Featured Post

Saturday, August 3, 2024

Your Name Shall Be Tanga by Calixthe Beyala

ഋതുഹാരകളുടെ മാനിഫെസ്റ്റോ




പ്രകോപനപരമായ രീതിയില്‍ പുരുഷാധിപത്യ വിരുദ്ധമെന്നു ഫെമിനിസ്റ്റ് നിരൂപകര്‍ എന്ന് ആഘോഷിക്കുമ്പോള്‍ത്തന്നെ സാഹിത്യ ചോരണത്തിനു ഏറെ ഭത്സിക്കപ്പെടുകയും ചെയ്തിട്ടുള്ള എഴുത്തുകാരിയാണ് കാമറൂണിയന്‍-ഫ്രഞ്ച് നോവലിസ്റ്റ് കലിസ്തെ ബിയാല. പോസ്റ്റ്കൊളോണിയല്‍, പുരുഷാധികാര ആഫ്രിക്കന്‍ സമൂഹത്തില്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ വിധേയത്വം അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ത്രീ ജീവിതത്തിന്റെ ദുരിതങ്ങള്‍ വന്യമായ ലൈംഗിക ബിംബങ്ങള്‍ വേണ്ടുവോളം ഉപയോഗിച്ച് ആവിഷ്കരിക്കുന്ന കൃതികളിലൂടെ ഒരു റാഡിക്കല്‍ ഫെമിനിസ്റ്റ് എന്നും പുരുഷ വിദ്വേഷിയെന്നും വിളിക്കപ്പെട്ടിട്ടുണ്ട് അവര്‍. ആഫ്രിക്കന്‍ വാമൊഴി കഥാ പാരമ്പര്യത്തെ പിന്തുടര്‍ന്ന് രേഖീയമല്ലാത്ത ആഖ്യാനങ്ങളിലൂടെ ലൈംഗിക അതിക്രമങ്ങളും പീഡനവും നിരന്തരം അനുഭവിക്കേണ്ടി വരുന്നജീവിതകാലം മുഴുവനും പുരുഷാധിപത്യത്തിന് അടിപ്പെട്ടു കഴിയുന്ന സ്ത്രീകള്‍ക്കു വേണ്ടി, ആഫ്രിക്കന്‍, ആഫ്രിക്കന്‍ കുടിയേറ്റ സമൂഹങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചു അവര്‍ എഴുതുന്നു. രചനാ ശൈലിയില്‍ പോസ്റ്റ്മോഡേന്‍ എന്ന് വിവരിക്കപ്പെടുന്ന രേഖീയമല്ലാത്തസങ്കീര്‍ണ്ണവും ശ്ലഥവുമായ ആഖ്യാനംഫ്ലാഷ് ബാക്കുകള്‍തെരുവു സംസാരം ഉള്‍പ്പടെ വ്യത്യസ്ത ഭാഷാ രീതികളുടെ മിശ്രണംഭൂതകാലവും വര്‍ത്തമാനവും സൂചകഭേദങ്ങളില്ലാതെ ഇടകലരുന്ന രീതിവ്യത്യസ്ത ആഖ്യാന സ്വരങ്ങള്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഇടകലരുന്നു.   

കാമറൂണിലെ ഏറ്റവും വലിയ നഗരമായ ദുവാലയില്‍ പരമ ദരിദ്രമായ കുടുംബത്തില്‍ പന്ത്രണ്ടു മക്കളില്‍ ഒരുവളായി 1961ല്‍ ജനിച്ച ബിയാലന്യു ബില്ലിലെ ചേരിയില്‍ മൂത്ത സഹോദരിയുടെ സംരക്ഷണയില്‍ ആണ് വളര്‍ന്നത്‌. പതിനേഴാം വയസ്സില്‍ പാരീസിലെത്തിയ ബിയാല അവിടെ വെച്ചാണ്‌ പഠനം പൂര്‍ത്തിയാക്കുന്നതും വിവാഹിതയകുന്നതും. 1987ല്‍ ആദ്യ നോവല്‍ പുറത്തിറക്കിയ ശേഷം ഫ്രാന്‍സിലെ പ്രവാസികളുടെയും ന്യൂന പക്ഷങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപക അംഗം ആയിത്തീര്‍ന്ന ബിയലതുടര്‍ന്ന് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പേരില്‍ സാഹിത്യ ചോരണത്തിനു കോടതി കയറേണ്ടി വന്നു. ആലീസ് വാക്കര്‍ബെന്‍ ഓക്രി തുടങ്ങിയ വലിയ എഴുത്തുകാരുടെ ഉള്‍പ്പടെ ദീര്‍ഘമായ അനുരണങ്ങള്‍ അവരുടെ കൃതികളില്‍ ആരോപിക്കപ്പെട്ടു. എന്നാല്‍സമാന്തരമായി അക്കാഡമി ഫ്രാന്‍സ് പോലുള്ള വലിയ സാഹിത്യ ബഹുമതികളും അവരെ തേടിയെത്തിക്കൊണ്ടിരുന്നു. നിലവിലുള്ള സ്രോതസ്സുകളില്‍ നിന്ന് സമൃദ്ധമായി കടം കൊള്ളുന്ന ആഫ്രിക്കന്‍ വാമൊഴി പാരമ്പര്യത്തിന്റെ പേരില്‍ ബിയാല സ്വയം വിശദീകരിച്ചു.

ആദ്യ നോവല്‍The Sun Hath Looked upon Me, ചേരിപ്രദേശത്തെ കുടിലില്‍ അടക്കിഭരിക്കുന്ന അമ്മാവിയുടെ കീഴില്‍ രോഷം ഉള്ളിലൊതുക്കി കഴിയേണ്ടി വരുന്ന അതേബയെന്ന പത്തൊമ്പതുകാരിയുടെ ജീവിതം പകര്‍ത്തുന്നു. ഒടുവില്‍അടിച്ചമര്‍ത്തുന്ന പുരുഷാധികാര ക്രമത്തിനെതിരില്‍ അവള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. ഈ നോവലിന്റെ ഏതാണ്ടൊരു തുടര്‍ച്ചയായി Your Name Shall Be Tanga എന്ന കൃതിയ കാണാനാവും. സ്ത്രീത്വത്തിന്റെ ഇരവല്‍ക്കരണം, ദാരിദ്ര്യം, ലൈംഗികത, ലൈംഗികത്തൊഴില്‍, നിത്യജീവിതത്തിലെ ഹിംസാത്മകത, ചരിത്രത്തിന്റെ വിളയാട്ടമോ, അഥവാ ചരിത്രത്തിന്റെ അഭാവമോ, അതിജീവനം, എന്നിങ്ങനെ ആദ്യ നോവലിലെ പ്രമേയങ്ങളില്‍ പലതും ടാങ്കയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും അതെ സമയം കഥ പെണ്‍സൌഭ്രാത്രത്തിലൂടെയുള്ള സ്ത്രീ ശാക്തീകരണം, അതിജീവനം എന്നീ പ്രമേയങ്ങളില്‍ കൂടുതല്‍ കേന്ദ്രീകൃതമാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *1.

ജയില്‍ മുറിയില്‍ മരിച്ചു കൊണ്ടിരിക്കുന്ന ടാങ്ക എന്ന കുട്ടിക്കാലം നിഷേധിക്കപ്പെട്ട ആഫ്രിക്കന്‍ പെണ്‍കുട്ടി (‘girlchild- woman’) അന്നാ ക്ലോദ് എന്ന, ഉന്മാദത്തില്‍ പിടിയില്‍ പെട്ടുപോയ മുതിര്‍ന്ന സ്ത്രീയോട് തന്റെ കഥ പറയുന്നു: പിതാവിന്റെ മരണ ശേഷം ദാരിദ്ര്യം മൂലം അമ്മയുടെ നിര്‍ബന്ധത്തിലൂടെ കുഞ്ഞിലേ ബാലവേശ്യ ആയിത്തീര്‍ന്നതിന്റെഅവിശുദ്ധ രതിയുടെ (incest), നേരിടേണ്ടി വന്ന ജുഗുപ്സാവഹമായ കയ്യേറ്റങ്ങളുടെ, കുറ്റകൃത്യങ്ങളുടെവിരഹത്തിന്റെ. നോവലിന്റെ പശ്ചാത്തലമായ ഇനിംഗുവെന്ന സാങ്കല്‍പ്പിക പട്ടണത്തില്‍തന്റെ വിദ്യാര്‍ഥികളോടൊപ്പം സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തടവിലാക്കപ്പെട്ടവളാണ് അന്നാ ക്ലോദ്. അവര്‍ പെണ്‍കുട്ടിയെ ടാങ്ക എന്ന് വിളിക്കുകയും തന്റെ കഥ പറയാന്‍ നിര്‍ബന്ധിക്കുകയുമാണ്. പെണ്‍കുട്ടിക്ക് വേണ്ടപോലെ സംസാരിക്കാനാവാത്തതു കൊണ്ട് അന്ന അവളുടെ കൈപിടിക്കുന്നുചരിത്രം അവരിലേക്ക്‌ പ്രവഹിക്കുന്നു. ടാങ്കയുടെയും അന്നയുടെയും വ്യക്തിത്വങ്ങള്‍ ഒന്നായിത്തുടങ്ങുകയും ടാങ്കയുടെ മരണ നിമിഷത്തില്‍ അന്ന തീര്‍ത്തും അവളായിത്തീരുകയും ചെയ്യുന്നു. തീര്‍ത്തും അപരിചിതയും വെള്ളക്കാരിയുമായ സ്ത്രീയോട് എന്ന നിലയില്‍ മടിച്ചു മടിച്ചുംവാക്കുകള്‍ക്കു പ്രയാസപ്പെട്ടും തുടങ്ങുന്ന കഥയില്‍ പോകെപ്പോകെയാണ് വിശ്വാസത്തിന്റെ ബലം കടന്നു വരുന്നത്. ടാങ്കയുടെ മരണ ശേഷവും ജീവിതം തുടരുന്ന അന്നയിലേക്ക് അവളുടെ വ്യക്തിത്വം കൂടി സംക്രമിപ്പിക്കുന്നതിലൂടെ പോസ്റ്റ്‌ കൊളോണിയല്‍ സാഹചര്യങ്ങളില്‍ വേര്‍തിരിക്കപ്പെട്ട രീതിയില്‍ മനസ്സിലാക്കപ്പെട്ട ആഫ്രിക്കന്‍ കഥാപത്രവും യൂറോപ്പ്യന്‍ കഥാപാത്രവും സമന്വയിപ്പിക്കപ്പെടുന്നു; അതൊരു സങ്കര മാതൃ സ്വരമായി (a hybrid maternal voice) പരിണമിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *2.

Your Name Shall Be Tanga , ദ്വിമുഖമായ ഒരു ‘പൊളിറ്റിക്കല്‍ മാനിഫെസ്റ്റോ’ ആണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്: ഭാഗികമായി കുട്ടികളുടെ അവകാശങ്ങള്‍ എന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതും ഭാഗികമായി സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതും. *3. കുട്ടിക്കാലം നിഷേധിക്കപ്പെട്ടഅവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തവിസ്മരിക്കപ്പെട്ട ആഫ്രിക്കന്‍ കുട്ടികളെ കുറിച്ച് ബിയാല പലപ്പോഴും സംസാരിച്ചിട്ടുണ്ട്. നോവല്‍ അത്തരം കുട്ടികളുടെ സ്വരം വീണ്ടെടുക്കുന്നു. “അപ്പോള്‍അത് കുട്ടിക്ക് വേണ്ടിയാണ് – മുതിര്‍ന്നവരായിജനിക്കുകയും തങ്ങളുടെ വിധിയുടെ കാഠിന്യം എങ്ങനെ അളക്കണമെന്ന് ഒരിക്കലും മനസ്സിലാക്കുകയും ചെയ്യാനിടയില്ലാത്ത ഈ മുഴുവന്‍ കുട്ടികള്‍ക്കും വേണ്ടിയാണ്; തങ്ങളുടെ കുട്ടിക്കാലത്തിന്റെ വിഭാര്യന്മാരായ (widowers of their childhood) ഈ കുട്ടികള്‍: സമയം പോലും അവര്‍ക്കൊരു വാഗ്ദാനവും നല്‍കുന്നില്ല.” എന്ന് നോവലിസ്റ്റ് എഴുതുന്നു. അയി ക്വയി അര്‍മായുടെ The Beautyful Ones Are Not Yet Born എന്ന നോവലിലെ പേരില്ലാത്ത കഥാപാത്രം, നൂറുദ്ദീന്‍ ഫറായുടെ Maps എന്ന നോവലിലെ ഓസ്കാര്‍ എന്നിവരെ പോലെ ‘സ്വന്തം കുട്ടിക്കാലത്തിന്റെ വിഭാര്യന്മാര്‍’ എന്ന് വിളിക്കപ്പെടാവുന്ന കൌമാര കഥാപാത്രങ്ങളില്‍ ഒന്നായി Your Name Shall Be Tanga യിലെ ടാങ്ക എന്ന കഥാപാത്രത്തെ (‘girlchild-woman’) കാണാമെന്നു സോന്യ ഡാര്‍ലിംഗ്ടണ്‍ നിരീക്ഷിക്കുന്നു (Ibid). തികച്ചും സാര്‍വ്വലൌകികമായി അംഗീകരിക്കപ്പെടുന്ന പെണ്‍കുട്ടി/ മുതിര്‍ന്ന സ്ത്രീ എന്ന ദ്വന്ദ്വത്തിന്റെ അതിര്‍വരമ്പുകള്‍ തീര്‍ത്തും നേര്‍ത്തുപോയകുട്ടിക്കാലം നിഷേധിക്കപ്പെട്ട അവസ്ഥയെ സൂചിപ്പിക്കാന്‍ പ്രസ്തുത സംജ്ഞ (‘girlchild-woman’) മുപ്പതു തവണയെങ്കിലും നോവലില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് നിരൂപക ചൂണ്ടിക്കാണിക്കുന്നു. അഥവാ അവളുടേതു പോലുള്ള നെരിപ്പോടു ജീവിതങ്ങള്‍ക്ക് അത്തരം വര്‍ഗ്ഗീകരണങ്ങളുടെ വാര്‍പ്പു മാതൃകകള്‍ പ്രസക്തമല്ല എന്ന് നോവലിസ്റ്റ് പറഞ്ഞുവെക്കുകയാണ്. അതുകൊണ്ടു തന്നെ നോവല്‍ ഒരു ‘മുതിര്‍ന്നു വരവി’ന്റെ (coming-of-the-age) കഥയല്ല. സിറ്റ്സി ദംഗരെമ്പയുടെ റ്റംബുവിനെ പോലെ (Nervous Conditions) മുതിര്‍ന്നു വരവിന്റെ പാതയില്‍ കടന്നുവന്ന വഴികളിലെ തടസ്സങ്ങളെ കുറിച്ച് നിരീക്ഷിക്കുന്ന കഥാപാത്രമായോകമാര ലായെയുടെ മുഖ്യ കഥാപാത്രമായ ‘കറുത്ത കുഞ്ഞി’നെ (Camara Laye - Dark Child) പോലെ കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ ശൈശവത്തിന്റെ നിഷ്കളങ്കതയുടെ ആവിഷ്കാരമായോ അല്ല ടാങ്കയുടെ കഥ പറയപ്പെടുന്നത്‌. എഫൂറുവിനെ പോലെ (Efuru- Flora Nwapa) പൊരുതി മുന്നേറുന്ന നായികയുടെ കഥയുമല്ല ടാങ്കയുടെത്.

ബിയാലയുടെ നോവലില്‍ കുട്ടികളുടെ അവകാശം എന്ന കേന്ദ്ര പ്രമേയം കൂടുതല്‍ സ്ഫുടം ചെയ്യപ്പെടുന്നുണ്ട്: അത് പെണ്‍കുട്ടിയാണ്ഒപ്പം കുട്ടിക്കാലമില്ലാതെ പോയ പെണ്ണും. സമകാലിക ആഫ്രിക്കന്‍ സാഹചര്യത്തില്‍ അത്തരം കുട്ടിയല്ലാത്ത പെണ്‍കുട്ടിയുടെ മേല്‍ വന്നു പതിക്കുന്ന സ്വാതന്ത്ര്യരഹിതമായ നിയതാവസ്ഥ (determinism)ക്ക് സാമ്പത്തികവും പുരുഷാധികാര പരവും മനശാസ്ത്രപരവുമായി അവളെ വരിഞ്ഞു മുറുക്കുന്ന ഒട്ടേറെ മാനങ്ങളുണ്ട്. കുടുംബവും സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം ടാങ്കക്ക് ഒരു കള്ളി വരച്ചു നല്‍കുന്നുണ്ട്: അവള്‍ കുട്ടിയാണെന്നതും അവരെ കയ്യേറ്റം ചെയുന്നവര്‍ ബലാല്‍ക്കാരം ചെയ്യുന്നവരാണ് എന്നതും വിസ്മരിച്ച് അവരൊക്കെ വേശ്യയെന്ന നിലയില്‍ അവളുടെ ലൈംഗികതയെ വര്‍ഗ്ഗീകരിക്കുന്നു. ലൈംഗികത്തൊഴില്‍ദുര്‍വൃത്തികള്‍അക്രമം എന്നിങ്ങനെയല്ലാതെ മറ്റു അതിജീവന പോംവഴികള്‍ ഇല്ലാത്ത ഇടമാണത്. ആറാം വയസ്സില്‍ അവളുടെ കണ്‍വെട്ടത്തു വെച്ച് പിതാവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക വേഴ്ച്ച നടത്തുന്നു. പത്താം വയസ്സില്‍ അയാള്‍ അവളെ ബലാല്‍ക്കാരം ചെയ്യുകയും അതില്‍ പിറക്കുന്ന കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലുകയും ചെയ്യുന്നു. പത്രണ്ടാം വയസ്സില്‍ കാമുകനായ ഹസ്സന്‍ അവളെ ബലാല്‍ക്കാരം ചെയ്യുകയും അവളെ പോലോരുത്തി വിവാഹമെന്നു ചിന്തിക്കുന്നതു പോലും വട്ടാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു: “നിനക്കെന്തു പറ്റുമെന്നു നിനക്കറിയാമോനിന്റെ സൌന്ദര്യം പോയ്പ്പോകും. മറ്റെല്ലാവരെയും പോലെ,” പിന്നീട് എന്നെ നിരുത്സാഹപ്പെടുത്താനായി അവന്‍ അയഞ്ഞുതൂങ്ങിയ വയറുമായി വരാന്തയിലിരിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. അവരുടെ തൂങ്ങിയ മുലകളെ കുറിച്ചുംനിരാശനായ ഭര്‍ത്താവിന്റെ മടുപ്പ് ബാധിച്ച, പതിയെ പതിയെ നിശബ്ദമാകുന്ന ശബ്ദത്തെ കുറിച്ചും പറയുന്നു.” പതിനാറു വയസ്സാകുമ്പോഴേക്കും ഭിന്ന ദേശക്കാരും വര്‍ഗ്ഗക്കാരും അവളെ ചവച്ചു തുപ്പിയിരിക്കുന്നു; അവളുടെ ഉടല്‍ അതിന്റെ ഫലമായി വല്ലാതെ മുറിഞ്ഞു പോയിരിക്കുന്നു. “ഞാനെന്റെ കാലുകള്‍ക്കിടയിലെ രക്തത്തിന്റെ പിന്‍ഗാമിയായി. എന്റെ തുടകള്‍ക്കിടയിലെ ഒരു ദ്വാരം. വിസ്മൃതിയുടെ നിയമം മാത്രമേ എനിക്ക് സ്വന്തായി കിട്ടിയുള്ളൂ. കാലം കടന്നു പോയിഎന്റെ പൊയ്പ്പോയ ആ ഭാഗവുമായി ഞാന്‍ പൊരുത്തപ്പെട്ടു. ഞാന്‍ ഓര്‍മ്മകളുടെ കൂട്ടത്തെ റാഞ്ചി. ഞാനവയെ കയറുകൊണ്ടു ബന്ധിച്ചു. ഞാനത് കാലത്തിന്റെ വലിപ്പിലേക്ക് ആഴത്തിലേക്ക് പൂഴ്ത്തിവെച്ചു.” എന്നാല്‍ വേറെ ചിലര്‍, ‘ഞാന്‍ ആരുടേയും കുഞ്ഞല്ല.” ("I'm nobody's child") എന്ന് പറയുന്ന ചട്ടുകാലനെ (Footwreck) പോലെ ഇനിംഗൂവിലെ ഊരും പേരുമില്ലാത്ത കുട്ടികളില്‍ ഒന്നായി, ഒരു വര്‍ഗ്ഗീകരണവും സാധ്യമല്ലാത്ത ഒരുവളായിഅവളെ കരുതി. തടവറയില്‍ വെച്ച് അന്നയാണ് അവളെ ടാങ്ക എന്ന് വിളിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്. മനശാസ്ത്ര തലത്തില്‍ അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പീഡകള്‍ക്ക് അവളുടെ ഗര്‍ഭാവസ്ഥയോളം തന്നെ പഴക്കമുണ്ട്. വിശ്വസിക്കാന്‍ കൊള്ളാത്ത ഭര്‍ത്താവിനെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത് എന്ന നിലയില്‍ മമ്മ അപ്പോഴേ അവളെ വെറുത്തു. കുടുംബ വരുമാനത്തിന് വേണ്ടിയും, എരെന്‍ഡിരയുടെ വളര്‍ത്തമ്മയെ പോലെ (“Innocent Erindira- Marquez) ദുരൂഹമായ ഒരു പിഴ ചുമത്തലായും ലൈംഗികത്തൊഴിലിലേക്ക് തീരെ കുഞ്ഞിലെ അവളെ തള്ളിവിട്ടു. മകളുടെ ശാരീരികവും മാനസികവുമായ ജയില്‍വാസത്തിന് മമ്മയാണ് പ്രധാന കാരണമെന്നും സ്ത്രീയുടെ പീഡനത്തിനു സ്ത്രീ തന്നെ നിമിത്തമാകുന്നതിന്റെ ഉദാഹരമാണ് ഇതെന്നും എന്‍ഫാഹ് അബേന്‍യി നിരീക്ഷിക്കുന്നു *4. ഏതൊരു കൌമാരക്കാരിയെയും പോലെ സ്വന്തം ജീവിതത്തെ നാണക്കേടുകളുടെ അനുസ്യൂതിയായി അവള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. സ്ത്രീലമ്പടനായ പിതാവിന്റെ മകളായി ജനിച്ചതില്‍അമ്മ നടത്തുന്ന തന്റെ പെണ്‍ചേലാകര്‍മ്മത്തില്‍ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വസ്ത്രത്തിനും വേണ്ടി തന്റെ കണ്‍മുന്നില്‍ മമ്മ നടത്തുന്ന യാചനയില്‍ആദ്യം അച്ഛന്‍പിന്നെ കാമുകന്‍പിന്നെ പതിനാലു പേരെ കൊന്ന ചരിത്രമുള്ള ആയുധ വ്യാപാരി മോന്‍സ്യോര്‍ ജോണ്‍പിന്നെ കശാപ്പുകാരന്‍പിന്നെ പേരറിയാത്ത മറ്റൊരാള്‍ എന്നിങ്ങനെ താന്‍ നേരിട്ട ബാലാല്‍ക്കാരങ്ങളില്‍. ഒന്നിലും ഒരധികാരവുമില്ലാത്ത അവള്‍ക്ക് ആരെയും നിയന്ത്രിക്കാനാവില്ല. വിവാഹ സാധ്യതയില്ല തനിക്കൊരിക്കലും എന്ന ചിന്തയും നാണക്കേടായി അവളെ മഥിക്കുന്നുണ്ട്.     

ബിയാലയുടെ കൃതികളിലെ സ്ത്രീപക്ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും‘ടാങ്കയില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ വിമര്‍ശന വിധേയരാക്കുന്നുണ്ട്. സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്നവിശ്വസിക്കാന്‍ കൊള്ളാത്തഉത്തരവാദിത്ത ബോധമില്ലാത്ത അക്രമ സ്വഭാവികളും മേധാവിത്ത മനസ്ഥിതിക്കാരുമായ പുരുഷന്മാരുടെ പ്രതീകമാണ് ടാങ്കയുടെ പിതാവ്. സ്വന്തം മകളെ ബലാല്‍ക്കാരം ചെയ്യുന്നവന്‍. എന്നാല്‍പുരുഷാധിപത്യ ക്രമത്തില്‍ സ്ത്രീയുടെ ഇരവല്‍ക്കരണം നടക്കുന്നത് പലപ്പോഴും മറ്റു സ്ത്രീകളുടെ കൂടി പിന്തുണയോടെയോ സഹകരണത്തോടെയോ ആണെന്ന വസ്തുത നോവലിസ്റ്റ് നിശിതമായി നിരീക്ഷിക്കുന്നുണ്ട്. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം അവരുടെ കുട്ടിക്കാലം തട്ടിത്തെറിപ്പിക്കുന്നതില്‍ ടാങ്കയുടെ അമ്മയെ പോലുള്ള സ്ത്രീകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. പരാജയപ്പെടുമെങ്കിലും തനിക്കു സംഭവിച്ച ദുര്‍വ്വിധിയില്‍ നിന്ന് മറ്റു കുട്ടികളെ രക്ഷിക്കാന്‍ ടാങ്ക നടത്തുന്ന ശ്രമങ്ങള്‍ അവളെ വെറുമൊരു ഇരയെന്ന മട്ടില്‍ ചുരുക്കി കാണേണ്ടതില്ല എന്നതിന്റെ തെളിവാണ്. അന്നയെന്ന മുതിര്‍ന്ന സ്ത്രീയിലേക്കു പരകായം നടത്തുന്ന ടാങ്കയിലൂടെ ഇരവല്‍ക്കരണത്തിനെതിരെ തങ്ങളുടെ ചരിത്രം പങ്കിടുന്നതിലൂടെ സ്ത്രീകളുടെ സൗഭ്രാത്രം (solidarity among women) എന്ന ആശയം നോവലിസ്റ്റ് മുന്നോട്ടു വെക്കുന്നു. തന്റെ കഥ പറയുക എന്നത് സ്ത്രീയെ വെറുമൊരു വസ്തു വല്‍കൃത ജീവി എന്നതില്‍ നിന്ന് സ്വന്തം ചരിത്രത്തിന്റെ കര്‍തൃസ്ഥാനത്തേക്ക് മാറ്റുന്നുവെന്നും ചൂഷണം ചെയ്യപ്പെടുന്ന ഏതൊരു കുട്ടിക്കാലമില്ലാത്ത പെണ്‍കുട്ടിയെയും പോലെ അവളും സ്വന്തം കഥയെ/ ചരിത്രത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും മേരി കലിസ നിരീക്ഷിക്കുന്നു. എന്നാല്‍ബുദ്ധിഭ്രമമുള്ളവള്‍ എന്ന് കണക്കാക്കപ്പെടുകയും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിന് തടവിലാക്കപ്പെടുകയും ചെയ്യുന്ന യൂറോപ്പ്യന്‍ സ്ത്രീയിലൂടെ ടാങ്കയുടെ കഥയ്ക്ക് ഇനിയെന്തു സക്രിയത്വമാണ് ലഭിക്കുക എന്ന ചോദ്യം നോവലന്ത്യത്തെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട് എന്നും നിരൂപക കൂട്ടിച്ചേര്‍ക്കുന്നു. ഘടനാപരമായ സങ്കീര്‍ണ്ണതയും രേഖീയമല്ലാത്തതും ശ്ലഥവുമായ ആഖ്യാനവും പോലുള്ള ഘടകങ്ങള്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ, വിശേഷിച്ചും ആഫ്രിക്കന്‍ വനിതാ സാഹിത്യത്തിന്റെപതിവു രീതിയില്‍ നിന്നുള്ള ബോധപൂര്‍വ്വമായ വേറിട്ട്‌ പോക്കാണ് എന്നും അവര്‍ കരുതുന്നു (Marie-Chantal Kalisa).

ടാങ്കക്കു നിഷേധിക്കപ്പെടുന്നത് കുട്ടിക്കാലം മാത്രമല്ലഒരു വര്‍ഗ്ഗീകരണ ഘട്ടവും അവള്‍ക്ക് സ്വാഭാവികമായി ലഭ്യമാകുന്നില്ല. ‘പെണ്ണാവുക’ എന്ന അനുഭവം അതൊക്കെ അറിയുകയും മനസ്സിലാക്കുകയും ചെയ്യാനാവും മുമ്പേ കയ്യേറ്റങ്ങള്‍ക്കും ഉടല്‍ ഭേദത്തിനും വിധേയയായ നിലയില്‍ അവള്‍ക്ക് ഉണ്ടാവുന്നില്ല. അവളൊരിക്കലും കാമുകിയോ ഭാര്യയോ ആകില്ല. സുഹൃത്തോവ്യക്തിയോ ആകുന്നില്ലപ്രസവിച്ചെങ്കിലും അമ്മയാകുന്നില്ല. മാലയെ ദത്തെടുക്കുമ്പോള്‍ അവന്‍ തന്നെയും സമൂഹത്തിലെ ആത്യന്തിക ചേരാത്തവന്‍ (ultimate misfit) ആണ്: അമ്മ ഉപേക്ഷിച്ച് ഉടല്‍ ഭാഗങ്ങള്‍ കീടങ്ങള്‍ അരുമ്പിയ നിലയില്‍ വളര്‍ച്ചാ വൈകല്യമുള്ള പന്ത്രണ്ടുകാരന്‍. ഇനിംഗുവിലെ കുട്ടികളെ ഹോളോകോസ്റ്റിലെ കുട്ടികള്‍ എന്ന് ടാങ്ക വിവരിക്കുന്ന സന്ദര്‍ഭമുണ്ട്‌.

നവാല്‍ അല്‍ സഅദാവിയുടെ Woman at Point Zero, എന്ന നോവലും Tanka യിലേതു പോലൊരു സാഹചര്യത്തിലാണ് കഥ പറയുന്നത്. പാത്ര സൃഷ്ടിയില്‍ മോറീഷ്യന്‍ നോവലിസ്റ്റ് ആനന്ദ ദേവിയുടെ Eve Out of Her Ruins,  നൈജീരിയന്‍ നോവലിസ്റ്റ് ക്രിസ് അബാനിയുടെ Becoming Abigail,  തുടങ്ങിയ നോവലുകളിലും ടാങ്കക്ക് സമാനതകള്‍ കണ്ടെത്താനാകും. ടോണി മോറിസന്റെ പിക്കോലോ (The Bluest Eye) യും വായനയില്‍ ഓര്‍മ്മയിലെത്താം.  

  

References:

1.      1. (Marie-Chantal Kalisa -University of Iowa- www.h-net.org/reviews/showrev.php?id=1133).

2.       2.  (Köhler, Sigrid G. "Mad Body-Gifts: A Postcolonial Myth of Motherhood in Calixthe Beyala's Tu t'appelleras Tanga." In Body, Sexuality, and Gender: Versions and Subversions in African Literatures I, edited by Flora Veit-Wild and Dirk Naguschewski, pp. 31-46. Amsterdam, The Netherlands: Rodopi, 2005.)

3.       3. (https://www.encyclopedia.com/arts/culture-magazines/beyala-calixthe-1961)

4.      4.  (Nfah-Abbenyi, Juliana Makuchi. Gender in African Women's Writing. Bloomington: Indiana UP, 1997.)


more on child abuse theme:

Becoming Abigail by Chris Abani

https://alittlesomethings.blogspot.com/2017/04/blog-post.html

God Help the Child by Toni Morrison

https://alittlesomethings.blogspot.com/2015/09/blog-post.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html


Friday, August 2, 2024

Azoora by K R Viswanathan (Malayalam Novel)

 ബലിമൃഗത്തിന്റെ ജാതകം



(കെ. ആര്‍ വിശ്വനാഥന്‍ രചിച്ച അസൂറ എന്ന നോവലിനെ കുറിച്ച്. മലയാളത്തില്‍ ഇന്ന് സജീവമായ എഴുത്തുകാരില്‍ ഇതിഹാസ മാനമുള്ള ആഖ്യാനത്തിലുള്ള വൈഭവം ദേശത്തിന്റെ ജാതകം എന്ന പുരസ്കാര നേട്ടം സാധിച്ച ആദ്യ കൃതിയിലൂടെ തന്നെ തെളിയിച്ച നോവലിസ്റ്റ്വായനാ ക്ഷമതയില്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ കൂടിയാണ്. 'അസൂറ'യിലും അദ്ദേഹം വീര്‍പ്പില്ലാത്ത ഒരൊറ്റയിരിപ്പില്‍ പുസ്തകത്തിന്റെ വായന ഉറപ്പു വരുത്തുന്നത് ആ കഴിവ് കൊണ്ടുതന്നെയാണ്.) 

സൗന്ദര്യവും അസാമാന്യ അഴകളവുകളുമുള്ള അരക്ഷിത പെണ്‍ബാല്യ കൗമാരങ്ങള്‍ കാവല്‍ക്കാരില്ലാത്ത തോട്ടമാണ്. വലിപ്പച്ചെറുപ്പമന്യേ വേട്ടക്കാര്‍ക്ക് ഉന്നം പരിശീലിക്കാനുള്ള വേട്ടമൃഗം. വഴിപോക്കര്‍ക്കോ തോട്ടമുടമകള്‍ക്ക് തന്നെയോ ഇറുത്തെടുക്കാവുന്ന മഞ്ഞു പുതച്ച പൂമൊട്ടുകള്‍. അത്തരം ഒരു പെണ്‍ജന്മത്തെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന നോവലാണ്‌, മുഖ്യ കഥാപാത്രത്തിന്റെ തന്നെ പേരുനല്‍കപ്പെട്ട അസൂറ. ആരുമില്ലാത്തവള്‍. എവിടെയും നങ്കൂരമില്ലാത്തവള്‍. നിസ്സഹായയായ ഒരമ്മയുടെ സാന്നിധ്യമോ ആത്മാന്വേഷനത്തിന്റെ ദുരൂഹ വഴികളില്‍ സ്വയം നഷ്ടമാകുന്ന, ആപത് ഘട്ടങ്ങളിലൊന്നും സന്നിഹിതന്‍ പോലുമല്ലാത്ത പിതൃ സ്ഥാനീയനോ, ജീവിച്ചിരിക്കുമ്പോള്‍ സദാചാര നിയമങ്ങളുടെ നടത്തിപ്പുകാരായി ഭേദ്യം ചെയ്യാന്‍ മാത്രം മുന്നില്‍ നില്‍ക്കുകയും എല്ലാം ഒടുങ്ങിക്കഴിയുമ്പോള്‍ ഫെമിനിസ്റ്റ് സിനിമയെടുത്ത് പ്രതിബദ്ധത തെളിയിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ- പരിഷ്കര്‍ത്താക്കള്‍ ചമയുന്ന ടീച്ചറമ്മമാരോ അവളുടെ ജീവിതത്തില്‍ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. സ്വന്തം ജീവ രക്തത്തില്‍ മുക്കി അവളെഴുതുന്ന കഥ തട്ടിയെടുത്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് അവളുടെ സര്‍ഗ്ഗ സിദ്ധിയുടെ പോലും കൂമ്പടക്കുന്ന സനക ടീച്ചര്‍ തന്നെയാണ് അവളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട്ട് ഫിലിമിനു തിരക്കഥ രചിക്കുക. കൈക്കുഞ്ഞായിരിക്കെ, പിതൃത്വം ഉറപ്പിക്കാന്‍ കഴിയാത്ത പിതാവ് ഇരുചെവിയറിയാതെ നടപ്പിലാക്കാന്‍ മുതിരുന്ന ദയാവധം പോലും വഴിമാറിപ്പോവുന്നത്, നോവലില്‍ വേറൊരു ഘട്ടത്തില്‍ സൂചിതമാകുന്നത് പോലെ, ഭാഗ്യഹീനത തന്നെയാണ്. കുഞ്ഞുന്നാളില്‍ കാളവേലയുടെ വന്യവും അചാരബദ്ധവുമായ ആസുര താളത്തില്‍ ഏറെ മുതിര്‍ന്ന അയല്‍ക്കാരന്‍ തുടങ്ങിവെക്കുന്ന ചോരക്കളി, കാളയെന്ന ബിംബത്തോട്‌ തന്നെയുള്ള അപസ്മാരമുണര്‍ത്തുന്ന ഭയമായി അസൂറയുടെ മനസ്സില്‍ ഉറഞ്ഞു കൂടുന്നുണ്ട്. ഭീഷണവും പ്രാണന്‍ പിടയുന്നതുമായ കയ്യേറ്റങ്ങളുടെ മുഹൂര്‍ത്തങ്ങളെ, ആചാരബദ്ധവും താളാത്മകതവും സുദീര്‍ഘവും വിരാമചിഹ്നങ്ങളില്ലാത്തതുമായ ഒരു ചടങ്ങിന്റെ ആവിഷ്കാരമെന്നോണം ഒരൊറ്റ നെടുങ്കന്‍ വാക്യത്തിലും ശ്വാസം മുട്ടിക്കുന്ന വേഗതയിലുമുള്ള സര്‍ റിയലിസ്റ്റിക് കാളകളി വിവരണമായി ആവര്‍ത്തിക്കുന്നത് അസൂറയുടെ ജീവിതത്തിലെ നിയാമകതയുടെ ആവര്‍ത്തന പര്‍വ്വതത്തെ സാക്ഷ്യപ്പെടുത്തുന്നു. പ്രാകൃത ഗര്‍ഭഛിദ്രത്തിന്റെയും വിവാഹനാട്യത്തിലൂടെ വില്‍പ്പനച്ചരക്കാകുന്ന വാണിഭത്തിന്റെയും കുരുടന്‍ ആനയെക്കാണുന്ന നീതി നിര്‍വ്വഹണ വിശേഷങ്ങളുടെയും നഗര മൂലയിലെ തുറസ്സില്‍ പോലും വേട്ടയാടപ്പെടുന്ന നിസ്സഹായതയുടെയും പെണ്‍ജീവിതങ്ങളില്‍, വിശേഷിച്ചും ദരിദ്രരും ‘അധകൃത’രും കുടുംബ സംരക്ഷണം ഇല്ലാത്തവരുമെങ്കില്‍, വാസ്തവത്തില്‍ പുതുതായി ഒന്നുമില്ല. രേതസ്സിന്റെ തെരുവുകളില്‍ അടിഞ്ഞു പോകുകയോ, പുഴയാഴങ്ങളിലേക്ക് ഇറങ്ങി മറയുകയോഒരു കയര്‍ കുരുക്കിലോ, ഒരു കന്നാസ് മണ്ണെണ്ണയിലോ, റെയില്‍ പാളങ്ങളിലോ അതുമല്ലെങ്കില്‍ മലയോരങ്ങളിലെ അജ്ഞാത ജടങ്ങളുടെ ഫോസിലുകളിലോ വിശ്രാന്തി കണ്ടെത്തുകയോ ചെയ്യുന്ന പെണ്‍ജന്മങ്ങള്‍ വാര്‍ത്തയല്ലാത്ത ഇക്കാലത്ത് അസൂറയുടെ ജീവിതവും കാലവും മരണവും ഉയിര്‍പ്പും നോവലിന്റെ വിഷയമാകുമ്പോള്‍ അവതരണം തന്നെയാണ് മുഖ്യം; ഇതിവൃത്തമല്ല. സ്വയം വരിക്കുന്ന ചിതാ പ്രവേശത്തിന്റെ അപൂര്‍വ്വതയിലേക്ക് അസൂറയുടെ അന്ത്യത്തെ പരിവര്‍ത്തിപ്പിക്കുന്നത് വിശ്വാസ ജടിലമായ സമൂഹത്തില്‍ വിചിത്രമായ ഒരു ദേവീനിയോഗമായി നോവലിസ്റ്റ് സൂചിപ്പിച്ചു വെക്കുന്നുണ്ട്. മലയാളത്തില്‍ ഇന്ന് സജീവമായ എഴുത്തുകാരില്‍ ഇതിഹാസ മാനമുള്ള ആഖ്യാനത്തിനുള്ള വൈഭവം പുരസ്കാര നേട്ടം സാധിച്ച ആദ്യ കൃതിയിലൂടെ തന്നെ തെളിയിച്ച നോവലിസ്റ്റ്, വായനാ ക്ഷമതയില്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ കൂടിയാണ്. പുതിയ കൃതിയില്‍ അദ്ദേഹം വീര്‍പ്പില്ലാത്ത ഒരൊറ്റയിരിപ്പില്‍ പുസ്തകത്തിന്റെ വായന ഉറപ്പു വരുത്തുന്നത് ആ കഴിവ് കൊണ്ടുതന്നെയാണ്.

 



ജന്മമുഹൂര്‍ത്തം മുതല്‍ എപ്പോഴും എതിരുനിന്ന പഞ്ചഭൂതങ്ങള്‍ മുതല്‍ ഒരിക്കലും പിഴക്കാത്ത പട്ടേരി വല്യച്ചനെ പോലും ജാലം കാട്ടി വഴിതെറ്റിക്കുന്ന ഗൃഹനിലകള്‍ വരെ അസൂറയുടെ ജീവിതത്തിലും ദുരന്തത്തിലും ഗൂഡാലോചന നടത്തുന്നത് അവള്‍ക്കും മുണ്ടാല ദേശത്തിനു തന്നെയും ഒരു പുരാണം കല്‍പ്പിച്ചു നല്‍കുകയെന്ന രചനാ തന്ത്രത്തിന്റെ കൂടി ഭാഗമാണ്. സ്നേഹരഹിതവും പരുക്കന്‍ ലൈംഗികത്തെറികളുടെ പ്രയോഗം സാമാന്യവുമായ, സാക്ഷാല്‍ രാമ ലക്ഷ്മണന്മാര്‍ പോലും ‘അടങ്ങു പൊലയാടിച്യെ, അടങ്ങു കൂത്തച്യെ’ എന്നൊക്കെ നിര്‍ബ്ബാധം പ്രയോഗിക്കുന്ന പുരാണ സ്മൃതികളുള്ള പശിമയറ്റ ലോകമാണ് മുണ്ടാലയുടെത്. സീതാശാപത്തില്‍ ഭഗവതി വാഴാത്ത, ഇല്ലാഭഗവതിയെ ധ്യാനിക്കുന്ന ലോകം. അസൂറയുടെ ജീവിതം തന്നെയും അത്തരം ഒറ്റുകളുടെയും കയ്യൊഴിയലിന്റെയും നൈരന്തര്യമാണ്. ഒരിടത്തും, പ്രണയത്തിന്റെ എകാന്തവഴിയില്‍ കൈപിടിച്ച കളിക്കൂട്ടുകാരനില്‍ നിന്നുപോലും, അയാളത് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഒരു തണലും അവള്‍ക്ക് ലഭിക്കുന്നില്ല. ഭദ്രമായ കുടുംബ പശ്ചാത്തലമുള്ള പതിനഞ്ചുകാരന് പ്രണയ ലേഖനമെഴുതാനേ കഴിയൂ, ദുരന്തങ്ങളുടെ പാതാളത്തിലേക്ക് കൂപ്പുകുത്തുന്ന പിഴച്ചു പ്രസവിക്കപ്പെട്ട കൂട്ടുകാരിയെ കൈപിടിച്ചു രക്ഷിക്കാനാവില്ല. സുരക്ഷയുടെ ഒരു ചെറു ഇടവേള പോലെ തോന്നിക്കുന്ന പിതൃസ്ഥാനീയനായ പട്ടേരിയോടൊപ്പമുള്ള ഇത്തിരി നിമിഷങ്ങളില്‍ വീണ്ടും നവഗൃഹങ്ങള്‍ ഇടപെടുകയും ഒരിക്കലും സംഭവിക്കരുതാത്തതു സംഭവിക്കുകയും ചെയ്യുന്നതാണ് അവളുടെ, രക്ഷകന്റെയും, വിപര്യയം. ഒരര്‍ത്ഥത്തില്‍ നിര്‍ണ്ണായക വാദത്തോളമെത്തുന്ന (deterministic) രീതിയില്‍ ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്ക്‌ അസൂറയെ എടുത്തെറിയുന്നതില്‍ നോവലിസ്റ്റ് ഒരുതരം ഉന്മാദം അനുഭവിക്കുന്നുണ്ട് എന്ന് തന്നെ തോന്നാം. പട്ടേരിയുടെ ഗ്രന്ഥശേഖരത്തില്‍ നിന്ന് അസൂറ കണ്ടെടുക്കുന്ന സുവര്‍ണ്ണ ലതാ ഭട്ടതിരിപ്പാടിന്റെ അപൂര്‍ണ്ണമായ ആത്മകഥയിലെ  ബാക്കിയായ ഭാഗങ്ങള്‍ തന്നെയാണ് അവള്‍ ജീവിച്ചു തീര്‍ക്കുന്നത്. നിങ്ങള്‍ വായിക്കുന്നത് ഒരു നോവലാണ്‌ എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഇടയ്ക്കിടെ ഇടയില്‍ കയറുന്ന നോവലിസ്റ്റ്, വായനയെ, നോവലിനെ തന്നെയും, എത്രമാത്രം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്‌ എന്നത് വിമര്‍ശനപരമായി കാണേണ്ടതാണ്; അസൂറയുടെ കഥയുടെ ആസുരവേഗത്തെ അതത്ര ബാധിക്കുന്നില്ലെങ്കിലും. മുണ്ടാല പോലെ പോയ കാലത്തിലെങ്ങോ ഉറഞ്ഞു പോയതെന്നു തോന്നിക്കുന്ന ഒരു ദേശത്തിന് സമകാലിക മുദ്രകള്‍ ചാര്‍ത്തിക്കൊടുക്കാനും, തീക്ഷ്ണനൊമ്പരത്തിന്റെ കഥാന്തരീക്ഷത്തില്‍ ഒട്ടൊരു അയവ് വരുത്താനും ഇടയ്ക്കിടെ നടത്തുന്ന ചില സ്ഥല കാല നട്ടു പിടിപ്പിക്കലുകള്‍ ഒട്ടൊരു അസംബന്ധമായി ചിലപ്പോഴെങ്കിലും അനുഭവപ്പെടുന്നുണ്ട് എന്നത്, കൃതഹസ്തനായ ഈ എഴുത്തുകാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. നവഗ്രഹങ്ങളും ചതിച്ച അസൂറയുടെ ശാപഗ്രസ്തമായ പിറവിയെ പി. ടി. ഉഷയുടെയും ഷൈനി വില്‍സന്റെയും പിറവിയിലെ അനിശ്ചിതത്വങ്ങളുമായൊക്കെ ചേര്‍ത്തു കെട്ടുന്നതില്‍ നിന്നുരുവാകുന്ന കനം കുറഞ്ഞ ഹാസ്യം ഇവിടെ സംഗതമാണോ എന്ന് ശങ്കിക്കാം. ഒരു മെറ്റാഫിക് ഷന്‍ ഘടനയിലേക്ക് പാകപ്പെടുന്ന പ്രമേയമാണോ അസൂറയുടേത് എന്നത് സംശയകരമാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ നോവലിസ്റ്റ് ആ പരിമിതി സ്വയം തിരിച്ചറിഞ്ഞു ഉപേക്ഷിക്കുന്നുണ്ട് എന്ന് വേണം കരുതാനും. 

അസൂറയുടെ കൂടെപ്പിറപ്പുകള്‍ ലോകസാഹിത്യത്തില്‍ 

അസൂറ ലോകത്തെങ്ങും സാഹിത്യത്തില്‍, വിശേഷിച്ചും ജീവിതസാഹചര്യങ്ങള്‍ കടുത്തതും സ്ത്രീസ്വാതന്ത്ര്യം /ബാലാവകാശങ്ങള്‍ തുടങ്ങിയവ ദയനീയാവസ്ഥയില്‍ ഉള്ളതുമായ  ഏഷ്യന്‍ - ആഫ്രിക്കന്‍, സമൂഹ/മൂന്നാംലോക / നോവലുകളില്‍, നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം തന്നെയാണ്. ടോണി മോറിസന്റെ പിക്കോലോ (The Bluest Eye), മാര്‍ക്കേസിന്റെ എരെന്‍ഡിര (Innocent Erindira), നവാല്‍ അല്‍ സഅദാവിയുടെ ഫിര്‍ദൗസ് (Woman at Point Zero), കാമറൂണ്‍ നോവലിസ്റ്റ് കലിഹ്തെ ബിയാലയുടെ ടാങ്ക (Your Name Shall Be Tanga), മോറീഷ്യന്‍ നോവലിസ്റ്റ് ആനന്ദാ ദേവിയുടെ ഈവ് (Eve Out fo Her Ruins), നൈജീരിയന്‍ നോവലിസ്റ്റ്  ക്രിസ് അബാനിയുടെ അബിഗേല്‍ (Becoming Abigail ) തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ പെട്ടെന്ന് സ്വയം മുന്നോട്ടായുന്നുണ്ട്. ഈ കൗമാരക്കാരികളെല്ലാം പല അര്‍ത്ഥത്തിലും അസൂറയുടെ കൂടെപ്പിറപ്പുകളാണ്,  ഫിര്‍ദൗസ് ഒഴികെ എല്ലാവരും അസൂറയെക്കാള്‍ ഇത്തിരി കൂടി ഇളയതാണ് എന്നേയുള്ളൂ. പക്ഷെ അസൂറ അതിലും നേരത്തെ നേരിട്ടുതുടങ്ങിയതു തന്നെയാണ് ആ അനുഭവങ്ങള്‍. അവര്‍ നേരിടുന്ന അവമതികള്‍ ഒട്ടുമിക്കപ്പോഴും ഗാര്‍ഹിക അരക്ഷിതാവസ്ഥ, അനാഥത്വം അല്ലെങ്കില്‍ സംരക്ഷിക്കേണ്ടവരില്‍ നിന്നുതന്നെ ഏറ്റുവാങ്ങേണ്ടി വരുന്ന പീഡനം എന്നിവയില്‍ തുടങ്ങുന്നു. പിക്കോലോയുടെ ദുരന്തം തുടങ്ങിവെക്കുന്നത്  സ്വന്തം പിതാവു തന്നെ. അച്ഛന്‍ ചോളി ബ്രീഡ് ലൌ രണ്ടുതവണ ബലാല്‍ക്കാരം ചെയ്യുകയും അതില്‍നിന്നു ഗര്‍ഭിണിയാകുകയും ഒടുവില്‍ ഉന്മാദത്തിന്റെ നഷ്ടവഴികളില്‍ തെരുവിലെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഏതോ മാന്ത്രികതയാലെന്നോണം എന്നും ജീവിതാഭിലാഷമായിരുന്ന നീലക്കണ്ണുകളുടെ വരം തനിക്കു ലഭിച്ചതായി വിശ്വസിക്കുകയും ചെയ്യുന്ന പിക്കോലോ ഉള്ളുലക്കുന്ന അനുഭവമാണ്‌.  പിതാവിന്റെ മരണത്തിനു ശേഷം കൊടിയ ദാരിദ്ര്യത്തില്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ബാലവേശ്യയായിത്തീരുന്ന ടാങ്ക, അക്കാര്യത്തില്‍ മാര്‍ക്കേസിന്റെ എരെന്‍ഡിരയുടെയും, പിതാവില്‍നിന്നുതന്നെ ഗര്‍ഭിണിയാകുന്നതില്‍ പിക്കോലോയുടെയും  കൂടെപ്പിറപ്പാണ്. ജയില്‍ മുറിയിലിരുന്നു മറ്റൊരാളോട്/ ആഖ്യാതാവിനോട് സ്വന്തം കഥ പറയുകയും അതുവഴി ഒരര്‍ത്ഥത്തില്‍ കര്‍തൃത്വം സ്ഥാപിക്കുകയും ചെയ്യുന്ന കുറ്റവാളിയും മരണം കാത്തുകഴിയുന്നവളും എന്ന അവസ്ഥയില്‍ ടാങ്ക, ഇജിപ്ഷ്യന്‍ നോവലിസ്റ്റ് നവാല്‍ അല്‍ സഅദാവിയുടെ വിഖ്യാത കൃതിയിലെ (Woman at Point Zero) ഫിര്‍ദൗസിനെയും ഓര്‍മ്മിപ്പിക്കുന്നു. പകല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയും രാത്രി ലൈംഗിക തൊഴിലാളിയുമായി മാറേണ്ടി വരുന്ന ഈവിന്റെ കാര്യവും വ്യത്യസ്തമല്ല. ചെറുപ്പം തൊട്ടേ പ്രദേശത്തെ ആണ്‍കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും എല്ലാ തരം കടന്നു കയറ്റങ്ങളും നേരിടേണ്ടി വന്നിട്ടുള്ള അവള്‍ക്ക് പോര്‍ട്ട്‌ ലൂയിസിലെ തന്നെപ്പോലുള്ള പെണ്‍കുട്ടികളെ കാത്തിരിക്കുന്ന വിധിയെ കുറിച്ച് വ്യാമോഹങ്ങള്‍ ഒന്നിമില്ല എന്നിടത്താണ് അവള്‍ പേരു സൂചിപ്പിക്കുന്ന ആദിമ സ്ത്രീപ്രതീകം തന്നെയാകുന്നത് . ഇരയാകുന്ന /ആക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ‘തന്റെ ഉടലില്‍ നിന്ന് പുറത്തേക്ക് ചുവടുവെച്ച്’ സ്വയം മരവിപ്പിക്കുന്ന ഈവ് നിരാര്‍ഭാടമായ ചേരി ജീവിതത്തിന്റെ പെണ്‍സഹനത്തെയും പ്രതീക്ഷയറ്റ വികാരശൂന്യതയെയും പ്രതിഫലിപ്പിക്കുന്നു. ഇത്തരം പെണ്‍കുട്ടികളുടെ അതിജീവന സൂത്രമായി ഈവ് വളര്‍ത്തിയെടുക്കുന്ന “കടലാമ” തന്ത്രത്തെ വിവരിക്കുന്നുണ്ട് ആനന്ദാ ദേവിയുടെ നോവലിന്റെ അവതാരികയില്‍ നോബല്‍ പുരസ്കാര ജേതാവായ മോറീഷ്യന്‍ നോവലിസ്റ്റ് ജെ.എം.ജി.ലെ ക്ലെസിയോ. മറ്റാരെയും ആശ്രയിക്കാനില്ലാതെ പിതാവിന്റെ കൊടിയ പീഡനങ്ങളില്‍ സ്വയം തല പിന്‍വലിച്ചു ചുരുണ്ട് കൂടുന്ന ഈവിന്റെ പ്രകൃതത്തെ സൂചിപ്പിക്കാന്‍ നോവലില്‍ ഉപയോഗിക്കപ്പെടുന്ന രൂപകമാണ് അത്. ഒരുവളേ, പരപീഡനത്തെ ആത്മപീഡനം തന്നെയാക്കി പരിവര്‍ത്തിപ്പിക്കുന്ന, സ്വയം മുറിവേല്‍പ്പിച്ചും പൊള്ളലേല്‍പ്പിച്ചും വിചിത്ര അതിജീവനം പയറ്റുന്ന ക്രിസ് അബാനിയുടെ അബിഗേലിന്റെതും അത്ര വേറിട്ടൊരു കഥയല്ല. ഒരായുസ്സില്‍ അനുഭവിച്ചു തീര്‍ക്കാനാവുന്നതിലേറെ പീഡന പര്‍വ്വങ്ങള്‍ അനുഭവിച്ചു തീര്‍ത്ത്‌ ഒരു രാവിന്റെ വിജന നിശബ്ദതതയില്‍ അപ്പോള്‍ വലിച്ചു തീര്‍ത്തു വിരലുകള്‍ കൊണ്ട് ഏറ്റിത്തെറിപ്പിച്ച സിഗരറ്റ്‌ കുറ്റിയുടെ ആയത്തെ ഉടലോടെ പിന്‍തുടര്‍ന്ന് തെംസ് നദിയുടെ ആഴങ്ങളില്‍ മറയുമ്പോള്‍ വയസ്സു പതിനാലാണ് അവള്‍ക്ക്. ഈവ് ആകട്ടെ, നിരന്തര പീഡനം കൊണ്ട് മരവിച്ചുപോയ സ്വന്തം ഉടലിനെ തന്റെ കാലുകള്‍ക്കിടയിലെ വിടവിലേക്കു ചുരുക്കുന്നു. എതിര്‍പ്പുകള്‍ നിഷ്ഫലമാണ് എന്ന അറിവില്‍ അവള്‍ സ്വയം തുറന്നിടുന്നു. അപ്പോഴും അവള്‍ സ്കൂള്‍ ക്ലാസുകളില്‍ എത്തിയിട്ടേ ഉള്ളൂ.

മറ്റൊരു പരിഗണനയില്‍, ഉടലഴകിന്റെ ദുരന്തം വേട്ടയാടിയ ദുര്‍വ്വിധി എന്ന പ്രമേയം എപ്പോഴും എമിലി സോലയുടെ നാനയെ (Nana) ഓര്‍മ്മിപ്പിക്കും. എന്നാല്‍, ഉടല്‍ സമൃദ്ധിയുടെ കനലില്‍ സ്വയമെരിയുകയും അടുത്തു വന്നവരേയും ആവാഹിച്ചു വരുത്തിയവരെയും എരിയിക്കുകയും ചെയ്യുന്ന നാനയെക്കാളേറെ ബലിമൃഗത്തിന്റെ ജാതകം എന്ന സമവാക്യം തന്നെയാണ് മുകളില്‍ സൂചിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ അസൂറക്കും ചേരുക. അവരാരും ആരെയും പൊള്ളിക്കുന്നില്ലഎല്ലാ പൊള്ളലുകളും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏറ്റുവാങ്ങുന്നതേയുള്ളൂ. അണക്കെട്ടു നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ആദിമ ജനതയുടെ ദൈന്യം ഇതിഹാസമാനമുള്ള മാനവിക ദുരന്തമായി അവതരിപ്പിച്ച തന്റെ ആദ്യ നോവലിന് നോവലിസ്റ്റ് നല്‍കിയ പേര് ‘ദേശത്തിന്റെ ജാതകം’ എന്നായിരുന്നു എന്നത് ശ്രദ്ധേയമാണ്. അസൂറയില്‍ ദേശമല്ലഒരൊറ്റ കഥാപാത്രം തന്നെയാണല്ലോ നിറഞ്ഞു നില്‍ക്കുന്നത്. ഒട്ടേറെ കഥാപാത്രങ്ങളുള്ള ‘ദേശത്തിന്റെ ജാതക’ത്തില്‍ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രസരിപ്പിക്കുന്ന സ്നേഹത്തിന്റെയും പൊറുത്തുകൊടുക്കലിന്റെ പാരസ്പര്യത്തിന്റെയും വെളിച്ചം അസൂറയില്‍ കാണാനാവാത്തത് മൂവന്തിയില്ലാത്ത ‘കര്‍ക്കടകത്തിന്റെ കറുപ്പി’ലേക്ക്‌ ജനിച്ചു വീണ കുരുതിപ്പൂവിനോട് പുഞ്ചിരിക്കാന്‍ ആവശ്യപ്പെടരുത് എന്ന എഴുത്തുകാരന്റെ തീര്‍പ്പു തന്നെയാവണം. പിന്‍ചട്ട സൂചിപ്പിക്കുന്ന തരത്തില്‍ ദേവീ സങ്കല്‍പ്പമായി ഉയരുകയെന്ന ഇതിവൃത്ത ഘടകം നല്‍കുന്ന സൂചനയില്‍ മലയാളി വായനക്കാരന് ഒരു അപ്രതീക്ഷിതത്വമുണ്ട് എന്ന് കൂടി പറഞ്ഞു വെക്കട്ടെ: കെ. പി. രാമനുണ്ണിയുടെ സൂഫിയുടെ കഥയുമായി വിശേഷിച്ചൊരു താരതമ്യത്തിനും നോവല്‍ ഇടം നല്‍കുന്നില്ല എന്നതാണ് അത്.   



കൂടുതല്‍ വായനക്ക്: 

'ദേശത്തിന്റെ ജാതകം' :

https://alittlesomethings.blogspot.com/2017/02/blog-post.html

നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍

മാജി- ഹാരിസ് നെന്മേനി

https://alittlesomethings.blogspot.com/2024/07/maji-by-haris-nenmeni-malayalam-novel.html

https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html

Becoming Abigail by Chris Abani

https://alittlesomethings.blogspot.com/2017/04/blog-post.html

God Help the Child by Toni Morrison

https://alittlesomethings.blogspot.com/2015/09/blog-post.html

Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html

Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

  The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

     

The Golden Chariot by Salwa Bakr

https://alittlesomethings.blogspot.com/2024/09/the-golden-chariot-by-salwa-bakr.html   

Daughters of Smoke and Fire by Ava Homa

        എരിയുമ്പോഴും ചാരമാകാത്ത പെണ്മ 


(ഒരു കുര്‍ദ് വനിതയുടെതായി ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ്‌ അവാ ഹോമ രചിച്ച Daughters of Smoke and Fire. മുതിര്‍ന്നുവരവിന്റെ കഥയും കുടുംബ കഥയും എന്നതിനോടൊപ്പം തീക്ഷ്ണമായ വംശീയനുഭാവങ്ങളിലൂടെ കടന്നു പോകുന്ന കുര്‍ദ് ജനതയുടെ ദുരന്തങ്ങള്‍ കൂടിയാണ് നോവല്‍ വിഷയമാക്കുന്നത്.)

തുര്‍ക്കിഇറാന്‍ഇറാഖ്സിറിയഅര്‍മീനിയ എന്നീ ദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗിരിപ്രദേശമാണ് കുര്‍ദിസ്താന്‍. പതിനേഴാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനും സഫാവിദ് സാമ്രാജ്യത്തിനുമിടയില്‍ വിഭജിക്കപ്പെട്ടു കിടന്ന പ്രദേശംഒന്നാം ലോകയുദ്ധത്തിനു ശേഷം1923ലെ ലോസാനെ (Treaty of Lausanne) സന്ധിയെ തുടര്‍ന്ന് ഇന്നത്തെ നിലയില്‍ തുര്‍ക്കിഇറാന്‍ഇറാഖ്സിറിയ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളായി വിഭജിതമായി. ഭൂമിശാസ്ത്രപരമായ വിസ്തൃതിയും നാല്‍പ്പതു മില്ല്യനോളം ജനസംഖ്യയും ഉണ്ടായിരുന്നിട്ടും ഒരു ഘട്ടത്തിലും പ്രദേശത്തിനു ദേശരാഷ്ട്രപദവി (statehood) ലഭിക്കുകയുണ്ടായില്ല. സ്വാതന്ത്ര്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ടു. ഇന്ന് ഇറാഖിലും സിറിയയിലും കുര്‍ദുകള്‍ക്ക് സ്വയംഭരണാധികാരമുള്ള പ്രദേശങ്ങളുണ്ട്അര്‍മീനിയയില്‍ അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു പ്രതിനിധിയും. സ്വാതന്ത്ര്യത്തിനായുള്ള സായുധ പോരാട്ടം തുടരുന്ന തുര്‍ക്കിയിലും ഇറാനിലും കുര്‍ദ് ചെറുത്തുനില്‍പ്പു വിഭാഗങ്ങളെ ഭീകര സംഘടനകള്‍ ആയി മുദ്ര കുത്തപ്പെട്ടിരിക്കുന്നു. ജയില്‍ വാസംപീഡനംവധശിക്ഷ എന്നിവയാണ് അവര്‍ക്കു നല്‍കപ്പെടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ യുദ്ധഭൂമിയില്‍ കുര്‍ദ് സ്ത്രീകളുടെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നു. ഗോത്ര മുഖ്യനായിരുന്ന തന്റെ ഭര്‍ത്താവിന്റെ അറസ്റ്റിനെ തുടര്‍ന്നു ഓട്ടോമന്‍ സാമ്രാജ്യത്തോടുള്ള തന്റെ കൂറ് തെളിയിക്കുന്നതിനായി മുന്നൂറോളം കുര്‍ദ് കുതിരപ്പടയാളികളെ നയിച്ച്‌ ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത കാര ഫാത്തിമ ഖാനുമിന്റെ കഥ അതിനുദാഹരണമാണ്. ഇന്ന് കുര്‍ദിസ്താനിലെ പോരാളികളില്‍ മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനം വരെ സ്ത്രീകളാണ് എന്ന് കണക്കാക്കപ്പെടുന്നു. സിറിയയില്‍ Women's Protection Unit, the YPJ എന്ന പേരിലുംഇറാഖില്‍ Free Women's Unit, or YJA Star എന്ന പേരിലും നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വനിതാ വിഭാഗങ്ങള്‍ സജീവമാണ്. മോസൂളിലെയും കിര്‍കുക്കിലെയും മുന്നണികളില്‍ വനിതാ പോരാളികളുടെ (Female Peshmerga ie, "those who face death") സാന്നിധ്യം നിര്‍ണ്ണായകമാണ്. ഇറാഖിലെ കുര്‍ദിസ്താന്‍ സൈന്യത്തിലെ ഔദ്യോഗിക വിഭാഗമാണ് അത്. 2014 ആഗസ്റ്റില്‍ വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐ.എസ്. ഭീകരര്‍ യസീദി സമൂഹത്തെ വേട്ടയാടുകയും പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകള്‍ ആയി പിടികൂടുകയും ചെയ്തു. സംഭവത്തെ യു.എന്‍. വംശഹത്യയായി അടയാളപ്പെടുത്തി. യസീദി ഗായിക ഖതൂന്‍ ഖിദര്‍ കൂട്ടക്കൊലയില്‍ നിന്നു രക്ഷ തേടി ഓടിപ്പോകുകയും ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ മലനിരകളില്‍ ഒളിച്ചു കഴിയുകയും ചെയ്ത ശേഷം താന്‍ പോരാടെണ്ടതുണ്ട് എന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു. താന്‍ പ്രസിദ്ധയായിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ചു പോരാളിയാവുകയായിരുന്നു എന്ന് PRI റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ്‌ ഹില്ലിനോട് അവര്‍ പറയുകയുണ്ടായി. അവരാണ് ‘Sun Ladies’ എന്ന പേരില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പെഷ്മെര്‍ഗാ ബ്രിഗേഡ് സ്ഥാപിച്ചത്. 2017 ലെ കണക്കു പ്രകാരം പ്രസ്തുത സൈന്യത്തില്‍ 1,700 അംഗങ്ങള്‍ ഉണ്ട്.

സദ്ദാമിന്റെ പതനംസിന്‍ജാരിലെ യസീദി സ്ത്രീകളുടെ മോചനംസിറിയയിലും ഇറാഖിലും ഐ. എസ്സിന്റെ പരാജയം എന്നിവക്ക് കുര്‍ദിഷ് വനിതാ പോരാളികള്‍ നിമിത്തമായിട്ടുണ്ട്. പുരുഷ പോരാളികളോടൊപ്പം അതേ കഠിനസൈനികമുറകള്‍ പരിശീലിച്ചും പോരാടിയും തങ്ങളുടെ കഴിവും ധൈര്യവും സ്ഥിരതയും തെളിയിച്ചിട്ടുണ്ട് അവര്‍. എന്നാല്‍ അതേസമയം അവര്‍ ഒരു സാമൂഹിക രാഷ്ട്രീയ യുദ്ധം കൂടിയാണ് നയിക്കുന്നത്. തങ്ങള്‍ക്ക് അടിച്ചമര്‍ത്തുന്ന സര്‍ക്കാരുകളില്‍ നിന്നു സ്വാതന്ത്ര്യം നേടണം എന്നതിനോടൊപ്പം കുടുംബ രംഗത്തും സ്ത്രീക്ക് സ്വാതന്ത്ര്യവും തുല്യതയും നേടേണ്ടതുണ്ട് എന്നും അവര്‍ കരുതുന്നു.

നോവലിലേക്ക്.. 

ഒരു കുര്‍ദിഷ് വനിതയുടെതായി ഇംഗ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യനോവലാണ് അവാ ഹോമയുടെ Daughters of Smoke and Fire. പുസ്തകം ആരംഭിക്കുന്നത്കുര്‍ദിഷ് കവി ഷെര്‍കോ ബേകാസിന്റെ (Sherko Bekas) കവിതയില്‍ നിന്നുള്ള വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ്:

“നിന്റെ അരങ്ങൊരു തീക്കൊള്ളിയും കാണികള്‍ ഒരു തോക്കുമാവുമ്പോള്‍ നിനക്ക് മറ്റെന്തു ചെയ്യാനാകും?

നിനക്ക് തീനാളത്തിന്റെ മുന കൊണ്ടു കവിതയെഴുതേണ്ടിയിരുന്നു

നിന്റെ ഭയത്തിനും മൗനത്തിനും തീകൊടുക്കേണ്ടിയുമിരുന്നു.”

തന്റെ സഹോദരനെ രക്ഷിക്കാന്‍ വേണ്ടിയും ഒപ്പം തന്റെ ജനതയുടെ സംസ്കാരത്തിനും പോരാട്ടത്തിനും ശബ്ദം നല്‍കുന്നതിനു വേണ്ടിയും വിട്ടുവീഴ്ചയില്ലാതെ നിരന്തര ശ്രമം നടത്തുന്ന കുര്‍ദ് യുവതിയുടെ കഥ പറയുന്നഒരേസമയം സുന്ദരവും എന്നാല്‍ ഭീകരവും തകര്‍ത്തുകളയുന്നതും മസൃണമാംവിധം പ്രതീക്ഷാനിര്‍ഭരവുമായ ഒരു നോവല്‍ രചിക്കുന്നതിലൂടെ കൃത്യമായും കവി പറഞ്ഞത് തന്നെയാണ്,  അവാ ഹോമ നിര്‍വ്വഹിക്കുന്നത് എന്ന് നവോമി ബെനരോണ്‍ നിരീക്ഷിക്കുന്നു *(1). (Naomi Benaron. The BookBrowse Review in June 2020).

ഇറാനിയന്‍ പ്രദേശത്തുള്ള കുര്‍ദ് കുടുംബത്തില്‍ ജനിച്ച ലൈലാ സമാന്‍ എന്ന പെണ്‍കുട്ടിയുടെ മുതിരുന്നു വരവിന്റെ കഥയാണ് നോവല്‍ ആരംഭിക്കുന്നത്. ഇറാനിയന്‍ സൈന്യത്തിന്റെ കടന്നുകയറ്റത്തില്‍ തന്റെ കുടുംബത്തിന്റെ കൂട്ടക്കൊലക്ക് അവളുടെ പിതാവ് സാക്ഷിയാകുന്ന 1963 മുതല്‍2009ല്‍ Green Movement  എന്നറിയപ്പെട്ട ഇറാനിയന്‍ മുന്നേറ്റത്തെ (Persian Awakening or Persian Spring) ഭരണകൂടം അടിച്ചമര്‍ത്തുന്ന ഘട്ടത്തില്‍ അപ്രത്യക്ഷനാകുന്ന സഹോദരനെ കണ്ടെത്താനുള്ള ലൈലയുടെ ശ്രമങ്ങളും പരിണതികളും  വരെയുള്ള അഞ്ചു പതിറ്റാണ്ടോളം കാലമാണ് നോവലിന്റെ കാലഗണന. “യൂണിവേഴ്സിറ്റി പഠനംജോലി സമ്പാദിക്കല്‍എന്റെ സ്വന്തം ക്യാമറ വാങ്ങുകസിനിമകള്‍ നിര്‍മ്മിക്കുക” എന്നതൊക്കെയാണ് ലൈലയുടെ സ്വപ്‌നങ്ങള്‍. എന്നാല്‍ അവള്‍ കുര്‍ദ് ആണ്സ്ത്രീയാണ്ദരിദ്രയാണ്‘വിപ്ലവവിരുദ്ധന്‍’ എന്ന് മുദ്ര കുത്തപ്പെട്ട് നിരോധിത കുര്‍ദ് എഴുത്തുകാരുടെ രണ്ടു കൃതികളുമായി അറസ്റ്റ് ചെയ്യപ്പെട്ടു ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ തടവറയില്‍ നാലുവര്‍ഷം കഴിഞ്ഞ പിതാവിന്റെ മകളാണ്. കണ്ടെടുക്കപ്പെടുന്ന കൃതികളില്‍ ഒന്ന് ഡോ. അബ്ദുറഹ്മാന്‍ ഗസംലു എഴുതിയതും മറ്റൊന്ന് ദേശീയ അഖണ്ഡതക്കു മുകളില്‍ വര്‍ഗ്ഗസമരത്തെ പ്രതിഷ്ടിക്കുന്ന മാര്‍ക്സിസ്റ്റ്‌ ഗ്രന്ഥവും ആയിരുന്നുവെന്നു നോവലിസ്റ്റ് വ്യക്തമാക്കുന്നത്ബാബയുടെ നിലപാടുകളുടെ അനാവരണമാണ്. ഡോക്റ്ററേറ്റ് ഉണ്ടായിട്ടും ജോലി ലഭിക്കാതെ പോയതിനും അസംതൃപ്തനായി അദ്ദേഹം വീട്ടില്‍ ഒതുങ്ങിപ്പോയത്തിനും കാരണം മറ്റൊന്നല്ല. അതേസമയംപരമ്പരാഗത പുരുഷമൂല്യങ്ങളില്‍ നിന്ന് ബാബ തീര്‍ത്തും മുക്തനല്ല. ജോലിയില്ലെങ്കിലും സ്ത്രീകള്‍ ചെയ്യേണ്ടതെന്ന് കണക്കാക്കപ്പെടുന്ന പാചകം പോലുള്ളതൊന്നും തന്റെ അന്തസ്സിനു ചേരില്ലെന്ന ബാബയുടെ നിലപാട് ഉമ്മാക്ക് സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. മാനസികാരോഗ്യ രംഗത്തെ കൌണ്‍സലര്‍ എന്ന നിലക്കുള്ള തിരക്കുകള്‍ മാത്രമല്ല കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങള്‍ക്കും മൂടിക്കെട്ടിയ അവസ്ഥയ്ക്കും കാരണമെന്ന് തിരിച്ചറിയുന്ന സന്ദര്‍ഭം ലൈലക്ക് ശരിക്കുമൊരു ഞെട്ടല്‍ ആയിരിക്കും. ഉമ്മയെ ഉഭയലിംഗ വ്യക്തിയോടൊപ്പം വേഴ്ചയുടെ ഘട്ടത്തില്‍ കാണേണ്ടി വരുമ്പോള്‍ അവള്‍ക്കു തോന്നുന്നു: “ഞാന്‍ തന്നെയും ഒരു അസ്തിത്വ അബദ്ധമായിരുന്നു. ഞാനൊരു തെറ്റായിരുന്നു.”

കുടുംബ കഥക്കപ്പുറം

ലൈലയും അനിയന്‍ ചിയായും വംശീയ പീഡനത്തിനെതിരെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് നോവലില്‍ അടയാളപ്പെടുത്തപ്പെടുന്നത്. എട്ടുവര്‍ഷം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അന്ത്യത്തില്‍സദ്ദാം ഹുസൈന്‍ ഹലബ്ജായെ രാസായുധം കൊണ്ടു മൂടിയ ദിനത്തിലാണ് ചിയാ ജനിക്കുന്നത് എന്നതില്‍വിധിതന്നെയും അവനെ അതിനായി തെരഞ്ഞെടുത്ത സൂചനയുണ്ട്. ലക്ഷണമൊത്ത ബുദ്ധിജീവിയായി വളരുന്ന ചിയാചെ ഗുവേരയെയും ഗാന്ധിയേയും മണ്ടേലയെയും ആരാധിച്ചു. യുദ്ധവും സമാധാനവും, 1984 തുടങ്ങിയ പുസ്തകങ്ങള്‍ സഹോദരിക്കു നിര്‍ദ്ദേശിച്ചു. എന്നാല്‍തങ്ങളുടെ തന്നെ ദുരന്തങ്ങളുടെ കണ്ണാടിയായ അനുഭവങ്ങളുടെ ആഖ്യാനങ്ങള്‍ വായിക്കാന്‍ അവള്‍ക്ക് താല്പര്യമില്ല. ലൈല രണ്ടു ലോകങ്ങള്‍ക്കിടയില്‍ ഞെരുങ്ങിപ്പോവുന്നു. ഇറാനില്‍ ജനിച്ചെങ്കിലും കുര്‍ദ് ആയതുകൊണ്ട് ഇറാനിയന്‍ എന്ന അംഗീകാരം അവള്‍ക്കു ലഭിക്കുകയില്ല. “ഇവിടെ കഴിഞ്ഞോളൂഎന്നാല്‍ ഒരിക്കലും നീ ഞങ്ങളില്‍ പെട്ടവളാകില്ല” എന്ന് ദേശം തന്നോടു പറയുമ്പോലെ അവള്‍ക്ക് അനുഭവപ്പെടുന്നു. സ്ത്രീക്കു മൂല്യവും സ്വാതന്ത്ര്യവും നിഷേധിക്കുന്ന ഒരു സംസ്കാരത്തിന്റെ ഭാഗമാണ് അവള്‍. അറബിക് മാത്രം അംഗീകൃത ഭാഷയായ സ്കൂളില്‍ സ്വന്തം ഭാഷ സംസാരിച്ചതിനു അടി കിട്ടുന്ന കുര്‍ദ് വംശജ. ജന്മന്ദേശം എന്ന അര്‍ത്ഥത്തില്‍ ‘നിഷ്ത് മാന്‍’ എന്ന് കുര്‍ദ്ദ് പേരില്‍ ലൈലയെ വിളിക്കണം എന്നുണ്ടായിരുന്നു ബാബക്ക്. എന്നാല്‍ ആ വാക്ക് നിരോധിത പദങ്ങളുടെ ലിസ്റ്റില്‍ പെട്ടതായിരുന്നു. അതുകൊണ്ട് ആ പേര് വളര്‍ത്തു പട്ടിക്കിട്ടു ഒരു തരം പ്രതികാരം നിര്‍വ്വഹിക്കുന്നുണ്ട് ലൈല. സ്വന്തം ഭൂതകാലംകൊണ്ടു മുറിവേറ്റ മാതാപിതാക്കള്‍ അവള്‍ക്കു സ്നേഹവും ആത്മവിശ്വാസവും നല്‍കുന്നതില്‍ പരാജയപ്പെടുന്നു. “ലൈലയുടെ പിതാവിന്റെ മുതുകിലുള്ള പീഡനത്തിന്റെ വടുക്കള്‍ അയാള്‍ മക്കള്‍ക്കു പകര്‍ന്നു നല്‍കുന്ന സാംസ്കാരിക DNAയുടെ പ്രതീകമാണ്” (Naomi Benaron). ആ ചാട്ടവാര്‍ തങ്ങളുടെയെല്ലാം മുതുകുകളില്‍ ഒരു വിവേചനവുമില്ലാത്ത അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ടെന്നു ലൈല കരുതുന്നു. നഗരങ്ങളിലെ മികച്ച വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളോട് മത്സരിക്കേണ്ടിവരുന്ന പിന്നോക്ക പ്രദേശത്തു നിന്നുള്ള പെണ്‍കുട്ടി എന്ന നിലയില്‍ മികച്ച കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷകളില്‍ അവള്‍ നിരന്തരം പിന്തള്ളപ്പെടുന്നു. ചിയാക്ക് ഒടുവില്‍ പ്രവേശനം കിട്ടുമ്പോള്‍ അത് അവന്‍ ആഗ്രഹിച്ച നിയമ പഠനത്തിലല്ലമറിച്ച് അവനൊട്ടും താല്‍പ്പര്യമില്ലാത്ത പൊളിറ്റിക്കല്‍ സയന്‍സിലാണ്. നിയമ പഠനം എന്നത് അവനെ സംബന്ധിച്ചുവംശഹത്യയുടെ പ്രനെതാക്കളെ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയില്‍ എത്തിക്കാനുള്ള ഉപാധിയാണ്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു തികഞ്ഞ ആക്റ്റിവിസ്റ്റ് പാതയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ അതും ഒരു കാരണമാണ് അവന്. 

ചിയക്ക് ടെഹ്‌റാന്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിക്കുമ്പോള്‍ ലൈല അയാള്‍ക്കൊപ്പം നഗരത്തിലേക്കു നീങ്ങുന്നു. പുസ്തകപ്പുഴുവായ അവള്‍ക്ക് ഒരു സ്വതന്ത്ര ബുക്ക്സ്റ്റോറില്‍ ജോലി കണ്ടെത്താനാവുന്നത് വരുമാന മാര്‍ഗ്ഗവും ഒപ്പം ആനന്ദവും നല്‍കുന്നു. ആ പണം ഉപയോഗിച്ച് വാങ്ങുന്ന ക്യാമറ കൊണ്ട് അവള്‍ ടെഹ്‌റാനിലെ ജീവിത കഥകള്‍ പകര്‍ത്തുന്നു. പിതാവിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്ന ചിയാമഹ്മൂദ് അഹ്മദി നജാദിന്റെ പുനര്‍ തെരഞ്ഞെടുപ്പു സംബന്ധിച്ച തര്‍ക്കങ്ങളുടെയും കലാപങ്ങളുടെയും ഘട്ടത്തില്‍ജനകീയ മുന്നേറ്റത്തില്‍ (Green Movement) പ്രകടനങ്ങളില്‍ ചേരുകയും ഒരു നാള്‍ അപ്രത്യക്ഷനാകുകയും ചെയ്യുന്നതാണ്‌ ലൈലയുടെ ജീവിതത്തില്‍ വഴിത്തിരിവാകുക. അയാളെ കണ്ടെത്താനും സുരക്ഷ ഉറപ്പുവരുത്താനുമുള്ള ശ്രമത്തിലാണ് അവള്‍ സ്വന്തം സ്വരവും കണ്ടെത്തുക. അവള്‍ സംസാരിക്കുക ചിയക്കു വേണ്ടി മാത്രമല്ലമുഴുവന്‍ കുര്‍ദ് ജനതക്കും വേണ്ടിയാണ്. സ്വാഭാവികമായും അവള്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിത്തീരുകയും ചെയ്യുന്നു. ലൈലയുടെ കണ്ടെത്തലും തിരിച്ചറിവും മാനവികതയുടെ വിശാല പരിപ്രേക്ഷ്യങ്ങളിലേക്കു കൂടി വ്യാപിക്കുന്നത് ശ്രദ്ധേയമാണ്:

 “ഞാന്‍ തനിച്ചായിരുന്നില്ലഞാന്‍ അവരെയെല്ലാം കണ്ടു. റുവാണ്ടയിലെബോസ്നിയയിലെപ്ലാന്റെഷനുകളിലെവടക്കേ അമേരിക്കയിലെ ആദിവാസി റെസിഡെന്‍ഷ്യല്‍ സ്കൂളുകളിലെ മനുഷ്യര്‍ കുര്‍ദ്ദുകളോടു തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു.” 

പിതാവിന്റെ ദുര്‍വ്വിധി സഹോദരനെ പിടികൂടിയേക്കുമെന്ന ചിന്ത ഒരു പേടിസ്വപ്നമായി ലൈലയെ വേട്ടയാടുന്നു:

“കൂട്ടക്കുരുതികളുടെ ഉത്തരവാദികളെ നീതിക്കുമുന്നില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച മനുഷ്യനായ ചിയയെകശക്കിയെറിയപ്പെട്ട വേറെയുമൊരു ഇരയായി ജീവിതത്തില്‍ സ്വപ്നാടനം നടത്തുന്നത് കാണേണ്ടി വരുന്നതിലും ഭയപ്പെടുത്തുന്നതായി എനിക്ക് ഒന്നുമുണ്ടായിരുന്നില്ല.”

ടെഹ്‌റാനിലെ തടവറയില്‍ അപ്രത്യക്ഷനാകുന്ന ചിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടി ലൈല ആരംഭിക്കുന്ന കാംപെയ്നിന്റെ ഭാഗമായാണ് അയാളുടെ കുറിപ്പുകള്‍ അവള്‍ ഓണ്‍ലൈനില്‍ എത്തിക്കുന്നത്. എന്നാല്‍നോവലന്ത്യത്തില്‍ കാരോ നിരീക്ഷിക്കുന്നതുപോലെഅതത്ര ഗുണമല്ല ചെയ്തത് എന്നുകാണാം. പ്രാദേശികമായി ചില ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ കുറിപ്പുകളുടെ പ്രകാശനംഅന്താരാഷ്‌ട്ര ശ്രദ്ധ നേടിയേക്കാം എന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഭീഷണിക്കാരനെ എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്ന നിലപാടാണ് ഭരണകൂടം കൈക്കൊണ്ടത്. ഒപ്പം ലൈല വെട്ടയാടപ്പെടുന്നതിലേക്കുംകാരോയുടെ സഹായത്തോടെ കാനഡയില്‍ പ്രവാസ ജീവിതം നയിക്കേണ്ടതിലേക്കും അത് എത്തിക്കുകയും ചെയ്യും. ചിയായുടെ ദുരന്തത്തിനു ഉത്തരവാദിയായി അവള്‍ കണ്ട കാരോ അക്കാര്യത്തിലും നിരപരാധി ആയിരുന്നു എന്നുംവിട്ടുവീഴ്ച്ചയില്ലാത്ത പോരാളിയായ ചിയാ തന്നെയാണ് അപകടം വരുത്തിവെച്ചത് എന്നും തിരിച്ചറിയുന്നതാണ്നോവലന്ത്യം സൂചന നല്‍കുന്ന പുതിയൊരു തുടക്കത്തിലേക്ക് ഇരുവരെയും എത്തിക്കുക. നോവലിലെ ശുഭസൂചനയും അതുമാത്രമാണ്.

സ്ത്രീപക്ഷ നോവല്‍

സ്ത്രീകളാണ് നോവലിന്റെ കേന്ദ്രം. നിയമത്തിനു മുന്നില്‍ സ്ത്രീക്ക് പുരുഷനുള്ളതിന്റെ പാതി അവകാശങ്ങളെ ഉള്ളൂ എന്നു ശഠിക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ ഇരട്ട യുദ്ധമുഖത്തെയാണ് കുര്‍ദ്ദ് സ്ത്രീ നേരിടുന്നത്. ഒരു വശത്ത്‌ഇതര മിഡില്‍ ഈസ്റ്റ് സംസ്കാരങ്ങളില്‍ കാണാനാവാത്ത ലിബറല്‍ സ്വഭാവം നിലനിര്‍ത്തിയ കുര്‍ദ്ദ് സമൂഹത്തിനു ഭൂരിപക്ഷവും മുസ്ലിംകള്‍ ആണെങ്കിലുംഒരു മതേതര പാരമ്പര്യമുണ്ട്. പര്‍ദ്ദ സമ്പ്രദായം അതിന്റെ ഭാഗമല്ല. 1667ല്‍ മേഖല സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി പെട്രോ ഡെല്ലാ വാലെ തന്റെ ഡയറിയില്‍ രേഖപ്പെടുത്തുന്നത് “കുര്‍ദ് സ്ത്രീകള്‍ ഹിജാബില്ലാതെ സ്വതന്ത്രരായി സഞ്ചരിക്കുന്നത്” കണ്ടു എന്നാണ്(Naomi Benaron). സ്ത്രീയും പുരുഷനും തുല്യരാണ് എന്ന അടിസ്ഥാന തത്വത്തെ പ്രമാണമാക്കുന്ന PKKയുടെ സ്ഥാപക തത്വത്തിലും ഈ ലിബറല്‍ സമീപനം കാണാം. PKK നേതാവായ അബ്ദുല്ലാ ഒചലാന്‍ (Abdullah Ocalan) “സ്ത്രീകള്‍ സ്വതന്ത്രരല്ലാത്തപ്പോള്‍ നാടിനു സ്വതന്ത്രമാകാനാകില്ല” എന്നു വ്യക്തമാക്കുന്നു. അതേസമയംഭരിക്കുന്ന രാജ്യങ്ങളുടെ ദേശീയ സങ്കുചിതത്വംസ്വന്തം ദേശത്തിന്റെ പുരുഷ മേല്‍ക്കോയ്മ,  ഇസ്ലാമിക ഗ്രൂപ്പുകളുടെ സ്ത്രീവിദ്വേഷംതുടര്‍ച്ചയായ യുദ്ധങ്ങള്‍ എന്നിങ്ങനെ കുര്‍ദ് സ്ത്രീകള്‍ ഒട്ടേറെ തലത്തിലുള്ള വിവേചനം നേരിട്ടു. ഗ്രാമീണ മേഖലകളില്‍ ശൈശവ വിവാഹംസ്ത്രീകള്‍ക്കു നേരെയുള്ള ശാരീരിക കടന്നുകയറ്റങ്ങള്‍ദുരഭിമാനക്കൊല എന്നതൊന്നും അസാധാരണമല്ല. ചിലര്‍ ടീനേജില്‍ ചെറുത്തുനില്‍പ്പു സംഘങ്ങളില്‍ ചേര്‍ന്നത്‌ കര്‍ക്കശക്കാരായ മാതാപിതാക്കളില്‍ നിന്നും ഓടിപ്പോന്നിട്ടാണ്. പലരും സൈന്യത്തില്‍ ചേര്‍ന്നത്‌ സ്വാതന്ത്ര്യം തങ്ങളുടെ ജീവിതത്തിന്റെ രാഷ്ട്രീയവും സാമുദായികവും വ്യക്തിപരവുമായ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ്. YPJ അംഗമാകുക എന്നത് സ്വത്വബോധമുള്ള കുര്‍ദ്ദ് സ്ത്രീക്ക് ഒരു മോചനമാര്‍ഗ്ഗമായിരുന്നു.

സ്ത്രീകളോടുള്ള വിവേചനത്തിന്റെ തീക്ഷ്ണമായ ആഖ്യാനങ്ങള്‍ നോവലില്‍ ഒട്ടേറെയുണ്ട്.

“സ്ത്രീത്വത്തെയും കലകളെയും ശിക്ഷിക്കുകയും മോഷ്ടാക്കളെയും കൊലപാതകികളെയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ദേശത്തിന്റെ ഭ്രാന്തിന്റെ ഇരകളാണ് നീയും ഞാനും”

എന്ന ശിലറുടെ നിരീക്ഷണം അവളുടെയും അമ്മ ജോവാനിന്റെയും അനുഭവങ്ങള്‍ത്തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീയുടെ ഇരട്ടി പൌരാവകാശമുള്ള ഒരു പുരുഷനെ കൊന്നതാണ് ജോവാനയെ തൂക്കുകയറിന്റെ വക്കിലെത്തിക്കുന്നത്ജീവന്‍ രക്ഷിക്കുന്നത് ഉദരത്തില്‍ ഒരു കുഞ്ഞുണ്ട്‌ എന്നതും. ബലാല്‍ക്കാര ശ്രമത്തിനിടെ സ്വയരക്ഷാര്‍ത്ഥം സംഭവിച്ച കാര്യത്തില്‍ഒരു വിശദീകരണത്തിനു ഒരിക്കലും അവര്‍ക്ക് അവസരം ലഭിക്കുന്നില്ല. എന്നാല്‍ ശിലര്‍ സ്വയം താനൊരു അപശകുനമാണ് എന്ന് വിശ്വസിക്കുന്നു. പിതാവ് തൂക്കിലേറ്റപ്പെട്ട ദിനത്തില്‍ പിറന്നവള്‍. അറസ്റ്റിലാവുമ്പോള്‍ കന്യകാത്വ പരിശോധനയില്‍ തോറ്റുപോകുന്നതിനു വിലയായി മൃഗീയ പീഡനം നേരിടുകയും ഒരു കിഡ്നി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ എത്തുകയും ചെയ്യുന്നതാണ് അവളുടെ ദുര്‍വ്വിധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. അവള്‍ക്ക് കൊടിയ പീഡനം നേടിക്കൊടുത്ത ചര്‍മ്മ നഷ്ടത്തിലെ മറ്റെയാള്‍ ഷിയയായിരുന്നു എന്നു പിന്നീടാണ് ലൈല അറിയുക. ഷിയക്കും ദുരന്തം കൊണ്ടുവന്നത് ശപിക്കപ്പെട്ട താനാണെന്നു ശിലര്‍ സ്വയം കുറ്റപ്പെടുത്തുന്നു. കഠിന നൈരാശ്യത്തിന്റെ ഘട്ടത്തില്‍ അവള്‍ ലൈലയോട് പറയുന്ന വാക്കുകള്‍ ഹെമിംഗ് വേയുടെ ഹെന്‍ റിയുടെ (A Farewell to Arms ) മൂല്യനിരാസത്തെ ഓര്‍മ്മിപ്പിക്കുന്നു *(2):

 “എന്നെ അങ്ങനെ നോക്കല്ലേലൈല. എനിക്കീ ഭോഗിക്കപ്പെട്ട അവമതി ഇനിയും സഹിക്കാനാകില്ല. നീയൊരു ലെഫ്റ്റിസ്റ്റ് ആണെങ്കില്‍അവര്‍ നിന്നെ കൊല്ലുംനീയൊരു ആക്റ്റിവിസ്റ്റ് ആണെങ്കില്‍ അവര്‍ നിന്നെ കൊല്ലുംഇനി നീയൊന്നിലും വിശ്വസിക്കുന്നില്ലെങ്കിലും എപ്പോഴും ‘ഉവ്വ്സാര്‍’ പറയുകയും ചെയ്താലും അവര്‍ നിന്നെ കൊല്ലും. ഒരു പക്ഷെ ശാരീരികമായി അല്ലായിരിക്കാംപക്ഷെ അവര്‍ നിന്നെ ആത്മാവില്‍ കൊല്ലും. ഇതെല്ലാം എനിക്ക് മടുത്തു – ഇരുണ്ട യുഗങ്ങളില്‍ നിന്നുള്ള നിയമങ്ങള്‍ഈ അപകീര്‍ത്തിപ്പെടുത്തല്‍.. എല്ലാംലൈല. ഈ നാട്ടില്‍ നാം മനുഷ്യരില്‍ താഴെയാണ് (subhuman). നാം സ്ത്രീകളാണ്നാം കുര്‍ദ്ദുകളും ആണ്. എനിക്കിത്തിരി അന്തസ്സു വേണംപ്രതീക്ഷിയര്‍പ്പിക്കാന്‍ എന്തെങ്കിലും. എനിക്ക് ശരിക്കുമൊരു പ്രതികരണം ഉണ്ടാക്കണം. ശരിക്കുമുള്ള പോരാട്ടം. അല്ലെങ്കില്‍ രോഷം എന്റെ നേരെത്തന്നെ തിരിയുംഎന്നെ നശിപ്പിക്കും. എന്നെ നോക്കൂ. ഞാന്‍ അഴുകിക്കൊണ്ടിരിക്കയാണ്. നിന്നെക്കാളും വേഗത്തില്‍”

ശിലര്‍ അന്തരീക്ഷത്തില്‍ കൈകള്‍ വീശി സംസാരം തുടര്‍ന്നു.

 “ഞാനെന്തായാലും മരിക്കാന്‍ പോകുകയാണ്അപ്പോള്‍ എന്തുകൊണ്ട് അതിത്തിരി അന്തസ്സോടെയും അഭിമാനത്തോടെയും ആയിക്കൂടാഎന്തുകൊണ്ട് ചില അധിനിവേശക്കാരെ ആദ്യം കൊന്നുകൂടാ?”

പ്രതിശ്രുത വരന്റെ കാലുമാറ്റത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന ഫാത്തിമ എന്ന സമ്പന്നകുമാരിയുടെ അന്ത്യമാണ് മറ്റൊരു പെണ്‍ദുരന്തം. ഷിറിന്‍ എന്ന പെണ്‍കുട്ടി വയറ്റില്‍ ഒരു കുഞ്ഞുമായി സ്വയം തീയില്‍ചാടി മരിക്കുന്നതും സമാനമായ അനുഭവമാണ്‌. സ്ത്രീകളുടെ തീയില്‍ ചാടിയുള്ള ആത്മഹത്യയില്‍ ലോകത്തിലെ ഒന്നാം സ്ഥാനം കുര്‍ദിസ്താനുണ്ട് എന്നു നോവലിസ്റ്റ് പരിഹസിക്കുന്നു.

മതാന്ധതയുടെ തിട്ടൂരങ്ങള്‍

കുര്‍ദ്ദ് വിവേചനത്തിന്റെ മതപരമായ കാരണങ്ങള്‍ നോവല്‍ സ്പര്‍ശിക്കുന്നുണ്ട്‌. ഖോമെയ്നി കുര്‍ദ്ദുകള്‍ക്കെതിരെ ‘ഇസ്ലാമിന്റെ ശത്രുക്കള്‍’ എന്ന ഫത് വാ പുറപ്പെടുവിക്കുന്നത് മറ്റെന്തിലുമേറെ അവര്‍ ‘സുന്നിവിഭാഗക്കാരാണ് എന്നതുകൊണ്ടാണ്. കുര്‍ദ്ദുകള്‍ക്കു നേരെ അരങ്ങേറിയ അത്യാചാരങ്ങള്‍ക്കു മതപരമായ ന്യായീകരണം ചമയ്ക്കാന്‍ ഇത്തരം നിലപാടുകള്‍ ഹേതുവായി. കന്യകമാര്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്നിരിക്കെലൈംഗിക അടിമത്തം കുര്‍ദ്ദ് സ്ത്രീകള്‍ക്കു മരണാന്തര മോക്ഷവും നിഷേധിക്കുന്ന പ്രക്രിയയായിത്തീര്‍ന്നു.

“ഇറാനില്‍ നിസ്സഹായരായിഇറാഖില്‍ ഭവനരഹിതരായിതുര്‍ക്കിയില്‍ പ്രതീക്ഷാ രഹിതരായിസിറിയയില്‍ ദേശരഹിതരായി”

എന്ന് കുര്‍ദ്ദ് അസ്തിത്വ രാഹിത്യത്തെ ലൈല നിര്‍വ്വചിക്കുന്നു. “ഖോമെയ്നിയാണോ സദ്ദാമാണോ കൂടുതല്‍ ക്രൂരന്‍?” എന്ന ചിയായുടെ ചോദ്യത്തിന് മറുപടി പറയുക ബാബക്ക് എളുപ്പമായിരുന്നില്ല.

“എങ്ങനെ കഴിയുംഇറാന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തിനെയും സഹോദരങ്ങളില്‍ രണ്ടുപേരെയും കൊന്നുകളഞ്ഞിരുന്നു. ഇറാഖ് ആകട്ടെ, 1963ലെ കൂട്ടക്കുരുതിയില്‍ അദ്ദേഹത്തിന്‍റെ അമ്മാവന്മാരേയും മുത്തച്ചനെയും മുത്തശ്ശിയേയുംഅതുപോലെ 1991ലെ കലാപത്തില്‍ ബാക്കിയുള്ള സഹോദരനെയും.”

അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു:

“ഇപ്പോള്‍ ഇറാന്‍തുര്‍ക്കിസിറിയ എന്നിവയെല്ലാം അങ്കലാപ്പിലാണ്. അവരൊക്കെ അവരുടെ കുര്‍ദ്ദ് ജനതകളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.” 

 

കിന്റര്‍ഗാര്‍ട്ടന്‍ കാലത്ത് മാതാപിതാക്കള്‍ പലപ്പോഴും സ്ഥലത്തില്ലാത്തതുകൊണ്ട്‌ അനിയന്റെ പരിപാലകയായി വര്‍ത്തിക്കുമായിരുന്ന ലൈലസ്കൂള്‍ ഗേറ്റില്‍തങ്ങളെ മറന്നിരിക്കാന്‍ ഇടയുള്ളവൈകിയെത്തുന്ന രക്ഷിതാക്കളെ കാത്തുനില്‍ക്കുമ്പോള്‍ അനിയനെ സമാധാനിപ്പിക്കാന്‍ കഥകള്‍ മെനയുകയും റൂമിയുടെ കവിത ചൊല്ലുകയും ചെയ്തു. കവിതയും കഥകളും ഉദ്ധരണികളും ആഖ്യാനത്തില്‍ ഉള്‍ച്ചേര്‍ക്കുന്ന ലൈലയുടെ രീതിയുടെ തുടക്കം ഇവിടെ കാണാം. ദുരിതങ്ങളുടെ തീനാളത്തില്‍ നിന്നാണ് സര്‍ഗ്ഗസൃഷ്ടിയുടെ ഉത്ഭവം എന്നുകൂടിയാണ് അവള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നോവലിന്റെ അവസാനത്തെ മൂന്നിലൊന്നു കേന്ദ്രീകരിക്കുന്ന കനേഡിയന്‍ ഭാഗം ഏതാണ്ടൊരു ‘കൈറ്റ് റണ്ണര്‍’ ശുഭാപ്തിയിലേക്ക് നീങ്ങുന്നുണ്ട് എന്നു തോന്നാം. ആഖ്യാനത്തില്‍ വിട്ടഭാഗങ്ങള്‍ പൂരിപ്പിക്കാനും എല്ലാമൊന്നു തുന്നിക്കെട്ടാനും ശ്രമിക്കുന്ന പ്രസ്തുത ഭാഗംവംശീയാനുഭാവത്തിന്റെ എന്നതിലേറെ വൈയക്തിക തലത്തിലേക്കു ചുരുങ്ങിപ്പോകുന്നുവോ എന്നൊരു വിമര്‍ശനം സാധ്യമാണ്.

 

 

References:

1.      *1. Naomi Benaron. The BookBrowse Review in June 2020

2.      *2. “If people bring so much courage to this world the world has to kill them to break them, so of course it kills them. The world breaks everyone and afterward many are strong at the broken places. But those that will not break it kills. It kills the very good and the very gentle and the very brave impartially. If you are none of these you can be sure it will kill you too but there will be no special hurry.”

-          (Ernest Hemingway, A Farewell to Arms, Chapter XXXIV)


More on Kurd Experience:

Memed, My Hawk by Yaşar Kemal

https://alittlesomethings.blogspot.com/2024/08/memed-my-hawk-by-yasar-kemal.html

10 Minutes 38 Seconds in this Strange World by Elif Shafak

https://alittlesomethings.blogspot.com/2024/10/10-minutes-38-seconds-in-this-strange.htm

Zin by Haritha Savithri (Malayalam)

https://alittlesomethings.blogspot.com/2024/06/zin-by-haritha-savithri-malayalam.html

Murivettavarude Pathakal by Haritha Savithri/ മുറിവേറ്റവരുടെ പാതകൾ (Malaylam Travelogue)

https://alittlesomethings.blogspot.com/2024/04/blog-post.html



Thursday, August 1, 2024

The Anarchy by William Dalrymple

 അധിനിവേശത്തിന്റെ കപ്പല്‍ച്ചാലുകള്‍





ഹിന്ദുസ്താനിയില്‍ നിന്ന് ഏറ്റവും ആദ്യം ഇംഗ്ലീഷ് ഭാഷയിലെത്തിയ വാക്കുകളില്‍ ഒന്ന് കൊള്ളമുതല്‍ എന്നര്‍ത്ഥം വരുന്ന ‘loot’ എന്ന പദമായത് യാദൃശ്ചികമല്ല എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് വില്ല്യം ഡാര്‍ലിമ്പിളിന്റെ  പുസ്തകം The Anarchy – The East India Company, Corporate Violence, and the Pillage of an Empire ആരംഭിക്കുന്നത്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സമ്പൂര്‍ണ്ണ ചരിത്രമോ അതിന്റെ ബിസിനസ് സംരംഭങ്ങളുടെ സാമ്പത്തിക വിശകലനമോ അല്ല പുസ്തകത്തിന്റെ ലക്ഷ്യമെന്നും മറിച്ച് ലണ്ടനിലെ ഒരു ഓഫീസ് കെട്ടിടം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ഒരൊറ്റ ബിസിനസ്സ് സ്ഥാപനത്തിന് എങ്ങനെയാണു 1756-നും 1803-നുമിടയിലെ അഞ്ചു പതിറ്റാണ്ടിനു ചുവടെ കാലം കൊണ്ട് അതിശക്തമായിരുന്ന മുഗള്‍ സാമ്രാജ്യത്തെ അട്ടിമറിക്കാനും ഉപഭൂഖണ്ഡത്തിന്റെ അധിപന്മാരാകാനും സാധിച്ചത് എന്നതാണ് അത് പരിശോധിക്കുന്നത് എന്നും ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറഞ്ഞുവെക്കുന്നു.

മുഗള്‍ സാമ്രാജ്യത്തിന്റെ പ്രഭാവം അതിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ എത്തുന്നത്. അറംഗസീബിന്റെ കെടുകാര്യസ്ഥതയും മറാത്തഅഫ്ഘാന്‍ ശക്തികളുടെ ഉയര്‍ച്ചയും മൂലമുണ്ടായ പ്രശ്നങ്ങള്‍ പേര്‍ഷ്യന്‍ സഫാവിദ് ആക്രമണകാരി നാദിര്‍ ഷായുടെ കടന്നു വരവോടെ മൂര്‍ദ്ധന്യത്തിലെത്തി. ഒരു മഹാ സാമ്രാജ്യം നേരിട്ട ഈ തകര്‍ച്ചയും ഒട്ടേറെ ചെറു രാജ്യങ്ങളായി ഭിന്നിച്ചു പോയ സാഹചര്യവുമാണ് പുസ്തകത്തിന്റെ തലക്കെട്ടിലെ ‘അരാജകത്വമായിത്തീരുന്നത്. ഏതൊക്കെയോ ചക്രവര്‍ത്തിമാരും നവാബുമാരും വസീര്‍മാരും നിരന്തരം ഉടമ്പടികളില്‍ ഏര്‍പ്പെടുകയും മഷിയുണങ്ങും അവ വിസ്മരിക്കുകയും പുതിയ ബാന്ധവങ്ങള്‍ കണ്ടെത്തുകയും ചെയ്തുവന്ന ആ ഇടവേളയില്‍ ആര് ആരെയാണ് ഭരിക്കുന്നതെന്നോ ആരാണ് ഭരണീയര്‍ എന്നോ തിരിച്ചറിയാനാവാത്ത അവസ്ഥയുണ്ടായി. തങ്ങളുടെ ഓഹരിയുടമകളോടൊഴിച്ചു മറ്റാരോടും ബാധ്യതയില്ലാത്ത ഒരു കഴുത്തറപ്പന്‍ കോര്‍പ്പറെറ്റിനു മുന്നില്‍ കാവല്‍ക്കാരില്ലാത്ത സ്വര്‍ണ്ണനഗരി പോലെ ഒരു മഹാരാജ്യം അനാഥമായിക്കിടന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെയും പൊതു സഭയിലെയും ഏതാണ്ട് പകുതി പേരും ഓഹരിയുടമകള്‍ ആയിരുന്ന കമ്പനിക്ക് തങ്ങളുടെ വ്യാപാര താല്‍പ്പര്യങ്ങളില്‍ ഏതറ്റം വരെയും പോകാനുള്ള അലിഖിത സ്വാതന്ത്ര്യവും സ്വാഭാവികമായിരുന്നു. ഏറ്റവും ചുരുങ്ങിയത് നാലിരട്ടിയായിരുന്നു ഇന്ത്യയില്‍ നിന്നെത്തിയ കപ്പലുകള്‍ ഷെയര്‍ ഉടമകള്‍ക്ക് ഉറപ്പുവരുത്തിയ ലാഭമെന്ന് പുസ്തകം നിരീക്ഷിക്കുന്നു. അതിവേഗം രാഷ്ട്രീയാധികാരം കൂടിയായി പരിണമിച്ച കമ്പനിയുടെ വ്യാപനത്തില്‍ 1763 ആകുമ്പോഴേക്കും ബംഗാള്‍, ബീഹാര്‍ഒറീസ്സ എന്നീ കിഴക്കന്‍ മേഖലകളില്‍ മാത്രം അഞ്ഞൂറോളം ഫാക്റ്ററികള്‍ കമ്പനിക്കു കീഴെ പ്രവര്‍ത്തിച്ചു വന്നു. തുറമുഖ നഗരമായ കല്‍ക്കത്ത കമ്പനിയുടെ ഇന്ത്യന്‍ സിരാകേന്ദ്രമായി മാറ്റിയെടുക്കപ്പെട്ടു.  

തന്റെ മുന്‍ സുഹൃത്ത് നാദിര്‍ ഷായുടെ കൈകളാല്‍ അന്ധനാക്കപ്പെട്ട യുവ മുഗള്‍ ചക്രവര്‍ത്തി ഷാ ആലം രണ്ടാമനെ തോല്‍പ്പിച്ചു സമ്പന്നമായ ദേശത്തിന്റെ ഭരണ നിര്‍വ്വഹണാധികാരം 1756-ല്‍ കൈക്കലാക്കിയ കമ്പനിതങ്ങള്‍ ഊട്ടി വളര്‍ത്തിയ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് കണ്ണില്‍ചോരയില്ലാത്ത വിധം നികുതി പിരിവ് ആരംഭിച്ചത് ഫലത്തില്‍ ചരിത്രത്തിലെ ഏറ്റവും ദുരുപദിഷ്ടമായ സ്വകാര്യവല്‍ക്കരണം ആയിത്തീരുകയായിരുന്നു. കമ്പനിയുടെ സ്ഥാപനം നിയമവിധേയമാക്കിയ ചാര്‍ട്ടറില്‍ എഴുതിപ്പിടിപ്പിച്ചിരുന്ന ‘യുദ്ധം ചെയ്യാനുള്ള അവകാശ’മെന്ന ഉപവാക്യം ഏതുതരം ഹിംസക്കും ന്യായീകരണമായപ്പോള്‍അതിവേഗം അത് സില്‍ക്കും സുഗന്ധ വ്യജ്ഞനങ്ങളും വിപണനം ചെയ്യുന്ന ഒരു അന്താരാഷ്‌ട്ര കോര്‍പ്പോരെറ്റ് എന്നതിനപ്പുറം കടന്നു. ബഹുരാഷ്ട്ര വ്യാപാര ഭീമന്‍ എന്ന പേരു മറയാക്കി അതൊരു കൊളോണിയല്‍ അധികാരകേന്ദ്രമായിത്തീര്‍ന്നു. പരസ്പരം പോരടിച്ച നാട്ടു രാജ്യങ്ങളില്‍ ബ്രിട്ടന്റെ കുപ്രസിദ്ധമായ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം യഥാര്‍ഥത്തില്‍ തുടങ്ങിവെക്കുന്നത് കമ്പനിയാണ്. നാലരപ്പതിറ്റാണ്ടുകൊണ്ട് ബ്രിട്ടന്റെ മൊത്തം സൈന്യത്തിന്റെ ഇരട്ടി അംഗ ബലമുള്ള രണ്ടുലക്ഷം സൈനികര്‍ അതിന്റെ സംരക്ഷകരായി. ബംഗാളില്‍ ആരംഭിച്ച ജൈത്രയാത്ര ഉപഭൂഖണ്ഡം മുഴുവന്‍ കീഴടക്കി 1803 ആവുമ്പോഴേക്കും മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയിലെത്തി.

കമ്പനിയുടെ വളര്‍ച്ചയില്‍ പതിയിരിക്കുന്ന അപകടം തുടക്കം മുതലേ ഇന്ത്യന്‍ ജനത മനസ്സിലാക്കാതിരുന്നില്ലെന്നു പുസ്തകം ചൂണ്ടിക്കാട്ടുന്നുണ്ട്. മറാത്ത രാജ്യതന്ത്രജ്ഞന്‍ നാനാ ഫട്നാവിസ്, മൈസൂറില്‍ ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവര്‍ കമ്പനിയുടെ ലക്ഷ്യങ്ങള്‍ ശരിയാം വിധം മനസ്സിലാക്കി. മതപരമായ ഭിന്നതകള്‍ മാറ്റിവെച്ചു കമ്പനിക്കെതിരെ കൈകോര്‍ക്കാന്‍ അവര്‍ തയ്യാറായി. ഫ്രഞ്ചുകാരുടെ സഹായത്തോടെ സൈന്യത്തെ ആധുനികവല്‍ക്കരിച്ചും തന്ത്രപരമായ പോരാട്ടങ്ങള്‍ നടത്തിയും കമ്പനിക്കു മേല്‍ അവര്‍ നേടിയ വിജയങ്ങള്‍ പലപ്പോഴും തീരെ ചെറിയ വിധിവിളയാട്ടത്തിലാണ് ലക്‌ഷ്യം കാണാതെ പോയത്. കമ്പനി ഉദ്യോഗസ്ഥരും ചോറ്റുപട്ടാളവും നാടൊട്ടുക്കും നടത്തിവന്ന കൊള്ളയും കൊലയും ഉള്‍പ്പടെ ഭീകരതകളില്‍ മറ്റിടങ്ങളിലും നിരന്തര പരാതികള്‍ ഉയര്‍ന്നു. നവാബ് മിര്‍ ഖാസിം പ്രാദേശിക വ്യാപാരികളുമായി കൈകോര്‍ത്ത് കമ്പനിക്കെതിരായി നടത്തിയ ചെറുത്തുനില്‍പ്പ് പക്ഷെ അദ്ദേഹം സ്ഥാന ഭ്രാഷ്ടനാകുന്നതില്‍ കലാശിച്ചു. 1763 ആവുമ്പോഴേക്കും ‘സ്വതന്ത്ര സാമ്രാജ്യത്വ ശക്തിയായി സ്വയം പ്രഖ്യാപിച്ച കമ്പനി കരസേനയും നാവിക സേനയും സ്വന്തമായുള്ള അധികാര കേന്ദ്രമായിത്തീര്‍ന്നു. മിര്‍ ഖാസിമിന്റെ പ്രവിശ്യയില്‍ തുടങ്ങിയ കീഴടക്കല്‍ തദ്ദേശീയര്‍ക്കു മേല്‍ അമിത നികുതി ചുമത്തുന്നതിലൂടെ ബ്രിട്ടനില്‍ നിന്നുള്ള കപ്പലുകളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള വിലയായി സ്വര്‍ണ്ണം കൊണ്ടുവരേണ്ടതില്ലാത്ത സാഹചര്യം സൃഷ്ടിച്ചു. കമ്പനി സ്വാശ്രയ സംരംഭം ആയിമാറി.   

ആദ്യകാല കൊളോണിയല്‍ ഇന്ത്യയില്‍ മതാധിഷ്ടിത വിഭാഗീയത ഇന്നുള്ള പോലെ തീക്ഷ്ണമായിരുന്നില്ല എന്ന ആശയം പുസ്തകത്തിലെ ഒരു സുപധാന നിരീക്ഷണമാണ്. ഡല്‍ഹിയില്‍ ഷാ ആലമിനെ പുനരവരോധിക്കുന്നത് ഹിന്ദു മറാത്താ ശക്തിയാണ്. ബ്രാഹ്മണ സ്ഥാപനങ്ങളുമായി ടിപ്പുവിനുണ്ടായിരുന്ന മികച്ച ബന്ധവും ഹിന്ദു ഭൂരിപക്ഷമുള്ള ഒരു ദേശത്തു  ആയിരത്തിലേറെ കൊല്ലങ്ങളായി ഇസ്ലാം മത വിശ്വാസം സുരക്ഷിതമായി നിലക്കൊണ്ടതും വിവരിക്കുന്ന പുസ്തകം സമകാലിക ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ദേശീയതയുടെ വിഭാഗീയ ചരിത്രാഖ്യാനങ്ങളെ സൌമ്യമായി നിഷേധിക്കുന്നുണ്ട്. ഉപഭൂഖണ്ഡത്തെ മുമ്പ് അധീനപ്പെടുത്തിയ പേര്‍ഷ്യന്‍തുര്‍ക്കി ശക്തികളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ സാംസ്കാരിക ഭൂമികയില്‍ ലയിക്കാന്‍ തയ്യാറില്ലായിരുന്നു ഈ പുതിയ കടന്നുകയറ്റക്കാര്‍. സാമ്പത്തിക ചൂഷണം മാത്രം ലക്ഷ്യമായിരുന്ന ഇക്കൂട്ടര്‍ നടത്തിയ കൊള്ളയുടെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. നഗ്നമായി കൊള്ളയടിക്കപ്പെട്ട ഇന്ത്യന്‍ സമ്പത്തുമായി ഇംഗ്ലണ്ടിലേക്ക് തിരിച്ച കപ്പലുകള്‍ രാജ്യത്തെ അതിവേഗം ഊറ്റിയെടുത്തതിന്റെ വിശദമായ ചിത്രങ്ങള്‍ പുസ്തകത്തിലുണ്ട്. നാണയങ്ങള്‍ പോലും അപ്രത്യക്ഷമായ സാഹചര്യത്തില്‍ പ്രസിദ്ധമായ ജഗത് സേത്ത് ബാങ്കിന്റെ സ്ഥാനം കമ്പനിയുടെ കയ്യാളുകള്‍ ആയി പ്രവര്‍ത്തിച്ച വട്ടിപ്പലിശക്കാര്‍ ഏറ്റെടുത്തതിനെ കുറിച്ച് പുസ്തകം വിവരിക്കുന്നു.

ചരിത്രത്തിന്റെ അസംബന്ധ നാടകങ്ങളും ക്രൂരതകളും വേണ്ടുവോളം അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിന്റെ ചിത്രം അവതരിപ്പിക്കുമ്പോള്‍ എല്ലാ സ്വയം കല്‍പ്പിത നിയന്ത്രണങ്ങളും പാലിക്കുമ്പോഴും ചിലപ്പോഴൊക്കെ സ്തോഭജനകമായ ചിത്രങ്ങള്‍ കടന്നു വരാതിരിക്കില്ല. ഗുലാം ഖാദിറിന്റെ അന്ത്യം പോലുള്ള വിവരണങ്ങള്‍ അത്തരത്തിലുള്ളതാണ്. തുടര്‍ന്നു ലണ്ടനില്‍ വെച്ചു നടന്ന വിചാരണാ പ്രഹസനം അന്വേഷണക്കമ്മറ്റിയിലെ ഫിലിപ് ഫ്രാന്‍സിസ് എന്ന അംഗത്തിന് വാറന്‍ ഹേസ്റ്റിംഗ്സിനോടുള്ള കലിപ്പു തീര്‍ക്കാനുള്ള അവസരമായി മാറിയതും വെറും വാചാടോപം മാത്രമായി മാറിയ എഡ്മണ്ട് ബര്‍ക്കിന്റെ വിധിപ്രസ്ഥാവവുമെല്ലാം ഒട്ടൊരു പരിസാഹത്തോടെ പുസ്തകം വിവരിക്കുന്നുണ്ട്. ശരിക്കും വിചാരണ നേരിടെണ്ടിയിരുന്ന റോബര്‍ട്ട് ക്ലൈവ് വീരപരിവേഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഹേസ്റ്റിംഗ്സിനാവട്ടെഏഴു വര്‍ഷം നീണ്ടുനിന്ന അര്‍ത്ഥശൂന്യമായ കോടതി നടപടികള്‍ക്ക് ശേഷമാണ് കുറ്റവിമുക്തനാകാന്‍ കഴിഞ്ഞത്. ഹേസ്റ്റിംഗ്സിനെ തുടര്‍ന്ന് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്ത കോണ്‍വാലീസ് പ്രഭുഅമേരിക്കയില്‍ തന്റെ കീഴില്‍ 13 കോളനികള്‍ നഷ്ടപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനുള്ള അവസരമായാണ്‌ ഇന്ത്യന്‍ നിയോഗത്തെ കണ്ടത്. ഇന്നത്തെ യു. എസ്. പോളിസിയുടെ മുന്‍ മാതൃകയായ ദ്വിമുഖ തന്ത്രങ്ങളിലൂടെ അയാള്‍ തന്റെ ലക്‌ഷ്യം നേടുകയും ചെയ്തു: ഭിന്നിപ്പിച്ചും സ്വദേശീ കയ്യാളുകളെ മുന്നില്‍ നിര്‍ത്തിയും ഭരിക്കുകയും കീഴടക്കുകയും ചെയ്യുക എന്നതായിരുന്നു അത്. തുടര്‍ന്നെത്തിയ വെല്ലസ്ലി പ്രഭുസഹോദരന്‍ ആര്‍തര്‍ തുടങ്ങിയവരും അതേ പാത പിന്തുടര്‍ന്നു. പുസ്തകത്തിന്റെ ഒരധ്യായത്തിന്റെ പേര് വെല്ലസ്ലിയുടെ കുപ്രസിദ്ധമായ ടോസ്റ്റ്‌ ആവര്‍ത്തിക്കുന്നു: “ഇന്ത്യയുടെ ശവത്തിന്’ (‘to the corpse of India’).  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ കോടിക്കണക്കിനു ജനതയുടെ ഭാഗധേയം നിര്‍ണ്ണയിച്ച ഈ ഭീമന്‍ കോര്‍പ്പോറെറ്റിന്റെ ഭരണ സിരാകേന്ദ്രമായ ലണ്ടന്‍ ഓഫീസ് ‘അഞ്ചു ജനാലകള്‍ക്കു മാത്രം വീതിയുണ്ടായിരുന്ന’ ഒന്നായിരുന്നു എന്നും ആകെ മുപ്പത്തിയഞ്ചു പേരാണ് അവിടെ ജോലി ചെയ്തത് എന്നും ഭരണകൂടം ബാങ്കുകളെ ഭയക്കുകയെന്ന കോര്‍പ്പോറെറ്റ് നീതിയുടെ തുടക്കം അവിടെയായിരുന്നു എന്നും ഒട്ടൊരു കൌതുകത്തോടെ ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. സൈന്യവും നേവിയുമില്ലാതെ തങ്ങളുടെ അധിനിവേശം സാധ്യമാക്കുന്ന ബഹുരാഷ്ട്രക്കുത്തകകളുടെ കാലത്തോട് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്രത്തെ ചേര്‍ത്തുവെച്ചു കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.  

കമ്പനിയുടെ പ്രവര്‍ത്തികള്‍ അതിരു കടക്കുന്നതിനെതിരില്‍ ബ്രിട്ടനില്‍ തന്നെ ലിബറല്‍ ചിന്താഗതിക്കാരില്‍ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നു. എഡ്മണ്ട് ബര്‍ക്ക്‌ നടത്തിയ വിഖ്യാതമായ പ്രസംഗം അമേരിക്കന്‍ വിപ്ലവകാരികള്‍ക്കു പോലും പ്രചോദനമായി. സമ്മര്‍ദ്ദങ്ങളുടെ പാരമ്യത്തില്‍ 1774-ല്‍ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പാര്‍ല മെന്ററി കമ്മീഷന് കമ്പനി അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്ന തണുത്ത സ്വീകരണം വ്യക്തമായ സൂചനയായിരുന്നു: സര്‍ക്കാര്‍ നിയമങ്ങളല്ല തങ്ങളെ ഭരിക്കുന്നത്‌. 1859-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുക്കും വരെ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അതിന്റെ കിരാത ചൂഷണം നിര്‍ബ്ബാധം തുടരാനായി എന്നത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പടായി ഇന്നും ശേഷിക്കുന്നുബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴാവട്ടെ അതൊരു പൊളിച്ചെഴുത്താവുകയല്ലമറിച്ച് കൂടുതല്‍ നിയമ സാധുതയുള്ള തുടര്‍ച്ച മാത്രമായി അവശേഷിക്കുകയാണല്ലോ ഉണ്ടായത്.  

(ബുക്ക്‌ പിക്ക്, ദേശാഭിമാനി വാരാന്തം)

   More to read:

Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand by Peter Lehr

https://alittlesomethings.blogspot.com/2024/08/militant-buddhism-rise-of-religious.html