Featured Post

Monday, August 19, 2024

‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -4

 Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -4



(മുന്‍ഭാഗങ്ങള്‍ ഇവിടെ വായിക്കാം:

Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -1

https://alittlesomethings.blogspot.com/2024/08/wizard-of-crow-1.html

Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -2

https://alittlesomethings.blogspot.com/2024/08/wizard-of-crow-2.html

‘Wizard of the Crow’- ങ്ഗൂഗിയുടെ ‘ധര്‍മ്മപുരാണം’ -3

https://alittlesomethings.blogspot.com/2024/08/wizard-of-crow-3.html

 

1.  6.   ‘ധര്‍മ്മപുരാണ’ത്തെ ഓര്‍മ്മിപ്പിക്കും വിധം

കേരളത്തെ കുറിച്ചും സ്നേഹപൂര്‍ണ്ണമായി നോവലില്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ട്ഇതുമായി ചേര്‍ത്തുകാണേണ്ടതില്ലെങ്കിലും കാക്ക മാന്ത്രികന്‍ വായിക്കുമ്പോള്‍ അധികാര പ്രമത്തതയുടെ അസംബന്ധത്തെ ഏറെ തീക്ഷണമായി അടയാളപ്പെടുത്തിയ മലയാളത്തിന്റെ ‘ധര്‍മ്മ പുരാണം’ എവിടെയൊക്കെയോ മലയാളി വായനക്കാരന്‍ ഓര്‍ത്തുപോകാംനോവലിന്റെ തുടക്കം തന്നെ ‘ധര്‍മ്മ പുരിയില്‍ ശാന്തിഗ്രാമത്തില്‍ പ്രജാപതി’ അനുഭവിച്ച തരം സന്നിഗ്ദ്ധതയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്ഇവിടെ 'സ്വതന്ത്ര അബൂറീറിയ'യുടെ 'രണ്ടാം ഭരണാധികാരി' (ദി റൂളര്‍ ) ദുരൂഹമായ അസുഖം അനുഭവിക്കുന്നുപ്രധാനമായും അഞ്ചു സിദ്ധാന്തങ്ങളാണ് അത് സംബന്ധിച്ച് പ്രചരിക്കുന്നത്അത് ഉള്ളില്‍ തിടം വെക്കുന്ന കോപം മൂലമാണ്അല്ലഏതോ ഒരു കൊറ്റനാടിന്‍റെ ശാപം മൂലമാണ്അഥവാഒന്നും എല്ലാ കാലത്തും ഉണ്ടാവില്ല എന്നിരിക്കെറൂളറുടെ പ്രായാധിക്യമാവാംനാലാമതൊരു സിദ്ധാന്തപ്രകാരം അത് കരയാന്‍ വിസമ്മതിക്കുന്ന തന്റെ ഔദ്യോഗിക ഭാര്യയുടെ കണ്ണീര് കാണാത്തതിന്റെ വിഷമമാകാംഇതൊന്നുമല്ലസ്റ്റേറ്റ് ഹൗസിന്റെ അറയില്‍ അദ്ദേഹം കുടിയിരുത്തിയിട്ടുള്ള ചെകുത്താന്മാരുടെ കോപം മൂലമാകാം എന്ന അഞ്ചാമതൊരു സിദ്ധാന്തവും പ്രബലമാണ്ഈ സാധ്യതകളെ ഒന്നിനെയും നിഷേധിക്കാതെയാണ് നോവല്‍ വികസിക്കുന്നത്നിര്‍ഗ്ഗുണരായ പ്രജാപതിക്കുഞ്ഞുങ്ങളെ പോലെത്തന്നെ റൂളരുടെ മക്കള്‍ക്കും മദ്യവും മയക്കുമരുന്നും ഒഴിച്ച് മറ്റൊന്നിലും താല്പര്യമോ അഭിരുചിയോ ഇല്ല എന്നത് കിഴവനെ തുറിച്ചു നോക്കുന്നുണ്ടാവണം , അതൊരിക്കലും പ്രകടിപ്പിക്കപ്പെടുന്നില്ലെങ്കിലും. 'മതിഗാരി'യില്‍ ദേശത്തിന്റെ ചിഹ്നം 'തത്ത' (parrot) ആണെങ്കില്‍ 'parroting' എന്നത് പ്രതിപക്ഷമില്ലാത്തദേശീയ മാധ്യമങ്ങള്‍ മുഴുവന്‍ നേരവും റൂളറുടെ വചനങ്ങളും സ്തുതികളും വിധേയത്വത്തോടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അബൂറീറിയയുടെ ദേശീയ നയമാണ്പ്രധാന പത്രത്തിന്റെ പേര് 'Daily Parrot' എന്നാണ്ദുര്‍ഗന്ധംമണം എന്ന സൂചകങ്ങളും നോവലില്‍ ആവര്‍ത്തിക്കുന്നുണ്ട്. അഴിമതിക്ക് ദുസ്സഹമായ ഗന്ധമുണ്ട്തജിരീകയുടെ നോട്ടു ചാക്കുകള്‍ കാക്ക മാന്ത്രികന്‍ കുഴിച്ചിടുന്നത് അത് കൊണ്ടാണ്കുഴിച്ചിട്ട മരത്തില്‍ ഡോളര്‍ ഇലകള്‍ പൂക്കുന്നത് മായികമായ നോട്ടിരട്ടിപ്പും തോന്നും പോലെ കറന്‍സി അടിക്കലും നിയാമകമായ അബൂറീറിയില്‍ ഒരു സമ്പാദ്യ മാര്‍ഗ്ഗമാണ് റൂളര്‍ക്ക്അത് അമേരിക്കയെ ചൊടിപ്പിക്കുമെങ്കിലും. കാമിതിക്ക് മണങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് അസാധാരണമാണ്ദുര്‍ഗന്ധം അധികാരത്തിന്റെ ദുര്‍മേദസ്സുമായും അമിത പ്രയോഗവുമായും ബന്ധപ്പെട്ടിരിക്കുന്നുതജിരീക റൂളര്‍ക്ക് പ്രിയങ്കരനാകുന്നത് അയാളുടെ ഒരു വിചിത്രമായ ധീരപ്രവര്‍ത്തിയിലൂടെയാണ്കാനിയൂറുവിന്റെ കരുനീക്കങ്ങളുടെ ഫലമായി ജയിലാവുകയും കൊടിയ പീഡന മുറകള്‍ക്ക് വിധേയനാവുകയും ചെയ്യുന്ന ഘട്ടത്തില്‍ 'കാക്ക മാന്ത്രിക'ന്റെ സാന്നിധ്യത്തില്‍ ചകിതനായിപ്പോകുന്ന തജിരീക, തന്നെ മറ്റൊരു സെല്ലിലേക്ക് മാറ്റിക്കിട്ടാന്‍ വഴി കണ്ടെത്തുക ഒരാഴ്ചക്കാലത്തെ തന്റെ മലം അടങ്ങുന്ന ബക്കറ്റ് ഭീഷണി ആയുധമായി ഉപയോഗിച്ചാണ്. തുടര്‍ന്നുണ്ടാവുന്ന 'ആറാട്ട്‌അബൂറീറിയന്‍ അധികാര സ്വരൂപങ്ങളുടെ 'ധര്‍മ്മപുരാണസമാനമായ ഒരു മലീമസ (scatological) പ്രതീകമാണ്അത് ചുവരില്‍ തൂക്കിയിട്ട റൂളറുടെ ചിത്രത്തിലും ആഭ്യന്തര കാര്യമന്ത്രി സിക്കുവോക്കുവിന്റെയും പോലീസ് മേധാവികളുടെയും ഉടുപ്പുകളിലും കഴുകിയാലും പോകാത്ത പാടും നാറ്റവും ബാക്കിയാക്കുംഅധികാര പ്രമത്തതയുടെ മറ്റൊരു പ്രകാശനം 'അപത്യക്ഷമാകല്‍ ' എന്ന പ്രക്രിയയാണ്എസ്ഡി - Self Induced Disappearance എന്ന് ഔദ്യോഗിക ഭാഷ്യമുള്ള ഈ പ്രക്രിയക്ക് വിധേയരാവുന്നതില്‍ മാചോകാലി മുതല്‍തജിരീക നിശബ്ദമായൊരു കൊട്ടാര വിപ്ലവത്തിന്റെ ഗുണഭോക്താവ് ആകുന്നതോടെറൂളര്‍ തന്നെയും ഇരയാക്കപ്പെടുംമചോകാലിയുടെ പ്രധാന എതിരാളിയും അയാളുടെ പതനത്തിന്റെ ശില്‍പ്പിയും ആയിരുന്ന മന്ത്രി സിക്കിയോക്കുവും, തജിരീകയുടെ തന്നെ വിശ്വസ്തരായിരുന്ന ഉന്നത പോലീസ് / രഹസ്യാന്വേഷണ വിഭാഗം തലവന്മാരും എല്ലായിപ്പോഴും കുതികാല്‍ വെട്ടി തോല്‍പ്പിക്കാന്‍ നടന്നിരുന്ന കാനിയൂറുവും 'മുതലകളുടെ ഉള്‍ത്തടങ്ങളില്‍ റൂളറോട് ചേര്‍ന്നുവെന്നു നോവന്ത്യത്തില്‍ സൂചനയുണ്ട്. തജിരീകറൂളറില്‍ നിന്ന് കൃത്യമായി പഠിച്ചെടുത്ത പാഠവും അതാണ്‌അബൂറീറിയില്‍ ഒന്നും ശാശ്വതമല്ലരോഗംരോഗമുക്തിമിത്രങ്ങള്‍അനുയായികള്‍എല്ലായിപ്പോഴും എല്ലാവര്ക്കും ഇടയില്‍ പരസ്പര അവിശ്വാസവും മത്സരബുദ്ധിയും നിലനിര്‍ത്തുക. ശരിയായ സമയത്ത് രണ്ടാം ചിന്തയേതുമില്ലാതെ വെട്ടി നിരപ്പാക്കേണ്ടവരെ അങ്ങനെ ചെയ്യുകഅതാണ്‌ നിയമംധര്‍മ്മ പുരാണവും വിസാര്‍ഡും തമ്മിലും സമാനമായ തീക്ഷ്ണ രാഷ്ട്രീയ സറ്റയറുകള്‍ തമ്മിലുമൊക്കെയുള്ള സാജാത്യ വൈജാത്യങ്ങള്‍ വിശദമായ മറ്റൊരന്വേഷണത്തിന്റെ ഭാഗമാകേണ്ടാതാണ്.

 

2.  7.   ഘടനാ ഭദ്രതയും ഇതിവൃത്ത പരിചരണവും

നോവല്‍ രൂപത്തിന്റെ ഘടനാ സൃഷ്ടിയിലും ഇതിവൃത്ത പരിചരണത്തിലും ഒരു തികഞ്ഞ മാസ്റ്ററാണ് ങ്ഗൂഗി വാ തിയോംഗോഇത്രയും വിപുലമായ ഒരാഖ്യാനത്തെ ഒരൊന്നാം തരം പേജ് ടേണറിന്റെ മുഴുവന്‍ ചടുലതയും നിലനിര്‍ത്തിക്കൊണ്ട് പറഞ്ഞു വെക്കുക എന്നത് ഒരു ങ്ഗൂഗി മാജിക് തന്നെയാണ്the wizard of story-telling. 'അധികാരപ്പിശാചുക്കള്‍, ‘വരിനില്പ്പു പിശാചുക്കള്‍ ', 'പെണ്‍ പിശാചുക്കള്‍ ', 'ആണ്‍ പിശാചുക്കള്‍ ', 'വിമത പിശാചുക്കള്‍ ', ‘താടിവെച്ച പിശാചുക്കള്‍ 'എന്നിങ്ങനെ പ്രതീകാത്മക തലക്കെട്ടുകള്‍ ഉള്ള ആറു ഭാഗങ്ങളിലായാണ് ഇതിവൃത്തം വികസിക്കുന്നത്എന്നാല്‍ ഇതിഹാസവലിപ്പം നിലനിര്‍ത്തുമ്പോഴും പാത്ര വൈവിധ്യത്തിലോ പ്രമേയ വൈപുല്യത്തിലോ ഇതിവൃത്തിലെ സംഭവഗതികള്‍ ഉള്‍കൊള്ളുന്ന കാല ദൈര്‍ഘ്യത്തിലോ ഇതിഹാസ സ്വഭാവമല്ല നോവലിനുള്ളത്; ഒരു വേള ‘mock-epic’ എന്ന ഴോനറിനോട് കുറേക്കൂടി അടുത്തുനില്‍ക്കുന്നുണ്ട് നോവല്‍ എന്ന് നിരീക്ഷിക്കാം. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യുന്ന ‘ഏകാധിപതി/ ഏകാധിപത്യ നോവല്‍ (Dictator/ dictatorship novels) എന്ന ഴോനറിന്റെ സ്വഭാവങ്ങളും പ്രകടമായി നിരീക്ഷിക്കാനാകും ‘കാക്ക മാന്ത്രിക’നിലും, സാന്ദര്‍ഭികമായി, ‘ധര്‍മ്മപുരാണത്തിലും എന്നും പറയാനാകും. മുഖ്യ കഥാപാത്രങ്ങള്‍ സറ്റയറിന്റെ രീതിയില്‍ സ്വാഭാവികമായും കാണാവുന്നതുപോലെ വ്യക്തിസത്തയിലേറെ പ്രതിനിധാന സ്വഭാവം ഉള്ളവരാണ്. നോവലിസ്റ്റ് തന്നെ വ്യക്തമാക്കിയിട്ടുള്ളത് പോലെ "ലോക ചരിത്രത്തിന്റെ രണ്ടായിരം വര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആഫ്രിക്കയുടെ ആകത്തുക അവതരിപ്പിക്കുകഎന്നതാണ് അദ്ദേഹം ശ്രമിക്കുന്നത് (The Strongman's Weakness എന്ന ലേഖനത്തില്‍ ജെഫ് ടെറന്റൈന്‍ ഉദ്ധരിച്ചത്ന്യൂ യോര്‍ക്ക്‌ ടൈംസ്‌ സെപ്തംബര്‍ 10, 2006) . ഹീറോ എന്നതിലേറെ അബദ്ധത്തില്‍ വീരപരിവേഷം വന്നു ചേരുന്നയാള്‍ - an accidental heroഎന്നോ ക്ലാസ്സിക്കല്‍ പാരമ്പര്യത്തിലെ ചെപ്പടി വിദ്യാക്കാരന്‍ -tricksterഎന്നോ - ഇവിടെ അയാള്‍ നല്ലവനാണ് എന്നിരിക്കിലുംഉള്ള പേരുകളാണ് കാമിതിക്ക് ചേരുകഎന്‍യാവിറയാകട്ടെ ഒരു കഥാപാത്രം എന്നതിലേറെ ഒരു സ്വപ്ന തുല്യമായ ആശയമാണ്കരുത്തുള്ളവള്‍മോഹിപ്പിക്കുന്ന സൗന്ദര്യമുള്ളവള്‍കാമനയുടെ ആദ്യ സമാഗമ മുഹൂര്‍ത്തത്തിന്റെ ആവേശത്തില്‍ പോലും സമകാലിക ആഫ്രിക്കന്‍ സാഹചര്യങ്ങളിലെ ഭീകര യാഥാര്‍ത്ഥ്യമായ ആ 'വൈറസ്ഭീഷണിയോര്‍ത്ത് സുരക്ഷിത ലൈംഗികതയുടെ കടുംപിടുത്തം കാര്യമാത്ര പ്രസക്തമായി ഉയര്‍ത്തിപ്പിടിക്കുന്നവള്‍, ഒളിപ്പോരിലെന്ന പോലെത്തന്നെ പുസ്തകങ്ങളുടെയും കലയുടെയും ലോകത്തും അനായാസം ചലിക്കുന്നവള്‍മറ്റുള്ളവരാകട്ടെ മലീമസമായ അധികാര പ്രയോഗങ്ങളുടെ കള്ളികളില്‍ കൃത്യമായും അടയാളപ്പെട്ടവര്‍ മാത്രമാണ്ചിരിക്കുന്ന ഓരോ മുഖത്തും കൊലയാളിയെ പ്രതീക്ഷിക്കേണ്ടി വരുന്ന സര്‍വ്വ പ്രതാപിയായി സാമ്രാട്ട് , പ്രജകള്‍ , വിദൂഷകന്‍ , സ്തുതി പാഠകര്‍,  ഉപജാപകന്മാര്‍ , ഊഴം കാത്തിരിക്കുന്ന അധികാരത്തിന്റെ ഭൈമീ കാമുകന്മാര്‍, ദല്ലാളുമാര്‍,  ഒറ്റുകാര്‍, ഹിപ്പോക്രിറ്റുകള്‍, പിന്നെ സുന്ദര വിഡ്ഢികളും.



('ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം' - Logos Books - pages: 27-39

to purchase contact:  Ph.no:  8086126024)

No comments:

Post a Comment