടെ ചിരി, സാന്നിധ്യം, നിങ്ങളെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നു: എന്തുകൊണ്ട് ആവാം, എന്തുകൊണ്ട് അരുത്? ഒരൊറ്റ വാക്കുമില്ലാതെ അവള്‍ ചോദിക്കുന്ന ചോദ്യത്തെ അവര്‍ നിശബ്ദമാക്കാന്‍ പോകുകയാണോ? നുണ നിറഞ്ഞ ഞഞാമിഞ്ഞയിലൂടെ സംസാരിക്കാന്‍ അവളും സമ്മതിക്കാന്‍ പോവുകയാണോ? ഒരു വേള അവള്‍ ഉദ്ദീപിപ്പിച്ച വിദ്വേഷം തണുത്തുപോയേക്കാം, പക്ഷെ അപ്പോള്‍ അവള്‍ ആര്‍ക്കുവേണ്ടിയും ഒന്നിനെയും പ്രതിനിധീകരിക്കില്ല. ജനസമ്മതി നേടുന്നതിനായി അര്‍ത്ഥശൂന്യതയോട് സ്വയം രാജിയാവാന്‍ അവള്‍ തയ്യാറാവില്ല എന്ന് ഞാന്‍ ആശിക്കുന്നു. അവള്‍ പക്വത കൈവരിക്കും, എന്നാല്‍ മാറ്റത്തിനു വിധേയയാവില്ല എന്ന് ഞാന്‍ ആശിക്കുന്നു.”

ഡാന്റെയുടെയും ബോദ് ലെയറുടെയും മനസ്സുകളില്‍ തുടിച്ചു നിന്ന മിത്തിക് രൂപത്തിലേക്ക് ബാര്‍ദോ എന്ന ബിംബത്തെ മാറ്റിയെടുക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ ബൂവ്വേ ചെയ്യുന്നത് കവിതയ്ക്ക് വേണ്ടി വാദിക്കുകയാണ് എന്നും ഫിലോസഫിയിലും, സാമൂഹ്യ വിമര്‍ശനത്തിലും നോവലിലും ഓര്‍മ്മക്കുറിപ്പുകളിലും ഒരേ സമയം വ്യാപരിക്കുന്ന ഒരാള്‍ക്ക് മാത്രം സാധ്യമാകുന്ന രീതിയിലാണ് അവരത് സാധിക്കുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം ‘ദി സെക്കന്‍ഡ് സെക്സി’ന്റെ രചയിതാവിന്റെ നിരീക്ഷണത്തില്‍ തന്റെ നായിക ‘ആധികാരികത’, പ്രകൃത്യായുള്ള ശുദ്ധമായ ‘ആസക്തി’, കാപട്യലേശമില്ലാത്ത തീക്ഷ്ണ ലൈംഗികത, ലൈംഗിക സമത്വം, അക്കാര്യത്തിലെ സ്വയം നിയന്ത്രണാവകാശം എന്നിവയുടെ അവതാരമായി നില്‍ക്കുകയും “ഭാര്യയുടെയും അമ്മയുടെയും ഭയപ്പെടുത്തുന്ന സങ്കല്‍പ്പങ്ങള്‍ ഇനിയും പ്രത്യക്ഷമായിത്തുടങ്ങിയിട്ടില്ലാത്ത ഇളംപെണ്ണിന്റെ (nymph) വശ്യതകള്‍” നിലനിര്‍ത്തുകയും ചെയ്യുന്നു. 

  (സിനി ബുക്ക് ഷെല്‍ഫ്: 02: ദൃശ്യതാളം October 2017) 

read more:

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

 Her Again: Becoming Meryl Streep by Michael Schulman

https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html