Featured Post

Wednesday, July 31, 2024

Palace Walk: Cairo Trilogy I by Naguib Mahfouz

 പരിവര്‍ത്തനത്തിന്റെ കുളമ്പടിനാദം


Palace Walk (The Cairo Trilogy – Part I) (1956) Naguib Mahfouz (Egypt)/ William Maynard Hutchins & Olive E. Kenny (1990)


ഇജിപ്തിലെ കൈറോയില്‍ 1911ലാണ് വ്യാപാരിയായ അബ്ദുല്‍ അസീസ്‌ ഇബ്രാഹിം മഹ്ഫൂസിന്റെയും ഭാര്യ ഫാത്മ മുസ്തഫയുടെയും മകനായി നഗീബ് അബ്ദുല്‍ അസീസ്‌ അല്‍ സബില്‍ഗി മഹ്ഫൂസ് ജനിക്കുന്നത്. മൂത്ത സഹോദരങ്ങളെക്കാള്‍ ഏറെ ഇളപ്പമായിരുന്നതുകൊണ്ട് ഏതാണ്ട് ഒരൊറ്റക്കുട്ടിയെ പോലെയാണ് മഹ്ഫൂസ് വളര്‍ന്നു വന്നത്. കൈറോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മഹ്ഫൂസ്പ്രമുഖ സോഷ്യലിസ്റ്റും എഡിറ്ററും ആയിരുന്ന സലാമ മൂസയുടെ ഉപദേശ പ്രകാരം ചെറുകഥകള്‍ എഴുതിത്തുടങ്ങി. അക്കാലത്ത്(മുപ്പതുകളില്‍) ഇജിപ്തില്‍ മൂന്നു പ്രബല ശക്തികളുടെ സ്വാധീനം ഉണ്ടായിരുന്നു: ബ്രിട്ടന് കീഴില്‍ ഒരു പ്രൊട്ടക്റ്ററേറ്റ് ആയിരുന്നു ഇജിപ്ത് അന്ന്. വിദേശ കാര്യംപ്രതിരോധംവാര്‍ത്താവിനിമയ സുരക്ഷിതത്വംഎന്നിവയോടൊപ്പം ആംഗ്ലോ-ഇജിപ്ത്യന്‍ സുഡാനിനെയും ബ്രിട്ടന്‍ നിയന്ത്രിച്ചു. എന്നാല്‍ 1936ല്‍ ഫാറൂഖ് രാജാവ് അധികാരത്തിലേറിയതോടെ, ആംഗ്ലോ-ഇജിപ്ത്യന്‍ ഉടമ്പടി പ്രകാരം ചില പ്രത്യേക പ്രദേശങ്ങളിലെ, വിശേഷിച്ചും സൂയസ് കനല്‍ പ്രദേശത്തെസൈനിക നിയന്ത്രണം മാത്രമായി ബ്രിട്ടന്റെ അധികാരം ഒതുങ്ങി. ഇതോടൊപ്പം, നാട്ടില്‍ ശക്തപ്രാപിച്ചുകൊണ്ടിരുന്ന ദേശീയ പ്രസ്ഥാനമായിരുന്നു മൂന്നാമതു ശക്തി.

ചെറുകഥകളും വിവര്‍ത്തനങ്ങളുമായി സാഹിത്യ സപര്യ തുടങ്ങിയ മഹ്ഫൂസ്തുടര്‍ന്നു രചിച്ച പുരാതന ഇജിപ്ത്യന്‍ ചരിത്രം പശ്ചാത്തലമാക്കിയ നോവല്‍ ത്രയത്തോടെയാണ് നോവലിന്റെ തട്ടകത്തിലേക്കു കടന്നത്‌. ആധുനിക സമൂഹത്തെ കുറിച്ചുള്ള സൂചനകള്‍ ഈ കൃതികളിലും അദ്ദേഹം സജീവമായി നിലനിര്‍ത്തിയിരുന്നു. രണ്ടാം ലോക യുദ്ധാനന്തര സാഹചര്യത്തെ നേരിടുക എന്ന ദിശാമാറ്റത്തോടെയാണ് കൂടുതല്‍ സമകാലിക പ്രസക്തിയുള്ള അദ്ദേഹത്തിന്‍റെ എഴുത്തു ഘട്ടം ആരംഭിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും ചേര്‍ന്ന സഖ്യ ശക്തികള്‍ക്ക് സൈനിക ഇടത്താവളം ആയിരുന്നു അക്കാലത്ത് ഇജിപ്ത്. യുദ്ധാനന്തരം1951ല്‍കൈറോ ഉടമ്പടി പിന്‍ വലിക്കപ്പെടുകയും ഇജിപ്ത് സ്വതന്ത്രമാകുകയും ചെയ്തുവെങ്കിലുംഅഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ ഫാറൂഖ് ഭരണം അട്ടിമറിക്കപ്പെട്ടു. രാജാവിന്റെ ഏഴു മാസം പ്രായമുള്ള മകന്‍ പിന്‍ഗാമിയായി വാഴിക്കപ്പെട്ടെങ്കിലും 1953ല്‍ ജനറല്‍ മുഹമ്മദ്‌ നഗീബിന്റെ കീഴില്‍ റിപ്പബ്ലിക് സ്ഥാപിതമായി. 1954ല്‍ ഗമാല്‍ അബ്ദുല്‍ നാസറിന്റെ കീഴില്‍ നടന്ന വിപ്ലവത്തെ തുടര്‍ന്നു നഗീബ് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായി. ഈ സംഭവ വികാസങ്ങളെല്ലാം മഹ്ഫൂസിന്റെ സുപ്രധാന കൃതികളായ ‘കൈറോ ത്രയം’ എന്നറിയപ്പെടുന്ന Palace Walk (1956), Palace of Desire: Cairo Trilogy II (1957),  Sugar Street: The Cairo Trilogy III (1957) എന്നിവയുടെ പശ്ചാത്തലത്തില്‍ സജീവമാണ്. *(1)

ആധുനിക അറബ് സാഹിത്യത്തിലെ ആദ്യത്തെ വലിയ കുടുംബ ഇതിഹാസമായ (family saga) കൈറോ ത്രയം (Palace Walk (1956), Palace of Desire: Cairo Trilogy II (1957),  Sugar Street: The Cairo Trilogy III (1957), അല്‍ സയ്യിദ് അഹ്മദ് അബ്ദുല്‍ ജവാദ് എന്ന കുലപതിയുടെയും കുടുംബത്തിന്റെയും മൂന്നു പതിറ്റാണ്ടു നീളുന്ന കഥ പറയുന്നു. ഒന്നാം ലോക യുദ്ധം മുതല്‍ ഫാറൂഖ് രാജാവ് അധികാര ഭ്രഷ്ടനാക്കപ്പെടുന്നതിന്റെ എട്ടു വര്‍ഷം മുമ്പു വരെയുള്ള കാലമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. കൈറോയിലെ അല്‍ ജമാലിയ്യ പ്രവിശ്യയില്‍ നിന്നുള്ള യഥാര്‍ത്ഥ തെരുവുകള്‍ തന്നെയാണ് നോവലുകളുടെ പേരുകള്‍. മഹ്ഫൂസിന്റെ രചനാരീതിയിലെ സോഷ്യല്‍ റിയലിസ്റ്റിക് ഘട്ടത്തിന്റെ ഏറ്റവും മികച്ച നേട്ടമായി നോവല്‍ ത്രയത്തെ നിരൂപകര്‍ പരിഗണിക്കുന്നു. (1952ലെ വിപ്ലവത്തെ സ്വാഗതം ചെയ്തുവെങ്കിലും പില്‍ക്കാലത്ത് വിപ്ലവത്തിനു സംഭവിച്ച അപചയങ്ങളില്‍ നിരാശനായ മഹ്ഫൂസ്ആലിഗറിസിംബോളിസംപരീക്ഷണാത്മക രീതികള്‍, തുടങ്ങിയവ ഉപയോഗിച്ചു ആത്മീയ സംഘര്‍ഷങ്ങളുടെയും അന്യതാബോധത്തിന്റെയും കഥകള്‍ ആവിഷ്കരിച്ചു. Children of Gebelawi പോലുള്ള കൃതികളില്‍ പ്രകോപനപരമായ നിലപാടുകള്‍ അദ്ദേഹത്തെ ഒരു വിവാദ നായകന്‍റെ പദവിയില്‍ എത്തിച്ചു. അദ്ദേഹത്തിന്‍റെ ജീവനു പോലും ഭീഷണിയുണ്ടായി.)

രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയിലെ കാലഘട്ടത്തില്‍ ഇജിപ്ത്യന്‍ നഗര സമൂഹം നേരിട്ട രാഷ്ട്രീയവും സാമൂഹികവും മതപരവുമായ സംഘര്‍ഷങ്ങളെ നോവല്‍ ത്രയത്തില്‍ മഹ്ഫൂസ് നിബന്ധിക്കുന്നു. ദേശീയ വാദികളും ബ്രിട്ടീഷ് ഇമ്പീരിയല്‍ താല്‍പര്യങ്ങളുടെ വക്താക്കളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതില്‍ പ്രധാനം. ആദ്യഭാഗമായ Palace Walk, യഥാര്‍ത്ഥ അറബ് പേര് (Bayn al-Qasrayn ‘രണ്ടു സ്ഥലങ്ങള്‍ക്കിടയില്‍) അന്വര്‍ത്ഥമാക്കുന്ന പോലെ, ഇജിപ്തിന്റെ പ്രത്യേക അവസ്ഥയെ (liminal position) സൂചിപ്പിക്കുന്നു: ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ (Ottoman Caliphate) ഭാഗവും ഒപ്പം പുതുതായി സ്വാതന്ത്ര്യത്തിലേക്ക് മുതിരുന്ന ദേശവും എന്നതാണ് അത്. നോവലിന്റെ മൂന്നില്‍ രണ്ടു ഭാഗവും ജവാദ് കുടുംബാംഗങ്ങളുടെ നിത്യ ജീവിത പരിസരങ്ങളില്‍ കേന്ദ്രീകരിക്കുന്നു: ആമിനയാസിന്‍ഖദീജഫഹ്മിആയിഷകമാല്‍ എന്നിവരെല്ലാം കുടുംബ നാഥന്‍ അല്‍ സയ്യദിന്റെ കര്‍ക്കശ മേല്‍നോട്ടത്തിനു കീഴില്‍ കുടുംബത്തിലെ ദൌത്യങ്ങള്‍വിവാഹംസാമൂഹിക ചടങ്ങുകള്‍ഉപചാരങ്ങള്‍ഭക്ഷണ മര്യാദകള്‍ തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്നു. ബ്രിട്ടന്റെ സുഡാന്‍ അധിനിവേശത്തിനെതിരെ നടന്ന 1919ലെ വിപ്ലവം വരെയുള്ള രണ്ടു വര്‍ഷക്കാലമാണ് നോവല്‍ പ്രധാനമായും കഥാകാലമായി എടുക്കുന്നത്. രണ്ടാം ഭാഗത്ത്, രക്തസാക്ഷിയകുന്ന ഫഹ്മിയിലൂടെ ദേശത്തിന്റെ ദേശീയ മുന്നേറ്റത്തെ നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. ഫഹ്മിയുടെ മരണത്തോടെയാണ് നോവല്‍ അവസാനിക്കുന്നതും.

പുറമേക്ക് തികഞ്ഞ ഭക്തനെങ്കിലുംകുടുംബത്തില്‍ നടപ്പാക്കുന്ന സദാചാര നിയമങ്ങളൊക്കെ മദ്യത്തിലും പരസ്ത്രീഗമനങ്ങളിലും മുങ്ങുന്ന രാത്രിസഞ്ചാരങ്ങളില്‍ കാപട്യപൂര്‍വ്വം കാറ്റില്‍പറത്തുന്ന അല്‍ സയ്യദ്, പുറംലോകവുമായുള്ള സമ്പര്‍ക്ക സാധ്യത വീട്ടിലെ സ്ത്രീകള്‍ക്കു പൂര്‍ണ്ണമായും നിഷേധിക്കുന്നുണ്ട്. എന്നാല്‍ അവരരിയാതെയെങ്കിലും പുറത്തു വമ്പിച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒരര്‍ത്ഥത്തില്‍ ആധുനികതക്കും ദേശീയ മുന്നേറ്റങ്ങള്‍ക്കും എതിരെ സമയത്തെ നിശ്ചലമാക്കി പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് ജവാദിന്റെത്. പരാജയം അതിന്റെ വിധിയാവാതെ വയ്യ. ജവാദിന്റെ പിതൃദായ അധികാരസ്വരൂപത്തിന്റെ നിഴലിലാണ് കുടുംബം എന്നിരിക്കിലും നോവല്‍ ആരംഭിക്കുന്നത് ആമിനയിലാണ്. ഭര്‍ത്താവിനു തികച്ചും കീഴ്പ്പെട്ട കുടുംബിനി: “എന്റെ അഭിപ്രായം പൂര്‍ണ്ണമായും അങ്ങയുടെത് തന്നെയാണ്, സാര്‍. എനിക്ക് എന്റെതായ അഭിപ്രായമില്ല” എന്നത് തന്നെയാണ് അവരുടെ പ്രഖ്യാപിത മാനിഫെസ്റ്റോ. “അവളുടേത്‌ പോലുള്ള ഏകതാനത നിറഞ്ഞ ഒരു ജീവിതത്തില്‍ വിരസത (boredom) എന്നത് ഒരുപക്ഷെ അപ്രസക്തമായ ഒരാശയം ആയിരുന്നു” എന്നും നോവലിസ്റ്റ് എഴുതുന്നുണ്ട്. തന്റെ രാക്കാല വിനോദങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവ് തിരിച്ചെത്തുന്നതും കാത്തിരിക്കുമ്പോള്‍ ഖുറാന്‍ പാരായണത്തിലൂടെ തന്നെ ഭയപ്പെടുത്തുന്ന പിശാചുക്കളെയും ജിന്നുകളെയും അകറ്റാന്‍ ശ്രമിക്കുന്ന ആമിന,  മതാത്മക പാട്രിയാര്‍ക്കിക്കും കൊളോണിയല്‍ അരക്ഷിതത്വത്തിനും ഇടയില്‍ കുരുങ്ങിയ സ്ത്രീയുടെ ഏകാന്തതയുടെ ചിത്രമാണ്‌. സമാദരണീയനായ മതപണ്ഡിതന്റെ മകളായ ആമിന തികഞ്ഞ മതനിഷ്ഠ ഉള്ളവളാണ്. എന്നാല്‍ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേര്‍തിരിച്ചു കാണുന്നില്ല എന്നതാണ് അവരുടെ ഭയപ്പാടുകളുടെ ഉറവിടം. നാലുവര്‍ഷമായി തുടരുന്ന യുദ്ധം ഓട്ടോമന്‍ ഭരണത്തിന്റെയും സഖ്യശക്തിയായ ജര്‍മ്മനിയുടെയും വിജയത്തില്‍ കലാശിക്കണമെന്നും അതുവഴി ബ്രിട്ടനും നഗരത്തിലെങ്ങും വെട്ടുകിളിക്കൂട്ടം പോലെ വ്യാപിക്കുകയും നാടിനെയും നാട്ടാരെയും നശിപ്പിക്കുകയും ചെയ്യുന്ന ആസ്ട്രേലിയക്കാരും ഒഴിഞ്ഞുപോകണം എന്നും അവള്‍ പ്രാര്‍ഥിക്കുന്നു. വീട്ടിനകത്തെ ദൈവഭയമുള്ള ഭാവത്തിനപ്പുറം യഥാര്‍ഥത്തില്‍ ഇരട്ട വ്യക്തിത്വത്തിനുടമയെങ്കിലും ഭര്‍ത്താവ് മിക്കപ്പോഴും സൗമനസ്യ പ്രകൃതനാണ് എന്നതില്‍ ആമിനക്ക് നന്ദി തോന്നുന്നത് ഒരര്‍ത്ഥത്തില്‍ അവരുടെ നിസ്സഹായതയുടെ മറുവശം കൂടിയാണ്. ചിലപ്പോഴൊക്കെ അയാള്‍ പുറംലോകത്തു നിന്നുള്ള വാര്‍ത്തകള്‍ പോലും പങ്കുവെക്കുന്നത് മറ്റൊരു രീതിയിലും അതൊന്നും അറിയാനുള്ള യാതൊരു സാധ്യതയുമില്ലാത്ത ഭാര്യക്കും പെണ്‍മക്കള്‍ക്കും അങ്ങേയറ്റം കൌതുകകരമാണ്. എന്നാല്‍ ഈ വിധേയത്വത്തിലേക്ക് ആമിന പരുവപ്പെട്ടത് കനത്ത വിലനല്‍കിത്തന്നെയാണ് എന്ന് വ്യക്തമാണ്‌. ഒരു പതിനലുകാരിയായിവിവാഹിതയായി എത്തിയ കാലത്ത് ഭര്‍ത്താവിന്റെ രാത്രിസഞ്ചാരങ്ങളെ ചോദ്യം ചെയ്യാനുള്ള തന്റേടം കാട്ടിയിരുന്നതിനു കിട്ടിയ പ്രഹരങ്ങളാണ് അവളെ നിശ്ശബ്ദയായിരിക്കാന്‍ പഠിപ്പിച്ചത്. ‘തേനീച്ച’ എന്ന് അയല്‍ക്കാരികള്‍ വിളിക്കുന്ന ആമിനമുതിര്‍ന്ന പെണ്‍മക്കള്‍ ഉണ്ടായിട്ടും ഇപ്പോഴും ഗാര്‍ഹിക ജോലികളില്‍ മുഴുകുന്നതും അവരുടെ എകാന്തതക്കുള്ള മറുമരുന്നാവാം. കുടുംബക്കാരെ കാണാനോപ്രിയപ്പെട്ട അല്‍ ഹുസൈന്‍ പള്ളിയില്‍ പോകാനോ പോലും അനുവാദമില്ലാത്ത ആമിനഒരിക്കല്‍ മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പുറത്തിറങ്ങുകായും കാറിടിച്ചു പരിക്കു പറ്റുകയും ചെയ്യുമ്പോള്‍ അതു വലിയ അപമാനമായി ജവാദ് എടുക്കുന്നത്ആണ്‍തുണയില്ലാതെ പുറത്തിറങ്ങിയ ഭാര്യയുടെ നടപടി മൂലമാണ്.

അഞ്ചുമക്കളില്‍ മൂത്തയാളായ യാസിന്‍ സത്യത്തില്‍ അയാളുടെ മുന്‍ ബന്ധത്തില്‍ പിറന്നവനാണ്. ഒമ്പത് വയസ്സില്‍ കുടുംബത്തിലെത്തിയ അയാള്‍പോറ്റമ്മയെ ഉമ്മയായിത്തന്നെ കാണുന്നു. പിതാവിന്റെ അതേ ജനിതകതാല്പര്യങ്ങളും ജീവിതരീതിയും തന്നെയാണ് അയാളെയും ആകര്‍ഷിക്കുന്നത്. ജവാദിന്റെ രീതികളോട് പൊരുത്തപ്പെടാനാകാതെ വിവാഹ മോചനത്തില്‍ കലാശിച്ച ആദ്യവിവാഹത്തില്‍ ജനിച്ച യാസീന്‍പെറ്റമ്മ തന്റെ ഏകാന്തതയില്‍ ഉണ്ടാക്കിയെടുത്ത ആണ്‍സൗഹൃദങ്ങള്‍ കാരണമാണ് അവരെ വിട്ടുപോന്നത് എന്നത്പിതാവിന്റെ സമാന്തരമായി അയാളെയും മാറ്റുന്നു. “പുരാതന കാലം മുതലേവീടുകള്‍ സ്ത്രീകള്‍ക്കും പുറംലോകം ആണുങ്ങള്‍ക്കും ഉള്ളതാണ്” എന്ന്‍ അയാള്‍ ഉദ്ധരിക്കും. എന്നാല്‍അപഖ്യാതികള്‍ പടരാതെ സൂക്ഷിക്കാനുള്ള ജവാദിന്റെ വിവേകം മകനില്ല. അതേസമയംപിതാവിന്റെ ഇരട്ട ജീവിതത്തെ കുറിച്ചുള്ള അറിവ്, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായദേശീയ രാഷ്ട്രീയ ബോധ്യങ്ങളിലേക്കും മതനിഷ്ഠയിലേക്കും ഉണര്‍ന്നു തുടങ്ങുന്ന ഫഹ്മിയെ ഞെട്ടിച്ചു കളയും. അയല്‍പ്പക്കത്തെ ടെറസ്സില്‍ തുണി അയയിലിടാന്‍ വരുന്ന മരിയാം തന്നെ പ്രണയിക്കുന്നുണ്ടോ എന്ന ചിന്ത അയാളിലുണ്ടാക്കുന്ന സമ്മിശ്ര വികാരം ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധം ഒരിക്കലും സാധ്യമല്ലാത്ത പാട്രിയാര്‍ക്കല്‍ കാപട്യങ്ങളുടെ സൃഷ്ടി തന്നെയാണ്: ഒരു വേള അവളൊരു ആധുനിക സ്ത്രീ ആയിരിക്കാംഅല്ലെങ്കില്‍ ഒരു ദുര്‍ന്നടപ്പുകാരിഅതുമല്ലെങ്കിലോതന്നെ തിരിച്ചും ഇഷ്ടപ്പെടുന്ന ഒരുത്തി. സ്കൂള്‍ വിദ്യാര്‍ഥിയായ കമാലിനു കുട്ടിത്തം വിട്ടുമാറിയിട്ടുമില്ല. പിതാവു നിഷ്കര്‍ഷിക്കുന്ന കാര്‍ക്കശ്യങ്ങള്‍ അവന്റെ സ്വതസിദ്ധമായ പ്രസരിപ്പിനെ തടസ്സപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ പിതാവ് തന്നെ തല്ലുന്നതു എന്തിനെന്നുപോലും അവനു വ്യക്തമല്ല.

നോവല്‍ ആരംഭത്തില്‍ ഇരുപതുകരിയായ ഖദീജ സുന്ദരിയാണെങ്കിലും തടിച്ച പ്രകൃതത്തെ അഭിലഷണീയമായി കാണുന്ന സമൂഹത്തില്‍ വേണ്ടതിനേക്കാള്‍ തീരെ മെലിഞ്ഞവളാണ് എന്നത് കുടുംബത്തെ മഥിക്കുന്നു. ബുദ്ധിമതിയും മൂര്‍ച്ചയുള്ള നാക്കിന്റെ ഉടമയുമായ ഖദീജസഹോദരങ്ങളെ അതിന്റെ ചൂട് ഇടയ്ക്കിടെ അറിയിക്കുകയും ചെയ്യും. മൂത്തവള്‍ നില്‍ക്കെ ഇളയവളെ വിവാഹം ചെയ്തു കൊടുക്കുന്നതിലെ പൊരുത്തക്കേട് മാറ്റിവെച്ചു അതിസുന്ദരിയായ പതിനാറുകാരി ആയിഷ വിവാഹിതയാകുന്നതില്‍ സാമ്പ്രദായികതയില്‍ നിന്നുള്ള ചെറിയ വേറിട്ടുപോക്കു കാണാം. ആണുങ്ങള്‍ ജോലിക്ക് പോയ്ക്കഴിഞ്ഞാല്‍ മുകള്‍ നിലയിലെ വിരിയിട്ട ജനാലക്കിപ്പുറമിരുന്നു ഒരു പ്രത്യേക ചെറുപ്പക്കാരന്റെ തെരുവിലൂടെയുള്ള പോക്ക് നോക്കിയിരിക്കുമായിരുന്ന ആയിഷ തന്നെയും അവളുടെ പുറമേക്കുള്ള വിനയ പ്രകൃതത്തില്‍ നിന്ന് വ്യത്യസ്തമായ ആന്തര പ്രകൃതം പ്രകടിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പെണ്‍കുട്ടികള്‍ പുറത്തിറങ്ങിക്കൂടെന്ന വിലക്കില്‍ സ്കൂള്‍ വിദ്യാഭ്യാസം പോലും തുടരാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍വിവാഹം എന്ന ഏക മോചനം കാത്തു കുടുംബത്തില്‍ ചുറ്റിക്കറങ്ങി. കുടുംബത്തില്‍ത്തന്നെ പുരുഷന്മാര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ക്ക് അവകാശമില്ല. പുറത്തു ലോകം ഇത്തരം ക്രമങ്ങളെ പൊളിച്ചെഴുതി തുടങ്ങുമ്പോഴും ജവാദ് കുടുംബം പഴയ പാരമ്പര്യങ്ങളില്‍ തുടരുന്നു. പുതുതായി വിവാഹം കഴിക്കുന്ന യാസീന്‍ഭാര്യയെ പട്ടണത്തിലേക്ക് കൂട്ടുന്നതിനെ കുറിച്ചു ജവാദ് വലിയ കോളിളക്കം ഉണ്ടാക്കുന്നുണ്ട്. നിസ്കാര വേളകളില്‍ പശ്ചാത്തപിച്ചാല്‍ അതുമൂലം തന്റെ സുഖലോലുപ ജീവിതാസക്തിയെ ദൈവം മാറ്റിക്കളഞ്ഞാലോ എന്ന ഭയത്തില്‍ പ്രാര്‍ത്ഥന ഒഴിവാക്കുന്ന യാസീനിനു വിവാഹ ജീവിതം ദുഷ്കരമാണ്. സ്വന്തം കുടുംബത്തില്‍ സ്വതന്ത്ര വ്യക്തിത്വത്തോടെ ജീവിച്ച സൈനബിനാകട്ടെജവാദ് കുടുംബത്തില്‍ താനൊരു കീഴൊതുങ്ങല്‍ക്കാരി ആകുന്നുവോ എന്നും ഭയമുണ്ട്. യാസീനിന്റെ പ്രകൃതവും കൂടിച്ചേരുന്നതോടെ മനം മടുത്തു അവള്‍, ഗര്‍ഭിണിയായിട്ടുംവിവാഹ ജീവിതത്തില്‍ നിന്ന് പിന്തിരിയുന്നു. വിവാഹം ചെയ്തയക്കപ്പെടുന്ന ആയിഷയും ഖദീജയും തുടര്‍ന്നുള്ള കഥാഭാഗങ്ങളില്‍ ഏതാണ്ട് അപ്രസക്തരാകുന്നത്കുടുംബത്തിനപ്പുറം ഒരസ്തിത്വവും ഇവിടെ സ്ത്രീക്കില്ല എന്നതിന്റെ കൂടി സൂചകമാണ്. ആണ്‍മക്കള്‍ മാത്രമുള്ള കുടുംബം മറ്റൊരു ഇടമായി മാറുകയും ചെയ്യുന്നത് ഏറെ ബാധിക്കുന്നത് കൗമാരം കടക്കുക മാത്രം ചെയ്യുന്ന കമാലിനെയാണ്‌. സഹോദരിമാരെ സന്ദര്‍ശിക്കുമ്പോഴാവട്ടെഅവര്‍ തികച്ചും അന്യരായിക്കഴിഞ്ഞ പോലെ അവനു അനുഭവപ്പെടുകയും ചെയ്യുന്നു.

അമിതാധികാര പ്രയോഗവും അമിത രക്ഷക ഭാവവും ഒന്നായി പരിണമിക്കുന്ന പ്രകൃതമാണ് ജവാദിന്റെത്. മക്കളെ സ്നേഹിക്കുന്നതും ഉടമസ്ഥപ്പെടുത്തുന്നതും അയാള്‍ക്ക് ഒന്നുതന്നെയാണ്. പെണ്‍കുട്ടികളെ ‘പ്രതിരോധസാധ്യമല്ലാത്ത തിന്മ’ ആയിക്കാണുന്ന അയാള്‍ക്ക് അയാളുടെ ആണ്‍മക്കള്‍ ‘ചരിത്രത്തിന്റെ ചട്ടക്കൂടിനു വെളിയില്‍’ താന്‍ മാത്രം നിയന്ത്രിക്കുന്ന പ്രത്യേക ജനുസ്സാണ്. അനിവാര്യമായും സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നതാണ് ജവാദിന്റെ നിയന്ത്രണ ശക്തിയെ അന്തിമമായി ബാധിക്കുക. മക്കള്‍ആണ്മക്കളും പെണ്‍മക്കളുംവിവാഹപ്രായം ആകുന്നതോടെ അയാളുടെ ഇരട്ട ജീവിതവും പ്രശ്നഭരിതമാകും. തെരുവിലൂടെ ഒഴുകാന്‍ തുടങ്ങുന്ന കൊളോണിയല്‍ സൈന്യത്തിന്റെ സാന്നിധ്യവും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് സൈനികരുമായുണ്ടാകുന്ന ഏറ്റുമുട്ടലുകളില്‍ നിന്നും സ്വാതന്ത്ര്യ പോരാട്ടത്തില്‍ നിന്നും മകനെ പിന്തിരിപ്പിക്കാന്‍ കഴിയാത്തതും അയാളുടെ പതനത്തെ ത്വരിതപ്പെടുത്തും.

ആസ്ട്രേലിയക്കാരും ഇംഗ്ലീഷുകരുമായ കൊളോണിയലിസ്റ്റുകളുടെ സാന്നിധ്യം നോവലില്‍ ഉടനീളം അനുഭവവേദ്യമാണ്. കൈറോയിലെങ്ങും നിരീക്ഷണം വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി അവര്‍ പ്രദേശത്തു ക്യാമ്പു ചെയ്യുന്നത് കമാലിനു കൌതുകം ജനിപ്പിക്കുമെങ്കിലും, മറ്റുള്ളവരില്‍ ആശങ്കയുണര്‍ത്തുന്നു. യാസീന്‍ മറ്റെല്ലാ ഇജിപ്തുകരെയും പോലെ അവരെ വെറുക്കുന്നുണ്ട്. എന്നാല്‍ അതേസമയം അവര്‍ വേറൊരു ജനുസ്സാണെന്നും അയാള്‍ ചിന്തിക്കുന്നു. നിസ്സാരമായ ഒരു സംഭവത്തില്‍ അവരില്‍ ഒരാളോട് ഞൊടിയിട സൗഹൃദം കാണിക്കുന്നത് പിന്നീട് അയാള്‍ക്ക് വലിയ അപകടം വരുത്തിവെക്കുന്നുണ്ട്.

നോവല്‍ അവസാനിക്കുന്നത് വിപ്ലവത്തിന്റെ വിജയവും സ്വാതന്ത്ര്യത്തിലേക്കുള്ള ഇജിപ്തിന്റെ ചുവടുവെപ്പും മുന്നില്‍ കാണുന്ന വിധത്തിലാണ്. എന്നാല്‍ ഏറ്റവും ചുരുങ്ങിയത് ജവാദ് കുടുംബത്തിനെങ്കിലും അത് സംഭവിക്കാന്‍ പോകുന്നില്ല എന്നതാണ് സത്യം. 

Palace Walk ശരിക്കുമൊരു കുടുംബ ചിത്രമാണ്‌: “ഓരോ കുടുംബാംഗത്തിന്റെയും പാത്രസൃഷ്ടി തികച്ചും പൂര്‍ണ്ണമാണ്ഓരോരുത്തര്‍ക്കും ഒരു നിയോഗമുണ്ട് – കാര്യങ്ങളെ കുട്ടികളുടെ കണ്ണിലൂടെ കാണുന്ന കമാല്‍പ്ലേ ബോയ്‌ യാസീന്‍രാഷ്ട്രീയക്കാരന്‍ ഫഹ്മിസുന്ദരി ആയിഷ ഗൗരവക്കാരി ഖദീജ. ചെറുതും വലുതുമായ കുടുംബ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്എല്ലാത്തിന്റെയും മേലുള്ള കുടുംബ നാഥന്റെ ഉറച്ച നിയന്ത്രണവും – എന്നിരിക്കിലും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ നിതാന്ത ഭീഷണി വാതില്‍ മുട്ടുന്നുമുണ്ട്.” (The complete review's Review).

എഴുപത്തിയൊന്നു ചെറുഅധ്യായങ്ങളിലായി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുംഒരു സംഭവത്തില്‍ നിന്നും മറ്റൊന്നിലേക്കും എന്ന മട്ടില്‍ സാവധാനത്തിലാണ് ആഖ്യാനം നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍ ചില ഘടകങ്ങളുടെ അഭാവവും ഇവിടെ പ്രകടമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: ഉദാഹരണത്തിന്പെണ്‍മക്കള്‍ എങ്ങനെയാണു  വിവാഹജീവിതത്തിലേക്ക് പരിണമിക്കുന്നത് എന്നതിനെ കുറിച്ച് നോവലില്‍ കാര്യമായ സൂചനകള്‍ ഒന്നുമില്ല. *(3).  

   

 References:

1. encyclopedia.com content. ‘Mahfouz, Naguib’, Updated Aug 13 2018, https://www.encyclopedia.com/people/literature-and-arts/miscellaneous-world-literature-biographies/naguib-mahfouz. Accessed 22.12.2022

2. Sabry Hafiz. ‘Introduction to The Cairo Trilogy, Everyman’s Library Edition, 2001

3. The complete review's Review, https://www.complete-review.com/reviews/mahfouzn/cairo1.htm. Accessed 22.12.2022

Read more:

 Palace of Desire (The Cairo Trilogy 2)    

https://alittlesomethings.blogspot.com/2024/08/palace-of-desire-cairo-trilogy-ii-by.html

Sugar Stree  (The Cairo Trilogy 3) 

https://alittlesomethings.blogspot.com/2024/08/sugar-street-cairo-trilogy-iii-naguib.html


Chronicle in Stone by Ismail Kadare

 

മുതിര്‍ന്നുവരവിന്റെ ശിലാ ലിഖിതങ്ങള്‍




കദാരെയുടെ ഏറ്റവും ശ്രദ്ധേയമായ കൃതികളില്‍ 'മൂന്നു ആര്‍ച്ചുകളുള്ള പാലം (The Three Arched Bridge)', 'സ്വപ്നങ്ങളുടെ കൊട്ടാരം (The Palace of Dreams)' തുടങ്ങിയ അന്യാപദേശ സ്വഭാവം പ്രകടമാക്കിയ രാഷ്ട്രീയ , ദേശീയ സത്യാന്വേഷണങ്ങളെ അപേക്ഷിച്ച് കൂടുതല്‍ യഥാതഥമെന്നു പറയാവുന്ന ഒന്നാണ് കൂടുതല്‍ ആത്മാകഥാപരവുമായ 'ശിലയിലെ പുരാവൃത്തം (Chronicle in Stone) .' ഇതര കൃതികളില്‍ നിന്ന് വ്യത്യസ്തമായി , ചരിത്രപ്പഴമയെയും മിത്തുകളെയും പശ്ചാത്തലമായി കൂട്ട് പിടിക്കാത്തസ്വന്തം ബാല്യകൗമാരാനുഭവങ്ങളുടെ സര്‍ഗ്ഗാത്മക പുന സൃഷ്ടിയാണ് ഈ കൃതി.

ദക്ഷിണ അല്‍ബേനിയയിലെ ചെങ്കുത്തായ മലയോരനഗരമായ ജിറോകാസ്റ്റര്‍ എന്ന അടുക്കടുക്കായ ശിലാ നിര്‍മ്മിത ഗൃഹ സമുച്ചയ പ്രദേശം ഏറെ ചരിത്ര പ്രസക്തിയുള്ളതും തന്ത്ര പ്രധാനവുമായ ഇടമായിരുന്നുയുഎന്നിന്‍റെ ഹെറിറ്റേജ്‌ വിഭാഗത്തില്‍ ഇടം പിടിച്ചിട്ടുള്ള നഗരത്തിന്‍റെ മതിലുകള്‍ക്ക് എഡിമൂന്നാം നൂറ്റാണ്ട് മുതല്‍ പഴക്കമുണ്ട്കദാരെ വളര്‍ന്ന വീട്1677-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ്പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കോട്ടയുള്ള നഗരത്തില്‍ ഇത് താരതമ്യേന പുതിയതാണെന്ന് പറയാംഅഞ്ചു നിലകള്‍ വരെ ഉയരമുള്ളവയാണ് മിക്ക ഭവനങ്ങളുംചെങ്കുത്തായ മലയോരത്തെ ഭവനങ്ങങ്ങളില്‍ ഒരു നിരയുടെ മേല്‍ക്കൂര തൊട്ടു മുകളിലേതിന്റെ അടിവാരത്താവാംഒരു വീടിന്റെ മുകളില്‍ നിന്ന് വീണാല്‍ തൊട്ടടുത്തതിന്റെ മേല്‍ക്കൂരയില്‍ പതിക്കാം എന്നു പ്രദേശത്തെ കുടിയന്മാര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നെന്നു നോവലില്‍ പരാമര്‍ശമുണ്ട്രണ്ടാം ലോക യുദ്ധ കാലത്ത് വൈദേശികാക്രമണങ്ങളുടെ ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് പഴമയുടെ ഗന്ധം എങ്ങും തളം കെട്ടി നില്‍ക്കുന്ന ഈ നഗരം.

 

"അതൊരു അസാധാരണ നഗരമായിരുന്നുഒരു മഞ്ഞു കാല രാവില്‍ താഴ് വരയില്‍ ഉരുവം കൊണ്ട ഏതോ ചരിത്രാതീതകാല ജീവി പോലെയായിരുന്നു അത്ഇപ്പോള്‍ അത് മലയോരത്തുകൂടെ അള്ളിപ്പിടിച്ചു മുകളിലേക്ക് കയറുകയായിരുന്നുനഗരത്തിലുള്ളതെല്ലാം പുരാതനവും ശിലാ നിര്‍മ്മിതവും ആയിരുന്നുതെരുവുകളും ഉറവകളും മുതല്‍ഭീമന്‍ ചെതുമ്പലുകള്‍ പുതച്ച പോലെ ചാര വര്‍ണ്ണമായ പൊറ്റകളുമായി എങ്ങും പരന്നു കിടന്ന കാലപ്പഴക്കമേറിയ ഭവനങ്ങള്‍ വരെ ശക്തമായ ആമത്തോടിനു ചുവടെ ജീവന്റെ മൃദുല മാംസം നിലനില്‍ക്കുകയും പെരുകുകയും ചെയ്തുവന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

ആദ്യമായി അത് കാണുന്ന യാത്രികന് അതിനെ മറ്റെന്തെങ്കിലുമൊന്നിനോട് തുലനം ചെയ്യാന്‍ തോന്നുമായിരുന്നുപക്ഷെ അത് അസാധ്യമാണെന്ന് ഉടന്‍ അയാള്‍ തിരിച്ചറിഞ്ഞുകാരണംആ നഗരം എല്ലാ വിധ സാത്മ്യങ്ങളെയും നിരാകരിച്ചുസത്യത്തില്‍അത് മറ്റൊന്നിനെയും പോലെയായിരുന്നില്ലമഴയുംആലിപ്പഴ വീഴ്ചയും മഴവില്ലുകളും , അല്ലെങ്കില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള വിദേശ കൊടിക്കൂറകളും ദീര്‍ഘകാലം പുരപ്പുറങ്ങളില്‍ നില്‍ക്കാന്‍ അനുവദിച്ചു എന്നത് പോലെയല്ലാതെ ഒന്നുമായും തുലനം ചെയ്യാനും അത് അനുവദിച്ചില്ലകാരണം അവയൊക്കെയും ഒരു പോലെ അയഥാര്‍ത്ഥവും മാഞ്ഞുപോകുന്നതും ആയിരുന്നപ്പോള്‍ നഗരം സ്വയം അനശ്വരവും ഉറച്ച പ്രതലത്തില്‍ നകൂരമിട്ടതും ആയിരുന്നു....”

1939-ല്‍ മുസോളിനി അല്‍ബേനിയ കീഴടക്കി അല്പായുസ്സായിരുന്ന ഇറ്റാലിയന്‍ സാമ്രാജ്യത്തോട് ചേര്‍ത്തുരണ്ടു കൊല്ലത്തിനകം ബ്രിട്ടന്റെ സഹായത്തോടെ ഇരമ്പിയെത്തിയ ഗ്രീക്ക്‌ സൈന്യം മുസോളിനിയെ തുരത്തിയെങ്കിലും താമസിയാതെ വീണ്ടും ഇറ്റാലിയന്‍ അധീനതയിലായി. 1943-ല്‍ സഖ്യ ശക്തികള്‍ ഇറ്റലിയെ തോല്പിച്ചതോടെ മുന്നേറിയ ജര്‍മ്മനിഗ്രീസ്യുഗോസ്ലാവ്യ എന്നിവയോടൊപ്പം അല്‍ബേനിയ മുഴുവന്‍ കീഴടക്കിഈ സ്തോഭ ജനകമായ കാല ഘട്ടത്തിന്റെ അനുഭവങ്ങളാണ് ഭാവനാ സമ്പന്നനും ഇത്തിരി ഹ്രസ്വ ദൃഷ്ടിയുമായ ഒരു കൗമാരക്കാരന്റെ കണ്ണിലൂടെ കദാരെ തന്റെ 'ശിലയിലെ പുരാവൃത്തംഎന്ന കൃതിയില്‍ അടയാളപ്പെടുത്തുന്നത്.

"നൂറ്റാണ്ടുകളോളം റോമക്കാരുടെയുംനോര്‍മന്‍കാരുടെയും ബൈസന്റയ്ന്‍തുര്‍ക്കികള്‍ഗ്രീക്കുകാര്‍ ഒടുവില്‍ ഇറ്റലിക്കാര്‍ എന്നിവരുടെയും ഉടമസ്ഥതയില്‍ ആയിരുന്ന നഗരം ഇപ്പോള്‍ ഈ സന്ധ്യക്ക്‌ ജര്‍മന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി ഇരുട്ട് വ്യാപിക്കുന്നത് നോക്കി കിടന്നുതികച്ചും തളര്‍ന്ന്യുദ്ധം കൊണ്ട് സ്തബ്ധനായി കിടക്കവേഅത് ജീവന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല".

കടുത്ത അന്ധ വിശ്വാസങ്ങള്‍ക്കും പരമ്പരാഗത ധാരണകള്‍ക്കും ഇരയായ നിരക്ഷരരായ നാട്ടുകാര്‍ സ്റ്റാലിന്റെ മേല്‍ക്കോയ്മയെ കുറിച്ച് 'ചുവന്ന താടിയുള്ള 'യൂസുഫ് സ്റ്റാലിന്‍എന്ന 'മുസ്ലിംഎന്ന് ആശ്വാസം കൊള്ളുന്നുണ്ട് . 1913 ല്‍ ഔദ്യോഗികമായി അധികാരമൊഴിയും വരെ ഒട്ടോമന്‍ പാരമ്പര്യത്തില്‍ താരതമ്യേന മികച്ച ജീവിത നിലവാരത്തില്‍ കഴിഞ്ഞു വന്ന കര്‍ഷകരുടെയും ചെറുകിട ഭൂവുടമകളുടെയും ഭാര്യമാരും പെണ്മക്കളും വിധവകളുമൊക്കെയായ അവര്‍ക്ക് അതൊരു സമാശ്വാസമായി തോന്നുന്നു. 'മൂന്നു ആര്‍ച്ചുകളുള്ള പാലം (The Three-Arched Bridge)' എന്ന നോവലില്‍ ഒട്ടോമന്‍ കാലത്തെ കുറിച്ച് ആഖ്യാതാവായ അല്‍ബേനിയന്‍ ഭിക്ഷു ജോണ്‍ ഉക്കാമ പറയുന്നുണ്ട്:

"മഹത്തായ ഒട്ടോമന്‍ ദേശത്തിന്റെ വിശപ്പ്‌ കാറ്റില്‍ അനുഭവ വേദ്യമായിരുന്നുസ്ലാവുകളുടെ വന്യമായ വിശപ്പ്‌ ഞങ്ങള്‍ക്ക് ശീലമായിരുന്നുനഗ്നവും ഒരു ചെന്നായുടെത് പോലെ വെളിക്കു കാണാവുന്ന പല്ലുകളുമായി ഈ വിശപ്പ്‌ എപ്പോഴും മറ്റെന്തിനെക്കാളും അപകടകാരിയായിരുന്നുഎന്നാല്‍ അതിനു വിപരീതമായിഒട്ടോമന്‍ ബലപ്രയോഗത്തില്‍ ഒരു തരം മനംമയക്കലിന്റെ രൂപമുണ്ടായിരുന്നുഅവര്‍ അവരുടെ ചിഹ്നമായി ചന്ദ്രനെ തെരഞ്ഞെടുത്തതില്‍ എനിക്കു അത്ഭുതം തോന്നിയില്ലഅതിന്റെ വെളിച്ചത്തിനു ചുവടെലോകത്തെ തലോടിക്കിടത്തി ഉറക്കാനാവും.”

ഹിജറ വര്‍ഷവുമായി ചേര്‍ത്തു അറുനൂറു കൊല്ലം പുറകോട്ടു കാലത്തെ തിരിക്കണം എന്നതൊക്കെയായിരുന്നു അവരുടെ ചുരുക്കം ആവശ്യങ്ങളിലൊന്ന് എന്നും ഇത്തിരി തമാശയോടെ അയാള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 'ശിലയിലെ പുരാവൃത്തത്തില്‍ എങ്ങും തങ്ങി നില്‍ക്കുന്ന പാരമ്പര്യത്തിന്റെ നീക്കിവെപ്പുകളും മുത്തശ്ശിക്കഥാന്തരീക്ഷവും വലിയൊരളവോളം ഈ ഒട്ടോമന്‍ പഴമയുടെതാണ്ആഖ്യാതാവിന്റെ പ്രകടമായ സര്‍ഗ്ഗാത്മകത ഉള്‍പ്പെടെ . എന്നാല്‍ 'അപശകുന ചിഹ്ന'മായ കണ്ണട വെച്ച എന്‍വര്‍ ഓജയാണ് സ്റ്റാലിനിസത്തിന്‍റെ അല്‍ബേനിയന്‍ പതിപ്പായി അധികാരം പിടിച്ചടക്കുന്നത്.

നോവലിസ്റ്റിന്റെ അപര സ്വത്വം (alter ego) തന്നെയെങ്കിലും ആഖ്യാതാവിന്റെ കാഴ്ചകളുടെ ഊന്നല്‍ അക്കാലത്ത് ആറോ ഏഴോ വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കദാരെയെക്കാള്‍ ഇത്തിരിക്കൂടി മുതിര്‍ന്ന ഒരു കൗമാരക്കാരന്റേതാണ്നോവലിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചി ടത്തോളം ഇത് ഏറെ പ്രധാനമാണ്അതീവ സംവേദനശീലമുള്ള അവന്‍ ഒന്നും കാണാതെ പോവുന്നില്ലതാന്‍ കാണുന്നതിന്റെയെല്ലാം പശ്ചാത്തലമോ അര്‍ത്ഥമോ മുഴുവനായി മനസ്സിലായിട്ടില്ലെങ്കിലുംനോവലിന്റെ തുടക്കത്തില്‍ നിര്‍ത്താതെ പെയ്ത പേമാരിയുടെ ഫലമായി അപകടകരമാം വിധം നിറഞ്ഞു കവിയുന്ന ജല സംഭരണി കാലിയാക്കാന്‍ സഹായിക്കാനെത്തുന്ന അയല്‍ വാസികളുടെയും മുത്തശ്ശിമാരുടെയും ഇടയില്‍ കൗതുകത്തോടെ ഓടി നടക്കുന്ന ആഖ്യാതാവിനെ കാണാം: “ഈ ലോകത്ത് എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയുണ്ട്മരണത്തിനു മാത്രമേ പരിഹാരമില്ലാതുള്ളൂ എന്റെ പൊന്നുമോനേ !” എന്ന് സമാശ്വസിപ്പിക്കുന്നുണ്ട് മുത്തശ്ശിഉറങ്ങാന്‍ തുടങ്ങുമ്പോള്‍ അവന്‍ സ്വയം കണ്ടെത്തുന്നു: “മുതിര്‍ന്നവരില്‍ നിന്ന് പെറുക്കിയെടുത്ത വാക്കുകള്‍സംഭാഷണ ശകലങ്ങള്‍ എന്റെ മനസ്സില്‍ വന്നുഅവയുടെ അര്‍ഥം ജലം പോലെ വഴുതിപ്പോയെങ്കിലും.”

കൗമാര നൈസര്‍ഗ്ഗികത അനുഭവ യാഥാര്‍ത്ഥ്യങ്ങളുമായുള്ള മുഖാമുഖത്തില്‍ നഷ്ടപ്പെടുന്ന പ്രക്രിയ കൂടിയാണല്ലോ 'വളരുകഎന്നത്ജിറോകാസ്റ്ററിന്റെ ചരിത്രഗതിയിലെ മാറ്റങ്ങള്‍ക്കു സമാന്തരമായി തന്നെയാണ് കേന്ദ്ര കഥാപാത്രം മാറ്റങ്ങളുടെ പരുക്കന്‍ യഥാതഥാവസ്ഥയിലേക്ക് കണ്‍ തുറക്കുന്നതുംകൗമാരക്കാരനായ ആഖ്യാതാവിനെ ഉപയോഗിക്കുന്നതിലൂടെ നഗരം കടന്നു പോകുന്ന മാറ്റങ്ങളുടെ തീവ്രത കൂടുതല്‍ മിഴിവുറ്റതാവുന്നു. “വിമാനത്താവളം പോലെ സുന്ദരമായ ഒന്നിനെ ആളുകള്‍ക്ക് എങ്ങനെയാണ് ഇഷ്ടമാവാതെ പോവുന്നതെന്ന് എനിക്ക് മനസ്സിലാവുമായിരുന്നില്ലപക്ഷെ പിന്നീട് എനിക്ക് മനസ്സിലായി മനുഷ്യര്‍ പൊതുവേ മഹാ ബോറന്മാരാണെന്ന് !” എന്ന് തുടക്കത്തിലേ അവന്‍ പറയുന്നുണ്ട്നഗരത്തിലെ കെട്ടിടങ്ങളെയും ജലസംഭരണികളെയും തെരുവുകളെയും പാലങ്ങളെയുമൊക്കെ അവന്‍ ജീവനുള്ള വസ്തുക്കളായി കാണുന്നുചുറ്റുമുള്ള ആളുകളുടെ പെരുമാറ്റങ്ങള്‍ , അധിനിവേശ സൈനികരുടെ ക്രൂരതബോംബു വര്‍ഷത്തിന്റെ ഭീകരത - എല്ലാം കൗമാരക്കാരന്റെ കണ്ണില്‍ വര്‍ദ്ധിത മാനങ്ങള്‍ ആവാഹിക്കുന്നുഅതെ സമയം ചുറ്റുപാടുമുള്ള മറ്റു വീടുകളെ അപേക്ഷിച്ച് തങ്ങളുടെ വീട് ബോംബിങ്ങിനെ അതിജീവിക്കാന്‍ കഴിയുന്നതായത് കൊണ്ട് ബോംബ്‌ ഷെല്‍ട്ടര്‍ ആയി ഉപയോഗിക്കുന്നതില്‍വിമാനത്താവളം വന്നപ്പോഴെന്ന പോലെ അവനു അഭിമാനമുണ്ട്അന്ന് പലരും അതിലൂടെ യുദ്ധവും മരണവുമാണ്‌ വരിക എന്ന് അപായ സൂചന നല്‍കിയിരുന്നെ ങ്കിലുംഅവനെ സംബന്ധിച്ചിടത്തോളം ബോംബ്‌ വര്‍ഷവും മാറി മാറി വരുന്ന രാഷ്ട്രീയക്കോയ്മ കളും നിത്യ യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ്എന്നും അതങ്ങനെ ആയിരുന്നുആയിരിക്കയും ചെയ്യുംമുത്തശ്ശി തന്നെയും അവന്റെ കാഴ്ചപ്പാടിനെ ശരിവെക്കുന്നുണ്ട്: “എനിക്കുതോന്നുന്നു ഈ ലോകത്തിനു യുദ്ധം കൂടാതെ ഒരു ദിവസം പോലും തള്ളി നീക്കാനാവില്ലെന്ന്എന്റെ ഈ പ്രായം വരെയും ശരിയായ സമാധാനത്തിന്റെ ഒരു ദിവസം പോലും ഞാന്‍ കണ്ടിട്ടില്ല.” മുതിര്‍ന്നവരുടെ രോഷമില്ലാതെ അവന് എല്ലാം 'റിപ്പോര്‍ട്ട് ' ചെയ്യാന്‍ കഴിയുന്നത്‌ അത് കൊണ്ടാണ്ഒരു ദിവസം ശാന്തമായി കാണപ്പെടുന്ന പട്ടണം പിറ്റേന്ന് അശാന്തിയിലേക്കും കുരുതികളലേക്കും പരിവര്‍ത്തനപ്പെടുന്നത് രാഷ്ട്രീയ ചാഞ്ചാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ്. 'പ്രോലിറ്റേറിയന്‍സാഹിത്യത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് വിരുദ്ധമായി കദാരെ ഗ്രാമത്തെയോ ഗ്രാമീണ കാര്‍ഷിക ജീവിതത്തെയോ ഉദാത്തവല്‍ക്കരിക്കുന്നില്ല എന്നത് അന്നത്തെ അവസ്ഥയില്‍ അത്ര ചെറിയ ഒരു വേറിട്ട വഴിയായിരുന്നില്ലഗ്രാമം എന്നാലെന്താണെന്ന് അത്ഭുതപ്പെടും പോലെത്തന്നെ പുതു തലമുറക്കാരനായ ആഖ്യാതാവിന്‌ അധിനിവിഷ്ട നഗരം എന്നാലെന്താണെന്നും മനസ്സിലാവുന്നി ല്ലവിമത രാഷ്ട്രീയ വിഭാഗക്കാരനായ യാവേര്‍ അതവനോട് ഇങ്ങനെ വ്യക്തമാക്കുന്നു: “ഒരു സ്വതന്ത്ര നഗരമെന്നാല്‍ എന്താണെന്ന് നിനക്ക് മനസ്സിലാവില്ലകാരണംനീ അടിമത്ത വ്യവസ്ഥിതിയിലാണ് വളരുന്നത്. ... അതെന്താണെന്ന് വിശദീകരിക്കാന്‍ എനിക്കും പാടാണ്എന്നാല്‍ ഒരു സ്വതന്ത്ര നഗരത്തില്‍ എല്ലാം വളരെ വ്യത്യസ്ഥമായിരിക്കുംവളരെ സുന്ദരംആദ്യ കാഴ്ചയില്‍ നമ്മുടെ കണ്ണഞ്ചിപ്പോവും.” അവിടെ ഭക്ഷണം ഉള്‍പ്പടെ എല്ലാം സുലഭമായിരി ക്കും എന്നും യാവേര്‍ ഉറപ്പു പറയുന്നുഈ കമ്യൂണിസ്റ്റ്‌ യുടോപിയയും നില നില്‍ക്കുന്നതും അധീശത്തം സ്ഥാപിക്കാന്‍ പോവുന്നതും തമ്മിലൊക്കെയുള്ള അന്തരം മനസ്സിലാക്കാന്‍ അവന്‍ സമയമെടുക്കുംനോവലിന്റെ ഉള്ളടക്കത്തില്‍ മാക്ബത്ത് നാടകവും കാള്‍ യുങ്ങിന്റെ പുസ്തകവും ആഖ്യാതാവിന്റെ കൗമാരാവസ്ഥയില്‍ നിന്ന് അനുഭവാവസ്ഥ യിലേക്കുള്ള (from innocence to experience) മാറ്റത്തിന്റെ കൂടി സൂചകമാണ്മാക്ബത്ത് യുദ്ധത്തിന്റെയും ചതിച്ചു കൊല്ലലിന്റെ യും ഒറ്റിക്കൊടുക്കലിന്റെയും കൂടി ഇതിഹാസമാണല്ലോകദാരെയുടെ 'ദി കണ്‍സര്‍ട്ട് ', 'ബ്രോക്കണ്‍ ഏപ്രില്‍എന്നീ കൃതികളിലും മാക്ബത്ത് ശക്തമായ പ്രമേയ സൂചകമായി വരുന്നുണ്ട്ഷേക്സ്പിയറുടെ മാസ്റ്റര്‍പീസ് ഒരര്‍ഥത്തില്‍ കദാരെയുടെ വലിയൊരു സര്‍ഗ്ഗ പ്രചോദനം തന്നെയാണ് - കശാപ്പ് (slaughter) എന്ന പദം എല്ലായിടത്തും മുഴങ്ങിക്കേള്‍ക്കുന്ന തായി അറവുശാല കാണാന്‍ പോയി നടുങ്ങിത്തെറിച്ചു തിരിച്ചു പായുന്ന ദിവസം ആഖ്യതാവ് ഓര്‍ക്കുന്നുകാള്‍ യുങ്ങിന്റെ പുസ്തകമാവട്ടെ കാമനകളുടെ ദുരൂഹ വഴികളെയും ഉണര്‍വുകളെയും അടയാളപ്പെടുത്തുന്നു.

 

ഉത്തമ പുരുഷ ആഖ്യാന (first person narrative) രീതിയിലുള്ള അധ്യായങ്ങള്‍ക്കിടയില്‍ കടന്നു വരുന്ന ചെറിയ ഖണ്ഡങ്ങളില്‍ ഒന്നുകില്‍ ആഖ്യാതാവ് തന്നെയോ അല്ലെങ്കില്‍ നഗര പുരാവൃത്തമെഴുതുന്ന ഉദ്യോഗസ്ഥനോ പത്രങ്ങള്‍ ഉള്‍പ്പടെ ഇതര രേഖകളില്‍ നിന്നുള്ള ചെറു കുറിപ്പുകളോ ആണ് പശ്ചാത്തല വിവരണങ്ങള്‍ക്കു പകരമാവുന്നത്പുറത്തു നിന്ന് പല തവണ ബോംബു വര്‍ഷത്തിനും സൈനിക ആക്രമണങ്ങള്‍ക്കും വിധേയമായിട്ടുണ്ട് എന്ന് മാത്രമല്ലആന്തരാ വ്യത്യസ്ത രാഷ്ട്രീയ വിഭാഗങ്ങളുടെ സംഘര്‍ഷങ്ങളും ജിറോകാസ്റ്ററിന്റെ ചരിത്രത്തിന്റെ ഭാഗമാണ്പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഏറ്റുമുട്ടുന്നത്നാടുകടത്തപ്പെട്ട സോഗ് രാജാവിന്റെ അനുയായികള്‍ ഉള്‍കൊള്ളുന്ന 'Ligaliteti' എന്ന ദുര്‍ബ്ബല വിഭാഗം നോവലില്‍ 'ഇസാ ടോസ്ക്കയുടെ ആള്‍ക്കാര്‍എന്ന് വിളിക്കപ്പെടുന്നുഒരു കൂട്ടം റൌഡികള്‍ എന്നതിനപ്പുറം ഒന്നുമല്ല വടക്കന്‍ അല്‍ബേനിയന്‍ പ്രദേശങ്ങളില്‍ മാത്രം കുറഞ്ഞ സ്വാധീനമുണ്ടായിരുന്ന ഇക്കൂട്ടര്‍. 'Balli Kombetar' അഥവാ 'ദേശീയ മുന്നണിഎന്നറിയപ്പെട്ട കമ്മ്യൂണസ്റ്റിതര വിഭാഗം 'ബാലിസ്റ്റുകള്‍എന്നപേരില്‍ നോവലില്‍ കടന്നു വരുന്നുണ്ട്ഒരേ സമയം കടുത്ത ആക്രമണകാരികളും ഇരകളുമാണവര്‍ഏറ്റവും ശക്തമായത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വരുതിയിലുള്ള വിമതരാണ്ബാലിസ്റ്റുകളും കമ്യൂണിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഏറ്റവും ഭീകരമായ രക്തച്ചൊരിച്ചിലുകളായി ആഭ്യന്തര സംഘര്‍ഷങ്ങളെ മാറ്റിയെടുക്കുന്നത്ആറുപേരുടെ ജഡം "ഇങ്ങനെയാണ് ഞങ്ങള്‍ ചുവപ്പന്‍ ഭീകരതക്ക് മറുപടി പറയുകഎന്ന ആലേഖനത്തോടെ തെരുവിലെത്തുമ്പോള്‍ തൊട്ടടുത്ത ദിവസം അതിന്റെയിരട്ടി ജഡങ്ങള്‍ "ഇതാണ് വെള്ള ഭീകരതയ്ക്കുള്ള മറുപടി!” എന്ന് തെരുവില്‍ കാണാവുന്നുഈ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചത് എന്‍വര്‍ ഓജയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ ഭരണം സ്ഥാപിക്കപ്പെട്ടതോടെയാണ്യഥാര്‍ത്ഥത്തില്‍ എല്ലാ സ്വാതന്ത്ര്യാന്വേഷണങ്ങളും ശ്രമങ്ങളും ആഭ്യന്തര യുദ്ധത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും രൂപത്തിലായിരുന്നു എന്ന നിലപാട് ഔദ്യോഗിക ഭാഷ്യത്തിനു വിരുദ്ധവും അത് കൊണ്ട് തന്നെ കദാരേയുടെ രാഷ്ട്രീയ നിലപാടിന്റെ സൂചകവുമാണ്തുര്‍ക്കി മുസ്ലിം സാംസ്ക്കാരിക പാരമ്പര്യമുള്ള അല്‍ബേനിയയില്‍ ഗ്രീക്ക്‌ക്രിസ്ത്യന്‍ പാരമ്പര്യങ്ങളോട് വിനിമയങ്ങള്‍ സാധ്യമായതും സംഘര്‍ഷ ഭരിതമായ രീതിയിലാണ്നോവലിന്റെ ഇതിവൃത്ത ഘടനയില്‍ കടന്നു വരുന്ന വിചിത്ര സംഭവ ഗതികള്‍ക്കും കഥാപാത്രങ്ങള്‍ക്കുമുള്ള വിശദീകരണവും സംഘര്‍ഷ ഭരിതമായ ഈ വൈവിധ്യം തന്നെയാണ് .

കൂടെക്കൂടെയുള്ള അധികാരക്കൈമാറ്റങ്ങളെ കദാരെ കണക്കിന് കളിയാക്കുന്നുണ്ട്അല്‍ബേനിയന്‍ ലേക്ക്ഗ്രീക്ക് ഡ്രാച്മക്കും പിന്നീടത്‌ തൊട്ടടുത്ത ദിവസം ഇറ്റാലിയന്‍ ലീറക്കും വീണ്ടും പഴയ ലേക്കിലെക്കും മാറ്റം ചെയ്യപ്പെടുന്നുജെര്‍ജ് പുലോ എന്നയാള്‍ ഇറ്റലിക്കാരുടെ വരവോടെ ജ്യോര്‍ജിയോ പുലോ എന്നും പിന്നീട് ഗ്രീക്കുകാരുടെ വരവോടെ യോര്‍ഗോസ് പൌലോസ് എന്നും പേര് മാറ്റുന്നുജര്‍മ്മന്‍ അധിനിവേശത്തോടെ ജര്‍ഗന്‍ പുലന്‍ എന്ന് പേര് മാറ്റാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് അയാള്‍ ജര്‍മ്മന്‍ സൈനികരുടെ തന്നെ വെടിയേറ്റ്‌ മരിക്കുന്നത്പട്ടണത്തിലെ കല്യാണ മേയ്ക്കപ്പുകാരി കാക്കോ പിനോ എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുന്നു: “ഇത് ലോകാവസാനം !”. അത്ഭുതങ്ങളും വിചിത്ര സംഭവങ്ങളും ഒരിക്കലുമൊടുങ്ങാത്ത നഗരമാണ് ജിറോകാസ്റ്റര്‍മധ്യകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ദുര്‍മന്ത്രവാദിനികളുടെയും നൂറ്റിമുപ്പതും നൂറ്റി നാല്‍പ്പതും വയസ്സുള്ള , പതിറ്റാണ്ടുകളായി പുറത്തിറങ്ങിയിട്ടില്ലാത്ത അപാരമായ ജീവിതാനുഭാവങ്ങളുടെയും പ്രവചനദുരന്ത പ്രവചന സിദ്ധികളുടെയും ഉടമകളായപുരാണ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മുത്തശ്ശിമാര്‍ ('old crones'), അവരെക്കാള്‍ ഇത്തിരി പ്രായം കുറഞ്ഞ 'അമ്മായിയമ്മമാര്‍' ('katenxhikas') , തുടങ്ങി ഇതര കദാരെ നോവലുകളെ അപേക്ഷിച്ച് കഥാപാത്ര ബാഹുല്യവും വൈചിത്ര്യവുമുണ്ട് 'ശിലയിലെ പുരാവൃത്ത'ത്തില്‍നാസോയുടെ മകന്‍ മഖ്സൂദ്‌ ആഭിചാര ഫലമായി ആണത്തം നഷ്ടമായി പുതു മോടിയിലേ പരാജയപ്പെടുന്നുമാനെ വോക്കൊയുടെ മകന്‍ കണ്ണട വെക്കുന്നത് ഒരപശകുനമായി വ്യാഖ്യാനിക്കപ്പെടുന്നത് പില്‍ക്കാലത്ത് കണ്ണടക്കാരന്‍ എന്‍വര്‍ ഓജ അധികാരത്തിന്റെ ഉരുക്കുമുഷ്ടിയില്‍ നാടിനെ അടിപ്പെടുത്തുന്നതിന്റെ സൂചകമായി കാണാംസെസോ കെയ് ലിയുടെ മകള്‍ താടി വളര്‍ത്തുന്നതായി പറയപ്പെടുന്നത്‌ സ്ത്രൈണ സ്വവര്‍ഗ്ഗരതിയുടെ അപഖ്യാതിയായി കരുതപ്പെടുന്നുഉപജാപങ്ങളുടെ ഉച്ചഭാഷിണിയായ ജേജോ പറയുന്നു: “എല്ലാം നമ്മുടെ തെറ്റാണ്ആളുകള്‍ എല്ലാ പരിധിയും കടന്നിരിക്കുന്നുഏതാനും ദിവസങ്ങള്‍ക്കകം എല്ലാവരും ചേര്‍ന്ന് തെരുവുകളിലൂടെ 'തീട്ടം നീണാള്‍ വാഴട്ടെ!' എന്ന് വിളിച്ചു പറഞ്ഞു കൊടികളും സംഗീതവുമൊക്കെയായി പരേഡ്‌ ചെയ്യും എന്ന് കേള്‍ക്കുന്നു . ഇങ്ങനെയൊന്നു മുന്‍പ്‌ കേട്ടിട്ടുണ്ടോ?!” ഇറ്റാലിയന്‍ സൈന്യം തമ്പടിക്കുന്ന ജോബെക് ജില്ലയില്‍ കാര്‍ഡ്‌ ബോര്‍ഡ്‌ കൊണ്ടുള്ള വീടുകളുണ്ടെന്ന് കേള്‍ക്കാം . ഇറ്റലിക്കാര്‍ കുറെ കന്യാസ്ത്രീകളെയും പിന്നെ അവരുടെ ആവശ്യത്തിന് വേശ്യകളെയും കൂടെ കൊണ്ടുവരും എന്നും സുവിദിതമാണ്കാര്‍ഡ്‌ ബോര്‍ഡ്‌കണ്ണട പോലെയും സെസോ കെയ് ലിയുടെ മകളുടെ വളര്‍ന്ന താടി പോലെയും മറ്റൊരു അപശകുന ചിഹ്നമാണ് . "ഇന്നലെ ദൈവം സെസോ കെയ് ലിയുടെ മകള്‍ക്ക് താടി വളര്‍ത്തിച്ചുനാളെ എല്ലാ ശരീരങ്ങളിലും മുള്ളുകള്‍ കിളിര്‍പ്പിക്കുംഎന്ന് ജേജോ ദുരന്ത പ്രവചനം നടത്തുന്നുദുര്‍മന്ത്രവാദത്തെ ഭയന്ന് നഖം വെട്ടുമ്പോള്‍ കത്തിച്ചു കളയണമെന്നും പെണ്‍കുട്ടികള്‍ മുടി ചീകുമ്പോള്‍ മുടി നിലത്തുവീഴാതെ സൂക്ഷിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുചെകുത്താന്‍ മാരണത്തിനു അതൊക്കെയും ഉപയോഗിക്കുംസത്യത്തില്‍ കദാരെയുടെ ജിറോകാസ്റ്റര്‍ വ്യതിരിക്ത രതിയുടെ കേന്ദ്രമാണെന്ന് നോവലിന്റെ ആദ്യ ഇംഗ്ലീഷ് വിവര്‍ത്തകന്‍ ആര്‍ഷി പിപ തന്റെ വിവാദ അവതാരികയില്‍ സമര്‍ഥിക്കുന്നുണ്ട്ലൈംഗികതയുടെ പേരില്‍ വിചിത്രമായ കുറ്റകൃത്യങ്ങള്‍ നടമാടുന്നയിടംഒരു ചെറുപ്പക്കാരനെ ചുംബിച്ചതിന്റെ പേരില്‍ ഒരു യുവതിയെ കിണറ്റിലെറിഞ്ഞു കൊല്ലുന്നുഅര്‍ദ്ധ നാരിയായൊരാള്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ പുരുഷ വര്‍ഗ്ഗത്തെ അപമാനിച്ചതിന് കിടപ്പറയില്‍ വെച്ച് കൊല്ലപ്പെടുന്നുകുടുംബത്തെ ചീത്തപ്പേര് കേള്‍പ്പിച്ചതിന് ഒരു ലൈംഗികത്തൊഴിലാളി അവളുടെ കക്ഷിയുടെ പിതാവിനാല്‍ കൊല്ലപ്പെടുന്നുഎന്‍വര്‍ ഓജയുടെ ഫ്രാന്‍സിലെ പഠന കാലത്തെ സ്വവര്‍ഗ്ഗ ബന്ധങ്ങളെ കദാരെ വ്യംഗ്യമായി പരിഹസിക്കുകയാണെന്ന 'തലപോകുന്നസൂചന വെച്ചതിന്റെ പേരില്‍ പില്‍ക്കാലത്ത് ആര്‍ഷി പിപയും കദാരെയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസത്തിനും വിവര്‍ത്തകന്‍ തന്റെ രചനയെ തള്ളിപ്പറയുന്നതിനും ഇടയാവുകയുണ്ടായത് ചരിത്രം. 

കദാരെയുടെ കൗമാരക്കാരന്‍ ആഖ്യാതാവ് തന്റെ കാഴ്ചയിലേക്ക് നിഗൂഡ കാമനകളെയും കൊലപാതകങ്ങള്‍ പോലുള്ള പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെയുമെല്ലാം ചേര്‍ത്തുവെക്കുന്നുണ്ട് . നാസോയുടെ സ്വപ്നം കാണുന്ന കണ്ണുകളുള്ള പുതുമോടിക്കാരിയായ മരുമകള്‍മുത്തച്ഛന്റെ വീട്ടിലെത്തുമ്പോള്‍ ആവേശമാവുന്ന മാര്‍ഗരിറ്റ എന്നിവര്‍ പ്രണയത്തിന്റെ പേരറിയാ സുഖമാവുന്നുണ്ട് അവന്രണ്ടാം ലോക യുദ്ധകാലം നോവലിന് പശ്ചാത്തലമാവുമ്പോഴും യുദ്ധത്തിന്റെ അന്ത്യം നോവലിന്റെ വിഷയമാവുന്നില്ല. 1944 ല്‍ ജര്‍മ്മന്‍ സൈന്യം പരാജയപ്പെട്ടപ്പോള്‍ ഏറെയൊന്നും പ്രയാസപ്പെടാതെത്തന്നെ അല്‍ബേനിയ സ്വതന്ത്രമായിതുടര്‍ന്ന് അതേ വര്‍ഷം നവമ്പറിലാണ് എന്‍വര്‍ ഓജയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ വിമതര്‍ ടിറാനയില്‍ പ്രവേശിക്കുന്നതും അധികാരം സ്ഥാപിക്കുന്നതുംപിന്നീട് ഗോര്‍ബച്ചേവിന്റെ പതനത്തെ തുടര്‍ന്ന് 1991 ല്‍ സോവിയറ്റ്‌ യൂണിയന്‍ ഇല്ലാതായപ്പോഴാണ് ഓജ സ്ഥാപിച്ച 'അല്‍ബേനിയന്‍ ജനകീയ റിപ്പബ്ലിക്‌ഇല്ലാതായത്ഈ കമ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തിന്റെ ആരംഭം വരെയാണ് നോവലില്‍ അടയാളപ്പെടുത്തപ്പെടുന്നത്കമ്യൂണിസ്റ്റ്‌ വിമതരോട് ആഭിമുഖ്യമുണ്ടായിരുന്ന തന്റെ തന്നെ യുദ്ധകാല കൗമാരാനുഭാവങ്ങളെ ഓര്‍മ്മയെഴുത്തില്‍ നിന്ന് ഒഴിവാക്കിയത് കദാരെയുടെ ബോധപൂര്‍വ്വമായ ഒരു പ്രതിരോധമായി കാണണമെന്ന് ഡേവിഡ്‌ ബെല്ലോസ്‌ നിരീക്ഷിക്കുന്നു. (Introduction to Chronicle in Stone, Canongate Books edition, Great Brtain)

 (കഥകൊണ്ടു നേരിട്ട യുദ്ധങ്ങള്‍  -  ലോഗാസ് ബുക്ക്സ്  പേജ്  85-92)

More on Ismail Kadare:

Dictiator Calls

https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html

Chronicle in Stone and The Accident by Ismail Kadare https://alittlesomethings.blogspot.com/2015/06/blog-post.html

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

 

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html


Sunday, July 28, 2024

Maji by Haris Nenmeni (Malayalam Novel)

 ജലഭേരിയുടെ പുസ്തകം



2016- ലെ പൂര്‍ണ-ഉറൂബ് നോവല്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കൃതിയാണ് ഹാരിസ് നെന്മേനിയുടെ മാജിതീക്ഷ്ണമായ ഒരു സമകാലീനാവസ്ഥയോടു സത്യസന്ധമായി സംവദിക്കുന്ന ഈ കൃതി, 'യംഗ് അഡല്‍റ്റ്എന്ന് വിവക്ഷിക്കുന്ന വായനാ സമൂഹത്തെയാണ് ലക്ഷ്യം വെക്കുന്നത്എഴുത്തിന്റെ സാമൂഹികപ്രതിബദ്ധമായ ഒരു വഴിയാണ് ഹാരിസ് തെരഞ്ഞെടുത്തിരിക്കുന്നത്എന്നാല്‍ അത്തരം ഒരു നിരീക്ഷണത്തിന് ഉടനടി ഒരു കൂട്ടിച്ചേര്‍ക്കല്‍ ആവശ്യമുണ്ട്: ഒരു സോദ്ദേശ രചനയുടെ മുഷിപ്പന്‍ ചിട്ടവട്ടങ്ങള്‍ ഒരിടത്തും നോവലിന് ഒരു ബാധ്യതയാകുന്നില്ല എന്നുമാത്രമല്ല പാത്രസൃഷ്ടിയിലും ഇതിവൃത്ത പരിചരണത്തിലും കയ്യടക്കമുള്ള ഒരു നോവലിസ്റ്റിന്റെ സാന്നിധ്യം ഉടനീളം അനുഭവവേദ്യമാണ് ഇവിടെ.

കലാപം പൊട്ടിപ്പുറപ്പെട്ട ഒരു ദേശത്തുനിന്നു ഉടലിലേറ്റ മുറിവുമായി പലായനം ചെയ്യുന്ന യുവാവ്‌ സുരക്ഷിതമായ ഒരഭയ കേന്ദ്രത്തിലെത്തുന്നതോടെയാണ് പ്രമേയത്തിന്റെ കാതല്‍ വ്യക്തമാവുന്നത്പിന്നിട്ട വഴികളില്‍ കാണാനിടയായതൊന്നും മനുഷ്യസഹനത്തിന്റെ സീമകളില്‍ സ്വാഭാവികമായിരുന്നില്ല. ആള്‍ക്കൂട്ട വേട്ടയുടെ നടുക്കുന്ന ചിത്രങ്ങളും എന്തിനെന്നില്ലാത്ത ഹിംസയില്‍ ആറാടുന്ന മനുഷ്യരും ദാഹജലമില്ലാതെ വിണ്ടുകീറിയ, കാക്കക്കാലിന്റെ തണല്‍ പോലുമില്ലാത്ത വേനലിന്റെ നിഷ്ടൂരതയും പിന്നിട്ട് ബോധാബോധങ്ങള്‍ മുറിയുന്ന പലായനത്തിലൂടെ അയാളെത്തിച്ചേരുന്ന ഇടം, താന്‍ വിട്ടുപോന്ന ‘യുക്യായുക്തികതയെ കുറിച്ചു വ്യാകുലപ്പെടാത്ത’ കലാപ ഭൂമിയില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു സര്‍റിയല്‍ ഭൂമികയാണ്. സിയാറ്റില്‍ മൂപ്പന്റെ പ്രകൃതിബോധവും പ്രാകൃത വിവേകവും പര്‍വതങ്ങളെ കിളച്ചു മാറ്റാന്‍ ശ്രമിച്ച വിഡ്ഢിയായ ചൈനീസ് വൃദ്ധന്‍റെ ആത്മവിശ്വാസവും നിലനിര്‍ത്തുന്ന ഒരു വയോധികന്‍ അയാള്‍ക്ക്‌ ശുശ്രൂഷകനും രക്ഷകനും പോകെപ്പോകെ ഗുരുവും വഴികാട്ടിയും ആയിത്തീരുന്നുതാന്‍ കടന്നുപോന്ന കലാപം ഒരു ജലയുദ്ധമായിരുന്നു എന്നുംവറ്റിപ്പോയ നദിയാണ് അതിന്റെ ചിഹ്നമെന്നും അദ്ദേഹത്തിന്റെ വിവരണത്തില്‍ നിന്ന് അയാള്‍ക്ക് വൈകാതെ വ്യക്തമാകുന്നുബാബ എന്ന് വിളിക്കുന്ന വയോധികന്‍ തന്റെ ജനങ്ങള്‍ അനുഭവിക്കുന്ന ജലദൗര്‍ലഭ്യത്തിന് ഒരു പരിഹാരം കാണാനുള്ള ശ്രമത്തിലുമാണ്വയോധികന്റെ ഹൃദയ ശുദ്ധിയും ആത്മവിശ്വാസവും തായ് വയെ അഗാധമായി സ്വാധീനിക്കുന്നതോടെ അയാളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവാന്‍ അയാള്‍ തീരുമാനിക്കുന്നുതന്റെ എഞ്ചിനീയറിംഗ് ശിക്ഷണത്തിന്റെ കഴിവുകള്‍ വയോധികന്റെ മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി ഉപയോഗിക്കാമെന്ന തായ് വയുടെ നിലപാടിന് പിന്നില്‍ നോവലിന്റെ മറ്റൊരു സുപ്രധാന പ്രമേയപരിഗണന കൂടി കണ്ടെത്താനാകും: തന്റെ ജീവിതത്തിനു ഒരു ലക്ഷ്യവും അര്‍ത്ഥവും കണ്ടെത്തുകയെന്ന സ്വത്വാന്വേഷണത്തിനുള്ള മറുപടി കൂടിയാണ് യുവാവിനെ സംബന്ധിച്ചിടത്തോളം പിതൃസ്വരൂപം കൂടിയായ ബാബയോടു ചേരുന്നതിലൂടെ ലഭ്യമാകുന്നത്. മരണത്തിനു നിമിഷാര്‍ദ്ധം മുമ്പുവരെയുംജീവിതപ്പൊരുള്‍ പകര്‍ന്നുനല്‍കുംവിധം മുഷിപ്പിക്കാതെയും ഹ്രസ്വമായും എന്നാല്‍ സത്തചോരാതെയും കഥകള്‍ പറഞ്ഞു കൊടുക്കുമായിരുന്ന അമ്മയുടെ അതേ സിദ്ധി ബാബയില്‍ അയാള്‍ നിരീക്ഷിക്കുന്നുണ്ട്. പലായനത്തിന്റെ ഭീതിദമായ അനിശ്ചിതത്വത്തിലും തന്റെ ലോകവീക്ഷണത്തിന്റെ തൃക്കണ്ണായ ക്യാമറയും – നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ ചിത്രാലേഖന ശ്രമം പാളിപ്പോവുന്നുവെങ്കിലും- ബുദ്ധിജീവിതത്തിന്റെ ലക്ഷണമായ പുസ്തക കെട്ടുകളും കൈവിടാത്ത ചെറുപ്പക്കാരന്‍ പക്ഷെ ജീവിതം പഠിക്കുക നിസ്വനായ ഈ വയോധികനില്‍ നിന്നാണ് എന്നത് പ്രധാനമാണ്. ആത്മീയ പിതാവിനെ തേടുകയെന്ന സാഹിത്യത്തിലെ ക്ലാസ്സിക് പ്രമേയവുമായി തായ് വാ – ബാബാ ബന്ധത്തെ കണ്ണി ചേര്‍ക്കാം. പേരുകളിലുള്ള ബോധപൂര്‍വ്വമായ നിഗൂഡവല്‍ക്കരണം പോലെത്തന്നെകഥകളുടെ ആത്മാവു തേടുന്ന അന്യാപദേശവല്‍ക്കരണം നോവലില്‍ പ്രകടമാകുന്ന മറ്റൊരു സുപ്രധാന രീതി മിത്തുകള്‍ രൂപപ്പെടുത്തുന്ന ഭാവനയുടെ പ്രയോഗം ഏറെ ചാരുതയോടെ അങ്ങിങ്ങ് പ്രകടമാകുന്നതാണ്. ‘സൂര്യനെ വഹിക്കുകയാല്‍.. ഹനോവ മരത്തിന്റെ കാതല്‍ പോലുള്ള വര്‍ണ്ണം കൈവന്ന’ ശബലാന്‍ പക്ഷികള്‍ പോലുള്ള സങ്കല്പങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്.

കലാപം തകര്‍ത്തുകളയുന്ന ഗ്രാമാന്തരങ്ങളും പട്ടണങ്ങളും ഏതോ ദുസ്വപ്നത്തിലെന്നോണം കൂടിക്കലരുന്ന ഒരു ഭീഷണഭാവിചിത്രം (apocalyptic vision) നോവലാരംഭത്തില്‍ പ്രകടമാണെങ്കിലും അതേതാണ്ട് പശ്ചാത്തലത്തിലേക്ക് ഒതുങ്ങുന്നതാണ് പിന്നീടു സംഭവിക്കുന്നത്‌. നോവലിന്റെ യഥാര്‍ത്ഥ ഇതിവൃത്ത സംഘര്‍ഷം മറ്റൊന്നാണ്: എന്നാല്‍ അത് പിന്തുടരുമ്പോള്‍ വ്യക്തമാകുക കലാപങ്ങളുടെ പിന്നാമ്പുറം കൂടിയാണുതാനും. ബാബയും തായ് വായും ആ അടിസ്ഥാന പ്രശ്നത്തിനുള്ള പ്രതിവിധി കണ്ടെത്താനുള്ള നിശബ്ദവും സമര്‍പ്പിതവും ലാഭേച്ഛ തീണ്ടാത്തതുമായ തീവ്ര ശ്രമത്തിലാണ്. എന്നാല്‍ചെറിയ മനുഷ്യരുടെ വലിയ ശ്രമങ്ങള്‍ ഈ പിഴച്ച കാലത്ത് ലക്‌ഷ്യം കാണുക എളുപ്പമല്ല എന്നിടത്താണ് നോവലിന്റെ യഥാര്‍ത്ഥ സംഘര്‍ഷം ഉടലെടുക്കുന്നത്.

ഭീഷണമായ ജലദൌര്‍ലഭ്യ പ്രശ്നത്തിന് തികച്ചും ജനകീയമായ പരിഹാരം കണ്ടെത്തുന്ന വയോധികന്റെ ശ്രമം അട്ടിമറിക്കപ്പെടുന്നതാണ് നോവലിന്റെ പ്രധാന ഇതിവൃത്തധാരഉദ്യോഗസ്ഥ മേധാവിത്ത്വവും ഭരണകൂടവും എന്തിലും ലാഭേച്ഛമാത്രം കൈമുതലായുള്ള കോര്‍പ്പറേറ്റുകളും മാത്രമല്ലവലിയ വാക്കുകള്‍ പറയുകയും ജനപക്ഷമെന്നു എപ്പോഴും ആണയിടുകയും ചെയ്യുന്ന എന്‍.ജി. - കള്‍ പോലും യഥാര്‍ത്ഥ മാനുഷികദുരന്തങ്ങളില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ സൂക്ഷ്മതയോടെ നോവലില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്പ്രലോഭനങ്ങളും ചതിയും ഏതു തരം നെറികേടുകളും ഉപയോഗിച്ച് വയോധികന്റെ കണ്ടുപിടുത്തം തട്ടിയെടുക്കുന്നതില്‍ അവ മത്സരിക്കുകയും 'നായയെ നായ തിന്നുന്നമത്സരത്തില്‍ കൂടുതല്‍ കൌശലമുള്ളവന്‍ ജയിക്കുകയും ചെയ്യുന്നുഎന്നാല്‍ വയോധികന്‍ പകര്‍ന്നുനല്‍കുന്ന ജീവിതോന്മുഖതയുടെ പാഠം ഏത് കരിമ്പാറയില്‍നിന്നും ഒരു നീരുറവ പൊട്ടിപ്പുറപ്പെട്ടേക്കാം എന്നും അതിനായി ശ്രമിച്ചു കൊണ്ടേയിരിക്കുക എന്നതാണ് മനുഷ്യധര്‍മം എന്നുമുള്ളതാണ്.

നോവലിസ്റ്റിന്റെ കയ്യടക്കം ഏറ്റവും തെളിഞ്ഞു കാണാവുന്ന രണ്ടു ഭാഗങ്ങളെങ്കിലും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്: അതിലൊന്ന് ബാബയുടെ പൂര്‍വ്വാശ്രമമാണ്. സ്വന്തം കഥയിലോ പ്രവൃത്തിയിലോ ത്യാഗനാട്യം ഏതുമില്ലാത്ത വയോധികനില്‍നിന്ന് ആ കഥകള്‍ വാര്‍ന്നു വീഴുന്നത് മനുഷ്യ സംസ്കൃതിയുടെ വികാസ പരിണാമങ്ങളുടെ കൂടി കണ്ണാടിയായി മാറുന്നത് സൂക്ഷ്മ വായന ആവശ്യപ്പെടുംവിധം നോവലിസ്റ്റ് അവതരിപ്പിക്കുന്നു. കരകൌശലക്കാരുടെ കൂടെജിപ്സികളുടെ കൂടെഖനിത്തൊഴിലാളികള്‍ക്കൊപ്പം, കാറ്റുമാപിനിയുടെ കണക്കെടുപ്പുകാരന്റെ വേഷത്തില്‍, കഴുതകള്‍ക്കു വംശനാശം വരുത്തുന്ന വരിയുടക്കല്‍ വിദഗ്ധനായികുലവൈദ്യന്റെ അരുമ ശിഷ്യനായി‘അത്ഭുത സിദ്ധികളുള്ള ചികിത്സകനായി - അങ്ങനെയങ്ങനെ ദേവാസുര വേഷങ്ങള്‍ ഏറെ കെട്ടിയാടിയ ശേഷമാണ് ‘ദൈവത്തോടൊപ്പം തനിച്ചായിപ്പോയ’ പുതിയ നിയോഗവുമായി ഒരവധൂതനെപോലെ അയാള്‍ ‘ജലത്തിനു രക്തത്തെക്കാള്‍ വിലയുള്ള’ നോവലിന്റെ ഭൂമികയില്‍ എത്തുന്നത്. തുടയെല്ലുകള്‍ക്കു മാരകമായ പൊട്ടല്‍മാത്രം നല്‍കി തന്നോട് പൊറുക്കുകയായിരുന്നു ബുദ്ധിയില്ലായ്മയുടെ പര്യായമായി മനുഷ്യര്‍ കണക്കാക്കുന്ന കഴുതയെന്നു അയാള്‍ക്കൊരു തോന്നലുണ്ട്‌. അത്തരം പ്രാകൃത/ പ്രകൃതിദത്ത വെളിപാടുകളുടെ കൂടി നിറവിലാവാം അയാള്‍ തന്റെ നിയോഗം കണ്ടെത്തുന്നതും. ബാബയുടെ തിരിച്ചറിവുകളുടെ നേരെ എതിരറ്റത്താണ് നോവലിന്റെ ഇതിവൃത്തസംഘര്‍ഷങ്ങളുടെ നിദാനമായ കോര്‍പ്പൊറേറ്റ് – എന്‍.ജി.ഓ. കൂട്ടുകെട്ടുകളിലെ ചതിക്കുഴികളും അവിടെ കാണാവുന്ന കഥാപാത്രങ്ങളും. ‘കുത്തകകള്‍ക്കും കടന്നു കയറ്റങ്ങള്‍ക്കുമെതിരെ ഒരു ബദല്‍’ എന്ന സ്വദേശി മുദ്രാവാക്യത്തോടെ തുടങ്ങിയ എന്‍.ജി.ഓ. പ്രവര്‍ത്തനം, കൂടുതല്‍ ദയാരഹിതമായ മനുഷ്യ-പ്രകൃതി ചൂഷണത്തിനും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കുമുള്ള മറയായി ഉപയോഗിക്കുന്ന തായ് വയുടെ പഴയ സതീര്‍ത്ഥ്യന്‍ എറ്റോ, വിപ്ലവാശയങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന പഴയ കാലത്തെ ‘ഇഡിയോട്ടിക് റൊമാന്റിസത്തിന്റെ കാലം’ എന്നു നിന്ദിക്കുന്നു. ഋജുമാനസരായ ബാബയെയും തായ് വയെയും സമര്‍ത്ഥമായി ചതിച്ച് അവരുടെ കണ്ടുപിടുത്തം മൂലധനതാല്‍പ്പര്യത്തിനു വേണ്ടി മോഷ്ടിക്കുന്ന കോര്‍പ്പൊറേറ്റ്- എന്‍.ജി.ഓ- ബ്ര്യൂറോക്രസി കൂട്ടുകെട്ടിന്റെ കരുനീക്കങ്ങള്‍ അവതരിപ്പിക്കുന്നതിലും നോവലിസ്റ്റ് മികച്ച നിരീക്ഷണപാടവം പ്രകടിപ്പിക്കുന്നുണ്ട്. നേരിയ നീറ്റലായി തായ് വയുടെ യുവ ഹൃദയത്തെ കോറിവലിക്കുന്ന ‘ചാരസുന്ദരിയും ഒരുനാള്‍ പരിചയത്തിന്റെ മറവില്‍ ഒറ്റിക്കൊടുക്കുന്ന യുവാക്കളും എപ്പോഴും കണ്‍തുറന്നിരിക്കുകയെന്നു നിസ്സഹായതയോടെ ഓര്‍മ്മിപ്പിക്കുക മാത്രംചെയ്യുന്ന മനസ്സാക്ഷിയുടെ കുത്തല്‍ അനുഭവിക്കുന്ന മുതിര്‍ന്ന സെക്രട്ടറി സ്ത്രീയും മാത്രമല്ലസാങ്കേതികതയുടെയും സാക്ഷ്യപത്രങ്ങളുടെയും വൈതാളികരായി പ്രത്യക്ഷപ്പെടുന്ന തദ്ദേശവകുപ്പു മേധാവികളുംവരെ ഉള്‍കൊള്ളുന്ന അവിശുദ്ധ കൂട്ടുകെട്ട് ഒരു ‘ഇന്‍ സൈഡര്‍ക്കു മാത്രം കഴിയുന്നവിധം ഹ്രസ്വവും ന്യൂനോക്തിയിലും ആവിഷ്കരിക്കാന്‍ നോവലിസ്റ്റിനെ സ്വന്തം ഔദ്യോഗിക ജീവിതപശ്ചാത്തലം സഹായിച്ചിട്ടുണ്ട് എന്നു വരാം.   

സ്ഥലനാമങ്ങളും കഥാപാത്രങ്ങളുടെ പേരുകളും ആവിഷ്ക്കരിക്കുന്നതില്‍ നോവലിസ്റ്റ്‌ ബോധപൂര്‍വമായ ഒരു അസാധാരണത്വം നിലനിര്‍ത്തിയിട്ടുണ്ട് എന്ന് മുകളില്‍ സൂചിപ്പിച്ചു. നൈജീരിയന്‍ നോവലിസ്റ്റ് സെഫി അത്തയുടെ വിഖ്യാത കൃതിയുമായി (Everything Good Will Come)  എന്തെങ്കിലും സാഹിതീയ ബന്ധമുണ്ടോ നോവലിന് എന്ന് ചിന്തിച്ചുപോയി 'എനിറ്റാന്‍', 'തായ് വോ' തുടങ്ങിയ പേരുകള്‍ കണ്ടപ്പോള്‍. എന്നാല്‍ പോസ്റ്റ്‌കൊളോണിയല്‍ നൈജീരിയയില്‍ മുതിര്‍ന്നു വരവിന്റെ കഠിനപാഠങ്ങള്‍ പിന്നിടേണ്ടി വരുന്ന എനിറ്റാന്‍ തായ് വോ എന്ന പെണ്‍കുട്ടിയുടെ കഥയുമായി അത്തരം ബാന്ധവമൊന്നും നോവലിനില്ല. അതേ സമയം,  നോവലില്‍ പാത്രങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും എഴുത്തുകാരന്‍ നല്‍കുന്ന സാങ്കല്‍പ്പിക ഫിക്ഷനല്‍ ഭാഷപ്രകാരം ബാബയുടെ യഥാര്‍ത്ഥ പേരായ ‘എനിറ്റാന്‍’ എന്ന വാക്കിന് ‘നന്നായി കഥ പറയുന്നവന്‍’ എന്നാണ് അര്‍ത്ഥമെന്നു വ്യക്തമാക്കപ്പെടുന്നുണ്ട്. ഇത് പ്രസ്തുതപദത്തിന്റെ യൊറൂബാ മൊഴിയര്‍ത്ഥം തന്നെയാണ്, ആഫ്രിക്കന്‍ പാരമ്പര്യത്തില്‍ സമൂഹത്തിലെ സമാദരണീയമായ സ്ഥാനവും. സാമാന്യേന മലയാളിക്ക് കേട്ടു കേള്‍വി പോലുമല്ലാത്ത,  ഭാഷയോ ദേശമോ പ്രതിഫലിക്കാത്ത പേരുകള്‍ ഉടനീളം തെരഞ്ഞെടുത്തിട്ടുള്ളത് നോവലിന്‍റെ ഇതിവൃത്തം ഏത് ദേശത്തിലും ഏതു ജനതയിലും സംഭവ്യമാണ് എന്നു സൂചിപ്പിക്കുന്നതോടൊപ്പം ദൃഷ്ടാന്തകഥയുടെ സാര്‍വജനീനത പകര്‍ന്നുനല്‍കുകയും നോവലിന് ഒരു ഡിസ്റ്റോപ്പിയന്‍,  പ്രവചനസ്വഭാവം നല്‍കുകയും ചെയ്യുന്നുവയോധികന്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതസമര്‍ത്ഥന മൂല്യങ്ങള്‍ ഈ ഇരുണ്ട യാഥാര്‍ത്ഥ്യബോധത്തെ മറികടന്ന് കുതിച്ചുനില്‍ക്കുന്നു എന്നിടത്താണ് നോവല്‍ ഇളംമുറ വായനക്കാരുടെ മണ്ഡലത്തെ സാര്‍ത്ഥകമായി അഭിസംബോധന ചെയ്യുന്ന ഒന്നായിത്തീരുന്നത്ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താനും നിരാശയുടെ പടുകുഴിയില്‍ വീണുപോകുന്ന യുവാവായ തായ് വയെ ഇനിയുമൊരു നല്ല പ്രഭാതം സാധ്യമാണ് എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കാനും കഴിയുന്ന ബാബയുടെ ജീവിതവീക്ഷണം എത്രയും പ്രസന്നമാണ്. കോര്‍പ്പൊറേറ്റ് ഭീമന്‍ തങ്ങളുടെ മോഡലിനു പേറ്റന്റ് നേടുന്നു എന്ന വിഷമമല്ലനമുക്ക് കഴിയാത്തവിധം അവരത് ലോകമെങ്ങും എത്തിക്കുകയും ആളുകള്‍ക്ക് പ്രയോജനപ്പെടുംവിധം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുമല്ലോ എന്നുപോലും തായ് വയെ സമാധാനിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്. ഗ്രാമങ്ങളിലേക്ക് കുടിനീരെത്തിക്കാന്‍ തങ്ങളുണ്ടാക്കിയ സംവിധാനങ്ങള്‍ അധികൃതര്‍ തള്ളിത്തകര്‍ക്കുന്നതാണ്തങ്ങളുടെ കണ്ടുപിടുത്തത്തിന്റെ പേര്/പേറ്റന്റ് കിട്ടാത്തതിലല്ല അയാള്‍ ഖിന്നനാകുക. സെക്രട്ടറി സിബാന്തയുടെ ഭാഷയില്‍‘എല്ലാവരും എപ്പോഴും കടന്നുകയറുന്നതിനെപ്പറ്റി മാത്രം വിചാരപ്പെടുന്ന’ ലോകത്ത് ബാബയുടെ സന്ദേശം അറുപഴഞ്ചനാണ്നിത്യനൂതനവും.

മാജി എന്ന പദം 'ജലംഎന്നാണ് അര്‍ത്ഥമാക്കുന്നത് എന്ന് നോവലില്‍ വ്യക്തമാക്കുന്നുണ്ട്.  'ജലം ജീവനാണ് ' എന്ന സത്യമാണ് നോവല്‍ ആവിഷ്ക്കരിക്കുന്നത്‌ഒപ്പം പ്രകൃതിക്കുമേലുംപ്രകൃതി വിഭവങ്ങള്‍ക്കുമേലും ഏതുതരം അവകാശമാണ് മനുഷ്യനുള്ളത് എന്ന ഏറ്റവും പ്രാഥമികമായ ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നുപോസ്റ്റ്കൊളോണിയല്‍നിയോകൊളോണിയല്‍ സാഹിത്യത്തിലെ നിതാന്ത പ്രമേയമായ ‘വിഭവശാപം’ (resource curse) അനുഭവിക്കുന്ന ജനതയുടെ പരിഛേദം കൂടിയാവുന്നുണ്ട് ജലസമൃദ്ധിയുടെ പേരില്‍ കോര്‍പ്പോറേറ്റുകളുടെ കഴുകന്‍കണ്ണില്‍ പെട്ടുപോകുന്ന ‘മാജിയിലെ ഭൂമിക. എന്നാല്‍കേവലമായി ഏതെങ്കിലും ഉത്ബോധനസ്വഭാവമുള്ള പ്രശ്നത്തിലേക്ക് ഊന്നുകയുമല്ല നോവലിസ്റ്റ്‌.  ആഗോളവല്‍ക്കരണത്തിന്റെ വിപരീതഫലങ്ങള്‍കോര്‍പ്പൊറേറ്റ് താല്പര്യങ്ങള്‍ക്കായി വേഷപ്രച്ഛന്നമായി നടപ്പിലാക്കപ്പെടുന്ന കുടിയറക്കുകള്‍വിത്തുകളിലെ ജനിതകമാറ്റം പോലുള്ള ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന സാമ്രാജ്യത്വാധിനിവേശങ്ങള്‍ തുടങ്ങിനഗരവിഴുപ്പുകള്‍ ഗ്രാമങ്ങള്‍ പേറേണ്ടതാണ് എന്ന ആധുനികോത്തര വികസന വേദാന്തംവരെ നോവലില്‍ സൂക്ഷ്മമായി ഭേദ്യം ചെയ്യപ്പെടുന്നുണ്ട്ഇതെല്ലാം ചെയ്യുന്നതാവട്ടെരസച്ചരടുമുറിയാത്ത ഒരു കഥപറച്ചിലിന്റെ ഒഴുക്കും ശില്‍പ്പഭദ്രതയും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് എന്നതും എടുത്തുപറയേണ്ടതാണ്.

 

 കൂടുതല്‍ വായനക്ക്:

നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html

 

ദേശത്തിന്റെ ജാതകം കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2017/02/blog-post.html

അസൂറ - കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

നദിളാകാന്‍ ക്ഷണിക്കുന്നു ബാലന്‍ വേങ്ങര

https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html

Afghan Pranayakalam by Sumod (Malayalam)

https://alittlesomethings.blogspot.com/2024/09/afghan-pranayakalam-by-sumod-malayalam.html

Friday, July 26, 2024

Dictator Calls by Ismail Kadare

 ഏകാധിപതികളും എഴുത്തുകാരും



2005-ലെ പ്രഥമ മാന്‍ ബുക്കര്‍ ജേതാവായ അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്മയില്‍ കദാരെ നോബല്‍ സമ്മാന പരിഗണനയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പേരായിരുന്നു. പൂര്‍വ്വ യൂറോപ്യന്‍ സാഹിത്യത്തിന്റെ നിലവാരത്തില്‍ പരിഗണിക്കുമ്പോള്‍ പോലും അങ്ങേയറ്റം ഇരുണ്ട ഒരു പശ്ചാത്തലത്തിലാണ് അദ്ദേഹം എഴുതുന്നതെന്ന് ജെയിംസ്‌ ലസ്ദൂന്‍ നിരീക്ഷിക്കുന്നു. “എന്‍വര്‍ ഓജയുടെ ഭരണകാലം അല്‍ബേനിയയെ സംബന്ധിച്ചിടത്തോളം ബൗദ്ധികമായി അങ്ങേയറ്റം പാപ്പരായ സര്‍വ്വാധിപത്യത്തിന്റെതായിരുന്നു. വിമത നിലപാട് ഫയറിംഗ് സ്ക്വാഡിനു മുന്നിലേക്കുള്ള ടിക്കറ്റ്‌അതിജീവനത്തിന്റെ വില കീഴൊതുങ്ങല്‍. ഇതേ തുടര്‍ന്നുണ്ടായ നൈതിക ഇരുട്ട് - ഏറ്റവും മാന്യമായി ജീവിച്ചു വന്നവര്‍ പോലും കുറ്റം ചാര്‍ത്തപ്പെട്ട കാലം - അതാണ്‌ കദാരെയുടെ സാഹിത്യത്തിന്റെ പ്രധാന വിഷയം. കാഫ്‌കെയെ പോലുള്ള കഥകളും പേടിസ്വപ്നാന്തരീക്ഷമുള്ള അന്യാപദേശ ചരിത്രാഖ്യായികകളും അദ്ദേഹത്തിന്റെ തന്നെ സ്വന്തം രീതിയിലുള്ള മിസ്റ്ററികളും കദാരെ സൃഷ്ടിച്ചു"*1. ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാലഘട്ടമെന്ന് നിസ്സംശയം പറയാവുന്ന പ്രസ്തുത ഘട്ടത്തില്‍ ( 1944 – 1985), ബാല്യ – യൌവന കാലം പിന്നിട്ട ഇസ്മയില്‍ കദാരെ , സര്‍വ്വാധിപതിയുടെ സ്വന്തം ജനന സ്ഥലമായ ജിറോകാസ്റ്ററില്‍ 1936 - ലാണ് ജനിച്ചത്‌. 1970 മുതല്‍ 1982 വരെ കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ അല്‍ബേനിയന്‍ പാര്‍ലമെന്റില്‍ അംഗവുമായിരുന്നു കദാരെ. എന്നാല്‍ 1975 -ല്‍ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ കവിത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്ക് അദ്ദേഹത്തിനു എഴുത്തില്‍ നിന്ന് വിലക്കു കല്‍പ്പിക്കപ്പെട്ടു. 1982 -ല്‍ ഭരണ കൂട വിധേയത്വമുള്ള അല്‍ബേനിയന്‍ എഴുത്തുകാരുടെ സംഘടന ചരിത്രത്തിന്റെയും നാടോടി പാരമ്പര്യത്തിന്റെയും മറ പിടിച്ചു അദ്ദേഹം വിധ്വംസക രചന നടത്തുകയാണെന്ന് ആരോപിച്ചു. 1990 -ല്‍ അദ്ദേഹം ഫ്രാന്‍സില്‍ രാഷ്ട്രീയ അഭയം തേടി. ജനാധിപത്യ വല്‍ക്കരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കദാരെയഥാര്‍ത്ഥ സാഹിത്യവും ഏകാധിപത്യവും ഒരുമിച്ചു പോവില്ലെന്നും എഴുത്തു കാരന്‍ ഏകാധിപത്യത്തിന്റെ സ്വാഭാവിക ശത്രുവാണെന്നും തുറന്നടിച്ചു. എന്നാല്‍കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ കദാരെ ഒരു വിമതനായിരുന്നോ അതോ വിധേയനായിരുന്നോ എന്ന് വിമര്‍ശ കര്‍ക്കിടയില്‍ തര്‍ക്കമില്ലാതില്ല. അന്നത്തെ സാഹചര്യത്തില്‍ ഏതാനും ദിവസങ്ങള്‍ പോലും വിമതനാവുകയെന്നാല്‍ ഫയറിംഗ് സ്ക്വാഡിനെ നേരിടലല്ലാതെ മറ്റൊന്നുമായിരുന്നില്ലെന്നുംതന്റെ പുസ്തകങ്ങള്‍ ഒരു തരത്തില്‍ തന്റെ ചെറുത്തു നില്‍പ്പ് തന്നെയായിരുന്നുവെന്നും കദാരെ അതിനെ വിശദീകരിച്ചിട്ടുണ്ട്.

കദാരെയുടെ സുദീര്‍ഘമായ സാഹിത്യ സപര്യയുടെ ആദ്യനാളുകളില്‍ രചിക്കപ്പെട്ട കൃതിയാണ് Twilight of the Eastern Gods. എമ്പതുകളിലെത്തിയ നോവലിസ്റ്റിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃതി A Dictator Calls പ്രമേയപരമായും വ്യക്തിപരമായും അതിനോട് ചേര്‍ത്തു വായിക്കപ്പെടേണ്ടതാണ്.

‘പൗരസ്ത്യ ദൈവങ്ങളുടെ സാന്ധ്യവെളിച്ചം

1958 മുതല്‍ 1960 വരെ മോസ്കോയിലെ ഗോര്‍ക്കി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സോഷ്യലിസ്റ്റ് റിയലിസ്റ്റ് സാഹിത്യ പരിശീലനത്തിന് എന്‍വര്‍ ഓജയുടെ സ്റ്റാലിനിസ്റ്റ് അല്‍ബേനിയയുടെ പ്രതിനിധിയായി അയക്കപ്പെട്ട കാലത്തെ അനുഭവങ്ങളാണ് Twilight of the Eastern Gods എന്ന നോവലില്‍ ഇസ്മയില്‍ കദാരെ ആവിഷ്കരിക്കുന്നത്. മുഖ്യ കഥാപാത്രം കദാരെയുടെ ഏതാണ്ടൊരു സമാന്തര ചിത്രമാണെങ്കിലുംനോവലില്‍ അവതരിപ്പിക്കപ്പെടുന്ന പലര്‍ക്കും യഥാര്‍ത്ഥ പേരുകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. യെവ്തുഷേങ്കോ ഉദാഹരണം. അക്കാരണത്താല്‍, അറിയപ്പെടുന്ന യഥാര്‍ത്ഥ വ്യക്തികളെ നേരിട്ടോ നേരിയ തോതില്‍ പ്രച്ഛന്നപ്പെടുത്തിയോ അവതരിപ്പിക്കുന്ന ഫിക് ഷനല്‍ കൃതി (Roman à clef) എന്ന പാരമ്പര്യത്തില്‍ നോവല്‍ വിശദീകരിക്കപ്പെടുന്നു. *2.  രാഷ്ട്രീയവും പ്രസാധന/ പകര്‍പ്പവകാശ/ സാമ്പത്തിക പരവുമായ കാരണങ്ങളാല്‍ കദാരെ കൃതികളില്‍ പലതിന്റെയും കാര്യത്തില്‍ ആവര്‍ത്തിച്ച പോലെ, യൂസുഫ് റിയോനിയുടെ ഫ്രഞ്ച് പരിഭാഷയില്‍ നിന്നാണ് ഡേവിഡ് ബെല്ലോസ് നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം നടത്തിയത്.  സോവിയറ്റ് തലസ്ഥാനമെന്ന നിലയില്‍ മോസ്കോ നല്‍കിയ അവസരങ്ങള്‍ സാംസ്കാരികബൌദ്ധിക അന്തരീക്ഷവുംകമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പരിമിതികള്‍ക്കിടയിലുംവ്യത്യസ്ത ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരെ (മുഖ്യമായും സൈബീരിയകസാക്സ്ഥാന്‍കോക്കസസ് പ്രദേശങ്ങള്‍) പരിചയപ്പെടാന്‍ അവസരം നല്‍കി. അതിലേറെടിരാന പോലുള്ള ഒരു കൊച്ചു നഗരത്തില്‍ നിന്നും അല്‍ബേനിയന്‍ പാര്‍ട്ടി സര്‍വ്വാധിപത്യത്തിന്റെ പ്യൂരിറ്റന്‍ കാര്‍ക്കശ്യങ്ങളില്‍ നിന്നും വരുന്ന നവയുവാവിന് അതൊരു വന്യമായ സ്വാതന്ത്ര്യ പ്രഖ്യാപനവുമായിരുന്നു. റഷ്യന്‍ വോഡ്കസ്വതന്ത്രരായ പെണ്‍കുട്ടികള്‍ബൌദ്ധിക അന്തരീക്ഷംതിളയ്ക്കുന്ന യൌവ്വനവും – അതൊരു മാരക മിശ്രിതമായിരുന്നു. എന്നാല്‍ഗോര്‍ക്കി ഭവനത്തിലെ ശിക്ഷണം ഒട്ടും ആവേശകരമായ അനുഭവമായിരുന്നില്ല. ‘ഭാവി രൂപപ്പെടുത്തേണ്ട’ എഴുത്തുകാര്‍ സൃഷ്ടിച്ച യാഥാര്‍ത്ഥ്യ ബോധമില്ലാത്ത കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തിന്റെ കൃതൃമ സാഹിത്യം കദാരെയേ പോലെ ഒരു ജീനിയസ്സിനെ അതിവേഗം മടുപ്പിച്ചു. നോവലിന്റെ സിംഹഭാഗത്തും മുഖ്യകഥാപാത്രത്തിന്റെ പ്രണയിനിയായി അവതരിപ്പിക്കപ്പെടുന്ന ലിഡ സ്നെഗിനജീവിച്ചിരിക്കുന്ന എഴുത്തുകാരേക്കാള്‍ തനിക്കിഷ്ടം മരിച്ചുപോയ എഴുത്തുകാരെയാണ് എന്ന് തുറന്നുപറയുന്നത്ഒരാത്മ പരിശോധനക്കെന്നതിനൊപ്പം സഹപാഠികളെ നിശിതമായി വിലയിരുത്തുന്നതിനും അയാളെ പ്രേരിപ്പിക്കും. കൂടെയുണ്ടായിരുന്നവരില്‍ ധൈഷണിക ഔന്നത്യം അവകാശപ്പെടാവുന്നവരായി രണ്ടുപേരേയാണ് അദ്ദേഹം കണ്ടെത്തുന്നത്. അതിലൊരാള്‍ ആത്മഹത്യയില്‍ സ്വയമൊടുങ്ങുകയായിരുന്നു പില്‍ക്കാലം എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ വിവര്‍ത്തകന്‍ കൂടിയായ ഡേവിഡ് ബെല്ലോസ് വെളിപ്പെടുത്തുന്നു.

അതേസമയംസുഹൃത്തുക്കളിലൂടെ രഹസ്യമായി പകര്‍പ്പെടുത്ത് കൈകള്‍ മറിഞ്ഞു വിതരണം ചെയ്യപ്പെട്ട മറ്റൊരു തരം സാഹിത്യം റഷ്യയിലുണ്ടായിരുന്നു. അത്തരമൊന്നായാണ്  ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തില്‍ വെച്ച് ബോറിസ് പാസ്റ്റര്‍നാക്കിന്റെ നോബല്‍ പുരസ്കാരം നേടിയ ‘ഡോക്റ്റര്‍ ഷിവാഗോ’യുടെ അപൂര്‍ണ്ണ കയ്യെഴുത്തു പ്രതി ആഖ്യാതാവ് കണ്ടെത്തുന്നത്. പുരസ്കാര പ്രഖ്യാപത്തെ തുടര്‍ന്ന് പാസ്റ്റര്‍നാക്ക് നേരിട്ട സാമൂഹികരാഷ്ട്രീയ വിചാരണ ഭീകരമായിരുന്നു: ബൂര്‍ഷ്വാ പുരസ്‌കാരം സ്വീകരിക്കരുതെന്നും അതൊരു കാപിറ്റലിസ്റ്റ് ഗൂഡാലോചനയാണെന്നും –“ഇന്റര്‍നാഷണല്‍ ബൂര്‍ഷ്വാസിയുടെ വിഷലിപ്തമായ സമ്മാനം” - നോവലിസ്റ്റ് അവരുടെ എജന്റാനെന്നും പ്രചണ്ഡമായി പ്രചരിപ്പിക്കപ്പെട്ടു. നോവലിസ്റ്റിനു നേരെ ജീവല്‍ഭീഷണി ഉയര്‍ന്നു. സോവിയറ്റ് വ്യവസ്ഥയുടെ മുഴുവന്‍ പ്രഹരശേഷിയും നേരിടേണ്ടിവന്ന പാസ്റ്റര്‍നാക്ക് ഒടുവില്‍ പുരസ്കാരം നിരസിച്ചു. തന്റെ സഹപാഠികളില്‍ ആ നിലപാടിന്റെ വക്താക്കളെ കണ്ട ആഖ്യാതാവ് നിരീക്ഷിക്കുന്നു

“ഒടുവില്‍തങ്ങളുടെ എതിരാളികളെ മറികടന്ന ശേഷംഅവരെ സ്റ്റാലിനിസംലിബറലിസംറഷ്യാവിരുദ്ധതഇടുങ്ങിയ ദേശീയതസയനിസംമോഡേണിസംഫോക് ലോറിസം തുടങ്ങിയവക്ക് കുറ്റപ്പെടുത്തിയ ശേഷംഅവരുടെ സാഹിത്യ ജീവിതം തകര്‍ക്കുകയും പുസ്തകങ്ങളുടെ പ്രസാധനം നിരോധിക്കുകയും ചെയ്ത ശേഷംഅവരെ ആള്‍ക്കഹോള്‍ അടിമത്തത്തിലേക്കുംആത്മഹത്യയിലേക്കും വലിച്ചിഴച്ച ശേഷംഅതുമല്ലെങ്കില്‍കൂടുതല്‍ ലളിതമായിഅവരെ നാടുകടത്തിയ ശേഷംഅഥവാചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞ ശേഷംഗോര്‍ക്കി ഭവനത്തില്‍ വന്നു തങ്ങളുടെ സാഹിത്യപഠനം പൂര്‍ത്തീകരിക്കാനുള്ള പ്രചോദനമുണ്ടായി അവര്‍ക്ക്.”

കദാരെയുടെ കൃതികളിലെ പൊതു സ്വഭാവങ്ങള്‍ ‘Eastern Gods’ തുടങ്ങിവെക്കുന്നുണ്ട് എന്ന് പറയാം: അദ്ദേഹത്തിന്‍റെ ഇതര കൃതികളെ കുറിച്ചും അവയുടെ രചനാപ്രക്രിയയെ കുറിച്ചുമുള്ള സൂചനകള്‍ അതിലൊന്നാണ്. The General of the Dead Army, The Niche of Shame, The Three-Arched Bridge തുടങ്ങിയവ അദ്ദേഹത്തിന്‍റെ റഷ്യന്‍ കാലത്തിന്റെ പ്രചോദനങ്ങളായി അപ്രകാരം നോവലില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. കമ്യൂണിസത്തോട് വളര്‍ന്നുവന്ന പടിപടിയായ നൈരാശ്യം, സര്‍വ്വാധിപത്യവും സര്‍ഗ്ഗസൃഷ്ടിയും ഒരുമിച്ചു പോകില്ലെന്ന തിരിച്ചറിവിന്റെ ആദ്യ ചിഹ്നങ്ങള്‍ആവിഷ്കാര സ്വാതന്ത്ര്യവും യാന്ത്രിക സാഹിത്യ നിര്‍മ്മിതിയും തമ്മിലെ സന്ധിയില്ലായ്മ, മിത്തും അന്യാപദേശ ശൈലിയും ഉപയോഗിച്ച് രാഷ്ട്രീയ പരിമിതികള്‍ മറികടക്കാനുള്ള ശ്രമം തുടങ്ങിയ കദാരെ പ്രവണതകള്‍ നോവലില്‍ പ്രകടമാണ്. 1992നു മുമ്പ് രചിക്കപ്പെട്ട എല്ലാ കദാരെ കൃതികളും കനത്ത സെന്‍സര്‍ഷിപ്പ് നേരിട്ടുണ്ട് എന്ന വസ്തുത ഓര്‍മ്മിക്കുന്നത് ഈ പ്രവണതകളുടെ പ്രസക്തി മനസ്സിലാക്കാന്‍ അത്യാവശ്യമാണ്. അദ്ദേഹത്തിന്‍റെ മറ്റു പല മാസ്റ്റര്‍ പീസുകളുടെയും (Broken April, The Pyramid, Palace of Dreams, The General of the Dead Army, Chronicle in Stone, The Three-Arched Bridge, A Girl in Exile തുടങ്ങിയവ) നിലവാരത്തിലേക്ക് ഉയരുന്നില്ല എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഏറ്റവും ആത്മകാഥാപരമായ രചന എന്ന നിലയില്‍ സമകാലിക ലോകസാഹിത്യത്തിലെ ഒരു മഹദ്പ്രതിഭയുടെ സുദീര്‍ഘ സാഹിത്യസപര്യയിലേക്ക് വ്യക്തമായും വെളിച്ചം വീശുന്ന ഒന്നാണ് ‘Eastern Gods’ . 

ക്രൂഷ്ചേവ് ഭരണം സ്റ്റാലിനിസ്റ്റ് ആശയ കാര്‍ക്കശ്യത്തില്‍ നിന്ന് അകന്നു പോകുന്നതില്‍ പ്രതിഷേധിച്ചു അല്‍ബേനിയ 1960 ല്‍ റഷ്യന്‍ ബന്ധം ഉപേക്ഷിച്ചതോടെ കദാരെ തിരിച്ചു വിളിക്കപ്പെട്ടു. തുടര്‍ന്ന് ഒരു പതിറ്റാണ്ട് നീണ്ട ലോക സംഭവ വികാസങ്ങള്‍- റഷ്യയുടെ ചെക്കോസ്ലോവാക്യ അധിനിവേശംമാവോക്കു ശേഷം ചൈനീസ് പാര്‍ട്ടിയില്‍ സംഭവിച്ച വ്യതിയാനങ്ങള്‍ തുടങ്ങിയവ - ആ അകല്‍ച്ചയെ അല്‍ബേനിയയുടെ കമ്യൂണിസ്റ്റ് ബ്ലോക്കില്‍ നിന്നുള്ള സമ്പൂര്‍ണ്ണ ഒറ്റപ്പെടലിലേക്ക്‌ നയിക്കുകയും ചെയ്യും.

‘ഏകാധിപതിയുടെ വിളി

മുമ്പെഴുതിയ കൃതികള്‍ക്ക് പില്‍ക്കാലം തുടര്‍ച്ചയോ പുനരെഴുത്തോ നടത്തുക എന്നത് സാഹിത്യത്തില്‍ അപൂര്‍വ്വമായെങ്കിലും സംഭവിക്കാറുണ്ട്. 1985ല്‍ എഴുതിയ Agamemnon’s Daughter എന്ന നോവലിന് ഒരു പൊളിച്ചെഴുത്തു പോലെ 2002ല്‍ The Successor എന്ന നോവല്‍ കദാരെ എഴുതിയത് ഇതിനുദാഹരണമാണ്. രണ്ടു കൃതികളും രാഷ്ട്രീയ കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കപ്പെട്ടത് 2003ല്‍ മാത്രമായിരുന്നു എന്നത് വേറെ കാര്യം. ആദ്യത്തേത് , എന്‍വര്‍ ഓജയുടെ സ്റ്റാലിനിസ്റ്റ് സര്‍വ്വാധിപത്യത്തെ നിശിതമായി നിരീക്ഷിക്കുന്ന ഒട്ടേറെ കയ്യെഴുത്തു പ്രതികളിലൊന്നായി ഫ്രാന്‍സിലേക്ക് ഒളിച്ചുകടത്തപ്പെട്ടതായിരുന്നു. ഓജയുടെ മരണം കഴിഞ്ഞു അഞ്ചുവര്‍ഷത്തിനു ശേഷമാണ് കമ്യൂണിസ്റ്റ് ഭരണം അവസാനിക്കുന്നത്. അതിനു തൊട്ടുമുമ്പാണ് കദാരെ ഫ്രാന്‍സില്‍ അഭയം നേടുന്നതും. തുടര്‍ന്നെഴുതിയ കൃതിയെന്ന നിലയില്‍  സ്വാഭാവികമായും മിത്തിന്റെയും ഇരുണ്ട സൂചനകളുടെയും സ്ഥാനത്തു നിശിതമായ സറ്റയറിന്റെയും പരിഹാസ്യമായ ഗോസിപ്പിന്റെയും ഭാഷ ‘പിന്‍ഗാമി’യില്‍ ഇടം പിടിച്ചു. ഇതേ മാതൃക തന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളുടെ സായംസന്ധ്യയില്‍എമ്പതുകളിലെത്തിയ നോവലിസ്റ്റ് ആവര്‍ത്തിക്കുന്ന കൃതിയാണ് A Dictator Calls.  തന്റെ ആദ്യകാല കൃതികളില്‍ ഒന്നായ Twilight of the Eastern Gods എന്ന നോവലിനേയും അതിനു വിഷയമായ തന്റെതന്നെ പൂര്വ്വകാലത്തെയും പുനര്‍സന്ദര്‍ശിക്കുന്ന രചനയാണ് A Dictator Calls. ആദ്യ കൃതിയില്‍ പ്രധാന പരിഗണനകളില്‍ ഒന്നായിരുന്ന പാസ്റ്റര്‍നാകിന്റെ നോബല്‍ പുരസ്കാര ലബ്ധിയും അതിനോടുണ്ടായ സോവിയറ്റ് പ്രതികരണങ്ങളും മറ്റൊരു തരത്തില്‍ ‘ഏകാധിപതിയുടെ വിളിയിലും വീണ്ടും പരിഗണിക്കപ്പെടുന്നുണ്ട്; കേന്ദ്ര പ്രമേയം പാസ്റ്റര്‍നാക്ക് – ജോസഫ് സ്റ്റാലിന്‍ - ഓസിപ് മാന്റല്‍സ്റ്റാം എന്നീ ത്രയങ്ങളെ കേന്ദ്രത്തില്‍ നിര്‍ത്തുന്ന ഒരു ചരിത്ര സംഭവമാണെങ്കിലും. അതേസമയംസോവിയറ്റ്അല്‍ബേനിയന്‍ സര്‍വ്വാധിപത്യങ്ങളും കദാരെയെ പോലുള്ള എഴുത്തുകാര്‍ നേരിടേണ്ടി വന്നിരുന്ന സെന്‍സര്‍ഷിപ്പും ഇതര ഭരണകൂട വെല്ലുവിളികളും ചരിത്രമാകുകയും മുന്‍കാലത്ത്  ലഭ്യമല്ലാതിരുന്ന ഔദ്യോഗിക/ ഭരണകൂട അകത്തള രേഖകള്‍ ഡിക്ലാസിഫൈ ചെയ്യപ്പെടുകയും ചെയ്ത പുതിയ കാലത്ത് എഴുതപ്പെട്ട കൃതി എന്ന നിലയില്‍ സ്തോഭജനകമായ ചരിത്ര വിചാരണകള്‍/ നിരീക്ഷണങ്ങള്‍ പുതിയ കൃതിയില്‍ സാധ്യമായിട്ടുണ്ട്.

നോവലിന്റെ കേന്ദ്രത്തില്‍ ഒരു ഫോണ്‍ വിളിയാണ്: 1934 ജൂണ്‍ 23 നു സോവിയറ്റ് ഏകാധിപതി സ്റ്റാലിന്‍ ബോറിസ് പാസ്റ്റര്‍നാകിനെ വിളിക്കുന്നു. അതിനും ഒരു മാസം മുമ്പ് സോവിയറ്റ് വിമതകവി ഓസിപ് മാന്റല്‍സ്റ്റാം അറസ്റ്റു ചെയ്യപ്പെട്ടിരുന്നു: കുറ്റം അദ്ദേഹം എഴുതിയ ഒരു കവിത സ്റ്റാലിനെ വിമര്‍ശിച്ചിരുന്നു എന്നതായിരുന്നു. മൂന്നു മിനിട്ട് മാത്രം നീണ്ട സംഭാഷണത്തില്‍ പാസ്റ്റര്‍നാകിനു കവിയുടെ അറസ്റ്റ് സംബന്ധിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ഏകാധിപതി അന്വേഷിച്ചത്. തങ്ങള്‍ വ്യത്യസ്ത സാഹിത്യപ്രസ്ഥാനങ്ങളില്‍ പെട്ടവരായിരുന്നു എന്നും കാര്യമായി പരസ്പരം അറിയില്ല എന്നും അതുകൊണ്ട് അക്കാര്യത്തില്‍ അഭിപ്രായം പറയാനില്ല എന്നുമുള്ള അര്‍ഥത്തിലായിരുന്നു അപ്രതീക്ഷിത വിളിയുടെ ഷോക്കില്‍/ അങ്കലാപ്പില്‍ പാസ്റ്റര്‍നാകിന്റെ പ്രതികരണം. അതൊരു നല്ല കോമ്രേഡിന്റെ പ്രതികരണമല്ല/ അഥവാ ‘താങ്കളൊരു മോശം കോമ്രേഡ് ആണ്’ എന്നോ മറ്റോ ഒറ്റവാക്യത്തില്‍ ഏകാധിപതി ഫോണ്‍ വിച്ചേദിച്ചു. തന്റെ പ്രതികരണം പാളിപ്പോയോ എന്ന അങ്കലാപ്പോടെ പാസ്റ്റര്‍നാക്ക് തിരിച്ചു വിളിക്കാന്‍ ശ്രമിച്ചെങ്കിലും ആ ടെലഫോണ്‍ ലൈന്‍ തന്നെ ഇല്ലാതായിക്കഴിഞ്ഞിരുന്നു. എന്തുകൊണ്ടാവും/ എന്തിനാകും സ്റ്റാലിന്‍ അങ്ങനെയൊരു വിളി നടത്തിയിട്ടുണ്ടാകുക എന്ന അന്വേഷണം പ്രസ്തുത വിളിയെ കുറിച്ചുള്ള പതിമൂന്നു വ്യത്യസ്ത ഭാഷ്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് നടത്തുകയാണ് കദാരെ ചെയ്യുന്നത്. ഈ ഭാഷ്യങ്ങള്‍ വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്നാണ് ലഭിക്കുന്നത് – സോവിയറ്റ് ആര്‍ക്കൈവല്‍ രേഖകള്‍ മുതല്‍ സോവിയറ്റ് റഷ്യയില്‍ നിന്ന് ‘ഡോക്റ്റര്‍ ഷിവാഗോയുടെ കയ്യെഴുത്തുപ്രതി ഒളിപ്പിച്ചു കടത്തിയരഹസ്യാന്വേഷണ വകുപ്പുകളുടെ നോട്ടപ്പുള്ളിയായ ഓക്സ്ഫോര്‍ഡ് പൊളിറ്റിക്കല്‍ ഫിലോസഫര്‍ ഇസയ്യ ബെര്‍ലിന്‍, കവി അന്ന അഖ് മതോവ വരെ നീളുന്ന ഉറവിടങ്ങള്‍. ചൈകൊവ്സ്കിയുടെ പ്രപൌത്രിയും ഒരുവേള മാന്റല്‍സ്റ്റാമിന്റെ കാമുകിയുമായിരുന്ന ഗലീന വോണ്‍ മെക്അക്കാലത്തെ മറ്റൊരു അറിയപ്പെട്ട എഴുത്തുകാരനായിരുന്ന വിക്റ്റര്‍ ശെഖലോവ്സ്കിമുമ്പ് പാസ്റ്റര്‍നാകിന്റെ സുഹൃത്തായിരുന്നെങ്കിലും ഇടക്കാലത്ത് അകന്നുപോയ നികൊലായ് വില്‍മണ്ട്പാസ്റ്റര്‍നാകിന്റെ ഭാര്യ സിനൈദ നികൊലായെവ്ന, മാന്റല്‍സ്റ്റാമിന്റെ ഭാര്യ നാദിയ  മാന്റല്‍സ്റ്റാം, കവി സെര്‍ജി ബോബ്രോവ്പാസ്റ്റര്‍നാകിന്റെ കാമുകി ഓള്‍ഗാ ഇവ്നിസ്കായഎന്നിവരിലൂടെ ഒടുവില്‍ കെ ജി ബി എജന്റാനെന്നു സംശയിക്കപ്പെട്ടിരുന്ന എഴുത്തുകാരന്‍ വ്ലാദിമിര്‍ സോലോവ്യേവ് വരെ അത് നീളുന്നു. ചിലത് കേ ജി ബി ടേപ്പുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ ആണെങ്കില്‍ ചിലത് യാദൃശ്ചികമായി കേള്‍ക്കാനിടയായവയാണ്. ചിലര്‍ നേര്‍ക്കുനേര്‍ കേട്ടത്. ഇനിയും ചിലത് വെറും ഗോസിപ്പുകള്‍. ഇത്രയേറെ ഭാഷ്യങ്ങള്‍ ആവശ്യം തന്നെയോ എന്ന് നോവലിസ്റ്റ് സ്വയം ചോദിക്കുന്ന ഘട്ടങ്ങളുണ്ട്. നാലാമത് ഭാഷ്യം കഴിയുമ്പോള്‍ വായനക്കാരുടെ പ്രതികരണം നോവലിസ്റ്റ് കുറിക്കുന്നു: “ഈ ഭാഷ്യങ്ങള്‍ എല്ലാകൂടി നിങ്ങള്‍ ഞങ്ങളെ വട്ടുപിടിപ്പിക്കുകയാണ്! എല്ലാത്തിനും ഒരു പരിധിയുണ്ട്! മതി! എങ്കിലും..” എന്നാല്‍ മറ്റൊരിടത്ത് നോവലിസ്റ്റ് നിരീക്ഷിക്കുന്നു: “സത്യം അന്വേഷിച്ചുകൊണ്ടുള്ള ഊളിയിടല്‍ നടത്തുന്നവര്‍ ആരായാലും. ആദ്യമൊക്കെ പതിമൂന്നു ഭാഷ്യങ്ങള്‍ വളരെ കൂടുതലാണ് എന്ന് കരുതുമെങ്കിലുംഒടുവിലെത്തുമ്പോള്‍ അതൊക്കെ അപര്യാപ്തമാണ് എന്ന് ചിന്തിക്കും.”

ഓരോ ഭാഷ്യങ്ങളിലുമുള്ള വ്യത്യാസങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് പറയുന്നയാള്‍ക്ക് ബന്ധപ്പെട്ട വ്യക്തികളുമായും ഭരണകൂടവുമായുള്ള ബന്ധങ്ങള്‍ക്കനുസരിച്ചാണ്.  എന്നാല്‍ മിക്കഭാഷ്യങ്ങളും ഒരുമിക്കുന്ന സുപ്രധാന വസ്തുതകള്‍ ഇവയാണ്: സ്റ്റാലിന്‍ പാസ്റ്റര്‍നാക്കിനെ വിളിച്ചു എന്നത് സത്യം; പാസ്റ്റര്‍നാക്ക് യൂദാസിനെ പോലെ തന്റെ സുഹൃത്തിനെ തള്ളിപ്പറഞ്ഞുസ്റ്റാലിന്‍ അയാളെ ശരിക്കും കശക്കിക്കളഞ്ഞു. പല ഭാഷ്യങ്ങളിലും ഈ ഒരു വശം എടുത്തു പറയുന്നു: പാസ്റ്റര്‍നാക്ക് സുഹൃത്തിനെ തള്ളിപ്പറഞ്ഞത് ഭീരുത്വമോ ആര്‍ജ്ജവമില്ലായ്മയോ ആണെന്ന് സ്റ്റാലിന്‍ തുറന്നടിച്ചു. അതൊരു കോമ്രേഡിന് ചേര്‍ന്നതല്ലായിരുന്നു എന്നും താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ അയാള്‍ക്കുവേണ്ടി ഏതറ്റം വരെയും പൊരുതുമായിരുന്നു എന്നും സ്റ്റാലിന്‍ അവകാശപ്പെട്ടു. ഇവിടെഒരു നിരൂപകന്‍ നിരീക്ഷിക്കുന്നപോലെകദാരെ ചോദിക്കാതെ വിടുന്ന ചോദ്യം ചരിത്രകാരന്മാര്‍ക്ക്‌ ചോദിക്കാം: ‘സ്റ്റാലിന്‍ തന്റെ സഖാക്കള്‍ക്കു വേണ്ടി പൊരുതിയോഅതോ അവര്‍ക്ക് എതിരായി പോരുതിയോ – 1920 കള്‍ മുതല്‍ നാടുകടത്തപ്പെട്ട ട്രോട്സ്കിസിനോവിയെവ്കമേനെവ്ബുഖാറിന്‍പ്രേയോബ്രാഷന്‍സ്കിറാദേക് തുടങ്ങിയവരെ കുറിച്ചോര്‍ക്കുക...” *3. 

മൂന്നു അധ്യായങ്ങളുള്ള നോവലിന്റെ ആദ്യ അധ്യായം ‘Eastern Gods’ കാലത്തിലേക്ക് തന്നെ തിരിച്ചു പോകുന്നുണ്ട്. പുസ്തകം അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ നേരിട്ട വിഷമതകള്‍, സെന്‍സര്‍ഷിപ്പ്, എന്നിവയോടൊപ്പം ഏകാധിപത്യവും എഴുത്തുകാരും തമ്മിലുള്ള വിനിമയങ്ങളില്‍ പങ്കാളിത്തത്തിന്റെയും ഉത്തരവാദിത്തതിന്റെയും സങ്കീര്‍ണ്ണതകള്‍ തുടങ്ങിയ പ്രമേയങ്ങള്‍ വിശദമായി പരിഗണിക്കപ്പെടുന്ന പ്രസ്തുത അധ്യായത്തില്‍ പാസ്റ്റര്‍നാക്കിന്റെയും തന്റെയും അവസ്ഥകള്‍ തമ്മിലുള്ള സാജാത്യങ്ങള്‍ പ്രധാന പരിഗണനയാണ്. വാസ്തവത്തില്‍ സര്‍വ്വാധിപത്യത്തിലെ മൌനം/ പങ്കാളിത്തം/ ചെറുത്തുനില്‍പ്പ് എന്നീ വിഷയങ്ങളില്‍ ഇരു നോവലുകളിലും ഏതാണ്ട് ഒരേ വാക്യങ്ങളില്‍ നിരീക്ഷണങ്ങളുണ്ട്. ആദ്യനോവലില്‍ മോസ്കോയില്‍ നിന്ന് കാമുകി ആഖ്യാതാവിന് എഴുതുന്നു: “ഇന്നലെ മുഴുവന്‍ റേഡിയോ നാടിനെ ഒറ്റിയ ഒരു എഴുത്തുകാരനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നുഅപ്പോള്‍ ഞാന്‍ നിന്നെ ഓര്‍ത്തു.” Dictator ല്‍ ഇങ്ങനെ വായിക്കാം: “ഇന്നലെ മുഴുവന്‍ റേഡിയോയില്‍ അവര്‍ ഒറ്റുകാരന്‍ ആയിമാറിയ ഒരെഴുത്തുകാരനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നുഅത് നിന്നെ ഓര്‍മ്മിപ്പിച്ചു.”

വാചകങ്ങളിലെ വ്യത്യാസങ്ങള്‍ വിവര്‍ത്തനങ്ങളില്‍ വന്നു പോയതാകാം – നേരത്തെ സൂചിപ്പിച്ച പോലെആദ്യ കൃതി ഫ്രഞ്ചില്‍ നിന്ന് മൊഴിമാറ്റം നടത്തിയതാണെങ്കില്‍,  Dictator അല്‍ബേനിയനില്‍ നിന്ന് ഡേവിഡ് ഹോഗ്സണ്‍ നേരിട്ടാണ് മൊഴിമാറ്റുന്നത്.  ഗോര്‍ക്കി ഭവനത്തിലെ പഠന കാലത്തൊരിക്കല്‍ അല്‍ബേനിയന്‍ ഏകാധിപതി (‘ടിരാനയിലെ ബിഗ്‌ ബോസ്’, ‘നിങ്ങളുടെ ആ സ്റ്റാലിന്‍’ എന്ന് സുഹൃത്ത്)  തന്നെ വിളിച്ചതിനെ കുറിച്ചും വാക്കുകള്‍ നഷ്ടപ്പെട്ട സന്ദര്‍ഭത്തില്‍ നന്ദിവാക്കുകള്‍ മാത്രം ആവര്‍ത്തിച്ചതിനെ കുറിച്ചും  ആഖ്യാതാവ് പറഞ്ഞുതുടങ്ങുന്നത്തന്റെയും പാസ്റ്റര്‍ നാക്കിന്റെയും സാമ്യങ്ങള്‍ തുടങ്ങിവെക്കുന്നു. “ഒരേസമയം രാഗ-ദ്വേഷ ഭാവത്തോടെ നിങ്ങളെ നിന്ദിക്കുകയും മുഖത്തു നോക്കി അട്ടഹസിക്കുകയും ചെയ്യുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ തനിച്ചു നില്‍ക്കേണ്ടിവരുന്നത്‌ സങ്കല്‍പ്പിച്ചു നോക്കൂ !” എന്‍വര്‍ ഓജയുടെ വിളിതലക്കെട്ടിലെ ‘ഏകാധിപതിയുടെ ഐഡന്റിറ്റി പ്രകടമായി പ്രശ്നവല്‍ക്കരിക്കുകയും ചെയ്യുന്നു. ഇരു കൃതികള്‍ക്കും ഇടയിലെ കാലാന്തരവും സാമൂഹിക രാഷ്ട്രീയ ചുവടുമാറ്റങ്ങളും കദാരെയുടെ നിരീക്ഷണങ്ങളില്‍ വരുത്തിയിട്ടുള്ള രൂക്ഷതയും പ്രധാനമാണ്. സ്റ്റാലിനും എന്‍വര്‍ ഓജയും മാത്രമല്ല അത്തരത്തില്‍ ഭേദ്യം ചെയ്യപ്പെടുന്നത്ലെനിനും മാര്‍ക്സും വരെ ദാക്ഷീണ്യമില്ലാത്ത വിചാരണകള്‍ക്ക് ശരവ്യരാകുന്നുണ്ട്.  നോബല്‍ പുരസ്കാരത്തിനു തന്റെ പേര് പരിഗണിക്കപ്പെട്ടതിനെ  കുറിച്ചും എന്‍വര്‍ ഓജയുടെ അല്‍ബേനിയയില്‍ അതെങ്ങനെ കാണുമായിരുന്നു എന്നും നോവലിസ്റ്റ് ചിന്തിക്കുന്നുണ്ട്. 

എഴുത്തുകാരും ഏകാധിപതികളും എന്ന ദ്വന്ദ്വം നോവലിസ്റ്റ് ആഴത്തില്‍ പരിശോധിക്കുന്ന ഒരു പ്രമേയമാണ്. “ഞാന്‍ ലോകത്തെ രണ്ടായി തിരിച്ചുഒരു ഭാഗം സാഹിത്യത്തിനു അനുയോജ്യംമറ്റൊന്ന് യോജിക്കാത്തതും. ആദ്യത്തേത് അനന്തമാം വിധം വലുതായിരുന്നു... മോസ്കോ ലോകത്തില്‍ സാഹിത്യത്തു അനുയോജ്യമായ ഭാഗമായിത്തീര്‍ന്നത്‌ കൃത്യമായും അങ്ങനെയൊന്നു അനുവദിക്കപ്പെടാതായ അതേ സമയത്താണ്. വിമാനങ്ങള്‍വിസഎയര്‍പോര്‍ട്ട് എന്നിങ്ങനെ ഇപ്പോള്‍ അസാധ്യമായവയുടെ സ്ഥാനത്തു രാത്രിയുടെ ഭീകരതകള്‍ മാത്രമാണുണ്ടായിരുന്നത്. മോസ്കോയിലേക്കുണ്ടായിരുന്ന ഒരേയൊരു പാതഏറ്റവും ഭയാനകമായ ടാങ്കുകള്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ കഴിയാത്തതായിരുന്നു – അത് നോവലായിരുന്നു.” എഴുത്തിന്റെ ശക്തിയിലുള്ള ഈ വിശ്വാസംഎകാധിപത്യവുമായി ഏറ്റുമുട്ടുമ്പോള്‍ ഭീതിക്ക് വഴിമാറുന്നു: Eastern gods പ്രസിദ്ധീകരണം സാധ്യമാകും എന്ന ഘട്ടത്തിലെത്തുമ്പോള്‍ ശരിക്കും ഭീതി പിടികൂടുകയും അത് പ്രസിദ്ധീകരിക്കേണ്ടെന്നും അതെഴുതിയില്ലായിരുന്നെങ്കില്‍  എന്നും ആഗ്രഹിച്ചു പോകുന്നു. പ്രസാധകനാകട്ടെഅന്നത്തെ സോവിയറ്റ് - അല്‍ബേനിയന്‍ അകല്‍ച്ച ആസ്വദിക്കുന്നവനാണ്: “തക്ക സമയത്താണ് നോവലിന്റെ വരവ്. ആരും സാഹിത്യത്തില്‍ മോസ്കോയെ ഇതുപോലെ ചവിട്ടിത്തേച്ചിട്ടില്ല.” പാസ്റ്റര്‍നാകിനെ എന്ത് ചെയ്യണം എന്ന സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ ചോദ്യത്തിന് വടക്കന്‍ കൊറിയക്കും അല്‍ബേനിയക്കും എളുപ്പം മറുപടിയുണ്ടാകും എന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നു: “തലക്കകത്തെക്കൊരു ബുള്ളറ്റ്കാര്യം കഴിഞ്ഞു.” നോബല്‍ ലിസ്റ്റില്‍ പെട്ടുപോകുക എന്നാല്‍ അപകടസാധ്യത എന്നുതന്നെയായിരുന്നു എന്ന് തന്റെയും പാസ്റ്റര്‍നക്കിന്റെയും അവസ്ഥകളെ അദ്ദേഹം വിലയിരുത്തുന്നു. ഏകാധിപതികള്‍ എഴുത്തുകാരെ കുറിച്ച് പാരനോയിഡ് ആകുന്ന അവസ്ഥ പേര്‍ത്തും പേര്‍ത്തും നോവലില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്: സോവിയറ്റ് വിരോധം കൊടുമ്പിരിക്കൊണ്ടപ്പോഴും മാന്റല്‍സ്റ്റാംഅന്ന അഖ് മതോവ എന്നീ പേരുകള്‍ അല്‍ബേനിയയില്‍ വിലക്കപ്പെട്ടവയായിരുന്നു എന്ന വസ്തുത നോവലിസ്റ്റ് എടുത്തുപറയുന്നു.

കദാരെ ശൈലിയുടെ തിളക്കം പലയിടത്തും കാണാമെങ്കിലും The Successor, A Girl in Exile തുടങ്ങിയ സമീപകാല കൃതികളെ പോലെ ഉടനീളം മികവാര്‍ന്ന ആഖ്യാനമാണ് നോവലിന്റെത് എന്ന് പറയാനാവില്ല എന്ന് നിരീക്ഷിക്കപ്പെടുന്നു. അതിനു മുഖ്യ കാരണം നോവലിന്‍റെ മര്‍മ്മത്തില്‍ സംഭവിക്കുന്ന ഇടര്‍ച്ചയാണെന്നും തീവ്രമായ ആത്മപരിശോധനസാഹിതീയ സിദ്ധാന്തങ്ങള്‍ഫിക് ഷന്റെ പരിവേഷമുള്ള ആത്മകഥചരിത്രപരമായ അന്വേഷണം എന്നിവക്കിടയില്‍ നോവലില്‍ ഈ പതര്‍ച്ച പ്രകടമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ആദ്യകാല കൃതിയിലെ ഉത്കണ്ഠകള്‍ എഴുത്തുജീവിതത്തിന്റെ സായന്തനത്തില്‍ പുനരന്വേഷണത്തിനു വിധേയമാക്കുന്ന കൃതി എന്ന നിലയില്‍ മഹത്തായ ഒരു സാഹിത്യ സപര്യക്ക് പുസ്തകം മികച്ചൊരു പരിസമാപ്തി നല്‍കുന്നു എന്നു പറയാം; പുസ്തകത്തിന്റെ വിഷയം പരിഗണിക്കുമ്പോള്‍ പലകുറി തന്നെ വഴിമാറിപ്പോയ ആ ആത്യന്തിക പുരസ്കാരത്തിലേക്ക് അത് കദാരെയേ എത്തിച്ചു എന്നും വരാമെന്നും *4 ഉള്ള പ്രതീക്ഷകളെ എന്നെന്നേക്കുമായി അവസാനിപ്പിച്ചു ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് (2024) കദാരെ അന്തരിച്ചു. 

സഹാകാരി/ വിമതന്‍പോരളി/ വിധേയന്‍പ്രവാസി/ ബഹിഷ്കൃതന്‍, അനഭിമതന്‍/ ദേശനായകന്‍ തുടങ്ങി വൈരുദ്ധ്യങ്ങളുടെ കൊടുങ്കാറ്റുപിടിച്ച ജീവിതകാണ്ഡം കടന്ന് എണ്‍പത്തൊമ്പതാം വയസ്സില്‍ ജന്മദേശത്ത്, അതും പ്രിയപ്പെട്ട ടിറാനയുടെ മണ്ണില്‍ അന്തരിക്കുമ്പോള്‍ എണ്‍പതോളം നോവലുകള്‍പത്തോളം കാവ്യസമാഹാരങ്ങള്‍ഏതാണ്ട് അത്രയുംതന്നെ കഥാസാമാഹാരങ്ങള്‍ഒട്ടേറെ രാഷ്ട്രീയസാംസ്കാരിക ലേഖനങ്ങള്‍ എന്നിങ്ങനെ ബൃഹത്തായ ഒരു സാഹിത്യസഞ്ചയത്തിന്റെ സൃഷ്ടാവായിക്കഴിഞ്ഞുരുന്നു അദ്ദേഹം.  

 

References:

1.        *1.(James Lasdun. The Guardian – 14-08-2010, https://www.theguardian.com/books/2010/aug/14/the-accident-ismail-kadare).

2.       *2.(Britannica, The Editors of Encyclopaedia. "roman à clef". Encyclopedia Britannica, 22 Feb. 2024, https://www.britannica.com/art/roman-a-clef. Accessed 23 March 2024.)

3.       *3.(Rudrangshu Mukherjee. ‘A Poet, a Dictator and the Fragility of Human Memory’, thewire, 02.11.2023, https://thewire.in/books/a-poet-a-dictator-and-the-fragility-of-human-memory).

4.       *4.(Cory Oldweiler. ‘Art Receives No Mercy but Only Gives It: On Ismail Kadare’s “A Dictator Calls’,  Los Angeles Review of Books,  10.10.2023, https://lareviewofbooks.org/article/art-receives-no-mercy-but-only-gives-it-on-ismail-kadares-a-dictator-calls/).

( (പ്രസാധകന്‍ മാസിക മെയ് 2024)

More on Ismail Kadare:

 

Chronicle in Stone

https://alittlesomethings.blogspot.com/2024/07/chronicle-in-stone-by-ismail-kadare.html


The General of the Dead Army by Ismail Kadare/ Derek Coltman

https://alittlesomethings.blogspot.com/2024/09/the-general-of-dead-army-by-ismail.html

 

Three Arched Bridge and Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2015/06/blog-post.html

 

The Three-Arched Bridge by Ismail Kadare

https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html

The Palace of Dreams by Ismail Kadare

https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html