Featured Post

Sunday, August 11, 2024

The Unbearable Lightness of Being (1984) (Czechoslovakia)Milan Kundera/ Michael Henry Heim

 മഹാലാഘവത്തിന്റെ ഭാരം 




ചെക്കോസ്ലോവാക്യയുടെ തലസ്ഥാനമായിരുന്ന പ്രാഗില്‍ 1929ല്‍ ജനിച്ച മിലന്‍ കുന്ദേരരാജ്യം കടന്നുപോയ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാക്ഷിയും സഹകാരിയും പുരാവൃത്തകാരനുമാണ്. ചെറുപ്പകാലത്ത് കമ്യൂണിസ്റ്റുകാരനായിരുന്ന കുന്ദേര1968ലെ പ്രാഗ് വസന്തത്തിന്റെ നാളുകളില്‍ പ്രസ്ഥാനത്തിലെ യുവജനവിഭാഗത്തില്‍ അംഗമായിരുന്നു. ഏറ്റവും താഴെത്തട്ടില്‍ത്തന്നെ മനുഷ്യാവകാശവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത, “മനുഷ്യമുഖമുള്ള സോഷ്യലിസം” (“socialism with a human face”) എന്ന മുദ്രാവാക്യം ഉയര്‍ത്തിയ പ്രസ്ഥാനം,  ചെക്കോസ്ലോവാക്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി അലക്സാണ്ടര്‍ ദുബ്ചെക്ക് നിയമിതനായത്തോടെ ഔദ്യോഗിക അംഗീകാരം നേടിയെടുത്തു. രാഷ്ട്രീയ പീഡനത്തെ നിയമവിരുദ്ധമാക്കിയ ദൂബ്ചെക്ക്കലാ-സാംസ്കാരിക മണ്ഡലത്തിനും ഉണര്‍വ്വു നല്‍കി. കുന്ദേര അക്കാലത്ത് പ്രാഗിലെ കലാകാരന്മാരുടെ കൂട്ടായ്മയുടെ ഭാഗമായിരുന്നു. എന്നാല്‍വാഴ്സാ ഉടമ്പടി അംഗങ്ങളും സോവിയറ്റ് യൂണിയനും തങ്ങളുടെ നയങ്ങള്‍ക്കു ഭീഷണിയായിക്കണ്ട മാറ്റങ്ങള്‍ അതീവ ഹ്രസ്വമാവാന്‍ വിധിക്കപ്പെട്ടതായിരുന്നു. ഉരുണ്ടുവന്ന സോവിയറ്റ് ടാങ്കുകളുടെ അധിനിവേശത്തില്‍ ദൂബ്ചെക്ക് വസന്തം മാസങ്ങള്‍ക്കകം (5 Jan 1968 – 21 Aug 1968) ചോരയില്‍ മുക്കി തകര്‍ക്കപ്പെട്ടുഅതിനുശേഷം തീവ്ര കമ്യൂണിസ്റ്റ് പക്ഷക്കാര്‍ അധികാരം തിരിച്ചുപിടിച്ചുവെങ്കിലും അതിനു ദൂബ്ചെക്ക് വാഗ്ദാനം ചെയ്ത മനുഷ്യമുഖമായിരുന്നില്ല ഉണ്ടായിരുന്നത്. *(1). തന്റെ ആദ്യ നോവല്‍ The Joke, ഈ അവസ്ഥയെ കടുത്ത ആക്ഷേപഹാസ്യ സ്വരത്തില്‍ ആവിഷ്കരിച്ചതിനു കുന്ദേര വലിയ വിലയോടുക്കേണ്ടി വന്നു. ഒരു വിമത ബുദ്ധിജീവിയായി ഭരണകൂടം അദ്ദേഹത്തെ മുദ്രകുത്തി. പ്രാഗ് യൂണിവേഴ്സിറ്റി അധ്യാപന ജോലി നഷ്ടമായി. അദ്ദേഹത്തിന്‍റെ കൃതികള്‍ നിരോധിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ ജീവിതം ഏതൊക്കെ രീതിയില്‍ ദുസ്സഹമായിത്തീര്‍ന്നു എന്നതിന്റെ അനുരണനങ്ങള്‍ The Unbearable Lightness of Being ലെ റ്റോമാസിന്റെ അനുഭവങ്ങളില്‍ കാണാം. എഴുപതുകളില്‍ വിമത ബുദ്ധിജീവികളെ നാടുവിടാന്‍ പ്രേരിപ്പിച്ച ഭരണകൂട പോളിസികളെ തുടര്‍ന്നു, സമാനരീതിയില്‍ ‘വിലക്കപ്പെട്ടിരുന്ന’ ടെലിവിഷന്‍ വാര്‍ത്താ അവതാരകയായിരുന്ന ഭാര്യ വേരയോടൊപ്പം കുന്ദേര പാരീസിലേക്ക്‌ കുടിയേറി. ഇന്ന്മാര്‍ക്കേസ് ലാറ്റിന്‍ അമേരിക്കക്കും സോള്‍ഷെനിറ്റ്സിന്‍ റഷ്യക്കും എന്താണോ അത് ചെക്കോസ്ലോവാക്യക്കു വേണ്ടി ചെയ്ത എഴുത്തുകാരന്‍ എന്ന് കുന്ദേര വിലയിരുത്തപ്പെടുന്നു. വെല്‍വെറ്റ് റവലൂഷനെ (17 Nov 1989 – 29 Dec 1989) തുടര്‍ന്നു കമ്യൂണിസ്റ്റ് ആധിപത്യം ഇല്ലാതായ ശേഷം കുന്ദേരയെ ജന്മനാട് സ്വാഗതം ചെയ്തെങ്കിലും പാരീസിനെ പോറ്റുനാടായി എടുത്തുകഴിഞ്ഞിരുന്ന അദ്ദേഹം അതിലത്ര താല്‍പ്പര്യം എടുക്കുകയുണ്ടായില്ല.

1998 ല്‍ പ്രസിദ്ധീകരിച്ച Identity എന്ന നോവല്‍ ഒഴികെയുള്ള കുന്ദേരയുടെ എല്ലാ കൃതികളും ചെക്കോസ്ലോവാക്യയെ തന്നെയാണ് പശ്ചാത്തലമാക്കുന്നത്. അദ്ദേഹം എഴുത്തില്‍ സജീവമായിരുന്ന കാലം പരിഗണിച്ചു അദ്ദേഹത്തെ സോവിയറ്റ്/ സോവിയറ്റ് നിയന്ത്രിത മേഖലകളില്‍ നിന്നു പാശ്ചാത്യ ദേശങ്ങളിലേക്കുള്ള കുടിയേറ്റക്കാരുടെ മൂന്നാം തരംഗത്തില്‍ ഉള്‍പ്പെടുത്തി വിവരിക്കാറുണ്ട്. എങ്കിലും, രാഷ്ട്രീയ വിയോജിപ്പുകളെക്കാളേറെ കടുത്ത വ്യക്തിവാദത്തില്‍ അധിഷ്ടിതമായ കമ്യൂണിസ്റ്റ് വിരുദ്ധത അദ്ദേഹത്തെ നബകോവിനോടാണ് അടുപ്പിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു. ജന്മദേശത്തിന്റെ താനറിഞ്ഞ സംസ്കാരം എന്നെന്നേക്കുമായി പോയ്പ്പോയിരിക്കുന്നു എന്ന കാഴ്ചപ്പാടിലും അദ്ദേഹം നബകോവിനെ അനുസ്മരിപ്പിക്കുന്നു. *(2). 

1982ല്‍ പ്രസിദ്ധീകരിക്കപ്പെട്ട The Unbearable Lightness of Being, കുന്ദേരയുടെ പതിവു ശൈലിയില്‍ പ്രണയകഥരാഷ്ട്രീയ നിരീക്ഷണങ്ങള്‍മനുഷ്യാസ്ഥിത്വത്തിന്റെ വൈരുധ്യങ്ങള്‍ സംബന്ധിച്ച അന്വേഷണം എന്നിവയെയെല്ലാം സമന്വയിപ്പിക്കുന്നു. നോവലിന്റെ കേന്ദ്ര പ്രമേയം എന്ന് പറയാവുന്ന ഭാരമില്ലായ്മയും ഭാരവും തമ്മിലുള്ള വൈരുധ്യം എന്ന വിഷയത്തെ നാലു മുഖ്യ കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളിലൂടെയും പ്രകൃതങ്ങളിലൂടെയും നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. റ്റോമാസ്, ആദ്യ ഭാഗങ്ങളില്‍പ്രാഗിലെ പ്രശസ്തനായ ഹാര്‍ട്ട് സര്ജ്ജനാണ്. തെരേസവളരെ സാധാരണമായ ചുറ്റുപാടുകളില്‍ നിന്നുവരുന്നപുസ്തകങ്ങള്‍ വായിക്കുകയും ജീവിതത്തെ സംബന്ധിച്ച വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ബുദ്ധിജീവിയില്‍ തന്റെ ആത്മാവിന്റെ കൂട്ടു കണ്ടെത്താന്‍ ശ്രമിക്കുന്ന, വേദനിപ്പിക്കുന്ന ഭൂതകാല സ്മൃതികളുള്ള യുവതി. സബീനജീവിതത്തോട് ഉത്തരവാദിത്തങ്ങളുടെയോ ബന്ധങ്ങളുടെയോ ബാധ്യതകള്‍ ഇല്ലാതെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചവള്‍. ഫ്രാന്‍സ്സബീനയുമായി പ്രണയത്തിലാകുന്ന ആദര്‍ശ ശാലിയായ കോളേജ് അദ്ധ്യാപകന്‍. 1968ല്‍ പ്രാഗ് വസന്തത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് സോവിയറ്റ് അധിനിവേശം സംഭവിച്ച കാലംഅതിനു തോട്ടുമുമ്പും, ശേഷവും എന്നിങ്ങനെയാണ് നോവിന്റെ കാലഗണന.

kitsch’  എന്ന ആശയത്തെ കുറിച്ചുള്ള കുന്ദേരയുടെ നിരീക്ഷണങ്ങള്‍ (Part 6, Ch. 5) നോവലിന്റെ അന്തസ്സത്ത മനസ്സിലാക്കുന്നതില്‍ അതീവ പ്രധാനമാണ്. മൌലികതയില്ലാത്ത അതിഭാവുകത്വം കലര്‍ന്ന കലയെ കുന്ദേര ‘kitsch’ ആയി കണക്കാക്കുകയും  സര്‍വ്വാധിപത്യവുമായി സമീകരിക്കുകയും ചെയ്യുന്നു. കമ്യൂണിസംഫാഷിസം തുടങ്ങിയ എല്ലാ ‘ഇസങ്ങളെയും ഒന്നായി കാണുന്ന അദ്ദേഹത്തിന്‍റെ സമീപനത്തില്‍, kitschy art എന്നാല്‍ ഏറ്റവും മോശം എന്നുതന്നെയാണ് അര്‍ഥമാക്കുന്നത്. അടിസ്ഥാനപരമായി ഒരു കലാ സിദ്ധാന്തമാണെങ്കിലും ‘kitsch’ എന്നതിനെ കുന്ദേര രാഷ്ട്രീയ ദര്‍ശനങ്ങളെ കുറിച്ച് പറയാനും ഉപയോഗിക്കുന്നു. The Unbearable Lightness ല്‍ വിശദമായി പരിഗണിക്കപ്പെടുന്ന ഈ പ്രമേയം ദൈവ സൃഷ്ടിയുടെ മിത്തു മുതല്‍ യൂറോപ്യന്‍ മത/ രാഷ്ട്രീയ/ വിശ്വാസ ദര്‍ശനങ്ങള്‍ “അമേദ്യത്തിന്റെ ആത്യന്തിക നിഷേധത്തില്‍” അധിഷ്ടിതമാണ് എന്നു സിദ്ധാന്തിക്കുന്നു. ലോകത്തെ സംബന്ധിച്ച ആദര്‍ശ വല്‍കൃതവും കാല്‍പ്പനിക വല്‍കൃതവുമായ ദര്‍ശനങ്ങളില്‍ ഒന്നിലും അഹിതകരമായ ഒന്നിനും ഇടമില്ല. അടിസ്ഥാനപരമായി സത്യസന്ധത തൊട്ടുതെറിച്ചിട്ടില്ലാത്ത ഈ സമീപനമാണ് ശബള കുടുംബ ചിത്രങ്ങളിലും കഴുത്തില്‍ ചുവന്ന കമ്യൂണിസ്റ്റ് കര്‍ച്ചീഫ് ചുറ്റിയ ഇരട്ടകളുടെ ചിരിക്കുന്ന ചിത്രങ്ങളിലും പ്രതിഫലിക്കുന്നത്. Kitsch-ന്റെ കലാസിദ്ധാന്തത്തില്‍ അഹിതകരമായത് ഒന്നും അനുവദനീയമല്ലാത്ത പോലെസര്‍വ്വാധിപത്യ ക്രമത്തില്‍ വ്യക്തികള്‍ക്കും ഗ്രാന്‍ഡ്‌ മാര്‍ച്ചിന്റെയും മുദ്രാവാക്യങ്ങളുടെയും ശുദ്ധീകൃത മുഖം അനിവാര്യമാകുന്നു. സബീന നിരീക്ഷിക്കുന്നതുപോലെ, ഈ ‘ആദര്‍ശമുഖം ഏതൊരു ഹിംസാത്മക സര്‍വ്വാധിപത്യ യാഥാര്‍ത്ഥ്യത്തേക്കാളും മോശമാണ്.

നോവലിന്റെ വായനക്ക് അനിവാര്യമായ മറ്റൊരു മുന്നറിവ്‘അസ്തിത്വത്തിന്റെ ദുസ്സഹ ഭാരരാഹിത്യം’ എന്ന ആശയത്തെ കുറിച്ചുള്ളതാണ്. നീഷേയുടെ അനന്തമായ തിരികെയെത്തല്‍ എന്ന ആശയത്തെ തിരിച്ചിടുന്ന സമീപനമാണ് കുന്ദേര വിവക്ഷിക്കുന്നത്. നീഷിയന്‍ കാഴ്ചപ്പാട്“ലളിതമായി പറഞ്ഞാല്‍, വസ്തുവും ഊര്‍ജ്ജവും കാലാകാലം പരിണമിക്കുന്നതിലൂടെ ഒരനന്തമായ ആവൃത്തിയില്‍ അസ്ഥിത്വം വീണ്ടും വീണ്ടും സംഭവിക്കുന്നു” എന്ന *(3) പൌരാണിക ആശയത്തില്‍ അധിഷ്ടിതമാണ്. പുരാതന ഗ്രീക്ക്സ്റ്റോയിക്ക് ദര്‍ശനങ്ങളില്‍ മാത്രമല്ലപൌരസ്ത്യമായ ഹിന്ദുബുദ്ധിസ്റ്റ് വീക്ഷണങ്ങളിലും ജനന-മരണ ചാക്രികത അടിസ്ഥാന തത്വമാണ്. എന്നാല്‍അത്തരം ഒരു തിരികെയെത്തല്‍ ഇല്ലെന്നിരിക്കെജീവിതത്തിനു എന്തെങ്കിലും അര്‍ഥം കല്‍പ്പിക്കാനാവുമോ എന്ന ചോദ്യമാണ് കുന്ദേര ഉന്നയിക്കുന്നത്. ഇവിടെ ഒരു തീരുമാനവും ധാര്‍മ്മികമോസുചിന്തിതമോ അല്ല.

തിരിച്ചുപോക്കില്ലാത്തതിരുത്തലിനോമെച്ചപ്പെടുത്തലിനോതാരതമ്യത്തിനോ അവസരമില്ലാത്ത ഏകദിശാ യാനമായ ജീവിതത്തില്‍ അനുഭവപ്പെടുന്ന ഭാരമില്ലായ്മയാണ് ആ ദുസ്സഹമായ അവസ്ഥ സൃഷ്ടിക്കുന്നത്. തെരേസയുമായുള്ള ബന്ധത്തില്‍ എല്ലായിപ്പോഴും റ്റോമാസ് നേരിടുന്നത്ഈ ചോദ്യമാണ്. അവളോടുള്ള ആര്‍ദ്രതയുടെ ഭാരം അനുഭവിക്കണോ അതോ തന്റെ കടിഞ്ഞാണില്ലാത്ത രീതികളുടെ ഭാരമില്ലായ്മയിലേക്ക് മടങ്ങണോ എന്നതാണ് അയാളെ അലട്ടുന്നത്. തെരേസയാകട്ടെആത്മാവില്‍ സ്വത്വം കണ്ടെത്താന്‍ ശ്രമിക്കുന്നവള്‍ എന്ന നിലയില്‍ നോവലിലെ ഏറ്റവും ‘ഭരമുള്ള കഥാപാത്രമാണ്. അവള്‍ നേരിടുന്ന സംഘര്‍ഷംറ്റോമാസ് അയാളുടെ ‘ഭാരമില്ലായ്മയിലും തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് അംഗീകരിക്കലാണ്. റ്റോമാസ് തന്നെ മരണത്തിലേക്കു തള്ളിവിടുന്ന സ്വപ്നം കണ്ടു ഞെട്ടിയുണരുന്ന തെരേസ (Part 4, Ch.11)യുടെ ഭയംആ ബന്ധത്തിന്റെ അനിവാര്യമായ അന്ത്യം സൂചിപ്പിക്കുന്നുണ്ട്: മരണം എന്നതല്ലാതെ ഭാരം/ ഭാരമില്ലായ്മ ദ്വന്ദ്വത്തിനു പരിഹാരമില്ല. സബീന കണ്ടെത്തുന്ന പോലെ(Part 3, Ch. 10) ഒരേ നിമിഷത്തില്‍ മരിക്കുന്നതിലൂടെ റ്റോമാസും തെരേസയും മരണത്തില്‍ ഒന്നിക്കുന്നുറ്റോമാസ് അയാളുടെ കടിഞ്ഞാണില്ലാത്ത ജീവിതാവസ്ഥയിലല്ലതെരേസയുടെ പ്രണയമായിത്തന്നെയാണ് മരിക്കുന്നതും.

റ്റോമാസിനെയും തെരേസയും അവതരിപ്പിച്ചു കൊണ്ടാണ് The Unbearable Lightness of Being ആരംഭിക്കുന്നത്. പ്രശസ്ത ഹൃദയ സര്‍ജ്ജനായ റ്റോമാസ്തികഞ്ഞ സ്ത്രീലമ്പടനായാണ് സാമാന്യ വീക്ഷണത്തില്‍ അനുഭവപ്പെടുക. ഭാരമില്ലായ്മയുടെ പ്രത്യക്ഷവല്‍ക്കരണമായ ജീവിതരീതിയില്‍റ്റോമാസിനു പല സ്ത്രീകളുമായും നിരന്തര രതിതീക്ഷ്ണ ബന്ധങ്ങളുണ്ട്. എങ്കിലും തെരേസയെ കണ്ടുമുട്ടുമ്പോള്‍ അതു മറ്റൊരുതരം പ്രണയത്തിനുള്ള എല്ലാ സാധ്യതകളും ഉള്‍കൊള്ളുന്നു. അത് ഭാരമില്ലായ്മ/ ഭാരംഉത്തരവാദിത്തപൂര്‍ണ്ണത/ രാഹിത്യം എന്നീ വൈരുദ്ധ്യങ്ങളുടെ ആകര്‍ഷണം കൂടിയാണ്. വിവാഹിതരാകുന്ന ഇരുവരും പരസ്പരവൈരുധ്യങ്ങളുടെ ആകര്‍ഷണ/ വികര്‍ഷണ ശക്തികളില്‍ വലിഞ്ഞുമുറുകുന്നു. റ്റോമസിനെ വിട്ടുപോകാത്ത സ്ത്രീബന്ധങ്ങള്‍അയാളുടെ പ്രണയം നിലനിര്‍ത്താനുള്ള വിലയായി തെരേസ അംഗീകരിക്കുന്നു. സബീനതെരേസയുടെ എതിര്‍ചോദനയുടെ പ്രതീകമാണ്‌: ഭാരരഹിതഉത്തരവാദിത്ത ബാധ്യതകള്‍ അസാധ്യമായവള്‍, വിട്ടുപോകലിലൂടെ, പ്രണയത്തിലും ദേശത്തോടും ഒറ്റിലൂടെ സ്വാതന്ത്ര്യം സാക്ഷാത്കരിക്കുന്നവള്‍. സബീനയുടെ സഹായത്തോടെ കണ്ടെത്തുന്ന ഫോട്ടോഗ്രാഫര്‍ ജോലി തെരേസക്ക് ഒരു ജീവിതാര്‍ത്ഥം നല്‍കുന്നുണ്ട്. പ്രാഗ് വസന്തത്തിലേക്ക് ഉരുണ്ടുവന്ന സോവിയറ്റ് ടാങ്കുകളുടെ വിനാശകത, യുദ്ധസമാന സാഹചര്യങ്ങളില്‍ അവള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് അന്താരാഷ്‌ട്ര സമൂഹത്തിനു മുന്നില്‍ അതിന്റെ ഭീകരത അനാവരണം ചെയ്യണം എന്ന വലിയ ലക്ഷ്യത്തോടെയാണ്. ഫ്രാന്‍സുമായുള്ള ബന്ധം പ്രണയ പാശമായി മാറാതെ നോക്കാന്‍ തന്റെ വിട്ടുപോകല്‍ ആവര്‍ത്തിക്കുന്ന സബീനസ്വിറ്റ്സര്‍ലന്‍ഡിലേക്കും തുടര്‍ന്നു ജനീവയിലേക്കും പോകുന്നു. തെരേസയും റ്റോമാസും അവളെ പിന്തുടരുന്നത്റ്റോമാസിനു സൂറിച്ചില്‍ ഒരു ഹോസ്പിറ്റലില്‍ ജോലി കിട്ടാന്‍ സഹായിക്കുന്നു. അയാള്‍ സബീനയുമായുള്ള ബന്ധം വീണ്ടും ആരംഭിച്ചിരിക്കുന്നു എന്നറിയുന്ന തെരേസപ്രാഗിലേക്ക് തിരിച്ചു പോകുന്നു. ആ ശൂന്യത സഹിക്കാനാവാതെ രണ്ടു ദിവസത്തിനകം റ്റോമാസ് അവളെ തേടിയെത്തുന്നു.

ഒറ്റനോട്ടത്തില്‍ ഒരിക്കലും പൊരുത്തപ്പെടാന്‍ ഇടയില്ലാത്ത ബന്ധത്തിലേക്ക് എന്തുകൊണ്ട് തെരേസ എത്തിപ്പെട്ടു എന്നും എന്താണ് അവളുടെ ദുസ്വപ്നങ്ങളുടെ ഉറവിടം എന്നുമുള്ളതിന്റെ വിശദീകരണം, അമ്മയുമായും വീടുമായും തെരേസക്കുണ്ടായിരുന്ന സംഘര്‍ഷപൂര്‍ണ്ണമായ ബന്ധത്തിന്റെ കഥയിലാണ് സൂചിതമാകുന്നത്. തെരേസ-റ്റോമാസ് ബന്ധത്തിനു സമാന്തരമായി സബീന- ഫ്രാന്‍സ് ബന്ധത്തിന്റെ സങ്കീര്‍ണ്ണത്തകളും നോവല്‍ പിന്തുടരുന്നു. റ്റോമാസിന്റെ ഭാരമില്ലായ്മക്ക് അവിടെ മാതൃക സബീനയാണ്‌; തെരേസയുടെ സമര്‍പ്പണത്തിനും ഭാരപ്രഭാവത്തിനും ഫ്രാന്‍സും. ഭാര്യയുമായി ഉടമ്പടിയില്‍ എത്തിയ ശേഷം സബീനയെ തേടിയെത്തുന്ന ഫ്രാന്‍സ്ഉപേക്ഷിക്കപ്പെട്ട അപ്പാര്‍ട്ട്മെന്റ് മാത്രമാണ് കാണുന്നത്. ഒരു സാമ്രാജ്യത്വ വിരുദ്ധ ആക്റ്റിവിസ്റ്റ് ആയി തായ് ലാന്‍ഡില്‍ എത്തുകയും അവിടെവെച്ചു കംബോഡിയന്‍ മനുഷ്യാവകാശ ധ്വംസനത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ നിഷ്പ്രയോജകമായ രീതിയില്‍ കൊല്ലപ്പെടുകയും ചെയ്യുന്ന ഫ്രാന്‍സ്ജീവിതത്തിന്റെ ആത്യന്തിക അര്‍ത്ഥരാഹിത്യം എന്ന പ്രമേയവുമായി കണ്ണിചേരുന്നു. സോവിയറ്റ് നൃശംസതയെ വിമര്‍ശിക്കുന്ന ലേഖനം എഴുതിയതിനു മാപ്പു ചോദിക്കുന്ന കുറിപ്പെഴുതാന്‍ വിസമ്മതിക്കുന്ന റ്റോമാസിനു ജോലി നഷ്ടപ്പെടുന്നത്അയാളെ ഒരു വിന്‍ഡോ ക്ലീനിംഗ് ജോലിയിലേക്ക് എത്തിക്കുന്നു. തെരേസ ബാര്‍ ജോലിക്കാരിയാകുന്നു. ഭരണകൂടത്തിനു എതിരായി തങ്ങള്‍ ചെയ്തു എന്ന് കരുതിയിരുന്ന കാര്യങ്ങള്‍ നേരെ എതിര്‍ഫലം ഉണ്ടാക്കുന്നത്‌ അവര്‍ക്കു കാണേണ്ടി വരുന്നുണ്ട്. തെരേസ പകര്‍ത്തിയ ചിത്രങ്ങള്‍ വിമതരെ തിരിച്ചറിയാന്‍ അധികൃതരെ സഹായിക്കുമ്പോള്‍തന്റെ ലേഖനം സ്വീകരിച്ച എഡിറ്ററെ സംരക്ഷിക്കാന്‍ വേണ്ടി റ്റോമാസ് പറയുന്ന തെറ്റായ അടയാളങ്ങള്‍ നിരപരാധിയായ മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ പീഡനത്തില്‍ കലാശിക്കുന്നു. ഈ അനുഭവങ്ങളില്‍ കുന്ദേരയുടെ ആത്മാംശം കലര്‍ന്നിട്ടുന്ടെന്നു പറയാം: വിമതരെ ഒറ്റിക്കൊടുത്തു എന്ന വിമര്‍ശനത്തിനു ഒരുപാട് തവണ വിശദീകരണം നല്‍കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിനു. ഫിലിപ്പ് റോത്സല്‍മാന്‍ റുഷ്ദിജെ. എം കൂറ്റ്സി തുടങ്ങിയ വലിയ എഴുത്തുകാര്‍ നിരന്തരം അദ്ദേഹത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. * (4). റ്റോമാസ് നിരന്തരം തുടരുന്ന ലൈംഗിക പരീക്ഷണങ്ങളുടെ ഒരു സാമ്പിള്‍ കണ്ടറിയാന്‍ വേണ്ടി തെരേസ ഒരിക്കല്‍ മാത്രം ബന്ധപ്പെടുന്ന ‘എഞ്ചിനീയര്‍’, ഒരു ബ്ലാക്ക്മെയിലിംഗ് സീക്രെറ്റ് പോലീസ് ആയിരിക്കാനുള്ള സാധ്യത അവളെ ചകിതയാക്കുന്നു. പ്രാഗിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി ഉള്‍നാട്ടിലെ ഒരു കൂട്ടുകൃഷി ഇടത്തിലേക്ക് പോകുന്ന ദമ്പതികള്‍ അവിടെ തൊഴില്‍ കണ്ടെത്തുന്നു. റ്റോമാസ് ഒരു ട്രക്ക് ഡ്രൈവര്‍ ആയിത്തീരുന്നു.

കരെനിന്‍ എന്ന വളര്‍ത്തുനായകുടുംബത്തില്‍ ഒരംഗം തന്നെയായി മാറുന്നതിനു വലിയ പ്രസക്തിയുണ്ട്. തിരിച്ചൊന്നും നല്‍കേണ്ടതില്ലാത്ത അവളോടുള്ള നിരുപാധിക സ്നേഹം ഒരര്‍ത്ഥത്തില്‍ റ്റോമാസിനോടുള്ളതിനേക്കാള്‍ ദീപ്തമാണ് എന്നു തെരേസ ചിന്തിക്കുന്നുണ്ട്. കാന്‍സര്‍ ബാധിതയായ കരെനിനിനെ ദയാവധം നടത്തേണ്ടി വരുന്നതില്‍ജീവിതവുമായുള്ള വലിയൊരു ഇരുവരും കണ്ണിയെയാണ് അറുത്തു മാറ്റുന്നത്. തെരേസയുടെയും റ്റോമാസിന്റെയും അപകട മരണത്തെ കുറിച്ചുള്ള വാര്‍ത്ത അതേ വികാരമാണ് സബീനയിലും സൃഷ്ടിക്കുക. അവരായിരുന്നുവല്ലോ അവളുടെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍.

 

തെരേസയില്‍ നിന്നു വ്യത്യസ്തമായിസബീന തന്റെ ജീവിതം മുഴുവന്‍ വൈകാരിക കെട്ടുപാടുകള്‍ ഇല്ലാത്ത ഭാരമില്ലായ്മയുടെ ജീവിതമാണ്‌ നയിക്കുന്നത്. ആ ഭാരമില്ലായ്മക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വീട്നാട്പ്രണയംപൌരത്വം എന്നിവയെയെല്ലാം അവള്‍ ഒറ്റികൊടുക്കുന്നു. എന്നിട്ടുമൊടുവില്‍ അവള്‍ക്ക് അംഗീകരിക്കേണ്ടി വരുന്നു തന്റെ സ്വാതന്ത്ര്യം കൊണ്ടുവരുന്നത് ശൂന്യതയും ‘അസ്തിത്വത്തിന്റെ ദുസ്സഹ ഭാരരാഹിത്യ’വും മാത്രമാണെന്ന്. എന്നാല്‍അവള്‍ അവളുടെ തെരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ പരാതിയില്ലാതെയാണ്, തന്റെ മരണാന്തനരം ചാരം കാറ്റില്‍ പറത്തണമെന്നു വില്‍പത്രം തയ്യാറാക്കുന്നത്. അതായിരിക്കും ആ ഭാരമില്ലായ്മയുടെ ഏറ്റവും ഉദാത്ത രൂപം. തന്റെ വിദ്യാര്‍ഥിനിയായ കാമുകിയിലൂടെ സന്തോഷം കണ്ടെത്തുന്നതിനു പകരംഎല്ലായിപ്പോഴും വിട്ടുപോകുന്ന സബീനയെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഫ്രാന്‍സും ചെയ്യുന്നത് ആ നിലനില്‍പ്പിന്റെ ദുസ്സഹ ഭാരമില്ലായ്മയുടെ ആകര്‍ഷണത്തിനു കീഴ്പ്പെടുകയാണ്‌.

നോവലിനെ അനന്തമായ തിരികെയെത്തലിന്റെ ഭാരം സൃഷ്ടിക്കാനുള്ള ഒരു ശ്രമമായി കാണാനാകും. രേഖീയമായ രീതിയിലല്ല കുന്ദേര ആഖ്യാനം നിര്‍വ്വഹിക്കുന്നത്. ഒരേ സംഭവത്തിലേക്ക് വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ ആവര്‍ത്തിച്ചു തിരികെയെത്തുന്നതിലൂടെ പ്രസ്തുത സംഭവത്തിനു ഭാരം നല്‍കുകയാണ് നോവലിസ്റ്റ്. നോവലന്ത്യത്തില്‍, മുറിയില്‍ വട്ടം ചുറ്റുന്ന പൂമ്പാറ്റ, ആത്മാവിന്റെ പ്രീതീകമാവാം. അനശ്വരതയിലൂടെ ആത്മാവിനു ഭാരം സിദ്ധിച്ചേക്കാമെന്ന ആശയം തികച്ചും പൗരാണികവും സാര്‍വ്വലൌകികവുമാണ്.

മരണത്തിനു തൊട്ടുതലേന്നത്തെ രാത്രിയില്‍ഏറെക്കാലത്തിനു ശേഷം ഒരു ഡാന്‍സ്‌ ക്ലബ്ബില്‍ തെരേസയുടെ നൃത്തം പുസ്തകത്തിന്റെ അവസാന താളില്‍ നോവലിസ്റ്റ്  വിവരിക്കുന്നത്ഒട്ടേറെ പ്രമേയങ്ങളെ അതീവ സൂക്ഷ്മമായി സംഗമിപ്പിക്കുന്നുണ്ട്:

“പിയാനോയുടെയും വയലിന്റെയും സ്വരങ്ങള്‍ക്കനുസരിച്ചു അവര്‍ നൃത്തം ചെയ്തു. തെരേസ അവളുടെ തല റ്റോമാസിന്റെ ചുമലില്‍ ചാരി. മുമ്പ്മേഘപാളികളിലൂടെ വിമാനത്തില്‍ ഇരുവരും ഒരുമിച്ചു പറക്കുമ്പോള്‍ അവള്‍ ചെയ്ത അതേപോലെ. അവള്‍ അതേ അപൂര്‍വ്വ സന്തോഷം അനുഭവിക്കുകയായിരുന്നുഒപ്പം വല്ലാത്തൊരു സങ്കടവും. സങ്കടത്തിന്റെ അര്‍ഥം: നാം ഒടുവിലത്തെ താവളത്തില്‍ എത്തിയിരിക്കുന്നു. സന്തോഷത്തിന്റെ അര്‍ഥം: നാം ഒരുമിച്ചാണ്. ദുഃഖം ആകാരമായിരുന്നുസന്തോഷം സത്തയും. സന്തോഷം സങ്കടത്തിന്റെ ഇടത്തെ നിറച്ചു.” (P. 305)

 

References:

(1). Britannica, The Editors of Encyclopaedia. "Prague Spring". Encyclopedia Britannica, 7 Mar. 2018, https://www.britannica.com/event/Prague-Spring. Accessed 1 December 2022.

 (2). https://www.sparknotes.com/lit/unbearablelightness/context/

(3). Westacott, Emrys. "Nietzsche's Idea of Eternal Recurrence." ThoughtCo, Aug. 28, 2020, thoughtco.com/nietzsches-idea-of-the-eternal-recurrence-2670659.

(4). Alison Flood , ‘Novelists rally to Kundera's defence’, 4 Nov 2008, https://www.theguardian.com/books/2008/nov/04/milankundera-fiction

 Also Read:

Death and the Dervish by Meša Selimović

https://alittlesomethings.blogspot.com/2024/08/death-and-dervish-by-mesa-selimovic.html

The Bridge on the Drina Novel by Ivo Andrić

https://alittlesomethings.blogspot.com/2024/07/the-bridge-on-drina-novel-by-ivo-andric.html

The Tin Drum by Günter Grass (Germany)/ Ralph Manheim (1959)

https://alittlesomethings.blogspot.com/2024/08/the-tin-drum-by-gunter-grass-germany.html

No comments:

Post a Comment