Featured Post

Monday, August 19, 2024

‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -3

 ‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -3 


(ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം:

Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -1

https://alittlesomethings.blogspot.com/2024/08/wizard-of-crow-1.html

Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -2

https://alittlesomethings.blogspot.com/2024/08/wizard-of-crow-2.html

 

1.   3.  കറുത്ത ഹാസ്യവും  യാദൃശ്ചിക സിദ്ധനും

ഇതിവൃത്തത്തില്‍ സമാന്തരമായും ഇഴകോര്‍ത്തും വികസിക്കുന്ന മറ്റൊരു പ്രധാന ധാര എന്‍യാവിറയും കാമിതിയും തമ്മിലുള്ള ബന്ധമാണ്ഒരു രാവില്‍ ക്യൂവിംഗ് മാനിയയുടെയും വിഘടന പ്രവര്‍ത്തനങ്ങളുടെയും കാരണക്കാര്‍ എന്ന പേരില്‍ വേട്ടയാടപ്പെടുന്നതിനിടെയാണ് രണ്ടുപേരും യാദൃശ്ചികമായി കണ്ടു മുട്ടുക. തൊഴിലന്വേഷണത്തിന്റെ സമ്പൂര്‍ണ്ണ പരാജയത്തെ തുടര്‍ന്ന് തികഞ്ഞ യാജകനായിത്തീരുന്ന അവസ്ഥയിലാണ് കാമിതിപിന്‍തുടരുന്ന പോലീസുകാരെ പിന്തിരിപ്പിക്കാന്‍ വേണ്ടി നടത്തുന്ന തന്ത്രമാണ് കാമിതിയെപിന്നീട് എന്‍യാവിറയെയും, 'കാക്ക മാന്ത്രികന്‍ആക്കുകഅതിജീവന തന്ത്രമായി യാദൃശ്ചിക സിദ്ധന്‍ (accidental sage/ guru) എന്നത് ആര്‍ കെ നാരായണന്റെ രാജുവിനെ പോലെ (The Guideദൈന്യപൂര്‍ണ്ണമായ നിസ്സഹായതക്കും കോമാളിത്തത്തിനും ഇടയില്‍ സാഹിത്യത്തില്‍ സ്ഥിതപ്പെടുത്തിയ ഒരു പാത്രസൃഷ്ടിയാണ്. സമാന രീതിയില്‍ ഒരേ സമയം വൈദ്യനും സിദ്ധനും യോഗിയുമായാണ് കാക്ക മാന്ത്രികന്‍ പൊതുജന മനസ്സില്‍ ഇടം പിടിക്കുകമാചോകാലി ഒഴികെ മുഖ്യ കഥാപാത്രങ്ങളെല്ലാം ഏതെങ്കിലും ഘട്ടത്തില്‍ അയാളുടെ 'സിദ്ധി'കളുടെ ഗുണ ഭോക്താക്കള്‍ ആകുന്നുണ്ട്, സാക്ഷാല്‍ നൃപന്‍വരെഅയാളെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ സ്വയം ഒരു മിത്ത് സൃഷ്ടിക്കുന്നുമുണ്ട്‌ഒരു ഘട്ടത്തില്‍ ശുദ്ധ ഭ്രാന്ത് മനം മടുപ്പിച്ച 'ഗ്ലോബല്‍ ബാങ്ക്' അധികൃതരില്‍ നിന്ന് 'മാര്‍ച്ചിംഗ്പദ്ധതിക്കാവശ്യമായ വായ്പ്പ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മചോകാലി ഉള്‍പ്പെടുന്ന സംഘവുമായി അമേരിക്ക സന്ദര്‍ശിക്കുന്ന നൃപന്‍ അമേരിക്കന്‍ പ്രസിഡനറുമായുള്ള കൂടിക്കാഴ്ചയോ അമേരിക്കന്‍ GNN ടി വി യില്‍ ഒരു അഭിമുഖമോ പോലും തരപ്പെടാതെ വിഷണ്ണനാവുന്നുണ്ട്അബൂറീറിയില്‍ 'ഏഴു രാവും ഏഴു പകലും ഏഴു മണിക്കൂറും ഏഴു മിനിറ്റുംതുടര്‍ച്ചയായി ടിവിപ്രഭാഷണങ്ങള്‍ ശീലമാക്കിയ നൃപന് എല്ലാം കൈവിട്ടു പോകുന്നതായി തോന്നുന്നതുകൊണ്ടോതന്റെ പൊങ്ങച്ചത്തിന്റെ ഭാരം അയാളെത്തന്നെ മഥിക്കാന്‍ തുടങ്ങുന്നതുകൊണ്ടോഎന്തോതുടര്‍ന്ന് ദുരൂഹമായ ശാരീരിക വീര്‍ക്കലിന്റെ അസുഖം - എസ്.- Self Induced Expansion- ബാധിക്കുന്നതോടെ അമേരിക്കന്‍ ഭിഷഗ്വരന്മാര്‍ ഇരുട്ടില്‍ തപ്പുന്നു, രോഗത്തെയും, രോഗിയെയുംഏതെങ്കിലും പ്രതിവിധി കണ്ടെത്തുന്ന പക്ഷം അതിനെയും തങ്ങള്‍ മുന്‍കൂര്‍ പേറ്റന്റ് ചെയ്തിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലുംഈ ഘട്ടത്തില്‍ സഹായമാകുക തദാവശ്യാര്‍ത്ഥം അമേരിക്കയിലെക്കെത്തിക്കുന്ന 'കാക്ക മാന്ത്രികന്‍ ' ആണ്. 'എങ്കില്‍എന്ന ഒറ്റവാക്ക് മാത്രം ഉച്ചരിക്കാന്‍ ആവുന്ന 'വെളുപ്പു നിറ വേദനനൃപനെ ബാധിക്കുക ഇങ്ങനെയാണ്താന്‍ വെള്ളക്കാരനായ ഭരണാധികാരി ആയിരുന്നെങ്കില്‍ ഈ വിധം അവഗണിക്കപ്പെടുമായിരുന്നോഅവരുടെ ആവശ്യം മാനിച്ചാണ് റൂളര്‍ അബൂറീറിയില്‍ ആദ്യമായി ഏകപാര്‍ട്ടി രീതിക്ക് പകരം താന്‍ തന്നെ പ്രസിഡന്‍റ് ആയിരിക്കുന്ന വിവിധ പാര്‍ട്ടികളുടെ സംവിധാനം അംഗീകരിക്കുക. അങ്ങനെ 'ബേബിഡി (ഡെമോക്രസിഅബൂറീറിയില്‍ പിറവിയെടുക്കുന്നത് പാശ്ചാത്യര്‍ക്ക് രോമാഞ്ചമുണ്ടാക്കുന്നുണ്ട് താനുംകൊട്ടാര വിപ്ലവത്തിനു ശേഷം തജിരീക ബേബിഡി-യെ കൊന്നുകളയുന്നുമുണ്ട്ഇതൊക്കെയാണെങ്കിലുംപാശ്ചാത്യരുടെ ഭാവമാറ്റം റൂളര്‍ക്ക് മനസ്സിലാവുന്നേയില്ല:

ശീത യുദ്ധകാലത്ത് തന്റെ ജനതയില്‍ ആയിരക്കണക്കിന് ആളുകളെ നിത്യ മൗനത്തിലേക്ക് അയച്ചതിന്‍റെ പേരില്‍ അവര്‍ അദ്ദേഹത്തിനു മേല്‍ പ്രശംസകള്‍ ചൊരിഞ്ഞുഅവര്‍ക്ക് വേണ്ടി നേരത്തെ ചെയ്തത് ആവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഉറപ്പുകൊടുത്തിട്ടുംഅവരിപ്പോള്‍ സംയമനത്തെ കുറിച്ചും പുതിയ ലോക ക്രമത്തെ കുറിച്ചും അദ്ദേഹത്തോട് പ്രസംഗിക്കുന്നു!” 

ഈ ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അനുയായികള്‍ അദ്ദേഹത്തെ ഉപദേശിക്കുന്നു:

മുഴുവനായും സ്വകാര്യ മൂലധനം കൊണ്ട് നടത്തപ്പെടുന്ന ആദ്യത്തെതാവണം അബൂറീറിയ എന്ന് നാം സ്വയം സന്നദ്ധരാവണംആദ്യത്തെ സ്വയം സന്നദ്ധ കോര്‍പ്പരെറ്റ് കോളനിഒരു കോര്‍പ്പറോണിപുതിയ ലോകക്രമത്തില്‍ ആദ്യത്തേത്അബൂറീറിയയെ സ്വകാര്യവല്ക്കരിക്കക്കുകയും എന്‍ . ജികള്‍ സാമൂഹ്യ സേവന ബാധ്യതകളില്‍ നിന്ന് നമ്മെ മുക്തരാക്കുകയും ചെയ്യുമ്പോള്‍ രാജ്യം താങ്കളുടെ എസ്റ്റേറ്റ് ആയിത്തീരും.”

 

2.    4. സ്ത്രീത്വത്തിന്റെ അടയാളങ്ങള്‍

എന്‍യാവിറ പ്രതിനിധാനം ചെയ്യുന്ന 'ജന ശബ്ദ'ത്തിന്റെ (voice of the people) ഗറില്ലാ പ്രസ്ഥാനം ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ശക്തമായി പ്രതികരിക്കുക എന്നതാണ്കാലുകള്‍ക്കിടയിലെ ആ വൃത്തികെട്ട സാധനത്തെ അരിഞ്ഞു കളയും എന്നത് തന്നെയാണ് തജിരികക്ക് മുഖം മൂടിയിട്ട  'ദുര്‍മ്മന്ത്രവാദിനികള്‍  (witches) ആയെത്തുന്ന ആക്റ്റിവിസ്റ്റുകള്‍ നല്‍കുന്ന സന്ദേശംസ്ത്രീവിരുദ്ധ നിലപാടുകളില്‍ നോവലിലെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളും ഒരേ മനസ്സുള്ളവരാണ്ഭാര്യമാരെ തല്ലാനുള്ള സനാതനമായ അവകാശം ചോദ്യം ചെയ്യപ്പെടുന്നത് നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കു തന്നെ എതിരെയുള്ള അക്ഷന്തവ്യമായ കുറ്റമാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല.

"വീട്ടിനകത്ത് പുരുഷന്റെ അധികാരം പറയുമായിരുന്നുഎന്ന് തന്നെയല്ലഈയൊരു കാര്യമായിരുന്നു എകാധിപതികളോ ജനാധിപത്യ വാദികളോ ആവട്ടെ, കൊളോനിയലിസ്റ്റുകളോ കൊളോണിയല്‍ വിരുദ്ധ പ്രവര്‍ത്തകരോആണോ പെണ്ണോ വ്യവസ്ഥാപിത മത നേതൃത്വമോ ആവട്ടെ എല്ലാവരും ഒരു പോലെ പങ്കുവെച്ചത്.” 

ഇതില്‍ നിന്ന് വ്യത്യസ്തമായി തന്റെ കാമുകിയോ ഭാര്യമാരോ പൊതു പ്രശ്നങ്ങളില്‍ ഇടപെടുന്നതിനെ എതിര്‍ക്കുകയും രാഷ്ട്രീയവും പൗരപ്രശ്നങ്ങളും പുരുഷ മേധാവിത്തത്തിന്റെ ഇടമാണെന്ന് കരുതുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പെടുന്ന ആളല്ല എന്നതാണ് കാനിയൂറുവിനെ വിവാഹം ചെയ്യുന്നതിലേക്ക് അവളെ എത്തിക്കുന്നത്അത് അവളുടെ അച്ഛന്റെ സമ്പാദ്യത്തില്‍ കണ്ണ് വെച്ച് അയാള്‍ ഒരുക്കിയ ഒരു നാട്യമായിരുന്നു എന്ന് തിരിച്ചറിയാതെഅയാളുടെ തനിസ്വരൂപം തിരിച്ചറിയുമ്പോള്‍ ഇനിയൊരു തരിച്ചു പോക്കില്ലാത്ത ഉറച്ച ഗുഡ് ബൈ പറയുന്നതും അവളുടെ വ്യക്തിത്വത്തിന്റെ സ്ത്രൈണ ശക്തിയിലാണ്. 'മുടന്തും ദുര്‍മന്ത്രവാദിനി' (limping witch) ആയും കാക്ക മാന്ത്രികന്റെ സഹായിയും അപരനും നിഴലുമായും ഉള്ള പ്രവര്‍ത്തനങ്ങള്‍ എന്‍യാവിറയുടെ ഫെമിനിസ്റ്റ് ആക്റ്റിവിസത്തിന്റെ തുടര്‍ച്ചയാണ്ഇന്ത്യന്‍ പുരാണങ്ങളെ കുറിച്ച് വാചാലനാകുന്ന കിമാതിയോടു അവള്‍ പറയുന്നുണ്ട്:

എനിക്കുറപ്പുണ്ട് ആ പുരാണങ്ങള്‍ എല്ലാംഗീത ഉള്‍പ്പടെപുരുഷന്മാര്‍ എഴുതിയതാണ്... ജാതി വ്യവസ്ഥ കണ്ടു പിടിച്ച അതേ പുരുഷന്മാര്‍എപ്പോഴാണ് നിങ്ങള്‍ സ്ത്രീകളുടെ ശബ്ദം കേട്ടു തുടങ്ങുക?” 

ആഫ്രിക്കന്‍ സാഹിത്യത്തിലെ സ്ത്രീ സാന്നിധ്യങ്ങളെ എന്‍യാവിറ ഓര്‍മ്മിക്കുന്നു,

കഠിന കാലാവസ്ഥ പുരുഷനെക്കാലേറെ സ്ത്രീകളെ തെരഞ്ഞു പിടിക്കുന്നുണ്ടോവേനല്‍ ചൂട് സ്ത്രീയെ സുഖപ്രദമായ തണുപ്പില്‍ വിട്ടു പുരുഷനെ പൊള്ളിക്കുന്നുണ്ടോ?... സ്ത്രീകളാണ് ദാരിദ്ര്യത്തിന്റെ കാഠിന്യം അനുഭവിക്കുന്നത്ഒരു സ്ത്രീക്ക് ജീവിതത്തില്‍ എന്ത് തെരഞ്ഞെടുപ്പാണ് ഉള്ളത്വിശേഷിച്ചും ദുരിത കാലങ്ങളില്‍ ? അവള്‍ക്കു വിവാഹം ചെയ്യാംഅല്ലെങ്കില്‍ ഒരാണിനോടൊപ്പം ജീവിക്കാംഅവള്‍ക്ക് ഗര്‍ഭം ധരിക്കാംപ്രസവിക്കാംഎന്നിട്ട് തന്റെ ആണിന്റെ കയ്യേറ്റങ്ങള്‍ സഹിക്കാംനീ നൈജീരിയക്കാരിയായ ബുചി എമാചേദയുടെ Joys of Motherhood വായിച്ചിട്ടുണ്ടോ? സിംബാബ് വേയിലെ സിറ്റ്സി ദംഗറിംബയുടെ Nervous Conditionsസെനഗലിന്റെ മറിയം ബായുടെ So Long A Letter ? ആഫ്രിക്കയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് മൂന്നു സ്ത്രീകള്‍ ആഫ്രിക്കന്‍ സ്ത്രീകളുടെ അവസ്ഥകളെ കുറിച്ചുള്ള സമാനമായ ചിന്തകള്‍ പങ്കു വെക്കുന്നു.” 

അവരുടെ ചര്‍ച്ച ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരികളിലേക്കും നീങ്ങുന്നു.

 

3.    5. ഇന്ത്യയെന്ന സാന്നിധ്യം.

ഇന്ത്യയോടും ഇതിഹാസ പുരാണങ്ങളോടും വലിയൊരഭിനിവേശമുണ്ട് ങ്ഗൂഗിക്ക്രാമായണവും മഹാഭാരത യുദ്ധവും ഏകലവ്യന്റെ പെരുവിരല്‍ അറുത്തെടുത്ത വരേണ്യതയുടെ ചതിയും നോവലില്‍ പ്രദിപാദിക്കപ്പെടുന്നുണ്ട്ആദ്യം ഭാരത കഥ സൂചിപ്പിക്കുമ്പോള്‍ 'ഉള്ളവരും ഇല്ലാത്തവരുംഎന്ന സ്ഥൂലീകരണത്തിലൂടെ വര്‍ണ്ണാശ്രമ സംഘര്‍ഷങ്ങളെ ങ്ഗൂഗി കൃത്യമായി മനസ്സിലാക്കാതെ പോകുന്നുവോ എന്ന തോന്നലുണ്ടാക്കുന്നുണ്ടെങ്കിലുംഒരു വേള മറ്റെന്തൊക്കെ വൃത്തികേടുകള്‍ ഉണ്ടെങ്കിലും ജാതീയതയുടെ നഗ്നതാണ്ഡവം ആഫ്രിക്കന്‍ അനുഭവത്തിന്റെ ഭാഗമല്ലാത്തത് കൊണ്ട് അങ്ങനെ സംഭവിക്കുന്നതാകും എന്ന തോന്നലാണ് ഈ ലേഖകനുണ്ടായത്.  എന്നാല്‍ ഏകലവ്യകഥയില്‍ അത് ശരിയായിത്തന്നെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുണ്ട്‌. അബൂറീറിയയുടെ ഏകാധിപതിയായിത്തീരുന്ന തജിരീകയുടെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് വംശജരോടുള്ള വംശീയ വിദ്വേഷം അടയാളപ്പെടുത്തുന്ന ഉപഭൂഖണ്ഠ വിരുദ്ധതക്കു വിപരീതമായി ഇന്ത്യയില്‍ ഏറെ സഞ്ചരിച്ചിട്ടുള്ള കാമിതിയുടെ പാത്ര സൃഷ്ടിയില്‍ ഇന്ത്യന്‍ സംസ്കൃതിയില്‍ ആഴത്തില്‍ തല്‍പ്പരനായ ഒരാളെ കാണാംബുദ്ധനും ആയുര്‍വേദവും വേദോപനിഷത്തുക്കളും അയാളെ ആകര്‍ഷിച്ചിട്ടുണ്ട്അയാളുടെ വൈദ്യ സിദ്ധിയുടെയും യോഗീ ഭാവത്തിന്റെയും വേരുകള്‍ ഈ അനുഭവങ്ങളിലാണ്.   കണ്ണാടി ഉപയോഗിച്ച് കൊണ്ടാണ് അയാള്‍ മിഥ്യാഭ്രമങ്ങളെ ഭേദപ്പെടുത്തുന്നത് എന്നത് 'സ്പിരിറ്റ്‌ പ്രോജക് ഷ'നെ കുറിച്ചുള്ള ആഫ്രിക്കന്‍ ഒക്കല്‍റ്റ് സങ്കല്‍പ്പങ്ങളെയെന്ന പോലെത്തന്നെ അഹം ബോധ നശീകരണത്തെ കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാടുകളെയും ഉപയോഗപ്പെടുത്തുന്നുണ്ടാവാം.

തുടര്‍ന്നു വായിക്കാന്‍ ലിങ്ക് പിന്തുടരുക:

‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -4 

https://alittlesomethings.blogspot.com/2024/08/wizard-of-crow-4.html

('ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം' - Logos Books - pages: 27-39

to purchase contact:  Ph.no:  8086126024)

No comments:

Post a Comment